31 March, 2009

മൂന്നാം മുന്നണി അസാദ്ധ്യമോ?

മൂന്നാം മുന്നണി അസാദ്ധ്യമോ?

മാധ്യമങ്ങളാകെ ഈ സംശയം ഉയർത്തുകയാണ്. രാജ്യമാകെ ചിതറികിടക്കുന്ന ചെറുകക്ഷികൾക്ക് അതിന് കഴിയില്ലെന്ന ധാരണ സൃഷ്ടിക്കാൻ ബോധപൂർവമോ അല്ലാത്തതോ ആയ ശ്രമം നടക്കയാണ്. ദേശീയ കക്ഷികളില്ലാത്ത മുന്നണി അസാദ്ധ്യം, അചിന്തനീയം എന്ന ധാരണ നൽകാനാണ് ശ്രമം. ഇതിന് വസ്തുതകളുമായി ബന്ധമുണ്ടോ?

ഇല്ല എന്നാണുത്തരം

2004ൽ പതിനാലാം ലോകസഭാ തെരഞ്ഞെടുപ്പിൽ കക്ഷികൾ ഒറ്റക്കൊറ്റക്കാണ് മത്സരിച്ചത്. UPA മുന്നണിയുണ്ടായിരുന്നില്ല. കോൺഗ്രസ് ജയിച്ചത് 145 സീറ്റിൽ. പിന്നീടാണ് UPA ഉണ്ടാക്കിയത്. അതിലെ ഘടക കക്ഷികൾക്കുണ്ടായിരുന്നത് 218 സീറ്റ്. ഇടതുപക്ഷത്തിന് 61 സീറ്റ്; ആകെ സീറ്റിന്റെ 15 ശതമാനം. UPA മിനിമം പരിപാടി അംഗീകരിച്ചു. നേതൃത്വം മുഖ്യകക്ഷിക്ക്. അവർ പ്രധാനമന്ത്രിയെ തീരുമാനിച്ചു.

2009 ൽ NDA സഖ്യം 22 കക്ഷികളിൽ നിന്ന് 8 ആയി ചുരുങ്ങിയിരിക്കുന്നു. UPA ആകട്ടെ 12 ൽ നിന്നും 9 ആയി.

UPA ഘടക കക്ഷികൾ തമ്മിൽ മത്സരം ഒഴിവാക്കിയാൽ കോൺഗ്രസിനു മത്സരിക്കാൻ കഴിയുന്നത് പകുതിയിലും താഴെ സീറ്റിൽ. അതിന്റെ സാധ്യത തുലോം വിരളമെന്ന് ഇതിനകം വന്ന വാർത്തകൾ സൂചിപ്പിക്കുന്നു.

തെക്കു കേരളം മുതൽ വടക്ക്, വടക്കു-കിഴക്കുവരെ നിക്ഷ്പക്ഷ മനസ്സോടെ ഒന്നോടിച്ചു നോക്കിയാൽ കൂടുതൽ സീറ്റുകളുള്ള സംസ്ഥാനങ്ങളിലൊന്നും കോൺഗ്രസും ബി.ജെ.പി യും മുഖ്യശക്തിയാകാൻ സാധ്യതയില്ല. മിക്ക സംസ്ഥാനങ്ങളിലും പ്രാദേശിക കക്ഷികൾക്കാണ് മുൻ‌തൂക്കം. നവീൻ പട്നായിക്ക്, സംഗ്‌മ എന്നിവർ മാത്രമല്ല; ശരത് പവാർ പോലും മൂന്നാം മുന്നണിയുടെ സാധ്യത തള്ളിക്കളയുന്നില്ല. ഇപ്പോൾ ലല്ലു പ്രസാദും, രാം വിലസ് പസ്വാനും ആടിക്കളിക്കയാണ്.

14 വർഷം മുൻപ് ഏക കക്ഷി ഭരണത്തിന്റെ കാലം കഴിഞ്ഞെന്ന് പറഞ്ഞപ്പോഴും അധികംപേരും പരിഹസിക്കയാണുണ്ടായത്. ഇന്നത് യാഥാർത്ഥ്യമാണെന്ന് എല്ലാവരും അംഗീകരിക്കുന്നു.

B.J.P. യും കോൺഗ്രസും ഇല്ലാത്ത മുന്നണിയെന്നു കേൾക്കുമ്പോഴുള്ള അവിശ്വാസ്യത പഴയ മാനസികാവസ്ഥയുടെ തുടർച്ചയാണ്.

വ്യത്യസ്തമായ ഒരു മൂന്നാം മുന്നണി

ഒരു മിനിമം പരിപാടി

അതിന്റെ അടിസ്ഥാനത്തിൽ സർക്കാർ

അതിനൊരു പ്രധാനമന്ത്രി

ഇതെല്ലാം സാധ്യമാണ്, അതു ഒരിന്ത്യൻ യാഥാർത്ഥ്യമാകാൻ പോകയാണ്.

30 March, 2009

അവര്‍ രാജ്യം സമ്പന്നര്‍ക്ക് കൈമാറി

അവര്‍ രാജ്യം സമ്പന്നര്‍ക്ക് കൈമാറി

1991-92 മുതല്‍ 95-96 വരെ (കോണ്‍ഗ്രസ് ഭരണം)

രൂപയുടെ മൂല്യം കുറച്ച്കൊണ്ട് 5 ബില്യന്‍ ഡോളര്‍ ഐ.എം.എഫ് വായ്പയെടുത്തുകൊണ്ടാണവര്‍ തുടങ്ങിയത്.. വ്യവസായങ്ങളില്‍ 51% വിദേശനിക്ഷേപം അനുവദിച്ചതിനോടൊപ്പം പൊതുമേഖലാ ഓഹരിവില്‍പ്പനയും തുടങ്ങി. പൊതുമേഖലക്കായി സംവരണം ചെയ്ത വ്യവസായങ്ങള്‍ എട്ടായികുറച്ചു വൈദ്യുതി, എണ്ണ ഘനനം, പര്യവേഷണം, ടെലികോം എന്നിവ സ്വകാര്യ മേഖലക്ക് അനുവദിച്ചത് 93 ലാണ്.

എം.ആര്‍.ടി.പി. നിയമം ഭേദഗതിവരുത്തിയതോടൊപ്പം വിദേശനാണയവിനിമയചട്ടങ്ങള്‍ ഉദാരമാക്കി എല്‍.പി.ജി. മണ്ണെണ്ണ എന്നിവയുടെ സര്‍ക്കാര്‍ കുത്തകഒഴിവാക്കി. വിദേശ ഓഹരി നിക്ഷേപകര്‍ക്ക് സ്വാഗതം ഓതി. അവരുടെ നികുതി 30% കണ്ട് വെട്ടിക്കുറച്ചു. വിവാദ എന്‍റോണ്‍ കരാറിലൊപ്പിട്ടതും ഈ കാലഘട്ടത്തില്‍ കോണ്‍ഗ്രസാണ്. എട്ട് വന്‍കിട സ്വകാര്യ വൈദ്യുതി പദ്ധതികള്‍ക്ക് അനുമതി നല്‍കി. ഔഷധ മേഖലയില്‍ 51% വിദേശനിക്ഷേപാനുമതിക്കൊടുത്തു. വ്യോമയാനം, നാഷണല്‍ ഹൈവേ എന്നിവ, സ്വകാര്യമേഖലക്ക് നല്‍കി. ഗാട്ട്കരാറില്‍ ഒപ്പിട്ടതും നരസിംഹറാവുവിന്റെ ഈ സര്‍ക്കാരാണ്. എണ്ണപ്പാടങ്ങള്‍ സ്വകാര്യവല്‍ക്കരിച്ചു.

ടെലികോം മേഖലയില്‍ വമ്പന്‍ കമ്പോളവല്‍ക്കരണത്തിന് തുടക്കമിട്ടുകൊണ്ടാണ് കോണ്‍ഗ്രസ്സ് ഭരണം അവസാനിച്ചത്.

1996-98 കോണ്‍ഗ്രസ് പിന്‍തുണയോടെ ഐക്യമുന്നണി ഭരണം

ഡിസ്ഇന്‍വെസ്റ്റ്‌മെന്റ് കമ്മീഷന്‍ രൂപീകരിച്ചു. തുറമുഖങ്ങള്‍, പാലങ്ങള്‍, ജലവിതരണം എന്നിവ സ്വകാര്യമേഖലക്ക് കൈമാറി. നാല്‍പ്പത്തി ഒന്ന് തരം വ്യവസായങ്ങളില്‍ കൂടി 51% വിദേശ പങ്കാളിത്തം അനുവദിച്ചു. കോര്‍പ്പറേറ്റ് നികുതിനിരക്ക് ആദ്യം 12% വും പിന്നീട് 15% വും വെട്ടിക്കുറച്ചു. 10% സര്‍ചാര്‍ജ്ജ് ഒഴിവാക്കി. എക്സൈസ് കസ്റ്റംസ് നികുതി നിരക്കുകളില്‍ 100% വരെ കുറവ് വരുത്തി.

1998-2004 ബി.ജെ.പി. മുന്നണി

വ്യവസായപാര്‍ക്കുകള്‍ സ്വകാര്യമേഖലക്ക് നല്‍കി. ഇലക്ട്രിസിറ്റി നിയമം ഭേദഗതി വരുത്തി. 50% പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ തീരുമാനം.. കോര്‍പ്പറേറ്റ് നികുതി 35% ആയി കുറച്ചു. നഗരഭൂപരിധിഎടുത്തു കളഞ്ഞു. ചെറുകിട വ്യവസായങ്ങള്‍ക്കനുവദിച്ചിരുന്ന ഉല്‍പ്പന്ന സംവരണം എടുത്തു കളഞ്ഞു. 2640 തരം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രണം ഒഴിവാക്കി. തുറമുഖം, റോഡ്, വൈദ്യുതി രംഗത്ത് 100% വിദേശനിക്ഷേപം അനുവദിച്ചു. ട്രഷറിബില്ലും സര്‍ക്കാര്‍ സെക്യൂരിറ്റിയിലും വിദേശധനനിക്ഷേപകര്‍ക്ക് നിക്ഷേപാനുമതി നല്‍കി. എക്സൈസ് കസ്റംസ് നികുതികള്‍ 3 മുതല്‍ 30% വരെ വെട്ടിക്കുറച്ചു. ഐ.ആര്‍.ഡി.എ. നിയമം പാസാക്കി.. മോഡേണ്‍ ഫുഡ് വിറ്റു. .. MRTP നിയമം റദ്ദാക്കി. 1300 സാധനങ്ങള്‍കൂടി ഇറക്കുമതി നിയന്ത്രണത്തിന് വെളിയില് കൊണ്ടുവന്നു. ടെലികോം ഡിപ്പാര്‍ട്ട്മെന്റ് കോര്‍പ്പറേഷനാക്കി.. ആഭ്യന്തര ടെലികോം സേവനം സ്വകാര്യവല്‍ക്കരിച്ചു. പൊതുമേഖലാ ബാങ്ക് ഓഹരി 33% ആക്കുന്ന നിയമം പാര്‍ലിമെന്റില് കൊണ്ടുവന്നു‍. ഐ.ആര്‍.ഡി.എ. നിയമം പാസാക്കി സ്വകാര്യഇന്‍ഷൂറന്‍സ് കമ്പനികള്‍ 26% വിദേശ പങ്കാളിത്തത്തോടെ പ്രവര്‍ത്തനം തുടങ്ങി. ബാല്‍കോ 551 കോടിക്ക് വിറ്റു തുലച്ചു. 1429 സാധനങ്ങളുടെ ഇറക്കുമതി നിയന്ത്രണം കൂടി എടുത്തുകളഞ്ഞു.

ഔഷധ മേഖല വിദേശിയര്‍ക്ക് പൂര്‍ണ്ണമായി തുറന്നുകൊടുത്തു. പി.എഫ്. പലിശ വീണ്ടും രണ്ടര ശതമാനം കുറച്ചു. ചെറുകിട വ്യവസായങ്ങളുടെ എല്ലാ സംവരണവും പിന്‍വലിച്ചു. സ്വകാര്യ പെന്‍ഷന്‍ ഫണ്ടുകള്‍ക്കനുമതി നല്‍കി. സര്‍ക്കാര്‍ പെന്‍ഷന്‍ പങ്കാളിത്തപെന്‍ഷനാക്കി വിജ്ഞാപനം ചെയ്തു. ഇന്ത്യന്‍കമ്പനികളില്‍ 49% വരെ ഓഹരി നിക്ഷേപിക്കാന്‍ FII കള്‍ക്ക് അനുമതി നല്‍കി. പ്രതിരോധ മേഖലയില്‍ 74% സ്വകാര്യനിക്ഷേപം അനുവദിച്ചു. ഐ.പി.സി.എല്‍., മാരുതി, സി.എം.സി.യും ഹോട്ടല്‍ കോര്‍പ്പറേഷന്റെ 12 വന്‍കിട ഹോട്ടലുകളും വിറ്റു.

കാര്‍ഷിക മേഖലയില്‍ വിദേശ നിക്ഷേപത്തിന് അനുമതി നല്‍കി. വിമാന ഇന്ധനത്തിന്റെ നികുതി നേര്‍പകുതിയാക്കി.. ചുങ്കം 90% ല്‍ നിന്ന് 10% ആക്കി.. പ്രത്യേക സാമ്പത്തിക മേഖലാ നിയമം പാസാക്കി.. 20% നിക്ഷേപം ഓഹരികമ്പോളത്തിന് കൊടുക്കാന്‍ ബാങ്കുകള്‍ക്കനുമതി നല്‍കി.

2005-09 യു.പി.എ (കോണ്‍ഗ്രസ് മുന്നണി)


ടെലികോമില്‍ 74% വിദേശനിക്ഷേപത്തിന് അനുമതി നല്‍കി. റിട്ടയില്‍, ഖനനം, പെന്‍ഷന്‍ ഫണ്ടുകള്‍, നിര്‍മ്മാണമേഖല എന്നിവയില്‍ 100% വിദേശനിക്ഷേപാനുമതി നല്‍കി. വാറ്റ്നടപ്പാക്കി. 7 ഖനവ്യവസായങ്ങള്‍ പൂട്ടി.. വിത്തുബില്ലും തപാല്‍ നിയമഭേദഗതിയും പാര്‍ലിമെന്റില്‍ അവതരിപ്പിച്ചു. 400 പ്രത്യേക സാമ്പത്തിക മേഖലകള്‍ക്ക് അനുമതി നല്‍കി. ഇന്‍ഷൂറന്‍സില്‍ 49% വിദേശ നിക്ഷേപം അനുവദിക്കുന്ന നിയമം രാജ്യസഭയില്‍ അവതരിപ്പിച്ചു. എല്‍.ഐ.സി നിയമഭേദഗതി നിയമം ലോക്സഭയില്‍ കൊണ്ടുവന്നു. NTPC, IPCL, ONGC എന്നിവയുടെ ഓഹരികള്‍ പബ്ളിക് ഇഷ്യുവഴി കൈമാറി. ഇത്തരത്തില്‍ സര്‍ക്കാര്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഓഹരിവിറ്റ് 1567 കോടി രൂപയാണ് യു.പി.എ സര്‍ക്കാര്‍ സമാഹരിച്ചത്.. കോര്‍പ്പറേറ്റ് നികുതി 30% ആയികുറച്ചു. ഐ.ടി. കമ്പനികള്‍ക്കും സെസിനും ദീര്‍ഘകാല നികുതിയൊഴിവ് അനുവദിച്ചു. നവരത്നാ കമ്പനികളുടെതടക്കം 44 കമ്പനികളുടെ ഓഹരി വില്‍ക്കാന്‍ തീരുമാനം എടുത്തു. 5 എന്‍.ടി.സി. മില്ലുകള്‍ രണ്ടായിരം കോടിക്ക് ലേലത്തില്‍ വിറ്റു.

*

2009 മദ്ധ്യം മുതല്‍ കാര്യങ്ങള്‍ ഇങ്ങിനെയൊക്കെത്തന്നെ മതിയോ എന്നു തീരുമാനിക്കാനുള്ള അധികാരം വിനിയോഗിക്കുന്നതിനുള്ള അവസരമാണിത്. ആ അധികാരം ശരിയായി വിനിയോഗിക്കുവാന്‍ നമ്മള്‍ ഓരോരുത്തര്‍ക്കും ഒഴിവാക്കാനാകാത്ത ബാദ്ധ്യതയുണ്ട്. നമ്മള്‍ക്കു മാത്രമെ ആ അധികാരം ശരിയായ രീതിയില്‍ വിനിയോഗിക്കാന്‍ ആകുകയും ഉള്ളൂ. ശരിയായ തീരുമാനമെടുത്തുകൊണ്ടല്ലാതെ നമുക്കാ അധികാരം പ്രയോഗിക്കാന്‍ കഴിയുകയും ഇല്ല.

ശരിയായി കാര്യങ്ങള്‍ മനസ്സിലാക്കുക. ശരിയായ തീരുമാനമെടുക്കുക.

*
------------------------------------
കടപ്പാട്.
വര്‍ക്കേഴ്സ് ഫോറം

29 March, 2009

തരൂരിന്റെ ഇസ്രയേല്‍ ബാധ

തരൂരിന്റെ ഇസ്രയേല്‍ ബാധ

ഇസ്രയേലുമായി താദാത്മ്യം പ്രാപിക്കാനുള്ള പ്രേരണ ഇന്ത്യക്കാരില്‍ വര്‍ധിച്ചുവരികയാണെന്ന് ശശി തരൂര്‍. ഇന്ത്യയും ഇസ്രയേലും നേരിടുന്നത് ഒരേ ശത്രുക്കളെയാണെന്നും ഇസ്രയേല്‍ ദിനപത്രമായ 'ഹാരെറ്റ്സി'ല്‍ എഴുതിയ ലേഖനത്തില്‍ തരൂര്‍ സമര്‍ഥിക്കാന്‍ ശ്രമിക്കുന്നു. 15 കോടി മുസ്ളിങ്ങളുള്ള ഇന്ത്യ പരമ്പരാഗതമായി പലസ്തീന്‍ പക്ഷത്തായിരുന്നെങ്കിലും മുംബൈ ഭീകരാക്രമണത്തോടെ ഇതിന് മാറ്റം വന്നതായി മുന്‍ യുഎന്‍ അണ്ടര്‍ സെക്രട്ടറി തന്റെ ലേഖനത്തില്‍ പറയുന്നു.
ഹമാസ് അധീനതയിലുള്ള മേഖലയില്‍നിന്ന് തീവ്രവാദികളെ തുരത്താന്‍ ഇസ്രയേല്‍ പ്രകടിപ്പിച്ച നിശ്ചയദാര്‍ഢ്യം ആവേശകരമാണ്. ഇസ്രയേല്‍ചെയ്തത് എന്തുകൊണ്ട് ഇന്ത്യക്ക് ആയിക്കൂടാ എന്ന ചോദ്യം പലരും ഉയര്‍ത്തുന്നു.
തരൂരിന്റെ 'ഒലിപ്പീരു' ലേഖനത്തിന്റെ പൂര്‍ണ്ണ രൂപം താഴെ :
Last update - 12:04 23/01/2009
India's Israel envy
By Shashi Tharoor
NEW DELHI - As Israeli planes and tanks were exacting a heavy toll on Gaza, India's leaders and strategic thinkers were watching with an unusual degree of interest - and some empathy.
India's government, no surprise, joined the rest of the world in calling for an end to the military action, but its criticism of Israel was muted. For, a
s Israel demonstrated anew its determination to end attacks on its civilians by militants based in Hamas-controlled territory, many in India, still smarting from the horrors of the Mumbai attacks in November, have been asking: Why can't we do the same?
For many Indians, the temptation to identify with Israel was strengthened by the terrorists' seizure of the Chabad House, and the painful awareness that India and Israel share many of the same enemies. India, with its 150 million Muslims, has long been a staunch supporter of the Palestinian cause, and remains strongly committed to an independent Palestinian state. But the Mumbai attacks confirmed what has become apparent in recent years: The forces of global Islamist terror have added Indians to their target list of reviled "Jews and crusaders."
Just as Israel has frequently been attacked by rockets fired from across its border, India has suffered repeated assaults by killers trained, equipped, financed and directed by elements based next door, in Pakistan. When president George W. Bush's press secretary equated members of Hamas with the Mumbai killers, her comments were widely circulated in India.
Yet there the parallels end. Israel is a small country living in a permanent state of siege, highly security-conscious and surrounded by forces hostile to it; India is a giant country whose borders are notoriously permeable, an open society known for its lax and easygoing ways.
Whereas many regard Israel's toughness as its principal characteristic, India's own citizens view their country as a soft state, its underbelly easily
penetrated by determined terrorists. Whereas Israel notoriously exacts grim retribution for every attack on its soil, India has endured with numbing stoicism an endless series of bomb blasts, including at least six major assaults in different locations in 2008 alone. Terrorism has taken more lives in India than in any country in the world after Iraq, and yet, unlike Israel, India has seemed unable to do anything about it.
Moreover, whereas Israel's principal adversary is currently Hamas, India faces a slew of terrorist organizations - Lashkar-e-Toiba, Jaish-e-Mohammad, Jamaat-ud-Dawa and more. But, whereas Hamas operates
from Gaza without international recognition, India's tormentors function from Pakistan, a sovereign member of the United Nations. And that makes all the difference.
Hamas is in no position to repay Israel's air and ground attacks in kind, whereas an Indian attack on Pakistani territory, even one targeting terrorist bases and training camps, would invite swift retaliation from the Pakistani army. And, at the end of the day, one chilling fact would prevent India from thinking that it could use Israel's playbook: The country that condones, if not foments, the terror attacks on India is a nuclear power.
So India has gone to the world community with evidence that the Mumbai attacks were planned in Pakistan and conducted by Pakistanis who maintained contact with handlers there during the operation. While India had briefly hoped that the proof might enable Pakistan's weak civilian government to rein in the malign elements in its society, the Pakistani authorities' reaction has been one of denial.
Yet no one doubts that Pakistan's all-powerful military intelligence has, over the last two decades, created and supported terror organizations as instruments of Pakistani policy in Afghanistan and India. When India's embassy in Kabul was hit by a suicide bomber last July, American intelligence sources revealed that not only was Pakistan's Inter-Services Intelligence behind the attack, but that it made little effort to cover its tracks. The ISI knew perfectly well that India would not go to war with Pakistan to avenge the killing of its diplomatic personnel.
The fact is that India knows that war will accomplish nothing. Indeed, it is just what the terrorists want - a cause that would rally all Pakistanis to the flag and provide Pakistan's army an excuse to abandon the unpopular fight against the Taliban and Al-Qaida in the west for the more familiar terrain of the Indian border in the east. India's government sees no reason to play into the hands of those who seek that outcome.
Yet, when Indians watch Israel take the fight to the enemy, killing those who launched rockets against it and dismantling many of the sites from which the rockets flew, some cannot resist wishing that they could do something similar in Pakistan. India understands, though, that the collateral damage would be too high, the price in civilian lives unacceptable, and the risks of the conflict spiraling out of control too acute
to contemplate such an option. So Indians place their trust in international diplomacy and watch, with ill-disguised wistfulness, as Israel does what they could never permit themselves to do.
Shashi Tharoor is an Indian novelist and commentator, and a former under-secretary-general of the United Nations. Copyright: Project Syndicate.

ഇറാക്കിനു ശേഷമുള്ള ലോകത്തില്‍ ഭീകരപ്രവര്‍ത്തനം മറ്റേത് രാജ്യത്തിനേക്കാള്‍ കൂടുതല്‍ ജീവനഷ്ടം ഉണ്ടാക്കിയത് ഇന്ത്യയിലാണെന്നും എന്നാല്‍ ഇസ്രയേലിനെ പോലെ ഒരു ശക്തമായ തിരിച്ചടി നല്‍കാന്‍ ഇന്ത്യക്ക് സാധിക്കുന്നില്ലെന്നുമുള്ള "നിരാശ" പ്രകടിപ്പിക്കുന്ന തരൂരിനോട് ചോദിക്കാനുള്ളത് ഇതാണ് :
  • ഇന്ത്യയില്‍ 15 കോടി മുസ്ലീങ്ങളുള്ളതുകൊണ്ടാണോ സര്‍ ഇന്ത്യ പാലസ്തീനോട് നയതന്ത്രപരമായ അനുഭാവം പുലര്‍ത്തിയിട്ടുള്ളത് ?
  • പലവിധ രാഷ്ട്രീയ കാരണങ്ങളാല്‍ ദേശീയ,അന്തര്‍ ദേശീയ ശ്രദ്ധ നേടിയ ഒരു ന്യൂനപക്ഷ ആരാധനാലയത്തെ ഇടിച്ചുനിരത്തിയ കുറേ കാവി-കുങ്കുമപ്പൊട്ടുവാദികള്‍ പൊതുപ്രവര്‍ത്തന രംഗത്ത് മാന്യന്മാരായിരിക്കു
    ന്നത് കണ്ണില്പ്പെടാത്തതാണോ സര്‍ ? അവരെന്താ ഭീകരന്മാരല്ലേ സര്‍ ? രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും സദാ വിഘാതമായ അവരെ തുരത്താന്‍ എവിടെയാണ് സര്‍ ഇന്ത്യ ബോംബിടേണ്ടത് ?
  • ബോംബേയിലെ വര്‍ഗ്ഗീയ കലാപങ്ങളിലും ഗുജറാത്തിലും സംഘപരിവാരികള്‍ ആസൂത്രണം ചെയ്ത് നടത്തിയ അതിഭീകരമായി മുസ്ലീം കൂട്ടക്കൊലകളും താങ്കളീപറയുന്ന "ഭീകരപ്രവര്‍ത്തനത്താലുണ്ടായ ജീവഹാനി"യില്‍ പെടുമോ സര്‍ ?
  • മുംബൈ ആക്രമണത്തിന്റെ പേരില്‍ താങ്കള്‍ ഒലിപ്പിക്കുന്ന ഈ മുതലക്കണ്ണീരും ഒരു ഇന്തോപാക്ക് യുദ്ധം നടപ്പിലാക്കാനാവാത്തതിന്റെ നിരാശയും രാജ്യത്ത് ആസൂത്രിതമായി നടത്തപ്പെട്ട ന്യൂനപക്ഷ ഹിംസയുടെ കാലത്ത് കണ്ടില്ലല്ലോ സര്‍ ?അന്ന്‍ ലോകരാജ്യങ്ങള്‍ക്കു മുന്നിലും അന്താരാഷ്ട്ര മനുഷ്യാവകാശപ്രസ്ഥാനങ്ങള്‍ക്കു മുന്നിലും നാണം കെട്ട ഇന്ത്യയെപ്പെറ്റി താങ്കള്‍ക്കോര്‍മ്മയുണ്ടോ സര്‍ ? അതോ അന്ന് കെട്ട നാണം നാണമല്ലേ ?
  • ഒന്നിനു പുറകേ ഒന്നായി ന്യൂക്ലിയര്‍ ബോംബുകളും ബാലിസ്റ്റിക് മിസൈലുകളും ഉണ്ടാക്കിപ്പരീക്ഷിച്ചിട്ടും, കേന്ദ്ര ബജറ്റില്‍ നിന്നും 85,000കോടി രൂപയോളം പട്ടാളത്തിനും ആഭ്യന്തര സുരക്ഷയ്ക്കും വകനീക്കി വച്ചിട്ടും എന്തേ "India's[...] underbelly [is] easily penetrated by determined terrorists" എന്ന അവസ്ഥവരുന്നു സര്‍ ?
  • ഒരു ബോട്ടും കൊണ്ട് ഏതു രാജ്യക്കാര്‍ക്കും വന്നു കയറാവുന്ന ഒരു തുറമുഖമായി നമ്മുടെ Financial Capital എന്തേ മാറി സര്‍ ?
  • പുരോഹിത്തിനെ പോലുള്ള പട്ടാള ഉദ്യോഗസ്ഥര്‍ പോലും ഭീകരപ്രവര്‍ത്തകര്‍ക്ക് ബോംബുണ്ടാക്കാന്‍ ഒത്താശചെയ്തുകൊടുക്കുന്നത് കാണുന്നില്ലേ സര്‍ ?

സര്‍ നയതന്ത്രം പഠിച്ച സ്കൂള്‍ എവിടെയാണു സര്‍ ? ഈ സാറിനു പറ്റിയ പാര്‍ട്ടി കോണ്‍ഗ്രസ്സല്ല, ബി.ജെ.പി ആണ്. പറ്റിയ കൂട്ട് വരുണ്‍ സഞയ് ഗാന്ധിയും.

കടപ്പാട്. ജനശക്തി

ബാഗ്ദാദിലെ എന്റെ സഹോദരിക്ക്

ബാഗ്ദാദിലെ എന്റെ സഹോദരിക്ക്

ബൂം ! ബൂം !

ഒരു വലിയ ശബ്ദം എന്റെ ജനാലകളെ വിറപ്പിക്കുന്നുകയ്യിലെ കപ്പ് കാപ്പിയോടൊപ്പം നിലത്ത് വീണു ചിതറുന്നു..ഒരു ട്രക്കിന്റെ വെടി തീര്‍ന്നതാണ്,ദൂരെ അന്തര്‍ സംസ്ഥാന രാജപാതയില്‍.

ബൂം ! ബൂം !

ഒരു സ്ഫോടനം നിന്റെ ജനാലകളെ തകര്‍ക്കുന്നു.പേടിച്ചലറാതിരിക്കാനായി നീ നിന്റെ കുട്ടികളെ ചേര്‍ത്തണക്കുന്നു.ഒരു ബോംബ് വീണതാണ്,നിന്റെ ഗേറ്റിനു തൊട്ടു പുറത്ത്.

ടക് ... ടക്...

കാലൊച്ചകളുടെ ശബ്ദം അടുത്തടുത്ത് വരുന്നുഞാന്‍ കമ്പ്യൂട്ടറില്‍ നിന്നും മുഖമുയര്‍ത്തുന്നു, എന്റെ ഏകാഗ്രത നഷ്ടപ്പെടുന്നു.അത് ഒരു പണിക്കാരനാണ്,പോര്‍ച്ച് പുതുക്കി മനോഹരമാക്കാന്‍ വരികയാണവന്‍.

ടക് ... ടക്...

ആയിരം കാലൊച്ചകളില്‍ നിന്റെ പ്രാര്‍ത്ഥന മുങ്ങിപ്പോകുന്നു.തീന്‍ മേശയില്‍ നിന്നും നീ തലയുയര്‍ത്തുന്നു, നിന്റെ ഭക്ഷണം തടസ്സപ്പെടുന്നു.അത് പട്ടാളക്കാരാണ്,നഗരത്തിലേക്ക്‌ മാര്‍ച്ച് ചെയ്തു വരികയാണവര്‍.

ക്രീ.... ക്രീ....

എന്റെ വീടിന്റെ മുന്നില്‍ വന്നുനില്‍ക്കാന്‍ വണ്ടിച്ചക്രങ്ങള്‍ നിലവിളിക്കുന്നു.നീളമുള്ള പാമ്പിനെപ്പോലെ ഒരു ഹോസ് കുളത്തിലേക്ക് നീളുന്നു.വെള്ളം കൊണ്ടുവന്ന വണ്ടിയാണത്,എന്റെ സൌന്ദര്യം സംരക്ഷിക്കാന്‍..

ക്രീ.... ക്രീ...

നിന്റെ പടിക്കലൂടെയുള്ള ടാങ്കുകളുടെ പടയോട്ടത്തില്‍ ഇരുട്ട് കീറിമുറിക്കപ്പെടുന്നു.പ്രിയനെത്തേടി നിന്റെ കൈകള്‍ നീളുന്നു, അവനെ കാണാതെ നീ തളരുന്നു.ആവേശം മൂത്ത സൈനികരായിരുന്നു അവര്‍,മനുഷ്യത്വം മറന്നവര്‍.

കുറച്ചാളുകള്‍ സുഖങ്ങളിലും സുരക്ഷയിലും കൂടുകൂട്ടുമ്പോഴും,ഉറക്കുപാട്ടുകള്‍ക്കായവര്‍ കാതോര്‍ത്തിരിക്കുമ്പോഴും,കാതുകള്‍ പൊത്തി, നീ വീടിന്റെ മൂലകളില്‍ ചുരുണ്ടിരിക്കുന്നു.നീ ഉറങ്ങുന്നില്ല .. നിനക്കുറങ്ങാനാവുന്നില്ല.

*

Karen Commings എഴുതിയ To a Woman in Baghdad എന്ന കവിതയുടെ സ്വതന്ത്ര വിവര്‍ത്തനം.

മുഖ്യധാരാ കവിതകളില്‍ നിന്നും വ്യത്യസ്തമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സമകാലീന (അമേരിക്കന്‍) കവികള്‍ക്കായുള്ളതാണ് Pemmican എന്ന വെബ് സൈറ്റ്. സാമ്പ്രദായിക ശൈലികളില്‍ നിന്നു ഘടനയില്‍ നിന്നും ബിംബങ്ങളില്‍ നിന്നുമൊക്കെ ഉള്ള വിടുതലിനു ശ്രമിക്കുന്ന ഈ കവിതകള്‍ രാഷ്ട്രീയം ഒരു മുഖ്യവിഷയമായിത്തന്നെ കൈകാര്യം ചെയ്യുന്നു.

കടപ്പാട്. വര്‍ക്കേഴ്സ് ഫോറം

28 March, 2009

ഹജ്ജ് ക്വോട്ടാ അടിച്ചുമാറ്റിയതിനു അഹമ്മദ് മറുപടി പറയട്ടെ

ഹജ്ജ് ക്വോട്ടാ അടിച്ചുമാറ്റിയതിനു അഹമ്മദ് മറുപടി പറയട്ടെ


ചില രാഷ്ട്രീയക്കച്ചവടക്കാര്‍ പട്ടയം വിറ്റ് ജീവിക്കും.മലയോര കര്‍ഷകന്റെ പേരില്‍ വോട്ടുപിടിക്കുന്ന മാണിസാറിനെപ്പോലെ. വേറെ ചിലര് ഇസ്ലാമിന്റെയും വിശ്വാസികളുടെയും പേരില്‍ പച്ചക്കൊടിയും ചന്ദ്രക്കലയും കാട്ടി വോട്ടുപിടിക്കും. പക്ഷേ ഉപജീവനം ഹജ്ജ് ക്വോട്ട വിറ്റിട്ട് !

ഹജ്ജ് സീറ്റ് മുസ്ളിം ജനസംഖ്യാനുപാതികമായി സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്ക് വീതിച്ചുനല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍, ഇതിനു വിരുദ്ധമായാണ് കാര്യങ്ങള്‍ നടന്നത്. ഹജ്ജിന് ഇത്തവണ ആകെ 1,23,000 സീറ്റാണുണ്ടായിരുന്നത്. അതില്‍ 1,06,000 സീറ്റ് മാത്രമാണ് 34 ഹജ്ജ് കമ്മിറ്റികള്‍ക്ക് വീതിച്ചുനല്‍കിയത്. 17,000 സീറ്റ് കേന്ദ്ര വിദേശ മന്ത്രാലയത്തിന് കീഴിലുള്ള ഹജ്ജ് വിഭാഗം നേരിട്ട് വിതരണംചെയ്തു.മുന്‍വര്‍ഷങ്ങളില്‍ 2000 സീറ്റ് മാത്രമാണ് വിഐപികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വളന്റിയര്‍മാര്‍ക്കുമായി മാറ്റിവച്ചിരുന്നത്. അതുപോലും പൂര്‍ണമായി ആവശ്യം വരാറില്ല.

സഹമന്ത്രി ഇ അഹമ്മദിനാണ് ഹജ്ജ് കാര്യങ്ങളുടെ ചുമതല. സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്ക് വിതരണംചെയ്യാതെ പിടിച്ചുവച്ച പതിനേഴായിരത്തോളം സീറ്റില്‍ ഏറെയും ക്രമവിരുദ്ധമായാണ് നല്‍കിയതെന്ന്‍ എം.പി ടി.കെ ഹംസ വിദേശകാര്യമന്ത്രിക്ക് നല്‍കിയ കത്തില്‍ പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര- സംസ്ഥാന ഹജ്ജ് കമ്മിറ്റികളും കേന്ദ്രസര്‍ക്കാരിന് പരാതി അയച്ചിട്ടുണ്ടെന്ന് ടി കെ ഹംസ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ഇത്തവണ മന്ത്രാലയം മാറ്റിവച്ച 17,000 സീറ്റില്‍ വിഐപികളും ഉദ്യോഗസ്ഥരും വളന്റിയര്‍മാരുമായി എത്രപേര്‍ പോയിട്ടുണ്ടെന്ന് വെളിപ്പെടുത്തണം. ബാക്കി സീറ്റുകള്‍ എന്ത് മാനദണ്ഡമനുസരിച്ചാണ് വിതരണംചെയ്തതെന്നും വ്യക്തമാക്കണം. ഈ ഇടപാടില്‍ ഇ അഹമ്മദിനുണ്ടായിരുന്ന പ്രത്യേക താല്‍പ്പര്യം എന്താണെന്ന് അന്വേഷിക്കണമെന്നും ഹംസ ആവശ്യപ്പെട്ടു.

ഇന്ത്യയില്‍ 1,66,000 പേര്‍ വെയ്റ്റിങ് ലിസ്റ്റില്‍ നില്‍ക്കെയാണ് അപേക്ഷ നല്‍കാത്തവര്‍ക്ക് വിദേശ സഹമന്ത്രിയുടെ ഓഫീസ് നേരിട്ട് പ്രത്യേക ഉത്തരവു പ്രകാരം സീറ്റ് നല്‍കിയത്. ഇവരുടെ യാത്രയ്ക്ക് വഴിയൊരുക്കാന്‍ സ്റ്റാമ്പ് ചെയ്തുവരുന്ന ഹജ്ജ് പാസ്പോര്‍ട്ട് വിദേശ മന്ത്രാലയം പിടിച്ചുവച്ചതായും ഹംസ പറഞ്ഞു. സംസ്ഥാന ഹജ്ജ് കമ്മിറ്റി നറുക്കെടുപ്പിലൂടെ സുതാര്യമായാണ് ഹജ്ജ് ക്വാട്ട വിതരണം ചെയ്യുന്നത്. 47,000 പ്രൈവറ്റ് ഹജ്ജ് ക്വാട്ട ഏജന്‍സികള്‍ക്ക് വീതിച്ചുകൊടുത്തതിലും ക്രമക്കേടുണ്ട്. 300-400 സീറ്റ് വീതം ഏജന്‍സികള്‍ക്കു നല്‍കിയപ്പോള്‍ കോഴിക്കോട്ടെ ഒരു ഏജന്‍സിക്കുമാത്രം 1700 സീറ്റ് നല്‍കി.

മദനിയുടെ ഭൂതകാലത്തിലെ തീവ്രവാദബന്ധം സ്ഥാപിച്ചെടുക്കാന്‍ കോടതിയില്‍ സമര്‍പ്പിച്ച നാലരച്ചക്രത്തിന്റെ കടലാസുകളെടുത്ത് മഞ്ഞവരയിട്ട് എന്തോ ആനക്കാര്യം കിട്ടിപ്പോയേ എന്നമട്ടില്‍ വെണ്ടയ്ക്ക നിരത്തുന്ന വീരേന്ദ്രപ്പത്രത്തിനും കെ.പി.മോഹനന്റെ മര്‍ഡോക്കുചാനലിനും ഇതും കൂടി ഒന്നു തപ്പാമോ ? (ആ കേസില്‍ മദനിയെ കോടതി വെറുതേവിട്ടാലും 'വീരേന്ദ്രഭൂമി'ക്ക് കടി തീരില്ല. മുരിക്കുമരം തന്നെ ശരണം!)

ഫാരീസ് അബൂബക്കറിന്റെ അളിയന്റെ അമ്മായിയുടെ നാത്തൂന്റെ ചേച്ചീട ഭര്‍ത്താവുമായി ആലുവാമണപ്പുറത്തുവച്ച് കോഴിക്കോട് സി.പി.എം സ്ഥാനാര്‍ത്ഥി മുഹമ്മദ് റിയാസ് സംസാരിച്ചിട്ടുണ്ടെന്നൊക്കെ ഗവേഷിച്ചുമലമറിക്കുന്ന നേരത്ത് ഇ.അഹമ്മദ് സാഹിബ്ബ് കച്ചവടമടിച്ച 17,000 ഹജ്ജ് ക്വോട്ടയെവിടെ എന്നും കൂടെ ഒന്ന് ഗവേഷിക്കരുതോ ?
കടപ്പാട്. ജനശക്തി

ബിഷപ്പ് സൂസ പാക്യത്തിന് തോമസ് ഐസക്കിന്റെ തുറന്ന കത്ത്

ബിഷപ്പ് സൂസ പാക്യത്തിന് തോമസ് ഐസക്കിന്റെ തുറന്ന കത്ത്
കേരളത്തിലെ മെത്രാന്മാരില്‍ ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യം പലതുകൊണ്ടും വ്യത്യസ്തനാണ്. അദ്ദേഹം ജനിച്ചത് മത്സ്യത്തൊഴിലാളി കുടുംബത്തിലാണ്. സഭാ ഭരണത്തില്‍ മുക്കുവരായ അല്‍മായര്‍ക്ക് അദ്ദേ ഹം അനുവദിച്ച മുമ്പില്ലാത്ത നിയന്ത്രണം ചരിത്ര പ്രധാനമാണ്. തിരുവനന്തപുരം രൂപതയുടെ തീരദേശ ഗ്രാമങ്ങളില്‍ ഒരു പതിറ്റാണ്ടിലേറെയായി കള്ളച്ചാരായം വാറ്റ് നടക്കുന്നില്ല എന്നതും പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ വാറ്റുചാരായത്തിനടിപ്പെട്ട് ജീവിതം നശിപ്പിക്കുന്നില്ല എന്നതും മെത്രാന്റെ വ്യക്തിപരമായ നേട്ടമാണെന്ന് വിശേഷിപ്പിച്ചാല്‍ അതിശയോക്തിയാവില്ല. തിരുവനന്തപുരം രൂപതയ്ക്ക് കീഴിലുള്ള വിവാഹങ്ങളില്‍ സ്ത്രീധനം ഇല്ലാതാക്കാനും പള്ളിപ്പെരുന്നാളുകളില്‍ ധൂര്‍ത്ത് ഇല്ലാതാക്കാനും അദ്ദേഹം നടത്തുന്ന പരിശ്രമങ്ങള്‍ വിജയപഥത്തിലാണെന്നും എനിക്കറിയാം.

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ സഭാവിശ്വാസികള്‍ മനസ്സാക്ഷിക്കനുസരിച്ച് വോട്ടു ചെയ്യണമെന്ന് ബിഷപ്പ് ആഹ്വാനം ചെയ്തതിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു. തികച്ചും ശരിയായ നിലപാടാണത്. വിശ്വാസികള്‍ ഏത് രാഷ്ട്രീയകക്ഷിക്ക് വോട്ട് ചെയ്യണമെന്ന് സഭ നിര്‍ദ്ദേശിക്കുന്നത് മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും സങ്കല്പങ്ങള്‍ക്കെതിരാണ്. ദൈവത്തിനുള്ളത് ദൈവത്തിനും. സീസറിനുള്ളത് സീസറിനും എന്നു പഠിപ്പിച്ച യേശുവിന്റെ നിര്‍ദ്ദേശത്തിനുമെതിരാണത്. സീറോ മലബാര്‍ സഭയിലെ കര്‍ദ്ദിനാളായ വര്‍ക്കി വിതയത്തില്‍ പിതാവും സഭകളല്ല സ്ഥാനാര്‍ത്ഥിയെയും സഭാംഗങ്ങളുടെ വോട്ടിനെയും നിശ്ചിയിക്കേണ്ടത് എന്നു പറഞ്ഞതും സ്വാഗതാര്‍ഹമാണ്. പക്ഷേ, ഒറീസയില്‍ ബിജു ജനതാദളുമായി സി.പി.എം ധാരണ ഉണ്ടാക്കിയതിനെ അങ്ങു വിമര്‍ശിച്ചതായി ഇന്ത്യന്‍ കാത്തലിക് എന്ന വെബ്സൈറ്റ് പറയുന്നു. അങ്ങ് ഇങ്ങനെ പറഞ്ഞതായി മലയാള പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

"ഈ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ ഇരട്ടത്താപ്പ് ഒരു പ്രധാന ചര്‍ച്ചാ വിഷയമായിരിക്കും. ഒറീസയിലുണ്ടായ സംഭവങ്ങളില്‍ ഇന്ത്യയിലെങ്ങുമുള്ള ക്രിസ്ത്യാനികള്‍ ഖിന്നരാണ്. ബി.ജെ.ഡിയെപ്പോലൊരു പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയതിന് മാര്‍ക്സിസ്റ്റുകാര്‍ മറുപടി പറയണം." അങ്ങ് ഇങ്ങനെ പറഞ്ഞു എന്നാണ് ഇന്ത്യന്‍ കാത്തലിക് പറയുന്നത്. അങ്ങയുടെ പ്രസ്താവന ശരിയായി തന്നെയാണോ അവര്‍ ഉദ്ധരിച്ചിരിക്കുന്നതെന്ന് എനിക്ക് സംശയമുണ്ട്. അങ്ങനെയാണെങ്കില്‍, അങ്ങയുടേത് ശരിയായ രാഷ്ട്രീയ നിരീക്ഷണമല്ല എന്നുപറയുന്നതില്‍ എനിക്ക് ഖേദമുണ്ട്.

കഴിഞ്ഞ പതിനൊന്നുവര്‍ഷം ബി.ജെ.പിയുമായി സഖ്യത്തിലായിരുന്ന കക്ഷിയാണ് ബി.ജെ.ഡി. ഇന്ത്യയിലെ ഒട്ടുമിക്ക പ്രാദേശിക പാര്‍ട്ടികളും ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ ബി.ജെ.പിയുമായി ബാന്ധവത്തിനു പോയിട്ടുണ്ട്. ഇന്ത്യയില്‍ ഹിന്ദു വര്‍ഗീയതയുടെ ഭീഷണിയും മതന്യൂനപക്ഷ പീഡനവും അതുകാരണം ശക്തിപ്പെട്ടിട്ടുമുണ്ട്. പക്ഷേ, ഈ കക്ഷികളെ ബി.ജെ.പി മുന്നണിയില്‍ നിന്ന് അടര്‍ത്തി എടുത്ത് വര്‍ഗീയവാദികളെ ഒറ്റപ്പെടുത്തുക എന്നതല്ലേ ശരിയായ രാഷ്ട്രീയം? അടിസ്ഥാനപരമായി മതേതരവാദികളാണ് ബിജു ജനതാദള്‍ അടക്കമുള്ള പ്രാദേശിക പാര്‍ട്ടികള്‍. താ ത്കാ ലിക അധികാര ലാഭത്തിനുവേണ്ടിയാണവര്‍ വര്‍ഗീയ വാദികളുമായി കൂടുന്നത്. അവരെ ആ കൂട്ടുകെട്ടില്‍ നിന്ന് അകറ്റി നിറുത്തുകയാണ് ഇടതുപക്ഷത്തിന്റെ കടമ.
മലയാളിയായ ഭുവനേശ്വര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ ചീനാത്ത് നടത്തിയ പ്രസ്താവന അങ്ങയുടെ ശ്രദ്ധയില്‍പ്പെട്ടിരിക്കുമല്ലോ. അദ്ദേഹം ഇങ്ങനെ പറഞ്ഞു: "ഒറീസയില്‍ ബിജു ജനതാദള്‍ ബി.ജെ.പിയുമായുള്ള സഖ്യം അവസാനിപ്പിച്ചത് സ്വാഗതാര്‍ഹമാണ്. സംസ്ഥാനത്ത് മതനിരപേക്ഷ സര്‍ക്കാര്‍ നിലവില്‍ വരണമെന്നാണ് ഞങ്ങളുടെ ആഗ്രഹം." കേരളത്തില്‍ അഭയം തേടിയ 52 കുടുംബങ്ങളെ വിരുന്നുകാരെപ്പോലെ സ്വീകരിച്ച കേരള സര്‍ക്കാരിന്റെ നടപടി അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

കേരള സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തിന്റെ ഫലമായി ലത്തീന്‍ കത്തോലിക്കാ കുടുംബങ്ങളിലെയും മറ്റു പിന്നാക്ക സമുദായങ്ങളിലെ കുട്ടികള്‍ക്കുണ്ടായിട്ടുള്ള നേട്ടങ്ങള്‍ ആര്‍ക്കെങ്കിലും തമസ്കരിക്കാനാകുമോ?
ലത്തീന്‍ കത്തോലിക്കര്‍ക്കുള്ള സംവരണം ഒരു ശതമാനമായി ഉയര്‍ത്തിയത് ഇടതുപക്ഷ സര്‍ക്കാരാണ്. ഈ സംവരണം സ്വാശ്രയ കോളേജുകളില്‍ നിര്‍ബന്ധമാക്കിയതിനെത്തുടര്‍ന്ന് 281 ലത്തീ ന്‍ കത്തോലിക്ക കുട്ടികള്‍ക്ക് എന്‍ജിനിയറിംഗ് വിഷയങ്ങളിലും 85 പേര്‍ക്ക് മെഡിക്കല്‍ വിഷയങ്ങളിലും ബിരുദ പഠനത്തിന് പ്രവേശനം ലഭിക്കുകയുണ്ടായി. 2008-ലെ മാത്രം കണക്കാണിത്. ഇന്നിപ്പോള്‍ അപ്രകാരം മെരിറ്റ് ക്വോട്ടയില്‍ പ്രവേശനം ലഭിക്കുന്ന മുഴുവന്‍ മത്സ്യത്തൊഴിലാളി കുട്ടികളുടെയും ട്യൂഷന്‍ ഫീ പട്ടികജാതിക്കാര്‍ക്കെന്നപോലെ സര്‍ക്കാര്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

ആദിവാസികള്‍ കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹം മത്സ്യത്തൊഴിലാളികളാണ് എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ അവരുടെ ഉന്നമനത്തിനായി മുമ്പൊരുകാലത്തും ഇല്ലാത്തവിധത്തിലുള്ള വികസനപ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. അതുപോലെതന്നെ 2 രൂപയ്ക്ക് റേഷനരി നല്‍കുന്ന പദ്ധതിയില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്കൊപ്പം മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തി. കയറ്റുമതിക്കാരുടെ അംശദായം ഇല്ലാതിരുന്നിട്ടും ക്ഷേമനിധി ആനുകൂല്യങ്ങള്‍ ഗണ്യമായി ഉയര്‍ത്തി, കുടിശ്ശിക തീര്‍ത്തു. ഇന്‍ഷ്വറന്‍സ് ആനുകൂല്യങ്ങള്‍ വിപുലീകരിച്ചു. എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും രണ്ടുവര്‍ഷത്തിനുള്ളില്‍ വീട്, എല്ലാ വീട്ടിലും വൈദ്യുതിയും വെള്ളവും ഉറപ്പുവരുത്താനുള്ള നടപടികളാണ് സ്വീകരിക്കുന്നത്.

മുകളില്‍ പറഞ്ഞതാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ റെക്കാഡ്. ഇതിനെ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പില്‍ പൌരന്മാര്‍ വോട്ടു ചെയ്യേണ്ടത്. ഈ പ്രശ്നങ്ങള്‍ക്കുപകരം സ്ഥാനാര്‍ത്ഥികളുടെയും പാര്‍ട്ടികളുടെയും മതവിശ്വാസത്തെ അടിസ്ഥാനമാക്കി വോട്ടു ചെയ്യണമെ ന്ന് ചില മതമേലദ്ധ്യക്ഷന്മാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്ന നിലപാട് യഥാര്‍ത്ഥ ക്രിസ്തീയ ദൌത്യത്തിനോ പൌരധര്‍മ്മത്തിനോ യോജിച്ചതല്ല.

ടി.എം. തോമസ് ഐസക് ധനകാര്യ മന്ത്രി

--------------------------------------------------------------------------------------------

ഭുവനേശ്വര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ ചീനാത്ത് പറഞ്ഞത് :

“ഒറീസയില്‍ ബിജുജനതാദള്‍ ബി.ജെ.പിയുമായുള്ള സഖ്യം അവസാനിപ്പിച്ചത് സ്വാഗതാര്‍ഹമാണ്. സംസ്ഥാനത്ത് മതനിരപേക്ഷ സര്‍ക്കാര്‍ നിലവില്‍ വരണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.കലാപത്തില്‍ നിഷ്കാസിതരായി കേരളത്തില്‍ എത്തിയ 52 പേരെ വിരുന്നുകാരായി സ്വീകരിച്ച കേരളസര്‍ക്കാര്‍ നടപടി അഭിമാനത്തിനു വകനല്‍കുന്നു”

കടപ്പാട്. ജനശക്തി

മൊബൈല്‍ കൌതുകങ്ങള്‍

മൊബൈല്‍ കൌതുകങ്ങള്‍

പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിശേഷങ്ങളാണ് നാത്തൂനേ മൊബൈല്‍ വിശേഷങ്ങള്‍. ലോകത്ത് ഇപ്പോള്‍ നടക്കുന്ന വിപ്ലവങ്ങള്‍ സായുധവിപ്ലവമോ ചിന്താവിപ്ലവമോ അല്ല. അത് മൊബൈല്‍ വിപ്ലവമാണ്. പുതിയ സൌരയൂഥങ്ങളെയോ, പുതിയ ജീവലോകത്തെയോ കണ്ടുപിടിക്കുന്നത് കണ്ടുപിടിത്തമായി പുതിയ തലമുറ അംഗീകരിക്കില്ല. മൊബൈല്‍ ഫോണില്‍ ഒരു കണ്ടുപിടിത്തം-പുതിയൊരു മോഡല്‍ ഇറങ്ങുക, അല്ലെങ്കില്‍ റിങ്ടോണില്‍ ഒരു പുതിയ രീതിവരിക. അങ്ങനെ എന്തെങ്കിലും-അതാണ് പുതുതലമുറയുടെ കണ്ണിലെ യഥാര്‍ത്ഥ കണ്ടുപിടിത്തം.

നാത്തൂനേ എന്റെ പരിമിതമായ മൊബൈല്‍ അറിവുവച്ച് ഞാന്‍ ഒരു നിഘണ്ടുകൂടി ഉണ്ടാക്കിയിട്ടുണ്ട്. അതിങ്ങനെ.

മൊബൈല്‍ കള്ളന്മാര്‍

മൊബൈല്‍ മോഷ്ടിക്കുന്നവരല്ല. കള്ളംപറച്ചിലിനുവേണ്ടി മൊബൈല്‍ ഉപയോഗിക്കുന്നവര്‍.

'നീ ഇപ്പോള്‍ എവിടെയാണ്' എന്നു ചോദിച്ചാല്‍ ലാന്റ് ഫോണിലൂടെ കള്ളംപറയാന്‍ പറ്റില്ല. എന്നാല്‍ മൊബൈലില്‍ അങ്ങനെയല്ല. 'ഞാന്‍ പാറശ്ശാല നില്‍ക്കുകയാണ്' എന്ന് മൊബൈല്‍ഫോണിലൂടെ മറുപടി കൊടുക്കുമ്പോള്‍ ആശാന്‍ കാസര്‍കോഡ് ഏതോ കല്യാണ സല്‍ക്കാരത്തില്‍ പങ്കെടുത്തുനില്‍ക്കുകയായിരിക്കും. കാശ് തിരികെ കൊടുക്കാനുള്ളയാള്‍ വിളിക്കുന്നു. നമ്പര്‍ കാണുമ്പോള്‍ തന്നെ അറിയാം. അല്ലെങ്കില്‍ ഈ നമ്പരല്ലേ എന്നു സംശയം തോന്നാം. ഉടന്‍ നമ്മളും ഒരു നമ്പരിടും. ഫോണ്‍ അടുത്തു നില്‍ക്കുന്ന സ്നേഹിതനെയോ-അതോ അപരിചിതനെത്തന്നെയോ ഏല്‍പിക്കുന്നു. പിന്നെ നമുക്കുവേണ്ടി അവന്‍ സംസാരിക്കും. "അയ്യോ ഇന്നാര്‍ ഇപ്പോള്‍ പുറത്തോട്ടു പോയതേയുള്ളു. ഞാനോ? പുള്ളിക്കാരന്റെ സുഹൃത്താണ്. വരും. രണ്ടുമണിക്കൂര്‍ കഴിയുമ്പോള്‍ വരും.''

കള്ളന് കഞ്ഞിവച്ചവരാണ് വിളിക്കുന്നതെങ്കില്‍ കുട്ടപ്പന് പകരം ചെല്ലപ്പന്‍ ഫോണെടുക്കുമ്പോള്‍തന്നെ പറയും- "ആശാനേ കുട്ടപ്പന്‍ അടുത്തുനില്‍പ്പില്ലേ? കൊടുത്തേരേ....''

ഞാനീയിടെ കേട്ടു നാത്തൂനേ. ബസ് സ്റ്റാന്റില്‍ നിന്നപ്പോള്‍ ഒരാള്‍ക്ക് ഫോണ്‍ വരുന്നു. അയാള്‍ എടുത്തിട്ട് മെല്ലെ പറയുകയാണ്-"രമേശാ... ഞാന്‍ ബാത്റൂമിലാണ്. പിന്നീട് അങ്ങോട്ട് വിളിക്കാം.''

ഇന്‍ കമിംഗ്-ഔട്ട് ഗോയിംഗ്

മൊബൈല്‍ ബില്‍ കുറെ മാസത്തെ കുടിശ്ശിക അടയ്ക്കാതെ ഒളിച്ചുനടക്കുന്നവരെ അന്വേഷിച്ച് കമ്പനിയുടെ റപ്രസന്റേറ്റീവ്-20-കരാട്ടേ മാസ്റ്റര്‍ കസ്റ്റമറുടെ വീട്ടിനുള്ളില്‍ വരുന്നതിനെയാണ് ഇന്‍ കമിംഗ് എന്നു പറയുന്നത്.

'ഞാന്‍ അടച്ചിട്ടുണ്ടല്ലോ'. 'അടയ്ക്കാമെന്ന് പറഞ്ഞിരുന്നതാണല്ലോ'. 'ബില്ല് തെറ്റാണല്ലോ' തുടങ്ങിയ പരമ്പരാഗത ഒഴിവുകഴിവുകള്‍ കസ്റ്റമര്‍ പറയുന്നു. അവസാനം കാശുകൊടുത്തോ, സാന്ത്വനിപ്പിച്ചോ, നാണംകെട്ടോ, അവധിപറഞ്ഞോ റെപ്പിനെ വീട്ടിനുള്ളില്‍നിന്ന് പറഞ്ഞയക്കുന്നു. 'അടുത്ത ബുധനാഴ്ചയ്ക്കകം കാശടയ്ക്കണം' എന്ന മുന്നറിയിപ്പോടെ അയാള്‍ പോകും. ആ പോക്കാണ് 'ഔട്ട് ഗോയിംഗ്'.

കസ്റ്റമര്‍ ഈസ് ദ കിംഗ്

ഈയിടെ കേട്ട നേരമ്പോക്കാണ്.

ഒരു ഭിക്ഷക്കാരന്‍ മൊബൈല്‍ കണക്ഷനെടുത്തു. മിനിമം ചാര്‍ജ് 100 രൂപ. അയാള്‍ ആരെയും ഫോണ്‍ ചെയ്യാറില്ല. മാസാമാസം നൂറുരൂപ അടയ്ക്കും. ആരെയും വിളിക്കാനില്ലെങ്കില്‍ പിന്നെന്തിനാ മാസംതോറും നൂറുരൂപ കളയുന്നതെന്ന ചോദ്യത്തിന് അയാളുടെ മറുപടി. "ഞാന്‍ എല്ലാപേരെയും സാറെ സാറെ എന്ന് വിളിച്ചാണ് ഭിക്ഷ ചോദിക്കുന്നത്. എന്നേം ആരെങ്കിലും സാറേന്ന് വിളിക്കണമെന്ന് എനിക്കൊരാശ. അങ്ങനെയാണ് മൊബൈല്‍ കണക്ഷനെടുത്തത്. എല്ലാമാസവും ബില്ലിന്റെ തീയതി കഴിയുമ്പോള്‍ ഫോണ്‍ ആപ്പീസില്‍നിന്ന് വിളിവരും. "സാര്‍-ഈ മാസത്തെ ബില്‍ അടച്ചിട്ടില്ല.'' ആ ഒരു സാര്‍വിളി കേള്‍ക്കാന്‍ വേണ്ടിയാണ് എന്റെ ഈ കണക്ഷന്‍.

മൊബൈല്‍ ഗെയിം

മൊബൈലുകളില്‍ ഓരോ കമ്പനിക്കാരും ഗെയിമുകള്‍ കളികള്‍ അടക്കംചെയ്തിട്ടുണ്ട്. വീഡിയോ ഫുഡ്ബോള്‍-ക്രിക്കറ്റ് അങ്ങനെ. പക്ഷെ നാത്തൂനേ എന്നെ സംബന്ധിച്ച് ഏറ്റവും ഇഷ്ടപ്പെട്ട മൊബൈല്‍ ഗെയിം ഇതാണ്:

കസ്റ്റമര്‍ സര്‍വ്വീസിലേക്ക് നമ്മള്‍ വിളിക്കുന്നു. അപ്പോള്‍ ടേപ്പുചെയ്തിട്ടുള്ള ശബ്ദം...'വെല്‍ക്കം ടുദി...' ഒരുമിനിട്ടു നീണ്ടുനില്‍ക്കുന്ന സ്വാഗതവചനം കഴിഞ്ഞാല്‍ ഉടന്‍- ഭാഷ തെരഞ്ഞെടുക്കാന്‍ ഒന്ന് അമര്‍ത്തുക' നമ്മള്‍ തെരഞ്ഞെടുക്കുന്നു. 'നിലവിലുള്ള കസ്റ്റമറാണെങ്കില്‍ രണ്ടമര്‍ത്തുക. പുതുതായി ചേരാന്‍ ആഗ്രഹിക്കുന്ന ഹതഭാഗ്യനാണെങ്കില്‍ മൂന്നമര്‍ത്തുക.' 'ബില്ലിലെ വിവരങ്ങള്‍ അറിയാന്‍ നാലമര്‍ത്തുക'. നമ്മള്‍ മൂന്നും നാലും അമര്‍ത്തുന്നു. അതിലേക്ക് ചെല്ലുമ്പോള്‍ വീണ്ടും ശബ്ദം. "കസ്റ്റമര്‍കെയര്‍ എക്സിക്യൂട്ടീവിനോട് സംസാരിക്കുവാന്‍ ഒമ്പതില്‍ അമര്‍ത്തുക.'' അതും അമര്‍ത്തുന്നു. അപ്പോള്‍ കേള്‍ക്കാം 'കസ്റ്റമര്‍ കെയര്‍ എക്സിക്യുട്ടീവ് തിരക്കിലാണ്. ദയവായി കാത്തുനില്‍ക്കുക'. പിന്നെ പാട്ടാണ്... കുറച്ചു കഴിയുമ്പോള്‍ കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടീവ് വരുന്നു. കാണാപ്പാഠം പഠിച്ച അഭിവാദനത്തോടെ 'ഞാന്‍ താങ്കളെ എങ്ങനെയാണ് ഹെല്‍പ്പ്ചെയ്യേണ്ടത്' എന്ന ഫോട്ടോ കോപ്പി വാചകങ്ങളിലേക്ക്.

റിട്ടയര്‍ചെയ്ത്, ഇഷ്ടംപോലെ സമയം അക്കൌണ്ടില്‍ ഉള്ളവര്‍ക്ക് എന്‍ജോയ്ചെയ്യാന്‍ പറ്റിയ ഒരു ഗെയിം ആണിത്. കോണിയും പാമ്പും കളിപോലെ ഇടയ്ക്കുവച്ച് ഫോണ്‍ കട്ടായാല്‍ കളി വീണ്ടും ആദ്യം മുതല്‍ തുടങ്ങേണ്ടിവരും.

ഔട്ട് ഓഫ് കവറേജ് ഏരിയ

നിരവധി ഫോണ്‍ കണക്ഷനുകളെടുത്ത് നില്‍ക്കക്കള്ളിയില്ലാതെ ബില്ലടയ്ക്കാന്‍ നിവൃത്തിയില്ലാതെ നാടുവിടുന്നതിനെയാണ് ഔട്ട് ഓഫ് കവറേജ് ഏരിയ എന്നുപറയുന്നത്. കമ്പനി സ്റ്റാഫിന് കവര്‍ചെയ്ത് വളഞ്ഞുപിടിക്കാന്‍ സാധിക്കാത്ത ഏരിയ. അതാണ് ഔട്ട് ഓഫ് കവറേജ് ഏരിയ.

സെല്‍-ഫോണ്‍

നിരന്തരം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ചെവിക്ക് പ്രശ്നവുമായി ഡോക്ടറെ കാണാന്‍ ചെല്ലുമ്പോള്‍ ഡോക്ടര്‍ ഉപദേശിക്കുന്നത്. സെല്‍-ഫോണ്‍. ഫോണ്‍ വിറ്റുകളയാന്‍.

-കൃഷ്ണ പൂജപ്പുര,

കടപ്പാട്. വര്‍ക്കേഴ്സ് ഫോറം

27 March, 2009

ഉമ്മന്‍ചാണ്ടീ, കള്ളം പറയരുത്

ഉമ്മന്‍ചാണ്ടീ, കള്ളം പറയരുത്

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍നിന്ന് സത്യസന്ധതയോ രാഷ്ട്രീയ സദാചാരത്തിലൂന്നിയ സമീപനമോ ആര്‍ക്കും പ്രതീക്ഷിക്കാനാകില്ല. മറ്റെല്ലാവരും ചെയ്യാന്‍ മടിക്കുന്ന കെട്ട കാര്യങ്ങള്‍ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുന്നത് ശീലമാക്കിയവരാണ് അവര്‍. വര്‍ഗീയകക്ഷികളുമായുള്ള ചങ്ങാത്തവും തെരഞ്ഞെടുപ്പില്‍ ജാതി-മത സങ്കുചിത വികാരങ്ങള്‍ ആളിക്കത്തിച്ച് വോട്ടുനേടലും കോണ്‍ഗ്രസിന്റെ എന്നത്തെയും കണക്കുപുസ്തകത്തിലുണ്ട്. എക്കാലത്തും വര്‍ഗീയതയെ പ്രോത്സാഹിപ്പിച്ച കക്ഷിയാണ് കോണ്‍ഗ്രസ്. ബിജെപിയെയും മുസ്ളിംലീഗിനെയും ഇരുവശത്തും നിര്‍ത്തി വര്‍ഗീയക്കസര്‍ത്തുനടത്തി തെരഞ്ഞെടുപ്പിനെ നേരിടാന്‍ മടികാട്ടാത്ത ചരിത്രമാണവരുടേത്. ആ കോണ്‍ഗ്രസിന്റെ സമുന്നത നേതാവ് ഉമ്മന്‍ചാണ്ടി വര്‍ഗീയതയ്ക്കെതിരെ പറയുമ്പോള്‍ സാമാന്യബോധമുള്ള ഏതൊരുമലയാളിക്കും ഓക്കാനമാണുണ്ടാവുക. പിഡിപി എന്ന രാഷ്ട്രീയ പാര്‍ടി എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ ഉമ്മന്‍ചാണ്ടിക്ക് സമനിലതെറ്റിയതായാണ് കാണുന്നത്. പിഡിപി വര്‍ഗീയവിദ്വേഷം പരത്തുന്നു എന്നാണ് അദ്ദേഹം ഒടുവില്‍ ആരോപിച്ചിരിക്കുന്നത്. അതോടൊപ്പം, താന്‍ പിഡിപിയുടെ പിന്തുണ ഒരിക്കലും തേടിയിട്ടില്ലെന്നും അദ്ദേഹം ആണയിട്ടിരിക്കുന്നു.

2001ല്‍ യുഡിഎഫും അബ്ദുള്‍ നാസര്‍ മദനിയുടെ പാര്‍ടിയും തമ്മിലുണ്ടാക്കിയത് ലക്ഷണമൊത്ത തെരഞ്ഞെടുപ്പുസഖ്യംതന്നെയായിരുന്നു. സംസ്ഥാനത്തെ രണ്ടു നിയമസഭാ മണ്ഡലത്തില്‍ പിഡിപി നേതാക്കളാണ് യുഡിഎഫ് സ്ഥാനാര്‍ഥികളായി ഔദ്യോഗികമായി രംഗത്തിറങ്ങിയത്. അന്ന് പ്രതിപക്ഷനേതാവ് എ കെ ആന്റണിയായിരുന്നു. ആന്റണിയുടെ ഔദ്യോഗികവസതിയായിരുന്ന കന്റോമെന്റ് ഹൌസിലും കുഞ്ഞാലിക്കുട്ടിയുടെ വാടകവീട്ടിലും ഉമ്മന്‍ചാണ്ടിയും ശങ്കരനാരായണനും ആന്റണിയുമെല്ലാം മാറിമാറി ചര്‍ച്ചചെയ്താണ് അന്ന് പിഡിപിക്ക് രണ്ടുസീറ്റ് നല്‍കാന്‍ തീരുമാനിച്ചത്- കഴക്കൂട്ടവും കുന്ദമംഗലവും. കുന്ദമംഗലത്ത് യു സി രാമനെ സ്ഥാനാര്‍ഥിയാക്കുമ്പോള്‍, തല്‍ക്കാലം അത് ലീഗ് ചിഹ്നത്തില്‍ കിടക്കട്ടെയെന്നും ജയിച്ചാല്‍ നിങ്ങളെടുത്തോളൂ എന്നും പാണക്കാട് തങ്ങള്‍ നല്‍കിയ ഉറപ്പുമുണ്ടായിരുന്നു. ഇതെല്ലാം അക്കാലത്ത് കേരളത്തിലെ പത്രങ്ങള്‍ തുറന്നെഴുതിയതാണ്. എം എ മുഹമ്മദ് നിഷാദ് എന്ന പിഡിപി നോമിനിയാണ് അന്ന് കഴക്കൂട്ടത്ത് മത്സരിച്ചത്. കോണ്‍ഗ്രസുകാര്‍ എം എ വാഹിദിനെ വിമതസ്ഥാനാര്‍ഥിയാക്കി ജയിപ്പിച്ച് പിഡിപിയുടെ പാലം വലിച്ചു. കുന്ദമംഗലത്ത് യു സി രാമന്‍ ജയിച്ചപ്പോള്‍ അത് മുസ്ളിംലീഗിന്റെ അക്കൌണ്ടില്‍ത്തന്നെ പെടുത്തുകയും ചെയ്തു. എന്നാല്‍, കോയമ്പത്തൂര്‍ സെന്‍ട്രല്‍ജയിലില്‍നിന്ന് മദനി എഴുതിക്കൊടുത്ത, യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുന്ന കത്തിന്റെ ലക്ഷക്കണക്കിനു കോപ്പിയെടുത്ത് നാട്ടിലാകെ വോട്ടുതെണ്ടി യുഡിഎഫുകാര്‍ നിയമസഭയിലെത്തുകയും ചെയ്തു.

ഇന്നും ആര്‍ ബാലകൃഷ്ണപിള്ള യുഡിഎഫില്‍തന്നെയുണ്ടല്ലോ. പിള്ള 2002 ഒക്ടോബര്‍ 31ന് തിരുവനന്തപുരത്ത് ഒരു പ്രസംഗം നടത്തി. അതിലെ ഒരുഭാഗം ഇങ്ങനെ:

"മദനി തീവ്രവാദിയല്ല. ആണെന്ന് ഞാന്‍ പറയുകയുമില്ല. യഥാര്‍ഥ തീവ്രവാദികള്‍ ഇവിടെ വേറെയില്ലേ? കല്യാസിങ്ങും ഉമാഭാരതിയുമൊക്കെയല്ലേ യഥാര്‍ഥ തീവ്രവാദികള്‍? ന്യൂനപക്ഷധ്വംസനം നടത്തിയ നരേന്ദ്രമോഡിയല്ലേ മറ്റൊരു തീവ്രവാദി. എന്‍എസ്എസിനുപോലും സ്വീകാര്യമല്ലാത്ത പ്രവീ തൊഗാഡിയയെപ്പോലുള്ള നേതാക്കളെയല്ലേ സര്‍ക്കാര്‍ ഇവിടെ സ്വീകരിച്ചാനയിച്ചത്. യഥാര്‍ഥത്തില്‍ ഇവിടെ നീതി നിഷേധിക്കുകയാണ്. മദനിയെ പുറത്തുകൊണ്ടുവരാന്‍ സഹായിക്കുമെന്ന് വാഗ്ദാനം നല്‍കി അധികാരത്തിലേറിയ സര്‍ക്കാര്‍ ഇപ്പോള്‍ രാമായണത്തിലെ സുഗ്രീവനെപ്പോലെയാണ്. തന്നെ സഹായിച്ച ശ്രീരാമന് കൊടുത്ത വാക്ക് മറന്ന് ജ്യേഷ്ഠഭാര്യയുമായി കഴിഞ്ഞവനാണ് സുഗ്രീവന്‍. പിഡിപി സഹായത്തോടെ നാലുസീറ്റാണ് കൊല്ലത്ത് യുഡിഎഫിന് കിട്ടിയത്.''

പിള്ള അവിടെയും നിര്‍ത്തിയില്ല.

മദനിയോടു കാണിക്കുന്ന യുഡിഎഫിന്റെ വഞ്ചന അക്കമിട്ട് അദ്ദേഹം നിരത്തി. ഇതില്‍ ഏതെങ്കിലുമൊരുകാര്യം നിഷേധിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് ചങ്കൂറ്റമുണ്ടോ?

ബെന്നി ബഹനാനെയും പൂന്തുറ സിറാജിനെയും കൂട്ടി രണ്ടുവട്ടം കോയമ്പത്തൂര്‍ ജയിലില്‍ പോയി പാടുകിടന്നത് മദനി എത്ര കഴഞ്ച് മനുഷ്യാവകാശധ്വംസനം അനുഭവിക്കുന്നുണ്ടെന്നറിയാനോ, അതോ ആ മനുഷ്യനെക്കാട്ടി കേരളത്തിലെ ന്യൂനപക്ഷങ്ങളോട് വോട്ടുതെണ്ടാനോ? കായംകുളത്ത് ജയിച്ചുകയറാന്‍ പിഡിപിയുടെ സഹായം രണ്ടുകൈയും നീട്ടി വാരിയെടുത്ത എം എം ഹസ്സനും മദനിയെ കാണാന്‍ കോയമ്പത്തൂര്‍ ജയിലില്‍ വിലക്കുണ്ടായപ്പോള്‍ അഭിഭാഷകന്റെ ഐഡന്റിറ്റി കാര്‍ഡുമായി ചെന്ന് പാടുകിടന്ന യുഡിഎഫിന്റെ മറ്റു ചില നേതാക്കളും ഇപ്പോള്‍ ആരെ കാണിക്കാനാണ് ഉറഞ്ഞുതുള്ളുന്നത്?

2006ല്‍ ഐഎന്‍എല്ലുമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പുനീക്കുപോക്ക് ഉണ്ടാക്കിയപ്പോള്‍ ഇന്നത്തേതുപോലെ 'വര്‍ഗീയ' ആരോപണവും പ്രതികരണമെടുപ്പുമെല്ലാം പൊടിപൊടിച്ചിരുന്നു. ജനങ്ങള്‍ അത് മുഖവിലയ്ക്കെടുത്തില്ലെന്നുമാത്രമല്ല, എല്‍ഡിഎഫിന് റെക്കോഡ് വിജയം സമ്മാനിക്കുകയും ചെയ്തു. ഇപ്പോള്‍ മദനിയുടെ പിന്തുണ ചൂണ്ടിക്കാട്ടി മറ്റുചില നേട്ടങ്ങള്‍ തരപ്പെടുത്തിയെടുക്കാമെന്ന് പകല്‍കിനാവുകാണുകയാണ് യുഡിഎഫ്. മദനിയും രാമന്‍പിള്ളയും ദത്താത്രേയ റാവുവുമെല്ലാം ഇടതുപക്ഷത്തെക്കുറിച്ച് നല്ലതുപറയുമ്പോഴുണ്ടാകുന്ന അസഹിഷ്ണുതയും അസൂയയും ചിലരെ അന്ധരാക്കുമ്പോള്‍ സഹതപിക്കുകയേ നിവൃത്തിയുള്ളൂ.

ഇപ്പോള്‍ മതനിരപേക്ഷനിലപാട് സ്വീകരിച്ചവരെമാത്രമല്ല, വര്‍ഗീയതയുടെയും തീവ്രവാദത്തിന്റെയും പിടിയില്‍പെട്ടുപോയ അവസാനത്തെ ആളെവരെ മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും ബോധത്തിലേക്ക് കൈപിടിച്ചുകൊണ്ടുവരാന്‍ പ്രവര്‍ത്തിക്കുന്ന പാര്‍ടിയാണ് സിപിഐ എം. അത് തെരഞ്ഞെടുപ്പുകാലത്തുമാത്രം നടക്കുന്ന പരിപാടിയുമല്ല. അതുകൊണ്ടുതന്നെ ഉമ്മന്‍ചാണ്ടിയും സമാന മനസ്കരും എത്രവലിയ നുണകള്‍ എഴുന്നള്ളിച്ചാലും കേരളത്തിലെ ജനങ്ങളുടെ മനസ്സില്‍ സിപിഐ എമ്മിനെയും ഇടതുപക്ഷ ജനാധിപത്യമുന്നണിയെയും കുറിച്ചുള്ള ബോധ്യം മാറിമറിയുമെന്നു കരുതേണ്ടതില്ല. മദനിയുടെയും പിഡിപിയുടെയും വര്‍ഗീയനിലപാടുകള്‍ക്കെതിരെ സിപിഐ എമ്മും പാര്‍ടി മുഖപത്രമായ ദേശാഭിമാനിയും നടത്തിയ വിമര്‍ശങ്ങള്‍ അതേപടി അച്ചടിച്ച് വോട്ടര്‍മാര്‍ക്കിടയില്‍ വിതരണംചെയ്യാന്‍ ഇപ്പോള്‍ യുഡിഎഫ് അത്യുത്സാഹം കാണിക്കുന്നുണ്ട്. അതില്‍ത്തന്നെ തെളിയുന്നുണ്ട് സിപിഐ എമ്മിന് വര്‍ഗീയതയോടുള്ള സമീപനം. മദനി എന്നല്ല, ആരുതന്നെ വര്‍ഗീയതയ്ക്കടിപ്പെട്ടാലും സിപിഐ എം എതിര്‍ത്തിട്ടുണ്ട്, എതിര്‍ക്കുന്നുണ്ട്, നാളെ എതിര്‍ക്കുകയും ചെയ്യും.

താന്‍ കുറ്റാരോപിതനായി ജയിലില്‍ കിടക്കുമ്പോള്‍ യുഡിഎഫുകാരാണ് തന്റെ സഹായംതേടി വന്നതെന്നും എല്‍ഡിഎഫുമായി ബന്ധപ്പെടുന്നത് നിരപരാധിയെന്ന് കണ്ട് കുറ്റമുക്തനാക്കി കോടതി തന്നെ വിട്ടപ്പോഴാണ് എന്നും മദനിതന്നെ വ്യക്തമാക്കിയിട്ടുണ്ട്. മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ് വര്‍ഗീയതയോട് സലാം പറയുന്നവരെയും ഭീകരവാദത്തെ തള്ളിപ്പറയുന്നവരെയും ആട്ടിപ്പായിക്കാനാണ് ഇടതുപക്ഷം തയ്യാറാകേണ്ടതെന്ന് ഉമ്മന്‍ചാണ്ടിക്ക് ആഗ്രഹിക്കാം. ഇടതുപക്ഷത്തിന് അങ്ങനെ കാണാനാകില്ലതന്നെ. കോണ്‍ഗ്രസിന്റെ വര്‍ഗീയപ്രീണനനാറ്റം സഹിക്കവയ്യാത്തതുകൊണ്ടാണ് അവര്‍ നിങ്ങളെ തിരസ്കരിച്ചതെന്ന് ഓര്‍മയുണ്ടായാല്‍ നല്ലത്. പിഡിപിയുമായി എല്‍ഡിഎഫ് രാഷ്ട്രീയസഖ്യമുണ്ടാക്കുകയല്ല, പിഡിപി പിന്തുണ നല്‍കാന്‍ മുന്നോട്ടുവന്നപ്പോള്‍ അത് സ്വീകരിക്കാന്‍ തയ്യാറാവുകയാണുണ്ടായതെന്ന യാഥാര്‍ഥ്യം ഉമ്മന്‍ചാണ്ടി മറച്ചുവച്ചാല്‍ കേരളീയര്‍ കാണാതിരിക്കുമോ? യുഡിഎഫിന്റെ പതിവുപോലെ രഹസ്യമായല്ല, പരസ്യമായിത്തന്നെ പിന്തുണ സ്വീകരിക്കാനാണ് എല്‍ഡിഎഫ് തയ്യാറായത് എന്നതില്‍നിന്ന് എല്‍ഡിഎഫിന്റെ രാഷ്ട്രീയസത്യസന്ധതയാണ് തെളിയുന്നതെന്ന് ഉമ്മന്‍ചാണ്ടി സമ്മതിച്ചില്ലെങ്കിലും ജനങ്ങള്‍ മനസ്സിലാക്കുന്നുണ്ട്.

തരംതാണ നുണകള്‍ സ്വന്തം മുഖം വികൃതമാക്കുകയേ ഉള്ളൂവെന്ന തിരിച്ചറിവ് ഉമ്മന്‍ചാണ്ടിക്കുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

ദേശാഭിമാനി മുഖപ്രസംഗം
കടപ്പാട്.
ജാഗ്രത ബ്ലോഗ്

ദേവപ്രശ്നവും ചുരിദാറും

ദേവപ്രശ്നവും ചുരിദാറും

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന ദേവപ്രശ്നം അസുഖകരമായ പല വിവാദങ്ങള്‍ക്കും ഇടയാക്കിയേക്കും എന്നതിനുള്ള സൂചനകള്‍ ദേവപ്രശ്നത്തില്‍ ‘കണ്ട‘ കാര്യങ്ങളിലും അതിനെത്തുടര്‍ന്നുണ്ടായിട്ടുള്ള പ്രസ്താവനകളിലും അഭിപ്രായങ്ങളിലും പ്രകടമാണ്.

1990ന് ശേഷം നടന്ന ഈ ദേവപ്രശ്നത്തില്‍ ‘കണ്ട’ ഏറ്റവും പ്രധാനപ്പെട്ട കാര്യം “നാലാംഭാവചിന്തയില്‍ ലക്ഷണപ്രകാരം അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനം ദേവന് തൃപ്തികരമായിക്കാണുന്നില്ല” എന്നതായിരിക്കാമെന്നു തോന്നുന്നു. കുറേയേറെ ചര്‍ച്ചകളുടേയും അഭിപ്രായ സമന്വയങ്ങളുടേയുമൊക്കെ ആവശ്യം ഇനിയും ഇക്കാര്യത്തില്‍ വേണമെന്നുള്ളതുകൊണ്ടു തന്നെ തല്‍ക്കാലം ഇതത്ര ശ്രദ്ധിക്കപ്പെട്ടതായി തോന്നുന്നില്ല. യേശുദാസിനെ ഗുരുവായൂരമ്പലത്തില്‍ പ്രവേശിപ്പിക്കണം എന്ന് കുറച്ചുകാലം മുന്‍പുണ്ടായ ആവശ്യങ്ങള്‍ക്ക് ഒരു മറുപടിയാണോ ഈ കണ്ടെത്തല്‍ എന്ന സംശയവും ഇതുണര്‍ത്താതിരിക്കുന്നില്ല.

ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത് “ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കുന്നത് ദേവന് ഹിതകരമല്ലെന്ന് ദേവപ്രശ്നത്തില്‍ തെളിഞ്ഞതാണ്.” ഏതാണ്ട് മൂന്നുമാസംമുമ്പാണ് ദേവസ്വം അധികൃതര്‍ സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് പ്രവേശനം അനുവദിച്ചത്. അത് ഗുരുവായൂരപ്പന് ഇഷ്ടമല്ല എന്ന് ‘കണ്ടത്’ അനുകൂലമായും പ്രതികൂലമായുള്ള അഭിപ്രായങ്ങള്‍ ഇപ്പോള്‍ത്തന്നെ ഉണ്ടായിട്ടുണ്ട്.

കേരള ബ്രാഹ്മണ സഭ "അപ്പവേ നാന്‍ സൊന്നേന്‍" എന്ന മട്ടില്‍ ചുരിദാറിനെതിരെ അഭിപ്രായവുമായി വന്നിട്ടുണ്ട്. സാമൂഹിക സംഘടനകളുമായുള്ള ചര്‍ച്ചയില്‍ ദേവഹിതം അറിഞ്ഞേ മാറ്റാവൂ എന്ന് തങ്ങള്‍ പറഞ്ഞിരുന്നതായും അത് ഇപ്പോള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും അവര്‍ പറയുന്നു. ദേവപ്രശ്നത്തിനിടെ ഗുരുവായൂരില്‍ സദസ്സില്‍ സന്നിഹിതനായിരുന്ന മുന്‍‌മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ ഭഗവാന്റെ ഇഷ്ടമാണ് നടപ്പിലാക്കേണ്ടതെന്ന് പറഞ്ഞതായി മാധ്യമം പറയുന്നു. ചുരിദാര്‍ വേണ്ട എന്ന അഭിപ്രായങ്ങള്‍ കൂടുതലായി വന്നു തുടങ്ങിയിട്ടില്ല എന്നു തോന്നുന്നു. വരുമായിരിക്കും.

ദേവപ്രശ്നത്തിലെ ചുരിദാര്‍ കണ്ടെത്തലിനെതിരെ ആദ്യം ആഞ്ഞടിച്ചത് സുകുമാര്‍ അഴീക്കോടാണ്.

സ്ത്രീകള്‍ ചുരിദാര്‍ ധരിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് ദേവന് ഹിതമല്ലെന്ന് അഷ്ടമംഗലപ്രശ്നത്തില്‍ ജ്യോതിഷികളുടെ കല്പന ഭാരതീയ സംസ്കാരത്തിനെതിരായ കൊഞ്ഞനം കുത്തലാണെന്നും, അസംബന്ധത്തിന്റെ കൊടിയേറ്റവും വിഡ്ഢിത്തത്തിന്റെ അരങ്ങേറ്റവുമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മനസ്സിന് അതീതമാണ് ദൈവം എന്നിരിക്കെ ദൈവത്തിന്റെ മനസ്സ് കവടി നിരത്തി പറയുന്നത് ഏത് ശാസ്ത്രപ്രകാരമാണെന്ന് ഇവര്‍ പറയണം. ഇത്തരം ജ്യോതിഷികളെ അറസ്റ്റുചെയ്ത് നിയമം നടപ്പിലാക്കിയാലേ ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ടാവൂ എന്നദ്ദേഹം “പൌരോഹിത്യവും വ്യക്തിസ്വാതന്ത്ര്യവും“ എന്ന വിഷയത്തില്‍ കോഴിക്കോട് അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ചു നടന്ന സെമിനാറില്‍ തുറന്നടിച്ചു.

സുകുമാര്‍ അഴീക്കോട് പറഞ്ഞതിന്റെ പിറകേയാണ് തികച്ചും ശ്രദ്ധേയമായ ചില അഭിപ്രായങ്ങളുമായി എണ്‍പതിലെത്തിനില്‍ക്കുന്ന ഒരമ്മൂമ്മ രംഗത്ത് വന്നത്.

'അമ്പലത്തില്‍ പരിശുദ്ധിയോടെയും വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിച്ചും വരണമെന്ന് പറഞ്ഞാല്‍ ആര്‍ക്കും മനസ്സിലാവും. അതിനുപകരം, അമ്പലത്തിന് മുന്നില്‍ വാടകയ്ക്ക് കിട്ടുന്ന, ആരെല്ലാമോ മാറിയുടുത്ത, എന്നോ അലക്കിയ മുണ്ടുടുത്ത് വരാം; മാന്യമായ ചുരിദാര്‍ ധരിക്കാന്‍ പാടില്ല എന്ന് പറയുന്നതില്‍ എന്തര്‍ഥം?'പഴയതില്‍നിന്ന് മാറില്ലെന്ന ബ്രാഹ്മണ്യത്തിന്റെ കടുംപിടിത്തമാണിത്- ഇതിന് ദൈവത്തെ കൂട്ടുപിടിക്കുകയാണ്. ദൈവകോപം ഇവര്‍ക്കെതിരെയാണുണ്ടാവുക'

മനകളിലെ അകത്തളങ്ങളില്‍ കുളിയും തേവാരവും പൂജകളുമായി കഴിയാന്‍ വിധിക്കപ്പെട്ട അന്തര്‍ജനങ്ങളുടെ കഥ- 'നഷ്ടബോധങ്ങളില്ലാതെ'- കറന്റ് ബുക്സിലൂടെ പുറംലോകത്തെ അറിയിച്ച ദേവകി നിലയങ്ങോടാണ് ഇത് പറഞ്ഞത്.

ബ്രാഹ്മണ്യത്തിന്റെ കനത്ത വേലിക്കെട്ടുകളില്‍ ജീവിച്ച്, ഒടുവില്‍ ഭര്‍ത്താവിന്റെ തണലില്‍ അതെല്ലാം പൊട്ടിച്ചെറിഞ്ഞ് സ്വാതന്ത്ര്യത്തിന്റെ പുതിയ ലോകം നിറഞ്ഞ മനസ്സോടെ സ്വീകരിച്ചവരാണിവര്‍. പൊന്നാനിയിലെ പകരാവൂര്‍മനയില്‍ കൃഷ്ണന്‍ സോമയാജിപ്പാടിന്റെയും പാര്‍വതി അന്തര്‍ജനത്തിന്റെയും ആറാമത്തെ മകള്‍.

'ആര്യാ പള്ളം, പാര്‍വതി നെന്മിനിമംഗലം, എന്റെ ഭര്‍ത്താവിന്റെ ജ്യേഷ്ഠന്‍ നീലകണ്ഠന്‍ നമ്പൂതിരിയുടെ ഭാര്യ പാര്‍വതി നിലയങ്ങോട് തുടങ്ങിയവരാണ് മാറ് മറയ്ക്കാനുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. 'ഉമ്മച്ചി' എന്ന് വിളിച്ച് പ്രമാണിമാര്‍ അവരെ കളിയാക്കി. മുഖത്തേക്ക് തുപ്പി. ആര്യേടത്തിയേയും ഭര്‍ത്താവിനേയും അപഹസിച്ച് കവിതകള്‍വരെ എഴുതിയുണ്ടാക്കി പ്രചരിപ്പിച്ചു. സ്ത്രീകള്‍ എന്ത് ധരിക്കണമെന്ന് തങ്ങള്‍ തീരുമാനിക്കുമെന്നായിരുന്നു പ്രമാണിമാരുടെ നിലപാട്. അതിന്റെ മറ്റൊരു പതിപ്പാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലും ജ്യോത്സ്യന്മാര്‍ കാണിച്ചത്. ഇതിനെതിരെ വിശ്വാസികളും പെണ്‍കുട്ടികളും മുന്നോട്ട് വരണം'

'സ്ത്രീകള്‍ മാറ് മറയ്ക്കാന്‍ പാടില്ലെന്നായിരുന്നു പണ്ട് നമ്പൂതിരി പ്രമാണിമാരുടെ കല്‍പ്പന. ആര്യാ പള്ളവും പാര്‍വതിയേടത്തിയും മറ്റും അതിനെതിരെ പോരാടിയതിനാലാണ് എനിക്കൊക്കെ മാറ് മറയ്ക്കാന്‍ കഴിഞ്ഞത്. മാറ് മറയ്ക്കാതെയും ഒറ്റമുണ്ട് പുതച്ചും ജാക്കറ്റും സാരിയും ധരിച്ചുമെല്ലാം ഞങ്ങളുടെ തലമുറക്കാര്‍ അമ്പലത്തില്‍ പോയിട്ടുണ്ട്. വസ്ത്രരീതി മാറി എന്നതുകൊണ്ട് ഇതുവരെയും ആര്‍ക്കും ദൈവകോപം ഉണ്ടായിട്ടില്ല. ഇപ്പോള്‍, മാന്യവും സൌകര്യവുമുള്ള ചുരിദാര്‍ ധരിച്ചാല്‍ ദൈവകോപമുണ്ടാകുമെന്നാണ് ചില ജോത്സ്യന്മാരുടെ പ്രവചനം. ഇത് പെണ്ണുങ്ങളെ പേടിപ്പിക്കാനാണ്. പുതിയ തലമുറ ഇതുകേട്ട് പിന്മാറരുത്'.

പഴയകാലം നല്ലവണ്ണം ഓര്‍മ്മയുള്ള, അതിന്റെ നേരിട്ടുള്ള ജീവിതാനുനുഭവങ്ങളുള്ള ഈ അമ്മൂമ്മയുടെ വാക്കുകള്‍ക്ക് ആത്മാര്‍ത്ഥതയുടെ, സത്യസന്ധമായ രോഷത്തിന്റെ സ്പര്‍ശമുണ്ട്. ഇവരുടെ അഭിപ്രായങ്ങളെ അനുകൂലിക്കാം, എതിര്‍ക്കാം, പക്ഷെ അവഗണിക്കുക ബുദ്ധിമുട്ടായിരിക്കും എന്നത് തീര്‍ച്ച.

വ്യാസന്റെ കൃഷ്ണനാണോ സാമൂതിരിയുടെ കൃഷ്ണനാണോ ഗുരുവായൂരിലുള്ളത് എന്ന്‌ സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലൂടെ ചോദിക്കുന്നു. ചുരിദാര്‍ പ്രശ്നത്തിലൂടെ പുറത്തുവന്നിരിക്കുന്നത് ഭഗവാന്റെ നിലപാടാണോ അതോ മതരംഗത്തേക്കു കാലോചിതമായ പരിഷ്കാരബോധങ്ങളോടെ ജനാധിപത്യശക്തികള്‍ പ്രവേശിക്കുന്നത് തടയുന്നിനുള്ള തല്‍പ്പരകക്ഷികളുടെ നികൃഷ്ട താല്‍പ്പര്യങ്ങളാണോ എന്നത് യഥാര്‍ഥഭക്തന്മാര്‍ ചിന്തിക്കേണ്ടിയിരിക്കുന്നു എന്നദ്ദേഹം പറയുമ്പോള്‍ അതിന് തികച്ചും രസകരമായ ചില നിരീക്ഷണങ്ങളുടെ പിന്‍‌ബലമുണ്ട്.

സ്ത്രീകള്‍ മാറുമറയ്ക്കരുതെന്നും നായരില്‍ താഴ്ന്ന ജാതിയില്‍ പിറന്നോര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കരുതെന്നുമായിരുന്നു 75 വര്‍ഷംമുമ്പത്തെ ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന സംബന്ധമായ കീഴാചാരം. ഇതിനു കാലോചിതമായ മാറ്റം വന്നപ്പോള്‍ ഉണ്ടാകാത്ത അപ്രിയം ഭഗവാന് ഇപ്പോള്‍ എന്തുകൊണ്ട് പൊടുന്നനെ ഉണ്ടാകുന്നു?“ എന്നദ്ദേഹം ചോദിക്കുമ്പോള്‍ ചിന്തിക്കാതിരിക്കാനാവില്ല.

അദ്ദേഹം വീണ്ടും നിരീക്ഷിക്കുന്നു....

വര്‍ഷങ്ങള്‍ക്കുമുമ്പ് ഭഗവാന്റെ നവരത്നമാല കളവുപോയത് എങ്ങനെ, ആരൊക്കെയാണ് അതിനുപിന്നിലുള്ളത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒരു മാര്‍ഗദര്‍ശനവും നല്‍കാന്‍ ഇന്നോളം കഴിഞ്ഞിട്ടില്ലാത്ത ജ്യോതിഷികളും തന്ത്രിമാരും പരിവാരങ്ങളും ഭഗവാന് സ്ത്രീകള്‍ ചുരിദാര്‍ ധരിച്ചു തൊഴാന്‍ വരുന്നതില്‍ തികഞ്ഞ അതൃപ്തിയാണുള്ളതെന്ന് കണിശതയോടെ പറയുന്നതിലെ വൈരുദ്ധ്യം അവഗണിക്കാന്‍ വയ്യ “.

ഇക്കഴിഞ്ഞ ദേവപ്രശ്നത്തില്‍ ഗുരുവായൂരപ്പന്റെ തിരുവാഭരണത്തെക്കുറിച്ച് തെളിഞ്ഞത് “നഷ്ടപ്പെട്ട മൂന്ന് തിരുവാഭരണങ്ങളും വെള്ളി ഉരുളിയും തിരിച്ചുലഭിക്കുവാന്‍ ലക്ഷണം കാണുന്നില്ല“ എന്നാണത്രേ. ‘പോയത് പോട്ടെ’ എന്ന ഗുരുവായൂരപ്പനും ചിന്തിച്ചു തുടങ്ങിയോ? എന്തായാലും ഇപ്പോള്‍ ലോക്കറില്‍ സൂക്ഷിച്ചിട്ടുള്ള ഒരു തിടമ്പ് നഷ്ട്രപ്പെടുവാന്‍ സാധ്യതയുള്ളതായി ദേവപ്രശ്നത്തില്‍ ‘തെളിഞ്ഞിട്ടുണ്ട്’. മറ്റു രണ്ടെണ്ണം ശ്രീകോവിലിനകത്തായതുകൊണ്ട് കുഴപ്പമില്ലെന്നു തോന്നുന്നു. അതിനെക്കുറിച്ചൊന്നും പറയുന്നില്ല.

ഏത് കൃഷ്ണനാണ് ഗുരുവായൂരിലുള്ളത് എന്ന ചോദ്യത്തിന് സ്വാമി ശക്തിബോധി തന്നെ ചില ഉത്തരങ്ങള്‍ പങ്കു വെക്കുന്നുണ്ട്.

ഭഗവാന്‍ കൃഷ്ണനെക്കുറിച്ചു ചിന്തിക്കുന്നവര്‍ക്ക് കീഴ്വഴക്കങ്ങളില്‍ മാറ്റം വരുത്തുന്നതില്‍ ഭഗവാന് അതൃപ്തിയുണ്ടെന്ന ജ്യോതിഷികളുടെ കണ്ടെത്തല്‍ അങ്ങേയറ്റത്തെ ഭഗവത് നിന്ദയാണെന്നു പറയാതിരിക്കാനാകില്ല. കാരണം, ഗുരുവായൂരില്‍ ആരാധിക്കപ്പെടുന്നത് ഗീതാഗുരുകൂടിയായ വ്യാസകൃഷ്ണനാണെങ്കില്‍ അദ്ദേഹത്തിനു കീഴ്വഴക്കങ്ങള്‍ ലംഘിക്കുന്നതില്‍ താല്‍പ്പര്യമുണ്ടാകാതിരിക്കാനല്ല മറിച്ച് താല്‍പ്പര്യമുണ്ടാകാനാണ് സാധ്യത. 'ഗുരുഹത്യ അരുത്' എന്ന കീഴ്വഴക്കത്തെ ലംഘിക്കാന്‍ അര്‍ജുനനെ ഭഗവദ്ഗീതയില്‍ ഉപദേശിക്കുന്ന കൃഷ്ണന്‍, ഇന്ദ്രയജ്ഞം എന്ന കീഴ്വഴക്കത്തിനുപകരം ഗോവര്‍ധനത്തെ പൂജിക്കാന്‍ ഗോപന്മാരെ ഉപദേശിക്കുന്ന കൃഷ്ണന്‍, കീഴ്വഴക്കത്തെ അപ്പാടെ നിലനിര്‍ത്തുന്നതിലല്ല മറിച്ച് കാലോചിതമായി മാറ്റുന്നതിലാണ് താല്‍പ്പര്യം കണ്ടെത്തുക എന്ന് തീര്‍ത്തും പറയാം. ഇങ്ങനെയുള്ള വ്യാസകൃഷ്ണനാണ് ഗുരുവായൂരിലെയും ആരാധ്യദേവനെങ്കില്‍ കീഴ്വഴക്കങ്ങള്‍ക്ക് മാറ്റംവരുമ്പോള്‍ ആഹ്ളാദിക്കാനേ ഇടയുള്ളൂ. മാത്രമല്ല, ഭക്തമഹിളകള്‍ക്ക് പ്രിയപ്പെട്ട ഒരു വസ്ത്രവിശേഷത്തെ അപ്രിയമായി കരുതാവുന്നവിധം ഭക്തവാത്സല്യരാഹിത്യം ഭക്തപ്രിയനും ഗോപികാവല്ലഭനുമായ ഭഗവാനുണ്ടാകുമെന്നു പറയുന്നതും ഭഗവത്ദോഷമാണ്. മറ്റൊരു രീതിയില്‍ നോക്കിയാലും ചുരിദാര്‍ വിരോധം ഭഗവാനുണ്ടാകാന്‍ പ്രയാസമാണ്. പാളത്താറുടുത്ത് ക്ഷേത്രത്തിലേക്കു പ്രവേശിക്കുന്നതില്‍ അപ്രിയമില്ലാത്ത ഭഗവാന് പാളത്താറിന്റെ കൂട്ടിത്തുന്നിയ രൂപം മാത്രമായ ചുരിദാര്‍ ധരിച്ച് സ്ത്രീകള്‍ വരുന്നതില്‍ രോഷംതോന്നുമെന്നു പറയുന്നത് അന്യായമാണ്.“

ഗുരുവായൂരിലുള്ളത് സാമൂതിരി രാജാവിന്റെ കുടുംബദേവത മാത്രമായ കൃഷ്ണനാണെങ്കില്‍ ജാതി-മത-സങ്കുചിതാചാര കാര്‍ക്കശ്യങ്ങള്‍, പഴഞ്ചന്‍ രാജാക്കന്മാര്‍ക്കെന്നപോലെ ആ ദേവതയ്ക്കും ഉണ്ടായിരിക്കും. മറിച്ച് ഗുരുവായൂരിലുള്ളത് ഭഗവദ്ഗീതയിലും 'നാരായണീയ'ത്തിലും ഒക്കെ പറയുന്ന വിധത്തിലുള്ള സര്‍വാന്തര്‍യാമിയായ ബ്രഹ്മചൈതന്യത്തിന്റെ പ്രത്യക്ഷ പുരുഷാകാരമാണെങ്കില്‍ അവിടുത്തേക്ക് ഒന്നും അഹിതമായിരിക്കാനിടയില്ല.“

എത് കൃഷ്ണന്‍ എന്ന ചോദ്യം ദേവപ്രശ്നത്തിന്റെ ഭാഗമല്ലാതിരുന്നതുകൊണ്ട് അതില്‍ നിന്നൊരുത്തരം ഇക്കാര്യത്തില്‍ ലഭിച്ചിട്ടില്ല.

ക്ഷേത്ര നടത്തിപ്പ്, പൂജാക്രമങ്ങള്‍, നിവേദ്യാതി ഉത്സവാഘോഷങ്ങള്‍ എന്നിവക്കൊക്കെ വിധി തന്ത്രസമുച്ചയം പോലുള്ള പ്രാമാണിക ഗ്രന്ഥങ്ങളാണെന്നും അവയിലൊന്നും തന്നെ ഭക്തരുടെ വേഷത്തെക്കുറിച്ച് പറയുന്നില്ലെന്നും ദേവന്റെ ഹിതാഹിതങ്ങളെപ്പറ്റി അന്വേഷിക്കുന്ന ദേവപ്രശ്നാനുഷ്ഠാനഗ്രന്ഥങ്ങളിലൊന്നും വസ്ത്രത്തെക്കുറിച്ചൊന്നും പറയുന്നില്ലെന്നും നവംബര്‍ 11ലെ മാതൃഭൂമിയിലെ വായനക്കാരുടെ കത്തുകളില്‍ മോഹന്‍ കെ. വേദകുമാര്‍ എന്ന വായനക്കാരന്‍ എഴുതുന്നു. പൂര്‍വാചാരങ്ങള്‍ അതേപടി നിലനിര്‍ത്തുകയാണെങ്കില്‍ ശങ്കരാചാര്യരുടെ കാലത്തുള്ള വസ്ത്രം ധരിക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

എന്തായാലും “വിശ്വാസത്തെ ജനാധിപത്യവല്‍ക്കരിക്കാന്‍ ബഹുജനങ്ങള്‍ക്കൊപ്പംനിന്നുകൊണ്ട് കാലോചിതമാറ്റങ്ങള്‍ക്ക് ശ്രമിക്കുമ്പോള്‍ അതിനെ ചെറുക്കാന്‍ ജനങ്ങളെ കിട്ടാത്തതുകൊണ്ട് 'ദേവപ്രശ്നം'പോലുള്ള മാമൂല്‍രീതികളെ അവലംബിച്ച് മുന്നോട്ടുവരുന്നത് തികച്ചും ദുരുപദിഷ്ടവും നികൃഷ്ടവുമാണ്“ എന്ന സ്വാമിയുടെ വിലയിരുത്തല്‍ തികച്ചും പ്രസക്തമാണെന്നു തന്നെ പറയാം.

കൂട്ടത്തില്‍ വായിച്ചത്

“പ്രശ്നം നടക്കുന്ന ദിവസങ്ങളില്‍ത്തന്നെ മരണംപോലുള്ള ദുര്‍നിമിത്തങ്ങള്‍ ക്ഷേത്രസന്നിധിയില്‍ ഉണ്ടാകാമെന്ന് ജ്യോതിഷികള്‍ സൂചിപ്പിച്ച് മൂന്നു മണിക്കൂര്‍ പിന്നിട്ടില്ല, മേല്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ഒരു യുവതിയെ വിഷം കഴിച്ച് അവശയായനിലയില്‍ കണ്ടെത്തി. ഇത് ഭക്തരെ അമ്പരപ്പിച്ചു.“

( മാതൃഭൂമി നവംബര്‍ 1)

തിടപ്പള്ളിയില്‍ ഭഗവാന്‍ എത്തുന്നുണ്ടെന്നും അവിടെ വിളക്കുവെക്കണമെന്നും ദേവപ്രശ്നത്തില്‍ കണ്ടതിനെത്തുടര്‍ന്ന് വിളക്ക് വെച്ച് തുടങ്ങി.

(മാതൃഭൂമി നവംബര്‍ 5)

(കടപ്പാട്. വര്ക്കേഴ്സ് ഫോറം, അവലംബം: മാതൃഭൂമി, ദേശാഭിമാനി,മംഗളം, മാധ്യമം ദിനപ്പത്രങ്ങളിലെ വാര്‍ത്തകള്‍, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധിയുടെ "വ്യാസകൃഷ്ണനോ സാമൂതിരിയുടെ കൃഷ്ണനോ?" എന്ന ലേഖനം. ചിത്രങ്ങള്‍ക്ക് കടപ്പാട്: മാതൃഭൂമി, ഹിന്ദു, പുഴ.കോം)

26 March, 2009

യുവത്വത്തിന്റെ കണ്ണീരും ചിരിയും

യുവത്വത്തിന്റെ കണ്ണീരും ചിരിയും

യുവത്വമെന്നാല്‍ ആവേശത്തിന്റെയും ചോരത്തുടിപ്പിന്റെയും നന്മയുടെയും പ്രതീക്ഷയുടെയും പ്രകാശത്തിന്റെയും കാലമെന്നാണല്ലോ നാത്തൂനേ വിവരമുള്ളവര്‍ പറയുന്നത്. നല്ല ചിന്തകള്‍ വളരുകയും പുഷ്ടിപ്പെടുകയും ചെയ്യുന്ന കാലം. തിന്മയ്ക്കെതിരെ മുഷ്ടിചുരുട്ടുന്ന കാലം. സഹജീവികളുടെ കഷ്ടതകള്‍ക്കുമേല്‍ ഒരിറ്റുകണ്ണീര്‍ വീഴ്ത്തുന്ന കാലം. നന്മയുടെയും സ്നേഹത്തിന്റെയും കണ്ണീര്‍.

എന്നാല്‍ നാത്തൂന്‍ ടീവി ശ്രദ്ധിക്കാറുണ്ടോ? അവിടെയും ചില കരച്ചിലും നിരാശയും രോഷവുമൊക്കെയുണ്ട്. അല്ല സീരിയലിലെ കരച്ചിലല്ല. സത്യം പറഞ്ഞാല്‍ മറ്റു പല കരച്ചിലുമായി തട്ടിച്ചുനോക്കിയാല്‍ സീരിയല്‍ കരച്ചില്‍ എത്രയോ ഭേദമെന്നു തോന്നും. ചില പരസ്യങ്ങളിലെ, ചില ഷോകളിലെ കണ്ണീരിനെയും ചിരിയെയുംകുറിച്ചാണ് നാത്തൂനേ പറയുന്നത്. അവിടെ കാണുന്നതരത്തിലാണെങ്കില്‍ കരയുകയും ചിരിക്കുകയും ചെയ്യാനുള്ള കാരണങ്ങള്‍.


വായ്‌നാറ്റം

ഈയിടെ ഹാസ്യസാഹിത്യകാരനായ സുകുമാര്‍ എഴുതിയിരുന്നു നാത്തൂനേ. ആധുനിക തലമുറ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം വായ്‌നാറ്റമാണെന്നു തോന്നുമത്രെ ടിവി പരസ്യം കണ്ടാല്‍. കോളേജ് കാമ്പസ്. സുന്ദരനായ രമേശ് നടന്നുവരുന്നു. എതിരേ അതാ ജീന്‍സും ടീഷര്‍ട്ടുമൊക്കെയിട്ട് അവള്‍. അവനെ കാണുന്ന അവള്‍ സന്തോഷത്തോടെ അടുത്തേക്ക്. 'ഹായ് ടീനു' അവന്‍ വിളിക്കുന്നു. ഒരു നിമിഷം അയ്യോ! അവളുടെ മുഖത്ത് അതാ വെറുപ്പു നിറയുന്നു. അവള്‍ കൈകൊണ്ട് തനിക്ക് മുന്നിലെ വായുവിനെ തട്ടിമാറ്റുന്നു. വെറുപ്പോടെ നടക്കുന്നു. സുന്ദരനും കാശുകാരനും ചുറുചുറുക്കുള്ളവനുമായ രമേശ് അതാ തോരാനിരാശയുടെ കയത്തില്‍. ജീവിതത്തിന്റെ മീനിങ് തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. എന്താടാ നിനക്കൊരു പ്രയാസമെന്ന് കൂട്ടുകാര്‍. രമേശ് കാര്യം പറയുന്നു. ഉടന്‍ ഒരു കൂട്ടുകാരന്‍ സ്റ്റഡീക്ളാസെടുക്കുന്നു.

"പല്ലിനിടയില്‍ അടിഞ്ഞുകൂടുന്ന അഴുക്ക് പല്ലില്‍ കീടാണുക്കളെ ക്ഷണിച്ചുവരുത്തും. അത് പല്ലിനിടയില്‍ മുട്ടയിടും. ആ മുട്ടവിരിഞ്ഞ് വീണ്ടും അണുക്കള്‍ പുറത്തുവരും. അവ വായ്നാറ്റം ക്ഷണിച്ചുവരുത്തും. വായ്‌നാറ്റം കാരണമാണ് അവള്‍ കൈവീശി നടന്നുപോയത്. ഞങ്ങള്‍ കൈവീശാത്തത്, അതുമായി താദാത്മ്യപ്പെട്ടതുകൊണ്ടാണ്."

"എന്താണ് ഇതിനുള്ള പരിഹാരം''

"പറ്റിയ്ക്കല്‍ പേസ്റ്റ് പല്ലില്‍ പറ്റിച്ചുപിടിപ്പിക്കുക - തേയ്ക്കുക."

അടുത്തരംഗത്തില്‍ അതാ രമേശ്‌കുമാരന്‍ ടവ്വലുമെടുത്തു കുളിമുറിയിലെ കണ്ണാടിയില്‍ നോക്കി പല്ലുതേക്കുന്നു. തേയ്ച്ചുകഴിഞ്ഞ് തന്റെ കൈ വായ്ക്കുമുന്നില്‍വച്ച് ശ്വാസം കയ്യില്‍ തട്ടിച്ച് പ്രാകൃതമായ രീതിയില്‍ പൊല്യൂഷന്‍ ടെസ്റ്റ് നടത്തുന്നു.

"ഫൌണ്ട് കറക്ട് ആന്റ് സാറ്റിസ്ഫൈഡ്.''

അടുത്തരംഗം കോളേജില്‍.

അതാ ഒരുപാട് അവളുമാരുടെ നടുവില്‍ രാജ കുമാരനായി രമേശ്. പൊട്ടിച്ചിരിക്കുന്നു. ആത്മവിശ്വാസത്തോടെ ഉറക്കെ സംസാരിക്കുന്നു. വായ് തുറന്നു ചിരിക്കുന്നു. തലേന്ന് വായുവില്‍ കൈവീശി വെറുപ്പുപ്രകടിപ്പിച്ചവള്‍ നടന്നുവരികയും രമേശന്‍ അവളെ മൈന്‍ഡുചെയ്യാതിരിക്കുകയും അവള്‍ ദുഃഖത്തില്‍ വീഴുകയും ചെയ്യുന്നു. കണ്ടാലറിയാത്തവന്‍ കൊണ്ടാലറിയും എന്നതാണ് നാത്തുനേ ഇതിലെ ഗുണപാഠം.

കൊച്ചിലേ പല്ലുനന്നായി തേയ്ക്കടാ എന്ന് അച്ഛനുമമ്മയുമൊക്കെ പറയുമ്പോള്‍ ശ്രദ്ധിക്കാത്തവരെയും ഒരു പെണ്ണിന്റെ കൈവീശല്‍ കാര്യങ്ങള്‍ പഠിപ്പിക്കുന്നു.

മുഖക്കുരു

യുവത്വം പൊട്ടിക്കരയുന്ന മറ്റൊരു പ്രതിഭാസമാണ് മുഖക്കുരു. പശ്ചാത്തലം കാമ്പസുതന്നെ. ടീനേജ് കുമാരിയായ റിമി കൂട്ടുകാരികളോട് പറയുന്നു.

"ഇന്ന് മഹേഷിന്റെ ബര്‍ത്ഡേ പാര്‍ടിയാ - എനിക്ക് സ്പെഷ്യല്‍ ഇന്‍വിറ്റേഷനുണ്ട്' കൂട്ടുകാരികള്‍ കോറസ്സായി ചിരിക്കുന്നു. “ഈ മുഖക്കുരുവും വച്ചുകൊണ്ടാണോ പാര്‍ടിക്കു പോകുന്നത്'?"

റിമിയുടെ കൈ കവിളിലേക്ക്. മുഖക്കുരുവിലൂടെ വിരല്‍ ഓടുന്നു. പിന്നെ റിമി ഓടുന്നു.

വീട്ടില്‍ ബെഡ്ഡില്‍ വീണുപൊട്ടിക്കരയുന്ന റിമി. എന്തുപറ്റി മോളേ എന്ന് വിലപിച്ച് അടുത്തിരിക്കുന്ന അമ്മ.

"വേണ്ട, എനിക്കിനി ജീവിക്കണ്ട, ക്ളാസില്‍ കൂട്ടുകാരികള്‍ എന്നെ കളിയാക്കുന്നു. ഇല്ല. ഈ മുഖക്കുരു പോവില്ല. എന്റെ ജീവിതം നശിച്ചു. ഈ മുഖക്കുരു മാറില്ല."

പെട്ടെന്ന് അതാ ശബ്ദം.

"അല്ല മോളേ മാറും''

റിമിയുടെ മുത്തശ്ശിയും പ്രായം തൊണ്ണൂറുകഴിഞ്ഞിട്ടും കട്ടിലൊഴിയാത്തതിനെക്കുറിച്ച് ബന്ധുമിത്രാദികള്‍ ആകുലപ്പെട്ടിരിക്കുന്നവരുമായ സ്ത്രീരത്നം വരുന്നു.

"എന്താ അമ്മേ പറയുന്നത് ഈ മുഖക്കുരു മാറുമെന്നോ? ഒരുപാട് ക്രീമുകള്‍ പരീക്ഷിച്ചു നോക്കിയതല്ലേ അമ്മേ"

റിമിയുടെ അമ്മ ചോദിക്കുന്നു.

"മോളേ, പ്രകൃതി ഒരമൂല്യഖനിയാണ് മനുഷ്യനുവേണ്ടി ഒരുക്കിയിട്ടുള്ളത്. മുഖക്കുരുവിനുവേണ്ടി പ്രത്യേകിച്ചും. നമ്മുടെ പൂര്‍വികരായ ഋഷീശ്വരന്മാര്‍, അവരുടെ തപോശക്തികൊണ്ട് മുഖക്കുരുവിനെതിരെ ഒരുപാട് മൂലികകള്‍ കണ്ടുപിടിച്ചിട്ടുണ്ട്. അതിലൊന്നാണ് എമ്പത്തിനാല് മൂലികകള്‍ ചേര്‍ന്ന (എണ്‍പത്തിഅഞ്ച് എന്നുപറഞ്ഞാല്‍ റൌണ്ട് ഫിഗറാകും. റൌണ്ട് ഫിഗറിന് വിശ്വസനീയത കിട്ടില്ല) കുരുക്കുഴമ്പ്. അത് നാലാഴ്ച മുഖക്കുരുവില്‍ തേച്ചുപിടിപ്പിച്ചാല്‍ മുഖകാന്തി കൂടും. മുഖം വെളുക്കും. (അഥവാ മുഖം വെളുത്തില്ലെങ്കിലും റിമിയുടെ പപ്പയുടെ പഴ്സ് വെളുക്കും. ഒരു ബോട്ടിലിന് നൂറ്റിച്ചില്ല്വാനം രൂപയാണ് നാത്തൂനേ വില) എന്റെ മുത്തശ്ശിയുടെ മുത്തശ്ശിക്ക് മുഖക്കുരു ഉണ്ടായപ്പോള്‍ ആ മുത്തശ്ശിയുടെ മുത്തശ്ശിയും ഈ മരുന്നാ ഉപദേശിച്ചത്."

ഇത്രയും പറഞ്ഞ് മുത്തശ്ശി തന്റെ ജീവിതലക്ഷ്യവും അവതാരോദ്ദേശ്യവും സഫലമായതിന്റെ തൃപ്തിയോടെ കയ്യില്‍ കുരുക്കുഴമ്പിന്റെ കുപ്പിയും പിടിച്ചു നില്‍ക്കുന്നു.

അടുത്തരംഗം സ്ഥിരം രംഗം തന്നെ. കുരുവില്ലാത്ത മുഖവുമായി കോളേജില്‍ റിമി. കളിയാക്കിയ കൂട്ടുകാരികള്‍ റിമിയെ വളയുന്നു. അവര്‍ക്കുംവേണം മരുന്ന്.

റിയാലിറ്റി കരച്ചില്‍

മുമ്പൊരിക്കല്‍ ഞാന്‍ നാത്തൂനോട് പറഞ്ഞിട്ടുണ്ട്. റിയാലിറ്റി ഷോയില്‍ പാട്ടും ഡാന്‍സുമൊക്കെ നടത്തി, ഔട്ടാകുന്ന യുവത്വത്തിന്റെ കരച്ചില്‍. ഈയിടെ ഞാന്‍ അടുക്കളയില്‍നിന്നപ്പോള്‍ മരണവീട്ടിലെന്നപോലെ ഒരു കരച്ചില്‍ കേട്ടു നാത്തൂനേ. തുടര്‍ന്ന് ആരുടെയോ ആശ്വാസവചനങ്ങളും.

"കരയാതെ മോള, പോട്ടെ, എല്ലാം വിധിയെന്നു കരുതൂ കുട്ടി, സഹിക്കൂ മോളേ."

ഞാന്‍ പുറത്തേയ്ക്കോടി. അപ്പോഴാണ് കാണുന്നത് ടിവിയിലെ റിയാലിറ്റിഷോയില്‍ ഔട്ടായ മല്‍സരാര്‍ഥിയെ അവതാരക ആശ്വസിപ്പിക്കുന്ന ആശ്വാസവചനങ്ങളാണ്. കൂട്ടക്കരച്ചിലിന്റെ നിമിഷങ്ങളാണ് ഔട്ടാകല്‍ മുഹൂര്‍ത്തങ്ങള്‍.

ജഡ്ജിമാര്‍ കര്‍ച്ചീഫെടുക്കുന്നു. രക്ഷകര്‍ത്താക്കള്‍ നെഞ്ചത്തടിച്ചു നിലവിളിക്കുന്നു. അവതാരക വിതുമ്പുന്നു...

സ്വന്തം അപ്പനോ അമ്മയോ പരലോകപ്രാപ്തരായപ്പോള്‍പോലും ഒരുതുള്ളി കണ്ണീര്‍ പൊടിയാത്തവരും തങ്ങളുടെ മക്കള്‍ ഔട്ടാകുന്നതുകണ്ട് ഏങ്ങലടിച്ചുകരയും. പ്രേക്ഷകരും കരയും. അവതാരക ഒരു ആത്മീയാചാര്യയുടെ തലത്തിലേക്ക് ഉയരും. ജീവിതത്തിന്റെ വ്യര്‍ത്ഥതകള്‍, ഒന്നും നാമല്ലല്ലോ തീരുമാനിക്കുന്നത്, എസ്എംഎസിന്റെ മുമ്പില്‍ നാമെല്ലാം വെറും പാവകള്‍, മല്‍സരാര്‍ഥി കൊതിക്കുന്നു, എസ്എംഎസ് വിധിക്കുന്നു, തുടങ്ങിയ ഹൃദയസ്പര്‍ശിയായ സാരോപദേശങ്ങളോടെ കുരുക്ഷേത്രഭൂമിയില്‍ പതറിനില്‍ക്കുന്ന പാര്‍ത്ഥനെ പാര്‍ത്ഥസാരഥിയെന്നപോലെ, റിയാലിറ്റിഗീതയിലൂടെ മല്‍സരാര്‍ഥിക്ക് അവതാരകസാരഥി ഉത്തേജിതയാക്കാന്‍ നോക്കും.

ഭഗവത്ഗീത കേട്ട് അര്‍ജ്ജുനന് ആത്മവീര്യമാണ് കിട്ടിയതെങ്കില്‍ റിയാലിറ്റിഗീത കൂടുതല്‍ കരച്ചിലിലേക്കാണ് ശ്രോതാക്കളെയും പ്രേക്ഷകരെയും കൂട്ടിക്കൊണ്ടുപോകുന്നത്. തുടര്‍ന്ന് ഔട്ടാകുന്ന റിയാലിറ്റി കണ്ടസ്റ്റന്റിനെ വീട്ടില്‍ പറഞ്ഞയക്കുന്ന ഹൃദയഭേദകമായ ചടങ്ങും നടക്കും. കൂട്ടക്കരച്ചില്‍ പാരമ്യത്തിലെത്തുന്ന മുഹൂര്‍ത്തങ്ങളാണത്. സര്‍ക്കാര്‍ ഓഫീസില്‍ സെന്റോഫ് കൊടുത്തുവിടുന്ന ചടങ്ങിനെയാണ് അത് അനുസ്മരിപ്പിക്കുന്നത്. സഹപാട്ടുകാരും ഡാന്‍സുകാരും കൂട്ടത്തോടെ വേദിയിലേക്ക് ഇരച്ചുകയറും. പിന്നെ കൂട്ടനിലവിളി.

അപ്പോള്‍ നാത്തൂനേ അങ്ങനെയൊക്കെയാണ് കാര്യങ്ങള്‍.

യുവത്വത്തിന്റെ കണ്ണീര്‍ വന്നുവീഴുന്നത് തെറ്റായ നിലങ്ങളിലാണ് അല്ലേ. അതോ അങ്ങനെ വീഴ്ത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളാണോ? അന്യന്റെ ദുഃഖം കഴുകുന്നതായിരിക്കണം നമ്മുടെ കണ്ണീര്‍ അല്ലേ നാത്തൂനേ. കണ്ണീരില്‍ അഴുക്കുപാടില്ല അല്ലേ.

(രചന; ശ്രീ. കൃഷ്ണ പൂജപ്പുര, കടപ്പാട്: ദേശാഭിമാനി, സ്ത്രീ സപ്ലിമെന്റ്)

പരിധിവിടുന്ന നീതിപീഠം

പരിധിവിടുന്ന നീതിപീഠം

സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നെന്ന ഹൈക്കോടതി ജഡ്ജി വി രാംകുമാറിന്റെ പരാമര്‍ശം നീതിന്യായവ്യവസ്ഥയുടെ അതിരുകള്‍ ലംഘിക്കുന്നതാണ്. കേസുമായി ബന്ധമില്ലാത്ത കാര്യത്തില്‍ പരാമര്‍ശം നടത്തുന്നതിനു ജഡ്ജിക്ക് അധികാരമില്ല. സംസ്ഥാനത്തെ ക്രമസമാധാനനിലയെ സംബന്ധിച്ച് ഏതു വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ഇത്തരം നിഗമനങ്ങളില്‍ എത്തുന്നത്?

കോടതി മുറിയിലിരിക്കുന്ന ജഡ്ജിക്ക് നാട്ടില്‍ നടക്കുന്ന എല്ലാ കാര്യങ്ങളെ സംബന്ധിച്ചും ധാരണയുണ്ടാകില്ല. ജഡ്ജിമാര്‍ തങ്ങളുടെ മുമ്പിലെത്തുന്ന തെളിവുകളുടെയും വാദമുഖങ്ങളുടെയും അടിസ്ഥാനത്തിലാണ് നിഗമനങ്ങളില്‍ എത്തുന്നത്. വിചാരണവേളയില്‍ സത്യം വെളിച്ചത്തുകൊണ്ടുവരുന്നതിന് വാദത്തിനിടയില്‍ ചില ചോദ്യം ഉന്നയിക്കാറുണ്ട്. എന്നാല്‍, ഒരു ക്രിമിനല്‍ക്കേസില്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നതിനിടയില്‍ സംസ്ഥാനത്തെ ക്രമസമാധാനത്തെക്കുറിച്ച് എവിടെനിന്നാണ് വിവരം കിട്ടുന്നത്. സര്‍ക്കാരിന്റെ അഭിപ്രായം കേള്‍ക്കാതെ നിഗമനത്തില്‍ എത്തുന്നത് ഏകപക്ഷീയമായ പ്രവര്‍ത്തനവും പ്രാഥമികനീതിയുടെ നിഷേധവുമാണ്.

ഇതേ ജഡ്ജിതന്നെയാണ് കണ്ണൂരില്‍ ആകെ പ്രശ്നമാണെന്നും കേന്ദ്രസേനയെ വിന്യസിക്കണമെന്നും അതിനു ഗവര്‍ണര്‍ മുന്‍കൈ എടുക്കണമെന്നും മറ്റൊരു കേസില്‍ അഭിപ്രായപ്പെട്ടത്. ആ പരാമര്‍ശം പിന്നീട് ഡിവിഷന്‍ ബെഞ്ച് തിരുത്തി. എന്നാല്‍, ആദ്യത്തെ പരാമര്‍ശം ആഘോഷിച്ച് ഒന്നാംപേജില്‍ നിരത്തിയ പത്രങ്ങളും ചര്‍ച്ചകളും വിശകലനങ്ങളുമായി കൊഴുപ്പിച്ച ദൃശ്യമാധ്യമങ്ങളും ഡിവിഷന്‍ ബെഞ്ചിന്റെ പരാമര്‍ശം പാര്‍ശ്വവല്‍ക്കരിച്ചു. പരാമര്‍ശങ്ങള്‍ ദുരുപയോഗപ്പെടുത്തുന്ന രീതി, ഇതില്‍നിന്ന് പഠിക്കാതെയാണ് ജഡ്ജി വി രാംകുമാര്‍ വീണ്ടും അത്തരം രീതി തുടരുന്നത്.

പൊലീസ്‌മെഡല്‍ നല്‍കുന്നതിനെ സംബന്ധിച്ച് ആഭ്യന്തരമന്ത്രിയെ കുറ്റപ്പെടുത്തി പരാമര്‍ശം നടത്തിയതും ഇതേ ജഡ്ജിയായിരുന്നു. ഒരു ബന്ധവുമില്ലാത്ത കാര്യത്തില്‍ മറ്റൊരു കേസില്‍ ഇത്തരം പരാമര്‍ശം നടത്തുമ്പോള്‍ ഹൈക്കോടതിയെ സംബന്ധിച്ച് ജനങ്ങളില്‍ അവമതിപ്പുണ്ടാക്കുകയാണ് ചെയ്യുന്നത്. മെഡല്‍ കിട്ടാന്‍ ശ്രമിച്ച് പരാജയപ്പെട്ടയാളോ ശുപാര്‍ശ നല്‍കി നിരാശപ്പെട്ടയാളോ നടത്തുന്ന പരാമര്‍ശംപോലെ ജഡ്ജിമാര്‍ അഭിപ്രായം പ്രകടിപ്പിക്കരുത്. കോടതിയില്‍ ഏതു ജഡ്ജിയാണ് പരാമര്‍ശം നടത്തിയതെന്ന് ജനം അന്വേഷിക്കില്ല. ഹൈക്കോടതിയുടെ പൊതു അഭിപ്രായമായി ജനം തെറ്റിദ്ധരിക്കുമെന്നതുകൊണ്ട് സ്വയം നിയന്ത്രിക്കാന്‍ ജഡ്ജിമാര്‍ തയ്യാറാകണം.

തലശേരി താലൂക്കില്‍ നടക്കുന്ന കാര്യങ്ങളെല്ലാം തലശേരി മണ്ഡലത്തിലാണെന്ന് ഹൈക്കോടതി ജഡ്ജി അജ്ഞതയില്‍നിന്ന് പറയുമ്പോള്‍ ആ സ്ഥാപനത്തെക്കുറിച്ച് ജനം എന്തു പറയും. കേരളത്തില്‍ കുറ്റകൃത്യങ്ങള്‍ കുറവായ ജില്ലയാണ് കണ്ണൂര്‍ എന്ന് വസ്തുതകള്‍ നിരത്തി അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയില്‍ വാദിച്ചത് കോടതിക്കും ബോധ്യപ്പെട്ടതാണ്. ക്രമസമാധാനപരിപാലനത്തില്‍ കേരളം മികച്ച നിലയിലാണെന്ന് കേന്ദ്രസര്‍ക്കാരുള്‍പ്പെടെ നിരവധി ഏജന്‍സികള്‍ സാക്ഷ്യപ്പെടുത്തിയത് കാണാനുള്ള ക്ഷമ കാണിച്ചിരുന്നെങ്കില്‍ ഈ നിരീക്ഷണം നടത്തേണ്ടിവരില്ലായിരുന്നു.

കേസിന്റെ വിചാരണയ്ക്കിടയില്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ക്ക് നിയമപരമായി സാധുതയില്ല. എന്നാല്‍, നീതിപീഠത്തിന്റെ പരാമര്‍ശങ്ങളെ കോടതിയുടെ വിധിയെന്ന മട്ടില്‍ മാധ്യമങ്ങള്‍ അവതരിപ്പിക്കുമെന്ന കാര്യം മറക്കരുത്. സര്‍ക്കാരിനുണ്ടാകുന്ന പോരായ്മകളും തെറ്റുകളും ചൂണ്ടിക്കാണിക്കാനും തിരുത്തിക്കാനും നിയമത്തിനകത്തുനിന്ന് ഹൈക്കോടതിക്ക് നിശ്ചിതമായ അധികാരമുണ്ട്. അത്തരം വിധികളെ ബഹുമാനിക്കുകയും പറ്റിയ തെറ്റ് തിരുത്തുകയും ചെയ്യുന്നതില്‍ ദുരഭിമാനമില്ലാത്ത സര്‍ക്കാരാണ് നാട് ഭരിക്കുന്നത്. എന്നാല്‍, എന്തും പറയാന്‍ തങ്ങള്‍ക്ക് അധികാരവും അവകാശവുമുണ്ടെന്ന മട്ടില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പരസ്യമായി തുറന്നുകാട്ടേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്.

കോടതിയില്‍നിന്ന് തെറ്റായ വിധിയോ പരാമര്‍ശമോ ഉണ്ടായാല്‍ അപ്പീല്‍ കൊടുത്തു തിരുത്തിക്കുക എന്ന നിയമപരമായ രീതിയാണ് സാധാരണ പിന്തുടരാറുള്ളത്. എന്നാല്‍, തെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ നടത്തിയ പരാമര്‍ശം തിരുത്തിക്കാന്‍ അപ്പീല്‍ നല്‍കിയാല്‍ വിധി വരുമ്പോഴേക്കും തെരഞ്ഞെടുപ്പ് കഴിഞ്ഞിരിക്കും. അതുകൊണ്ടുകൂടിയാണ് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ശരിയായ രീതിയില്‍ പ്രതികരിച്ചത്.

തെരഞ്ഞെടുപ്പിന്റെ പ്രചാരണഘട്ടത്തില്‍ പെരുമാറ്റച്ചട്ടം കോടതിക്കും ബാധകമാണെന്ന ആഭ്യന്തരമന്ത്രിയുടെ പ്രതികരണം പ്രസക്തമാണ്. രാഷ്ട്രീയമായി ജനങ്ങളെ സ്വാധീനിക്കുന്ന ഒരു നടപടിയും ഭരണഘടനാസ്ഥാപനങ്ങളില്‍നിന്ന് ഉണ്ടാകാന്‍ പാടില്ല. അത് കോടതിയും മനസ്സിലാക്കണം. യുഡിഎഫിന്റെ രാഷ്ട്രീയ പ്രചാരവേലയ്ക്ക് ആയുധമായി മാറുന്ന പരാമര്‍ശം ഇത്തരം സന്ദര്‍ഭത്തില്‍ വരുമ്പോള്‍ സ്വാഭാവികമായും ജനം അതില്‍ പക്ഷപാതിത്വം കാണും.

ജനാധിപത്യത്തിന്റെ ഏറ്റവും ഉന്നതമായ പ്രവര്‍ത്തനങ്ങളിലൊന്നായ തെരഞ്ഞെടുപ്പിനെ 'കളി'യായി കാണുന്ന ജഡ്ജിക്ക് ഭരണഘടനയുടെ കാവല്‍ക്കാരനാകാന്‍ കഴിയില്ല. ഭരണഘടന ഓരോ സ്ഥാപനങ്ങള്‍ക്കും അതിന്റേതായ അധികാരങ്ങള്‍ നിര്‍വചിച്ചിട്ടുണ്ട്. പരസ്പര ബഹുമാനത്തോടെ പ്രവര്‍ത്തിക്കുകയെന്ന ഉത്തരവാദിത്തം നിയമനിര്‍മാണസഭയ്ക്കും എക്സിക്യൂട്ടിവിനും നീതിന്യായവ്യവസ്ഥയ്ക്കുമുണ്ട്. ഭരണഘടന ഭേദഗതിചെയ്യുന്നതിനും ജഡ്ജിമാരെ ഇംപീച്ച് ചെയ്യുന്നതിനും അധികാരമുള്ള സംവിധാനത്തിലേക്കുള്ള തെരഞ്ഞെടുപ്പിനെ കളിയായി കാണുന്നത് പച്ചയ്ക്കു പറഞ്ഞാല്‍ ധിക്കാരമാണ്. നീതിപീഠത്തിന്റെ മഹനീയത സംരക്ഷിക്കുന്നതിന് ചീഫ് ജസ്റ്റിസ് സുവോമോട്ടയായി ഇടപെട്ട് അതിരുകടക്കുന്ന പരാമര്‍ശം റദ്ദാക്കുകയാണ് വേണ്ടത്.

ചെ - ഇതിഹാസമായ ഒരു ചിത്രവും ഫോട്ടോഗ്രാഫറും

ചെ - ഇതിഹാസമായ ഒരു ചിത്രവും ഫോട്ടോഗ്രാഫറും

ലോകത്താകമാനമുള്ള ജനങ്ങള്‍ക്ക് ഇത്രയേറെ പരിചയമുള്ള, കൂടുതല്‍ അടുത്തറിയപ്പെട്ട ഒരു സാര്‍വദേശീയ ചിത്രം വേറെയുണ്ടാവില്ല. ചെ എന്ന ബൊളീവിയന്‍ വിപ്ലവകാരിയുടെ അനിര്‍വചനീയമായ വികാര സമ്പുഷ്ടമായ ഈ “Guerrillero Heroico“(1960) എന്ന ചിത്രം പോലെ.

എത്രയധികം കോപ്പികള്‍ പ്രിന്റ് ചെയ്തിട്ടുണ്ടാവും, എത്രയധികം ടീ ഷര്‍ട്ടുകളിലും ബാനറുകളിലും ഇത് അച്ചടിച്ചു വന്നിട്ടുണ്ടാവും എന്നത് കണക്കാക്കാന്‍ കഴിയുന്നതിനും അപ്പുറമാണ്. ലോകത്തെ വിപ്ലവമുന്നേറ്റങ്ങള്‍ക്ക്, പുരോഗമന പോരാട്ടങ്ങള്‍ക്ക്, സാമ്രാജ്യത്വ വിരുദ്ധ സമരങ്ങള്‍ക്ക് എല്ലാം ഈ ചിത്രം മേല്‍വിലാസവും അടിക്കുറിപ്പും ആവശ്യമില്ലാത്ത വികാരമായി ഉപയോഗിക്കുകയാണ്. അത് ആ പോരാളിയുടെ ആശയങ്ങളുടെ ഔന്നത്യത്തിന്റെ മാറ്റ് കൂട്ടുകയാണ്; കൂടുതല്‍... കൂടുതല്‍.

ആ ഫോട്ടോയുടെ ചരിത്രവും അതിനു പിന്നിലെ ഫോട്ടോഗ്രാഫറെയും അധികമാരും അറിയുന്നില്ല. ചെ രക്തസാക്ഷിത്വത്തിന്റെ 40 വര്‍ഷം പിന്നിടുമ്പോള്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ആ ചെറിയ ചരിത്രം ഒന്നു മറിച്ചു നോക്കാം.

ആ ചിത്രം ക്യാമറയില്‍ പകര്‍ത്തിയതിലൂടെ മറ്റൊരു ഇതിഹാസമായി വളര്‍ന്നത് ആ ക്യാമറക്കു പിന്നില്‍ വിരല്‍ ചലിപ്പിച്ച ഫോട്ടോ ഗ്രാഫര്‍ കൂടിയാണ്.

വിപ്ലവാശയങ്ങളുടെ സഹചാരിയും പ്രവര്‍ത്തകനുമായിരുന്ന ക്യൂബന്‍ ന്യൂസ് പേപ്പറിന്റെ ഫോട്ടോഗ്രാഫറും പിന്നീട് വിപ്ലവക്യൂബയുടെ നായകന്‍ കാസ്ട്രോയുടെ സ്വകാര്യ ഫോട്ടോഗ്രാഫറും ആയിരുന്ന ആല്‍ബര്‍ട്ടോ കോര്‍ദ (Alberto Diez Gutierrez - Alberto Korda) ആണ് ആ ചിത്രമെടുത്തത്.

ക്യൂബന്‍ ന്യൂസിനുവേണ്ടി വിപ്ലവക്യൂബയുടെ തലസ്ഥാനമായ ഹവാനയില്‍ വെച്ചാണ് കോര്‍ദ ആ ചിത്രമെടുത്തത്. 2001 ല്‍ തന്റെ എഴുപത്തി രണ്ടാം വയസ്സില്‍ കോര്‍ദ മരണപ്പെടുംവരെ ആ ചിത്രമെടുത്ത ക്യാമറയും നെഗറ്റീവുകളും കോര്‍ദ സൂക്ഷിച്ചിരുന്നു.

1959 ലെ ക്യൂബന്‍ വിപ്ലവത്തിന്റെ പ്രധാനികളില്‍ ഒരാളും കാസ്ട്രോയുടെ സഹചാരിയുമായിരുന്ന ചെ ഗുവേര 1967 ഒക്ടോബറില്‍ ബൊളീവിയല്‍ വെച്ച് പട്ടാളക്കാരുടെ വെടിയേറ്റ് ധീര രക്തസാക്ഷിത്വം വരിച്ചതിനുശേഷം ഇറ്റലിയിലാണ് ഈ ചിത്രം ആദ്യം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്.

1960 മാര്‍ച്ച് 5 ന്റെ സായാഹ്നത്തില്‍ ഒരു പ്രസംഗവേദിയിലേക്ക് നടന്നുവന്ന ചെ അനിര്‍വചനീയമായ വികാരങ്ങളോടെ, എന്നാല്‍ വിപ്ലവ ചങ്കൂറ്റത്തോടെ ജനക്കൂട്ടത്തെ വീക്ഷിക്കുന്നതു കണ്ടപ്പോള്‍ കോര്‍ദക്ക് പെട്ടെന്ന് ക്യാമറയില്‍ പകര്‍ത്താന്‍ തോന്നുകയായിരുന്നു. നിമിഷങ്ങള്‍ക്കകം 'രണ്ട് ഷോട്ട്', ഉടന്‍ ചെ മടങ്ങുകയും ചെയ്തു.

ആ ചിത്രം കൂടുതല്‍ പേര്‍ കാണാതെ നീണ്ട ഏഴു വര്‍ഷക്കാലം കോര്‍ദ യുടെ സ്വീകരണമുറിയുടെ ചുവരില്‍ വിശ്രമിച്ചു. കാസ്ട്രോയുടെയും ഫ്രഞ്ച് എഴുത്തുകാരനായ സാര്‍ത്രിന്റെയും സൈമണ്‍ ബൊളീവറുടെയും ഫോട്ടോകള്‍ പ്രചരിക്കുന്ന കാലം. ആരാലും ആവശ്യപ്പെടാതെ ചെയുടെ ആ ഫോട്ടോഗ്രാഫ് ഫോട്ടോഗ്രാഫറുടെ കൈയ്യില്‍ തന്നെ സുരക്ഷിതമായി ഇരുന്നു ഒരു ഇറ്റാലിയന്‍ പത്രപ്രവര്‍ത്തക സുഹൃത്ത് (Giangiacomo Feltrinelli) കാണും വരെ. പടം ആവശ്യപ്പെട്ട സുഹൃത്തിന് കോര്‍ദ സൌജന്യമായി നല്‍കുകയായിരുന്നു.

ചെ യുടെ രക്തസാക്ഷിത്വത്തിനു ശേഷം ഇറ്റലിയിലെ ചുവരുകളില്‍ നിറഞ്ഞ പോസ്ററുകളില്‍, ആ ചിത്രം നിറഞ്ഞു നിന്നു. തുടര്‍ന്ന് വളരെ വേഗം ലോകത്താകമാനം ചിത്രത്തിന് വന്‍ പ്രചാരമാണ് ലഭിച്ചത്. ഒരു പോരാളിക്ക് നല്‍കാന്‍ കഴിയുന്ന വലിയ ആദരവുകളിലൊന്നായി അത് പ്രിന്റുകളില്‍ നിന്നും പ്രിന്റുകളിലേക്കും ചുവരുകളില്‍ നിന്നു ചുവരുകളിലേക്കും പടരുകയായി. അങ്ങനെ ഒരു ഫോട്ടോഗ്രാഫും ഫോട്ടോഗ്രാഫറും ഇതിഹാസമായി വളര്‍ന്നു.

അമേരിക്കയിലെ തന്നെ Mary Land Institute of Arts ഈ ഫോട്ടോഗ്രാഫിനെ (Guerrillero Heroico) വിശേഷിപ്പിച്ചിരിക്കുന്നത് ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഫോട്ടോഗ്രാഫും ഇരുപതാം നൂറ്റാണ്ടിന്റെ അടയാളവുമാണിത് എന്നാണ്.

ആ ചിത്രത്തിന്റെ സാമ്രാജ്യവിരുദ്ധ മുഖവും പോരാട്ടവീര്യവും ഒട്ടും ചോര്‍ന്നു പോകാതെ ലോകത്താകമാനം ഉപയോഗിക്കപ്പെടുന്നതില്‍ കോര്‍ദ സന്തോഷിച്ചിരുന്നു. എന്നാല്‍ ആ സാമ്രാജ്യ വിരുദ്ധ പോരാളിയെ ഒരു കുത്തക കമ്പനി തങ്ങളുടെ മദ്യത്തിന്റെ പരസ്യത്തിന് ഉപയോഗിച്ചതിനെതിരെ നിയമയുദ്ധം നടത്തി മുട്ടുമടക്കിക്കാനും ചെയുടെ പാരമ്പര്യവും ഔന്ന്യത്യവും സംരക്ഷിക്കുവാനും ആ ഫോട്ടോഗ്രാഫര്‍ക്കു കഴിഞ്ഞു. വളരെ ശ്രദ്ധിക്കപ്പെട്ട നിയമയുദ്ധം നടത്തിയാണ് വിശ്വപ്രസിദ്ധമായ ആ ഫോട്ടോഗ്രാഫിന്റെ പകര്‍പ്പവകാശം കോര്‍ദ സ്വന്തമാക്കിയത്.

സാമ്രാജ്യവിരുദ്ധ പോരാട്ടത്തിന്റെ മുന്നണി പടയാളിയായിരുന്ന ചെയുടെ ചിത്രം ബ്രിട്ടനിലെ UK foods and beverage ഉത്പാദിപ്പിക്കുന്ന Smirnoff Vodka എന്ന മദ്യത്തിന്റെ പ്രചരണ പരസ്യത്തിന് ഉപയോഗിച്ചതാണ് നിയമ യുദ്ധത്തിന് കോര്‍ദയെ പ്രേരിപ്പിച്ചത്. തന്റെ എഴുപത്തി ഒന്നാം വയസ്സില്‍ വാദ്ധക്യത്തെ കൂസാതെ അദേഹം നിയമ പോരാട്ടത്തിലൂടെ തന്റെ ഫോട്ടോഗ്രാഫിന്റെ ഔന്നിത്യം സംരക്ഷിക്കുകയായിരുന്നു. ലണ്ടന്‍ കോടതിയില്‍ നടന്ന കേസില്‍ ആ ഫോട്ടോഗ്രാഫിന്റെ ചരിത്രപരവും പുരോഗമനപരവുമായ എല്ലാ പ്രാധാന്യവും സംരക്ഷിക്കാനാണ് കോര്‍ദ ശ്രമിച്ചത്. മദ്യപിക്കാത്ത, മദ്യപാനത്തെ പ്രോത്സാഹിപ്പിക്കാത്ത ചെ എന്ന വിപ്ലവകാരിയുടെ പടം ഇത്തരം പരസ്യത്തില്‍ ഉപയോഗിക്കുന്നത് ആ വ്യക്തിയോടു ചെയ്യുന്ന അവമതിപ്പും കടന്നാക്രമണവും ആണെന്ന് കോര്‍ദ വാദിച്ചു. ഒരു സാമ്രാജ്യ വിരുദ്ധ പോരാളിയുടെ പടം ഇത്തരത്തില്‍ ഉപയോഗിക്കുന്നതിലെ വൈരുദ്ധ്യം ലോകമനഃസാക്ഷിക്കു മുന്നില്‍ കൊണ്ടുവരാന്‍ കോര്‍ദക്ക് കഴിഞ്ഞു.

നീണ്ട നിയമയുദ്ധത്തിന്റെ പരാജയം മണത്തറിഞ്ഞ ബ്രിട്ടീഷ് പരസ്യ ഏജന്‍സി Lowe Lintas, കോടതിക്കു പുറത്ത് വച്ച് കോര്‍ദയുമായി അനുരജ്ഞനമുണ്ടാക്കി കേസ് അവസാനിപ്പിക്കുകയായിരുന്നു. ഒത്തു തീര്‍പ്പു പ്രകാരം പരസ്യത്തില്‍ നിന്നും ചെയുടെ പടം ഒഴിവാക്കുകയും കോര്‍ദക്ക് 50,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കുകയും ചെയ്തു. നഷ്ടപരിഹാരമായി ലഭിച്ച തുക കോര്‍ദ ക്യൂബയിലെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്തു.

2001 ല്‍ എഴുപത്തി രണ്ടാം വയസ്സില്‍ പാരീസില്‍ തന്റെ ഫോട്ടോകളുടെ പ്രദര്‍ശന വേദിയില്‍ വച്ച് ഹൃദയാഘാതം മൂലം മരണപ്പെടുംവരെ കോര്‍ദ ക്യൂബന്‍ സാംസ്കാരിക മുന്നേറ്റങ്ങളിലെ നായകനായിരുന്നു. ക്യൂബന്‍ ന്യൂസിലെ ഫോട്ടോഗ്രാഫര്‍ ജോലിക്കു ശേഷം കാസ്ട്രോയുടെ സ്വകാര്യ ഫോട്ടോഗ്രാഫറായും ജോലി നോക്കിയ കോര്‍ദ ക്യൂബന്‍ സംസ്കാരത്തിനും ഫോട്ടോഗ്രാഫിക്കും വലിയ സംഭാവനകള്‍ നല്‍കിയ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു.

തന്റെ ഒറ്റ ‘ഷോട്ടി’ലൂടെ ലോക പ്രശസ്തനാവുക എന്ന അനിതര സാധാരണമായ നേട്ടം കൈവരിച്ച ഒരു ഫോട്ടോഗ്രാഫര്‍ ആയിരുന്നു കോര്‍ദ. ചെ ഏത് ആശയങ്ങള്‍ക്കുവേണ്ടിയാണോ രക്തസാക്ഷിത്വം വരിച്ചത് ആ ആശയങ്ങളുടെ ഭാഗമായി തന്റെ ചിത്രം ആര്‍ക്കും ഉപയോഗിക്കാമെന്നും ആ പോരാട്ടത്തിന്റെയും ത്യാഗത്തിന്റെയും സ്മരണകള്‍ നിലനിര്‍ത്താന്‍ സാമൂഹ്യനീതിക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ ചെയുടെ സാന്നിധ്യം കരുത്ത് പകരണമെന്നും ചിത്രത്തിന്റെ പകര്‍പ്പവകാശം സ്വന്തമാക്കിയ കോര്‍ദ ആഗ്രഹിച്ചിരുന്നു.


ഒരു ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ പ്രസിദ്ധമായ നിരവധി ഫ്രെയിമുകള്‍ കോര്‍ദ തന്റെ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട് കടല്‍ത്തീരത്തെ വഴിവിളക്കിനു സമീപം ഇരുന്ന് അനുയായികളോട് സംസാരിക്കുന്ന കാസ്ട്രോ, ഏണസ്റോ ഹെമ്മിംഗ്വെയോടും ചെയോടും ഒപ്പം മീന്‍ പിടിക്കുന്ന കാസ്ട്രോയുടെ ചിത്രം, വിജയശ്രീലാളിതരായി മടങ്ങിവരുന്ന ക്യൂബന്‍ വിപ്ലവകാരികളുടെ ചിത്രം എന്നിവ കോര്‍ദയുടെ ക്യാമറകണ്ണുകളില്‍ നിന്ന് ലോകത്തിന് പകര്‍ന്നു കിട്ടിയ മാസ്റര്‍പീസുകളാണ്.

ചെഗുവേരയുടെ രക്തസാക്ഷിത്വത്തിന്റെ നാല്പത്തി രണ്ടാം വാര്‍ഷികത്തില്‍ ലോകം ആ ധീര വിപ്ലവകാരിയെ കാണുന്നത് പ്രധാനമായും ഈ ഫോട്ടോഗ്രാഫറുടെ ഫ്രെയിമിലൂടെയാണ്. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ തനിക്കു നേരെ തോക്കു ചൂണ്ടിയ പട്ടാളക്കാരനോട് ചെ പറഞ്ഞ “Shoot.....coward..you are going to kill a man” എന്ന വാക്കുകളില്‍ നിറഞ്ഞുനിന്ന ധൈര്യവും ലക്ഷ്യബോധവും ആ ചിത്രത്തിലൂടെ നാം അനുഭവിക്കുകയാണ് നാല്‍പതിലേറെ വര്‍ഷങ്ങളായി ഒരിക്കലും പുതുമ നഷ്ടപ്പെടാതെ...

(ലേഖകന്‍: ശ്രീ ബി.ജയകുമാര്‍. കടപ്പാട്: യുവധാര)
കടപ്പാട്. വര്ക്കേഴ്സ് ഫോറം

25 March, 2009

മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുമ്പോള്‍

മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുമ്പോള്‍

ഒരു ചെറിയ ന്യൂനപക്ഷം മാത്രം നിക്ഷേപങ്ങള്‍ നടത്തുന്ന, അല്ലെങ്കില്‍ അവര്‍ക്ക് മാത്രം അത് സാധിക്കുന്ന ഒരു അവസ്ഥയുള്ള ഒരു രാജ്യത്താണ് നാം ജീവിക്കുന്നത്. ആദായ നികുതി ഇളവും മറ്റും നല്‍കി കൂടുതല്‍ കൂടുതല്‍ ആളുകളെ മ്യൂച്വല്‍ ഫണ്ടിന്റെ മാര്‍ഗത്തിലൂടെ ഓഹരി കമ്പോളത്തിലേക്ക് ആകര്‍ഷിക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുന്ന ഈ അവസരത്തില്‍ മ്യൂച്വല്‍ഫണ്ട് എന്നാല്‍ എന്ത്, അതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏതുരീതിയില്‍ എന്നൊക്കെ അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും എന്നു തോന്നുന്നു.

മ്യൂച്ചല്‍ ഫണ്ടുകള്‍

ഒരു പറ്റം നിക്ഷേപകരുടെ സമ്പാദ്യങ്ങളെ ഒരുമിച്ച് ചേര്‍ക്കുന്ന ഒരു ട്രസ്റ്റിനെയാണ് മ്യൂച്ചല്‍ ഫണ്ട് എന്ന് പറയുന്നത്. അങ്ങനെ സമാഹരിക്കുന്ന പണം ഷെയറുകള്‍, ഡിബഞ്ചറുകള്‍ , മറ്റു അംഗീകൃത സെക്യൂരിറ്റികള്‍ തുടങ്ങി മൂലധന വിപണിയിലെ വിവിധ ഉപകരണങ്ങളില്‍ (capital market instruments ) നിക്ഷേപിക്കപ്പെടുന്നു. ഇത്തരം നിക്ഷേപങ്ങള്‍ നേടിത്തരുന്ന ആദായവും മൂലധനവൃദ്ധിയും(capital appreciation ) എത്ര യൂണിറ്റുകള്‍ കൈവശം ഉണ്ട് എന്നതിനാനുപാതികമായി യൂണിറ്റ് ഹോള്‍ഡര്‍മാരുടെയിടയില്‍ വിഭജിക്കപ്പെടുന്നു.

മ്യൂച്ചല്‍ ഫണ്ടുകള്‍ എന്തു കൊണ്ട്?

സ്റ്റോക്കുകളിലും ഷെയറുകളിലും നിക്ഷേപം നടത്തുക എന്നത് വളരെ ഏറെ നഷ്ടസാദ്ധ്യത (risk) ഉള്ളതും എപ്പോള്‍ നിക്ഷേപിക്കണം എപ്പോള്‍ നിക്ഷേപം പിന്‍വലിക്കണം എന്നിവയെ കുറിച്ചും വിപണിയുടെ ചലനങ്ങളെക്കുറിച്ചും മറ്റും അതിയായ അവഗാഹവും ഗവേഷണവും ആവശ്യപ്പെടുന്നതും ആയ സംഗതിയാണ്. വൈവിധ്യപൂര്‍ണമായ സ്റ്റോക്കുകളില്‍ ഒരു വലിയ നിക്ഷേപം നടത്തുക , അങ്ങനെയൊരു നിക്ഷേപത്തിനുടമയാവുക എന്നത് ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഒരു വ്യക്തി എന്ന നിലയില്‍ അത്ര എളുപ്പമല്ല തന്നെ. എന്നാല്‍ വിദഗ്ദരാല്‍ മാനേജ് ചെയ്യപ്പെടുന്ന മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുക വഴി ഒരാള്‍ക്ക് മറ്റുള്ളവരുടെ നിക്ഷേപങ്ങള്‍ക്കൊപ്പം തന്റെ നിക്ഷേപവും കൂടി ചേര്‍ത്ത് വൈവിധ്യപൂര്‍ണമായ സ്റ്റോക്കുകളുടെ ഒരു ഭാഗത്തിന്റെയെങ്കിലും ഉടമയാവാന്‍ കഴിയുന്നു. അതിനാല്‍ , മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുക എന്നത് പ്രൊഫഷണലായി മാനേജ് ചെയ്യപ്പെടുന്ന വൈവിധ്യപൂര്‍ണമായ സെക്യൂരിറ്റികളില്‍ വളരെ കുറഞ്ഞ ചിലവില്‍ നിക്ഷേപം നടത്താന്‍ അവസരം ഒരുക്കിത്തരുന്നതിനാല്‍ സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം അനുയോജ്യം എന്ന് കരുതുന്നവരേറെ.

മെച്ചങ്ങള്‍

മികച്ച വരുമാന സാദ്ധ്യത, പ്രൊഫഷണല്‍ മാനേജ്‌മെന്റ്, കുറഞ്ഞ നിക്ഷേപ ചെലവ്, നികുതി രഹിത ഡിവിഡന്റ്, ആദായ നികുതിയി ഇളവ് (നോട്ടിഫൈ ചെയ്യപ്പെടുന്ന സ്കീമുകള്‍ക്ക്) , വൈവിധ്യമാര്‍ന്ന പോര്‍ട്ട് ഫോളിയോയുടെ ഉടമയാവാനും മനസ്സിനിണങ്ങിയ സ്കീമുകള്‍ തിരഞ്ഞെടുക്കാനും ഉള്ള അവസരം, ഫ്ലെക്സിബിലിറ്റി തുടങ്ങിയവയാണ് മ്യൂച്ചല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിന്റെ നേട്ടങ്ങള്‍ ആ‍യി പറയപ്പെടുന്നത്. മാത്രമല്ല ഇന്ന് മ്യൂച്ചല്‍ ഫണ്ട് വ്യവസായം സെക്യൂരിറ്റി ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) യുടെ കര്‍ശന നിയന്ത്രണത്തിലും മേല്‍നോട്ടത്തിലുമാണ് എന്നത് ഇത്തരം നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നുണ്ട്.

മ്യൂച്ചല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിന്റെ നേട്ടങ്ങള്‍ മുകളില്‍ പറഞ്ഞവയാണെങ്കിലും ഏതൊരാളും ആദ്യം ഉന്നയിക്കുന്ന ചോദ്യം ഇതായിരിക്കും.

എന്തിനാണൊരാള്‍ മ്യൂച്ചല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കേണ്ടത് ?

ഉത്തരം താരതമ്യേന ലളിതമാണ്. ചരിത്രപരമായി ‍, ഷെയറുകളില്‍ ദീര്‍ഘകാലത്തേക്ക് നടത്തുന്ന നിക്ഷേപങ്ങള്‍ ഫിക്സഡ് ഡിപ്പോസിറ്റുകളില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ മെച്ചമായ വരുമാനം നേടിത്തരുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. നല്ല ഷെയറുകള്‍ ഏതെന്നു കണ്ടെത്താനും അത്തരം ഷെയറുകള്‍ക്ക് അവ അര്‍ഹിക്കുന്ന വില ഇല്ലാതിരിക്കുന്ന ( under-valued) അവസരം മനസ്സിലാക്കാനും അതനുസരിച്ചു നിക്ഷേപം നടത്തുവാനും നല്ല വില കിട്ടുമ്പോള്‍ അവ വിറ്റൊഴിയുവാനുമാണ് മ്യൂച്ചല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നത്.

ഇന്ത്യയിലെ ആദ്യ മ്യൂച്ചല്‍ ഫണ്ട് ആയ യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ യൂണിറ്റ് 64 സ്കീംഏതാണ്ട് 30 വര്‍ഷത്തോളം വളരെ ജനപ്രിയമായിരുന്നു. ഇക്കഴിഞ്ഞ ദശകത്തില്‍ മാത്രമാണ് ഒരു പിടി കമ്പനികള്‍ റിസ്ക്ക് എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ വിവിധ സ്കീമുകളുമായി രംഗത്ത് വന്നത്.

മ്യൂച്ചല്‍ ഫണ്ടുകള്‍ പലവിധം

ഇന്ന് മാര്‍ക്കറ്റില്‍ വിവിധ തരത്തിലുള്ള മ്യൂച്ചല്‍ ഫണ്ട് പദ്ധതികള്‍ ലഭ്യമാണ് . അവയെ പൊതുവെ ഗ്രോത്ത് സ്കീമുകള്‍ , ഇന്‍‌കം സ്കീമുകള്‍, ബാലന്‍സ്‌ഡ് സ്കീമുകള്‍, മണി മാര്‍ക്കറ്റ് സ്കീമുകള്‍ (ലിക്വിഡ് സ്കീമുകള്‍), സെക്ടര്‍ സ്പെസിഫിക് സ്കീമുകള്‍, ഇന്‍ഡക്സ് സ്കീമുകള്‍, ഗ്ലോബല്‍ സ്കീമുകള്‍ എന്നിങ്ങനെ തരം തിരിക്കാം.

ഗ്രോത്ത് സ്കീമുകള്‍

സ്കീം നടത്തിക്കൊണ്ടു പോകുന്നതിനുള്ള ശമ്പളം, വാടക തുടങ്ങിയവക്ക് അല്പം പണം മാറ്റി വെച്ചതിനുശേഷം ബാക്കി തുക മുഴുവനായും സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്ന പദ്ധതികളാണിവ.

ഇന്‍‌കം സ്കീമുകള്‍

ഈ പദ്ധതിയില്‍ ധനം ഏതാണ്ട് പൂര്‍ണ്ണമായും കടപത്ര മാര്‍ക്കറ്റില്‍ (debt market) നിക്ഷേപിക്കുന്നു. അതായത് കേന്ദ്ര സര്‍ക്കാരിന്റെ ബോണ്ടുകള്‍, കമ്പനികള്‍ പുറത്തിറക്കുന്ന ഡിബഞ്ചറുകള്‍ എന്നിവയില്‍. കേന്ദ്ര സര്‍ക്കാരിന്റെ സെക്യൂരിറ്റികളിലെ നിക്ഷേപം അപകട സാധ്യത (risk) ഇല്ലാത്തതാണെങ്കിലും കമ്പനികളുടെ ഡിബഞ്ചറുകള്‍ അങ്ങനെയല്ല. റേറ്റിങ്ങ് ഏജന്‍സികള്‍ അവയുടെ റേറ്റിങ്ങ് നിര്‍വഹിക്കുന്നു. മ്യൂച്ചല്‍ ഫണ്ടുകള്‍ ഈ റേറ്റിങ്ങിന്റെ അടിസ്ഥാനത്തില്‍ അപകടസാദ്ധ്യതയും ഡിബഞ്ചറുകള്‍ വാഗ്ദാനം ചെയ്യുന്ന ആദായവും തമ്മില്‍ താ‍രതമ്യപ്പെടുത്തി നിക്ഷേപങ്ങള്‍ നടത്തുന്നു. ഏളുപ്പം മനസ്സിലാകുന്ന രീതിയില്‍ പറയുകയാണെങ്കില്‍ വാഗ്ദാനം ചെയ്യുന്ന ആദായം എത്രത്തോളം കൂടുതലാണോ അത്ര തന്നെ കൂടുതലായിരിക്കും അപകട സാധ്യതയും. ആദായം ഏറ്റവും കൂടുതലാക്കുന്നതിനു ശ്രമിച്ച് മുടക്കുമുതല്‍ തന്നെ നഷ്ടപ്പെടുത്തുന്നതില്‍ കാര്യമില്ലല്ലോ.

ബാലന്‍സ്‌ഡ് സ്കീമുകള്‍

പേരു സൂചിപ്പിക്കുന്നതുപോലെ, നിക്ഷേപങ്ങള്‍ ഷെയറുകളിലും ഡെബ്‌റ്റ് മാര്‍ക്കറ്റിലുമായി വീതിക്കപ്പെട്ടിരിക്കുന്നു. കൂടുതല്‍ ഭാഗം ഷെയറുകളിലായിരിക്കുമെന്നു മാത്രം. നല്ല രീതിയില്‍ ബാലന്‍സ്‌ഡ് ആയിട്ടുള്ള പദ്ധതികള്‍ അപ്പപ്പോഴത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് 60% മുതല്‍ 80% വരെ ഷെയറുകളില്‍ നിക്ഷേപിക്കുന്നു.

മണി മാര്‍ക്കറ്റ് സ്കീമുകള്‍

നിക്ഷേപം മുഴുവനായും പണ വിപണിയിലെ ഉപകരണങ്ങളില്‍ ‍(money market instruments) കേന്ദ്രീകരിക്കുന്ന പദ്ധതികളാണിവ. സാങ്കേതികമായി പറയുകയാണെങ്കില്‍, ഈ ഉപകരണങ്ങള്‍ ഒരു നിശ്ചിത കാലാവധിയുള്ളവയാണ്. ഒന്നു മുതല്‍ 365 ദിവസം വരെയായിരിക്കും ഇവയുടെ മച്യൂരിറ്റി കാലാവധി. ഉദാഹരണമായി ട്രഷറി ബില്ലുകള്‍(91 ദിവസം, 182 ദിവസം, 364 ദിവസം എന്നിങ്ങനെ കാലാവധിയുള്ളവ), വാണിജ്യ പത്രങ്ങള്‍( Commercial Paper-CPs), സെര്‍ട്ടിഫിക്കേറ്റ് ഓഫ് ഡെപോസിറ്റ്സ് (CD) എന്നിവ.

സെക്ടര്‍ സ്പെസിഫിക് പദ്ധതികള്‍

മൊത്തം നിക്ഷേപവും ഏതെങ്കിലും പ്രത്യേക മേഖലയിലായിരിക്കും. ഇന്‍ഫ്രാസ്ട്രക്‌ചര്‍ ബോണ്ടുകള്‍, ഊര്‍ജ്ജം, ഉപഭോഗ വസ്തുക്കള്‍, മരുന്നു കമ്പനികള്‍, വിവരസാങ്കേതിക വിദ്യ തുടങ്ങിയ മേഖലകള്‍ ഉദാഹരണം. ഈ നിക്ഷേപങ്ങളില്‍ നിന്നുള്ള ആദായ സാധ്യത അതാത് മേഖലകളുടെ പ്രകടനം അനുസരിച്ചായിരിക്കും. സ്റ്റോക്ക് മാര്‍ക്കറ്റിന്റെ പൊതുവായ ഉയര്‍ച്ചയും താഴ്ചയും ഇവയില്‍ അത്രത്തോളം പ്രതിഫലിക്കുകയില്ല.

ഇന്‍‌ഡക്സ് പദ്ധതികള്‍

ഈ പദ്ധതിയില്‍ നിക്ഷേപങ്ങള്‍ പൂര്‍ണ്ണമായും സെന്‍സെക്സ്, നിഫ്‌റ്റി തുടങ്ങിയ ഇന്‍ഡക്സുകളില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ഷെയറുകളില്‍ മാത്രമായിരിക്കും. ഒരു തരം പാസീവ് ആയ നിക്ഷേപ രീതിയാണിത്. കാരണം ഫണ്ട് മാനേജര്‍മാര്‍ ഈ ഇന്‍ഡക്സുകള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയും നിക്ഷേപങ്ങള്‍ നടത്തുകയും മാത്രമാണ് ചെയ്യുക. മറ്റേതെങ്കിലും മേഖലകളിലുണ്ടാകുന്ന ലാഭ സാധ്യതകളോ നിക്ഷേപ സാധ്യതകളോ പരിഗണിക്കപ്പെടുകയില്ല.

ഗ്ലോബല്‍ സ്കീമുകള്‍

ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പിലാക്കിയതോടുകൂടി മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് വിദേശത്ത് ലിസ്റ്റ് ചെയ്തിട്ടുള്ള വിദേശ കമ്പനികളുടെ ഷെയറുകളിലും(ഉദാ: കൊക്കകോള, സീമന്‍സ്, എ.ടി&ടി) നിക്ഷേപിക്കാന്‍ അവസരമുണ്ട്. ഇത്തരം പദ്ധതികളെ ഗ്ലോബല്‍ ഫണ്ട്സ് എന്നു പറയുന്നു.

മ്യൂച്ചല്‍ ഫണ്ടുകളെ അടിസ്ഥാനപരമായി രണ്ടായി തരം തിരിക്കാം. തുറന്ന പദ്ധതികളും (Open ended) അടഞ്ഞ പദ്ധതികളും( close ended).

തുറന്ന പദ്ധതികള്‍ എല്ലായ്പ്പോഴും പുതിയ നിക്ഷേപകര്‍ക്കും നിലവിലുള്ള നിക്ഷേപകരുടെ അധിക നിക്ഷേപങ്ങള്‍ക്കുമായി വാതില്‍ തുറന്നിട്ടിരിക്കും. നിക്ഷേപങ്ങള്‍ എപ്പോള്‍ വേണമെങ്കിലും പിന്‍‌വലിക്കുകയുമാവാം. മറിച്ച് അടഞ്ഞ പദ്ധതികളില്‍ നിക്ഷേപിക്കുന്നതിനുള്ള അവസരം ആ പദ്ധതി തുടങ്ങുന്ന സമയത്തെക്ക് (New Fund Offer / Initial Public Offer) മാത്രമായി പരിമിതപ്പെടുത്തിയിരിക്കും.

ഒരു സാധാരണ നിക്ഷേപകനെ സംബന്ധിച്ചിടത്തോളം എപ്പോള്‍ വേണമെങ്കിലും നിക്ഷേപിക്കുകയും നിക്ഷേപം പിന്‍‌വലിക്കുവാന്‍ അവസരമുണ്ടായിരിക്കുകയും ചെയ്യുന്ന തുറന്ന പദ്ധതികളായിരിക്കും അഭികാമ്യം. ഇപ്പോള്‍ തുറന്ന മ്യൂച്ചല്‍ ഫണ്ട് പദ്ധതികള്‍ അപേക്ഷ നല്‍കി 48 മണിക്കൂറിനകം യൂണിറ്റുകള്‍ വിറ്റ് പണമാക്കാന്‍ അവസരം നല്‍കുന്നുണ്ട് . നിക്ഷേപകന്റെ പണം അടിയന്തിരാവശ്യങ്ങള്‍ക്ക് ഉപയുക്തമാകാത്ത രീതിയില്‍ ഏതെങ്കിലും പദ്ധതികളില്‍ അനിശ്ചിതമായ കാലത്തേക്ക് കുടുങ്ങി കിടക്കുന്ന അവസ്ഥ ഇല്ലാത്തതുകൊണ്ട് സാധാരണ നിക്ഷേപകനെ സംബന്ധിച്ചിടത്തോളം ഇതൊരു അനുഗ്രഹമായിരിക്കും എന്ന് കരുതപ്പെടുന്നു.

ഏതു സ്കീമില്‍ നിക്ഷേപം നടത്തണം, എപ്പോള്‍ നടത്തണം , എന്തു മാത്രം നടത്തണം?

ഏതു സ്കീമില്‍ നിക്ഷേപം നടത്തണം എന്നത് റിസ്ക്കിനെക്കുറിച്ചുള്ള നിക്ഷേപകന്റെ അവധാരണയേയും( risk perception) എന്തു മാത്രം റിസ്ക്ക് എടുക്കാന്‍ അയാള്‍ ആഗ്രഹിക്കുന്നു (risk appetite) എന്നതിനെയും ആശ്രയിച്ചിരിക്കും.എങ്കിലും താഴെപ്പറയുന്നവ ചില സൂചകങ്ങളാണ്.

ഒരു പുതിയ സ്കീമുമായി വരുന്ന മ്യൂച്ചല്‍ ഫണ്ടിന്റെ പഴയ കാല പ്രവര്‍ത്തനങ്ങള്‍ (track record ) പരിശോധിക്കുക. മ്യൂച്ചല്‍ ഫണ്ടിന്റെ മറ്റു സ്കീമുകള്‍ നന്നായി പ്രവര്‍ത്തിക്കുന്നുവെങ്കില്‍ അത് പ്രസ്തുത മ്യൂച്ചല്‍ ഫണ്ട് അതിന്റെ സ്കീമുകള്‍ നന്നായി മാനേജ് ചെയ്യുന്നു എന്നതിന്റെ നിദര്‍ശകമാണ്. പ്രസ്തുത മ്യൂച്ചല്‍ ഫണ്ട് എവിടെയൊക്കെയാണ് ഫണ്ട് വിന്യസിക്കുവാന്‍ പോകുന്നതെന്ന് അപേക്ഷാഫോറത്തില്‍ നിന്നും ശ്രദ്ധാപൂര്‍വം മനസ്സിലാക്കുക. ഒരു ഗ്രോത്ത് സ്കീം ആ‍ണെങ്കില്‍ അതില്‍ ബാലന്‍സ്‌ഡ് സ്കീമിനേയും ഇന്‍കം സ്കീമിനേയും അപേക്ഷിച്ച് കൂടുതല്‍ റിസ്ക്ക് ഉണ്ടാകുവാന്‍ സാദ്ധ്യതയുണ്ട് , കാരണം മ്യൂച്ചല്‍ ഫണ്ട് അതിന്റെ ഫണ്ടുകള്‍ ഷെയറുകളിലായിരിക്കും കൂടുതല്‍ വിന്യസിക്കുക. എപ്പോള്‍ നിക്ഷേപിക്കണമെന്നതിന് നിക്ഷേപകന്റെ കയ്യില്‍ എപ്പോഴാണോ നിക്ഷേപയോഗ്യമായി അധിക ഫണ്ടുകള്‍ വന്നു ചേരുന്നുവോ അപ്പോള്‍ എന്നാണ് ഉത്തരം.

വ്യക്തിപരമായ ഒരു നിര്‍ദ്ദേശം മാത്രം നല്‍കാം

സ്റ്റോക്ക് മാര്‍ക്കറ്റിലോ മ്യൂച്ചല്‍ ഫണ്ടിലോ നിക്ഷേപിക്കാനായി ഒരിക്കലും കടം വാങ്ങരുത്. അത് സാമ്പത്തികമായ റിസ്ക്കും ടെന്‍ഷനും കൂട്ടാന്‍ മാത്രമേ ഉതകൂ. എന്തു മാത്രം നിക്ഷേപം നടത്തണം എന്നത് നിക്ഷേപാര്‍ഹമായ എന്തുമാത്രം ഫണ്ട് ഒരാളുടെ പക്കല്‍ ഉണ്ട് എന്നതിനെ ആശ്രയിച്ചിരിക്കും. ഒന്നു മാത്രം ഓര്‍ക്കുക , 5000/- രൂപ എങ്കിലും കയ്യിലുണ്ടെങ്കില്‍ ഒരാള്‍ക്ക് മ്യൂച്ചല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്തുവാന്‍ സാധിക്കും.

സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ ( SIP)

ഓപ്പണ്‍ എന്‍ഡെഡ് മ്യൂച്ചല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിന്റെ ഏറ്റവും വലിയ മെച്ചം ഇതാണെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്. ഈ പ്ലാനനുസരിച്ച് ഒരാള്‍ക്ക് ഓരോ മാസവും ഒരു നിശ്ചിത തുക ( പ്രതിമാസം 500/- രൂപ മുതല്‍) ഒരു നിശ്ചിത കാലത്തേക്ക് ( 6 മാസം / 1 വര്‍ഷം ഇത്യാദി) മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കാന്‍ സാധിക്കും. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനില്‍ ദീര്‍ഘകാലത്തേക്ക് ( 3 വര്‍ഷമോ അതില്‍ കൂടുതലോ) നിക്ഷേപിക്കുകയാണെങ്കില്‍ നിക്ഷേപിക്കുന്ന തുക (cost of investment ) (ആവറേജ് ചെയ്യപ്പെടുമെന്നും ) കുറഞ്ഞിരിക്കുമെന്നും വരുമാനം(yield) വര്‍ദ്ധിക്കുമെന്നും തെളിയിക്കപ്പെട്ടതായി വിദഗ്ദര്‍ പറയുന്നു.

സ്റ്റോക് മാര്‍ക്കറ്റുകളില്‍ ചാക്രികമായ കയറ്റവും ഇറക്കവും ദൃശ്യമാവാറുണ്ട്. ഒരു നിക്ഷേപകനെ സംബന്ധിച്ചിടത്തോളം ഏതാണ് നിക്ഷേപിക്കാന്‍ പറ്റിയ സമയം എന്ന് നിശ്ചയിക്കുക വളരെ ഏറെ ബുദ്ധിമുട്ടേറിയ സംഗതിയാണ്. ഒരാള്‍ തന്റെ നിക്ഷേപം മുഴുവന്‍ ഒറ്റയടിക്ക് മാര്‍ക്കറ്റ് അതിന്റെ ഉയര്‍ന്ന നിലയിലായിരിക്കുമ്പോഴാണ് ഇടുന്നതെങ്കില്‍ തീര്‍ച്ചയായും ഒരു നല്ല റിട്ടേണ്‍ ലഭിക്കാനുള്ള സാദ്ധ്യത കുറവായിരിക്കും. കാരണം അതിലും ഉയര്‍ന്ന നിലവാരത്തില്‍ മാര്‍ക്കറ്റ് എത്തിയാല്‍ മാത്രമേ അയാള്‍ക്ക് നല്ല റിട്ടേണ്‍ ലഭിക്കാനുള്ള സാദ്ധ്യത ഉള്ളൂ. എന്നാല്‍ ദീര്‍ഘകാലത്തേക്ക് നിരന്തരം നടത്തുന്ന നിക്ഷേപങ്ങളിലൂടെ അയാള്‍ക്ക് ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ വളരെ കുറച്ചു മാത്രം യൂണിറ്റുകളും കുറഞ്ഞ നിലവാരത്തില്‍ കൂടുതല്‍ യൂണിറ്റുകളും വാങ്ങാന്‍ അവസരം ലഭിക്കുന്നു . അങ്ങനെ നിക്ഷേപകനെ സംബന്ധിച്ചിടത്തോളം ഒരു നീണ്ട കാലയളവിലൂടെ നിക്ഷേപത്തിന്റെ മൂല്യം (cost of investment ) ആവറേജ് ചെയ്യപ്പെടുന്നു. അങ്ങനെ cost of investment കുറഞ്ഞിരിക്കുന്നത് കൊണ്ട് തന്നെ ഇതില്‍ നിന്നുള്ള റിട്ടേണ്‍ (വരുമാനം ) വര്‍ദ്ധിക്കുന്നു.

സിസ്റ്റമാറ്റിക് വിത്ത്ഡ്രോവല്‍ പ്ലാന്‍ ( SWP)

ഓപ്പണ്‍ എന്‍ഡെഡ് മ്യൂച്ചല്‍ ഫണ്ടുകള്‍ നല്‍കുന്ന മറ്റൊരു സേവനമാണ് സിസ്റ്റമാറ്റിക് വിത്ത്ഡ്രോവല്‍ പ്ലാന്‍ ( SWP). ഒരാളുടെ കയ്യില്‍ റിട്ടര്‍മെന്റ് സമയത്തോ മറ്റോ കുറച്ച് പൈസ വന്നു ചേര്‍ന്നു എന്നു കരുതുക. സിസ്റ്റമാറ്റിക് വിത്ത്ഡ്രോവല്‍ പ്ലാന്‍ അനുസരിച്ച് ആ‍ണ് അയാള്‍ ആ പണം നിക്ഷേപിക്കുന്നതെങ്കില്‍ അയാള്‍‍ നിര്‍ദ്ദേശിക്കുന്നതനുസരിച്ച് മാസം തോറും അയാളുടെ പേരിലുള്ള യൂണിറ്റുകള്‍ വിറ്റ് ഒരു നിശ്ചിത തുക വീട്ടുചെലവിനും മറ്റുമായി അയാളുടെ ബാങ്ക് അക്കൌണ്ടില്‍ നിക്ഷേപിക്കുന്നതാണ്. ഇതുമൂലം മാസാമാസം അയാളുടെ വീട്ടുചിലവുകള്‍ മുടക്കമില്ലാതെ നടക്കും എന്നു മാത്രമല്ല , ബാക്കിയുള്ള നിക്ഷേപത്തില്‍ നിന്നും വരുമാനം ഉണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യും.

നിക്ഷേപത്തിന് ചില നുറുങ്ങുകള്‍

നിക്ഷേപങ്ങള്‍ നടത്തുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം എന്നതിനെക്കുറിച്ച് വിവിധ ലേഖനങ്ങളില്‍ നിന്നുമായി ലഭിച്ച ചില നുറുങ്ങുകള്‍ വായനക്കാരുടെ അറിവിലേക്കായി സമര്‍പ്പിക്കട്ടെ.

നിക്ഷേപിക്കണമെന്നുണ്ടെങ്കില്‍ അതെത്രയും വേഗമാവട്ടെ. നേരത്തേ തന്നെ നിക്ഷേപിക്കുന്ന തുക, അത് എത്ര ചെറുതോ ആയിക്കോട്ടെ, നിയതമായ കാലയളവില്‍ നടത്തുന്ന നിക്ഷേപങ്ങളിലൂടെ അവയെ ശക്തിപ്പെടുത്തുക. നിങ്ങള്‍ക്ക് മെച്ചപ്പെട്ട പ്രതിഫലം ഉറപ്പാക്കാം.

ദീര്‍ഘകാലനിക്ഷേപങ്ങളില്‍ ശ്രദ്ധിക്കുക. ദീര്‍ഘകാലയളവില്‍ സ്റ്റോക്കുകള്‍ മറ്റ് ഏത് തരത്തിലുള്ള നിക്ഷേപത്തേക്കാളും ആദായകരമായിരിക്കും എന്നാണ് ചരിത്രം തെളിയിക്കുന്നത്.

സ്ഥിരമായി നിക്ഷേപിക്കുക. അതിന്റെ നേട്ടങ്ങളെക്കുറിച്ച് മുകളില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനില്‍ വിശദീകരിച്ചിട്ടുണ്ട്.

നിങ്ങളുടെ നിക്ഷേപത്തെ വൈവിദ്ധ്യവല്‍ക്കരിക്കുക. അതായത്, എല്ലാ മുട്ടകളും ഒരു കുട്ടയില്‍ ഇടാതിരിക്കുക. വിദഗ്ദര്‍ പറയുന്നത് നിങ്ങളുടെ നിക്ഷേപങ്ങളെ 6 സ്കീമുകളായി -3 ഗ്രോത്ത് സ്കീമുകളിലും 3 ബാലന്‍സ് ഡ് സ്കീമുകളിലും- ആ‍യി ഇടുന്നതാണ് നല്ലത് എന്നാണ്.

നികുതി ഇളവുകള്‍

പണ്ട് 10000 രൂപ വരെ ഇക്വിറ്റി ലിന്‍ക് ഡ് സേവിംഗ് സ്കീമുകളില്‍(ELSS) നടത്തിയിരുന്ന നിക്ഷേപങ്ങള്‍ക്ക് ആദായ നികുതി കണക്കാക്കുന്നതില്‍ ചില ഇളവുകള്‍ ലഭിച്ചിരുന്നു. എന്നാലിപ്പോള്‍ ആ‍ദായനികുതി ആ‍ക്ടിന്റെ സെക്ഷന്‍ 80 സി അനുസരിച്ച് നോട്ടിഫൈ ചെയ്തിട്ടുള്ള ഇക്വിറ്റി ലിന്‍ക് ഡ് സേവിംഗ് സ്കീമുകളില്‍(ELSS) നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് ഈ വകുപ്പനുസരിച്ച് ലഭ്യമായ പരമാവധി ഇളവ് ( 1 ലക്ഷം രൂപ വരെ ) കിട്ടുന്നതാണ്. പക്ഷെ ആ‍ ഇളവ് ലഭിക്കണമെങ്കില്‍ കുറഞ്ഞത് 3 വര്‍ഷക്കാലം ഇത്തരം നിക്ഷേപം തുടരേണ്ടതാണ്. എന്നു വച്ചാല്‍ അത്രയും കാലം ഇത്തരം നിക്ഷേപങ്ങള്‍ വില്‍ക്കുകയും അവ പണമായി മാറ്റാനും സാധിക്കുകയില്ല.അത്തരം സ്കീമുകളില്‍ നിക്ഷേപിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ആ‍ദ്യമായി ചെയ്യേണ്ടത് പ്രസ്തുത സ്കീമുകള്‍ വരുമാനത്തില്‍ നിന്നും ഇളവ് ലഭിക്കാന്‍ വേണ്ട നോട്ടിഫിക്കേഷന്‍ ചെയ്യപ്പെട്ടിട്ടുള്ളതാണെന്നു ഉറപ്പുവരുത്തുക എന്നുള്ളതാണ്. മാത്രവുമല്ല ,മ്യൂച്ചല്‍ ഫണ്ടുകളില്‍ നടത്തുന്ന നിക്ഷേപങ്ങളില്‍ നിന്നും ഉണ്ടാകുന്ന ആദായത്തിന് നികുതി ചുമത്തപ്പെടുന്നതുമല്ല.

കുറിപ്പ്

ഈ ലേഖകന്‍ ടാക്സ് സംബന്ധമാ‍യ കാര്യങ്ങളില്‍ ഒരു വിദഗ്ദനല്ലാത്തതിനാല്‍ മുകളില്‍ നികുതി ഇളവുകള്‍ സംബന്ധിച്ച് നല്‍കിയിരിക്കുന്ന വ്യാഖ്യാനം ശരിയാണോയെന്ന് തങ്ങളുടെ ടാക്സ് കണ്‍സല്‍ട്ടന്റുമായി ചര്‍ച്ച ചെയ്ത ശേഷം മാത്രം ഒരു തീരുമാനത്തിലെത്തേണ്ടതാണ്. മ്യൂച്ചല്‍ ഫണ്ടില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ മാര്‍ക്കറ്റ് റിസ്ക്കുകള്‍ക്കു വിധേയവും നഷ്ടമാവാന്‍ സാദ്ധ്യതയുള്ളതുമാണ് എന്ന് ദയവായി അറിയുക. മ്യൂച്ചല്‍ ഫണ്ടില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ നടത്തുന്നതിനു മുമ്പ് ദയവായി ഓഫര്‍ ഡോക്യുമെന്റ് ശ്രദ്ധാപൂര്‍വം വായിക്കുകയും , തങ്ങള്‍ എടുക്കാന്‍ പോകുന്ന റിസ്ക്കിനെക്കുറിച്ച് ബോദ്ധ്യപ്പെടുകയും ചെയ്യേണ്ടതാണ്.

(ലേഖകന്‍: ശ്രീ. എസ്.ശങ്കര്‍, കടപ്പാട്. വര്ക്കേഴ്സ് ഫോറം)

കൂടുതല്‍ വിവരങ്ങള്‍ക്ക് Association of Mutual Funds of India (AMFI)യുടെ സൈറ്റ് സന്ദര്‍ശിക്കുക

24 March, 2009

മുസ്ളിംലീഗ് എന്തുകൊണ്ട് വിമര്‍ശിക്കപ്പെടുന്നു?

മുസ്ളിംലീഗ് എന്തുകൊണ്ട് വിമര്‍ശിക്കപ്പെടുന്നു?

വിഭജനാനന്തര ഇന്ത്യയിലെ ഏറ്റവും കലുഷിതമായ രാഷ്‌ട്രീയ സാമൂഹികതയിലാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗിന്റെ ജന്മം. 1948 മാര്‍ച്ച് 10ന് പഴയ മദിരാശിയിലെ രാജാജി ഹാളില്‍ മുസ്ളിംലീഗ് പുതിയ രൂപത്തിലും ഭാവത്തിലും പിറക്കുമ്പോള്‍ പുതിയൊരു രാഷ്‌ട്രീയ ദൌത്യത്തിന്റെ നയവും നിയോഗവും വെളിപ്പെടുത്തപ്പെട്ടിരുന്നു. 1906ല്‍ ധാക്കയില്‍ നവാബുമാരായ സലീമുല്ലയും വകാറുല്‍മുല്‍ക്കും ആഗാഖാനുമൊക്കെ രൂപം നല്‍കിയ സര്‍വേന്ത്യാ മുസ്ളിംലീഗിന്റെ തുടര്‍ച്ചയല്ല ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗെന്ന് ഖമാഇദേ മില്ലത്ത് മുഹമ്മദ് ഇസ്‌മായില്‍ സാഹിബ് തന്റെ തുടക്കപ്രസംഗത്തില്‍ത്തന്നെ തുറന്നു പ്രഖ്യാപിക്കുകയുണ്ടായി.

വിഭജനത്തിന്റെ പാപച്ചുമടും പേറി കോണ്‍ഗ്രസിന്റെ മുന്നില്‍ ഓഛാനിച്ചുനില്‍ക്കുന്ന ഒരു ലീഗായിരുന്നില്ല വിഭാവനം ചെയ്യപ്പെട്ടിരുന്നത്. കോണ്‍ഗ്രസിന്റെയും പങ്കാളിത്തത്തോടെ രൂപകല്‍പ്പന ചെയ്യപ്പെട്ട വിഭജനത്തിന്റെ സംഹാരതാണ്ഡവത്തില്‍ നിലംപരിശായിപ്പോയ പാവപ്പെട്ടൊരു സമുദായത്തിന്റെ രാഷ്‌ട്രീയ ഉയിര്‍ത്തെഴുന്നേല്‍പ്പായിരുന്നു ലീഗിന്റെ ലക്ഷ്യം. ഈ ഉദ്ദേശ്യം, പക്ഷേ, അംഗീകരിച്ചുകൊടുക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഒട്ടും തയാറായിരുന്നില്ല. അതുകൊണ്ടുതന്നെ, പുതിയ മുസ്ളിംലീഗിനെ ലക്ഷ്യത്തിലും നിലപാടിലും കോണ്‍ഗ്രസ് നിശിതമായി എതിര്‍ത്തുകൊണ്ടിരുന്നു. മുസ്ളിംലീഗിന്റെ ഏറ്റവും കടുത്ത വിമര്‍ശകരും രാജ്യദ്രോഹമുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ലീഗിന്റെ തലയില്‍ കെട്ടിവച്ചുകൊണ്ടിരുന്നവരും കോണ്‍ഗ്രസുകാരായിരുന്നു. മുസ്ളിംലീഗിനെ ചത്ത കുതിരയെന്ന് പണ്ഡിറ്റ് നെഹ്റു പരിഹസിച്ചതും സമാദരണീയനായ നേതാവ് ബാഫഖിതങ്ങളെ കെപിസിസിയുടെ അധ്യക്ഷന്‍ സി കെ ഗോവിന്ദന്‍നായര്‍ പരസ്യമായി അവഹേളിച്ചതും ഈ പശ്ചാത്തലത്തിലാണ്.

വിമോചന സമരാനന്തരം 1960ല്‍ പട്ടം താണുപിള്ളയുടെ മന്ത്രിസഭ വന്നപ്പോള്‍ ലീഗിനെ അകറ്റി നിര്‍ത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതും ഇതിന്റെ കൂടെ ചേര്‍ത്ത് വായിക്കേണ്ടതാണ്. ഗത്യന്തരമില്ലാത വന്നപ്പോള്‍ മുസ്ളിംലീഗിന്റെ നേതാവ് കെ എം സീതിസാഹിബിനെ പട്ടം സ്‌പീക്കറായി സ്വീകരിച്ചു. അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്ന് 1961ല്‍ സിഎച്ച് മുഹമ്മദ്കോയ സ്‌പീക്കറായി. കോണ്‍ഗ്രസിന്റെ ലീഗ് വിരോധം അണപൊട്ടിയൊഴുകാന്‍ അത് നിമിത്തമാവുകയും ചെയ്‌തു. മുസ്ളിംലീഗിന്റെ പ്രാഥമികാംഗത്വത്തില്‍നിന്ന് സി എച്ച് രാജിവയ്‌ക്കണമെന്നും തൊപ്പിയഴിച്ചുമാറ്റി സി എച്ച് മതേതരത്വം തെളിയിക്കണമെന്നും കെപിസിസിയാണ് ആവശ്യമുന്നയിച്ചത്. അംഗീകരിച്ചുകൊടുക്കാനാവില്ലെന്ന് പറഞ്ഞ് ബാഫഖിതങ്ങള്‍ സി എച്ചിനോട് രാജിവച്ചിറങ്ങിപ്പോരാന്‍ ആവശ്യപ്പെടുകയും 1961 നവംബര്‍ 10ന് സി എച്ച് സ്‌പീക്കര്‍സ്ഥാനം രാജിവയ്‌ക്കുകയും ചെയ്‌തു.

കോണ്‍ഗ്രസിനാല്‍ നിരന്തരം അവഹേളിക്കപ്പെടുകയും ആട്ടിയകറ്റപ്പെടുകയും ചെയ്‌ത മുസ്ളിംലീഗിനെ ചരിത്രത്തിലാദ്യമായി അധികാരപങ്കാളിത്തത്തിന്റെ മാന്യതയിലേക്ക് കൊണ്ടുവന്നത് കമ്യൂണിസ്റ്റ് സര്‍ക്കാരാണ്. 1967 മാര്‍ച്ച് ആറിന് അധികാരത്തില്‍വന്ന സഖാവ് ഇഎംഎസിന്റെ രണ്ടാം മന്ത്രിസഭയില്‍ ലീഗ് നേതാക്കളായ സി എച്ച് മുഹമ്മദ്കോയയും അഹമ്മദ്കുരിക്കളും മന്ത്രിമാരായിരുന്നു.

സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന മുസ്ളിം സമുദായത്തിന്റെ സര്‍വതോമുഖ പുരോഗതിക്കുവേണ്ടി കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന ഇഛാശക്തിയുള്ള തീരുമാനങ്ങളിലും പ്രവര്‍ത്തനങ്ങളിലും ഭാഗഭാക്കാവാന്‍ മുസ്ളിംലീഗിന് അവസരമുണ്ടായപ്പോള്‍ മുസ്ളിം സമുദായത്തില്‍ ലീഗിന് സ്വന്തമായിടമുണ്ടായി. മലപ്പുറം ജില്ലയുടെ രൂപീകരണം (1969 ജൂണ്‍ 16) അവയിലേറ്റവും സുപ്രധാനമായിരുന്നു. സ്വതന്ത്ര ഇന്ത്യയില്‍ മറ്റൊരു പാകിസ്ഥാനുണ്ടാക്കാന്‍ കൂട്ടുനില്‍ക്കുന്നുവെന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതാക്കളും പഴയ ജനസംഘം നേതാക്കളും അന്ന് കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചിരുന്നു. സഖാവ് ഇഎംഎസിന്റെ നിശ്ചയദാര്‍ഢ്യമാണ് അന്നത്തെ വിമര്‍ശനങ്ങളുടെ മുനയൊടിച്ചത്.

ആദര്‍ശശാലികളായ നേതാക്കളുടെ കാലം കഴിഞ്ഞപ്പോള്‍ ലീഗിന് ഉന്നം പിഴച്ചു. അധികാരം ലക്ഷ്യമാവുകയും ഭരണസൌഭാഗ്യങ്ങള്‍ ദൌര്‍ബല്യമാവുകയും ചെയ്‌തതോടെ ലീഗ് സ്ഥാപിതതാല്‍പ്പര്യങ്ങളുടെ തടവറയിലായി. ബാബരി മസ്‌ജിദ് പൊളിക്കാന്‍ കൂട്ടുനിന്ന നരസിംഹറാവുവിനെ എതിര്‍ത്തതിന്റെ പേരില്‍ സ്ഥാപകനേതാക്കളിലൊരാളും അഖിലേന്ത്യാ പ്രസിഡന്റുമായിരുന്ന സുലൈമാന്‍ സേട്ടിനെ ലീഗ് പുറത്താക്കി. ലീഗിന്റെ അധികാരഭ്രമത്തെ നിശിതമായി എതിര്‍ത്തുപോന്ന സേട്ടുസാഹിബ് ലീഗിലെ സ്ഥാപിതതാല്‍പ്പര്യക്കാരുടെ കണ്ണില്‍ അതിനകംതന്നെ കരടായി മാറിയിട്ടുണ്ടായിരുന്നു. മണ്ഡല്‍കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ധൈര്യം കാണിച്ച വി പി സിങ്ങിനെതിരെ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ടിന്റെ അവിശ്വാസം വന്നപ്പോള്‍ സേട്ടുസാഹിബ് വി പി സിങ്ങിനെയാണ് പിന്തുണച്ചിരുന്നത്.

കോണ്‍ഗ്രസിനോടൊട്ടിനിന്ന് ഭരണസുഖം നുണയുകയായിരുന്ന കേരളത്തിലെ ലീഗ് നേതാക്കള്‍ അപ്പോള്‍ തൊട്ടേ സേട്ടിനെതിരായിരുന്നു. വിഭജനകാലഘട്ടത്തെ ഓര്‍മിപ്പിക്കുമാറ് വര്‍ഗീയ കലാപങ്ങള്‍ സംഹാരതാണ്ഡവമാടുകയായിരുന്നു 1992 ഡിസംബര്‍ ആറിലും തുടര്‍ന്നും. രാജ്യം വിറങ്ങലിച്ചുനിന്ന ഈ ദുരന്തനാളുകളില്‍ ഭരണകൂടത്തിന്റെ മുഖത്തുനോക്കി മുസ്ളിങ്ങളുള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് പറയാന്‍പോലും മുസ്ളിംലീഗിനെ കിട്ടുകയുണ്ടായില്ല. പകരം അധികാരസോപാനങ്ങളില്‍ കയറിക്കൂടാന്‍ ഏണിയുമേറ്റി നടക്കുന്ന ലീഗിനെയാണ് സമുദായത്തിന് കാണാനായത്. 'റാവുവിന്റെ ഭരണത്തിൻ കീഴില്‍ ന്യൂനപക്ഷങ്ങള്‍ക്ക് രക്ഷ'യെന്ന് പ്രസ്‌താവനയിറക്കി ഇ അഹമ്മദ് (ചന്ദ്രിക '93 ഒക്ടോബര്‍ 22) ന്യൂയോര്‍ക്കിലേക്ക് വിമാനം കയറുമ്പോള്‍ കുപ്രസിദ്ധമായ ബോംബെ കലാപം കൊന്നുതള്ളിയ ശവങ്ങളുടെ കണക്കെടുപ്പുപോലും പൂര്‍ത്തിയായിരുന്നില്ല.

ബാബരി മസ്‌ജിദ് വിഷയത്തില്‍ രാജ്യത്തെ തൊണ്ണൂറ്റിയൊമ്പത് ശതമാനം മുസ്ളിങ്ങളും കോണ്‍ഗ്രസിനെതിരായിരുന്നു. ദീര്‍ഘകാലം കോണ്‍ഗ്രസിന്റെ കൂടെ നിന്ന ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്പോലും കോണ്‍ഗ്രസിന്നെതിരെ തിരിയുകയുണ്ടായി. പക്ഷേ, കേരളത്തിലെ ലീഗ് മാത്രം കോണ്‍ഗ്രസിനെ പിന്തുണച്ചു. കേരളത്തില്‍ അക്കാലത്തുണ്ടായ തെരഞ്ഞെടുപ്പുകളിലൊക്കെ സാക്ഷാല്‍ കോണ്‍ഗ്രസിനെക്കാളുമാവേശത്തില്‍ ലീഗായിരുന്നു റാവുവിനെ ന്യായീകരിച്ചിരുന്നത്. ഗുരുവായൂര്‍, ഒറ്റപ്പാലം, ഞാറക്കല്‍, തിരൂരങ്ങാടി ഉപതെരഞ്ഞെടുപ്പുകളില്‍ റാവുവിന്റെ കരങ്ങള്‍ക്ക് ശക്തികൂട്ടാനാണ് ലീഗ് വോട്ടുചോദിച്ചിരുന്നത്. എന്നാല്‍ മുസ്ളിം സമുദായമുള്‍പ്പെടെ കേരളത്തിലെ സാമാന്യജനങ്ങള്‍ ലീഗിന്റെ നിലപാടുകളെ തള്ളിക്കളയുകയാണുണ്ടായത്. 1996ലെ പൊതുതെരഞ്ഞെടുപ്പില്‍ നരസിംഹറാവു തോല്‍പ്പിക്കപ്പെടുകയും കോണ്‍ഗ്രസ് അധികാരത്തില്‍നിന്ന് പുറത്തെറിയപ്പെടുയും ചെയ്‌തപ്പോള്‍ മാത്രമാണ് ലീഗ് റാവുവിനെതിരെ തിരിഞ്ഞത്. പക്ഷേ, ബാബരി മസ്‌ജിദ് വിഷയത്തില്‍ വീഴ്ച്ചപറ്റിയ കാര്യം സമ്മതിക്കാനോ സ്വന്തം സമുദായത്തോട് മാപ്പു ചോദിക്കാനോ ലീഗ് ഇന്നേവരെ തയാറായിട്ടില്ല.

അടിസ്ഥാന വിഷയങ്ങളില്‍ മുസ്ളിംസമുദായം നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങളോട് ലീഗ് അനുവര്‍ത്തിക്കുന്ന നിലപാടുകള്‍ പരിശോധിച്ചാലറിയാം, മുസ്ളിംസമുദായത്തോട് ലീഗിനുള്ള 'പ്രതിബദ്ധത'യുടെ പൊള്ളത്തരം. ഏറെ പരാമര്‍ശവിധേയമായ ജസ്റ്റിസ് രജീന്ദര്‍ സച്ചാറിന്റെ റിപ്പോര്‍ട്ടുതന്നെ അതിലേക്ക് ഏറെ വെളിച്ചം വീശുന്നു. മൌലികപ്രാധാന്യമുള്ള അഞ്ച് കാര്യങ്ങളാണ് ഇന്ത്യയില്‍ മുസ്ളിംസമുദായം നേരിടുന്ന കടുത്ത പ്രതിസന്ധികളെന്ന് സച്ചാര്‍ റിപ്പോര്‍ട്ട് താഴെ പറയുംപ്രകാരം ചൂണ്ടിക്കാട്ടുന്നു:

ഒന്ന്: രാജ്യത്ത് ഏറ്റവുമധികം ദാരിദ്ര്യമനുഭവിക്കുന്ന ജനവിഭാഗമായി മുസ്ളിങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു.

രണ്ട്: തൊഴില്‍-ഉദ്യോഗമേഖലകളില്‍ അവര്‍ കടുത്ത വിവേചനത്തിന്നിരയാവുന്നു.

മൂന്ന്: വിദ്യാഭ്യാസപരമായി കടുത്ത പിന്നാക്കാവസ്ഥ നേരിടുന്നു.

നാല്: നിരന്തരമായി കലാപങ്ങള്‍ക്ക് ഇരയാകുന്നത് കാരണം ഒരുതരം ഭയത്തിന്റെ കരിനിഴല്‍ അവരെ പിടികൂടിയിരിക്കുന്നു.

അഞ്ച്: അസ്തിത്വപരമായ ഉല്‍ക്കണ്ഠകള്‍ ഒരുതരം അന്തര്‍മുഖത്വം അവര്‍ക്ക് നല്‍കിയിരിക്കുന്നു.

ഏറെക്കാലം രാജ്യം ഭരിച്ച കോണ്‍ഗ്രസിനെ മുഖ്യമായും പ്രതിക്കൂട്ടിലാക്കുന്ന ഈ നിരീക്ഷണങ്ങള്‍ മുസ്ളിംലീഗിന്റെ ചിന്തയിലോ ചര്‍ച്ചയിലോ കടന്നുവന്നിട്ടുപോലുമില്ല. സച്ചാര്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് മുസ്ളിംലീഗ് നടത്തുന്ന വാചകമേളയിലൊന്നും സമുദായം നേരിടുന്ന ഇത്തരം ഗുരുതരമായ പ്രശ്‌നങ്ങള്‍ വിഷയീഭവിക്കാറേയില്ല.

രാജ്യം നേരിടുന്ന പൊതുവായ പ്രശ്‌നങ്ങളിലുമില്ല ലീഗിന് സ്വന്തമായൊരു നിലപാട്. ആഗോളവല്‍ക്കരണംപോലുള്ള വിഷയങ്ങള്‍ അവയ്‌ക്കുദാഹരണമാണ്. രജീന്ദര്‍ സച്ചാര്‍പോലും തന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ച മുറയ്‌ക്ക് ഡല്‍ഹിയില്‍ പത്രമാധ്യമങ്ങളെ മുന്‍നിര്‍ത്തി പറയുകയുണ്ടായി: 'ഇന്ത്യയിലെ മുസ്ളിം ജനവിഭാഗത്തെ പാപ്പരാക്കുന്നതില്‍ ആഗോളവല്‍ക്കരണം വലുതായ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്നു'വെന്ന്. പരമ്പരാഗത വ്യവസായങ്ങള്‍ തകര്‍ക്കപ്പെട്ടപ്പോള്‍ ശിഥിലമായത് മുസ്ളിങ്ങളുള്‍പ്പെടെയുള്ള രാജ്യത്തെ പ്രാന്തവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളാണ്. ഭരണകൂടം പിന്തുടര്‍ന്ന ഉദാരവല്‍ക്കരണ-സ്വകാര്യവല്‍ക്കരണ നിലപാടുകള്‍ അവരുടെ നട്ടെല്ലൊടിക്കുകയുണ്ടായി. ജനങ്ങളോട് പ്രതിബദ്ധതയുള്ള മുഴുവന്‍ പ്രസ്ഥാനങ്ങളും ഇക്കാര്യത്തില്‍ ഗൌരവപ്പെട്ട നിലപാടെടുത്തപ്പോള്‍ മുസ്ളിംലീഗ് മാത്രമാണ് സ്വന്തമായൊരു നിലപാടുപോലും സ്വീകരിക്കാതിരുന്നത്. പാര്‍ടിയുടെ തലപ്പത്തുള്ള വ്യവസായികളും വാണിജ്യപ്രമുഖരും ആഗോളീകരണത്തെ കണ്ണടച്ചനുകൂലിച്ചപ്പോള്‍ ലീഗിന്റെ നിലപാടും അതുതന്നെയാവുകയായിരുന്നു.

ആണവക്കരാറുള്‍പ്പെടെയുള്ള സാമ്രാജ്യത്വാനുകൂല നിലപാടുകളിലെല്ലാം ലീഗ് കേന്ദ്രസര്‍ക്കാരിനോടൊപ്പമാണ്. അമേരിക്കന്‍ സാമ്രാജ്യത്വത്തെ പ്രീണിപ്പിക്കാനും അമേരിക്കന്‍ ചേരിയില്‍ സീറ്റുറപ്പിക്കുവാനുമാണ് മന്‍മോഹന്‍സിങ് അവിഹിതമാര്‍ഗങ്ങളിലൂടെ കരാറൊപ്പിച്ചെടുത്തത്. സാമ്രാജ്യത്വവിരുദ്ധ നിലപാടുള്ള മുഴുവന്‍ മനുഷ്യസ്‌നേഹികളും കരാറിനെതിരെ അണിനിരന്നപ്പോള്‍ കോണ്‍ഗ്രസിനോടൊപ്പം ലീഗും അതിനെ ന്യായീകരിക്കുകയായിരുന്നു. കരാറിലൊപ്പിടുന്ന മുറക്ക് ഇന്ത്യയുടെ വിദേശനയം അമേരിക്കന്‍ വിദേശനയത്തിന് അനുസൃതമായിരിക്കണമെന്ന ഹൈഡ് ആൿട് വ്യവസ്ഥപോലും ലീഗ് നേതാക്കള്‍ വിസ്‌മരിക്കുകയുണ്ടായി. അന്താരാഷ്‌ട്ര ആണവോര്‍ജ സമിതിയില്‍ ഇറാനെതിരെ ഇന്ത്യ വോട്ടുചെയ്‌തപ്പോഴും, ഇറാനില്‍നിന്നുള്ള പ്രകൃതിവാതക സപ്ളൈകരാര്‍ അമേരിക്കന്‍ സമ്മര്‍ദത്തിന് വിധേയമായി ഇന്ത്യ വച്ചുതാമസിപ്പിക്കുമ്പോഴും ലീഗ് വിമര്‍ശനങ്ങളുരിയാടാതെ സര്‍ക്കാരിനോടൊട്ടി നില്‍ക്കുന്നത് അധികാരത്തോടുള്ള ആര്‍ത്തിയൊന്നുകൊണ്ടുമാത്രമാണ്.

ആയിരക്കണക്കില്‍ പലസ്‌തീന്‍കാരുടെ ഘാതകനായ ഏരിയല്‍ ഷാരോണ്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ അന്നത്തെ കേരള മുഖ്യമന്ത്രി എ കെ ആന്റണി, മന്ത്രി കെ വി തോമസിനെ ഒരു സമ്മാനവുമായി ഡല്‍ഹിക്ക് പറഞ്ഞയച്ചിരുന്നു, ഷാരോണിന് കൊടുക്കാനായിട്ട്. ഇത് വിവാദമായപ്പോള്‍ മന്ത്രി തോമസ് പറഞ്ഞത്, കാബിനറ്റിന്റെ കൂട്ടായ തീരുമാനമനുസരിച്ചായിരുന്നു തന്റെ സന്ദര്‍ശനമെന്നാണ്. ലീഗ് മന്ത്രിമാരുള്‍പ്പെട്ട കാബിനറ്റിലാരും അത് നിഷേധിക്കുകയുണ്ടായില്ല. എ കെ ആന്റണിയുടെ ഇസ്രയേല്‍പ്രേമം പിന്നീട് അദ്ദേഹം പ്രതിരോധകാര്യ മന്ത്രിയായതോടെ പുറത്താവുകയും ചെയ്‌തു. രാജ്യത്തിന്റെ പ്രതിരോധ ബജറ്റില്‍ ഇസ്രയേലുമായുള്ള ആയുധ ഇടപാടിന് കോടിക്കണക്കിന് രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇസ്രയേലുമായി സൈനികവും ആയുധപരവുമായ ഇടപാടുള്ള അഞ്ച് പ്രമുഖ രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയിട്ടും ഭരണത്തോടൊട്ടിനില്‍ക്കുന്ന ലീഗിന് അതൊരു പ്രശ്നമേ ആയി തോന്നിയിട്ടില്ല.

ആന്റണി മുഖ്യമന്ത്രിയായിരിക്കെതന്നെ ഡല്‍ഹിയില്‍ ബിജെപിയേതര മുഖ്യമന്ത്രിമാരും വിദ്യാഭ്യാസ മന്ത്രിമാരും ബിജെപിയുടെ കാവിവല്‍ക്കരണത്തിനെതിരെ ഒത്തുചേരുകയുണ്ടായി. ആന്റണിയും ലീഗുകാരനായ വിദ്യാഭ്യാസമന്ത്രിയും അതില്‍നിന്ന് വിട്ടുനില്‍ക്കുകയാണ് ചെയ്‌തത്. അതേക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ആന്റണി മറുപടി പറഞ്ഞത് കാവിവല്‍ക്കരണം എന്ന പ്രയോഗത്തോടുപോലും തനിക്ക് യോജിപ്പില്ലെന്നാണ്. ഭരണക്കേട് വരാതിരിക്കാനാവും ലീഗ് അത് അംഗീകരിക്കുകയും ചെയ്‌തു. ഗുജറാത്തിലെ വംശീയ കലാപത്തെ വിവിധ സംസ്ഥാന നിയമസഭകള്‍ അപലപിച്ചപ്പോഴും കേരളത്തില്‍ യുഡിഎഫ് അതിന് തയാറാകാതിരുന്നതും ഗുജറാത്ത്കലാപത്തെ ആസ്‌പദിച്ച് ആനന്ദ് പട്‌വര്‍ധന്‍ രചിച്ച 'രാം കെ നാം' എന്ന സിനിമ മലപ്പുറം ജില്ലയില്‍മാത്രം യുഡിഎഫ് സര്‍ക്കാര്‍ നിരോധിച്ചതും മുസ്ളിംലീഗിന്റെ മൌനാനുവാദത്തോടെയായിരുന്നു. സ്വന്തം സമുദായത്തോടും പൊതുസമൂഹത്തോടും തെല്ലുപോലും പ്രതിബദ്ധത കാണിക്കാതെ തലയൊളിപ്പിക്കാന്‍ ലീഗിനെ പ്രേരിപ്പിച്ചതാകട്ടെ ഭരണസുഖവും.

വാള്‍മാര്‍ടുള്‍പ്പെടെയുള്ള ബഹുരാഷ്‌ട്രക്കുത്തകകള്‍ ചെറുകിട കച്ചവടക്കാരുടെ നട്ടെല്ലൊടിക്കുമ്പോഴും വിദ്യാഭ്യാസത്തിന്റെ സ്വകാര്യവല്‍ക്കരണവും കച്ചവടവല്‍ക്കരണവും സാധാരണക്കാരുടെ വിദ്യാഭ്യാസ സ്വപ്‌നങ്ങള്‍ തകര്‍ത്തുകൊണ്ടിരിക്കുമ്പോഴും സമുദായത്തിലെ പാവപ്പെട്ടവരെക്കുറിച്ച് വിലപിക്കുന്ന ലീഗ് ചൂഷകരുടെ പക്ഷത്ത് നിലകൊള്ളുകയാണ്. മലപ്പുറം ജില്ലയിലും മലബാറിലും ലീഗ് നടപ്പാക്കിയെന്ന് പറയുന്ന 'വിദ്യാഭ്യാസ വിപ്ളവം' സ്വാശ്രയ-സ്വകാര്യ സ്ഥാപനങ്ങളുടെ പ്രളയക്കൂത്തായിരുന്നു എന്ന യാഥാര്‍ഥ്യം ആര്‍ക്കാണറിഞ്ഞുകൂടാത്തത് ? മെഡിക്കല്‍-എന്‍ജിനിയറിങ് - അപ്ളൈഡ് സയന്‍സ് - മാനേജ്‌മെന്റ് തലത്തില്‍ ഒരൊറ്റ പൊതുസ്ഥാപനംപോലും മലപ്പുറത്ത് കൊണ്ടുവരാന്‍ ലീഗ് ശ്രമിക്കുകയുണ്ടായില്ല. ബിഎഡ് കോളേജുകള്‍പോലും സ്വകാര്യവ്യക്തികള്‍ക്ക് പതിച്ചുനല്‍കി പണത്തോട് പ്രതിബദ്ധത കാട്ടുകയാണ് ലീഗ് ചെയ്‌തത്.

മഹിതമായ ഒരാശയത്തില്‍നിന്ന് തുടക്കംകൊണ്ട ലീഗ്, അങ്ങനെ വ്യവസായ വാണിജ്യ കുത്തകകളുടെ താല്‍പ്പര്യം മാത്രം സംരക്ഷിക്കുന്ന ഒരു സ്വകാര്യകമ്പനിയായി പരിണമിച്ചിരിക്കുന്നു. ദേശീയ രാഷ്‌ട്രീയത്തില്‍ തനതായ വ്യക്തിത്വമോ അന്തര്‍ദേശീയ വിഷയങ്ങളില്‍ സ്വന്തമായ കാഴ്‌ചപ്പാടോ പുലര്‍ത്താതെ അധികാരത്തിന്റെ അകത്തളങ്ങളിലേക്ക് കണ്ണുംനട്ട് അടുക്കളപ്പൂച്ചയായി അത് അനുദിനം ചെറുതായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. കലശലായ ഭരണക്കമ്പത്താല്‍ നടത്തുന്ന അധികാരസേവകള്‍ സ്വന്തം സമുദായത്തിലും പൊതുജനമധ്യത്തിലും ലീഗിനെ പരിഹാസ്യമാക്കുകയാണ്. കേന്ദ്രത്തില്‍ ഒരരമന്ത്രിയെ തരപ്പെടുത്താനായെന്നത് നേര്. പക്ഷേ, നാണംകെട്ട ദാസ്യപ്പണികള്‍ക്ക് മുഴുമന്ത്രിപ്പണിതന്നെ പതിച്ചുകിട്ടിയ രാജ്യത്ത് അരമന്ത്രിസ്ഥാനമൊക്കെ ആര്‍ക്കാണ് വലുത് ?


എ പി അബ്‌ദുല്‍വഹാബ്, ദേശാഭിമാനി
കടപ്പാട്. വര്ക്കേഴ്സ് ഫോറം