26 July, 2010

കൊച്ചു കേരളമല്ല; ഇമ്മിണി ബല്യ കേരളം

(കണക്കില്‍ ബിരുദം, നടനാവാന്‍ ആഗ്രഹം. 9 വര്‍ഷത്തെ പ്രവാസം. പിന്നീട് മലയാള നവ സിനിമകളില്‍ മൂന്നെണ്ണം നിര്‍മിച്ചു. പവിത്രന്റെ സിനിമയില്‍ നായകനായി. മൂന്നു സിനിമകള്‍ സംവിധാനം ചെയ്തു. 'അറിയപ്പെടാത്ത മലപ്പുറം' എന്ന ഡോക്യുമെന്ററിയും. എഴുപതുകളിലെ നവസിനിമയെ പിന്നീട് തള്ളിപ്പറഞ്ഞു. ഇതിനിടയില്‍ ഏഴ് വര്‍ഷം എം എല്‍ എ ആയി. കൈരളി ചാനലിന്റെ ഡയറക്ടര്‍ ആണ്. പ്രവാസലോകം എന്ന പരിപാടിയുടെ അവതാരകന്‍. മലയാളത്തിന്റെ മണ്ണില്‍നിന്ന് സിനിമ നിര്‍മിക്കുക എന്നതാണ് തന്റെ പരിപാടിഎന്ന് ആവര്‍ത്തിച്ചു പറയുന്നു. ഇസ്ളാമിനെക്കുറിച്ചും സെക്യൂലറിസത്തെക്കുറിച്ചും തന്റേതായ കാഴ്ചപ്പാടുകള്‍ ഉണ്ട്. അവയില്‍ ചിലതൊക്കെയാണ് പി ടി സംസാരിക്കുന്നത്.)

രാഷ്ട്രീയക്കാരിലെ സിനിമാക്കാരന്‍, സിനിമാക്കാരിലെ രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന് പിടി.യെ വിശേഷിപ്പിച്ച് കേട്ടിട്ടുണ്ട്. ഈ ഒരു ഇമേജ്, രാഷ്ട്രീയത്തെ സര്‍ഗാത്മകമാക്കുക അഥവാ സിനിമയെ രാഷ്ട്രീയമാക്കുക എന്നീ നിലകളിലേക്ക് വികസിപ്പിക്കുവാന്‍ എങ്ങനെയാണ് ശ്രമിച്ചിട്ടുള്ളത്?

ിഞാന്‍ രണ്ടിലും അവിചാരിതമായി വന്ന ആളാണ്. പഠിക്കുന്ന കാലത്ത് അഭിനയിക്കാന്‍ താല്പര്യമുണ്ടായിരുന്നു. അല്ലാതെ സിനിമാ സംവിധായകനോ നിര്‍മാതാവോ ആകാന്‍ ഒരു സാധ്യതയും ഇല്ലായിരുന്നു. ഞാന്‍ വളര്‍ന്ന സാമ്പത്തിക ചുറ്റുപാടില്‍ ഒരു പടം നിര്‍മിക്കാന്‍ സാധ്യമാവാത്തതിനാല്‍ അത് എന്റെ സ്വപ്നമായിരുന്നില്ല. നടനാവുക എന്നത് എന്റെ ഒരാഗ്രഹമായിരുന്നു. അത് നടക്കില്ല എന്ന് മനസ്സിലായപ്പോള്‍ ഉപേക്ഷിക്കുകയും ചെയ്തു. പിന്നെ അവിചാരിതമായിട്ടാണ് ഞാന്‍ ചലച്ചിത്ര നിര്‍മാതാവാകുന്നത്. അതിന് പ്രധാന കാരണം കെആര്‍ മോഹനന്‍ എന്ന സുഹൃത്തായിരുന്നു. അദ്ദേഹത്തിന് ഒരു സിനിമാ സംവിധായകനാകാനുള്ള സാഹചര്യം ഒരുക്കുക എന്നതില്‍ കവിഞ്ഞ് അതില്‍ എനിക്ക് ഒരു പ്രശസ്തി ഞാന്‍ ഇച്ഛിച്ചിരുന്നില്ല. രാഷ്ട്രീയത്തിലും അങ്ങനെത്തന്നെ. ഞാന്‍ ഇടതുപക്ഷത്തിന്റെ ഒരു സഹയാത്രികനാണ്. തെരഞ്ഞെടുപ്പ് കാലത്ത് ചില സാംസ്കാരിക യോഗങ്ങളില്‍ പോയിട്ടുണ്ടെന്നല്ലാതെ സജീവ രാഷ്ട്രീയക്കാരനായിരുന്നില്ല. രാഷ്ട്രീയ അഭിപ്രായമൊക്കെ ഉണ്ടായിരുന്നു. സിപിഐഎമ്മിന്റെ അനുഭാവിയുമായിരുന്നു. എന്റെ ജീവിതത്തില്‍ ആദ്യം വന്നത് സിനിമയാണ്. ഞാന്‍ എന്താണോ ചെയ്യുന്നത്, അതില്‍ നൂറ് ശതമാനം ഉള്‍ചേരുന്നൊരു പ്രകൃതമാണെന്റേത്. അതില്‍ എന്റേതായിട്ടുള്ള അഭിപ്രായമുണ്ടാകും. മറ്റുള്ളവര്‍ പറയുന്നത് സ്വീകരിക്കാന്‍ എനിക്ക് സാധ്യമല്ല. എന്തുകൊണ്ടാണ് ഒരാള്‍ ഒരുകാര്യം പറയുന്നതെന്ന് ഞാന്‍ അന്വേഷിക്കും. അങ്ങനെയാണ് സമാന്തര സിനിമാ സ്കൂളില്‍ നിന്ന് ഞാന്‍ അകന്നകന്ന് പോകുന്നത്. എനിക്ക് ബോധ്യമല്ലാത്ത ഒരു സംഗതിയായി അത് മാറി. കൂടാതെ അതിന്റെ പിന്നില്‍ എനിക്ക് യോജിക്കാന്‍ പറ്റാത്ത രാഷ്ട്രീയവുമുണ്ടെന്ന് തോന്നി. അടിസ്ഥാനപരമായി സിനിമ എന്ന ഒരു മാധ്യമം നോക്കിക്കാണേണ്ടത് എന്റെ നാടും എന്റെ ജിവിതവും എനിക്ക് ചുറ്റുമുള്ള പ്രകൃതിയും എന്റെ ചരിത്രവുമാണ്. അത് സമാന്തര സിനിമയില്‍ പരിപൂര്‍ണമായി കാണാന്‍ കഴിയുന്നുണ്ടോ എന്ന് എനിക്ക് സംശയം തോന്നി. സമാന്തര സിനിമ എന്ന, ലോകത്താകമാനം നില നില്ക്കുന്ന ആശയത്തെ എന്റെ മണ്ണിലേക്ക് പറിച്ചു നടുമ്പോള്‍ എന്റെ മണ്ണ്, എന്റെ ജീവിതം, എന്റെ ചിന്ത, എന്റെ പ്രണയം എന്നിവ നഷ്ടപ്പെടുന്നു എന്നെനിക്ക് തോന്നി. അതുകൊണ്ട് ആ ആശയം ഞാന്‍ ഉപേക്ഷിച്ചു. ഗര്‍ഷോമില്‍നിന്ന് ഞാനത് തുടങ്ങി, പരദേശിയിലെത്തുന്നതോടെ അത് പരിപൂര്‍ണമായി വിഛേദിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. എന്നെ സ്വാധീനിച്ച ചില അംശങ്ങള്‍ പരദേശിയിലുമുണ്ടാകാം. പക്ഷേ എന്റെ മനസ്സില്‍ ആ ശൈലി ഉപേക്ഷിക്കണം എന്ന വിചാരം ശക്തമായിട്ടുണ്ട്. വീരപുത്രനിലെത്തുന്നതോടെ അത് വലിയ രീതിയില്‍ തന്നെ ഉപേക്ഷിക്കപ്പെടുന്നതായി കാണാം. ഈ ഒരു മാറ്റം ഉണ്ടാകുന്നത്, ഞാന്‍ സഞ്ചരിച്ച വഴികളെ, ഞാന്‍ ഉള്‍ക്കൊണ്ട സിനിമയെ, എന്നെത്തന്നെ ഞാന്‍ ചോദ്യം ചെയ്തതുകൊണ്ടാണ്. അല്ലെങ്കില്‍ അതുണ്ടാവില്ലല്ലോ. എന്റേതായ ഒരു വഴിയുണ്ടാകുന്നു. അതിന് വിദേശവാസം സഹായിച്ചിട്ടുണ്ട്. ചോദ്യം ചെയ്യാനുള്ള ഒരു മനസ്സില്‍ നിന്നു തന്നെയാണ് രാഷ്ട്രീയത്തില്‍ അവിചാരിതമായി വന്നപ്പോഴും അതില്‍ സജീവമാകുന്നത്. രാഷ്ട്രീയവും സിനിമയും കൂടി സങ്കലനം ചെയ്തപ്പോള്‍ അസാമാന്യമായ സാധ്യതകള്‍ എന്റെ മുന്നില്‍ വന്നുവെന്നതാണ് സത്യം. സിനിമക്കാര്‍ക്ക് പലതും കേട്ടുകേള്‍വിയാണ്. സ്വന്തം ജീവിതമല്ല. ഞാന്‍ മനുഷ്യരുടെ ജീവിതത്തില്‍ നിന്നു കൊണ്ട് ജിവിക്കുന്ന ഒരാളാണ്. അതാണ് രാഷ്ട്രീയം. മനുഷ്യന്റെ ജീവിതം കൈകാര്യം ചെയ്യലാണ് രാഷ്ട്രീയം. ആ മനുഷ്യന് വാസയോഗ്യമാകുന്ന ഭൂമിയുടെ സര്‍വ വ്യവഹാര മേഖലകളും രാഷ്ട്രീയമാണ്. പരിസ്ഥിതി ആയാലും പ്രകൃതി ആയാലും. ചിന്തകള്‍ ആയാലും. ഇത് നിങ്ങള്‍ക്ക് ഒരു പൊളിറ്റിക്കല്‍ ആക്റ്റിവിസ്റ് എന്ന നിലയില്‍ കുറെക്കൂടി സാധ്യതയോടുകൂടി അന്വേഷിക്കാന്‍ കഴിയും. നിങ്ങള്‍ ഈ മനുഷ്യരുടെ ജീവിതത്തിന്റെ ഭാഗമാകും. നിങ്ങളുടെ അടുത്തേക്ക് സഹായം അന്വേഷിച്ച് വരുന്ന ആളുകളെ കണ്ടാല്‍ അവരെ കുറിച്ച് അന്വേഷിക്കാന്‍ നിങ്ങള്‍ക്ക് തോന്നുന്നു. ഈ ദ്വന്ദം എന്നെ മറ്റുള്ളവരില്‍ നിന്ന് വിഭിന്നനാക്കി എന്നത് മാത്രമല്ല എനിക്ക് കൂടുതല്‍ സാധ്യത ഉണ്ടായി എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എത്ര കണ്ടു വിജയിച്ചു എന്നത് കാലമാണ് വിലയിരുത്തേണ്ടത്. എനിക്ക് തോന്നിയ അത്ഭുതകരമായൊരു സംഭവം പറയാം. ഗര്‍ഷോമിലെ ഒരു പാട്ടുണ്ട്. 'പറയാന്‍ മറന്ന പരിഭവങ്ങള്‍' റഫീക് അഹമ്മദ് എഴുതി ഹരിഹരന്‍ പാടിയത്. ആ പാട്ട് ആറ് കൊല്ലം കഴിഞ്ഞിട്ടാണ് ഹിറ്റാകുന്നത്. ഞാന്‍ അടുത്ത് പരിചയപ്പെട്ട മീഡിയയില്‍ ജോലി ചെയ്യുന്ന ഒരു സ്ത്രീ സുഹൃത്ത് വിളിച്ചിട്ട് അവര്‍ ഗര്‍ഷോം 12 പ്രാവശ്യം കണ്ടിട്ടുണ്ട് എന്ന് പറയുന്നു. 12 പ്രാവശ്യം കാണാന്‍ അവരെ പ്രേരിപ്പിച്ചതെന്താണ്? ആറോ, ഏഴോ പ്രാവശ്യം പരദേശി കണ്ടവര്‍ എന്നെ വിളിച്ചിട്ടുണ്ട്. ഗര്‍ഷോം ഇറങ്ങിയതിന് ശേഷം 10 വര്‍ഷം കഴിഞ്ഞിട്ട് ഒരാള്‍ അത് കണ്ടിട്ട് അയച്ച എസ്.എം എസ് ഞാന്‍ സേവ് ചെയ്തു വെച്ചിട്ടുണ്ട്. പലര്‍ക്കും ഞാനത് ഫോര്‍വേഡ് ചെയ്തു. ആ സിനിമ കണ്ടതിനുശേഷം ഉറങ്ങാന്‍ പറ്റാത്തതിനെ പറ്റിയും മറ്റുമാണ് മെസേജ്. അതാണ് അവാര്‍ഡ.് ഇത്തരത്തിലുള്ള വലിയ സാധ്യതകളെ ഈ രണ്ടു പ്രവര്‍ത്തനങ്ങളും കൂടി ഉണ്ടാക്കിത്തരുന്നു എന്നതാണ്. രാഷ്ട്രീയ പ്രവര്‍ത്തനത്തെ മഹത്തരമായാണ് ഞാന്‍ കാണുന്നത്.

ജനകീയമായ ഈ രാഷ്ട്രീയ പ്രവര്‍ത്തനം സിനിമയെക്കുറിച്ചുള്ള ധാരണകളെ മാറ്റിമറിച്ചു എന്നാണോ?

ിതീര്‍ച്ചയായും. അതില്‍ നിന്നാണ് പരദേശിയും മറ്റും ഞാന്‍ എടുക്കാന്‍ തീരുമാനിക്കുന്നത്. നേരത്തെ ആലോചിച്ച ഒരു സിനിമ മാറ്റിവെച്ചതിനു ശേഷമാണ് ഗര്‍ഷോം എടുക്കുന്നത്. പൊളിറ്റിക്കല്‍ ആക്റ്റിവിസത്തിന്റെ ഭാഗം തന്നെയാണ് പരദേശി. എന്തുകൊണ്ട് 60 വര്‍ഷമായിട്ടുള്ള ഈ പ്രവാസികളുടെ ജിവിതം ഇവിടുത്തെ ബുദ്ധി ജീവികള്‍ കാണിച്ചില്ല. ഇങ്ങനെ മനുഷ്യന്‍ ജിവിക്കുന്നത് തന്നെ നമ്മുടെ പല സിനിമാ പണ്ഡിതന്മാര്‍ക്കും അറിയില്ല. അങ്ങനെ അടഞ്ഞ ഒരു സമൂഹമായി, സ്വന്തം മണ്ണ് അന്വേഷിക്കാന്‍ വിമുഖത കാട്ടിയവരായി സമാന്തര സിനിമക്കാര്‍ മാറി എന്ന് പറഞ്ഞാല്‍ അവര്‍ക്കെന്ത് പറയാന്‍ പറ്റും? നിങ്ങളുടെ നാടിന്റെ ചരിത്രമെവിടെ സിനിമയില്‍! നിങ്ങളുടെ നാടിന്റെ പോരാട്ടമെവിടെ! പണ്ട് നമ്മളൊക്ക സ്കൂളിലെ നാടകം അഭിനയിക്കുന്നതുപോലെ രണ്ട് ആണും രണ്ടു പെണ്ണും എന്ന നിലയിലാണ് ആ സിനിമകള്‍. അതല്ലല്ലോ ജീവിതം. അതിന് ബുദ്ധിമുട്ടുണ്ട്. പൈസ ചെലവുണ്ട്. അതുകൊണ്ട് മീഡിയത്തെ ആ നിലയില്‍ കാണേണ്ടതുണ്ട്. മറ്റുള്ളവര്‍ അങ്ങനെ കാണുകയും അവരുടെ ജീവിതം നമ്മുടെ മുന്നിലേക്ക് എറിഞ്ഞു തരികയും നമ്മള്‍ വലിയ ആഹ്ളാദത്തോടെ അത് കാണാന്‍ പോവുകയും ചെയ്യുമ്പോള്‍ നമ്മുടെ ജീവിതം നമ്മള്‍ വളരെ ശുഷ്കിച്ച് വളരെ വിരസമാക്കി വരണ്ട രീതിയിലാണ് കാണിക്കുന്നത്. അത് പലപ്പോഴും ഏകമുഖമാണ്. ബഹുമുഖമല്ല. കേരളത്തിന്റെ ബഹുസ്വരമായ സമൂഹങ്ങള്‍ അവിടെ ഇല്ല.

മലയാളിയുടെ ജീവിതം മലയാള സിനിമയില്‍ എത്രത്തോളം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്? താങ്കളുടെ സിനിമകള്‍ അതിനാണോ ശ്രമിക്കുന്നത്?

ി ഗര്‍ഷോം പ്രവാസ ജീവിതത്തെക്കുറിച്ചുള്ള സിനിമയാണ്. പരദേശി നാടുവിട്ടു പോകുന്നവരെ കുറിച്ചുള്ള സിനിമയാണ്. അത് കൂടുതല്‍ പൊളിറ്റിക്കല്‍ ആണ്. എങ്ങനെയാണ് വിഭജനം കേരളത്തെ ബാധിച്ചത് എന്നതാണ് അതിലെ വിഷയം. മലയാളി ഇരുട്ടില്‍ തപ്പുകയാണ്. മലയാളിയുടെ ഏറ്റവും വലിയ പ്രശ്നം അവന്‍ വിചാരിക്കുന്നത് അവന് യാതൊരു തരത്തിലുള്ള സ്വത്വ ചരിത്രവുമില്ല എന്നതാണ്. മലയാളി എന്ന നിലയില്‍ അവന്‍ യുദ്ധം കണ്ടിട്ടുണ്ടോ? ബുദ്ധിജീവികള്‍ ചോദിക്കുന്നു. 'ഠ' വട്ടത്തില്‍ കിടന്നു കറങ്ങുന്ന മലയാളിയുണ്ടോ ലോകം കണ്ടിട്ട്? ചിന്ത കണ്ടിട്ട്? നാലര കോടിയോളം വരുന്ന ജനതയെയാണ് 'ട്ട' വട്ടം എന്ന് പറയുന്നത്. ഇറാഖില്‍ രണ്ടു കോടിയാണ് ജനസംഖ്യ. സൌദിയിലും രണ്ടു കോടിയാണ്. അവരെയൊന്നും ഇവര്‍ ഈ ഗണത്തില്‍ പെടുത്തി പറയുന്നില്ല. നൂറിലധികം രാഷ്ട്രങ്ങള്‍ കേരളത്തേക്കാള്‍ ജനസംഖ്യ കുറവുള്ളവരാണ്. 'കൊച്ചുകേരളം' എന്ന് പറഞ്ഞ് ഇവിടുത്തെ ബുദ്ധിജീവികള്‍ അവനവനെത്തന്നെ അധിക്ഷേപിക്കുകയാണ്. അവനവന്റെ ഭാഷയേയും സിനിമയേയും അധിക്ഷേപിക്കുന്നു. ഏറ്റവും അപകടകരമാണത്. ഇവിടെ കണക്കിന്റെ ഒരു പാരമ്പര്യമുണ്ട്. കേരള സ്കൂള്‍ ഓഫ് മാത്തമാറ്റിക്സ്. 13, 14 നൂറ്റാണ്ടുകളില്‍ അത് നിലനിന്നിട്ടുണ്ട്. ക്രിസ്തുവിന് മുമ്പ് തന്നെ ഈജിപ്തുമായി അടുപ്പമുള്ള ഒരു പ്രദേശമാണ് ഇത്. സാംസ്കാരികമായും ചിന്താപരമായും അത്രയും സമ്പന്നമായ ഒരു ജനതയെ വളരെ ലളിതവത്ക്കരിച്ചുകൊണ്ട് പറയുന്നു. മലബാറിലെ ഓരോ വീട്ടില്‍നിന്നും ബ്രിട്ടീഷുകാരോട് പട പാരുതി മരിച്ചവരുണ്ട്. അത് നമ്മള്‍ സിനിമയാക്കിയില്ല. അത് ആരുടെ കുറ്റമാണ്? ഇപ്പറഞ്ഞ ധാരണതന്നെ തിരുത്തുന്ന ചിത്രമായിരുന്നു പരദേശി. അത് ലോകത്തിലെ എല്ലാ ജനതയേയും പോലെ വിഭജനത്തിന്റെ മുറിപ്പാടുകള്‍, അതിര്‍ത്തിയുടെ പ്രശ്നങ്ങള്‍ അനുഭവിച്ചവരെക്കുറിച്ചുള്ള സിനിമയാണ്. ആന്‍ഡമാന്‍ സ്കീം എന്നൊരു പദ്ധതി ഉണ്ടായിരുന്നു. മലബാര്‍ കലാപത്തിനു ശേഷം മലബാറിലെ മലയാളിയെ, പ്രത്യേകിച്ച് മുസ്ളീം സമുദായത്തില്‍ പെട്ടവരെ ആന്‍ഡമാനില്‍ കൊണ്ടുപോയി കുടിപാര്‍പ്പിക്കുന്ന പ്രവൃത്തി ആണത്. ഇവിടുത്തെ ജനസംഖ്യയില്‍ കുറവു വരുത്തുക എന്നതായിരുന്നു ബ്രിട്ടീഷുകാരന്റെ ഉദ്ദേശ്യം. പിന്നീട് തിരിച്ചുവരവില്ല. ആന്‍ഡമാനിലെ ഇന്നത്തെ വലിയൊരു സമൂഹം അങ്ങനെ പറിച്ചുനടപ്പെട്ടവരാണ്. ഇതൊന്നും നമുക്കറിയില്ല. അവരൊന്നും തന്നെ ഇത്തരം ചരിത്രങ്ങളെ കൃത്യമായി വിശകലനം ചെയ്തില്ല. പകരം കേരളത്തെ വളരെ ഉപരിപ്ളവമായി കാണുകയാണ് ചെയ്തത്.

ഇത് മലയാളി ബുദ്ധിജീവി എഴുത്തുകാരുടേയും സിനിമക്കാരുടേയും പ്രശ്നങ്ങളാണോ അതോ മലയാളിയുടെ പൊതുവേ ഉള്ള പരിമിതിയാണോ?

ി ഇവിടെ മലയാളി ബുദ്ധിജീവികളെത്തന്നെയാണ് ഞാന്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. അവര്‍ ഒരു അടിമ രീതിയിലാണ് കാര്യങ്ങളെ നോക്കിക്കാണുന്നത്. അത് ഇടതുപക്ഷമായാലും വലതുപക്ഷമായാലും എം ഗോവിന്ദനായാലും...... ഈ ഒരു കാഴ്ചപ്പാട് വലിയ രീതിയില്‍ നമുക്ക് ദോഷം ചെയ്തിട്ടുണ്ട്. സ്വതന്ത്രമായ സിനിമകളോ അന്വേഷണങ്ങളോ ഉണ്ടായില്ല. നമ്മുടെ ബഹുസ്വരതയെ ഉള്‍ക്കൊള്ളുന്ന സമൂഹങ്ങളെ അവര്‍ കാണാന്‍ ശ്രമിച്ചിട്ടില്ല.

ഈ അജ്ഞത നമ്മുടെ പാരമ്പര്യത്തെ എങ്ങനെയാണ് പ്രതികൂലമായി ബാധിക്കുന്നത്?

ി എനിക്ക് കഴിഞ്ഞമാസം വരെ ഹൈദ്രോസ്കുട്ടി മൂപ്പരെ അറിയുമായിരുന്നില്ല. എന്റെ വീട്ടില്‍ നിന്ന് ഒരു ഫര്‍ലോങ്ങില്ല അയാള്‍ താമസിച്ചിരുന്ന വീട്ടിലേക്ക്. അയാള്‍ ഗുരുവായൂര്‍ അമ്പലത്തിന്റെ കസ്റോഡിയനായിരുന്നു. ചാവക്കാട്ടെ ഗവര്‍ണ്ണര്‍ ആയിരുന്നു. ടിപ്പുവുമായി യുദ്ധം ചെയ്ത് മരിച്ച ആളാണ്. അയാളുടെ ഒരു ജാറം ഉണ്ട്. സാമൂതിരിയുടെ കുടുംബാംഗങ്ങള്‍ അതിനരികിലൂടെ പോകുമ്പോള്‍ ഇറങ്ങിനിന്ന് ആദരവോടുകൂടി അവിടെ കൂടിയ ആള്‍ക്കാര്‍ക്ക് പൈസ കൊടുത്ത് പല്ലക്കില്‍ കയറി പോകുമായിരുന്നു. അദ്ദേഹത്തിന്റെ അംഗരക്ഷകരായ അഞ്ചു കുടുംബങ്ങള്‍ ഈഴവസമുദായത്തിലെ പ്രമാണിമാരായിട്ടുള്ള ആളുകളായിരുന്നു. മേലേപ്പുര, കുങ്കൂര്, ചെഞ്ചേരി.... ഇങ്ങനെ വളരെ പ്രസിദ്ധമായ കുടുംബങ്ങള്‍. ഞാനും വി കെ ശ്രീരാമനും കൂടി ഈയിടെ മേലേപ്പുര കുടുംബത്തില്‍ പോയി. അതിസമ്പന്നരായ ജന്മിമാരാണ്. അവര്‍ പറയുന്നു, മണത്തല ജാറത്തില്‍ മകരം 15ന് മൂപ്പരുടെ ഉറൂസിന് കൊടിയുയര്‍ത്തുമ്പോള്‍ മേലേപ്പുര തറവാട്ടിലേക്ക് ഒരു സമ്മാനം കൊണ്ടുപോകും. അത് ഈ പള്ളിയില്‍നിന്ന് എത്താന്‍ വൈകിയാല്‍ ഇവര്‍ക്ക് പരിഭ്രമമാണ്. അതാണ് സെക്യുലറിസം. മേലേപ്പുരക്കാര്‍ പിതൃക്കള്‍ക്ക് വീത് (ആണ്ടുബലി) വെക്കാറുണ്ട്. അതില്‍ ഹൈദ്രോസ്കുട്ടി മൂപ്പര്‍ക്കും വെക്കാറുണ്ട്. ഇപ്പോള്‍ എവിടെയാണ് നമ്മള്‍? മണത്തല ഉറൂസ് ഇസ്ളാമികമല്ല എന്ന് പറയുന്ന ആളുകളുണ്ട്. പക്ഷെ ഇവിടെ വളരെ ശക്തമായ മതേതരത്വത്തിന്റെ വലിയ വേരുകള്‍ കാണാം. മതം ഉണ്ട് എന്ന് പറയുന്നവരും മതം ഇല്ല എന്ന് പറയുന്നവരും ഇതിനെതിരാണ്. ഇത് ബഹുസ്വരതയുടെ വിവിധ സമൂഹങ്ങള്‍ കൂടിച്ചേര്‍ത്ത് ജീവിച്ചതിന്റെ ഏറ്റവും വലിയ തെളിവാണ്. ഇത് ഇല്ല എന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ല. പരസ്പരം കൊണ്ടും കൊടുത്തുമുള്ള ജീവിതമാണ്. ഇത് നിങ്ങളുടെ ജീവവായു ആണ്. അത് നടക്കട്ടെ എന്നാണെന്റെ അഭിപ്രായം. നേര്‍ച്ച നടക്കുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല.

ഇസ്ളാം, ഹൈന്ദവത എന്നിവയെ പ്രതിനിധീകരിക്കുന്നവര്‍ ഇന്ന് എങ്ങനെയാണ് ഇതിനെ കാണുന്നത്?

ി അവര്‍ക്ക് താല്‍പ്പര്യം ഉണ്ടാകാന്‍ സാധ്യതയില്ല. ഇത്തരത്തിലുള്ള കൂട്ടായ്മകള്‍ രൂപപ്പെട്ടുവന്നത് ഇവര്‍ പരസ്പരം സഹകരിച്ചു കൊണ്ട് ജീവിച്ചതിന്റെ ഒരടയാളമല്ലേ.

ഹൈദ്രോസ്കുട്ടി തങ്ങളില്‍നിന്ന് 21-ാം നൂറ്റാണ്ടിലേക്കുള്ള ദൂരം താങ്കള്‍ എങ്ങനെയാണ് അളക്കുന്നത്?

ി 19-ാം നൂറ്റാണ്ടിന്റെ അവസാനമാണ് അയാളുടെ കാലഘട്ടം. ഇങ്ങനെയൊരു നാടിന്റെ ചരിത്രംപോലും എനിക്കറിയില്ല. ആര്‍ക്കുമറിയില്ല. എം ഗംഗാധരന്‍ മാഷിനറിയില്ല. ഹുസൈന്‍ രണ്ടത്താണിക്കറിയില്ല. ഞാനും ബേബിജോണ്‍ സഖാവും കൂടി കോഴിക്കോട് നിന്നാണ് ഒരു പുസ്തകം തേടിപ്പിടിച്ചത്. ചേറ്റുവ അബ്ദുള്‍ ഖാദര്‍ എഴുതിയ ആ പുസ്തകത്തില്‍ നിരവധി രേഖകള്‍ ഉദ്ധരിച്ചിട്ടുണ്ട്. നമ്മുടെ മണ്ണ് എന്താണ് എന്ന് നമ്മള്‍ അജ്ഞരാണ്. പുറത്തു നിന്നു വരുന്ന കുറെ സാധനങ്ങള്‍ മനഃപാഠമാക്കി പ്രസംഗിക്കുകയാണ് നമ്മള്‍. നിങ്ങളുടെ കാലിനനുസരിച്ച് നിങ്ങള്‍ ചെരിപ്പുണ്ടാക്കുകയല്ല ചെയ്യുന്നത്. അവിടെ ഉണ്ടാക്കുന്ന ചെരിപ്പിനനുസരിച്ച് നിങ്ങളുടെ കാല് മുറിക്കുന്നു. അത് നിങ്ങളുടെ വിദ്യാഭ്യാസത്തില്‍, നിങ്ങളുടെ ചിന്തയില്‍, നിങ്ങളുടെ രാഷ്ട്രീയത്തില്‍ ഒക്കെ സ്വാധീനം ചെലുത്തുന്നുണ്ട്. നിങ്ങള്‍ സ്വാഭാവികമായി ഭീരുവായി മാറും. ഗള്‍ഫിലൊക്കെ ജോലിക്ക് പോകുന്നവരില്‍ കൂടുതല്‍ അടിമത്തം കാണുന്നത് നമ്മുടെ ആളുകളിലാണ്; ആഫ്രിക്കക്കാരിലേറെ. അത് അടിസ്ഥാനപരമായി നിങ്ങളുടെ വിദ്യാഭ്യാസത്തിന്റെ പ്രശ്നമാണ്. നിങ്ങളിലെ നിര്‍ഭയനായ മനുഷ്യനെ അത്

വികസിപ്പിക്കുന്നില്ല. നിങ്ങളിലെ അടിമയെയാണ്. അത് പോഷിപ്പിക്കുന്നത്. നിങ്ങളുടെ സ്വാതന്ത്യ്രബോധത്തെ അത് വളര്‍ത്തുന്നില്ല. നിങ്ങള്‍ ഒരു ഇന്‍ഫീരിയര്‍ ജനതയാണെന്ന് വരുന്നു. ഇതൊക്കെ പറഞ്ഞാല്‍ തന്നെ നമ്മുടെ ആളുകള്‍ക്ക് വലിയ വിഷമമാണ്. നമ്മള്‍ക്ക് വിദ്യാഭ്യാസമില്ലേ? ഡോക്ടറേറ്റ് ഇല്ലേ? നമുക്ക് എല്ലാവരെകുറിച്ചും അറിവില്ലേ എന്ന് ചോദിക്കുന്നു. യൂറോപ്പില്‍ ഉണ്ടായ എല്ലാ സംഭവങ്ങളും നമ്മള്‍ എണ്ണി എണ്ണി പറയും. അവിടെയുള്ളവര്‍ എഴുതിയ ഓരോ പുസ്തകങ്ങളെക്കുറിച്ചും അറിയും. നിങ്ങള്‍ നിങ്ങളെപ്പറ്റി പഠിക്കാതെ മറ്റുള്ളവരെ പറ്റി പഠിക്കുന്നു. പണ്ടുകാലത്ത് ജന്മിയുടെ വീട്ടിലെ വിശേഷങ്ങളാണ് കുടിയാന്റെ വിശേഷങ്ങള്‍. കുട്ടി വന്നോ എന്നാല്‍ അവന്റെ കുട്ടി വന്നോ എന്നല്ല ജന്മിയുടെ വീട്ടിലെ കുട്ടി സ്കൂളില്‍നിന്ന് വന്നോ എന്നാണ്. ജന്മിയുടെ വീട്ടിലെ വിവാഹങ്ങള്‍, കുടുംബകലഹങ്ങള്‍, ഇതെല്ലാം അവനെ അലട്ടുന്നു. ചോര്‍ന്നൊലിക്കുന്ന വീട്ടിലാണ് കിടക്കുന്നത്. സ്വന്തം കാര്യത്തെക്കുറിച്ച് ഒരു ചിന്തയുമില്ല. ചില ദിവസം അവന്‍ പട്ടിണി ആയിരിക്കും. എന്നാല്‍ അതൊന്നുമല്ല അവന്റെ പ്രശ്നം. അവന്റെ പ്രശ്നം ജന്മിയുടെ വീട്ടിലെ പ്രശ്നമാണ്. അങ്ങനെയുള്ള ഒരു മനസ്സാണ് നമ്മുടേത്. ഇത് പറഞ്ഞാല്‍ ഇത് പി ടി പറയാന്‍ തുടങ്ങിയിട്ട് കുറേയായല്ലോ എന്ന് പറയും. ഞാനിത് മരിക്കുന്നത് വരെ പറയാന്‍ തീരുമാനിച്ച ഒരാളാണ്. ഞാന്‍ സഞ്ചരിച്ചു പോകുന്ന വഴിയില്‍ വളരെ കുറവ് ആളുകളേ ഉള്ളൂ. സിനിമ ആയാലും രാഷ്ട്രീയം ആയാലും. അതില്‍ എനിക്ക് ഖേദമില്ല. അത് അന്വേഷിക്കുമ്പോള്‍ നമുക്ക് നമ്മുടേതായ മണ്ണിന്റെ വഴി കിട്ടുന്നുണ്ട്. പ്രബോധനത്തിന്റെ വാര്‍ഷികപതിപ്പില്‍ ദീര്‍ഘമായ ഒരു അഭിമുഖം ഞാന്‍ കൊടുത്തിരുന്നു. അതില്‍ ഞാന്‍ പര്‍ദയെകുറിച്ച് പറയുന്നുണ്ട്. എന്റെ ഉമ്മ പര്‍ദ്ദ ഇട്ടിട്ടില്ല. ഉമ്മയുടെ ഉമ്മ പര്‍ദ്ദ ഇട്ടിട്ടില്ല. പര്‍ദ എന്ന വാക്കുപോലും അറബിക് അല്ല. അത് സൊരാഷ്ട്രിയന്‍ ആണ്. പേര്‍ഷ്യന്‍ പണ്ഡിറ്റ് നെഹ്രു അദ്ദേഹത്തിന്റെ വിശ്വചരിത്രാവലോകനത്തില്‍ പറയുന്നുണ്ട്. ഇന്ന് കാണുന്ന പര്‍ദ്ദ സമ്പ്രദായം നിലനിന്നിരുന്നത് രണ്ട് രാജ്യങ്ങളിലാണ്. ഒന്നു ബൈസാന്റിയന്‍ (കിഴക്കന്‍ റോമാ സാമ്രാജ്യം) രണ്ട് സൊരാഷ്ട്രിയന്‍- തീയിനെ ആരാധിക്കുന്ന ഇറാനിയന്‍, പാര്‍സിയന്‍ അല്ലാതെ അറേബ്യയിലല്ല. അറേബ്യയില്‍ അക്കാലത്ത് സ്ത്രീകള്‍ വ്യാപാരികളായിരുന്നു. അത്തരം ഒരു വ്യാപാരിയുടെ മാനേജര്‍ ആയിരുന്നു മുഹമ്മദ് നബി. അവരൊക്കെ ഇന്റര്‍നാഷണല്‍ ട്രേഡേഴ്സ് ആയിരുന്നു. പ്രവാചകന്‍ കച്ചവടത്തിനു പോയിരുന്ന ഡമാസ്കസിലെ ഒരു വീഥി ഇന്നുമുണ്ടെന്നാണ് എന്റെ ഒരു സുഹൃത്ത് പറഞ്ഞത്. ശാം എന്നാണ് ഡമാസ്കസിന് അന്ന് പറയുക. അത് മാത്രമല്ല ലോകത്തിലെ സ്ത്രീകള്‍ക്ക് പ്രവേശനമുള്ള ഏറ്റവും വലിയ ആരാധനാലയം മക്കയിലെ പള്ളിയാണ്. അങ്ങനെയുള്ള ഒരു സ്ഥലത്ത് നിന്നുണ്ടായ മതം ഇത്തരത്തിലൊരു നിലപാടിലേക്ക് വരുന്നതെങ്ങനെ? പിന്നീട് ഞാന്‍ അന്വേഷിക്കുമ്പോള്‍ മനസ്സിലാകുന്നത് ഇസ്ളാം ലോകത്തിന് എന്ത് നല്‍കി എന്നാണ്. അതില്‍ നിന്ന് വിഭിന്നമായി വളരെ സങ്കുചിതമായി ഒരു കര്‍മശാസ്ത്രത്തില്‍ അടിസ്ഥാനപ്പെടുത്തിയ ഒരു മതമാണ് കുരിശുയുദ്ധത്തിനു ശേഷമുള്ള ഇസ്ളാം എന്ന് കാണാന്‍ പറ്റും. കാരണം ശാസ്ത്രത്തെ അന്വേഷിക്കേണ്ടത് മനുഷ്യന്റെ ചുമതലയാണ് എന്ന് പറഞ്ഞ മതമാണ് ഇസ്ളാം. പ്രപഞ്ചം മുഴുവന്‍ സൃഷ്ടിയാണ് എന്ന് പറഞ്ഞത് ഇസ്ളാമാണ്. അത്തരത്തിലുള്ള പ്രപഞ്ചത്തെ വളരെ സൂക്ഷ്മമായി അന്വേഷിക്കാനും നിരീക്ഷിക്കാനും ചോദ്യം ചെയ്യാനും പരിവര്‍ത്തനോന്മുഖമാക്കാനും മനുഷ്യന് അവകാശമുണ്ടെന്ന് പറഞ്ഞ മതമാണ്. അങ്ങനെയാണ് നദികളെ ജലസേചനയോഗ്യമാക്കുന്ന രീതിയില്‍ അണക്കെട്ടുകള്‍ ഉണ്ടാക്കുന്നത്. സ്പെയിനില്‍ കൃഷിയുണ്ടായത് അങ്ങനെയത്രെ. (സ്പെയിന്‍

15-ാം നൂറ്റാണ്ടിന്റെ പകുതി വരെ ഇസ്ളാം ഭരണത്തിലായിരുന്നു.) അങ്ങനെയാണ് വൈദ്യശാസ്ത്രം വികസിച്ചത്. അങ്ങനെയാണ് ഫിസിക്സും, കെമിസ്ട്രിയും വികസിച്ചത്. കെമിസ്ട്രിയുടെ പിതാവ് എന്ന് പറയുന്നത് അല്‍ ഖബര്‍ ആണ് (ജാബിര്‍ ബില്‍ ഖയാം) അയാളാണ് നൈട്രിക് ആസിഡ്, ഹൈഡ്രോ ക്ളോറിക് ആസിഡ്, അക്വ റീജ്യ എന്നിവ കണ്ടുപിടിച്ചത്. അയാളുടെ ജീവിതത്തിലെ അന്തിമമായ അഭിലാഷം എങ്ങനെയാണ് ഭൂമിയില്‍ ജീവനെ ഉണ്ടാക്കാന്‍ പറ്റുക എന്നതായിരുന്നു. അതിലെത്തിച്ചേരാന്‍ വലിയ പരിശ്രമം നടത്തിയത്രേ. അത് എവിടെയും എത്തിയില്ലെന്നത് വേറെ കാര്യം. സാങ്കേതികതയിലൂടെ ജീവന്‍ സൃഷ്ടിക്കുക. അത് അദ്ദേഹം അന്വേഷിച്ചത് കെമിസ്ട്രിയിലൂടെയാണ്. അക്കത്തിലൂടെ അള്ളാഹുവിനെ അന്വേഷിക്കാനാണ് അല്‍ക്കവാരിസ്മി ഉസ്ബെക്കിസ്ഥാനില്‍ നിന്ന് ബാഗ്ദാദില്‍ എത്തിയത്. അന്ന് ബാഗ്ദാദിലെ യൂണിവേഴ്സിറ്റിയുടെ തലവന്‍ ക്രിസ്ത്യാനി ആയിരുന്നു. അവിടെ നിന്നാണ് അദ്ദേഹം അല്‍ ജബര്‍ മുക്കാബല എന്ന പുസ്തകം എഴുതിയത്. അതാണ് ആള്‍ജിബ്ര (അല്‍ഗോറിതം) - കംപ്യൂട്ടറിന്റെ അടിസ്ഥാനം. ഇതൊക്കെ നടന്നത് 19-ാം നൂറ്റാണ്ടിലാണെന്ന് ഓര്‍ക്കണം. ആ ഇസ്ളാം എങ്ങനെ ശാസ്ത്രത്തിനും സിനിമക്കും വായനക്കും എതിരാകും? ബാഗ്ദാദിലെ ഒരു വ്യക്തിയുടെ സ്വകാര്യ വായനശാലയിലെ പുസ്തകങ്ങള്‍ ചുമന്നുകൊണ്ടുപോകാന്‍ 400 ഒട്ടകങ്ങള്‍ വേണ്ടി വരുമെന്നതിനാല്‍ സ്ഥലം മാറ്റം അയാള്‍ വേണ്ടെന്നുവെച്ചു. ഇത് 2008 ല്‍ പുറത്തിറങ്ങിയ 'ലോസ്റ് ഹിസ്ററി'യില്‍ മൈക്കല്‍ മോര്‍ഗന്‍ പറയുന്നതാണ്; രേഖകള്‍ സഹിതം. ഇങ്ങനെ സഞ്ചരിക്കുകയും അന്വേഷിക്കുകയും ചെയ്ത ഒരു മതം എങ്ങനെയാണ് ഈ കോലത്തിലാകുന്നത്? ഇതെങ്ങനെ നമുക്ക് വിശ്വസിക്കാന്‍ പറ്റും? ഇതെങ്ങനെ മൊയ്ല്യാന്മാര്‍ക്ക് നിശ്ചയമില്ലാതെ പോയി? എന്തേ ഇതിവിടുത്തെ പണ്ഡിതന്മാര്‍ക്ക് അറിവില്ലാതെ പോയത്? അപ്പോള്‍ വേറൊരു ചോദ്യം വരുന്നു. ആധുനിക ലോകത്തിനും മാനവികതക്കും എന്താണ് ഇസ്ളാമിന്റെ സംഭാവന? ഈ പുസ്തകങ്ങളെല്ലാം വെളിച്ചം കാണുന്നത് 20-ാം നൂറ്റാണ്ടിലാണ്. 1020 ലെഴുതപ്പെട്ട ദി ഒപ്റ്റിക് ഇപ്പോള്‍ ലഭ്യമാണ്. ക്യാമറയെ കമൂറ ഒബ്സ്ക്യൂറ എന്ന് അതില്‍ വിശേഷിപ്പിക്കുന്നു. കെ കെ ചന്ദ്രനും മറ്റും അതിനെക്കുറിച്ച് പറയുന്നുണ്ട്. അത് ബസ്റയില്‍ ഇരുന്നാണ് എഴുതിയത്. ആഫ്രോ- ഏഷ്യന്‍ രാജ്യങ്ങളില്‍ വലിയ ചിന്തയും ദര്‍ശനവും ചരിത്രവും ഉണ്ടായിരുന്നുവെന്ന് മനസ്സിലാകുന്നു. അപ്പോള്‍ അതിലെ ഒരു പ്രധാന മതമെന്ന നിലയ്ക്ക് ഇസ്ളാം അതിന് വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നില്ല. അങ്ങോട്ട് നോക്കാന്‍ പാടില്ല, ഇങ്ങോട്ട് നോക്കാന്‍ പാടില്ല, സിനിമയെടുക്കാന്‍ പാടില്ല, കാഫറാക്കുക എന്നിവയൊക്കെ ഒരുപാട് തെറ്റായ ധാരണകളുടെ അടിസ്ഥാനത്തിലാണ് രൂപീകരിക്കപ്പെടുന്നത്. ഇത് തിരുത്താന്‍വേണ്ടി ആരെങ്കിലും ഇത് പഠിക്കാന്‍ ശ്രമിക്കുന്നുണ്ടോ - ഇല്ല. അപ്പോള്‍ ഒരു സമൂഹത്തെ നിങ്ങള്‍ക്ക് പഠിക്കാന്‍ താല്‍പര്യമില്ലെന്ന് വരുന്നു. അന്വേഷിക്കാന്‍ താല്‍പര്യമില്ല. അതുകൊണ്ട് ഇത്തരത്തിലുള്ള ഭീകരവാദങ്ങളൊക്കെ ഇവിടെ വരും. അത് സ്വാഭാവികമാണ്.

താങ്കളുടെ ആന്റി യൂറോ സെന്‍ട്രിക് ചിന്തകളുടെ ഉദ്ഭവം ഇതാണോ?

ി ഞാന്‍ ആന്റി യൂറോ സെന്‍ട്രിക് അല്ല. ഞാന്‍ മലയാളിയാണ്. അല്ലാതെ എനിക്ക് ആരോടും എതിര്‍പ്പൊന്നുമില്ല. മലയാളിയുടെ സ്വത്വത്തില്‍ നിന്നേ എനിക്ക് ലോകത്തെ നോക്കിക്കാണാനാകൂ. അല്ലെങ്കില്‍ എന്റെ നാടായ ഗുരുവായൂരില്‍ നിന്നേ എനിക്ക് ഈ ലോകത്തെ കാണാന്‍ കഴിയൂ. എന്റെ കാഴ്ചയുടെ പരിപ്രേക്ഷ്യം വികസിച്ചു വരുന്നത് ഈ മണ്ണില്‍ നിന്നാണ്. അല്ലാതെ ഞാന്‍ പാരീസിലോ ലണ്ടനിലോ നിന്നിട്ടല്ല ലോകത്തെ കാണുന്നത്. ഞാന്‍ കാണുന്ന ലോകമാണ് ഞാന്‍ നിങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഞാന്‍ ഒരാള്‍ക്കും എതിരല്ല. ഞാന്‍ കാണുന്ന ലോകത്തില്‍ ഞാന്‍ തെറ്റായി പഠിച്ച പലതുമുണ്ട്. അത് ഞാന്‍ സ്വയം തിരുത്തണം. എന്നിട്ട് എന്നെ നിര്‍ഭയനാക്കണം. ഞാന്‍ ജീവിക്കുന്ന സമൂഹത്തെ നിര്‍ഭയമാക്കിക്കൊണ്ട് അവര്‍ കേമപ്പെട്ട ഒരു ജനതയാണെന്ന് സ്ഥാപിച്ചുകൊടുക്കണം. ഈ ലോകത്തിന്റെ കേന്ദ്രബിന്ദുവായി ഈ ജനത ഉയര്‍ന്നു വരണം. അതാണെന്റെ ആഗ്രഹം. ചിന്തയില്‍, കലയില്‍, സിനിമയില്‍ ഒക്കെത്തന്നെ. അത് മറ്റുള്ളവരുടെ അനുകരണമല്ലാതെ, അവരുടെ സ്വന്തമായ ധിഷണകൊണ്ട്, അവര്‍ അന്വേഷിച്ചുണ്ടാക്കുന്ന ലോകം കൊണ്ട്, ചരിത്രംകൊണ്ട്, ചിന്തകൊണ്ട.് അവരുടെ പോരാട്ടമാണത്. അതിന് സാധ്യതയുള്ള ഒരു സമൂഹമാണ് നമ്മുടേത്. അവനെ വിദ്യാഭ്യാസം കൊണ്ടും സാംസ്കാരികമായ പ്രവര്‍ത്തനം കൊണ്ടും കീഴ്പ്പെടുത്താനാണ് ശ്രമിക്കുന്നത്. അല്ലാതെ അവനെ വികസിപ്പിക്കാനല്ല നമ്മള്‍ ശ്രമിച്ചിട്ടുള്ളത്. എന്നിട്ടും ഒന്നിച്ചു നില്ക്കാന്‍ കഴിയുന്നത്, മലയാളികളുടെ ജീനിലുള്ള അഭിമാനബോധം കൊണ്ടാണ്. ഇവിടെ മുസ്ളിമുണ്ട്, ഈഴവനുണ്ട്, നായരുണ്ട്, ക്രിസ്ത്യാനിയുണ്ട്, നമ്പൂതിരിയുണ്ട് ഇവരൊന്നും മോശപ്പെട്ടവരല്ല. ഇവിടുത്തെ സംഗീതം ആരുടേതാണ്? ദളിതന്റേതാണ്. സംഗീതത്തിന്റെ വ്യവഹാരമണ്ഡലത്തില്‍ ദളിതരാണ് കൂടുതലുള്ളത്. അത് മോശമാണോ? സമ്പന്നമാണ് കേരളം.

മലയാളസിനിമകളില്‍ മുസ്ളിം, ദളിത് ജീവിതങ്ങള്‍ വേണ്ട രീതിയില്‍ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ടോ?

ി ഇവിടെ മുസ്ളിം സമുദായത്തെ സാംസ്കാരികമായി മാനിഫെസ്റ് ചെയ്യാന്‍ കഴിഞ്ഞില്ല എന്നത് അവരുടെകൂടെ പോരായ്മയാണ്. അവരുടെ മതാധ്യക്ഷന്മാര്‍, മതസംഘടനകള്‍ എന്നിവര്‍ സാംസ്കാരിക പ്രവര്‍ത്തനത്തെ തള്ളിപ്പറയുന്നു. ആദ്യഘട്ടത്തില്‍ ഭാഷ പോലും പഠിക്കാന്‍ പാടില്ലെന്ന് പറഞ്ഞു. അപ്പോള്‍ ആ സമുദായംതന്നെ അവരെക്കുറിച്ചുള്ള സിനിമകള്‍ ഉണ്ടാക്കുന്നതില്‍നിന്ന് മാറിനില്‍ക്കുകയും ആ സമുദായത്തില്‍നിന്ന് വരുന്നവര്‍ക്ക് അത് ചെയ്യാന്‍ സ്വാതന്ത്യ്രമില്ലാതെ വരികയും ഭയക്കുകയും ചെയ്യുന്നു. ആരെങ്കിലും എടുത്താല്‍ അവര്‍ കുഴപ്പമുണ്ടാക്കും. സവര്‍ണരെപ്പറ്റി എടുത്താല്‍ അവര്‍ക്കൊരു ബേജാറുമില്ല. എന്നാല്‍ അവിടെപ്പോയി എടുത്താല്‍ പോരേ? മറ്റുള്ള മതത്തിലുള്ളവര്‍ മുസ്ളിം സമുദായത്തെ തൊട്ടു കഴിഞ്ഞാല്‍ പ്രശ്നമാകും. അതുകൊണ്ട് അവര്‍ ഒഴിവാകുന്നു. ഒരു ഉദാഹരണത്തിന് പരദേശി എന്ന സിനിമ ഞാനെടുക്കുന്നതിനു മുമ്പ് പലരും ശ്രമിച്ചതാണ്. ഭയന്നിട്ട് എടുക്കാതിരുന്നതാണ് എന്ന് ഞാന്‍ കേട്ടിട്ടുണ്ട്. 80കളുടെ അവസാനത്തില്‍ ഈ വിഷയത്തില്‍ ഒരു സ്ക്രിപ്റ്റുമായി ഒരാള്‍ തന്റെയടുത്ത് വന്നതായി രമേഷ് നാരായണന്‍ പറഞ്ഞിട്ടുണ്ട്. അവര്‍ ഭയന്നിട്ട് എടുത്തില്ല. ഇസ്ളാം മതത്തെ വിമര്‍ശിച്ചുകൊണ്ട് ആരെങ്കിലും സിനിമ ചെയ്താല്‍ അവന്‍ വിമര്‍ശിക്കപ്പെടും. അതില്‍ മുസ്ളിം സമുദായത്തിന് കൃത്യമായ പങ്കുണ്ട് എന്ന അഭിപ്രായമാണ് എനിക്കുള്ളത്. എന്തുകൊണ്ട് മുസ്ളിം ജീവിതം ചിത്രീകരിക്കുന്നില്ല എന്ന ചോദ്യം ഉന്നയിക്കുന്നവര്‍ ഇതോര്‍ക്കണം. അങ്ങനെ വന്ന് വന്ന് സിനിമയിലെ വ്യവഹാരജീവിതവും സാംസ്കാരിക മണ്ഡലവും ഏകമുഖമാണ് എന്ന ധാരണ പല ബുദ്ധിജീവികളിലും ഉണ്ടായി. അതുകൊണ്ടാണ് എന്നോട് ചോദിക്കുന്നത് എന്തുകൊണ്ട് പി ടി, മുസ്ളിം സിനിമ മാത്രം എടുക്കുന്നു എന്ന.് ഒരു സെക്യുലര്‍ സിനിമ എന്ന് ഞാന്‍ എടുക്കും എന്നാണോ നിങ്ങള്‍ ചോദിക്കുന്നതെന്ന് തിരിച്ചുചോദിക്കും. കെ ആര്‍, മോഹനനും അടൂര്‍ ഗോപാലകൃഷ്ണനും എടുക്കുന്നത് സെക്യുലര്‍ സിനിമയാണെന്നും അതിനാല്‍ അര്‍ഥമാകുന്നു. അത് ഈഴവ സിനിമയും നായര്‍ സിനിമയും ആയി മുദ്ര കുത്തപ്പെടുന്നില്ല. രണ്ടാമത് നമ്മുടെ കാഴ്ചപ്പാട് വളരെ ഋജു ആയിപ്പോയി എന്നതാണ്. അത് ഇടതുപക്ഷ ബുദ്ധിജീവികളായാലും വലതുപക്ഷ ബുദ്ധിജീവികളായാലും ശരി, ഈ വിഭാഗങ്ങളെ ശരിയായി അഭിസംബോധന ചെയ്യാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. കേരളത്തിലെ സാംസ്കാരിക മണ്ഡലത്തിലെ ഒരു വലിയ പരാജയമാണ് അത്. 60 കളില്‍ വരെ വളരെ പ്രകടമായ രീതിയില്‍ ഒരു സന്തുലനം നടന്നിരുന്നു. നീലക്കുയില്‍, കലക്ടര്‍ മാലതി എന്നിവയിലൊക്കെ ദളിത് ജീവിതമുണ്ട്. പിന്നീട് അത് ഇല്ലാതായിപ്പോയി. ഈ സമുദായങ്ങള്‍ക്ക് ഉണ്ടായിരുന്ന തനത് ജീവിതം അപ്രത്യക്ഷമാകുകകയും സവര്‍ണ സമുദായമാണ് ഹിന്ദു ജീവിതം എന്ന് നമ്മുടെ സിനിമയിലും നാടകത്തിലും കാണിക്കുകയും ചെയ്തു. പൊതു ജീവിതം അതാണെന്ന് വന്നു. അതോടെ ഈ ജീവിതങ്ങള്‍ മുഴുവന്‍ പാര്‍ശ്വവത്കരിക്കപ്പെട്ടു. നമുക്ക് കിട്ടാവുന്ന ഒരു വലിയ സാംസ്കാരിക സമ്പത്ത് അങ്ങനെ അപ്രത്യക്ഷമാകുകയും ചെയ്തു.

ബുദ്ധിജീവികള്‍ക്ക് ഈ ബാധ്യതയില്‍നിന്ന് കൈകഴുകാന്‍ കഴിയുമോ?

ി ഞാന്‍ പറഞ്ഞ രീതിയിലുള്ള അക്കാദമിക് വിദ്യാഭ്യാസത്തിന്റെ, 70 കളില്‍ ഇന്ത്യയില്‍ ഉയര്‍ന്നു വന്ന തത്വചിന്തയുടെ ഒക്കെ ബാക്കിപത്രമാണത്. 70കളില്‍ ഉയര്‍ന്നു വന്ന ചിന്തകള്‍ ഒരു സാംസ്കാരിക അധിനിവേശത്തിനുള്ള ഒരുക്കങ്ങളായിരുന്നു. നമ്മള്‍ അത് സ്ഫോടനാത്മകമാണ് എന്നു പറയുമ്പോള്‍ തന്നെ. കൊളോണിയലിസവും സാമ്രാജ്യത്വവും എങ്ങനെ തിരിച്ചു കൊണ്ടുവരാം എന്നാണ് അതിനു പിന്നിലെ അജന്‍ഡ. അതിന് അവര്‍ ഉപയോഗിച്ചത് ഭാഷ, സംസ്കാരം, ചിന്ത എന്നീ മണ്ഡലങ്ങളാണ്. സായിപ്പ് ഇവിടെനിന്ന് പോയി, സായിപ്പിന്റെ ഭാഷ പോയില്ല. സായിപ്പിന്റെ ഭരണയന്ത്രം മാറിയില്ല. അതിനുള്ളില്‍ നിന്നിട്ടുള്ള നവീകരണമാണ് നടത്തിയത്. അല്ലാതെ നമ്മുടേതായ ഒന്നിനെക്കുറിച്ചും നാം ആലോചിച്ചില്ല. അവന്‍ എന്താണോ പറഞ്ഞത്, അതാണിപ്പോഴും പഠിപ്പിക്കുന്നത്. അവന്‍ മെഡിക്കല്‍ കോളേജില്‍ ഇന്‍ഡീജിനസ് മെഡിസിന്‍ പഠിപ്പിക്കാന്‍ പാടില്ല എന്ന് 1914 ല്‍ നിയമം എഴുതിവെച്ചു. ഇപ്പോഴും നമ്മുടെ മെഡിക്കല്‍ കോളേജുകളില്‍ അതുതന്നെയാണ് സിസ്റം. എന്തുകൊണ്ട് ഒരു കൊല്ലം നമ്മുടെ മരുന്ന് പഠിപ്പിച്ചു കൂടാ? നമ്മുടെ മരുന്നിന്റെ സാധ്യതകള്‍ പൂര്‍ണമായും തിരസ്കരിച്ചു. അല്ലെങ്കില്‍ നമ്മുടെ മെഡിസിന്‍ ഇന്ന് എവിടെ എത്തുമായിരുന്നു? എന്തുകൊണ്ട് നമ്മള്‍ അതാലോചിച്ചില്ല? ജനകീയാസൂത്രണം വരുന്നത് ഈ നാടിന്റെ ഭരണയന്ത്രം ഉണ്ടാക്കാന്‍ വേണ്ടിയായിരുന്നു. അതിനെ നമ്മള്‍ സെക്രട്ടേറിയറ്റുമായി ബന്ധിപ്പിച്ച് ആ രീതിതന്നെ കൊണ്ടുവരുന്ന കാഴ്ച നമ്മള്‍ കണ്ടു. ഈ സാംസ്കാരിക അധിനിവേശത്തിനായി ഉപയോഗിച്ചത് ഭാഷ, സാഹിത്യം, സിനിമ, നാടകം ഒക്കെതന്നെയാണ്. ഇവിടെയാണ് ഞാന്‍ വിയോജിക്കുന്നത്. എല്ലാം അതേപടി പകര്‍ത്തുന്നു. അപ്പോള്‍ നിങ്ങളുടെ ചരിത്രം, മണ്ണ്, അന്വേഷണങ്ങള്‍ ഇല്ലാതാകുന്നു. 80 കളില്‍ 90 കളില്‍ ബിജെപി ക്ക് വരാനുള്ള സാധ്യതയുടെ സ്നാപകയോഹന്നാനായിട്ട് 70 കള്‍ പ്രവര്‍ത്തിച്ചു എന്നതാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിന് പാന്‍ ഇസ്ളാം ഇന്ത്യയില്‍ സഹായം ചെയ്തുകൊടുത്തു. എങ്ങനെ സഹായിച്ചു? സിനിമ, സാഹിത്യം, കവിത ഒക്കെ ഹറാമാണെന്ന് പറഞ്ഞുകൊണ്ട്. സംസ്കാരത്തെ ഏകമുഖമാക്കാന്‍ അവര്‍ ശ്രമിച്ചപ്പോള്‍ സാമ്രാജ്യത്വം പാന്‍ ഇസ്ളാമിസത്തേയും സവര്‍ണതയേയും യൂറോ സെന്‍ട്രിസത്തേയും ഒക്കെ ഉപയോഗിച്ചുകൊണ്ട് അവര്‍ക്ക് അടിമപ്പെടാവുന്ന ഒരു രീതി വളര്‍ത്തിയെടുക്കുകയാണ് ചെയ്തത്. അതില്‍ നമ്മള്‍ വീണുപോയി എന്നാണ് എനിക്ക് തോന്നുന്നത്. കേമപ്പെട്ട സിനിമ എന്നു പറഞ്ഞാല്‍ അവര്‍ ചെയ്യുന്നതുപോലെ ചെയ്യണം എന്നായി.

ഇത് സിനിമയില്‍ എന്താണ് സൃഷിടിച്ചത്?

ി നമ്മള്‍ പറയുന്ന ജനകീയ സിനിമ എന്നത് എത്ര ജനങ്ങള്‍ കണ്ടിട്ടുണ്ട്? നിങ്ങള്‍ ഈ പറയുന്ന സിനിമകള്‍ ഒരു തൊഴിലാളി സമൂഹത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കൂ. കീഴാളഭാഷയാണല്ലോ സിനിമ. അത് ഏറ്റവും താഴേ തട്ടിലേക്ക് കൂടി അഡ്രസ് ചെയ്യാന്‍ സാധ്യമായ മാധ്യമമാണ്. എന്തുകൊണ്ട് അവര്‍ക്കിത് മനസ്സിലാകുന്നില്ല? എന്തുകൊണ്ട് ജനഹൃദയത്തില്‍ അതിന് പ്രവേശനം ലഭിക്കുന്നില്ല? പിന്നെ, സിനിമ യഥാര്‍ഥമാണോ? കാഴ്ച തന്നെ യഥാര്‍ഥമാണോ? നമ്മുടെയൊക്കെ കാഴ്ച പ്രതിഫലനങ്ങള്‍ മാത്രമാണ്. നിങ്ങളുടെ കാഴ്ച തന്നെ ഒരു കാപട്യമാണ്. അത് ആപേക്ഷികമാണ്. നമ്മുടെ പേര്‍സ്പെക്റ്റീവ് വ്യത്യസ്തമാണ്. അതിനനുസരിച്ച് ലോകങ്ങള്‍ മാറുന്നു. ആകാശത്തില്‍നിന്നുള്ള കാഴ്ചയല്ല, ഭൂമിയില്‍നിന്നുള്ള കാഴ്ച. കാഴ്ച തന്നെ യഥാര്‍ഥമല്ലാത്തിടത്ത് സിനിമ റിയലാണെന്ന് പറയുന്നതിലെന്തു കാര്യം? പരദേശി കണ്ടിട്ട് പൊലീസ് അടിക്കുമോ എന്ന് ഒരു ബുദ്ധിജീവി ചോദിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു- ജാനു അന്നത്തെ പോലീസ് മന്ത്രിയായ എ കെ ആന്റണിയുമൊത്ത് കോലുകൊണ്ടടിച്ച് ഡാന്‍സ് ചെയ്യുന്നത് നമ്മള്‍ കണ്ടു. പോലീസ് അടിച്ചു വീര്‍ത്ത മുഖവുമായും ജാനുവിനെ നമ്മള്‍ കണ്ടു. കേരളത്തിലെ ഏറ്റവും പ്രഗത്ഭനായ മന്ത്രി എന്ന് വിശേഷിക്കപ്പെട്ട ശിവദാസമേനോനെ പോലീസ് നടുറോഡിലിട്ടടിക്കുന്നത് നമ്മള്‍ കണ്ടു. പിണറായി വിജയന്‍ എംഎല്‍എ. ആയിരിക്കുമ്പോള്‍ അയാളെ രാത്രി പിടിച്ചുകൊണ്ടുപോയി 4 മണിവരെ തല്ലി, അയാളെ വീഴ്ത്താന്‍ പറ്റുമോ എന്ന് പോലീസ് നോക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കാലില്‍ ഇപ്പോഴും അതിന്റെ ദുര്യോഗങ്ങള്‍ ഉണ്ട്. പൊലീസ് തല്ലുമോ? എന്നോട് പൊലീസുകാരുതന്നെയാണ് പറഞ്ഞത്, പാക്പൌരന്മാര്‍ എന്ന് ആരോപിക്കപ്പെടുന്നവരോടുള്ള അവരുടെ പെരുമാറ്റം ഒട്ടും മാന്യമായിരിക്കില്ല എന്ന്. പരദേശിയില്‍ അഭിനയിച്ച അബുസലിം പൊലീസില്‍ ജോലിചെയ്യുമ്പോള്‍ ഒരാളെ പാക് അതിര്‍ത്തിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ഉറങ്ങിയില്ല എന്നു പറഞ്ഞു. നിയമം കൈയാമം വെക്കണമെന്നാണെങ്കിലും മാനുഷിക പരിഗണന വെച്ച് അത് ചെയ്തില്ല. ഓടിയാല്‍ ആദ്യം അടിക്കുക എന്നതാണ് മുറ. സിനിമ എന്ന നിലയില്‍ മര്‍ദനം ഞാന്‍ കൂടുതല്‍ ചിത്രീകരിച്ചിട്ടുണ്ടാകും. കൂടുതല്‍ ഫലപ്രദമാക്കാന്‍ അങ്ങനെ ചെയ്തെന്നിരിക്കാം. അത് എന്റെ സ്വാതന്ത്യ്രമാണ്. എനിക്ക് ആ സിനിമക്ക് അവാര്‍ഡ് കിട്ടിയില്ല. അത് കിട്ടില്ലെന്ന് എനിക്കറിയാം. വീരപുത്രനും അവാര്‍ഡ് കിട്ടില്ല. അവാര്‍ഡ് ഒരു പ്രശ്നമല്ല. ഇവിടുത്തെ ചലച്ചിത്ര അക്കാദമിയുടേയും ഡല്‍ഹിയിലെ ഫിലിം ഫെസ്റിവല്‍ ഡയറക്റ്ററേറ്റിന്റെയും ആശയലോകം ഒന്നാണ്. ഇടതായാലും യുപിഎ ആയാലും ഒരേ ആശയലോകത്തിന്റെ പരിസരത്തു നിന്നാണ് സിനിമയെക്കുറിച്ച് ചിന്തിക്കുന്നത്. പക്ഷേ എനിക്ക് അങ്ങനെ ചിന്തിക്കാന്‍ പറ്റില്ല. അതിനാല്‍ എന്റെ സിനിമകള്‍ക്ക് പനോരമയില്‍ സെലക്ഷന്‍ കിട്ടില്ല. മറ്റൊരു തമാശ കമ്യൂണിസ്റ് പാര്‍ടിയുമായി ബന്ധമുള്ള ആള്‍ക്ക് സ്വതന്ത്രമായി നില്‍ക്കുന്നവര്‍ക്ക് കിട്ടുന്ന തരത്തിലുള്ള അംഗീകാരം കിട്ടില്ലെന്നതാണ.് ചിന്തകരില്‍ നിന്ന് കിട്ടില്ല. സ്വന്തം പാര്‍ടിയില്‍ നിന്നും കിട്ടില്ലെന്നതാണ്. കമ്യൂണിസ്റ് പാര്‍ടിയും 'സ്വതന്ത്ര'രെയാണ് അംഗീകരിക്കുക. അതുകൊണ്ട് 'നിഷ്പക്ഷര'ാകാനാണ് ബുദ്ധിജീവികളുടെ ശ്രമം. പ്രസ്ഥാനത്തില്‍ വന്നവരെ അധഃസ്ഥിതരായി കാണുന്നു.

70 കള്‍ എങ്ങനെ നമ്മുടെ കലയെ പിന്നോട്ടടിപ്പിച്ചു എന്നാണ് താങ്കള്‍ കരുതുന്നത്?

ി ഉദാരവത്കരണംപോലെയുള്ള സാമ്പത്തിക നയങ്ങള്‍ നടപ്പിലാക്കുന്നതിന് സാമ്രാജ്യത്വം ഉപയോഗിച്ചത് ഭാഷയേയും കലയേയുമാണ് എന്നു ഞാന്‍ പറഞ്ഞല്ലോ. 70 കള്‍ ഇവിടുത്തെ പോരാട്ടങ്ങള്‍ ഒന്നും തന്നെ പ്രതിപാദിച്ചില്ല. നിങ്ങള്‍ക്കെന്ത് അസ്തിത്വ ദുഃഖമാണ് പുതുതായി വന്നത്? അസ്തിത്വ ദുഃഖം എന്നും ഈ മണ്ണിലുണ്ട്. കുരിശു യുദ്ധത്തിനു ശേഷം വന്ന സായിപ്പിന് അസ്തിത്വ ദുഃഖം ഉണ്ടാകാന്‍ കാരണം രണ്ടാം ലോകമഹായുദ്ധമാണ്. യുദ്ധം കഴിഞ്ഞപ്പോള്‍ തന്തയില്ലാത്ത മക്കള്‍ ജനിച്ചു. അപ്പോള്‍ അവന് അസ്തിത്വദുഃഖമുണ്ടായി. ഇവിടുത്തെ പവിത്രന്റെ സിനിമയില്‍ എന്തിനാണ് അസ്തിത്വദുഃഖം? സായിപ്പിന് അവിടെ വ്യവസായവത്കരണം ഉണ്ടായിട്ടുണ്ട്. ഒരു ജനതയ്ക്ക് ഉണ്ടാകുന്ന അപഭ്രംശമോ ചിന്തകളോ അവന്റെ ജീവിതവും സാമ്പത്തിക അവസ്ഥയും ഉണ്ടാക്കുന്നതാണ്. അവിടെ ഉണ്ടായെന്ന് കരുതി ഇവിടെ ഉണ്ടാകേണ്ടതില്ല. അത് അനുകരിക്കാനുള്ള വ്യര്‍ഥശ്രമങ്ങള്‍. ബ്രെസ്സന്‍ 400 അടി ഷോട്ട് എടുത്താല്‍ നമ്മളും എടുക്കും 400 അടി ഷോട്ട്. എന്നിട്ട് പറയും അത് കണ്ടാല്‍ അവന്‍ ഞെട്ടുമെന്ന്. അവന്‍ ആരാണ് ? സായിപ്പ്. നമ്മളെയല്ല ഞെട്ടിക്കുന്നത്. മലയാളിക്ക് വേണ്ടിയല്ല സിനിമ എടുത്തത്. ഞാന്‍ സിനിമയെടുക്കുന്നത് സാധാരണ മലയാളികള്‍ക്ക് വേണ്ടിയാണ്. തൊഴിലാളികള്‍, കര്‍ഷകര്‍, വീട്ടമ്മമാര്‍, അവരിലേക്ക് സിനിമ എത്തിക്കുന്നതിനായി എനിക്ക് തോന്നുന്ന യുക്തിപൂര്‍വമായ ദൃശ്യഭാഷ ഞാന്‍ സ്വീകരിക്കും. അതില്‍ എനിക്ക് ഒരു ആശയക്കുഴപ്പവുമില്ല. അത് അവരിലേക്ക് പൂര്‍ണമായി എത്താന്‍ കഴിഞ്ഞില്ല എന്ന് വരികില്‍ അത് എന്റെ തെറ്റാണ്, പോരായ്മയാണ്, പരിമിതിയാണ്. പൂര്‍ണമായി എത്താന്‍ കഴിയില്ല എന്നതും ഉറപ്പാണ്. ഞാന്‍ മനുഷ്യനാണ്. മനുഷ്യന്‍ അപൂര്‍ണ്ണമായ സൃഷ്ടിയാണ്. ലോകത്തില്‍ ഒരു സൃഷ്ടിയും പൂര്‍ണമല്ല. അതുകൊണ്ടാണ് വീണ്ടും വീണ്ടും സൃഷ്ടിക്കേണ്ടി വരുന്നത്. നീ അപൂര്‍ണനായതിനാല്‍ പിന്നെ ഞാന്‍ നിന്നെയെന്തിന് അംഗീകരിക്കണമെന്ന് ബുദ്ധന്‍ ചോദിക്കുന്നുണ്ട്. പരദേശി ആളുകളിലേക്ക് വേണ്ടതുപോലെ എത്തിയില്ല എന്നതില്‍ നിന്നാണ് വീരപുത്രന്‍ വരുന്നത്. അതും പൂര്‍ണമായ ഒരു സൃഷ്ടിയായിക്കൊള്ളണമെന്നില്ല. എങ്കിലും കൂടുതല്‍ പേരിലെത്തിക്കാനാണ് എന്റെ ശ്രമം. എന്റെ മണ്ണുമായി ബന്ധപ്പെടുത്തി ഭാഷ എങ്ങനെ കൂടുതല്‍ വികസിപ്പിക്കാന്‍ പറ്റും എന്നാണ് ഞാന്‍ അന്വേഷിക്കുന്നത്. രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള അനുഭവവും പ്രതിബദ്ധതയും അതുണ്ടാക്കിയ സൃഷ്ടിപരമായ സാധ്യതകളും ഞാന്‍ അതിനായി ഉപയോഗിക്കും.

പോപ്പുലര്‍ സിനിമ നമ്മുടെ ജീവിതപ്രശ്നങ്ങളേയും യാഥാര്‍ഥ്യങ്ങളേയും അഭിമുഖീകരിക്കുന്നുണ്ടോ?

ി സിനിമ ഒറ്റ രീതിയിലുള്ള സിനിമയല്ല. കവിത ഒറ്റ കവിതയല്ല. പാട്ട് ഒരേ ഒരു പാട്ടല്ല. എന്തിന് അവരെ മാത്രം വിമര്‍ശിക്കണം? 'ആര്‍ട് സിനിമ'കള്‍ ശരിയാണോ? ഓരോ ആളുകളും അവരവരുടെ സിനിമ ചെയ്യുന്നു. കെ ആര്‍ മോഹനന്‍ അയാളുടെ സിനിമയും അടൂര്‍ ഗോപാലകൃഷ്ണന്‍ അയാളുടെ സിനിമയും എടുക്കുന്നു. എന്റെ സിനിമ എന്റെ രീതിയില്‍ എടുക്കുന്നതിലെ വാദങ്ങളാണ് ഞാന്‍ നിരത്തിയത്. അവര്‍ക്കും അവരുടേതായ വാദങ്ങളുണ്ടാകാം. ഇവിടുത്തെ സിനിമയുടെ ഒരു പ്രധാന പ്രശ്നമായി എനിക്ക് തോന്നിയിട്ടുള്ളത് ഇവിടെ രണ്ടു സിനിമയും രണ്ടു കാലഘട്ടത്തില്‍ കിടക്കുകയാണ് എന്നാണ്. ഒന്ന് 70 കളില്‍, ഒന്ന് 80 കളില്‍. കമേഴ്സ്യല്‍ സിനിമ 80 കളിലാണ്. മാറിയ ലോകത്തിനനുസരിച്ച് അവയുടെ നിര്‍മാണവും സാങ്കേതികതയും വേണ്ട രീതിയില്‍ നവീകരിച്ചിട്ടില്ല. ഏറ്റവും പ്രധാന പ്രശ്നം മാര്‍ക്കറ്റിങ്ങിന്റേതാണ്. മറ്റ് ഭാഷകളിലുള്ളവരെല്ലാം അവരുടെ മാര്‍ക്കറ്റിങ്ങില്‍ ശ്രദ്ധിക്കുന്നു. ഉദാഹരണത്തിന് തമിഴ്. അതിന്റെ മാര്‍ക്കറ്റിങ് സാധ്യത മലയാളത്തിനുമുണ്ട്. കേരളത്തിലെ തിയേറ്ററുകളില്‍ പോവുകയെന്നത് വലിയ ബുദ്ധിമുട്ടാണ്. കുടുംബങ്ങള്‍ക്ക് തിയേറ്ററില്‍ കയറാനേ കഴിയില്ല. കേരളത്തിലെ തിയേറ്ററുകള്‍ നവീകരിക്കാതെ നമ്മുടെ സിനിമക്ക് മോചനമില്ല. തമ്മില്‍ തല്ലുന്നതിനു പകരം അവര്‍ അതിന്റെ സാധ്യതകള്‍ അന്വേഷിക്കട്ടെ. ഇന്ന് എന്തിനാണ് വിനോദ നികുതി? ആദ്യകാലത്ത് സര്‍ക്കാരിന്റെ ഒരു വരുമാന മാര്‍ഗ്ഗമായിരുന്നു., ഇന്ന് സ്ക്വയര്‍ ഫീറ്റ് കണക്കാക്കി നികുതി ഏര്‍പ്പെടുത്തിയാല്‍ പൂട്ടിപ്പോകുന്ന തിയേറ്ററുകള്‍ക്ക് മോചനമാകും. സര്‍ക്കാരിന് ടാക്സ് ലഭിക്കും. ആയിരക്കണക്കിന് ആളുകള്‍ ജോലി ചെയ്യുന്ന സിനിമാ ഇന്‍ഡസ്ട്രീസും രക്ഷപ്പെടും. പുതിയ ചില പദ്ധതികള്‍ പാലോളിയും ബേബിയും കൂടി ആവിഷ്കരിക്കുന്നുണ്ടെന്ന് കേള്‍ക്കുന്നു. വിശദാംശങ്ങള്‍ അറിയില്ല.

പുതിയ സിനിമയായ വീരപുത്രന്‍..... സ്വാതന്ത്യ്ര സമരത്തിലെ അനവധി നായകരില്‍നിന്ന് മുഹമ്മദ് അബ്ദുറഹിമാനെ എങ്ങനെയാണ് കണ്ടെടുക്കുന്നത്?

ി അതില്‍ എനിക്ക് വ്യക്തിപരമായ ചില താല്‍പര്യങ്ങളുണ്ട്. ഞാന്‍ വളരെ ചെറിയ കുട്ടിയായിരുന്ന കാലത്തെ പത്രത്തില്‍നിന്ന് വെട്ടിയെടുത്ത് ഫ്രെയിം ചെയ്തുവെച്ച ഒരു ഫോട്ടോ വീട്ടിലുണ്ടായിരുന്നു. ബാക്കിയെല്ലാം ആ വീട്ടിലെ ഗൃഹനാഥനായ എന്റെ അമ്മാവന്‍ ഉള്ള ഫോട്ടോകളായിരുന്നു. അദ്ദേഹം അല്‍അമീനിലെ ഒരു അന്തേവാസിയായിരുന്നു. മുഹമ്മദ് അബ്ദുറഹിമാന്‍ ജയിലില്‍ പോയപ്പോള്‍ ലീഗില്‍ പോയ ആളാണ് അയാള്‍. കുറെ ആള്‍ക്കാര്‍ ആ കാലത്ത് ലീഗില്‍ പോയിട്ടുണ്ട്. ചാലപ്പുറം ഗ്രൂപ്പ് അബ്ദുറഹിമാനെ വേണ്ടത്ര പരിഗണിച്ചില്ല എന്നുള്ള ആക്ഷേപത്തില്‍ നിന്നും മുസ്ളിം സമുദായത്തില്‍നിന്ന് നീതി കിട്ടണമെങ്കില്‍ ലീഗില്‍ ചേരണമെന്നുള്ള ശക്തമായ വാദത്തില്‍നിന്നുമാണ് അതുണ്ടായത്. എങ്കിലും അമ്മാവന് മുഹമ്മദ് അബ്ദുറഹിമാന്‍ എന്ന വ്യക്തിയോടുള്ള ആദരവും കടപ്പാടും ശക്തമായിരുന്നു. അതുകൊണ്ട് മുഹമ്മദ് അബ്ദുറഹിമാന്റെ ആ ഫോട്ടോ ഒരുപാടുകാലം വീട്ടിലുണ്ടായിരുന്നു.അന്നേ അദ്ദേഹത്തെക്കുറിച്ച് കേട്ടിട്ടുണ്ട്. പിന്നീട് അന്വേഷിച്ചപ്പോഴാണ് കേരളത്തിലെ എല്ലാ കവികളും അന്വേഷിച്ച ഒരു രാഷ്ട്രീയക്കാരനായിരുന്നു അബ്ദുറഹിമാന്‍ എന്ന് മനസ്സിലാക്കിയത്. വള്ളത്തോള്‍, വൈലോപ്പിള്ളി, അക്കിത്തം, ഇടശ്ശേരി, പി കുഞ്ഞിരാമന്‍ നായര്‍, പി ഭാസ്കരന്‍, ജി കുമാരപിള്ള, സച്ചിദാനന്ദന്‍... നിരവധി കവികള്‍ അദ്ദേഹത്തെക്കുറിച്ച് കവിതകളെഴുതി. കെ എ കൊടുങ്ങല്ലൂര്‍, എന്‍ പി മുഹമ്മദ്, എം റഷീദ്. തെരുവത്ത് രാമന്‍, മൊയ്തു മൌലവി, പി, മുഹമ്മദ് യൂസഫ്, ഏറ്റവും ചെറിയ തലമുറയില്‍ എന്‍ പി ചെക്കുട്ടി, എന്‍ പി ഹാഫിസ് മുഹമ്മദ് എന്നിവരെല്ലാം ജീവചരിത്രങ്ങള്‍ എഴുതി. രണ്ട് പിഎച്ച്ഡി തിസീസുകള്‍ അദ്ദേഹത്തെക്കുറിച്ചുണ്ട്. ഈ മനുഷ്യനെക്കുറിച്ച് ഒരുപാട് നാടന്‍ കഥകളുണ്ട്. അപസര്‍പ്പ കഥകളിലെ നായകനാണദ്ദേഹം. അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് എത്രയോ കത്തുകള്‍ എനിക്ക് വന്നിട്ടുണ്ട്. ഇതിലൊന്നും ജാതിയും മതവുമില്ല. ജസ്റിസ് ബാലസുബ്രഹ്മണ്യത്തിന്റെ ഭാര്യയുടെ അച്ഛന്‍ വിശ്വനാഥയ്യര്‍ എന്നെ വിളിച്ചിട്ട് നിങ്ങള്‍ ഒരു സിനിമ എടുക്കുന്നതില്‍ വളരെ സന്തോഷം എന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ പിതാവ് ജി എസ് വെങ്കിടാചലയ്യര്‍ മുഹമ്മദ് അബ്ദുറഹിമാന്റെ സുഹൃത്തായിരുന്നു. കേരള നിയമസഭയിലേക്ക് മത്സരിച്ചപ്പോള്‍ അദ്ദേഹമാണ് ഇലക്ഷന്‍ പ്രചരണത്തിന് കാറ് കൊടുത്തത്. ജാതിക്കും മതത്തിനുമൊക്കെ അതീതമായ ഒരു ദുരന്തനായകനെ അനുസ്മരിപ്പിക്കുമ്പോള്‍ നമുക്ക് വല്ലാതെയൊന്നും പോകേണ്ടിവരില്ല. ഒരു പരാജയത്തെയാണ് പൊതുവെ കലാസൃഷ്ടിയാക്കുന്നത്. ഒരു വിജയത്തെ ആരും അങ്ങനെ അന്വേഷിച്ച് പോകാറില്ല. എന്തായാലും ഒരു ദുരന്തത്തെ ചിത്രീകരിക്കാനാണ് എനിക്കിഷ്ടം. 'മുഹമ്മദ് അബ്ദുറഹിമാന്‍ ഒരു പരാജയമായിരുന്നു, കൃത്യമായ പരാജയം' - എന്‍ പി മുഹമ്മദ്. സിനിമയുടെ ടൈറ്റില്‍ സീക്വന്‍സില്‍ ഒരു പയ്യന്‍ അതെഴുതുന്നുണ്ട്. ഇതേ പയ്യന്‍ പിന്നീട് എഴുതുന്നു. 'അബ്ദുറഹിമാന്‍ എന്നും ജ്വലിക്കുന്ന ഒരു വികാരമാണ്- മാനവരാശിക്ക്' ഈ ഗണത്തില്‍പെടുന്ന സിനിമക്ക് സാധ്യതയുള്ള അപൂര്‍വം ഒരാളാണ് മുഹമ്മദ് അബ്ദുറഹിമാന്‍. ഇത് ദുരന്തപര്യവസായിയായ ഒരു പൊളിറ്റിക്കല്‍ ആക്ഷന്‍ ഫിലിം ആയിരിക്കും. ഫിക്ഷന്‍. എ കെ ഒടയോത്ത് എന്ന, എന്‍ പി മുഹമ്മദിന്റെ സാങ്കല്‍പ്പിക കഥാപാത്രത്തെ ഞാന്‍ അതേപടി സിനിമയില്‍ ഉപയോഗിക്കുന്നു. അയാള്‍ ചരിത്രത്തിലില്ല. എല്ലാ കഥാപാത്രങ്ങളും ചെറുപ്പക്കാരാണ്. ഇ എം എസിന് 26 വയസ്സ്, വൈക്കം മുഹമ്മദ് ബഷീറിന് 30 ന് താഴെ, പി കൃഷ്ണപിള്ള ചെറുപ്പമാണ്, കെ എ കൊടുങ്ങല്ലൂരിന് 20 വയസ്സ്. നമ്മുടെ ദേശീയ പ്രസ്ഥാനത്തെ സിനിമയാക്കുമ്പോള്‍ അബ്ദുറഹിമാനെ തേടിച്ചെല്ലാന്‍ വലിയ ആലോചന വേണ്ടിവന്നില്ല. എന്നാണ് പറഞ്ഞു വന്നത്. 45-ാമത്തെ വയസ്സില്‍ മങ്ങിപ്പോയ ഒരു ജീവിതം. അദ്ദേഹം ജീവിതത്തില്‍ നുണ പറഞ്ഞിട്ടില്ല. കേളപ്പനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഒരു സര്‍ക്കുലറിനെക്കുറിച്ച് കെപിസിസി സമ്മേളനത്തില്‍ അബ്ദുറഹിമാന്‍ പ്രസംഗിക്കുന്നത് ഒരു മുസല്‍മാനെന്ന നിലയില്‍ താന്‍ ജീവിതത്തില്‍ ഇതുവരെ നുണ പറഞ്ഞിട്ടില്ല എന്നാണ്. 'കേളപ്പനെ അവമതിക്കാനല്ല, നുണ പറയാന്‍ പറ്റാത്തതുകൊണ്ടാണ്'. ഇന്ത്യന്‍ സാഹചര്യത്തില്‍ മുഹമ്മദ് അബ്ദുറഹിമാന്‍, ഗാന്ധി, സുഭാഷ് ചന്ദ്രബോസ് ഒക്കെ ഉയര്‍ത്തുന്ന ഒരു സെക്യുലര്‍ ധാരയുണ്ട്. പണ്ഡിറ്റ് നെഹ്റു ഉയര്‍ത്തുന്ന ഒരു ധാരയുണ്ട്. ഇവര്‍ ഉയര്‍ത്തിയ സെക്യുലറിസം പൊതുജനത്തെ കൂടുതല്‍ ആകര്‍ഷിച്ചു. വിശ്വാസം ഇന്ത്യയുടെ ദാര്‍ശനികമായ ശക്തിയും അടിത്തറയുമാണ്. അതാണ് ഗാന്ധിയും മറ്റും ഉപയോഗിച്ചത്. അവര്‍ കൂടുതല്‍ പോപ്പുലര്‍ ആയതും അതുകൊണ്ടാവാം. ഇ എം എസിനെപ്പോലുള്ളവര്‍ ഇല്ല എന്നല്ല. എന്നാല്‍ ഇന്ത്യയുടെ മനസ്സ് വിശ്വാസത്തിന്റെ ഒരു തലത്തിലല്ലേ എന്ന് എനിക്ക് തോന്നുന്നു. സെക്യൂലറിസത്തെ നമ്മള്‍ നിര്‍വചിക്കുമ്പോഴും നോക്കിക്കാണുമ്പോഴും ഇവര്‍ ചിന്തിച്ച ഒരു രീതിയുണ്ട്. മതത്തിന്റെ നല്ല വശത്തെ സ്വാംശീകരിച്ചുകൊണ്ടാണ് ഇവര്‍ രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍ ഒരുക്കിയത്. അതിലെ വര്‍ഗീയവത്കരിക്കുന്ന അംശങ്ങള്‍ എടുത്തുകളഞ്ഞുകൊണ്ട്. നേരത്തെ പറഞ്ഞ രണ്ടു ധാരകള്‍ സംയോജിപ്പിക്കാന്‍ കഴിയുമോ എന്ന ഒരു അന്വേഷണം ആവശ്യമാണ്. കാരണം വളരെ ശക്തമായ രീതിയില്‍ ജാതി വ്യവസ്ഥയും മതവും ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ട്.

വീരപുത്രന്‍ ചരിത്രവുമായി ബന്ധപ്പെട്ട ഒരു പീരിയഡ് ഫിലിം ആണ്. ഇതിനെ വര്‍ത്തമാനവുമായി എങ്ങനെ ബന്ധിപ്പിക്കുന്നു?

ി കൃത്യമായ ഒരു കണക്ഷന്‍ ഭൂതകാലവും വര്‍ത്തമാനവുമായി ഇതിലുണ്ട്. അത് ഇപ്പോള്‍ പറയില്ല. തല്‍ക്കാലം സസ്പെന്‍സ് ആയി നില്‍ക്കട്ടേ.

ഈയിടെയുണ്ടായ ചോദ്യപേപ്പര്‍ വിവാദവുമായി താങ്കളെ ബന്ധപ്പെടുത്തി പറയുന്നത് കേള്‍ക്കുന്നു. അതിന്റെ വസ്തുതകള്‍ എന്താണ്?

ി തിരക്കഥയുടെ രീതിശാസ്ത്രം ഞാന്‍ എഴുതിയ പുസ്തകമല്ല. ഞാന്‍ ആ പുസ്തകം കണ്ടിട്ടില്ല. അതേക്കുറിച്ച് കേള്‍ക്കുന്നതു തന്നെ ഈ വിവാദം പൊട്ടിപ്പുറപ്പെട്ട ശേഷമാണ്. അതേക്കുറിച്ചന്വേഷിച്ചപ്പോള്‍ എന്റെ ഒരു പ്രസംഗം കേട്ടെഴുതിയുണ്ടാക്കിയ ലേഖനമാണെന്ന് മനസ്സിലായി. ഞാനെഴുന്നതുപോലെയുള്ള രൂപത്തിലാണ് അത്. കുറേ ലേഖനങ്ങള്‍ സമാഹരിച്ചാണ് ഈ പുസ്തകം തയാറാക്കിയിട്ടുള്ളത് . ഞാന്‍ വിദ്യാര്‍ഥികളുടെ തിരക്കഥാ ക്യാമ്പിലും മറ്റും സ്ഥിരമായി നടത്തുന്ന പ്രസംഗമാണത്.

ഗര്‍ഷോമിലെ ഒരു പ്രധാന ഘടകം, അതിലെ നായക കഥാപാത്രമായ നാസറുദ്ദീന്‍ പ്രതിസന്ധികളെ നേരിടുമ്പോള്‍ അയാള്‍ കാണുന്ന മൂന്നു കഥാപാത്രങ്ങളാണ്. ഗാന്ധി, ദൈവം, പിതാവ്. ഗാന്ധിയെയും പിതാവിനെയും എനിക്ക് നേരിട്ട് ദൃശ്യത്തില്‍ കൊണ്ടുവരാവുന്നതേയുള്ളൂ. എന്നാല്‍ മുസ്ളിം സമുദായത്തില്‍ ജനിച്ചുവളര്‍ന്ന ഞാന്‍ വളരെ കുട്ടിക്കാലത്തുതന്നെ അരൂപിയായ ദൈവത്തെക്കുറിച്ചാണ് പഠിച്ചിട്ടുള്ളത്. അത് എങ്ങനെയാണ് ദൃശ്യവല്‍ക്കരിക്കുക എന്നത് ഒരു പ്രശ്നമായിരുന്നു. അപ്പോഴാണ് തന്റെ ഒരു സുഹൃത്ത്,പാവറട്ടി പ്രദേശത്ത് ഒരു ഭ്രാന്തനുണ്ടായിരുന്നു എന്നും അയാള്‍ ഒറ്റക്കിരുന്ന് ദൈവത്തെ വിളിക്കുകയും ദൈവത്തോട് സംസാരിക്കുകയും ചെയ്യുമായിരുന്നു എന്നും പറഞ്ഞത്. ചോദ്യകര്‍ത്താവായും ഉത്തരം പറയുന്ന ദൈവമായും ഭ്രാന്തന്‍ തന്നെ സംസാരിക്കുന്ന ഒരു രീതിയാണത്. ദൈവവുമായി സംസാരിക്കുന്ന ഒരു സ്വാമിയെയും എനിക്ക് അറിയാം. ഈ ഭ്രാന്തന്‍ സംസാരിച്ച കാര്യങ്ങള്‍ സുഹത്ത് പറഞ്ഞ അതേപടി ഞാന്‍ പറയുകയാണ് എന്റെ പ്രസംഗത്തില്‍ ചെയ്തത്. പടച്ചോനേ, പടച്ചോനേ എന്നു തുടങ്ങുന്ന ദൈവവുമായുള്ള വിവാദപരമായ സംഭാഷണം ഞാന്‍ നിരവധി പ്രസംഗങ്ങളില്‍ ഉദ്ധരിച്ചിട്ടുണ്ട്. ആ രൂപമാണ് ഞാന്‍ ഗര്‍ഷോമില്‍ ഉപയോഗിച്ചത്. നാസറുദ്ദീന്‍ ദൈവത്തോട് ചോദിക്കുന്നു, നീ എന്തിനാണ് ഞങ്ങളെ ഗള്‍ഫിലേക്കയച്ചത്? ദൈവം: അല്‍ അക്സ്പള്ളി യഹൂദവേദികളില്‍നിന്ന് മോചിപ്പിക്കാനല്ല, ആത്മബലം നഷ്ടപ്പെട്ട ഒരു ജനതയെ അത് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മറ്റൊരു ജനതക്ക് ദൃഷ്ടാന്തമായി കാണിക്കാനാണ് (കൊളോണിയല്‍ ശക്തികള്‍ ആത്മബലം ചോര്‍ത്തിക്കളഞ്ഞ മലയാളിയെ അത് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന അറബികള്‍ക്ക് ഉദാഹരണമായി കാണിക്കാനാണ് ) . ജാതിയും മതവും ഒന്നും രേഖപ്പെടുത്താത്ത ഈ ഭ്രാന്തനെയാണ് ജോസഫ് എന്ന അധ്യാപകന്‍ പരീക്ഷാ ചോദ്യപേപ്പറില്‍ മുഹമ്മദാക്കി മാറ്റിയത്. ഇത്രയും വലിയ ഒരു വര്‍ഗീയ ധ്രുവീകരണത്തിന് ഇത് കാരണമാകുമെന്ന് സ്വപ്നത്തില്‍പ്പോലും താന്‍ വിചാരിച്ചിട്ടില്ലെന്ന് അധ്യാപകന്‍ ആണയിടുന്നു. ഒരു കലാകാരനെന്ന നിലയില്‍ ഞാനത് വിശ്വസിക്കുന്നു. എന്തായാലും കേരളീയ സമൂഹം പ്രത്യേകിച്ച് മുസ്ളിം സമുദായം ഭീകരമായ ഒരു വിലയാണ് ഈ കൈവെട്ടലിനെത്തുടര്‍ന്ന് കൊടുത്തുകൊണ്ടിരിക്കുന്നത്. ഇതിന്റെ പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ട് എന്നും ഞാന്‍ വിശ്വസിക്കുന്നു.

പി ടി കുഞ്ഞുമുഹമ്മദ്/മധുജനാര്‍ദനന്‍

24 July, 2010

പോപ്പുലര്‍ ഫ്രണ്ടും ഫ്രീഡം പരേഡും

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിനു വേണ്ടി പി എം ബിനുകുമാര്‍ സമ്പാദനവും പഠനവും നിര്‍വഹിച്ച ഗ്രന്ഥമാണ് 'തിരക്കഥയുടെ രീതിശാസ്‌ത്രം'. അതില്‍ തിരക്കഥാകൃത്തും സംവിധായകനുമായ പി ടി കുഞ്ഞുമുഹമ്മദിന്റെ ഒരു പ്രഭാഷണം ഉള്‍പ്പെടുത്തിയിട്ടുണ്ട്; 'തിരക്കഥ ഒരു വിശ്വാസിയുടെ കണ്ടെത്തല്‍' എന്ന ശീര്‍ഷകത്തില്‍. ജീവിതത്തില്‍നിന്നാണ് സിനിമ ഉണ്ടാകുന്നത് എന്ന വസ്‌തുതയ്‌ക്ക് ബലം പകരാനായി 'ഗര്‍ഷോം' എന്ന തന്റെ സിനിമയില്‍ കഥാനായകന്‍ ദൈവവുമായി സംസാരിക്കുന്ന രംഗം പി ടി ഉദാഹരിക്കുന്നു. അത് പി ടിക്ക് കിട്ടിയത് ജീവിതത്തില്‍നിന്നാണ്. അദ്ദേഹത്തിന്റെ നാട്ടിലെ ഒരു ഭ്രാന്തന്‍ സ്ഥിരമായി ഒറ്റക്കിരുന്ന് ദൈവത്തെ വിളിക്കാറുണ്ടായിരുന്നു. അതിങ്ങനെ;

ഭ്രാന്തന്‍: പടച്ചോനെ...പടച്ചോനെ...

ദൈവം: എന്താടാ നായിന്റെ മോനേ...

ഭ്രാന്തന്‍: ഒരു അയില, അത് മുറിച്ചാല്‍ എത്ര കഷണമാണ് ?

ദൈവം: മൂന്ന് കഷണമാണെന്ന് നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട് നായേ....

ഇതില്‍ ദൈവമായി പ്രതിവചിക്കുന്നതും ഭ്രാന്തന്‍ തന്നെ. പൂര്‍ണ വിരാമം, അര്‍ധവിരാമം, അങ്കുശം, ഭിത്തിക, കാകു, വലയം തുടങ്ങിയ ചിഹ്നങ്ങളുടെ ഉപയോഗരീതിയെക്കുറിച്ച് കുട്ടികള്‍ക്ക് പഠിക്കാനുണ്ട്. പരമാവധി ചിഹ്നങ്ങള്‍ ഉപയോഗിക്കാന്‍ സാധ്യതകളുള്ള ഒരു 'ഭാഷാമാതൃക'യായാണ് ഈ സംഭാഷണം ഇന്റേണല്‍ പരീക്ഷയ്‌ക്ക് ചോദ്യമായി ഉള്‍പ്പെടുത്തിയതെന്ന് ടി ജെ ജോസഫ് പറയുന്നു. പടച്ചോന്‍ എന്ന് വിളിക്കുന്നത് പൊതുവെ മുസ്ളിങ്ങളായതുകൊണ്ട് ഭ്രാന്തന്റെ സ്ഥാനത്ത് മുഹമ്മദ് എന്ന പേര് ചേര്‍ത്തു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. അധ്യാപകന്റെ തികഞ്ഞ ഔചിത്യരാഹിത്യംകൊണ്ടോ വിവരക്കേടുകൊണ്ടോ അല്ലെങ്കില്‍ മനഃപൂര്‍വംതന്നെയോ കടന്നുവന്ന ഈ ചോദ്യത്തെപ്രതി സര്‍ക്കാരും സര്‍വകലാശാലയും അദ്ദേഹത്തിനെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിച്ചതിനു ശേഷമാണ്, എല്ലാം കെട്ടടങ്ങി എന്ന് ജനം ആശ്വസിച്ചുതുടങ്ങിയപ്പോഴാണ് ജൂലൈ നാലിന് എന്‍ഡിഎഫുകാര്‍ നടുറോട്ടില്‍ കിടത്തി ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്. നാടിനെ നടുക്കിയ ഈ താലിബാന്‍ ശിക്ഷാമുറ എന്‍ഡിഎഫിന്റെ വിധ്വംസക സ്വഭാവത്തിന് ഒരിക്കല്‍കൂടി അടിവര ചാര്‍ത്തുന്നതായിരുന്നു.

എന്‍ഡിഎഫിനെക്കുറിച്ച് ഓരോ കേരളീയനും ചോദിക്കുന്ന ചില ചോദ്യങ്ങളും അവയ്‌ക്കുള്ള ഉത്തരങ്ങളുമാണ് താഴെ.

എന്താണ് എന്‍ഡിഎഫ്? അതിന്റെ പൂര്‍വ രൂപങ്ങള്‍ എന്തായിരുന്നു?

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയില്‍ പലപാട് പേര് മാറ്റിയ ഇക്കൂട്ടര്‍ നാഷണല്‍ ഡവലപ്‌മെന്റ് ഫ്രണ്ട് എന്ന് പുറത്തും നാഷണല്‍ ഡിഫന്‍സ് ഫോഴ്‌സ് എന്ന് അകത്തും അറിയപ്പെടുന്നു. 1980കളുടെ ആദ്യപാദത്തില്‍ 'ഇന്ത്യയുടെ മോചനം ഇസ്ളാമിലൂടെ' എന്ന് ഉദ്ഘോഷിച്ചു നടന്ന 'സിമി'യുടെ നേതൃനിരയിലും അവരുണ്ടായിരുന്നു. പിന്നീട് അവര്‍ 'കൈമ'യും (കോഴിക്കോട് യങ്മെന്‍ അസോസിയേഷന്‍) 'വൈമ' (വയനാട് യങ്മെന്‍ അസോസിയേഷന്‍)യും 'പൈമ'യും (പാലക്കാട് യങ്മെന്‍ അസോസിയേഷന്‍) ഉണ്ടാക്കി രംഗത്തു വന്നു. 1993ല്‍ എന്‍ഡിഎഫ് ആയി. ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിലും എസ്‌ഡിപിഐ (സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ടി ഓഫ് ഇന്ത്യ)യിലും എത്തിനില്‍ക്കുന്നു.

എന്താണ് ഇവരുടെ പരിപാടി?

ഇരുളില്‍ അവര്‍ നായ്‌ക്കളുടെ ഗളഹസ്‌തം നടത്തും. അബദ്ധത്തില്‍ വാലും അരിഞ്ഞുവീഴ്ത്താറുണ്ട്. ഓടുന്ന ബൈക്കില്‍ 'താളാത്മകമായി' ബാലന്‍സ് ചെയ്‌താണ് ഇത്തരം അഭ്യാസങ്ങള്‍. ഫാസിസ്‌റ്റുകളെ ചെറുക്കാനാണത്രെ ഇത്തരം മൃഗയാവിനോദങ്ങള്‍! പട്ടാപ്പകലാകട്ടെ നടുറോഡില്‍ കിടത്തി മതനിന്ദ ആരോപിച്ച് മനുഷ്യരുടെ കൈപ്പത്തി ഛേദിക്കും. എന്നിട്ട് ആരാന്റെ വീട്ടുമുറ്റത്തേക്കെറിയും. അതും കഴിഞ്ഞ് പ്രഥമശുശ്രൂഷയ്‌ക്കായി ദന്തഡോക്ടറെ കാണും. ഇതൊക്കെ കണ്ടും കേട്ടും മറ്റേ ഫാസിസ്‌റ്റുകള്‍ ഊറിച്ചിരിക്കുകയാണ്. അവര്‍ക്ക് പരമാനന്ദംകൊണ്ട് ഇരിക്കാനും വയ്യ, നില്‍ക്കാനും വയ്യ എന്ന അവസ്ഥയാണ്. 'പ്രതിരോധം അപരാധമല്ല' എന്നായിരുന്നു കുറച്ചു മുമ്പ് പറഞ്ഞുനടന്നിരുന്നത്. ഇപ്പോള്‍ 'ആക്രമണം അപരാധമല്ല' എന്ന് തിരുത്തിയിരിക്കുന്നു.

"പ്രവാചകനിന്ദയ്‌ക്കാണ് കൈപ്പത്തി വെട്ടിമാറ്റിയത്. അത് അത്ര വലിയ സംഗതിയാക്കേണ്ടതില്ല'' എന്നാണ് ചാനലുകളായ ചാനലുകളിലെല്ലാം പേര്‍ത്തും പേര്‍ത്തും എന്‍ഡിഎഫ് വക്താക്കള്‍ വാദിച്ചുകൊണ്ടിരിക്കുന്നത്. ഇത് അക്രമിസംഘത്തെ പരസ്യമായി ന്യായീകരിക്കുന്ന നിലപാടല്ലേ?

ഭീകര പ്രവര്‍ത്തനത്തെ വെള്ളപൂശുന്ന ഈ വാചകക്കസര്‍ത്ത് കേരളീയരെ അക്ഷരാര്‍ഥത്തില്‍ സ്‌തബ്‌ധരാക്കിയിരിക്കുന്നു. ഇന്ത്യയുടെ ഭരണഘടനയും നീതിന്യായ വ്യവസ്ഥയും ജനാധിപത്യവും തങ്ങള്‍ അംഗീകരിക്കുന്നില്ല എന്നും തങ്ങള്‍ക്ക് അഹിതമായത് പ്രവര്‍ത്തിക്കുന്നവരെ സമാന്തര ശിക്ഷാവിധികളിലൂടെ നേരിടുമെന്നുമുള്ള ധിക്കാര പ്രഖ്യാപനമാണ് ഇത്. ഇങ്ങനെ വ്യത്യസ്‌ത സമുദായങ്ങളില്‍പെട്ട ഭീകരവാദികള്‍ തീരുമാനിച്ചാല്‍ നാട് കബന്ധങ്ങള്‍കൊണ്ട് നിറയും. മുഹമ്മദ്നബി തന്നെ വധിക്കാന്‍ ശ്രമിച്ചവര്‍ക്കുപോലും മാപ്പുകൊടുത്ത മഹാനുഭാവനാണ്. നബിയുടെ യശസ്സും തേജസും പതിനാല് നൂറ്റാണ്ട് പിന്നിട്ടിട്ടും ഒളിമങ്ങാതെ നിലനില്‍ക്കുന്നത് ഇത്തരം ഗുണ്ടകളുടെയും ഊളന്മാരുടെയും 'ഹസ്‌തഛേദനയജ്ഞം' കൊണ്ടല്ല. യഥാര്‍ഥത്തില്‍ 'പ്രവാചകനിന്ദ'യില്‍ മനംനൊന്തൊന്നുമല്ല ഇവര്‍ ഈ കാട്ടാളകൃത്യം നടത്തിയത്. കേരളത്തിനും ഇന്ത്യക്കും പുറത്തുള്ള ഒരു ഓഡിയന്‍സിനുവേണ്ടിയാണ് ഈ നീചകൃത്യം നടത്തിയത്; ചില ബാഹ്യശക്തികളെ പ്രീതിപ്പെടുത്താന്‍. അത്തരം ബാഹ്യശക്തികളുടെ 'കാരുണ്യം'കൊണ്ടാണ് ഇന്നോവ കാറുകളില്‍ കറങ്ങിയും ശീതീകൃത സൌധങ്ങളില്‍ ഉറങ്ങിയും ഇവര്‍ സുഖലോലുപരായി കാലക്ഷേപം നടത്തുന്നത്. ഇടയ്‌ക്കൊരാളെ കാലപുരിക്കയച്ചില്ലെങ്കില്‍, വല്ലപ്പോഴും ആരുടെയെങ്കിലും കൈവെട്ടിയില്ലെങ്കില്‍ വിദേശത്തുനിന്നുള്ള ധനപ്രവാഹം നിലയ്‌ക്കും. മതത്തിന്റെ മറപിടിച്ച് നടത്തുന്ന തീവ്രവാദ ബിസിനസ് പൊളിയും. ഇന്നത്തെ പല പോപ്പുലര്‍ ഫ്രണ്ട് നേതാക്കളും രണ്ട് പതിറ്റാണ്ടുമുമ്പ് എങ്ങനെ ജീവിച്ചിരുന്നു, ഇപ്പോള്‍ ഏതുവിധം ജീവിക്കുന്നു എന്നന്വേഷിച്ചാല്‍ കാര്യങ്ങളുടെ കിടപ്പ് ആര്‍ക്കും അനായാസം ബോധ്യമാകും.

ഇവര്‍ക്ക് ഈ നാടിന്റെ ഭരണഘടനയിലും നീതിന്യായക്രമത്തിലും എന്തുകൊണ്ടാണ് വിശ്വാസമില്ലാത്തത് ?

എങ്ങനെ വിശ്വാസമുണ്ടാകും? ഇക്കൂട്ടര്‍ അടവും തടവും പഠിച്ച പ്രത്യയശാസ്‌ത്രക്കളരി ജമാഅത്തെ ഇസ്ളാമിയുടേതാണ്. ജമാഅത്തിലോ അതിന്റെ ആദ്യകാല വിദ്യാര്‍ഥിവിഭാഗമായ 'സിമി'യിലോ പ്രവര്‍ത്തിച്ചവരാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ പല നേതാക്കളും. ജമാഅത്തിന് ഇന്ത്യന്‍ ഭരണകൂടം 'താഗൂത്തി'യാണ് (പൈശാചികം / അനിസ്ളാമികം). മനുഷ്യര്‍ക്ക് സ്വയംഭരണാവകാശമുള്ള ഒരു ഭരണസംവിധാനത്തെയും ഇക്കൂട്ടര്‍ അംഗീകരിക്കുന്നില്ല.

ഇന്ത്യന്‍ ഭരണകൂടത്തെ അംഗീകരിക്കാത്ത, ജനാധിപത്യത്തെയും മതേതരത്വത്തെയും പരമപുച്‌ഛത്തോടെ വീക്ഷിക്കുന്ന ഇവര്‍ എന്തിനാണ് 'സ്വാതന്ത്ര്യദിനാഘോഷ'ത്തിന്റെ ഭാഗമായി ഫ്രീഡം പരേഡ് നടത്തുന്നത് ?

പോപ്പുലര്‍ ഫ്രണ്ടിന്റെ ഫ്രീഡം പരേഡ് ഒരു തരം മിമിക്രിയാണ്. രാഷ്‌ട്രത്തിന്റെ സ്വാതന്ത്ര്യദിനത്തില്‍തന്നെ രാഷ്‌ട്രത്തെ കൊഞ്ഞനംകുത്തുന്ന അനുകരണാഭാസം. ഇന്ത്യന്‍ പട്ടാള റെജിമെന്റുകള്‍ ഡല്‍ഹിയില്‍ മാര്‍ച്ച് ചെയ്യുമ്പോള്‍ ഇവര്‍ കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട നഗരകേന്ദ്രങ്ങളില്‍ മാര്‍ച്ച് നടത്തുന്നു. ഇന്ത്യന്‍ പട്ടാളത്തോടോ ഇന്ത്യന്‍ ജനതയോടോ ഉള്ള ഐക്യദാര്‍ഢ്യമല്ല, പ്രത്യുത വൈരമാണ് ഫ്രീഡം പരേഡിന്റെ അന്തര്‍ധാര. ഫ്രീഡം പരേഡുകള്‍ സംഘടിപ്പിക്കപ്പെടുന്ന കാലസന്ധികളില്‍തന്നെയാണ് കശ്‌മീരിലേക്ക് തീവ്രവാദ പ്രവര്‍ത്തനത്തിനായി മലയാളി യുവാക്കളെ റിക്രൂട്ട് ചെയ്‌ത വാര്‍ത്ത കേരളീയര്‍ അമ്പരപ്പോടെ കേട്ടത്. ആര്‍ക്കും രണ്ടുരീതിയില്‍ ഒരാളെ എതിര്‍ക്കാം. ഒന്ന്, ഗൌരവത്തില്‍ നേര്‍ക്കുനേര്‍ കാര്യങ്ങള്‍ പറയാം. രണ്ട്, അയാളുടെ ചേഷ്‌ടകളും ഭിന്നഭാവങ്ങളും സംസാരരീതിയും ആക്ഷേപകരമായി അനുകരിച്ച് പരിഹാസപൂര്‍വം എതിര്‍ക്കാം. ഫ്രീഡം പരേഡ് വാസ്‌തവത്തില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തില്‍ സംഘടിപ്പിക്കപ്പെടുന്ന ഒരു ആക്ഷേപഹാസ്യ കെട്ടുകാഴ്‌ചയാണ്. പാകിസ്ഥാനിലെ അര്‍ധസൈനിക പരേഡുമായാണ് അതിന് കൂടുതല്‍ സാമ്യം. ചാരനിറമുള്ള ഷര്‍ട്ട് പാക് അര്‍ധസൈന്യമാണ് ധരിക്കുന്നത്. വലതുകൈ നെഞ്ചോട് ചേര്‍ത്ത് ആദരം അര്‍പ്പിക്കുന്നതും പാക് സൈനികരീതിതന്നെ.

മുസ്ളിം ലീഗും എന്‍ഡിഎഫും തമ്മില്‍ എന്താണ് ? എന്‍ഡിഎഫിന്റെ വോട്ട് വേണ്ടെന്നു പറയാനുള്ള ധിക്കാരം തനിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി പറയുന്നു. എന്താണ് ഇതിന്റെയൊക്കെ ഗുട്ടന്‍സ് ?

മുസ്ളിം ലീഗിന്റെ ചിറകിനടിയില്‍ വളര്‍ന്ന്, ഇപ്പോള്‍ മുസ്ളിം ലീഗിന് കുടവിരിച്ചു നില്‍ക്കുന്ന സംഘടിത സായുധ സംഘമായി എന്‍ഡിഎഫ് വളര്‍ന്നിരിക്കുന്നു. എന്‍ഡിഎഫുകാര്‍ ഉള്‍പ്പെട്ട പല കേസും പിന്‍വലിക്കാന്‍ യുഡിഎഫ് ഭരണകാലത്ത് അത്യുത്സാഹത്തോടെ മുന്നിട്ടിറങ്ങിയത് കുഞ്ഞാലിക്കുട്ടിയും അനുചരന്മാരുമാണ്. കുഞ്ഞാലിക്കുട്ടി സാഹിബിന് വോട്ടും നോട്ടുമാണ് പരമപ്രധാനം. ഉമ്മന്‍ചാണ്ടിക്കും മറ്റൊന്നല്ല. തീവ്രവാദത്തിനെതിരെ പകല്‍സമയം വഴിപാടുപോലെ മുസ്ളിം ലീഗ് വാചാടോപങ്ങള്‍ നടത്തും. പക്ഷേ, സന്ധ്യ മയങ്ങിയാല്‍ സഹശയനം അവരോടൊപ്പമാണ്. തീവ്രവാദ വിരുദ്ധ പ്രസ്‌താവങ്ങള്‍ ലീഗില്‍ വനരോദനങ്ങളായി കലാശിക്കുകയാണ് പതിവ്.

എന്‍ഡിഎഫ് എതിര്‍ക്കപ്പെടേണ്ട സംഘടനയാണ്. സംശയമില്ല. എന്നാല്‍ എങ്ങനെ?

ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവും നല്‍കുന്ന സൌകര്യങ്ങള്‍ ഉപയോഗിച്ചും രാജ്യത്തിന്റെ നീതിന്യായവ്യവസ്ഥയുടെ പഴുതുകള്‍ മുതലെടുത്തുമാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഒരു വ്യവസ്ഥയുടെ സൌകര്യങ്ങള്‍ ഉപയോഗിച്ച് ആ വ്യവസ്ഥയെത്തന്നെ തുരങ്കംവയ്‌ക്കുന്ന തുരപ്പന്‍ പരിപാടി. രണ്ടാമതായി, കണക്കററ വിദേശപണം ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. ഈ വിദേശ ധനസ്രോതസ്സ് മുറിച്ചുമാറ്റിയാല്‍ തന്നെ എന്‍ഡിഎഫിന്റെ പാതിമുക്കാല്‍ കാറ്റും പോകും. അതിന് കൈമെയ് മറന്ന് ഉത്സാഹിക്കേണ്ടത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരാണ്. മൂന്നാമതായി, ഇത്തരം തീവ്രവാദ സംഘടനകളുടെ കൂട്ടോ വോട്ടോ വേണ്ടെന്ന് പറയാനുള്ള ആര്‍ജവവും ദീര്‍ഘവീക്ഷണവും കൂസലില്ലായ്‌മയും മതേതര രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ക്കുണ്ടാകണം. അത് പക്ഷേ, ഉമ്മന്‍ചാണ്ടിയും യുഡിഎഫും പ്രദര്‍ശിപ്പിക്കുന്നില്ല. നാലാമതായി, തീവ്രവാദ പ്രവര്‍ത്തനങ്ങളെ ശക്തമായി അടിച്ചമര്‍ത്തുന്നതോടൊപ്പം തീവ്രവാദ ആശയങ്ങള്‍ക്കെതിരെയുള്ള ഒരു പ്രത്യധീരവ്യവഹാരം വമ്പിച്ച ബോധവല്‍ക്കരണത്തിലൂടെ സമൂഹത്തില്‍ സൃഷ്‌ടിക്കണം. അതില്‍ നിര്‍ണായകമായ പങ്ക് വഹിക്കാനുള്ള പ്രത്യയശാസ്‌ത്ര ദാര്‍ഢ്യവും സംഘടനാശൃംഖലകളും രാഷ്‌ട്രീയ ഇച്‌ഛാശക്തിയുമുള്ളത് ഇടതുമതേതര പ്രസ്ഥാനങ്ങള്‍ക്കാണ്.


*****

എ എം ഷിനാസ്, കടപ്പാട് : ദേശാഭിമാനി

19 July, 2010

സിഐഎയുടെ ആഗോളഭീകരത

അമേരിക്കന്‍ ഐക്യനാടിന്റെ ചാരസംഘടനയായ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സിഐഎ) സാധാരണചാരപ്രവര്‍ത്തനങ്ങള്‍ മാത്രമല്ല നടത്തുന്നതെന്നും അമേരിക്കന്‍ ഐക്യനാട് സാമ്രാജ്യത്വത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കായി അട്ടിമറിയും കൊലപാതകങ്ങളും കൈക്കൂലിപ്രയോഗവും നടത്തുന്ന ഒരു സംഘടനയാണെന്നും പരക്കെ അറിവുള്ളതാണ്. എങ്കിലും സിഐഎയോട് അവിഹിതമായ അലര്‍ജി പ്രകടിപ്പിക്കുന്നവരാണ് കമ്യൂണിസ്‌റ്റുകാരും മറ്റ് സാമ്രാജ്യത്വവിരുദ്ധരും എന്ന് ചിലര്‍ വിമര്‍ശിക്കാറുണ്ട്. അമേരിക്കയുടെ കണ്ണിലെ കരടായ ഇറാനിലെ പ്രമുഖ ആണവശാസ്‌ത്രജ്ഞന്‍ ഷാറം അമീറിക്കുണ്ടായ അനുഭവങ്ങള്‍ ഈ വിമര്‍ശകര്‍ മനസ്സിലാക്കുന്നത് നന്നായിരിക്കും.

ഷാറം അമീറി ഇറാനില്‍നിന്ന് അപ്രത്യക്ഷനായി എന്നും അമേരിക്കയില്‍ അഭയാര്‍ഥിയായി എത്തിയെന്നുമുള്ള വാര്‍ത്ത മാധ്യമങ്ങളില്‍ കോളിളക്കം സൃഷ്‌ടിച്ചിരുന്നു. ഇറാന്റെ ആണവോര്‍ജനയങ്ങളോടും പ്രത്യേകിച്ച് യുറേനിയം സമ്പുഷ്‌ടീകരണത്തോടുമുള്ള എതിര്‍പ്പാണ് അമീറിയെ നാട്ടില്‍നിന്ന് ഒളിച്ചോടി അമേരിക്കയില്‍ അഭയംപ്രാപിക്കാന്‍ പ്രേരിപ്പിച്ചതെന്ന അമേരിക്കന്‍ പ്രചാരണം പലരും വിശ്വസിക്കുകയും ഏറ്റുപാടുകയും ചെയ്‌തിരുന്നു. ഈ ദുഷ്പ്രചാരണത്തെ തുറന്നുകാട്ടിക്കൊണ്ട് ഈ വ്യാഴാഴ്‌ച അമീറി അമേരിക്കയിലെ പാകിസ്ഥാന്‍ എംബസിയുടെ സഹായത്തോടെ ഇറാനിയന്‍ തലസ്ഥാനമായ തെഹ്റാനില്‍ തിരിച്ചെത്തിയിരിക്കുന്നു. ഇറാനിയന്‍ ഡെപ്യൂട്ടി വിദേശമന്ത്രി ഹസന്‍ ഘാഷ്ഘവിയുടെ നേതൃത്വത്തില്‍ വീരോചിതമായ ഒരു വരവേല്‍പ്പാണ് വിമാനത്താവളത്തില്‍ ഷാറം അമീറിക്ക് ലഭിച്ചത്.

അമീറിയുടെ തിരോധാനത്തിന്റെ പുറകിലുള്ള പല രഹസ്യങ്ങളും പ്രശസ്‌ത അമേരിക്കന്‍ വര്‍ത്തമാനപത്രമായ വാഷിങ്ടണ്‍ പോസ്റും മറ്റു മാധ്യമങ്ങളും വെളിപ്പെടുത്തിയിരിക്കുന്നു. 2009ല്‍ സിഐഎ ഭീകരന്മാര്‍ തെഹ്റാനില്‍നിന്ന് അമീറിയെ തട്ടിക്കൊണ്ടുപോയി സൌദിഅറേബ്യന്‍ തലസ്ഥാനമായ റിയാദിലെ അമേരിക്കന്‍ എംബസിയില്‍ വിമാനംവഴി കൊണ്ടിറക്കിയെന്നും അവിടെവച്ച് ഒരു കുത്തിവയ്‌പ് നടത്തി ബോധക്ഷയം വരുത്തി അദ്ദേഹത്തെ പ്രത്യേക വിമാനംവഴി അമേരിക്കയിലേക്ക് കൊണ്ടുപോവുകയായിരുന്നെന്നുമാണ് ഇപ്പോള്‍ വാഷിങ്ടണ്‍ പോസ്റ് വെളിപ്പെടുത്തുന്നത്.

ഇറാനിന്റെ ആണവോര്‍ജ രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുക്കാന്‍ ശാരീരികവും മാനസികവുമായ മൂന്നാംമുറകള്‍ തനിക്കെതിരെ നടത്തിയെന്നും അമ്പതുലക്ഷം ഡോളര്‍ നല്‍കിയെന്നും അമീറി പ്രസ്‌താവിക്കുന്നു. താന്‍ ഒരു ഗവേഷകന്‍ മാത്രമാണെന്നും ആണവയത്നങ്ങളുമായി ബന്ധമൊന്നുമില്ലെന്നും പറഞ്ഞ് രക്ഷപെടാന്‍ അമീറി ശ്രമിച്ചു. രഹസ്യങ്ങളൊന്നും ചോര്‍ത്തിക്കൊടുത്തില്ലെങ്കിലും ഇറാനിലേക്ക് തിരിച്ചുപോകാതെ രാഷ്‌ട്രീയ അഭയാര്‍ഥിയായി അമേരിക്കയില്‍ വന്നതാണെന്നു പറയുന്നപക്ഷം ഈ അമ്പതുലക്ഷം ഡോളര്‍ തിരികെ കൊടുക്കേണ്ടതില്ലെന്നും സിഐഎ അറിയിച്ചു. പിന്നീട് അദ്ദേഹത്തെ അരിസോണ സര്‍വകലാശാലയില്‍ ഒരു ഗവേഷകനായി നിയമിച്ച് ഭാരിച്ച ശമ്പളവും നല്‍കി. ഇതൊക്കെ ചെയ്യുമ്പോഴും അമീറി തങ്ങളുടെ നിയന്ത്രണം വിട്ട് നാട്ടിലേക്ക് തിരിച്ചുപോവുകയോ മറ്റെവിടേക്കെങ്കിലും കടന്നുകളയുകയോ ചെയ്യാതിരിക്കാനുള്ള ചട്ടവട്ടങ്ങളും സിഐഎ ഭീകരന്മാര്‍ ചെയ്‌തിരുന്നു.

അങ്ങനെയിരിക്കെയാണ് ഈ നിയന്ത്രണങ്ങളെ മറികടന്ന് വാഷിങ്ടണിലെ പാകിസ്ഥാന്‍ സ്ഥാനപതി മന്ദിരത്തില്‍ എത്തി ഇറാനിലേക്ക് തിരിച്ചുപോകാനുള്ള ആലോചനകള്‍ ആരംഭിച്ചത്. അപ്പോഴും സിഐഎ ഒരു നിര്‍ദേശംവച്ചു. അമേരിക്കയില്‍നിന്ന് പോയാലും ഇറാനിലേക്ക് തിരിച്ചുപോകാതെ ഏതെങ്കിലും യൂറോപ്യന്‍ രാഷ്‌ട്രത്തില്‍ രാഷ്‌ട്രീയ അഭയം തേടുകയാണെങ്കില്‍ പഴയ അമ്പതുലക്ഷം ഡോളറിനുപുറമെ അഞ്ചുകോടി ഡോളര്‍ നല്‍കാമെന്ന് സിഐഎ ദൂതന്മാര്‍ അമീറിയെ അറിയിച്ചു. തനിക്ക് സമ്പത്തല്ല തന്റെ രാജ്യമാണ് കൂടുതല്‍ അഭികാമ്യമെന്നു കരുതി ഷാറം അമീറി അത് നിരസിച്ചു എന്നാണ് വാര്‍ത്ത.

ഇറാനുമായുള്ള വ്യാപാരബന്ധങ്ങള്‍ ഉടന്‍ അവസാനിപ്പിച്ചുകൊള്ളണമെന്നാണ് അമേരിക്ക ഈയിടെ ഇന്ത്യക്ക് നല്‍കിയ തീട്ടൂരം. പാകിസ്ഥാനോടും ഇത്തരം നിര്‍ദേശം നല്‍കിയെങ്കിലും പാകിസ്ഥാന്‍ അത് പരസ്യമായി നിരസിച്ചിരുന്നു. ഇറാന്‍ കാര്യത്തില്‍ പലപ്പോഴും വാഷിങ്ടണ്‍ തീട്ടൂരങ്ങള്‍ ശിരസാവഹിക്കുന്ന മന്‍മോഹന്‍-സോണിയ സര്‍ക്കാര്‍ അമേരിക്കന്‍ തീട്ടൂരത്തോട് എങ്ങനെ പ്രതികരിക്കുമെന്ന് അറിവായിട്ടില്ല. അക്കാര്യത്തിലും സിഐഎ കൈക്കൂലിയും പ്രലോഭനങ്ങളും ഭീഷണിയുമായി യുപിഎ സര്‍ക്കാര്‍വൃത്തങ്ങളിലെ പലരെയും സ്വാധീനിച്ചെന്നുവരാം. പുരോഗമനവാദിയെന്നു പറയപ്പെടുന്ന ബറാക് ഒബാമയുടെ ഭരണത്തിന്‍കീഴിലും സിഐഎയുടെ പ്രവര്‍ത്തനശൈലി മാറിയിട്ടില്ലെന്നര്‍ഥം. ഏതായാലും സിഐഎയുടെ തനിനിറം ഇനിയും മനസ്സിലാക്കിയിട്ടില്ലാത്തവര്‍ക്ക് ഷാറം അമീറി സംഭവം ഒരു സാധനപാഠമായിരിക്കട്ടെ.

*****

പി ഗോവിന്ദപ്പിള്ള

തീവ്രവാതികള്‍ കല്പിക്കുന്നതും സാമ്രാജ്യത്വം ഇച്ചിക്കുന്നതും...

temIs¯ apgp-h³ a\p-jy-cp-tSbpw i{Xp-hmcv F¶ tNmZy-¯n\v Hcp-¯-c-ta-bp-f-fq. AXv km{am-Py-Xz-am-Wv. em`-s¡m-Xn- aq¯ km{am-PyXzw a®n-t\bpw a\p-jy-t\bpw ImÀ¶p Xn¶p--I-bm-Wv. kzmX-{´yw, P\m-[n-]Xyw, tkmjy-enkw XpS-§nb B[p-\nI aq-ey-§sf apgp-h³ AXv ImänÂ]-d-¯n-bn-cn-¡p-¶p. A[n-Im-c-¯nsâ {]Ѷthj-§-fn AXv Hmtcm a\p-jy-t\bpw അടിമയാക്കി കൊണ്ടിരിക്കുന്നു.{]Xy-b-imkv{X{]tbm-K-§-fn-eqsS AXv i{Xp-hns\ an{X-ambpw an{Xs¯ i{Xp-hmbpw Ah-X-cn-¸n-¡p-¶p. AXp-hgn X§Äs¡-Xnsc cq]-s¸-«p-h-cp¶ P\-i-ànsb AXn-thKw inYn-e-am-¡m³ AXn\v Ign-bp-¶p.

]e-kvXo³ a®n F{Xtbm Ime-ambn kntbm-Wn-Ìp-IÄ \S-¯n-s¡m-­n-cn-¡p¶ AXn-\n-jvTq-c-amb A{I-a-¯n-\p-]n-¶n Ata-cn-¡³ km{am-Py-Xz-¯nsâ XmÂ]-cy-§-fp-­v. Cdm-¡n-te¡v Cc-¨p-I-bdn, k±mw lpssks\ Xq¡n-teän temI-s¯-bmsI shÃp-hn-fn-¨Xv Ata-cn-¡³ km{am-Py-Xzhpw Iq«m-fn-I-fp-am-Wv. Cdms\ AØn-c-amb `mhn-cm-jv{So-b-¯n Ipcp-¡n-bn-«n-cn-¡p-¶Xpw ChÀ Xs¶. Iyq_¡v t\sc F{Xtbm Ime-ambn Ata-cn¡ AXnsâ [mÀjvSyw {]I-Sn-¸n-¨p-sIm-­n-cn-¡p-¶p. C´ym þ ]mIn-Øm³ þ ssN\ F¶o Gjy³ cmPy-§sf ]c-kv]cw `n¶n-¸n-¡m-\pÅ X{´-§Ä sa\ªv Gjy-bnepw X§-fpsS Bbp-[-þ-I-t¼mf iàn-Isf Dd-¸n-¨p-\nÀ¯m³ Ata-cn¡ {ian-¡p-¶p. XmPv tlm«Â B{I-an¨ `oI-c-hm-Zn-I-fpsS Xe-h³ C¶v Ata-cn-¡-bpsS XW-en-emWv. e£-¡-W-¡n\v a\p-jysc hnj-hm-XIZpc-´-¯n\v Cc-bm-¡nb Btâ-gvk-sWbpw bqWn-b³ ImÀss_-Un-t\bpw kwc-£n-¡p-¶Xv Ata-cn-¡-bm-Wv. temIs¯ apgp-h³ a\p-jy-tcbpw ]mcn-Øn-XnI Zpc-´-¯n-\n-c-bm-¡pw hn[w hyh-km-b-a-en-\o-I-cWw krjvSn-¡p¶ cmPy-§-fn-sem-¶mWv Ata-cn-¡. AXp-sIm­v Imem-h-Øm-hy-Xn-bm-\-apÄs¸-sS-bpÅ ]cn-ØnXn {]iv\-§-fpsS D¯-c-hm-Zn¯w Ata-cn-¡-bpÄs¸-sS-bpÅ h³InS cmjv{S-§Ä Gsä-Sp-¡-W-sa¶ temI-cm-jv{S-§-fpsS Bh-iys¯ tIm¸³tl-K-\nÂsh¨v Ata-cn¡ ]pÑn¨p XÅn. km{am-Py-Xz-¯n-s\-Xn-cmb Cu Ipä-]{Xw C\nbpw ZoÀLn-¸n-¡-mw. X¡mew AXn\p apXn-cp-¶n-Ã.

F¶m Cub-Sp¯ Ime¯v Ata-cn¡ Hcp ]pXnb i{Xp-hns\ Is­-¯n-bn-«p-­v. AXv `oI-c-hm-Z-amWv. temIs¯ FÃm `oI-c-hm-Zn-I-sfbpw sNÃpw sNe-hpw-sIm-Sp¯v hfÀ¯p-¶-Xn F¶pw ap¶n \n¶n-«pÅ Ata-cn¡ s]mSp-¶s\ `oIc hmZ hncp²cmbn cwK-{]-th-i\w sNbvXp. aX-§Ä X½n-epÅ sshcp-²y-amWv Ncn{Xw F¶v \nÀÆ-Nn-¡-s¸«p. `oI-c-hm-Z-¯nsâ t]cn CÉmw aXw temI-sa-¼mSpw th«-bm-S-s¸-Sm³ XpS-§n. C´y-bn CXv Gsä-Sp-¯n-«p-ÅXv BÀ. FÊv. FÊpw kwL-]-cn-hm-dp-am-Wv. euPn-lmZv hnhmZw CXn\v sXfn-hm-Wv. _n.-sP.]n `cn-¡p¶ IÀ®m-S-I-bn aAvZ\nsb ho­pw Xo{h-hm-Z-¸-«n-I-bn DÄs¸-Sp-¯n-bXv kwibw DWÀ¯n-¡-gn-ªp.

kmÀÆ-tZ-iob Xe-¯n km{am-Py-Xz-¯ns\Xn-scbpw C´y-bn kwL-]-cn-hmÀ ^mkn-k-¯n-s\-Xn-scbpw P\m-[n-]-Xy-hm-Zn-I-fpsS Hcp hnime thZn cq]-s¸-«p-h-cm-\nSbmb kmam\y kml-N-cy-amWv ChnsS hni-Zo-I-cn-¨-Xv. aX-hn-izm-kn-IÄ, sk¡p-eÀ cmjv{So-b-¸mÀ«n-IÄ, _p²n-Po-hn-IÄ, k¶-²-kw-L-S-\-IÄ F¶n-h-scÃmw km{am-Py-Xz-hncp²þ^m-knÌv hncp² sFIy-th-Zn-bn ssItImÀ¯p. F¶m Cu sFIys¯ AXn-\-I-¯p-\n¶v Xs¶ XIÀ¡p¶ Nne kw`-h-§-fmWv Cu ASp-¯-Im-e¯v tIc-f-¯n Ac-t§-dn-b-Xv.

\yqam³ tImtf-Pnse tNmZy-t¸-¸À hnhmZw FÃm-hÀ¡pw Adn-bm-hp-¶-Xm-Wv. s]mXp-hn-Zym-`ymkw AwKo-I-cn¨ aX-\n-c-t]-£- aq-ey-§Ä¡v hncp-²-ambn {]hÀ¯n¨ A²ym-]-I-t\bpw kÀ¡mÀ amXr-Im-]-c-ambn in£n-¨p. Cu \S-]-Snsb tIc-fob kaqlw H¶-S¦w ]n´p-W-¨p. CsXÃmw Ign-ªn«pw aX-{`m-´³am-cmb NneÀ \nbaw I¿n-se-Sp¯v B A²ym-]-Isâ ssI¸¯n sh«n-am-än. AXn\v ]n¶n {]hÀ¯n¨ kwL-S\ Bcm-[-\m-e-b-§sf Bbp-[-¸p-c-I-fm-¡p¶psh¶ sR«n-¡p¶ hmÀ¯-bmWv FS-¡m«v \n¶v dnt¸mÀ«v sN¿-s¸-«-Xv. hntZi am^n-b-I-fnÂ\n¶v ]Ww ]än Xo{h-hm-Zn-Isf kvt]m¬kÀ sN¿p¶ Cu kaql t{Zmln-IÄ ]e kwL-S-\-I-fpsS apJw aqSn-b-Wnªv s]mXp-k-aq-l-¯n am\y-thjw BSn-¯n-anÀ¡p-I-bm-Wv. Ch-cpsS Xo{h-hm-Z-{]-hÀ¯\w apÉnw P\ kap-Zm-bs¯ s]mXp-k-aq-l-¯n kwi-b-¯nsâ \ng-en-em-¡m\pw kwL-]-cn-hmc ^mkn-ks¯ iàn-s¸-Sp-¯m\pw am{Xta klm-bn-¡q. Chsc Hä-s¸-Sp-¯pI!

FÃm aX-hn-izm-kn-Ifpw atX-X-c-hn-izm-kn-Ifpw km{am-Py-Xz-hn-cp² þ ^mknÌvhncp² sFIy-thZn cq]-s¸-Sp-¯p-¶-Xn-\mbn kzbw kaÀ¸n-¡p-sa¶v R§Ä¡p-d-¸p-­v. bYmÀ° i{Xp-hns\ Ipä-hn-ap-à-cm-¡p-Ibpw an{Xs¯ AI-äp-Ibpw sN¿p¶ aX-Xo-{h-hm-Zn-IÄ¡v P\m-[n-]-Xy-k-aq-l-¯n CS-an-Ã.

(Imen-¡äv kÀÆ-I-em-ime sk¡p-eÀ ]T-\-tI{µw {]kn-²o-I-cn¨Xv)

14 July, 2010

ഈ പൈശാചികതയാണ് യഥാര്‍ഥ പ്രവാചകനിന്ദ

"കോപം അടക്കുകയും അന്യരോട് ക്ഷമ കാട്ടുകയും ചെയ്യുന്നവര്‍ക്കും ധര്‍മം നല്‍കുന്നവര്‍ക്കും വേണ്ടിയാണ് സ്വര്‍ഗരാജ്യം സജ്ജീകരിക്കപ്പെടുന്നത്. ദയ കാട്ടുന്നവരെ അള്ളാ സ്‌നേഹിക്കുന്നു. തന്നോട് പെരുമാറിയാല്‍ താന്‍ എന്ത് ഇഷ്‌ടപ്പെടുകയില്ലയോ അതുപോലെ ആരും അയല്‍ക്കാരനോട് പെരുമാറാതിരിക്കുക'' - ഈ ഖുറാന്‍ വാക്യം പ്രവാചകനായ മുഹമ്മദ് നബിയുടെ സഹിഷ്‌ണുതയെയും ശത്രുക്കളോടുപോലും പുലര്‍ത്തേണ്ട ക്ഷമാശീലത്തെയും സംബന്ധിച്ച അസന്ദിഗ്ധമായ പ്രഖ്യാപനമാണ്. തൊടുപുഴയിലെ ന്യൂമാന്‍കോളേജ് അധ്യാപകന്‍ ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയവര്‍ ഏത് ഇസ്ളാമിനെയും നബിയെയും സംരക്ഷിക്കാനാണീ കൃത്യം ചെയ്തത്. പ്രവാചകനിന്ദക്ക് ഇസ്ളാമിക നിയമമനുസരിച്ച് ശിക്ഷാവിധി നടപ്പാക്കിയവര്‍ ഇസ്ളാം മതത്തിന്റെ ആവിര്‍ഭാവ ദര്‍ശനവും ശക്തിസ്വഭാവവും മനുഷ്യസ്‌നേഹമാണെന്നറിയാത്ത ക്രിമിനലുകള്‍ മാത്രമാണ്.

നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ചോദ്യം ഉണ്ടാക്കിയ ഈ അധ്യാപകന്റെ നടപടി ജനാധിപത്യശക്തികളുടെയാകെ പ്രതിഷേധത്തിനിടയാക്കിയതാണ്. സര്‍ക്കാര്‍ കര്‍ശനമായിത്തന്നെ ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചതുമാണ്. പക്ഷേ സംഭവത്തെ നിമിത്തമാക്കി വര്‍ഗീയവല്‍ക്കരണവും ധ്രുവീകരണവും സൃഷ്‌ടിക്കാനാണ് ചില മതതീവ്രവാദ സംഘടനകളും അവരുടെ രക്ഷാധികാരികളായ ചില രാഷ്‌ട്രീയ പാര്‍ടികളും ശ്രമിച്ചത്. മതത്തിനെതിരെ ചോദ്യം ഉണ്ടാക്കിയവന്റെ കൈതന്നെ വെട്ടിമാറ്റുക എന്ന ശിക്ഷാവിധി നടപ്പാക്കുന്നവര്‍ പ്രവാചകന്റെയും മനുഷ്യത്വത്തിന്റെയും ശത്രുക്കളാണ്. ഒരു പരിഷ്‌കൃത സമൂഹത്തിനും പൊറുപ്പിക്കാനാവാത്ത വെറുപ്പിന്റെയും പകയുടേതുമായ ഇത്തരം വര്‍ഗീയ പ്രത്യയശാസ്‌ത്രങ്ങളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മതഭീകരരെ മുഴുവന്‍ മതവിശ്വാസികളുള്‍പ്പെടെയുള്ള ജനാധിപത്യശക്തികള്‍ ഒന്നിച്ചുനിന്ന് എതിരിടേണ്ടതുണ്ട്.

ടി ജെ ജോസഫ് ചെയ്‌ത തെറ്റിനെ ഒരാളും ഇവിടെ ന്യായീകരിക്കുമെന്നു തോന്നുന്നില്ല. അതിന് നിയമാനുസൃതമായ ശിക്ഷാനടപടികള്‍ അദ്ദേഹത്തിന് നേരെ കൈക്കൊണ്ടിട്ടുമുണ്ട്. എന്നിട്ടും വിദേശ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു വര്‍ഗീയ ഭീകരസംഘടന വളരെ ആസൂത്രിതമായി അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. അമ്മയുടെയും സഹോദരിയുടെയും മുന്നിലിട്ട് ഈ നിഷ്‌ഠൂരകൃത്യം നടത്തിയത്. ഇസ്ളാമിന്റെ മഹല്ല് പോലീസുകാരായി തങ്ങള്‍ക്കനഭിമതരായവരെയെല്ലാം ആക്രമിക്കുകയും വധിക്കുകയും ചെയ്യുന്നവര്‍ക്ക് ഇസ്ളാമികദര്‍ശനവും ചരിത്രവുമായി എന്ത് ബന്ധമാണുള്ളത്. ഇവരുടെ ലക്ഷ്യം വിവിധ സാമൂഹ്യവിഭാഗങ്ങള്‍ക്കിടയില്‍ പരസ്‌പരസംശയവും സ്‌പര്‍ധയും വളര്‍ത്തുകയെന്നതാണ്.

പരസ്‌പരം കലഹിച്ചിരുന്ന ജനസമൂഹങ്ങള്‍ക്കിടയില്‍ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമുയര്‍ത്തിക്കൊണ്ടാണ് ഇസ്ളാംമതം ഉദയം ചെയ്‌തത്. മനുഷ്യബന്ധങ്ങളെയാകെ ശിഥിലമാക്കിക്കളഞ്ഞ ഗോത്രപോരിമയെയും വിഗ്രഹാരാധനയെയും ബഹുദൈവ വിശ്വാസത്തെയുമെല്ലാം ചോദ്യംചെയ്‌ത മുഹമ്മദ് നബി ഏകദൈവ വിശ്വാസപ്രചാരണത്തിലൂടെ എല്ലാവിധ ഭിന്നതകള്‍ക്കുമപ്പുറം മനുഷ്യഹൃദയങ്ങളെ ഒന്നിപ്പിക്കുകയായിരുന്നു. ലോകഇസ്ളാമിന്റെ ഹൃദയഭൂമികളായ മെക്കയിലും മദീനയിലുമെല്ലാം താന്‍ നടത്തിയ പ്രബോധനങ്ങളിലൂടെയും രാഷ്‌ട്രീയ ഇടപെടലുകളിലൂടെയും ഭിന്നസമൂഹങ്ങളുടെ സൌഹൃദപൂര്‍വമായ നിലനില്പ് ഉറപ്പുവരുത്തണമെന്ന് നബി വ്യക്തമാക്കിയിട്ടുണ്ട്.

മദീന സ്‌റ്റേറ്റിന്റെ രൂപീകരണഘട്ടത്തില്‍ ഇസ്ളാമല്ലാത്ത ജൂത-ക്രൈസ്‌തവ മതങ്ങളുടെ അസ്‌തിത്വത്തെ സംബന്ധിച്ച ശിഷ്യന്മാരായ പണ്ഡിതന്മാരുടെ സംശയത്തിന് നബി നല്‍കിയ മറുപടി, ഇസ്ളാമിന്റെ വ്യവസ്ഥയും ശിക്ഷാനടപടികളുമെന്നപേരില്‍ ആഭ്യന്തര വിഭാഗങ്ങള്‍ക്കും അപരമത സമൂഹങ്ങള്‍ക്കും നേരെ ആക്രോശിച്ചു നടക്കുന്നവര്‍ മനസ്സിലാക്കേണ്ടതാണ്. ഇസ്ളാംമതത്തിന് മുമ്പുതന്നെ അറേബ്യന്‍ മരുഭൂമിയില്‍ വേരുപിടിച്ച ജൂത-ക്രൈസ്‌തവ മതങ്ങളെല്ലാം യാതൊരുവിധ വിവേചനങ്ങള്‍ക്കും വിധേയമാവാതെ മദീന ഗവണ്‍മെന്റിന് കീഴില്‍ നിലനില്‍ക്കുമെന്നാണ് നബി ശിഷ്യര്‍ക്ക് നല്‍കിയ മറുപടി. ഇന്നിപ്പോള്‍ ആഗോള ഇസ്ളാമിക വ്യവസ്ഥക്കുവേണ്ടി വാദിക്കുന്ന രാഷ്‌ട്രീയ ഇസ്ളാമിസ്റ്റുകള്‍ ജനസമൂഹങ്ങളെയാകെ വര്‍ഗീയമായി ചേരിതിരിക്കാനും പരസ്‌പര സംഘര്‍ഷങ്ങളിലേക്ക് തള്ളിവിടാനുമുള്ള സാമ്രാജ്യത്വ മൂലധന താല്‍‌പര്യങ്ങളുടെ കൈയില്‍ കളിക്കുന്നവരാണ്. സാമ്രാജ്യത്വഫണ്ടും ആശയങ്ങളുമാണ് ഇത്തരക്കാരുടെ 'ജിഹാദിസ'ത്തിന് പ്രേരണയായി വര്‍ത്തിക്കുന്നത്.

മതങ്ങളുടെ ഈറ്റില്ലമായിരുന്ന അറേബ്യന്‍ മരുഭൂമിയില്‍ ഇഷ്‌താര്‍ മതോപാസന രീതിയും ജൂതമതവും ക്രിസ്‌തുമതവും മറ്റൊട്ടനവധി മതങ്ങളും ഇസ്ളാമിന്റെ പിറവിക്ക് ശേഷവും പുലര്‍ന്നുപോന്നിരുന്നു. ഇവയെല്ലാം തമ്മിലുള്ള സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നത് അധികാരിവര്‍ഗങ്ങള്‍ ആധിപത്യത്തിനുള്ള ഉപകരണമായി മതത്തെയും വിശ്വാസിസമൂഹങ്ങളെയും ഇളക്കിവിടുന്നതോടെയാണ്. ഇത്തരം സംഘര്‍ഷങ്ങള്‍ക്കിടയില്‍പോലും ഇസ്ളാം വിശ്വാസപരമായി എന്തുമാത്രം സമാധാനത്തെയും ശാന്തിയെയും ആന്തരവല്‍ക്കരിച്ചിരുന്ന മതമാണെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

മാര്‍ ഗോലിയസ് ഇസ്ളാമിന്റെ ഭക്തിയും വിശ്വാസവും ആഴമേറിയ സഹിഷ്‌ണുതാഭാവത്തെയും ക്ഷമയെയും സ്വാംശീകരിച്ചതാണെന്ന് വ്യക്തമാക്കുവാന്‍ ഇങ്ങനെ എഴുതി:

"അവര്‍ അവരുടെ മതശാസനങ്ങളോട് തീവ്രമായ ഭക്തി പുലര്‍ത്തിയിരുന്നു. പുണ്യമാസങ്ങളില്‍ എപ്പോഴെങ്കിലും ഒരുവന്‍, അയാളുടെ പിതാവിനെ കൊലചെയ്‌തവന്‍ നിരായുധനായി നില്‍‌ക്കുന്നത് കണ്ടാല്‍പോലും അയാളെ ഉപദ്രവിക്കുന്നതിന് മുതിരുമായിരുന്നില്ല''. (ലോകനാഗരികതകളുടെ ചരിത്രം - ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്) സ്വന്തം പിതാവിന്റെ ഘാതകനോടുപോലും ക്ഷമിക്കണമെന്ന് വിശ്വസിക്കുന്ന ഒരു മതത്തിന്റെയും പ്രവാചകന്റെയും പേരിലാണ് പോപ്പുലര്‍ഫ്രണ്ട്, എസ്‌ഡിപിഐ, എന്‍ഡിഎഫ് എന്നീ പല നാമങ്ങളില്‍ മായാരാക്ഷസന്മാരെപ്പോലെ പൊതുസമൂഹത്തെ കബളിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു ഭീകരസംഘം നിരന്തരമായി പാതകങ്ങള്‍ അഴിച്ചുവിടുന്നത്.

കേരളത്തിന്റെ മതേതര സാമൂഹ്യ അന്തരീക്ഷത്തെയും ഇടതുപക്ഷ രാഷ്‌ട്രീയ സ്വാധീനത്തെയും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ആര്‍എസ്എസ് എന്നപോലെ എന്‍ഡിഎഫും പ്രവര്‍ത്തനമാരംഭിച്ചത്. തീരദേശങ്ങളിലും ഇടനാടുകളിലുമെല്ലാം മതം ധാര്‍മികമായി ആചരിക്കുവാന്‍ ഇസ്ളാമിക വിശ്വാസികളെ നിര്‍ബന്ധിക്കുകയും അതിന് വഴങ്ങാത്തവരെ വകവരുത്തുകയും ചെയ്യുക എന്നത് എന്‍ഡിഎഫിന്റെ മുഖ്യ കര്‍മപരിപാടിയാണ്. മതവും ദൈവവുമെല്ലാം അപകടത്തിലാണെന്ന് വരുത്തി ആധുനിക ജിഹാദിസത്തിന്റെ ട്രെയിനിങ് ക്യാമ്പുകളിലേക്ക് കൌമാരപ്രായക്കാരെയും യുവാക്കളെയും റിക്രൂട്ട് ചെയ്യുന്നു. ഇപ്പോള്‍ കേരളത്തില്‍ വിവാദപരമായി ചര്‍ച്ച ചെയ്യപ്പെടുന്ന പര്‍വതപ്രദേശങ്ങളിലെ പരിശീലനക്യാമ്പുകളും ആയുധസമാഹരണവുമെല്ലാം രാജ്യത്തെ ശിഥിലീകരിക്കുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയായിരുന്നുവെന്ന് വ്യക്തമായിക്കഴിഞ്ഞിരിക്കുകയാണ്.

തൊണ്ണൂറുകളില്‍ കേരളം ഭരിച്ച യുഡിഎഫ് സര്‍ക്കാരിന്റെ മൌനസമ്മതത്തോടെയാണ് ഈ തീവ്രവാദ സംഘടന അതിന്റെ ഏകോപന പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കരുണാകരന്റെയും പിന്നീട് ആന്റണിയുടെയും നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ എല്ലാതരം വര്‍ഗീയവാദികളും നടത്തിയ രാജ്യദ്രോഹ-ശിഥിലീകരണ പ്രവര്‍ത്തനങ്ങളോട് തികഞ്ഞ അലംഭാവം പുലര്‍ത്തുകയായിരുന്നു. ഹവാല ഉള്‍പ്പെടെ വിദേശപണം പറ്റി പ്രവര്‍ത്തിക്കുന്ന ഇത്തരം തീവ്രവാദ സംഘടനകള്‍ നടത്തുന്ന പല ഭീകര പ്രവര്‍ത്തനങ്ങളും പുറത്തുവന്നിട്ടും സര്‍ക്കാര്‍ അലംഭാവം പുലര്‍ത്തുകയായിരുന്നു. ജനങ്ങളെ കബളിപ്പിക്കാനുള്ള ചില പ്രഹസനങ്ങള്‍ക്കപ്പുറം ഒന്നും ചെയ്‌തില്ല.

കടലുണ്ടിപ്പുഴയില്‍ പൈപ്പ്ബോംബു കണ്ടെത്തിയ സംഭവം, നിരവധി കൊലപാതകങ്ങളും തീവെപ്പുകളും, ആയുധസംഭരണങ്ങള്‍ തുടങ്ങി ഒരു കേസിലും ഇതിന് പിറകിലുള്ള തീവ്രവാദസംഘടനകളെ കണ്ടെത്താന്‍ യുഡിഎഫ് സര്‍ക്കാര്‍ തുനിഞ്ഞില്ല.

മുസ്ളിംലീഗിന്റെ കടുത്ത സമ്മര്‍ദവും തങ്ങളുടെ വോട്ടുബാങ്ക് രാഷ്‌ട്രീയവുംമൂലമായിരുന്നു യുഡിഎഫ് സര്‍ക്കാര്‍ തീവ്രവാദകേസുകള്‍ പ്രഹസനമാക്കിയത്.

കടലുണ്ടിപ്പുഴയിലെ പൈപ്പ്ബോംബ് ഉള്‍പ്പെടെയുള്ള തീവ്രവാദികളുടെ ആയുധ സംഭരണ റിപ്പോര്‍ടുകള്‍ പുറത്ത് വന്നപ്പോള്‍ ആന്റണി സര്‍ക്കാര്‍ പാറ പൊട്ടിക്കാന്‍ സ്‌ഫോടകവസ്‌തുക്കള്‍ സൂക്ഷിച്ചുവെച്ചിരുന്ന കുറെ ക്വാറിത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുക മാത്രമായിരുന്നു. ആയുധവേട്ടപ്രഹസനം നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയായിരുന്നു. പിന്നീട് 1996ല്‍ നായനാര്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് അഫ്‌ഗാന്‍- ബോസ്‌നിയ മോഡലില്‍ സമൂഹത്തെ ശിഥിലമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന തീവ്രവാദികളുടെ നിഗൂഢ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുവാനും ആയുധശേഖരങ്ങള്‍ പിടികൂടാനും നടപടികളുണ്ടായത്. അതില്‍ പ്രകോപിതരായിക്കൊണ്ടാണല്ലോ തടിയന്റവിട നസീര്‍ ഉള്‍പ്പെടെയുള്ളവര്‍ നായനാരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയത്.ഇത്തരക്കാരുടെ എല്ലാവിധ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും ആയുധ പരിശീലന പരിപാടികളും വിദേശധനസഹായ സാധ്യതകളും അറിഞ്ഞിട്ടും കേന്ദ്രസര്‍ക്കാര്‍ യാതൊരുവിധ നടപടിയുമെടുക്കാന്‍ മുതിര്‍ന്നിരുന്നില്ല. തൊഴിയൂര്‍ സുനില്‍ വധക്കേസ്സിലെ യഥാര്‍ഥ കുറ്റവാളികളായ എന്‍ഡിഎഫുകാര്‍ രക്ഷപ്പെട്ടുപോയത് യുഡിഎഫ് പൊലീസ് നയംമൂലമായിരുന്നു. പിന്നീട് കോടതി ഇടപെട്ടാണ് പ്രതി ചേര്‍ക്കപ്പെട്ട പ്രതികളെ മോചിപ്പിച്ചതും യഥാര്‍ഥ പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്നതും. നിരപരാധികളെ ശിക്ഷിക്കുന്നിടം വരെ പൊലീസിനെയും കോടതിയെയും ഉപയോഗിക്കാന്‍ എന്‍ഡിഎഫിന് കഴിഞ്ഞത് മുസ്ളിം ലീഗിലെ ഒരു ഉന്നതന്റെ സഹായം മൂലമായിരുന്നല്ലോ. മാറാട് കൂട്ടക്കൊല ഈയൊരു നയത്തിന്റെ പരിണതിയായിരുന്നു.

കണ്ണൂരിലെ ആസാദ് ഇസ്ളാമിക ജീവിതം അനുസരിക്കാന്‍ വിസമ്മതിക്കുന്നുവെന്നാരോപിച്ച് എന്‍ഡിഎഫുകാര്‍ കൊലചെയ്‌ത് കടലിലെറിഞ്ഞ യുവാവാണ്. തിരുവില്ല്വാമലയിലെ ഒരു സിദ്ധന്‍ - ഫക്കിറുപ്പാപ്പ, മണ്ണാര്‍ക്കാട്ടെ അബ്‌ദുള്‍ ഗഫൂര്‍, പുനലൂരിലെ എ എം അഷറഫ്, ന്യൂമാഹിയിലെ യു കെ സലിം തുടങ്ങി എത്രയെത്ര പേരെയാണ് ഈ തീവ്രവാദി സംഘം കൊലക്കത്തിക്കിരയാക്കിയത്. ഒരു മുസ്ളിം പെണ്‍കുട്ടിയെ വിവാഹം കഴിച്ചുപോയ കുറ്റത്തിനാണ് കാസര്‍ക്കോട്ടെ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ബാലകൃഷ്ണനെ നിഷ്‌ഠൂരമായി കൊലപ്പെടുത്തിയത്.

അങ്ങേയറ്റം നീചമായി കെട്ടിച്ചമച്ച ഒരു ബലാത്സംഗ കഥ പ്രചരിപ്പിച്ചുകൊണ്ടാണ് തെരുവംപറമ്പി(നാദാപുരം)ലെ ബിനുവിനെ ഈ തീവ്രവാദിസംഘം കല്ലാച്ചി ടൌണിലിട്ട് കൊലപ്പെടുത്തിയത്. അതിനിഷ്‌ഠൂരമായ ഈ മതഭീകരവാദി സംഘത്തിന്റെ ആക്രമണങ്ങളില്‍ രക്ഷപ്പെട്ട എത്രയോ പേര്‍ ഇന്നും മരണവേദന തിന്നുകേരളത്തില്‍ ജീവിക്കുന്നുണ്ട്.വര്‍ഗീയമായ മതഭ്രാന്ത് തലക്ക് പിടിച്ചവര്‍ സമൂഹത്തെയാകെ സംഘര്‍ഷങ്ങളിലേക്കും ശത്രുതയിലേക്കും തള്ളിവിടാനാണ് ശ്രമിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ ഭീതിയും വിദ്വേഷവും വിതയ്‌ക്കുന്ന ഇത്തരം ഭീകരസംഘങ്ങളെ ഒറ്റപ്പെടുത്തുക എന്നത് എല്ലാവരുടെയും കടമയാണ്. ക്രൂരതയെ ജീവിതമൂല്യമാക്കുവാന്‍ പഠിപ്പിക്കുന്ന വര്‍ഗീയ പ്രത്യയശാസ്‌ത്രം മതഭീകരര്‍ അവകാശപ്പെടുന്നതുപാലെ മതദര്‍ശനങ്ങളോ ചരിത്രവുമായോ വിദൂരബന്ധം പോലും പുലര്‍ത്തുന്നതല്ല.


*****

കെ ടി കുഞ്ഞിക്കണ്ണന്‍