tag:blogger.com,1999:blog-65089897148747508502024-02-07T07:41:36.156+05:30സാര്ദ്രം സാംസ്കാരിക സംഘംചേതനതന് കുഴലുകളില്‍ നിന്നൂതിയൂറ്റി ചുടുചോര നക്കുവാന്‍
ഞങ്ങളെ പാട്ടുപാടിയുറക്കി നീ പൊന്‍കിനാവിന്റെ പള്ളിമഞ്ചങ്ങളില്
ഞങ്ങളൊക്കെ മയക്കത്തില്‍ നിന്നുനര്ന്നങ്കമാടുവാനെതുകയാണിനി
അന്നുകണ്ട ചെറുമാന് പിടകള്ആണിന്ന് കാണുമീ സിംഹങ്ങളത്രയും..Jawahar Dreamshttp://www.blogger.com/profile/10058279601354670256noreply@blogger.comBlogger434125tag:blogger.com,1999:blog-6508989714874750850.post-66194078440888930952015-03-18T16:51:00.000+05:302015-03-18T16:51:00.687+05:30എ കെ ജിയേയും ഇ എം എസ്സിനേയും ഓര്‍ക്കുമ്പോള്‍<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjLRMmPKzin7F9kPYcsokTWpzVUyFFpmjcNK0zilVG5MXcO5oKIcPIid_S1-csM2akrs0v5x86VbGx2woEKPSRLOQ77bv_RHRUTSmv6Qw4PNypPF0C8jyd9zzybt_BrI6pXLmLJuORUufQ/s1600/url.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjLRMmPKzin7F9kPYcsokTWpzVUyFFpmjcNK0zilVG5MXcO5oKIcPIid_S1-csM2akrs0v5x86VbGx2woEKPSRLOQ77bv_RHRUTSmv6Qw4PNypPF0C8jyd9zzybt_BrI6pXLmLJuORUufQ/s1600/url.jpg" height="640" width="640" /></a></div>
<div style="text-align: justify;">
<br /><span style="font-size: large;"><b>സി</b></span>പിഐ എമ്മിന്റെ സ്ഥാപകാംഗങ്ങളായ രണ്ട് സമുന്നത നേതാക്കളുടെ ചരമദിനം ആചരിക്കുന്ന വേളയിലാണ് ഈ ലേഖനം എഴുതുന്നത്. സഖാവ് എ കെ ജിയുടെ ചരമദിനമാണ് മാര്‍ച്ച് 22ന് നാം ആചരിക്കുന്നതെങ്കില്‍, സഖാവ് ഇ എം എസ്സിന്റെ ചരമദിനമാണ് മാര്‍ച്ച് 19ന് ആചരിക്കുന്നത്. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യകാല സജീവ പ്രവര്‍ത്തകരും നേതാക്കന്മാരും ആയിരുന്നു രണ്ടുപേരുമെങ്കില്‍, ഇ എം എസ്, കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഗ്രൂപ്പിലെ ഒരംഗം തന്നെയായിരുന്നു. കേരളത്തിലെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടി ഒന്നടങ്കം കമ്യൂണിസ്റ്റ് പാര്‍ടിയായി മാറിയ പാറപ്പുറം സമ്മേളനത്തിനു പിന്നിലെ സജീവ പ്രേരകശക്തിയായിരുന്നു ഇരുവരുമെങ്കില്‍, സിപിഐയുടെ നാഷണല്‍ കൗണ്‍സിലില്‍നിന്ന് ഇറങ്ങിപ്പോന്ന മുപ്പത്തിരണ്ടുപേരില്‍ മുന്നില്‍ത്തന്നെയുണ്ടായിരുന്നു ഇരുവരും. അങ്ങിനെ അവിഭക്ത കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും പിന്നീട് സിപിഐ എമ്മിന്റെയും ചരിത്രത്തിലെ അവിഭാജ്യ ഘടകങ്ങളായ അവര്‍, കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രങ്ങള്‍ മാറ്റിയെഴുതുന്നതില്‍ തോളോടുതോള്ചേര്ന്ന് പൊരുതി.<br />തൊഴിലാളിവര്‍ഗത്തിന്റെ ദത്തുപുത്രന്മാരായ അവര്‍ ഇരുവരും സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനത്തിലൂടെ പുരോഗമന പ്രസ്ഥാനത്തിലേക്കും ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലേക്കും തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിലേക്കും കടന്നുവന്നു. കോളേജ് വിദ്യാഭ്യാസം പകുതിയ്ക്ക്വെച്ച് ഉപേക്ഷിച്ച് തൃശ്ശൂരില്‍നിന്ന് വണ്ടി കയറി, കോഴിക്കോട് കടപ്പുറത്തുവെച്ച് ഉപ്പുകുറുക്കിക്കൊണ്ട് ദേശീയ പ്രസ്ഥാനത്തിന്റെ തീച്ചൂളയിലേക്ക് എടുത്തുചാടിയ ഇ എം എസ്സും തുടക്കത്തില്‍ അയിത്തോച്ചാടന പ്രവര്‍ത്തനങ്ങളിലും കര്‍ഷക പ്രസ്ഥാനത്തിലും സജീവമായി പ്രവര്‍ത്തിച്ചുകൊണ്ട് ഗുരുവായൂരിലെ ക്ഷേത്ര പ്രവേശന സമരത്തിലൂടെ ദേശീയ പ്രസ്ഥാനത്തിലേക്ക് ഉയര്‍ന്നുവന്ന എ കെ ജിയും പിന്നീട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അവിസ്മരണീയ നേതാക്കന്മാരായി ഉയര്‍ന്നു.<br />സംഘടനയ്ക്ക് പ്രത്യയശാസ്ത്രപരമായ ദൃഢത കൈവരുത്തുന്നതിലാണ് ഒരാള്‍ ബദ്ധശ്രദ്ധനായതെങ്കില്‍, അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ദൈനംദിന പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അവരെ സമര സജ്ജരാക്കുന്നതിലായിരുന്നു അപരന്റെ പ്രാഗത്ഭ്യം. പ്രത്യയശാസ്ത്രപരമായ ദൃഢതയും സമരോത്സുകതയും അഥവാ സിദ്ധാന്തവും പ്രയോഗവും ഒരേ നാണയത്തിന്റെ അവിഭാജ്യമായ രണ്ട് വശങ്ങളാണെന്ന് അവര്‍ തെളിയിച്ചു. അതുകൊണ്ടുതന്നെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അവിഭാജ്യമായ രണ്ട് ഘടകങ്ങളുടെ സജീവ പ്രതീകങ്ങളായ അവര്‍ രണ്ടുപേരുടെയും യോജിച്ചുള്ള പ്രവര്‍ത്തനം പാര്‍ടിയുടെ, അജയ്യമായ വളര്‍ച്ചയ്ക്ക് വഴിയൊരുക്കി.<br />അന്നത്തെ മലബാറിന്റെ വടക്കേ അറ്റത്തുനിന്ന് (മദിരാശി) സംസ്ഥാനത്തിന്റെ തലസ്ഥാനമായ മദിരാശിയിലേക്ക് നടത്തിയ ഐതിഹാസികമായ പട്ടിണിമാര്‍ച്ച് മുതല്‍ പഞ്ചാബിലെ ബെറ്റര്‍മെന്റ് സമരവും അമരാവതി പുരുളി കീരിത്തോട് സമരവും മിച്ചഭൂമി സമരവും മുടവന്മുകള് സമരവും അടക്കം എണ്ണിയാലൊടുങ്ങാത്ത സമരങ്ങളിലൂടെ കേരളത്തിന്റെ ചരിത്രം തന്നെ മാറ്റിയെഴുതിയ എ കെ ജി, എവിടെ അന്യായം കണ്ടാലും, അവിടെ ഓടിയെത്തുമായിരുന്നു; അടിച്ചമര്‍ത്തപ്പെട്ടവരുടെ ഭാഗത്ത് നിലയുറപ്പിച്ച് അവര്‍ക്കുവേണ്ടി പൊരുതുമായിരുന്നു. തന്റെ സ്വത്തു മുഴുവനും ദേശാഭിമാനി പത്രത്തിനും പാര്‍ടിയ്ക്കും വേണ്ടി സമര്‍പ്പിച്ച ഇ എം എസ് ആകട്ടെ, തന്റെ ജീവസ്പന്ദനം നിലയ്ക്കുംവരെ, പാര്‍ടിയ്ക്കും തൊഴിലാളിവര്‍ഗത്തിനുംവേണ്ടി നിരന്തരം എഴുതിക്കൊണ്ടിരുന്നു. സാധാരണക്കാരന്റെ ഒരു പുരുഷായുസ്സുകൊണ്ട് ഒരാള്‍ക്ക് വായിച്ചു തീര്‍ക്കാന്‍ കഴിയാത്തത്ര ലേഖനങ്ങള്‍ അദ്ദേഹം എഴുതി. ദേശാഭിമാനിയ്ക്കുള്ള ലേഖന പരമ്പരയുടെ അവസാന അധ്യായം കൂടി പറഞ്ഞുകൊടുത്തെഴുതിച്ച്, അതു വായിച്ചുനോക്കി തിരുത്തിയതിനുശേഷമാണ്, അദ്ദേഹം പേന താഴെവെച്ച്, പതുക്കെ അന്ത്യവിശ്രമത്തിലേക്ക് നീങ്ങിയത്.<br />എ കെ ജിയും ഇ എം എസ്സും അന്തരിക്കുന്നത്, ഇന്ത്യാ ചരിത്രത്തിന്റെ രണ്ട് പ്രത്യേക ദശാസന്ധികളുടെ ആരംഭത്തിലാണ്. ഇന്ദിരാഗാന്ധിയുടെ സ്വേച്ഛാധിപത്യവാഴ്ചയും അടിയന്തിരാവസ്ഥയും അവസാനിപ്പിച്ച് കേന്ദ്രത്തില്‍ ജനതാ പാര്‍ടിയുടെ ഭരണം ആരംഭിച്ച ഘട്ടത്തിലാണ് എ കെ ജി നമ്മെ വിട്ടു പിരിയുന്നത്. അടിയന്തിരാവസ്ഥയ്ക്കെതിരായി പാര്‍ലമെന്റിലും പുറത്തും വീറോടെ പൊരുതിയ അദ്ദേഹത്തിന്, അടിയന്തിരാവസ്ഥ പൂര്‍ണമായി പിന്‍വലിച്ചതായ പ്രഖ്യാപനം കേള്‍ക്കുന്നതിനുള്ള അവസരം അവസാന ദിവസം ആശുപത്രിയില്‍ കിടക്കുമ്പോഴുണ്ടായി.<br />കോണ്‍ഗ്രസ്സിന്റെ ഏകകക്ഷി ഭരണം അവസാനിപ്പിക്കുക, ജനാധിപത്യം പുനഃസ്ഥാപിക്കുക എന്നതായിരുന്നു 1977ലെ മുദ്രാവാക്യമെങ്കില്‍ കോണ്‍ഗ്രസ്സിന്റെ ദുര്‍ഭരണത്തിനും ബിജെപിയുടെ വര്‍ഗീയതയ്ക്കും എതിരായി മൂന്നാം ബദല്‍ കെട്ടിപ്പടുക്കുക എന്നതായിരുന്നു 1998ലെ ആവശ്യം. 1996-98 കാലത്തെ ദേവഗൗഡ ഐ കെ ഗുജ്റാള്‍ ഗവണ്മെന്റുകള് ആ വഴിയ്ക്കുള്ള വിജയകരമായ നീക്കമായിരുന്നുവെങ്കില്‍, 1998 മാര്‍ച്ചില്‍ വാജ്പേയ് ഗവണ്മെന്റ് അധികാരത്തിലേറാന്‍ തുനിഞ്ഞുനില്ക്കുന്ന സന്ദര്‍ഭത്തിലാണ് ഇ എം എസ് നമ്മെ വിട്ടു പിരിയുന്നത്.<br />ഇവര്‍ ഇരുവരും ആ കാലത്ത് ഉയര്‍ത്തിയ മുദ്രാവാക്യത്തിന് കൂടുതല്‍ പ്രസക്തി കൈവന്ന ഒരു രാഷ്ട്രീയ ദശാസന്ധിയെയാണ് നാമിന്ന് അഭിമുഖീകരിക്കുന്നത്. 1967ല്‍ ഇ എം എസ് വിജയകരമായി പ്രാവര്‍ത്തികമാക്കി കാണിച്ചു തന്ന കോണ്‍ഗ്രസ് വിരുദ്ധ ഐക്യമുന്നണി ഗവണ്മെന്റ് എന്ന ആശയത്തിന്റെ കൂടുതല്‍ വിപുലവും വ്യക്തവുമായ കോണ്‍ഗ്രസിതര ബിജെപി ഇതര ബദല്‍ എന്ന മുന്നണി രൂപം അനിവാര്യവും പ്രായോഗികമായി സാധ്യവുമായ ഒരു രാഷ്ട്രീയ സ്ഥിതിയാണിന്നുള്ളത്. ദേശീയ രാഷ്ട്രീയരംഗവും എത്രമാത്രം സങ്കീര്‍ണവും കലുഷിതവുമാണെങ്കിലും ശരി, നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ മുറുകെ പിടിയ്ക്കുന്ന കോണ്‍ഗ്രസിനും ബിജെപിയ്ക്കും ബദലായി, ജനാധിപത്യ മതേതര ഫെഡറല്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സര്‍ക്കാര്‍ കേന്ദ്രത്തില്‍ വരേണ്ടത്, ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന ജനങ്ങളെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമായിരിക്കുന്നു. ഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ക്ഷേമത്തിലും സാമ്പത്തിക വളര്‍ച്ചയിലും ലക്ഷ്യംവെയ്ക്കുന്ന അത്തരമൊരു ബദല്‍ മുന്നണിയെ സംയോജിപ്പിയ്ക്കുക എന്നത് ഇടതുപക്ഷത്തിന്റെ കടമയാണ്. അതിനുവേണ്ടി രാജ്യത്തെ ഇടതുപക്ഷ കക്ഷികളെ, പ്രത്യേകിച്ചും സിപിഐ എമ്മിനെ, കൂടുതല്‍ ശക്തിപ്പെടുത്തുകയും പാര്‍ലമെന്റില്‍ അവരുടെ ശക്തി വര്‍ധിപ്പിയ്ക്കുകയും ചെയ്യേണ്ടത് അനിവാര്യമായ ചുമതലയായി ഉയര്‍ന്നുവന്നിട്ടുള്ള ഈ സന്ദര്‍ഭത്തില്‍, നമുക്ക് മാര്‍ഗദര്‍ശനം നല്കുന്ന എ കെ ജിയുടെയും ഇ എം എസ്സിന്റെയും ദീപ്തമായ സ്മരണ കൂടുതല്‍ പ്രസക്തമായിത്തീരുന്നു. <br /><br /><span style="color: #990000;"><b>** നാരായണന് ചെമ്മലശ്ശേരി</b></span></div>
</div>
Jawahar Dreamshttp://www.blogger.com/profile/10058279601354670256noreply@blogger.com0tag:blogger.com,1999:blog-6508989714874750850.post-71950151582527672942015-02-09T17:01:00.000+05:302015-02-09T17:01:58.015+05:30മറ്റൊരു ഇന്റര്‍നെറ്റ് ലോകം സാധ്യമാണ്<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<span style="font-size: large;"><b>ലോ</b></span>ക സോഷ്യല്‍ ഫോറം ഓര്‍മ്മയില്‍ ഉണ്ടായിരിക്കുമല്ലോ? അത് ലോക സാമ്പത്തിക ഫോറത്തിന്റെ ഒരു ബദല്‍ രൂപമായിരുന്നു. ലോക സാമ്പത്തിക ഫോറമാകട്ടെ ആഗോളവത്കരണം സൃഷ്ടിക്കുന്ന സവിശേഷ സാഹചര്യങ്ങള്‍ മുതലാളിത്ത രാജ്യങ്ങള്‍ക്കും അവരുടെ വന്‍കിട കുത്തകകള്‍ക്കും അനുകൂലമായി തിരിച്ചുവിടാനുള്ള വന്‍ രാഷ്ട്രങ്ങളുടെ ഒരു കൂട്ടായ്മയാണ് അത്. ഇതിനോട് ചെറുത്തുനില്‍ക്കാനാണ് ബ്രസീലിന്റെയും മറ്റ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെയും നേതൃത്വത്തില്‍ ലോക സോഷ്യല്‍ ഫോറം രൂപപ്പെട്ടത്. ലോകമെമ്പാടും നിന്നുള്ള ആഗോളവത്കരണ വിരുദ്ധ സംഘടനകളുടെ ഒരു കൂട്ടായ്മയായിരുന്നു അത്. സാമ്പത്തിക നയങ്ങളെ മുന്‍നിര്‍ത്തി ലോകമെമ്പാടും ഉയര്‍ന്ന രണ്ട് വിരുദ്ധ ശക്തികളായി ഈ രണ്ട് സംഘങ്ങളേയും വിലയിരുത്താവുന്നതാണ്. ഈ ഏറ്റുമുട്ടല്‍ ഇന്റര്‍നെറ്റിന്റെ ലോകത്തേയ്ക്കും കൂടി വ്യാപിപ്പിക്കുകയാണെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് ലോകത്തെവിടെയും ഉയര്‍ന്നുവരുന്നത്.<br />രണ്ട് ഡസനിലധികം വരുന്ന പൗരസമൂഹ സംഘടനകള്‍ ചേര്‍ന്ന് ഇന്റര്‍നെറ്റ് സോഷ്യല്‍ ഫോറം രൂപവത്കരിച്ചിരിക്കുന്നതാണ് പുതിയ വാര്‍ത്ത. ലോക സോഷ്യല്‍ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ആവേശംകൊണ്ടും അതിന്റെ മാതൃകയിലുമാണ് ഇന്റര്‍നെറ്റ് സോഷ്യല്‍ ഫോറം വരുന്നത്. ഇന്റര്‍നെറ്റ് ഞങ്ങള്‍ക്ക് വേണം (കിലേൃില േംല ംമി)േ എന്നാണതിന്റെ മുദ്രാവാക്യം. ഇത് ലോക സോഷ്യല്‍ ഫോറത്തിന്റെ മറ്റൊരു ലോകം സാധ്യമാണ് (അിീവേലൃ ംീൃഹറ ശ െുീശൈയഹല) എന്ന മുദ്രാവാക്യത്തിന്റെ സൈബര്‍ ലോകത്തെ തുടര്‍ച്ചയാണ്. സോഷ്യല്‍ ഫോറവും സാമ്പത്തിക ഫോറവും തമ്മിലുള്ള വൈരുദ്ധ്യം ഇവിടെയും ആവര്‍ത്തിക്കുന്നുണ്ട്. സാമ്പത്തിക ഫോറത്തിന്റെ നേതൃത്വത്തിലാണ് നെറ്റ് മുണ്ട്യാല് ഇനിഷ്യേറ്റീവ് രൂപപ്പെട്ടത്. വിശാലവും തുറന്നതുമായ നയസമീപനങ്ങളെക്കുറിച്ച് ഏറെ പ്രസംഗിച്ചുവെങ്കിലും നെറ്റ് മുണ്ട്യാല് ഇനിഷ്യേറ്റീവ് അടിസ്ഥാനപരമായി ലോക സാമ്പത്തിക ഫോറത്തിന്റെ അനുബന്ധം മാത്രമായിരുന്നു. മുതലാളിത്തത്തിന്റെ മേച്ചില്പുറങ്ങളില് ദരിദ്രന്റെ കുഞ്ഞാടുകള്‍ക്ക് സ്വാതന്ത്ര്യം മിഥ്യയായിരിക്കും എന്ന തത്വം ഇവിടെയും ബാധകമാണ്. അതുകൊണ്ട് ഇന്റര്‍നെറ്റ് സോഷ്യല്‍ ഫോറം കുത്തകവത്കരണത്തിനും കേന്ദ്രീകരണത്തിനും എതിരായ ഒരു നിലപാട് എടുക്കുന്നു. അത് താഴെനിന്ന് രൂപപ്പെടുത്താവുന്ന ഒരു പരിപ്രേക്ഷ്യത്തിനായി ശ്രമിക്കുന്നു.<br />ഇക്കൊല്ലം മാര്‍ച്ച് 24 മുതല്‍ 28വരെയാണ് ടുണീഷ്യയുടെ തലസ്ഥാനമായ ടുണീസില്‍വച്ച് ലോക സോഷ്യല്‍ഫോറം ചേരുന്നത്. അവിടെയായിരിക്കും ഇന്റര്‍നെറ്റ് സോഷ്യല്‍ഫോറം ഔപചാരികമായി നിലവില്‍ വരിക. ഈ വര്‍ഷം അവസാനമോ അടുത്തവര്‍ഷം ആദ്യമോ ഇതിന്റെ ആദ്യസമ്മേളനം ചേരാന്‍ കഴിയുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു.<br />സൈബര്‍ ലോകത്തിന്റെ ആധിപത്യം നേടാന്‍ വന്‍കിട കമ്പനികള്‍ മത്സരിക്കുകയാണ്. അവയൊക്കെത്തന്നെ സാമ്രാജ്യത്വ രാജ്യങ്ങളില്‍ നിന്നുള്ളവയാണ്. മുതലാളിത്തത്തിന്റെ സാമ്പത്തിക താല്‍പര്യങ്ങളാണവയെ നയിക്കുന്നത്. അത് കേവലം സാമ്പത്തികമായ ആധിപത്യം മാത്രമല്ല സാമ്രാജ്യത്വ അധിനിവേശത്തിന്റെ താല്പര്യങ്ങള്കൂടി അടങ്ങിയതാണെന്ന് വിക്കിലീക്സ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. പൗരന്മാരുടെ രഹസ്യ ജീവിതത്തിലേക്ക് സ്ഥിരമായി ഒളിഞ്ഞുനോക്കാന്‍ നിരന്തര ചാരക്കണ്ണുകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഭരണകൂടത്തിന്റെ വലിയേട്ടന് (ആശഴ യൃീവേലൃ) സ്വഭാവത്തെക്കുറിച്ച് എഴുതിയത് ജോര്‍ജ് ഓര്‍വെല്‍ ആയിരുന്നു. ഓര്‍വെല്‍ കമ്യൂണിസത്തേയും സോവിയറ്റ് യൂണിയനേയും ആക്ഷേപിക്കാനാണ് ഈ സംജ്ഞ രൂപപ്പെടുത്തിയത്. എന്നാല്‍ യഥാര്‍ഥത്തില്‍ ഈ ഒളിഞ്ഞുനോട്ടം നടത്തിക്കൊണ്ടിരുന്നത് മുതലാളിത്തമാണെന്ന്, അതില്‍തന്നെ വിശേഷിച്ചും അമേരിക്കയാണെന്ന്, എഡ്വേഡ് സ്നോഡന് സംഭവം ലോകത്തിന് വെളിവാക്കുന്നു. ലോകമെമ്പാടുമുള്ള പൗരസമൂഹത്തിന്റെ രഹസ്യജീവിതം അമേരിക്കന്‍ ഭരണകൂടത്തിന്റെ കണ്മുന്നില് അനാവൃതമാക്കിക്കൊടുത്തത് സൈബര്‍ ലോകത്തെ വന്‍കിട കമ്പനികളായിരുന്നു. ഈ കമ്പനികള്‍ ഇപ്പോഴും ഇന്റര്‍നെറ്റിന്റെ ഭാവിക്കുവേണ്ടിയുള്ള തങ്ങളുടെ സംവാദങ്ങള്‍ രൂപപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇവര്‍ മറന്നുപോകുന്നത് സൈബര്‍ ആകാശത്തിന്റെ ഭൂരിഭാഗത്തിനും അവകാശമുള്ള സാധാരണ മനുഷ്യന്റെ ജീവിതങ്ങളെയാണ്. അവര്‍ വര്‍ഗ വിഭജനംപോലെ ഒരു ഡിജിറ്റല്‍ വിഭജനവും രൂപപ്പെടുത്തുന്നു. അതുകൊണ്ടാണ് ഇന്റര്‍നെറ്റ് സോഷ്യല്‍ ഫോറത്തിന്റെ ഘടക സംഘടനകളില്‍ പ്രമുഖരായ ജസ്റ്റ്നെറ്റ് കൊലീഷ്യന്റെ സഹ കണ്‍വീനര്‍ ആയ നോര്‍ബര്‍ട്ട് ബോളോ, ''ദരിദ്രന്റെ ശബ്ദം അധികാരത്തിന്റെ ഇടനാഴികളില്‍ അമര്‍ന്നുപോകാതിരിക്കാനാണ്'', ഇന്റര്‍നെറ്റ് സോഷ്യല്‍ േഫാറം രൂപപ്പെടുത്തുന്നത് എന്ന് പ്രഖ്യാപിച്ചത്.<br />ജസ്റ്റ്നെറ്റ് കൊലീഷ്യനെ കൂടാതെ, അമേരിക്ക, അറബ് രാജ്യങ്ങള്‍, ഫ്രാന്‍സ്, തുര്‍ക്കി തുടങ്ങിയ വിവിധ രാജ്യങ്ങളിലുള്ള പൗരസമൂഹ സംഘടനകളാണ് ഇന്റര്‍നെറ്റ് സോഷ്യല്‍ ഫോറത്തില്‍ അംഗങ്ങളായിട്ടുള്ളത്. ഇന്ത്യയില്‍നിന്ന് അഖിലേന്ത്യാ ജനകീയ ശാസ്ത്രശൃംഖല (അഹഹ കിറശമ ജലീുഹല' െടരശലിരല ചലംേീൃസഅകജടച), നോളജ് കോമണ്‍സ് തുടങ്ങിയ വിവിധ സംഘടനകള്‍ ഈ കൂട്ടായ്മയില്‍ പങ്ക് ചേര്‍ന്നിട്ടുണ്ട്. അമേരിക്കയില്‍നിന്ന് ഫോറം ഓണ്‍ കമ്യൂണിക്കേഷന്‍ ഫോര്‍ ഇന്റഗ്രേഷന്‍ ഓഫ് ഔവര്‍ അമേരിക്കാസും, അറബ്ലോകത്തുനിന്ന് അറബ് എന്‍ജിഒ നെറ്റ്വര്‍ക്ക് ഫോര്‍ ഡെവലപ്മെന്റും പുതിയ കൂട്ടായ്മയില്‍ അംഗങ്ങളാണ്.<br />സൈബര്‍ ലോകം കൂട്ടായ്മയുടെയും പങ്കുചേരലിന്റെയും പങ്കുവയ്ക്കലിന്റെയും ഒക്കെയുള്ള ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. അച്ചടിയുടെയും ടെലിവിഷന്റെയും പരിമിതി അവയുടെ നടത്തിപ്പ് തലപ്പത്ത് പത്രാധിപരുടെയോ മാനേജരുടെയോ അധികാരദണ്ഡ് ഉണ്ടായിരിക്കും എന്നതാണ്. എന്നാല്‍ ഇന്റര്‍നെറ്റ് ഈ അധികാര ദണ്ഡിനെ അപ്രസക്തമാക്കുന്നു. ഓരോ പൗരനും അയാളുടെ അഭിപ്രായങ്ങള്‍ ലോകത്തോട് നേരിട്ട് പങ്കുവയ്ക്കാന്‍ അത് സഹായിക്കുന്നു. അതിന്റെ ഏറ്റവും ജനപ്രിയ രൂപമാണ് നവ മാധ്യമങ്ങള്‍. എന്നാല്‍ ഇന്റര്‍നെറ്റിന്റെ കുത്തകവല്‍ക്കരണം സാധാരണക്കാരന് അത് അപ്രാപ്യമാക്കുന്നു. അത് അതില്‍തന്നെ ഉള്ളടങ്ങിയിരിക്കുന്ന ജനാധിപത്യത്തെ ചോര്‍ത്തിക്കളയുന്നു. അതുകൊണ്ട് ജനാധിപത്യത്തിന്റേയും സാമൂഹ്യ നീതിയുടെയും മനുഷ്യാവകാശത്തിന്റെയും ഒരാശയം ഇന്റര്‍നെറ്റിന്റെ ലോകത്ത് സാധ്യമാക്കാനാണ് ഇന്റര്‍നെറ്റ് സോഷ്യല്‍ഫോറം ശ്രമിക്കുന്നത്. അങ്ങനെയാണ് അത് മറ്റൊരു ലോകം സാധ്യമാണ് എന്ന മുദ്രാവാക്യത്തിന്റെ തുടര്‍ച്ചയാകുന്നത്. ഒപ്പം അത് പങ്കാളിത്ത നയങ്ങള്‍ക്കുവേണ്ടി നിലകൊള്ളുകയും സാമൂഹ്യ മാധ്യമങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വിശാലമായ അര്‍ഥത്തില്‍ അത് ഒരു ജനകീയ ഇന്റര്‍നെറ്റ് മാനിഫെസ്റ്റോ രൂപപ്പെടുത്താനുള്ള പരിശ്രമത്തിലാണ്.<br />ഇക്കൊല്ലത്തിന് മറ്റൊരു സവിശേഷത കൂടിയുണ്ട്.<br />വിവരലഭ്യ സമൂഹത്തിനായുള്ള ലോക ഉച്ചകോടി നടന്നിട്ട് പത്തുവര്‍ഷം തികയുകയാണിപ്പോള്‍. അതിന്റെ പത്താംവാര്‍ഷികം ഇക്കൊല്ലം ന്യൂയോര്‍ക്കില്‍ നടക്കും. കഴിഞ്ഞ പത്തുകൊല്ലം സൈബര്‍ ലോകത്തുനടന്ന സംഘര്‍ഷങ്ങള്‍ ഈ സമ്മേളനത്തിന്റെ വിശകലനങ്ങളില്‍ വരാതിരിക്കില്ല. ബിസിനസ് ഗ്രൂപ്പുകള്‍ക്കൊപ്പംതന്നെ പൗരസമൂഹ സംഘടനകളും സാങ്കേതിക സംഘടനകളും ഇന്റര്‍നെറ്റില്‍ ഇടപെട്ടുകൊണ്ടിരുന്ന പത്തുവര്‍ഷമാണ് കഴിഞ്ഞുപോയത്. ഈ മേഖലയില്‍ ഉയര്‍ന്നുവരുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ ദരിദ്രര്‍ക്ക് ഒരു വലിയ ആശ്രയമായി മാറാന്‍ ഇന്റര്‍നെറ്റ് സോഷ്യല്‍ഫോറത്തിന് കഴിയാതിരിക്കില്ല.<br /><br /><span style="color: #cc0000;"><b>** ജോജി കൂട്ടുമ്മേല്‍</b></span></div>
</div>
Jawahar Dreamshttp://www.blogger.com/profile/10058279601354670256noreply@blogger.com0tag:blogger.com,1999:blog-6508989714874750850.post-2766522485030305102014-12-27T14:14:00.000+05:302014-12-27T14:14:26.423+05:30അഴിമതിക്ക് വെള്ളപൂശുന്ന മാധ്യമങ്ങള്‍<div dir="ltr" style="text-align: left;" trbidi="on">
<span style="color: red; font-size: 14pt;"></span>ഡിസംബര്‍ ഒന്ന് ലോക എയ്ഡ്സ് ദിനം. വി ശേഷാദ്രി സംവിധാനം
ചെയ്ത കന്നഡ ചലച്ചിത്രത്തിന്റെ പേരും ഡിസംബര്‍ ഒന്ന്. എയ്ഡ്സ് ദിനവുമായി
ബന്ധപ്പെട്ടാണ് ചലച്ചിത്രത്തിന് ഈ പേര് നല്‍കിയത്. കര്‍ണാടകത്തിന്റെ
വടക്കന്‍ ജില്ലകളില്‍ ഒന്നിലെ ബസുപുര എന്ന ഉള്‍നാടന്‍ ഗ്രാമത്തില്ചെന്ന്
രാപാര്‍ക്കണമെന്ന് സംസ്ഥാന മുഖ്യമന്ത്രിക്ക് പെട്ടെന്ന് ഒരുള്‍വിളി. അത്
ഡിസംബര്‍ ഒന്നിനു തന്നെ ആകണമെന്നും മന്ത്രി മുഖ്യന് നിശ്ചയിച്ചുറച്ചു.
ഗ്രാമത്തിലെ അരിമില്ലിലെ തൊഴിലാളിയായ മാധേവപ്പയുടെ വീടാണ് മുഖ്യന്
രാപാര്‍ക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടത്. റൊട്ടിയുണ്ടാക്കി വില്‍ക്കുന്ന
ദേവക്കയാണ് മാധേവപ്പയുടെ ഭാര്യ. മാധേവപ്പയുടെ അന്ധയായ അമ്മയും രണ്ടു
കുഞ്ഞുങ്ങളും കൂടിയുണ്ട് ആ ദരിദ്ര കുടുംബത്തില്‍.മുഖ്യമന്ത്രിയുടെ
വരവിനെ, തെല്ലൊരാശങ്കയുണ്ടായിരുന്നെങ്കിലും സന്തോഷത്തോടെയാണ് ആ കുടുംബം
ഏറ്റെടുത്തത്. പക്ഷേ അതില്‍ പതിയിരുന്ന ചതി ആ സാധുക്കള്‍ക്ക്
പിടികിട്ടിയില്ല. ചതി എന്തെന്നല്ലേ? ലോക എയ്ഡ്സ് ദിനത്തില്‍
മുഖ്യമന്ത്രിക്ക് എയ്ഡ്സ് ബാധിച്ചവരുടെ കുടുംബത്തില്‍ അവരോടൊപ്പമിരുന്ന്
ഭക്ഷണം കഴിച്ച് അവരുടെ വീട്ടില്‍ അന്തിയുറങ്ങി മാതൃക കാട്ടണം. അങ്ങനെ
ചുളുവില്‍ ചരിത്രത്തില്‍ ഇടം നേടണം. എയ്ഡ്സ് ബാധിച്ചവരോടൊപ്പമിരുന്ന്
ഭക്ഷണം കഴിച്ചാലോ അവര്‍ വച്ചു വിളമ്പുന്നത് കഴിച്ചാലോ അവര്‍
പാര്‍ക്കുന്നിടത്ത് അന്തിയുറങ്ങിയാലോ രോഗം പകരില്ലെന്നത് ശാസ്ത്രം.
എന്നാല്‍ എന്തെങ്കിലും കാരണവശാല്‍ പകര്‍ന്നാലോ? അതുകൊണ്ട് അപകട സാധ്യതയുള്ള
തൊന്തരവിനൊന്നും ഖദര്‍ധാരിയായ മന്ത്രി തയ്യാറല്ല. അപ്പോള്‍ പിന്നെ
എന്താവഴി? തികച്ചും സുരക്ഷിതമായ ഒരിടത്ത് ചെന്ന് രാപാര്‍ക്കുക. എന്നിട്ട്
താന്‍ എയ്ഡ്സ് ബാധിതരുടെ വീട്ടിലാണ് തങ്ങിയത് എന്ന് പ്രചരണം നടത്തി ഖ്യാതി
അടിച്ചെടുക്കുക. അതിനാണ് മന്ത്രി മുഖ്യന് പാവം മാധേവപ്പയുടെ വീട്
തെരഞ്ഞെടുത്തത്. മുഖ്യന് സ്വമേധയാ തീരുമാനിച്ചതല്ല കേട്ടോ? ഔദ്യോഗിക
സംവിധാനമാകെ ഈ കണ്ടെത്തലിനും തുടര്‍ന്നുള്ള നിര്‍വഹണത്തിനുമായി ഉണര്‍ന്നു
പ്രവര്‍ത്തിച്ചു. എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായാണ്, ബോധവല്‍ക്കരണം
ലക്ഷ്യമിട്ടാണ് മുഖ്യന് ആ നാട്ടിന്‍പുറത്ത് രാപാര്ക്കാനെത്തുന്നത് എന്ന
കാര്യം മുഖ്യനും അധികാരികളും മറച്ചുവെച്ചു.ഒടുവില്‍ മന്ത്രി മുഖ്യന്
സര്‍വ പരിവാരങ്ങള്‍ക്കും മാധ്യമപ്പടയ്ക്കുമൊപ്പം എത്തി. കൊട്ടും കുരവയുമായി
നാട് വരവേല്പു നല്കി. ദേവക്ക മുഖ്യന് സ്വന്തം കൈയാല്‍ റൊട്ടി
വിളമ്പുന്നതും മാധേവപ്പയ്ക്കൊപ്പമിരുന്ന് മുഖ്യന് അതു കഴിക്കുന്നതും
ചിത്രത്തിലാക്കി. കൈക്കുഞ്ഞിന്റെ കരച്ചില് മുഖ്യന്റെ പള്ളിയുറക്കത്തിന്
ഭംഗം വരുത്തുമെന്നതിനാല്‍ ആ കുടുംബം സ്വന്തം വീട്ടില്‍ നിന്ന് പുറത്ത്
ഭവനരഹിതരായി അന്തിയുറങ്ങാന്‍ നിര്‍ബന്ധിതരായി. <br />
അരമന രഹസ്യമാക്കി
വെച്ചിരുന്ന എയ്ഡ്സ് കണക്ഷന് ഒരു പ്രാദേശിക പത്രത്തിന്റെ ലേഖകന്‍ ജില്ലാ
ഭരണകൂടത്തിലെ ഒരു ചിന്ന ഉദ്യോഗസ്ഥന് കൊഞ്ചം ചിക്കിലി എറിഞ്ഞ്
പിടിച്ചെടുത്ത് മുഖ്യന് രാപാര്‍പ്പ് അവസാനിപ്പിക്കും മുന്‍പ്
എക്സ്ക്ലൂസീവ് വാര്‍ത്തയാക്കി. പിറ്റേന്നു മുഖ്യനും പത്രസമ്മേളനം നടത്തി
താന്‍ എയ്ഡ്സ് രോഗികള്‍ക്കൊപ്പം ഭക്ഷണം കഴിച്ചതില്‍ ഊറ്റം കൊണ്ടു.
മാധ്യമങ്ങളൊന്നാകെ സംഭവം ആഘോഷിച്ചു. ഫലമോ? മാധേവപ്പയും കുടുംബവും ആ
നാട്ടില്‍ ഒറ്റപ്പെടുത്തപ്പെട്ടു. ദേവക്കയുടെ റൊട്ടി ആര്‍ക്കും വേണ്ടാതായി.
മാധേവപ്പയ്ക്ക് മില്ലിലെ പണി നഷ്ടപ്പെട്ടു.<br />ഇത് സിനിമാക്കഥ. ഈ കഥയില്‍
വില്ലന്‍ വലതുപക്ഷ രാഷ്ട്രീയക്കാരന്റെ കാപട്യം തന്നെ. പക്ഷേ, എന്തേ
മാധ്യമങ്ങള്‍ ഒരു പരിശോധനയും കൂടാതെ വെള്ളം തൊടാതെ വെട്ടി വിഴുങ്ങി?
അപ്പോള്‍ ആ സാധു കുടുംബത്തിനുണ്ടായ ദുര്യോഗത്തിന് മുഖ്യമന്ത്രിയെക്കാള്‍
വലിയ ഉത്തരവാദിത്വം വലതുപക്ഷ മാധ്യമങ്ങള്‍ക്കുണ്ട്. എന്തുകൊണ്ടെന്നാല്‍
മാധേവപ്പയുടെ കുടുംബത്തില്‍ ആര്‍ക്കെങ്കിലും എയ്ഡ്സ് ഉണ്ടോ എന്ന പരിശോധന,
അന്വേഷണം നടത്തേണ്ടത് പ്രാഥമികമായ ഒരു മാധ്യമ ധര്‍മമാണ്. അതവര്
നിര്‍വഹിച്ചില്ല.<br />ഇനി ഇതുമായി ബന്ധപ്പെട്ട ഒരു ചിന്ന ഉപകഥ. പ്രാദേശിക
പത്രലേഖകന് ബംഗ്ലൂരുവില്‍ കൊഞ്ചം ഭൂമി തരപ്പെടുത്താന്‍ മുഖ്യന് അപേക്ഷ
നല്‍കിയിരുന്നു. അത് അനുവദിച്ചുകിട്ടാന്‍ ദേവക്ക ശുപാര്‍ശ നടത്തണം.
ശുപാര്‍ശ നടത്താനുള്ള ധൈര്യമില്ലാത്തതുകൊണ്ട് അവര്‍ അതിനു തയ്യാറായില്ല.
അതിന്റെ ചൊരുക്ക് ആ എക്സ്ക്ലൂസീവിനു പിന്നിലുണ്ടെന്ന് കരുതാം. ഇതും
വലതുപക്ഷ മാധ്യമ പ്രവര്‍ത്തനത്തിന്റെ സമീപകാല മുഖമാണ്.<br />സമകാലിക വലതുപക്ഷ
മാധ്യമ പ്രവര്‍ത്തനത്തിന്റെ ജനവിരുദ്ധത എത്രത്തോളം ഭീകരമാണെന്ന്
വ്യക്തമാക്കുന്നതാണ് ശേഷാദ്രിയുടെ ചലച്ചിത്രത്തിലെ ഈ വശം. പോട്ടെ. ഇനി
നമുക്ക് പോയവാരത്തിലെ മലയാള പത്രത്താളുകളിലേക്കൊന്നു തിരിഞ്ഞുനോക്കാം.<br />
<br />ആകെപ്പാടെ ഒരു നാറ്റക്കേസ്<br />ഇന്ന് സംസ്ഥാന ഭരണം തന്നെ ആകെ ഒരു നാറ്റക്കേസായിരിക്കുകയാണ്. ഒരു മാതിരി അളിപിളി പരുവം.<br />സോളാറിന്റെ
വെള്ളിവെളിച്ചത്തില്‍ മുങ്ങിനിന്ന സംസ്ഥാന മന്ത്രിസഭയ്ക്കും യുഡിഎഫിനും
അതില്‍നിന്നു തലയൂരാനാവും മുന്‍പേ ബ്ലാക്ക്മെയ്ല്‍ പെണ്‍വാണിഭ കേസു
വരുന്നു. ഒരുവിധം അതില്‍നിന്ന് തടി കഴിച്ചിലാക്കാന്‍ ഭരണക്കാര്‍
പെടാപാടുപെടുന്നതിനിടെയാണ് മദ്യനയം എന്ന കീറാമുട്ടിയും പിന്നാലെ
ബാര്‍ക്കോഴക്കേസും വരുന്നത്. അതു കത്തി നില്‍ക്കവെ തന്നെ
കാട്ടുപോത്തുകളെയും കാണ്ടാമൃഗത്തെയും ഇളക്കിവിട്ടുകൊണ്ട് മുന്‍മന്ത്രി
ഗണേഷ്കുമാര് തന്നെ പൊതുമരാമത്ത് വകുപ്പിലെ കുംഭകോണങ്ങളുടെ ചെപ്പു
തുറക്കുന്നു. മുഖ്യധാരാ മാധ്യമങ്ങളാകട്ടെ ചേമ്പിലയില്‍ വീഴുന്ന വെള്ളം പോലെ
ഇതിലൂടെയെല്ലാം മിന്നിമറഞ്ഞ് നീങ്ങുന്നതും നാം കാണുന്നു. <br />ഡിസംബര്‍
10ന്റെ 'മനോരമ'യുടെ ഒന്നാം പേജിലെ ലീഡ് റിപ്പോര്‍ട്ട് : ''മരാമത്ത്
ബോംബെറിഞ്ഞ് ഗണേഷ്. മരാമത്ത് മന്ത്രിയുടെ ഓഫീസിനെതിരെ അഴിമതി ആരോപണവുമായി
ഗണേഷ്കുമാര് നിയമസഭയില്‍''. 'മാതൃഭൂമി'യും അല്പവും പിന്നോട്ടില്ല. ഇതാ
നോക്കൂ ഒന്നാം പേജില്‍ തന്നെ: ''സഭയില്‍ ഗണേഷ് കുമാറിന്റെ 'ബോംബ്'. യുഡിഎഫ്
വെട്ടില്‍. മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ ഓഫീസിനെതിരെ അഴിമതി ആരോപണം'' കൂടെ
ഒരു ബോക്സും: ''അന്വേഷിച്ചാല്‍ തെളിവ് നല്‍കാം''. <br />സംഭവം
നിയമസഭയിലായതിനാല്‍ നിയമസഭ അവലോകനത്തിലും സംഭവം ഇടംപിടിച്ചു. 'മനോരമ'യുടെ
6-ാം പേജില്‍ ''ഒരു കാട്ടുപോത്തും വലിയ പിള്ളയുടെ കൊച്ചു പിള്ളയും'' എന്നും
'മാതൃഭൂമി'യുടെ 13-ആം പേജില്‍ ''സിങ്കം അലറി; കാട്ടുപോത്തുകള്‍ വിരണ്ടു''
എന്നും അവലോകനം അവതരിപ്പിച്ചിരിക്കുന്നു. <br />മുഖ്യമന്ത്രിയെ താന്‍ മുന്‍പു
തന്നെ ഈ അഴിമതിയെക്കുറിച്ച് ഒരു കത്തിലൂടെ രേഖാമൂലം
അറിയിച്ചിരുന്നുവെന്നും ഒരു നടപടിയും അന്വേഷണവും ഇതു
സംബന്ധിച്ചുണ്ടാകാത്തതിനാലാണ് താന്‍ സഭയില്‍ ഇക്കാര്യം
വെളിപ്പെടുത്തുന്നതെന്നും വേറെയും ചില മന്ത്രിമാരെക്കുറിച്ച് ഇനിയും
പറയാനുണ്ടെന്നും ഗണേഷ് കുമാറിന്റെ വെളിപ്പെടുത്തല്‍.
താനൊന്നുമറിഞ്ഞില്ലെന്ന് കുഞ്ഞൂഞ്ഞ് മുഖ്യന്. ഗണേഷിന്റെ കത്തു
പുറത്തുവന്നപ്പോള്‍ ''ഗണേഷ് അയച്ചത് തന്റെ കത്തിനുള്ള മറുപടി'' എന്ന്
പറഞ്ഞ് അതിയാന് ഒഴിഞ്ഞുമാറുന്നു. എന്നാല്‍ ആ മറുപടി വായിച്ചുനോക്കിയോ
എന്നും അതില്‍ അഴിമതിക്കഥ സൂചിപ്പിച്ചിരുന്നോ എന്നും പറയാന്‍ മുഖ്യന്
തയ്യാറല്ല. ഇതില്‍നിന്ന് ഒരു കാര്യം വ്യക്തം. മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ
പൊതുമരാമത്ത് കുംഭകോണത്തിലും കൂട്ടുപങ്കാളി മുഖ്യന് തന്നെ.
നിയമസഭയിലായാലും പുറത്തായാലും പൂച്ച പാലുകുടിക്കുന്നതുപോലെ കണ്ണടച്ച് കള്ളം
പറയാന്‍ അതിയാനൊരു മടിയുമില്ല.<br />എന്നാല്‍ നമ്മുടെ മുഖ്യധാരാ
മാധ്യമങ്ങളോ? ഈ അഴിമതിക്കഥയെക്കുറിച്ച് തുടരന്വേഷണത്തിനോ മുഖലേഖനമെഴുതാനോ
മിനക്കെടുന്നതായും കാണുന്നില്ല. 'മനോരമ' 10-ാം തീയതി ഒരു മുഖപ്രസംഗം
കാച്ചുന്നുണ്ട്: ''അഴിമതിവിരുദ്ധമാകട്ടെ ദിനങ്ങള്‍'' എന്ന് ശീര്‍ഷകം.
ഉപശീര്‍ഷകം: ''ഉദ്യോഗസ്ഥ രാഷ്ട്രീയ അഴിമതിക്കൂട്ട് തകര്‍ക്കണം''. തനി
ഉപദേശി പ്രസംഗം. അഴിമതിയില്‍ അടിമുടി മുങ്ങിനില്ക്കുന്ന ഈ
ഭരണത്തെക്കുറിച്ച്, മുഖ്യമന്ത്രിക്കും സഹമന്ത്രിമാര്‍ക്കും ഇതിലുള്ള
പങ്കിനെക്കുറിച്ച് ഒന്നും പറയാതെ എണ്ണയിട്ട് വാഴയില്‍ കയറാനുള്ള ഒരഭ്യാസം. ഈ
മന്ത്രിസഭയില്‍ അഴിമതിക്കാരാരെല്ലാം എന്നന്വേഷിക്കുന്നതിനെക്കാള്‍ എളുപ്പം
അഴിമതിക്കാരല്ലാത്തവര്‍ ആരെങ്കിലുമുണ്ടോ എന്നന്വേഷിക്കുന്നതാകും എന്ന
സത്യം വിളിച്ചുപറയാന്‍ പോലും തയ്യാറല്ല മുഖപ്രസംഗക്കാരന്‍. ആകെക്കൂടി ഒരു
പൊതുവല്‍ക്കരണം. തന് പിള്ളയുടെ പുറത്തുള്ള ചെളി അപരന്റെ
ശുഭ്രവസ്ത്രത്തില്‍ കൂടി തെറിപ്പിക്കുന്ന നയം. 'മാതൃഭൂമി'യാകട്ടെ മൗനം
വിദ്വാനു ഭൂഷണം എന്ന മട്ടില്‍ കണ്ണടയ്ക്കുന്നു.<br />
<br />വെള്ളം ചേര്‍ത്ത് അടി തുടരാം<br />ബാര്‍ക്കോഴ ആരോപണം വ്യാജമല്ലെന്നും
അത് സത്യം മാത്രമാണെന്നും മാണി മാത്രമല്ല, ഉമ്മനും ബാബുവെല്ലാം അതില്‍ വലിയ
പങ്ക് പറ്റിയവരാണെന്നുമുള്ള കള്ളു മുതലാളിമാരുടെ ആരോപണം ശരിവയ്ക്കുന്നതാണ്
മദ്യനയത്തില്‍ വെള്ളം ചേര്‍ക്കാനുള്ള യുഡിഎഫിന്റെ തീരുമാനം. ഒടിക്കാതെ
വളയ്ക്കാനായാണ് ബാറുടമ സംഘം കോഴ ആരോപണം അപൂര്‍ണമായി അവതരിപ്പിച്ചത്.
കച്ചവടക്കാരെ സംബന്ധിച്ചിടത്തോളം അത്രയേ പറ്റൂ. ഇതാ ഇപ്പോള്‍ സംഗതി
ഒത്തല്ലോ. ഒടിച്ചില്ല, ഒന്നു വളച്ചു. ഒരു കാര്യം വ്യക്തമല്ലേ. ഈ മദ്യനയം
തന്നെ പത്തു പുത്തനുണ്ടാക്കാനുള്ള ഒരു ഒടിവിദ്യ ആയിരുന്നെന്ന്. ബാര്‍
ലൈസന്‍സ് പുതുക്കുന്നതിന്റെ കിഴി കള്ളുമന്ത്രിയും മുഖ്യനും മാത്രം
പങ്കിട്ടാല്‍ പോര അല്ലെങ്കില്‍ കോണ്‍ഗ്രസ് മാത്രം കയ്യടക്കിയാല്‍ പോര,
നിയമപ്രശ്നം കൈകാര്യം ചെയ്യുന്ന മാണി മന്ത്രിക്കും വേണം പണം എന്നു
വന്നിടത്തല്ലേ പുതിയ നയം. കേസു മുറുകിയാല്‍ എല്ലാരും കുരുങ്ങും
മന്ത്രിക്കസേരകളും പോകും അഴിയെണ്ണേണ്ടി വരും എന്നായപ്പോഴല്ലേ ഇപ്പോള്‍
വെള്ളം ചേര്‍ക്കുന്നത്. <br />എന്നാല്‍ മുഖ്യധാരക്കാര്‍ ഈ നയംമാറ്റം
അവതരിപ്പിക്കുന്നതാകട്ടെ, കെപിസിസി അധ്യക്ഷനും മുഖ്യനും തമ്മിലുള്ള
തര്‍ക്കപ്രശ്നം എന്ന നിലയില്‍ മാത്രമാണ്. 'മനോരമ' 16-ാം തീയതി ഒന്നാം
പേജില്‍: ''സുധീരന്റെ എതിര്‍പ്പ് മുഖ്യമന്ത്രി തള്ളി. മദ്യനയംമാറ്റം
മന്ത്രിസഭയ്ക്ക്'' എന്നും 11-ാം പേജില്‍ ''മദ്യനയംമാറ്റം : യുഡിഎഫ്
തീരുമാനം സുധീരന്റെ കടുത്ത എതിര്‍പ്പ് മറികടന്ന്'' എന്നും സംഭവം
അവതരിപ്പിക്കുന്നു. 'മാതൃഭൂമി' ഒന്നാം പേജില്‍ ആറ്റിക്കുറുക്കി
ഒറ്റക്കാച്ച് : ''മുഖ്യമന്ത്രിയും സുധീരനും രണ്ടുതട്ടില്‍. മദ്യനയം
മാറ്റുന്നു. തീരുമാനം മന്ത്രിസഭയ്ക്കു വിട്ടു''. <br />മാസങ്ങള്‍ നീണ്ട
ചക്കളത്തി പോരാട്ടത്തിനൊടുവിലാണ് ബാറുകളാകെ അടച്ചുപൂട്ടുമെന്ന 'മദ്യനയ
പ്രഖ്യാപനം' മുഖ്യന് തന്നെ യുഡിഎഫ് യോഗത്തില്‍ പ്രഖ്യാപിച്ചതും
ചര്‍ച്ചയേതുമില്ലാതെ യോഗം കയ്യടിച്ചംഗീകരിച്ചതും. കിട്ടേണ്ടതു
കിട്ടിക്കഴിഞ്ഞപ്പോള്‍ ഇനി പ്രായോഗികമാക്കാമെന്നു മുഖ്യന്. വെള്ളം
ചേര്ക്കാതടിച്ചാല് കരളുവാടും. അതുകൊണ്ടിനി അല്പം വെള്ളം
ചേര്‍ത്തടിക്കാം. സുധീരഗാന്ധിക്കാകട്ടെ കാസര്‍കോടു നിന്ന് പാറശാല വരെ
കള്ളുക്കച്ചവടക്കാരുടെ കാശു പിരിച്ച് മദ്യവിരുദ്ധ ജാഥ നടത്തീട്ട് അങ്ങനെ
വെള്ളം ചേര്‍ക്കുന്നതിനോട് പരസ്യമായി യോജിക്കാനും പറ്റില്ല. അതുകൊണ്ട്
കണ്ണിറുകെ അടച്ച് വെള്ളം തൊടാതെ അടിക്ക തന്നെ. ഇതിലൊന്നും തനിക്കൊരു
പങ്കുമില്ലെന്നു വരുത്താനുള്ള കള്ളനു കഞ്ഞിവയ്ക്കുന്നവന്റെ കാപട്യമല്ലേ
സുധീരന് കാണിച്ചത്. കെപിസിസിക്കു തീരുമാനമില്ല, യുഡിഎഫിനു തീരുമാനമില്ല.
മന്ത്രിസഭ തീരുമാനിച്ചോട്ടെ. താന്‍ തന്റെ എതിര്‍പ്പില്‍ ഉറച്ചുനിന്നു എന്ന
പ്രതിച്ഛായ മാത്രം മതി സുധീരന്. അപ്പോള്‍ ഇതിനെല്ലാം പിന്നില്‍ നടന്ന
കോടികളുടെ കച്ചോടത്തെക്കുറിച്ചോ? അഴിമതിക്കാര്‍ പുറത്തുപോകണമെന്നു
പറഞ്ഞാല്‍ പിന്നെ മന്ത്രിസഭയും മുന്നണിയും തന്നെ ഉണ്ടാവില്ല. അപ്പോള്‍
അതെല്ലാം അന്താരാഷ്ട്ര ഗൂഢാലോചനയെന്നു പറഞ്ഞൊഴിയാന്‍ ഒരു മടിയുമില്ലാത്ത
കപട വേഷമാണ് സുധീരന്റെ ആദര്‍ശക്കുപ്പായം. കാലാകാലങ്ങളില്‍ അതിനെ
വെള്ളപൂശുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. അഴിമതിയുടെ ദുര്‍ഗന്ധം
പുറത്തറിയാതിരിക്കാനുള്ള അത്തറുപൂശല്‍.<br />
<br />വണ്‍ ഓണ്‍ വണ്‍<br />മലയാളി സിനിമാ ആസ്വാദകര്‍ ഏറെ ഇഷ്ടപ്പെടുന്ന
കൊറിയന്‍ സംവിധായകന് കിം കി ഡുക്കിന്റെ പുതിയ സിനിമയാണ് 'വണ്‍ ഓണ്‍ വണ്‍'.
അതില്‍ ഭരണകൂടം നടത്തുന്ന അക്രമങ്ങളെയും പീഡനങ്ങളെയും ചെറുക്കാന്‍
ഒത്തുകൂടുന്ന അജ്ഞാതസംഘം പരസ്പരം കാണുമ്പോള്‍ അഭിവാദ്യം ചെയ്യുന്നത്,
''കമ്യൂണിസം തുലയട്ടെ'' എന്നു പറഞ്ഞാണ്. തലൈവര്‍ അണിഞ്ഞ യൂണിഫോമില്‍
''യുഎസ് ആര്‍മി'' എന്നും രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. അമേരിക്കന്‍
സൈനികരുടെ യൂണിഫോമണിഞ്ഞ് കമ്യൂണിസത്തിനെതിരെ മുദ്രാവാക്യം മുഴക്കിയാല്‍
എന്ത് അക്രമവും അരങ്ങേറാം എന്ന പൊതു അവസ്ഥയെയാണ് ആ സംഘം കൃത്യമായും
മുതലെടുക്കുന്നത്.<br />നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളും അമേരിക്കന്‍
യൂണിഫോമിലാണ്; അവര്‍ക്ക് കമ്യൂണിസ്റ്റ് വിരോധം വെറും മുദ്രാവാക്യമല്ല, അത്
ഉള്ളില്‍ തട്ടിയുള്ള നയം തന്നെയാണ്. അമേരിക്കന്‍ പക്ഷത്ത്, അതായത്
സാമ്രാജ്യത്വ പക്ഷത്തുതന്നെയാണവരുടെ നില്പ്. സിനിമയിലെ സംഘത്തെപ്പോലെ
ഭരണകൂട ഭീകരതയെ ചെറുക്കലല്ല അവരുടെ ലക്ഷ്യം. അതിനൊപ്പം നില്‍ക്കലാണ്. അതിനെ
വെള്ളപൂശലാണ്. കേരളത്തിലെ, ഇന്ത്യയിലെ വലതുപക്ഷ രാഷ്ട്രീയത്തെ ഭരണകൂട
ഭീകരതയെ മാത്രമല്ല, സാമ്രാജ്യത്വാതിക്രമങ്ങളെ വെള്ളപൂശുന്നതിലും അവ
മുന്പില് തന്നെ. സിഐഎ ചോദ്യം ചെയ്യലിന്റെ മറവില്‍ നടത്തുന്ന
കൊടുംക്രൂരതകളെക്കുറിച്ചുള്ള അമേരിക്കന്‍ സെനറ്റ് കമ്മറ്റിയുടെ
റിപ്പോര്‍ട്ട് ഉള്‍പേജില്‍ ഒതുക്കുകയും ഉത്തരകൊറിയ എന്ന കൊച്ചു
രാജ്യത്തെക്കുറിച്ച് കെട്ടിച്ചമച്ച കഥകള്‍ (അമേരിക്കന്‍ വിദേശകാര്യ വകുപ്പ്
പടച്ചുവിടുന്നവ) പ്രമാദമായി പര്‍വതീകരിച്ച് ഒന്നാം പേജില്‍
അവതരിപ്പിക്കുകയും ചെയ്യുന്ന നമ്മുടെ മുഖ്യധാരക്കാരെക്കുറിച്ച് മറിച്ചൊന്ന്
ചിന്തിക്കാനാവില്ലല്ലോ.<br />
<br />
<span style="color: #990000;"><b>** ഗൗരി **</b></span> </div>
Jawahar Dreamshttp://www.blogger.com/profile/10058279601354670256noreply@blogger.com0tag:blogger.com,1999:blog-6508989714874750850.post-89234660420712476922014-12-27T13:43:00.001+05:302014-12-27T13:43:20.065+05:30വര്‍ഗീയ ധ്രുവീകരണത്തിനുള്ള പുതിയ നീക്കങ്ങള്‍<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
നരേന്ദ്രമോഡിസര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം കേന്ദ്ര
മാനവവിഭവശേഷിവികസനമന്ത്രാലയം ഇറക്കിയ വിവാദഉത്തരവുകള്‍
ഇവയാണ്-കേന്ദ്രീയവിദ്യാലയങ്ങളില്‍ മൂന്നാംഭാഷയായി ജര്‍മന്‍
പഠിപ്പിക്കുന്നത് അധ്യയനവര്‍ഷത്തിന്റെ പകുതിയില്‍ നിര്‍ത്തലാക്കുകയും പകരം
സംസ്കൃതം കൊണ്ടുവരികയും ചെയ്യുക, ഐഐടികളിലും ഐഐഎമ്മുകളിലും ഇന്ത്യന്‍
ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സുകളിലും സസ്യഭക്ഷണം
കഴിക്കുന്നവര്‍ക്കും സസ്യേതരഭക്ഷണം കഴിക്കുന്നവര്‍ക്കും വെവ്വേറെ
കാന്റീനുകള്‍ സ്ഥാപിക്കാനുള്ള സാധ്യത ആരായുക, ക്രിസ്മസ് നാളില്‍
നവോദയ-കേന്ദ്രീയ വിദ്യാലയങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുക. സംഘപരിവാര്‍
സംഘടനകള്‍ രാജ്യത്ത് ഇപ്പോള്‍ സൃഷ്ടിച്ചിരിക്കുന്ന അന്തരീക്ഷം
പരിഗണിക്കുമ്പോള്‍ മാനവശേഷി മന്ത്രാലയത്തിന്റെ ഈ ഉത്തരവുകള്‍
യാദൃച്ഛികമല്ലെന്ന് ആര്‍ക്കും ബോധ്യമാകും.<br />ഹിന്ദുത്വത്തിന്റെ
വ്യാപാരികള്‍ ഹിന്ദുസംസ്കാരത്തെ തെറ്റിദ്ധാരണാജനകമായാണ്
അവതരിപ്പിക്കുന്നത്. സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും കോണ്‍ഗ്രസിലെ ഒരു
വിഭാഗവും ഹിന്ദുമഹാസഭയും ആര്‍എസ്എസും ജനസംഘവും ബിജെപിയും
വിശ്വഹിന്ദുപരിഷത്തും സംഘപരിവാറിന്റെ കുടക്കീഴിലുള്ള ഒട്ടേറെ സംഘടനകളും
പ്രചരിപ്പിക്കുന്നത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന് പ്രത്യേക രീതിയിലുള്ള
'ഹിന്ദുപാരമ്പര്യമുണ്ടെന്നും' പ്രത്യക്ഷത്തില്‍ ഹിന്ദുവായി ജീവിക്കാത്തവരും
ഇക്കാര്യം ഉള്‍ക്കൊണ്ട് 'യഥാര്‍ഥ' ഇന്ത്യക്കാരായി ജീവിക്കണമെന്നുമാണ്.
സാമൂഹിക, സാമൂഹികശാസ്ത്രകാരണങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെ അടിസ്ഥാനരഹിതമായ
വാദമാണിത്. ഇന്ത്യയില്‍ ഹിന്ദു എന്നത് ജീവിതരീതിയായിരുന്നു. മതത്തിന്റെ
ചട്ടക്കൂടില്‍ ഹിന്ദു ഒരിക്കലും ഒതുങ്ങിയിരുന്നില്ല. അതിനാല്‍
സംഘപരിവാറിന്റെ വാദത്തിന് ധാര്‍മികമോ അക്കാദമികമോ ദൈവശാസ്ത്രപരമോ ആയ
അടിസ്ഥാനമൊന്നുമില്ല; തികച്ചും രാഷ്ട്രീയമായ ഉള്ളടക്കം മാത്രമാണ്
ഹിന്ദുത്വആശയങ്ങള്‍ക്കുള്ളത്.<br />സ്വാതന്ത്ര്യത്തിനുശേഷം ഹിന്ദുമഹാസഭയും
ജനസംഘവും ബിജെപിയും സാംസ്കാരികരംഗത്ത് നടത്തിയ 'പോരാട്ടങ്ങള്‍'
കേന്ദ്രീകരിച്ചത് ചില വിഷയങ്ങളിലാണ്-ഗോഹത്യനിരോധനം, ഉറുദു ഭാഷയോടുള്ള
എതിര്‍പ്പ്, മതപരിവര്‍ത്തനം എന്നിവയില്‍. ഭക്ഷണത്തെയും ഭാഷയെയും മതവുമായി
ബന്ധപ്പെടുത്തി പ്രചാരണങ്ങള്‍ സംഘടിപ്പിക്കുകയെന്നത് ഫാസിസ്റ്റുകളുടെ
പ്രവര്‍ത്തനരീതിയാണ്. ഇതിനായി വിദ്യാഭ്യാസമേഖലയെ ദുരുപയോഗിക്കുകയാണ് ബിജെപി
സര്‍ക്കാര്‍. ആര്‍എസ്എസ് സംഘടനകള്‍ രാജ്യവ്യാപകമായി മതപരിവര്‍ത്തനമേളകള്‍
നടത്തുന്ന സാഹചര്യത്തില്‍ മാനവവിഭവശേഷി മന്ത്രാലയത്തിന്റെ മേല്‍പ്പറഞ്ഞ
ഉത്തരവുകളുടെ ഗൗരവം വര്‍ധിക്കുകയാണ്.<br /> ന്യൂനപക്ഷങ്ങള്‍ക്കെതിരെ
ആര്‍എസ്എസ് ഉയര്‍ത്തിപ്പിടിക്കുന്ന ഏറ്റവും പ്രധാന വിഷയം മതപരിവര്‍ത്തനം
തന്നെയാണ്. ക്രൈസ്തവമിഷനറിമാരും മുസ്ലിംസംഘടനകളും രാജ്യത്ത് വ്യാപകമായി
മതപരിവര്‍ത്തനം നടത്തുന്നുവെന്നും ഹിന്ദുമതം അപകടത്തിലാണെന്നും ആര്‍എസ്എസ്
വ്യാപകമായി പ്രചരിപ്പിച്ചുവരികയാണ്. ഇന്ത്യയില്‍ ക്രൈസ്തവരുടെയും
മുസ്ലിങ്ങളുടെയും എണ്ണം ജനസംഖ്യാനുപാതികമായി വര്‍ധിക്കുന്നുവെന്നല്ലാതെ
നേരത്തേയുള്ള അനുപാതത്തെ അട്ടിമറിക്കുന്ന വിധത്തില്‍ ഏതെങ്കിലും
മതവിഭാഗത്തിന്റെ എണ്ണം പെരുകുന്നില്ല. സര്‍ക്കാരിന്റെ ഔദ്യോഗിക സെന്‍സസ്
കണക്കുകള്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നു. എന്നിട്ടും സംഘപരിവാര്‍ മറിച്ചാണ്
പ്രചരിപ്പിക്കുന്നത്.<br />ഇതുവരെ മതപരിവര്‍ത്തനത്തെ എതിര്‍ത്ത സംഘപരിവാര്‍
മോഡിസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പുതിയ തന്ത്രങ്ങളിലേക്ക് നീങ്ങി.
ഉത്തരേന്ത്യയില്‍ ദളിത്, ആദിവാസിമേഖലകളില്‍ ആര്‍എസ്എസ് സംഘടനകള്‍
വ്യാപകമായി 'കുടുംബത്തിലേക്ക് മടങ്ങിവരവ്' പരിപാടികള്‍ സംഘടിപ്പിക്കാന്‍
തുടങ്ങി. മുസ്ലിങ്ങളും ക്രൈസ്തവരുമെല്ലാം മുമ്പ് ഹിന്ദുക്കള്‍
ആയിരുന്നുവെന്നും അവര്‍ കുടുംബത്തിലേക്ക് മടങ്ങിവരണമെന്നും ആര്‍എസ്എസ്
പ്രചരിപ്പിക്കുന്നു. ഇക്കഴിഞ്ഞ ആഗസ്ത് 26ന് അലിഗഡിനു സമീപം അസ്രോയില്‍
സെവന്ത് ഡേ അഡ്വന്റിസ്റ്റ് സഭയുടെ പള്ളി സംഘപരിവാര്‍ ക്ഷേത്രമാക്കി
മാറ്റിയെന്ന് പ്രഖ്യാപിച്ചു. നാട്ടുകാരില്‍ ചിലര്‍ ഹിന്ദുമതത്തിലേക്ക്
പുനര്‍പരിവര്‍ത്തനം ചെയ്തുവെന്ന പേരിലായിരുന്നു ഇത്. ആഗസ്ത് 26നാണ്
വാല്മീകി സമുദായക്കാരായ 72 പേരെ സംഘപരിവാര്‍ വീണ്ടും ഹിന്ദുക്കളാക്കി
മാറ്റിയത്. ഇവര്‍ 1995ല്‍ ക്രൈസ്തവവിശ്വാസം സ്വീകരിച്ചവരാണ്. എന്നാല്‍
'ശുദ്ധികര്‍മ്മത്തിലൂടെ' ഇവരെ പുനര്‍മതപരിവര്‍ത്തനം നടത്തിയെന്ന്
സംഘപരിവാര്‍ അവകാശപ്പെടുന്നു. തുടര്‍ന്ന് പള്ളിയില്‍ പ്രവേശിച്ച് കുരിശ്
എടുത്തുമാറ്റുകയും ശിവന്റെ ചിത്രം പ്രതിഷ്ഠിക്കുകയുംചെയ്തു.
ദേവാലയത്തിനുള്ളില്‍ യജ്ഞവും നടത്തി. ക്രിസ്തുമതത്തിലേക്ക് പോയവര്‍ അവരുടെ
തെറ്റു മനസ്സിലാക്കി തിരിച്ചുവരികയാണ് ചെയ്തത്. അവരെ ഞങ്ങള്‍ സ്വാഗതം
ചെയ്തു-ഇതാണ് സംഘപരിവാര്‍ ഭാഷ്യം. <br /> ആഗ്രയില്‍ ഈയിടെ ആര്‍എസ്എസ്
നേതൃത്വത്തില്‍ നടന്ന നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ അപലപിക്കാന്‍
സര്‍ക്കാര്‍ പാര്‍ലമെന്റില്‍ തയ്യാറായില്ല. മാത്രമല്ല വിഷയം പ്രതിപക്ഷം
ലോക്സഭയില്‍ ഉന്നയിച്ചപ്പോള്‍ ആര്‍എസ്എസിനെ പുകഴ്ത്തുന്ന രീതിയിലാണ്
മന്ത്രി വെങ്കയ്യനായിഡു സംസാരിച്ചത്. ഈ സര്‍ക്കാരിന് നേതൃത്വം നല്കുന്ന
എല്ലാവരും ആര്‍എസ്എസുകാരാണെന്ന് വെങ്കയ്യനായിഡു പറഞ്ഞു. മഹത്തായ സംഘടനയാണ്
ആര്‍എസ്എസ്. അത് ദേശീയ സംഘടനയാണ്. ഞങ്ങള്‍ ആര്‍എസ്എസുകാര്‍ എന്നതില്‍
അഭിമാനിക്കുന്നു. ആഗ്രയിലുണ്ടായ സംഭവത്തില്‍ ആര്‍എസ്എസിനെ
കുറ്റപ്പെടുത്തുന്നതിനോട് ഒരിക്കലും യോജിക്കാന്‍ കഴിയില്ലെന്നും മന്ത്രി
പറഞ്ഞു. അതേസമയം മതപരിവര്‍ത്തനം നിരോധിക്കാന്‍ നിയമം കൊണ്ടുവരാന്‍
കേന്ദ്രസര്‍ക്കാരും സംസ്ഥാനങ്ങളും തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.
സംഘപരിവാര്‍ നടത്തുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ക്കെതിരെ
മതനിരപേക്ഷശക്തികള്‍ പ്രതിഷേധം ഉയര്‍ത്തുമ്പോള്‍ എല്ലാ രീതിയിലുമുള്ള
മതപരിവര്‍ത്തനം നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നത് ബിജെപിയുടെ
കള്ളക്കളിയാണ്. മാത്രമല്ല 'പുനര്‍ മതപരിവര്‍ത്തനം' തുടരുമെന്നാണ് ബിജെപി
എംപിയും വിവാദസന്യാസിയുമായ യോഗി ആദിത്യനാഥ് പറയുന്നത്. ബിജെപിയും
ആര്‍എസ്എസും നടത്തുന്നത് പുനര്‍മതപരിവര്‍ത്തനം ആണെന്നും മറ്റുള്ളവര്‍
ചെയ്യുന്നത് മതപരിവര്‍ത്തനം ആണെന്നുമാണ് സംഘപരിവാറിന്റെ അവകാശവാദം.
മതപരിവര്‍ത്തനം നിരോധിക്കണം. സംഘപരിവാര്‍ ചെയ്യുന്നത് പുനര്‍മതപരിവര്‍ത്തനം
ആയതിനാല്‍ പ്രശ്നമില്ല. ഇതാണ് ബിജെപിയും മന്ത്രിമാരും
ആവര്‍ത്തിക്കുന്നത്.<br />ആഗ്രയില്‍ മൂന്നൂറില്പരം മുസ്ലിങ്ങളെ സംഘപരിവാര്‍
മതംമാറ്റിയിരുന്നു. ഇതിനുപിന്നാലെ അലിഗഡില്‍, ക്രിസ്മസ് ദിനത്തില്‍
ആയിരങ്ങളെ മതംമാറ്റുമെന്ന് പ്രഖ്യാപിച്ചു. വന്‍പ്രതിഷേധം
ഉയര്‍ന്നതിനെതുടര്‍ന്ന് പരിപാടി മാറ്റിയതായി സംഘാടകരായ ധര്‍മജാഗരണ്‍ സമിതി
അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇവരുടെ പ്രചാരണപരിപാടികള്‍ തുടരുകയാണ്. അലിഗഡ്
മഹേശ്വരി കോളേജ് വളപ്പില്‍ നടക്കുന്ന മതംമാറ്റത്തില്‍ പങ്കെടുക്കുന്ന
മുസ്ലിങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയും ക്രിസ്ത്യാനികള്‍ക്ക് ഒരു ലക്ഷം
രൂപയും വീതം നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. ചടങ്ങില്‍ താന്‍
പങ്കെടുക്കുമെന്ന് എംപി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു. മാധ്യമങ്ങളും
അധികൃതരും ഇതിനെ എതിര്‍ക്കാന്‍ ശ്രമിക്കുന്നത് എന്തിനാണ്? ഹിന്ദുക്കള്‍
മുമ്പ് മതപരിവര്‍ത്തനത്തിന് വിധേയരായപ്പോള്‍ ആരും തടഞ്ഞില്ല. ഇപ്പോള്‍
അവര്‍ സ്വയം തിരിച്ചുവരികയാണ്. ആഗ്രയില്‍ മതംമാറിയ മുസ്ലിങ്ങള്‍ അവിടെ
ക്ഷേത്രം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആദിത്യനാഥ്
അവകാശപ്പെട്ടു.<br />വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കുന്ന വിധത്തില്‍ ബിജെപി
നേതാക്കള്‍ നടത്തുന്ന പ്രസ്താവനകളും ഈ സാഹചര്യത്തിലാണ്. വിവാദമാകുമ്പോള്‍
ഖേദം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഓരോ ദിവസവും കൂടുതല്‍ തീവ്രമായ
പ്രസ്താവനകളാണ് പുറത്തുവരുന്നത്. ബിജെപി കാവിഅജണ്ട ആസൂത്രിതമായി
പുറത്തുകൊണ്ടുവരികയാണ്. വിവാദങ്ങള്‍ കത്തുമ്പോള്‍ ബിജെപി നേതാക്കള്‍
പ്രസ്താവനകളില്‍ സംയമനം പാലിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടതായി
മാധ്യമങ്ങള്‍ വഴി വാര്‍ത്ത വരും. എന്നാല്‍ പ്രധാനമന്ത്രി ഇതുവരെ നേരിട്ട്
ഇത്തരത്തില്‍ പാര്‍ടി നേതാക്കളെ വിലക്കിയിട്ടില്ല. മാത്രമല്ല, ആര്‍എസ്എസ്
നേതാക്കളുടെ പ്രസ്താവനയെ പ്രധാനമന്ത്രി പരോക്ഷമായിപ്പോലും തള്ളിയിട്ടില്ല.
മതപരിവര്‍ത്തനവിഷയത്തില്‍ രാജ്യസഭ ഒരാഴ്ചയോളം സ്തംഭിച്ചിട്ടും
പ്രധാനമന്ത്രി ഇടപെടാന്‍ തയ്യാറായിട്ടില്ല. <br /> പാകിസ്ഥാനില്‍ മുഹമ്മദലി
ജിന്നയുടെ ജന്മദിനമെന്ന നിലയിലാണ് ഡിസംബര്‍ 25 ന് അവധി നല്‍കുന്നത്. ഇത്
തന്നെ ഇന്ത്യയിലും പകര്‍ത്തുകയാണ് മോഡി സര്‍ക്കാര്‍. ക്രിസ്മസ് ദിനത്തെ
വാജ്പേയിയുടെ ജന്മദിനമെന്ന നിലയിലേക്ക് മാറ്റിയെടുക്കാനാണ് സര്‍ക്കാര്‍
ശ്രമം. ക്രിസ്മസ് ദിനത്തില്‍ കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ മാനവശേഷി മന്ത്രാലയം നിര്‍ദേശം
നല്‍കിയിട്ടുണ്ടെന്ന് പാര്‍ലമെന്റില്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയപ്പോള്‍
അത് തെറ്റായ റിപ്പോര്‍ട്ടെന്നായിരുന്നു സര്‍ക്കാര്‍ അവകാശപ്പെട്ടത്.
എന്നാല്‍ നവോദയ വിദ്യാലയങ്ങള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, എഐസിടിഇക്ക്
കീഴിലുള്ള സാങ്കേതിക സ്ഥാപനങ്ങള്‍, കേന്ദ്രസര്‍വകലാശാലകള്‍
എന്നിവയ്ക്കെല്ലാം മന്ത്രാലയത്തിന്റെ ഉത്തരവ് പോയിട്ടുണ്ട്. സദ്ഭരണ
ദിനാചരണത്തിന്റെ ഭാഗമായി സെമിനാര്‍ സംഘടിപ്പിക്കണമെന്നും കുട്ടികള്‍ക്കായി
പ്രസംഗ മല്‍സരം സംഘടിപ്പിക്കണമെന്നും നിര്‍ദേശിക്കുന്നു. പ്രസംഗ
മല്‍സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തുന്ന
കുട്ടികള്‍ക്ക് 15000, 10000, 5000 എന്നിങ്ങനെ തുക സമ്മാനിക്കണമെന്നും
നിര്‍ദേശമുണ്ട്. സെമിനാറില്‍ മികച്ച നിര്‍ദേശങ്ങള്‍
മുന്നോട്ടുവെയ്ക്കുന്നവര്‍ക്കും സമ്മാനങ്ങള്‍ നല്‍കണമെന്ന്
അറിയിച്ചിട്ടുണ്ട്. സദ്ഭരണ ദിനം ആചരിച്ചതിന്റെ വിശദാംശങ്ങള്‍
ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് നല്‍കാനും മന്ത്രാലയം നിര്‍ദേശിക്കുന്നു.
വിദ്യാലയങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാതെ എങ്ങനെ സെമിനാറും മറ്റും
സംഘടിപ്പിക്കും? ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടായിരുന്നു ഈ നീക്കം.
അവിടെ ന്യൂനപക്ഷമായ ക്രിസ്ത്യാനികള്‍ക്കെതിരെ ഭൂരിപക്ഷ വികാരമുണര്‍ത്താനാണ്
ശ്രമം. ഉത്തര്‍പ്രദേശിലും ഹരിയാനയിലും ബിഹാറിലും മുസ്ലിങ്ങള്‍ക്കെതിരെ
പരീക്ഷിച്ച് വിജയിച്ച തന്ത്രം ജാര്‍ഖണ്ഡില്‍ ക്രൈസ്തവര്‍ക്കെതിരെ
പ്രയോഗിക്കുകയാണ്.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<b><span style="color: #990000;">** സാജന് എവുജിന്‍</span></b> </div>
</div>
Jawahar Dreamshttp://www.blogger.com/profile/10058279601354670256noreply@blogger.com0tag:blogger.com,1999:blog-6508989714874750850.post-27747569569821488852014-08-03T00:18:00.000+05:302014-08-03T00:22:16.950+05:30ഗാസ<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi1EiXvMx6i-E6D57pQyiqiHgO2lU1THRUG1CaGAEFbj8N3vdOk_tUr71bxbGpRS3dbmAW8tE9zjfS_QKOpvrTdWOxvmQnGpZWePew7O5HuKsRFB9nSeYU7qRTaGh-WjZyCnhbd-w5ec0g/s1600/pict17.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi1EiXvMx6i-E6D57pQyiqiHgO2lU1THRUG1CaGAEFbj8N3vdOk_tUr71bxbGpRS3dbmAW8tE9zjfS_QKOpvrTdWOxvmQnGpZWePew7O5HuKsRFB9nSeYU7qRTaGh-WjZyCnhbd-w5ec0g/s1600/pict17.jpg" height="288" width="400" /></a></div>
<div style="text-align: justify;">
<b><span style="color: #cc0000;"><br />"അത്യാധുനിക പോര്‍വിമാനങ്ങള്‍ ഉപയോഗിച്ചാണ് ഗാസയിലെ അഭയാര്‍ഥികേന്ദ്രങ്ങളും സ്കൂളുകളും പള്ളികളും ചേരികളും ഇസ്രയേല്‍ ആക്രമിക്കുന്നത്. തിരിച്ചടിക്കാന്‍ സൈന്യമോ ആയുധങ്ങളോ സന്നാഹങ്ങളോ ഒന്നുമില്ലാത്ത ജനതയ്ക്കുനേരെയാണ് അതിക്രമം. എന്നിട്ടതിനെ യുദ്ധമെന്ന് വിളിക്കുന്നു. ഇത് യുദ്ധമല്ല, കൂട്ടക്കൊലയാണ്"</span></b> </div>
<div style="text-align: justify;">
<b><span style="color: #990000;">-- </span><i>നോം ചോംസ്കി</i></b></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഇമാദ് ഇല്‍വന്‍ എന്ന ഏഴുവയസ്സുകാരന് ഉമ്മയുടെ മടിത്തട്ടില്‍ നിശ്ചലനായി കിടന്നു. പൊതിഞ്ഞിരുന്ന തുണിക്കെട്ടും പിന്നിട്ട് അവന്റെ ചോര ഒഴുകിയെത്തിക്കൊണ്ടിരുന്നു. എങ്കിലും ആ ഉമ്മ, അല്ല, കുറെ ഉമ്മമാര് അവനെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു; ഒരിക്കലും ഉണരില്ലെന്ന് അറിഞ്ഞിട്ടും. മണിക്കൂറുകള്‍ക്കുമുമ്പുമാത്രമാണ് മറ്റൊരു മകന്റെ മൃതദേഹം ആ ഉമ്മയുടെ മടിത്തട്ടില്‍നിന്ന് കബറിടത്തിലേക്ക് മറഞ്ഞത്. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
* വടക്കന്‍ ഗാസയിലെ പള്ളികളിലൊന്നില്‍ ഒരുക്കിയ കുഴിമാടത്തിനുമുന്നില്‍ ഹിഷാം അബു തന്റെ മകളെ മാറോടടക്കി നിന്നു. അവളുടെ കവിളില്‍ ഒരു ചുംബനം. അവസാന ചുംബനം. ചുറ്റും നിന്നവര്‍ തേങ്ങലടക്കാന്‍ പാടുപെട്ടു. ആ കൊച്ചുകബറിടത്തില്‍ മകളുടെ ചേതനയറ്റ ശരീരത്തിനൊപ്പം തന്റെ തകര്‍ന്ന ഹൃദയംകൂടിയാണ് ആ അച്ഛന് കുഴിച്ചുമൂടുന്നത്.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
* ബെയ്ത് ഹാനൂണിലെ തെരുവിലൂടെ കുറെ മനുഷ്യര്‍. സങ്കടവും രോഷവും സഹിക്കാനാകാതെ പലരും ഉച്ചത്തില്‍ നിലവിളിക്കുന്നു. നോഹ മിസ്ലിയ എന്ന ഒരു വയസ്സുകാരിയുടെ മൃതദേഹം മറ്റാര്‍ക്കും കൈമാറാന്‍ പിതാവ് ഒരുക്കമല്ല. അവളുടെ മുറിവേറ്റ മുഖത്ത് നോക്കി ഇടയ്ക്കിടെ അയാള്‍ പൊട്ടിക്കരഞ്ഞു. "എന്റെ കുഞ്ഞ് എന്ത് തെറ്റുചെയ്തു?" ചേതനയറ്റ മകളുടെ കുഞ്ഞുശരീരം ആകാശത്തേക്കുയര്‍ത്തി ആ പിതാവ് ചോദിച്ചു. ഇല്ല, ലോകത്തിന് ഉത്തരമില്ല.</div>
<div style="text-align: justify;">
<br /></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjRiYXt0E7TYhZPOYX4Q7SjEwYrtYGZDU8Ki3fX4dMBYfdu6V4zyTeYZB1j7MB5IlCXrM07M2h_thnX0BtqB4jNJQChyphenhyphenRagmvFQg-bFsRmrf4ceI3EOu0KddWETPrmRxsaqI9-6ia2n72k/s1600/children-crying-gaza.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjRiYXt0E7TYhZPOYX4Q7SjEwYrtYGZDU8Ki3fX4dMBYfdu6V4zyTeYZB1j7MB5IlCXrM07M2h_thnX0BtqB4jNJQChyphenhyphenRagmvFQg-bFsRmrf4ceI3EOu0KddWETPrmRxsaqI9-6ia2n72k/s1600/children-crying-gaza.jpg" height="228" width="400" /></a></div>
<div style="text-align: justify;">
* ബെയ്ത് ലഹിയയിലെ തെരുവില്‍ തീഗോളം വന്നുവീണത് പെട്ടെന്നാണ്്. മണ്ണടിഞ്ഞ നിരവധി ജീവനുകള്‍ക്കിടയില്‍ ഒരു മൂന്നുവയസ്സുകാരിയും. അച്ഛന് നല്കിയ കാശുമായി തൊട്ടടുത്ത കടയില്‍ മിഠായി വാങ്ങാനിറങ്ങിയതായിരുന്നു അവള്. പിടഞ്ഞുവീഴുമ്പോഴും ആ കുഞ്ഞുകൈയില്‍ മുറുകെപ്പിടിച്ചിരുന്നു ഏറെ കൊതിച്ച മിഠായിക്കുള്ള നാണയത്തുട്ട്.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
* ഖാന് യൂനിസിലെ ട്രക്കുകള്‍ നിറയെ സ്ത്രീകളും കുട്ടികളും. തിങ്ങിഞെരുങ്ങിയ ട്രക്കുകളില്‍നിന്ന് കുഞ്ഞുതലകള്‍മാത്രം പുറത്തേക്ക്. അവര്‍ പോവുകയാണ്. ബോംബുകള്‍ വീഴാത്ത ഏതെങ്കിലുമൊരിടം തേടി. മുതിര്‍ന്നവര്‍ക്കറിയാം, ആ ചെറുതുണ്ട് ഭൂമിയില്‍ അങ്ങനെയൊരിടം ഉണ്ടാകില്ലെന്ന്. എങ്കിലും കുഞ്ഞുകണ്ണുകളില്‍ പ്രതീക്ഷയുണ്ട്. ഗാസ മെഡിറ്ററേനിയന്‍ തീരത്ത് 40 കിലോമീറ്റര്‍ നീളവും ശരാശരി എട്ടു കിലോമീറ്റര്‍ വീതിയുമുള്ള ഈ മണ്‍ചീന്തില്‍നിന്ന് ഇത്തരത്തില്‍ ഒരായിരം ദൃശ്യങ്ങള്‍ വരച്ചുകാട്ടാനാകും.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഭൗമോപരിതലത്തില്‍ ഏറ്റവും ജനനിബിഡമായ പ്രദേശങ്ങളിലൊന്നാണ് ഗാസ. ഏറ്റവുമധികം ദുരിതം പെയ്തിറങ്ങുന്നതും ഇവിടെത്തന്നെ. പേമാരിയോ ഭൂകമ്പമോ അല്ല. ആ വിനാശകാരിക്ക് പേര് ഇസ്രയേല്‍. ഇസ്രയേലിന്റെ പീരങ്കിവെടിയേറ്റാണ് ഇമാദും നോഹയുമെല്ലാം പിടഞ്ഞുവീണത്. ഹിറ്റ്ലറാല്‍ വേട്ടയാടപ്പെട്ട ജൂതന്മാരുടെ രാഷ്ട്രം നാസിഭീകരതയ്ക്കും അപ്പുറം തേടുകയാണ് പലസ്തീന്റെ മണ്ണില്‍. നാസികള്‍ ജൂതരോട് ചെയ്തതുതന്നെ ജൂതര്‍ പലസ്തീന് ജനതയോട് ചെയ്യുന്നത് കാണുന്നതാണ് തന്റെ ഏറ്റവും വലിയ ദുഃഖമെന്ന് ആല്‍ബര്‍ട്ട് ഐന്സ്റ്റീന് പറഞ്ഞിട്ടുണ്ട്. ഇത് എഴുതുമ്പോള്‍ ഗാസയിലെ ഇസ്രയേലി കടന്നാക്രമണത്തിന്റെ പുതിയ പതിപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 800 പിന്നിട്ടു. ഇതില്‍ ഇരുനൂറിലേറെയും പിഞ്ചുകുഞ്ഞുങ്ങള്‍. ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥികേന്ദ്രത്തില്‍പ്പോലും ബോംബിടുന്നു സയണിസ്റ്റ് യുദ്ധവെറി. 'ഓപറേഷന് പ്രൊട്ടക്ടീവ് എഡ്ജ്' എന്ന് പേരിട്ട ആക്രമണം രണ്ടാഴ്ച പിന്നിട്ടപ്പോള്‍ യുഎന്‍ കേന്ദ്രങ്ങളില്‍ അഭയംതേടിയത് ഒന്നരലക്ഷത്തോളംപേര്‍.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
*****</div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgBnyPuvCxWl1MS_JslR5QQkZsXUqaEIQDU3TQzJGBWJ7hM0zOshBdkySjy_iKPR0Pyo9OVktjGVrl75jiolqvvXqa05bpW_iIuhuq0wObjH8e9IetJ8Rvvw1gVQlgHJHCx04sAI6mrMBw/s1600/10369968_682673641768016_6340175799993862092_n.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgBnyPuvCxWl1MS_JslR5QQkZsXUqaEIQDU3TQzJGBWJ7hM0zOshBdkySjy_iKPR0Pyo9OVktjGVrl75jiolqvvXqa05bpW_iIuhuq0wObjH8e9IetJ8Rvvw1gVQlgHJHCx04sAI6mrMBw/s1600/10369968_682673641768016_6340175799993862092_n.jpg" height="400" width="300" /></a></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പതിനെട്ടുലക്ഷത്തിലേറെയാണ് ഗാസയിലെ ജനസംഖ്യ. ഇതില്‍ പകുതിയോളവും കുട്ടികള്‍. ലോകത്ത് ഇങ്ങനെയൊരു സ്റ്റാറ്റിസ്റ്റിക്സ് മറ്റെവിടെയും ഉണ്ടാകില്ല. ഇസ്രയേലി ആക്രമണത്തിന് സ്ത്രീകളും കുട്ടികളും അബദ്ധത്തില്‍ ഇരയാവുകയല്ല. ബോധപൂര്‍വം കുരുന്നുകളെ കൊന്നൊടുക്കുകയാണ്. ഇസ്രയേലി വനിതാ എംപി അയലെത് ഷാക്കിദ് ഇക്കാര്യം വ്യക്തമാക്കി "എല്ലാ പലസ്തീന്‍കാരുടെയും അമ്മമാരെയും കൊന്നൊടുക്കണം. അവരാണ് കുഞ്ഞുപാമ്പുകളെ പെറ്റുതള്ളുന്നത്. അവരുടെ വീടുകള്‍ തകര്‍ക്കണം. എല്ലാ പലസ്തീന്‍കാരും നമ്മുടെ ശത്രുക്കളാണ്. അവരുടെ രക്തം നമ്മുടെ കൈകളില്‍ പുരളുകതന്നെ വേണം" അയലെത് പറഞ്ഞു. ഗാസയുടെ വിണ്ണും മണ്ണും വീട്ടില്‍നിന്ന് ഒരു വഴിക്കിറങ്ങുമ്പോള്‍ മുത്തച്ഛന്മാര് ഇപ്പോഴും കിഴക്കും പടിഞ്ഞാറും ഒന്നു മലര്‍ന്ന് നോക്കാറുണ്ട് എങ്ങാനും മഴയ്ക്ക് സാധ്യതയുണ്ടോ. ഗാസയിലെ തിങ്ങിഞെരുങ്ങിയ ചെറുവീടുകളില്‍നിന്ന് ഇറങ്ങുംമുമ്പും മുത്തച്ഛന്മാര്‍മുതല്‍ പേരക്കുട്ടികള്‍വരെ ആകാശത്ത് പരതാറുണ്ട് ഒരു തീപ്പറവയുടെ കൊള്ളിയാന്‍ മിന്നുന്നുവോ? കാത് കൂര്‍പ്പിക്കാറുണ്ട് ഒരു യന്ത്രക്കാക്കയുടെ പോര്‍വിളി മുഴങ്ങുന്നുവോ? ശ്വാസം ഒന്നുള്ളിലേക്ക് എടുക്കാറുണ്ട് അകലെനിന്നെങ്ങാനും വെടിമരുന്നിന്റെ ഗന്ധം പരക്കുന്നുവോ?</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
നമ്മുടെ കുഞ്ഞുങ്ങള്‍ വല്ലപ്പോഴും മാനത്തേക്ക് നോക്കാറ് അമ്പിളിമാമനെ കാണാനാണ്. അല്ലെങ്കില്‍, ഒരു മഴവില്ലിന്റെയോ മേഘക്കീറിന്റെയോ മനോഹാരിത തേടി. ഗാസയിലെ കുട്ടികള്‍ സദാസമയവും മാനംനോക്കികളാണ്. അമ്പിളിയെയോ മഴവില്ലിനെയോ മേഘങ്ങളെയോ തേടിയല്ല അവരുടെ കുഞ്ഞുകൃഷ്ണമണികള്‍ ആകാശത്ത് ഓടിക്കളിക്കുന്നത്. തീതുപ്പുന്ന ചിറകുകളും രാക്ഷസന്റെ മുരള്‍ച്ചയുമായി ആ പറവയെത്തുന്നുവോ? കുഞ്ഞിക്കണ്ണുകള്‍ മാനത്ത് പരതുക അതാകും. വല്ലപ്പോഴുമല്ല, എല്ലായ്പോഴും അവര്‍ മാനം നോക്കിക്കൊണ്ടേയിരിക്കുന്നു. ഇസ്രയേലിന്റെ പോര്‍വിമാനങ്ങള്‍ പറന്നെത്തുന്നത് സമാനതകളില്ലാത്ത ക്രൂരതയുടെ ചിറകുമായാണ്. ആഹ്ലാദത്തിന്റെ നിറമല്ല ഗാസയുടെ ആകാശത്തിന്. അതിന് ഭീതിയുടെ കറുപ്പാണ്. മരണത്തിന്റെ നിറമില്ലായ്മയാണ്. വല്ലപ്പോഴുമെത്തുന്ന നീലിമയും പ്രശാന്തിയുടെ നിറമല്ല. അടുത്ത ദുരിതമഴയ്ക്കായി കാര്‍മേഘം മൂടാനുള്ള ഇടവേളമാത്രം. അങ്ങകലെ ഇസ്രയേലി കുന്നുകളിലിരുന്ന് ഗാസയുടെ ആകാശത്ത് വിരിയുന്ന തീപ്പൂക്കള്‍ കണ്ട് കരിമരുന്നുപ്രയോഗത്തിന്റെ ആവേശത്തോടെ ആര്‍പ്പുവിളിക്കുന്നവരുണ്ട്. പക്ഷേ, ഹൃദയമുള്ള ഒരു മനുഷ്യനും ആ ദൃശ്യങ്ങള്‍ ആസ്വദിക്കാനാകില്ല. പോര്‍വിമാനങ്ങള്‍ തീതുപ്പുന്ന ഗാസയുടെ ആകാശസൗന്ദര്യത്തെക്കുറിച്ച് ഒരു കവിക്കും എഴുതിക്കൂട്ടാനാകില്ല.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഗാസയുടെ മണ്ണില്‍ ഏറെയുണ്ടാവുക എന്താണ്? സംശയിക്കേണ്ട. ഇസ്രയേല്‍ ചൊരിഞ്ഞ ബോംബുകളുടെ ശേഷിപ്പുകള്‍തന്നെ. ഒരുപക്ഷേ, ഗാസയില്‍ പൂക്കളേക്കാള്‍ കൂടുതല്‍ ബോംബുകളാണ്. മണ്‍വെട്ടിയുടെ നാല് വെട്ടില്‍ ഒരെണ്ണം ബോംബിന്‍ചീളില്‍ തറയ്ക്കാതിരിക്കില്ല. പതിറ്റാണ്ടുകളായി ഇസ്രയേല്‍ ചൊരിയുന്ന ബോംബുകളും മിസൈലുകളും പിളര്‍ക്കാത്ത ഒരിടവുമില്ല ഗാസയുടെ മണ്ണില്‍.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<b>ഗാസയിലെ ജീവിതം</b></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഇസ്രയേലിന്റെ തോക്കിന്‍കുഴലിനുകീഴില്‍ ദുരിതങ്ങളോടുള്ള പോരാട്ടമാണ് ഗാസയിലെ ജീവിതം. പലസ്തീന്റെ ശൈശവം പിച്ചവയ്ക്കുന്നതും ബാല്യം ഓടിക്കളിക്കുന്നതും ഭീതിയുടെ നിഴലില്‍. വേദനയും കണ്ണീരും രോഷവും പ്രതിഷേധവുമെല്ലാം ചുറ്റും വളയപ്പെട്ട വലിയൊരു തടവറയില്‍. ആരും എപ്പോഴും വീണുപോയേക്കാം.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
കുടുംബം പോറ്റാന്‍ തെരുവില്‍ വിയര്‍ക്കുന്ന ആണുങ്ങള്‍ക്കും തകര്‍ന്നടിഞ്ഞ സ്കൂളിന്റെ തകരാത്ത മൂലയില്‍ അക്ഷരങ്ങള്‍ പെറുക്കിക്കൂട്ടുന്ന കുഞ്ഞുമക്കള്‍ക്കുമുള്ള പ്രാര്‍ഥനയാണ് ഗാസയിലെ പെണ്ണ്. ഇറങ്ങിപ്പോയാല്‍ തിരികെയെത്തുമെന്ന് ഒരുറപ്പുമില്ലാത്ത ജീവിതങ്ങള്‍ക്കായി വീട്ടകങ്ങളിലെ കാത്തിരിപ്പ്. മുറ്റത്തുനിന്ന് പെറുക്കിക്കൂട്ടിയ ബോംബിന്‍കൂടുകളില്‍ വളര്‍ന്ന പൂക്കളാല്‍ മകന്റെ കുഴിമാടത്തിന് അരികൊരുക്കുന്നത് അവളുടെ പ്രതിഷേധം.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ചിതറിത്തെറിച്ച മകളുടെ മൃതദേഹത്തിനുമുന്നില്‍ കരയാന്‍ മറന്നുപോയ ഒരു വിതുമ്പല്‍, മുറിവേറ്റ മക്കളെ തോളിലേറ്റി ആശുപത്രിയിലേക്കോടുന്ന നിലവിളി, ഭാര്യയുടെ വിങ്ങലിനും പെങ്ങളുടെ തേങ്ങലിനും മക്കളുടെ പേക്കിനാവിനും താങ്ങാകാന്‍ ഒരിടം... ഇതൊക്കെയാണ് ഗാസയിലെ ആണ്‍ജീവിതം.</div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiF6mH4MePjSxBYdueuGj0OMWhFhi1OmbBMYclrEIo50BwHo8kzlki5QI9Hy6MwDciTnZxHAyu5lNBHdXaKrejUq_wspKeBCmObYhwhZbSlJZBYALF6mLi3T2cpq4CTcztKZmGOWG4am3A/s1600/1406567680348_wps_10_Palestinian_mourners_cry_.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiF6mH4MePjSxBYdueuGj0OMWhFhi1OmbBMYclrEIo50BwHo8kzlki5QI9Hy6MwDciTnZxHAyu5lNBHdXaKrejUq_wspKeBCmObYhwhZbSlJZBYALF6mLi3T2cpq4CTcztKZmGOWG4am3A/s1600/1406567680348_wps_10_Palestinian_mourners_cry_.jpg" height="277" width="400" /></a></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
. *****</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഗാസയിലെ വരുംതലമുറയുടെയും മാനസികാരോഗ്യത്തെ തകര്‍ക്കാന്‍കൂടി ലക്ഷ്യമിട്ടാണ് അമേരിക്കയുടെ അനുഗ്രഹാശിസ്സുകളോടെയുള്ള ഇസ്രയേലിന്റെ കൂട്ടക്കൊല. അമേരിക്കന്‍ സര്‍ക്കാരിനെത്തന്നെ നിയന്ത്രിക്കുന്നത് ജൂതലോബിയാണെന്ന് ബോധ്യമാകും ബറാക് ഒബാമയുടെ ഇസ്രയേലി വിധേയത്വം കണ്ടാല്‍. ലോകരാഷ്ട്രങ്ങളുടെ ശക്തമായ വികാരം മാനിച്ച് ഇസ്രയേലിനെതിരെ യുദ്ധക്കുറ്റം ചുമത്തേണ്ടിവരുമെന്ന് ഐക്യരാഷ്ട്രസഭയ്ക്ക് പറയേണ്ടിവന്നു. ജൂലൈ 23ന് ജനീവയില്‍ ചേര്‍ന്ന യുഎന്‍ മനുഷ്യാവകാശസമിതിയില്‍ ഇസ്രയേലിനെ ശക്തമായി ന്യായീകരിച്ച ഏകരാജ്യം അമേരിക്കയാണ്. 47 അംഗ സമിതിയില്‍ 29 രാജ്യങ്ങള്‍ ഇസ്രയേലി ആക്രമണം അന്വേഷിക്കണമെന്ന പ്രമേയത്തെ പിന്തുണച്ചപ്പോള്‍, 17 യൂറോപ്യന്‍ രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ ശിഖണ്ഡികളായി. വിശ്വസമാധാനപാലകരെന്ന് സ്വയം മേനിനടിക്കുന്ന അമേരിക്കമാത്രമാണ് പ്രമേയത്തെ എതിര്‍ത്ത് വോട്ടുചെയ്തത്.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
*****</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്നത് തെറ്റാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ നൂറുകണക്കിന് പ്രകടനങ്ങള്‍ നടത്തേണ്ടിവരുമ്പോഴാണ് മനുഷ്യത്വം മരിച്ചതായി നമുക്ക് ബോധ്യപ്പെടുക. നിങ്ങള്‍ ഇത്രയൊക്കെ ചെയ്തിട്ടും ഞങ്ങള്‍ ഇവിടെ ജീവിച്ചിരിക്കുന്നു എന്ന പ്രഖ്യാപനംതന്നെയാണ് സയണിസ്റ്റ് ഭീകരതയ്ക്കെതിരായ ഗാസയുടെ പ്രതിഷേധം. പാശ്ചാത്യലോകത്തിന്റെ തന്ത്രപരമായ നിഷ്പക്ഷതയ്ക്കും നിസ്സംഗതയ്ക്കുമുള്ള ചെകിട്ടത്തടിയുമാകുന്നു ഗാസയില്‍ ശേഷിക്കുന്ന ഓരോജീവനും. അതിലൊന്ന് നമ്മുടെ ഭരണാധികാരികളുടെ ചെകിട്ടിലും വീഴുന്നു.<br />
<i><b><span style="color: #990000;">--വിജേഷ് ചൂടല്‍</span></b></i></div>
<div style="text-align: justify;">
<br /></div>
</div>
Jawahar Dreamshttp://www.blogger.com/profile/10058279601354670256noreply@blogger.com0tag:blogger.com,1999:blog-6508989714874750850.post-57050663672669578482014-07-16T22:06:00.000+05:302014-07-16T22:06:32.872+05:30ഇന്ത്യന്‍ യൂണിയന് മുസ്ലീം ലീഗിന്റെ മതിഭ്രമങ്ങള്‍<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
ഇന്ത്യന്‍ യൂണിയന് മുസ്ലീം ലീഗ് അഹങ്കാരത്തിന്റെ അവതാരമായി മാറിയിരിക്കുകയാണ്. അവരെ സംബന്ധിച്ചിടത്തോളം മലപ്പുറം ജില്ല, രാജ്യത്തിനകത്തുള്ള മറ്റേതോ നാട്ടുരാജ്യമായി മാറിയിരിക്കുന്നുവെന്നു വേണം കരുതാന്‍. വര്‍ഷങ്ങള്‍ക്കു മുമ്പേ മലപ്പുറം ജില്ലയ്ക്കു മാത്രമായി ഒരു മദ്യവര്‍ജന നയം വേണം എന്ന് അവര്‍ സ്വയമേവ പ്രഖ്യാപിക്കുകയുണ്ടായി. ഈയിടെ നമ്മള് കേട്ടത് മലബാര്‍ ഒരു സംസ്ഥാനമാക്കണം എന്ന അവരുടെ അടുത്ത ആവശ്യമാണ്. ഒപ്പം ജില്ല വിഭജിച്ച് അവര്‍ പറയും പോലെ രണ്ടു ജില്ലകള്‍ സൃഷ്ടിക്കണമെന്ന വാദവും. ഇപ്പോള്‍ കേള്‍ക്കുന്നത് മലപ്പുറം ജില്ലയിലെ നാല് നഗരസഭകളും ഒട്ടേറെ പഞ്ചായത്തുകളും കൂട്ടിചേര്‍ത്ത് തങ്ങള്‍ക്ക് ഭരണം നടത്താന്‍ ഒരു കോര്പ്പറേഷന് രൂപീകരിക്കണമെന്ന പുതിയ വാദമാണ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു മുമ്പ് പല പഞ്ചായത്തുകളും വിഭജിക്കണം. ഒട്ടേറെ മുനിസിപ്പാലിറ്റികള്‍ രൂപീകരിക്കണം എന്നു തുടങ്ങിയ വാദങ്ങളും പല കോണുകളില്‍ നിന്നും ഉയര്‍ന്നു വരുന്നതായി കാണുന്നു. എല്ലാറ്റിന്റെയും പിന്നില്‍, എല്ലാം തങ്ങളുടെ കയ്യില്‍ ഒതുങ്ങണം, സ്വന്തമായി ലീഗിനും ഒരു കോര്പ്പറേഷന് വേണം എന്നിങ്ങനെയുള്ള അത്യാഗ്രഹങ്ങള്‍ മാത്രമാണ്. മേല്പറഞ്ഞ എല്ലാ കാര്യങ്ങളും നടപ്പിലാക്കണമെങ്കില്‍ അതിനു മുമ്പേ നടക്കേണ്ട നയപരമായ ചര്‍ച്ചകളും തീരുമാനങ്ങളുമുണ്ട്. ആവശ്യമായ പഠനമുണ്ട്. നിയമപരമായ തടസ്സങ്ങളോ ഭരണഘടനാപരമായ പ്രതിബന്ധങ്ങളോ ഉണ്ടോ എന്ന അന്വേഷണവും വേണ്ടതുണ്ട്. എന്നാലിവിടെ ലീഗിന്റെ കാര്യത്തില്‍ അങ്ങനെയൊന്നും ഒരു നിര്‍ബന്ധവും ഇല്ല. &ഹറൂൗീ;ഉണ്ടിരിക്കണ നായര്‍ക്ക് ഒരു വിളി തോന്നി&ൃറൂൗീ; എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. അതുപോലെ, തങ്ങള്‍ക്കു തോന്നിയാല്‍ മതി. മറ്റെല്ലാം കൂടെ വരും എന്നാണവരുടെ ധാരണ. വാര്‍ഡുകളുടെ പുനര്‍വിഭജനം 20 വര്ഷക്കാലത്തേക്കു വേണ്ടതില്ല എന്ന ഒരു സര്‍ക്കാര്‍ തീരുമാനം നിലവിലുണ്ട്. അത് എപ്പോള്‍ മാറ്റി, ആരു മാറ്റിയെന്നൊന്നും ആര്‍ക്കും അറിയില്ല. എന്നാല്‍ എല്ലാം തീരുമാനിക്കപ്പെട്ടുവെന്ന നിലയ്ക്കാണ് ഇപ്പോള്‍ കാര്യങ്ങളുടെ പോക്ക്. കോര്പ്പറേഷന് രൂപീകരണത്തിന്റെ കാര്യമാണെങ്കില്‍, മലപ്പുറമല്ല ആദ്യം പരിഗണിക്കപ്പെടേണ്ടത്. നിയമപരമായും മാനദണ്ഡങ്ങളനുസരിച്ചും ആദ്യം പരിഗണിക്കപ്പെടേണ്ട മറ്റൊട്ടേറെ നഗരസഭകള്‍ കേരളത്തിലുണ്ട്. വളര്‍ന്നു വരുന്ന ഗ്രാമങ്ങളുടെയും കര്‍ഷക കര്‍ഷക തൊഴിലാളി ജനവിഭാഗങ്ങളുടെയും പ്രശ്നങ്ങള്‍ സംബന്ധിച്ചും നിലവിലുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ച് മലപ്പുറത്തിന് കോര്പ്പറേഷന് ആകണമെങ്കില്‍ ഒട്ടേറെ തടസങ്ങള്‍ ഉണ്ട്. എന്നാല്‍ അതൊന്നും ലീഗിന് പ്രശ്നമല്ല. ഭരണഘടന, നിയമങ്ങള്‍, കീഴ്-വഴക്കങ്ങള്‍, മാനദണ്ഡങ്ങള്‍ എന്നിവയൊന്നുംതന്നെ ലീഗിന്റെ ആഗ്രഹ സാഫല്യത്തിനു തടസമായിക്കൂടാ എന്നാണ് അവരുടെ നിലപാട്. അല്ലെങ്കില്‍ എങ്ങനെ ഇത്തരത്തില്‍ ഏകപക്ഷീയമായി മുന്നോട്ടു പോകാന്‍ അവര്‍ ധൈര്യപ്പെടും? ഭരണ മുന്നണിയില്‍ സ്വന്തമായി 20 എംഎല്‍എമാര്‍ ഉണ്ട് എന്ന ഹുങ്കും എന്തുതന്നെ സംഭവിച്ചാലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തങ്ങളുടെ രക്ഷയ്ക്ക് എത്തും എന്ന വിശ്വാസവുമാണ് ഇങ്ങനെ ഏക പക്ഷീയമായ നിലപാടുകള്‍ സ്വീകരിക്കാന്‍ ലീഗിന് ധൈര്യം നല്‍കുന്നത്. ഏതായാലും ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് ഇപ്പോള്‍ അതിയായ ആത്മവിശ്വാസത്തിലാണ്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും സിപിഐ എമ്മുമുള്‍പ്പടെയുള്ള പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്, സാരമായ ക്ഷീണം സംഭവിച്ചപ്പോള്‍, തങ്ങളുടെ കോട്ടകൊത്തളങ്ങള്‍ക്ക് ഒരു പരുക്കുമേല്‍ക്കാതെ പിടിച്ചുനിന്നുവെന്നാണ് അവര്‍ ഊറ്റം കൊള്ളുന്നത്. ഒറ്റ നോട്ടത്തില്‍ ഇതു ശരിയാണ് എന്നു തോന്നാം. പക്ഷേ സൂക്ഷ്മമായി വിശകലനം നടത്തിയാല്‍ അത് അര്‍ധ സത്യം മാത്രമാണ് എന്നു കാണാം. തങ്ങളുടെ നേട്ടം എന്നവര്‍ ചിന്തിക്കുന്ന ഈ അവസ്ഥ തന്നെ യഥാര്‍ഥത്തില്‍ ആര്‍എസ്എസിന്റെയും ബിജെപിയുടെയും (നരേന്ദ്രമോഡിയുടെ)യും പരോക്ഷ സംഭാവനയാണ്. യഥാര്‍ഥത്തില്‍ ലീഗ് മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും, അവര്‍ക്കു നേട്ടമുണ്ടായി എന്നു പറയാന്‍ വയ്യ. കേവലം 31 ശതമാനം മാത്രം വോട്ടു നേടി ജയിച്ച നരേന്ദ്രമോഡിക്ക് 282 എം.പി.മാരെ ജയിപ്പിക്കാന്‍ സാധിച്ചുവെന്നു പറയുമ്പോള്‍, അതിലെ ജനാധിപത്യം; എത്രമാത്രം വിരോധാഭാസമാണ് എന്ന് ആര്‍ക്കും മനസിലാക്കാം. ഏതാണ്ട് അതുപോലെതന്നെയാണ് ലീഗിന്റെയും &ഹറൂൗീ;വിജയരഹസ്യം. ലീഗ് മത്സരിച്ച പൊന്നാനി മണ്ഡലത്തില്‍ ഇത്തവണ 1,79,000 വോട്ടര്‍മാരാണ് എണ്ണത്തില്‍ വര്‍ധിച്ചത്. വോട്ടു ചെയ്തവരുടെ എണ്ണവും 2009നെ അപേക്ഷിച്ച് 70000ത്തോളം വര്‍ധിച്ചു. ലീഗ് വോട്ടര്‍മാര്‍ മുഴുവന്‍ പോളിങ് ബൂത്തിലെത്താന്‍ താല്പര്യം കാണിച്ചില്ല എന്നാണ്, അതു നല്കുന്ന സൂചന. വോട്ടിങ് 2009ല്‍ 76.67 ശതമാനമായിരുന്നു. 2014ല്‍ 73.83 ശതമാനവും. തന്നെയുമല്ല 70,000ത്തോളം പേര് ഇത്തവണ അധികം വോട്ടു ചെയ്തപ്പോള്‍ ലീഗിന്റെ സ്ഥാനാര്‍ഥി, പ്രമുഖനായ ഇ.ടി.മുഹമ്മദ് ബഷീറിന് 2009ല്‍ കിട്ടിയ വോട്ടുപോലും നേടാനായില്ല. അന്നത്തേതില്‍ നിന്നും എണ്ണായിരത്തോളം വോട്ടു കുറയുകയാണുണ്ടായത്. അദ്ദേഹത്തെ എതിര്‍ത്ത എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വി.അബ്ദുറഹിമാന് 2009ല്‍ എല്‍.ഡി.എഫിനു കിട്ടിയ വോട്ടിനെക്കാള്‍ അമ്പതിനായിരത്തോളം വോട്ട് അധികം നേടി. ലീഡ് ആകട്ടെ എണ്‍പത്തയ്യായിരത്തില്‍ നിന്നും കേവലം ഇരുപത്തയ്യായിരമായി കുറയുകയും ചെയ്തു. ലീഗിന്റെ കോട്ടയാണ് എന്നവകാശപ്പെടുന്ന മലപ്പുറം മണ്ഡലത്തിലും സ്ഥിതി വ്യത്യസ്തമല്ല. അവിടെ ഇത്തവണ ഒരു ലക്ഷത്തി എണ്‍പത്തിമൂവായിരത്തോളം പുതിയ വോട്ടര്‍മാര്‍ അധികമായുണ്ടായിരുന്നു. വോട്ടിംഗ് ശതമാനം അവിടെയും കുറവായിരുന്നു. 2009നെ അപേക്ഷിച്ച് 5.3ശതമാനം കുറവ്, വോട്ടര്‍മാര്‍ കാണിച്ച നിസ്സംഗത നേട്ടമാണെന്നവകാശപ്പെടാന്‍ ലീഗിനസാധ്യമാണ്. ഇത്തവണ കൂടുതലായി വോട്ടു ചെയ്ത ഒരു ലക്ഷത്തോളം പേരില്‍ കേവലം പതിനായിരത്തില്‍ താഴെ വോട്ടര്‍മാര്‍ മാത്രമാണ്, ലീഗിന്റെ സ്ഥാനാര്‍ഥി ഇ.അഹമ്മദിന് വോട്ട് ചെയ്തത്. അദ്ദേഹത്തിന്റെ ലീഡ് ഒരു ലക്ഷത്തി പതിനഞ്ചായിരത്തില്‍ നിന്നും ഒരു ലക്ഷത്തി തൊണ്ണൂറ്റി നാലായിരം ആയി വര്‍ധിച്ചത്, കൂടുതല്‍ വോട്ട് നേടിയതുകൊണ്ടല്ല മറിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഒരു മുസ്ലിം വനിതയായിരുന്നു എന്നതുപയോഗപ്പെടുത്തി മതത്തിലും മതവിശ്വാസത്തിലും ഊന്നി, ലീഗും എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി എന്നീ മതമൗലികവാദ സംഘടനകളും ചേര്‍ന്ന് നടത്തിയ ദുഷ്പ്രചരണത്തില്‍ കുടുങ്ങി, ഒരു വിഭാഗം എല്‍.ഡി.എഫ്. വോട്ടര്‍മാരടക്കം വോട്ടുചെയ്യാതെ വിട്ടുനിന്നതിനാലാണ്. അഖിലേന്ത്യാതലത്തില്‍ നരേന്ദ്രമോഡിയും ആര്.എസ്.എസ് നയിക്കുന്ന ബി.ജെ.പി.യും നടത്തിയ അതേരീതിയിലുള്ള മതാവേശവും മത വിദ്വേഷവും ഇളക്കി വിടുന്ന ഭജാലവിദ്യ അതേ അടവുനയം അതുതന്നെയാണ് ഇവിടെയും കണ്ടത്. ലീഗ് ഉള്‍പ്പെടുന്ന യു.ഡി.എഫിന് 12 സീറ്റ് നേടി, മാനവും ഭരണവും നിലനിര്‍ത്താന്‍ സാധിച്ചത് നരേന്ദ്രമോഡി അധികാരത്തില്‍ വരാനിടയുണ്ട് എന്ന ഭയം കാരണം കേരളത്തിലെ മുസ്ലിം ക്രിസ്ത്യന്‍ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ടവര്‍ അധികവും യു.ഡി.എഫിന് വോട്ടുചെയ്തതിനാലാണ്. ലീഗിന് ഈ വിജയത്തില്‍ ഒട്ടും തന്നെ അഭിമാനിക്കാനില്ല. നരേന്ദ്ര മോഡിക്കും ബി.ജെ.പി.ക്കും എതിരെ അവര്‍ ഉന്നയിക്കുന്ന എല്ലാ ആക്ഷേപവും ഇവിടെ അവര്‍ക്കെതിരെ തിരിഞ്ഞു കുത്തുകയാണ്. രാമക്ഷേത്രം നിര്‍മിക്കണമെന്നും യൂണിഫോം സിവില്‍കോഡ് നടപ്പിലാക്കണമെന്നും ഗോവധം നിരോധിക്കണമെന്നും 370ാം വകുപ്പ് എടുത്തുകളയണമെന്നും ഒക്കെ ആര്.എസ്.എസും ബി.ജെ.പി.യും ആവശ്യപ്പെടുന്നത് നാളെ തന്നെ അതെല്ലാം നടപ്പാക്കാന്‍ കഴിയും എന്ന തെറ്റിദ്ധാരണകൊണ്ടല്ല. മഹാഭൂരിപക്ഷം വരുന്ന ഹിന്ദുക്കള്‍ അധിവസിക്കുന്ന ഇന്ത്യയില്‍ ഭൂരിപക്ഷം വോട്ടര്‍മാരുടെ പിന്തുണ നേടാന്‍ അതുവഴി കഴിയും എന്ന വിശ്വാസം മൂലമാണ് അവര്‍ ആ മുദ്രാവാക്യം ഉയര്‍ത്തുന്നത്. ന്യൂനപക്ഷ വിഭാഗത്തെ, വിശേഷിച്ച് മുസ്ലിങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്തി ദുഷ്പ്രചരണം നടത്തിയാല്‍ ജര്‍മനിയില്‍ ജൂതര്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടു ഭൂരിപക്ഷ പിന്തുണ നേടാന്‍ ഹിറ്റ്ലര്‍ക്കു സാധിച്ചതുപോലെ ഇവിടെയും സാധ്യമാകും എന്നതാണ് ആര്.എസ്.എസിന്റെ ഉള്ളിലിരുപ്പ്. അവരുടെ ലക്ഷ്യം രാഷ്ട്രീയ അധികാരമാണ്. അതിനുള്ള കുറുക്കുവഴിമാത്രമാണ് അവര്‍ക്ക് ഹിന്ദുത്വവാദം. അവര്‍ ഒരിക്കലും മഹാത്മാ ഗാന്ധിയെപ്പോലെ സനാതന ഹിന്ദുത്വത്തേയോ അതല്ലെങ്കില്‍ സ്വാമി വിവേകാനന്ദനപോലെ മഹത്തായ ഹൈന്ദവ സംസ്കാരത്തെയോ പ്രതിനിധാനം ചെയ്യുന്നില്ല. മതമൗലികവാദം ഉയര്‍ത്തുന്ന, വര്‍ഗ്ഗീയത പ്രചരിപ്പിച്ച് സമൂഹത്തില്‍ വിദ്വോഷം പ്രചരിപ്പിക്കുന്നു, ന്യൂനപക്ഷ മതവിഭാഗങ്ങളെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്ന വര്‍ഗ്ഗീയ കലാപങ്ങള്‍ സൃഷ്ടിച്ച് ശാന്തിയും സമാധാനവും നശിപ്പിക്കുന്നുവെന്നല്ലാം ലീഗ് ആര്.എസ്.എസിനേയും ബി.ജെ.പി.യേയും ചൂണ്ടി കുറ്റപ്പെടുത്തുമ്പോള്‍ അവര്‍ സ്വയം വിസ്മരിക്കുന്നത് തങ്ങള്‍ ചെയ്യുന്നതും അതെ മഹാപരാധമാണ് എന്ന സത്യമാണ്. ഇന്ത്യാ വിഭജനത്തിനു കാരണക്കാര്‍ അന്നത്തെ ജിന്നാ സാഹിബിന്റെ ലീഗാണ്. അധികാര നഷ്ടം ഭയന്ന ബ്രിട്ടീഷ് ഗവണ്മെന്റിന്റെ കയ്യില്‍കളിക്കുകയായിരുന്നു അവര്‍. മഹാത്മാ ഗാന്ധിയുടെ ശക്തമായ എതിര്‍പ്പിനെ മറികടന്ന് അധികാര ദുര മൂത്ത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അതിനു കൂട്ടുനിന്നു. ഇന്ത്യ വെട്ടിമുറിച്ച്, പാകിസ്താന് വിഭജിച്ച് പോയാല്‍, ശേഷമുള്ള ഇന്ത്യയില്‍ ഹിന്ദുരാഷ്ട്രം സ്ഥാപിക്കാം, പതുക്കെ അധികാരം കയ്യടക്കാം എന്നതായിരുന്നു ഹിന്ദുമഹാസഭയുടെയും ആര്‍എസ്എസിന്റെയും മറ്റും മനസ്സിലിരുപ്പ്. ഇന്ത്യാ വിഭജനം സംഭാവന ചെയ്ത മഹാദുരന്തം, ഇന്ന് നമുക്കൊക്കെ ആലോചിക്കാന്‍ പോലും കഴിയുന്നതിനും അപ്പുറമാണ്. ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടു. പതിനായിരക്കണക്കിന് സ്ത്രീകള്‍ക്ക് മാനവും ജീവനും നഷ്ടപ്പെട്ടു. രാജ്യത്തിന്റെ ഭാവി വാഗ്ദാനമാകേണ്ടിയിരുന്ന എത്രയോ കുഞ്ഞുങ്ങള്‍ക്ക് ജീവന് നഷ്ടപ്പെട്ടു. അനേകം കുട്ടികളും സ്ത്രീകളും അനാഥരായി. ഒടുവില്‍ യുഗപുരുഷന് എന്നുതന്നെ വിശേഷിക്കപ്പെടുന്ന, ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി തന്നെ ഒരു ഹിന്ദുമതഭ്രാന്തന്റെ കയ്യാല്‍ കൊല്ലപ്പെട്ടു. മതത്തിന്റെ പേരില്‍ രാഷ്ട്രീയം കൈകാര്യം ചെയ്യുകയും മതത്തിന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി സംഘടിപ്പിക്കുകയും മതത്തിന്റെ പേരില്‍ രാഷ്ട്രത്തെ വെട്ടിമുറിച്ച് വേര്‍പിരിഞ്ഞു പോകുകയും ചെയ്ത, ആ ലീഗിന്റെ പൈതൃകം പേറുന്ന മറ്റൊരു ലീഗ് എന്ന നിലയിലാണ് പില്ക്കാലത്ത് ഇന്ത്യന്‍ യൂണിയന് ലീഗ് മലബാറില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇപ്പോള്‍ ദശാബ്ദങ്ങള്‍ക്കു ശേഷം ആ പുതിയ ലീഗിന്റെ ശബ്ദവും ശൈലിയും രീതിയുമെല്ലാം ഓര്‍മപ്പെടുത്തുന്നത് പഴയ ജിന്നാ ലീഗിനെത്തന്നെയാണ്. ജിന്നയുടെ സ്വപ്നം സഫലമായില്ലയെന്നും ഇസ്ലാമിക രാജ്യമായ പാകിസ്താനില്‍ സ്വര്‍ഗം സൃഷ്ടിക്കപ്പെട്ടില്ല എന്നും നമുക്കറിയാം. അതിന്റെ സ്ഥാപകനായ ജിന്നാ സാഹിബ് തന്നെ തനിക്കു പറ്റിയ തെറ്റില്‍ പിന്നീട് പശ്ചാത്തപിക്കുകയുമുണ്ടായി. ഇന്ത്യാ ഉപഭൂഖണ്ഡം അന്നു വെട്ടിമുറിക്കപ്പെട്ടിട്ടില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ ഇന്ന് ചൈനയെപോലെ ശക്തമായ മറ്റൊരു രാഷ്ട്രമായി മാറാന്‍ നമുക്ക് കഴിയുമായിരുന്നു. ഏതാണ്ട് തുല്യരെന്ന നിലയില്‍ ഹിന്ദുക്കളും മുസ്ലീങ്ങളും ഇടകലര്‍ന്നു ജീവിക്കുന്ന ശക്തമായ ഒരു രാഷ്ട്രമായി മാറാന്‍ നമുക്ക് കഴിയുമായിരുന്നു. ആ സാധ്യതകളൊക്കെ തകര്‍ത്തു കളഞ്ഞത് ഇന്ത്യാ വിഭജനമാണ്. അതിനു കാരണക്കാര്‍ ജിന്നാ ലീഗും കോണ്‍ഗ്രസുമാണ്. എന്നിട്ടും അതേ പൊളിഞ്ഞുപാളീസായ നയം മതാടിസ്ഥാനത്തില്‍ രാഷ്ട്രീയ പാര്‍ട്ടി സംഘടിപ്പിച്ച് രാഷ്ട്രീയാധികാരം കയ്യടക്കാന്‍ ശ്രമിക്കുന്ന അതേ ഹീനമായ രാഷ്ട്രീയ നയമാണ് ലീഗ് ഇപ്പോഴും കൈകാര്യം ചെയ്യുന്നത്. മുസ്ലീങ്ങള്‍ക്കാകെ ഒരു പാര്‍ട്ടി, എല്ലാ മുസ്ലീങ്ങളും യൂണിയന് ലീഗില്‍, മുസ്ലീങ്ങളുടെ രക്ഷയ്ക്ക് ഇന്ത്യന്‍ യൂണിയന് ലീഗ് മാത്രം എന്നെല്ലാം അവര്‍ പറയുമ്പോള്‍, എഴുതുമ്പോള്‍, പ്രചരിപ്പിക്കുമ്പോള്‍ സ്വയമറിയാതെ അതിന്റെ അനുരണനം മറുഭാഗത്തുമുണ്ടാകുന്നുവെന്നത് അവര്‍ക്ക് കാണാന്‍ കഴിയുന്നില്ല. അതുവഴി അവര്‍ ചെയ്യുന്നത്, ഹിന്ദുക്കളെയാകെ ഒരു പാര്‍ട്ടിയില്‍ സംഘടിപ്പിക്കുക, ഹിന്ദുരാഷ്ട്രം സ്ഥാപിക്കുക എന്ന ആര്.എസ്.എസ്. ബി.ജെ.പി. നിലപാടിന് അംഗീകാരം നല്‍കുകയാണ്. ലീഗ് ഈ നിലപാട് മാറ്റണം. എന്നിട്ടുമതി ആര്.എസ്.എസിനെയും ബി.ജെ.പി.യേയും ഒരു നയമെന്ന നിലയില്‍തന്നെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുന്ന സിപിഐ എമ്മിന്റെ ദുരവസ്ഥ&ൃറൂൗീ;ചൂണ്ടിക്കാട്ടി പരിതപിക്കാന്‍. യഥാര്‍ഥത്തില്‍ ഇവിടെ കേരളത്തിലെങ്കിലും ഇത്തവണ സി.പി.ഐ.എമ്മിനു ഒരു പോറല്‍പോലും ഏറ്റിട്ടില്ല. 2009ല്‍ നാലു സീറ്റാണുണ്ടായിരുന്നതെങ്കില്‍ അത് ഇരട്ടിയാക്കാന്‍ 2014ല്‍ സാധിച്ചിട്ടുണ്ട്. സീറ്റു മാത്രമല്ല വോട്ടും വര്‍ധിച്ചിട്ടുണ്ട്. ഇത്തവണ അധികാരത്തില്‍ വന്ന ശേഷം ലീഗ് കാട്ടിക്കൂട്ടിയ കോപ്രായങ്ങള്‍ കേരളീയ സമൂഹത്തെ ഭിന്നിപ്പിക്കുകയാണ് ചെയ്തത്. അഞ്ചാം മന്ത്രി സ്ഥാനത്തിനു വേണ്ടി അവര്‍ കാട്ടിക്കൂട്ടിയ കോപ്രായങ്ങളും അതുനേടിയെടുത്ത ശേഷം നടത്തിയ അഹങ്കാരം നിറഞ്ഞ പ്രസ്താവനകളും മറ്റെല്ലാ പാര്‍ട്ടികളിലും സമുദായങ്ങളിലും സൃഷ്ടിച്ച രോഷം വളരെ വലുതാണ് എന്ന് എന്തുകൊണ്ടാണവര്‍ക്ക് കാണാന്‍ കഴിയാത്തത് ? കാസര്‍കോട് വെടിവെപ്പിനെക്കുറിച്ച് അന്വേഷണം നടത്താന്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന് അന്തിമയാമത്തില്‍ പിരിച്ചുവിട്ടതും മാറാട് സി.ബി.ഐ. അന്വേഷണം തടസ്സപ്പെടുത്തിയതും നാദാപുരം ബോംബ് സ്ഫോടന കേസ് അധികാരം ഉപയോഗിച്ച് അട്ടിമറിച്ചതും കുനിയിലെ ഇരട്ടക്കൊലക്കേസില്‍ പ്രതിയായ എം.എല്‍.എ. പി.കെ. ബഷീറിന്റെ അറസ്റ്റ് തടഞ്ഞതും കോഴിക്കോട് യൂണിവേഴ്സിറ്റിയുടെ പൊന്നുംവില കിട്ടേണ്ട ഭൂമി ലീഗ് പ്രസിഡന്റിന്റെയും രണ്ട് മന്ത്രിമാരുടെ ബന്ധുക്കളുടെയും പേരില്‍ ചാര്‍ത്തിക്കൊടുത്തതും അധികാര ദുര്‍വിനിയോഗമല്ലേ?. ഇപ്പോഴും അതല്ലേ തുടരുന്നത്. ആവശ്യമായ വിദ്യാഭ്യാസ യോഗ്യതപോലുമില്ലാത്ത പാര്‍ശ്വവര്‍ത്തികളെ യൂണിവേഴ്സിറ്റികളില്‍ വൈസ് ചാന്‍സലര്‍മാരാക്കി അവരെ ഉപയോഗപ്പെടുത്തി യൂണിവേഴ്സിറ്റികളിലെ ജനാധിപത്യ സംവിധാനവും അക്കാദമിക് സ്വാതന്ത്യവും അട്ടിമറിക്കുക, സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും പണമുണ്ടാക്കാന്‍ സ്വാശ്രയ സ്ഥാപനങ്ങളും കോഴ്സുകളും വാരിക്കോരികൊടുക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അരാജകത്വം സൃഷ്ടിക്കുക, സര്‍ക്കാര്‍ വിദ്യാലയങ്ങളിലെയും എയ്ഡഡ് സ്ഥാപനങ്ങളിലെയും അധ്യാപകരുടെ ജീവിതം കൊണ്ട് പന്തു തട്ടുക എന്നിങ്ങനെ അവര്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകളിലെ ദുര്‍ഭരണം, കേരളീയ സമൂഹത്തില്‍ മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്ത രീതിയില്‍ വിഭജനമുണ്ടാക്കുന്നു, വെറുപ്പുളവാക്കുന്നുവെന്ന് നിര്‍ഭാഗ്യവശാല്‍ അവര്‍ക്ക് കാണാന്‍ കഴിയുന്നില്ല. മോഡിയുടെ അരങ്ങേറ്റം അസാധാരണമായ ഒരു പുതിയ സാഹചര്യം രാജ്യത്ത് സൃഷ്ടിച്ചിട്ടുണ്ടെന്ന് അവര്‍ മനസ്സിലാക്കേണ്ടതുണ്ട്. നരേന്ദ്ര മോഡിക്ക് കേരളത്തിലും ചെറിയതോതില്‍ സ്വീകാര്യതയുണ്ടാക്കിയതില്‍ തങ്ങള്‍ക്കുള്ള പങ്ക് അവര്‍ തിരിച്ചറിയണം. ശിവഗിരിയിലും എറണാകുളത്തെ ദളിതരുടെ മഹാസംഗമത്തിലും നരേന്ദ്ര മോഡി പ്രധാന അതിഥിയായെത്തിയത് ലീഗ് ഉയര്‍ത്തിവിട്ട രോഷവും അതൃപ്തിയും തെറ്റായ വഴിയിലൂടെ നീങ്ങാന്‍ ഈഴവ നായര്‍ സാമുദായിക സംഘടനകളെ പ്രേരിപ്പിച്ചതിനാലാണ്. എല്ലാ ആക്ഷനും ഒരു റിയാക്ഷന് ഉണ്ടാകും എന്ന്, ഈ വൈകിയ വേളയിലെങ്കിലും ലീഗ് തിരിച്ചറിയേണ്ടതുണ്ട്. മതേതര പാര്‍ട്ടികളെ പ്രോത്സാഹിപ്പിക്കുകയും മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ രാഷ്ട്രീയം കൈകാര്യം ചെയ്തുകൂടാ എന്ന് നിഷ്കര്‍ഷിക്കുകയുമാണ് എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളും ചെയ്യേണ്ടത്. ഇന്ത്യപോലുള്ള ഒരു അര്‍ധഫ്യൂഡല്‍ സമൂഹത്തില്‍ ഇപ്പോഴും ജാതിയുടെയും മതത്തിന്റെയും സ്വാധീനം അളവറ്റതാണ്. ഇത് ഇളക്കിവിട്ടാല്‍ ജനങ്ങള്‍ മറ്റെല്ലാം മറക്കും. മറ്റെല്ലാം മറന്ന് ഹിന്ദുക്കളെല്ലാം ബാബറിമസ്ജിദ് പൊളിച്ച് രാമക്ഷേത്രം പണിയാന്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് എല്‍ കെ അദ്വാനി രഥയാത്ര നയിച്ചത്. അത് ഉളവാക്കിയ സ്വാധീനവും സംഭാവന ചെയ്ത മഹാദുരന്തവും അന്നു ബിജെപിക്ക് അനുഗ്രഹമാവുകയാണ് ചെയ്തത്. അവര്‍ അധികാരത്തിന്റെ അയലത്തുവരെയെത്തി. എന്നാല്‍ ആ ഇടയ്ക്ക് വി പി സിങ് മണ്ഡല് കമ്മീഷന് റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ തീരുമാനിച്ചതോടെ ആ ഹിന്ദു ഐക്യം തകര്‍ന്നു. ഉത്തരേന്ത്യയിലാകെ ഉദയം ചെയ്ത ജാതി രാഷ്ട്രീയ പാര്‍ട്ടികളാണ് യഥാര്‍ഥത്തില്‍ അദ്വാനിയുടെ യാഗാശ്വത്തെ പിടിച്ചുകെട്ടിയത്. എന്നാലിപ്പോള്‍ അന്തര്‍ദേശീയധനമൂലധനവും ഇന്ത്യയിലെ ആര്.എസ്.എസ്.പരിവാരവും സന്ധിചെയ്തിരിക്കുകയാണ്. വന്‍കിട ബൂര്‍ഷ്വാസിയുടെ പണവും ആധുനിക മാനേജ്മെന്റ് സംവിധാനവും മീഡിയപവറും മണിപവറും ആര്.എസ്.എസിന്റെ മസില്‍പവറും ഒന്നു ചേര്‍ന്നിരിക്കുന്നതായാണ് നാം കാണുന്നത്. സ്വാതന്ത്ര്യലബ്ധിയ്ക്ക് മുമ്പേ മുതല്‍ അവര്‍ ആഗ്രഹിച്ചതും, എന്നാല്‍ കൈവിട്ടുപോയതുമായ ഹിന്ദു രാഷ്ട്ര സ്ഥാപനമാണ് ആര് എസ്എസിന്റെയും ബിജെപിയുടെയും ലക്ഷ്യം. തങ്ങള്‍ക്കാവശ്യമുള്ളതെല്ലാം കൈവിട്ടുനല്‍കാന്‍ സന്നദ്ധരായിരുന്നുവെങ്കിലും അതിനാവശ്യമായ തന്റേടവും സാമര്‍ഥ്യവും ഇച്ഛാശക്തിയും വേണ്ടത്ര ഇല്ലാതെ പോയതിനാല്‍ പരാജയപ്പെട്ട കോണ്‍ഗ്രസിനെയും മന്മോഹന് സിംഗിനെയും അവര്‍ കൈവിട്ടു. ഇന്ത്യയിലെ വന്‍കിട ബൂര്‍ഷ്വാസിയും ധനമൂലധനവും ആവശ്യമുള്ളതെല്ലാം കൈനിറയെ നല്കാന് കെല്‍പ്പും സാമര്‍ഥ്യവും നിശ്ചയദാര്‍ഢ്യവുമുള്ള നരേന്ദ്രമോഡിയേയും ബിജെപിയേയും ഇപ്പോള്‍ മുന്നോട്ടു കൊണ്ടുവന്നിരിക്കുകയാണ്. ഉള്ളതെല്ലാം കൈവിട്ടു പോകും മുമ്പ്, ആവശ്യമായ പ്രതിരോധ നിര സൃഷ്ടിക്കുവാന്‍ ഇന്ത്യയിലെ മതേതര വിശ്വാസികളും ന്യൂനപക്ഷമാകെയും ഒന്നിച്ചണിനിരന്ന് ഇന്ത്യയിലെ ജനകോടികളുടെ വിശ്വാസമാര്‍ജിച്ച് നാടിനെ രക്ഷിക്കുക എന്നതാണ് ഇന്ന് നമ്മുടെ പ്രഥമവും പ്രധാനവുമായ കര്‍ത്തവ്യം. അത് ഇപ്പോഴല്ലെങ്കില്‍ പിന്നീടൊരിക്കലും സാധ്യമാവുകയില്ല എന്നും എല്ലാവരും ഓര്‍ക്കേണ്ടതുണ്ട്. എന്നാല്‍ ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന് ഇക്കാര്യം ഇനിയും ബോധ്യമായതായി കാണുന്നില്ല. തങ്ങള്‍ ഭരിക്കുന്ന വിദ്യാഭ്യാസ വകുപ്പിനു കീഴിലെ എല്ലാ വിദ്യാലയങ്ങളിലും ബ്ലാക്ക് ബോര്‍ഡുമാറ്റി പകരം പച്ച ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അവരിപ്പോള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. പച്ചയോടുള്ള അവരുടെ പ്രേമം, പ്രകൃതിയോടുള്ള സ്നേഹം കൊണ്ടോ ആദരവു മൂലമോ അല്ല. ഏതാണ്ട് ഒരു മത ചിഹ്നം പോലെയാണ് അവരിപ്പോള്‍ പച്ചയും കൊണ്ടു നടക്കുന്നത്. അരീക്കോട് സുല്ല മുസല്ലാം ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപികമാരോട് പച്ച കോട്ട് ധരിക്കാനാവശ്യപ്പെട്ടതും നടപ്പിലാക്കാത്തതിന്റെ പേരില്‍ ഒരു അധ്യാപികയ്ക്കെതിരെ നടപടി എടുത്ത സംഭവവും എറണാകുളത്തു നടന്ന ഒരു പൊതു ചടങ്ങളില്‍ എല്ലാ അധ്യാപികമാരോടും പച്ച ബ്ലൗസ് ധരിച്ചുവരാന്‍ ആവശ്യപ്പെട്ടു കൊണ്ട് എസ്.എസ്.എ. പ്രോഗ്രാം ഓഫീസര്‍ സര്‍ക്കുലര്‍ നല്കിയ സംഭവവും എത്ര വലിയ വിവാദമാണുണ്ടാക്കിയത് എന്ന് ഓര്‍ക്കേണ്ടതായിരുന്നു. മഹാഭൂരിപക്ഷം വരുന്ന ലീഗുകാരല്ലാത്ത മുസ്ലീങ്ങള്‍ ലീഗിന്റെ അന്തസ്സാര ശൂന്യമായ ഇത്തരം അബദ്ധ ധാരണകളെയും അതിന്റെ അടിസ്ഥാനത്തില്‍ അവരുണ്ടാക്കുന്ന പ്രകോപനങ്ങളേയും ഒട്ടും തന്നെ അംഗീകരിക്കുന്നില്ലെന്നതാണ് വാസ്തവം. എന്നാല്‍ കേരളീയ സമൂഹത്തില്‍ ഇതെല്ലാമുണ്ടാക്കുന്ന അപസ്വരങ്ങളും സംഘര്‍ഷങ്ങളും ആര്.എസ്.എസിനും ബിജെപിക്കും അനുകൂലമായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. ലീഗ് ചെയ്തു കൂട്ടുന്ന ഇത്തരം വങ്കത്തങ്ങള്‍ കേരളത്തില്‍ മുമ്പില്ലാത്ത വിധം, ഒരു തരം മുസ്ലിം വിരോധം രൂപപ്പെട്ടു വരുന്നതിന് കാരണമായിട്ടുണ്ട്. കഴിഞ്ഞ ദിവസം 29.06.2014നു പുറത്തിറങ്ങിയ ചന്ദ്രിക ദിനപത്രത്തിലെ മുഖ പ്രസംഗം തന്നെ ഇക്കാര്യം സമ്മതിക്കുന്നുണ്ട്. ചന്ദ്രിക പറയുന്നു, കേരളത്തില്‍ മുസ്ലീങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം സാമാന്യമായി ഒരു പൊതുബോധം രൂപപ്പെട്ടുവരുന്നുണ്ട്. അവര്‍ നടത്തുന്ന ഏത് ഇടപാടിലും അവിഹിതമായ എന്തെല്ലാമോ സംഗതികളുടെ സാന്നിധ്യമുണ്ട് എന്നാണ് ഈ പൊതുബോധം അനുശാസിക്കുന്നത്. മുസ്ലീം ലീഗ് കൈകാര്യം ചെയ്യുന്ന വിദ്യാഭ്യാസ വകുപ്പിനെപ്പറ്റി പറയുമ്പോഴേക്കും പൊതുബോധത്തിലെ ഈ ചൊറിപ്പാട് തിണര്‍ത്തു വരും. എന്നാല്‍ ഇത്രയും പറഞ്ഞിട്ട് അതെല്ലാം തങ്ങളല്ലാത്ത വേറെ ചിലരുടെ കുറ്റം കൊണ്ടാണ് എന്നു സ്ഥാപിക്കാനാണ് അവര്‍ക്ക് വ്യഗ്രത. മുസ്ലീം ലീഗില്‍ വിവേകം നഷ്ടപ്പെട്ടിട്ടില്ലാത്ത ആരെങ്കിലുമൊക്കെ ഉണ്ടെങ്കില്‍ അവര്‍ മുന്നിട്ടിറങ്ങി ലീഗിനെ നേര്‍വഴിക്കു നയിക്കാന്‍ ശ്രമിക്കണം. മതസൗഹാര്‍ദത്തിനു കേളി കേട്ട കേരളീയ സമൂഹത്തില്‍ എങ്ങനെ അവര്‍ പറയുംപോലെ മുസ്ലീങ്ങള്‍ക്കെതിരെ ഇങ്ങനെ ഒരു പൊതുബോധം സൃഷ്ടിക്കപ്പെട്ടുവെന്നതിനെ കുറിച്ചു അവര്‍ ഗവേഷണം നടത്തണം. ഒരു കാര്യം ഉറപ്പ്. മുസ്ലീങ്ങള്‍ അല്ല; മുസ്ലീം ലീഗാണ് ഇക്കാര്യത്തില്‍ അപരാധികള്‍.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<b><span style="color: #660000;">** പി പി വാസുദേവന്‍</span></b></div>
</div>
Jawahar Dreamshttp://www.blogger.com/profile/10058279601354670256noreply@blogger.com0tag:blogger.com,1999:blog-6508989714874750850.post-2046401854177731012014-02-13T06:07:00.001+05:302014-02-13T06:07:57.293+05:30ആം ആദ്മി യും നമ്മുടെ ബുദ്ധിജീവി നിലപാടുകളും <div dir="ltr" style="text-align: left;" trbidi="on">
ഇന്ത്യയില്‍ ആം ആദ്മി പാര്‍ടിയുടെ ഉദയവും അതിന്റെ സമീപനങ്ങളും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സജീവമായ ചര്‍ച്ചാവിഷയമാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കടന്നുകൂടിയ ഭീമമായ സാമ്പത്തിക അഴിമതികള്‍ക്കെതിരായ ജനരോഷവും അഴിമതിയെ ഇല്ലായ്മചെയ്യുന്നതിനുവേണ്ടിയുള്ള ജന ലോക്പാല്‍ ബില്ലിനുവേണ്ടി ഗാന്ധിയന്‍ സാമൂഹ്യ പ്രവര്‍ത്തകനായ അണ്ണാ ഹസാരെയും സംഘവും നടത്തിയ പ്രതിരോധ സമരങ്ങളുമാണ് ആം ആദ്മി പാര്‍ടിയെ യാഥാര്‍ത്ഥ്യമാക്കിയത്. കഴിഞ്ഞ ദല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മിക്ക് ലഭിച്ച വമ്പിച്ച ജനപിന്തുണ കോണ്‍ഗ്രസ്ബിജെപി സര്‍ക്കാരുകളുടെ നവലിബറല്‍ സമീപനങ്ങള്‍ക്കും പ്രത്യേകിച്ച് അത് സൃഷ്ടിച്ച ഭരണരംഗത്തെ ജീര്‍ണതയ്ക്കുമെതിരായ ജനവികാരത്തെ സൂചിപ്പിച്ചു. ഈ ജനവികാരം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നാണ് ലഭ്യമായ അഭിപ്രായ വോട്ടെടുപ്പുകള്‍ കാണിക്കുന്നത്.<br />
<br />
ആം ആദ്മിയുടെ വരവ് നമ്മുടെ മദ്ധ്യവര്‍ഗ ബുദ്ധിജീവികളില്‍ അനുകൂലമായ പ്രതികരണങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇവരില്‍ ചിലര്‍ ഇടതുപക്ഷക്കാരും ഇടതുപക്ഷ സഹയാത്രികരുമാണ്. മറ്റു ചിലര്‍ ഇടതുപക്ഷത്തിന്റെ കടുത്ത വിമര്‍ശകരുമാണ്. ഈ പ്രതികരണങ്ങളുടെ ഭാഗമായി ചിലര്‍ ആം ആദ്മി പാര്‍ടിയില്‍ ചേര്‍ന്നുകഴിഞ്ഞു. മറ്റു ചിലര്‍ ചേരുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നതായി പ്രസ്താവനകളിറക്കുന്നു. വേറെ ചിലര്‍ ആം ആദ്മിയുടെ വരവിന് സൈദ്ധാന്തിക പരിവേഷം നല്‍കുകയും അതിനെ സാമൂഹ്യ വിപ്ലവ പ്രസ്ഥാനങ്ങളുടെ പുത്തന്‍ നാമ്പായി ആദര്‍ശവല്‍ക്കരിക്കുകയും ചെയ്യുന്നു. അത്തരത്തില്‍ ഒരു ലേഖനമാണ് ബി രാജീവന്റെ "ആം ആദ്മിയും ഇടതുപക്ഷവും" (മാതൃഭൂമി ആഴ്ചപ്പതിപ്പ് ഫെബ്രുവരി 2,2014) എന്ന ലേഖനം. ദീര്‍ഘകാലം ഇടതുപക്ഷത്തോടൊപ്പം നിന്നയാളും ശക്തമായ വിമര്‍ശനങ്ങളുന്നയിക്കുമ്പോഴും സഹവര്‍ത്തിത്വം നിലനിര്‍ത്തിയ ചിന്തകനുമെന്ന നിലയില്‍ രാജീവന്റെ ലേഖനം സഗൗരവ പരിഗണനയര്‍ഹിക്കുന്നു. പീപ്പിള്‍സ് ഡെമോക്രസിയില്‍ പ്രകാശ് കാരാട്ടും ഫ്രണ്ട്ലൈനില്‍ പ്രഭാത് പട്നായിക്കും ആംആദ്മി പാര്‍ടിയെക്കുറിച്ചെഴുതിയ ലേഖനങ്ങളോടുള്ള പ്രതികരണങ്ങളെന്ന നിലയിലാണ് രാജീവന്റെ ലേഖനം. ഇന്നത്തെ യുപിഎ സര്‍ക്കാരിന്റെ നയങ്ങളോടുള്ള ജനങ്ങളുടെ പ്രതികരണമെന്ന നിലയിലാണ് ആം ആദ്മി പാര്‍ടിയെ കാരാട്ട് വിലയിരുത്തിയത്. അഴിമതിയോടുള്ള പ്രതിരോധമെന്ന നിലയില്‍ അതിന്റെ നിലപാട് വ്യക്തമാക്കിയെങ്കിലും ഭരണകൂട നയങ്ങളോടുള്ള പൊതുസമീപനം എന്താണെന്ന് ആം ആദ്മി പാര്‍ടി ഇനിയും വ്യക്തമാക്കേണ്ടിയിരിക്കുന്നുവെന്നാണ് കാരാട്ട് ചൂണ്ടിക്കാണിച്ചത്. വ്യക്തമായ രാഷ്ട്രീയ നയത്തിന്റെ പരിശോധന കൂടാതെ ഈ പുതിയ പ്രതിഭാസത്തെക്കുറിച്ച് നിലപാട് സ്വീകരിക്കാനാവില്ല. പ്രഭാത് പട്നായിക് ആം ആദ്മിയുടെ സമീപനങ്ങളില്‍ പതിയിരിക്കുന്ന ഇടതുപക്ഷ വിരുദ്ധ സ്വഭാവത്തെയാണ് ചൂണ്ടിക്കാണിച്ചത്. അഴിമതിക്കെതിരായ നിലപാട് അവര്‍ സ്വീകരിച്ചെങ്കിലും അതേ കാലഘട്ടത്തില്‍ അതേ അഴിമതിക്കെതിരെ ശക്തമായ നിലപാട് എടുക്കുകയും ജന്‍ലോക്പാല്‍ ബില്ലടക്കമുള്ള വിഷയങ്ങളില്‍ സ്വന്തം സമീപനം വിശദീകരിക്കുകയും ചെയ്ത ഇടതുപക്ഷവുമായി ഒരു സംവാദത്തിന് അവര്‍ തയ്യാറായിരുന്നില്ല. അതേ നയംതന്നെയാണ് അവര്‍ തെരഞ്ഞെടുപ്പിലും പിന്തുടര്ന്നത്. ആംആദ്മിയോടും അത് ഉണര്‍ത്തിവിട്ട ജനകീയ പ്രതിരോധത്തോടും ക്രിയാത്മകമായി പ്രതികരിക്കാത്തത് ഇടതുപക്ഷമാണെന്ന നിലപാടാണ് രാജീവന് സ്വീകരിക്കുന്നത്. സൈദ്ധാന്തിക ചട്ടക്കൂടുകളുടെ മറ ഉപയോഗിച്ച് ജനകീയ സമരങ്ങളില്‍നിന്ന് പിന്മാറുന്ന അതേ തന്ത്രമാണ് ഇടതുപക്ഷം വീണ്ടും ആവര്‍ത്തിക്കുന്നതത്രെ! ആം ആദ്മിയുടെ വരവ് ഇതുവരെ ഇന്ത്യന്‍ രാഷ്ട്രീയത്തെ നിയന്ത്രിച്ച ഇടതുപക്ഷ പാര്‍ടികളടക്കമുള്ള വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ടികള്‍ക്കുള്ള ബദല്‍ രൂപത്തെയാണത്രെ സൂചിപ്പിക്കുന്നത്. സാമ്രാജ്യത്വത്തിനെതിരെ വളര്‍ന്നുവരുന്ന ജനസഞ്ചയത്തിന്റെ രാഷ്ട്രീയമാകണന്നാണ് രാജീവന് പറയുന്നത്. സൈദ്ധാന്തികതലത്തില്‍നിന്നല്ല ഈ രാഷ്ട്രീയം വളര്‍ന്നുവരുന്നത്. സാമ്രാജ്യത്വവും സാമ്രാജ്യം അതിന്റെ നിലനില്പിനായി സൃഷ്ടിക്കുന്ന ഭരണകൂടനയങ്ങളും ചവിട്ടി അരയ്ക്കുകയും പുറന്തള്ളുകയും ചെയ്യുന്ന ജനതതി സ്വയം സംഘടിക്കുന്ന വിധമാണത്രെ ഇത്. അത് സാമ്രാജ്യത്വത്തിനെതിരായി ആഗോളതലത്തില്‍ വളര്‍ന്നുവരുന്ന ജൈവ രാഷ്ട്രീയത്തിന്റെ രൂപമാണെന്നും രാജീവന് പറയുന്നു. ഇറ്റാലിയന്‍ റാഡിക്കല്‍ ചിന്തകനായ അന്റോണിയോ നെഗ്രിയുടെ വാദങ്ങള്‍ ഇവിടെ രാജീവന് അതേപടി പകര്‍ത്തുന്നത് കാണാം. യഥാര്‍ഥത്തില്‍ ലേഖനത്തിലുടനീളം അന്റോണിയോ നെഗ്രി മലയാളത്തില്‍ എഴുതുകയാണെന്നു തോന്നും. അധികാരബന്ധങ്ങളെയും ജൈവരാഷ്ട്രീയത്തെയും പ്രതിരോധത്തെയും സംബന്ധിച്ച മിഷെല്‍ ഫുക്കോയുടെയും ജോര്‍ജിയോ അഗംബെന്റെയും വാദങ്ങളെ മാര്‍ക്സിസ്റ്റ് സാമ്പത്തിക വീക്ഷണവുമായി സമന്വയിപ്പിക്കുകയാണ് നെഗ്രി ചെയ്യുന്നത്.<br />
<br />
നെഗ്രിയും മൈക്കിള്‍ഹാര്‍ട്ടുംകൂടി എഴുതിയ മൂന്നു പുസ്തകങ്ങളിലൂടെ ധസാമ്രാജ്യം (ഋാുശൃല 1999), ജനസഞ്ചയം (ങൗഹശേേൗറല 2003), പൊതു സമ്പത്ത് (ഇീാാീി ംലമഹവേ 2009) പ ജൈവ രാഷ്ട്രീയപരമായ പ്രതിരോധങ്ങള്‍ക്ക് ഒരു പുതിയ തത്വശാസ്ത്രം വളര്‍ത്തിയെടുക്കുന്നുണ്ട്. ആം ആദ്മി പാര്‍ടിയുടെ കാര്യത്തില്‍ ഈ തത്വശാസ്ത്രം ആവര്‍ത്തിക്കുകയാണ് രാജീവന് ചെയ്യുന്നത്. രാജീവന് അവതരിപ്പിക്കുന്ന തത്വശാസ്ത്രം ഏതാണ്ടിങ്ങനെയാണ്: ഫ്രഞ്ച് വിപ്ലവകാലത്തെ മദ്ധ്യവര്‍ഗ ബുദ്ധിജീവികള്‍ വളര്‍ത്തിക്കൊണ്ടുവന്ന ജേക്കബിനിസ്റ്റ് യുക്തിയാണ് മാര്‍ക്സിസമടക്കമുള്ള വിപ്ലവ സിദ്ധാന്തങ്ങള്‍ക്ക് പ്രേരകമായത്. അന്നു വളര്‍ന്നുവന്ന മുതലാളിത്തം ഒരു പുതിയ ചൂഷണ വ്യവസ്ഥയായി മാറുകയാണെന്നും മുതലാളിത്തത്തിന്റെ ചൂഷണത്തിന് വിധേയരായ തൊഴിലാളിവര്‍ഗം വളര്‍ത്തുന്ന സംഘര്‍ഷങ്ങള്‍ മുതലാളിത്തത്തിന്റെ അന്ത്യത്തിലേക്കും ഒരു പുതിയ സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ നിര്‍മാണത്തിലേക്കും നയിക്കുമെന്നും അവര്‍ വാദിച്ചു. അതായത് മാര്‍ക്സും മറ്റ് മാര്‍ക്സിസ്റ്റുകളും വളര്‍ത്തിക്കൊണ്ടുവന്ന വര്‍ഗസിദ്ധാന്തം ജേക്കബിനിസ്റ്റുകള്‍ കണ്ട എസ്റ്റേറ്റുകള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായിരുന്നെന്നര്‍ഥം. എന്നാല്‍ സംഭവിച്ചത് വേറൊന്നാണ്. മാര്‍ക്സിസം ഉയര്‍ത്തിവിട്ട വര്‍ഗസമരങ്ങള്‍ പരാജയപ്പെട്ടു. അവര്‍ നിര്‍മിച്ച ഭരണകൂടങ്ങള്‍ തകരുകയോ പിന്നീട് വളര്‍ന്നുവന്ന ആഗോള ചൂഷണ വ്യവസ്ഥയുടെ ഭാഗമാകുകയോ ചെയ്തു. ഇന്ന് മുതലാളിത്തം ഒരു ആഗോള ചൂഷണ വ്യവസ്ഥയായി ഒരു സാമ്രാജ്യമായി മാറിയിരിക്കുകയാണ്. അതിന്റെ നീരാളിപ്പിടുത്തത്തില്‍ ഞെരിഞ്ഞമരുന്നത് തൊഴിലാളികളെപ്പോലെ ഒരു വര്‍ഗമല്ല, തൊഴിലാളികളുള്‍പ്പെട്ട ജനസഞ്ചയമാണ്. സാമ്രാജ്യത്വം അതിന്റെ എല്ലാ ആയുധങ്ങളുമുപയോഗിച്ച് ജനങ്ങളുടെ ശരീരങ്ങളെയും മനസ്സുകളെയും ആക്രമിക്കുന്ന അധികാര ഭീകരതയാണ്. ഈ അധികാര ഭീകരതയ്ക്കെതിരായി വേണ്ടത് ജനസഞ്ചയത്തിന്റെ ജൈവ രാഷ്ട്രീയമാണ്. ജനസഞ്ചയം ആരാണ്? സാമ്രാജ്യത്വത്തിന്റെ കടന്നാക്രമണങ്ങള്‍ക്ക് ഇരകളായ എല്ലാവരും ചേര്‍ന്ന് സൃഷ്ടിക്കുന്നതാണ്. സാമ്രാജ്യത്വാധിപത്യത്തില്‍ ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടത് വിഭവങ്ങളും ഉല്പാദനോപാധികളും മാത്രമല്ല, അവരുടെ ജൈവ ശരീരങ്ങളാണ്. ജൈവശരീരങ്ങളുടെ വീണ്ടെടുപ്പിന് സാമ്രാജ്യത്വത്തിനെതിരായ പ്രതിരോധം ആവശ്യമാണ്. ആദിവാസികളും ദളിതരും സ്ത്രീകളും ഭാഷാസാംസ്കാരിക ന്യൂനപക്ഷങ്ങളും തൊഴിലാളികളും കര്‍ഷകരുമെല്ലാം ജനസഞ്ചയത്തില്‍ ഉള്‍ചേരുന്നത് കേവലമായ വര്‍ഗങ്ങളായല്ല, ജൈവ രാഷ്ട്രീയത്തിന്റെ ഭാഗമായാണ്. അവരോരോ വിഭാഗവും അവരുടെ സ്വത്വങ്ങളെ നഷ്ടപ്പെടുത്തിയല്ല ജനസഞ്ചയത്തിന്റെ ഭാഗമാകുന്നത്. അവരുടെ സ്വത്വങ്ങളെ ഉള്‍പ്പെടുത്തിയാണ്. അതുകൊണ്ടാണ് നാം പ്രതിരോധ രൂപങ്ങളെ വര്‍ഗ ബഹുജനൈക്യം മുതലായ വാക്കുകള്‍ക്കുപകരം ജനസഞ്ചയം എന്ന് വിശേഷിപ്പിക്കുന്നത്. ജനസഞ്ചയം ചിതറിക്കിടക്കുന്ന, പടര്‍ന്നുകിടക്കുന്ന വിഭാഗങ്ങളായതുകൊണ്ട് അവരുടെ പ്രതിരോധങ്ങള്‍ക്ക് ഏകതാനത ഉണ്ടാകില്ല. അതുകൊണ്ട് പുതിയ രൂപങ്ങള്‍ വേണ്ടിവരും. അഭൗതിക ഉല്പാദനം എന്ന് ഹാര്‍ട്ടും നെഗ്രിയും വിശേഷിപ്പിക്കുന്ന ആശയ വിനിമയ സാങ്കേതികവിദ്യകള്‍ വലിയ സാധ്യതയാണ്. അത് രാജീവന് ആവര്‍ത്തിക്കുന്നുണ്ട്. ആം ആദ്മി പാര്‍ടി വളര്‍ന്നുവരുന്നതും സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലൂടെയാണല്ലോ. ചുരുക്കത്തില്‍ ഇന്ത്യയിലെ ഭാവി രാഷ്ട്രീത്തിന്റെ ദിശ നിര്‍ണയിക്കാവുന്ന കാതലായ മാറ്റമാണ് ആംആദ്മിയുടെ വരവോടുകൂടി ഉണ്ടായിരിക്കുന്നത് എന്നാണ് രാജീവന്റെ പക്ഷം. രാഷ്ട്രീയ സമീപനം വ്യക്തമാക്കുന്നില്ല എന്ന കാരാട്ടിന്റെ വിമര്‍ശനത്തിന് മറുപടിയെന്നോണം ബിജെപിക്കെതിരായി വ്യക്തമായ നിലപാട് അരവിന്ദ് കേജരിവാള്‍ എടുത്തത് രാജീവന് ചൂണ്ടിക്കാണിക്കുന്നു. പുതിയ പ്രവണതകളോട് പുറംതിരിഞ്ഞുനില്‍ക്കുന്നതിനുപകരം ആം ആദ്മി പാര്‍ടിയോട് ക്രിയാത്മകമായ സമീപനം സ്വീകരിക്കുകയാണ് ഇടതുപക്ഷം ചെയ്യേണ്ടത് എന്നാണ് രാജീവന്റെ അഭിപ്രായം. രാജീവന്റെ നിലപാടുകള്‍ ഉള്‍ക്കൊള്ളുന്ന ധാരാളം ഇടതുപക്ഷ സഹയാത്രികരും വിമര്‍ശകരും ഉണ്ടാകുമെന്നതിലും സംശയമില്ല. രാജീവന്റെ വാദങ്ങളെക്കുറിച്ച് ആലോചിക്കുമ്പോള്‍ പ്രധാനമെന്നു തോന്നുന്ന ചില ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. രാജീവന് ആവര്‍ത്തിക്കുന്ന നെഗ്രിയുടെ ചിന്തയുടെ സമകാലിക പ്രസക്തി എന്താണ്? ഇതില്‍ അവതരിപ്പിക്കുന്ന രാഷ്ട്രീയവും ആം ആദ്മി പാര്‍ടിയും തമ്മിലുള്ള ബന്ധം എന്താണ്? ആം ആദ്മി പാര്‍ടി വളര്‍ന്നുവരുന്നതിനുള്ള മറ്റു ഘടകങ്ങ ളുണ്ടോ? നെഗ്രിയുടെ ചിന്തയെ പൂര്‍ണരൂപത്തില്‍ ഇവിടെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നില്ല. 1991ല്‍ ഇറ്റാലിയന്‍ കമ്യൂണിസ്റ്റ് പാര്‍ടി പിരിച്ചുവിട്ടതിനുശേഷം ഇറ്റലിയിലെ റാഡിക്കല്‍ ബുദ്ധിജീവികളുടെ ഇടയിലുണ്ടായ ആശയ സംവാദങ്ങളുടെ ഫലങ്ങളില്‍ ഒന്നാണത്. പിന്നീട് ഇറ്റലിയിലുണ്ടായ കമ്യൂണിസ്റ്റ് പുനഃസംഘാടനസമിതി (പി ആര് സി) യുടെ പ്രവര്‍ത്തനങ്ങളില്‍ ഈ സംവാദങ്ങള്‍ക്ക് ഏറെ സ്വാധീനവുമുണ്ടായിട്ടുണ്ട്. മാര്‍ക്സിസവും നവ മാര്‍ക്സിസ്റ്റ്ആധുനികോത്തര വീക്ഷണങ്ങളുമായി ഒരുവശത്തും നവസാമൂഹ്യ പ്രസ്ഥാനങ്ങളുമായി മറുവശത്തും നടത്തിയ ആശയപരമായ സമന്വയത്തിന്റെ ഫലമാണ് നെഗ്രിയുടെ വീക്ഷണമെന്ന് ചുരുക്കത്തില്‍ പറയാം. മുതലാളിത്തത്തിന്റെ അന്ത്യഘട്ടമെന്ന് ലെനിന് വിശേഷിപ്പിച്ച സാമ്രാജ്യത്വം ഇപ്പോള്‍ സാമ്രാജ്യമെന്ന ജൈവാധികാര (യശീുീംലൃ) രൂപമായി മാറിയിരിക്കുകയാണ്. അതിന്റെ കാതല്‍ ഇപ്പോഴും മുതലാളിത്ത ലാഭവ്യവസ്ഥതന്നെയാണ്. എന്നാല്‍ അത് പ്രകൃതിയെ നശിപ്പിക്കുകയും വംശീയവും സാമുദായികവും ലൈംഗികവുമായ രൂപങ്ങളുപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കയും പുറന്തള്ളുകയും അവരുടെ ജീവിതമാര്ഗങ്ങള് നശിപ്പിക്കുകയും ചെയ്യുന്ന ആഗോളാധികാരക്രമമായി മാറിയിരിക്കുന്നു. ഒന്നുകില്‍ തങ്ങളുടെ പാര്‍ശ്വവര്‍ത്തികളായി നില്ക്കുക, അല്ലെങ്കില്‍ തകര്‍ക്കപ്പെടുക എന്നതാണ് സാമ്രാജ്യത്വത്തിന്റെ മുദ്രാവാക്യം. അതിനായി ബൂര്‍ഷ്വാ ലിബറല്‍ ജനാധിപത്യക്രമങ്ങളെയും രാഷ്ട്രീയപാര്‍ടികളെയുമെല്ലാം ഉപയോഗിക്കുന്നു. പുറന്തള്ളപ്പെടുന്ന ജനങ്ങളുടെ ഇടയില്‍ ചാരപ്പണിനടത്തി സ്വന്തം പാര്‍ശ്വവര്‍ത്തികളെ സൃഷ്ടിക്കാന്‍ കനത്ത ഫണ്ടിംഗ് നല്കി പൗരസമൂഹ സംഘടനകളെ (എന്‍ജിഒഇപ്പോള്‍ സിഎസ്ഒ) ഉപയോഗിക്കുകയും ചെയ്യുന്നു. ഫിനാന്‍സ് മൂലധനവും ബഹുരാഷ്ട്ര കുത്തകകളും സാമ്രാജ്യാധികാരത്തിന്റെ ആയുധങ്ങളാണ്. ഇവ കൂടാതെയാണ് സൈനികമായ അടിച്ചമര്‍ത്തലുകളും ഭീകരതയുടെ സൃഷ്ടിയും. ഇതിനെതിരായി വളര്‍ന്നുവരുന്ന പ്രതിരോധം എപ്പോഴും പ്രാദേശികമായിരിക്കും. അത്തരത്തിലുള്ള സാധ്യതകള്‍ മാത്രമാണ് സാമ്രാജ്യാധികാരത്തിന്റെ വിനിമയത്തിലുള്ളത്. എന്നാല്‍ ഇത്തരം പ്രതിരോധങ്ങളിലൂടെയാണ് ജനസഞ്ചയം (ാൗഹശേേൗറല) ഒന്നിക്കുന്നതും സാമ്രാജ്യത്തിന് പ്രഹരമേല്‍പ്പിക്കുന്ന ജൈവ രാഷ്ട്രീയശക്തിയായി മാറുന്നതും. സാമ്രാജ്യത്വത്തിനെതിരെ വളര്‍ന്നുവന്ന നിരവധി ചെറുതും വലുതുമായ പ്രതിരോധ പ്രസ്ഥാനങ്ങളെ നെഗ്രിയുടെ വാദങ്ങള്‍ സ്വാധീനിച്ചിട്ടുണ്ട്. അതേസമയം ഈ വാദങ്ങളുടെ ദൗര്‍ബല്യങ്ങളും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. നെഗ്രിയുടെ അഭിപ്രായത്തില്‍ ജനസഞ്ചയത്തിന്റെ പ്രതിരോധത്തിന്റെ രൂപവും ലക്ഷ്യവും പൊതുസമ്പത്തിന്റെ രൂപീകരണമാണ്. സാമ്രാജ്യത്വംതന്നെ തുറന്നുതരുന്ന വിവര സാങ്കേതികവിദ്യകള്‍ വഴിയായി അഭൗതിക ഉല്പാദനത്തിന്റെ സാധ്യതകളാണ് പൊതു ഇടങ്ങള്‍ സൃഷ്ടിക്കുന്നതും പൊതു സമ്പത്ത് വളര്‍ത്തിക്കൊണ്ടുവരുന്നതും. അതായത് ഭൗതികമായ സമ്പത്ത് എല്ലാം അഭൗതികമായി അതായത് പ്രതീതി മാത്ര (്ശൃേൗമഹ) മൂലധനമായി നിര്‍വചിക്കപ്പെടുന്നതോടെ ജനസഞ്ചയത്തിന് ഭൗതിക സമ്പത്തിന്റെ പൊതുവായ പ്രവേശം ഉണ്ടാവുകയാണ്. അഭൗതിക ഉല്പാദനത്തെ നിര്‍ണയിക്കാനുള്ള ശേഷി അവര്‍ ആര്‍ജിച്ചാല്‍ മതി. മാര്‍ക്സിസത്തിന്റെ ഭാഷയില്‍ മൂലധനം എന്ന മായിക യാഥാര്‍ഥ്യത്തെ തകര്‍ക്കാന്‍ അഭൗതിക ഉല്പാദനത്തിന് സാധിക്കുകയും ജനങ്ങള്‍ക്ക് സ്വകാര്യസ്വത്തിന്റെ പൊതു സമ്പത്താക്കി മാറ്റാന്‍ കഴിയുകയും ചെയ്യും. പക്ഷേ ഇതു നടക്കുന്ന പ്രക്രിയ എന്താണെന്നും അതിനുവേണ്ടി വരുന്ന സമരരൂപങ്ങള്‍ എന്താകുമെന്നും കൃത്യമായി ആവിഷ്കരിക്കാന്‍ ഹാര്‍ട്ടിനും നെഗ്രിക്കും കഴിയുന്നില്ല. ജനസഞ്ചയത്തിനെ പ്രതിരോധത്തിലൂടെ അത്തരം രൂപങ്ങള്‍ വളര്‍ന്നുവരുമെന്നാണ് അവര്‍ പ്രത്യാശിക്കുന്നത്. ലോക വാണിജ്യ ശക്തികളുടെ സിയാറ്റില്‍ സമ്മേളനത്തിനെതിരായ പ്രതിരോധം മുതല്‍ നടക്കുന്ന പ്രതിരോധങ്ങള്‍ ജനസഞ്ചയത്തിന്റെ വളര്‍ച്ചയുടെ രൂപങ്ങളായിട്ടാണ് ഈ നിലപാടിനെ പിന്തുണയ്ക്കുന്നവര്‍ വിലയിരുത്തുന്നത്. ഇവിടെത്തന്നെയാണ് പ്രതിരോധ പ്രസ്ഥാനങ്ങള്‍ നേരിടുന്ന പ്രതിസന്ധിയും പുറത്തുവരുന്നത്. നവലിബറല്‍ ക്രമത്തിന്റെ വളര്‍ച്ച മുതലാളിത്തത്തിന് സമ്മാനിച്ചത് തുടര്‍ച്ചയായ പ്രതിസന്ധികളാണ്. 1989 മുതല്‍ 2001 വരെ എഴുപത്തിരണ്ട് സാമ്പത്തികക്കുഴപ്പങ്ങളാണുണ്ടായത്. തുടര്‍ന്നാണ് ലോകവ്യാപാര കേന്ദ്രത്തിന്റെ നേരെയുണ്ടായ ചാവേര്‍ ആക്രമണവും 2003ല്‍ നാറ്റോ ശക്തികളുടെ ഇറാഖ് ആക്രമണവും നടന്നത്. ഇതിനെ തുടര്‍ന്നുണ്ടായ 2007ലെ ബാങ്ക് തകര്‍ച്ചാ മാന്ദ്യത്തില്‍നിന്ന് സാമ്രാജ്യത്വം ഇതുവരെ കരകയറിയിട്ടില്ല. ഇത്തരം പ്രതിസന്ധികള്‍ക്കിടയിലും നവലിബറല്‍ ക്രമത്തെ ശക്തമായി ന്യായീകരിക്കുകയും അതിന്റെ വലയത്തിലേക്ക് കൂടുതല്‍ രാഷ്ട്രങ്ങളെ ഉള്‍പ്പെടുത്തുകയും ചെയ്യുന്നതിനുള്ള വിഭവങ്ങള്‍ സാമ്രാജ്യത്വത്തിനുണ്ട്. ജി7 രാജ്യങ്ങള്‍ ജി20 (ഇടക്കാലത്ത് ജി 22) രാഷ്ട്രങ്ങളായി വികസിച്ച് തീരുമാനങ്ങളെടുക്കുന്നതും സ്വന്തം പ്രതിസന്ധി മറികടക്കുന്നതിനായി ആഗോള ഫിനാന്‍സ് മൂലധനത്തെ മുഴുവന്‍ ചലിപ്പിക്കാന്‍ അമേരിക്കയ്ക്കുള്ള കഴിവും ഉദാഹരണമാണ്. ഇതെല്ലാം കാണിക്കുന്നത് സജീവവും സക്രിയവുമായ സാമ്പത്തിക രാഷ്ട്രീയാധികാരങ്ങള്‍ തന്നെയാണ് സാമ്രാജ്യത്വത്തിനുള്ളതെന്നാണ്. അതുതന്നെയാണ് ജനങ്ങളെ ഉള്‍ക്കൊള്ളുന്നതും അടിച്ചമര്‍ത്തുന്നതും. എന്നാല്‍ അതിനോടുള്ള പ്രതിരോധം ഇന്നും ശക്തമല്ല. ഇത് ഏറ്റവും പ്രകടമായി പുറത്തുവന്നത് 2007ലെ മാന്ദ്യത്തിനുശേഷമുണ്ടായ വാള്‍സ്ട്രീറ്റ് കയ്യടക്കല്‍, ഓക്ക്ലാണ്ട് കയ്യടക്കല്‍ മുതലായ പ്രസ്ഥാനങ്ങളിലും സ്പെയിനിലെ ഇന്‍ഡിഗ്നാറ്റോ, ഗ്രീസിലെ സ്റ്റൈറിസാ മുതലായ റാഡിക്കല്‍ പ്രസ്ഥാനങ്ങളിലുമാണ്. ഇവയില്‍ സ്റ്റൈറിസായ്ക്കു മാത്രമാണ് നവലിബറല്‍ ക്രമത്തിന് ശക്തമായ വെല്ലുവിളിയുയര്‍ത്താന്‍ കഴിഞ്ഞത്. ഗ്രീസിനെ പൂര്‍ണമായി ഒരു അധമര്‍ണനിലയിലെത്തിച്ച വിദേശവായ്പയ്ക്കെതിരായി സ്റ്റൈറിസയുടെ നിലപാടാണ് അവര്‍ക്ക് പിന്തുണ നേടിക്കൊടുത്തത.് സ്റ്റൈറിസയുടെ അനുഭവം കാണിച്ചത് സംഘടിത രൂപങ്ങളുടെ ആവശ്യമാണ്. വാള്‍സ്ട്രീറ്റ് കയ്യടക്കല്‍ പോലുള്ള പ്രസ്ഥാനങ്ങള്‍ക്ക് ആഗോളതലത്തില്‍തന്നെ പിന്തുണയുണ്ടായിട്ടുപോലും ക്രിയാത്മകമായ പ്രതിരോധ പ്രസ്ഥാനമായി മാറാന്‍ കഴിയാത്തതും സംഘടിത രൂപങ്ങളുടെ അഭാവംകൊണ്ടാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. വ്യക്തമായ പൊതു സമീപനവും വ്യത്യസ്ത പ്രതിരോധ രൂപങ്ങളെയും പ്രവര്‍ത്തന രീതികളെയും ഉള്‍ക്കൊള്ളാന്‍ കഴിവുള്ള പ്രതിരോധ രാഷ്ട്രീയ പാര്‍ടിയും ആവശ്യമാണെന്ന നിലപാടാണ് വളര്‍ന്നുവരുന്നത്. അതിനോടൊപ്പം പ്രതിരോധത്തിന് വ്യക്തമായ ബദല്‍ സമീപനവും ലക്ഷ്യവുമുണ്ടാകണം. അത് ഇന്നത്തെ സാഹചര്യത്തില്‍ സോഷ്യലിസംതന്നെയാണെന്നും കമ്യൂണിസം ലക്ഷ്യമെന്ന നിലയില്‍ പ്രസക്തമാണെന്നുമുള്ള ആശയങ്ങള്‍തന്നെയാണ് നിലനില്‍ക്കുന്നത്. സോഷ്യലിസത്തെയും കമ്യൂണിസത്തെയും കുറിച്ചുള്ള സങ്കല്പങ്ങളില് അഭിപ്രായഭിന്നതകളുണ്ടെന്നത് നേരാണ്. ഇതുവരെ നിലനിന്ന സോഷ്യലിസത്തെ വ്യത്യസ്ത സാഹചര്യങ്ങളില്‍ നടന്ന പരീക്ഷണങ്ങളായി കണ്ട് അവയുടെ അനുഭവങ്ങള്‍ ഉള്‍ക്കൊള്ളുക എന്ന സമീപനം മുതല്‍ ജൈവസ്വഭാവമുള്ള പുതിയ കമ്യൂണിസ്റ്റ് സങ്കല്പം വളര്‍ത്തിയെടുക്കുക എന്ന ആശയംവരെ നിലവിലുണ്ട്. ഇതിനുവേണ്ടിയുള്ള ശ്രമങ്ങളെ വിപുലമായ ജനകീയ പ്രക്രിയയുടെ ഭാഗമായാണ് കാണുന്നത്. ഏതാനുംപേര്‍ ചേര്‍ന്ന് സാമൂഹ്യ വിപ്ലവം സൃഷ്ടിക്കാമെന്ന വാന്‍ഗാര്‍ഡിസ്റ്റ് സമീപനത്തെയും മുതലാളിത്തത്തിലെ മാറ്റങ്ങള്‍വഴി സോഷ്യലിസത്തിലേക്കു നീങ്ങാമെന്ന സോഷ്യല്‍ ഡെമോക്രാറ്റിക് സമീപനത്തെയും ഇവര്‍ നിരാകരിക്കുന്നു. നെഗ്രിയുടെ ജനസഞ്ചയത്തിന്റെ പ്രതിരോധം വര്‍ഗസമരങ്ങള്‍ക്ക് ബദലാണെന്ന് കരുതുന്നവര്‍ ഇന്നു കുറവാണ്. നെഗ്രിപോലും വര്‍ഗങ്ങളെ നിഷേധിക്കുന്നില്ല. വര്‍ഗങ്ങളുടെ ഘടനയിലും വര്‍ഗ സമരങ്ങളുടെ സ്വഭാവത്തിലും മാറ്റം വന്നിട്ടുണ്ടെന്ന് അംഗീകരിക്കുന്നവരാണ് ഏറെയും. മുതലാളിത്തത്തിന്റെ വളര്‍ച്ചയുടെ ദശകളില്‍ വളര്‍ന്നുവന്ന മുതലാളി തൊഴിലാളി വൈരുദ്ധ്യങ്ങള്‍ ഇന്ന് മൂലധനവും അധ്വാനവും തമ്മിലുള്ള സാര്‍വത്രിക വൈരുദ്ധ്യങ്ങളായി മാറുകയാണ്. ജനസഞ്ചയം യഥാര്‍ഥത്തില്‍ ഉഴപ്പാളികളാണ്. തൊഴിലാളിവര്‍ഗത്തെ കൂടാതെ, മുതലാളിത്തം നല്കിയ സ്ഥലങ്ങളില്‍ കഠിനാധ്വാനം ചെയ്യേണ്ടി വരുന്ന കാഷ്വല്‍ തൊഴിലാളികളും കൂലിപ്പട്ടാളവുമെല്ലാം അതിന്റെ ഭാഗമാണ്. അവരെ പ്രിക്കേറിയേറ്റ് എന്ന് ചിലര്‍ വിളിക്കുന്നുണ്ട്. ഐടി മേഖലയില്‍ പണിയെടുക്കുന്ന "ജ്ഞാനത്തൊഴിലാളി"കളും ഇതില്‍പെടും. ഇവര്‍ കൂടാതെ ഗ്രാമതലങ്ങളിലെ തൊഴില്‍സേന മുഴുവനും മുതലാളിത്തത്തിനുവേണ്ടി വിടുപണിയെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. ഇവരെ തൊഴില്‍ സേനയാക്കി നിര്‍ത്താനും കൂലിവെട്ടിക്കുറയ്ക്കാനും ജാതി, വംശം, മതം, ലിംഗപദവി തുടങ്ങിയവയെയെല്ലാം ഇന്ന് ഉപയോഗിക്കുന്നുണ്ട്. പണിയെടുക്കുന്നയാളുടെ ദേശീയതയും കൂലി കുറയ്ക്കാനുള്ള ഉപാധിയാണ്. ഫിലിപ്പിനോയും പാക്കിസ്താനിയും ആഫ്രിക്കക്കാരുമെല്ലാം പിച്ചക്കാശിന് പണിയെടുക്കുന്നവരാണ്. ഇത്തരത്തിലുള്ള പ്രാകൃതം മുതല്‍ ഉല്‍ക്കൃഷ്ടംവരെയുള്ള ചൂഷണ രൂപങ്ങളാണ് മൂലധനത്തെ നിലനിര്‍ത്തുന്നത്. ചൂഷിതര്‍ തൊഴിലെടുക്കുന്ന വര്‍ഗമാണ്. അവരുടെ അനുഭവങ്ങള്‍ വ്യത്യസ്തമാകാമെന്നുമാത്രം. നെഗ്രിയുടെ ജനസഞ്ചയത്തിന് വ്യക്തമായ വര്‍ഗതലം ഉണ്ടെന്നാണ് ഇത് കാണിക്കുന്നത്. അതുകൊണ്ടുതന്നെ വര്‍ഗസമരം കാലഹരണപ്പെടുന്നില്ല. അതിനുപകരം മൂലധനത്തിനെതിരായ സാര്‍വത്രിക ചെറുത്തുനില്പായി മാറുകയാണ് ചെയ്യുന്നത്. പ്രതിരോധത്തെ സംബന്ധിച്ച ആധുനികോത്തര സമീപനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതും ഇതാണ്. സമൂഹവൈരുദ്ധ്യങ്ങളെ അധികാരഘടനയും ചെറുത്തുനില്പുമായി മാത്രം കാണുന്ന ഔപചാരിക യുക്തിയുടെ ദൗര്‍ബല്യമാണത്. ഇത്തരം ചര്‍ച്ചകളിലും സംവാദങ്ങളിലും ആംആദ്മി പാര്‍ടി എവിടെയാണ് നില്‍ക്കുന്നത്? മേല്‍ വിവരിച്ചവിധത്തിലുള്ള ജനസഞ്ചയത്തിന്റെ രാഷ്ട്രീയത്തെ ആം ആദ്മി പാര്‍ടി പ്രതിനിധീകരിക്കുന്നുണ്ടോ? ടീം അണ്ണായുടെ (മാധ്യമങ്ങള്‍ അടിച്ചേല്പിച്ച മാനേജ്മെന്റ് പല്ലവിയാണിത്) ചെറുത്തുനില്പ് "ജനസഞ്ചയ"ത്തിന്റേതായിരുന്നില്ല. അണ്ണാ ഹസാരെ എന്ന വ്യക്തിയുടെ അഴിമതിക്കെതിരായ ഉപവാസത്തിന് മറ്റുള്ളവര്‍ പിന്തുണയ്ക്കുകയാണ് ചെയ്തത്. 3ജി സ്പെക്ട്രവും കല്‍ക്കരി കുംഭകോണവും പോലുള്ള അഴിമതികളുടെ തോത് കണ്ട് അന്തംവിട്ട മദ്ധ്യവര്‍ഗം അവരെ പിന്തുണയ്ക്കുകയും മറ്റു പല നഗരങ്ങളിലും രംഗത്തുവരികയും ചെത്തു. ഇവിടെ മാധ്യമങ്ങളുടെയും സാമൂഹ്യ നെറ്റ്വര്‍ക്കുകളുടെയും സ്വാധീനവും പ്രകടമായിരുന്നു. അഴിമതിക്കെതിരായി രംഗത്തുവന്ന മദ്ധ്യവര്‍ഗം നവലിബറല്‍ ക്രമത്തിന്റെ ചവിട്ടേറ്റു പിടയുന്ന ജനസഞ്ചയമായിരുന്നില്ല. ഇന്ത്യയിലെ നവലിബറല്‍ ക്രമത്തിന്റെ ആഘാതത്തില്‍ നല്ലൊരു ഭാഗവുമേല്‍ക്കേണ്ടി വന്നത് ഗ്രാമപ്രദേശങ്ങളിലാണ്. അണ്ണാ ഹസാരെയുടെ ആദര്‍ശ ഗ്രാമമായ റലെഗന്‍ സിദ്ദിയില്‍ നിന്നൊഴികെ മറ്റ് ഗ്രാമങ്ങളില്‍നിന്ന് അധികംപേര്‍ സത്യാഗ്രഹത്തിലുണ്ടായിരുന്നില്ല. എങ്കിലും മദ്ധ്യവര്‍ഗത്തിെന്റ പ്രതികരണത്തിന് പ്രസക്തിയുണ്ടായിരുന്നു. പുതിയ സാമ്പത്തികനയങ്ങളുടെ ആഘാതം മദ്ധ്യവര്‍ഗങ്ങളിലേക്കു വ്യാപിക്കുന്നുവെന്നതിെന്റ സൂചനയായിരുന്നു അത്. ആ പിന്തുണ ജന്‍ലോക്പാല്‍ ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ച പാര്‍ലമെന്റിലെടുക്കാന്‍ ഭരണകക്ഷിയെ നിര്‍ബന്ധിച്ചു. അവിടെ ഇടതുപക്ഷ കക്ഷികളടക്കമുള്ളവര്‍ സ്വീകരിച്ച ശക്തമായ നിലപാട് അഴിമതിക്കെതിരായ നിയമനിര്‍മാണം യാഥാര്‍ത്ഥ്യമാക്കി. അതിനുശേഷമാണ് അരവിന്ദ് കേജരിവാള്‍ പ്രശാന്ത് ഭൂഷെന്റയും മറ്റു ടീം അണ്ണാ പ്രവര്‍ത്തകരുടെയും സഹായത്തോടെ പാര്ടിയുണ്ടാക്കാന് തുനിഞ്ഞത്. അതോടെ അണ്ണായുടെ സഹപ്രവര്‍ത്തകര്‍ രണ്ടായി പിളര്‍ന്നു. അവരില്‍ കിരണ്‍ ബേദി ഇപ്പോള്‍ ബിജെപിയെ പിന്തുണച്ചു പരസ്യമായി രംഗത്തുവന്നിരിക്കുകയാണ്. ആം ആദ്മിയുടെ വിജയം അഴിമതിക്കും ഭരണകൂടത്തിെന്റ ജീര്‍ണതയ്ക്കുമെതിരായ ജനങ്ങളുടെ, പ്രത്യേകിച്ച് ഡല്‍ഹിയിലെ മദ്ധ്യവര്‍ഗത്തിെന്റ പ്രതികരണമായി കണക്കാക്കുന്നതില്‍ തെറ്റില്ല. അതിന് "ജൈവ" സ്വഭാവമുണ്ടെന്നും വേണമെങ്കില്‍ വാദിക്കാം, ഇതിനെക്കാള്‍ ശക്തമായ ജനസഞ്ചയത്തിെന്റ ജൈവ പ്രതിരോധം നെഗ്രി പുസ്തകങ്ങളെഴുതുന്നതിനു വളരെ മുമ്പു തന്നെ ഉത്തരേന്ത്യയില്‍ ഉണ്ടായി എന്നോര്‍ക്കുന്നതു നല്ലതാണ്. 1977ല്‍ അടിയന്തിരാവസ്ഥ പിന്‍വലിച്ചതിനുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ജനതാ പാര്‍ടിയ്ക്കുണ്ടായ വിജയമാണത്. അടിയന്തിരാവസ്ഥ പിന്‍വലിച്ചതിനും തിരഞ്ഞെടുപ്പിനും ഇടയിലുള്ള കുറച്ചു നാളുകള്‍കൊണ്ട് തട്ടിക്കൂട്ടിയ പാര്‍ടിയാണ് അന്ന് ദല്‍ഹിയില്‍ ആധിപത്യം സ്ഥാപിച്ചത്. കേജരിവാള്‍ ഷീലാ ദീക്ഷിതിനെ തോല്പിച്ചത് പുകഴ്ത്തുന്നവര്‍, തോല്ക്കാന് മാത്രം വിധിക്കപ്പെട്ട് റായ്ബറേലിയില്‍ മല്‍സരിച്ച രാജ്നാരായണ്‍ ഇന്ദിരാഗാന്ധിയെ അടിയറവു പറയിച്ചതും ഓര്‍ക്കുന്നത് നല്ലതാണ്. ഇന്ദിരാഗാന്ധി തോല്‍ക്കണം എന്ന ജനങ്ങളുടെ വിധിയെഴുത്തിനുള്ള നിമിത്തം മാത്രമായിരുന്നു രാജ്നാരായണ്‍. ഇന്ദിരാഗാന്ധി തോറ്റതായി പ്രഖ്യാപനം വന്നപ്പോള്‍ ദല്‍ഹിയിലെ തെരുവുകളില്‍ ആനന്ദനൃത്തം ചെയ്തതും സാധാരണ ജനമായിരുന്നു, "ജനസഞ്ചയ"മായിരുന്നു. ഇതിെന്റ മറ്റൊരു വിധത്തിലുള്ള ആവര്‍ത്തനമാണ് ഇപ്പോള്‍ ദല്‍ഹിയില്‍ കണ്ടത്. ഇന്നത്തെ നവലിബറല്‍ വ്യവസ്ഥയ്ക്ക് സ്വന്തം താല്പര്യങ്ങള് നടപ്പിലാക്കുന്നതിന് അടിയന്തിരാവസ്ഥ പോലുള്ള അധികാരരൂപങ്ങള്‍ ആവശ്യമില്ല. അടിയന്തിരാവസ്ഥയ്ക്ക് ചെയ്യാന്‍ കഴിയുന്നത് സിഎംഎസ് പോലുള്ള കേന്ദ്രീകൃത ചാരരൂപങ്ങള്‍ വഴിയും ആധാര്‍ കാര്‍ഡ് വഴിയുമൊക്കെ ചെയ്യാന്‍ കഴിയും. സോഷ്യല്‍ നെറ്റ്വര്ക്കുകള് വഴി പ്രതിരോധ ഗ്രൂപ്പുകള്‍ക്കും ധാരാളം ആശയങ്ങള്‍ ലഭിക്കും. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ ലോകസമ്പദ്വ്യവസ്ഥയിലും ലോക രാഷ്ട്രീയത്തിലും വന്ന മാറ്റങ്ങളെയും ഇന്ത്യന്‍ സമ്പദ്ഘടനയിലും സമൂഹത്തിലും രാഷ്ട്രീയത്തിലും വന്ന മാറ്റങ്ങളെയും സംബന്ധിച്ച് നിരവധി പഠനങ്ങളും അഭിപ്രായങ്ങളും സംവാദങ്ങളും ഇന്നു ലഭ്യമാണ്. ഒരു രാഷ്ട്രീയ പാര്‍ടി രൂപപ്പെടുത്തുന്ന ആളുകള്‍ക്ക് അത്തരത്തിലുള്ള ഒരു നിലപാടുതറ സൃഷ്ടിക്കാന്‍ പ്രയാസമില്ല. അതിനു അത്താണിയായി മാറാന്‍ കഴിയുന്ന നിരവധി ഗവേഷകരും സാങ്കേതിക വിദഗ്ദ്ധരും നിയമജ്ഞരും ആം ആദ്മിയുടെ പക്കല്‍ തന്നെയുണ്ട്. എന്നിട്ടും അത്തരത്തിലുള്ള കാഴ്ചപ്പാട് രൂപപ്പെടുത്താന്‍ കഴിയാത്തതെന്തുകൊണ്ടാണെന്ന ചോദ്യം അവശേഷിക്കുന്നു. ആം ആദ്മിയില്‍ ചേര്‍ന്ന അക്കാദമിക് പണ്ഡിതന്മാരില് ഒരാളായ യോഗേന്ദ്ര യാദവ് പറഞ്ഞത് ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യത്തെ (ചമശേീിമഹ അഹഹശമിരല ീള ജലീുഹലെ ങീ്ലാലിേെ ചഅജങ) ആം ആദ്മി പാര്‍ടിയില്‍ കൊണ്ടുവരുമെന്നാണ്. മേധാപട്കറിനെപോലെ എന്‍എപിഎമ്മിെന്റ പ്രധാന പ്രവര്‍ത്തകര്‍ ആം ആദ്മിയില്‍ ചേരുമെന്ന വാര്‍ത്തയുണ്ട്. ഇന്ത്യയില്‍ പലയിടങ്ങളിലും പ്രവര്‍ത്തിച്ചുവരുന്ന പരിസ്ഥിതി ദളിത് ആദിവാസി പ്രവര്‍ത്തകരുടെയും സന്നദ്ധ സംഘടനകളുടെയും സഖ്യമാണ് എന്‍എപിഎം. ഇടതുപക്ഷ പ്രസ്ഥാനങ്ങളോട് അനുഭാവമൊന്നും ഇതുവരെ അവര്‍ പ്രകടിപ്പിച്ചിട്ടില്ല. കമ്യൂണിസ്റ്റ് പാര്‍ടികളെ ശക്തമായെതിര്‍ക്കുന്നതില്‍ അവര്‍ മുന്‍പന്തിയിലുണ്ടായിട്ടുമുണ്ട്. അവരില്‍ പലരും അനുവര്‍ത്തിച്ചു വരുന്ന സന്നദ്ധ സംഘടനാ രാഷ്ട്രീയത്തിലും സ്വത്വരാഷ്ട്രീയത്തിലും ഇടതുപക്ഷം വിയോജിപ്പു പ്രകടിപ്പിച്ചിട്ടുണ്ട്. "ഭരണകൂട ഭീകരത"യോടും ബ്രാഹ്മണ സവര്‍ണാധിപത്യത്തോടും പരിസ്ഥിതി സന്തുലിതമല്ലാത്ത കേവല വികസന തന്ത്രങ്ങളോടുമുള്ള എതിര്‍പ്പല്ലാതെ, ഇത്തരം ജനവിരുദ്ധ പ്രവണതകളുടെ വര്‍ഗപരമായ അടിത്തറ കണ്ടെത്താന്‍ അവര്‍ ശ്രമിച്ചിട്ടില്ല. ചുരുങ്ങിയത്, നവലിബറല്‍ ക്രമത്തിനെതിരായി ആഗോളതലത്തില്‍ പടര്‍ന്നുപിടിക്കുന്ന എതിര്‍പ്പിനോട് അവര്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിട്ടുമില്ല. സന്നദ്ധ പ്രസ്ഥാനങ്ങളുടെ ആഗോളവേദിയായ വേള്‍ഡ് സോഷ്യല്‍ ഫോറത്തില്‍ ചിലര്‍ പങ്കെടുത്തിട്ടുണ്ടെന്നു മാത്രം. ഇവയോടുള്ള നിലപാട് എന്താണെന്ന് അരവിന്ദ് കേജരിവാളും കൂട്ടരും വ്യക്തമാക്കിയിട്ടുമില്ല. നവലിബറലിസത്തിനെതിരായി പരസ്യമായ നിലപാടെടുക്കുകയോ ചുരുങ്ങിയത് വേള്‍ഡ് സോഷ്യല്‍ ഫോറം അംഗീകരിക്കുന്ന മറ്റൊരു ലോകം സാധ്യമാണെന്നും അത് സോഷ്യലിസമാണെന്നുമുള്ള നിലപാടിലേക്കെങ്കിലും വരുകയോ ചെയ്യാന്‍ ഇതുവരെ ആം ആദ്മി പാര്‍ടി തയ്യാറായിട്ടില്ല. "വ്യവസ്ഥാപിത മുഖ്യധാരാ" ഇടതുപക്ഷ പാര്‍ടികളോട് വിയോജിച്ചു കൊണ്ടുതന്നെ ലോകമാസകലമുള്ള നിരവധി പ്രതിരോധ പ്രവര്‍ത്തകര്‍ അംഗീകരിക്കുന്ന വീക്ഷണമാണിത്. അതുപോലും ആം ആദ്മിയുടെ നിലപാടിെന്റ ഭാഗമല്ല. ആം ആദ്മി പാര്‍ടിയുടെ വേരുകള്‍ രാജീവന് അഭിമാനപൂര്‍വം വിശദീകരിക്കുന്ന "ജനസഞ്ചയ"ത്തിെന്റ രാഷ്ട്രീയത്തിലല്ല, മറ്റു ചില ഇടങ്ങളിലാണ്. നവഗാന്ധിയന് സ്വാധീനമുള്ളതും കമ്യൂണിസ്റ്റ് ഇടതുപക്ഷത്തിെന്റ വിപ്ലവ സങ്കല്പങ്ങളോടും പ്രവര്‍ത്തന പരിപാടികളോടും സൈദ്ധാന്തികമായി വിയോജിപ്പുള്ളതുമായ ഗ്രൂപ്പുകളും ബുദ്ധിജീവികളും കഴിഞ്ഞ ദശകങ്ങളില്‍ രൂപംകൊണ്ടിട്ടുണ്ട്. വര്‍ഗ സമീപനത്തിനുപകരം നവഗാന്ധിയന് സ്വഭാവമുള്ള ധാര്‍മികതയിലും പരിസ്ഥിതി സന്തുലനം, ലിംഗനീതി, സാമൂഹ്യനീതി തുടങ്ങിയവയിലും അധിഷ്ഠിതമായ സാമൂഹ്യ പ്രവര്‍ത്തനരീതിയാണ് അവരെ സ്വാധീനിച്ചത്. അവരില്‍ ചിലര്‍ ജയപ്രകാശ് നാരായണെന്റ സമ്പൂര്‍ണ വിപ്ലവത്തില്‍ ആവേശം കൊണ്ടവരാണെങ്കില്‍ മറ്റുചിലര്‍ ആധുനികോത്തര സ്വഭാവമുള്ള "പൗരസമൂഹ രാഷ്ട്രീയത്തില്‍" നിന്ന് ഊര്‍ജം സംഭരിച്ചവരാണ്. ജെപിയുടെയും ലോഹ്യയുടെയും ആരാധകര്‍ പിന്നോക്ക വിഭാഗങ്ങളുടെ വക്താക്കളാവുകയും രാഷ്ട്രീയ പാര്‍ടികള്‍ (വിവിധ ജനതാദളുകള്‍, ലോകശക്തി) രൂപീകരിക്കുകയും ചെയ്തു. മറ്റു ചിലര്‍ പൗരസമൂഹ സംഘടനകളായി തന്നെ നില്‍ക്കുകയും പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്കും നവഗാന്ധിയന് സ്വഭാവമുള്ള പ്രാദേശിക രൂപങ്ങള്‍ക്കും നേതൃത്വം നല്‍കുകയും ചെയ്തു. ഇവരിലാരും തന്നെ കമ്യൂണിസ്റ്റ് ഇടതുപക്ഷത്തോട് അനുഭാവമുള്ളവരോ ചുരുങ്ങിയത് സമാനമായ ഒരു സോഷ്യലിസ്റ്റ് ഭാവിയെക്കുറിച്ച് വ്യാകുലപ്പെടുകയോ ചെയ്തവരായിരുന്നില്ല. താല്കാലിക പ്രശ്നങ്ങളുടെ പരിഹാരം മാത്രമായിരുന്നു എല്ലാവരുടെയും മുന്നില്‍. ഇവരില്‍ വിദേശഫണ്ടടക്കമുള്ള ഫണ്ട് വാങ്ങുന്ന സംഘടനകളും അല്ലാത്തവയുമുണ്ടായിരുന്നു. നര്‍മ്മദാ ബച്ചാവോ ആന്ദോളന് അടങ്ങുന്ന സംഘടനകളുടെ വേരുകള്‍ ഇത്തരം പൗരസമൂഹ രൂപങ്ങളില്‍ കാണാം. ഇവരെ ഏകോപിപ്പിക്കാനുള്ള ശ്രമങ്ങളാണ് എന്‍എപിഎമ്മില്‍ എത്തിച്ചത്. ആശിശ് നന്ദി മുതല്‍ യോഗേന്ദ്ര യാദവ് വരെയുള്ള ബുദ്ധിജീവികള്‍ ഇത്തരം സംഘടനകളില്‍ പലതിെന്റയും ധൈഷണിക സ്രോതസ്സായി മാറുകയും ചെയ്തു. സാമ്രാജ്യത്വത്തെയോ നവലിബറലിസത്തെയോ പരസ്യമായി വിമര്‍ശിക്കുന്നവരില്‍ ഇവരാരും പെടുന്നില്ല. അടിയന്തിരാവസ്ഥയ്ക്കെതിരായ ബഹുജനവികാരം എങ്ങനെ ജനതാപാര്‍ടിയുടെ വിജയത്തിലെത്തിയെന്ന് നാം കണ്ടതാണ്. വന്ധ്യംകരണ ശസ്ത്രക്രിയകളും "നഗരശുദ്ധി"യുടെ പേരില്‍ ചേരിനിവാസികളെ മുഴുവന്‍ കൂട്ടത്തോടെ ഒഴിപ്പിച്ച് യമുനാനദിക്കക്കരെ കടത്തിയതുമാണ് (അടിയന്തിരാവസ്ഥയിലെ ഭീകരതയ്ക്ക് ജനങ്ങള്‍ നല്കിയ പേര് സഞ്ജയ്ഗാന്ധി എന്നായിരുന്നു) അന്ന് ജനങ്ങളെ പ്രകോപിപ്പിച്ചത്. ഇന്ന് പരസ്യമായ അഴിമതി, ഉള്ളിയുടെയും സമസ്ത വസ്തുക്കളുടെയും വിലക്കയറ്റം, വെള്ളത്തിനുവരെ കരം ചുമത്തുന്ന അവസ്ഥ, പാചകവാതകത്തിനും പെട്രോളിനും കൊടുക്കേണ്ട കനത്ത വില, ജനങ്ങളുടെ സുരക്ഷിതത്വത്തിെന്റ തകര്‍ച്ച, നിര്‍ഭയ (ജ്യോതിസിംഗ് പര്‍മാര്‍)യുടെ ക്രൂരമായ ലൈംഗിക പീഡനവും മരണവും, പിന്നീടും നടന്ന തുടര്‍ച്ചയായ പീഡനങ്ങള്‍ തുടങ്ങിയവയാണ് ഇന്ന് ജനങ്ങളെ പ്രകോപിപ്പിക്കുന്നത്. ഇത് പ്രധാനമായും ബാധിച്ചത് സര്‍ക്കാര്‍ ജീവനക്കാരും മറ്റു ജീവനക്കാരുമടക്കമുള്ള ഇടത്തരക്കാര്‍ തിങ്ങി നിറഞ്ഞ പ്രദേശങ്ങളിലാണ്. അത്തരം പ്രദേശങ്ങളില്‍നിന്നാണ് ആം ആദ്മി സ്ഥാനാര്‍ത്ഥികള്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചതും. നവലിബറല്‍ നയങ്ങള്‍ ബാധിച്ച ഇടത്തരക്കാര്‍ തീര്‍ച്ചയായും "ജനസഞ്ചയ"ത്തിെന്റ ഭാഗമാണ്. ഇത്തരം, "ജനസഞ്ചയ"ത്തിെന്റ നവലിബറല്‍ വിരുദ്ധ വികാരത്തെ കൃത്യമായ രാഷ്ട്രീയ മുദ്രാവാക്യങ്ങളിലൂടെ വളര്‍ത്തേണ്ട ബാധ്യത അവിടെ സ്വാധീനശക്തിയുള്ളവര്‍ക്കു തന്നെയാണ്. അതായത്, ജനതാപാര്‍ടിയെക്കാളധികം പുതിയ സാഹചര്യങ്ങളില്‍ പുതിയ മുദ്രാവാക്യങ്ങളുയര്‍ത്തി ജനവികാരത്തെ സംഘടിപ്പിക്കാനുള്ള ബാധ്യത ആം ആദ്മി പാര്‍ടിയ്ക്കുണ്ട്. സംശുദ്ധമായ ഭരണം കൊണ്ടും ഭരണത്തിലുറപ്പു വരുത്തുന്ന സാമൂഹ്യനീതികൊണ്ടും മാത്രം പരിഹരിക്കാവുന്നവയല്ല ജനരോഷത്തിനു കാരണമായ പ്രശ്നങ്ങള്‍. അതു സൃഷ്ടിച്ച മൂലധനത്തിെന്റ യുക്തിയുണ്ട്. അതിനെ പ്രയോഗതലത്തില്‍ കൊണ്ടുവന്ന ഭരണകൂട നയങ്ങളുണ്ട്. ജന്‍ലോക്പാല്‍ ഭരണകൂട നയങ്ങള്‍ക്കെതിരായ പ്രതിരോധത്തിെന്റ ചെറുഭാഗം മാത്രമാണ്. അഴിമതിയെ തുടച്ചു നീക്കണമെങ്കില്‍ അതു സൃഷ്ടിക്കുന്ന ധനമൂലധനത്തിെന്റ പ്രയോഗരൂപങ്ങള്‍ ഇല്ലാതാകണം. പ്രതിരോധ രൂപങ്ങള്‍ മൂലധനത്തെ തന്നെ ഉച്ചാടനം ചെയ്യുന്ന പ്രായോഗിക രൂപങ്ങളിലേക്കു തിരിയണം. ചുരുങ്ങിയത് അത്തരം ഒരു ദിശാബോധമെങ്കിലും വളര്‍ത്തിയെടുക്കാന്‍ കഴിയണം. ആം ആദ്മി പാര്‍ടിയുടെ ഇന്നത്തെ ഘടനയും പ്രവര്‍ത്തനശൈലിയും പരിശോധിക്കുമ്പോള്‍ അത്തരത്തിലുള്ള ദിശാബോധം അവര്‍ക്ക് വളര്‍ത്തിയെടുക്കാന്‍ കഴിയുമെന്ന് കരുതുക പ്രയാസമാണ്. തീര്‍ച്ചയായും അവര്‍ ജനാധിപത്യവാദികളും കൂടുതല്‍ ജനവികാരത്തെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നവരുമാണ്. ഇന്നത്തെ ഭരണകൂടനയങ്ങള്‍ക്കെതിരായ പോരാട്ടത്തിന് അതുമാത്രം പോര, സൈദ്ധാന്തികവും പ്രായോഗികവുമായ തലങ്ങളില്‍ ഭരണകൂടനയങ്ങള്‍ക്ക് ബദലുകള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങളും വേണം.<br />
<br />
കമ്യൂണിസ്റ്റ് ഇടതുപക്ഷം അധികാരം സ്ഥാപിച്ച സ്ഥലങ്ങളില്‍ അത്തരം ബദലുകള്‍ക്കുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. അവയെക്കുറിച്ച് ഇതേ ബുദ്ധിജീവികളില്‍നിന്നു തന്നെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുമുണ്ട്. സ്വാഭാവികമായും പുതിയ രാഷ്ട്രീയത്തിെന്റ വക്താക്കളില്നിന്ന് പ്രതീക്ഷിക്കേണ്ടത് സംശുദ്ധഭരണം മാത്രമല്ല, ക്രിയാത്മകമായ ജനകീയ ബദലുകള്‍ കൂടിയാണ്. 'സംശുദ്ധമായി' നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കുന്നത് "ജൈവ" രാഷ്ട്രീയമല്ല. നവലിബറല്‍ നയങ്ങള്‍ക്കെതിരെ വെല്ലുവിളി ഉയര്‍ത്താനും അവയ്ക്കു കഴിയണം. അത്തരം ദിശാബോധം ഇതുവരെ ആം ആദ്മി പാര്‍ടിയുടെ വക്താക്കള്‍ പ്രദര്‍ശിപ്പിച്ചിട്ടില്ല. പ്രകാശ് കാരാട്ട് തെന്റ ലേഖനത്തിലൂടെ സൂചിപ്പിച്ചതും ഇതേ അവ്യക്തതയെയാണ്. ജനസഞ്ചയത്തിെന്റ അനുഭവങ്ങളില്‍നിന്നും വികാരങ്ങളില്‍നിന്നും ഉയര്‍ന്ന് പുതിയ സമൂഹത്തിെന്റ നിര്‍മിതിക്കുള്ള വിഭവങ്ങളും പ്രായോഗിക രൂപങ്ങളും വളര്‍ത്തിയെടുത്താല്‍ മാത്രമാണ് സാമ്രാജ്യത്വത്തിെന്റ തകര്‍ച്ച യാഥാര്‍ഥ്യമാകുക.<br />
<br />
വര്‍ഗസമരം എന്നു പറയുന്നതും ഈ പോരാട്ടത്തെയാണ്. അത് തീര്‍ച്ചയായും ജൈവമായ രാഷ്ട്രീയ പ്രവര്‍ത്തനവുമാണ്. രൂപംകൊണ്ട് മാസങ്ങള്‍ മാത്രമായ ഒരു പാര്‍ടിയില്‍നിന്ന് ഇത്രയും പ്രതീക്ഷിക്കുക സാധ്യമല്ല. അത്തരം ഒരു ഭാവി വിഭാവനം ചെയ്യാന്‍ കെല്പുള്ള ധാരാളം ബുദ്ധിജീവികള്‍ കേരളത്തിലടക്കം ഇത്തരം സംവിധാനത്തിന് പിന്തുണ നല്‍കുകയോ ചേരുകയോ ചെയ്യുന്നുണ്ട്. അവരില്‍നിന്ന് വ്യക്തമായ ഒരു സമീപനരേഖയെങ്കിലും വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അതില്ലെങ്കില്‍ അത് മറ്റൊരു ബൂര്‍ഷ്വാ ലിബറല്‍ സംവിധാനമാവുകയും ചെയ്യും. അതുകൊണ്ട് വ്യക്തമായ നയപരിപ്രേക്ഷ്യങ്ങളുടെ അടിസ്ഥാനത്തിലല്ലേ നാം ആം ആദ്മി പാര്‍ടിയുടെ വിധി നിര്‍ണയിക്കേണ്ടത്? അതിനുമുമ്പു തന്നെ നെഗ്രിയുടെ ഭാഷയില്‍ എഴുതുകയും ആം ആദ്മി പാര്‍ടിക്കും ഇടതുപക്ഷത്തിനും ബുദ്ധിയുപദേശിക്കുകയും ചെയ്യുന്നത് ഒരുതരം അമിതാവേശ പ്രകടനമല്ലേ? നമ്മുടെ ബുദ്ധിജീവികളുടെ മദ്ധ്യവര്‍ഗ സ്വഭാവമല്ലേ അതു കാണിക്കുന്നത്?<br />
<div>
<br />***<b> കെ എന്‍ ഗണേശ്</b></div>
</div>
Jawahar Dreamshttp://www.blogger.com/profile/10058279601354670256noreply@blogger.com0tag:blogger.com,1999:blog-6508989714874750850.post-21449823352203207332014-02-13T04:40:00.000+05:302014-02-13T04:40:14.340+05:30എസ്ഡിപിഐലീഗ് ഭീകരത തുറന്നുകാട്ടപ്പെടുന്നു <div dir="ltr" style="text-align: left;" trbidi="on">
എസ്ഡിപിഐ ലീഗ് ഭീകരതയുടെ നഗ്നമുഖമാണ് 2014 ജനുവരി 28ന് പട്ടാപ്പകല്‍, തിരൂരില്‍ മംഗലത്തു നടന്ന "സിനിമാ സ്റ്റൈല്‍" ആക്രമണത്തിലൂടെ അനാവരണം ചെയ്യപ്പെട്ടത്. അടുത്തകാലത്തായി ലീഗ് എടുത്തണിയാന്‍ ശ്രമിക്കുന്ന പരിസ്ഥിതി പ്രേമത്തിന്റേയും മനുഷ്യകാരുണ്യ പ്രവര്‍ത്തനത്തിന്റേയും, അന്യമത സൗഹാര്‍ദത്തിന്റേയും പ്രച്ഛന്നമുഖമാണ് അതുവഴി തുറന്നുകാട്ടപ്പെട്ടത്. ലീഗിന്റെ യുവനേതാക്കള്‍, കെ എം ഷാജി എംഎല്‍എയും സാദിക്കുമൊക്കെ, ആയിരം നാവുള്ള അനന്തനെപ്പോലെ ആയിരം തവണ ആവര്‍ത്തിച്ചുപറഞ്ഞാലും, തങ്ങളുടെ നഗ്ന നേത്രങ്ങള്‍കൊണ്ട് കേരളം കണ്ട നേര്‍കാഴ്ചയ്ക്ക്, വേറെ വ്യാഖ്യാനമൊന്നും ആവശ്യമില്ല. തങ്ങള്‍ക്കതില്‍ പങ്കില്ല; എല്ലാം എസ്ഡിപിഐ നടത്തിയ തേര്‍വാഴ്ചയാണ് എന്ന് ലീഗ് ഇപ്പോള്‍ പറയുന്നു. എസ്ഡിപിഐ നേതാവ് ഇഖ്റാമുല്‍ഹഖും അക്രമത്തിന്റെ ഉത്തരവാദിത്വമേറ്റെടുക്കുകയും "അത് ഞമ്മളാണ്" എന്ന് ഏറ്റുപറയുകയും ചെയ്യുന്നു.<br />
<br />
പരസ്യമായി പട്ടാപ്പകല്‍, ആയുധവുമായി ഓര്‍ക്കാപ്പുറത്ത് കടന്നുവന്ന്, ബോംബെറിഞ്ഞും കത്തിവീശിയും ആളുകളെ ഭയപ്പെടുത്തി അകറ്റിനിര്‍ത്തി, ഇരകളെ വെട്ടിയും കുത്തിയും കൊലപ്പെടുത്തുന്ന ആര്‍എസ്എസ് സ്റ്റൈല്‍ ആക്രമണംതന്നെയാണ് എന്‍ഡിഎഫ്/എസ്ഡിപിഐ ഭീകരരും ചെയ്തുവരുന്നത് എന്ന് എല്ലാവര്ക്കും അറിയാം. അവര്‍ക്കതില്‍ അഭിമാനമേയുള്ളുവെന്നും അറിയാത്തവരല്ല കേരളീയര്‍. പട്ടികളെ ഓടിച്ചിട്ട്, പായുമ്പോള്‍ കഴുത്തുവെട്ടി പരിശീലനംതേടുന്ന എസ്ഡിപിഐക്കാര് കയ്യറപ്പുതീര്‍ന്നവരാണ് എന്നും ചാനലുകള്‍ പുറത്തുവിട്ട അതിഭീകരമായ ആ കൊടും വെട്ടും വെട്ടേറ്റുവീണവന്റെ മുഖത്തു ചവിട്ടുന്നതും കൂസലില്ലായ്മയും കണ്ടാല്‍ എല്ലാവര്ക്കും മനസ്സിലാകും. അതിനാല്‍ ഇഖ്റാമുല്‍ഹഖിന്റെ പ്രസ്താവനയില്‍ ആര്‍ക്കും അത്ഭുതം തോന്നേണ്ട കാര്യമില്ല. എന്നാല്‍ അതുവഴി സ്വയം രക്ഷതേടാന്‍ ശ്രമിക്കുന്ന ലീഗിന്റെ കാപട്യം അത്രവേഗം ഉള്‍ക്കൊള്ളാനാകില്ല. ഏതോ ഉപകാരസ്മരണയില്‍, തല്ക്കാലം കുറ്റമേറ്റെടുത്തുവെങ്കിലും ലീഗുകാര്‍ പഴയ താത്രിക്കുട്ടിയുടെ കഥയോര്‍ക്കുന്നത് നന്ന്. ഒരുനാള്‍ "ഇനിയും എന്നെക്കൊണ്ടു പറയിക്കണോ?" എന്ന് നാടുവാഴിയോട് താത്രിക്കുട്ടി ചോദിച്ചപ്പോള്‍, പറയാതെ തന്നെ, പറയാതെ വിട്ടതെന്തെന്ന് മാലോകരെല്ലാം മനസ്സിലാക്കിക്കഴിഞ്ഞു. ഇവിടെ ഏറെ പ്രസക്തമായ ഒരു ചോദ്യമുണ്ട്. മംഗലം പഞ്ചായത്തില്‍ നടന്ന 3 വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടാല്‍, എസ്ഡിപിഐ എന്തിന് സിപിഐ എമ്മിന്റെ ആഹ്ലാദപ്രകടനം കലക്കാന്‍ ശ്രമിക്കണം? അതിനിടയില്‍ ഉണ്ടായ ചെറിയ സംഘര്‍ഷത്തിനു പകരം ചോദിക്കാന്‍ എങ്ങനെയാണ് അത്ര പെട്ടെന്ന്, ഒരു ഗറില്ലാ സംഘം ആയുധധാരികളായി കടന്നു വരുന്നത്? ലീഗിന്റെ പരാജയം ആഘോഷിക്കുന്ന സിപിഐ എമ്മുകാര്‍ക്ക് അകമ്പടി സേവിക്കാന്‍ എന്ന നാട്യത്തോടെ മുമ്പിലും പിന്നിലും കൂടെ നടന്ന പൊലീസുകാര്‍, ഇടപെടില്ല എന്ന ഉത്തമ ബോധ്യമില്ലെങ്കില്‍ എങ്ങനെ എസ്ഡിപിഐക്കാര്‍ക്ക് ഇങ്ങനെ അക്രമം നടത്തി രക്ഷപ്പെടാന്‍ കഴിയും? സംഭവം നടക്കുകയും ആ ഭീകരദൃശ്യം ചാനലായ ചാനലുകളൊക്കെ തുടര്‍ച്ചയായി മണിക്കൂറുകളോളം പ്രേക്ഷകരെ കാണിച്ചുകൊണ്ടിരിക്കുകയും ചെയ്തിട്ടും പൊലീസാഫീസര്‍മാര്‍ക്ക് ചിലരെയെങ്കിലും പെട്ടെന്നുതന്നെ അറസ്റ്റുചെയ്യാന്‍ സാധിക്കാതെപോയതും എന്തുകൊണ്ടാണ്? ഈ ചോദ്യങ്ങള്‍ക്കെല്ലാം ഒറ്റ ഉത്തരമേയുള്ളു.<br />
<br />
കേരളം ഭരിക്കുന്ന മന്ത്രിസഭയെ വരച്ചവരയില്‍ നിര്‍ത്താന്‍ കെല്പുള്ള മുഖ്യ ഭരണകക്ഷി, മുസ്ലീം ലീഗിന്റെ പിന്‍ബലമുള്ളവരാണ് അക്രമികള്‍പിന്നെ മേലാവില്‍നിന്നും അനുമതിയില്ലാതെ അവരെ എങ്ങനെ തൊടാനാകും? എസ്ഡിപിഐയും ലീഗും തമ്മിലുള്ള ബന്ധം ഇന്നോ ഇന്നലെയോ പെട്ടെന്നുണ്ടായതല്ല. ലീഗുകാര്‍ എന്തുതന്നെ പറഞ്ഞാലും ലീഗിനകത്ത് നുഴഞ്ഞുകയറുന്ന എന്‍ഡിഎഫുകാരെ ചൂണ്ടിക്കാട്ടി, ഇതപകടമാണ് എന്ന് രാജ്യസ്നേഹികളായ നല്ല മനുഷ്യര്‍ പറയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി. സാധാരണ കച്ചവട താല്പര്യം മാത്രം മുന്‍നിര്‍ത്തി മതമുപയോഗിച്ച് രാഷ്ട്രീയം കളിച്ചിരുന്ന ലീഗ് പതുക്കെപതുക്കെ മത തീവ്രവാദത്തിലേക്ക് മാറുന്നതും അതിന് തീവ്രവാദമുഖം കൈവരുന്നതുമാണ് 2004 നവംബര്‍ 1ന് കേരളം കണ്ടത്. അന്നാണ് ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ ആരോപിതനായ പി കെ കുഞ്ഞാലിക്കുട്ടി ഉംറ കഴിഞ്ഞു കരിപ്പൂരില്‍ തിരിച്ചെത്തിയത്. തങ്ങളുടെ നേതാവായ ആ വീരപുരുഷന് നല്ലനിലയില്‍ സ്വീകരണം നല്കാന് ലീഗുകാര്‍ക്ക് അവകാശമുണ്ട്. എന്നാല്‍ അതിന്റെപേരില്‍ അവര്‍ കാട്ടിക്കൂട്ടിയ ഗോഷ്ടികള്‍ എന്തെല്ലാമാണ്? കരിപ്പൂര്‍ വിമാനത്താവളംതന്നെ പിടിച്ചടക്കിയപോലെ തന്ത്രപ്രധാനമായ വിമാനത്താവളത്തിന്റെ ടെര്‍മിനലില്‍ കേറി ലീഗിന്റെ കൊടികെട്ടി. മാധ്യമപ്രവര്‍ത്തകരായ സ്ത്രീകളെ ഉള്‍പ്പെടെ ആക്രമിച്ചു പരിക്കേല്പിച്ചു. 2012 ജനുവരി 5ന് ആ കേസിലെ പ്രതികളായ 15 ലീഗുകാര്‍ക്ക് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് ഒരു വര്‍ഷത്തെ തടവും 3500 രൂപ വീതം പിഴയും വിധിച്ചു. യൂണിയന് ലീഗിന്റെ പുതിയ പ്രസിഡണ്ട് ഹൈദരാലി ശിഹാബ് തങ്ങള്‍ക്ക് കാസര്‍കോട്ടുവെച്ച് നല്കിയ സ്വീകരണത്തില്‍ ഒരു സംഘം തീവ്രവാദികള്‍ അഴിഞ്ഞാടിയത് പി കെ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തിലാണ്. ഭീകരമായ ഒരു വര്‍ഗീയ കലാപത്തിന്റെ വക്കോളമെത്തിയ ആ സംഭവം ലീഗ് എന്‍ഡിഎഫ് ബന്ധത്തിന്റെ ജീവനുള്ള ദൃഷ്ടാന്തമാണ്. ആ സംഭവത്തെക്കുറിച്ചന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയിരുന്ന നിസ്സാര്‍ കമ്മീഷന്, റിപ്പോര്‍ട്ടുസമര്‍പ്പിക്കുംമുമ്പ് പിരിച്ചുവിട്ടതുകൊണ്ടുമാത്രമാണ് ഒരു സംഘം ലീഗുകാര്‍ ശിക്ഷയില്‍നിന്നും രക്ഷപ്പെട്ടത്. മാറാട് കലാപത്തെക്കുറിച്ചന്വേഷിച്ച കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും കേസില്‍ ശിക്ഷവിധിച്ച ന്യായാധിപന്റെ വിധിതീര്‍പ്പിലും ലീഗിന്റെ പുതിയ മുഖം തുറന്നുകാട്ടപ്പെട്ടിട്ടുണ്ട്. കുപ്രസിദ്ധമായ അരിക്കോട്ടു കുനി ഇരട്ടക്കൊലക്കേസില്‍, അധികാരത്തിന്റെ തിണ്ണബലംകൊണ്ടു മാത്രമാണ് എംഎല്‍എ പി കെ ബഷീര്‍ രക്ഷപ്പെട്ടത്. മുസ്ലീംലീഗ് ഏറനാടു മണ്ഡലം സെക്രട്ടറി പാറമ്മല്‍ അഹമ്മദുകുട്ടിയടക്കം നിരവധി ലീഗുകാര്‍ ജയിലിലാണ്. അത്തീഖ് റഹ്മാന്റെ കൊലയ്ക്ക് പകരം ചോദിക്കാന്‍ ലീഗ് പ്രവര്ത്തകന് മുജീബിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അവനതിനു കഴിയട്ടെ എന്നും അഹമ്മദുകുട്ടി പ്രസംഗിച്ചത് 2012 ഫെബ്രുവരി 20നാണ്. എംഎല്‍എ പി കെ ബഷീറും അതേ ഭാഷയിലാണ് പ്രസംഗിച്ചത്. പിന്നീടാണ് അതി ക്രൂരമായ ഇരട്ടക്കൊല നടന്നത്. ചത്തത് കീചകനെങ്കില്‍ കൊന്നതാര് എന്ന് പിന്നെ ചോദിക്കേണ്ടതുണ്ടോ? ക്ലസ്റ്റര്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയ വാലില്ലാപുഴ എംഎഎല്‍പിഎസ് പ്രധാനാധ്യാപകന് ജയിംസ് അഗസ്റ്റിനെ ചവിട്ടിക്കൊന്നതും ലീഗ്കാരാണ്. ആ കേസില്‍ ആരെങ്കിലും സാക്ഷിപറഞ്ഞാല്‍ അവരെ വെട്ടിക്കൊല്ലുമെന്ന് പ്രസംഗിച്ചതും ഈ ലീഗ് എംഎല്‍എയാണ്. അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ആഡിയോ ടേപ്പ് കേരളമാകെ പ്രചരിച്ചതാണ്. ലീഗിന്റെ മാറിവന്ന ക്രൂരമുഖമാണ് ഈ സംഭവങ്ങളിലൂടെയെല്ലാം ചുരുളഴിഞ്ഞത്. ലീഗ് നേതാവ് "മംഗലം" സംഭവത്തെക്കുറിച്ചിറക്കിയ പ്രസ്താവനയില്‍ സിപിഐ എമ്മും എന്‍ഡിഎഫ്/എസ്ഡിപിഐയുമായി നിലനില്‍ക്കുന്ന വൈരത്തെക്കുറിച്ചും സംഘര്‍ഷത്തെക്കുറിച്ചും പറയുകയുണ്ടായി. അത് സത്യവുമാണ്. എന്‍ഡിഎഫ്/എസ്ഡിപിഐ ഭീകര സംഘടനകളുമായി മാത്രമല്ല ഇന്ത്യയില്‍ ഹിന്ദുരാഷ്ട്രം പടുത്തുയര്‍ത്തണമെന്നു പറയുന്ന ആര്‍എസ്എസിനോടും പാര്‍ടിക്ക് ശത്രുതയുണ്ട്. സോഷ്യലിസവും മതേതരത്വവും സ്വന്തം ജീവനോളംതന്നെ പ്രധാനമാണ് എന്ന് കരുതുന്ന കമ്യൂണിസ്റ്റുകാര്‍, ജീവന്‍കൊടുത്തും ഹൈന്ദവരാഷ്ട്രവാദക്കാരെയും ഇസ്ലാമിക രാഷ്ട്രവാദികളേയും ചെറുക്കുകതന്നെ ചെയ്യും. അതുകൊണ്ടാണ് എന്‍ഡിഎഫുകാര്‍ മുമ്പ് മഞ്ചേരിയിലെ സിപിഐ എം പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. മറ്റൊരുഘട്ടത്തില്‍ തിരൂരിലെ സിപിഐ എം പ്രവര്ത്തകന് ബാപ്പുട്ടിയെയും വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു. ഭീകരമായി പരുക്കേല്പിച്ചു. അന്ന് എംഎല്‍എ ആയിരുന്ന ഇ ടി മുഹമ്മദ്ബഷീര്‍ പറഞ്ഞത് ഉപ്പുതിന്നവന്‍ വെള്ളം കുടിക്കുമെന്നാണ്; വെറുതെയല്ല ആര്യാടന് മുഹമ്മദ് ബഷീറിനെ നല്ല "ഒന്നാംതരം വര്‍ഗീയവാദി" എന്നു വിളിച്ചത്. ആ തലയ്ക്ക് ആ തൊപ്പി നന്നായി ചേരുമെന്ന് കൂടെ കഴിയുന്ന ആര്യാടന് നന്നായി അറിയും. ഏതെങ്കിലും ഒരു കെ എം ഷാജിയോ, സാദിക്കോ ചേര്‍ന്നാല്‍ ലീഗാകില്ല. സാധാരണ പറയാറുണ്ട്. "ഒറ്റ മരം കാടാകില്ല" എന്ന്. തീരപ്രദേശമാകെ എന്‍ഡിഎഫ്/എസ്ഡിപിഐ തീവ്രവാദികള്‍ കയ്യടക്കുകയാണ് എന്നും അവരെ നേരിടാന്‍ എല്ലാ ജനാധിപത്യവാദികളും കൈകോര്‍ക്കണമെന്നും അവര്‍ പറയുമ്പോള്‍ അതില്‍ കാര്യമുണ്ട്. എന്നാല്‍ അത്, അവരല്ല "പറയേണ്ടവര്‍" പറയണം. ഞങ്ങള്‍ എന്‍ഡിഎഫ്/എസ്ഡിപിഐക്കാരുമായി മാത്രമല്ല ആര്‍എസ്എസുകാരുമായും നേരിട്ടേറ്റുമുട്ടുകയാണ്. അത് അങ്ങോട്ടുപോയി ആക്രമിച്ചിട്ടല്ല. സിപിഐ എം കൈകാര്യംചെയ്യുന്ന രാഷ്ട്രീയത്തോടുള്ള അവരുടെ പകയാണ് സിപിഐ എമ്മിനെ ആക്രമിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത്. തിരൂരങ്ങാടിയിലെ അരിയല്ലൂരില്‍ സിപിഐ എം സ്ഥാപിച്ച സ്തൂപങ്ങളും കൊടിമരവും തകര്‍ത്തുകൊണ്ടാണ് ആര്‍എസ്എസുകാര്‍ സംഘര്‍ഷമുണ്ടാക്കിയത്. പൊലീസ് എസ്ഐക്കുനേരെപോലും വടിവാള്‍ വീശാന്‍ ആര്‍എസ്എസുകാര്‍ ധൈര്യം കാണിച്ചു. സിപിഐ എം പ്രവര്‍ത്തകരെ വെട്ടിക്കൊല്ലാനാണ് അവര്‍ ശ്രമിച്ചത്. നവംബര്‍ മാസത്തില്‍ വള്ളിക്കുന്നിലെ അത്താണിക്കല്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഒട്ടേറെ സിപിഐ എം വ്രര്‍ത്തകര്‍ക്കു പരിക്കുപറ്റി. കടകളും ബസ്സ്റ്റോപ്പും അവര്‍ തകര്‍ത്തു. ക്രിസ്ത്യന്‍ പാസ്റ്റര്‍മാര്‍ക്കെതിരെ ആര്‍എസ്എസ് നടത്തിയ അക്രമത്തില്‍ "അസംബ്ലി ഓഫ് ഗോഡ്" എന്ന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരും ആക്രമിക്കപ്പെട്ടു. പാര്‍ടിയുടെ തിരൂര്‍ ഏര്യാകമ്മിറ്റി മെമ്പര്‍ ആയ ബാലകൃഷ്ണനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു. ഭാഗ്യത്തിനാണ് ആ സഖാവ് രക്ഷപ്പെട്ടത്. തലയ്ക്ക് വെട്ടേറ്റതിനെ തുടര്‍ന്ന് നിരവധി ആഴ്ചകള്‍ അദ്ദേഹം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ അതിശയകരമെന്നു പറയട്ടെ, എന്താണ് മുസ്ലീംലീഗും ആര്‍എസ്എസും തമ്മിലുള്ള ബന്ധം? രാഷ്ട്രീയ ലാഭം കണ്ടാല്‍ അവര്‍ ആര്‍എസ്എസ്കാരായ മാധവന്‍കുട്ടിയേയും രത്നസിംഗിനേയും തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് കേരളീയര്‍ മുമ്പേ കണ്ടതാണ്. ആ കള്ളക്കളി ഇപ്പോഴും തുടരുകയാണ്. പാവപ്പെട്ട മുസ്ലീം സഹോദരന്മാരെ തെറ്റിദ്ധരിപ്പിച്ച് മതത്തിനുവേണ്ടി, ദൈവത്തിനുവേണ്ടി എന്നെല്ലാം പറഞ്ഞ് വോട്ടു ബാങ്കാക്കി നിലനിര്‍ത്തുക മാത്രമാണ് ലീഗിന്റെ ലക്ഷ്യം. മുസ്ലീം ന്യൂനപക്ഷത്തെ ശത്രുവായി പ്രഖ്യാപിക്കുകയും ഇന്ത്യയില്‍ അവര്‍ക്കിടമില്ല എന്ന നിലപാട് സ്വീകരിക്കുകയും ചെയ്തിട്ടുള്ള ആര്‍എസ്എസിനോട് അവര്‍ക്ക് ഒരു വിരോധവുമില്ല. ഗുജറാത്തിലെ നരഹത്യയെപ്പറ്റിയും നരേന്ദ്രമോഡിയെപ്പറ്റിയും ഒക്കെ ചൂണ്ടിക്കാട്ടി മുസ്ലീം സഹോദരങ്ങളെ ഭയപ്പെടുത്തുന്നത്; കോണ്‍ഗ്രസ് അധികാരത്തില്‍വന്നാലെ ലീഗിന് രക്ഷയുള്ളുഅധികാരമുള്ളൂഭരണമുള്ളു എന്ന് ലീഗുകാര്‍ക്കറിയാം. അതുകൊണ്ടാണ്. ഈ ജനുവരി 28ന് മലപ്പുറം ജില്ലയിലെ കുറുവപഞ്ചായത്തിലെ "തോറാ" വാര്‍ഡില്‍ ലീഗിനും യുഡിഎഫിനും സ്ഥാനാര്‍ത്ഥിയുണ്ടായിരുന്നില്ല. അവര്‍ പിന്തുണച്ചത് 2010ല്‍ അതേ വാര്‍ഡില്‍ താമര അടയാളത്തില്‍ മത്സരിച്ച് അന്ന് 2ാം സ്ഥാനത്തുവന്ന ആര്‍എസ്എസുകാരനായ ജനാര്‍ദ്ദനനെത്തന്നെയാണ്. സിപിഐ എം സ്ഥാനാര്‍ഥി അപ്പുക്കുട്ടനെ തോല്പിക്കാനാണ് അവര്‍ സ്വന്തം സ്ഥാനാര്‍ഥി വേണ്ടെന്നുവെച്ച് ആര്‍എസ്എസുകാരനെ സ്വതന്ത്ര ചിഹ്നത്തില്‍ നിര്‍ത്തി പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്. എന്നിട്ടും 2010ല്‍ ഒന്നും രണ്ടും സ്ഥാനക്കാരായിരുന്ന യുഡിഎഫും ബിജെപിയും ഒന്നിച്ചു നിന്നിട്ടും, അവര്‍ക്ക് ജയിക്കാന്‍ ഭാഗ്യം തുണയ്ക്കേണ്ടിവന്നു. കാരണം എല്‍ഡിഎഫിനും സ്വതന്ത്രനും കിട്ടിയത് 474 വോട്ടുവീതമാണ്. ആ അവിശുദ്ധ കൂട്ടുകെട്ടിനെതിരെ അവര്‍ക്കൊപ്പം മുമ്പ് നിന്നിരുന്നവര്‍തന്നെ വോട്ടുചെയ്തുവെന്നാണ് അതിനര്‍ഥം. 2014 ജനുവരിയില്‍ ജില്ലയിലുണ്ടായ തിരഞ്ഞെടുപ്പുകളില്‍ 5ല്‍ 4ഉം എല്‍ഡിഎഫ് പിടിച്ചടക്കി. 5ാമത്തേത് നഷ്ടപ്പെട്ടതു കേവലം ഭാഗ്യദോഷംകൊണ്ടുമാത്രം2014ല്‍ 2004 ആവര്‍ത്തിക്കുമെന്നതിന്റെ സൂചനയാണിത്. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, ലീഗിന്റെ കൊലകൊമ്പന്‍ നേതാക്കന്മാരായ പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീര്‍, ഇ ടി മുഹമ്മദുബഷീര്‍ എന്നിവരെ, അവരുടെ കോട്ടകൊത്തളങ്ങളില്‍തന്നെ മലര്‍ത്തിയടിച്ചവരാണ് മലപ്പുറം ജില്ലയിലെ വോട്ടര്‍മാര്‍. ആ പരാജയത്തിന്റെ ഓര്മ അവരുടെ ഉറക്കംകെടുത്തുകയാണ്. അതുകൊണ്ടാണ് 2009ലും 2011ലും അവര്‍ സ്വീകരിച്ച അതേ അടവ്മതം പറഞ്ഞും മത നേതാക്കന്മാരെ ഉപയോഗിച്ചും എല്ലാ മുസ്ലീം സംഘടനകളേയും തങ്ങളുടെ ചിറകിനടിയില്‍ കൊണ്ടുവന്ന്, ജയംതേടുക എന്ന "സൃഗാലതന്ത്രം" നടപ്പാക്കാന്‍ ശ്രമിക്കുന്നത്. തിരൂരിലെ "മംഗലം" പഞ്ചായത്തിലെ 3 വാര്‍ഡുകളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ലീഗുമായി തെറ്റി പുറത്തുവന്നവര്‍, ഉള്‍പ്പെടെ രൂപീകരിച്ച വിശാല മുന്നണിയും സിപിഐ എമ്മുമാണ് ലീഗിനെ തോല്പിച്ചത്. ഒന്നാംവാര്‍ഡില്‍ തെറിയത്തുവീട്ടില്‍ ഹംസയുടെ മകന് റിയാസ് എസ്ഡിപിഐക്കു വേണ്ടി നാമനിര്‍ദേശ പത്രിക വാങ്ങിയിരുന്നു. എന്നാല്‍ എസ്ഡിപിഐ നേതൃത്വം ഇടപെട്ട് പ്രചരണം തുടങ്ങിയിരുന്ന ഇയാളെ തടഞ്ഞു. അത് ലീഗ് സ്ഥാനാര്‍ഥിക്കുവേണ്ടിയായിരുന്നു. ലീഗും എസ്ഡിപിഐയും ഒന്നിച്ചാണ് ലീഗ് സ്ഥാനാര്‍ഥിക്കുവേണ്ടി വോട്ടുപിടിച്ചത്. ഏനീന്റെ പുരയ്ക്കല്‍ മജീദ്, തണ്ടലം വളപ്പില്‍ അന്‍വര്‍, തണ്ടലം വളപ്പില്‍ അലി അക്ബര്‍, തലേക്കരവീട്ടില്‍ ഇഫൈല്‍ െ/ീ മുഹമ്മദാലി, കളരിക്കല്‍ അസ്കര്‍, െ/ീ ഇസ്മായില്‍ എ കെ റമീസ് എന്നീ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഒന്നാം വാര്‍ഡിലും. മൂസാന്റെ പുരയ്ക്കല്‍ റാഫി െ/ീ അബുബക്കര്‍, മൂസാന്റെ പുരയ്ക്കല്‍ ഷൌക്കത്ത് െ/ീ അബുബക്കര്‍, പട്ടണം ഇസ്മായില്‍ െ/ീ ബാപ്പുട്ടി, ഔളാന്റെ പുരയ്ക്കല്‍ അസൈനാര്‍ െ/ീ ഹംസക്കോയ എന്നീ എസ്ഡിപിഐ പ്രവര്‍ത്തകര്‍ 20ാം വാര്‍ഡിലും അസനാര് പുരയ്ക്കല്‍ മനാഫ്, െ/ീ ചെറിയ റസാഖ് 18ാം വാര്‍ഡിലും സജീവമായി വോട്ടുപിടിക്കാനുണ്ടായിരുന്നു. അങ്ങനെ പരസ്യമായി ലീഗ് സ്ഥാനാര്‍ഥിക്കുവേണ്ടി പ്രവര്‍ത്തിച്ച എസ്ഡിപിഐക്കും ലീഗിന്റെ തോല്‍വി ഉള്‍ക്കൊള്ളാനായില്ല. പരാജയത്തിന്റെ ജാള്യത മറയ്ക്കാനും തങ്ങളെ തോല്പിച്ചതിന്റെ വിരോധം തീര്‍ക്കാനുമാണ് ഗൂഢാലോചന നടത്തി എസ്ഡിപിഐക്കാരനായ കെ ടി ലത്തീഫ്, ആഹ്ലാദ പ്രകടനം നടത്തുന്ന സിപിഐ എം ജാഥയ്ക്കിടയിലേക്ക് വണ്ടിയോടിച്ചു കേറ്റിയതും പ്രശ്നമുണ്ടാക്കിയതും. തികഞ്ഞ ആസൂത്രണത്തോടെ തയ്യാറെടുത്തുനിന്ന എസ്ഡിപിഐ അക്രമിസംഘമാണ് പകരംവീട്ടാന്‍ സിപിഐ എം പ്രവര്‍ത്തകരായ എ കെ മജീദിനേയും ഇഷ്പാടത്ത് ഹര്‍ഷാദിനേയും വെട്ടിവീഴ്ത്തിയത്. നാടിനെ നടുക്കിയ ഈ താലിബാന് മോഡല്‍ തീവ്രവാദി ആക്രമണം, തിരിഞ്ഞു കുത്തുന്നുവെന്ന് കണ്ടപ്പോഴാണ് ലീഗ് പീലാത്തോസിനെപ്പോലെ കൈകഴുകാന്‍ ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് കണ്ടാല്‍ ലീഗുകാര്‍ എന്തും ചെയ്യും.<br />
<br />
2006ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നു കണ്ടപ്പോഴാണ് അവര്‍ സിപിഐ എം പ്രവര്‍ത്തകനായ പാവം സുബ്രഹ്മണ്യനെ കുത്തിവീഴ്ത്തിയത്. ഒരു പാവപ്പെട്ട പട്ടികജാതി കുടുംബത്തിന്റെ, ഏക ആശ്രയമായ ഗൃഹനാഥനെയാണ് അന്നവര്‍ കുത്തിക്കൊന്നത്. പ്രബുദ്ധരായ കേരളീയര്‍ ഇതെല്ലാം കാണുകയും മനസ്സിലാക്കുകയും ചെയ്യുന്നുണ്ടെന്ന് ലീഗുകാര്‍ അറിയണം. എന്തായാലും ചില നേതാക്കന്മാരെങ്കിലും, തങ്ങളുടെ കാലിന്നടിയിലെ മണ്ണ്, ഒഴുകിപ്പോകുന്നത് കാണുന്നുണ്ട് എന്നാണ് താഴെ എഴുതിയവരികള്‍ വിളിച്ചുപറയുന്നത്. "മുസ്ലീംലീഗ് പാര്‍ടിയെ കടന്നാക്രമിക്കുവാന്‍ കാര്യവും കാരണവും ഒന്നും വേണമെന്നില്ല. വസ്തുതകള്‍ പരിശോധിക്കുകയോ സമയവും സന്ദര്‍ഭവും നോക്കുകയോ ഒന്നും ചെയ്യേണ്ടതില്ല. ഒരു വിഭാഗം യുവജന സംഘടനകള്‍, മഹിളാ സംഘടനകള്‍, സര്‍വീസ് സംഘടനകള്‍, ചാനലുകള്‍, പത്രങ്ങള്‍ തുടങ്ങിയ സകലരും ഈ ലീഗ് വിരുദ്ധ ജാഥയില്‍ അണിചേര്‍ന്നുകൊണ്ടിരിക്കയാണ്.<br />
<br />
നിലവിലുള്ള ഇടതു രാഷ്ട്രീയ കക്ഷികളും തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങളും പറഞ്ഞതുപോരാഞ്ഞിട്ട് പുതിയ രാഷ്ട്രീയ കക്ഷിക്കാര്‍തന്നെയും രൂപീകരിക്കാന്‍ ചിലര്‍ ശ്രമിച്ചുവരുന്നു. എന്തായാലും പ്രമേയങ്ങളായും പത്രസമ്മേളനങ്ങളായും, ചാനല്‍ ചര്‍ച്ചകളായും "ലീഗ് വിഷയം" പൊടിപൊടിക്കുകയാണ്". കെഎന്‍എ ഖാദര്‍ചന്ദ്രിക (18712) "ഇരിക്കുന്ന കൊമ്പു മുറിക്കരുത്". ശരിയാണുസാര്‍, "ഉപ്പുതിന്നവന്‍ വെള്ളം കുടിക്കും" എന്നല്ലാതെ എന്തുപറയാന്‍. ഒരു മതേതര രാഷ്ട്രമായ ഇന്ത്യയില്‍ പൊതുസമൂഹത്തില്‍നിന്നും മുസ്ലീം ന്യൂനപക്ഷത്തെ വേര്‍തിരിച്ച്, ഒറ്റയ്ക്ക് നിര്‍ത്താന്‍ ശ്രമിക്കുന്നതാണ് ലീഗ് ചെയ്യുന്ന തെറ്റ്. അത് ഹിന്ദുരാഷ്ട്രവാദികളായ ആര്‍എസ്എസുകാരുടെ നിലപാടുകള്‍ ന്യായീകരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതുമാണ്. വോട്ടുബാങ്കാണ് ലീഗിന്റെ ലക്ഷ്യമെങ്കില്‍ ഒരുപിടി തീവ്രവാദികളെ സൃഷ്ടിച്ച് ജനജീവിതം ദുരിതപൂര്‍ണമാക്കുകയാണ് എന്‍ഡിഎഫ്/എസ്ഡിപിഐ തീവ്രവാദികളുടെ ലക്ഷ്യം. "അങ്ങനെ കലക്കവെള്ളത്തില്‍ മീന്പിടിക്കലും".<br />
***<b> പി പി വാസുദേവന്‍</b></div>
Jawahar Dreamshttp://www.blogger.com/profile/10058279601354670256noreply@blogger.com0tag:blogger.com,1999:blog-6508989714874750850.post-42586778881451762952014-02-13T04:36:00.000+05:302014-02-13T04:36:27.894+05:30എന്‍ഡിഎഫിന്റെ താലിബാനിസവും മുസ്ലിംലീഗും <div dir="ltr" style="text-align: left;" trbidi="on">
മത രാഷ്ട്രവാദത്തിന്റെ ഏറ്റവും വലിയ രൂപമാണ് താലിബാനിസം. ഇസ്ലാമിക സ്വേച്ഛാധിപത്യമാണ് ലോകത്തെ ഈ ഏറ്റവും വലിയ ഭീകര സംഘടനയുടെ പരമ ലക്ഷ്യം. സോഷ്യലിസ്റ്റ് ചേരിയെ ഉന്മൂലനം ചെയ്യാന്‍ അമേരിക്കന്‍ സാമ്രാജ്യത്വം താലിബാന് നേതാവ് ബിന്‍ ലാദന് വഴി ഇസ്ലാമിക ഭീകര സംഘടനകളെ ഏകോപിപ്പിച്ചുവെന്നത് ചരിത്രം. അഫ്ഗാനിസ്താനില്‍ നജീബുള്ളയെ സ്ഥാനഭ്രഷ്ടനാക്കി ഇസ്ലാമിക ഭരണകൂടം സ്ഥാപിക്കാന്‍ ലാദന് നടത്തിയ ക്രൂരത ഇനിയും മറക്കാനായിട്ടില്ല. ഈ താലിബാന് ട്യൂമറിന്റെ മാതൃകയില്‍ ചെറുതും വലുതുമായ ഒട്ടേറെ തീവ്രവാദ സംഘടനകള്‍ ലോകമാകെ പ്രവര്‍ത്തിക്കുന്നുണ്ട്. വിദേശ പരിശീലനവും യഥേഷ്ടം ഫണ്ടും ലഭിക്കുന്ന ഈ ഗ്രൂപ്പിനെ ഇന്ത്യയില്‍ നയിക്കുന്നത് പോപ്പുലര്‍ ഫ്രണ്ടാണ്. താലിബാനിസത്തിന്റെ ഇന്ത്യന്‍ രൂപമാണ് പോപ്പുലര്‍ഫ്രണ്ട് എന്നു പറഞ്ഞാല്‍ തെറ്റില്ല.<br />
<br />
കേരളത്തിലെ എന്‍ഡിഎഫ്, തമിഴ്നാട്ടിലെ മനിതൈ പാശറൈ, കര്‍ണാടകയിലെ കര്‍ണാടക ഫോറം ഫോര്‍ ഡിഗ്നിറ്റി തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചുവന്ന സംഘടനകള്‍ ഏകോപിപ്പിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപീകരിച്ചത്. പിന്നീട് ജനാധിപത്യത്തിന്റെ മുഖംമൂടിയണിഞ്ഞ് സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാര്‍ടി ഓഫ് ഇന്ത്യ(എസ്ഡിപിഐ) എന്ന രാഷ്ട്രീയ പാര്‍ടിയും രൂപീകരിച്ചു. ആര്‍എസ്എസും ബിജെപിയുംപോലെ വേര്‍തിരിക്കാനാകാത്ത സംഘടനകളാണിവ രണ്ടും. ഒരേ നേതാക്കള്‍, ഒരേ ഓഫീസ്. ഈ രണ്ട് സംഘടനകളും കേരളത്തില്‍ തങ്ങളുടെ വരവറിയിക്കാന്‍ നടത്തിയ അക്രമങ്ങള്‍ക്ക് കണക്കില്ല. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് തിരൂരില്‍ സിപിഐ എം നേതാക്കളെ വെട്ടിനുറുക്കിയ സംഭവം.<br />
<br />
തിരൂര്‍ മംഗലത്ത് പഞ്ചായത്ത് വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന്റെ കുത്തകസീറ്റായ മൂന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു. ലീഗ് തട്ടകത്തിലെ ഈ അട്ടിമറിജയമാണ് എന്‍ഡിഎഫ് തീവ്രാവാദികളെ പ്രകോപിപ്പിച്ചത്. എക്കാലവും മുസ്ലിംലീഗിനൊപ്പം നിന്ന വലിയൊരു ജനത സിപിഐ എമ്മുമായി അടുത്തത് തെല്ലൊന്നുമല്ല മുസ്ലിലീഗിന്റെ ബി ടീമായി പ്രവര്‍ത്തിക്കുന്ന എന്‍ഡിഎഫിനെ പ്രകോപിപ്പിച്ചത്. ആദ്യം ആഹ്ലാദ പ്രകടനത്തിലേക്ക് ബൈക്ക് കയറ്റുക. അതിന്റെ മറവില്‍ ഭീകരാക്രമണം നടത്തുക. ഇതായിരുന്ന മലപ്പുറം ജില്ലയിലെ തീരദേശത്ത് മുസ്ലലിംലീഗിനുവേണ്ടി അക്രമം നടത്തുന്ന എന്‍ഡിഎഫ് ഭീകരവാദികള്‍ ആസുത്രണംചെയ്തത്. ഇവ ഭംഗിയായി അവര്‍ നടത്തുകയും ചെയ്തു. അതെത്ര ക്രൂരമായിരുന്നെന്ന് ലോകം ചാനലുകളിലൂടെ കണ്ടു. ചന്ദ്രശേഖരന് വധത്തിന്റെ മറവില്‍ സിപിഐ എമ്മിനെ പ്രതിക്കൂട്ടില്‍ കയറ്റാന്‍ കള്ളക്കഥകള്‍ പടയ്ക്കാന്‍ മത്സരിക്കുന്ന ചാനലുകള്‍ ആദ്യം ദൃശ്യങ്ങള്‍ പെട്ടിയിലിട്ട് പൂട്ടിയെങ്കിലും നടുറോഡിലിട്ട് സിപിഐ എം നേതാവിനെയും പ്രവര്‍ത്തകനേയും വടിവാളുകൊണ്ട് വെട്ടുന്ന ദൃശ്യങ്ങള്‍ കൈരളി പീപ്പിളും റിപ്പോര്‍ട്ടറും പുറത്തുവിട്ടതോടെ നില്‍ക്കക്കള്ളിയില്ലാതെ മറ്റു ചാനലുകള്‍ക്കും തിരൂരിലെ താലിബാന് മോഡല്‍ ആക്രമണം സംപ്രേക്ഷണം ചെയ്യേണ്ടിവന്നു. ജനുവരി 29നാണ് എന്‍ഡിഎഫ് സംഘം ലീഗ് പൊലീസ് തണലില്‍ സിപിഐ എം നേതാക്കളെ അരിഞ്ഞുവീഴ്ത്തിയത്. പട്ടാപ്പകല്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന സിപിഐ എം പുറത്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം എ കെ മജീദ്, കാര്‍ ഓടിച്ച ഇര്‍ഷാദ് എന്നിവരെയാണ് വെട്ടിയത്. പത്തോളം വരുന്ന ആയുധധാരികള്‍ കാര്‍ തടഞ്ഞുനിര്‍ത്തി ഇരുവരേയും പിടിച്ചിറക്കി തുരുതുരാ വെട്ടുകയായിരുന്നു. മുഖം മറയ്ക്കാതെയെത്തിയ ക്രിമിനലുകളുടെ വെട്ടേറ്റ് നിലത്തുവീണവര്‍ അള്ളാ അള്ളാ എന്നു വിളിച്ചു കരഞ്ഞിട്ടും അല്‍പ്പംപോലും ദയതോന്നാതെ വാളുകൊണ്ട് പിന്നെയും പിന്നെയും വെട്ടി. എന്നിട്ടും അരിശം തീരാത്ത കാടന്മാര് വെട്ടേറ്റ് നിലത്തുവീണ ഇരുവരേയും ചവിട്ടുകയും പട്ടികകൊണ്ട് തല്ലുകയും ചെയ്തു. ആക്രമണം കണ്ടുനിന്ന ആരോ ഇതെല്ലാം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയതോടെ അതിക്രൂരവും ഭീകരവുമായ ആക്രമണത്തിന്റെ ദൃശ്യം കണ്ട ലോകം നടുങ്ങി. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഈ അടുത്തായി നായകള്‍ക്ക് വെട്ടേല്‍ക്കല്‍ പതിവായിരുന്നു. എന്‍ഡിഎഫുകാര്‍ മനുഷ്യനെ വെട്ടാന്‍ പരിശീലിച്ചത് നായയെ വെട്ടിയായിരുന്നെന്ന് അന്നുതന്നെ വ്യാപകമായ സംശയം ഉയര്‍ന്നിരുന്നു. സമാനരീതിയിലായിരുന്നു മിക്ക നായകള്‍ക്കും വെട്ടേറ്റത്. എന്നാല്‍ തിരുവഞ്ചൂരിന്റെ പൊലീസ് ആ കേസ് ശരിയായ രീതിയില്‍ അന്വേഷിക്കാതെ നിസ്സാരമായി തള്ളി.<br />
<br />
തിരൂരില്‍ എന്‍ഡിഎഫുകാരുടെ വെട്ട് കണ്ടാല്‍ കൃത്യമായ പരിശീലനം നേടിയിട്ടുണ്ടെന്ന് വ്യക്തമാണ്. തിരൂരില്‍ ഇത് ആദ്യ സംഭവമല്ല. ഏതാനും വര്‍ഷം മുമ്പ് പുതിയങ്ങാടിയിലെ നേര്‍ച്ചയുടെ മറവില്‍ തിരൂരിലും പരിസരത്തും അരങ്ങേറിയ അരുംകൊലകള്‍ ആരും മറന്നിട്ടില്ല. എന്‍ഡിഎഫും ആര്‍എസ്എസും ആയുധമെടുത്ത് പോരടിച്ചപ്പോള്‍ അഞ്ച് പേരാണ് മരിച്ചത്. 2006 മാര്‍ച്ച് നാലിന് സിപിഐ എം തിരൂര്‍ എരിയാ കമ്മിറ്റി അംഗവും മല്‍സ്യത്തൊഴിലാളി യൂണിയന് സിഐടിയു ജില്ലാ സെക്രട്ടറിയുമായിരുന്ന ബാപ്പുട്ടിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു. പട്ടാപ്പകല്‍ നടന്ന ആക്രമണത്തില്‍ കഷ്ടിച്ചാണ് ബാപ്പുട്ടിക്ക് ജീവന് തിരികെ കിട്ടിയത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തിരൂര്‍താനൂര്‍ തീരമേഖലയില്‍ സിപിഐ എമ്മിനെതിരായി ലീഗ് നടത്തുന്ന ആക്രമണങ്ങള്‍ക്കെല്ലാം പിറകില്‍ എന്‍ഡിഎഫ് ആണ്. 2012ല്‍ പെരുന്നാള്‍ ദിനത്തില്‍ തിരൂര്‍ വാടിക്കല്‍ തൂക്കു പാലത്തിന് സമീപം സിപിഐ എം പ്രവര്‍ത്തകരെ എന്‍ഡിഎഫുകാര്‍ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതും ആരും മറന്നിട്ടുണ്ടാകില്ല. മംഗലത്ത് ലീഗ് തോറ്റതില്‍ എന്‍ഡിഎഫിനെന്ത് കാര്യം എന്ന് ചോദിക്കുന്നവരുണ്ട്. ലീഗും എന്‍ഡിഎഫും തമ്മിലുള്ള അഗാധമായ ബന്ധം അറിയാത്തവര്‍ക്കേ അത്തരം സംശയമുണ്ടാകൂ. തങ്ങള്‍ അക്രമങ്ങള്‍ക്കെതിരാണെന്ന് പറയുന്ന ലീഗിന്റെ ഇരുണ്ട മുഖമാണ് ഇവിടെ ദൃശ്യമാകുന്നത്. ചോരപുരണ്ട ആയുധങ്ങളും ബോംബുകളും തങ്ങള്‍ക്ക് നിഷിദ്ധമല്ലെന്ന് നാദാപുരത്തെ ലീഗ് ഇപ്പോഴും തെളിയിച്ചുകൊണ്ടിരിക്കുകയാണല്ലോ. തങ്ങളുടെ ചിറകിനടിയില്‍ ഒളിപ്പിച്ച് ചൂടും ചൂരും നല്‍കിയാണ് ലീഗ് എന്‍ഡിഎഫ് എന്ന ഭീകര സംഘടനയെ വളര്‍ത്തുന്നത്. നാദാപുരത്ത് ഇല്ലാത്ത ബലാത്സംഗ കഥയുണ്ടാക്കി അതിന്റെ മറവില്‍ സിപിഐ എം പ്രവര്ത്തകന് ഈന്തുള്ളതില്‍ ബിനുവിനെ കൊന്ന എന്‍ഡിഎഫുകാര്‍ക്ക് എല്ലാ സംരക്ഷണവും നല്‍കിയത് ലീഗായിരുന്നു. അന്നു തുടങ്ങിയതാണ് ഈ 'ഭായ് ഭായ്' ബന്ധം.<br />
<br />
മലപ്പുറം ജില്ലയില്‍ എന്‍ഡിഎഫ് നടത്തിയ എല്ലാ ആക്രമണങ്ങള്‍ക്കും മുസ്ലിംലീഗിന്റെ പിന്തുണയുണ്ടായിരുന്നു. ലീഗിനുവേണ്ടിയായിരുന്നു എന്‍ഡിഎഫ് അക്രമം നടത്തിയതെന്ന് പറയുന്നതാകും ശരി. ഇതിന് പ്രത്യുപകാരമായി എന്‍ഡിഎഫിനെ ഭരണ സ്വാധീനവും പണവും ഉപയോഗിച്ച് ലീഗ് സംരക്ഷിച്ചു. കൊണ്ടോട്ടിക്കടുത്ത അരിമ്പ്രയില്‍ കോണ്‍ഗ്രസുകാരെ ആക്രമിച്ച കേസിലെ പ്രതികളായ എന്‍ഡിഎഫുകാര്‍ക്കെതിരായ കേസ് 2001ല്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ പിന്‍വലിച്ചത് വിവാദമായിരുന്നു. കൊണ്ടോട്ടി എംഎല്‍എ ആയിരുന്ന കെഎന്‍എ ഖാദറിന്റെ ഇടപെടലിനെ തുടര്‍ന്നായിരുന്നു കേസ്പിന്‍വലിച്ചത്. പിന്നീട് മഞ്ചേരയില്‍ സിഐടിയു നേതാവ് ഷംസു പുന്നക്കലിനെയും തിരൂരിലെ മത്സ്യത്തൊഴിലാളി യൂണിയന് നേതാവ് ബാപ്പുട്ടിയേയും വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികളേയും സംരക്ഷിച്ചത് ലീഗാണ്. മലപ്പുറം ജില്ലയില്‍ പുതിയ തലമുറയിലെ മുസ്ലിം യുവാക്കള്‍ സിപിഐ എമ്മിനോട് അടുക്കുന്നതില്‍ വിറളിപൂണ്ടാണ് എന്‍ഡിഎഫിനെ ഇറക്കി ലീഗ് ആക്രമണങ്ങള്‍ അഴിച്ചുവിടുന്നത്.<br />
<br />
പകല്‍ ലീഗും രാത്രി എന്‍ഡിഎഫുമായി നടക്കുന്ന നിരവധി യുവാക്കളെ ഇവിടെ കാണാം. എന്നാല്‍ ഈ സത്യം മറച്ച് തങ്ങള്‍ക്ക് എന്‍ഡിഎഫുമായി ഒരു ബന്ധവുമില്ലെന്ന് ലീഗ് നേതാക്കള്‍ ഗീര്‍വാണമടിക്കുമ്പോള്‍ ചിരിക്കുകയല്ലാതെ നിവൃത്തിയില്ല. ആര്‍എസ്എസിന്റെ മുസ്ലിം ആക്രമണങ്ങളെ പ്രതിരോധിക്കാനെന്ന പേരിലാണ് എന്‍ഡിഎഫ് മുസ്ലിം യുവാക്കള്‍ക്കിടയില്‍ വേരൂന്നിയത്. ബാബറി മസ്ജിദ് തകര്‍ച്ചയ്ക്കും ഗുജറാത്ത് കലാപത്തിനും ശേഷമുണ്ടായ അരക്ഷിതാവസ്ഥയില്‍ എരിവ് പകര്‍ന്നാണ് എന്‍ഡിഎഫ് ഈ അജന്‍ഡ നടപ്പാക്കുന്നത്. എന്നാല്‍ കേരളത്തില്‍ എന്‍എഡിഎഫ് ആയുധമണിയുന്നത് സിപിഐ എം പ്രവര്‍ത്തകരെ ഉന്മൂലനം ചെയ്യാനാണ്. കൊല്ലം പുനലൂരിലെ അഷ്റഫ് വധവും നാദാപുരത്തെ ബിനുവധവും ഇപ്പോള്‍ തിരൂരില്‍ നടന്ന താലിബാന് മോഡല്‍ വധശ്രമവും തെളിയിക്കുന്നത് ഇതാണ്. ഈ കിരാതവാഴ്ചക്ക് എന്‍ഡിഎഫിന്റെ പിന്തുണയില്‍ അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാരും മുസ്ലിംലീഗും എല്ലാ പിന്തുണയും നല്‍കുന്നത് നാം തിരിച്ചറിയാതെപോകരുത്.<br />
<div>
<br /></div>
<div>
** <b>റഷീദ് ആനപ്പുറം</b></div>
</div>
Jawahar Dreamshttp://www.blogger.com/profile/10058279601354670256noreply@blogger.com0tag:blogger.com,1999:blog-6508989714874750850.post-77947369820126105262014-02-13T04:32:00.000+05:302014-02-13T04:32:27.332+05:30സിബിഐ അന്വേഷണം: പ്രീതിപ്പെടുത്തേണ്ടത് ആരെ?<div dir="ltr" style="text-align: left;" trbidi="on">
<h3 class="" itemprop="name" style="background-color: white; color: red; font-family: Georgia, 'Times New Roman'; font-size: 17px; margin-top: 0px;">
<span style="color: #333333; font-family: Verdana, sans-serif; font-size: 13px; font-weight: normal; line-height: 19.5px;">മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞചെയ്യുന്നത് ഭീതിയോ പ്രീതിയോ കൂടാതെ ഭരണഘടനാചുമതല നിറവേറ്റും എന്നാണ്. ഈ സത്യവാചകത്തിന് നേര്‍വിരുദ്ധമായ നിലയിലാണ് കേരളത്തിലെ യുഡിഎഫ് മന്ത്രിസഭ ഇപ്പോള്‍ കാര്യങ്ങള്‍ നീക്കുന്നത്. ഇതിന്റെ ഏറ്റവും പുതിയ ദൃഷ്ടാന്തമാണ് ടി പി ചന്ദ്രശേഖരന് കേസിലെ ഇപ്പോഴത്തെ നീക്കങ്ങള്‍.</span></h3>
<div class="" id="post-body-1480696439598156099" itemprop="description articleBody" style="background-color: white; color: #333333; font-family: Verdana, sans-serif; font-size: 13px; line-height: 19.5px;">
<div dir="ltr" trbidi="on">
ആരെങ്കിലും നിരാഹാരം കിടന്നാല്‍ അതിന്റെ പേരില്‍ നടത്താനുള്ളതാണോ സിബിഐ അന്വേഷണം? കേരളത്തില്‍ ഒട്ടനവധിവധക്കേസുകള്‍ ഉണ്ടായിട്ടുണ്ട്. ഇതില്‍ ഓരോന്നിന്റെയുംപേരില്‍ ഓരോകൂട്ടര്‍ വന്ന് സെക്രട്ടറിയറ്റിനുമുമ്പില്‍ നിരാഹാരം കിടക്കുന്നുവെന്നുവയ്ക്കുക. എല്ലാ കേസുകളും സിബിഐക്കു വിടുമോ? ഈ ഒരു കേസില്‍മാത്രം എന്തുകൊണ്ടാണ് യുഡിഎഫ് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഇത്രയേറെ താല്‍പ്പര്യം? ഭയമോ പ്രീതിയോ മാനദണ്ഡമാക്കാതെ ഭരണം നിര്‍വഹിക്കുമെന്ന് പ്രതിജ്ഞചെയ്തവര്‍ ഭയക്കുകയും ഭയപ്പെടുത്താന്‍ ശ്രമിക്കുകയുമാണ്; പ്രീതിനേടാനും പ്രീതിപ്പെടുത്താനും ശ്രമിക്കുകയുമാണ്. ഭയക്കുന്നത് തങ്ങളുടെ ഭരണ ദുഷ്ചെയ്തികള്‍ക്കെതിരെ ഉയരുന്ന ജനരോഷത്തെ. ആ ഭയത്തില്‍നിന്നാണ് ഭയപ്പെടുത്താനുള്ള നീക്കമുണ്ടാവുന്നത്. ഭയപ്പെടുത്താന്‍ നോക്കുന്നത് ആ ജനരോഷത്തിന്റെ ചാമ്പ്യന്മാരായി നില്ക്കുന്ന പ്രതിപക്ഷത്തെ, പ്രത്യേകിച്ച് ഇടതുപക്ഷത്തെ നേതാക്കളെ. പ്രീതിപ്പെടുത്താന്‍ നോക്കുന്നത് സിപിഐഎമ്മിനെ ഏത് വിധേനയും തകര്‍ക്കണമെന്ന ആഗ്രഹത്തില്‍ കവിഞ്ഞ ഒരു രാഷ്ട്രീയവും ഇല്ലാത്ത ഒഞ്ചിയത്തെ ഒരു സംഘത്തെ. അവരെ പ്രീതിപ്പെടുത്തി രാഷ്ട്രീയമായി കേരളത്തിലാകെ ഉപയോഗിച്ച് രാഷ്ട്രീയനേട്ടമുണ്ടാക്കാമെന്ന് ഇവര്‍ ധരിക്കുന്നു. അധികാരത്തെ ഇതിനുള്ള ഉപകരണമായി മാറ്റുന്നു. ഭരണഘടനയ്ക്കുമുമ്പിലെന്നല്ല, ജനവികാരത്തിനുമുമ്പിലും ഈ കാപട്യം വിലപ്പോവില്ല.<br /><br />ടി പി ചന്ദ്രശേഖരന്‍വധം ഇവരുടെ ചൊല്‍പ്പടിക്കുനില്‍ക്കുന്ന പൊലീസിനെക്കൊണ്ടുതന്നെ അന്വേഷിപ്പിച്ചതാണ്. രാഷ്ട്രീയമായ ഇടപെടലില്‍ ഏതാണ്ട് നൂറോളംപേരെ ഈ കേസില്‍ കുരുക്കിയിടുന്നതരത്തിലുള്ള ഒരു ചാര്‍ജ്ഷീറ്റ് പൊലീസ് തയ്യാറാക്കി. വിചാരണ നടന്നു. പൊലീസ് കുരുക്കിയ മഹാഭൂരിപക്ഷംപേരെയും കോടതി നിരപരാധികളെന്നുകണ്ട് വിട്ടയച്ചു. അന്വേഷണപ്രക്രിയയുടെ ഏതെങ്കിലും ഘട്ടത്തില്‍ അന്വേഷണത്തില്‍ അപര്യാപ്തതയുണ്ടെന്നു തോന്നിയിരുന്നെങ്കില്‍ ഇവര്‍ക്കിത് സിബിഐക്ക് വിടാമായിരുന്നു. എന്നാല്‍, അപ്പോഴൊക്കെ ആഭ്യന്തരമന്ത്രിയും സര്‍ക്കാരും പറഞ്ഞുകൊണ്ടിരുന്നത് അന്വേഷണം തൃപ്തികരമായി പൂര്‍ത്തിയാവുന്നു എന്നാണ്. പൂര്‍ത്തിയായശേഷമോ കുറ്റപത്രം സമര്‍പ്പിച്ചവേളയിലോ ഇവര്‍ക്ക് അതൃപ്തി തോന്നിയില്ല. സിബിഐ അന്വേഷണം നടത്തേണ്ടതുണ്ടെന്നു തോന്നിയില്ല. പിന്നീട് എപ്പോഴാണിത് തോന്നിയത്? രാഷ്ട്രീയ വൈരനിര്യാതനബുദ്ധിയോടെ പൊലീസിനെക്കൊണ്ട് ഒട്ടേറെ സിപിഐ എം നേതാക്കളെ കെണിയിലാക്കിച്ച കാപട്യം കോടതിവിധിയിലൂടെ പൊളിഞ്ഞപ്പോള്‍. കെട്ടിപ്പൊക്കിയ കള്ളക്കഥ ചീട്ടുകൊട്ടാരംപോലെ കോടതി മുമ്പാകെ തകര്‍ന്നുവീണ് സിപിഐ എം കുറ്റവിമുക്തമായപ്പോള്‍. അപ്പോഴാണ് വിധിവരെ വന്നുകഴിഞ്ഞ കേസ് സിബിഐക്ക് വിടാമെന്ന ആലോചനയിലേക്ക് കെ കെ രമയും കോണ്‍ഗ്രസ് നേതാക്കളും കടന്നത്.<br /><br />വിധിവന്ന കേസ് ഇനി സിബിഐക്കു വിടുന്നത് നിയമപരമായി സാധുവായ കാര്യമല്ല. അതിനപ്പുറം വിലപ്പെട്ട സമയം ഇതിനായി നീക്കിവച്ച കോടതിയെയും വിധി പറഞ്ഞ ജഡ്ജിയെയും അപഹസിക്കലാണുതാനും. സിബിഐക്ക് വിടേണ്ടതാണീ കേസ് എന്നുതോന്നിയിരുന്നെങ്കില്‍ എന്തിന് കോടതിയെയും ജഡ്ജിയെയുംകൊണ്ട് ഇങ്ങനെയൊരു വിഡ്ഢിവേഷം കെട്ടിച്ചു? ജുഡീഷ്യറിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ചോര്‍ത്തിക്കളയാന്‍ ഭരണഘടനതൊട്ട് സത്യപ്രതിജ്ഞയെടുത്തിട്ടുള്ളവര്‍തന്നെ ശ്രമിക്കുന്നു എന്നല്ലേ ഇതില്‍നിന്ന് മനസിലാക്കേണ്ടത്. കോടതി തങ്ങള്‍ കല്‍പ്പിക്കുംപോലെ വിധി പറഞ്ഞാല്‍ കോടതി വിധിയെ മാനിക്കും. തങ്ങളുടെ കല്‍പ്പനപ്രകാരമല്ല വിധിയെങ്കില്‍ കേന്ദ്ര പൊലീസിനെക്കൊണ്ട് ആ വിധി അസ്ഥിരപ്പെടുത്താന്‍ നോക്കും. ഇതല്ലേ നിലപാട്? കോടതിക്കുമേലെയാണോ സിബിഐ?<br /><br />വഴിവിട്ട് എന്തെല്ലാം കാര്യങ്ങളാണ് ഇവര്‍ ചെയ്യുന്നത്? ഏറെ വൈകി രമയില്‍നിന്ന് ഒരു പരാതി എഴുതി വാങ്ങി മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്യുക. സിബിഐക്കു കേസ് റഫര്‍ ചെയ്യാനുള്ള ക്യാബിനറ്റ് നോട്ട് ആദ്യമേ തയ്യാറാക്കിവയ്ക്കുക. അക്കാര്യം രമയെ അറിയിച്ച് ക്യാബിനറ്റിന്റെ യോഗത്തിന് രണ്ടുനാള്‍മുമ്പ് അവരെക്കൊണ്ട് നിരാഹാരം അനുഷ്ഠിപ്പിക്കുക. ഇങ്ങനെ തിരക്കഥ പുരോഗമിക്കുമ്പോഴാണ് ഒരു നിയമസാങ്കേതിക പ്രശ്നം മുമ്പില്‍ വരുന്നത്. കോടതി വിധി പറഞ്ഞ കേസുമായി ബന്ധപ്പെട്ട് മറ്റൊരു കേസ് ഉണ്ടാക്കിയാല്‍തന്നെ പ്രാഥമിക അന്വേഷണമെങ്കിലും ഇവിടത്തെ പൊലീസ് നടത്തിയതിന്റെ റിപ്പോര്‍ട്ടുണ്ടായാലേ സിബിഐ പരിഗണനയ്ക്കുപോലും എടുക്കാനിടയുള്ളൂ എന്നതാണത്. ഉടനെ, ശങ്കര്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ ഒരു പ്രത്യേക ടീമിനെ വളരെ വൈകി നിയോഗിച്ചു. എന്താണ് ഈ ടീമിന്റെ പണി? സിബിഐ അന്വേഷിക്കാന്‍മാത്രം കഴമ്പുള്ളതാണ് ഈ കേസ് എന്നു വരുത്തുന്ന ഒരു അടിത്തറ കൃത്രിമമായി ഉണ്ടാക്കുക എന്നതുതന്നെ.<br /><br />പ്രത്യേക ടീം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് അതിന്റെ അടിസ്ഥാനത്തില്‍ സിബിഐക്ക് വിടുകയല്ല, മറിച്ച് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ രാഷ്ട്രീയമായി തീരുമാനിച്ചിട്ട് അതിനുതക്കവിധത്തിലുള്ള ഒരു റിപ്പോര്‍ട്ട് ഉണ്ടാക്കിത്തരാന്‍ പ്രത്യേക പൊലീസ് ടീമിനോട് ആവശ്യപ്പെടുക. കാളയ്ക്കുമുമ്പില്‍ വണ്ടിയെ കെട്ടുക എന്ന രീതി! സിപിഐ എമ്മിന്റെ കുറെ നേതാക്കളെക്കൂടി കുരുക്കിയിട്ട് കേസ് തീര്‍ന്നുപോകാതെ കത്തിച്ചുനിര്‍ത്തി രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ശ്രമിക്കലാണിത്. പൊലീസിനെ ഇതുപോലെ നികൃഷ്ടമായി രാഷ്ട്രീയ വൈരനിര്യാതനത്തിനുപയോഗിച്ച ദൃഷ്ടാന്തങ്ങള്‍ അധികമില്ല. ഈ പ്രക്രിയയില്‍ എന്തെല്ലാം കോമാളിവേഷങ്ങളാണ് യുഡിഎഫും അതിന്റെ മന്ത്രിമാരും എടുത്തണിയുന്നത്? രാഷ്ട്രീയമായി യുഡിഎഫിന് വേണ്ടിതന്നെയുള്ളതാണെങ്കിലും സാങ്കേതികമായി നോക്കിയാല്‍ സര്‍ക്കാരില്‍നിന്ന് നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് രമയുടെ സമരം. ആ സമരത്തെ സമരപ്പന്തലില്‍ചെന്ന് ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍തന്നെ അഭിവാദ്യംചെയ്യുന്നത് കേരളം കണ്ടു. ഒരു കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെടുമ്പോള്‍ കേരളപൊലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ല എന്നു കൂടിയാണല്ലോ അര്‍ഥമാക്കുന്നത്. കേരള പൊലീസ് ഈ കേസ് അന്വേഷിച്ചപ്പോള്‍ അതിനു ചുക്കാന്‍ പിടിച്ചയാളാണു തിരുവഞ്ചൂര്‍. അദ്ദേഹം സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള സമരത്തെ അഭിവാദ്യംചെയ്യുന്നു എന്നു പറഞ്ഞാല്‍, തന്റെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ തനിക്കുതന്നെ വിശ്വാസമില്ല എന്നു പ്രഖ്യാപിക്കലല്ലേ അത്? ഇതില്‍ കവിഞ്ഞ ഒരു കോമാളിവേഷം കേരളത്തില്‍ അരങ്ങേറിയിട്ടുണ്ടോ?<br /><br />ആര്‍എംപി എന്നു സ്വയം വിളിക്കുന്ന ചിലയാളുകള്‍ ഒരു ആവശ്യം ഉന്നയിക്കുന്നു. ആ ആവശ്യം വരുമ്പോള്‍ അതുയര്‍ത്തുന്ന സാങ്കേതിക പ്രശ്നം മുന്‍നിര്‍ത്തി മന്ത്രിസഭായോഗംപോലും യുഡിഎഫ് മാറ്റിവയ്ക്കുന്നു. മന്ത്രിസഭയ്ക്ക് മുന്നില്‍ വേറെയും അജന്‍ഡകളില്ലേ? അതൊന്നും പരിഗണിക്കേണ്ടതില്ലേ? അതോ മന്ത്രിസഭയ്ക്ക് സിബിഐ പ്രശ്നം മാത്രമേ ചര്‍ച്ചചെയ്യാനുള്ളോ? ആ പ്രശ്നം ചര്‍ച്ചയ്ക്കെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ മന്ത്രിസഭായോഗമേ വേണ്ട എന്ന നിലയിലായോ?- കോമാളിത്തത്തിന്റെ മറ്റൊരു ദൃഷ്ടാന്തമാണിത്. ഏതായാലും ഒരു കാര്യം പറയട്ടെ, രാഷ്ട്രീയവൈരനിര്യാതനത്തിനുള്ള ആയുധമായി അധികാരത്തെ ദുരുപയോഗിക്കുന്നവര്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാവും ഒടുവില്‍ ചെന്നുവീഴുക. ചരിത്രം എത്രയോ തവണ അക്കാര്യം തെളിയിച്ചിരിക്കുന്നു.<br /><br />*<br /><b>ദേശാഭിമാനി മുഖപ്രസംഗം</b></div>
</div>
</div>
Jawahar Dreamshttp://www.blogger.com/profile/10058279601354670256noreply@blogger.com0tag:blogger.com,1999:blog-6508989714874750850.post-28821231926628097832013-03-25T19:41:00.000+05:302013-03-25T19:41:21.250+05:30ഹ്യൂഗോ ഷാവേസും 21ആം നൂറ്റാണ്ടിലെ സോഷ്യലിസവും <div dir="ltr" style="text-align: left;" trbidi="on">
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEijtHDUuL7DFBBKuOljcSTXH6T4RgN5BTFdsbXEczqmCWi-PbhYEdo6DvYX7DSb-Ji8pymetqJJWjCtqkAG0jeAm_aYiPtRb7J7-UkQ_nxufA5f2NXM0aesPUaoVUVI20hOO67Mq6TNb9s/s1600/Hugo-Chavez-22.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="180" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEijtHDUuL7DFBBKuOljcSTXH6T4RgN5BTFdsbXEczqmCWi-PbhYEdo6DvYX7DSb-Ji8pymetqJJWjCtqkAG0jeAm_aYiPtRb7J7-UkQ_nxufA5f2NXM0aesPUaoVUVI20hOO67Mq6TNb9s/s320/Hugo-Chavez-22.jpg" width="320" /></a></div>
<span style="font-size: x-large;"><b>ക</b></span>ഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്ത് ലോകരാഷ്ട്രീയത്തില്‍ വേറിട്ട ശബ്ദമായി ഉയര്‍ന്നുനിന്ന, സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളിലെ മുന്നണിപ്പോരാളിയായ ഹ്യൂഗോ ഷാവേസ് ഓര്‍മയായി. എന്നും ദരിദ്രപക്ഷത്തിെന്റ വക്താവായിരുന്ന ഷാവേസിന് സോഷ്യലിസ്റ്റാവുകയെന്നത് അനിവാര്യതയായിരുന്നു. 20ാം നൂറ്റാണ്ടിലെ സോഷ്യലിസ്റ്റ് പരീക്ഷണങ്ങളില്‍നിന്ന് വേറിട്ട പരീക്ഷണങ്ങള്‍ക്കാണ് അദ്ദേഹത്തിെന്റ നേതൃത്വത്തില്‍ വെനസ്വേല സാക്ഷ്യംവഹിച്ചത്. സോവിയറ്റ് യൂണിയെന്റ പതനത്തോടുകൂടി സോഷ്യലിസത്തിന് അന്ത്യം കുറിച്ചിരിക്കുന്നുവെന്നും മുതലാളിത്തത്തിനു കീഴടങ്ങുകയല്ലാതെ, നവഉദാരവല്‍ക്കരണം നടപ്പാക്കുകയല്ലാതെ ലോകത്തിനുമുന്നില്‍ മറ്റൊരു പോംവഴിയുമില്ലെന്ന പ്രചരണം കൊണ്ടുപിടിച്ച് നടന്നിരുന്ന വേളയിലായിരുന്നു 1998ല്‍ ഷാവേസ് തിരഞ്ഞെടുപ്പിലൂടെ വെനസ്വേലയില്‍ അധികാരത്തില്‍ എത്തിയത്. നവഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരായി വെനസ്വേലയിലെ ജനങ്ങള്‍ നടത്തിയ പോരാട്ടമാണ് ഷാവേസ് അധികാരത്തില്‍ വരുന്നതിനിടയാക്കിയത്.<br />
<br />
<b>ചരിത്ര പശ്ചാത്തലം</b><br />
<br />
1989 അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത് ഇരുപതാം നൂറ്റാണ്ടിലെ സോഷ്യലിസത്തിെന്റ തകര്‍ച്ചയുടെ വര്‍ഷമായാണ്; ബെര്‍ലിന്‍ മതിലിെന്റ പതനത്തിെന്റ വര്‍ഷമായാണ്. എന്നാല്‍ മുഖ്യധാരാ ചരിത്രകാരന്മാരും മാധ്യമങ്ങളും മൂടിവെയ്ക്കുന്ന ഒരു മറുവശം കൂടി 1989 എന്ന വര്‍ഷത്തിനുണ്ട്. നവലിബറല്‍ നയങ്ങളുടെ പരീക്ഷണശാലയായ ലാറ്റിന്‍ അമേരിക്കയില്‍ ആ നയങ്ങള്‍ക്കെതിരായ ജനങ്ങളുടെ ചെറുത്തുനില്‍പിെന്റയും കലാപത്തിെന്റയും തുടക്കം കുറിക്കുന്ന വര്‍ഷം കൂടിയാണത്; ആ ജനകീയ പോരാട്ടങ്ങളിലൂടെ ഉയര്‍ന്നുവന്ന രാഷ്ട്രീയ അന്തരീക്ഷമാണ് പിന്നീട് 21ാം നൂറ്റാണ്ടിലെ സോഷ്യലിസം എന്ന സങ്കല്‍പനത്തിെന്റ ഉരുവംകൊള്ളലിന് ഇടയാക്കിയത്.<br />
<br />
1988ല്‍ വെനസ്വേലയില്‍ ഡെമോക്രാറ്റിക് ആക്ഷന്‍ പാര്‍ടിയുടെ (ഡിഎ) പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച് വിജയിച്ച കാര്‍ലോസ് ആന്ദ്രേ പെരെസ് തിരഞ്ഞെടുപ്പ് വേളയില്‍ നല്കിയ വാഗ്ദാനം താന്‍ അധികാരത്തില്‍ എത്തുന്നതോടെ ഐഎംഎഫ് കുറിപ്പടി പ്രകാരം രാജ്യത്ത് നടപ്പാക്കിവരുന്ന സാമ്പത്തിക നയങ്ങളില്‍ മാറ്റം വരുത്തുമെന്നായിരുന്നു. എന്നാല്‍ അധികാരത്തിലെത്തിയതിനെ തുടര്‍ന്ന് ആ നയങ്ങളില്‍നിന്ന് പിന്തിരിഞ്ഞില്ലെന്ന് മാത്രമല്ല, അമേരിക്കയുടെയും ഐഎംഎഫിെന്റയും നിര്‍ദേശം ശിരസ്സാവഹിച്ച് ചെലവ് ചുരുക്കല്‍ പരിപാടികള്‍ എന്ന പേരില്‍ ജനങ്ങള്‍ക്കുമേല്‍ അധികഭാരം അടിച്ചേല്‍പിക്കുകയുമുണ്ടായി.<br />
<br />
പത്തുവര്‍ഷത്തിലേറെയായി വെനസ്വേലയിലെ സര്‍ക്കാര്‍ ഐഎംഎഫുമായുള്ള വായ്പാ കരാര്‍ പ്രകാരം നടപ്പാക്കിവരുന്ന സാമ്പത്തിക നയങ്ങള്‍ ഐഎംഎഫ് സ്വേച്ഛാധിപത്യം എന്നാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത് കാരണം പൊറുതിമുട്ടിയിരുന്ന ജനങ്ങള്‍ക്ക് പുതിയ ചെലവ് ചുരുക്കല്‍ പരിപാടികള്‍ കനത്ത ആഘാതമാണ് സൃഷ്ടിച്ചത്. 1989 ഫെബ്രുവരി 27ന് ബസ് ചാര്‍ജ് വര്‍ധനയ്ക്കെതിരെ കാരക്കാസിലെ ജനങ്ങള്‍ തെരുവിലിറങ്ങിയതോടെ തുടക്കംകുറിച്ച ജനകീയ കലാപം അതിവേഗം രാജ്യമാകെ പടര്‍ന്നു പിടിക്കുകയാണുണ്ടായത്. ബസ്സുകള്‍ തകര്‍ത്തും അഗ്നിക്കിരയാക്കിയും സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കൊള്ളയടിച്ചും ദരിദ്രരായ ജനസഞ്ചയം അതിസമ്പന്നര്‍ക്ക് സുഖസൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ അഭിരമിച്ചിരുന്ന ഭരണവ്യവസ്ഥയ്ക്കെതിരായ തങ്ങളുടെ രോഷം പ്രകടിപ്പിക്കുകയാണുണ്ടായത്. കാരക്കസൊ എന്നറിയപ്പെടുന്ന ആ കലാപം ഭരണകൂടത്തിെന്റ സമസ്ത ശക്തിയും പ്രയോഗിച്ച് അടിച്ചമര്‍ത്തപ്പെട്ടെങ്കിലും, മൂവായിരത്തിലേറെ ജനങ്ങള്‍ കൊല്ലപ്പെട്ട ആ വന്‍ജനമുന്നേറ്റം ഭാവിയിലെ വലിയ രാഷ്ട്രീയ വഴിത്തിരിവിന് വഴിമരുന്നിടുകയാണുണ്ടായത്. 1958ല്‍ ജനറല്‍ പെരെസ് ജിമെനസിെന്റ പട്ടാളഭരണം അവസാനിപ്പിക്കുന്നതിനിടയാക്കിയ ജനകീയ പ്രക്ഷോഭത്തിനുശേഷം നടന്ന ഏറ്റവും വലിയ, ഒരുപക്ഷേ അതിലും വലിയ, ജനമുന്നേറ്റത്തിനായിരുന്നു<br />
<br />
1989ല്‍ നവലിബറല്‍ നയങ്ങള്‍ക്കെതിരെ വെനസ്വേല സാക്ഷ്യംവഹിച്ചത്. ഷാവേസിെന്റ ജീവചരിത്രകാരനും 'ദ ഗാര്ഡിയന്' പത്രത്തിെന്റ ലാറ്റിന്‍ അമേരിക്കന്‍ ലേഖകനുമായ റിച്ചാര്‍ഡ് ഗോട്ട് കാരക്കസൊ കലാപത്തെക്കുറിച്ച് പ്രസ്താവിക്കുന്നത്, "വെനസ്വേലയിലെ പഴയ ഭരണത്തിെന്റ അന്ത്യത്തിെന്റ ആരംഭം" എന്നാണ്. വെനസ്വേലയിലെ സൈന്യത്തില്‍ കേണലായി ജോലി നോക്കിയിരുന്ന ഹ്യൂഗോ ഷാവേസിെന്റ നേതൃത്വത്തില്‍ ഇടതുപക്ഷക്കാരായ ഒരു സംഘം യുവസൈനികര്‍ ലാറ്റിന്‍ അമേരിക്കന്‍ വിമോചന നായകനായിരുന്ന സൈമണ്‍ ബൊളിവറുടെ 200ാം ജന്മവാര്‍ഷികത്തെ സൂചിപ്പിച്ചുകൊണ്ട് 1982ല്‍ തന്നെ ബൊളിവേറിയന്‍ വിപ്ലവ പ്രസ്ഥാനം 200 (എംബിആര്‍ 200) എന്ന ഒരു രഹസ്യ സംഘടനയ്ക്ക് സൈന്യത്തിനുള്ളില്‍ രൂപം നല്‍കിയിരുന്നു. കാരക്കാസ് കലാപത്തെ ചോരയില്‍ മുക്കിയതില്‍ അസ്വസ്ഥരായ ("വംശഹത്യ"യായിരുന്നു അത് എന്നാണ് ഷാവേസ് പില്ക്കാലത്ത് വിശേഷിപ്പിച്ചത്) ഷാവേസും സംഘവും "ഓപ്പറേഷന് സമോറ" (ലാറ്റിന്‍ അമേരിക്കന്‍ വിമോചന പോരാട്ടത്തില്‍ ബൊളിവറുടെ സഹപ്രവര്‍ത്തകനായിരുന്നു എസെക്വിയേല്‍ സമോറ) എന്ന പേരില്‍ കാര്‍ലോസ് ആന്ദ്രേ പെരസിെന്റ സര്‍ക്കാരിനെതിരെ ഒരു സൈനിക അട്ടിമറിക്കുള്ള ആലോചന തുടങ്ങി. സൈനിക നടപടി തുടങ്ങുമ്പോള്‍ തന്നെ പുറത്ത് ബഹുജന പ്രക്ഷോഭവും ആരംഭിക്കാന്‍ ഇടതുപക്ഷ പാര്‍ടികളുമായി രഹസ്യധാരണയുമുണ്ടാക്കിയിരുന്നു.<br />
<br />
എന്നാല്‍ ആസൂത്രണത്തിലെ പാളിച്ചകളും പുറത്തുള്ള പ്രസ്ഥാനവുമായി ശരിയായ ഏകോപനം ഇല്ലാതിരുന്നതുംമൂലം 1992 ഫെബ്രുവരി 4ന് നടന്ന സൈനിക കലാപം പരാജയപ്പെട്ടു; ഷാവേസും സംഘവും അറസ്റ്റു ചെയ്യപ്പെട്ടു. ആ വര്‍ഷം തന്നെ നവംബറില്‍ ഷാവേസിെന്റ സുഹൃത്തുക്കള്‍ വീണ്ടും ഒരു അട്ടിമറി നീക്കം കൂടി നടത്തിയെങ്കിലും അതും പരാജയപ്പെടുകയുണ്ടായി. 1994ല്‍ തെന്റ തിരഞ്ഞെടുപ്പ് വാഗ്ദാനപ്രകാരം പ്രസിഡന്റ് റാഫേല്‍ കാല്‍ഡെറ ഹ്യൂഗോ ഷാവേസിനെയും സഹപ്രവര്‍ത്തകരെയും ജയില്‍ മോചിതരാക്കി. ജയില്‍ മോചിതനായ ഷാവേസ് ക്യൂബയിലെത്തി ഫിദെല്‍ കാസ്ട്രോയുമായി നടത്തിയ സുദീര്‍ഘമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് വെനസ്വേലയില്‍ തിരിച്ചെത്തി ഫിഫ്ത്ത് റിപ്പബ്ലിക്കന്‍ മൂവ്മെന്റ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് രൂപം നല്കി തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്താനുള്ള പ്രചരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ആ കാലത്തുതന്നെ സൈന്യത്തില്‍ തെന്റ സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന ഫ്രാന്‍സിസ്കൊ കാര്‍ദിനാസ് സോഷ്യലിസ്റ്റ് പാര്‍ടി (റാഡിക്കല്‍ കാസ് എന്നായിരുന്നു പാര്‍ടിയുടെ പേര്) സ്ഥാനാര്‍ത്ഥിയായി 1995 ഡിസംബറില്‍ സുലിയ സംസ്ഥാന ഗവര്‍ണര്‍ സ്ഥാനത്തേക്ക് മല്‍സരിച്ച് ജയിക്കുകയുമുണ്ടായി. (ചില പത്രങ്ങളില്‍ ഷാവേസ് സുലിയ ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു എന്നു വന്ന വാര്‍ത്ത ശരിയല്ല).<br />
<br />
1998 ഡിസംബറില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഹ്യൂഗോ ഷാവേസ് പാട്രിയോട്ടിക് പോള്‍ എന്ന ഇടതുപക്ഷമുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുകയും വിജയിക്കുകയും ചെയ്തു. ഫിഫ്ത്ത് റിപ്പബ്ലിക്കന്‍ മൂവ്മെന്റിനെ കൂടാതെ വെനസ്വേലന്‍ കമ്യൂണിസ്റ്റ് പാര്‍ടി, സോഷ്യലിസത്തിനായുള്ള പ്രസ്ഥാനം എന്നിവ ഉള്‍പ്പെടെ 8 പാര്‍ടികള്‍ അടങ്ങിയതായിരുന്നു ആ മുന്നണി. 1992ലെ പരാജയപ്പെട്ട സൈനിക കലാപത്തെത്തുടര്‍ന്ന് ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധ നേടിയ ഷാവേസ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചതുതന്നെ വലതുപക്ഷ രാഷ്ട്രീയ പാര്‍ടികളില്‍ അങ്കലാപ്പ് സൃഷ്ടിച്ചു. മുഖ്യ ഭരണവര്‍ഗ കക്ഷികളായ ആക്ഷന്‍ ഡെമോക്രാറ്റിക്കയും കോപ്പെയും ഷാവേസ് ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ പ്രാപ്തിയുള്ള സ്ഥാനാര്‍ത്ഥികള്‍ക്കായി പരക്കം പായാന്‍ തുടങ്ങി. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വന്ന മുന്‍ സൗന്ദര്യറാണിയും കാരക്കാസ് മേയറുമായ ഐറീന് സയസിനെ പിന്താങ്ങാന് കോപ്പെ പാര്‍ടി തീരുമാനിച്ചു. ജനപിന്തുണയാര്‍ജിക്കാന്‍ ഐറീനെ നിര്‍ത്തിയതുകൊണ്ടും പറ്റില്ലെന്ന് കണ്ട കോപ്പെ നേതൃത്വം പ്രചാരണത്തിനിടയില്‍ തന്നെ തങ്ങളുടെ പിന്തുണ ഹെന്റിക് സലാസ് റോമര്‍ എന്ന മറ്റൊരു വലതുപക്ഷ സ്ഥാനാര്‍ത്ഥിക്ക് നല്കി. തങ്ങളുടെ പഴയൊരു പടക്കുതിരയായ ലൂയി അല്‍ഫാരോ ഉസേറോയെത്തന്നെ രംഗത്തിറക്കിയ ആക്ഷന്‍ ഡെമോക്രാറ്റിക്കും ഒടുവില്‍ സലാസ് റോമര്‍ക്കു പിന്നില്‍ എത്തി. അങ്ങനെ ഹെന്റിക് സലാസ് റോമര്‍ വലതുപക്ഷത്തിെന്റയാകെ സംയുക്ത സ്ഥാനാര്‍ത്ഥിയായി മാറി. അതേ വരെ ഭരണ പ്രതിപക്ഷ വിഭാഗങ്ങളായി മാറി മാറി പ്രവര്‍ത്തിച്ചിരുന്ന എഡിയും കോപ്പെയും ഒരേ നുകത്തിന്‍കീഴില്‍ എത്തപ്പെട്ടത് ആദ്യമായാണ്, മൂലധനശക്തികളുടെയും അമേരിക്കയുടെയും ശക്തമായ ഇടപെടലും അതിനുപിന്നില്‍ ഉണ്ടായിരുന്നു.<br />
<br />
എന്നാല്‍ 1998 ഡിസംബര്‍ 6ന് നടന്ന തിരഞ്ഞെടുപ്പില്‍ ഈ വലതുപക്ഷ കൂട്ടുകെട്ടിനെ പറ്റെ പരാജയപ്പെടുത്തിയാണ് 56.2 ശതമാനം വോട്ട് നേടി ഹ്യൂഗോ ഷാവേസ് വിജയം വരിച്ചത്. അങ്ങനെ ഷാവേസ് അധികാരത്തിലെത്തുന്നത് നവലിബറല്‍ നയങ്ങള്‍ക്കെതിരെ വെനസ്വേലയില്‍ ഉയര്‍ന്നുവന്ന ജനകീയ പ്രതിഷേധത്തിെന്റയും പ്രക്ഷോഭത്തിെന്റയും തുടര്‍ച്ചയായാണ്. മാറി മാറി അധികാരത്തിലിരുന്ന മുഖ്യ ഭരണവര്‍ഗ പാര്‍ടികളോടുള്ള ജനങ്ങളുടെ വെറുപ്പും അസംതൃപ്തിയും കൂടി പ്രതിഫലിപ്പിക്കുന്നതായിരുന്നു ഷാവേസിനനുകൂലമായ ജനവിധി.<br />
<br />
<b>ഷാവേസിെന്റ പരിഷ്കരണങ്ങള്‍</b><br />
<br />
1998 ഡിസംബറിനുശേഷം 2012 ഡിസംബര്‍ വരെ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ഷാവേസ്, ഷാവേസിെന്റ കക്ഷി തുടര്‍ച്ചയായി ജയിക്കുകയായിരുന്നു. ഷാവേസിെന്റ മരണവൃത്താന്തം അറിഞ്ഞ് വെനസ്വേലയിലെ തെരുവുകളില്‍ പൊട്ടിക്കരയുന്ന, വാവിട്ടു നിലവിളിക്കുന്ന ജനലക്ഷങ്ങളെയാണ് ലോകം കണ്ടത്. ഈ ജനപിന്തുണയുടെ അടിസ്ഥാന കാരണം എന്ത്? 2007ല്‍ ചെസാ ബൗദിന് എന്ന പത്രപ്രവര്‍ത്തകെന്റ ചോദ്യത്തിന് ജോസ് എന്ന ഒരു തയ്യല്‍ തൊഴിലാളി പറഞ്ഞ മറുപടി ശ്രദ്ധേയമാണ്: "ആദ്യം ഞങ്ങള്‍ ഷാവേസിന് വോട്ട് ചെയ്തത് അദ്ദേഹം എഡി, കോപെ എന്നീ കക്ഷികളുടെ സ്ഥാനാര്‍ത്ഥി അല്ലാതിരുന്നതുകൊണ്ടാണ്. പക്ഷേ, പിന്നീട് ഞങ്ങള്‍ അദ്ദേഹത്തിന് വോട്ട് ചെയ്തത് അദ്ദേഹത്തിെന്റ ഭരണം ഞങ്ങളുടെ നിത്യജീവിതത്തില്‍ മാറ്റം വരുത്തിയതുകൊണ്ടാണ്. അദ്ദേഹം ആരംഭിച്ച മിഷന് റോബിന്‍സണിലൂടെ ഞാന്‍ എഴുതാനും വായിക്കാനും പഠിച്ചു. അദ്ദേഹം ഞങ്ങളുടെ കുടിലുകളിലേക്ക് ഡോക്ടര്‍മാരെ എത്തിച്ചു. ഞങ്ങളുടെ കൂലി കൊണ്ട് ഞങ്ങള്‍ക്കാവശ്യമായ ഭക്ഷണം കിട്ടുമെന്ന അവസ്ഥയുണ്ടാക്കി. ഇനിയും ഒരുപാട് നേടാനുണ്ട്. അതിനായി പോരാടാനുള്ള ശുഭപ്രതീക്ഷ ഷാവേസ് ഞങ്ങള്‍ക്ക് നല്കുന്നു".<br />
<br />
അധികാരത്തിലേറിയതുമുതല്‍ ദാരിദ്ര്യവും അസമത്വവും അവസാനിപ്പിക്കുന്നതിനായി ഷാവേസ് നടപ്പാക്കിവരുന്ന കര്‍മ പദ്ധതികളാണ് അദ്ദേഹത്തിെന്റ ജനപിന്തുണ വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കിയ ശക്തിസ്രോതസ്സ്, അതുതന്നെയാണ് എതിരാളികളെ പ്രകോപിപ്പിക്കുന്നതും. അധികാരത്തില്‍ എത്തിയ ഉടന്‍ നടപ്പിലാക്കിയ പദ്ധതികളില്‍ ഒന്ന് ദാരിദ്ര്യനിര്‍മാര്‍ജ്ജനം ലക്ഷ്യമാക്കിയുള്ള പ്ലാന്‍ ബൊളിവര്‍ 2000 ആണ്. കാരക്കാസൊ കൂട്ടക്കൊലയുടെ 10ാം വാര്‍ഷികാചരണത്തിെന്റ ഭാഗമായി 1999 ഫെബ്രുവരി 27നാണ് ഇത് ആരംഭിച്ചത്. 11.3 കോടി ഡോളര്‍ ഇതിനായി നീക്കിവെച്ചു. 70,000 സൈനികോദ്യോഗസ്ഥരെ ഈ പദ്ധതിയുടെ ഭാഗമായി രാജ്യത്താകെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ നിയോഗിച്ചു. റോഡുകളുടെയും ആശുപത്രികളുടെയും അറ്റകുറ്റപ്പണികള്‍ നിര്‍വഹിക്കുക, സൗജന്യചികില്‍സയും വാക്സിനേഷനുകളും നല്‍കുക, കുറഞ്ഞ വിലയ്ക്ക് ഭക്ഷണസാധനങ്ങള്‍ ജനങ്ങള്‍ക്കെത്തിക്കുക എന്നിവയായിരുന്നു ഇവരുടെ ദൗത്യം. ഇതിനെക്കുറിച്ച് ഷാവേസ് പറഞ്ഞത്, "10 വര്‍ഷത്തിനുമുമ്പ് സൈന്യം ജനങ്ങളെ കൊന്നൊടുക്കുന്നതിനാണ് തെരുവിലിറങ്ങിയത്. ഇപ്പോള്‍ ജനങ്ങളെ സേവിക്കാനാണ്, അവരുടെ സുഹൃത്തുക്കളായാണ് പട്ടാളക്കാര്‍ ജനങ്ങള്‍ക്കിടയില്‍ എത്തുന്നത്" എന്നാണ്.<br />
<br />
2001 ഡിസംബറില്‍ ഷാവേസ് പുതിയ ഭരണഘടനാ വ്യവസ്ഥ പ്രകാരം 49 നിയമങ്ങള്‍ തയ്യാറാക്കി പാര്‍ലമെന്റിെന്റ അംഗീകാരം നേടി. അതില്‍ ഏറ്റവും പ്രധാനം വെനസ്വേലയുടെ വരുമാനത്തിെന്റ മുഖ്യസ്രോതസ്സായ പെട്രോളിയം വ്യവസായത്തിനു ചുക്കാന്‍ പിടിക്കുന്ന പൊതുമേഖലാ എണ്ണക്കമ്പനിയുടെ പുനഃസംഘടന ലക്ഷ്യമാക്കിയുള്ളതാണ്. അതോടൊപ്പം പെട്രോളിയം മേഖലയില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന ബഹുരാഷ്ട്ര കുത്തക എണ്ണക്കമ്പനികളുടെ ചൂഷണത്തിന് അറുതിവരുത്തുകയും പെട്രോളിയം വ്യവസായം ദേശസാല്ക്കരിക്കാന് നടപടി തുടങ്ങുകയും ചെയ്തു. അതുവരെ എണ്ണ ഉല്‍പാദനത്തില്‍നിന്നുണ്ടാകുന്ന ലാഭമാകെ സമ്പന്നര്‍ കയ്യടക്കുകയായിരുന്നു. പുതിയ നിയമം വന്നതോടെ അതില്‍ മാറ്റം വരുകയും പെട്രോളിയം വ്യവസായത്തില്‍നിന്നുള്ള ലാഭമാകെ പ്രസിഡന്റിെന്റ നേരിട്ടുള്ള നിയന്ത്രണത്തില്‍ കൊണ്ടുവരികയും അതാകെ ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതികള്‍ക്കായി ചെലവഴിക്കാന്‍ വ്യവസ്ഥയുണ്ടാക്കുകയും ചെയ്തു.<br />
<br />
പെട്രോളിയം വ്യവസായത്തില്‍നിന്ന് ലഭിക്കുന്ന ലാഭം ഉപയോഗിച്ച് നിരവധി 'മിഷനുകള്‍'ക്ക് രൂപം നല്കി. അതിലൊന്നാണ് 'മിഷന് മെര്‍ക്കല്‍'. പ്രാദേശികമായി കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങള് സബ്സിഡി നല്കി ഏറ്റെടുക്കുന്ന കാര്‍ഷിക കമ്പോളങ്ങളുടെയും നിത്യോപയോഗ സാധനങ്ങള്‍ ജനങ്ങള്‍ക്കെത്തിക്കാന്‍ നൂറുക്കണക്കിന് ചെറുകിട സൂപ്പര്‍മാര്‍ക്കറ്റുകളുടെയും വിപുലമായ ശൃംഖല ഈ മിഷന് പ്രകാരം രാജ്യത്തുടനീളം കെട്ടിപ്പടുത്തിരിക്കുന്നു. ഇതിലൂടെ സാധാരണ കര്‍ഷകര്‍ക്ക് വിദേശ വിപണിയുമായുള്ള മല്‍സരത്തില്‍ പിടിച്ചു നില്ക്കാന് കഴിയുന്നു. മാത്രമല്ല, ജനങ്ങളുടെയാകെ ജീവിതനിലവാരം മെച്ചപ്പെടുത്താനും കഴിഞ്ഞിട്ടുണ്ട്. 2004നുശേഷം വെനസ്വേലയിലെ യഥാര്‍ത്ഥ പ്രതിശീര്‍ഷ ജിഡിപിയില്‍ 24 ശതമാനം വളര്‍ച്ച കൈവരിച്ചു. ഷാവേസ് അധികാരത്തില്‍ വരുന്നതിനു മുമ്പുള്ള 20 വര്‍ഷവും പ്രതിശീര്‍ഷ ജിഡിപിയില്‍ തുടര്‍ച്ചയായി ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. വിദേശ പൊതുകടം വെനസ്വേലയ്ക്ക് ജിഡിപിയുടെ 28 ശതമാനം മാത്രമേയുള്ളൂ അതിന് നല്‍കേണ്ട പലിശയാകട്ടെ ജിഡിപിയുടെ 2 ശതമാനം മാത്രവും. തൊഴിലില്ലായ്മ ഷാവേസ് അധികാരത്തിലെത്തിയ 1998ലേതിനെക്കാള്‍ ഗണ്യമായി കുറവാണിപ്പോള്‍ 2003ല്‍ 20 ശതമാനമായിരുന്നത് 2012ല്‍ 7 ശതമാനമായി താണു. കടുത്ത ദാരിദ്ര്യം (ഋഃേൃലാല ജീ്ലൃേ്യ) 25 ശതമാനമായിരുന്നത് 10 വര്‍ഷം പിന്നിട്ടപ്പോള്‍ 7 ശതമാനമായി കുറഞ്ഞു. ആകെയുള്ള ദാരിദ്ര്യം (ഛ്ലൃമഹഹ ജീ്ലൃേ്യ) 1998ല്‍ 60 ശതമാനമായിരുന്നത് 2008ല്‍ 25 ശതമാനമായി കുറഞ്ഞു. 90 ശതമാനത്തിലധികം വെനസ്വേലക്കാരും ചരിത്രത്തില്‍ ആദ്യമായി മൂന്ന് നേരം ഭക്ഷണം കഴിക്കുന്നത് ഇപ്പോള്‍ ആദ്യമായാണ്.<br />
<br />
മറ്റു മിഷനുകളില്‍ പലതും ജനങ്ങളുടെ ജീവിത ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക ക്ഷേമം എന്നീ മേഖലകളില്‍ നടപ്പാക്കുന്നവയാണ്. അവയില്‍ ഒന്നാണ് മിഷന് റോബിന്‍സണ്‍. ദരിദ്രര്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ അവര്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസം (ഭാഷ, കണക്ക്, ചരിത്രം എന്നിവയില്‍ പ്രാഥമികമായ അറിവും എഴുതാനും വായിക്കാനുമുള്ള കഴിവും) നല്‍കുന്നതിനായി നൂറുകണക്കിന് വിദ്യാലയങ്ങള്‍ സ്ഥാപിക്കുന്നതാണ് ഈ മിഷന്. അതേപോലെ മിഷന് റിബാസും മിഷന് സക്കറും സെക്കന്‍ഡറി വിദ്യാഭ്യാസവും സര്‍വകലാശാല വിദ്യാഭ്യാസവും സൗജന്യമായി നല്‍കുന്നതിനുള്ള ജനകീയ പദ്ധതികളാണ്. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ പൊതുപണം വിനിയോഗിച്ച് 22 സര്‍വകലാശാലകള്‍ സ്ഥാപിച്ചു. അധ്യാപകരുടെ എണ്ണം 65000 ആയിരുന്നത് 3,50,000 ആയി വര്‍ധിച്ചു. നിരക്ഷരത നിര്‍മാര്‍ജനം ചെയ്യപ്പെട്ടു.<br />
<br />
ആരോഗ്യ പരിപാലനരംഗത്തെ പ്രധാനപ്പെട്ട ഒരു പ്രവര്‍ത്തന പരിപാടിയാണ് മിഷന് ബാരിയോ അദേന്ദ്രോ. പ്രാഥമികാരോഗ്യ പ്രവര്‍ത്തനങ്ങളും രോഗപ്രതിരോധ സംവിധാനങ്ങളും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നതാണ് അത്. പ്രധാനമായും അയല്‍ക്കൂട്ടങ്ങള്‍ അടിസ്ഥാനമാക്കിയാണ് അതിെന്റ പ്രവര്‍ത്തനം. മിഷന് മിലാഗ്രോ എന്ന പദ്ധതിയുടെ കീഴില്‍ കൂടുതല്‍ മികവുറ്റ സാങ്കേതിക സംവിധാനങ്ങളോടു കൂടിയതും നഗരപ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നതുമായ ആശുപത്രികളുടെ ഒരു ശൃംഖല തന്നെ രൂപപ്പെടുത്തിയിട്ടുണ്ട്. തലസ്ഥാനമായ കാരക്കാസില്‍ തന്നെ ഈ പദ്ധതിക്കുകീഴില്‍ നൂറിലധികം ക്ലിനിക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിനുപുറമെ രാജ്യത്തിെന്റ വിവിധ കേന്ദ്രങ്ങളിലായി അഞ്ഞൂറിലധികം ക്ലിനിക്കുകളും പ്രവര്‍ത്തിച്ചുവരുന്നു.<br /><br />
<span style="color: #990000;"><b>@ജി. വിജയകുമാര്‍</b></span><br />
</div>
Jawahar Dreamshttp://www.blogger.com/profile/10058279601354670256noreply@blogger.com0tag:blogger.com,1999:blog-6508989714874750850.post-46045409719541157872013-03-10T08:49:00.000+05:302013-03-10T08:49:39.070+05:30താലിബാനിസം മുളയിലേ നുള്ളണം<div dir="ltr" style="text-align: left;" trbidi="on">
<span style="background-color: white; color: #333333; font-family: Verdana, sans-serif; font-size: 13px; line-height: 19.5px;">കോട്ടക്കല്‍ രാജാസ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സ്ഥാപിച്ച ഒ വി വിജയന്റെ പ്രതിമ തകര്‍ത്തത് ആരായിരുന്നാലും അവര്‍ മലയാളികള്‍ക്ക് അപമാനമാണ് വരുത്തിവച്ചത്. കേരളം കൈമുതലായി കരുതുന്ന മതസൗഹാര്‍ദത്തിനും മതനിരപേക്ഷ ചിന്താഗതിക്കും മുറിവേല്‍പ്പിച്ച സംഭവമാണ് അത്. കോട്ടക്കല്‍ കുഞ്ഞാലിമരയ്ക്കാരെപ്പറ്റി നാം ഊറ്റംകൊള്ളാറുണ്ട്. സ്വാമി വിവേകാനന്ദനെ ഉയര്‍ത്തിക്കാണിക്കാറുണ്ട്. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന മഹത്തായ സന്ദേശം മനുഷ്യരാശിക്ക് നല്കിയ ശ്രീനാരായണഗുരു മതമേതായാലും മനുഷ്യന് നന്നായാല്‍ മതി എന്നാണ് പഠിപ്പിച്ചത്. കോട്ടക്കലെ ഒരുകൂട്ടം പിശാചുക്കള്‍ ഇതൊക്കെ എങ്ങനെ മറന്നു എന്നാണറിയാത്തത്. ഇക്കൂട്ടരുടെ ഗുരു ആരാണ്; നേതാവാരാണ് എന്നറിയണം. ഒ വി വിജയന്റെ പ്രതിമ എന്തു തെറ്റാണ് ചെയ്തതെന്നറിയണം. പ്രതിമ സ്ഥാപിച്ചവര്‍ തെറ്റുകാരാണോ എന്നറിയണം. പ്രതിമ തകര്‍ത്തവര്‍ ഭീരുക്കളല്ലെങ്കില്‍ അത് തുറന്നുപറയാന്‍ തയ്യാറാകണം. ഇരുളിന്റെ മറവില്‍ രക്ഷപ്പെടാനാഗ്രഹിക്കുന്ന തിന്മയുടെ പ്രതീകങ്ങളല്ലെങ്കില്‍ വെളിച്ചത്തുവന്ന് ജനങ്ങളോടു പറയണം, "ഇത് ഞങ്ങളാണ് ചെയ്തതെന്ന്". പ്രതിമ തകര്‍ത്തവരാരായാലും അവര്‍ സാമൂഹ്യദ്രോഹികളാണ്. കോട്ടക്കല്‍ സ്കൂളില്‍ പ്രതിമ സ്ഥാപിച്ചതിനെതിരെ പ്രതിഷേധിച്ചവര്‍ മുസ്ലിംലീഗുകാരാണ്. കൂമന്‍കാവ് എന്ന പേരാണ് അവരുടെ എതിര്‍പ്പിനും വെറുപ്പിനും കാരണമായതെന്നാണ് കേള്‍ക്കുന്നത്. അങ്ങനെയാണെങ്കില്‍ കേരളത്തില്‍ പല സ്ഥലപ്പേരും തിരുത്തിക്കുറിക്കേണ്ടിവരും. മാങ്കാവും നടക്കാവും പൊയില്‍ക്കാവും ആര്യന്‍കാവും ഉള്‍പ്പെടെ എണ്ണിയാലൊടുങ്ങാത്ത സ്ഥലപ്പേരുകള്‍ കേരളത്തിലുണ്ട്. കാവ് എന്നു കേള്‍ക്കുമ്പോള്‍ കലിയിളകുന്നവരാണോ ഇക്കൂട്ടര്‍ എന്നറിയണം. ഇതിന്റെ പേര് അസഹിഷ്ണുതയെന്നാണ്. അതാണ് താലിബാനിസം. ഇത് തനി സംസ്കാരശൂന്യതയാണ്. സംസ്കാരശൂന്യത കൈമുതലായി സൂക്ഷിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ടിയെയും മതസംഘടനയെയും അനുവദിച്ചുകൂടാ. സംസ്കാരസമ്പന്നരായ ബഹുഭൂരിപക്ഷം ജനങ്ങളുടെ എതിര്‍പ്പ് കാട്ടുതീപോലെ അതിവേഗം വ്യാപിച്ചുവരുന്നത് കണ്ടപ്പോഴാണ് മുസ്ലിംലീഗ് നേതൃത്വം ഒ വി വിജയന്റെ പ്രതിമ സ്ഥാപിച്ചതിനെതിരെയുള്ള കരുനീക്കം താല്‍ക്കാലികമായെങ്കിലും മാറ്റിവച്ചത്. എന്നാല്‍, ലീഗ് നേതൃത്വം ഒ വി വിജയന്റെ പ്രതിമയ്ക്കും കൂമന്‍കാവിനുമെതിരെയുള്ള താലിബാനിസത്തെ പരസ്യമായി അപലപിക്കാനോ തള്ളിപ്പറയാനോ തയ്യാറായിരുന്നില്ല. പൊതുസമൂഹത്തില്‍നിന്ന് ഒറ്റപ്പെടുമെന്ന ഭീതിമൂലമാണ് താല്‍ക്കാലികമായി പിന്മാറ്റ നാടകമാടിയത്്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതൃത്വവും താലിബാനിസത്തിന് പച്ചക്കൊടി കാണിക്കുകയാണ് ചെയ്തത്. കുറച്ചുകാലം ഒ വി വിജയന്റെ പ്രതിമ പൊതിഞ്ഞുവയ്ക്കുകപോലും ചെയ്തു. ഇന്ത്യയെ നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തി ഭരിച്ച സാമ്രാജ്യത്വത്തിന്റെ പ്രതീകമായ വിക്ടോറിയ മഹാറാണിയുടെയും ചക്രവര്‍ത്തിമാരുടെയും സ്മാരകവും പ്രതിമയുമൊക്കെ ഇപ്പോഴും കേരളത്തിന്റെ പലഭാഗത്തും കാണാനുണ്ട്. അതില്‍ ചിലതൊക്കെ പൂവിട്ട് പൂജിക്കാനും ആളുണ്ട്. ജാലിയന്‍വാലാബാഗില്‍ ധീരദേശാഭിമാനികളെ യന്ത്രത്തോക്ക് ഉപയോഗിച്ച് കൂട്ടക്കൊല ചെയ്ത് ഒരേ കിണറ്റില്‍ ഹിന്ദു എന്നോ, മുസല്‍മാനെന്നോ വ്യത്യാസമില്ലാതെ കുഴിച്ചുമൂടിയവര്‍ക്കെതിരെ ഉയര്‍ന്നുപൊങ്ങിയിട്ടില്ലാത്ത രോഷം എങ്ങനെ ഒ വി വിജയന്റെ പ്രതിമയ്ക്കെതിരെ ഉണ്ടായി എന്നറിയണം. ഇത് യാദൃച്ഛിക സംഭവമായി കാണരുത്. പ്രതിമ തകര്‍ത്തവരെ മുസ്ലിംലീഗ് നേതൃത്വം കലവറയില്ലാതെ തള്ളിപ്പറയാന്‍ തയ്യാറാകണം. സര്‍ക്കാരിന്റെ ഉരുക്കുമുഷ്ടി താലിബാനിസത്തിനെതിരെ എങ്ങനെ പ്രയോഗിക്കാന്‍ തയ്യാറാകുന്നു എന്ന് നമുക്ക് കാത്തിരുന്നു കാണാം. സാഹിത്യകാരന്മാരും സാംസ്കാരിക പ്രവര്‍ത്തകരും രാഷ്ട്രീയപ്രവര്‍ത്തകരും തൊഴിലാളികളും കര്‍ഷകരും ഉള്‍പ്പെടെ മനുഷ്യത്വമുള്ള സകലരും താലിബാനിസത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ തയ്യാറാകണം. ഈ നശീകരണപ്രവണത കേരളത്തിന്റെ മണ്ണില്‍നിന്നും നിഷ്കരുണം നുള്ളിക്കളയണം. എങ്കിലേ കേരളത്തിന് ഭാവിയുള്ളൂ; കേരളത്തിന് രക്ഷപ്പെടാന്‍ കഴിയൂ.</span><br style="background-color: white; color: #333333; font-family: Verdana, sans-serif; font-size: 13px; line-height: 19.5px;" /><br style="background-color: white; color: #333333; font-family: Verdana, sans-serif; font-size: 13px; line-height: 19.5px;" /><span style="background-color: white; color: #333333; font-family: Verdana, sans-serif; font-size: 13px; line-height: 19.5px;">*</span><br style="background-color: white; color: #333333; font-family: Verdana, sans-serif; font-size: 13px; line-height: 19.5px;" /><span style="background-color: white; color: #990000; font-family: Verdana, sans-serif; font-size: 13px; line-height: 19.5px;"><b>ദേശാഭിമാനി മുഖപ്രസംഗം 09 മാര്‍ച്ച് 2013</b></span></div>
Jawahar Dreamshttp://www.blogger.com/profile/10058279601354670256noreply@blogger.com0tag:blogger.com,1999:blog-6508989714874750850.post-24048957583510113332013-03-08T22:08:00.000+05:302013-03-08T22:08:03.057+05:30സാമ്രാജ്യത്വത്തെ വെല്ലുവിളിച്ച ഷാവേസ് <div dir="ltr" style="text-align: left;" trbidi="on">
<span style="background-color: white; color: #333333; font-family: Verdana, sans-serif; font-size: 13px; line-height: 19.5px;">ഉപജാപകവൃന്ദത്തിന്റെയും സ്തുതിപാഠകരുടെയും പിന്ബലത്താല് വിശുദ്ധരെന്ന് മേനി നടിച്ചിരുന്ന യാങ്കി മേധാവികളേയും അനുചര ഭരണാധികാരികളേയും മുഖത്തുനോക്കി പിശാചുക്കളും മൃഗതുല്യരും ചൂഷകരുമൊക്കെയാണെന്ന് വിളിച്ച അപൂര്‍വ്വം ഭരണാധികാരികളില്‍ ഒരാളായിരുന്നു അന്തരിച്ച വെനിസ്വേലന്‍ പ്രസിഡന്റ് ഹൂഗോഷാവേസ്. അന്താരാഷ്ട്ര വേദികളിലും ചിലപ്പോഴൊക്കെ അമേരിക്കന്‍ സാമ്രാജ്യത്തത്തിന്റെ വാതില്‍ പടിക്കലും അദേഹം അവരെ വെല്ലുവിളിച്ചു. നേരത്തേ അത് ലാറ്റിനമേരിക്കയില്‍ നിന്നു തന്നെ ഫിഡല്‍ കാസ്ട്രോവില്‍ നിന്നാണ് ലോകം കണ്ടത്. എന്നാല്‍ ഷാവേസ് കാസ്ട്രോവിനെക്കാള്‍ കരുത്തോടെയാണ് വെല്ലുവിളിക്കുന്നതെന്ന പ്രതീതിയാണുണ്ടായത്.പ്രസംഗങ്ങളിലും പ്രഭാഷണങ്ങളിലും സ്പാനിഷ് ഭാഷയുടെ ശക്തിയും സൗന്ദര്യവും ലോകം വീണ്ടും തിരിച്ചറിഞ്ഞു. </span><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiVhCOFYBi13GClZDisW0X9UO6otTxkyWoWWrgT3nCExrxUahMis1lonLUzpUaMt0gO4XY9CI90FBmtYYzzr6vwWsY31h5VB8NcKDu-AtC_Jj0O1-VbcwQBapo6WddJjhjhKHzzi68cqL4/s1600/Hugo-Chavez-22.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="225" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiVhCOFYBi13GClZDisW0X9UO6otTxkyWoWWrgT3nCExrxUahMis1lonLUzpUaMt0gO4XY9CI90FBmtYYzzr6vwWsY31h5VB8NcKDu-AtC_Jj0O1-VbcwQBapo6WddJjhjhKHzzi68cqL4/s400/Hugo-Chavez-22.jpg" width="400" /></a></div>
<br style="background-color: white; color: #333333; font-family: Verdana, sans-serif; font-size: 13px; line-height: 19.5px;" /><br style="background-color: white; color: #333333; font-family: Verdana, sans-serif; font-size: 13px; line-height: 19.5px;" /><span style="background-color: white; color: #333333; font-family: Verdana, sans-serif; font-size: 13px; line-height: 19.5px;">'മുതലാളിത്തം ചെകുത്താന്മാരുടെയും ചൂഷണത്തിന്റെയും വഴിയാണ്. നിങ്ങള്‍ യേശുവിന്റെ കണ്ണുകളിലൂടെയാണ് കാര്യങ്ങള്‍ കാണുന്നതെങ്കില്‍, അദ്ദേഹമാണ് എന്റെ അഭിപ്രായത്തില്‍ ആദ്യത്തെ സോഷ്യലിസ്റ്റ്, സോഷ്യലിസം മാത്രമാണ് ഏക പോംവഴി' എന്ന് അധികാരത്തിലെത്തുന്നതിനു മുമ്പ് തന്നെ അദ്ദേഹം പ്രഖ്യാപിച്ചു. പിന്നീട് അധികാരത്തില്‍ എത്തിയപ്പോള്‍ സോഷ്യലിസ്റ്റ് ആശയങ്ങളെ സംയോജിപ്പിച്ചുകൊണ്ടാണ് ബൊളീവേറിയന്‍ ഭരണത്തെ അദ്ദേഹം മുന്നോട്ടുകൊണ്ടുപോയത്. </span><br style="background-color: white; color: #333333; font-family: Verdana, sans-serif; font-size: 13px; line-height: 19.5px;" /><br style="background-color: white; color: #333333; font-family: Verdana, sans-serif; font-size: 13px; line-height: 19.5px;" /><span style="background-color: white; color: #333333; font-family: Verdana, sans-serif; font-size: 13px; line-height: 19.5px;">'ഇന്നലെ ഇവിടെ ഒരു ചെകുത്താന് വന്നിരുന്നു. അതിനാല്‍ തന്നെ ഇന്ന് ഇവിടെ സള്‍ഫറിന്റെ ഗന്ധമാണ്. ഞാന്‍ നില്ക്കുന്ന ഈ വേദിക്കും അതിന്റെ രൂക്ഷഗന്ധമാണ്. ബഹുമാന്യരായ വ്യക്തികളെ, ചെകുത്താനെന്ന് ഞാന്‍ വിളിക്കുന്ന അമേരിക്കയുടെ മാന്യനായ പ്രസിഡന്റ് ജോര്‍ജ് ബുഷ് ഇവിടെ വന്ന് ലോകം തന്റെ സ്വന്തമാണെന്ന തരത്തില്‍ സംസാരിച്ചു. സ്വന്തം ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാനും ലോകജനതയെ ചൂഷണം ചെയ്യാനും മറ്റുള്ള രാജ്യങ്ങളെ തങ്ങളുടെ കീഴില്‍ അടക്കി നിര്‍ത്താനും എന്തും ചെയ്യും അമേരിക്ക. എന്നാല്‍ അത് അനുവദിച്ചു നല്‍കാനാവില്ല. ലോകത്തെ ഏകാധിപതികളുടെ കീഴിലാക്കുന്നതിന് കൂട്ടുനില്ക്കാന് ഒരിക്കലും കഴിയില്ല' എന്ന് യു എന്‍ ജനറല്‍ അസംബ്ലിയില്‍ ചെന്നു അദ്ദേഹം പ്രഖ്യാപിച്ചു. സാമ്രാജ്യത്വത്തോട് അത്രയും കടുത്ത ഭാഷയിലുള്ള താക്കീത് വളരെ അപൂര്‍വ്വമായിരുന്നു.</span><br style="background-color: white; color: #333333; font-family: Verdana, sans-serif; font-size: 13px; line-height: 19.5px;" /><br style="background-color: white; color: #333333; font-family: Verdana, sans-serif; font-size: 13px; line-height: 19.5px;" /><span style="background-color: white; color: #333333; font-family: Verdana, sans-serif; font-size: 13px; line-height: 19.5px;">'നിങ്ങള്‍ ഒരു വഞ്ചകനാണെന്ന് ബുഷിന്റെ പിന്‍ഗാമിയായി വന്ന ഒബാമയോട് ഷാവേസ് പറഞ്ഞു.' 'ആഫ്രിക്കയിലെ നിരവധി സാധാരണക്കാര്‍ നിങ്ങളുടെ സ്ഥാനലബ്ധിയില്‍ ആഹ്ലാദിച്ചിരുന്നു, നിങ്ങളെ വിശ്വസിച്ചിരുന്നു. കാരണം നിങ്ങളുടെ തൊലിയുടെ കറുത്തനിറമായിരുന്നു; നിങ്ങളുടെ പിതാവ് ഒരു ആഫ്രിക്കകാരനായിരുന്നു. അവരോട് ചെന്ന് ചോദിക്കൂ, അപ്പോള്‍ പറയും നിങ്ങളൊരു വഞ്ചകനാണെന്ന്. നിങ്ങളൊരു ആഫ്രിക്കന്‍ വംശജനാണ്, എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ ആ സമൂഹത്തിനു തന്നെ അപമാനമാണ്' എന്ന് 2011 ല്‍ ഒബാമയുടെ നിലപാടുകള്‍ കണ്ടറിഞ്ഞ് അദ്ദേഹത്തോട് ഷാവേസ് മറയില്ലാതെ വിളിച്ചുപറഞ്ഞു. യാങ്കിനേതൃത്വത്തോടുമാത്രമല്ല, അതിന് സഹവര്‍ത്തിത്തം പ്രഖ്യാപിച്ച ഭരണാധികാരികളോടും ഇതേ നയമാണ് അദ്ദേഹം സ്വീകരിച്ചത്. ടോണിബ്ലെയറിനെയും ഇതേഭാഷയില്‍ അദ്ദേഹം നേരിട്ടു. </span><br style="background-color: white; color: #333333; font-family: Verdana, sans-serif; font-size: 13px; line-height: 19.5px;" /><br style="background-color: white; color: #333333; font-family: Verdana, sans-serif; font-size: 13px; line-height: 19.5px;" /><span style="background-color: white; color: #333333; font-family: Verdana, sans-serif; font-size: 13px; line-height: 19.5px;">ഉപരോധവേളയില്‍ സദ്ദാം ഹുസൈനെ സന്ദര്‍ശിച്ചുകൊണ്ട് അമേരിക്കയെ അദ്ദേഹം ഞെട്ടിച്ചു. രാജ്യാന്തര നയതന്ത്ര ബന്ധങ്ങളില്‍ പാലിക്കേണ്ട മര്യാദകളുടെ പൊള്ളത്തരത്തെയാണ് അദ്ദേഹം വെല്ലുവിളിച്ചത്.</span><br style="background-color: white; color: #333333; font-family: Verdana, sans-serif; font-size: 13px; line-height: 19.5px;" /><br style="background-color: white; color: #333333; font-family: Verdana, sans-serif; font-size: 13px; line-height: 19.5px;" /><span style="background-color: white; color: #333333; font-family: Verdana, sans-serif; font-size: 13px; line-height: 19.5px;">അമേരിക്ക കണ്ണുവെച്ച വെനിസ്വേലയിലെ എണ്ണപ്പാടങ്ങളേയും സ്വര്‍ണ്ണമേഖലയേയും കാത്തുസൂക്ഷിക്കുന്നതിന് അവയുടെ ദേശസാല്‍ക്കരണത്തിനാണ് അദ്ദേഹം നടപടികള്‍ കൈക്കൊണ്ടത്. സോഷ്യലിസ്റ്റ് ഭരണ നയങ്ങളിലൂടെ സാധാരണക്കാരന്റെ അടിസ്ഥാന ജീവിത പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. അത് അദ്ദേഹത്തെ സാധാരണക്കാരുടെ കണ്ണിലുണ്ണിയാക്കി മാറ്റി. മാറ്റത്തിന്റെ ആ കാറ്റ്, സോഷ്യലിസത്തിന്റെ സൗരഭ്യം, ബൊളീവിയന്‍ അതിര്‍ത്തി ഭേദിച്ച് ബ്രസീലിലും അര്‍ജന്റിനയിലുമൊക്കെ കൊടുങ്കാറ്റ് തീര്‍ത്തു. ധിക്കാരിയായ ആ ഭരണാധികാരിയെ സ്വേഛാധിപതിയായി ചിത്രീകരിക്കാനാണ് സാമ്രാജ്യത്വ ശക്തികള്‍ ശ്രമിച്ചത്. എന്നാല്‍ സാധാരണക്കാരന്റെ ജീവിതത്തിനൊപ്പം നിന്നുകൊണ്ട് ആ പ്രചരണത്തെ അദ്ദേഹം അവഗണിച്ചു. പ്രളയക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് തന്റെ കൊട്ടാരത്തെ കിടപ്പാടമായി നല്കിയ മറ്റേതൊരു ഭരണാധികാരിയുണ്ട്? </span><br style="background-color: white; color: #333333; font-family: Verdana, sans-serif; font-size: 13px; line-height: 19.5px;" /><br style="background-color: white; color: #333333; font-family: Verdana, sans-serif; font-size: 13px; line-height: 19.5px;" /><span style="background-color: white; color: #333333; font-family: Verdana, sans-serif; font-size: 13px; line-height: 19.5px;">സൈമണ്‍ ബൊളിവറും മാര്‍ക്സും എംഗല്‍സുമൊക്കെയായിരുന്നു ഷാവേസിന്റെ ചരിത്ര പുരുഷന്മാര്. വിപ്ലവ പ്രവര്‍ത്തകര്‍ ഉപേക്ഷിച്ചുപോയ മാര്‍ക്സിയന്‍ പുസ്തകങ്ങള്‍ പഠനകാലത്ത് വായിച്ചതുവഴിയാണ് അദ്ദേഹം മാര്‍ക്സിസ്റ്റ് - സോഷ്യലിസ്റ്റ് ആശയങ്ങളിലെത്തുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനത്തിലും അധികാരത്തിലും ആ വഴിയിലൂടെ തന്നെ അവസാനം വരെ സഞ്ചരിച്ചു. ആ സോഷ്യലിസ്റ്റ് പാതയിലൂടെ സഞ്ചരിച്ച ഷാവേസിനെ സാധാരണ ജനം എത്ര സ്നേഹിച്ചിരുന്നു എന്ന് മനസ്സിലാക്കാന്‍, മരണവാര്‍ത്ത പുറത്തു വന്നതിനുശേഷം വേനിസ്വേലയില്‍ മാത്രമല്ല ലോകത്തിന്റെ പല നഗരങ്ങളിലും തടിച്ചു കൂടിയ ജനക്കൂട്ടം സാക്ഷ്യമായി. അതാണ് ഷാവേസിന്റെ ജീവിതത്തെ അന്വര്ഥമാക്കുന്നത്.</span><br style="background-color: white; color: #333333; font-family: Verdana, sans-serif; font-size: 13px; line-height: 19.5px;" /><br style="background-color: white; color: #333333; font-family: Verdana, sans-serif; font-size: 13px; line-height: 19.5px;" /><span style="background-color: white; color: #333333; font-family: Verdana, sans-serif; font-size: 13px; line-height: 19.5px;">*</span><br style="background-color: white; color: #333333; font-family: Verdana, sans-serif; font-size: 13px; line-height: 19.5px;" /><span style="background-color: white; color: #990000; font-family: Verdana, sans-serif; font-size: 13px; line-height: 19.5px;"><b>അബ്ദുള്‍ ഗഫൂര്‍</b></span></div>
Jawahar Dreamshttp://www.blogger.com/profile/10058279601354670256noreply@blogger.com0tag:blogger.com,1999:blog-6508989714874750850.post-25610245944818762802013-03-08T21:51:00.000+05:302013-03-08T22:01:36.140+05:30സാര്‍വദേശീയ മഹിളാദിനത്തില്‍ ഇന്ത്യന്‍ സ്ത്രീകളുടെ അവസ്ഥ<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: left;">
<div style="text-align: left;">
<br /><span style="color: #333333; font-family: Verdana, sans-serif; font-size: 13px; font-weight: normal; line-height: 19.5px;">മാര്‍ച്ച് 8 സാര്‍വദേശീയ മഹിളാ ദിനമായി ആഘോഷിക്കുമ്പോള്‍, ലോകമെമ്പാടുമുള്ള സ്ത്രീകള്‍ വര്‍ഗസമരത്തിന്റെ ഭാഗമായി മുന്നേറാനും പോരാടാനും തയ്യാറായ ചരിത്രത്തെക്കുറിച്ച് ആവേശപൂര്‍വം ഓര്‍ക്കുമ്പോള്‍ കേരളത്തിലിരുന്ന് സ്ത്രീകള്‍ തിരൂരില്‍ അധമന്മാരാല്‍ പീഡിപ്പിക്കപ്പെട്ട്, ഉപേക്ഷിക്കപ്പെട്ട് ആന്തരാവയവങ്ങളും ജനനേന്ദ്രീയങ്ങളും തകര്‍ന്ന് ആശുപത്രിയില്‍ ഗുരുതരമായി കഴിയുന്ന നമ്മുടെ മൂന്നുവയസ്സുകാരി ''കുഞ്ഞിവാവ''യെ ഓര്‍ത്ത് കരയുകയാണ് - പോഷകാഹാരക്കുറവുകൊണ്ടും രക്തക്കുറവുകൊണ്ടെല്ലാം പ്രയാസമനുഭവിക്കുന്ന ആ കുഞ്ഞിന് വലിയ രണ്ടു ശസ്ത്രക്രിയകളെ നേരിടേണ്ടിവന്നു - ഇനിയും ആവശ്യമായി വരും എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. </span><span style="color: #333333; font-size: x-small;">രാഷ്ട്രീയമായും സാമൂഹ്യ അവബോധത്തിന്റെ കാര്യത്തിലും ഉയര്‍ന്നു നില്ക്കുന്ന ഈ കൊച്ചുകേരളത്തില്‍ മനുഷ്യമനസ്സുള്ള എല്ലാവരെയും ഞെട്ടിച്ച സംഭവമാണ് ഇത്. അമ്മയുടെ മാറോട് പറ്റിച്ചേര്‍ന്ന് കിടന്നുറങ്ങിയ കുഞ്ഞിനെയാണ് ഉറക്കത്തില്‍ എടുത്തുകൊണ്ടുപോയി ക്രൂരമായി ലൈംഗിക പീഡനം നടത്തി ഉപേക്ഷിച്ചത്. ഒരു കൊച്ചു കുഞ്ഞിനുപോലും പെണ്ണായതിന്റെ പേരില്‍ സൈ്വര്യമായി കിടന്നുറങ്ങാന്‍ കേരളത്തില്‍ കഴിയുന്നില്ല എന്ന് പറയുമ്പോള്‍ എത്രമാത്രം അരക്ഷിതാവസ്ഥയാണ് ഇവിടെ? - ആരോരുമില്ലാത്ത അമ്മയും ആകാശവും ഭൂമിയും സ്വന്തമാണെന്നും കരുതി തെരുവില്‍ കഴിഞ്ഞ ഈ പെണ്‍കുട്ടിക്ക് വേണ്ടി മെഴുകുതിരി കത്തിക്കാനോ പ്രാര്‍ഥിക്കാനോ ആരുമില്ലേ? - അവള് ഇന്ത്യയിലെ പൗരയായിട്ടുപോലും ഒരു ഔദ്യോഗിക രേഖയിലും ചിലപ്പോള്‍ അവളെ കാണാന്‍ കഴിയുമായിരിക്കില്ല - അതുകൊണ്ട് അവള്‍ക്കും അവളെപ്പോലുള്ള ലക്ഷക്കണക്കിന് കുഞ്ഞുങ്ങള്‍ക്കും സുരക്ഷിതത്വം നല്കാന് രാഷ്ട്രം ഭരിക്കുന്നവര്‍ക്ക് ഉത്തരവാദിത്തമില്ലെന്നാണോ? ആത്മാഭിമാനത്തോടെയും അന്തസ്സോടെയും ജീവിക്കാനുള്ള അവകാശം ഉറപ്പുതരുന്ന ഭരണഘടനയുള്ള രാജ്യത്താണ് നാം ജീവിക്കുന്നതെന്ന് പറയുമ്പോള്‍ ലജ്ജ തോന്നുകയാണ്. </span><span style="color: #333333; font-size: x-small;">സ്ത്രീയുടെയും പെണ്‍കുഞ്ഞുങ്ങളുടെയും ആത്മാഭിമാനത്തെയും അന്തസ്സിനെയും നിമിഷങ്ങള്‍ തോറും ഹനിച്ചുകൊണ്ടിരിക്കയാണ് - ഇവിടെ മനുഷ്യാവകാശം സ്ത്രീകള്‍ക്കും പെണ്‍കുഞ്ഞുങ്ങള്‍ക്കും പ്രാപ്യമല്ലാതായിരിക്കുന്നു - സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും മുഖ്യമന്ത്രിയോ, ആഭ്യന്തര മന്ത്രിയോ ഈ പാവപ്പെട്ട, ആ കൊച്ചുകുഞ്ഞിന്റെ സംരക്ഷണത്തെക്കുറിച്ചോ, പ്രതികളെക്കുറിച്ചോ പറയാന്‍ തയ്യാറാവുന്നില്ല. പീഡനങ്ങള്‍ക്ക് ഇരയാവുന്നവരുടെ കേസുകള്‍ ആത്മാര്‍ഥമായി നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. സ്ത്രീയുടെയും കുഞ്ഞുങ്ങളുടെയും ജീവനും അന്തസ്സും മാന്യതയും സംരക്ഷിക്കേണ്ട സര്‍ക്കാര്‍ ഇരയെ സംരക്ഷിക്കുന്നതിന് പകരം പ്രതികളെ സംരക്ഷിക്കാനുള്ള തിടുക്കത്തിലാണ്. സൂര്യനെല്ലി കേസില്‍ പി ജെ കുര്യന് തന്നെ പീഡിപ്പിച്ചു എന്ന് പെണ്‍കുട്ടി തുറന്നു പറഞ്ഞിട്ടും പുനരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല - സ്ത്രീ സംരക്ഷണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് പിറകോട്ട് പോവുകയാണ് സര്‍ക്കാര്‍. നമ്മുടെ രാജ്യത്തെ ജനാധിപത്യം മുതലാളിത്ത വ്യവസ്ഥയുടെ എല്ലാ ജീര്‍ണതയും പേറിക്കൊണ്ടിരിക്കയാണ്. പണത്തിനുമീതെ പരുന്തും പറക്കുകയില്ല എന്ന സ്ഥിതിവിശേഷമാണ് ഇവിടെയുള്ളത്. പ്രതികള്‍ക്ക് സമ്പത്തും രാഷ്ട്രീയ സ്വാധീനവുമുണ്ടെങ്കില്‍ നിഷ്പ്രയാസം ഏത് കേസുകളില്‍ നിന്നും രക്ഷപ്പെടുവാന്‍ കഴിയും. സ്ത്രീകളെയും കുഞ്ഞുങ്ങളെയും അതിക്രൂരമായി പീഡിപ്പിക്കാനുള്ള ധൈര്യം നല്‍കുന്നത് ഈ പണാധിപത്യമാണ്. ധനത്തിന് വഴങ്ങുന്ന നീതിന്യായവും സര്‍ക്കാരും പൊലീസുമൊക്കെയാണ് സ്ത്രീകള്‍ നേരിടുന്ന അരക്ഷിതാവസ്ഥയ്ക്ക് വലിയ ഒരു കാരണം. ജനാധിപത്യത്തിന്റെ ശ്രീകോവിലെന്ന് വിശേഷിപ്പിക്കുന്ന ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഉപരിസഭയില്‍ അധ്യക്ഷ്യം വഹിക്കാന്‍ പി ജെ കുര്യനെ നിയോഗിച്ച കേന്ദ്രസര്‍ക്കാരില്‍ നിന്ന് സ്ത്രീ നീതി പ്രതീക്ഷിക്കാമോ? - കുഞ്ഞാലിക്കുട്ടി ഭരിക്കുന്ന കേരളത്തില്‍ സ്ത്രീ നീതി പ്രതീക്ഷിക്കാമോ? - കേരളത്തില്‍ ഒരു വര്‍ഷക്കാലത്തിനിടയില്‍ 9232 സ്ത്രീ പീഡനകേസുകള്‍ രജിസ്റ്റര്‍ ചെയ്തതായാണ് നാഷണല്‍ സാമ്പിള്‍ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇരുപത്തിയേഴ് മിനിട്ടില്‍ ഇന്ത്യയില്‍ ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെടുന്നു. ഓരോ അഞ്ചുമിനിട്ടിലും ഒരു സ്ത്രീ വീടിനകത്തുവെച്ചോ, പുറത്തുവെച്ചോ അതിക്രമങ്ങള്‍ക്ക് ഇരയാവുന്നു. ദേശീയ സംസ്ഥാന വനിതാ കമ്മിഷന്റെ കണക്കനുസരിച്ച് മൂന്നു മാസം പ്രായമായ കൊച്ചുകുഞ്ഞുങ്ങളെ മുതല്‍ തൊണ്ണൂറ്റിയാറ് വയസായ വയോവൃദ്ധകളെവരെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് - നാഷണല്‍ ക്രൈം റിക്കാര്‍ഡ് ബ്യൂറോ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ 24,270 ബലാത്സംഗംങ്ങള്‍ നടന്നെന്നും പതിനാലിനും പതിനെട്ടിനും ഇടയിലുള്ള പതിമൂവായിരത്തി ഇരുന്നൂറ്റി അറുപത്തിനാല് കുട്ടികള്‍ ഇരകളില്‍ ഉള്‍പ്പെടുന്നു എന്നും പറയുന്നു. ഇതില്‍ തന്നെ അച്ഛന്, അടുത്ത ബന്ധുക്കള്‍, അയല്‍ക്കാര്‍, ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍, പൊലീസുകാര്‍ എന്നിവരൊക്കെ പ്രതിപട്ടികയില്‍ പെടുന്നു - 21,566 കേസുകളില്‍ പ്രതികള്‍ പരിചയക്കാര് തന്നെയാണ്.</span><span style="color: #333333; font-size: x-small;">ഈയടുത്ത ദിവസം യു എസിലെ മനുഷ്യാവകാശ സംഘടനയായ ഹ്യൂമണ്‍ റൈറ്റ്സ് വാച്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇന്ത്യയില്‍ ലൈംഗികാതിക്രമ കേസുകളില്‍ ഇരയാവുന്ന കുട്ടികള്‍ കടുത്ത അവഗണന നേരിടുന്നു എന്നാണ്. വര്‍ഷത്തില്‍ ഇന്ത്യയില്‍ 7200 ത്തിലധികം കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരകളാവുന്നു എന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വളരെ കുറഞ്ഞ കേസുകള്‍ മാത്രമേ പുറത്തുവരുന്നുള്ളു എന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.</span><span style="color: #333333; font-size: x-small;">ഇത്തരമൊരു സാഹചര്യത്തിലാണ് ഇന്ത്യയില്‍ സ്ത്രീകള്‍ സാര്‍വദേശീയ മഹിളാ ദിനം ആഘോഷിക്കുന്നത്. ഇന്ത്യയിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വമോ, തൊഴില്‍ സുരക്ഷിതത്വമോ, ആരോഗ്യ സുരക്ഷിതത്വമോ, ഭക്ഷ്യസുരക്ഷിതത്വമോ, ജീവിത സുരക്ഷിതത്വമോ ഇല്ലാത്ത അവസ്ഥ.</span><span style="color: #333333; font-size: x-small;">ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന വോട്ടര്‍മാരായ സ്ത്രീകളുടെ മുന്നില്‍ ഓരോ തെരഞ്ഞെടുപ്പിലും ഭരണാധികാരിവര്‍ഗം വാഗ്ദാനങ്ങള്‍ അകമഴിഞ്ഞ് നല്‍കുമെങ്കിലും എല്ലാം ജലരേഖകളായി മാറുകയാണ്. ഈ മാര്‍ച്ച് എട്ടിന് എന്‍ എഫ് ഐ ഡബ്ല്യൂ ഉയര്‍ത്തിപ്പിടിക്കുന്ന മുദ്രാവാക്യം സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുക, ഭരണഘടനാവകാശങ്ങള്‍ ഉറപ്പുവരുത്തുക എന്നുള്ളതാണ്.</span><span style="color: #333333; font-size: x-small;">1947 ല്‍ നമ്മുടെ രാജ്യം സ്വതന്ത്രമായതിനെ തുടര്‍ന്ന് നമ്മള്‍ക്ക് സ്വന്തമായ ഒരു ഭരണഘടനയുണ്ടായി. നമ്മുടെ ഭരണഘടനയെ സാമൂഹിക പരിഷ്ക്കരണത്തിനുള്ള ഒരു നയരേഖയായിട്ടാണ് പല പ്രമുഖരും വിലയിരുത്തിയിട്ടുള്ളത്. ഭരണഘടനയില്‍ പതിനാലാം അനുച്ഛേദം സ്ത്രീകള്‍ക്ക് പുരുഷന്മാരോടൊപ്പം എല്ലാ കാര്യങ്ങളിലും തുല്യത ഉറപ്പുവരുത്തുകയും സ്ത്രീകളെ ഒരു പ്രത്യേക വിഭാഗമായി കണ്ടുകൊണ്ട് അവര്‍ക്കുവേണ്ടിയുള്ള നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്യുന്നു. ഭരണഘടനയുടെ പതിനഞ്ചാം അനുച്ഛേദം പൗരന്മാര്ക്ക് വിവേചനത്തില്‍ നിന്ന് സംരക്ഷണം നല്കുന്നു. മാത്രമല്ല ലിംഗപരമായ വിവേചനം തടയാന്‍ പ്രത്യേകമായി നിര്‍ദേശിക്കുകയും വ്യക്തികള്‍ക്ക് സമത്വം പ്രദാനം ചെയ്യാന്‍ ഈ വകുപ്പ് ഭരണകൂടത്തോട് അനുശാസിക്കുകയും ചെയ്യുന്നു. അതിനുവേണ്ടിയാണ് ഭരണഘടനയുടെ 15 (3) അനുച്ഛേദം സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി പ്രത്യേക നിയമ നിര്‍മാണം നടത്താനുള്ള അധികാരം സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്. ദത്താത്രേയ മോത്തിറാം ഢ െദി സ്റ്റേറ്റ് ഓഫ് ബോംബെ കേസില്‍ ചീഫ് ജസ്റ്റിസ് ആയിരുന്ന ചറാള പറഞ്ഞു: ''ഭരണഘടനയുടെ പതിനഞ്ചാം അനുച്ഛേദത്തില്‍ ഒന്നും മൂന്നും ഉപവകുപ്പുകള്‍ ചേര്‍ത്തു വായിക്കുമ്പോള്‍ സര്‍ക്കാരിന് പുരുഷനെതിരെ സ്ത്രീകള്‍ക്ക് അനുകൂലമായി നിയമങ്ങളുണ്ടാക്കാം എന്നും സ്ത്രീകള്‍ക്കെതിരെ പുരുഷന്മാര്ക്ക് വേണ്ടി ഇത്തരത്തില്‍ നിയമനിര്‍മാണം അസാധ്യമാണ് എന്നും ഭരണഘടനയുടെ അനുച്ഛേദം പത്തൊമ്പതില് സ്വാതന്ത്ര്യത്തിനുള്ള അവകാശങ്ങളെക്കുറിച്ച് പറയുന്നു. സുരക്ഷിതമായും സ്വതന്ത്രമായും സഞ്ചരിക്കാനുള്ള ആര്‍ട്ടിക്കിള്‍ 19 (1) (ഡി) അവകാശം മഹത്താണ്. ഭരണഘടനയുടെ ഇരുപത്തൊന്നാം അനുച്ഛേദം ജീവിക്കാനുള്ള അവകാശവും വ്യക്തി സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്നു. ഈ അവകാശം ആത്മാഭിമാനത്തോടെയും അന്തസ്സോടെയും ജീവിക്കാനുള്ള അവകാശമാണ്.</span><span style="color: #333333; font-size: x-small;">ഇന്ത്യന്‍ ഭരണഘടന 64-ാമത്തെ വയസ്സിലെത്തുമ്പോഴും ഭരണഘടനയില്‍ വിഭാവനം ചെയ്ത നീതിയും സ്വാതന്ത്ര്യവും സാഹോദര്യവും തുല്യതയും എല്ലാം കേവലം ജലരേഖകള്‍ മാത്രം. പൗരസ്വാതന്ത്ര്യങ്ങള്‍ എത്ര കണ്ട് അനുഭവിക്കാന്‍ സാധിക്കുന്നുവോ അതിന്റെയടിസ്ഥാനത്തില്‍ മാത്രമേ ജനാധിപത്യ വ്യവസ്ഥിതിയുടെ വിജയത്തെ ഗണിക്കാന്‍ കഴിയുള്ളു. ഇന്ത്യയിലെ ജനസംഖ്യയില്‍ ബഹുഭൂരിപക്ഷം വരുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ സ്വന്തം ഭരണഘടനാവകാശങ്ങള്‍ അനുഭവയോഗ്യമാവുന്നില്ല എന്നതാണ് സത്യം. നിരന്തരമായി അവള്‍ക്ക് നീതി നിഷേധിക്കപ്പെടുന്നു. അവള്‍ക്ക് അത്താണിയായി നിലകൊള്ളേണ്ട കോടതികളില്‍ നിന്നും കാലതാമസമുണ്ടാവുന്നു.</span><span style="color: #333333; font-size: x-small;">ആത്മാഭിമാനത്തോടെയും അന്തസ്സോടെയും ജീവിക്കാനുള്ള സ്ത്രീയുടെ ഭരണ ഘടനാ അവകാശങ്ങള്‍ അട്ടിമറിക്കപ്പെട്ടിരിക്കുന്നു. 103-ാം സാര്‍വദേശീയ മഹിളാദിനം ആഘോഷിക്കുന്നവേളയില്‍ സ്വതന്ത്ര ഇന്ത്യയില്‍ സ്ത്രീയെ ഒരു സഹജീവിയായി കാണാന്‍പോലും സമൂഹം തയ്യാറാവാത്തതിന്റെ അനുഭവത്തില്‍ നമുക്ക് ലജ്ജിക്കാം.</span></div>
<div style="text-align: left;">
<span style="color: #333333; font-size: x-small;"><br /></span><span style="color: #333333; font-size: x-small;">*</span><span style="color: #990000;"><b>അഡ്വ. പി വസന്തം ജനയുഗം 08 മാര്‍ച്ച് 2013</b></span></div>
</div>
</div>
Jawahar Dreamshttp://www.blogger.com/profile/10058279601354670256noreply@blogger.com0tag:blogger.com,1999:blog-6508989714874750850.post-49185542440824142572013-03-06T10:00:00.000+05:302013-03-06T10:00:02.745+05:30കുത്തക മൂലധനകാലത്തെ വര്‍ഗസമര ചിന്തകള്‍ <div dir="ltr" style="text-align: left;" trbidi="on">
<br />
സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്കുശേഷം പഴയ പ്രതാപകാലം അയവിറക്കിക്കൊണ്ട് അഷ്ടിക്ക് ഗതിയില്ലാതെ കഴിഞ്ഞുപോന്ന സംഘടനയായിരുന്നു വേള്‍ഡ് ഫെഡറേഷന് ഓഫ് ട്രേഡ് യൂണിയന്‍സ്. തരാതരം തരപ്പെടുന്ന വിദേശയാത്രകളും സൗജന്യ സമ്മാനങ്ങളുമൊക്കെയായി ഭേദപ്പെട്ട നിലയില്‍ കഴിഞ്ഞുപോന്ന സംഘടന, സ്വന്തമായുണ്ടായിരുന്ന ആസ്ഥാനത്തിന് വാടക കൊടുക്കാനാവാതെ, സ്വന്തം മുഖപത്രം പ്രസിദ്ധപ്പെടുത്താനാവാതെ അന്ധാളിച്ചു നിന്നുപോയിരുന്നു. വര്‍ഗസമരത്തോട് വിട പറഞ്ഞതിനാല്‍ സാധാരണ തൊഴിലാളികളില്‍നിന്ന് അത് അപ്പോഴേക്ക് അകന്നുപോവുകയും ചെയ്തിരുന്നു.<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgeECBZyD3PCEoKaLhU8MJmqb-aSz6BJmBd23V7-8XVYiT2qbIMLJq3lzBasfpL5qoZGkGHKnaTrsbUqobDgwxGylV5x9QaR0osA0N5Dos2yWAOv2YbQrNEYRaSUHHLqswdaG-03PwY1GE/s1600/ge.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="273" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgeECBZyD3PCEoKaLhU8MJmqb-aSz6BJmBd23V7-8XVYiT2qbIMLJq3lzBasfpL5qoZGkGHKnaTrsbUqobDgwxGylV5x9QaR0osA0N5Dos2yWAOv2YbQrNEYRaSUHHLqswdaG-03PwY1GE/s400/ge.jpg" width="400" /></a></div>
<br />
<br />
എന്നാല്‍ ലോകമെങ്ങുമുള്ള തൊഴിലാളികള്‍ വന്‍തോതിലുള്ള ആക്രമണങ്ങള്‍ക്ക് വിധേയമാവുകയാണ് എന്നു തിരിച്ചറിഞ്ഞ ഒരു വിഭാഗം തൊഴിലാളി യൂണിയന് പ്രവര്‍ത്തകര്‍ അതിനെ വീണ്ടും പുതുക്കിപ്പണിയാനുള്ള പരിശ്രമത്തിലായിരുന്നു. അതിനു നേതൃത്വം നല്കിയവരില് പ്രഥമഗണനീയനായിരുന്നു ഗ്രീക്ക് പാര്‍ലമെന്റിലെ കമ്യൂണിസ്റ്റു പാര്‍ടി പ്രതിനിധിയായ ജോര്‍ജ് മാവ്റിക്കോസ്. ഇപ്പോള്‍ ഡബ്ല്യുഎഫ്ടിയുവിന്റെ ജനറല്‍ സെക്രട്ടറിയായ അദ്ദേഹം എഐബിഇഎ അഖിലേന്ത്യാ സമ്മേളനവുമായി ബന്ധപ്പെട്ട് എറണാകുളത്ത് എത്തിയിരുന്നു. മാവ്റിക്കോസുമായി ദേശാഭിമാനിക്ക് വേണ്ടി ഒരഭിമുഖം തയ്യാറാക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തത് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗമായ എ കെ പത്മനാഭനും ഡബ്ല്യുഎഫ്ടിയു സെക്രട്ടറിയേറ്റംഗമായ സിഐടിയു നേതാവ് ദേവ്റോയിയുമാണ്. ബോള്‍ഗാട്ടിയില്‍ എത്തിച്ചേരുന്ന മാവ്റിക്കോസിനെ അഭിമുഖത്തിനായി റാഞ്ചിയെടുക്കാന്‍ ബിഇഎഫ്ഐ എറണാകുളം ജില്ലാ സെക്രട്ടറിയായ എസ് എസ് അനിലിനെയാണ് നിയോഗിച്ചത്. ഫെബ്രുവരി 11ന് എത്തിച്ചേര്‍ന്ന് പിറ്റേന്ന് തിരിച്ചുപോവുന്നതാണ് യാത്രാപരിപാടി. അതിനിടക്ക് ബാങ്ക് ജീവനക്കാരെ അഭിമുഖീകരിച്ചുള്ള ഒരു പ്രഭാഷണം, പിറ്റേന്ന് ഡബ്ല്യുഎഫ്ടിയു ഘടകസംഘടനകളുമായുള്ള മുഖാമുഖം, അതിനിടക്ക് ഏഷ്യാ പസഫിക് രാജ്യങ്ങളില്‍ നിന്നുള്ളവരുമായുള്ള ചര്‍ച്ച ഇതിനിടക്ക് ഒരഭിമുഖത്തിന് സമയം കണ്ടെത്താനായത് അനിലിന്റെ സംഘാടനാപാടവംകൊണ്ടു മാത്രമാണ്. രാവിലെ 9.30നാണ് ഒടുക്കം നേരം കണ്ടെത്തിയത്. കൃത്യം 9.15ന് തന്നെ ഡബ്ല്യുഎഫ്ടിയു സെക്രട്ടറിയേറ്റിലെ ശ്രീമതി അന്റ ഹോട്ടലിലെ ലോഞ്ചില്‍ റെഡി. 9.29നു തന്നെ മാവ്റിക്കോസും. ഹൃദ്യമായ പുഞ്ചിരിയോടെ തീര്‍ത്തും അനൗപചാരികവും എന്നാല്‍ അതീവ ഊഷ്മളവുമായ ഒരഭിവാദനം. ആളൊഴിഞ്ഞ കഫറ്റേരിയയുടെ മൂലയില്‍ ചിരപരിചിതരായ സഖാക്കള്‍ തമ്മില്‍ സംസാരിക്കുന്നതുപോലെ തീര്‍ത്തും 'ഇന്‍ഫോര്‍മല്‍' ആയ ഒരഭിമുഖം. ഇത്തിരി പ്രകോപനപരമായ തുടക്കം ആയിക്കൊള്ളട്ടെ എന്നുകരുതി ആദ്യ ചോദ്യമായവതരിപ്പിച്ചത്, ഒരു സൊറ പറച്ചില് കേന്ദ്രമായി കണക്കാക്കപ്പെട്ടിരുന്ന ഡബ്ല്യുഎഫ്ടിയു വര്‍ഗാധിഷ്ഠിതമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും തുടങ്ങിയതോടെയാണ് ഞങ്ങള്‍ക്ക് അതില്‍ താല്‍പ്പര്യം വന്നു തുടങ്ങിയത് എന്നു പറഞ്ഞുകൊണ്ടാണ്.<br />
<br />
കലങ്ങിമറിഞ്ഞ ഇന്നത്തെ ലോകസാഹചര്യത്തില്‍ അത് അതിന്റെ കടമ നിറവേറ്റുന്നുണ്ടോ എന്ന ചോദ്യത്തെ ഒരു പുഞ്ചിരിയോടെയാണ് അദ്ദേഹം അഭിമുഖീകരിച്ചത്. = സോഷ്യലിസ്റ്റ് ലോകത്തിനേറ്റ പിറകോട്ടടിക്കുശേഷം 2005ല്‍ ഹവാനയില്‍ ചേര്‍ന്നാണ് ഡബ്ല്യുഎഫ്ടിയുവിനെ കൂടുതല്‍ ശക്തമാക്കാനും പുനര്‍നിര്‍മിക്കാനും തീരുമാനിച്ചത്. തീര്‍ച്ചയായും ഇതില്‍ സിഐടിയുവിന്റെ റോള്‍ വളരെ പ്രധാനമായിരുന്നു. വര്‍ഗവീക്ഷണത്തോടെ പ്രശ്നങ്ങളെ നോക്കിക്കാണാനും സാര്‍വദേശീയമായി പോരാടാനും ഡബ്ല്യുഎഫ്ടിയുവിനുള്ള കഴിവ് ഇന്ന് ഏറെ വര്‍ധിച്ചിരിക്കുന്നു. ഡബ്ല്യുഎഫ്ടിയുവിന് ഐക്യരാഷ്ട്രസഭയിലും ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷനിലും ഐഎല്‍ഒയിലും ഇപ്പോള്‍ പ്രാതിനിധ്യമുണ്ട്. ശാക്തിക ബലാബലങ്ങളില്‍ വന്ന മാറ്റത്തെത്തുടര്‍ന്ന് ഇന്ന് തൊഴിലാളിവര്‍ഗ മുന്നേറ്റത്തിന് ഒട്ടേറെ തടസ്സങ്ങള്‍ വന്നുപെട്ടിട്ടുണ്ട്. കുത്തക മൂലധനത്തിനും ജനാധിപത്യ വിരുദ്ധശക്തികള്‍ക്കും ഏറെ മേല്‍ക്കൈ നേടാനായിട്ടുണ്ട് എന്നത് നേരാണ്. കുത്തക മുതലാളിമാര്‍ ഐസിടിയു പോലുള്ള സംഘടനകള്‍ക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നുമുണ്ട്. എങ്കിലും അതിനെ മുറിച്ചുകടക്കാന്‍ പ്രത്യയശാസ്ത്രപരമായി പടച്ചട്ടയണിഞ്ഞ തൊഴിലാളിപ്രസ്ഥാനത്തിന് ആവുക തന്നെ ചെയ്യും. തികഞ്ഞ ആത്മവിശ്വാസത്തോടെ മാവ്റിക്കോസ് അങ്ങനെ പറഞ്ഞപ്പോള്‍ എനിക്ക് പെട്ടെന്ന് ഓര്മ വന്നത് ഡബ്ല്യുഎഫ്ടിയുവിന്റെ 16ാം കോണ്‍ഗ്രസ്സില്‍ അദ്ദേഹം ചെയ്ത പ്രസംഗമാണ്. ഒരുപക്ഷേ കാസ്ട്രോവിനെപ്പോലുള്ള ഒരു നേതാവില്‍ നിന്ന് പ്രസരിക്കുന്ന ഊര്‍ജം, ശുഭാപ്തിവിശ്വാസം, പ്രത്യാശ അതായിരുന്നു അതില്‍ മുഴങ്ങിയത്. ഇന്നിപ്പോള്‍ ഇവിടെയുമതേ, കൂടുതല്‍ കരുത്തോടെ പൊരുതുന്ന തൊഴിലാളി പ്രസ്ഥാനങ്ങള്‍ വളര്‍ന്നുവരുന്ന സാഹചര്യത്തില്‍ അത് സ്വാഭാവികമാണുതാനും. ? ശരിയാണ്, വര്‍ഗാധിഷ്ഠിതമായി തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും പോരാടുന്നതിലും ഏറെ മുന്നിലാണ് ഡബ്ല്യുഎഫ്ടിയു. പക്ഷേ ഇന്നത്തെ ലോകസാഹചര്യത്തില്‍, വിശേഷിച്ചും ബഹുരാഷ്ട്രക്കുത്തകകളുടെ പിന്തുണയോടെ ഐസിടിയു ഒരു വന്‍ശക്തിയായി ഉയരുന്നില്ലേ? വിശേഷിച്ചും ഐഎല്‍ഓവിലെ പ്രാതിനിധ്യത്തില്‍ ഇതു പ്രകടമല്ലേ = യഥാര്‍ഥത്തില്‍ ഐഎല്‍ഓവിന് അതിന്റെ ശക്തി നഷ്ടപ്പെട്ടിരിക്കുകയാണ്. അത് ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ പരാജയപ്പെടുകയാണ്. എല്ലാ അധികാരവും എല്ലാ ശക്തിയും ഒരുപറ്റം ബഹുരാഷ്ട്രക്കുത്തകക്കമ്പനികളിലാണ്. ഒരുദാഹരണമെടുക്കാം. ആഫ്രിക്കന്‍ റീജ്യണല്‍ യോഗം. അതില്‍ ആഫ്രിക്കയില്‍നിന്നുള്ള 37 രാജ്യങ്ങളുണ്ട്. എന്നാല്‍ ഒന്നിനും പ്രാതിനിധ്യമില്ല. ഞങ്ങള്‍ ആവശ്യപ്പെടുന്നത് മതിയായ, ശരിയായ പ്രാതിനിധ്യവും ജനാധിപത്യപരമായ നടത്തിപ്പുമാണ്. ബഹുരാഷ്ട്ര കുത്തകക്കമ്പനികളുടെ ആവശ്യങ്ങളും താല്‍പ്പര്യങ്ങളും മനസ്സിലാക്കി അതിനൊത്ത് പ്രവര്‍ത്തിക്കുന്നവരെ അവര്‍ തിരിച്ചും സഹായിക്കുന്നതില്‍ അത്ഭുതമില്ല. ? ഐക്യരാഷ്ട്രസഭ എഴുപതുകളില്‍ത്തന്നെ, ബഹുരാഷ്ട്ര കുത്തകകള്‍ക്ക് പെരുമാറ്റച്ചട്ടം വേണമെന്ന് തീരുമാനിച്ചിരുന്നെങ്കിലും ഇന്ന് എല്ലാ അന്താരാഷ്ട്ര സ്ഥാപനങ്ങളും അവയ്ക്ക് കീഴ്പ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ഡബ്ല്യുഎഫ്ടിയു ഈ പ്രശ്നത്തെ എങ്ങനെ നോക്കിക്കാണുന്നു. = ബഹുരാഷ്ട്ര കുത്തകക്കമ്പനികളുടെ പങ്കിനെക്കുറിച്ച്, അവയുടെ ഇന്നത്തെ പ്രവര്‍ത്തനരീതിയെപ്പറ്റി ഞാനൊന്നു പറഞ്ഞോട്ടെ; അവയാണ് ഇന്ന് ലോകത്തെ സാമ്പത്തികമായും രാഷ്ട്രീയമായും സൈനികമായും അടക്കിവാഴുന്നത്. ഒരുദാഹരണം പറയാം. 1994ല്‍ ദക്ഷിണാഫ്രിക്കയില്‍ അപ്പാര്‍ത്തീഡ് ഭരണം അവസാനിച്ചു. പക്ഷേ അവിടത്തെ സാമ്പത്തിക മേധാവിത്വം പൂര്‍ണമായും ഇന്നും ബഹുരാഷ്ട്ര കുത്തകക്കമ്പനികള്‍ക്കാണ്. കൊളോണിയലിസം അവസാനിച്ചുവെങ്കിലും കോളനി രാജ്യങ്ങളില്‍ പഴയ യജമാനന്മാരുടെ ഉടമസ്ഥതയിലുള്ള ബഹുരാഷ്ട്ര കുത്തകകള്‍ ആധിപത്യം ചെലുത്തിപ്പോരുകയാണ്. അന്താരാഷ്ട്ര സ്ഥാപനങ്ങളാകെ അവയുടെ കൈപ്പിടിയിലായിരിക്കുന്നു. മാറിവന്ന ലോകസാഹചര്യങ്ങളില്‍ കാര്യങ്ങള്‍ ഒറ്റയടിക്ക് അത്രയെളുപ്പം മാറ്റിത്തീര്‍ക്കാനാവില്ല. പക്ഷേ ബഹുരാഷ്ട്ര കുത്തകകള്‍ക്കെതിരെ, അവയുടെ ചൂഷണത്തിനെതിരെ തൊഴിലാളികളില്‍ വന്‍തോതിലുള്ള ബോധവല്‍ക്കരണം നടന്നുവരുന്നുണ്ട്. അതിനെതിരെ വര്‍ഗാടിസ്ഥാനത്തില്‍ ചെറുത്തുനില്‍പ്പുകളും പ്രക്ഷോഭങ്ങളും വളര്‍ത്തിയെടുക്കാനാണ് ഡബ്ല്യുഎഫ്ടിയു ശ്രമിച്ചുകൊണ്ടിരിക്കുന്നത്.<br />
<br />
? ലോക ബാങ്കിനെയും ഐഎംഎഫിനെയും ജനാധിപത്യവല്‍ക്കരിക്കുക എന്ന മുദ്രാവാക്യം ഉയരുന്നുണ്ടല്ലോ. വാള്ഡന് ബെല്ലോവിനെപ്പോലുള്ളവര്‍ അതിശക്തമായി ഉന്നയിക്കുന്ന ഈ ആവശ്യത്തോട് എങ്ങനെ പ്രതികരിക്കുന്നു = ഈ അന്താരാഷ്ട്ര സ്ഥാപനങ്ങളെ ജനാധിപത്യവല്‍ക്കരിക്കുക എന്ന കാര്യം തീര്‍ത്തും അസാധ്യമാണ്. മുതലാളിത്തശക്തികളുടെ കൈയിലുള്ള ശക്തിയേറിയ ഉപകരണങ്ങളാണവ. ഈ സ്ഥാപനങ്ങളെ ജനാധിപത്യവല്‍ക്കരിക്കാം എന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ ഒന്നുകില്‍ അവര്‍ വിഡ്ഢികളാണ്. അല്ലെങ്കില്‍ ബോധപൂര്‍വം കാര്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുകയാണ് എന്നുപറയാന്‍ എന്നെ അനുവദിക്കുക. ചില സര്‍ക്കാരിതര സംഘടനകള്‍ ഇങ്ങനെയൊക്കെ പ്രചരിപ്പിക്കുന്നുണ്ടാവാം. പക്ഷേ ഇവയില്‍ പലതും സര്‍ക്കാരിതരമല്ല, സര്‍ക്കാര്‍ തന്നെ വളര്‍ത്തുന്നവയാണ് എന്നതാണ് സത്യം. അമേരിക്കയിലെ കാര്യം ജെയിംസ് പെട്രാസ് പറഞ്ഞിട്ടുണ്ട്. 65,000 എന്‍ജിഒ കളാണ് അവിടെ. അവയില്‍ ഭൂരിപക്ഷവും സര്‍ക്കാര്‍ തീറ്റിപ്പോറ്റുന്നവയാണ്. ഡബ്ല്യുഎഫ്ടിയു ആസ്ഥാനമായ ഗ്രീസിലും എന്‍ജിഒ കള്‍ ശക്തമാണ്. പ്രത്യയശാസ്ത്രപരമായി വൃത്തികെട്ട കളികളാണവ കളിക്കുന്നത്. അവര്‍ ആഫ്രിക്കയെ സഹായിക്കാനായി സര്‍ക്കാരിതര സംഘടനയുണ്ടാക്കുന്നു. അതിന്റെ രാഷ്ട്രീയം ഊറ്റിക്കളഞ്ഞുകൊണ്ട് കേവലമായ ഒരാവശ്യമായാണ് ഇക്കൂട്ടര്‍ പ്രശ്നമുന്നയിക്കുക. ഇത്തരം സംഘടനകളുടെ നേതാക്കള്‍ സദാ ബിസിനസ് ക്ലാസുകളില്‍ വിമാനയാത്ര നടത്തും. ലോകം ചുറ്റിക്കറങ്ങും. വന്‍കിട പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിക്കും. തൊഴിലാളിവര്‍ഗത്തിന് നിര്‍വഹിക്കാനുള്ള തന്ത്രപരമായ കടമയില്‍നിന്ന് ആശയപരമായി അകറ്റുന്നതിന് വേണ്ടിയുള്ള പരിശ്രമത്തിലാണ് ഈ സംഘടനകള്‍. അതുകൊണ്ടുതന്നെ അത്തരം സംഘടനകള്‍ മുന്നോട്ടുവയ്ക്കുന്ന ഈ തലതിരിഞ്ഞ ആശയങ്ങളെ തിരിച്ചറിഞ്ഞേ പറ്റൂ.<br />
<br />
? 2011ല്‍ ഡബ്ല്യുഎഫ്ടിയു മുന്നോട്ടുവച്ച മുദ്രാവാക്യം ലോകത്തെങ്ങുമുള്ള തൊഴിലാളികളുടെ ഭാവനയെ സ്പര്‍ശിച്ച ഒന്നാണ്. ഉല്‍പ്പാദനക്ഷമത വര്‍ധിച്ചുവരുന്ന ലോകസാഹചര്യത്തില്‍ അതിന്റെ നേട്ടം തൊഴിലാളികള്‍ക്ക് കൂടി അര്‍ഹതപ്പെട്ടതാണെന്ന പ്രഖ്യാപനമാണ് 2011 ഒക്ടോബര്‍ 3ന് നടന്നത്. തൊഴില്‍സമയം ആഴ്ചയില്‍ 35 മണിക്കൂറാക്കണം (5 ഃ 7) എന്ന ശരിയും ശാസ്ത്രീയവുമായ ആ മുദ്രാവാക്യത്തോട് ലോകതൊഴിലാളികള്‍ എങ്ങനെയാണ് പ്രതികരിച്ചത്. = അന്താരാഷ്ട്ര ദിനാചരണം ഡബ്ല്യുഎഫ്ടിയുവിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനമാണ്. 1945 ഒക്ടോബര്‍ 3നാണ് ഈ സംഘടന പിറവികൊണ്ടത്. തൊഴിലാളികളുെ ട ദൈനംദിനാവശ്യങ്ങള്‍ക്ക് വേണ്ടി പോരാടുന്നതോടൊപ്പം അവരുടെ ബോധനിലവാരം ഉയര്‍ത്തേണ്ടതും ഏറെ പ്രധാനമാണ്. പുതിയ സാങ്കേതികവിദ്യാ വികാസത്തോടെ തൊഴിലാളികളുടെ ഉല്‍പ്പാദനക്ഷമത പലമടങ്ങ് വര്‍ധിച്ചിട്ടുണ്ട്. മുതലാളിമാരുടെ ലാഭം അനേകമടങ്ങ് പെരുകുന്നുമുണ്ട്. പക്ഷേ ഇതിന്റെ നേട്ടം ഉടമകള്‍ക്കു മാത്രമായി വിട്ടുകൊടുത്തുകൂടാ. മുഴുവന്‍ മിച്ചമൂല്യവും തട്ടിയെടുക്കുന്ന മുതലാളിമാരോട് അതുകൊണ്ടുതന്നെ കണക്കുപറയുകയാണ് തൊഴിലാളികള്‍ ഈ ഡിമാന്റിലൂടെ. ഒരാഴ്ചയില്‍ 35 മണിക്കൂര്‍ തൊഴില്‍സമയം എന്നത് ഗ്രീസില്‍ തൊഴിലാളികള്‍ മുമ്പേ പൊരുതി നേടിയതാണ്. നിര്‍മാണമേഖലയിലും മറ്റും ഇത് നടപ്പായിക്കഴിഞ്ഞതുമാണ്. ത്യാഗപൂര്‍വമായ സമരങ്ങളിലൂടെ നേടിയെടുക്കാനായ ഈ അവകാശം 2008ലെ മുതലാളിത്തക്കുഴപ്പത്തെ തുടര്‍ന്ന് നഷ്ടപ്പെട്ടിരിക്കുകയാണ്. സാമൂഹിക സുരക്ഷാപദ്ധതികള്‍ അടക്കം പല അവകാശങ്ങളും മുതലാളിമാര്‍ കവര്‍ന്നെടുക്കുകയാണ്. യൂറോപ്പിലെ മറ്റു ചില രാജ്യങ്ങളിലും 35 മണിക്കൂര്‍ ജോലിസമയം നിലവിലുണ്ട്. മാറിയ ലോകസാഹചര്യത്തില്‍ ഇത് തിരിച്ചുപിടിക്കാനും അതിന്റെ വ്യാപ്തി വികസിപ്പിക്കാനും തൊഴിലാളിവര്‍ഗത്തെ പ്രാപ്തമാക്കാനായാണ് സാര്‍വദേശീയ ദിനാചരണത്തിന് ഇത് വിഷയമാക്കിയത്. ലോകത്ത് പല വന്‍കരകളിലും ഈ ആശയത്തിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. ആഫ്രിക്കയിലും ലത്തീന്‍ അമേരിക്കയിലുമൊക്കെ ആവേശപൂര്‍വമാണ് തൊഴിലാളികള്‍ ഈ വിഷയം ഏറ്റെടുത്തത്.<br />
<br />
? കഴിഞ്ഞ ഒക്ടോബര്‍ 3 ദിനാചരണം ഇന്ത്യയില്‍ നല്ല നിലയിലാണ് തൊഴിലാളികള്‍ ഏറ്റെടുത്തത്. അവസരോചിതവും ഭാവനാപൂര്‍ണവുമായി ഉയര്‍ത്തിയ ആ അഞ്ച് ഡിമാന്റുകള്‍, വളരെ സങ്കീര്‍ണമായ ലോകസാഹചര്യത്തില്‍ അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റാനാവാത്തത് ബഹുരാഷ്ട്രക്കുത്തകകളുടെ ഇടപെടല്‍ കൊണ്ടാണെന്ന് തൊഴിലാളികളെ പഠിപ്പിച്ചു. ഇന്ത്യയില്‍ നന്നായി സ്വീകരിക്കപ്പെട്ട ആ മുദ്രാവാക്യം എല്ലാവര്ക്കും ഭക്ഷണം, എല്ലാവര്ക്കും കുടിവെള്ളം, എല്ലാവര്ക്കും മരുന്ന്, എല്ലാവര്ക്കും വിദ്യാഭ്യാസം, എല്ലാവര്ക്കും പാര്‍പ്പിടം എങ്ങനെയാണ് ലോകതൊഴിലാളികള്‍ സ്വീകരിച്ചത്. = എന്തുകൊണ്ടാണ് ഈ അടിസ്ഥാനാവശ്യങ്ങള്‍ നിരാകരിക്കപ്പെടുന്നത് എന്ന് ലോകത്തെങ്ങുമുള്ള തൊഴിലാളികളെ പഠിപ്പിക്കാനായി എന്നതുതന്നെ ഏറ്റവും വലിയ നേട്ടം. ഇത്തരം ദിനാചരണങ്ങള്‍ക്ക് ഏതു വിഷയം തെരഞ്ഞെടുക്കണം എന്നത് ഏതെങ്കിലുമൊരാളുടെ തലയില്‍ പൊട്ടിമുളയ്ക്കുന്നതല്ല. ലോകത്തെ 45 രാജ്യങ്ങളില്‍നിന്ന് പ്രതിനിധികളുള്ള പ്രസിഡന്‍ഷ്യല്‍ കൗണ്‍സിലാണ് ജനാധിപത്യപരമായ കൂടിയാലോചനകളിലൂടെ വിഷയങ്ങള്‍ നിര്‍ണയിക്കുക. ഈ വരുന്ന മാര്‍ച്ച് 6, 7 തീയതികളില്‍ പെറുവിന്റെ തലസ്ഥാനമായ ലിമയില്‍ വച്ചാണ് അടുത്ത പ്രസിഡന്‍ഷ്യല്‍ കൗണ്‍സില്‍ യോഗം. 2013 ഒക്ടോബര്‍ ദിനാചരണത്തിന്റെ വിഷയം നിര്‍ണയിക്കുക ആ യോഗമാണ്. പക്ഷേ എനിക്ക് വ്യക്തിപരമായി തോന്നുന്നത് കഴിഞ്ഞ വര്‍ഷം ഉയര്‍ത്തിയ അതേ ഡിമാന്റുകള്‍ തന്നെ ഊന്നിപ്പറയേണ്ടതുണ്ട് എന്നാണ്. കഴിഞ്ഞ ദിനാചരണത്തിന്റെയും പ്രക്ഷോഭത്തിന്റെയും ഫലമായി ബൊളീവിയയിലും ഇക്വഡോറിലും നിക്വരാഗ്വയിലുമൊക്കെ സര്‍ക്കാരുകള്‍ പല കാര്യങ്ങളും നടപ്പാക്കാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്. പക്ഷേ സ്ഥിതി ഗുരുതരമായി തുടരുകയാണ് ലോകത്താകെ. എച്ച്ഐവി പെരുകിവരുന്നു. ഒരിക്കല്‍ അപ്രത്യക്ഷമായിരുന്ന ക്ഷയം, മലമ്പനി മുതലായ രോഗങ്ങള്‍ തിരിച്ചുവരുന്നു. ഓരോ വര്‍ഷവും ആഫ്രിക്കയില്‍ മരണമടയുന്ന ശിശുക്കളുടെ എണ്ണം 30 ലക്ഷമാണ്. അതുകൊണ്ടുതന്നെ ആരോഗ്യമേഖലയിലെ ബഹുരാഷ്ട്രക്കുത്തകകളുടെ പിടിമുറുക്കലിനെതിരെ ഇനിയും ശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ട്. കുടിവെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും പാര്‍പ്പിടത്തിന്റെയുമൊക്കെ മേഖലകളില്‍ തൊഴിലാളികളും സാധാരണ മനുഷ്യരും പിന്തള്ളപ്പെടുന്നതിനു പിറകില്‍ വന്‍കിട ബഹുരാഷ്ട്ര കോര്‍പറേഷനുകളാണ്, അവയുടെ ലാഭതാല്‍പ്പര്യമാണ്. അതുകൊണ്ടുതന്നെ ഈ പ്രക്ഷോഭവും പ്രചാരണവും ഇനിയും തുടരേണ്ടതുണ്ട്. ? സാര്‍വദേശീയ തൊഴില്‍ സംഘടനയായ ഐഎല്‍ഒവിലും ബഹുരാഷ്ട്ര കുത്തകകളുടെ താല്‍പ്പര്യമാണല്ലോ പ്രകടമാകുന്നത്. ഇതിനെതിരെയുള്ള പ്രതികരണങ്ങള്‍. = ഐഎല്‍ഒവിന്റെ ഗവേണിങ് ബോഡിയില്‍ 31 അംഗങ്ങളാണുള്ളത്. അതില്‍ ഡബ്ല്യുഎഫ്ടിയുവില്‍നിന്ന് ഒരാള്‍ പോലുമുണ്ടായിരുന്നില്ല. 120 രാജ്യങ്ങളില്‍നിന്നായി 82 ദശലക്ഷം അംഗങ്ങളുണ്ട് ഞങ്ങള്‍ക്ക്. ഇതെന്ത് ജനാധിപത്യമാണ് എന്ന് ഐഎല്‍ഒ ഡയറക്ടര്‍ ജനറലോട് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി, ഉന്നയിച്ച പ്രശ്നം വളരെ ശരിയാണ് എന്നായിരുന്നു. പിന്നെ കുറേ ബ്ലാ ബ്ലാ വാചകങ്ങളാണ് അദ്ദേഹം ഉരുവിട്ടത്. ഡബ്ല്യുഎഫ്ടിയു സമ്മര്‍ദം തുടര്‍ന്നു. അവസാനം ഒരു സ്ഥാനം കല്‍പ്പിച്ചുതരാന്‍ അവര്‍ നിര്‍ബന്ധിതരായി. കോടിക്കണക്കിന് അംഗങ്ങളുള്ള ഓള് ചൈനാ ഫെഡറേഷന് മുഖേന. 2000 അംഗങ്ങളുള്ള സംഘടനകള്‍ക്ക് അവര്‍ സ്ഥാനം നല്‍കിപ്പോരുമ്പോഴാണിത്. അവര്‍ക്ക് വേണ്ടത് ആമാസ്വാമിമാരുടെ കൂട്ടത്തെയാണ്. ഇതാണ് സാഹചര്യം. പക്ഷേ ഞങ്ങള്‍ പോരാട്ടം തുടരുകതന്നെ ചെയ്യും.<br />
<br />
? ആഗോള മുതലാളിത്ത പ്രതിസന്ധിക്കുശേഷം ലോകത്താകെ ഒരിടതുപക്ഷ ആഭിമുഖ്യം വളര്‍ന്നിട്ടുണ്ട് എന്നത് ശരിയാണ്. മുതലാളിത്തത്തിന് പ്രശ്നങ്ങള്‍ പരിഹരിക്കാനാവില്ല, അത് സങ്കീര്‍ണമാക്കുകയേ ഉള്ളൂ എന്ന തോന്നല്‍ വളരുന്നുണ്ട്.<br />
<br />
പക്ഷേ അതേസമയം പ്രതിസന്ധി ഫാസിസത്തിന് അനുകൂലമായ മണ്ണ് ഒരുക്കിക്കൊടുക്കുന്നില്ലേ? ഒന്നുകില്‍ യുദ്ധം, അല്ലെങ്കില്‍ ഫാസിസം അതാണല്ലോ പ്രതിസന്ധി മറികടക്കാനുള്ള മുതലാളിത്ത തന്ത്രം. അത്തരമൊരു സാഹചര്യത്തില്‍ ഡബ്ല്യുഎഫ്ടിയുവിന്റെ ഇടപെടല്‍ കൂടുതല്‍ സാര്‍ഥകമാകുന്നത് എങ്ങനെ. = വളരെ ശരിയാണ്. പ്രതിസന്ധി സാഹചര്യങ്ങളെ വളരെയേറെ സങ്കീര്‍ണമാക്കിയിരിക്കുന്നു. അത്യന്തം അപകടകരമാണ് സ്ഥിതി. ഗ്രീക്ക് പാര്‍ലമെന്റിന്റെ തന്നെ കാര്യമെടുക്കാം. 1936നുശേഷം ഇതാദ്യമായാണ് ഫാസിസ്റ്റുകള്‍ ഇത്രയേറെ സീറ്റുകള്‍ നേടുന്നത് 21. അവര്‍ തൊഴിലില്ലായ്മയെ ആയുധമാക്കുന്നു. കുടിയേറ്റത്തൊഴിലാളികളാണ് തങ്ങളുടെ തൊഴില്‍ തട്ടിപ്പറിക്കുന്നത് എന്ന് തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കുന്നു. ചെറുപ്പക്കാരെ വല വീശിപ്പിടിക്കുന്നു ലോകത്തെങ്ങും.<br />
<br />
? പക്ഷേ ഗ്രീസിലെ യുവജനങ്ങളുടെ പ്രതിബദ്ധത ഞങ്ങള്‍ നേരില്‍ കണ്ടതാണല്ലോ. ഏഥന്‍സ് കോണ്‍ഗ്രസ്സില്‍ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ച യങ് കമ്യൂണിസ്റ്റു വളണ്ടിയര്‍മാരില്‍നിന്ന് ഞങ്ങള്‍ മനസ്സിലാക്കിയത്, അവര്‍ ശരിയായ തൊഴിലാളിവര്‍ഗ വീക്ഷണത്തോടെയാണ് കാര്യങ്ങള്‍ നോക്കിക്കാണുന്നത് എന്നാണല്ലോ. = അതേ, താങ്കള്‍ പറഞ്ഞത് ശരിയാണ്. പക്ഷേ യൂറോപ്പ് എല്ലാം ഗ്രീസ് പോലെയല്ലല്ലോ. എന്തായാലും ഇതിനെ മറികടക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. തൊഴിലാളികളുടെ ബോധനിലവാരം ഉയര്‍ത്തിയും യുവാക്കളെ ശരിയായ ദിശയില്‍ നയിച്ചും മാത്രമേ ഇതിനെ അതിജീവിക്കാനാവൂ.<br />
<br />
? ഡബ്ല്യുഎഫ്ടിയു സാര്‍വദേശീയ ദിനാചരണങ്ങള്‍ നടത്തുന്നുണ്ട്, അതുവഴി തൊഴിലാളികളെ കുറേക്കൂടി ഉദ്ബുദ്ധരാക്കുന്നുണ്ട്. ഇസ്രയേലിലേക്കുള്ള കപ്പലുകള്‍ ബഹിഷ്കരിച്ചതുപോലുള്ള ഉശിരന്‍ ചെറുത്തുനില്‍പ്പുകള്‍ നടത്തിയിട്ടുമുണ്ട്. പക്ഷേ സമീപകാലത്തെപ്പോഴെങ്കിലും ലോകത്താകെയുള്ള തൊഴിലാളികള്‍ ഒരു ദിവസം ഒന്നിച്ച് പണിമുടക്കുന്ന ഒരു സാഹചര്യം വന്നുചേരുമോ. = വളരെ പ്രധാനപ്പെട്ട ഒരാശയമാണ് താങ്കള്‍ ഉന്നയിച്ചത്. ഞാന്‍ യോജിക്കുന്നു. പ്രക്ഷോഭം ലോകം മുഴുവന്‍ എത്തിക്കേണ്ടതുണ്ട്. ഇന്ത്യയെപ്പോലെയല്ല ലോകത്തെ ഒട്ടനവധി രാജ്യങ്ങള്‍. ട്രേഡ് യൂണിയനുകള്‍ തന്നെ നിലവിലില്ലാത്ത രാജ്യങ്ങള്‍ ഏറെയാണ്. അതുകൊണ്ടുതന്നെ ലോകത്താകെ ഒരുദിവസ പണിമുടക്കം ഉടന്‍ നടപ്പിലാക്കാനാവുന്ന കാര്യമല്ല എന്നാണ് പറയാനുള്ളത്. കാര്യങ്ങളില്‍ നമ്മള്‍ക്ക് തുറന്ന മനസ്സുണ്ടാവണം. നമ്മുടെ ആഗ്രഹങ്ങള്‍ ചരിത്രത്തിനുമേല്‍ അടിച്ചേല്‍പ്പിക്കാനാവില്ലല്ലോ. ? ഐടിയുസി ഇപ്പോഴും ഒരു വലിയ വിഭാഗം തൊഴിലാളികളെ ആകര്‍ഷിക്കുന്ന അന്താരാഷ്ട്രവേദിയാണല്ലോ. അവരുമായി കൂടിച്ചേര്‍ന്നുകൊണ്ടുള്ള പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്? = വളരെ പ്രയാസകരമായ കാര്യമാണത്. ലോകത്തെല്ലായിടത്തും അവര്‍ സാമ്രാജ്യത്വശക്തികളെയാണ് പിന്തുണയ്ക്കുന്നത്. വടക്കനാഫ്രിക്കയില്‍ അവര്‍ ബഹുരാഷ്ട്രക്കുത്തകകളുടെ സംരക്ഷണത്തിനായി സാമ്രാജ്യത്വശക്തികള്‍ക്കൊപ്പമാണ്. മാലിയില്‍ അവര്‍ ഫ്രഞ്ച് അധിനിവേശത്തെ പിന്തുണയ്ക്കുന്നു. സിറിയയില്‍ ജനാധിപത്യ പുനഃസ്ഥാപനത്തെപ്പറ്റി വായിട്ടലയ്ക്കുന്നു. ഇറാഖില്‍ അവര്‍ കൂട്ടക്കൊലക്കുള്ള മാരകായുധങ്ങള്‍ക്കെതിരെ സംസാരിച്ചുകൊണ്ട് സാമ്രാജ്യത്വത്തിനൊപ്പം നിന്നു. കാര്യങ്ങള്‍ അറിയാത്തതുകൊണ്ടല്ല, സാമര്‍ഥ്യം കൊണ്ടാണിത്. അവരുടെ നേതൃത്വം അതുകൊണ്ടുതന്നെ പ്രഭുസമാനമായ രീതിയിലാണ് കഴിഞ്ഞുകൂടുന്നത്. അവര്‍ ബഹുരാഷ്ട്ര കുത്തകകളുടെ സമാന്തരങ്ങളാണ്. നമുക്കാണെങ്കില്‍ സംഘടിപ്പിക്കാനുള്ളത് സാധാരണ തൊഴിലാളികളെയാണ്. അക്കാര്യത്തിലാകട്ടെ, ഡബ്ല്യുഎഫ്ടിയു വളരെ മുന്നേറുന്നതാണ് സമീപകാലാനുഭവങ്ങള്‍. ദക്ഷിണാഫ്രിക്കയിലെ വലിയൊരു ഫെഡറേഷനായ കൊസാട്ടോ വീണ്ടും ഡബ്ല്യുഎഫ്ടിയുവില്‍ അംഗത്വം തേടുകയാണ്. അവരുടെ കഴിഞ്ഞ കോണ്‍ഗ്രസില്‍ മഹാഭൂരിപക്ഷത്തോടെ ജനാധിപത്യപരമായെടുത്ത ആ തീരുമാനം നടപ്പിലാക്കുന്നത് വൈകിക്കാനാണ് ഐസിടിയു ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ ബഹുരാഷ്ട്രക്കുത്തകകളുടെ താല്‍പ്പര്യസംരക്ഷകരുമായി യോജിപ്പ് എന്ന കാര്യം ഒട്ടും പ്രായോഗികമല്ല. താല്‍പ്പര്യങ്ങളുടെ സംഘട്ടനം തന്നെ പ്രധാനം.<br />
<br />
? അവസാനമായി ഒരു ചോദ്യം, ഇന്ത്യയില്‍ പണിയെടുക്കുന്നവരാകെ, ഒന്നിച്ച്, ഈ വരുന്ന ഫെബ്രുവരി 20, 21 തീയതികളില്‍ പണിമുടക്കുകയാണ്. എന്താണ് താങ്കളുടെ പ്രതികരണം? ധദേശീയ പണിമുടക്കിന് മുമ്പാണ് ഈ അഭിമുഖം തയ്യാറാക്കിയത് എഡിറ്റര്‍പ = ഇത്തരം പ്രക്ഷോഭങ്ങള്‍ക്കൊപ്പമാണ് എന്നും ഡബ്ല്യുഎഫ്ടിയു നിലയുറപ്പിച്ചിട്ടുള്ളത്. വര്‍ഗപരമായ ഒരുയര്‍ത്തെഴുന്നേല്‍പ്പാണിത് ജാതിമത കക്ഷി രാഷ്ട്രീയ ഭാഷാഭേദമെന്യേ തൊഴിലാളികള്‍ ഒന്നിക്കുകയാണ്. ലോകത്തെ ഇതര മേഖലകളില്‍ ഈ വന്‍ പണിമുടക്കം ആവേശമുയര്‍ത്തുക തന്നെ ചെയ്യും. വര്‍ഗൈക്യം വിപുലീകരിക്കുന്ന കാര്യത്തില്‍ ഇന്ത്യന്‍ തൊഴിലാളിവര്‍ഗം ശരിയായ ദിശയിലാണ് നീങ്ങുന്നത്. തികച്ചും ന്യായമായ ആവശ്യങ്ങളാണുന്നയിച്ചത്. ഇന്ത്യയിലെ പണിയെടുക്കുന്നവരെയാകെ ഡബ്ല്യുഎഫ്ടിയു അനുമോദിക്കുകയാണ്. ഇന്ത്യന്‍ തൊഴിലാളികളുടെ സമരശബ്ദത്തിനോടൊപ്പം ഞങ്ങളുടെ ശബ്ദവും ചേര്‍ത്തുവയ്ക്കുന്നു. "ടവര്‍ ഓഫ് കോണ്‍ഫിഡന്‍സ്" അഭിമുഖം അവസാനിപ്പിച്ചു പുറത്തിറങ്ങുമ്പോള്‍ അനില്‍ പറഞ്ഞു. അതേ, ഈ ആത്മവിശ്വാസം ലോകത്താകെയുള്ള തൊഴിലാളികളിലേക്ക് പ്രസരിക്കേണ്ടതുണ്ട്. ഡബ്ല്യുഎഫ്ടിയുവിന് ഇനിയും കൂടുതല്‍ വലിയ കടമകള്‍ നിറവേറ്റാനായുണ്ട്. മുഴുവന്‍ സാധാരണ മനുഷ്യരുടെയും മോചകസ്ഥാനത്തേക്ക് തൊഴിലാളിവര്‍ഗം സ്വയം ഉയരുകയാണ്. കൂടുതല്‍ ശുഭാപ്തിവിശ്വാസത്തോടെ, കര്‍മധീരതയോടെ, ത്യാഗസന്നദ്ധതയോടെ ലോകതൊഴിലാളി പ്രസ്ഥാനം മുന്നോട്ടുതന്നെയാണ്.<br /><br /><span style="color: #990000;"><b>ജോര്‍ജ് മാവ്റിക്കോസ് / എ കെ രമേശ്</b></span><br />
</div>
Jawahar Dreamshttp://www.blogger.com/profile/10058279601354670256noreply@blogger.com0tag:blogger.com,1999:blog-6508989714874750850.post-48082894321037909302013-03-06T01:55:00.000+05:302013-03-06T01:55:19.628+05:30സാമൂഹ്യ സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുന്ന മുതലാളിത്തലോകം<div dir="ltr" style="text-align: left;" trbidi="on">
<br />
പടിഞ്ഞാറന്‍ ഫ്രാന്‍സിലെ നാന്തെ പ്രവിശ്യയിലെ സര്‍ക്കാര്‍ എംപ്ലോയ്മെന്റ് ഏജന്‍സിയുടെ ഓഫീസിനുമുന്നില്‍ ഫെബ്രുവരി 13ന് പട്ടാപ്പകല്‍ ഒരു ആത്മാഹുതി നടന്നു. ജമാല്‍ ചാബ് എന്ന 43 വയസുള്ള, അള്‍ജീരിയന്‍ വംശജനായ, തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളിയാണ് പെട്രോളൊഴിച്ച് സ്വയം തീകൊളുത്തി മരണംവരിച്ചത്. തൊഴില്‍ നഷ്ടപ്പെടുന്ന തൊഴിലാളികള്‍ക്കുള്ള തൊഴിലില്ലായ്മാ ആനുകൂല്യം അയാള്‍ക്ക് നിഷേധിച്ചതിനെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയാണ,് സര്‍ക്കാര്‍ നടപടിയിലുള്ള പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ട് പരസ്യമായി ആത്മഹത്യചെയ്തത്. ഫ്രാന്‍സിലെ നിയമപ്രകാരം 610 മണിക്കൂര്‍ തൊഴില്‍ ലഭിച്ച ഒരാള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയാണെങ്കില്‍ വീണ്ടും ഒരു തൊഴില്‍ ലഭിക്കുന്നതുവരെയുള്ള കാലത്ത് അയാള്‍ക്ക് തൊഴിലില്ലായ്മാ ആനുകൂല്യം ലഭിച്ചിരുന്നു. ജമാല്‍ ചാബ് 720 മണിക്കൂര്‍ ജോലി ചെയ്തശേഷം തൊഴില്‍ നഷ്ടപ്പെട്ടയാളാണ്. എന്നിട്ടും എംപ്ലോയ്മെന്റ് ഏജന്‍സി അയാള്‍ക്ക് ന്യായമായും ലഭിക്കേണ്ട ആനുകൂല്യം നിഷേധിക്കുകയാണുണ്ടായത്. മുന്‍കൂട്ടി അധികാരികള്‍ക്ക് അറിയിപ്പ് നല്കിയിട്ടാണ് അയാള്‍ സ്വയം ജീവനൊടുക്കിയത്.<br />
<br />
ഫ്രഞ്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ടുചെയ്യുന്നത്, എംപ്ലോയ്മെന്റ് ഏജന്‍സി ഉദ്യോഗസ്ഥര്‍ ബദല്‍ പരിഹാര മാര്‍ഗ്ഗങ്ങളുമായി അയാളെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ താമസിച്ചിരുന്ന വാടകവീട്ടില്‍ ഉണ്ടായിരുന്നില്ല എന്നാണ് അധികാരികളുടെ ഭാഷ്യം എന്നത്രെ! ഈ ദുരന്തം തടയാന്‍ തങ്ങള്‍ പൊലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരം അറിയിച്ചിരുന്നെങ്കിലും അവര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് എംപ്ലോയ്മെന്റ് ഏജന്‍സിയുടെ ഡയറക്ടര്‍ ജനറല്‍ ഴാങ് ബസേര്‍ എഎഫ്പിയോട് പറഞ്ഞത്. ഈ ദാരുണ സംഭവം നടന്ന് രണ്ടുദിവസത്തിനുശേഷം, ഫെബ്രുവരി 15ന്, ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസിനടുത്തുള്ള സിന്‍ദെനിസ് എന്ന സ്ഥലത്തെ ഒരു പ്രൈമറി സ്കൂളിനുമുന്നിലെ റോഡില്‍ തൊഴില്‍ നഷ്ടപ്പെട്ട 40 കാരനായ മറ്റൊരു തൊഴിലാളി സ്വയം തീകൊളുത്തി മരണംവരിക്കാന്‍ ശ്രമിച്ചു; അയാള്‍ ഇപ്പോള്‍ ആശുപത്രിയിലാണ് എന്നും എഎഫ്പിയുടെ റിപ്പോര്‍ട്ടില്‍ കാണുന്നു. ഇതിനുമുമ്പ്, 2012 ആഗസ്റ്റില്‍ പാരീസിനടുത്തുള്ള മാന്തേലാ ജോള് എന്ന സ്ഥലത്തും തൊഴില്‍രഹിതര്‍ക്കുള്ള ക്ഷേമാനുകൂല്യം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഒരാള്‍ ആത്മഹത്യയില്‍ അഭയംതേടിയിരുന്നു. യൂറോപ്യന്‍ യൂണിയന്റെ കര്‍ക്കശമായ ചെലവുചുരുക്കല്‍ പദ്ധതി നടപ്പാക്കപ്പെട്ടതിനെതുടര്‍ന്ന് തൊഴില്‍ അവസരങ്ങള്‍ കുറഞ്ഞതും ക്ഷേമാനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കപ്പെട്ടതുംമൂലമാണ് ഇത്തരം സംഭവവികാസങ്ങള്‍ അടിക്കടി ഫ്രാന്‍സില്‍ മാത്രമല്ല, മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും സംഭവിക്കുന്നത്. പ്രതിഷേധ പ്രക്ഷോഭങ്ങളും പണിമുടക്കുകളും വ്യാപകമാകുന്നു.<br />
<br />
2012ല്‍ ഫ്രാന്‍സിന്റെ സാമ്പത്തികവളര്‍ച്ച പൂജ്യമായിരുന്നു; തൊഴിലില്ലായ്മ 10.5 ശതമാനമായി വര്‍ധിച്ചു. അതായത് 31.3 ലക്ഷം തൊഴില്‍രഹിതര്‍; ഭാഗികമായി മാത്രം തൊഴിലുള്ളവരുടെ എണ്ണവുംകൂടി കൂട്ടിചേര്ത്താല് തൊഴില്‍രഹിതര്‍ 46 ലക്ഷമാണ്. യൂറോമേഖലയില്‍ വരുന്ന 17 രാജ്യങ്ങളുടെ സമ്പദ്ഘടന 2012 അവസാന മൂന്നുമാസം (ഒക്ടോബര്‍ഡിസംബര്‍) 0.6 ശതമാനത്തോളം ചുരുക്കം (വളര്‍ച്ചയ്ക്കുപകരം തകര്‍ച്ച) അനുഭവപ്പെട്ടതായാണ് ഔദ്യോഗികമായി റിപ്പോര്‍ട്ടുചെയ്യപ്പെട്ടത്.ജപ്പാനില്‍ ഇതേ ഘട്ടത്തില്‍ 0.1 ശതമാനവും ബ്രിട്ടനില്‍ 0.3 ശതമാനവും അമേരിക്കയില്‍ 0.1 ശതമാനവും സാമ്പത്തിക ചുരുക്കം ഉണ്ടായതായും അതാത് ഗവണ്മെന്റുകളുടെ ഔദ്യോഗിക ഏജന്‍സികളെ ഉദ്ധരിച്ച് "ഫൈനാന്‍ഷ്യല്‍ ടൈംസ്" ഫെബ്രുവരി 14ന്റിപ്പോര്‍ട്ടുചെയ്തു. യൂറോ മേഖലയില്‍ 2012ലെ നാല് പാദത്തിലും ഒരേപോലെ സാമ്പത്തികചുരുക്കം ആയിരുന്നു2012ലെ ശരാശരി സാമ്പത്തികചുരുക്കം 0.5 ശതമാനം. 1995നുശേഷം ആദ്യമായാണ് യൂറോമേഖലയില്‍ ഒരു വര്‍ഷം ഒരു പാദത്തില്‍പോലും സാമ്പത്തിക വളര്‍ച്ച ഉണ്ടാകാതിരുന്നത്. 27 അംഗ യൂറോപ്യന്‍ യൂണിയനിലെ പൊതു സ്ഥിതിയും ഏറെക്കുറെ സമാനമാണ്.<br />
<br />
2012 അവസാനപാദത്തില്‍ യൂറോപ്യന്‍ യൂണിയന് സമ്പദ്ഘടനയിലും 0.5 ശതമാനം ചുരുക്കം ഉണ്ടായതായാണ് റിപ്പോര്‍ട്ടുചെയ്യപ്പെടുന്നത്. ഗ്രീസിന്റെ സമ്പദ്ഘടനയില്‍ ഈ ഘട്ടത്തില്‍ 6 ശതമാനവും ഇറ്റലിയില്‍ 2.7 ശതമാനവും പോര്‍ചുഗലില്‍ 3.8 ശതമാനവും സാമ്പത്തിക ചുരുക്കം ഉണ്ടായതായാണ് "ഫൈനാന്‍ഷ്യല്‍ ടൈംസ്" റിപ്പോര്‍ട്ടുചെയ്യുന്നത്. യൂറോമേഖലയിലെ വലിയ സമ്പദ്ഘടനയായ ജര്‍മ്മനിയുടെ ജിഡിപിയില്‍ 0.6 ശതമാനം ചുരുക്കം ഉണ്ടായപ്പോള്‍ ഫ്രാന്‍സില്‍ അത് 0.3 ശതമാനമായിരുന്നു. ഈ സാമ്പത്തികചുരുക്കത്തിന്റെ ഫലമായി സ്വകാര്യ വ്യവസായരംഗത്ത് വന്‍തോതില്‍ തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കപ്പെടുന്നതായും റിപ്പോര്‍ട്ടുചെയ്യപ്പെടുന്നു. കഴിഞ്ഞ മാസം ഫ്രഞ്ച് ആട്ടോമൊബൈല്‍ കമ്പനി റിനൗള്‍ട് 2016നകം 7500 തസ്തികകള്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതായി പ്രഖ്യാപിക്കുകയുണ്ടായിഅതായത് 44000 തൊഴിലാളികള്‍ ഇപ്പോള്‍ പണിയെടുക്കുന്നതില്‍ 14 ശതമാനം കുറയ്ക്കാനാണ് തീരുമാനം. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ഈ കമ്പനി 4,000 തസ്തികകള്‍ വെട്ടിക്കുറച്ച് തൊഴിലാളികളെ പുറത്തേക്ക് തള്ളിയതിനു പുറമെയാണ് ഈ പുതിയ നീക്കം. ജനറല്‍ മോട്ടോഴ്സ് ജര്‍മ്മനിയിലെ ബോഷുമിലുള്ള കാര്‍ നിര്‍മ്മാണ യൂണിറ്റ് അടച്ചുപൂട്ടാനുള്ള തീരുമാനം പ്രഖ്യാപിച്ചിട്ടും അധികകാലമായില്ല. രണ്ടാംലോക യുദ്ധാനന്തരം ആദ്യമായാണ് ജര്‍മ്മനിയില്‍ ഒരു ആട്ടോമൊബൈല്‍ സ്ഥാപനം അടച്ചുപൂട്ടുന്നത്. ജനറല്‍ മോട്ടോഴ്സിന്റെ ജര്‍മ്മനിയിലെ മറ്റു യൂണിറ്റുകളില്‍ പണിയെടുക്കുന്ന 20,000 തൊഴിലാളികളുടെ വേതനം മരവിപ്പിക്കാനും മാനേജ്മെന്റ് തീരുമാനിച്ചിരിക്കുന്നു. ഇത് പൊതു സ്ഥിതിയായിരിക്കെ, ചെലവുചുരുക്കല്‍ പരിപാടിയുടെ പരീക്ഷണശാലയായി അന്താരാഷ്ട്ര ധനമൂലധനം മാറ്റിയിരിക്കുന്ന<br />
<br />
ഗ്രീസില്‍ സ്ഥിതി കൂടുതല്‍ വഷളാവുകയാണ്; തൊഴിലാളികളുടെ ചെറുത്തുനില്പ് ശക്തിപ്പെടുകയുമാണ്. ഇതിനകം, ഐഎംഎഫിന്റെയും യൂറോപ്യന്‍ യൂണിയന്റെയും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെയും നിര്‍ദ്ദേശാനുസരണം നാലുതവണ ചെലവുചുരുക്കല്‍ പരിപാടികള്‍ (അൗെലേൃശേ്യ ജൃീഴൃമാാല) നടപ്പാക്കിയ ഗ്രീസ് അഞ്ചാംഘട്ട ചെലവുചുരുക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനെതിരെ ഫെബ്രുവരി 20ന് (ഇന്ത്യയില്‍ തൊഴിലാളിവര്‍ഗ്ഗം നവലിബറല്‍ നയങ്ങള്‍ക്കെതിരെ ദ്വിദിന ദേശീയ പണിമുടക്ക് ആരംഭിക്കുന്ന അതേ ദിവസം) വീണ്ടും പൊതു പണിമുടക്ക് നടത്തുകയാണ്. ഫെബ്രുവരി 14ന് ഗ്രീസിലെ ഗവണ്മെന്റിന്റെ സ്ഥിതിവിവരകണക്ക് വകുപ്പ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുപ്രകാരം 2012 നവംബര്‍ അവസാനം തൊഴിലില്ലായ്മാനിരക്ക് 27 ശതമാനമായി ഉയര്‍ന്നിരിക്കുന്നു. 2011 നവംബറില്‍ ഇത് 20.8 ശതമാനമായിരുന്നു. 2012 ഒക്ടോബറില്‍ 26.6 ശതമാനമായിരുന്നതാണ് 27 ശതമാനമായി നവംബറില്‍ വര്‍ധിച്ചത്. അതായത് ഒരു മാസത്തിനകം 30,000 തൊഴിലാളികള്‍ക്കുകൂടി തൊഴില്‍ ഇല്ലാതായി.<br />
<br />
യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മയാണ് ഏറ്റവും രൂക്ഷമായിരിക്കുന്നത്24 വയസ്സിനു താഴെ പ്രായമുള്ള തൊഴിലന്വേഷകരുടെ ശതമാനം 61.7 കവിഞ്ഞിരിക്കുന്നു. 110 ലക്ഷം ജനസംഖ്യയുള്ള ഗ്രീസില്‍ 39 ലക്ഷം ആളുകള്‍ ദാരിദ്ര്യരേഖയ്ക്കു താഴെയാണ് ജീവിക്കുന്നത്. ഗ്രീസില്‍ ഔദ്യോഗിക ദാരിദ്ര്യരേഖയുടെ വരുമാനപരിധി ഒരാള്‍ക്ക് പ്രതിവര്‍ഷം 7,200 യൂറോ (9,700 ഡോളര്‍) ആണ്. പുതിയ ചെലവ്ചുരുക്കല്‍ പദ്ധതി നടപ്പാക്കുന്നതോടെ കൂടുതല്‍പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും തൊഴിലുള്ളവരുടെ കൂലി കുറയ്ക്കപ്പെടുകയും ക്ഷേമ പദ്ധതികള്‍ ഏറെക്കുറെ പാടേ ഉപേക്ഷിക്കുകയും ചെയ്യുന്നതോടെ സ്ഥിതിഗതികള്‍ പിന്നെയും വഷളാകും എന്നുറപ്പാണ്. രണ്ടുവര്‍ഷത്തിനകം ശമ്പളത്തില്‍ 60 ശതമാനത്തിന്റെ വെട്ടിക്കുറവാണ് അവിടെ വരുത്തിയത്. ഈ പശ്ചാത്തലത്തിലാണ് കഴിഞ്ഞ രണ്ടുവര്‍ഷത്തിലേറെയായി നിരവധി പണിമുടക്ക് പരമ്പരകള്‍ക്കും മറ്റു പ്രക്ഷോഭങ്ങള്‍ക്കും സാക്ഷ്യംവഹിച്ച ഗ്രീസില്‍ വീണ്ടും പൊതുപണിമുടക്ക് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.<br />
<br />
ഫെബ്രുവരി 15ന് അംഗവൈകല്യം ബാധിച്ചവര്‍ തങ്ങളുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതിലും അവരില്‍ തൊഴിലുള്ളവര്‍ക്ക് ലഭിച്ചിരുന്ന ശമ്പളവും പെന്‍ഷനും വെട്ടിക്കുറയ്ക്കുന്നതിലും പ്രതിഷേധിച്ച് പ്രകടനം നടത്തുകയുണ്ടായി. നൂറുകണക്കിനാളുകള്‍ വീല്‍ചെയറുകളില്‍ എത്തി പ്രകടനത്തില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി 11ന് മാധ്യമ പ്രവര്‍ത്തകര്‍ ശമ്പളം കുറയ്ക്കുന്നതിനും പിരിച്ചുവിടലുകള്‍ക്കുമെതിരെ പണിമുടക്കി പാര്‍ലമെന്റിനുമുന്നില്‍ പ്രതിഷേധപ്രകടനം നടത്തുകയുണ്ടായി. അച്ചടി മാധ്യമങ്ങളിലെയും റേഡിയോസ്റ്റേഷനുകളിലെയും ടിവി ചാനലുകളിലെയും മാധ്യമപ്രവര്‍ത്തകരും ഇതര ജീവനക്കാരുമാണ് ഈ പണിമുടക്കിലും പ്രകടനത്തിലും അണിനിരന്നത്. ഇവരോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് വിവിധ വിഭാഗം തൊഴിലാളികളും ജീവനക്കാരും പ്രകടനത്തില്‍ പങ്കെടുക്കുകയുണ്ടായി.<br />
<br />
ജനുവരി 31ന് ആരോഗ്യമേഖലയിലെ ഡോക്ടര്‍മാരും നഴ്സുമാരും മറ്റു ജീവനക്കാരും പണിമുടക്കി ആതന്‍സിലെ സിന്റാഗ്മ സ്ക്വയറില്‍ പ്രതിഷേധ റാലി നടത്തുകയുണ്ടായി. സ്വകാര്യമേഖലയിലെ ഡോക്ടര്‍മാരും ക്ലിനിക്കല്‍ സ്റ്റാഫും ഈ പ്രക്ഷോഭത്തില്‍ പങ്കെടുക്കുകയാണ്. ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിപ്രകാരം ലഭിക്കുന്ന ഫീസില്‍ 20 ശതമാനം കുറവ് വരുത്തിയതിനാലാണ് സ്വകാര്യമേഖലയിലുള്ളവര്‍ പണിമുടക്കിയതെങ്കില്‍, ചെലവ്ചുരുക്കല്‍ പരിപാടിമൂലം തകര്‍ന്നുകഴിഞ്ഞ പൊതു ആരോഗ്യമേഖലയില്‍ 150 കോടി യൂറോയുടെ വെട്ടിക്കുറവുകൂടി വരുത്തുമെന്ന പ്രഖ്യാപനത്തിനെതിരെയാണ് സര്‍ക്കാര്‍ മേഖലയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ പണിമുടക്കി തെരുവിലിറങ്ങിയിരിക്കുന്നത്.<br />
<br />
ആതന്‍സ് മെഡിക്കല്‍ അസോസിയേഷന് പറയുന്നത് കഴിഞ്ഞ മൂന്നുവര്‍ഷത്തിനകം 4000ത്തില്‍ അധികം ഡോക്ടര്‍മാര്‍ രാജ്യം വിട്ടതായാണ്. ജനങ്ങളുടെ ജീവന് രക്ഷിക്കുന്നതിനുള്ള പ്രക്ഷോഭമാണ് തങ്ങള്‍ നടത്തുന്നത് എന്നാണ് ആരോഗ്യമേഖലയിലെ ജീവനക്കാര്‍ പറയുന്നത്. കൂലി കുറയ്ക്കുന്നതിനും തൊഴില്‍ നഷ്ടപ്പെടുന്നതിനും എതിരെ മാത്രമല്ല, ചെലവുചുരുക്കലിന്റെ ഭാഗമായി നടപ്പാക്കപ്പെടുന്ന ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതാക്കുന്നതിനെതിരെയും കൂടിയാണ് പ്രക്ഷോഭം എന്നാണ് അവര്‍ പ്രസ്താവിക്കുന്നത്. 6,000 ഡോക്ടര്‍മാരെയും 20,000 നേഴ്സുമാരെയും കൂടുതലായി നിയമിക്കണമെന്നും ചികിത്സാ ഉപകരണങ്ങളും മരുന്നും ആവശ്യാനുസരണം ലഭ്യമാക്കണമെന്നും ആവശ്യപ്പെടുന്നു.<br />
<br />
ഈ പ്രക്ഷോഭത്തിലും ഗ്രീസിലെ ഇതര തൊഴിലാളികളും അണിനിരക്കുന്നുണ്ട്. ആരോഗ്യമേഖലയിലെ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പൊതുമേഖലാ തൊഴിലാളികളും 4 മണിക്കൂര്‍ പണിമുടക്കി പ്രകടനം നടത്തുകയുമുണ്ടായി. മുനിസിപ്പല്‍ തൊഴിലാളികള്‍, ട്രാന്‍സ്പോര്‍ട്ട് മേഖലയിലെ തൊഴിലാളികള്‍, വിദ്യാഭ്യാസരംഗത്ത് വിദ്യാര്‍ത്ഥികളും അധ്യാപകരുമെല്ലാം വിവിധതരത്തില്‍ പ്രക്ഷോഭരംഗത്താണ്. നികുതി വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് കര്‍ഷകരും പ്രകടനങ്ങളും വഴിതടയല്‍പോലുള്ള പ്രക്ഷോഭങ്ങളും നടത്തുകയാണ്. കടുത്ത അടിച്ചമര്‍ത്തലുകള്‍ അതിജീവിച്ചാണ് ഗ്രീസില്‍ അധ്വാനിക്കുന്ന വിവിധ വിഭാഗം ജനങ്ങള്‍ പ്രക്ഷോഭരംഗത്ത് അണിനിരക്കുന്നത്. പണിമുടക്ക് നിരോധനംപോലെയുള്ള ജനാധിപത്യവിരുദ്ധ മാര്‍ഗ്ഗങ്ങളുപയോഗിച്ചും കലാപ പൊലീസിനെ പ്രകടനങ്ങള്‍ക്കുനേരെ അഴിച്ചുവിട്ടുമാണ് ഭരണാധികാരികള്‍ ഈ പ്രക്ഷോഭ കൊടുങ്കാറ്റിനെ തടയാന്‍ വൃഥാ ശ്രമിക്കുന്നത്.<br /><br /><b><span style="color: #cc0000;">ജി വിജയകുമാര്‍</span></b><br />
</div>
Jawahar Dreamshttp://www.blogger.com/profile/10058279601354670256noreply@blogger.com0tag:blogger.com,1999:blog-6508989714874750850.post-23858693703757079142012-12-21T00:57:00.004+05:302012-12-21T00:57:49.819+05:30വാള്‍മാര്‍ട്ടിന് വാതില്‍ തുറന്നിട്ടവര്‍ <div dir="ltr" style="text-align: left;" trbidi="on">
<br />
നാട്ടിന്‍പുറത്തെ പാവപ്പെട്ട ചില്ലറ വ്യാപാരികളുടെ ആശങ്കകളും ദുരിതങ്ങളുമാണ് ഇത്തവണത്തെ പാര്‍ലമെന്റ് സമ്മേളനത്തില്‍ ഏറ്റവുമധികം ചര്‍ച്ചചെയ്തത്. വാള്‍മാര്‍ട്ടിന് വഴിതുറന്നുകൊടുത്ത കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ അതിശക്തമായ വികാരമാണ് ഇരുസഭകളിലും പ്രതിഫലിച്ചത്. പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയം രണ്ടുസഭകളിലും പരാജയപ്പെട്ടുവെങ്കിലും അത് കേവലം സാങ്കേതികമായ പരാജയം മാത്രമാണ്. ലോക്സഭയില്‍ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ മാജിക്കല്‍ നമ്പര്‍ കരസ്ഥമാക്കാന്‍ യുപിഎക്ക് കഴിഞ്ഞില്ല. സമാജ്വാദി പാര്‍ടിയും ബിഎസ്പിയും വിട്ടുനിന്നതുകൊണ്ടാണ് സര്‍ക്കാര്‍ രക്ഷപ്പെട്ടത്. രാജ്യസഭയില്‍ ബിഎസ്പി വിട്ടുനിന്നിരുന്നെങ്കില്‍ സര്‍ക്കാര്‍ പരാജയപ്പെടുമായിരുന്നു. എന്നാല്‍, മായാവതി സര്‍ക്കാരിനെ പിന്തുണക്കുന്ന തീരുമാനമെടുത്തു. യഥാര്‍ഥത്തില്‍ വാള്‍മാര്‍ട്ടിനെതന്നെയാണ് അവര്‍ പിന്തുണച്ചത്.<br />
<br />
ലോക്സഭയില്‍ മുലായം ശരിയായ നിലപാടു സ്വീകരിച്ചിരുന്നുവെങ്കില്‍ ചില്ലറ വ്യാപാരികളുടെ ജീവിതം തകര്‍ക്കുന്ന തീരുമാനം എടുക്കാന്‍ കഴിയുമായിരുന്നില്ല. പരസ്പരം കടിച്ചുകീറാന്‍ നില്ക്കുന്ന രണ്ടു പാര്‍ടികളെ എത്ര സമര്‍ഥമായാണ് ഇവര്‍ കൈകാര്യംചെയ്തതെന്ന കാര്യവും പരിശോധിക്കേണ്ടതുതന്നെ. കമല്‍നാഥ് പാര്‍ലമെന്ററികാര്യ മന്ത്രിയായി ചുമതലയെടുത്തപ്പോള്‍ തന്നെ ഈ സിദ്ധി പ്രയോഗിക്കുമെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. നീരാ റാഡിയ ടേപ്പില്‍ പരാമര്‍ശിക്കപ്പെട്ട കമീഷന് മന്ത്രിയാണ് കമല്‍നാഥ്. എങ്ങനെയൊക്കെയാണ് ഭൂരിപക്ഷം സംഘടിപ്പിക്കേണ്ടതെന്ന് സമര്‍ഥമായി അറിയാവുന്ന മന്ത്രി! എന്നാല്‍, വാള്‍മാര്‍ട്ട് അവരുടെ ലോബിയിങ്ങിനെ സംബന്ധിച്ച റിപ്പോര്‍ട്ട് അമേരിക്കന്‍ സെനറ്റില്‍ വച്ചപ്പോഴാണ് ഇതിനു പുറകിലെ കളി പുറത്തുവന്നത്. ഇന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി 125 കോടി രൂപയാണ് വാള്‍മാര്‍ട്ട് ലോബിയിങ്ങിനായി ചെലവഴിച്ചത്. ഈ വാര്‍ത്ത മാധ്യമങ്ങളില്‍വന്നയുടന്‍ രാജ്യസഭയില്‍ ശൂന്യവേളയില്‍ ഉന്നയിക്കാന്‍ അവസരം ലഭിച്ചിരുന്നു. അമേരിക്കയില്‍ ലോബിയിങ് നിയമവിധേയമായ കാര്യമാണ്. ഇന്ത്യയില്‍ അത് അഴിമതിയും കൈക്കൂലിയുമാണ്. വാള്‍മാള്‍ട്ട് അമേരിക്കയിലാണ് പണം ചെലവഴിച്ചതെന്നാണ് ചില കോണ്‍ഗ്രസ് നേതാക്കളുടെ വാദം. ഒരു യുക്തിക്കും നിരക്കുന്നതല്ല അത്. അമേരിക്കന്‍ കമ്പനിയായ വാള്‍മാര്‍ട്ടിന് ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിനുള്ള ഒരു തടസ്സവും അവിടെ നിയമപരമായി നിലനില്ക്കുന്നില്ല. അതുകൊണ്ടുതന്നെ അമേരിക്കന്‍ സെനറ്റ് അംഗങ്ങളെയും കോണ്‍ഗ്രസ് അംഗങ്ങളെയും സ്വാധീനിച്ച് പുതിയ നിയമമുണ്ടാക്കേണ്ട ആവശ്യമില്ല. നിയമപരമായ തടസ്സം നിലനില്‍ക്കുന്നത് ഇന്ത്യയിലാണ്. നമ്മുടെ രാജ്യത്തെ ഫെമ ചട്ടങ്ങള്‍ ചില്ലറ വ്യാപാരമേഖലയില്‍ ബഹുബ്രാന്‍ഡില്‍ വിദേശനിക്ഷേപം അനുവദിക്കുന്നില്ല. അതിനായി ചട്ടങ്ങള്‍ ഭേദഗതി ചെയ്യേണ്ടതുണ്ട്. അപ്പോള്‍ ലോബിയിങ്ങിന്റെ കേന്ദ്രം ഇന്ത്യ തന്നെയാണ്. ഇനി ചിലര്‍ വാദിക്കുന്നതുപോലെ അമേരിക്കയില്‍ തന്നെയാണ് ഇതു നടന്നതെങ്കില്‍ പ്രശ്നം അതിനേക്കാള്‍ ഗൗരവമാണ്. അവിടെ പണം ചെലവഴിച്ച് അമേരിക്കന്‍ സര്‍ക്കാരിനെ സ്വാധീനിക്കുകയും അവരെ ഉപയോഗിച്ച് ഇന്ത്യയില്‍ സമ്മര്‍ദം ചെലുത്തി തീരുമാനമെടുപ്പിച്ചെന്നാണ് കരുതേണ്ടിവരിക. അതിനര്‍ഥം അമേരിക്കന്‍ ഭരണകൂട സമ്മര്‍ദത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ഇന്ത്യയിലെ ഭരണകൂടമെന്നതാണ്. ഇതിനേക്കാള്‍ അപമാനകരമായ മറ്റൊരു സാഹചര്യമുണ്ടോ? എന്തായാലും പ്രതിപക്ഷ സമ്മര്‍ദത്തെ തുടര്‍ന്ന് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നതിന് സര്‍ക്കാര്‍ നിര്‍ബന്ധിതമായി.<br />
<br />
ലോബിയിങ്ങിനെ സംബന്ധിച്ച അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന പല വിവരങ്ങളും ലഭ്യമായത്. ആണവകരാറിന്റെ സമയത്ത് ഇന്ത്യന്‍ സര്‍ക്കാര്‍ അമേരിക്കയില്‍ ലോബിയിങ്ങ് നടത്തിയെന്നത് അന്നേ പരസ്യമാക്കപ്പെട്ട കാര്യമാണ്. എന്നാല്‍, അതിനായി ഇന്ത്യന്‍ എംബസി ചുമതലപ്പെടുത്തിയത് വാള്‍മാര്‍ട്ടിന്റെ പ്രധാന ലോബിയിങ് ഏജന്റായ പാറ്റന്‍ ബോഗ്സിനെയായിരുന്നു. അവരുടെ വെബ്സൈറ്റില്‍ ഇതു സംബന്ധിച്ച എല്ലാ വിവരങ്ങളും ഉണ്ട്. ഇന്ത്യയിലെ പ്രധാന ഉദ്യോഗസ്ഥന്മാരുമായും ഉയര്‍ന്ന ചുമതലകള്‍ വഹിക്കുന്നവരുമായി അടുത്ത ബന്ധമുള്ളവരാണ് ഇവരെന്ന് അവര്‍ തുറന്നു പറയുന്നു. ഇന്ത്യയിലെ ചില്ലറ വ്യാപാരമേഖലയില്‍ വാള്‍മാള്‍ട്ടിന്റെ സാന്നിധ്യം ഉറപ്പുവരുത്തുന്നതിനായി നടത്തുന്ന ഇടപെടലുകളും വ്യക്തമാക്കുന്നുണ്ട്. ഡേവിഡ് ഹാഡ്ലിയെന്ന അമേരിക്കന്‍ ചാരനെ ഇരട്ട ഏജന്റായാണ് കണക്കാക്കുന്നത്. ഒരേ സമയം അമേരിക്കയുടേയും പാകിസ്ഥാന്റെയും ചാരനായിരുന്നു ഹാഡ്ലി. അതുപോലെയാണ് പാറ്റര്‍ ബോഗ്സും. ഒരേ സമയം ഇന്ത്യയുടേയും വാള്‍മാള്‍ട്ടിന്റേയും ഏജന്റായി പ്രവര്‍ത്തിച്ചു. ഒരു വശത്ത് ഇന്ത്യക്ക് അനുകൂലമായ ഹൈഡ് നിയമം പാസാക്കിയെടുക്കുന്നതിനായി അമേരിക്കന്‍ കോണ്‍ഗ്രസിനെയും സെനറ്റിനെയും സ്വാധീനിച്ചു. മറുവശത്ത് അമേരിക്കന്‍ കമ്പനിയായ വാര്‍മാള്‍ട്ടിന് വേണ്ടി ഇന്ത്യയെയും സ്വാധീനിച്ചു. എത്രമാത്രം അപമാനകരമായാണ് കാര്യങ്ങള്‍ പോകുന്നത്? ഒരു ജനാധിപത്യരാജ്യത്തിന്റെ അധഃപതനമല്ലാതെ മറ്റെന്താണിത്? പാര്‍ലമെന്റില്‍ ഭൂരിപക്ഷം സംഘടിപ്പിച്ചത് എങ്ങനെയാണെന്നും സമ്മതനിര്‍മാണത്തിന്റെ കലയില്‍ കമല്‍നാഥ് വൈദഗ്ധ്യം പ്രകടിപ്പിച്ചതെന്നും വ്യക്തമാക്കുന്ന അനുഭവമാണിത്.<br />
<br />
ജനാധിപത്യത്തിന്റെ സ്വഭാവവും രീതിയും പതുക്കെ മാറുകയാണ്. സമ്പന്ന ആധിപത്യം ശക്തിപ്പെടുന്ന അപകടം ഭീകരമാണ്. വിവിധ പാര്‍ടികളില്‍ കോര്‍പറേറ്റുകളുടെ ആധിപത്യം ശക്തമാണ്. നിലപാടുകളെ നിര്‍ണയിക്കുന്നത് ഇത്തരം സ്വാധീനങ്ങളാണ്. ഇന്ത്യയില്‍ ലോബിയിങ് നിയമവിരുദ്ധമാണെങ്കിലും അതിന്റെ പ്രയോഗം തന്നെയാണ് റാഡിയ ടേപ്പിലും കേട്ടത്. മന്ത്രിമാരെ നിശ്ചയിക്കുന്നതിലും വകുപ്പുകള്‍ നിര്‍ണയിക്കുന്നതിലും കോര്‍പറേറ്റ് ലോബിയിങ് ശക്തമാണ്. നീര റാഡിയ യഥാര്‍ഥത്തില്‍ ഒരു ലോബിയിങ് ഏജന്റാണ്. പബ്ലിക്ക് റിലേഷന്‍സ് എന്ന് ഓമനപ്പേരിലാണ് അറിയപ്പെടുന്നതെന്ന് മാത്രം. മാധ്യമപ്രവര്‍ത്തകര്‍ വരെ ലോബിയിങ് സംഘത്തിലുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളുടെ താല്പര്യങ്ങള്ക്ക് അനുസരിച്ചല്ല ജനാധിപത്യസംവിധാനം പ്രവര്‍ത്തിക്കുന്നതെന്ന് തിരിച്ചറിയുന്നതിന് പാര്‍ലമെന്റിലെ വോട്ടെടുപ്പ് സംഭവം സഹായിച്ചു.<br />
<b><span style="color: #cc0000;">പി രാജീവ്. എം.പീ.</span></b><br />
</div>
Jawahar Dreamshttp://www.blogger.com/profile/10058279601354670256noreply@blogger.com0tag:blogger.com,1999:blog-6508989714874750850.post-57144527738164341752012-11-04T09:30:00.000+05:302012-12-21T00:52:17.230+05:30ജനങ്ങളെ പട്ടിണിമരണത്തിലേക്ക് നയിക്കുന്ന സര്‍ക്കാര്‍ <div dir="ltr" style="text-align: left;" trbidi="on">
<div style="text-align: left;">
</div>
<span style="font-size: x-large;"><b>ആ</b></span>ഗോളവല്‍കരണകാലത്തെ ചങ്ങാത്ത മുതലാളിത്തത്തിന്റെ പൈശാചികമായ ബീഭത്സത വെളിപ്പെടുത്തുന്ന സംഭവങ്ങള്‍ക്കാണ് കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരും സംസ്ഥാനത്തിലെ യുഡിഎഫ് സര്‍ക്കാരും നേതൃത്വം നല്‍കുന്നത്. മാര്‍ക്കറ്റില്‍ അരി ലഭ്യത കുത്തനെ കുറയുകയും വില വാണംപോലെ കുതിച്ചുയരുകയും ചെയ്യുമ്പോള്‍ എഫ്സിഐ ഡിപ്പോകളില്‍ സര്‍ക്കാര്‍ സൂക്ഷിച്ചിട്ടുള്ള അരിച്ചാക്കുകള്‍ മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയും ശേഷിച്ചവ കുഴിച്ചുമൂടുകയും ചെയ്യുന്നുവെന്ന വാര്‍ത്ത, മനുഷ്യത്വത്തിന്റെ തരിമ്പെങ്കിലും ബാക്കിയുള്ള ഒരു ഭരണാധികാരിക്കും ഭൂഷണമല്ല. പാവങ്ങളെ പട്ടിണിക്കിട്ട് കൊല്ലുന്ന സര്‍ക്കാര്‍ ഈ നടപടിയെ വളരെ വാചാലമായി ന്യായീകരിക്കുമ്പോള്‍ അവരുടെ കിടയറ്റ നൃശംസതയെ വിശേഷിപ്പിക്കാന്‍ മലയാളത്തില്‍ വാക്കുകളില്ല.<br />
<br />
ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ പാവങ്ങള്‍ക്ക് സൗജന്യമായോ കുറഞ്ഞ വിലയ്ക്കോ വിതരണംചെയ്യണമെന്ന് സുപ്രീംകോടതി കേന്ദ്രഗവണ്മെന്റിന് നിര്‍ദ്ദേശം നല്‍കിയിട്ട് എട്ടുമാസമായി. എന്നാല്‍ സൗജന്യമായി വിതരണംചെയ്യുന്നതിനുള്ള ചെലവ് ദുര്‍വഹമാണെന്ന് ചൂണ്ടിക്കാണിച്ച് അതിന് വിസമ്മതിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഭക്ഷ്യധാന്യം സൗജന്യമായി വിതരണംചെയ്യുന്നതിനേക്കാള്‍ ലാഭകരം കടലില്‍ കെട്ടിത്താഴ്ത്തുകയാണെന്ന് വാദിച്ച് 2003ല്‍ അങ്ങനെ ചെയ്ത വാജ്പേയിയുടെ എന്‍ഡിഎ സര്‍ക്കാര്‍, മന്‍മോഹന്‍സിങ്ങിന് മാതൃകയായി മുന്നിലുണ്ട്. ലക്ഷക്കണക്കിന് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ കടലില്‍ കെട്ടിത്താഴ്ത്തിയാലും ശരി, പാശ്ചാത്യരാജ്യങ്ങളിലെ കന്നുകാലികള്‍ക്ക് തീറ്റയ്ക്കായി കയറ്റി അയച്ചാലും ശരി, പെട്രോളുണ്ടാക്കാന്‍ അമേരിക്കയ്ക്ക് മുന്നില്‍ അടിയറവെച്ചാലും ശരി, ഇന്ത്യയിലെ പാവങ്ങളായ ദരിദ്രര്‍ക്ക് സൗജന്യവിലയ്ക്ക് നല്‍കില്ല എന്ന സര്‍ക്കാരിന്റെ പിടിവാശി, സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് നിലകൊള്ളുന്നതെന്ന് വ്യക്തമാക്കുന്നു. അങ്ങനെ മുതലാളിത്ത ഭീമന്മാരുടെ പാദസേവചെയ്ത്, ഈ വര്‍ഷത്തെ ഏറ്റവും വലിയ അരികയറ്റുമതിചെയ്ത രാജ്യം എന്ന് അമേരിക്കയില്‍നിന്ന് നല്ല സര്‍ട്ടിഫിക്കറ്റ് വാങ്ങിയ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ (കഴിഞ്ഞവര്‍ഷംവരെ തായ്ലണ്ടായിരുന്നുവത്രേ കയറ്റുമതിയില്‍ ഒന്നാംസ്ഥാനത്ത്) ഈ വര്‍ഷം ഒരു കോടിയോളം ടണ്‍ അരിയാണ് കിലോയ്ക്ക് 20 രൂപവെച്ച് (അതായത് ടണ്ണിന് 380 ഡോളര്‍) കയറ്റിയയച്ചത്.<br />
<br />
അരി കയറ്റുമതിയുടെ മേലുണ്ടായിരുന്ന നിയന്ത്രണങ്ങള്‍, അതിനായി നീക്കംചെയ്യാനും മന്‍മോഹന്‍സിങ്ങിന് മടിയുണ്ടായില്ല. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന് പറഞ്ഞപോലെ, അരികയറ്റിയയച്ച് ജനങ്ങളുടെ കഞ്ഞിയില്‍ മണ്ണിടുന്ന മന്‍മോഹന്‍സിങ്ങിന് കൂട്ട്, അരി കത്തിച്ചുകളയുന്ന എഫ്സിഐയും. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഒരു രൂപയ്ക്കുള്ള 25 കിലോ അരിയുടെയും എപിഎല്‍ വിഭാഗത്തിന് 8.9 രൂപയ്ക്കുള്ള അരിയുടെയും വിതരണം അവതാളത്തിലാക്കിയ യുഡിഎഫ് സര്‍ക്കാര്‍, അവരെ വ്യാപാരികള്‍ക്കുമുന്നിലേക്ക് വലിച്ചെറിഞ്ഞുകൊടുത്തതിനു മധ്യേയാണ്, ഭക്ഷ്യ സബ്സിഡി പണമായി നല്‍കുമെന്ന പുതിയ നിര്‍ദ്ദേശം വന്നത്. റേഷന്‍ സാധനങ്ങള്‍ കരിഞ്ചന്തയിലേക്ക് പോകുന്നത് തടയുന്നതിനെന്നുംപറഞ്ഞ് കൊണ്ടുവരുന്ന പരിഷ്കാരം എലിയെ കൊല്ലാന്‍ ഇല്ലംചുടുന്നപോലെ വിനാശാത്മകമാണ്. റേഷന്‍ പദ്ധതിയില്‍ പിശകുണ്ടെങ്കില്‍ അതു തിരുത്തുകയാണ്, പദ്ധതിയാകെത്തന്നെ ഉപേക്ഷിക്കുകയല്ല, ജനക്ഷേമ തല്പരമായ സര്‍ക്കാര്‍ ചെയ്യുക. റേഷന്‍ അരി മറിച്ചുവില്‍ക്കുന്നതു തടയാനായി ഒരൊറ്റ റെയ്ഡോ മറ്റ് നടപടികളോ കൈക്കൊള്ളാത്ത സര്‍ക്കാരാണിത്.<br />
<br />
റേഷന്‍ വിതരണം തകര്‍ത്ത ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്, ഒരു ലക്ഷം ടണ്‍ അരി ഉടന്‍ എത്തിക്കുമെന്നാണ്. ഒരു ലക്ഷം ടണ്‍ 3.3 കോടി ജനങ്ങള്‍ക്ക് കൊടുത്താല്‍ ഒരാള്‍ക്ക് ഒരുതവണ 3 കിലോ അരി ലഭിക്കും. 70 ലക്ഷം റേഷന്‍ കാര്‍ഡുടമകള്‍ക്കാണെങ്കില്‍ ഓരോ കുടുംബത്തിനും ഒറ്റത്തവണ 14 കിലോ അരി. അതുതന്നെ ഓണക്കാലത്തും മറ്റും വിതരണം ചെയ്യാനായി ഗോഡൗണുകളിലെത്തിച്ച് കെട്ടിക്കിടക്കുന്ന അരിയാണുതാനും. പ്രശ്നത്തിന്റെ വക്കുകടിക്കാന്‍പോലും ഈ പരിഹാരം ഉതകുകയില്ല. ഇത്ര കഴിവുകെട്ട മുഖ്യമന്ത്രിയേയും സിവില്‍സപ്ലൈസ് വകുപ്പുമന്ത്രിയേയും കേരളത്തിന് ഇനി കാണാന്‍ കഴിയില്ല. അരിവില മാര്‍ക്കറ്റില്‍ 46 രൂപയ്ക്ക് മേലേക്ക് ഉയരുമ്പോള്‍, സിവില്‍ സപ്ലൈസിന്റെ എല്ലാ ഔട്ട്ലെറ്റുകളും കാലിയാക്കിയിട്ട് രസിച്ചിരിക്കുന്ന മന്ത്രിമാര്‍ ഏറ്റവും വലിയ ജനദ്രോഹികളും രാജ്യദ്രോഹികളുംതന്നെ. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ സാമാന്യം ഭേദപ്പെട്ട വിളവെടുപ്പാണ് രാജ്യത്തിലുണ്ടായിട്ടുള്ളത്; സര്‍ക്കാരിന്റെ ധാന്യ സംഭരണവും റെക്കോര്‍ഡ്തലത്തില്‍തന്നെ. സാധാരണഗതിയില്‍ സര്‍ക്കാരിന്റെ കയ്യില്‍ ഉണ്ടായിരിക്കേണ്ട ബഫര്‍ സ്റ്റോക്കിന്റെ ഇരട്ടിയോളം അളവില്‍ ഭക്ഷ്യധാന്യങ്ങള്‍ സര്‍ക്കാരിന്റെ കയ്യിലുണ്ട് എന്നാണ് ഔദ്യോഗിക കണക്ക്. ഇത്രയൊക്കെ അനുകൂല സാഹചര്യങ്ങളുണ്ടായിട്ടും ഭക്ഷ്യധാന്യങ്ങളുടെ, പ്രത്യേകിച്ചും അരിയുടെ വില താങ്ങാനാവാത്തവിധം റെക്കോര്‍ഡ്തലത്തിലേക്ക് ഉയരുകയും മാര്‍ക്കറ്റില്‍ അരി ലഭ്യമല്ലാതിരിക്കുകയും ഇന്ത്യക്കാരന്റെ പ്രതിശീര്‍ഷ പ്രതിദിന ഭക്ഷ്യധാന്യലഭ്യത കുറയുകയും ചെയ്യുന്നെങ്കില്‍, അതിന്റെ പൂര്‍ണമായ ഉത്തരവാദിത്വം കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കുതന്നെയാണ്.<br />
<br />
കൊള്ളലാഭക്കാര്‍ക്കുവേണ്ടി ജനങ്ങളെ പട്ടിണിക്കിട്ട് കൊള്ളയടിക്കുന്ന സര്‍ക്കാരിന്റെ നയം തന്നെയാണതിന് കാരണം. ജനങ്ങളുടെ ഏറ്റവും പ്രാഥമികമായ അവകാശമായ ഭക്ഷ്യസുരക്ഷയില്‍ താല്പര്യമുള്ള ഏതൊരു സര്‍ക്കാരും ചെയ്യേണ്ടത്, ലാഭക്കൊതിപൂണ്ട വിപണിക്ക് ജനങ്ങളെ വലിച്ചെറിഞ്ഞുകൊടുക്കാതെ സാര്‍വത്രികവും ഫലപ്രദവുമായ പൊതുവിതരണ വ്യവസ്ഥ കര്‍ശനമായി നടപ്പാക്കി അവരെ സംരക്ഷിക്കുകയാണ്. എന്നാല്‍ നിലവിലുണ്ടായിരുന്ന സാമാന്യം ഭേദപ്പെട്ട പൊതുവിതരണ വ്യവസ്ഥയെ പൊളിച്ചടുക്കിയ സര്‍ക്കാര്‍ അതോടൊപ്പം അരി കയറ്റിയയച്ചു. ഭക്ഷ്യധാന്യങ്ങളുടെ ഊഹക്കച്ചവടം അനുവദിച്ചു. കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും എല്ലാവിധത്തിലും അനുവദിച്ചു. ഇതിനൊക്കെ പുറമെ സംഭരിച്ച ഭക്ഷ്യധാന്യങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാതെ, പൂത്തും പുഴുത്തും വെള്ളം വീണ് ചീഞ്ഞളിഞ്ഞും ചീത്തയായിപ്പോകുന്നതിന് അനുവദിച്ചു.<br />
<br />
മേല്‍പ്പറഞ്ഞ കാരണങ്ങളില്‍ ഒന്നോ രണ്ടോ ഉണ്ടെങ്കില്‍ത്തന്നെ ഭക്ഷ്യക്ഷാമവും വിലക്കയറ്റവും സംഭവിക്കാമെന്നിരിക്കെ എല്ലാംകൂടി ഒരുമിച്ച് വന്നാലത്തെ അവസ്ഥ ഊഹിക്കാന്‍ പോലും കഴിയുകയില്ല. "ലാഭം, കൂടുതല്‍ ലാഭം, പരമാവധി ലാഭം", എന്ന മുതലാളിത്ത മന്ത്രം ഉരുവിടുന്ന മന്‍മോഹന്‍സിങ്ങും ഉമ്മന്‍ചാണ്ടിയും കൂട്ടരും ഇന്ത്യയെ, പട്ടിണിമരണങ്ങള്‍ നിത്യേന സംഭവിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങളുടെ സ്ഥിതിയിലേക്കാണ് വലിച്ചെറിയുന്നത്. ഭക്ഷ്യസുരക്ഷയ്ക്കും കൃഷിഭൂമിയുടെ സംരക്ഷണത്തിനുംവേണ്ടി സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭത്തിന്റെ പ്രാധാന്യം വര്‍ധിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.<br />
</div>
Jawahar Dreamshttp://www.blogger.com/profile/10058279601354670256noreply@blogger.com0tag:blogger.com,1999:blog-6508989714874750850.post-67671389371335730782012-11-03T21:41:00.000+05:302012-11-03T22:02:54.133+05:30കുഞ്ഞിപ്പെണ്ണേ, നിന്നെക്കാണാന്‍<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhm_eKnVV55xZPetl7BSFIylOWwAcp8TpZh8p5sXiKbFnPMGh0t2093JctWjR1I2ix4aqs5j-L07Lx2M9ZJiJ8qEHgFdpAilor8gzgWa7J3OQT-1K8jXdlE-PHSkThyYtiLBuJMaCB6vbw/s1600/sthree.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhm_eKnVV55xZPetl7BSFIylOWwAcp8TpZh8p5sXiKbFnPMGh0t2093JctWjR1I2ix4aqs5j-L07Lx2M9ZJiJ8qEHgFdpAilor8gzgWa7J3OQT-1K8jXdlE-PHSkThyYtiLBuJMaCB6vbw/s320/sthree.jpg" width="311" /></a></div>
<span style="color: #cc0000; font-size: x-large;"><b>മ</b></span>ലയാളിയുടെ ശ്രവ്യബോധത്തില്‍ വെള്ളിടിവീഴ്ത്തിയ നാടന്‍പാട്ടാണ് ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന് രചിച്ച 'നിന്നെക്കാണാന്‍' അല്ലെങ്കില്‍ 'കുഞ്ഞിപ്പെണ്ണ്' എന്ന രചന. വിവാഹക്കമ്പോളത്തില്‍ വില്‍പ്പനച്ചരക്കാകുന്ന മലയാളി ദരിദ്രപെണ്‍കൊടിയുടെ നീറിയുറയുന്ന ജീവിത ചിത്രീകരണമാണ് കുഞ്ഞിപ്പെണ്ണ്. നവോത്ഥാനപ്രസ്ഥാനവും കമ്യൂണിസ്റ്റ് പ്രസ്ഥാനവും കെട്ടിപ്പടുത്ത കേരളത്തില്‍ സ്ത്രീധന സമ്പ്രദായവും ആര്‍ഭാട വിവാഹാഘോഷവും തുടരുന്നത് പുനര്‍വിചിന്തനം ചെയ്യപ്പെടേണ്ടതാണ്. സ്ത്രീതന്നെ ധനമായിരിക്കെ വിവാഹക്കമ്പോളത്തില്‍ സ്വര്‍ണവും പണവും ആധിപത്യം പുലര്‍ത്തുന്നതിന്റെ നൃശംസത തിരിച്ചറിയപ്പെടേണ്ടതാണ്. <br />
<br />
"നിന്നെക്കാണാന്‍ എന്നേക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ എന്നിട്ടെന്തേ നിന്നെക്കാണാന്‍ ഇന്നുവരെ വന്നില്ലാരും!<br />
<br />
എന്ന പൊള്ളുന്ന ചോദ്യം ഓരോ മലയാളി പൗരനോടുമുള്ള അവന്റെ മനഃസാക്ഷിയോടുള്ള വെല്ലുവിളിയാണ്. ചന്തമുണ്ടായിട്ടും എന്തേ വിവാഹംചെയ്യാന്‍ ഒരു യുവാവും വരുന്നില്ല എന്ന ചോദ്യം. <br />
<br />
"കാതിലൊരു മിന്നുമില്ല<br />
കഴുത്തിലാണേല്‍ അലക്കുമില്ല.<br />
കയ്യിലെന്നാല്‍ വളയുമില്ല,<br />
കാലിലാണേല്‍ കൊലുസുമില്ല.<br />
<br />
<br />
എന്നാലെന്തേ കുഞ്ഞിപ്പെണ്ണേ നിന്നെ കാണാന്‍ ചന്തം തോന്നും. എന്നിട്ടെന്തേ നിന്നെ കെട്ടാന്‍ ഇന്നുവരെ വന്നിലാരും! കാതില്‍ മിന്നോ, കഴുത്തില്‍ അലുക്കോ, കൈയില്‍ വളയോ, കാലില്‍ കൊലുസോ ഇല്ലെങ്കിലും നിന്നെക്കാണാന്‍ ചന്തമുണ്ടല്ലോ. എന്നിട്ടെന്തേ നിന്നെ കാണാന്‍, കെട്ടാന്‍ ആരും വരാത്തതെന്തേ എന്ന ഹൃദയം പിളര്‍ക്കുന്ന ചോദ്യം ഒരു മിന്നല്‍പ്പിണരായി സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ചുണര്‍ത്തുന്നു. ഇവിടെ ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന് എന്ന കവി വര്‍ത്തമാനകാല മനുഷ്യാവസ്ഥയെ തന്റെ രചനയിലൂടെ സ്ത്രീപക്ഷത്ത് നിലകൊള്ളുന്നുണ്ട്.<br />
<br />
<br />
"തങ്കംപോലെ മനസ്സുണ്ടല്ലോ<br />
തളിരുപോലെ മിനുപ്പുണ്ടല്ലോ.<br />
എന്നിട്ടെന്തേ കുഞ്ഞിപ്പെണ്ണേ<br />
നിന്നെ കെട്ടാന്‍ വന്നില്ലല്ലോ!<br />
<br />
തങ്കംപോലെ മനസ്സുണ്ടായിട്ടും തളിരുപോലെ മിനുപ്പുണ്ടായിട്ടും നിന്നെ കെട്ടാന്‍ ആരും വന്നില്ലല്ലോ എന്ന ആശങ്ക പങ്കുവയ്ക്കുന്നുണ്ട് കവി.<br />
<br />
"എന്നെ കാണാന്‍ വന്നോരുക്ക്<br />
പൊന്നുവേണം പണവും വേണം<br />
പുരയാണെങ്കില്‍ മേഞ്ഞതല്ല.<br />
പുരയിടവും ബോധിച്ചില്ല! <br />
<br />
എന്നെ കാണാന്‍ വരുന്നോര്‍ക്ക് പൊന്നും പണവും വേണം. അല്ലാതെ പെണ്ണിനെ അല്ല ആവശ്യമെന്ന് യുവതിയുടെ ആത്മഗതത്തിലൂടെ കവി അടിവരയിടുന്നു. ഈ നാടോടിപ്പാട്ട് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്. "ആണൊരുത്തന് ആശ തോന്നി എന്നെ കാണാന്‍ വരുമൊരിക്കല് ഇല്ലേലെന്തേ നല്ലപെണ്ണേ അരിവാളുണ്ട് ഏന് കഴിയും! തന്നെ വേള്‍ക്കാന്‍ ആണൊരുത്തന് വന്നില്ലേലും ഏന് അരിവാളുണ്ട്. ഏന് അതുകൊണ്ട് കഴിയും എന്ന ധീരോദാത്തമായ പ്രഖ്യാപനം ഒരു കീഴാളപക്ഷ, സ്ത്രീപക്ഷ രചനയിലൂടെ എല്ലുറപ്പുള്ള കാവ്യഭാഷയും പോരാട്ടവീറും പങ്കുവയ്ക്കുന്നു ഈ രചനയിലൂടെ.<br />
<b><span style="font-size: small;"><span style="color: red;">@ എം സി പോള്‍. </span></span></b></div>
Jawahar Dreamshttp://www.blogger.com/profile/10058279601354670256noreply@blogger.com0tag:blogger.com,1999:blog-6508989714874750850.post-26931125111215906302012-08-26T02:21:00.000+05:302012-08-26T02:21:00.331+05:30ഉത്തരാധുനികതയുടെ വെല്ലുവിളികള്‍<div dir="ltr" style="text-align: left;" trbidi="on">
<br />
ഉത്തരാധുനികതയുടെ സ്വാധീനവും അതുയര്‍ത്തുന്ന സൈദ്ധാന്തിക വെല്ലുവിളികളും ഒട്ടുമിക്ക ജ്ഞാനമേഖലകളിലും വിജ്ഞാനശാഖകളിലും ഗൗരവമായ ചര്‍ച്ചകള്‍ക്കും വിചിന്തനങ്ങള്‍ക്കും വഴിവെച്ചു കഴിഞ്ഞിരിക്കുന്നുവല്ലോ. പല വിജ്ഞാന മേഖലകളുടെയും അടിസ്ഥാനയുക്തികളെയും പ്രമാണങ്ങളെയും ചോദ്യം ചെയ്യുന്ന ഉത്തരാധുനികത അറിവിെന്റ വലിയ തുറസുകളിലേക്കും സ്വാതന്ത്ര്യത്തിെന്റ പുത്തന്‍ സാധ്യതകളിലേക്കുമുള്ള വലിയൊരു വഴിതുറക്കലാണെന്ന ആശയം മുതല്‍, അതിെന്റ നേര്‍വിപരീത ദിശയില്‍, അറിവിെന്റയും മനുഷ്യപ്രയോഗത്തിെന്റയും സമസ്തസാദ്ധ്യതകളെയും കടുത്ത പ്രതിസന്ധിയിലാഴ്ത്തുന്ന ഒരു വിപത്താണത് എന്ന ചിന്ത വരെയെത്തുന്നു അതിനോടുള്ള പ്രതികരണങ്ങള്‍. 'ഉത്തരാധുനികത' എന്ന സംജ്ഞ പരസ്പര വിരുദ്ധങ്ങളെന്ന പ്രതീതി ഉളവാക്കുന്ന അനേകം വിശ്ലേഷണങ്ങളിലേക്കും വിശദീകരണങ്ങളിലേക്കും നയിക്കുന്നു എന്നത് നിഷേധിക്കാനാവാത്ത ഒരു വസ്തുതയാണ്. ഇതിനുകാരണം, ശാസ്ത്രം, തത്വചിന്ത, രാഷ്ട്രീയം, സമൂഹവിചാരം, സംസ്കാരം, കല എന്നിങ്ങനെയുള്ള വ്യത്യസ്ത മേഖലകളില്‍ 'ഉത്തരാധുനികത'യ്ക്ക് വളരെ വ്യതിരിക്തങ്ങളായ അര്‍ത്ഥപ്രതീക്ഷകളും സൂചനാതലങ്ങളുമാണുള്ളത് എന്നാണ്. മാത്രമല്ല, ദെറിദ, ഫുക്കോ, ല്യോതാര്‍ദ്, ബോദ്രിലാ, ഡാനിയല്‍ ബെല്‍, ഗൈല്‍സ് ഡില്യൂസ് എന്നിങ്ങനെയുള്ള പല സൈദ്ധാന്തികരുടെയും മേഖലാപരമായി അത്യന്തം വ്യത്യസ്തങ്ങളായ അനേകം ചിന്തകളുടെ ഒരു സമുച്ചയം കൂടിയാണ് അത്.<br />
<br />
ഇരുപതാം നൂറ്റാണ്ടിെന്റ അവസാനത്തോടെ, ഏറ്റവും വികസിതമായ വ്യാവസായിക രാഷ്ട്രങ്ങളില്‍ ശക്തിപ്രാപിച്ച ജീവിത പരിതോവസ്ഥകളോടുള്ള പ്രതികരണങ്ങളായാണ് ഈ ചിന്തകള്‍ ഉടലെടുത്തത് എന്നത് വ്യക്തമാണ്. ധനാധിഷ്ഠിത മുതലാളിത്തക്രമത്തിനുശേഷം ആവിര്‍ഭവിച്ച അതിവികസിതമായ മറ്റൊരു മുതലാളിത്ത ഘട്ടം എന്ന നിലയില്‍ 'ഹമലേ രമുശമേഹശൊ' എന്ന് ഫ്രെഡറിക് ജെയിംസണ് വിശേഷിപ്പിക്കുന്ന ഈ അവസ്ഥയുടെ പ്രധാന സവിശേഷതകള്‍ ആഗോളവല്‍ക്കൃതമായ ഒരു സാമ്പത്തികക്രമത്തിെന്റ ഉയര്‍ച്ച, ഉല്പാദന സമ്പദ്വ്യവസ്ഥകളില്‍നിന്നും സേവന സമ്പദ്വ്യവസ്ഥയിലേക്കുള്ള ചുവടുമാറ്റം, അത്യധികമായ ചലനശേഷിയുള്ള മൂലധനം, അദ്ധ്വാനരീതികള്‍, തൊഴിലാളിവര്‍ഗം എന്നിവയോടൊപ്പം, ടെലിവിഷന്‍ മുതലായ പുതുമാദ്ധ്യമങ്ങളുടെയും അതികഠിനമായ 'സ്ഥലകാലസങ്കോചം' സൃഷ്ടിച്ച ഇന്റര്‍നെറ്റ് മുതലായ ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെയും അതിപ്രസരവുമാണ്. 'വ്യവസായാനന്തരം' (ുീെശേിറൗെേൃശമഹ) എന്ന് ഡാനിയല്‍ ബെല്‍ വിശേഷിപ്പിക്കുന്ന ഈ സാമൂഹികക്രമത്തിെന്റ സമ്പദ്വ്യവസ്ഥ വ്യാവസായികമായി ഉല്പാദിപ്പിക്കപ്പെടുന്ന വസ്തുക്കളുടെ നിര്‍മ്മാണവും വിതരണവും എന്നതിലേറെ ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലൂടെ ഉല്പാദിപ്പിക്കപ്പെടുന്ന 'വിവരങ്ങളു'ടെ നിര്‍മ്മാണത്തിലും വിതരണത്തിലുമാണ് അധിഷ്ഠിതമായിരിക്കുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ഉത്തരാധുനികതയില്‍ രൂഢമൂലമായി നില്ക്കുന്ന അന്ത്യബോധത്തിെന്റ ഭൗതികമായ വേരുകള്‍ തേടേണ്ടത് പാശ്ചാത്യലോകത്തെ ഗ്രസിച്ച സാമ്പത്തികമാന്ദ്യത്തിലും സമകാലിക ജീവിതത്തിെന്റ വര്‍ദ്ധിച്ചുവരുന്ന സങ്കീര്‍ണതയിലും ഭരണകൂടങ്ങളുടെയും അവയുടെ മര്‍ദ്ദനവ്യവസ്ഥകളുടെയും ദിനംതോറും വളരുന്ന ശക്തിയിലും വിപ്ലവകരമായ രാഷ്ട്രീയപ്രവര്‍ത്തനത്തിെന്റ സാദ്ധ്യതകളുടെ അപ്രത്യക്ഷമാകലിലും സ്റ്റാലിനിസ്റ്റ് കാലത്തോടെയും സോവിയറ്റ് യൂണിയെന്റ പതനത്തോടെയും സോഷ്യലിസ്റ്റ് സ്വപ്നങ്ങള്‍ പൊലിഞ്ഞതിലും വികസിത ലോകത്ത് വ്യക്തിയുടെ വര്‍ദ്ധമാനമായ അപ്രസക്തിയിലും, വിവരങ്ങളുടെയും ബിംബങ്ങളുടെയും രൂപങ്ങളുടെയും നിരന്തരമായ ഒഴുക്കുകളുടെ ഒരു വലയത്തിലേക്ക് (ിലേംീൃസ) ലോകം ഉള്‍ച്ചേര്‍ക്കപ്പെട്ടതിലും മറ്റുമാണ്. ആന്തരിക വൈരുദ്ധ്യങ്ങളും വ്യതിരിക്തതകളും നിലനില്‍ക്കുമ്പോഴും ഏകതയാര്‍ന്ന നിര്‍ണയങ്ങളില്‍നിന്നും വിശദീകരണങ്ങളില്‍നിന്നും കുതറി മാറുമ്പോഴും അടിസ്ഥാനപരമായി ഉത്തരാധുനികത ആധുനികതയുടെ പ്രതിസന്ധിയും നവോത്ഥാന ചിന്തയുടെ ചോദ്യം ചെയ്യലുമാണ് എന്ന് പൊതുവെ പറയാം. എന്തെന്നാല്‍, ലോകത്തെയും ലോകത്തെ മനസ്സിലാക്കുവാനുള്ള മനുഷ്യെന്റ കെല്‍പിനെയും മനുഷ്യപ്രകൃതിയെയും ചരിത്രത്തിെന്റ ഗതിയേയുമെല്ലാം സംബന്ധിക്കുന്ന നവോത്ഥാനചിന്തയുടെ അടിസ്ഥാന പ്രമാണങ്ങളെയും സങ്കല്പങ്ങളെയും കര്‍ക്കശമായി ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ആശയങ്ങളാണ് അതിന് ഊര്‍ജ്ജം പകരുന്നത്.<br />
<br />
തത്വചിന്താപരമായ ഒരു 'പ്രസ്ഥാനം' എന്ന നിലയില്‍ ഉത്തരാധുനികതയുടെ മുഖമുദ്ര മറ്റെന്തിനേക്കാളേറെ അതിെന്റ സന്ദേഹാത്മകതയാണ് (രെലുശേരശൊ). ഇതരചിന്താപദ്ധതികളുടെ ആധികാരികതയെയും പൊതുസ്വീകാര്യത ആര്‍ജ്ജിച്ചിട്ടുള്ള വിവേകരൂപങ്ങളെയും സ്ഥാപിതമായിക്കഴിഞ്ഞിട്ടുള്ള അവബോധങ്ങളെയും അംഗീകൃതമായ രാഷ്ട്രീയ / സാംസ്കാരിക മാതൃകകളെയുമെല്ലാം അത് സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നു. ആത്യന്തികമായ സത്യത്തിന് ഉടമകളെന്ന് അവകാശപ്പെടുന്ന മറ്റു താത്വികപദ്ധതികളെയും സിദ്ധാന്തങ്ങളെയും മാത്രമല്ല, സത്യം എന്തെന്ന് നിര്‍ണ്ണയിക്കുവാനായി അവ ആശ്രയിക്കുന്ന മാനദണ്ഡങ്ങളെത്തന്നെയും അത് തുരങ്കംവെക്കുന്നു. സാങ്കേതികമായി, ഇത്തരമൊരു സമീപനത്തെ 'പ്രമാണവിരുദ്ധം' (മിശേളീൗിറമശേീിമഹ) എന്നു വിശേഷിപ്പിക്കാം. കാരണം ജ്ഞാനവ്യവഹാരങ്ങളുടെ ആധാരശിലകളായി നില്ക്കുന്ന അടിസ്ഥാന സങ്കല്പനങ്ങളുടെ സാധുതയെയാണ് അത് ചോദ്യം ചെയ്യുന്നത്. ഈ അര്‍ത്ഥത്തില്‍, ഉത്തരാധുനികതയുടെ സന്ദേഹാത്മകത അടിസ്ഥാനപരമായി നിഷേധാത്മകം കൂടിയാണ്. കാരണം, മൗലികവും നിയതവും ഗുണാത്മകവുമായ സ്വന്തം സിദ്ധാന്തങ്ങള്‍ മുന്നോട്ടുവെക്കുന്നതിനേക്കാള്‍ മറ്റു സിദ്ധാന്തങ്ങളെയും അവയുടെ സത്യാവകാശനാട്യങ്ങളെയും അസ്ഥിരപ്പെടുത്തുന്നതിലാണ് ഉത്തരാധുനികത പലപ്പോഴും ശ്രദ്ധയൂന്നുന്നത്. ഇതുകൊണ്ട് ഉത്തരാധുനികതക്ക് സ്വതഃസിദ്ധമായ ഒരു പദ്ധതിയില്ല എന്നല്ല, മറിച്ച് സമഗ്രമായ പദ്ധതികളുടെ നിഷ്കാസനമാണ് വൈപരീത്യമാര്‍ന്ന അതിെന്റ 'പദ്ധതി'. അതേസമയം, ഈ സന്ദേഹാത്മക സമീപനത്തിെന്റ മറ്റൊരു മുഖമാണ് ഉത്തരാധുനികതയുടെ അന്ത്യവാദ സംസ്കാരം.<br />
<br />
മനുഷ്യകര്‍തൃത്വത്തിെന്റ അന്ത്യം, ചരിത്രത്തിെന്റ അന്ത്യം, ഗ്രന്ഥകര്‍ത്താവിെന്റ അന്ത്യം, ബൃഹദാഖ്യാനങ്ങളുടെ അന്ത്യം, പ്രത്യയശാസ്ത്രത്തിെന്റ അന്ത്യം, ആധുനികതയുടെ അന്ത്യം, തത്വചിന്തയുടെ അന്ത്യം, മാര്‍ക്സിസത്തിെന്റ അന്ത്യം എന്നിങ്ങനെ വിവിധതരം അന്ത്യപ്രഖ്യാപനങ്ങളാല്‍ മുഖരിതമാണ് ഉത്തരാധുനികതയുടെ സിദ്ധാന്തരൂപങ്ങള്‍ ഒട്ടുമിക്കവയും. ഇത്തരം അന്ത്യവാദങ്ങള്‍ ചരിത്രത്തില്‍ ആദ്യമായിട്ടല്ല ഉണ്ടാകുന്നത്. മതങ്ങള്‍ പലതും പലവുരു ലോകാവസാനപ്രവചനങ്ങള്‍ നടത്തിയിട്ടുണ്ട്. വിപ്ലവകരമായ സാമൂഹിക മാറ്റങ്ങളുടെ ഘട്ടങ്ങളിലും, നിലനില്‍ക്കുന്ന വ്യവസ്ഥകള്‍ തകര്‍ച്ചയിലേക്ക് അടുക്കുമ്പോഴും ശാശ്വതമെന്ന് കരുതപ്പെട്ടിരുന്ന വിശ്വാസപ്രമാണങ്ങള്‍ പലതും അസാദ്ധ്യമായിത്തീരുമ്പോഴുമെല്ലാം പലതരം അന്ത്യവാദങ്ങള്‍ ലോകത്ത് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചരിത്രത്തിലെ വലിയ പരിണാമദശകളിലെല്ലാം ശക്തമായ ഒരു 'അന്ത്യബോധം' (ലെിലെ ീള മി ലിറശിഴ) മനുഷ്യമനസ്സുകളെ ഗ്രസിച്ചിട്ടുണ്ട് എന്ന ഫ്രാങ്ക് കെര്‍മോഡിെന്റ നിരീക്ഷണം ഇവിടെ സംഗതമാകുന്നു (ഠവല ലെിലെ ീള മി ലിറശിഴ, 1967). എന്നാല്‍, ഒരു സഹസ്രവര്‍ഷക്കാലത്തിെന്റ ഒടുക്കവും മറ്റൊന്നിെന്റ തുടക്കവും മുന്നില്‍ക്കണ്ട ഇരുപതാം നൂറ്റാണ്ടിെന്റ അന്ത്യപാദങ്ങള്‍ മുമ്പെന്നത്തേക്കാളേറെയും മുമ്പുള്ളവയേക്കാള്‍ നിശിതവുമായ അന്ത്യവാദങ്ങള്‍ക്കാണ് സാക്ഷിയായത്. ഇന്ന് നിലവിലുള്ള ജ്ഞാനവ്യവഹാരങ്ങള്‍ പ്രത്യേകിച്ച് അക്കാദമികതലത്തില്‍ പ്രയോഗിക്കപ്പെടുന്ന ജ്ഞാനരൂപങ്ങളും വിജ്ഞാനശാഖകളും വലിയൊരളവോളം ആധുനികതയുടെ ഉല്പന്നങ്ങളാണ് എന്നതുകൊണ്ടും അവയെല്ലാം പങ്കുവെക്കുന്ന അടിസ്ഥാനയുക്തികളും ജ്ഞാനസിദ്ധാന്തപരമായ (ലുശെലോീഹീഴശരമഹ) പരികല്പനകളും നവോത്ഥാനചിന്തയില്‍നിന്നും ഉടലെടുത്തതാണ് എന്നതുകൊണ്ടും ഉത്തരാധുനികത ഉയര്‍ത്തുന്ന വെല്ലുവിളികള്‍ അവയെയെല്ലാം ഗൗരവമായി ബാധിച്ചിട്ടുണ്ട്. ഓരോ വിജ്ഞാനശാഖയുടെയും തനതുവ്യവസ്ഥകളും ഭാഷയും സംജ്ഞകളും അനുസരിച്ച് വളരെ വ്യത്യസ്തങ്ങളായ രീതികളിലാണ് ഉത്തരാധുനികതയുടെ ചോദ്യങ്ങള്‍ ആവിഷ്കരിക്കപ്പെട്ടിട്ടുള്ളത് എന്നതിനാല്‍ മുകളില്‍ സൂചിപ്പിച്ചപോലെ വളരെ വ്യതിരിക്തങ്ങളായ അര്‍ത്ഥപ്രതീക്ഷകളും സൂചനാതലങ്ങളുമാണ് അവ കൈവരിച്ചിട്ടുള്ളത്. ഈ വ്യത്യസ്തതകള്‍ നിലനില്‍ക്കുമ്പോഴും അടിസ്ഥാനപരമായി മൂന്നുമേഖലകളിലായാണ് ഉത്തരാധുനികതയുടെ വിമര്‍ശനം ഉയര്‍ന്നുവന്നിട്ടുള്ളത് എന്ന് പൊതുവെ പറയാം: 1. വസ്തുനിഷ്ഠമായ ജ്ഞാനസാദ്ധ്യതകളുടെ നിരാസം 2. ഏകാത്മകമായ മനുഷ്യകര്‍തൃത്വത്തിെന്റ നിരാസം 3. ജ്ഞാനപരമായ സമഗ്രതയുടെയും സാര്‍വ്വലൗകികതയുടെയും നിരാസം ആധുനികതയുടെ അടിസ്ഥാനപരമായ മൂന്നു യുക്തികളെയാണ് ഇവയിലൂടെ ഉത്തരാധുനികത പ്രധാനമായും ലക്ഷ്യംവെക്കുന്നത്. പരസ്പര ബന്ധിതങ്ങളായിരിക്കുമ്പോഴും ഈ മൂന്നു യുക്തികളുടെയും ആവിഷ്കാരങ്ങള്‍ വ്യത്യസ്ത ജ്ഞാനവ്യവഹാരങ്ങളില്‍ വ്യത്യസ്തങ്ങളായി ഭവിക്കുന്നു എന്നതുകൊണ്ട് അവയുടെ വിമര്‍ശനങ്ങളും അവയില്‍നിന്നുയരുന്ന വിവക്ഷകളും അതതു വ്യവഹാരങ്ങളുടെ സ്വഭാവമനുസരിച്ച് മാറി മാറി വരുന്നു.<br />
<br />
വസ്തുനിഷ്ഠമായ ജ്ഞാനസാദ്ധ്യതകളുടെ നിരാസം നവോത്ഥാനചിന്തയുടെയും ആധുനികതയുടെയും മനുഷ്യകേന്ദ്രീകൃതമായ ലോകവീക്ഷണത്തിെന്റ സുപ്രധാനമായ ഒരാണിക്കല്ല് മനുഷ്യന് ലോകത്തെ അറിയാന്‍ കഴിയും ആ അറിവ് യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്ന ഒന്നാക്കാന്‍ കഴിയും എന്ന ബോധമായിരുന്നു. പരമ്പരാഗത സമൂഹങ്ങളുടെ സവിശേഷതയായ മതപരമായ ലോകവീക്ഷണം മാറി മതേതരവും ഭൗതികവുമായ ഒരു സംസ്കാരം രൂപീകൃതമാകുകയും വൈയക്തികതയുടെയും യുക്തിപരതയുടെയും മൂല്യങ്ങള്‍ക്ക് പ്രാധാന്യം കല്പിക്കുന്ന ഒരു 'നവോത്ഥാനമാനവികത' ഉയരുകയും ചെയ്തതിെന്റ ഭാഗമായാണ് ഇത്തരമൊരു ബോധം വികസിച്ചത്. "സ്വയം തലയിലേറ്റുന്ന ശിക്ഷണത്തില്‍നിന്നുള്ള മനുഷ്യെന്റ വിടുതലാണ് നവോത്ഥാനം. ശിക്ഷണം എന്നത് മറ്റൊരുവെന്റ നിര്‍ദ്ദേശങ്ങള്‍ കൂടാതെ സ്വന്തം ഗ്രഹണശക്തിയെ ഉപയോഗിക്കുവാനുള്ള മനുഷ്യെന്റ കഴിവുകേടിനെയാണ് സൂചിപ്പിക്കുന്നത്. ഈ ശിക്ഷണം സ്വയം തലയിലേറ്റുന്ന ഒന്നാവുന്നത് ബുദ്ധിയുടെ അഭാവം കൊണ്ടല്ല. മറിച്ച് മറ്റൊരുവെന്റ നിര്‍ദ്ദേശങ്ങള്‍ കൂടാതെ അത് ഉപയോഗിക്കുവാന്‍ വേണ്ട നിശ്ചയദാര്‍ഢ്യവും മനക്കരുത്തുമില്ലാത്തതിനാലാണ്. അതുകൊണ്ട് സ്വന്തം ബുദ്ധി ഉപയോഗിക്കാനും ജ്ഞാനം നേടാനുമുള്ള ധൈര്യമുണ്ടായിരിക്കുക!" ("ണവമേ ശെ ഋിഹശഴവലേിാലിേ?" ഛി ഒശെേീൃ്യ, 1963, 3) എന്ന ഇമ്മാന്വല്‍ കാന്റിെന്റ ഉത്ബോധനം ഈ ധാരണയുടെ ഏറ്റവും പ്രകടമായ ആവിഷ്കാരങ്ങളില്‍ ഒന്നാണ്. മനുഷ്യന് സ്വന്തം ബുദ്ധി ഉപയോഗിക്കുകയും, വസ്തുനിഷ്ഠമായ വഴികള്‍ അവലംബിക്കുകയും ചെയ്താല്‍, ലോകത്തെയും യാഥാര്‍ത്ഥ്യത്തെയും കൃത്യമായും ശുദ്ധമായും അറിയാന്‍ കഴിയും, സത്യത്തെ നിര്‍ദ്ധാരണം ചെയ്യാന്‍ കഴിയും എന്ന ഈ വിചാരമാണ് ഒരര്‍ത്ഥത്തില്‍ ആധുനികശാസ്ത്രങ്ങളുടെയും, അവയെ പിന്‍പറ്റിക്കൊണ്ടുള്ള മറ്റു ജ്ഞാനവ്യവഹാരങ്ങളുടെയും മൂലബോധം. യുക്തിസഹമായ ചിന്തയെയും വസ്തുനിഷ്ഠമായ നിരീക്ഷണത്തെയും ശാസ്ത്രീയമായ അപഗ്രഥനത്തെയും അവലംബിക്കുന്ന ആധുനിക വിജ്ഞാനശാഖകള്‍ കഴിഞ്ഞ മൂന്നു നൂറ്റാണ്ടുകളായി നടത്തിയിട്ടുള്ള മുന്നേറ്റങ്ങളില്‍ അധികപങ്കും ഈ ബോധത്തെ അടിസ്ഥാനമാക്കിക്കൊണ്ടാണ്. അതിനുസൃതമായി ഓരോ വിജ്ഞാനമേഖലക്കും അതിേന്റതായ സവിശേഷ രീതിശാസ്ത്രവും വസ്തുനിഷ്ഠമായ സമീപനങ്ങളും വികസിക്കുകയും അവ അദ്ധ്യാപന/ഗവേഷണ സന്ദര്‍ഭങ്ങളിലൂടെ പുനഃസൃഷ്ടിക്കപ്പെടുകയും സ്ഥാപനവല്‍ക്കരിക്കപ്പെടുകയുമുണ്ടായി. ഒരര്‍ത്ഥത്തില്‍, സത്യാത്മകതയെ സംബന്ധിക്കുന്ന ഈയൊരു ബോധം തന്നെയാണ് ആധുനികജ്ഞാന സംസ്കാരത്തിെന്റ ആധാരവും. എന്നാല്‍ ഉത്തരാധുനികര്‍ ഇത്തരം സത്യാവകാശവാദങ്ങളെ നിരസിക്കുന്നു. ശാസ്ത്രീയ ചിന്തയിലൂടെയോ ഇതരരീതികളിലൂടെയോ ഗ്രഹിക്കാവുന്ന ഒരു വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യമില്ല എന്നവര്‍ ശഠിക്കുന്നു. ഒരു നിലക്ക്, പത്തൊമ്പതാം നൂറ്റാണ്ടില്‍തന്നെ ഫെഡറിക് നീഷെ പാശ്ചാത്യ യുക്തിചിന്തക്കെതിരെ ഉയര്‍ത്തിയ ചില വിമര്‍ശനവാദമുഖങ്ങള്‍ ഉത്തരാധുനികര്‍ക്ക് മുന്നോടിയും പ്രേരണയുമായിത്തീര്‍ന്നിട്ടുണ്ട് എന്നു കാണാം. ശാസ്ത്രീയ സങ്കല്‍പങ്ങളൊക്കെത്തന്നെയും അംഗീകരിക്കപ്പെട്ട സത്യങ്ങളായി ദൃഢീകരിക്കപ്പെട്ട രൂപകങ്ങളുടെ ശൃംഖലകളാണ് എന്ന ആശയം സങ്കല്പനങ്ങളുടെ വംശാവലികള്‍ (ഴലിലമഹീഴ്യ) അന്വേഷിക്കുന്നതിെന്റ ഭാഗമായി നീഷെ മുന്നോട്ടുവെക്കുന്നുണ്ട്. ഈയൊരു കാഴ്ചപ്പാടില്‍, ഒരു രൂപകം ആരംഭിക്കുന്നത് ഐന്ദ്രിയമായ ഒരു ചോദനം ഒരു ബിംബമായി പകര്‍ത്തപ്പെടുമ്പോഴാണ്. പിന്നീട് അത് ശബ്ദത്തില്‍ അനുകരിക്കപ്പെടുന്നു. ആ ശബ്ദം ആവര്‍ത്തിക്കപ്പെടുമ്പോള്‍ അത് വാക്കായി മാറുന്നു. അതേ വാക്ക് ഒരേ സംഭവത്തിെന്റയോ വസ്തുവിെന്റയോ അനേകം വ്യത്യസ്ത ദൃഷ്ടാന്തങ്ങളെ സൂചിപ്പിക്കാന്‍ ഉപയുക്തമാകുമ്പോള്‍ അതൊരു സങ്കല്പമായി പരിണമിക്കുന്നു. ഇങ്ങനെയാകുമ്പോള്‍, സങ്കല്പനപരമായ രൂപകങ്ങളെല്ലാം നുണകളാണെന്നു വരുന്നു, കാരണം രൂപകങ്ങളുടെ ശൃംഖലകള്‍ ഒരു തലത്തില്‍നിന്നോ ഗണത്തില്‍നിന്നോ തികച്ചും വ്യത്യസ്തമായ മറ്റൊരു തലത്തിലേക്കോ ഗണത്തിലേക്കോ ചുവടുമാറുന്നതു പോലെ തന്നെ, സങ്കല്പനപരമായ രൂപകങ്ങളും തുല്യമല്ലാത്ത വസ്തുക്കളെയാണ് തുല്യമായി ചിത്രീകരിക്കുന്നത്. നീഷെയുടെ വാക്കുകളില്‍, "സത്യങ്ങളെല്ലാം മിഥ്യകളാണ്, പക്ഷേ അവ മിഥ്യകളാണെന്ന കാര്യം നാം മറന്നു കഴിഞ്ഞിരിക്കുന്നു എന്നു മാത്രം". ("ഛി ഠൃൗവേ മിറ ഘശലെ ശി മ ചീിാീൃമഹ ടലിലെ", ജവശഹീെീുവ്യ മിറ ഠൃൗവേ 1979, 79) യാഥാര്‍ത്ഥ്യത്തെ സംബന്ധിക്കുന്ന ഉച്ചാരണങ്ങള്‍ ആത്യന്തികമായി ഭാഷാപ്രയോഗങ്ങളാണെന്നും, അവയുടെ സത്യാത്മകതയെക്കുറിച്ചുള്ള അവകാശവാദങ്ങള്‍ ഭാഷയുടെ ഘടകത്തെ കാണാതെയോ അറിയാതെയോ പോകുന്നതുകൊണ്ടാണെന്നുമുള്ള ഈ ബോധത്തിന് ഇരുപതാം നൂറ്റാണ്ടിെന്റ മദ്ധ്യത്തോടെ ഘടനാവാദചിന്തയിലാണ് ശക്തമായ സൈദ്ധാന്തികസ്വഭാവം കൈവരിച്ചത്. ഭാഷക്ക് യാഥാര്‍ത്ഥ്യത്തെ പ്രതിനിധാനം ചെയ്യാനോ പ്രകടിപ്പിക്കാനോ കഴിയില്ല. ഭാഷ കേവലം സ്വന്തം രീതികള്‍ക്കും ഘടനകള്‍ക്കുമനുസരിച്ച് പ്രത്യേകിച്ച് അതിെന്റ ആന്തരികമായ വ്യത്യാസങ്ങളുടെയും വൈരുദ്ധ്യങ്ങളുടെയും ഘടനകള്‍ക്കനുസരിച്ച് ഒരു യാഥാര്‍ത്ഥ്യം നിര്‍മ്മിച്ചെടുക്കുന്നുവെന്നേയുള്ളൂ എന്ന ആശയമാണ് ഘടനാവാദം പ്രധാനമായും മുന്നോട്ടുവെച്ചത്. ആയതിനാല്‍ ഭാഷകള്‍ മാറുന്നതനുസരിച്ച് യാഥാര്‍ത്ഥ്യവും മാറുന്നുവെന്നും ഭാഷയിലൂടെ നമുക്ക് ലഭ്യമാകുന്നത് സത്യത്തിനുമേല്‍ യാതൊരു അവകാശവാദങ്ങളും ഉന്നയിക്കാന്‍ കഴിയാത്ത ഒരു പറ്റം ആപേക്ഷിക 'പാഠ'ങ്ങള് മാത്രമാണ് എന്നും വന്നു. 'പ്രതിനിധാനത്തിെന്റ പ്രതിസന്ധി' (രൃശശൈ ീള ൃലുൃലലെിമേശേീി) എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ അവസ്ഥ ഘടനാവാദാനന്തര ചിന്തയില്‍ കുറെക്കൂടി രൂക്ഷമായിത്തീരുകയാണുണ്ടായത്. കാരണം, ഭാഷാവ്യവസ്ഥയുടെ ഘടനാപരമായ സുസ്ഥിരതയും പൂര്‍ണ്ണതയും കൂടി അതില്‍ ചോദ്യം ചെയ്യപ്പെട്ടു. അന്യോന്യം പൂരിപ്പിക്കുന്ന വിപരീത ദ്വന്ദ്വങ്ങളിലേക്ക് ഒതുക്കി നിര്‍ത്താവുന്നതല്ല ഭാഷയിലെ വ്യത്യാസങ്ങളെന്നും, ചിഹ്നങ്ങളുടെ ശൃംഖലയിലൂടെ മുഴുവന്‍ സഞ്ചരിച്ചാലും ഒടുങ്ങാത്തവയാണ് അവ എന്നും ഴാക്ക് ദെറിദ സമര്‍ത്ഥിച്ചു. അര്‍ത്ഥം സ്ഥിരമോ അചഞ്ചലമോ ആയ ഒന്നല്ല, ഓരോ വാക്കും ഓരോ സംജ്ഞയും അതിെന്റ അപരതയുടെ അഭാവത്തിലൂടെയാണ് അര്‍ത്ഥം കൈവരിക്കുന്നത് എന്നതിനാല്‍ ഒരു വാക്കിലും അര്‍ത്ഥം സ്വയം സന്നിഹിതമല്ല, വ്യത്യാസങ്ങളുടെ/അഭാവങ്ങളുടെ ശൃംഖലയിലൂടെ സഞ്ചരിക്കുമ്പോള്‍ മാത്രമേ അര്‍ത്ഥം ഉല്പാദിപ്പിക്കപ്പെടുന്നുള്ളൂ. വ്യത്യാസങ്ങളുടെ ഈ ശൃംഖലയാകട്ടെ ഒരിക്കലും അവസാനിക്കാത്തതായതുകൊണ്ട്, കൃത്യമായി പിടികിട്ടാനോ നിര്‍ണ്ണയിക്കാനോ കഴിയാത്ത വിധം അര്‍ത്ഥം നിരന്തരമായും അനന്തമായും നീട്ടിവെക്കപ്പെടുന്നു. മാത്രമല്ല, അര്‍ത്ഥസാന്നിദ്ധ്യം തന്നെ അഭാവത്തിെന്റ ഫലമായതിനാല്‍ ഓരോ വാക്കിലും അതിെന്റ വിപരീതം/അഭാവം കുടികൊള്ളുന്നു, അതിെന്റ അടിച്ചമര്‍ത്തലിലൂടെയും ഇല്ലാതാക്കലിലൂടെയുമാണ് അര്ത്ഥത്തിന് സ്ഥിരതയുടെ ആവരണം ലഭ്യമാകുന്നത്. എന്നാല്‍ ഈ വിപരീതം എപ്പോള്‍ വേണമെങ്കിലും മറനീക്കി, തോടുപൊട്ടിച്ച്, പുറത്തുവരാം എന്നതുകൊണ്ട് പാഠങ്ങള്‍ തന്നെ സ്വന്തം മറുപാഠങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. ചിഹ്നവ്യവസ്ഥയെ അനുസരിക്കുന്ന ഏതൊരു വ്യവഹാരത്തെയും ഇത്തരത്തില്‍ അനന്തമായ വ്യത്യാസങ്ങള്‍ക്ക് കീഴ്പ്പെട്ട 'എഴുത്തായി' (ംൃശശേിഴ) പരിഗണിച്ചതിലൂടെ വ്യവഹാരങ്ങളുടെയെല്ലാം യാഥാര്‍ത്ഥ്യാവലംബത്തെയും സത്യാത്മകതയെയുമാണ് ദെറിദ ആത്യന്തികമായി ചോദ്യം ചെയ്തത്. ഈയൊരു നിലപാടിെന്റ ഏറ്റവും ശക്തമായ ആവിഷ്കാരമാണ്, "പാഠത്തിന് വെളിയിലായി ഒന്നുമില്ല" ("ഠവലൃല ശെ ിീവേശിഴ ീൗേശെറല വേല ലേഃേ" ഛള ഏൃമാാമേീഹീഴ്യ, 1967, 163) എന്ന ദെറിദയുടെ വിളംബരം. പാഠത്തിന് ബാഹ്യമായി നില്ക്കുന്ന ഒരു യാഥാര്‍ത്ഥ്യത്തെ പാഠത്തിലൂടെ കൈയെത്തിപ്പിടിക്കാം എന്നത് പാശ്ചാത്യ യുക്തിചിന്തയുടെ ഒരു വ്യാമോഹം മാത്രമാണെന്നും സീമകളില്ലാത്ത ഒരു പാഠലോകം മാത്രമേ നമുക്കു ലഭ്യമായുള്ളുവെന്നും മറ്റൊരു രീതിയില്‍ പറയുകയാണെങ്കില്‍, നാം എന്നെന്നും 'ഭാഷയുടെ കാരാഗൃഹത്തിലെ തടവുകാര്‍' മാത്രമാണെന്നും അതുകൊണ്ടുതന്നെ സത്യാവകാശവാദങ്ങളെല്ലാം അബദ്ധമാണെന്നുമുള്ള ഒരു ബോധത്തിലേക്കാണ് ദെറിദയുടെ വാദങ്ങള്‍ നമ്മെ എത്തിക്കുന്നത്. അതേസമയം, ഓരോരോ കാലഘട്ടങ്ങളില്‍ ലോകത്തെ മനസ്സിലാക്കുവാനായി ഉപയോഗിക്കപ്പെടുന്ന സങ്കല്പനപരമായ ഘടനകളില്‍ ജ്ഞാനിമങ്ങളില്‍ (ലുശെലോലെ) ഭാഷക്കുള്ള പങ്കിലേക്കാണ് മിഷേല്‍ ഫുക്കോ ശ്രദ്ധ ക്ഷണിച്ചത്. വാക്കുകളിലൂടെ നമുക്ക് ലഭ്യമാകുന്നത് പ്രകൃതിക്കും സമൂഹത്തിനും വ്യവസ്ഥയേകുവാന്‍ സഹായിക്കുന്ന ഒരു പറ്റം ഭൂപടങ്ങളാണ്. ഈ ഭൂപടങ്ങള്‍ യാഥാര്‍ത്ഥ്യമോ യാഥാര്‍ത്ഥ്യത്തിെന്റ പ്രതിരൂപങ്ങളോ അല്ല, മറിച്ച് അതിനുമേല്‍ നമ്മള് ആരോപിക്കുന്ന വ്യവസ്ഥയുടെയും അതിനായി നാം പ്രയോഗിക്കുന്ന തത്വങ്ങളുടെയും ഉല്പന്നങ്ങളാണ്. ആയതിനാല്‍, ജ്ഞാനം എന്ന് കരുതപ്പെടുന്നത് കാലത്തിനൊപ്പം മാറുന്നു, ഓരോ മാറ്റത്തിനുസൃതമായി ജ്ഞാനത്തില്‍ ഭാഷക്കുള്ള പങ്കും മാറുന്നു എന്ന് ഫുക്കോ ദൃഷ്ടാന്തങ്ങളോടെ വാദിച്ചു. കൂടാതെ, വ്യത്യസ്ത ജ്ഞാനമേഖലകളെയോ ഒരു സാമൂഹിക വിഭാഗത്തിെന്റ വിശ്വാസങ്ങളെയോ പെരുമാറ്റത്തിെന്റ നിയമങ്ങളും മാതൃകകളും നിഷ്കര്‍ഷിക്കുന്ന ഭാഷണങ്ങളെയോ ഒക്കെ സംബന്ധിക്കുന്ന മുന്‍കൂര്‍ ധാരണകളുടെയും പരികല്പനകളുടെയും ഭാഷാപ്രയോഗങ്ങളുടെയും സമഗ്രമായ കൂട്ടങ്ങള്‍ എന്ന നിലക്ക് 'വ്യവഹാരം' (റശരെീൗൃലെ) 'വ്യാവഹാരിക രൂപീകരണം' (റശരെീൗൃലെ ളീൃാമശേീി) എന്നീ ആശയങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചു. അതുപ്രകാരം ആധുനിക ശാസ്ത്രം ഒരു വ്യാവഹാരിക രൂപീകരണമാണ് കണ്ടെത്തലുകളുടെ സുദീര്‍ഘമായ ഒരു പട്ടികയും അറിവിേന്റതായ ഒരു കോശവും, ശാസ്ത്രീയമായ കണ്ടെത്തലുകളെയും രീതിശാസ്ത്രങ്ങളെയും വിവരിക്കുവാനും വിശദീകരിക്കുവാനുമായി അംഗീകൃതമായ പദാവലിയും സവിശേഷ ഭാഷാപ്രയോഗരൂപങ്ങളുമുള്ള ഒരു വ്യാവഹാരിക രൂപീകരണം.<br />
<br />
സംസ്കാരത്തിലെ പല സങ്കല്പങ്ങളെയും ഭാഷാപ്രയോഗത്തിലൂടെയാണ് നിലനിര്‍ത്തിപ്പോരുന്നത് എന്നും ഈ ഭാഷാപ്രയോഗം നമുക്ക് നല്‍കുന്നത് ലോകത്തെ അറിയുവാനും നിര്‍മ്മിച്ചെടുക്കുവാനുമുള്ള സാമാന്യമായ ഉപകരണങ്ങളാണ് എന്നുമുള്ള വസ്തുതയിലേക്കാണ് ഫുക്കോയുടെ സിദ്ധാന്തങ്ങള്‍ ശ്രദ്ധക്ഷണിക്കുന്നത്. എന്തിന്, ജ്ഞാനവും ഗ്രഹണവും ഭാഷയുടെ മാദ്ധ്യമത്തിലൂടെ മാത്രമേ നടക്കുന്നുള്ളൂവെന്നും ലോകത്തെ ഭാഷാപരമായി ചിട്ടപ്പെടുത്തിയെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നമുക്കൊന്നും തന്നെ അറിയാന്‍ കഴിയുകയില്ല എന്നുമാണ് ഫുക്കോയുടെ വിവക്ഷ.<br />
<br />
ഇതോടൊപ്പം, എല്ലാ ഭാഷണങ്ങളും വ്യവഹാരങ്ങളും ആത്യന്തികമായി അധികാരവ്യവസ്ഥകള്‍ രൂപംകൊള്ളുന്ന ഇടങ്ങളും അവയെ സാധൂകരിക്കാനുള്ള ഉപാധികളുമാണ് എന്നും അധികാരത്തിെന്റ മൂല്യങ്ങളാല്‍ ആവേശിതമല്ലാത്ത ഒരു വ്യവഹാരവും ഇല്ല എന്നും ഫുക്കോ പറയുന്നു. അതുകൊണ്ട് അവയെ രാഷ്ട്രീയമായോ സാമൂഹികമായോ ധാര്‍മ്മികമായോ മൂല്യനിര്‍ണയം ചെയ്യുവാന്‍ കഴിയുകയില്ല. അങ്ങനെ ചെയ്യാനുള്ള ഏതൊരു ശ്രമവും ഉദാഹരണത്തിന്, അടിച്ചമര്‍ത്തലിനേക്കാള്‍ ധാര്‍മ്മികമായി ഉന്നതമാണ് ചെറുത്തുനില്പ് എന്ന മൂല്യനിര്‍ണ്ണയംപോലും അധികാരത്തിെന്റ താല്‍പര്യങ്ങളുമായാണ് ഇഴചേര്‍ന്നു നില്ക്കുക. ദെറിദയുടെയും ഫുക്കോയുടെയും സിദ്ധാന്തങ്ങള്‍ മുന്നോട്ടുവെച്ച വസ്തുനിഷ്ഠജ്ഞാനസാധ്യതകളുടെ നിരാസം ആധുനിക ശാസ്ത്രത്തിെന്റയും സാമൂഹ്യശാസ്ത്രത്തിെന്റയും അടിത്തറകളെ തന്നെയാണ് ഇളക്കിയത്. ഒന്നാമത്, നവോത്ഥാന ചിന്തയുടെ ഭാഗമായി ഉയര്‍ന്നുവന്ന ശാസ്ത്രീയ പോസിറ്റിവിസത്തിെന്റ ഐന്ദ്രിയാനുഭവത്തില്‍നിന്നും ലഭ്യമാകുന്ന വിവരങ്ങളെ യുക്തിയുടെയും ഗണിതത്തിന്റെയും സഹായത്തോടെ അപഗ്രഥനം ചെയ്താല്‍ ആധികാരികമായ ജ്ഞാനം ഉല്പാദിപ്പിക്കാമെന്ന ധാരണകളെ ഈ ഉത്തരാധുനിക ബോധം തീര്‍ത്തും ദുഷ്കരമാക്കി. അതോടൊപ്പം, ഭൗതികലോകത്തെ പോലെ സമൂഹവും കൃത്യമായ നിയമങ്ങള്‍ക്കധിഷ്ഠിതമായാണ് പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍, സാമൂഹ്യജീവിതത്തെ ശാസ്ത്രീയതത്വങ്ങള്‍ക്കനുസരിച്ച് വേണ്ടുംപോലെ അപഗ്രഥനത്തിന് വിധേയമാക്കിയാല്‍, പ്രകൃതിശാസ്ത്രങ്ങളിലെന്ന പോലെ സാമൂഹ്യശാസ്ത്രങ്ങളിലും സമൂഹത്തിെന്റ നിയമങ്ങള്‍ നിര്‍ദ്ധാരണം ചെയ്യാന്‍ കഴിയുമെന്ന പോസിറ്റിവിസ്റ്റ് നിലപാടും ഇതോടെ കടുത്ത പ്രതിസന്ധിയിലായി. ഇതിന് തുടര്‍ച്ചയെന്നവണ്ണം, കേവലമായ സത്യം എന്നൊന്നില്ല എന്നും, ഉള്ളതുതന്നെ ആപേക്ഷികവും സോപാധികവും താല്ക്കാലികവുമായ പാഠങ്ങള്‍ മാത്രമാണ് എന്നും വന്നപ്പോള്‍, യാഥാര്‍ത്ഥ്യത്തെ മൂടിവെക്കുകയും തെറ്റായ ഒരു യാഥാര്‍ത്ഥ്യബോധം ഉളവാക്കുകയും ചെയ്യുന്ന അപബോധം (ളമഹലെ രീിരെശീൗെിലൈ) എന്ന അര്‍ത്ഥത്തില്‍ പ്രത്യയശാസ്ത്രം എന്ന സങ്കല്പനവും പ്രശ്നപൂരിതമായി. അതേസമയം, യാഥാര്‍ത്ഥ്യത്തെ സംബന്ധിക്കുന്ന ഉത്തരാധുനിക ആശയങ്ങള്‍ ശക്തിയായ ആഘാതം തീര്‍ത്ത മറ്റൊരു മേഖല ചരിത്രത്തിേന്റതാണ്. കാരണം, 'വസ്തുതകള്‍', 'വസ്തുനിഷ്ഠത', 'സത്യം' എന്നിങ്ങനെ ചരിത്രമെന്ന വിജ്ഞാനശാഖയുടെ പരമ്പരാഗത നിശ്ചിതത്വങ്ങളെല്ലാം വെല്ലുവിളിക്കപ്പെട്ടു. ഉത്തരാധുനിക വിമര്‍ശനങ്ങള്‍ അത്തരം പരികല്പനകളുടെ കേവലമായ സാംഗത്യത്തെ ചോദ്യം ചെയ്തു എന്നു മാത്രമല്ല, ഭൂതകാലത്തിെന്റ ശരിയായ കഥ പറയുവാനുതകുന്ന വിശേഷാവകാശമുള്ള ഏകവും അതീതവുമായ ഒരു സ്ഥാനമില്ല എന്നും വാദിച്ചു. ഭൂതകാലത്തെ സംബന്ധിച്ചിടത്തോളം ഒഴിച്ചുകൂടാനാവാത്ത ഒരാപേക്ഷികത നമ്മുടെ നിലപാടുകളിലെ അനിവാര്യതയാണ്. കാരണം, മറ്റേത് എഴുത്തിനെയും പോലെ ചരിത്രവും എഴുത്താണ്. അതിനാല്‍, ഉച്ചരിക്കപ്പെട്ടാലും ഇല്ലെങ്കിലും കൃത്യമായ ലക്ഷ്യങ്ങളാല്‍ പ്രേരിതമായ ഒരു താല്‍ക്കാലിക ഭാഷ്യമായി ഏതൊരു ചരിത്രഭാഷണത്തെയും കാണേണ്ടതുണ്ട്. മാത്രമല്ല, ചരിത്രഭാഷണങ്ങളൊക്കെ ഭാഷാപരമായ നിര്‍മ്മിതികളാണെന്നതിനാല്‍, അവയ്ക്ക്പുറമെ നില്ക്കുന്ന ഒരു ഭൂതകാലയാഥാര്‍ത്ഥ്യത്തെ ആവിഷ്കരിക്കുന്നവയല്ല അവ. മറിച്ച് ചരിത്രത്താല്‍ നിര്‍മ്മിക്കപ്പെടുന്ന യാഥാര്‍ത്ഥ്യം ചരിത്രവ്യവഹാരത്തിന്റെ ഭാഷാപരമായ ഘടനകളില്നിന്നും ഉരുത്തിരിയുന്ന ഒരു സോപാധിക പാഠം മാത്രമാണ് എന്ന് വരുന്നു. അതോടെ ഭൂതകാലത്തെ സംബന്ധിക്കുന്ന 'സത്യം' എന്നത് ഒരിക്കലും എത്തിപ്പിടിക്കാന്‍ കഴിയാത്ത ഒരു മരീചികയായിത്തീരുന്നു. മറ്റേത് കഥയേയുംപോലെ ചരിത്രവും ആഖ്യാനത്തിന്റെ രീതികളും വടിവുകളും ആ വാഹിക്കുന്ന ഒരു കഥയായിത്തീരുന്നു. സ്വാഭാവികമായും, ചരിത്രത്തിന്റെ ആ കഥയ്ക്ക് അനേകം ഭാഷ്യങ്ങളും പാഠാന്തരങ്ങളുമുണ്ടാകുന്നു. ഒന്നു മികച്ചത്, മറ്റൊന്ന് ഗുണം കുറഞ്ഞത്, ഒന്ന് സത്യം ഉള്‍ക്കൊള്ളുന്നത്, മറ്റൊന്ന് സത്യത്തെ വികലമാക്കുന്നത് എന്ന വിധത്തിലുള്ള മൂല്യനിര്‍ണ്ണയങ്ങളൊക്കെ അസാദ്ധമാക്കിക്കൊണ്ട് ഈയവസ്ഥ ചരിത്രപാഠങ്ങളുടെ ഒരു ബൃഹത്ബാഹുല്യത്തിലേക്ക് നയിക്കുന്നു. ഗെര്‍ട്രൂഡ് ഹിമ്മെല്‍ ഫാര്‍ബിന്റെ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്. സാഹിത്യത്തില്‍ ഉത്തരാധുനികത എന്നത് പാഠത്തിന്റെ സുസ്ഥിരതയെയും വ്യാഖ്യാതാവിനേക്കാള്‍ എഴുത്തുകാരനുള്ള ആധികാരികതയെയും കോമിക് പുസ്തകങ്ങളേക്കാള്‍ മഹനീയ കൃതികള്‍ക്ക് മൂല്യം കല്പിക്കുന്ന കാനോണുകളെയും നിരസിക്കുന്നു. തത്വചിന്തയില്‍ അത് ഭാഷയുടെ സ്ഥിരതയെയും ഭാഷയും യാഥാര്‍ത്ഥ്യവും തമ്മില്‍ ബന്ധമുണ്ടെന്ന ധാരണയെയും, അടിസ്ഥാനപരമായി യാഥാര്‍ത്ഥ്യത്തെ തന്നെയും നിരസിക്കുന്നു. ചരിത്രത്തില്‍, അത് ഭൂതകാലത്തിന്റെ സുസ്ഥിരതയെ നിരസിക്കുന്നു.<br />
<br />
ചരിത്രകാരന് അതിനെ എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നതിനപ്പുറം, ഭൂതകാലത്തിന് ഒരു യാഥാര്‍ത്ഥ്യമുണ്ടെന്നതും അതിന് വസ്തുനിഷ്ഠമായ ഒരു സത്യാവസ്ഥയുണ്ടെന്നതും നിരസിക്കുന്നു. ഉത്തരാധുനിക ചരിത്രം യാഥാര്‍ത്ഥ്യ തത്വങ്ങളെയൊന്നും അംഗീകരിക്കുന്നില്ല. അത് അംഗീകരിക്കുന്നത് സുഖതത്വം മാത്രംചരിത്രകാരന്റെ ഇംഗിതമനുസരിച്ചുള്ള ചരിത്രം മാത്രം. ചുരുക്കത്തില്‍, പ്രകൃതിയേയും സമൂഹത്തെയും ശാസ്ത്രീയമായി സമീപിക്കുവാനുള്ള എല്ലാ ശ്രമങ്ങളെയും, അത്തരം ശ്രമങ്ങളില്‍ നിന്നുയരുന്ന എല്ലാ ചിന്താ പദ്ധതികളെയും ഉത്തരാധുനികത സംശയദൃഷ്ടിയോടെ വീക്ഷിക്കുകയും 'നവോത്ഥാന പദ്ധതി'യുടെ ഭാഗമെന്ന നിലയില്‍ തള്ളുകയും ചെയ്യുന്നു.<br />
<br />
ഉത്തരാധുനികതയുടെ ഹൃദയഭാഗത്തുതന്നെ നില്‍ക്കുന്നത് വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യത്തെ മനുഷ്യചിന്തയ്ക്ക് ഗ്രഹിക്കുവാന്‍ കഴിയും എന്ന സാദ്ധ്യതയുടെ പൂര്‍ണ്ണനിരാസമാണ്. അതായത്, ആവിഷ്കാരപരമായ വ്യത്യാസങ്ങള്‍ നില്‍ക്കുമ്പോഴും, ഉത്തരാധുനികതയുടെ പ്രധാനപ്പെട്ട സൈദ്ധാന്തികരെല്ലാം മുന്നോട്ടുവെയ്ക്കുന്നത് തത്വശാസ്ത്രപരമായ ഒരുതരം അജ്ഞേയവാദം തന്നെയാണ്മനുഷ്യര്‍ക്ക് ഒന്നും വ്യക്തതയോടും തീര്‍ച്ചയോടും കൂടി അറിയാന്‍ കഴിയില്ല.<br />
<br />
ലോകത്തെ സംബന്ധിക്കുന്ന താല്ക്കാലികവും സോപാധികവുമായ സിദ്ധാന്തങ്ങള്‍പോലും സത്യത്തെ വസ്തുനിഷ്ഠമായി അറിയാന്‍ കഴിയും എന്ന മുന്‍കൂര്‍ സങ്കല്പത്തിലധിഷ്ഠിതമാണ്, അതുകൊണ്ടുതന്നെ അവ അസ്വീകാര്യവുമാണ്. ങ്കില്‍, എല്ലാ സാമൂഹിക പ്രയോഗങ്ങള്‍ക്കും സാംസ്കാരിക വ്യതിരിക്തതയുടെപേരില്‍ തുല്യസാധുത അനുവദിക്കുകയാണെങ്കില്‍, ഒന്നും മറ്റൊന്നിനേക്കാള്‍ മികച്ചതോ മോശപ്പെട്ടതോ ആയി പരിഗണിക്കാതിരിക്കുകയാണെങ്കില്‍, അത് ഒരുപക്ഷേ ഒരു ഭൂരിപക്ഷത്തിെന്റയോ ഒരു മേല്‍ക്കോയ്മയുടെയോ സമഗ്രാധിപത്യ ധാരണകളെ വെല്ലുവിളിക്കുന്നതിലൂടെ പുരോഗമനപരമായിത്തീരാം. പക്ഷേ അത് നിലനില്‍ക്കുന്ന വ്യവസ്ഥയെ ചോദ്യംചെയ്യുന്നില്ല. മറിച്ച്, അതിന്റെകൂടി സാധൂകരണമായിത്തീരുന്നു. അതിന് സൈദ്ധാന്തികമായ പിന്‍ബലമേകുന്നു. ഇവിടെയാണ് ഉത്തരാധുനികതയിലെ ഏറ്റവും പ്രമാദമായ അഭാവം ധാര്‍മ്മികതയുടേതാണ് എന്നു പറയേണ്ടി വരുന്നത്.<br />
<b><span style="color: #990000;">എം. വി. നാരായണന്</span></b><br />
</div>
Jawahar Dreamshttp://www.blogger.com/profile/10058279601354670256noreply@blogger.com0tag:blogger.com,1999:blog-6508989714874750850.post-30618724159213768432012-02-20T19:10:00.002+05:302012-02-20T19:10:40.219+05:30അവസാനത്തെ അത്താഴം<div dir="ltr" style="text-align: left;" trbidi="on">
സത്യം പറഞ്ഞാല്‍ ദൈവത്തിനു ബോറടിച്ചു തുടങ്ങി. എങ്ങനെ ബോറടിക്കാതിരിക്കും? അത്രക്ക് വിരസമല്ലെ ഈ സ്വര്‍ഗീയ ജീവിതം. സ്വര്‍ഗീയ ജീവിതം എന്നൊക്കെ കേള്‍ക്കാന്‍ നല്ല രസമുണ്ട്. അവിടെ പോകാന്‍ എല്ലാവര്ക്കും ആഗ്രഹവുമുണ്ട്. അതിനുവേണ്ടി എന്തെല്ലാമാണ് ചെയ്തുകൂട്ടുന്നത്! പള്ളിക്ക് പൊന്‍കുരിശ്, അമ്പലത്തിന് ആന, അനാഥക്കുട്ടികള്‍ക്ക് കല്യാണം, അന്നദാനം...ഇങ്ങനെ പൊതുമുതല്‍ കട്ടുമുടിച്ച് പൊതുസേവനം നടത്തി ധന്യമാവുന്ന എത്രയെത്ര ജീവിതങ്ങള്‍! സ്വര്‍ഗത്തില്‍ കുറഞ്ഞ ഒരു സാധനവും അവര്‍ക്കു വേണ്ട. അതിനുവേണ്ടി സൂചിക്കുഴയിലൂടെ കടക്കാന്‍ ഒട്ടകത്തെ എണ്ണയിട്ട് ഉഴിയിച്ച് ശരീരം വഴക്കി യോഗാഭ്യാസം പഠിപ്പിക്കുന്ന എത്രയെത്ര മഹാത്മാക്കളാല്‍ പൂരിതമാണ് ഭൂമിമലയാളം! ഇതിന് പ്രത്യേകം കോച്ചിങ് സെന്ററുകള്‍ വരെ ഉണ്ട്. ഇമ്മാതിരി ബുദ്ധിമുട്ടി അവിടെച്ചെന്നിട്ട് എന്താ സ്ഥിതി? അവിടെപ്പോയ ആരും ഇതുവരെ വിവരം ഒന്നും പറഞ്ഞിട്ടില്ലാത്തതിനാല്‍ യഥാര്‍ഥ സ്ഥിതി ഇപ്പോഴും അപ്രാപ്യമാണ്.<br /> <br /><br /> ചില മാധ്യമങ്ങള്‍ പരീക്ഷണാര്‍ഥം ചില ലേഖകരെ അയച്ചെങ്കിലും അവര്‍ വിലക്കപ്പെട്ട കനി തിന്ന് ഹവ്വയുടെ പിന്നാലെ കറങ്ങി നടക്കുകയാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. സ്വര്‍ഗീയ ജീവിതം അത്ര കേമമാവാനുള്ള സാധ്യത വളരെക്കുറവാണ്. ഇത് മനസ്സിലാക്കാന്‍ ബൈബിള്‍ , ഭഗവദ്ഗീത എന്നിവയില്‍ അഗാധപാണ്ഡിത്യമോ, നിരീശ്വര വാദത്തില്‍ ഉന്നത ബിരുദമോ വേണ്ട. നമുക്ക് ഈശ്വരന് തന്ന ബുദ്ധികൊണ്ട് ആലോചിച്ചുനോക്കിയാല്‍ മതി. സ്വര്‍ഗീയാത്മാക്കളുടെ ദിനചര്യ പരിശോധിക്കാം. എല്ലാവരും അതിരാവിലെ അഞ്ചിന് എഴുന്നേല്ക്കുന്നു! സ്കൂള്‍ കുട്ടികളെ അസംബ്ലിക്ക് നിര്‍ത്തുന്നപോലെ അല്ലെ ഇത്? ഒരു ലോകത്തുള്ള എല്ലാവരും അഞ്ചുമണിക്ക് തന്നെ എഴുന്നേല്ക്കുക എന്നത് എത്ര വിരസമായിരിക്കും!<br /><br /> <br /> ആര്‍ക്കെങ്കിലും ഇന്ന് പത്തു മണിക്ക് എഴുന്നേറ്റാല്‍ മതിയെന്ന് തീരുമാനിക്കാനാവുമോ? സ്വര്‍ഗമല്ലെ! അവിടെ ഉച്ചവരെ ഉറങ്ങാന്‍ പറ്റ്വോ? എഴുന്നേറ്റാലോ? ഒരു ചായയോ കാപ്പിയോ കുടിക്കാന്‍ പറ്റ്വോ? സ്വര്‍ഗത്തില്‍ ചായയും കാപ്പിയും കിട്ട്വോ? അതൊക്കെ ചെറിയ ലഹരിയല്ലെ! രാവിലെ കടയില്‍ പോയി ഒരു ചായ കുടിക്കുന്ന ശീലം നല്ലവരായ ചില ആണുങ്ങള്‍ക്കിടയിലുണ്ട്. അവരെങ്ങാനും സ്വര്‍ഗത്തിലെത്തിയാലുള്ള അവസ്ഥയൊന്ന് ആലോചിച്ചു നോക്ക്യേ? സ്വര്‍ഗത്തില്‍ എവിടെയെങ്കിലും ഒരു ചായക്കട ഉണ്ടാവുമോ? അവര്‍ അവരുടെ പ്രഭാതകര്‍മം പോലും ഭംഗം കൂടാതെ നിര്‍വഹിക്കുന്നത് ഇതിന്റെ ബലത്തിലാണ്. ഈ ആത്മാക്കള്‍ സ്വര്‍ഗത്തില്‍ കിടന്ന് എരിപൊരികൊണ്ടു പോവും. ചിലര്‍ക്ക് പ്രഭാത സവാരിയുടെ സ്വഭാവമുണ്ട്.സ്വര്‍ഗത്തില്‍ അതിന്റെ ആവശ്യമില്ല. അവിടെ നോ കൊളസ്ട്രോള്‍ , നോ ഷുഗര്‍ , നോ ബ്ലഡ് പ്രഷര്‍ .. അപ്പോള്‍ എഴുന്നേറ്റാല്‍ എന്തുചെയ്യും? ശൂന്യത. ഉച്ചക്ക്? ഭക്ഷണം. വെജിറ്റേറിയനാവാനാണ് സാധ്യത. സ്വര്‍ഗത്തില്‍ പക്ഷിമൃഗാദികളെ കൊല്ലാനാവില്ല. നരകത്തിലെ നോണ്‍ വെജ് നോക്കി ശുദ്ധാത്മാക്കള്‍ക്ക് കൊതിച്ചിരിക്കേണ്ടി വരും. ഉച്ച കഴിഞ്ഞാല്‍ ?. പിന്നെയും ശൂന്യത. വൈകുന്നേരമായാല്‍ ആത്മാക്കള്‍ക്ക് പറുദീസയില്‍ ഇറങ്ങി നടക്കാം. പക്ഷികള്‍ പാടും, അരുവികള്‍ ഓടും, കാറ്റുകള്‍ കിലുങ്ങും. പഴങ്ങള്‍ തലയാട്ടി വിളിക്കും.<br /> <br /><br /> പച്ചക്കദളിക്കുലകള്‍ക്കിടക്കിടെ മെച്ചത്തില് നന്നായ് പഴുത്ത പഴങ്ങള്‍! പക്ഷേ ഇതൊന്നും കണ്ട് ഭാവനയോ കവിതയോ തോന്നേണ്ടതില്ല, പ്രണയാതുരരും ആകരുത്. ആത്മാക്കള്‍ ഇനിയാരെ പ്രേമിക്കാന്‍ ? ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും. ഇനി രാത്രി. ഭക്ഷണം, ഉറക്കം.. തീര്‍ന്നു, ദൈനംദിന ജീവിതം. ഇതിനിടയില്‍ കിട്ടുന്ന സമയം എന്തുചെയ്യും?. പ്രാര്‍ഥിക്കാം എന്നു കരുതുക. സ്വര്‍ഗത്തില്‍ അതിന്റെ ആവശ്യമില്ല. ലക്ഷ്യത്തിലെത്തിയാല്‍ ഇനിയെന്തു മാര്‍ഗം? പാലം കടന്നാല്‍ പിന്നെയെന്തിനു നാരായണന് ? ഇനി സാംസ്ക്കാരീക ബൗദ്ധീക ജീവിതത്തിലേക്കു വരാം. സ്വര്‍ഗത്തില്‍ ഇതിലെന്ത് കാര്യം? ഒരു പത്രംപോലും അവിടെ കിട്ടില്ല. അല്ലെങ്കിലും സ്വര്‍ഗത്തിലെന്തിനു പത്രം? അവിടെയെന്ത് വാര്‍ത്ത? അവിടെ മനുഷ്യന് പട്ടിയെ കടിക്ക്വോ? പിന്നെ എങ്ങനെ വാര്‍ത്തയുണ്ടാവും? സ്വര്‍ഗത്തില്‍ പീഡനങ്ങളുണ്ടോ? ക്വട്ടേഷന്‍ സംഘങ്ങളുണ്ടോ? സ്ത്രീധന മരണങ്ങളുണ്ടോ?. ഭവനഭേദനം, കളവ്, പോക്കറ്റടി എന്നിവയുണ്ടോ?. വ്യാജ നോട്ട്, വ്യാജ സിഡി, വ്യാജ സിദ്ധന് എന്നിവയുണ്ടോ? മുന്‍കൂര്‍ ജാമ്യമുണ്ടോ?...പിന്നെ എങ്ങനെ വാര്‍ത്തകളുണ്ടാവും?. സ്വര്‍ഗത്തിലെ റോഡില്‍ കുഴികളുണ്ടോ?. റെയില്‍വേ ക്രോസുകളുണ്ടോ?. ട്രാഫിക് ജാമുണ്ടോ? മണല്‍ കയറ്റിപ്പായുന്ന ടിപ്പറുകളുണ്ടോ?. അവിടെ ഉല്‍സവങ്ങളുണ്ടോ ആനകളുണ്ടോ, ആനക്ക് മദം പൊട്ടാറുണ്ടോ?...പിന്നെ എങ്ങനെ വാര്‍ത്തകളുണ്ടാവും? സ്വര്‍ഗത്തില്‍ തെരഞ്ഞെടുപ്പുണ്ടോ? മന്ത്രിസഭാ രൂപീകരണമുണ്ടോ? കേരളാ കോണ്‍ഗ്രസ് ബിയുണ്ടോ? ടെലികോം വകുപ്പുണ്ടോ? അപ്പോള്‍ ആ വഴിക്കും വാര്‍ത്തയില്ല. പിന്നെ പുസ്തകങ്ങളും വാരികകളും. സ്വര്‍ഗത്തിലെന്തിനാണ് ഇവയൊക്കെ? സ്വര്‍ഗം തന്നെ ഒരു കവിതയായ സ്ഥിതിക്ക് അവിടെ എന്തിന് വേറെ കവിത? വെണ്ണയുണ്ടെങ്കില്‍ നറുനെയ്യ് വേറിട്ടു കരുതണോ? സ്വര്‍ഗത്തിലെന്ത് കവിയരങ്ങും, കവിതാക്യാമ്പും? നിരൂപണം, വിമര്‍ശനം എന്നിവയ്ക്ക് സ്വര്‍ഗത്തിലെന്തു സ്ഥാനം? വായന എവിടെയെങ്കിലും മരിച്ചിട്ടുണ്ടെങ്കില്‍ അത് സ്വര്‍ഗത്തില്‍ മാത്രമായിരിക്കും. ആ ഒറ്റ കാര്യത്തില്‍ പുണ്യം ചെയ്ത സ്ഥലമാണ് സ്വര്‍ഗം.<br /><br /> <br /> പണ്ഡിതന്മാരായി താറും പാച്ചി നിന്ന് പാവപ്പെട്ടവന്റെ പിടലിക്ക്് പിടിച്ച് 'വായിക്കടാ' എന്ന് പറഞ്ഞുള്ള പിടിച്ചുപറി അവിടെയില്ല. ഗ്രന്ഥകര്‍ത്താവിനെ പ്രശംസ കൊണ്ട് ഇരുത്തിക്കുഴിച്ചിടുന്ന പുസ്തക പ്രകാശനവും അവിടെയില്ല. ഇതെല്ലാം കേട്ട് ത്വക്കില്‍ രോമാഞ്ചകൃഷി ചെയ്ത് ഇളിഞ്ഞ ചിരിയോടെ കോരിത്തരിക്കുന്ന സിംഹതുല്യരായ എഴുത്തുകാരും അവിടെയില്ല. സാംസ്ക്കാരിക സമ്മേളനം, ബോധവല്‍ക്കരണ ക്യാമ്പ് എന്നിവയ്ക്കും സ്വര്‍ഗത്തില്‍ സാധ്യതയില്ല. ബോധവല്‍ക്കരിക്കാനിറങ്ങുന്നവര്‍ അവിടെ പച്ച തൊടില്ല. ആഴ്ചയിലൊരിക്കല്‍ സാംസ്ക്കാരിക ഉദ്ബോധനം നടത്തിയില്ലെങ്കില്‍ ശരീരം ചൊറിഞ്ഞു തടിക്കുന്നവരുടെ കാര്യം മഹാകഷ്ടം! ഇന്റലക്ച്വല്‍സിന്റെ ഒരു ഗതികേടേ....!.ആ ശേഖരിച്ചു വച്ച ബുദ്ധിയൊക്കെ എന്തു ചെയ്യും? ആക്രികച്ചവടക്കാര്‍ പോലും എടുക്കുകയില്ല. വിത്തിനിട്ട് ആവശ്യം വരുമ്പോള്‍ വിതച്ച് കൊയ്തെടുക്കാമെന്ന് കരുതിയാല്‍ കണ്ടുവച്ച ചില വയലുകള്‍ നികത്തിയെടുക്കുകയാണ്. ഇന്റലക്ച്വല്‍ ബിസിനസ് പൊതുവെ മോശമായി വരികയാണ്. സമയം കളയാനൊരു സിനിമ കാണാമെന്ന് വച്ചാല്‍ സ്വര്‍ഗത്തിലൊന്നും കൊട്ടകകളില്ല. ഫിലിം ഫെസ്റ്റിവലും ഉണ്ടാവില്ല. എങ്കിലും ഇത് ബുദ്ധിജീവികളെ ബാധിക്കാന്‍ സാധ്യതയില്ല. അത് ഭൂമിയില്‍ കിടന്ന് പെറ്റുപെരുകി അനന്തര തലമുറകളെ കാര്‍ന്നുതിന്നുകൊണ്ടേയിരിക്കും. കായിക വിനോദവും സ്വര്‍ഗത്തില്‍ നിഷിദ്ധമാണ്. അതൊരു മത്സരാധിഷ്ഠിത സമൂഹമല്ല. ചാട്ടമാണെങ്കില്‍ എല്ലാവരും ഒരേ ഉയരത്തില്‍ ചാടും, ഓട്ടമാണെങ്കില്‍ എല്ലാവരും ഒരേ വേഗത്തില്‍ ഓടും. എല്ലാ ആത്മാക്കള്‍ക്കും ഒരേ സ്റ്റാമിനയാണ്. സ്വര്‍ഗത്തില്‍ ഫുട്ബോള്‍ മത്സരം നടന്നതായി കേട്ടിട്ടുണ്ടോ? ഒരിക്കല്‍ അങ്ങനെ ഒരു ശ്രമം നടന്നതാണത്രെ. ലോകകപ്പ് ഫുട്ബോള്‍ നടക്കുന്ന സമയത്തായിരുന്നു അത്.<br /> <br /><br /> ദൈവത്തിന് ഒരു ഫുട്ബോള്‍ മത്സരം നടത്തണമെന്ന് ആഗ്രഹം. ടീമുകളെ റെഡിയാക്കുകയും ചെയ്തു. പക്ഷേ മത്സരം നടത്താന്‍ കഴിഞ്ഞില്ല. റഫറിയെ കിട്ടിയില്ല. റഫറിമാരെല്ലാം നരകത്തിലായിരുന്നു! സമയം പോകാന്‍ ഇത്തിരി റമ്മി കളിക്കാമെന്ന് വച്ചാല്‍ അതും സ്വര്‍ഗത്തില്‍ നടക്കില്ല. അപ്പോള്‍ ഒന്നാലോചിച്ച് നോക്ക്. സ്വര്‍ഗത്തിലും ദിവസത്തില്‍ 24 മണിക്കൂറാണെന്ന് കരുതുക. പത്തു മണിക്കൂര്‍ ഉറങ്ങാം. ബാക്കി 14 മണിക്കൂര്‍ എന്തു ചെയ്യും? ആത്മാക്കളാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. അവര്‍ക്കും ബോറടി ബാധകമാണല്ലൊ. ഈ ബോറടിക്ക് ഒരന്ത്യമാവട്ടെ ഉണ്ടാവുകയുമില്ല. മരണത്തോടെ ഇതൊക്കെ തീരുമെന്ന് കരുതിയാല്‍ സ്വര്‍ഗത്തില്‍ മരണവുമുണ്ടാവില്ല. ഒരാള്‍ക്ക് രണ്ടു പ്രാവശ്യം മരിക്കാനാവില്ലല്ലോ! നരകത്തിലെ ത്രില്ലൊന്നും സ്വര്‍ഗത്തിലുണ്ടാവില്ല. അതുകൊണ്ട് ദൈവത്തിനും ബോറടിച്ചു. തല്‍ക്കാലത്തേക്ക് ഒരു ടൂറ് പോകാന്‍ ദൈവം തീരുമാനിച്ചു. എവിടെ പോകും?. കൊള്ളാവുന്ന ഒരു സ്ഥലം വേണമല്ലൊ! ഇത്തരം കാര്യങ്ങള്‍ക്ക് ഇപ്പോഴും വിശ്വസിക്കാവുന്നത് പിശാചിനെത്തന്നെയാണെന്ന് ദൈവത്തിനറിയാം. ദൈവം പിശാചിനൊരു മിസ് കോളയച്ചു. ദൈവത്തിന്റെ കൈയില്‍ കാല്‍ക്കാശില്ലല്ലോ. പിശാച് ഉടന്‍ തിരിച്ചു വിളിച്ചു. ദൈവത്തിനൊരു പ്രശ്നമുണ്ടായാല്‍ താനെ ഉണ്ടാവു എന്ന് പിശാചിനറിയാം. ദൈവത്തിന്റെ പ്രശസ്തിക്കു വേണ്ടി എന്തു ത്യാഗവും ചെയ്യാന്‍ പിശാച് എന്നും തയ്യാറാണ്. '..അങ്ങ് വിളിച്ചോ..?' 'വിളിച്ചു' 'എന്താവോ..?'<br /> <br /><br /> 'നിന്റെ ഒരു ഉപദേശം വേണം. അതുകൊണ്ട് നീ വിജയിച്ചെന്ന് അഹങ്കരിക്കരുത്.' ' ഒരിക്കലുമില്ല. മാത്രമല്ല, അങ്ങയുടെ മുന്നില്‍ എനിക്ക് ജയിക്കുകയും വേണ്ട. ജനങ്ങളാണ് എന്റെ ശക്തി' ' എനിക്ക് ഒരു യാത്ര പോകണം. കുറച്ച് സുരക്ഷിതമായ സ്ഥലം ഏതാണ്?. നിന്റെ ആളുകള്‍ സജീവമല്ലാത്ത സ്ഥലം ഏതാണിപ്പോള്‍ ?'<br /> <br /><br /> 'എന്റെ ആളുകള്‍ സജീവമല്ലാത്ത സ്ഥലം എവിടെയെങ്കിലുമുണ്ടോ അങ്ങുന്നേ? ചൊവ്വയിലേക്ക് പോകാം. വലിയ കുഴപ്പമില്ല.' 'അവിടെ കുടിവെള്ള പ്രശ്നമുണ്ടെന്ന് തോന്നുന്നു.' ' അതു ശരിയാണ്. കുറച്ചു വെള്ളം കൊണ്ടുപോയാല്‍ മതിയാകും.' ' ഓ! യാത്ര പോകുമ്പോ വലിയ ലഗേജൊക്കെയായി പോകുന്നത് ബുദ്ധിമുട്ടല്ലെ.' 'എങ്കില്‍ വ്യാഴം നല്ല സ്ഥലമാണ്. ഇപ്പോള്‍ സീസണുമാണ്.' 'അപ്പോള്‍ വലിയ തെരക്കുണ്ടാവില്ലെ?' 'തെരക്കുണ്ടാവും. പക്ഷെ അഡ്ജസ്റ്റ് ചെയ്യാവുന്നതേയുള്ളു.' 'ആള്‍ക്കൂട്ടത്തിലൊന്നും പോകാന്‍ വയ്യ.' 'നല്ല ഹോട്ടലൊക്കെ കിട്ടും. അതേര്‍പ്പാട് ചെയ്തു തരാം' ' കുറച്ച് ഏകാന്തതയുള്ള സ്ഥലം മതി' 'ചന്ദ്രന് പോകാവുന്ന സ്ഥലമാണ്. ഇപ്പോള്‍ തണുപ്പിത്തിരി കൂടുതലാണെന്ന് മാത്രമേയുള്ളു. നല്ല കമ്പിളിപ്പുതപ്പെടുത്താല്‍ മതി' 'അവിടത്തെ റോഡൊക്കെ ഇപ്പോഴും മഹാമോശമാണെന്നാണല്ലൊ പറയുന്നത്. തന്റെ ആളുകള്‍ തന്നെയാണോ ഇപ്പോഴും കോണ്ട്രാക്റ്റര്മാര് ?'<br /><br /> <br /> 'എന്റെ ആളല്ലാത്ത ഏതു കോണ്‍ട്രാക്റ്ററാണങ്ങുന്നേ ഉള്ളത്. സൂക്ഷിച്ച് നിന്നില്ലെങ്കില്‍ കര്‍ത്താവിനെ വരെ അവര്‍ കരാറാക്കിക്കളയും. റോഡ് ലേശം മോശമാണ്. എങ്കില്‍ ഹെലികോപ്റ്റര്‍ ഏര്‍പ്പാടു ചെയ്യാം.' ' വേണ്ട.' 'ലാളിത്യം പോകുമെന്ന് കരുതീട്ടാണോ? ദൈവത്തെ ഇപ്പോള്‍ പഴയപോലെ ലാളിത്യത്തോടെ കാണാന്‍ ഭക്തന്മാര്ക്ക് പോലും താല്‍പ്പര്യമില്ല. അവരുടെ ദൈവവും അവരെപ്പോലെ ലേശം പോഷും ഗ്ലാമറസുമൊക്കെ ആകണമെന്നാണ് അവരുടെ ആഗ്രഹം. പറയാന്‍ അവര്‍ക്കുമൊരു അന്തസു വേണ്ടേ...ഒണക്കറൊട്ടീം പച്ചവെള്ളോം ഏത് തിരുമേനിക്ക് വേണം. ഇക്കാലത്തെ ലളിതജീവിതം ഫൈവ് കോഴ്സ് ഡിന്നറാണങ്ങുന്നേ. എവിടെയുണ്ടങ്ങുന്നേ മരക്കുരിശ്?. ആത്മാവില്‍ സ്വാശ്രയ കോളേജുള്ളവര്‍ ഭാഗ്യവാന്മാര് .<br /><br /> <br /> അവര്‍ ദൈവത്തെ കാണും എന്നല്ലെ അങ്ങുന്നേ ഇപ്പോഴത്തെ പ്രാര്‍ഥന.' 'എല്ലാം നീ വഷളാക്കി' 'ദൈവമേ എന്റെ പേരില്‍ ആരും ഒരു കോളേജും നടത്തുന്നില്ല.' 'തര്‍ക്കത്തിനില്ല. നീ ഒരു സ്ഥലം പറയ്...' 'അങ്ങനെയാണെങ്കില്‍ അങ്ങ് ഭൂമിയില്‍ തന്നെ വാ.' 'വേണോ..?' 'വലിയ കുഴപ്പമില്ല.' 'അവിടെ എവിടെപ്പോകാനാ?' 'ഭൂമിയില്‍ സ്വര്‍ഗം എന്നൊക്കെ ഇപ്പോഴും പറയുന്ന സ്ഥലമുണ്ട്. സസ്യശ്യാമളകോമളം എന്നൊക്കെ കേട്ടു കാണുമല്ലൊ,അല്ലെ?' ' ഓ..കേരളം...' '..അതു വേണ്ടേ..?' 'വേണ്ട..' 'എന്താ..?' 'അവിടെ ഇപ്പോഴും എന്റെ അവസാനത്തെ അത്താഴം കഴിഞ്ഞിട്ടില്ല.' പിശാച് ചിരിച്ചു. ദൈവം തടര്‍ന്നു. ' എന്നെ ഒറ്റിയത് എന്റെ ശത്രുക്കളല്ല. എന്റെ ശിഷ്യന് തന്നെയാണ്.' പിന്നെ ദൈവവും ചിരിച്ചു. ഫോണ്‍ കട്ടായി.<br /><br />
<b>എം. എം. പൗലോസ്</b></div>Jawahar Dreamshttp://www.blogger.com/profile/10058279601354670256noreply@blogger.com0tag:blogger.com,1999:blog-6508989714874750850.post-56123899471916037222011-11-28T08:30:00.000+05:302011-11-28T08:30:02.606+05:30ടി കെ ഹംസ കമ്യൂണിസ്റ്റായ കഥ<div dir="ltr" style="text-align: left;" trbidi="on">
മൈലാഞ്ചികൈയില്‍ പുസ്തകക്കെട്ടുമായി കൊച്ചു മൊഞ്ചത്തികളും, ഇശലുകള്‍ പെയ്യുന്ന ഖല്‍ബുമായി കുട്ടിക്കുറുമ്പന്മാരും നടന്നു നീങ്ങിയ മലപ്പുറത്തിന്റെ വഴികള്‍ക്ക് ഒരുപാട് കഥകള്‍ പറയാനുണ്ടാകും. പോക്കുവെയിലിന്റെ ഇളം ചൂടേറ്റ് ബീഡിതെറുത്ത തൊഴിലാളികള്‍ക്കിടയിലിരുന്ന് കട്ടന്‍ചായ കുടിച്ച സമ്പന്നമായ വൈകുന്നേരങ്ങളെക്കുറിച്ചാണ് അന്നത്തെ ഒരു കൊച്ചുവീരന് പറയാനുള്ളത്.<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgPlc9_420B76BDtAGgoe-0gvuwl7p4-0O5B2vggXMCL1ABgqx48W623fubQXADaXM3NqAe1Tnjpo665mWV21YUN4D2-YdNYwvFlzuK0QucYiKm2TSVA-EYdBcpyIN-Od1vNoL7S6J6ve8/s1600/TK+Hamsa1.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="253" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgPlc9_420B76BDtAGgoe-0gvuwl7p4-0O5B2vggXMCL1ABgqx48W623fubQXADaXM3NqAe1Tnjpo665mWV21YUN4D2-YdNYwvFlzuK0QucYiKm2TSVA-EYdBcpyIN-Od1vNoL7S6J6ve8/s320/TK+Hamsa1.jpg" width="320" /></a></div>
<br /><br /> കൂരാട് എന്ന ഗ്രാമത്തിലെ പഴകിയ കെട്ടിടത്തിന്റെ തിണ്ണയില്‍ ചാരിയിരുന്ന് ബീഡിതെറുത്ത ഇക്കാക്കമാര്‍ക്ക്, 'ദേശാഭിമാനി'യും 'നവയുഗ'വുമൊക്കെ വായിച്ചുകൊടുത്ത ഹൈസ്കൂള്‍കാരന്‍ . അവന്റെ വായനയില്‍നിന്നുതിരുന്ന വാക്കുകള്‍ കേട്ട് അവര്‍ സന്തോഷത്തോടെ ബീഡി തെറുക്കും. അതും കഴിഞ്ഞ് അവര്‍ക്കൊപ്പം കട്ടന്‍ചായയും കുടിച്ചിരിക്കുമ്പോഴാണ് അവരുടെ സംഭാഷണത്തില്‍ നിന്നുയരുന്ന രാഷ്ട്രീയചിന്താധാരകള്‍ അവന്റെ മനസ്സിലേക്കും പടരുന്നത്.<br /><br /> തൊഴിലാളിവര്‍ഗത്തിന് ഒരു രാഷ്ട്രീയമുണ്ടെന്നും അതിനിടയില്‍ ഒരു പ്രത്യയശാസ്ത്രമുണ്ടെന്നും ആദ്യമവനറിഞ്ഞത് ആ ബീഡിത്തൊഴിലാളികളുമായുള്ള പരിചയത്തില്‍നിന്നാണ്. പിന്നെ, പലപ്പോഴും പന്തു കളിക്കാനും സിനിമ കാണാനുമൊക്കെ അവരോടൊപ്പം ആ കൊച്ചുബാലനും പോയി.<br /><br /> ഒരു കമ്യൂണിസ്റ്റു കുടുംബാംഗമല്ലാതിരുന്നിട്ടും ഇടത്തരം മുതലാളി കുടുംബത്തില്‍ പിറന്നിട്ടും, ഹംസ എന്ന കൗമാരക്കാരന് അന്നും തൊഴിലാളികളുമായി ബന്ധം പുലര്‍ത്തി. കര്‍ഷക കുടുംബത്തില്‍നിന്ന് പാട്ടം വാങ്ങുന്ന ഒരു കുടുംബമായിരുന്നു അവന്റേത്. പാട്ടം കൊടുക്കേണ്ടതില്ല എന്ന നിലപാടില്‍ നില്ക്കുന്ന കമ്യൂണിസ്റ്റ് പാര്‍ടിയുമായി ബന്ധപ്പെടുമ്പോള്‍ സ്വാഭാവികമായും കുടുംബത്തില്‍നിന്ന് എതിര്‍പ്പുണ്ടായി. അതുകൊണ്ടുതന്നെ അന്നവന്റെ രാഷ്ട്രീയപ്രവര്‍ത്തനവും കുടുംബം കാണിച്ച വഴിയില്‍ത്തന്നെയായി. അങ്ങനെ കോണ്‍ഗ്രസ്സുകാരനായിത്തീര്‍ന്ന ഹംസ ആ പാര്‍ടിയുടെ നേതാവുമായി. വര്‍ഷങ്ങള്‍ക്ക് ശേഷം ആ നിലപാട് മാറ്റി. തൊഴിലാളികളുടെ ഉന്നമനത്തിനായി രാഷ്ട്രീയത്തില്‍ നിറഞ്ഞുനില്ക്കുന്ന ടി കെ ഹംസ ഇന്ന് മറ്റൊരു ചരിത്രം.<br /><br /> വണ്ടൂരിനടുത്തെ കൂരാട് ഗ്രാമത്തിലെ ആ കൊച്ചു ബീഡിക്കമ്പനിയിലെ ഇന്നത്തെ തൊഴിലാളികള്‍ക്കാകട്ടെ കെ ഹംസ വെറുമൊരു രാഷ്ട്രീയക്കാരനല്ല. സ്നേഹത്തോടെയുള്ള 'ബഡ്കൂസ്' വിളിയും പ്രസംഗത്തിനിടയില്‍ മാപ്പിളപ്പാട്ടുമായി തനി നാടന്‍ശൈലിയില്‍ 'ഹംസാക്ക' അവര്‍ക്കെല്ലാം പ്രിയങ്കരനാണ്. സ്നേഹത്തിന്റെയും സംഘബോധത്തിന്റെ തൂവെള്ളക്കുളിരുമായി നില്ക്കുന്ന സഖാവ് ടി കെ ഹംസ.<br /><br /> അതുകൊണ്ടു തന്നെയാണ് തൊഴിലാളിവര്‍ഗത്തെ, അവരോപ്പം നില്ക്കുന്ന സിപിഐ എം എന്ന പ്രസ്ഥാനത്തെ നെഞ്ചേറ്റാനുള്ള സാഹചര്യം വിവരിച്ച് ടി കെ ഹംസ ആത്മകഥയെഴുതാന്‍ തയ്യാറായതും. ഹംസ എന്ന കമ്യൂണിസ്റ്റുകാരന്റെ സമകാലദൗത്യം വിവരിക്കുന്ന ആത്മകഥ 'ഞാനെങ്ങനെ കമ്യൂണിസ്റ്റായി' ഡിസംബര്‍ ഒന്നിന് പുറത്തിറങ്ങും. ദേശാഭിമാനി വാരികയില്‍ പ്രസിദ്ധീകരിച്ച ആത്മകഥ ചിന്ത പബ്ലിക്കേഷന്‍സ് ആണ് പുസ്തകരൂപത്തില്‍ പുറത്തിറക്കുന്നത്. സിപിഐ എം പാര്‍ടി കോണ്‍ഗ്രസിന്റെ സ്വാഗതസംഘം രൂപീകരണയോഗത്തില്‍ കോഴിക്കോട് വന്നപ്പോഴാണ് ടി കെ ഹംസയെ കണ്ടത്. ഉള്ളിലൊരു പാട്ടിന്റെ താളമൊളിപ്പിച്ച് വൈകി ഇറങ്ങിയ 'മാപ്പിളപ്പാട്ടിന്റെ മാധുര്യ'ത്തിനു ശേഷം ഇറങ്ങുന്ന രണ്ടാമത്തെ പുസ്തകമാണ് 'ഞാനെങ്ങനെ കമ്യൂണിസ്റ്റായി'. എഴുത്തിന്റെ പാതയിലേക്ക് വൈകി എത്തിയതിനെക്കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ:<br /><br /> 'എനിക്ക് എന്നെപ്പറ്റി ഒരു ധാരണയുണ്ടായിരുന്നു. അത് വേറൊന്നും അല്ല. എന്നില്‍ സര്‍ഗാത്മകത ഇല്ല എന്ന വിചാരം. ചെറുപ്പത്തില്‍ എഴുതി നോക്കിയിട്ടുണ്ട്. പിന്നെ പ്രസംഗത്തിലായി ശ്രദ്ധ. 14 വയസ്സില്‍ പ്രസംഗം തുടങ്ങിയതോടെ പിന്നെ എഴുതാന്‍ നോക്കിയിട്ടില്ല. കാലം കഴിഞ്ഞപ്പോള്‍ സംഗീതനാടക അക്കാദമിയുടെ ഒരു വാര്‍ഷികസമ്മേളനത്തില്‍ മാപ്പിളകലയെക്കുറിച്ച് സംസാരിച്ചത് കുറേപ്പേര് ക്ഷണിച്ചു. റംലാബീഗം, ആയിഷാബീഗം, വി എം കുട്ടി, ബാലകൃഷ്ണന് വള്ളിക്കുന്ന് എന്നിവരെല്ലാം വേദിയിലുണ്ടായിരുന്നു. അവര്‍ ഇതേക്കുറിച്ച് എഴുതാന്‍ എന്നോട് പറഞ്ഞു. പിന്നെ ഇതേ വിഷയം തിരൂര്‍ തുഞ്ചന്‍പറമ്പിലും സംസാരിച്ചു. എം ടി വാസുദേവന്‍ നായരും പരിപാടിക്കുണ്ടായിരുന്നു. അദ്ദേഹമായിരുന്നു ഇത് പുസ്തകരൂപത്തില്‍ ആക്കണമെന്ന് നിര്‍ദേശിച്ചത്. 'മാപ്പിളപ്പാട്ടിന്റെ മാധുര്യ'ത്തിന് കേരളത്തില്‍ അംഗീകാരവും കിട്ടി.<br /><br /> പാടിക്കേട്ട ഓര്‍മയില്‍നിന്നു ചികഞ്ഞെടുത്ത പാട്ടിന്റെ ഈണവും താളവും ഭാവഭംഗിയുമൊക്കെ പകര്‍ത്തി രചിച്ച പുസ്തകത്തില്‍നിന്നുള്ള ഈരാടികളിലേക്കായി പിന്നെ..<br /><br /> 'പൂമകളാണെ ഹുസ്നല്‍ ജമാല്‍<br /><br /> പുന്നാരത്താളം മികന്ത ബീവി.......<br /><br /> ' ചീഫ് വിപ്പ്, മന്ത്രി, എം പി എന്നീ നിലകളിലൊക്കെ പ്രവര്‍ത്തന മികവുമായി കമ്യൂണിസ്റ്റ് പാര്‍ടിയുടെ ജനകീയ നേതാവായി മാറിയ ടി കെ ഹംസ ഇങ്ങനെയൊക്കെയാണ്... ഏറനാടന്‍ ഭാഷയുടെ നാടന്‍ ഭാവുകത്വം മാറാതെ, ഇടയ്ക്കിടക്ക് നര്‍മം വിതറി സംസാരിക്കുന്ന നാട്ടുകാരുടെ 'ഹംസാക്ക'യോട് കൂടുതല്‍ സംസാരിച്ചാല്‍ , അദ്ദേഹം സോക്കറിന്റെയും സിനിമയുടെയും ലോകത്തേക്ക് പോകും. ഉമ്മ പാടിയ മാലപ്പാട്ട് കേട്ട് പാട്ടിനോട് താല്‍പ്പര്യം തോന്നിയ കഥമുതല്‍ , സ്കൂളില്‍ പഠിക്കുമ്പോള്‍ വളര്‍ന്നുതുടങ്ങിയ ഫുട്ബോള്‍ കമ്പംവരെ അതുനീണ്ടു പോയി. സന്തോഷ് ട്രോഫി ടൂര്‍ണമെന്റും ഡ്യൂറന്റ് കപ്പുമെല്ലാം കടന്ന് നിയമസഭാംഗമായിരിക്കെ ഫുട്ബോള്‍ മാച്ചില്‍ പങ്കെടുത്ത ഓര്‍മകളിലേക്കായി പിന്നെ നടത്തം. അന്ന് താന്‍ ആശ്വാസഗോള്‍ നേടിയ കഥ പറയുമ്പോള്‍ ആ മുഴുനീള രാഷ്ട്രീയക്കാരന്റെ മുഖത്ത് കണ്ടത് ഗോളടിച്ച സന്തോഷം.<br /><br /> മാപ്പിളപ്പാട്ടിന്റെ ജ്വരത്തില്‍നിന്നും സിനിമയുടെ ലോകമാണ് പിന്നെ തുറന്നത്. കുട്ടിക്കാലംമുതല്‍ സിനിമാക്കമ്പവും തലയ്ക്കു പിടിച്ചിരുന്നു. കോഴിക്കോട് നിന്നാണ് ആദ്യം സിനിമ കണ്ടത്. അതും തിക്കുറിശി നായകനായ 'സ്ത്രീ' എന്നചിത്രം. പിന്നെ വണ്ടൂരിലും തിയറ്റര്‍ എത്തി. അങ്ങനെ തമിഴ്, ഹിന്ദി ചിത്രങ്ങള്‍ കാണാന്‍ തുടങ്ങി. ഹിന്ദിതാരം ദിലീപ് കുമാറിന്റെ ചരിത്രം വായിച്ച് ആവേശം കൊണ്ട കാലമായിരുന്നു അന്ന്. സിനിമയില്‍ എന്നും ഏറ്റവും ആരാധന തോന്നിയത് ദിലീപ്കുമാറിനോടാണ്.<br /><br /> 'പണ്ട് വക്കീല്‍വേഷത്തിലിരിക്കുമ്പോള്‍ സ്നേഹിതനായ ശ്രീധരന് വക്കീലിന്റെ അടുത്ത് പ്രാക്ടീസ് ചെയ്ത ആളാണ് മുഹമ്മദ്കുട്ടി. പിന്നെ അയാള്‍ മമ്മൂട്ടിയായി. അദ്ദേഹത്തോട് അന്ന് സൗഹൃദമുണ്ടായിരുന്നു. അന്നേ മമ്മൂട്ടിക്ക് കലാതാല്‍പ്പര്യമുണ്ടായിരുന്നു. മഞ്ചേരിയില്‍ ഹാര്‍മോണിയം തേടി മമ്മൂട്ടി എന്റെടുത്ത് വരും. ഞാന്‍ പാടുമ്പോള്‍ ഇടയ്ക്ക് വെള്ളി വീഴുന്നത് മമ്മൂട്ടിയാണ് ചൂണ്ടിക്കാണിച്ചത്'.<br /><br /> രാഷ്ട്രീയവും സാഹിത്യവും സിനിമയും സ്പോര്‍ട്സും സംഗീതവും തുടങ്ങി ഏതു വിഷയം സംസാരിച്ചാലും ടി കെ ഹംസയ്ക്ക് പറയാന്‍ ഒരുപാടുണ്ടാകും. സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ കാണികളുടെ മനം കവരുന്ന കണ്കെട്ടു വിദ്യക്കാരനായി മാറും. മാജികിന്റെ താവളമാണ് നിലമ്പൂര്‍ . വാഴക്കുന്നം നമ്പൂതിരി, മലയത്ത്, മുതുകാട് തുടങ്ങിയവരെല്ലാം അവിടെ നിന്നും വന്ന് ലോകമറിയുന്ന മജീഷ്യന്മാരായി. ഹംസയ്ക്ക് മാജികിനോടു കമ്പമുണ്ട്. നിലമ്പൂരിലെ കുഞ്ഞിക്കോയയില്‍നിന്നാണ് കണ്കെട്ടുവിദ്യ അഭ്യസിച്ചത്. പറഞ്ഞു പറഞ്ഞ് കൈയിലെ നാണയമൊളിപ്പിച്ച് ഇത്തിരി മാജിക്കും കാണിക്കാന്‍ തുടങ്ങി ആ ഏറനാട്ടുകാരന് .<br /><br /> കോല്‍ക്കളിയോടുള്ള പ്രിയവും അദ്ദേഹം മറച്ചുവയ്ക്കുന്നില്ല. 'ഇത്ര ശാസ്ത്രീയവും ചടുലവുമായ കളി വേറെയില്ല,' ഹംസ വാചാലനായി.<br /><br /> ഏറനാട്ടില്‍ വണ്ടൂരിനടുത്ത് കൂരാട് എന്ന സ്ഥലത്ത് ടി കെ മുഹമ്മദിന്റെയും പാത്തുമ്മയുടെയും മകനായി 1937ലാണ് ടി കെ ഹംസ ജനിച്ചത്. കാലം മുന്നേറിയപ്പോള്‍ കലയുടെയും സാംസ്കാരികതയുടെയും നിഷ്കളങ്ക സ്പര്‍ശമായി ഏറനാടിനുമപ്പുറത്തേക്ക് അദ്ദേഹം വളര്‍ന്നു. മലപ്പുറത്തുകാരന്റെ തനി നാടന്‍ പ്രസംഗത്തിലൂടെ ജനങ്ങളുടെ ഹൃദയത്തിലേക്കു പ്രവേശിച്ച അദ്ദേഹം എഴുത്തിന്റെ വഴികളിലേക്കും കടന്നു. അതു തുടങ്ങുന്നതിനെപ്പറ്റി ഒരിക്കല്‍ എം എന്‍ കാരശ്ശേരി അദ്ദേഹത്തോട് പറഞ്ഞുനിങ്ങളുടെ അനുഭവം നിങ്ങള്‍ക്ക് മാത്രമേ പറയാന്‍ കഴിയുകയുള്ളൂ. അങ്ങനെ ഒരു പ്രത്യയശാസ്ത്രം മുറുകെപ്പിടിച്ച് ഒരു പ്രസ്ഥാനത്തിന്റെ ഭാഗമായി മാറിയ അനുഭവങ്ങളാണ് 'ഞാനെങ്ങനെ കമ്യൂണിസ്റ്റായി' എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നത്.<br /><br /> പുസ്തകത്തിന് ആ പേരു വരാന്‍ തന്നെ ഒരു കാരണമുണ്ട്. അതേക്കുറിച്ച് ടി കെ ഹംസ പറയുന്നതിങ്ങനെ:<br /><br /> 'ഞാനൊരിക്കലും ഒരാളുടെയും നിര്‍ബന്ധത്തിനോ ക്ഷണം കൊണ്ടോ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ വന്നതല്ല. കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആശയാദര്‍ശങ്ങള്‍ നന്നേ ചെറുപ്പത്തില്‍ തന്നെ എന്റെ മനസ്സില്‍ തട്ടാനിടയായ പല സാഹചര്യങ്ങളുമുണ്ടായിരുന്നു. അത് കൃഷിപ്പണിക്കാരും ചെത്തുപ്പണിക്കാരുമായിട്ടുള്ള ചെറുപ്പത്തിലേയുള്ള ബന്ധവും, ബാല്യകാലത്ത് ബീഡിത്തെറുപ്പുകാരുമായിട്ടുള്ള അടുപ്പവും, തൊഴിലാളിവര്‍ഗപ്രശ്നങ്ങള്‍ അടുത്തറിയാന്‍ ഇടയായി. അതിന്റെ സാമൂഹ്യപ്രസക്തിയെക്കുറിച്ച് ആലോചിക്കാനും ഇടയായി. അങ്ങിനെ ഒരു സന്ദര്‍ഭം വന്നപ്പോള്‍ , 1953 മുതല്‍ ഞാനൊരു കമ്യൂണിസ്റ്റ് അനുഭാവിയായി.<br />
<b>*എ. പി. സജീഷ്</b></div>Jawahar Dreamshttp://www.blogger.com/profile/10058279601354670256noreply@blogger.com1tag:blogger.com,1999:blog-6508989714874750850.post-54309914510724025792011-11-28T00:27:00.001+05:302011-11-28T00:30:39.618+05:30Mullaperiyar Dam<div dir="ltr" style="text-align: left;" trbidi="on">
<div class="MsoNormal">
<span style="font-size: small;">Mullaperiyar Dam</span></div>
<span style="font-size: small;">
</span><div class="MsoNormal">
<span style="font-size: small;">During 1895 it was commissioned</span></div>
<span style="font-size: small;">
</span><div class="MsoNormal">
<span style="font-size: small;">Designed by Er: Penny Kuik</span></div>
<span style="font-size: small;">
</span><div class="MsoNormal">
<span style="font-size: small;">With a life Span of 50 years</span></div>
<span style="font-size: small;">
</span><div class="MsoNormal">
<span style="font-size: small;">Recommended for reconstruction during 1979</span></div>
<span style="font-size: small;">
</span><div class="MsoNormal">
<span style="font-size: small;">Dam is on fault Zone</span></div>
<span style="font-size: small;">
</span><div class="MsoNormal">
<span style="font-size: small;">Repeated tremors are occurring </span></div>
<span style="font-size: small;">
</span><div class="MsoNormal">
<span style="font-size: small;">Last one with intensity 3.4</span></div>
<span style="font-size: small;">
</span><div class="MsoNormal">
<span style="font-size: small;">Epicenter of earth quake is only 34 K M from dam</span></div>
<span style="font-size: small;">
</span><div class="MsoNormal">
<span style="font-size: small;">Now maximum storage is +136 feet </span></div>
<span style="font-size: small;">
</span><div class="MsoNormal">
<span style="font-size: small;">Water capacity is 15 T M C</span></div>
<span style="font-size: small;">
</span><div class="MsoNormal">
<span style="font-size: small;">Possibility of tremor of intensity 6 to 6.5</span></div>
<span style="font-size: small;">
</span><div class="MsoNormal">
<span style="font-size: small;">Now there are<span>
</span>repeated tremors </span></div>
<span style="font-size: small;">
</span><div class="MsoNormal">
<span style="font-size: small;">20 quakes reported after july 26 2011</span></div>
<span style="font-size: small;">
</span><div class="MsoNormal">
<span style="font-size: small;">Strengthening of structure programmed during 1979.</span></div>
<span style="font-size: small;">
</span><div class="MsoNormal">
<span style="font-size: small;">Some grouting done after </span></div>
<span style="font-size: small;">
</span><div class="MsoNormal">
<span style="font-size: small;">No foundation strengthening yet done.</span></div>
<span style="font-size: small;">
</span><div class="MsoNormal">
<span style="font-size: small;">Is the 116 years structure can function<span> </span>safely<span>
</span>?</span></div>
<span style="font-size: small;">
</span><div class="MsoNormal">
<span style="font-size: small;">Alternate Dam is the only Solution?</span></div>
<span style="font-size: small;">
</span><div class="MsoNormal">
<span style="font-size: small;">Life threat of 30 lakhs people in Kerala</span></div>
<span style="font-size: small;">
</span><div class="MsoNormal">
<span style="font-size: small;">Are we waiting for an unhappy event ?</span></div>
<span style="font-size: small;">
</span><div class="MsoNormal">
<span style="font-size: small;">Earth Quake and its intensity cannot be predicted in advance</span></div>
<span style="font-size: small;">
</span><div class="MsoNormal">
<span style="font-size: small;">On an Unhappy event nothing can be by Disaster Management
Team ?</span></div>
<span style="font-size: small;">
</span><div class="MsoNormal">
<span style="font-size: small;">How the Disaster management team reaches The Dam site<span> </span>?</span></div>
<span style="font-size: small;">
</span><div class="MsoNormal">
<span style="font-size: small;">Bridges at periyar, Chappathu and Cheruthoni fails due to
water bomb?</span></div>
<span style="font-size: small;">
</span><div class="MsoNormal">
<span style="font-size: small;">Total failure of C D Works in roads<span> </span>?</span></div>
<span style="font-size: small;">
</span><div class="MsoNormal">
<span style="font-size: small;">Whole transportation net work fails and idduki district will
divide</span></div>
<span style="font-size: small;">
</span><div class="MsoNormal">
<span style="font-size: small;">Possibility of failure of cheruthoni<span> </span>, kulamavu<span>
</span>and Iddukki arch dam </span></div>
<span style="font-size: small;">
</span><div class="MsoNormal">
<span style="font-size: small;">Cannot be forgotten?</span></div>
<span style="font-size: small;">
</span><div class="MsoNormal">
<span style="font-size: small;">K S E B and Irrigation has to study the after effects of an
event ?</span></div>
<span style="font-size: small;">
</span><div class="MsoNormal">
<span style="font-size: small;">District administration and Roads to choke out solution of
conveyance net work ?</span></div>
<span style="font-size: small;">
</span><div class="MsoNormal">
<span style="font-size: small;">Disaster management is in chides stage.</span></div>
<span style="font-size: small;">
</span><div class="MsoNormal">
<span style="font-size: small;">Give Training to N G O ‘s, Fire force, Police and Navy to do
need full </span></div>
<span style="font-size: small;">
</span><div class="MsoNormal">
<span style="font-size: small;">Strengthen Fire Force and Start units at Kumily ,Vadiperiyar
and Peer made</span></div>
<span style="font-size: small;">
</span><div class="MsoNormal">
<span style="font-size: small;">With required<span> </span>trained
staff, equipments and vehicle</span></div>
<span style="font-size: small;">
</span><div class="MsoNormal">
<span style="font-size: small;">Give training <span> </span>to
people to face situations</span></div>
<span style="font-size: small;">
</span><div class="MsoNormal">
<span style="font-size: small;">Installation of additional seismograph’s will never help the
poor people going to be affected</span></div>
<span style="font-size: small;">
</span><div class="MsoNormal">
<span style="font-size: small;">For disaster management Choke out a correct program.</span></div>
<div class="MsoNormal">
<span style="font-size: small;"><b>*ബിജു.വി. </b></span></div>
</div>Jawahar Dreamshttp://www.blogger.com/profile/10058279601354670256noreply@blogger.com0tag:blogger.com,1999:blog-6508989714874750850.post-40608483890503337392011-11-25T22:49:00.000+05:302011-11-25T22:49:51.584+05:30സദാചാര പൊലീസും ജനാധിപത്യ സദാചാരവും<div dir="ltr" style="text-align: left;" trbidi="on"><div style="text-align: justify;">കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരില്‍ ഷാഹിദ്ബാവ എന്ന ഇരുപത്താറുകാരന് കൊല്ലപ്പെട്ടത് കേരളത്തെയാകെ ഞെട്ടിപ്പിച്ച വാര്‍ത്തയായിരുന്നു. ഗള്‍ഫില്‍നിന്ന് ഈയിടെ തിരിച്ചെത്തിയ ഷാഹിദിനെ അദ്ദേഹത്തിെന്റ സുഹൃത്തിെന്റ വീട്ടിെന്റ അടുത്തുവെച്ചാണ് ഇരുപതോളം പേര് ചേര്‍ന്ന് മര്‍ദ്ദിച്ചത്. ആശുപത്രിയില്‍വെച്ച് മരിക്കുകയും ചെയ്തു. സുഹൃത്തിെന്റ ഭാര്യയുമായി ഇയാള്‍ക്കുണ്ടായിരുന്ന ബന്ധത്തെച്ചൊല്ലിയായിരുന്നത്രേ ആക്രമണം നടന്നത്. ഇത്തരം സദാചാര പൊലീസ് ചമയുന്ന സംഭവങ്ങള്‍ കേരളത്തില്‍ പലയിടത്തായി നടക്കുന്നുണ്ട്. ഈ സംഭവത്തോടൊപ്പം തൊടുപുഴയില്‍ സ്വന്തം പെങ്ങളെ കൂട്ടാന്‍ചെന്ന ഒരു എസ്ഐയെ കുറെപ്പേര് ചേര്‍ന്ന് ആക്രമിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുറ്റ്യാടിയില്‍ മിശ്രവിവാഹത്തിനു തയ്യാറായി റെജിസ്റ്റര്‍ ഓഫീസില്‍ എത്തിയ പെണ്‍കുട്ടിയെ കുറെപ്പേര് ചേര്‍ന്ന് തട്ടിക്കൊണ്ടുപോയ സംഭവം റിപ്പോര്‍ട്ടുചെയ്യപ്പെട്ടിരുന്നു. ജാതിക്കും മതത്തിനും അതീതമായ പ്രണയങ്ങള്‍ , അവിഹിതബന്ധങ്ങള്‍ തുടങ്ങിയവയെല്ലാം സദാചാരലംഘനമാണെന്ന് ആരോപിച്ച് അവരെ നാട്ടുകാര്‍ കൈകാര്യംചെയ്യുന്ന പ്രവണത ശക്തമാണ്.<br />
<br />
<br />
<br />
വ്യക്തമായ ജാതി മത താല്പര്യങ്ങളുള്ളവരാണ് പൊതുവില്‍ സദാചാര പൊലീസ് ചമയുന്നത്. ചിലയിടങ്ങളില്‍ രാഷ്ട്രീയ സംഘടനകളില്‍ പെട്ടവരും സദാചാര പൊലീസായി മാറാറുണ്ട്. സദാചാരം എന്നാല്‍ എന്ത്? നിയമപരമായും അല്ലാതെയും സ്ത്രീപുരുഷ ബന്ധങ്ങളിലാണ് സദാചാരം ഒതുങ്ങിനില്ക്കുന്നത്. മോഷണം, പിടിച്ചുപറി, മര്‍ദ്ദനങ്ങള്‍ , കൊലപാതകങ്ങള്‍ മുതലായവ കുറ്റകൃത്യങ്ങളായി കരുതുമെങ്കിലും അവ 'സദാചാര'ത്തിെന്റ പ്രശ്നങ്ങളായി കരുതപ്പെടുന്നില്ല. ടോട്ടല്‍ ഫോര്‍ യു തട്ടിപ്പും നാനോ എക്സല്‍ തട്ടിപ്പുമൊക്കെ തട്ടിപ്പുകളാണ്. സദാചാര പ്രശ്നങ്ങളല്ല. അതായത് സദാചാരം സ്ത്രീപുരുഷബന്ധങ്ങളെപ്പറ്റിയുള്ള സാമൂഹ്യധാരണകളില്‍നിന്നാണ് രൂപപ്പെടുന്നത്. നിയമസംഹിതകളിലെ സദാചാര സങ്കല്പം സ്ത്രീപുരുഷ ബന്ധങ്ങളുടെ ഐക്യദാര്‍ഢ്യം ഉറപ്പുവരുത്തുന്നതിനുവേണ്ടിയാണ്. സ്ത്രീപുരുഷബന്ധങ്ങളെ തകര്‍ക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് പരപുരുഷബന്ധം അല്ലെങ്കില്‍ പരസ്ത്രീ ബന്ധമാണെന്ന് നിയമം വിലയിരുത്തുന്നു. വ്യഭിചാരം വിവാഹമോചനം നേടുന്നതിന് മതിയായ കാരണമാണ്. വിവാഹം വേര്‍പെടുത്തുന്നതിന് മറ്റു കാരണങ്ങള്‍ ഇക്കാലത്ത് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഗാര്‍ഹിക പീഡനം, ഭാര്യയെ അവഹേളിക്കുക, കുടുംബം നോക്കാതിരിക്കുക, സ്വത്ത് അപഹരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയവയും വേര്‍പെടുത്തുന്നതിലേക്കു നയിക്കാം. പക്ഷേ, അവയൊന്നും സദാചാര ലംഘനമായി കരുതപ്പെടുന്നില്ല. അതായത്, സദാചാരം പൂര്‍ണ്ണമായി ലൈംഗിക സദാചാരത്തെക്കുറിച്ചുള്ള സങ്കല്പമാണ്. ലൈംഗികതയുടെ മേലുള്ള നിയന്ത്രണമാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. ലൈംഗിക സദാചാരത്തിെന്റ പരിമിതികള്‍ ലൈംഗികതയുടെ മേലുള്ള പലവിധത്തിലുള്ള നിയന്ത്രണങ്ങള്‍ എല്ലാ സമൂഹങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗോത്രവര്‍ഗസമൂഹങ്ങളില്‍പോലും ഗോത്ര സമൂഹം നിര്‍ണ്ണയിക്കുന്ന ചില പൊതുഘടകങ്ങള്‍ക്കുള്ളിലാണ് ലൈംഗികത നിര്‍വചിക്കപ്പെടുന്നത്. ഇന്നത്തെ സമൂഹത്തില്‍ സ്വതന്ത്ര ലൈംഗികതയ്ക്കുവേണ്ടി വാദിക്കുന്നവര്‍ ഉണ്ടെങ്കിലും അവര്‍ ഒരു ചെറു ന്യൂനപക്ഷമാണ്.<br />
<br />
<br />
ലൈംഗിക സദാചാരത്തെക്കുറിച്ചുള്ള നിര്‍വചനങ്ങള്‍ സമൂഹഘടനയനുസരിച്ച് മാറുന്നതും നമുക്കു കാണാം. പ്രാചീന ഇന്ത്യന്‍ സമൂഹത്തില്‍ ഒരുകാലത്ത് ബഹുഭര്‍ത്തൃത്വവും ബഹു ഭാര്യത്വവും നിലനിന്നിരുന്നു. പിന്നീട് നിയോഗം എന്ന പേരില്‍ മരിച്ചുപോയ ഭര്‍ത്താവിെന്റ സഹോദരനെ സ്വീകരിക്കുന്ന സമ്പ്രദായം അടുത്ത കാലംവരെ ഇന്ത്യന്‍ സമൂഹത്തില്‍ നിലനിന്നു. കേരളത്തിലെ ചില സമുദായങ്ങളില്‍ സഹോദരന്മാരെ ഭര്ത്താക്കന്മാരായി സ്വീകരിക്കുന്ന സമ്പ്രദായവും നിലനിന്നുപോന്നു. മരുമക്കത്തായം മറ്റൊരു രീതിയിലുള്ള സ്ത്രീപുരുഷബന്ധ സങ്കല്പമാണ്. നമ്പൂതിരിമാരും നായന്മാരും തമ്മിലുണ്ടായിരുന്ന സംബന്ധങ്ങള്‍ അടുത്ത കാലത്തു മാത്രമാണ് ഇല്ലാതെയായത്. ഇത്തരം വ്യത്യസ്ത വിവാഹമുറകളിലെല്ലാം വ്യത്യസ്ത സദാചാര സങ്കല്പങ്ങള് നിലനിന്നതായി കാണാം. മദ്ധ്യകാല ഇന്ത്യയില്‍ കുലസ്ത്രീകളെ ചാരിത്ര്യത്തിെന്റയും പരിശുദ്ധിയുടെയും പ്രതിരൂപങ്ങളായി കണ്ടിരുന്നെങ്കില്‍ അതിനെതിരായ ഗണികാ സങ്കല്പവും അംഗീകരിക്കപ്പെടുന്നു. സദാചാരത്തിെന്റ മാനദണ്ഡങ്ങള്‍ ഇവര്‍ക്കുണ്ട്. രണ്ടുകൂട്ടര്‍ക്കും വെവ്വേറെയാണ്. ഇന്ത്യയില്‍ നിലവിലിരുന്ന അനുലോമ പ്രതിലോമ വിവാഹങ്ങള്‍ സദാചാരങ്ങളുടെ മാനദണ്ഡങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ബ്രാഹ്മണ പുരുഷന്മാര്ക്ക് മറ്റേതു വര്‍ണങ്ങളില്‍നിന്നും സ്ത്രീകളെ സ്വീകരിക്കാം. ബ്രാഹ്മണസ്ത്രീകള്‍ക്ക് അത് നിന്ദ്യമാണ്. അതുകൊണ്ടാണല്ലോ പരപുരുഷന്മാരെ പ്രണയിച്ച ബ്രാഹ്മണസ്ത്രീകളെ 'അടുക്കളദോഷം' ചുമത്തി ഇല്ലങ്ങളില്‍നിന്ന് പുറത്താക്കി പടിയടച്ച് പിണ്ഡംവെയ്ക്കാനാരംഭിച്ചത്.<br />
<br />
<br />
അതേസമയം കുറിയേടത്ത് താത്രിയുടെ സ്മാര്‍ത്ത വിചാരത്തിനോടൊപ്പം നടത്താന്‍ കൊച്ചി മഹാരാജാവ് കല്പിച്ച പുരുഷവിചാരം നമ്പൂതിരിമാരുടെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തുകയും ചെയ്തു. സദാചാരലംഘനം അന്നും ഇന്നും നടത്തുന്നത് സ്ത്രീകളാണ് എന്നാണ് സങ്കല്പം. ഇവിടെ സാമുദായിക ബുദ്ധിജീവികളും സദാചാര പൊലീസുകാരും വിശദീകരിക്കേണ്ട ഒരു കാര്യമുണ്ട്. സ്ത്രീപുരുഷ ബന്ധങ്ങളില്‍ വളര്‍ന്നുവരേണ്ട സ്വാഭാവികമായ സൗഹൃദവും തുല്യതയും പരസ്പരവിശ്വാസവും നശിപ്പിക്കുകയും യാന്ത്രികമായ അടിമത്തബോധവും സ്ത്രീപുരുഷ ബന്ധങ്ങള്‍ ഭോഗത്തിനുവേണ്ടി മാത്രമാണെന്ന ധാരണയും വളര്‍ത്തുകയും മാത്രമാണ് അവര്‍ ചെയ്യുന്നത്. കൂടുതല്‍ വിലക്കുകള്‍ ഏര്‍പ്പെടുത്തുംതോറും ഈ ധാരണകള്‍ കൂടുതല്‍ വളരുന്നു. പ്രണയം, വിവാഹം തുടങ്ങിയവയുടെ മാനവിക വശങ്ങള് നശിപ്പിക്കപ്പെടുന്നു. ഇതിലൂടെയാണ് മനുഷ്യര്‍ സ്വര്‍ഗരാജ്യത്തോടടുക്കുന്നത് എന്നു പഠിപ്പിക്കുന്നത് മതങ്ങള്‍ പ്രചരിപ്പിക്കുന്ന സ്നേഹം, സാഹോദര്യം മുതലായ സങ്കല്പങ്ങള്ക്കുപോലും എതിരല്ലേ? ചലനത്തിനും വാക്കിനുംപോലും വിലക്കുകളുള്ള സമൂഹങ്ങളില്‍ സാഹോദര്യം പുലരില്ലെന്നതിന് ഇതുവരെയുള്ള മത സമൂഹങ്ങളുടെ അനുഭവങ്ങള്‍തന്നെ തെളിവാണ്. ഈയിടെയായി നമ്മുടെ സദാചാരബോധത്തിെന്റ വികൃതമായ വശം പ്രത്യക്ഷപ്പെട്ടിരുന്നു. തൃശൂര്‍ ജില്ലയിലെ ഒരു എല്‍ പി സ്കൂളില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയെ അദ്ധ്യാപകന് പീഡിപ്പിച്ചതായി പരാതിയുണ്ടായി. കുറ്റമാരോപിക്കപ്പെട്ട അധ്യാപകനെ സംരക്ഷിക്കുന്നതിനാണ് നാട്ടുകാരടക്കം വ്യഗ്രത കാണിച്ചത്. പെണ്‍കുട്ടിയുടെമേല്‍ പഴിചാരാന്‍ ശ്രമം നടന്നു. കാരണം കുട്ടിയുടെ അമ്മ ചീത്തയാണെന്നായിരുന്നു ആരോപണം. അപ്പോള്‍ അമ്മയുടെമേല്‍ ചാരിയ സദാചാര ലംഘനത്തിെന്റ കുറ്റം പ്രായപൂര്‍ത്തിയെത്താത്ത കുട്ടിയുടെമേലും ആരോപിക്കപ്പെട്ടു. അവസാനം സ്കൂള്‍ അധ്യാപകനുമേല്‍ നടപടിയുണ്ടായെങ്കിലും ആവശ്യമായ 'സദാചാര ചര്‍ച്ച'കള്‍ നാട്ടില്‍ നടന്നുകഴിഞ്ഞിരുന്നു. പീഡനത്തിനിരയായ കുട്ടിക്കും കുടുംബത്തിനും സമൂഹത്തില്‍ നേരിടേണ്ടിവന്ന ഒറ്റപ്പെടല്‍ അതിെന്റ ഫലമായിരുന്നു. സദാചാര പൊലീസ് ചമയുന്നവര്‍ സദാചാര സങ്കല്പങ്ങള് മാറിമറയുന്ന സാഹചര്യങ്ങളില്‍ , ഇന്നത്തെ സദാചാരസങ്കല്പങ്ങള് സൃഷ്ടിക്കുന്നതാര് എന്ന് പരിശോധിക്കേണ്ടതാണ്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട വിഭാഗം സംഘടിത മതങ്ങളാണ്. സംഘടിത മതങ്ങള്‍ക്ക് അവരുടേതായ നിയമസംഹിതകളുണ്ട്. നിയമസംഹിതകള്‍ ലംഘിക്കുന്നവര്‍ക്ക് അവരുടേതായ ശിക്ഷാവിധികളുണ്ട്. ഇവയില്‍ ശിക്ഷാവിധികള്‍ ഇന്ന് ഗവണ്മെന്റ് നടപ്പിലാക്കുന്ന നിയമസംഹിതകളുടെ ഭാഗമായി മാറുകയാണ്. എങ്കിലും സ്വന്തം നിയമാവലികള്‍ സമാന്തരമായിത്തന്നെ നടപ്പിലാക്കണമെന്ന് ശാഠ്യംപിടിക്കുന്ന ഗ്രൂപ്പുകള്‍ ഇന്ന് മതങ്ങള്‍ക്കുള്ളിലുണ്ട്. അവരാണ് ഇപ്പോള്‍ സദാചാര പൊലീസായി മാറുന്നത്. സംഘടിത മതങ്ങളുടെ നിയമസംഹിതകള്‍ ഏകഭര്‍ത്തൃത്വത്തിെന്റയും അതിനെ നിലനിര്‍ത്താനുള്ള സദാചാര സങ്കല്പങ്ങളുടെയും അടിസ്ഥാനത്തിലുള്ളതാണ്. പരമ്പരാഗതമായ ചാരിത്ര്യത്തിെന്റയും പരിശുദ്ധിയുടെയും സങ്കല്പം കൂടാതെ ഉത്തരവാദിത്വബോധം, സാമ്പത്തികമായ വിധേയത്വം, കുടുംബത്തോടുള്ള കടമകള്‍ , വീട്ടമ്മ സങ്കല്പം തുടങ്ങി ഒട്ടനവധി ബാധ്യതകള്‍കൂടി സ്ത്രീകളുടെ ചുമലില്‍ വരുന്നു. ഇതിനെ ആധാരമാക്കി ഉടുപ്പ്, നടപ്പ്, മറ്റു പുരുഷന്മാരും സ്ത്രീകളുമായുള്ള ചങ്ങാത്തം, തൊഴില്‍ സമയം തുടങ്ങിയവയിലെല്ലാം ക്രമീകരണങ്ങള്‍ വരുന്നു. സ്ത്രീപുരുഷന്മാരുടെ ചലനങ്ങള്‍ മുഴുവന്‍ ഇത്തരത്തില്‍ ക്രമീകരിക്കുന്ന വിധത്തിലുള്ള ഇടപെടലുകള്‍ ഇന്ന് മുഖ്യമതങ്ങളെല്ലാം നടത്തുന്നുണ്ട്. വിവാഹങ്ങളും കുടുംബജീവിതവുമെല്ലാം നിരവധി ഔപചാരികതകളുടെ ചട്ടക്കൂട്ടിലൊതുങ്ങുകയും അവയെ ചെറിയ തോതില്‍ ലംഘി ക്കാനുള്ള ശ്രമങ്ങളെപ്പോലും ചാരപ്പണി നടത്തി പിടിക്കുന്ന സംവിധാനങ്ങള്‍ വളര്‍ന്നുവരുകയും ചെയ്യുന്നു. ഇന്നുള്ള ഐടിമൊബൈല്‍ നെറ്റ്വര്ക്കുകള് ഇത്തരത്തിലുള്ള വിവരവിനിമയത്തിന് പ്രയോജനപ്പെടുന്നു. ഇത്തരം നെറ്റ്വര്‍ക്കുകള്‍ക്ക് രാഷ്ട്രീയ, സാമൂഹ്യ സംഘടനകളുടെയും മതപ്രസ്ഥാനങ്ങളുടെയും പിന്‍ബലം ലഭിക്കുന്നതോടെ സദാചാര പൊലീസിങ്ങിന് അധികാര സ്ഥാനം കിട്ടുന്നു. കൊടിയത്തൂരും കുറ്റ്യാടിയും മറ്റും പ്രവര്‍ത്തിച്ചവര്‍ ഇത്തരം ആളുകളാണ്. സ്വന്തം സമുദായത്തില്‍പെട്ടവരുടെ വീടുകളുടെ പുറത്തും അകത്തുമെല്ലാം ഇവരുടെ കണ്ണുകള്‍ എത്തുന്നു ണ്ടെന്നതിന് കൊടിയത്തൂര്‍ സംഭവം തെളിവാണ്. ഒരു പെണ്‍കുട്ടിക്ക് പ്രേമലേഖനം കൊടുത്തുവെന്നു പറഞ്ഞ് വേറൊരു യുവാവിനെ കൊടിയത്തൂര്‍തന്നെ മര്‍ദ്ദിച്ചത് ഈ പൊലീസി ങ്ങിെന്റ വ്യാപ്തി തെളിയിക്കുന്നു. മര്‍ദ്ദിച്ചത് യുവാവിനെയാണെങ്കിലും നിയന്ത്രിക്കപ്പെടുന്നത് പെണ്‍കുട്ടിയാണ് എന്നതും ശ്രദ്ധിക്കണം. ഇവിടെ സദാചാര പൊലീസ് ഉത്തരം പറയേണ്ട മറ്റു കാര്യങ്ങളുമുണ്ട്. അവര്‍ എന്തിന് ഉടുപ്പിലും നടപ്പിലും വാക്കിലും പ്രവൃത്തിയിലുമടക്കം സ്ത്രീപുരുഷന്മാരുടെ സകല പ്രവര്‍ത്തന ങ്ങളെയും നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു? പ്രേമലേഖനമെഴുത്ത് ചരിത്രത്തില്‍ മുഴുവന്‍ പ്രത്യക്ഷപ്പെടുന്ന പ്രതിഭാസമാണ്. ഏതെങ്കിലും ഒരു പ്രത്യേക മതത്തിലൊതുങ്ങുന്നതുമല്ല. പ്രത്യേക ലേഖനത്തെപ്പറ്റി പരാതികളുണ്ടെങ്കില്‍ പരിഹരിക്കാം. അതല്ലാതെ അത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവരെയൊക്കെ ഭേദ്യം ചെയ്യുന്നത് തികഞ്ഞ കാടത്തമാണ്. മതങ്ങളുടെ വിലങ്ങില്‍ ഇത്തരത്തില്‍ പൂട്ടിയിടുന്നതുകൊണ്ട് എന്ത് സ്വര്‍ഗരാജ്യമാണ് ലഭിക്കുക എന്ന് വിശദീകരിക്കാന്‍ സദാചാര പൊലീസുകാര്‍ തയ്യാറാകേണ്ടതാണ്. സദാചാര പൊലീസിങ്ങിെന്റ മനോവ്യാപാരം എന്താണെന്നുള്ളതിന്, പ്രമുഖ സാമുദായിക ബുദ്ധിജീവിയായ ഒ അബ്ദുല്ല ഈ സംഭവത്തോട് പ്രതികരിച്ച രീതിതന്നെ തെളിവാണ.് ഷാഹിദ്ബാവയുടെ കൊലപാതകത്തെ അപലപിച്ച അബ്ദുല്ല, കൊലപാതകികളുടെ ഉദ്ദേശ്യത്തെ ന്യായീകരിക്കാനാണ് തുടര്‍ച്ചയായി ശ്രമിച്ചത്. ഇതിലുള്‍പ്പെട്ട സ്ത്രീക്ക് ഒരു ഭര്‍ത്താവുണ്ടെന്ന് ഓര്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതായത് ഷാഹിദിന്റെ കുറ്റം വ്യഭിചാരമാണ്. അത് മരണം അര്‍ഹിക്കുന്ന കുറ്റമാണ്. മരണശിക്ഷ വിധിക്കാനുള്ള അര്‍ഹത ഇന്നത്തെ ഇന്ത്യന്‍ നിയമപ്രകാരം കൊലപാതകികള്‍ക്കില്ലെന്ന് അബ്ദുല്ല അംഗീകരിക്കുന്നു. അതേസമയം കുറ്റം വ്യഭിചാരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. അതായത് ഇന്ത്യന്‍ നിയമവ്യവസ്ഥയനുസരിക്കുന്ന പൗരനെന്ന നിലയില്‍ കൊലപാതകത്തെ അബ്ദുല്ല അപലപിക്കുന്നു. അതേസമയം അബ്ദുല്ലയുടെ മതപരമായ സദാചാരബോധം അതിനുനേരെ എതിരായി ചിന്തിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഈ ആശയക്കുഴപ്പത്തെ സ്വന്തം സദാചാരസംഹിതയുടെ അടിസ്ഥാനത്തില്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നവരാണ് സദാചാര പോലീസുകാരായിത്തീരുന്നത്. അത്തരം ആളുകളുടെ 'സദുദ്ദേശ്യ'ത്തോടുള്ള അനുഭാവം പ്രകടിപ്പിക്കാന്‍ അബ്ദുല്ലയെപ്പോലുള്ള ബുദ്ധിജീവികള്‍ എന്നും തയ്യാറാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ 'സദുദ്ദേശ്യം' തന്നെയാണോ സദാചാര പെലീസിങ്ങിനെ സ്വാധീനിക്കുന്നത്? സദുദ്ദേശ്യമായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ഷാഹിദ്ബാവയ്ക്ക് അയാളുടെ നിലപാട് വിശദീകരിക്കാനുള്ള അവസരം ലഭിക്കുമായിരുന്നു. ഇതില്‍പെട്ട സ്ത്രീയുടെയും ഭര്‍ത്താവിെന്റയും വിശദീകരണങ്ങള്‍കൂടി ലഭിക്കുമായിരുന്നു. അതിനുശേഷം യുക്തമായ തീരുമാനം സുതാര്യമായി, ജനാധിപത്യപരമായി, സ്വീകരിക്കാനുള്ള അവസരമുണ്ടാകുമായിരുന്നു. അങ്ങിനെയൊന്നും ഇവിടെയുണ്ടായില്ല. അത്തരത്തിലുള്ള നീതിന്യായക്രമം പാടില്ലെന്നുള്ള ധാരണയും ഉണ്ടായിരുന്നു. കൊലപാതകത്തിന് രണ്ട് പ്രയോജനങ്ങളുണ്ട്. ഒന്ന്, ഒരാളെ പൂര്‍ണമായി ഒഴിവാക്കാം; രണ്ട്, അയാളുടെ കൈവശമുള്ള വിവരങ്ങളും അഭിപ്രായങ്ങളും അയാള്‍ ഒരുപക്ഷേ ഉന്നയിക്കാനിടയുള്ള ന്യായീകരണങ്ങളും അതുപോലെ ഇല്ലാതാക്കാം. ഇതില്‍ രണ്ടാമത്തേത് ജനാധിപത്യപരമായ നീതിക്രമത്തിന് ആവശ്യമാണ്. അതുപോലെ ആവശ്യമാണ് സ്ത്രീയുടെയും അവരുടെ ഭര്‍ത്താവിെന്റയും നിലപാടുകളും. ഇതെല്ലാം സദാചാര പോലീസുകാര്‍ ഒറ്റയടിക്ക് ഇല്ലാതാക്കുന്നു. സദാചാര പോലീസ് മുറകള്‍ ജനാധിപത്യവിരുദ്ധമായി തീരുന്നത് ഇങ്ങനെയാണ്. ഇതുകൂടാതെ സ്വന്തം സദാചാര സംഹിതകളെ ജനാധിപത്യവ്യവസ്ഥ നിഷ്കര്‍ഷിക്കുന്ന നീതിന്യായ രൂപങ്ങള്‍ക്ക് പകരംവെച്ച് വിധി നടപ്പിലാക്കുന്നതിലൂടെ സദാചാരപോലീസുകാര്‍ ഫാസിസ്റ്റായി മാറുകയും ചെയ്യുന്നു.<br />
<br />
<br />
പ്രണയത്തിെന്റയും വിവാഹത്തിെന്റയും സഞ്ചാരത്തിെന്റയും മേല്‍ സദാചാരപോലീസിന്റെ കടന്നാക്രമണങ്ങള്‍ ഫാസിസത്തിെന്റ പ്രകടരൂപമാണ്. പ്രണയം ജാതിമതങ്ങള്‍ ലംഘിച്ചാലും സ്വസമുദായത്തില്‍നിന്നു തന്നെയായാലും ശക്തമായി എതിര്‍ക്കപ്പെടുന്നു. 'വീട്ടുകാര്‍ അറിഞ്ഞുള്ള' ബന്ധങ്ങള്‍ മതിയെന്ന് നിഷ്കര്‍ഷിക്കുന്നു. വിവാഹങ്ങള്‍ക്കുമേല്‍ മതസമുദായങ്ങള്‍ ശക്തമായ ആധിപത്യം ഉറപ്പിക്കുന്നു. കേന്ദ്ര ഗവണ്മെന്റ് കൊണ്ടുവന്ന വിവാഹ രജിസ്ട്രേഷനെതിരായി മതസമുദായങ്ങള്‍ ശബ്ദമുയര്‍ത്തിയത് ഈയിടെയാണ്. സാമുദായിക സ്വാധീനം ശക്തമായ സ്ഥലങ്ങളില്‍ സ്ത്രീകളുടെ സഞ്ചാരസ്വാതന്ത്ര്യംപോലും സമുദായശക്തികളുടെ മേല്‍നോട്ടത്തിന് വിധേയമാകുന്നു. സംസാരവും ഇടപഴകലും കൂടാതെ വെറും വാക്കും നോട്ടവും പോലും ശക്തമായ നിയന്ത്രണത്തിന് വിധേയമാകുന്ന സന്ദര്‍ഭങ്ങള്‍ കുറവല്ല. ഇവയുടെ ഫലമായി സദാചാരത്തിെന്റ പേരില്‍ ജനങ്ങളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ പ്രാഥമികാവകാശങ്ങള്‍പോലും ലംഘിക്കപ്പെടുന്നു.<br />
<br />
<br />
<br />
ജനാധിപത്യവിരുദ്ധമായ നീതിന്യായ മുറകള്‍ നിലനില്‍ക്കുന്ന ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും സൗദി അറേബ്യയില്‍നിന്നും തിരിച്ചുവരുന്നവരുടെ വികലമായ നീതിസങ്കല്പം എത്രമാത്രം ഈ അവകാശലംഘനങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് പരിശോധിക്കേണ്ടതാണ്. വേണ്ടത് ജനാധിപത്യസദാചാര സങ്കല്പം വിവാഹമോചനങ്ങളും വേര്‍പിരിയലുകളും അനുദിനം വര്‍ദ്ധിച്ച നാടാണ് കേരളം. കുടുംബ കോടതികളില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളിലുള്ള വര്‍ദ്ധന തന്നെ ഇതിെന്റ സൂചനയാണ്. സദാചാര പോലീസുകാരും അവരെ അനുകൂലിക്കുന്ന ബുദ്ധിജീവികളും വാദിക്കുന്നതുപോലെ ഈ വര്‍ദ്ധന ലൈംഗിക അരാജകത്വത്തിെന്റ സൂചനയാകണമെന്നില്ല. കുടുംബബന്ധങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സ്ത്രീകള്‍ ശക്തമായി മുന്നോട്ടുവരുന്നതും അതിെന്റ ഫലമായി തര്‍ക്കപരിഹാരം നീതിന്യായ ക്രമത്തിനേറ്റെടുക്കേണ്ടിവരുന്നതുമാണ് മുഖ്യകാരണം.<br />
<br />
<br />
കൂടുതല്‍ വിദ്യാഭ്യാസവും തൊഴിലും ലഭിക്കുന്ന സ്ത്രീപുരുഷന്മാര് അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്ന ജനാധിപത്യമുറകളെയാണ് ഇതു കാണിക്കുന്നത്. അതുപോലെയാണ് സ്ത്രീകളുടെ ചലനങ്ങളിലും സഞ്ചാരത്തിലും വന്നുകൊണ്ടിരിക്കുന്ന മാറ്റവും സ്ത്രീ പുരുഷന്മാരുടെ ഇടപഴകലുകളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സുതാര്യതയും. ഇവയെ നശിപ്പിക്കുകയാണ് കാമവെറിയന്മാരായ പുരുഷമേധാവിത്വശക്തികളും സദാചാരപോലീസുകാരും ഒരുപോലെ ചെയ്യുന്നത്. സ്ത്രീപുരുഷബന്ധങ്ങള്ക്ക് കൂച്ചുവിലങ്ങിടുകയും അവയിലെ സുതാര്യതയും സൗഹൃദപരമായ അന്തരീക്ഷവും നശിപ്പിക്കുകയും ചെയ്യുന്നതോടെ ഫാസിസത്തിന്റെ മര്‍ദ്ദനമുറകള്‍ക്ക് അംഗീകാരം ലഭിക്കുകയാണ്. ഷാഹിദ്ബാവയോ വേറെ ഏതെങ്കിലും പുരുഷനോ സ്ത്രീയോ നടത്തുന്ന ഇടപഴകലുകള്‍ അതിരു കടക്കുന്നുണ്ടെന്നു സംശയമുണ്ടെങ്കില്‍ തല്പരകക്ഷികള്ക്ക് ഇപ്പോള്‍ തന്നെ നീതിന്യായകോടതിയെയോ മറ്റേതെങ്കിലും വിധത്തിലുള്ള തര്‍ക്കപരിഹാര സംവിധാനങ്ങളെയോ സമീപിക്കാം. ഇപ്പോള്‍ നിലവിലുള്ള ജനമൈത്രി പോലീസും ഇതേ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവയാണ്. നിലവിലുള്ള നിയമങ്ങള്‍ക്ക് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ കഴിവില്ലെങ്കില്‍ , കൂടുതല്‍ സുതാര്യവും ജനാധിപത്യപരവുമായ നിയമങ്ങള്‍ക്കുവേണ്ടി വാദിക്കാം. സ്ത്രീപുരുഷന്മാര് തമ്മിലുള്ള തികച്ചും സുതാര്യവും തുല്യതയിലധിഷ്ഠിതവുമായ സൗഹൃദങ്ങള്‍ക്കുവേണ്ടി വാദിക്കുന്ന ജനാധിപത്യ സദാചാര വ്യവസ്ഥയ്ക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ഏവര്‍ക്കും പങ്കെടുക്കാം. പക്ഷേ, ഇതൊക്കെ തന്നെയാണോ സദാചാരപോലീസുകാരും അവരെ പിന്തുണയ്ക്കുന്ന ബുദ്ധിജീവികളും ചെയ്യുന്നത്? അവര്‍ സൃഷ്ടിക്കുന്നത് ഭീതിയുടെയും ആശങ്കയുടെയും സ്ത്രീപുരുഷന്മാര് തമ്മിലുള്ള അവിശ്വാസത്തിെന്റയും അന്തരീക്ഷമാണ്. അതിലൂടെ അവര്‍ തന്നെ തീരുമാനിക്കുന്ന മതത്തിലും ജാതിയിലും മറ്റേതെങ്കിലും വിധത്തിലുള്ള വിശ്വാസ പ്രമാണങ്ങളിലും അധിഷ്ഠിതമായ സദാചാര സങ്കല്പം വളര്‍ത്താമെന്ന് അവര്‍ വ്യാമോഹിക്കുന്നു. യഥാര്‍ത്ഥത്തില്‍ അവര്‍ പ്രചരിപ്പിക്കുന്നത് തികഞ്ഞ കാടത്തമാണ്.<br />
<br />
<br />
ഒരുവശത്ത്, ജനങ്ങളുടെ സ്വാതന്ത്ര്യമോഹവും മറുവശത്ത് ഫാസിസ്റ്റ് മര്‍ദ്ദനമുറകളും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ അരാജകത്വത്തിലേക്കു നയിക്കുന്നു. അതിനെ തടയാനായി കൂടുതല്‍ മര്‍ദ്ദനമുറകളിലേക്കു നീങ്ങേണ്ടിവരുന്നു. സാമുദായികശക്തികള്‍ക്ക് വേരോട്ടമുള്ള പ്രദേശങ്ങളില്‍ ഈ പ്രവണത ഇപ്പോള്‍ തന്നെ പ്രകടമാണ്. കാടത്തത്തിനെതിരായ പ്രതിരോധം വര്‍ദ്ധിച്ച ജനാധിപത്യത്തിലൂടെയാണ്. തുല്യതയിലും നീതിയിലും പരസ്പര വിശ്വാസത്തിലും സൗഹൃദത്തിലുമധിഷ്ഠിതമായ ജനാധിപത്യസദാചാര സങ്കല്പം ജനാധിപത്യത്തിെന്റ ആണിവേരാണ്. ഈ സങ്കല്പം വളര്‍ത്തിയെടുക്കുന്നതിനാവശ്യമായ അന്തരീക്ഷം വളര്‍ത്തിക്കൊണ്ടു വരിക ജനാധിപത്യശക്തികളുടെ കടമയുമാണ്. ഇതിനെ തകര്‍ത്ത് കാടത്തത്തിെന്റതായ നീതിസങ്കല്പങ്ങള് വളര്‍ത്തുകയാണ് സമുദായപോലീസിങ്ങിെന്റ ലക്ഷ്യം. ഇന്നു വളര്‍ന്നുവരുന്ന പുരുഷമേധാവിത്വത്തിേന്റതായ കാടത്തരൂപങ്ങള്‍ ഇതിനാവശ്യമായ കളമൊരുക്കുന്നു. ഇതിനെ തോല്പിക്കുന്നതിന് സമൂഹത്തില്‍ പരസ്പരവിശ്വാസവും സൗഹൃദവും തുല്യതയും പുലര്‍ന്നുകാണണമെന്നാഗ്രഹിക്കുന്ന ഏവരും ഒന്നിക്കേണ്ടത് ഇന്നത്തെ കാലഘട്ടത്തിെന്റ ആവശ്യവുമാണ്.<br />
<b>*ഡോ. കെ എന്‍. ഗണേശ് </b></div></div>Jawahar Dreamshttp://www.blogger.com/profile/10058279601354670256noreply@blogger.com5tag:blogger.com,1999:blog-6508989714874750850.post-9280055803650817802011-11-25T14:04:00.000+05:302011-11-25T14:04:16.089+05:30കൂടംകുളം സ്വര്‍ഗവാതിലോ?<div dir="ltr" style="text-align: left;" trbidi="on"><div style="text-align: justify;">വിലക്കയറ്റം എന്നതാണ് ഇന്നത്തെ ഏറ്റവും സജീവമായ വാക്ക്. പ്രധാന വാര്‍ത്തയും അതുതന്നെ. എല്ലാത്തിനും വില കൂടിക്കൂടി വരുന്നു. ഉപ്പതൊട്ട് കര്‍പ്പൂരംവരെ എന്ന് പറഞ്ഞതുപോലെ പെട്രോള്‍തൊട്ട് പച്ചക്കറിവരെ വിലക്കയറ്റമാണ്. ഒരെണ്ണത്തിന് വില കൂടിയാല്‍ ഉടനെ മറ്റൊന്നിന് വില കയറുകയായി. വീട്ടുചെലവ് ഈയിടെ പരിശോധിക്കേണ്ടിവന്നപ്പോള്‍ പേടിച്ചുപോയി; ഇങ്ങനെപോയാല്‍ എങ്ങനെ കഴിഞ്ഞുകൂടുമെന്ന്. ഒരു കഷ്ണം കുമ്പളങ്ങയ്ക്ക് 15 രൂപ! വിലക്കയറ്റത്തിന്റെ ഈ വെള്ളപ്പാച്ചിലില്‍ വില വളരെ കുറഞ്ഞുപോയ ഒരു വസ്തുവുണ്ട്. മനുഷ്യനുമാത്രം വിലയില്ല. അവന്റെ കാര്യം അവസാനത്തേക്ക് എല്ലാവരും മാറ്റിവയ്ക്കുന്നു. എല്ലാം മനുഷ്യനുവേണ്ടിയാണെന്നു പറയാത്ത ആളില്ല. വമ്പിച്ച അണക്കെട്ടുകള്‍ , വികസന പദ്ധതികള്‍ , നാലുവരിപ്പാതകള്‍ എന്തു വന്നാലും അവയുടെ ഏറ്റവും ചീത്തഫലം അനുഭവിക്കേണ്ടത് ഏറ്റവും അടുത്തുള്ള പാവം മനുഷ്യരാണ്. അപ്പോഴേക്കും ന്യായം മാറും. രാജ്യത്തിന്റെ വികസനവും പുരോഗതിയും ചുറ്റുപാടുമുള്ള കുറച്ചാളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതുകൊണ്ട് തടസ്സപ്പെടുത്താമോ എന്നാണ് ചോദ്യം. നര്‍മദയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ട് വരുമ്പോള്‍ സ്വര്‍ഗവാതില്‍ തുറന്നതുപോലെയാണ് സംസാരമുണ്ടായത്. പക്ഷേ, അവിടെ പാര്‍ത്തുവന്ന ആദിവാസികളും പാവങ്ങളും വെള്ളംകയറുമ്പോള്‍ ഓടി ഉയര്‍ന്നപ്രദേശങ്ങളില്‍ രക്ഷപ്പെടണം. നര്‍മദാ അണക്കെട്ടിനെ വാഴ്ത്തിപ്പാടിയവര്‍ ആരെങ്കിലും ഇങ്ങനെ കഴിയുമോ?<br />
<br />
<br />
<br />
വികസനമെന്നല്ല എന്തുവന്നാലും കേക്ക് നമുക്കും പൊതി അവര്‍ക്കുമാണ്. അപ്പോഴാണ് കൂടംകുളം വരുന്നത്. സ്വര്‍ഗവാതില്‍ തുറന്നിട്ടിരിക്കുകയാണത്രേ. നടപ്പുമണിക്കൂറിന്റെ അടിയന്തരാവശ്യമാണ് കൂടംകുളം. മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍കലാം ഈ ആണവ റിയാക്ടര്‍ നിര്‍ദോഷവും നിരുപദ്രവവും ആണെന്ന് വളരെ പ്രചാരം നേടിയ ഒരു പ്രബന്ധത്തില്‍ വാദിച്ചു. അല്‍പ്പമാസംമുമ്പ് ജപ്പാനിലെ ഫുക്കുഷിമയിലെ ആണവ യന്ത്രത്തകരാറ് കാരണം ആയിരക്കണക്കിനു സമീപവാസികളായ പാവങ്ങള്‍ക്ക് റേഡിയേഷന് വിപത്ത് നേരിട്ട സംഭവത്തിന്റെ ഞെട്ടലില്‍നിന്ന് ലോകം മുക്തമാകുന്നതിനുമുമ്പ്. അതിലും നേരത്തെ റഷ്യയിലെ ചെര്‍ണോബിലും മുന്നറിയിപ്പ് തന്നു. മുന്നറിയിപ്പും പിന്നറിയിപ്പും വെറുതെ. കുറച്ചുമാസം മുമ്പേ ഒരു ഭൂകമ്പവും പിന്നെ സുനാമിയും കൂട്ടുചേര്‍ന്ന് ഫുക്കുഷിമയിലെ ആകെയുള്ള ആറ് റിയാക്ടറില്‍ നാലെണ്ണത്തെയും തകര്‍ത്തുകളഞ്ഞു. എല്ലാം നന്നായി പ്രവര്‍ത്തിച്ചാല്‍പ്പോലും കാല്‍ഭാഗം ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് ഈ അത്യാപത്തിന്റെ മുമ്പില്‍ ചെന്ന് നാം ചാടുന്നത്. പാവപ്പെട്ട മനുഷ്യരാകുമ്പോള്‍ പുതിയ ന്യായങ്ങള്‍ തുരുതുരെ പുറത്തുവരുന്നു. സര്‍ക്കാര്‍ കോടിക്കണക്കിനു മുതല്‍മുടക്കിയതുകൊണ്ട് ജനങ്ങളെ വിഷയം പഠിപ്പിച്ച് അനുകൂല മനഃസ്ഥിതിക്കാരാക്കണം എന്നതാണ് ഇപ്പോഴത്തെ ന്യായം. കോടിക്കണക്കിനു മുതലിറക്കുന്നവര്‍ നേരത്തെ എല്ലാവശങ്ങളും കണക്കിലെടുക്കേണ്ടതല്ലേ? കുറ്റം സര്‍ക്കാരിന്റെയോ ആ പാവങ്ങളുടേതോ?<br />
<br />
<br />
<br />
പാവങ്ങളാകുമ്പോള്‍ തെറ്റ് എപ്പോഴും അവരുടേതായിരിക്കും. കോടീശ്വരനായ വിജയ് മല്യയുടെ വിമാന പരിപാടി ചീറ്റിപ്പോയപ്പോള്‍ മല്യയെ കരകയറ്റേണ്ട ചുമതല സര്‍ക്കാരിന്റേതായി ത്തീര്‍ന്നല്ലോ. മല്യയായപ്പോള്‍ ആരും അദ്ദേഹത്തെ 'വിദ്യാഭ്യാസം ചെയ്യിക്കാന്‍' ശ്രമിച്ചില്ല. വിദ്യാഭ്യാസം നല്‍കുക എന്നതിന് ഇക്കൂട്ടര്‍ കല്‍പ്പിക്കുന്ന ഗൂഢമായ അര്‍ഥം, ബുദ്ധിമുട്ടൊക്കെ സഹിച്ച് ബഹളം ഉണ്ടാക്കാതിരിക്കുക എന്നുമാത്രമാണ്. ജപ്പാന് ഒമ്പതു റിയാക്ടര്‍ കൂടെ തുടങ്ങുമെന്നുവച്ചിട്ട് ഇപ്പോള്‍ അത് വേണോ എന്ന ആശങ്കയിലാണ്. നമ്മുടെ ഭരണകര്‍ത്താക്കള്‍ക്ക്, മഹാനായ മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിനുപോലും അത്തരം ആശങ്ക ഉള്ളതായി കണ്ടില്ല. അവിടെ ഈ പ്രശ്നത്തില്‍ ഒരു പ്രധാനമന്ത്രി പോയി മറ്റൊരാള്‍ വന്നു. സമീപവാസികള്‍ എന്തും സഹിക്കാന്‍ പഠിക്കണം എന്നായിരുന്നില്ല ഇരുവരുടെയും കാഴ്ചപ്പാട്. ലോകത്തിലെ ഏത് സര്‍ക്കാരിനേക്കാളും വികസനത്തിന്റെ ബലിക്കല്ലുകളാണ് പാവപ്പെട്ടവന് എന്ന ചിന്താഗതി ഏറ്റവും കൂടുതല്‍ പ്രകടിപ്പിക്കുന്ന നാട് നമ്മുടേതാണ്. അതുകൊണ്ട് വന്നുകൂടുന്നത്, വികസനം വേണ്ടത്ര മുന്നോട്ടുകൊണ്ടുപോകാനാകാതെ തടസ്സങ്ങളില്‍ വഴിമുട്ടിനില്‍ക്കുക എന്ന അവസ്ഥയാണ്. മുതിര്‍ന്നവര്‍ പറയാറുണ്ടല്ലോ, 'പിള്ളയ്ക്ക് അത്രമതി' എന്ന്. അതുപോലെ 'പാവങ്ങള്‍ക്ക് അത്രമതി' എന്ന വിചാരം വിലപ്പോകില്ല. മനുഷ്യന്റെ വില കെടുത്തുന്ന സര്‍ക്കാരിനെ പിടികൂടുന്ന ഭ്രാന്ത് നമ്മുടെ ഭരണകേന്ദ്രങ്ങളെ ബാധിച്ചതുപോലുണ്ട്. വികസനത്തിന്റെ ലക്ഷ്യവും സങ്കല്‍പ്പവും എല്ലാം മാറ്റിയെടുക്കാന്‍ സര്‍ക്കാര്‍ പ്ലാനിങ് വിദഗ്ധര്‍ കാര്യമായ ശ്രമം നടത്തേണ്ടിയിരിക്കുന്നു. ഇല്ലെങ്കില്‍ വികസനം അര്‍ഥമില്ലാത്ത വെറും പൊള്ളവാക്കായി മാറും.<br />
<br />
<br />
<br />
മുമ്പത്തെ രാഷ്ട്രപതി ഡോ. അബ്ദുള്‍ കലാമിന്റെ ലേഖനം, അദ്ദേഹത്തിന്റെ വ്യക്തിപരമായ വിശിഷ്ടത കാരണം സാധാരണയില്‍ കവിഞ്ഞ അംഗീകാരം നേടുന്നതില്‍ വിജയിച്ചിട്ടുണ്ടെന്നുതോന്നുന്നു. അദ്ദേഹത്തിന്റെ സദുദ്ദേശ്യത്തെ ചോദ്യംചെയ്യാതെതന്നെ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളുടെ ചീത്തവശങ്ങളെ നാം തുറന്നു കാണിക്കണം. നമ്മുടെ പത്രങ്ങള്‍ 'മുന്‍ രാഷ്ട്രപതി അബ്ദുള്‍കലാം' എന്ന പേരിന്റെ മുമ്പില്‍ മയക്കം പിടിച്ചുനില്‍ക്കുകയാണ്. അമേരിക്കന്‍ യാത്രയില്‍ വിമാനത്താവളത്തില്‍വച്ച് അപമാനകരമാംവിധം ദേഹപരിശോധന നടത്തിയത് നാടിനുപോലും അപമാനകരമായിരുന്നു. അതിന്റെ ഗൗരവം മനസ്സിലാക്കി അമേരിക്കന്‍ സര്‍ക്കാര്‍ ഖേദം പ്രകടിപ്പിക്കുകയുംചെയ്തു. പക്ഷേ, മുന്‍ രാഷ്ട്രപതി പറഞ്ഞത് എല്ലാം മറക്കാനാണ്. അദ്ദേഹത്തിന് വ്യക്തിപരമായി കഴിയുമായിരിക്കും എല്ലാം മറന്നുകളയാന്‍ . പക്ഷേ, ഒരു രാജ്യത്തിന് ഇതൊക്കെ പെട്ടെന്നങ്ങ് മറക്കാന്‍ പറ്റുമോ? അതിനാല്‍ കൂടംകുളം പദ്ധതിയുടെ കാര്യത്തിലും നമുക്ക് പാവങ്ങളുടെ താല്‍പ്പര്യത്തിന്റെ കൂടെ സഞ്ചരിക്കാനേ പറ്റുകയുള്ളൂ. ഈ കുറിപ്പിന്റെ ഉന്നം കേവലം കൂടംകുളമോ ആണവ റിയാക്ടറിന്റെ വിശ്വാസ്യതയോ ഒന്നുമല്ല, നമ്മുടെ സര്‍ക്കാരിന്റെ മസ്തിഷ്ക കേന്ദ്രങ്ങളില്‍ മറക്കാന്‍ പാടില്ലാത്തത് മറക്കാനും ഓര്‍ക്കേണ്ടത് ഓര്‍ക്കാനും കഴിയാത്ത ഒരു ഞരമ്പുരോഗം വ്യാപിച്ചുവരുന്ന സ്ഥിതിവിശേഷം നാം വേണ്ടത്ര ഗൗരവത്തോടെ പരിഗണിക്കേണ്ടതാണെന്ന് അടിവരയിട്ടു പറയാനാണ്. ഗ്ലോബലൈസേഷന്റെ കാലാവസ്ഥയില്‍ പല പരിപാടികളും നമ്മുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ എല്ലാ മനുഷ്യരെയും ഉള്‍ക്കൊള്ളുന്ന വിശാലമായ രാജ്യതാല്‍പ്പര്യങ്ങളെ കൈവെടിയരുത്. മനുഷ്യന്റെ വില കുറയ്ക്കുന്ന 'ഗൂഢമായ അജന്‍ഡ' നടപ്പാക്കുന്നതിനെതി രെ ജാഗ്രതയോടെ നില്‍ക്കേണ്ട കാലമാണിത്.<br />
<b>* സുകുമാര്‍ അഴീക്കോട്</b></div></div>Jawahar Dreamshttp://www.blogger.com/profile/10058279601354670256noreply@blogger.com0