Showing posts with label വികസനം. Show all posts
Showing posts with label വികസനം. Show all posts

17 November, 2011

മന്‍മോഹെന്‍റ കാന്‍ പ്രഖ്യാപനവും സ്വതന്ത്രവിപണിവാദത്തിെന്റ തത്ത്വചിന്തയും

തുടര്‍ച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്ന പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലക്കയറ്റത്തെ ന്യായീകരിച്ചുകൊണ്ട് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഫ്രാന്‍സിലെ കാനില്‍ നടത്തിയ പ്രഖ്യാപനം ഇന്ത്യയിലെ 99 ശതമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സ്വതന്ത്രവിപണിവാദത്തിെന്‍റ തത്വചിന്താപരമായ വചനങ്ങളാണ് മന്‍മോഹന്‍സിങ് കാനില്‍ മാധ്യമ പ്രവര്‍ത്തകരോട് മൊഴിഞ്ഞത്. വിപണി സ്വന്തം കാലില്‍ നില്‍ക്കട്ടെയെന്നാണ് ഈ നവലിബറല്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ കല്‍പിച്ചത്. പെട്രോളിയം വിലവര്‍ദ്ധനവിനെതിരെ ഇന്ത്യയിലുയരുന്ന പ്രതിഷേധങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധയില്‍കൊണ്ടുവന്നപ്പോള്‍ രാജ്യം കൈവരിക്കുന്ന സാമ്പത്തിക വളര്‍ച്ചയെയും ജനസംഖ്യാ വര്‍ദ്ധനവിനെയും ഓര്‍മ്മപ്പെടുത്തികൊണ്ട് വിലക്കയറ്റത്തെ ന്യായീകരിക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്. മുതലാളിത്ത പണ്ഡിതന്മാര്‍ നൂറ്റാണ്ടുകളായി ഉരുവിട്ടുകൊണ്ടിരിക്കുന്ന ഡിമാന്‍റ് സപ്ലൈ തിയറി ഉദ്ധരിച്ച് വിലക്കയറ്റം ഒഴിവാക്കാനാവാത്തതാണെന്ന് കൗശലപൂര്‍വ്വം സമര്‍ത്ഥിക്കുവാനാണ് പ്രധാനമന്ത്രി ശ്രമിച്ചുനോക്കിയത്. യൂറോപ്പിലെയും അമേരിക്കയിലെയും സ്വതന്ത്ര വിപണിയുടെ മൗലികവാദികളായ വക്താക്കള്‍പോലും നവലിബറല്‍ പരിഷ്കാരങ്ങളില്‍ സംശയം പ്രകടിപ്പിക്കുമ്പോഴാണ് ആഗോള ഫൈനാന്‍സ് മൂലധനത്തിെന്‍റ ശക്തനായ സംരക്ഷകനായി പരിഷ്കാരങ്ങള്‍ സധൈര്യം മുന്നോട്ടുകൊണ്ടുപോകുവാന്‍ ജി 20 നേതാക്കളെ മന്‍മോഹന്‍ കാനില്‍ ഉദ്ബോധിപ്പിച്ചത്.

    ഇന്ത്യയില്‍ പെട്രോളിനു മാത്രമല്ല ഡീസലിനും പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും വില നിയന്ത്രണം എടുത്തുകളയുമെന്നാണ് മന്‍മോഹന്‍ വികാരപൂര്‍വം പ്രഖ്യാപിച്ചത്. എണ്ണ കമ്പനികള്‍ക്ക് വില നിയന്ത്രണാധികാരം നല്‍കിയതുള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ യുപിഎ ഘടകകക്ഷികളുടെയും പല കോണ്‍ഗ്രസ് നേതാക്കളുടെയും വിമര്‍ശനത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് പ്രധാനമന്ത്രി ഉദാരവല്‍ക്കരണനയങ്ങള്‍ ഇനിയും തീവ്രഗതിയില്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.    

    1990കളോടെ സാമ്പത്തിക സാമൂഹിക ചിന്തകളുടെ രംഗങ്ങളില്‍ മേല്‍ക്കൈ നേടിയിരുന്ന സ്വതന്ത്ര വിപണിയുടെ ദര്‍ശനം സമകാലീന മുതലാളിത്ത പ്രതിസന്ധിയോടെ പിന്തള്ളപ്പെട്ടുകൊണ്ടിരിക്കുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. സ്വതന്ത്ര വിപണി സിദ്ധാന്തത്തിെന്‍റ മുന്‍നിര വക്താക്കളില്‍ പ്രമുഖനായിരുന്ന അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ അലന്‍ ഗ്രീന്‍സ്പാന്‍ പോലും തങ്ങളുടെ ദര്‍ശനം അപകടം നിറഞ്ഞതായിരുന്നുവെന്ന് അമേരിക്കന്‍ സമൂഹത്തോട് ഏറ്റുപറയുകയുണ്ടായി. റീഗണോമിക്സിെന്‍റയും താച്ചറിസത്തിെന്‍റയും അടിസ്ഥാനമായിരുന്ന മില്‍ട്ടണ്‍ ഫ്രീഡ്മാെന്‍റയും ഫ്രെഡറിക് പോണ്‍ഹായെക്കിെന്‍റയും സാമ്പത്തിക സാമൂഹ്യശാസ്ത്ര ദര്‍ശനങ്ങള്‍ അത്യന്തം അപാകതകള്‍ നിറഞ്ഞതും മനുഷ്യത്വരഹിതവുമായിരുന്നുവെന്ന തിരിച്ചറിവ് മുതലാളിത്ത പണ്ഡിതന്മാര്‍ക്കിടയില്‍ തന്നെ ശക്തമായിക്കൊണ്ടിരിക്കുകയാണ്. നവലിബറല്‍ സാമ്പത്തിക നയങ്ങളുടെ സ്തുതിപാഠകന്മാരായിരുന്ന പല സാമ്പത്തിക ശാസ്ത്രജ്ഞരും ഇപ്പോള്‍ തികഞ്ഞ കുറ്റസമ്മതത്തിലാണെന്നാണ് മാധ്യമങ്ങളിലൂടെ വരുന്ന അവരുടെ ലേഖനങ്ങള്‍ സൂചിപ്പിക്കുന്നത്. നവലിബറല്‍ നയങ്ങളുടെ നിര്‍മാനുഷികതയും ഹിംസാത്മകമായ കൊള്ളയും പലരെയും മാറി ചിന്തിപ്പിക്കുവാന്‍ നിര്‍ബന്ധിതരാക്കി. നിയോലിബറല്‍ നയങ്ങള്‍ ഈ ലോകത്തെ അസമത്വങ്ങളുടെ വിളഭൂമിയാക്കിയെന്നാണ് നോബല്‍ സമ്മാനജേതാവും മുന്‍ ലോകബാങ്ക് ഉദ്യോഗസ്ഥനുമായിരുന്ന വിശ്വവിഖ്യാത ധനശാസ്ത്രജ്ഞന്‍ ജോസഫ് സ്റ്റിഗ്ലിറ്റ്സ് കുമ്പസാരം നടത്തിയത്.    

    ഭരണകൂടങ്ങളുടെ പങ്ക് ഉപേക്ഷിക്കുന്നതിലൂടെ കോര്‍പ്പറേറ്റുകളുടെ അത്യാര്‍ത്തിയിലേക്കാണ് ലോകം വഴുതി വീണതെന്നാണ് സ്റ്റിഗ്ലിറ്റ്സ് പശ്ചാത്താപപൂര്‍വം എഴുതിയത്. നവലിബറല്‍ മൂലധനത്തിനാവശ്യമായ രീതിയില്‍ സര്‍ക്കാര്‍ നിയന്ത്രണവും ഉടമസ്ഥതയും അവസാനിപ്പിക്കണമെന്ന് ക്രൂരമായി വാദിച്ചുകൊണ്ടിരിക്കുന്ന മന്‍മോഹന്‍സിങ് രാഷ്ട്രത്തെയും ജനങ്ങളെയും സംബന്ധിച്ച ഉത്തരവാദിത്വം വിസ്മരിച്ചു കളഞ്ഞ ഫൈനാന്‍സ് മൂലധനത്തിെന്‍റ ഉപാസകന്‍ മാത്രമാണ്. അന്ധമായ വിപണിവാദത്തിലൂടെ സാമൂഹ്യ ഉത്തരവാദിത്വത്തിെന്‍റ ഭാഷ തന്നെയാണ് മന്‍മോഹന്‍സിങ്ങിന് നഷ്ടമായിരിക്കുന്നത്. രാഷ്ട്ര ധര്‍മ്മത്തിെന്‍റയും ഭരണത്തിെന്‍റയും മാനദണ്ഡമായിരിക്കേണ്ടത് മനുഷ്യനാണെന്ന് നൂറ്റാണ്ടുകള്‍ക്കുമുമ്പ് തന്നെ പൈതഗോറസ് പ്രഖ്യാപിക്കുകയുണ്ടായി. ജനങ്ങള്‍ക്ക് ക്ഷേമവും സൗഖ്യവും നല്‍കുവാനാണ് ചരിത്രത്തില്‍ രാഷ്ട്രങ്ങള്‍ രൂപപ്പെട്ടതെന്നാണ് പൈതഗോറസ് പഠിപ്പിച്ചത്. ജനങ്ങള്‍ക്ക് നന്മയും ക്ഷേമവും നല്‍കുവാന്‍ കഴിയാതെ പോകുന്ന സര്‍ക്കാരുകള്‍ നിഷ്ഫലങ്ങളാണെന്നാണ് മാനവികതയെക്കുറിച്ച് ചിന്തിച്ച മഹാന്മാരെല്ലാം അസന്ദിഗ്ദ്ധമായ ഭാഷയില്‍ വ്യക്തമാക്കിയിട്ടുള്ളത്. ബൂര്‍ഷ്വാ സാമ്പത്തിക ശാസ്ത്രത്തിെന്‍റ ആചാര്യ സ്ഥാനമലങ്കരിക്കുന്ന ആദം സ്മിത്ത് 'വെല്‍ത്ത് ഓഫ് നാഷന്‍സി'ലൂടെ വിപണിയെ മനുഷ്യനുപകരം എല്ലാറ്റിെന്‍റയും അടിസ്ഥാനവും ചോദനയുമാക്കുവാനാണ് ശ്രമിച്ചത്. ചാക്രികമായി മുതലാളിത്തത്തിന് കീഴില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും കുഴപ്പങ്ങളും സ്വതന്ത്രവിപണിയുടെ കാര്യക്ഷമതയെയും സാമ്പത്തിക വളര്‍ച്ചയെയും സംബന്ധിച്ച എല്ലാ അവകാശവാദങ്ങളെയും അപ്രസക്തമാക്കി. മുപ്പതുകളില്‍ കെയ്നീഷ്യന്‍ പരിഹാരങ്ങളിലൂടെ പ്രതിസന്ധി നിര്‍ഭരമായ മുതലാളിത്ത വ്യവസ്ഥ അതിജീവനത്തിനുവേണ്ടി നടത്തിയ ശ്രമങ്ങള്‍പോലും താല്‍കാലിക വിജയത്തിനുശേഷം പൊളിഞ്ഞുപോയതോടെയാണല്ലോ റീഗണോമിക്സിെന്‍റയും താച്ചറിസത്തിെന്‍റയും രൂപത്തില്‍ നവലിബറല്‍ നയങ്ങള്‍ പരീക്ഷിക്കപ്പെട്ടത്. ഫൈനാന്‍സ് മൂലധനത്തിെന്‍റ ആധിപത്യം നിയന്ത്രണാതീതമാകുമ്പോള്‍ ഗുരുതരമായ സാമ്പത്തിക കുഴപ്പങ്ങളിലേക്കും സാമൂഹ്യ ദുരന്തങ്ങളിലേക്കുമാണ് ലോകം നയിക്കപ്പെടുകയെന്നതാണ് ഇപ്പോഴത്തെ മുതലാളിത്ത പ്രതിസന്ധി സ്വയം സാക്ഷ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. റീഗണോമിക്സിെന്‍റയും താച്ചറിസത്തിെന്‍റയും ഇന്ത്യന്‍ അവതാരമാണല്ലോ മന്‍മോഹന്‍സിംഗ്. സ്വതന്ത്ര വിപണിവാദത്തിെന്‍റ മൗലികവാദനിലപാടുകള്‍ ഉരുവിട്ടുകൊണ്ടിരിക്കുന്ന മന്‍മോഹന്‍സിംഗ് കടുത്ത പല നിയോലിബറല്‍വാദികളും തിരിച്ചറിഞ്ഞ ഫൈനാന്‍സ് മൂലധനത്തിെന്‍റ നിഷ്ഠൂരമായ വ്യാപന താല്‍പര്യങ്ങളെ മറച്ചുപിടിച്ചുകൊണ്ട് കമ്പോളവാദം ആവര്‍ത്തിക്കുകയാണ്. ധനമൂലധനത്തിെന്‍റ അമിതവളര്‍ച്ച എവിടെയും എപ്പോഴും സാമ്പത്തിക വ്യവസ്ഥയെ ഊഹ വ്യാപാരമാക്കുകയാണ് ചെയ്യുന്നത്. കോര്‍പ്പറേറ്റുകള്‍ അന്താരാഷ്ട്ര നിയമനിര്‍മ്മാതാക്കളായി മാറുകയാണ് ഇത്തരം സാമ്പത്തിക വ്യവസ്ഥയില്‍ എന്ന യാഥാര്‍ത്ഥ്യമാണ് മന്‍മോഹന്‍സിംഗ് തെന്‍റ സ്വതന്ത്ര വിപണിവാദത്തിലൂടെ വിസ്മരിച്ചുകളയുകയോ ജനങ്ങളോട് തുറന്നുപറയാന്‍ തയ്യാറാകാതിരിക്കുകയോ ചെയ്യുന്നത്. വിപണിയെ സ്വതന്ത്രമാക്കുന്നതിലൂടെ സമ്പദ്വ്യവസ്ഥ കാര്യക്ഷമമാക്കുന്ന മന്‍മോഹന്‍സിംഗിെന്‍റ വാദം മുതലാളിത്തത്തിെന്‍റ ചരിത്രത്തെയും സമകാലീന പ്രതിസന്ധിയെയും സംബന്ധിച്ച് അറിവുള്ള ഒരാള്‍ക്കും അംഗീകരിക്കാവുന്നതല്ല. സ്വതന്ത്ര വിപണിവ്യവസ്ഥയിലെ മത്സരവും തെരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യവും വെറും വിടുവായത്തം മാത്രമാണ്. സാമൂഹ്യ സുരക്ഷയുടെയും സാമൂഹ്യ നിയന്ത്രണത്തിെന്‍റയും തത്വങ്ങളും വ്യവസ്ഥകളും ഉപേക്ഷിക്കുന്ന ഒരു സമ്പദ്ഘടനയ്ക്കും ജനജീവിതം മെച്ചപ്പെടുത്തുവാന്‍ കഴിയില്ല. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്വ് ചെയര്‍മാനായിരുന്ന അലന്‍ഗ്രീന്‍സ്പാന്‍ തുറന്നു സമ്മതിച്ച കാര്യം മന്‍മോഹന്‍സിംഗിനെപ്പോലുള്ളവര്‍ എന്തുകൊണ്ടാണ് കാണാതെപോകുന്നത്. സ്വന്തം ഓഹരിക്കാരെയും വിവിധ സ്ഥാപനങ്ങളില്‍ തങ്ങള്‍ക്കുള്ള ഓഹരികളെയും സംരക്ഷിക്കുവാനുള്ള കഴിവും താല്‍പര്യവും ബാങ്കുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കുമുണ്ടായിരിക്കുമെന്ന് ധരിച്ചപ്പോള്‍ ഞങ്ങളൊരു തെറ്റുവരുത്തുകയായിരുന്നുവെന്നാണ് അലന്‍ ഗ്രീന്‍സ്പാന്‍ കുറ്റസമ്മതം നടത്തിയത്. സ്വതന്ത്ര വിപണിയുടെ അപ്പോസ്തലന്മാര്‍ അവകാശപ്പെടുന്നതുപോലെ അത് നിരുപദ്രവകരവും സ്വയം നിയന്ത്രണക്ഷമതയുള്ളതുമായ ഒരു സംവിധാനമല്ലെന്നാണ് ഇപ്പോഴത്തെ പ്രതിസന്ധി ആവര്‍ത്തിച്ചു വ്യക്തമാക്കിത്തരുന്നത്. ഇവിടെയാണ് മാര്‍ക്സിെന്‍റ മുതലാളിത്ത വിമര്‍ശനങ്ങളുടെ ശരിമ ലോകം തിരിച്ചറിയുന്നതും. മാര്‍ക്സ് തെന്‍റ വിശകലനങ്ങളിലൂടെ വ്യക്തമാക്കിയിട്ടുള്ളത്, സ്വതന്ത്ര വിപണി സ്വന്തം സവിശേഷതകളുള്ള ഒരു വ്യവസ്ഥയാണെന്നാണ്. അനിയന്ത്രിതവും സഹജസ്വഭാവംകൊണ്ടുതന്നെ അസ്ഥിരവുമായ ഒരു വ്യവസ്ഥയാണത്. ആവര്‍ത്തിക്കപ്പെടുന്ന പ്രതിസന്ധികള്‍ക്കും അതുമൂലമുണ്ടാകുന്ന തൊഴില്‍ നഷ്ടത്തിനും ഉല്‍പാദനോപാധികളുടെ വിനാശത്തിനും വിധേയമാണത്. സ്വയം സൃഷ്ടിച്ച ഉല്‍പാദനശക്തികളെ കൈകാര്യംചെയ്യുവാന്‍ മുതലാളിത്തം അശക്തമാണെന്ന യാഥാര്‍ത്ഥ്യത്തെയാണ് ഇത് അനാവരണംചെയ്യുന്നത്. 'അന്യലോകത്തുനിന്നും താന്‍ ആവാഹിച്ചുകൊണ്ടുവന്ന അതീതശക്തികളെ നിയന്ത്രിക്കാനാവാതെ നിസ്സഹായനാവുന്ന മന്ത്രവാദി'യെപ്പോലെയാണ് മുതലാളിത്തമെന്ന് മാര്‍ക്സ് നിരീക്ഷിക്കുന്നുണ്ട്. മുതലാളിത്തത്തിനുകീഴില്‍ കാലാകാലങ്ങളില്‍ ഉല്‍പാദനശക്തികള്‍ വികാസംനേടുകയും ഉല്‍പാദനബന്ധങ്ങളുമായി അവ സംഘര്‍ഷത്തിലേര്‍പ്പെടുകയും ചെയ്യുന്നു. അതേ തുടര്‍ന്ന് മുതലാളിത്ത വ്യവസ്ഥ അനിവാര്യമായ പ്രതിസന്ധിയിലേക്ക് നിപതിച്ചുകൊണ്ടേയിരിക്കുന്നു. എത്ര വിനാശകരമായ മാര്‍ഗ്ഗത്തിലൂടെയാണ് മുതലാളിത്തം ഈ പ്രതിസന്ധി അതിജീവിക്കുന്നതെന്ന് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വ്യക്തമാക്കുന്നുണ്ട്.    

    'ബൂര്‍ഷ്വാസി ഈ പ്രതിസന്ധിയെ മറികടക്കുന്നത് എങ്ങനെയാണ്? ഒരുവശത്ത് ഉല്‍പാദനശക്തിളില്‍ ഒരു പങ്കിനെ നശിപ്പിച്ചുകൊണ്ടും മറുവശത്ത്, പുതിയ വിപണികള്‍ കീഴ്പ്പെടുത്തുകയും പഴയ വിപണികളെ കുറെക്കൂടി നന്നായി ചൂഷണംചെയ്തുകൊണ്ടുമാണ് മുതലാളിത്തം ഇതിന് ശ്രമിക്കുന്നത്. വികാസത്തിെന്‍റയും മാന്ദ്യത്തിെന്‍റയും ഒന്നിടവിട്ട പരമ്പരയിലൂടെ കടന്നുപോകുന്ന സ്വതന്ത്ര വിപണിവ്യവസ്ഥയിലെ മത്സരവും തെരഞ്ഞെടുക്കുവാനുള്ള അവസരസാധ്യതയെക്കുറിച്ചുള്ള അവകാശവാദങ്ങളുമെല്ലാം ശുദ്ധ തട്ടിപ്പാണ്. യഥാര്‍ത്ഥത്തില്‍ കുത്തകകളെ വളര്‍ത്തിയെടുത്ത് മല്‍സരത്തെത്തന്നെ ദുര്‍ബലപ്പെടുത്തുകയും സ്വത്തുടമസ്ഥതയില്‍ ഭീകരമായ അസമത്വങ്ങള്‍ സൃഷ്ടിക്കുകയുമാണ് സ്വതന്ത്ര വിപണി വ്യവസ്ഥകള്‍ ചെയ്യുന്നത്. പെട്രോളിയം മേഖലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സ്വകാര്യവല്‍ക്കരണ നയങ്ങളാണ് അടിക്കടിയുള്ള വിലക്കയറ്റത്തിന് കാരണമായിരിക്കുന്നതെന്ന വസ്തുതയെക്കുറിച്ച് മന്‍മോഹന്‍സിംഗ് നിശ്ശബ്ദത പാലിക്കുകയാണ്. ആഗോള എണ്ണ കുത്തകകളുടെ താല്‍പര്യങ്ങള്‍ക്കനുസൃതമായ നയങ്ങള്‍ ഇന്ത്യയില്‍ ആരംഭിച്ചത് മന്‍മോഹന്‍സിംഗായിരുന്നു.    

    റാവു മന്ത്രിസഭയിലെ ധനകാര്യമന്ത്രിയെന്ന നിലയില്‍ 1992 ഫെബ്രുവരി 29െന്‍റ ബജറ്റ് പ്രസംഗത്തിലാണ് പുതിയ നിക്ഷേപപദ്ധതികള്‍ മന്‍മോഹന്‍സിംഗ് പ്രഖ്യാപിച്ചത്. വിദേശകുത്തക കമ്പനികള്‍ക്ക് എണ്ണ പര്യവേഷണത്തിനും ഖനനത്തിനും അനുമതിനല്‍കിയത് റാവുമന്‍മോഹന്‍ ക്ലിക്കായിരുന്നു. ലോകബാങ്ക് നിര്‍ദ്ദേശമനുസരിച്ച് പി കെ കൗള്‍ കമ്മിറ്റിയെ നിയോഗിച്ചതും പൊതുമേഖലാ എണ്ണ കമ്പനികളെ സ്വകാര്യവല്‍ക്കരിക്കുവാനും വിദേശ മൂലധന നിക്ഷേപം ഈ രംഗത്ത് അനുവദിക്കുവാനും പച്ചക്കൊടി കാണിച്ചതും മന്‍മോഹന്‍സിംഗായിരുന്നു. ഈ നയങ്ങള്‍ പിന്നീട് വന്ന ബിജെപി സര്‍ക്കാര്‍ തീവ്രഗതിയില്‍ നടപ്പാക്കുകയായിരുന്നു. തദ്ദേശീയമായ എണ്ണ ഉല്‍പാദനത്തെയും ഈ രംഗത്തെ സ്വാശ്രയ സമീപനത്തെയും സ്വതന്ത്ര വിപണി നയങ്ങളിലൂടെ ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. പെട്രോളിയം വില നിയന്ത്രണം എടുത്തുകളയുവാനുള്ള നീക്കങ്ങളെ ഒന്നാം യുപിഎ സര്‍ക്കാര്‍ നിയോഗിച്ച പാര്‍ലമെന്ററി സ്റ്റാന്‍റിംഗ് കമ്മിറ്റി ശക്തമായി എതിര്‍ക്കുകയായിരുന്നു. പാര്‍ലമെന്‍ററി കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങളെ തള്ളിക്കളഞ്ഞുകൊണ്ടാണ് വിലനിയന്ത്രണം എടുത്തുകളയുവാനുള്ള ശുപാര്‍ശ സമര്‍പ്പിക്കാനായി കരീത് പരീഖ് കമ്മിറ്റിയെ കേന്ദ്രസര്‍ക്കാര്‍ നിയോഗിക്കുന്നത്. എണ്ണ കമ്പനികള്‍ക്ക് വില നിര്‍ണ്ണയാധികാരം നല്‍കുവാനാണ് ഈ കമ്മിറ്റി, എണ്ണ കമ്പനികളുടെ നഷ്ടത്തെക്കുറിച്ചുള്ള കള്ളക്കണക്കുകളിലൂടെ ആവശ്യപ്പെടുന്നത്. സ്വതന്ത്ര വിപണിവാദികള്‍ സര്‍വ്വതന്ത്ര സ്വതന്ത്രമായ മൂലധന പ്രവര്‍ത്തനങ്ങള്‍ക്കും വ്യാപാരത്തിനും രാജ്യത്തിെന്‍റ സമ്പദ്ഘടനയെ തുറന്നുകൊടുക്കുകയാണ്. പെട്രോളിന് പിറകെ ഇപ്പോള്‍ ഡീസലിന്റെയും പാചകവാതകത്തിെന്‍റയും മണ്ണെണ്ണയുടെയും വിലനിയന്ത്രണാധികാരം പെട്രോളിയം കുത്തകകളെ ഏല്‍പിക്കുവാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. പെട്രോളിയം ഉല്‍പന്നങ്ങളുടെ വില ഇനിയും കൂട്ടിയും വിപണിയെ കൂടുതല്‍ സ്വതന്ത്രമാക്കിയും മന്‍മോഹന്‍സിംഗ് കോര്‍പ്പറേറ്റുകളോടുള്ള കൂറും ഉത്തരവാദിത്വവും പ്രകടിപ്പിക്കുകയാണ്. പെട്രോളിയം കമ്പനികളുടെ ഇല്ലാ നഷ്ടത്തിെന്‍റ കള്ളക്കഥകളുമായി കുത്തകകള്‍ക്ക് ജനങ്ങളെ പിഴിഞ്ഞൂറ്റുവാനാണ് സര്‍ക്കാര്‍ യാതൊരുവിധ മനഃസാക്ഷിക്കുത്തുമില്ലാതെ ഉത്സാഹം കാണിക്കുന്നത്.    

    2010ല്‍ വിലനിയന്ത്രണം എടുത്തുകളഞ്ഞതിനുശേഷം പെട്രോള്‍ വില ക്രമാതീതമായി വര്‍ദ്ധിക്കുകയും വിലക്കയറ്റം ദുസ്സഹമായിക്കഴിഞ്ഞിരിക്കുകയുമാണ്. വിദേശ നാടന്‍ കോര്‍പ്പറേറ്റുകള്‍ക്ക് ജനങ്ങളെ കൊള്ളയടിക്കാന്‍ അവസരമൊരുക്കിക്കൊടുക്കുന്ന നവ ഉദാരവല്‍ക്കരണ നയങ്ങളുടെ അസന്ദിഗ്ധമായ പ്രഖ്യാപനമാണ് പ്രധാനമന്ത്രി കാനില്‍ നടത്തിയത്. സ്വതന്ത്ര വിപണി വ്യവസ്ഥയെന്നത് പ്രതിസന്ധി നിര്‍ഭരവും മനുഷ്യത്വരഹിതവുമായൊരു സാമൂഹ്യ സംവിധാനമാണ്. മുതലാളിത്ത സമ്പദ് വ്യവസ്ഥ പ്രതിസന്ധിയില്‍നിന്ന് പ്രതിസന്ധിയിലേക്ക് നിപതിച്ചുകൊണ്ടിരിക്കുന്ന വ്യവസ്ഥയാണ്. പ്രതിസന്ധി നീട്ടിവെയ്ക്കുന്തോറും അത് കൂടുതല്‍ വ്യാപകവും വിനാശകരവുമായിത്തീരും. സ്വതന്ത്ര വിപണിയെന്ന മുതലാളിത്തത്തിെന്‍റ സര്‍വ്വാധിപത്യ വ്യവസ്ഥ ചരിത്രത്തിലുടനീളം മനുഷ്യജീവിതങ്ങളെ തകര്‍ത്തെറിഞ്ഞും നശിപ്പിച്ചുമാണ് അതിജീവനം നേടിപ്പോന്നിട്ടുള്ളത്. പ്രതിസന്ധിയില്‍നിന്നും ഒരിക്കലും മോചനമില്ലാത്ത വ്യവസ്ഥയാണ് സ്വതന്ത്ര വിപണി വ്യവസ്ഥയെന്ന യാഥാര്‍ത്ഥ്യത്തെ മറച്ചുപിടിച്ചുകൊണ്ടാണ് വിപണി അതിെന്‍റ വഴികള്‍ കണ്ടുപിടിക്കട്ടെയെന്ന് മന്‍മോഹന്‍സിംഗിനെപ്പോലുള്ള നവലിബറല്‍ വാദികള്‍ പുലമ്പുന്നത്. വിപണി നിയമങ്ങളുടെ ഹിംസാത്മകതയിലേക്ക് ജനസമൂഹങ്ങളെ എറിഞ്ഞുകൊടുക്കുന്ന സാമ്രാജ്യത്വമോഹങ്ങളുടെ പരിചാരകന്മാരായ ഇത്തരക്കാരെ മനുഷ്യസ്നേഹികള്‍ ഒന്നിച്ചു നേരിടേണ്ടതുണ്ട്.
കെ ടി കുഞ്ഞിക്കണ്ണന്‍

02 April, 2011

യുഡിഎഫ് പത്രികയ്ക്ക് നവ ഉദാരവല്‍ക്കരണ മുഖം

നവ ഉദാരവല്‍ക്കരണ സാമ്പത്തികനയത്തിന്റെ പിന്തിരിപ്പനും അതീവ അപകടകരവുമായ മാനിഫെസ്റോയാണ് യുഡിഎഫിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രിക. ഇത് കേരളത്തെ തകര്‍ക്കുന്നതും ജനങ്ങളെ പാപ്പരീകരിക്കുന്നതുമാണ്. ഒരുരൂപ അരി തുടങ്ങിയ നിര്‍ദേശങ്ങള്‍ വലിയ ചതിയെ പൊതിയാനുള്ള വര്‍ണക്കടലാസ് മാത്രമാണ്. 1991ല്‍ നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോഗ്രസ് സര്‍ക്കാര്‍ നടപ്പാക്കിയ പുത്തന്‍ സാമ്പത്തികനയത്തിന്റെ ഫലമായി കാര്‍ഷിക, വ്യാവസായിക രംഗങ്ങളിലടക്കം ദോഷകരമായ പ്രത്യാഘാതമുണ്ടായി. ഈ നയം ഇന്നത്തെ കാലത്ത് ഏറ്റവും വഷളായ രൂപത്തില്‍ ശക്തമായും വ്യാപകമായും നടപ്പാക്കുകയാണ് മന്‍മോഹന്‍സിങ് നയിക്കുന്ന രണ്ടാം യുപിഎ സര്‍ക്കാര്‍. ഇതിന് ബദലായ സാമ്പത്തികനയവും പരിപാടിയുമാണ് അഞ്ചാണ്ടിലായി കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയത്. അതുകൊണ്ടാണ് ഇന്ത്യയില്‍ വ്യാപകമായി കണ്ട കാര്‍ഷികപ്രതിസന്ധിയും കെടുതിയും കര്‍ഷക ആത്മഹത്യയും കേരളത്തില്‍ പൊതുവില്‍ ഒഴിവായത്. വയനാട്ടിലടക്കം കര്‍ഷക ആത്മഹത്യയും പട്ടിണിമരണവും ഉണ്ടാകാത്തത് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ കൊണ്ടാണെന്ന അവകാശവാദം കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി നടത്തിയതായി കണ്ടു. ഇത് വസ്തുതയ്ക്ക് നിരക്കുന്നതല്ല. വിദര്‍ഭയുള്‍പ്പെടെ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലും ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കര്‍ഷക ആത്മഹത്യ കുറയുകയല്ല കൂടുകയാണ് ചെയ്തത്. കേന്ദ്രത്തിലും സംസ്ഥാനത്തിലും ഒരേ കക്ഷി സര്‍ക്കാര്‍ ഭരിച്ചാല്‍ നേട്ടമുണ്ടാകുമെന്ന ആന്റണിയുടെ സങ്കല്‍പ്പത്തിന് നിരക്കാത്തതാണ് വിദര്‍ഭ അനുഭവവും കേരള കാഴ്ചകളും. മഹാരാഷ്ട്ര, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം കോഗ്രസോ കോഗ്രസ് മുന്നണിയോ ആണ് ഭരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പുത്തന്‍ കാര്‍ഷിക-വ്യവസായ നയത്തിന്റെ ദോഷകരമായ പ്രത്യാഘാതങ്ങളില്‍നിന്ന് കര്‍ഷകജനവിഭാഗങ്ങളെയും വ്യവസായത്തൊഴിലാളികളെയും പരമ്പരാഗത തൊഴിലാളികളെയും സംരക്ഷിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞു. അതുപോലെ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലും മികച്ച നേട്ടങ്ങളുണ്ടാക്കി. എന്നാല്‍, ഇതിനെയെല്ലാം തകര്‍ക്കുകയും കേരളത്തിലെ കാര്‍ഷിക, വ്യവസായ, സേവനമേഖലകളെ വീണ്ടും കടുത്ത പ്രതിസന്ധിയില്‍ ആഴ്ത്താനുള്ള നവ ഉദാരവല്‍ക്കരണ സാമ്പത്തികനയം നാടിനുമേല്‍ അടിച്ചേല്‍പ്പിക്കാനുള്ളതാണ് യുഡിഎഫ് പ്രകടനപത്രിക. ഇത് നടപ്പാക്കാന്‍ ജനങ്ങള്‍ യുഡിഎഫിന് അവസരം കൊടുത്താല്‍ ഇതുവരെ കാണാത്തത്ര കടുത്തതും സര്‍വതലസ്പര്‍ശിയുമായ അത്യഗാധ പ്രതിസന്ധിയുടെ ഗര്‍ത്തത്തില്‍ സംസ്ഥാനം വീഴും. യുപിഎ സര്‍ക്കാര്‍ തുടര്‍ന്നുവരുന്ന നവ ഉദാരവല്‍ക്കരണ സാമ്പത്തികനയം പകര്‍ത്തിയതു കാരണം കാര്‍ഷിക, വ്യാവസായിക മേഖലകളില്‍ വലിയ തകര്‍ച്ചയിലായിരുന്നു 2006 വരെ കേരളം. സാമൂഹ്യമേഖലയായ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളും വലിയ കുഴപ്പത്തിലായിരുന്നു. ക്ഷേമപെന്‍ഷന്‍ ഉള്‍പ്പെടെ കുടിശ്ശികയാക്കി. പൊതുവിതരണ സമ്പ്രദായം തകര്‍ത്ത് വിലക്കയറ്റം അനിയന്ത്രിതമാക്കി. ഈ കോട്ടങ്ങള്‍ മറികടന്ന് നാടിനെ ഐശ്വര്യത്തിലേക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ നയിച്ചത് കേന്ദ്രസര്‍ക്കാരിന്റെ നവ ഉദാരവല്‍ക്കരണ സാമ്പത്തിക നയത്തിന് ബദല്‍ അവതരിപ്പിച്ചുകൊണ്ടാണ്. അതും ഭരണഘടനയുടെയും കേന്ദ്രസര്‍ക്കാരിന്റെ നയസമീപനത്തിന്റെയും പരിധികളും വിഭവസമൃദ്ധിയുടെ കുറവിനെയും അതിജീവിച്ചാണ്. യുഡിഎഫ് പ്രകടനപത്രിക നിര്‍ദേശിക്കുന്നത് കോര്‍പറേറ്റ് കൃഷിയും കരാര്‍ കൃഷിയുമാണ്. കൃഷിയെ രക്ഷിക്കാന്‍ കൃഷിഭൂമി ആര്‍ക്കും കൈമാറാമെന്നും കൃഷിഭൂമിയില്‍ കൃഷിചെയ്യാന്‍ മറ്റുള്ളവരെ അനുവദിക്കാമെന്നുമാണ് പറയുന്നത്. ഇതിനുവേണ്ടി നിയമസുരക്ഷിതത്വവും നല്‍കും. കൃഷിഭൂമിയെ ആശ്രയിച്ച് ജീവിക്കുന്ന പാവപ്പെട്ടവരെയും കര്‍ഷകരെയും പുറത്താക്കി ഭൂമിയും കൃഷിയും കോര്‍പറേറ്റുകള്‍ക്ക് കൈമാറുന്നതിനുള്ള അപകടകരമായ നിര്‍ദേശമാണ് യുഡിഎഫിന്റേത്. കര്‍ഷകനെയും കൃഷിഭൂമിയെയും കേന്ദ്രസ്ഥാനത്തുനിര്‍ത്തി കാര്‍ഷികമേഖലയെ രക്ഷിക്കാനാണ് കേരളസര്‍ക്കാര്‍ പരിശ്രമിച്ചത്. അതിന്റെ ഫലമായി നെല്‍കൃഷി വ്യാപിക്കുകയും ഉല്‍പ്പാദനവും വന്‍തോതില്‍ കൂടുകയും ചെയ്തു. പാല്‍, മുട്ട, മത്സ്യസമ്പത്ത് എന്നിവയുടെ ഉല്‍പ്പാദനവും വര്‍ധിച്ചു. എന്നാല്‍, ഈ മുന്നേറ്റത്തെ തകിടംമറിക്കുന്ന നവ ഉദാരവല്‍ക്കരണ സാമ്പത്തികനയത്തില്‍ അധിഷ്ഠിതമാണ് യുഡിഎഫ് പ്രകടനപത്രിക. പൊതുമേഖലാ യൂണിറ്റുകളുടെ ഉടമസ്ഥാവകാശം പൊതുജനങ്ങളില്‍ അധിഷ്ഠിതമാക്കുന്ന ചട്ടങ്ങള്‍ക്ക് രൂപംനല്‍കുമെന്ന യുഡിഎഫ് പ്രകടനപത്രികയിലെ നിര്‍ദേശം ഏറ്റവും അപകടകരമാണ്. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന സ്വകാര്യവല്‍ക്കരണം മറയിട്ടു നടപ്പാക്കാനുള്ള ഉപായമാണ് ഇത്. ഉടമസ്ഥാവകാശം പൊതുജനങ്ങള്‍ക്ക് നല്‍കുമെന്നത് സ്വകാര്യവല്‍ക്കരണത്തിനുള്ള 'സംസ്കൃത'മാണ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 44 പൊതുമേഖലാ വ്യവസായസ്ഥാപനങ്ങള്‍ വലിയ നഷ്ടത്തിലായിരുന്നു. എന്നാല്‍, സ്വകാര്യവല്‍ക്കരണ പാത സ്വീകരിക്കാതെ എല്‍ഡിഎഫ് സര്‍ക്കാര്‍ പൊതുമേഖലയെ ശക്തിപ്പെടുത്തിയപ്പോള്‍ വ്യവസായസ്ഥാപനങ്ങളെ ലാഭത്തിലാക്കാനും പൊതുമേഖലയില്‍ പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കാനും കഴിഞ്ഞു. പശ്ചാത്തലവികസനരംഗവും ബഹുരാഷ്ട്ര കുത്തകകള്‍ക്കും കോര്‍പറേറ്റുകള്‍ക്കും തുറന്നുകൊടുക്കുന്നതാണ് യുഡിഎഫിന്റെ മറ്റൊരു നിര്‍ദേശം. സ്വകാര്യമേഖലയ്ക്കു പുറമെ വിദേശ കുത്തകകള്‍ക്കുകൂടി വിദ്യാഭ്യാസത്തെ എറിഞ്ഞുകൊടുക്കുന്നതാണ് മറ്റൊരു അപകടകരമായ നയം. കേരളം ഇന്ന് ആര്‍ജിച്ച നേട്ടങ്ങള്‍ക്കു പിന്നില്‍ വിദ്യാഭ്യാസമുള്ള ജനത എന്ന ഘടകം പ്രധാനമാണ്. പാവപ്പെട്ടവരെ ഇതിന് പ്രാപ്തരാക്കിയത് ഒന്നാം കമ്യൂണിസ്റ് മന്ത്രിസഭയുടെ കാലംമുതല്‍ നടപ്പാക്കിയ ജനകീയ വിദ്യാഭ്യാസനയമാണ്. പൊതുവിദ്യാലയങ്ങളെയും സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും തകര്‍ത്ത് അവിടേക്കുപോലും പ്രൈവറ്റ് സ്പോസര്‍ഷിപ്പ് നല്‍കുന്നതിനുള്ള നിര്‍ദേശവും യുഡിഎഫ് ഉന്നയിച്ചിട്ടുണ്ട്. പ്രൊഫഷണല്‍ സ്ഥാപനങ്ങളില്‍ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ വിദേശ-സ്വദേശ ഏജന്‍സികള്‍ക്ക് കടന്നുവരുന്നതിനുള്ള അനുമതി നല്‍കാനുള്ള നിര്‍ദേശം സദുദ്ദേശ്യപരമല്ല. നേഴ്സിങ്, എന്‍ജിനിയറിങ്, മെഡിക്കല്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് അനുവദിക്കുമെന്നത് ഈ വിഭാഗങ്ങളോടുള്ള കൂറല്ല, ഇവരുടെ പേരില്‍ വിദ്യാഭ്യാസക്കച്ചവടം നടപ്പാക്കുന്നതിനുള്ള അഭ്യാസമാണ്. ആരോഗ്യരംഗം, വിദ്യാഭ്യാസം എന്നിവ സ്വകാര്യമേഖലയ്ക്കായി അടിയറവയ്ക്കുകയാണ് യുഡിഎഫ്. ടൂറിസംമേഖല അന്താരാഷ്ട്ര ഭീമന്മാര്‍ക്കും കോര്‍പറേറ്റുകള്‍ക്കും തുറന്നുകൊടുക്കാനുള്ള നിര്‍ദേശം നടപ്പാക്കിയാല്‍ കേരളത്തിന്റെ സാംസ്കാരികവും സാമ്പത്തികവുമായ അവസ്ഥ മോശമാകുമെന്ന കാര്യം ഉറപ്പാണ്. ബിപിഎല്‍, എപിഎല്‍ നിര്‍ണയത്തെച്ചൊല്ലി കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തമ്മില്‍ നിരന്തരമായി ഏറ്റുമുട്ടലുകള്‍ തുടരുകയാണ്. എല്‍ഡിഎഫ് മുന്നോട്ടുവെക്കുന്നതില്‍ നിന്ന് തീര്‍ത്തും വിഭിന്നമായി 11 ലക്ഷം എന്ന അംഗസംഖ്യയില്‍ ദരിദ്രവിഭാഗങ്ങളെ ഉള്‍പ്പെടുത്തുന്നതിനുള്ള തെറ്റായ മാനദണ്ഡമാണ് യുഡിഎഫ് മുന്നോട്ടുവെക്കുന്നത്. ഇങ്ങനെ ഏതുവിധത്തില്‍ നോക്കിയാലും കേരളത്തിന്റെ താല്‍പ്പര്യങ്ങളെ മുച്ചൂടും തകര്‍ക്കുന്നതാണ് യുഡിഎഫ് പ്രകടനപത്രിക.
എസ് രാമചന്ദ്രന്‍ പിള്ള

07 January, 2011

വിവാദങ്ങള്‍ ഉണ്ടാക്കുന്നതെങ്ങനെ?

മൂന്നാം അന്താരാഷ്ട്ര പഠനകോണ്‍ഗ്രസിന്റെ ഏറ്റവും പ്രധാനപ്പെട്ട സന്ദേശങ്ങളിലൊന്ന് വികസനരംഗത്ത് നമുക്കുവേണ്ടത് സംവാദങ്ങളാണ്, വിവാദമല്ല എന്നതായിരുന്നു. എന്നാല്‍ പഠനകോണ്‍ഗ്രസിനെത്തന്നെ 'ജനിതകവിവാദത്തില്‍ മുക്കി' എന്ന് ഊറ്റംകൊണ്ട ഒരു പത്രമെങ്കിലും കേരളത്തിലുണ്ട്. കേരളത്തില്‍ മാധ്യമങ്ങള്‍ സൃഷ്ടിച്ച വിവാദപരമ്പരകളില്‍ ഒടുവിലത്തേതാണ് ജനിതകവിവാദം.

ആഗോളവല്‍ക്കരണകാലത്തെ കൃഷി എന്ന സിമ്പോസിയം ഉദ്ഘാടനംചെയ്ത്, ജനിതക സാങ്കേതികവിദ്യയെക്കുറിച്ചുളള സിപിഐ എം നിലപാട് പൊളിറ്റ് ബ്യൂറോ അംഗവും കിസാന്‍സഭാ പ്രസിഡന്റുമായ എസ് രാമചന്ദ്രന്‍പിള്ള വിശദീകരിക്കുകയുണ്ടായി. അദ്ദേഹം പറഞ്ഞത് പലരും കരുതുന്നതുപോലെ പുതിയ നിലപാടേയല്ല. പാര്‍ടി കേന്ദ്ര കമ്മിറ്റി പ്രമേയമോ കിസാന്‍ സഭയുടെ റിപ്പോര്‍ട്ടോ പീപ്പിള്‍സ് ഡെമോക്രസി ഇതുസംബന്ധിച്ച് പ്രസിദ്ധീകരിച്ച ലേഖനങ്ങളോ വായിച്ചിട്ടുള്ള ഒരാള്‍ക്കും ഇതുസംബന്ധിച്ച് സംശയം ഉണ്ടാകേണ്ടതില്ല. ജനിതക വിത്തുകളെ അടച്ചെതിര്‍ക്കുന്ന ചില സംഘടനകളുടെ നേതാക്കന്മാരും കലവറയില്ലാതെ സ്വാഗതംചെയ്യുന്ന ചില ശാസ്ത്രജ്ഞന്മാരും പഠന കോണ്‍ഗ്രസിലെ ഈ സിമ്പോസിയത്തില്‍ പ്രസംഗകരായിരുന്നു. പാര്‍ടിയുടെ നിലപാട് ഇതു രണ്ടുമല്ല എന്നാണ് എസ് ആര്‍പി പറഞ്ഞത്. എത്ര സ്വതന്ത്രമായ സംവാദമാണ് പഠന കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ ഒരുക്കിയത് എന്നതിന് ഉദാഹരണമാണ് ഈ സെമിനാര്‍.

"ശാസ്ത്ര സാങ്കേതിക രംഗത്തെ പുരോഗതി പരമാവധി ഉപയോഗിക്കാന്‍ കഴിയണം. ഉല്‍പ്പാദനക്ഷമതയും ഉല്‍പ്പാദനവും വര്‍ധിപ്പിക്കുന്നതിന് ഇത് വളരെ പ്രധാനമാണ്. ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങളെ മൊത്തത്തില്‍ എതിര്‍ക്കുന്നത് അശാസ്ത്രീയമായ സമീപനമാണ്. ജന്തുസസ്യജാലങ്ങള്‍ക്ക് അപകടമുണ്ടാവില്ലെന്ന് ഉറപ്പുവരുത്തേണ്ടത് ആവശ്യമാണ്. അതുപോലെ വന്‍കിട കുത്തകക്കമ്പനികളുടെ ചൂഷണം ഒഴിവാക്കുകയും വേണം. ഈ ആവശ്യങ്ങള്‍ ഉന്നയിക്കുന്നതിനു പകരം ജനിതകമാറ്റം വരുത്തിയ വിത്തുകളെ പൊതുവെ എതിര്‍ക്കുന്ന സമീപനം ശാസ്ത്ര സാങ്കേതിക വിദ്യയുടെ നേട്ടങ്ങളെ പ്രയോജനപ്പെടുത്തുന്നതിന് തടസ്സം സൃഷ്ടിക്കും. ജനിതകമാറ്റം വരുത്തുന്ന ശാസ്ത്ര സാങ്കേതിക മേഖലകളില്‍ പൊതു മുതല്‍മുടക്കും ഗവേഷണവും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്''.

വ്യത്യസ്ത നിലപാടുകള്‍ സ്വാഭാവികമായും വേദിയില്‍ത്തന്നെ ഉയര്‍ന്നുവന്നു. എന്നാല്‍, അവ വസ്തുതാപരമായല്ല റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. സിപിഐ എം നയം എന്തെന്നറിയാതെ, നയം മാറ്റി എന്ന കിടിലന്‍ വ്യാഖ്യാനം മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. ഏതായാലും ഒരു കാര്യം വ്യക്തമായി. പാര്‍ടി നയത്തെക്കുറിച്ച് ചിലര്‍ക്കെങ്കിലും തെറ്റിദ്ധാരണയുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിന് എസ് ആര്‍ പിയുടെ ഇടപെടല്‍ സഹായിച്ചു.

നയം മാറ്റത്തിനെതിരെ പ്രതികരിക്കുന്നു എന്ന വ്യാജേന സിപിഐ എം വിരുദ്ധരെ രംഗത്തിറക്കി വിവാദം കൊഴുപ്പിച്ചു. ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യം എന്തെന്നു പഠിക്കാന്‍ ശ്രമിക്കാതെ നിമിഷപ്രതികരണം നടത്തുന്ന നേതാക്കളുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചുവരുന്നത് വിവാദകുതുകികള്‍ക്ക് സൌകര്യമാണ്. ബഹുരാഷ്ട്ര കുത്തകകളുടെ താല്‍പ്പര്യങ്ങള്‍ക്ക് സിപിഐ എം വഴങ്ങുന്നു എന്നതായിരുന്നു ഏറ്റവും വിചിത്രമായ വിമര്‍ശം. ജനിതകവിത്തുകളുടെയും അഗ്രിബിസിനസിന്റെയും അമേരിക്കന്‍ കാര്‍ഷിക വാണിജ്യ കുത്തകകളുടെയും വിമര്‍ശകരെ അമേരിക്കന്‍ സര്‍ക്കാര്‍ വിലയ്ക്കെടുക്കുന്നത് സംബന്ധിച്ച വിക്കി ലീക്സിന്റെ ഫ്രെയിമിനുള്ളിലാണ് സിപിഐ എമ്മിന്റെ "നയം മാറ്റ''ത്തെ ഒരു മാധ്യമം അവതരിപ്പിച്ചത്. മോണ്‍സാന്റോ കമ്പനിയുടെ നിലപാടാണ് സിപിഐ എം സ്വീകരിക്കുന്നതെന്ന് പ്രമുഖ പരിസ്ഥിതിപ്രവര്‍ത്തകയായ വന്ദനാശിവയുടെ നിശിതമായ വിമര്‍ശവും അഭിമുഖവും വന്നു.

ജനിതക വിത്തുകളെക്കുറിച്ചുളള സിപിഐ എം വിമര്‍ശത്തിന്റെ കുന്തമുന അവയുടെമേലുള്ള സാമ്രാജ്യത്വനിയന്ത്രണത്തിനു നേരെയാണ് എന്ന കാര്യം ഈ വിമര്‍ശകേസരികള്‍ മറന്നുപോയി. ബിടി കോട്ടണിന്റെ വ്യാപനത്തെ സിപിഐ എം എതിര്‍ക്കുന്നതും ഇക്കാരണത്താലാണ്. ജനിതക വിത്തുകള്‍ മോണ്‍സാന്റോപോലുളള കമ്പനികളുടെ നിയന്ത്രണത്തിലാകുമ്പോള്‍ എന്തെല്ലാം ദുരന്തങ്ങള്‍ സൃഷ്ടിക്കപ്പെടാമെന്നതിന്റെ തെളിവാണ് ഇന്ത്യയിലെ ബിടി കോട്ടണ്‍. അതുകൊണ്ട് ജനിതക സാങ്കേതിക വിദ്യ ബഹുരാഷ്ട്ര കുത്തകകള്‍ക്കു വിട്ടുകൊടുക്കാതെ നമ്മുടെ സര്‍വകലാശാലകളും പഠനഗവേഷണ കേന്ദ്രങ്ങളും ഏറ്റെടുക്കണമെന്നാണ് പാര്‍ടിയുടെ നയം. കേന്ദ്രസര്‍ക്കാരാകട്ടെ, പൊതുമേഖലയെ ദുര്‍ബലപ്പെടുത്തി രണ്ടാം ഹരിതവിപ്ളവം ബഹുരാഷ്ട്ര കുത്തകകള്‍ക്ക് തീറെഴുതിക്കൊണ്ടിരിക്കുകയാണ്. ഗവേഷണഫണ്ടുകള്‍ വെട്ടിക്കുറച്ച് നമ്മുടെ സര്‍വകലാശാലകളെ മോണ്‍സാന്റോയുടെയും മറ്റും വരുതിയിലാക്കുന്നതിന് അവര്‍ കൂട്ടുനില്‍ക്കുകയാണ്. ബിടി വഴുതന വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യുന്നതിന് അന്നുമിന്നും സിപിഐ എം എതിരാണ്. മോണ്‍സാന്റോ കമ്പനിയുടെ നിയന്ത്രണത്തിലാണ് ബിടി വഴുതന എന്നതു മാത്രമല്ല കാരണം. ഭക്ഷ്യവിളകളില്‍ ജനിതക വിത്തുകള്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച് ഗൌരവമായ അഭിപ്രായവ്യത്യാസം ശാസ്ത്രലോകത്തുണ്ട്. അതിന്റെയടിസ്ഥാനത്തില്‍ പുതിയ ഇനങ്ങളുടെ ആരോഗ്യഫലം സംബന്ധിച്ച് വിശദമായ പഠനം പൂര്‍ത്തിയാകുന്നതുവരെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി പാടില്ല. മാത്രവുമല്ല, വഴുതനയുടെ ജൈവവൈവിധ്യകേന്ദ്രം ഇന്ത്യയാണ്. ഈ ജൈവവൈവിധ്യം സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുവരുത്തണം. ഇതാണ് പാര്‍ടിയുടെ നിലപാട്.

മേല്‍പ്പറഞ്ഞ നിലപാട് വിശദീകരിച്ച് ഞാന്‍ നടത്തിയ പത്രസമ്മേളനം രണ്ടു ചാനലിലെങ്കിലും ഹാസ്യപരിപാടികളില്‍ സ്ഥാനം പിടിച്ചു. മാരാരിക്കുളം വടക്കു പഞ്ചായത്ത് നടത്തിയ വഴുതനോത്സവത്തില്‍ പറഞ്ഞതിനു വിരുദ്ധമാണ് പുതിയ നിലപാട് എന്നാണ് വ്യാഖ്യാനം. ഒരു പത്രം നല്‍കിയ തലക്കെട്ട് "അന്ന് ഐസക് വഴുതന പൊക്കി, ഇന്നു വഴുതുന്നു, അന്തംവിട്ട് അണികള്‍'' എന്നായിരുന്നു. ചാനലുകളിലെയും പത്രങ്ങളിലെയും പലരും ആത്മാര്‍ഥമായി വിശ്വസിച്ചുതന്നെയാണ് ഇത്തരം വ്യാഖ്യാനങ്ങള്‍ ചമച്ചത്. വഴുതനോത്സവത്തിന്റെ രേഖകളൊന്ന് തപ്പിപ്പിടിച്ചു വായിക്കാന്‍ മെനക്കെട്ടിരുന്നെങ്കില്‍ ഈ മാധ്യമ സുഹൃത്തുക്കള്‍ക്ക് ഇങ്ങനെയൊരു അബദ്ധം പിണയില്ലായിരുന്നു. ഏറ്റവും അര്‍ഥവത്തായ സംവാദമാണ് വഴുതനോത്സവവേദിയില്‍ നടന്നത്. രാജ്യത്തെ ഏറ്റവും പ്രാമാണികരായ പല ജനിതക ശാസ്ത്രജ്ഞരും പരിസ്ഥിതി പ്രവര്‍ത്തകരും ഈ സംവാദത്തില്‍ പങ്കാളികളായി. സ്വാഭാവികമായും വ്യത്യസ്ത നിലപാടുകള്‍ ഉണ്ടായി. പക്ഷേ, സംവാദത്തിന്റെ അവസാനം "മാരാരിക്കുളം വിജ്ഞാപനം'' എന്നൊരു രേഖ സമ്മേളനം അംഗീകരിച്ചു. ഇതിന്റെ പൂര്‍ണരൂപം പീപ്പിള്‍സ് ഡെമോക്രസി പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ആ രേഖയില്‍ നിന്നു ചില പ്രസക്തഭാഗങ്ങള്‍ മാത്രം ഉദ്ധരിക്കട്ടെ;

"സമകാലീന ശാസ്ത്രസാങ്കേതിക മുന്നേറ്റത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമായ ജനിതക സാങ്കേതിക വിദ്യക്ക് തങ്ങള്‍ എതിരല്ല എന്ന് ഗ്രാമപഞ്ചായത്ത് വ്യക്തമാക്കി. എന്നാല്‍, ഇവിടെ വിശദമായി ചര്‍ച്ചചെയ്ത ആശങ്കകളുടെ പശ്ചാത്തലത്തില്‍ ഈ സാങ്കേതികവിദ്യ സംബന്ധിച്ച് മുന്‍കരുതല്‍ തത്വവും പൊതു ഉടമസ്ഥതയും പഞ്ചായത്ത് ഉയര്‍ത്തിപ്പിടിക്കുന്നു. ബിടി വഴുതനയുടെ കാര്യത്തില്‍ ഈ മുന്‍കരുതല്‍തത്വം പൂര്‍ണമായി കാറ്റില്‍ പറത്തിയിരിക്കുന്നു എന്നാണ് ഈ സെമിനാറിന്റെ ഏകകണ്ഠമായ അഭിപ്രായം. അമേരിക്കന്‍ കോര്‍പറേറ്റ് താല്‍പ്പര്യങ്ങള്‍ ഇതുസംബന്ധിച്ചുള്ള തീരുമാനങ്ങളെ ഗാഢമായി സ്വാധീനിച്ചിരിക്കുകയാണ്''.

ഇതിനുശേഷം ബിടി വഴുതന ഉയര്‍ത്തുന്ന ആരോഗ്യ പ്രശ്നങ്ങളെ സംബന്ധിച്ചുള്ള മോസാന്റോ കമ്പനിയുടെ പരീക്ഷണഫലങ്ങളെ ചോദ്യംചെയ്യുകയും പുതിയ പഠനങ്ങളുടെ ആവശ്യകത ഉയര്‍ത്തുകയുംചെയ്തു. "വഴുതന ജൈവവൈവിധ്യത്തിന്റെ പ്രഭവ കേന്ദ്രമായ ഇന്ത്യയില്‍ ബിടി വഴുതന സംബന്ധിച്ച് ഏറ്റവും കര്‍ശനമായ ജാഗ്രത'' പുലര്‍ത്തേണ്ടത് എന്തുകൊണ്ട് എന്നു രേഖ വിശദീകരിച്ചു. ഇതിനുശേഷം മോസാന്റോ കമ്പനിയുടെ വാണിജ്യതാല്‍പ്പര്യങ്ങളെയും കര്‍ഷകവിരുദ്ധ നിലപാടുകളെയും തുറന്നുകാണിച്ചു. ഇവയുടെ അടിസ്ഥാനത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആരോഗ്യ പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് വിശദമായ പഠനം പൂര്‍ത്തീകരിക്കുംവരെ വാണിജ്യാടിസ്ഥാനത്തില്‍ ബിടി വഴുതനകൃഷിക്ക് മോറട്ടോറിയം ആവശ്യപ്പെട്ടു. എങ്ങനെയാണ് ഈ വിജ്ഞാപനം പാര്‍ടി നിലപാടിനു വിരുദ്ധമാകുന്നത് എന്ന് വാര്‍ത്താചാനലുകളിലെ ഹാസ്യകലാകാരന്മാര്‍ ഒന്നു വിശദീകരിക്കുന്നത് നന്നായിരിക്കും.

പഠനകോണ്‍ഗ്രസിന്റെ സമാപന സമ്മേളനത്തില്‍ പാര്‍ടി സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പാര്‍ടി നിലപാട് അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമായി വിശദീകരിച്ചു. അപ്പോള്‍ "പിണറായി എസ് ആര്‍ പിയുടെ പ്രസ്താവനയെ മയപ്പെടുത്തി'' എന്നായി വ്യാഖ്യാനം.

ജനിതക സാങ്കേതികവിദ്യ സംബന്ധിച്ച് ഗൌരവമായി ചര്‍ച്ച ചെയ്യപ്പെടേണ്ട വ്യത്യസ്ത നിലപാടുകള്‍ ഉണ്ട്. ഉല്‍പ്പാദനക്ഷമതയ്ക്കും കൃഷിച്ചെലവിനുംമേല്‍ എന്തു പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നത് പരീക്ഷണാടിസ്ഥാനത്തില്‍ തീരുമാനിക്കപ്പെടേണ്ടതാണ്. ജൈവവൈവിധ്യം സംരക്ഷിക്കുന്നതിന് ആവശ്യമായ പ്രോട്ടോക്കോള്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. ഇത്തരം വിഷയങ്ങളെക്കുറിച്ച് പഠനവും സംവാദവും വേണം. ഗവേഷണവും പരീക്ഷണങ്ങളും നടക്കണം. രാജ്യത്തിന്റെയും ജനങ്ങളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ആധുനിക സാങ്കേതികവിദ്യകളെ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന അന്വേഷണത്തിനു നേരെ മുഖംതിരിക്കാന്‍ പാടില്ല. സംവാദത്തിനു പകരം വിവാദങ്ങള്‍ സൃഷ്ടിക്കുകയും പൊലിപ്പിക്കുകയും ചെയ്യുന്ന മാധ്യമങ്ങള്‍ സമവായങ്ങള്‍ രൂപപ്പെടാനുളള സാധ്യതകള്‍ക്കു തുരങ്കം വയ്ക്കുന്നു. വികസന പദ്ധതികള്‍ക്കു തുരങ്കം വയ്ക്കുന്ന വിവാദങ്ങളെ കൊഴുപ്പിക്കുന്നതില്‍ മത്സരിക്കുന്ന മാധ്യമങ്ങള്‍ കേരള വികസനത്തിനു തടസ്സം നില്‍ക്കുകയാണ്.

*
ഡോ. ടി എം തോമസ് ഐസക്

17 June, 2010

കിടപ്പാടം പദ്ധതിക്ക് ഇടങ്കോലിടരുത്

ഒരുതുണ്ട് ഭൂമിയും അതിലൊരു പാര്‍പ്പിടവും സാധാരണ മനുഷ്യന്റെ സ്വപ്നമാണ്. നിത്യവൃത്തിക്കുപോലും ബുദ്ധിമുട്ടുന്ന, പുറമ്പോക്കുകളിലും ചേരികളിലും രാപ്പാര്‍ക്കുന്ന ആയിരങ്ങളുണ്ട് നമ്മുടെ നാട്ടില്‍. അവര്‍ക്ക് സുരക്ഷിതമായ വീട് എന്നത് ജനങ്ങളെ സ്നേഹിക്കുന്ന സര്‍ക്കാരിന്റെ കടമയാണ്. കേരളത്തെ ഭവനരഹിതരില്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമാക്കിത്തീര്‍ക്കാനുള്ള ആ മഹത്തായ കടമയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളത്. 1957ലെ ഇ എം എസ് സര്‍ക്കാര്‍ തുടക്കമിട്ട വിപ്ളവകരമായ നിയമനിര്‍മാണങ്ങളില്‍ ഏറ്റവും പ്രധാനം ഭൂപരിഷ്കരണ മായിരുന്നു. ഇന്ത്യയിലാദ്യമായി ഒരു സംസ്ഥാനത്ത് ജന്മിസമ്പ്രദായം അവസാനിപ്പിക്കാന്‍ കഴിഞ്ഞു. ഭൂപരിഷ്കരണംമൂലം ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് കിടപ്പാടം ലഭിച്ചു. പക്ഷേ, കുടികിടപ്പവകാശമായി ലഭിച്ച ഭൂമി വീണ്ടും തുണ്ടുവല്‍ക്കരിക്കപ്പെട്ടു. രണ്ടും മൂന്നും സെന്റ് ഭൂമി ഉണ്ടായിരുന്നെങ്കിലും സ്വന്തമായി ഒരു കിടപ്പാടം എന്ന സ്വപ്നം അവശേഷിച്ചു. പല പദ്ധതികള്‍ നടപ്പാക്കിയെങ്കിലും വര്‍ധിച്ചുവരുന്ന ഭവന ആവശ്യം നിറവേറ്റാന്‍ പര്യാപ്തമല്ലാതായതിനാല്‍ ഭവനരഹിത കുടുംബങ്ങളുടെ എണ്ണം കൂടിവന്നു. കേരളത്തില്‍ ഭവനനിര്‍മാണമേഖലയില്‍ ജനകീയാസൂത്രണത്തിലൂടെയാണ് അഭൂതപൂര്‍വമായ വളര്‍ച്ചയുണ്ടാക്കിയത്. ഒന്‍പതാം പദ്ധതിക്കാലത്ത് 5.5 ലക്ഷവും പത്താംപദ്ധതിയില്‍ 3 ലക്ഷവും വീടുകള്‍ ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് നിര്‍മിച്ചുനല്‍കി. ഇതിന്റെ തുടര്‍ച്ചയായാണ് പതിനൊന്നാം പദ്ധതിക്കാലത്ത് സമ്പൂര്‍ണ ഭവനപദ്ധതി നടപ്പാക്കാനുള്ള ആശയം ഉയര്‍ന്നത്. കേരളത്തിലെ ആദ്യത്തെ ജനകീയ സര്‍ക്കാര്‍ അധികാരമേറ്റതിന്റെ 50-ാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് കേരളത്തിലെ പ്രഥമ മുഖ്യമന്ത്രിയായ ഇ എം എസിന്റെ നാമധേയത്തില്‍ പദ്ധതി നടപ്പാക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. സംസ്ഥാനത്ത് അഞ്ചുലക്ഷം ഭവനരഹിത കുടുംബങ്ങളുണ്ടാകുമെന്നാണ് കണക്കാക്കിയത്. ഇതില്‍ 1.35 ലക്ഷം ഭൂരഹിത കുടുംബങ്ങളാണ്. ഇത്രയും കുടുംബങ്ങള്‍ക്ക് വീട് ലഭ്യമാക്കിയാല്‍ കേരളം ഭവനരഹിതരില്ലാത്ത സംസ്ഥാനമാകും. ഈ ലക്ഷ്യം വച്ചാണ് ഇ എം എസ് സമ്പൂര്‍ണ ഭവനപദ്ധതി വിഭാവനം ചെയ്തത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ആഭിമുഖ്യത്തിലുള്ള ഇതര ഭവനപദ്ധതികളെ കൂടി ലക്ഷ്യ പൂര്‍ത്തീകരണത്തിന് കഴിയാവുന്നത്ര ഉപയോഗിക്കാനും ഗവമെന്റ് തീരുമാനിച്ചു. പദ്ധതിയുടെ ആദ്യവര്‍ഷങ്ങളില്‍ത്തന്നെ മൂന്നുലക്ഷത്തിലേറെ വീടുകള്‍ നിര്‍മിച്ചു. ഭവനപദ്ധതിക്കു നല്‍കുന്ന സഹായം പട്ടികവര്‍ഗത്തിന് 1.25 ലക്ഷം, പട്ടികജാതിക്ക് 1 ലക്ഷം, പൊതുവിഭാഗത്തിന് 75,000 എന്ന തോതില്‍ വര്‍ധിപ്പിച്ചു. ഭൂരഹിതര്‍ക്ക് ഭൂമി നല്‍കാനുള്ള ധനസഹായവും വര്‍ധിപ്പിച്ചു. ഇന്ദിര ആവാസ് യോജന, എം എന്‍ ലക്ഷം വീട് പദ്ധതികളിലെ ഗുണഭോക്താക്കള്‍ക്കും ഇതേ തുക തന്നെ ലഭ്യമാക്കുന്നു. അതിനാവശ്യമായ അധികതുക ത്രിതല പഞ്ചായത്തുകള്‍ നല്‍കുന്നു. 5000 കോടിയോളം രൂപയാണ് പദ്ധതി പൂര്‍ത്തീകരണത്തിന് വേണ്ടത്. സഹകരണസ്ഥാപനങ്ങളില്‍നിന്ന് വായ്പയെടുത്താണ് പദ്ധതി നടപ്പാക്കുന്നത്. പലിശ ഗവമെന്റ് സബ്സിഡിയായി നല്‍കുന്നു. ഇതിനകം വമ്പിച്ചൊരു ജനകീയമുന്നേറ്റമാക്കാന്‍ ഈ പദ്ധതിക്ക് കഴിഞ്ഞു. പല പഞ്ചായത്തുകളും ഇതിനകം ലക്ഷ്യം പൂര്‍ണമായി കൈവരിച്ചുകഴിഞ്ഞു. ഇന്ത്യയിലാകെ, ഒരുപക്ഷേ ലോകത്തിലെ തന്നെ ഏറ്റവും വലിയ സാമൂഹ്യക്ഷേമ പദ്ധതിയായി മാറുകയാണ് ഇ എം എസ് ഭവനപദ്ധതി. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഭവനരഹിതരുടേത്. ഇക്കാര്യം കേന്ദ്രഗവമെന്റ് എത്ര ലാഘവത്തോടെയാണ് കൈകാര്യംചെയ്യുന്നതെന്ന് നോക്കുക. 11-ാം പദ്ധതിക്കാലത്ത് വെറും 10,000 കോടി രൂപയാണ് ഭവനപദ്ധതിക്ക് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി കേന്ദ്ര ഗവമെന്റ് നീക്കി വച്ചത്. ഇന്ദിര ആവാസ് യോജനയില്‍ ഒരു വീടിന് 38,500 രൂപയാണ് കേന്ദ്രം വകയിരുത്തിയത്. അതില്‍ത്തന്നെ കേന്ദ്രവിഹിതം വെറും 28,875 രൂപമാത്രം. വീടൊന്നിന് 9625 രൂപ സംസ്ഥാനം കണ്ടെത്തണം. ഇ എം എസ് സമ്പൂര്‍ണ ഭവനപദ്ധതിപോലൊന്ന് കേന്ദ്ര ഗവമെന്റിനോ അവരെ നയിക്കുന്ന കോഗ്രസിനോ സ്വപ്നം കാണാന്‍ പോലും കഴിയില്ല. തമിഴ്നാട് സര്‍ക്കാര്‍ ഇ എം എസ് ഭവനപദ്ധതിയില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് ഭവനപദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്. പക്ഷേ കേരളത്തിലെ പോലെ സമഗ്രമല്ല. നിലവിലുള്ള മേല്‍ക്കൂരമാറ്റി പണിയുന്നതിനാണ് തമിഴ്നാടിന്റെ മുന്‍ഗണന. കേരളത്തിന്റെ അഭിമാനമായി മാറിയ ഇ എം എസ് പദ്ധതിയെ അപകീര്‍ത്തിപ്പെടുത്താനും അത് നടപ്പാക്കുമ്പോഴുള്ള സാങ്കേതികമായ പ്രശ്നങ്ങളെ പെരുപ്പിച്ച് പദ്ധതിയാകെ പരാജയമാണെന്ന് വരുത്തിത്തീര്‍ക്കാനും കേരളത്തിലെ ഒന്നാമത്തെ പത്രമെന്നവകാശപ്പെടുന്ന മലയാളമനോരമ രംഗത്തിറങ്ങിയത് ഇന്നാട്ടിലെ ഭവനരഹിതരായ പാവങ്ങളോടുള്ള വെല്ലുവിളിയും ക്രൂരതയുമാണ്. പദ്ധതിക്കെതിരെ നിരന്തരം വാര്‍ത്തകള്‍ നല്‍കുകയാണാ പത്രം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അമൂല്യമായ ഒരു നേട്ടത്തെ ഇകഴ്ത്തിക്കാട്ടി യുഡിഎഫിന് രാഷ്ട്രീയനേട്ടമുണ്ടാക്കിക്കൊടുക്കാനുള്ള വിടുപണിയിലാണവര്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ചുവപ്പുനാടയുടെയും സാങ്കേതികമായ ഭരണനടപടിക്രമങ്ങളുടെയും പ്രശ്നം ഇന്നാട്ടില്‍ പുതിയതല്ല. അത്തരം പ്രശ്നങ്ങള്‍കൊണ്ട് പദ്ധതി തടസ്സപ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ മനോരമ തന്നെ സമ്മതിക്കുന്നുമുണ്ട്. എന്നിട്ടും പദ്ധതി അട്ടിമറിക്കപ്പെട്ടു എന്നമട്ടില്‍ കള്ളക്കണക്കുമായി പ്രചാരണത്തിനിറങ്ങിയിരിക്കുന്നു. ഇത് രാഷ്ട്രീയശത്രുതയായോ മാധ്യമപ്രവര്‍ത്തനത്തിന്റെ വിമര്‍ശനാത്മകരൂപമായോ കാണാനാകില്ല. മറിച്ച് രാഷ്ട്രീയലക്ഷ്യത്തോടെയുള്ള അട്ടിമറി പ്രവര്‍ത്തനമാണ്. പാവങ്ങള്‍ക്ക് വീടുകിട്ടുന്നത് മുടക്കാനുള്ള നീചമായ ഇടപെടലാണ്. കയറിക്കിടക്കാന്‍ കൂരയില്ലാത്തവരുടെ സങ്കടം പത്രത്തിന്റെ ശക്തികൊണ്ട് ദന്തഗോപുരങ്ങള്‍ പണിയുന്നവര്‍ക്ക് മനസ്സിലാകില്ല. സര്‍ക്കാരിനെ വിമര്‍ശിക്കുന്നതും പ്രതിപക്ഷരാഷ്ട്രീയം കളിക്കുന്നതും ഒരു വലിയ പദ്ധതിയെ അട്ടിമറിച്ചുകൊണ്ടല്ലെന്ന് മനസ്സിലാക്കി കുപ്രചാരണങ്ങളില്‍നിന്ന് പിന്മാറണമെന്ന് ഞങ്ങളുടെ സഹജീവിയോടഭ്യര്‍ഥിക്കുന്നു. പാവങ്ങള്‍ക്ക് സ്വന്തമായി ഒരു കൂര കിട്ടിക്കോട്ടെ; അതിന് ഇടങ്കോലിടരുത്.

08 June, 2010

അനീതി

ഭോപാല്‍: വിഷവാതകം ശ്വസിച്ച് ആയിരങ്ങള്‍ പിടഞ്ഞുമരിച്ചതിന് ഉത്തരവാദികളായ ഏഴുപ്രതികള്‍ക്ക് കോടതി രണ്ടു വര്‍ഷം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. ഭോപ്പാല്‍ ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേട്ട് കോടതിയുടെ വിധി കാല്‍നൂറ്റാണ്ടിനുശേഷവും വിഷവാതകചോര്‍ചയുടെ ദുരിതംപേറുന്ന ഭോപ്പാല്‍ ജനതയെയും അവര്‍ക്കായി പതിറ്റാണ്ടുകള്‍ കോടതി കയറിയ മനുഷ്യാവകാശ പ്രവര്‍ത്തകരെയും തീര്‍ത്തും നിരാശരാക്കി.

ലോകത്തുണ്ടായ ഏറ്റവും വലിയ വ്യാവസായികദുരന്തമായി കരുതുന്ന ഭോപാലിലെ വിഷവാതകചോര്‍ചയെ തുടര്‍ന്ന് ഇരുപതിനായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 304 എ (അശ്രദ്ധമൂലം മരണത്തിനിടയാക്കുക), 304 രണ്ട് (കൊലപാതകത്തിന് തുല്യമല്ലാത്ത ശിക്ഷാര്‍ഹമായ നരഹത്യ), 336, 337, 338 (കുറ്റകരമായ അശ്രദ്ധ) എന്നീ വകുപ്പുകള്‍ മാത്രമാണ് കൂട്ടക്കുരുതിക്ക് ഇടയാക്കിയവര്‍ക്കെതിരെ ചുമത്തിയത്. കേസിലെ ഒന്നാം പ്രതിയും അമേരിക്കയിലെ യൂണിയന്‍ കാര്‍ബൈഡ് കോര്‍പറേഷന്‍ ചെയര്‍മാനുമായ വാറന്‍ ആന്‍ഡേഴ്സനെതിരെ വിധിയില്‍ പരാമര്‍ശമൊന്നുമില്ല. വിചാരണയ്ക്കിടെ അമേരിക്കയിലേക്കുകടന്ന ഇയാളെ കോടതിയില്‍ ഹാജരാക്കാന്‍ അന്വേഷണസംഘത്തിന് സാധിച്ചില്ല.

23 വര്‍ഷം നീണ്ട വിചാരണയ്ക്കൊടുവില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് മോഹന്‍ പി തിവാരിയാണ് വിധി പറഞ്ഞത്. യൂണിയന്‍ കാര്‍ബൈഡ് ഇന്ത്യ ലിമിറ്റഡ് (യുസിഐഎല്‍) മുന്‍ ചെയര്‍മാന്‍ കേശുബ് മഹിന്ദ്ര, യുസിഐഎല്‍ മുന്‍ എംഡി വിജയ് ഗോഖലെ, മുന്‍ വൈസ് പ്രസിഡന്റ് കിഷോര്‍ കാംദര്‍, വര്‍ക്സ് മാനേജര്‍ ജെ എന്‍ മുകുന്ദ്, പ്രൊഡക്ഷന്‍ മാനേജര്‍ എസ് പി ചൌധരി, പ്ളാന്റ് സൂപ്രണ്ട് കെ വി ഷെട്ടി, പ്രൊഡക്ഷന്‍ അസിസ്റ്റന്റ് എസ് ഐ ഖുറേഷി എന്നിവരെയാണ് ശിക്ഷിച്ചത്. യൂണിയന്‍ കാര്‍ബൈഡിന്റെ അമേരിക്കയിലെ മാതൃസ്ഥാപനവും അതിന്റെ ഏഷ്യന്‍ ശാഖയായ ഹോങ്കോങ് യുസിസിയും വിധിയില്‍ പരാമര്‍ശിക്കപ്പെട്ടില്ല. യൂണിയന്‍ കാര്‍ബൈഡിന്റെ ഇന്ത്യന്‍ കമ്പനിക്ക് വെറും അഞ്ചുലക്ഷം രൂപ പിഴ ചുമത്തി. വിവിധ വകുപ്പുകളിലായി 1750 രൂപയും പിഴ ചുമത്തിയിട്ടുണ്ട്. പ്രതികള്‍ വാര്‍ധക്യത്തിലെത്തിയവരാണെന്നും ഹൃദ്രോഗം അടക്കമുള്ള അസുഖങ്ങള്‍ കാരണം ബുദ്ധിമുട്ടുന്നവരാണെന്നും അതിനാല്‍ ഇവര്‍ക്കെതിരെ ഐപിസി 304 പ്രകാരം ജീവപര്യന്തം ശിക്ഷ ലഭിക്കുന്ന മനഃപൂര്‍വമുള്ള നരഹത്യ എന്ന കുറ്റം ചുമത്താനാകില്ലെന്നും ജഡ്ജി പറഞ്ഞു. ശിക്ഷ പ്രഖ്യാപിച്ചയുടന്‍ ജാമ്യാപേക്ഷ നല്‍കിയ പ്രതികള്‍ക്ക് 25,000 കെട്ടിവച്ച് ജാമ്യം നല്‍കി. വിധിക്കെതിരെ ഹര്‍ജി നല്‍കാന്‍ പ്രതികള്‍ക്ക് 30 ദിവസം അനുവദിച്ചു.

നിറഞ്ഞ കോടതിമുറിയെ സാക്ഷിനിര്‍ത്തിയാണ് 93 പേജ് വരുന്ന വിധിന്യായം വായിച്ചത്. കോടതിക്ക് ചുറ്റും കനത്ത സുരക്ഷഏര്‍പ്പെടുത്തിയിരുന്നു. മാധ്യമപ്രവര്‍ത്തകരെയും ദുരന്തബാധിതരുടെ അഭിഭാഷകരില്‍ ചിലരെയും കോടതിയിലേക്ക് കടത്തിവിട്ടില്ല. വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ദുരന്തത്തിനിരയായവര്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ വ്യക്തമാക്കി. ശിക്ഷ ചെറുതായിപ്പോയെന്നും ഏറെ വൈകിയെന്നും ഇവര്‍ പറഞ്ഞു. വിധിയില്‍ പ്രതിഷേധിച്ച് ദുരന്തത്തിനിരയായവരും ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളും പ്രകടനം നടത്തി. ആന്‍ഡേഴ്സണെതിരെയാണ് ഇവര്‍ കടുത്ത മുദ്രാവാക്യം ഉയര്‍ത്തിയത്. നീതി കുഴിച്ചുമൂടിയെന്നാണ് കേന്ദ്ര നിയമമന്ത്രി വീരപ്പമൊയ്ലി പ്രതികരിച്ചത്. എല്ലാ സുരക്ഷാമാനദണ്ഡങ്ങളും കാറ്റില്‍പറത്താന്‍ കുത്തകസ്ഥാപനങ്ങള്‍ക്ക് പ്രേരണയാകുന്നതാണ് കോടതിവിധിയെന്ന് സിഐടിയു പ്രസ്താവനയില്‍ പറഞ്ഞു. കുറ്റക്കാരായ വിദേശികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുന്നതില്‍ സിബിഐ പരാജയപ്പെട്ടതായി സിപിഐ നേതാവ് ഡി രാജ പറഞ്ഞു. വിധി വേദനാജനകം എന്നാണ് ബിജെപി പ്രതികരിച്ചത്. ഈ വിധിയുടെ പശ്ചാത്തലത്തില്‍ ആണവബാധ്യതാ ബില്ലിലെ വ്യവസ്ഥകള്‍ പുനഃപരിശോധിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

നിയമം പ്രതികളുടെ വഴിയില്‍

ജനതയുടെ ജീവിക്കാനുള്ള അവകാശംപോലും കരിച്ചുകളഞ്ഞ ഭോപാല്‍ദുരന്തത്തിന്റെ തീവ്രത അല്‍പ്പംപോലും പ്രതിഫലിപ്പിക്കാത്തതാണ് കോടതിവിധി. ലോക വ്യവസായചരിത്രത്തിലെ ഏറ്റവും കൊടിയ ദുരന്തത്തെ വെറുമൊരു അപകടക്കേസെന്നപോലെയാണ് അന്വേഷണ ഏജന്‍സിയും നിയമപീഠവും കൈകാര്യംചെയ്തത്. രണ്ടുവര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ടു പ്രതികളും ഒരുദിവസംപോലും അഴിയെണ്ണാതെ ജാമ്യം നേടിയപ്പോള്‍ പരിഹാസ്യമായത് ജനാധിപത്യരാജ്യത്തിന്റെ നിയമസംവിധാനം.

അമേരിക്കന്‍ കമ്പനിയില്‍നിന്ന് നഷ്ടപരിഹാരം നേടിയെടുക്കുന്നതിലും ഇന്ത്യ പരാജയപ്പെട്ടു. യൂണിയന്‍ കാര്‍ബൈഡില്‍നിന്ന് 330 കോടി ഡോളര്‍ 1985ല്‍ അമേരിക്കന്‍ കോടതിയില്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, 1989ല്‍ കോടതിക്കുപുറത്ത് ഉണ്ടാക്കിയ ധാരണപ്രകാരം 47 കോടി ഡോളര്‍ നല്‍കാമെന്ന് യൂണിയന്‍ കാര്‍ബൈഡ് സമ്മതിച്ചു. 1992ല്‍ ഈ തുകയില്‍ ഒരുഭാഗം ദുരന്തബാധിതര്‍ക്ക് വിതരണംചെയ്തു. ബാക്കി ബാധ്യത ഏറ്റെടുക്കാന്‍ 2001ല്‍ കമ്പനി വിസമ്മതിച്ചു. ചില്ലിക്കാശുപോലും നഷ്ടപരിഹാരം ലഭിക്കാത്തവര്‍ ഏറെയാണ്. ഏറ്റവും കൂടുതല്‍ നഷ്ടപരിഹാരം ലഭിച്ചത് മുന്‍ മധ്യപ്രദേശ് ഹെല്‍ത്ത് ഡയറക്ടര്‍ യോഗിരാജ് ശര്‍മയ്ക്കാണ്. ദുരന്തത്തിന് മൂന്നുമാസത്തിനുശേഷം ജനിച്ച കുഞ്ഞിന്റെ ശാരീരികവും മാനസികവുമായ വളര്‍ച്ച മുരടിച്ചതിന്റെ 'പ്രതിഫല'മായിരുന്നു ഇത്. ദുരന്തത്തെതുടര്‍ന്ന് നടക്കാനുള്ള ശേഷിപോലും നഷ്ടപ്പെട്ട നഫീസ അലി രോഗം ചുമലിലേറ്റി അധികൃതരോട് പൊരുതി നേടിയത് വെറും 25,000 രൂപ. വൃക്കകളുടെ പ്രവര്‍ത്തനം നിലച്ച നഫീസ അലി അടുത്തിടെയാണ് മരിച്ചത്. വാതകചോര്‍ച്ചയ്ക്ക് മൂന്നുവര്‍ഷത്തിനുശേഷം ജനിച്ച ലീലാ ബായിയുടെ കുഞ്ഞിന് ശാരീരിക-മാനസിക വളര്‍ച്ച ഉണ്ടായിരുന്നില്ല. എന്നാല്‍, അപകടത്തിനുശേഷം ജനിച്ചതിനാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ലെന്നായിരുന്നു കോടതിവിധി.
(വിജേഷ് ചൂടല്‍)

ഈ വിധി ഇരകളുടെ വേദന അറിയാതെ

രാജ്യത്തെ നീതിന്യായവ്യവസ്ഥയെത്തന്നെ പരിഹാസ്യമാക്കുന്ന ഭോപാല്‍ വാതകദുരന്ത കേസ് വിധിക്കെതിരെ പ്രതിഷേധം വ്യാപകം. ദുരന്തത്തിന്റെ തീവ്രത തിരിച്ചറിയാതെയും ദുരന്തത്തിന് ഇരയായവരുടെ വേദന പരിഗണിക്കാതെയും ഉള്ളതാണ് വിധിയെന്ന് വിമര്‍ശമുയര്‍ന്നു. ദുരന്തത്തിനു ശേഷം കടുത്ത അവഗണന നേരിട്ട ഒരു ജനതയുടെ അവസാന പ്രതീക്ഷയായിരുന്നു കോടതി. എന്നാല്‍, സാധാരണക്കാരന്റെ കണ്ണീര്‍ തുടയ്ക്കുന്നതിനു പകരം, കേസില്‍ ഉള്‍പ്പെട്ട വന്‍കിടക്കാര്‍ക്ക് രക്ഷയുടെ പഴുതുകള്‍ ഒരുക്കുന്ന രീതിയിലാണ് നിയമപാലകര്‍ പ്രവര്‍ത്തിച്ചത്. വേണ്ടത്ര തെളിവ് ശേഖരിക്കുന്നതില്‍ സിബിഐ കുറ്റകരമായ അനാസ്ഥയാണ് കാണിച്ചതെന്ന് ഭോപാല്‍ ഗ്യാസ് പീഡിത് മഹിളാ ഉദ്യോഗ് സംഘാടന്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകന്‍ അബ്ദുള്‍ ജബ്ബാര്‍ പറഞ്ഞു.
ബഹുരാഷ്ട്ര കുത്തകകള്‍ക്ക് നമ്മുടെ രാജ്യത്തു വന്ന് ധൈര്യമായി കൊലയും മലിനീകരണവും നടത്താമെന്നും ഒരു ശിക്ഷയും ലഭിക്കില്ലെന്നുമുള്ള സന്ദേശമാണ് വിധിയെന്ന് ഭോപാല്‍ ഗ്രൂപ്പ് ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ആക്ഷന്‍ പ്രവര്‍ത്തക രചന ദിംഗ്ര പറഞ്ഞു.

കേന്ദ്രസര്‍ക്കാരിനു നേരെയും കടുത്ത പ്രതിഷേധം അലയടിക്കുകയാണ്. ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യ ഇനി ലോകത്തിനു മുന്നില്‍ ഏതു മുഖമാണ് കാണിക്കുകയെന്ന് ചോദ്യം ഉയര്‍ന്നിട്ടുണ്ട്. അന്വേഷണ ഏജന്‍സിയും പ്രോസിക്യൂട്ടര്‍മാരും അനാസ്ഥ കാട്ടിയെന്നും ജഡ്ജിമാര്‍ 'റെക്കോഡിങ് യന്ത്രം' പോലെയാണ് പ്രവര്‍ത്തിച്ചതെന്നും പ്രമുഖ അഭിഭാഷകന്‍ കെ ടിഎസ് തുള്‍സി പറഞ്ഞു. കേട്ടതു മാത്രം കണക്കിലെടുക്കുന്നതിനു പകരം കേസില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിടാന്‍ കോടതി തയ്യാറാകണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കേസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ പറഞ്ഞു. നീതിക്കായി അവസാന ശ്വാസംവരെ പൊരുതുമെന്ന് ഭോപാലില്‍നിന്നുള്ള സാമൂഹ്യപ്രവര്‍ത്തക റഷീദാ ബീവി പറഞ്ഞു. ആന്‍ഡേഴ്സനെ അമേരിക്കയില്‍നിന്നു വിട്ടുകിട്ടുന്നതിന് സമ്മര്‍ദം ചെലുത്താതിരുന്ന പ്രധാനമന്ത്രിയുടേത് കുറ്റകരമായ അനാസ്ഥയാണെന്ന് ദുരന്തത്തിന് ഇരയായവരുടെ അഭിഭാഷക സാധ്ന പഥക് പറഞ്ഞു. വിദേശ മൂലധനം വരുന്നത് കുറയുമെന്നു ഭയന്നാണ് സര്‍ക്കാര്‍ ഈ കേസില്‍ ശക്തമായ നടപടികള്‍ക്ക് മുതിരാതിരുന്നത്. കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള സമ്മര്‍ദം കാരണം പ്രതികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുന്ന തെളിവുകള്‍ സമ്പാദിക്കാന്‍ സിബിഐക്കായില്ല.

കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ആണവ ബാധ്യത ബില്ലും സമാനമായ പ്രശ്നമാണ് ഉയര്‍ത്തുന്നത്. ആണവദുരന്തം ഉണ്ടായാല്‍ ആണവ വിതരണക്കാരും നിര്‍മാതാക്കളുമായ സ്വകാര്യ കമ്പനികള്‍ക്ക് ഒരു ബാധ്യതയുമില്ലെന്നും ആണവനിലയത്തിന്റെ നടത്തിപ്പുകാര്‍ ഈ ബാധ്യത വഹിക്കണമെന്നുമാണ് ഈ ബില്‍ വ്യവസ്ഥ ചെയ്യുന്നത്. ഇടതുപാര്‍ടികളടക്കമുള്ള പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനിടെ കഴിഞ്ഞ മാസം ലോക്സഭയില്‍ അവതരിപ്പിച്ച ബില്ലില്‍ നഷ്ടപരിഹാരം 500 കോടി രൂപയായി നിജപ്പെടുത്തിയിട്ടുമുണ്ട്.

ഇനിയും കുടുങ്ങാതെ ആന്‍ഡേഴ്സണ്‍

ഭോപാല്‍ വാതകദുരന്തക്കേസില്‍ ഇനിയും നിയമത്തിനു കീഴടങ്ങാതെ വാറന്‍ ആന്‍ഡേഴ്സണ്‍. ഇന്ത്യയുടെ നിയമസംവിധാനത്തെ പുച്ഛിച്ച് ഇയാള്‍ അമേരിക്കയില്‍ വാഴുന്നു. ഇപ്പോള്‍ 90 വയസ്സോളം പ്രായമുള്ള ആന്‍ഡേഴ്സണ്‍ ഭോപാല്‍ വാതകദുരന്തം ഉണ്ടായപ്പോള്‍ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ മേധാവിയായിരുന്നു. ദുരന്തത്തെത്തുടര്‍ന്ന് 1984 ഡിസംബര്‍ നാലിന് അറസ്റ്റ് ചെയ്ത ആന്‍ഡേഴ്സണെ മധ്യപ്രദേശ് പൊലീസ് ജാമ്യത്തില്‍ വിട്ടു. പിന്നീടൊരിക്കലും ഇയാളെ നീതിപീഠത്തിനുമുന്നില്‍ ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കായില്ല. സിബിഐ ഫയല്‍ചെയ്ത കേസില്‍ 12 പ്രതികളുടെ കൂട്ടത്തില്‍ ആന്‍ഡേഴ്സന്റെയും പേരുണ്ടായിരുന്നു. കോടതിയുടെ സമന്‍സിന് മറുപടിപോലും നല്‍കാത്ത ആന്‍ഡേഴ്സണെ 1992ല്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഇതോടെ ആന്‍ഡേഴ്സണെതിരായ കേസുകള്‍ ഭോപാല്‍ ദുരന്തക്കേസില്‍നിന്ന് വേര്‍പെടുത്തി. ദുരന്തബാധിതരുടെ സംഘടന കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് 2009 ജൂലൈയില്‍ ആന്‍ഡേഴ്സണെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. എന്നാല്‍, ആന്‍ഡേഴ്സണെ അമേരിക്കയില്‍നിന്ന് വിട്ടുകിട്ടുന്ന കാര്യത്തില്‍ ശക്തമായ സമ്മര്‍ദം ചെലുത്താന്‍ കേന്ദ്രസര്‍ക്കാരുകള്‍ക്ക് കഴിഞ്ഞില്ല. 19 വര്‍ഷത്തിനുശേഷം 2003 മെയിലാണ് ആന്‍ഡേഴ്സണെ വിട്ടുതരണമെന്ന് കേന്ദ്രസര്‍ക്കാര്‍ അമേരിക്കയോട് ഔദ്യോഗികമായി അഭ്യര്‍ഥിച്ചത്. തൊട്ടടുത്തവര്‍ഷം അമേരിക്ക ഈ അപേക്ഷ നിരസിച്ചു. അതോടെ കേന്ദ്രസര്‍ക്കാര്‍ പിന്മാറി.

ഭോപാലില്‍ ഉണ്ടായേക്കാവുന്ന അപകടത്തെക്കുറിച്ച് ആന്‍ഡേഴ്സണ് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. പരീക്ഷണം നടത്തി മേന്മ ഉറപ്പുവരുത്താത്ത സാങ്കേതികവിദ്യ ഭോപാലിലേക്ക് അയക്കാന്‍ 1973ല്‍ അനുമതി നല്‍കിയത് ആന്‍ഡേഴ്സണാണ്. അപകടകരമായ രീതിയിലാണ് യന്ത്രസംവിധാനങ്ങളുടെ നിര്‍മാണമെന്നും തികച്ചും സുരക്ഷിതമല്ലാത്ത മേഖലയിലാണ് അത് സ്ഥാപിക്കാന്‍ പോകുന്നതെന്നും ഇയാള്‍ക്ക് ബോധ്യമുണ്ടായിരുന്നു. ചെറിയ പാകപ്പിഴ പറ്റിയാല്‍ ഉണ്ടാകുന്ന ദുരന്തത്തിന്റെ വ്യാപ്തിയെപ്പറ്റി ബോധ്യമുണ്ടായിട്ടും യൂണിയന്‍ കാര്‍ബൈഡ് കമ്പനി പദ്ധതിയുമായി മുന്നോട്ടുപോയി. സുരക്ഷാസംവിധാനങ്ങളോ വാതകചോര്‍ച്ചയുണ്ടായാല്‍ തടയാനുള്ള സജ്ജീകരണങ്ങളോ ഒരുക്കാന്‍പോലും അവര്‍ തയ്യാറായില്ല. ചെലവുകുറയ്ക്കലിന്റെ ഭാഗമായി അത്തരം സംവിധാനം ഒഴിവാക്കാനാണ് ആന്‍ഡേഴ്സ നിര്‍ദേശിച്ചത്.

പോരാട്ടം തുടരും ഡി രഘുനാഥ്

ഭോപാല്‍ വാതകദുരന്ത കേസില്‍ കാല്‍നൂറ്റാണ്ടിനുശേഷമാണ് എട്ടുപേരെ കുറ്റക്കാരായി വിധിച്ച് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയുടെ വിധി വന്നിരിക്കുന്നത്. ഇരുപതിനായിരത്തിലേറെപേര്‍ മരിച്ച ഭോപാല്‍ദുരന്തം ലോകം കണ്ട ഏറ്റവും വലിയ വ്യാവസായികദുരന്തമാണ്. ദുരന്തബാധിതരുടെ കുടുംബങ്ങള്‍ക്ക് ആശ്വാസം പകരുന്നതാണ് വിധിയെന്നമട്ടില്‍ ചില ദേശീയമാധ്യമങ്ങള്‍ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, യാഥാര്‍ഥ്യങ്ങളില്‍നിന്ന് ഒളിച്ചോടാന്‍ ആര്‍ക്കാവും. ദുരന്തമുണ്ടായ ശേഷമുള്ള വിവിധ സംഭവവികാസങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിമാത്രമേ ഇപ്പോഴത്തെ വിധിയെ കാണാനാകൂ. നീതിനിഷേധത്തിനുതുല്യമാണ് വൈകിയെത്തുന്ന നീതിയെന്ന ചൊല്ലിന് അടിവരയിടുന്നതാണ് ഭോപാല്‍ദുരന്തത്തിനുശേഷം അരങ്ങേറിയ സംഭവങ്ങളും ഇപ്പോഴത്തെ വിധിയും.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയര്‍മാനും ഇന്ത്യയിലെ വ്യവസായപ്രമുഖരില്‍ മുന്‍നിരക്കാരനുമായ കേശബ് മഹീന്ദ്രയടക്കം യൂണിയന്‍ കാര്‍ബൈഡിലെ എട്ടു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. 5000 രൂപ പിഴയും രണ്ടുവര്‍ഷം തടവുമാണ് ഇവര്‍ക്ക് കിട്ടുന്ന പരമാവധി ശിക്ഷ. പ്രതികള്‍ക്കെതിരെ ചുമത്തിയ ബോധപൂര്‍വമായ നരഹത്യാകുറ്റം ഉയര്‍ന്ന കോടതി നേരത്തെ ഒഴിവാക്കിയിരുന്നു എന്നത് ഏറെ നിര്‍ഭാഗ്യകരമാണ്. ഗുരുതരമായ ഈ കുറ്റം ഒഴിവാക്കിയതോടെ വെറുമൊരു റോഡപകടത്തിനുതുല്യമായ വിധത്തിലേക്ക് ഈ വ്യാവസായികദുരന്തത്തിലെ കോടതിനടപടി മാറുകയായിരുന്നു.

ഭോപാലില്‍ ആവശ്യമായ സുരക്ഷാസന്നാഹങ്ങളില്ലെന്ന വസ്തുത അമേരിക്കന്‍ കമ്പനിയായ യൂണിയന്‍ കാര്‍ബൈഡ് കോര്‍പറേഷനും അവരുടെ ഇന്ത്യന്‍ പതിപ്പായ യുസിഐഎല്ലിനും നേരത്തെതന്നെ അറിയാമായിരുന്നു. അമേരിക്കയിലെ വിര്‍ജീനിയയിലുള്ള യൂണിയന്‍ കാര്‍ബൈഡ് പ്ളാന്റില്‍ സ്ഥാപിച്ചിരുന്ന സുരക്ഷാസംവിധാനങ്ങളൊന്നും ഭോപാലില്‍ സ്ഥാപിച്ചിരുന്നില്ല. സുരക്ഷാ ഉപകരണങ്ങളില്‍ പലതും നിലവാരം കുറഞ്ഞതും വേണ്ടവിധം പ്രവര്‍ത്തിക്കാത്തതുമായിരുന്നു. മാത്രമല്ല ചെലവ് കുറച്ച് ലാഭം കൂട്ടുകയെന്ന ലക്ഷ്യത്തോടെ പല സുരക്ഷാസംവിധാനവും മാനദണ്ഡങ്ങളും ഒഴിവാക്കുകയും ചെയ്തു. ഈ വീഴ്ചയൊന്നും അശ്രദ്ധകൊണ്ടല്ലെന്ന് വ്യക്തമാണ്. സുരക്ഷാകാര്യങ്ങളില്‍ വന്ന വീഴ്ച യൂണിയന്‍ കാര്‍ബൈഡിന്റെ തലപ്പത്തുള്ളവര്‍ അറിഞ്ഞുതന്നെ സംഭവിച്ചതാണ്. അമിതലാഭത്തിനുവേണ്ടിയുള്ള വ്യക്തമായ ഗൂഢാലോചനയാണ് ശിക്ഷാര്‍ഹമായ നരഹത്യയിലേക്ക് കാര്യമെത്തിച്ചത്. ഇത്തരമൊരു സാഹചര്യത്തില്‍ ഇപ്പോഴത്തെ വിധിയെ എങ്ങനെയാണ് നീതിനടപ്പാക്കലായി ഭോപാലിലെ ജനങ്ങള്‍ക്കും രാജ്യത്തിനും കാണാനാവുക.

ദുരന്തസമയത്ത് യൂണിയന്‍ കാര്‍ബൈഡിന്റെ അധ്യക്ഷനായ അമേരിക്കന്‍ പൌരന്‍ വാറന്‍ ആന്‍ഡേഴ്സനാണ് ഒന്നാംപ്രതി. എന്നാല്‍, വിധിയിലെവിടെയും ഇയാള്‍ കടന്നുവരുന്നില്ല. യൂണിയന്‍ കാര്‍ബൈഡിന്റെ അമേരിക്കയിലെ മാതൃസ്ഥാപനവും അതിന്റെ ഏഷ്യന്‍ ശാഖയായ ഹോങ്കോങ് യുസിസിയും വിധിയില്‍ പരാമര്‍ശിക്കപ്പെടുന്നില്ല. ആന്‍ഡേഴ്സനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ അമേരിക്കയില്‍നിന്ന് ആന്‍ഡേഴ്സനെ കൈമാറി കിട്ടുന്നതിന് ഗൌരവമായ നടപടി സ്വീകരിച്ചില്ല. ആന്‍ഡേഴ്സനെ നീതിക്കുമുന്നില്‍ എത്തിക്കാമെന്ന വാഗ്ദാനം അമേരിക്കയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല.

ഇന്ത്യയുമായുള്ള തന്ത്രപരപങ്കാളിത്തം നിലനിര്‍ത്തുന്നതിനായി ഇന്ത്യയെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമായി അമേരിക്ക പ്രകീര്‍ത്തിക്കാറുണ്ട്. എന്നാല്‍, ഇന്ത്യയുടെ നീതിന്യായസംവിധാനത്തെ അമേരിക്ക പരിഗണിക്കാറുണ്ടോ? അതോ അമേരിക്കക്കാരും ബഹുരാഷ്ട്രകുത്തകകളുമൊക്കെ ഇന്ത്യയുടെ നിയമസംവിധാനത്തിന് അപ്പുറമാണെന്നുണ്ടോ? ഒരു കേസിനുവേണ്ടി കോര്‍പറേറ്റ് ബന്ധങ്ങള്‍ അട്ടിമറിക്കേണ്ടെന്ന നിലപാട് ഇന്ത്യയും അമേരിക്കയും സൌകര്യപൂര്‍വം സ്വീകരിച്ചു എന്നതാണ് യാഥാര്‍ഥ്യം. എന്ത് സംഭവിച്ചാലും കോര്‍പറേറ്റ് ബന്ധങ്ങള്‍ക്ക് കേടൊന്നും വരരുത്. ഇന്ത്യയെ എപ്പോഴും നിക്ഷേപസൌഹൃദരാഷ്ട്രമായി വിലയിരുത്തണം. പ്രത്യാഘാതങ്ങളുണ്ടാകുമെന്ന ഭീതിയൊന്നും കൂടാതെ കുത്തകകള്‍ക്ക് തങ്ങളുടെ ഇഷ്ടാനുസരണം നീങ്ങാന്‍ സൌകര്യമൊരുക്കണം- ഇതൊക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ നയം.

തങ്ങള്‍ എന്തു ഗുരുതരമായ കുറ്റംചെയ്താലും എളുപ്പത്തില്‍ രക്ഷപ്പെടാനാകുമെന്ന ബോധ്യം ബഹുരാഷ്ട്രകുത്തകകള്‍ക്കും ഇന്ത്യന്‍ കുത്തകകള്‍ക്കുമുണ്ട്. കോര്‍പറേറ്റുകളും സര്‍ക്കാരിനുള്ളിലെ അവരുടെ അനുകൂലികളും ഭോപാലും ഡല്‍ഹിയും ഭരിച്ച പ്രധാന രാഷ്ട്രീയപാര്‍ടികളും ഭോപാല്‍ദുരന്തത്തെയും അതിന്റെ ഭാഗമായുള്ള ജനകീയപ്രസ്ഥാനത്തെയും നാണക്കേടായാണ് കണ്ടിരുന്നത്. കച്ചവടം തടസ്സംകൂടാതെ മുന്നോട്ട് കൊണ്ടുപോകുന്നതിന് ദുരന്തപ്രശ്നങ്ങള്‍ വേഗം കുഴിച്ചുമൂടണമെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. എന്തായാലും ഭോപാല്‍ദുരന്തത്തിന് ഉത്തരവാദികളായവര്‍ക്ക് ശിക്ഷ വാങ്ങികൊടുക്കാനായി നടത്തിയ നീണ്ട നിയമയുദ്ധത്തില്‍ പങ്കെടുത്തവര്‍ ഇപ്പോഴത്തെ വിധിയെ പോരാട്ടത്തിന്റെ അവസാനമായല്ല, അതിന്റെ ഒരു ഘട്ടംമാത്രമായാണ് കാണുന്നത്.

'ശിക്ഷ പോരാ; ഫാക്ടറിയുടെ അനാസ്ഥ കോടതി കണ്ടില്ല'

ഭോപാല്‍ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണവും മരിച്ചപോലെ ജീവിതം തള്ളിനീക്കുന്നവരുടെ എണ്ണവും കണക്കിലെടുക്കുമ്പോള്‍ ഇത് ശിക്ഷയേയല്ലെന്ന് ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച വിദഗ്ധസംഘത്തില്‍ അംഗമായിരുന്ന തിരുവനന്തപുരം സ്വദേശി ഡോ. സി എസ് പത്മനാഭ അയ്യര്‍. "ഈ ശിക്ഷ തീര്‍ത്തും അപര്യാപ്തമാണ്''- കോടതിവിധിയില്‍ അസംതൃപ്തി പ്രകടിപ്പിച്ച പത്മനാഭ അയ്യര്‍ ദേശാഭിമാനിയോട് പറഞ്ഞു.

"യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയുടെ ചെയര്‍മാന്‍ വാറന്‍ ആന്‍ഡേഴ്സനെ വിചാരണക്കിടയില്‍ ഒരുതവണപോലും കോടതിക്കുമുന്നില്‍ കൊണ്ടുവരാന്‍ ഇന്ത്യാ ഗവമെന്റിന് കഴിഞ്ഞില്ല. ഇപ്പോഴും ശിക്ഷ വിധിച്ചിട്ടുള്ളത് ഏതാനും ഉദ്യോഗസ്ഥര്‍ക്കുമാത്രം.''

"വെള്ളത്തില്‍ തുണിമുക്കി അത് മൂക്കിലും വായിലും അമര്‍ത്തിപ്പിടിച്ചാല്‍ ഈ വിഷവാതകം ശ്വസിക്കാതിരിക്കാം. എന്നാല്‍, ഫാക്ടറിയില്‍ ഉല്‍പ്പാദിപ്പിക്കുന്നത് വിഷവാതകമാണെന്നോ അത് ശ്വസിക്കാതിരിക്കാന്‍ ഈ മുന്‍കരുതല്‍ എടുക്കാമെന്നോ ഫാക്ടറി അധികൃതര്‍ സമീപവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയില്ല. ഫാക്ടറിക്കകത്ത് വിഷവാതകം ശ്വസിച്ച് ഒരാള്‍മാത്രമാണ് മരിച്ചത്. മരിച്ചവരും പ്രത്യാഘാതം അനുഭവിച്ചവരും ഫാക്ടറിക്ക് വെളിയിലുള്ളവരാണ്.''

"വാതകം റഫ്രിജറേറ്റുചെയ്ത് സൂക്ഷിക്കാനുള്ള സംവിധാനവും അവിടെ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. വെര്‍ജീനിയയില്‍ വാതകം സൂക്ഷിക്കാന്‍ അഞ്ചു ടണ്‍ മാത്രം ശേഷിയുള്ള ടാങ്കുകളാണ് കമ്പനി നിര്‍മിച്ചിരുന്നതെങ്കില്‍, ഇവിടെ സാമ്പത്തികലാഭം കണക്കിലെടുത്ത് 50 ടണ്‍ ശേഷിയുള്ള ടാങ്കാണ് നിര്‍മിച്ചത്.''

"കാര്‍ബൈഡ് ഫാക്ടറിയുടെ അനാസ്ഥ കൃത്യമായി ചൂണ്ടിക്കാട്ടിയാണ് രണ്ടുവര്‍ഷത്തിനുശേഷം 1986ല്‍ റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ കോടതി പരിഗണിച്ചിട്ടില്ല. എന്തായാലും വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കണം. ദുരന്തത്തിന് ഇരയായവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും ലഭിക്കണം''- അദ്ദേഹം വ്യക്തമാക്കി.

ഭോപാല്‍ദുരന്തസമയത്ത് പത്മനാഭ അയ്യര്‍ മുംബൈയില്‍ ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ മെറ്റീരിയല്‍ സര്‍ട്ടിഫിക്കേഷന്‍ വിഭാഗം തലവനായിരുന്നു. ദുരന്തത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച 15 അംഗ കമ്മിറ്റിയിലെ എല്ലാ അംഗങ്ങളും സിഎസ്ഐആറില്‍നിന്നുള്ളവരായതിനാല്‍ അത് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. തുടര്‍ന്നാണ് ഇദ്ദേഹത്തെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്.
(ടി എന്‍ സീന)

നിയമവ്യവസ്ഥയെ അപഹാസ്യമാക്കുന്നു: സിഐടിയു

ഭോപാലിലെ വാതകദുരന്തത്തില്‍ കുറ്റക്കാരായ എല്ലാവര്‍ക്കും ശിക്ഷ ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് സിഐടിയു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ദുരന്തബാധിതര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കണം. രാജ്യത്തെ ഭരണ- നിയമവ്യവസ്ഥയെ അപഹാസ്യമാക്കി മാറ്റുന്നതാണ് വിധി. യൂണിയന്‍ കാര്‍ബൈഡ് എന്ന അമേരിക്കന്‍ കമ്പനി ഇന്ത്യയിലെ ജനങ്ങള്‍ക്കെതിരെ നടത്തിയ ഗുരുതരമായ കുറ്റം സുപ്രീംകോടതിയടക്കം വിവിധ കോടതികള്‍ തുടക്കംമുതല്‍ ലഘൂകരിക്കുകയായിരുന്നു. കേസിലെ എല്ലാ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടു. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും കാറ്റില്‍പറത്താന്‍ കുത്തകസ്ഥാപനങ്ങള്‍ക്ക് പ്രേരണയാകുന്നതാണ് കോടതിവിധി. ആണവബാധ്യതാ ബില്ലിന്റെ കാര്യത്തിലെന്നപോലെ അമേരിക്കയുമായുള്ള തന്ത്രപര 'ഇടപെടല്‍' കേന്ദ്രസര്‍ക്കാര്‍ തുടര്‍ന്നാല്‍ ഇത്തരത്തിലുള്ള അപകടം ആവര്‍ത്തിക്കാനുള്ള സാധ്യത തള്ളാനാകില്ലെന്നും സിഐടിയു പ്രസ്താവനയില്‍ പറഞ്ഞു.

*
കടപ്പാട്: ദേശാഭിമാനി

03 June, 2010

സ്വത്വരാഷ്ട്രീയവും വര്‍ഗ സമരവും

സിപിഐ എം പ്രത്യയശാസ്ത്ര തര്‍ക്കത്തിലാണ് എന്ന് സ്ഥാപിക്കുവാന്‍ താല്പര്യമുള്ള ചിലര്‍ 'സ്വത്വരാഷ്ട്രീയ'ത്തെപ്പറ്റിയുള്ള സംവാദത്തെ കരുവാക്കാന്‍ സാധിക്കുമോ എന്നാണ് നോക്കുന്നത്. ഡോ. പി കെ പോക്കറെയും സുഹൃത്തുക്കളെയും സിപിഐ എം തള്ളിപ്പറഞ്ഞതിനുസമമാണ് ‘ദേശാഭിമാനി വാരികയില്‍ പി രാജീവ് എഴുതിയ ലേഖനം എന്നും വ്യാഖ്യാനം ഉണ്ടായി. സൈദ്ധാന്തിക സംവാദങ്ങളെപ്പറ്റിയുള്ള അജഞതയോ, പാര്‍ടിയെ ആക്രമിക്കാനുള്ള വ്യഗ്രതയോ ആണ് ഇത്തരം വ്യാഖ്യാനങ്ങള്‍ക്കു പിന്നില്‍. ഡോ. പോക്കര്‍ മികച്ച മാര്‍ക്സിസ്റ് പണ്ഡിതനും എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനുമാണ്. അതേസമയം ‘സ്വത്വരാഷ്ട്രീയത്തെപ്പറ്റിയുള്ള വിശദീകരണത്തില്‍ ചില കാര്യങ്ങള്‍ അവതരിപ്പിക്കുന്നകൂട്ടത്തില്‍ ചൂണ്ടിക്കാണിച്ചു തിരുത്തേണ്ട ചില പിശകുകളും അദ്ദേഹത്തിനു പറ്റി. ഇത്തരം കാര്യങ്ങള്‍ തുറന്നു ചര്‍ച്ച ചെയ്യുകയും ചൂണ്ടിക്കാട്ടുകയും ചെയ്യുന്നത് സൈദ്ധാന്തിക പഠനത്തിന് അനുപേക്ഷണീയമാണ്.

ഓരോ വ്യക്തിക്കും ഒരു സ്വത്വമുണ്ട് എന്നതും പൊതുവായ ചില ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ഒരുപാടുപേര്‍ ചേര്‍ന്ന് പൊതു സ്വത്വം രൂപമെടുക്കുമെന്നതും തര്‍ക്കമുള്ള കാര്യമല്ല. ഇത്തരം സ്വത്വരൂപീകരണങ്ങള്‍ മനുഷ്യസമൂഹത്തിന്റെ പരിണാമത്തില്‍ സംഭവിച്ചിട്ടുണ്ട്. അത് തടയാന്‍ കഴിയില്ല; തടയേണ്ടതുമില്ല.

അടിച്ചമര്‍ത്തപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്ന സാമൂഹിക വിഭാഗങ്ങള്‍ ഇത്തരത്തില്‍ തങ്ങളുടെ പൊതു അവസ്ഥയെ മുന്‍നിര്‍ത്തി ഒത്തുകൂടി ഒരു പൊതുസ്വത്വബോധത്തിലേക്ക് വരുന്നത് സമൂഹത്തിന്റെ പുരോഗതിക്കിടക്ക് രൂപമെടുക്കുന്ന ഒരു പ്രവണതയാണ്. തുടക്കത്തില്‍ അത് അധീശ ശക്തികള്‍ക്കെതിരായ ഒരു ചുവടുവയ്പായിത്തന്നെ കണക്കാക്കാവുന്നതാണ്.

സ്വയം തിരിച്ചറിയാനും, അതിനെത്തുടര്‍ന്ന് താന്‍ ജീവിക്കുന്ന സമൂഹത്തിലെ അസമത്വങ്ങള്‍ തിരിച്ചറിയാനും തുടങ്ങുന്ന വ്യക്തിയുടെ ബോധമാണ് 'സ്വത്വബോധം'.എന്നാല്‍ അവിടെ തളച്ചിടപ്പെടാതെ കൂടുതല്‍ ഉയര്‍ന്ന വര്‍ഗബോധത്തിലേക്ക് അവള്‍/അവന്‍ വികസിക്കേണ്ടതുണ്ട് എന്നുള്ളതാണ് കാതലായ കാര്യം. തങ്ങളുടെ യഥാര്‍ഥ അവസ്ഥയെപ്പറ്റി യാതൊരു ബോധവുമില്ലാത്ത സ്ഥിതിയില്‍നിന്ന് ക്രമേണയുള്ള മുന്നോട്ടുപോക്കാണ് 'സ്വത്വബോധം'. അവിടെ നിന്നു പിന്നെയും മുന്നോട്ടു പോകാമെന്നിരിക്കെ, പോകേണ്ടതുണ്ടെന്നിരിക്കെ, അതിനു മുതിരാതിരിക്കുന്നത് പക്ഷേ തികച്ചും പ്രതിലോമപരമായി ഭവിക്കുന്നു.

ഇതുമാത്രമല്ല, എല്ലാതരം അടിച്ചമര്‍ത്തലുകളും ചൂഷണങ്ങളും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വികസിക്കുന്ന വര്‍ഗസമരത്തെ ദുര്‍ബലപ്പെടുത്താനുള്ള തന്ത്രമായി സ്വത്വരാഷ്ട്രീയം’ ഉപയോഗിക്കപ്പെടുന്നു. 'ഭിന്നിപ്പിച്ചു ഭരിക്കുക' എന്ന പഴയ സാമ്രാജ്യത്വതന്ത്രവും ഭിന്നസ്വത്വങ്ങളെ ആസ്പദമാക്കിയുള്ള രാഷ്ട്രീയ ചേരിതിരിവുകള്‍ വളര്‍ത്തി ആക്രമിക്കുക, അധീശത്വം നിലനിര്‍ത്തുക എന്ന നവലിബറല്‍’ മുതലാളിത്തതന്ത്രവും നമുക്ക് തിരിച്ചറിയാന്‍ കഴിയണം (ദ ഹിന്ദു പത്രത്തില്‍ മെയ് 25-ന് പോള്‍ ക്രൂഗ്മാന്‍ എഴുതിയ ലേഖനം നോക്കുക).

സ്വത്വബോധത്തെ ആസ്പദമാക്കി രൂപംകൊള്ളുന്ന കൂട്ടായ്മയ്ക്ക് തുടക്കത്തില്‍ ചില ഘട്ടങ്ങളില്‍ പരിമിതികളോടെ പുരോഗമനപരമായ ഒരു സ്വഭാവം ഉണ്ടെന്നതിനപ്പുറം മറ്റൊരു സംഭാവനയും അതിന് നല്‍കാനില്ല എന്നാണോ അര്‍ഥമാക്കുന്നത്. അതെ എന്നാണ് ഉത്തരം. അതേ സമയം, ചില സന്ദര്‍ഭങ്ങളില്‍, യഥാര്‍ഥ തൊഴിലാളി വര്‍ഗ വിപ്ളവ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ബഹുജന പ്രക്ഷോഭങ്ങളില്‍ പങ്കുകൊള്ളാനും സംഭാവന നല്‍കാനും ഇത്തരത്തില്‍പ്പെട്ട ചില സംഘടനകള്‍ക്ക്/കൂട്ടായ്മകള്‍ക്ക് സാധിച്ചു എന്നുവരാം. വര്‍ഗ സമരത്തിന്റെ പ്രാധാന്യം അടിവരയിട്ട് ഓര്‍മിപ്പിക്കുമ്പോള്‍ത്തന്നെ, സാമ്രാജ്യത്വ ആഗോളീകരണം, പരിസ്ഥിതി സംരക്ഷണം, സ്ത്രീ ശാക്തീകരണം, കീഴാളവര്‍ഗ അവകാശങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇത്തരം കൂട്ടായ്മകളുമായി വിശാലമായ സമരൈക്യം വളര്‍ത്തിയെടുക്കുവാനുള്ള സാധ്യത കരുതലോടെ അന്വേഷിക്കേണ്ടതാണ്.

സ്വത്വരാഷ്ട്രീയം’ സാമ്രാജ്യത്വത്തിന്റെ ഒരു ഉപകരണമായിത്തീര്‍ന്നിട്ടുണ്ടെങ്കിലും തുടക്കത്തില്‍ അത് അങ്ങനെ മാത്രമായിരുന്നു എന്ന് ആരോപിക്കാനാവില്ല. ഇന്നും താരതമ്യേന സ്വന്തം കാലില്‍ നില്ക്കുന്ന സ്വത്വരാഷ്ട്രീയ കൂട്ടായ്മകളുണ്ടാവാം. അവയുടെ ആത്യന്തിക സംഭാവന എന്തുതന്നെയായാലും ‘സ്വത്വരാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ബലഹീനത അത് ആധുനിക സമൂഹം എങ്ങനെ വര്‍ഗവിഭജിതമായിരിക്കുന്നു എന്നു കാണാത്തതാണ്.

ഫ്യൂഡല്‍ സമൂഹത്തിന്റെ നഷ്ടാവശിഷ്ടങ്ങളില്‍ നിന്ന് മുളയെടുത്ത ഇന്നത്തെ ബൂര്‍ഷ്വാസമൂഹം വര്‍ഗവൈരങ്ങളെ ഇല്ലായ്മ ചെയ്തിട്ടില്ല. പഴയവയുടെ സ്ഥാനത്ത് പുതിയ വര്‍ഗങ്ങളെയും പുതിയ മര്‍ദനോപാധികളെയും പുതിയ സമരരൂപങ്ങളെയും പ്രതിഷ്ഠിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.

എന്നാല്‍ നമ്മുടെ കാലഘട്ടത്തിന് - ബൂര്‍ഷ്വാസിയുടെ കാലഘട്ടത്തിന് - ഈയൊരു അനന്യസ്വഭാവമുണ്ട്; അത് വര്‍ഗവൈരങ്ങളെ കൂടുതല്‍ ലളിതമാക്കിയിരിക്കുന്നു. സമൂഹമാകെത്തന്നെ രണ്ട് ഗംഭീര ശത്രുപാളയങ്ങളായി, പരസ്പരം നേരിട്ട് അഭിമുഖമായി നില്ക്കുന്ന രണ്ടു വലിയ വര്‍ഗങ്ങളായി, കൂടുതല്‍ കൂടുതല്‍ പിളര്‍ന്നുകൊണ്ടിരിക്കുകയാണ്. ബൂര്‍ഷ്വാസിയും തൊഴിലാളിവര്‍ഗവുമാണ് അവ.'

നൂറ്റി അറുപത്തിരണ്ടുവര്‍ഷം മുമ്പെഴുതിയ 'കമ്യൂണിസ്റ് മാനിഫെസ്റോ'യിലെ മേല്‍ക്കൊടുത്ത ആശയത്തിന് ഇന്ന് എന്തു പ്രസക്തി എന്നു ചോദിക്കുന്നവരും, ഇന്ത്യയിലെ സവിശേഷമായ ചാതുര്‍വര്‍ണ്യ വ്യവസ്ഥയുടെ സ്വാധീനത്തില്‍ തുടരുന്ന ജാതിവിഭജനത്തിന്റെ പ്രത്യേകതകള്‍ വര്‍ഗസമര സിദ്ധാന്തം കണക്കിലെടുക്കുന്നില്ല എന്ന് വാദിക്കുന്നവരുമുണ്ട്. സമീപകാലത്തെ ആഗോള സാമ്പത്തികപ്രതിസന്ധി കമ്യൂണിസ്റു മാനിഫെസ്റോയുടെ കലോചിതമായ വായന പുനരാരംഭിക്കുവാന്‍ ചിന്താലോകത്തെ പ്രേരിപ്പിച്ചിട്ടുണ്ട് എന്ന വസ്തുതയാണ് ആദ്യം ഓര്‍മിക്കേണ്ടത്. ദൌര്‍ബല്യങ്ങളും പോരായ്മയും തിരുത്തിയ സോഷ്യലിസ്റ്-കമ്യൂണിസ്റ് മുന്നേറ്റമാണ് മാനവരാശി നേരിടുന്ന ശാശ്വത പ്രശ്നങ്ങള്‍ക്കു പരിഹാരം; മുതലാളിത്തം ചരിത്രത്തിന്റെ അവസാനമല്ല എന്ന് ഇന്ന് അധികമധികം വിഭാഗങ്ങള്‍ തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു. മുതലാളിത്തം അവസാനവാക്കല്ല എന്ന് ദലൈലാമ പോലും പറയുന്ന കാലമാണ് ഇത് എന്നതും കൂട്ടത്തില്‍ ഓര്‍ക്കാവുന്നതാണ്.

ഇന്ത്യയിലെ ജാതീയ വിഭജനംപോലുള്ള സവിശേഷ പ്രശ്നങ്ങള്‍ തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിന്റെ സൂക്ഷ്മമായ പഠനവും ശ്രദ്ധയും ആവശ്യപ്പെടുന്നു എന്നതില്‍ സംശയമില്ല. അതുകൊണ്ടുതന്നെ സാമൂഹികമായ ഉച്ചനീചത്വങ്ങള്‍ക്ക് അറുതികുറിക്കാന്‍ വേണ്ടിയുള്ള ബോധപൂര്‍വവും ആസൂത്രിതവുമായ ഇടപെടലുകളുടെ പ്രാധാന്യം സിപിഐ എം ഊന്നിപ്പറയുന്നുണ്ട്. അത്തരം ഇടപെടലുകള്‍ അടുത്തനാളുകളില്‍ തമിഴ്നാട്ടിലും മറ്റും പാര്‍ടിയുടെ ഭാഗത്തു നിന്ന് ഉണ്ടായത് ഓര്‍ക്കാവുന്നതാണ്.

കേവല ‘സ്വത്വരാഷ്ട്രീയബോധവും, വര്‍ഗബോധവും എപ്രകാരം ഒരു പ്രായോഗികപ്രശ്നത്തില്‍ യഥാക്രമം അശാസ്ത്രീയവും ശാസ്ത്രീയവുമായ നിലപാടുകളിലേക്ക് നയിക്കും എന്നതിന്റെ ഒരു ഉദാഹരണം പ്രസക്തമാണെന്നു തോന്നുന്നു. പിന്നോക്ക സമുദായങ്ങളില്‍പ്പെട്ടവര്‍ക്കുള്ള തൊഴില്‍ സംവരണം പരിശോധിക്കാം. കുറെനാളത്തെ സംവരണ സമ്പ്രദായത്തിലൂടെ, അതിന്റെ ആനുകൂല്യം അനുഭവിച്ചുപോന്ന സമുദായങ്ങളില്‍ എടുത്തുപറയാവുന്ന നേട്ടമുണ്ടാക്കിയ ഒരു സമ്പന്ന വിഭാഗം രൂപംകൊണ്ട സാഹചര്യത്തെ എങ്ങനെ നേരിടുമെന്ന പ്രശ്നം പൊന്തിവന്നു. അതിനെപ്പറ്റി പരസ്പര വിരുദ്ധമായ വ്യത്യസ്ത സമീപനങ്ങള്‍ രൂപപ്പെടുകയുണ്ടായി. ഒന്ന് - സാമുദായിക സംവരണം നിര്‍ത്തലാക്കി സാമ്പത്തിക സംവരണം നടപ്പാക്കണം. രണ്ട് - ക്രീമിലെയറിനെ ഒഴിവാക്കി മറ്റുള്ളവര്‍ക്കായി സാമുദായിക സംവരണം പരിമിതപ്പെടുത്തണം. മൂന്ന് - സാമുദായിക സംവരണം അതേപടി തുടരണം. എന്നാല്‍ സിപിഐ എം മറ്റൊരു പരിഹാരമാണ് മുന്നോട്ടുവച്ചത്. തൊഴില്‍ സംവരണത്തിലൂടെ സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ക്ക് ശാശ്വതപരിഹാരം ഉണ്ടാക്കാനാവില്ല എങ്കിലും, നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന അസമത്വങ്ങള്‍ക്ക് ഒരു ഭാഗിക പരിഹാരം എന്ന നിലയില്‍ സംവരണം തുടരണം. ഇതിലൂടെയും, സമൂഹത്തില്‍ പൊതുവെ ഉണ്ടായ സാമ്പത്തിക വളര്‍ച്ചയുടെ ഫലം പ്രയോജനപ്പെടുത്തിയും സംവരണാനുകൂല്യം ലഭിച്ച സമുദായങ്ങളില്‍ ഒരു സമ്പന്ന വിഭാഗം രൂപമെടുത്തിട്ടുണ്ട്. ഈ ക്രീമിലെയര്‍ ഒഴിവാക്കി, ദരിദ്ര വിഭാഗങ്ങള്‍ക്കായിരിക്കണം ഇനി സംവരണാനുകൂല്യം ആദ്യം നല്‍കേണ്ടത്. ആദ്യം അത്തരക്കാര്‍ക്ക് ആനുകൂല്യം നല്‍കിയതിനു ശേഷവും ഒഴിവുകള്‍ ഉണ്ടെങ്കില്‍ സംവരണ സമുദായത്തിലെ ക്രീമിലെയര്‍ വിഭാഗങ്ങള്‍ക്കും തൊഴില്‍ നല്‍കാവുന്നതാണ്. മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിഭാഗങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസരംഗത്ത് നിശ്ചിത ശതമാനം സംവരണം നല്‍കണം. ഇതാണ് സിപിഐ എം മുന്നോട്ടുവെച്ച ശാസ്ത്രീയ പരിഹാരം.

ഇവിടെ വ്യക്തമാകുന്നത് തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന് സ്വത്വരാഷ്ട്രീയക്കാരില്‍നിന്ന് വ്യത്യസ്തമായി എങ്ങനെ ശരിയായ പരിഹാരം വികസിപ്പിച്ചെടുക്കാനാവുമെന്നാണ്.

പാര്‍ലമെന്റിലും നിയമസഭയിലും സ്ത്രീ പ്രാതിനിധ്യത്തിനുവേണ്ടിയുള്ള പ്രസ്ഥാനം ശക്തിപ്പെടുമ്പോള്‍, സ്ത്രീസംവരണത്തിനുള്ളില്‍ അധഃസ്ഥിത സ്ത്രീ സംവരണംപോലുള്ള വിചിത്രമായ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പ്രശ്നത്തെ സങ്കീര്‍ണമാക്കുന്ന സമീപനം സ്വത്വരാഷ്ട്രീയവാദികള്‍ ഉന്നയിക്കുന്നു.

എന്തെങ്കിലും വിവേചനമോ അടിച്ചമര്‍ത്തലോ അനുഭവിക്കുന്നവര്‍ സ്വയം തിരിച്ചറിയുകയും സംഘടിക്കുകയും പൊരുതുകയും അതിനെ നയിക്കുകയും ചെയ്യുന്നത് ആശാസ്യവും അഭികാമ്യവും ആവേശകരവുമാണെന്നതില്‍ സംശയമില്ല. എന്നാല്‍ ആ സമരത്തില്‍ മറ്റെല്ലാ വിഭാഗങ്ങളില്‍നിന്നും ചൂഷക- അഭിജാത വര്‍ഗങ്ങളില്‍ നിന്നുപോലും ധാരാളം പേരെ അണിനിരത്താനാകണം എന്നതാണ് ശാസ്ത്രീയമായ സമീപനം. കേരളത്തിലും ഇന്ത്യയിലും ഇതിനുള്ള മികച്ച ഉദാഹരണങ്ങളാണ് ഇ എം എസ്, പി സുന്ദരയ്യ, ജ്യോതിബസു തുടങ്ങിയവര്‍. 'തൊഴിലാളിവര്‍ഗത്തിന്റെ ദത്തു പുത്രന്‍'' എന്നാണ് ഇ എം എസ് തന്നെ സ്വയം വിശേഷിപ്പിച്ചത്.

കമ്യൂണിസ്റ് മാനിഫെസ്റോയിലെ ഒരു കാഴ്ചപ്പാടിന്റെ പ്രായോഗിക രൂപമാണ് ഇത് എന്ന് ചൂണ്ടിക്കാട്ടാവുന്നതാണ്. "'.....വര്‍ഗസമരത്തിന്റെ നിര്‍ണായകഘട്ടം ആസന്നമാകുമ്പോള്‍, ഭരണവര്‍ഗത്തിനകത്ത് - വാസ്തവം പറഞ്ഞാല്‍, പഴയ സമൂഹത്തില്‍ അടിമുടി- നടക്കുന്ന ശിഥിലീകരണപ്രക്രിയ പ്രത്യക്ഷവും അതിരൂക്ഷവുമായി രൂപം കൈക്കൊള്ളുകയും, തല്‍ഫലമായി ആ വര്‍ഗത്തിലെ ഒരു ചെറിയ വിഭാഗം അതില്‍നിന്ന് സ്വയം വേര്‍പെട്ടുപോവുകയും, വിപ്ളവകാരിയായ വര്‍ഗത്തിന്റെ - ഭാവിയുടെ ഭാഗധേയം സ്വന്തം കൈകളില്‍ വഹിക്കുന്ന വര്‍ഗത്തിന്റെ - ഭാഗത്തുചേരുകയും ചെയ്യുന്നു. .....ചരിത്രപരമായ ഈ പ്രസ്ഥാനത്തെ ഒട്ടാകെ തത്വികമായി ഗ്രഹിക്കാന്‍ കഴിവുണ്ടാകത്തക്ക നിലയിലേക്ക് സ്വയം ഉയര്‍ന്നിട്ടുള്ള ബൂഷ്വാ പ്രത്യയശാസ്ത്രജ്ഞന്മാരില്‍ ഒരു വിഭാഗം - തൊഴിലാളിവര്‍ഗത്തിന്റെ ഭാഗത്തേക്കു പോകുന്നു.'' ഈ പ്രക്രിയ വിപ്ളവ പ്രസ്ഥാനത്തെ ബലഹീനമാക്കും, അതിന്റെ ഉള്ളടക്കത്തെ പ്രതികൂലമായി ബാധിക്കും എന്ന വികടവാദമാണ് പലപ്പോഴും ‘സ്വത്വരാഷ്ട്രീയക്കാര്‍ ഉന്നയിക്കുന്നത് എന്നും മറക്കാനാവില്ല.

എഴുപതുകളില്‍ അമേരിക്കയിലും യൂറോപ്പിലും ഉയര്‍ന്നുവന്ന സ്വത്വരാഷ്ട്രീയ വാദങ്ങളോട് വ്യത്യസ്ത രീതിയിലാണ് മാര്‍ക്സിസ്റ് പദാവലികളും വിശകലന രീതികളും ഉപയോഗിച്ചുകൊണ്ടുതന്നെ പലരും പ്രതികരിച്ചത്.

ഷാരൊണ്‍ സ്മിത്ത് 'സ്വത്വരാഷ്ട്രീയ'ത്തിന്റെ ബലഹീനതകള്‍ അക്കമിട്ട് വിശദീകരിച്ചതിനുശേഷം, ചൂഷിതരുടെ വിമോചനം സ്വത്വരാഷ്ട്രീയത്തിലൂടെ സാധ്യമല്ല എന്ന സത്യം വെട്ടിത്തുറന്നു പറയുന്നു. വര്‍ഗാടിസ്ഥാനത്തില്‍ വളര്‍ന്നുവരേണ്ട യോജിപ്പിനെ ബലഹീനമാക്കുകയാണ് ‘സ്വത്വരാഷ്ട്രീയം’ ചെയ്യുന്നത് എന്നതില്‍ സംശയമില്ല. എന്നാല്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന വിവിധ വിഭാഗങ്ങള്‍ തിരിച്ചറിവിന്റെ ആദ്യാക്ഷരങ്ങള്‍ ചിലപ്പോള്‍ ഇത്തരത്തില്‍പ്പെട്ട ചില പ്രസ്ഥാനങ്ങളിലൂടെ പഠിച്ചു എന്നുവരാം. അതേസമയം, അവര്‍ അവിടെനിന്നു വളര്‍ന്ന് യഥാര്‍ഥ വര്‍ഗപ്രസ്ഥാനത്തില്‍ ചെന്നുചേര്‍ന്നില്ലെങ്കില്‍ മോചനയത്നങ്ങള്‍ക്കെതിരെ അവര്‍ ദുരുപയോഗിക്കപ്പെടാമെന്ന ആപത്ത് ഒട്ടും കുറച്ചുകണ്ടുകൂട.
*
എം.എ. ബേബി

28 September, 2009

രാജ്യം വിറ്റു കൈ കഴുകും...!

രാജ്യം വിറ്റു കൈ കഴുകും...!

ഇടതുപക്ഷമില്ലാതെ ഇന്ത്യ ഭരിക്കാനവസരം ലഭിച്ചതിന്റെ മുഴുവന്‍ 'ആവേശവും' പ്രതിഫലിപ്പിക്കുന്നതാണ് 2009-10ലെ സാമ്പത്തികസര്‍വ്വെയും ബജറ്റും! സര്‍ക്കാരിന്റെ ജനവിരുദ്ധ കമ്പോളാഭിമുഖ്യനിലപാടുകള്‍ വ്യക്തമാക്കുന്ന പ്രധാനരേഖകളാണിവ. സാമ്പത്തിക സര്‍വ്വെയും കേന്ദ്രബജറ്റും മുന്നോട്ടുവയ്ക്കുന്ന നയങ്ങളും പരിപാടികളും, മുന്‍ഗണനകളും ഇങ്ങനെ ക്രോഡീകരിക്കാം:-

* പൊതുമേഖലാ വ്യവസായങ്ങളിലേയും ബാങ്ക് ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങളിലും 49% ഓഹരി സ്വകാര്യമേഖലയ്ക്ക് കൈമാറും. പൊതുമേഖല 'പൊതുജനങ്ങളുടെ' ഉടമസ്ഥതയില്‍ കൊണ്ടുവരുന്നതിനാണത്രെ ഈ കച്ചവടം! ഇങ്ങനെ 25,000 കോടി രൂപ വീതം പ്രതിവര്‍ഷം സമാഹരിക്കും
* ചില്ലറ വില്‍പ്പന, കല്‍ക്കരി ഖനനം, ആണവോര്‍ജ്ജം, റിയില്‍വേ എന്നിവ വിദേശനിക്ഷേപമേഖലയാക്കും.
* പ്രതിരോധവ്യവസായത്തില്‍ 49% വിദേശനിക്ഷേപം കൊണ്ടുവരും.
* പെട്രോളിയം വിലനിര്‍ണ്ണയം കമ്പോളത്തെഏല്‍പ്പിക്കും
* വളം സബ്സിഡി വെട്ടിക്കുറക്കുകയും അത് കര്‍ഷകര്‍ക്ക് നേരിട്ട്നല്‍കുന്ന സംവിധാനം നടപ്പാക്കുകയും ചെയ്യും.. വളത്തിന്റെ വില നിര്‍ണ്ണയത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്ന് സാരം.
* അടിസ്ഥാനമേഖലാ വികസനം സ്വകാര്യമേഖലയക്ക് കൈമാറും. സ്വകാര്യ പൊതുപങ്കാളിത്തം വഴി ഖജനാവിന്റെ സഹായത്തോടെയുളള സ്വകാര്യവല്‍ക്കരണമാണ് ലക്ഷ്യം.
* മണ്ണെണ്ണ പാചകവാതക സബ്സിഡികള്‍ ഒഴിവാക്കും. പാചകവാതകത്തിന് രണ്ടുതരം വില ഈടാക്കൂം. വര്‍ഷത്തില്‍ 6 സിലിണ്ടര്‍വരെ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമേ കുറഞ്ഞവിലയില്‍ ഗ്യാസ് ലഭ്യമാക്കേണ്ടതുളളൂ.
* പാസഞ്ചര്‍ ട്രെയിന്‍ സര്‍വ്വീസ് നടത്താന്‍ സ്വകാര്യമേഖലയ്ക്ക് അനുമതിനല്‍കും.
* മരുന്നുവില നിശ്ചയിക്കുന്നതില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഒഴിവാക്കും. (നിലവില്‍ 354തരം മരുന്നുകളുടെ മേലുളള വിലനിയന്ത്രണം 74 ആയി കുറയ്ക്കും.)
* കോള്‍ ഇന്ത്യാ ലിമിറ്റഡിന്റെ കീഴിലുളള ഈസ്റ്റേണ്‍ കോള്‍ ഫീല്‍ഡ് ലിമിററഡ്, ഭാരത് കുക്കിംഗ്കോള്‍ ലിമിറ്റഡ് എന്നിവ വില്‍ക്കും!
* അവധിവ്യാപാരത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന എല്ലാ നിയന്ത്രണങ്ങളും എടുത്തുകളയും (അരി, ഗോതമ്പ്, സോയാഓയില്‍, റബ്ബര്‍, പഞ്ചസാര എന്നീ അവശ്യവസ്തുക്കളുടെ അവധിവ്യാപാരം ഇടതുപക്ഷനിര്‍ബന്ധം കാരണം തടഞ്ഞുവച്ചിരിക്കുന്നത്, പുനരാരംഭിക്കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്)
* കരിമ്പ്, പഞ്ചസാര, വളം വ്യവസായങ്ങള്‍ക്കുമേലുളള സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കും.
* പ്രാഥമിക - വിദ്യാഭ്യാസമേഖലയിലടക്കം സമ്പൂര്‍ണ്ണ സ്വകാര്യവല്‍ക്കരണം നടപ്പാക്കും. വിദേശ സര്‍വ്വകലാശാലകള്‍ക്ക് ഇന്ത്യയില്‍ പ്രവേശനാനുമതി നല്‍കും.
* ഭക്ഷ്യസുരക്ഷാനിയമം പാസാക്കും. 25കിലോഅരിയോ ഗോതമ്പോ ദാരിദ്ര്യരേഖയ്ക്ക് താഴെയുളളവര്‍ക്ക് 3രൂപാനിരക്കില്‍ നല്‍കുന്നതിനാണ് ഈ നിയമം കൊണ്ടുവരുന്നത്.
* ആണവോര്‍ജ്ജനിയമത്തില്‍ ഭേദഗതിവരുത്തും.
* ഇന്‍ഷൂറന്‍സില്‍ 49% വിദേശനിക്ഷേപം അനുവദിക്കും. LIC-GIC ബാങ്കിംഗ് മേഖലകള്‍ സ്വകാര്യവല്‍ക്കരിക്കും. (ഇന്‍ഷൂറന്‍സ് ബില്ലുകള്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ചു കഴിഞ്ഞു.

ഏറെ പുരോഗമന പരമെന്ന് മാധ്യമങ്ങള്‍ പുകഴ്ത്തിയ പുതിയ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ബജറ്റ് ഇനിപറയുന്നതുപോലെയും വായിച്ചെടുക്കാം.

* രാജ്യത്തിന്റെ മൊത്തം വികസന ക്ഷേമ കാര്യങ്ങള്‍ക്കുള്ള ബജറ്റ് വിഹിതം മുന്‍വര്‍ഷം 60% ആയിരുന്നത് 57% ആയികുറച്ചു.
* ഒറ്റവര്‍ഷംകൊണ്ട് പ്രതിരോധ ബജറ്റില്‍ 24 ശതമാനം വര്‍ദ്ധനവ് പ്രഖ്യാപിച്ച ബജറ്റ് ഗ്രാമീണ തൊഴില്‍ ദാന പദ്ധതികള്‍ക്ക് 6% വര്‍ദ്ധനവാണ് വരുത്തിയത്. ദേശീയ സര്‍ക്കാരിന്റെ ചെലവുകളുടെ 15.5% വരെ കാര്‍ഷിക-കാര്‍ഷിക അനുബന്ധ ചിലവുകള്‍ക്ക് മാറ്റിവെച്ചിരുന്നിടത്ത് പുതിയവര്‍ഷം (2009-10) 10.5% കണ്ട് വെട്ടിക്കുറയ്ക്കപ്പെട്ടു.
* 60% തൊഴില്‍ അധികമായി സൃഷ്ടിക്കുമെന്ന് പ്രഖ്യാപിക്കുമ്പോള്‍, തൊഴില്‍ പദ്ധതികള്‍ക്കുള്ള ബജറ്റു വിഹിതത്തില്‍ 6.4% വര്‍ദ്ധനവ് മാത്രമാണ് വരുത്തിയിട്ടുള്ളത്.
* പ്രാഥമിക വിദ്യാഭ്യാസത്തിനായി ദേശീയ വിദ്യാഭ്യാസ വിഹിതത്തിന്റെ 59% ആണ് 2008-09ല്‍ ചെലവിട്ടത്. ഈ വര്‍ഷം അത് 48% ആയി വെട്ടിക്കുറച്ചു. വിദ്യാഭ്യാസത്തിനുള്ള മൊത്തം സര്‍ക്കാര്‍ വിഹിതം, റവന്യൂ ചെലവിന്റെ 11.1%ല്‍ നിന്ന് 9.98% ആയി കുറച്ചു.
* വിവിധ സബ്സിഡികളായി കഴിഞ്ഞവര്‍ഷം ദേശീയ ബജറ്റ് വകയിരുത്തിയത് 1,29,243 കോടി രൂപയായിരുന്നു. പുതിയ വര്‍ഷം അത് 1,11,276 കോടിയായി വെട്ടിക്കുറച്ചു. 14% കുറവ്.
* രാസവളം സബ്സിഡി കഴിഞ്ഞവര്‍ഷം 75,849 കോടി രൂപയുടേതായിരുന്നു. ഇക്കുറി മൊത്തം വളം സബ്സിഡിതന്നെ 49,980 കോടി രൂപ മതിയെന്ന് ബജറ്റ് പ്രഖ്യാപിക്കുന്നു.

മന്‍മോഹന്‍സിംഗ് സര്‍ക്കാരിന്റെ അടിയന്തിര അജണ്ടകളാണ് ഇവിടെ വിവരിച്ചത്... പലതും 100 ദിവസത്തിനുളളില്‍ തന്നെ നടപ്പാക്കുന്നതിന് തീവ്രശ്രമം നടത്തുമെന്നായിരുന്നു പ്രഖ്യാപനം. ഇന്ത്യയിലെ കര്‍ഷസമൂഹത്തെ മുഴുവന്‍ കണ്ണീരുകുടിപ്പിക്കുകയും ആത്മഹൂതി ചെയ്യിപ്പിക്കുകയും ചെയ്യുന്നതിന് ഉതകുന്ന ആസിയന്‍ കരാര്‍ ഒപ്പിട്ടതാണ് ഈ സര്‍ക്കാരിന്റെ ഏറ്റവും വലിയ 'നേട്ടമെന്ന്' കമ്പോളഗുരുക്കന്‍മാരും കോളമെഴുത്തുകാരും ഒരുപോലെ പ്രഖ്യാപിച്ചിട്ടുണ്ട്. ആഗസ്റ്റ് 4ന് പാര്‍ലിമെന്റ് അംഗീകരിച്ച 'വിദ്യാഭ്യാസ അവകാശനിയമം' മറ്റൊരു 'പൊന്‍തൂവലാ'ണെന്ന് ഇക്കൂട്ടര്‍ വാചാലമായി പറഞ്ഞു നടക്കുന്നു. വരാന്‍പോകുന്ന ഭക്ഷ്യസുരക്ഷാനിയമം 'ചരിത്രത്തിലെ നാഴികക്കല്ലാ'യിരിക്കുമെന്നാണ് മറ്റുചില മാധ്യമങ്ങളുടെ വായ്താരി... പാര്‍ലിമെന്റില്‍ അവതരിപ്പിച്ചു കഴിഞ്ഞ സമഗ്രഇന്‍ഷൂറന്‍സ് ബില്‍ എല്‍. ഐ.സി. ഭേദഗതിനിയമം എന്നിവയാണ് കമ്പോളരാജാക്കന്‍മാരെ ഹരം പിടിപ്പിച്ച മറ്റൊരു സര്‍ക്കാര്‍ നടപടി.. 49% ഓഹരി കൈമാറി പൊതുമേഖല കമ്പോളമേധാവികളുടെ താളത്തിന് തുളളുന്ന വിധം പുന:സംഘടിപ്പിക്കുമെന്നുളള സര്‍ക്കാര്‍ പ്രഖ്യാപനം മുതലാളിമാരെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചിട്ടുളളത്. ഔഷധ മേഖലയിലെ വില നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ സന്തോഷം വ്യവസായ കുത്തകകള്‍ പങ്കുവയ്ക്കുന്നുണ്ട്. പെട്രോളിയം വില നിയന്ത്രണം എടുത്തുകളയുന്നതുവഴി തങ്ങളുടെ ലാഭസഞ്ചയത്തിലേക്ക് ഒഴുകുന്ന ധനം സങ്കല്‍പ്പാതീതമായിരിക്കുമെന്ന് റിലയന്‍സും, എസാര്‍ എന്ന എണ്ണ കുത്തകയും സമ്മതിക്കുന്നുണ്ട്. വരാന്‍പോകുന്ന 'നികുതി പരിഷ്കരണം' തങ്ങളുടെ മൂലധന സഞ്ചയത്തെ ഹിമാലയന്‍ ഉയരങ്ങളിലേക്കാണ് കൈപിടിച്ചുയര്‍ത്തുകയെന്ന് കുത്തകകള്‍ ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നു... അവശ്യ ഉപഭോഗസാധനങ്ങളും ഭക്ഷ്യ ഉല്‍പ്പന്നങ്ങളും അവധിവ്യാപാരത്തിന് തുറന്നുകിട്ടുന്നതിന്റെ സന്തോഷം ഓഹരി കമ്പോളത്തിലെ ഊഹക്കച്ചവടക്കാര്‍ക്ക് അടക്കാനാവുന്നില്ല... ചുരുക്കത്തില്‍ ഇടതുപക്ഷ പ്രതിരോധമില്ലാത്തതു കാരണം കമ്പോളമേധാവികള്‍ക്ക് മേയാന്‍ ഇന്ത്യാമഹാരാജ്യം സമ്പൂര്‍ണ്ണമായിവിട്ടുകൊടുത്തുകൊണ്ടുളള നയങ്ങളും പരിപാടികളുമാണ് ചുരുങ്ങിയനാളുകള്‍ക്കുളളില്‍തന്നെ മന്‍മോഹന്‍സിംഗ് ഗവണ്‍മെന്റ് ഏറ്റെടുത്തിരിക്കുന്നത്.

115 കോടി മനുഷ്യരുളള രാജ്യത്തെ 10%വരുന്ന അതിസമ്പന്നരുടെയും ഒന്നോരണ്ടോ ശതമാനം വരുന്ന ഓഹരികമ്പോളത്തിലെ നിക്ഷേപകരുടെയും നൂറില്‍താഴെ വരുന്ന ശതകോടിശ്വരന്മാരുടെയും വളര്‍ച്ചയും ഉയര്‍ച്ചയും ലാഭവും മാത്രം ഉറപ്പുവരുത്തികൊണ്ട് ഭരണം നടത്തുവാനുളള 'മാന്‍ഡേറ്റാ'ണ് തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നതെന്ന് ഈ സര്‍ക്കാരിനെ നയിക്കുന്ന കോണ്‍ഗ്രസ് കരുതുന്നുവെന്നാണ് നമുക്ക് മനസ്സിലാവുന്നത്. ആഗോളമായി നിയോലിബറലിസവും, കമ്പോളത്തിന്റെ ചൂതാട്ടവും, ധനമൂലധനത്തിന്റെ വാഴ്ചയും ചോദ്യം ചെയ്യപ്പെടുകയും തകര്‍ന്നുവീഴുകയും ചെയ്യുന്ന മുഹൂര്‍ത്തത്തിലാണ്, അതിന് പുതുജീവന്‍ നല്‍കാനുളള കര്‍മ്മപരിപാടികളുമായി കോണ്‍ഗ്രസ്സ് ശക്തമായി രംഗത്ത് വന്നിരിക്കുന്നത്. ഇത്തരമൊരു ചരിത്രഘട്ടത്തില്‍ കുത്തകമൂലധനത്തിനും, ധനമൂലധനത്തിനും രാഷ്ട്രം സമ്പൂര്‍ണ്ണമായി ഏല്‍പ്പിച്ചുകൊടുക്കുന്നവരെ വിചാരണചെയ്യുന്ന ജനമുന്നേറ്റങ്ങള്‍ക്കുവേണ്ടി കാതോര്‍ക്കുകയല്ല, പോരാട്ടങ്ങളുടെ മഹാമാരി സൃഷ്ടിക്കുകയും അതിനായി സ്വയം സമര്‍പ്പിക്കുകയുമാണ് ദേശാഭിമാനവും പൌരബോധവുമുളള ഏവരുടെയും കടമയെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. അതിജീവിക്കുവാനുളള ഏകവഴി അതുമാത്രമാണ് എന്ന് പറയാവുന്ന ഘട്ടമെത്തിയിരിക്കുന്നു.

ഭക്ഷ്യസുരക്ഷയ്ക്ക് കോണ്‍ഗ്രസിന്റെ ബദല്‍!

സര്‍ക്കാര്‍ നിയോഗിച്ച അര്‍ജ്ജുന്‍ സെന്‍ഗുപ്ത റിപ്പോര്‍ട്ട് അസന്നിഗ്ധമായി കണ്ടെത്തിയത്76% ഭാരതീയര്‍ 12 രൂപ മുതല്‍ 20 രൂപവരെ മാത്രം ചിലവഴിച്ച് ജീവിക്കുന്നവരാണ് എന്നായിരുന്നു. പക്ഷേ 26% പേരാണ് ഔദ്യോഗികമായി ദരിദ്രരെന്നാണ് ഭരണകൂടം ആവര്‍ത്തിക്കുന്നത്. ഇന്റര്‍നാഷണല്‍ ഫുഡ് റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ടിന്റെ 'ഹംഗര്‍ ഇന്‍ഡെക്സ്' പ്രകാരം 88 വികസ്വര-ദരിദ്രരാഷ്ട്രങ്ങളില്‍ 66-ാം സ്ഥാനത്താണ്ഇന്ത്യ നിലകൊളളുന്നത്. ഇന്ത്യയിലെ 80% ഗ്രാമീണരും 64% നഗരവാസികളും വിശപ്പടക്കാന്‍ ആവശ്യമായ വരുമാനമുളളവരല്ലെന്നാണ് അവരുടെ കണക്ക്. എന്നിട്ടും 11.80 രൂപ കൊണ്ട് ഗ്രാമീണരും 17.80 രൂപകൊണ്ട് നഗരവാസിയും സുഭിക്ഷമായി കഴിയുമെന്നാണ് ഭരണകൂടം ഉളുപ്പില്ലാതെ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നത്. ഈ സംഖ്യക്ക് മുകളില്‍ വരുമാനമുണ്ടായാല്‍ അവരെല്ലാം ഏ.പി.എല്‍ ആവുകയും, 25 രൂപ, കൊടുത്ത് അരിവാങ്ങി കഴിക്കാന്‍ (ഇപ്പോഴത്തെ വില) ബാധ്യസ്ഥമാവുകയും ചെയ്യുന്നു.

അഞ്ച് അംഗങ്ങളുളള കുടുംബത്തിന് രണ്ടു നേരമെങ്കിലും വയറുനിറക്കാന്‍ 100രൂപ പോലും മതിയാവാത്തവിധം വില ഉയരുമ്പോള്‍ തന്നെയാണ് ഇത്തരം തിട്ടൂരങ്ങള്‍ രാജകല്‍പനകളായി നാം ഏറ്റുവാങ്ങുന്നത്!(പട്ടിക-താഴെ) ലഭിക്കുന്ന കൂലിയൂടെ 90% ഭക്ഷണാവശ്യത്തിന് വേണ്ടിമാത്രം ചിലവിടേണ്ടിവരുന്ന 76% മനുഷ്യരില്‍ മൂന്നില്‍ രണ്ടുഭാഗത്തെയും സമ്പൂര്‍ണ്ണമായി കമ്പോളത്തിന്റെ അഗ്നിനാളങ്ങള്‍ക്ക് എറിഞ്ഞുകൊടുക്കുവാനുളള 'നിയമം' ആണ് വരാന്‍ പോകുന്ന ഭക്ഷ്യസുരക്ഷാനിയമം.

ബജറ്റില്‍ പ്രഖ്യാപിച്ചതനുസരിച്ച് ഇന്ത്യയിലെ 6 കോടി ദരിദ്രര്‍ക്ക് കിലോഗ്രാമിന് 3 രൂപാ നിരക്കില്‍ 25 കിലോധാന്യം പ്രതിമാസം നല്‍കുന്നത് ഭരണകൂടത്തിന്റെ ബാധ്യതയാക്കുന്നതാണ് പുതിയ നിയമം. നിലവില്‍ ഇവരില്‍ ഒരു കോടിയോളം കുടുംബങ്ങള്‍ക്ക് 35കിലോ ധാന്യം നല്‍കുന്ന പദ്ധതിയുണ്ട്. അത് 10 കിലോഗ്രാം കണ്ട് കുറയുകയും, വിലയില്‍ ഒരു രൂപ വര്‍ദ്ധനവ് വരുത്തുകയും ചെയ്യും. (ഈ വെട്ടി കുറവും വിലകയറ്റവും വഴി 4000 കോടി രൂപ ഖജനാവിന് നേട്ടമുണ്ടാവുമത്രെ). പ്രതിദിനം 700 കോടി രൂപ നികുതി ഇളവായി കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറുന്നവരാണ് ഇങ്ങനെ ചെയ്യുന്നത് രാജ്യത്താകെ 5 ലക്ഷം പൊതുവിതരണ കേന്ദ്രങ്ങളിലൂടെ 6കോടി കുടുംബങ്ങള്‍ക്ക് (അവരെപ്പോലും ഇതുവരെ സര്‍ക്കാര്‍ കണ്ടെത്തുകയോ - കാര്‍ഡ് നല്‍കുകയോ ചെയ്തിട്ടില്ല) മുകളില്‍ പറഞ്ഞ അളവിലും നിരക്കിലും ധാന്യം കൊടുത്ത് രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുമെന്ന് പറയുന്നതുകൊണ്ട് എന്തൊക്കെയാണ് സംഭവിക്കാന്‍ പോകുന്നത്?

*സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ച് തയ്യാറാക്കുന്ന അതിദരിദ്രരായ 25% ജനങ്ങള്‍ ഒഴിച്ചുള്ളവരെല്ലാം ഭക്ഷ്യാവശ്യങ്ങള്‍ കമ്പോളത്തിന് എറിഞ്ഞുകൊടുക്കുവാന്‍ ഭരണകൂടത്തിന് നിയമപരമായ അനുമതി ലഭിക്കുന്നു.
*നാമമാത്രമായ ധാന്യവിതരണം കൊണ്ട് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുമെന്ന് നിയമം വഴി പ്രഖ്യാപിക്കപ്പെടും.
* പൊതുവിതരണ സംവിധാനങ്ങളുടെ നടത്തിപ്പ്, ഭക്ഷ്യ ധാന്യ സംഭരണം വിതരണം എന്നീ ഉത്തരവാദിത്വങ്ങളില്‍ നിന്ന് പാര്‍ലിമെന്റ് അനുമതിയോടെ ഭരണകൂടത്തിന് പിന്മാറാം.
* ദാരിദ്ര്യരേഖാമാനദണ്ഡങ്ങളിലെ അശാസ്ത്രീയതക്ക് നിയമപ്രാബല്യം ലഭിക്കും.
* അതിദരിദ്രരൊഴികെയുളള 55% വരുന്ന പാവങ്ങള്‍ക്കും സാധാരണകാര്‍ക്കും ഭക്ഷ്യസുരക്ഷ ഉറപ്പുനല്‍കേണ്ട ബാധ്യതയില്‍നിന്ന് ഭരണകൂടം രക്ഷപ്പെടും.
* സ്കൂളുകളിലെ ഉച്ചഭക്ഷണപരിപാടിയും, ICDS ഉം അംഗന്‍വാടികളും വഴിയുളള പോഷകാഹാര വിതരണവും എന്നിവ നിയമപരമായി നിലനില്‍ക്കേണ്ടതില്ലെന്ന് തീരുമാനിക്കപ്പെടും.

അതെ, കഴിഞ്ഞ ഒന്നര ദശാബ്ദമായി തുടരുന്ന കമ്പോളവല്‍ക്കരണ നടപടികളില്‍ ഏറ്റവും ക്രൂരമായത് എന്നു വിശേഷിപ്പിക്കാവുന്ന നിയമമാണ് കോണ്‍ഗ്രസ്സ് ഭരണകൂടം ഇന്ത്യക്കുമേല്‍ അടിച്ചേല്‍പ്പിക്കുവാന്‍ പോകുന്നത്. കഴിഞ്ഞവര്‍ഷം കടുത്ത ഭക്ഷ്യക്ഷാമവും വിലക്കയറ്റവും കാരണം ആഗോളഭക്ഷ്യ പ്രതിസന്ധിയും വിശക്കുന്നവരുടെ കലാപവും ലോകത്താകെ അരങ്ങേറിയതിനെക്കുറിച്ച് ഇവര്‍ക്ക് ഓര്‍മ്മയില്ലെന്നാണോ? കഴിഞ്ഞരണ്ടു മൂന്നുവര്‍ഷം കൊണ്ട് ഭക്ഷ്യധാന്യങ്ങള്‍ക്കും അവശ്യഭക്ഷ്യവസ്തുക്കള്‍ക്കും മൂന്ന് മടങ്ങ് വരെ വില കയറിയിട്ടുണ്ടെന്ന സത്യം ഈ അധികാര ദല്ലാള്‍മാര്‍ക്കറിയാത്തതാണോ? (പട്ടിക താഴെ)

ജീവിതം ദുസഹമാക്കുന്ന അവശ്യവസ്തുക്കളുടെ വിലക്കയറ്റം
(2004-09) ഡല്‍ഹി
പക്ഷേ, ദശാബ്ദങ്ങളായി മാറ്റമൊന്നുമില്ലാതെ ഒരേ നിരക്കില്‍ തുടരുന്ന ഒരു കാര്യമുണ്ട്. അതാണ് ദാരിദ്ര്യരേഖ നിശ്ചയിക്കുന്നതിനുളള വരുമാന നിരക്ക് - ഗ്രാമത്തില്‍ 11.80 രൂപയും നഗരവാസികള്‍ക്ക് 17.80 രൂപയുമാണ് ഈ നിരക്ക്.

എന്നിട്ടും ഒരു ദശാബ്ദം മുമ്പത്തെ ദാരിദ്ര്യരേഖാ നിരക്കുകളില്‍ ഇവര്‍ തൂങ്ങിയാടുന്നത് ആരോടുളള വെല്ലുവിളിയാണ്? പ്രളയബാധിത മേഖലയില്‍ റൊട്ടി വലിച്ചെറിയുന്ന ലാഘവത്തോടെ, ഒരു രാജ്യത്തെ മനുഷ്യരെ മുഴുവന്‍ ധിക്കാരപൂര്‍വ്വം മറന്നുകൊണ്ട് 'ഭക്ഷ്യസുരക്ഷ' ഉറപ്പുവരുത്തുവാനിറങ്ങിയിരിക്കുന്ന കോണ്‍ഗ്രസ് ഭരണകൂടത്തെ കണ്ട് ലോകം ലജ്ജിക്കട്ടെ!

പരിഹാസവും നിന്ദ്യവുമായ ഈ നിയമത്തെ ബലപ്പെടുത്തുവാനുളള നിരവധി പ്രതിലോമപരമായ തീരുമാനങ്ങള്‍ ഇതിനകംതന്നെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടതുപക്ഷ ഇടപെടല്‍ കൊണ്ട് തടഞ്ഞുവച്ച അവശ്യവസ്തുക്കളുടെ അവധി വ്യാപാരം പുന:രാരംഭിക്കുവാനുളള തീരുമാനമാണ് അതിലൊന്ന്. ഊഹവ്യാപാരികള്‍ക്കും ഓഹരികമ്പോളത്തിനും ചൂതാടാനുളള മേഖലയായി ഭക്ഷ്യവസ്തുക്കളും ധാന്യവും വിട്ടുകൊടുക്കുന്ന അവധി വ്യാപാരം ഇന്ത്യന്‍ കമ്പോളത്തില്‍ അവശ്യ വസ്തു വിലക്കയറ്റത്തിന്റെ ഭീകരതാണ്ഡവമായി പരിണമിക്കും. ധാന്യസംഭരണവും വിതരണവും വിലനിയന്ത്രണവും സമ്പൂര്‍ണ്ണമായി കമ്പോളത്തിന് ഏല്‍പ്പിച്ചു കൊടുത്തുകൊണ്ട് 'ഭക്ഷ്യസുരക്ഷ' ഉറപ്പുവരുത്തുമെന്ന് പറയുന്നവരെ എങ്ങനെയാണ് വിചാരണ ചെയ്യേണ്ടത്? സ്വാതന്ത്ര്യാനന്തരം ഇന്നുവരെ തുടര്‍ന്നുവന്ന വളംവില നിയന്ത്രണവും സബ്സിഡിയും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയുടെ പ്രധാനപ്പെട്ട ഘടകങ്ങളായിരുന്നു. വളം സബ്സിഡി 25,868 കോടി രൂപ കണ്ട് വെട്ടികുറച്ചും വിലനിയന്ത്രണം ഒഴിവാക്കിയും ഉളള സര്‍ക്കാര്‍ തീരുമാനം ധനമന്ത്രിയുടെ ബജറ്റിലൂടെ നടപ്പായികഴിഞ്ഞു. എല്‍.പി.ജി. മണ്ണെണ്ണ സബ്സിഡി എടുത്തുകളയുവാനുളള തീരുമാനം ഒപ്പം വന്നതാണ്. ഫലത്തില്‍ ഭക്ഷ്യസുരക്ഷയുടെ പേരില്‍ വരാന്‍ പോകുന്നത്, സമ്പൂര്‍ണ്ണമായ 'അസുരക്ഷ'യായിരിക്കുമെന്ന് ഈ നിയമവും അനുബന്ധനടപടികളും ഉറക്കെ പ്രഖ്യാപിക്കുന്നു... ഇത് കണ്ട് മൌനികളായിരിക്കുന്നവരെപ്പോലും ചരിത്രം കുറ്റക്കാരെന്ന് വിധിക്കും.

ഭക്ഷ്യസുരക്ഷയാണ് ലക്ഷ്യമെങ്കില്‍ ഇത്രയെങ്കിലും ചെയ്യണം

* 6 കോടി ദരിദ്ര കുടുംബങ്ങള്‍ എന്ന അസംബന്ധംപറച്ചില്‍ നിര്‍ത്തണം. കുറഞ്ഞത് 18കോടി കുടുംബങ്ങളെ ഉള്‍ക്കൊളളുന്ന ഭക്ഷ്യസുരക്ഷാ പദ്ധതിയാണ് രാജ്യത്തിനാവശ്യം
* ഭക്ഷ്യധാന്യങ്ങളുടെയും അവശ്യ ഭക്ഷ്യവസ്തുക്കളുടെയും ലഭ്യത ഉറപ്പുവരുത്തുന്ന പൊതുവിതരണ സംവിധാനമാണ് ഭക്ഷ്യസുരക്ഷയുടെ പ്രാഥമിക അടിത്തറ. 14 സാധനങ്ങളെങ്കിലും സബ്സിഡിയോടെ വിതരണം ചെയ്യുന്ന സംവിധാനമാണ് വേണ്ടത്.
* സ്കൂള്‍വഴിയുളള ഉച്ചഭക്ഷണ പരിപാടിയും അംഗന്‍വാടി കേന്ദ്രങ്ങളിലൂടെയുളള പോഷകാഹാരപരിപാടിയും ഭക്ഷ്യസുരക്ഷാനിയമത്തിന്റെ പരിധിയില്‍ വരണം.
* ജി.ഡി.പിയുടെ 0.6% മാത്രം വരുന്ന ഭക്ഷ്യധാന്യസബ്സിഡി 3 ശതമാനംകണ്ട് ഉയര്‍ത്തണം.
* ഗ്രാമീണ തൊഴില്‍ ദാനപദ്ധതികളുടെ കൂലി ദേശീയമിനിമം കൂലിയുടെ ഇരട്ടിയാക്കുകയും ഭക്ഷ്യധാന്യങ്ങള്‍ കൂലിയുടെ ഭാഗമാക്കുകയും ചെയ്യണം.
* ഭക്ഷ്യസുരക്ഷക്കാവശ്യമായ അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുന്ന ചുമതല കേന്ദ്രസര്‍ക്കാരിന്റെ കടമയായിരിക്കണം.
* ദരിദ്രകര്‍ഷകരെ ഭക്ഷ്യസുരക്ഷാപദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.
* അവശ്യ വസ്തുക്കളുടെ അവധിവ്യാപാരം നിരോധിക്കണം.

ഇത്രയും മാറ്റങ്ങളോടെയെങ്കിലുമുളള ഭക്ഷ്യസുരക്ഷാനിയമം കൊണ്ടുവരാന്‍ ഭരണകൂടത്തെ നിര്‍ബന്ധിക്കുന്ന 'ഭക്ഷ്യകലാപങ്ങള്‍' രാജ്യത്ത് ഉയരുമെങ്കില്‍, ഒരു പക്ഷേ, കോണ്‍ഗ്രസ്സിന്റെ നയരൂപീകരണ ഗുരുക്കന്മാര്‍ക്ക് തങ്ങളുടെ പരിഹാസ്യത ബോധ്യപ്പെടാന്‍ സാധ്യതയുണ്ട്.

പൊതുമേഖലയേ 'പൊതുസ്വത്താക്കു' മത്രെ!

രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ തുടങ്ങി, 2009-10 ലെ ബജറ്റ് പ്രസംഗത്തില്‍വരെ, പൊതുമേഖല 'സ്വകാര്യവല്‍ക്കരിക്കു'ന്നതിനുപകരം 'പൊതുജനങ്ങള്‍ക്ക് ഏല്‍പ്പിച്ചുകൊടുക്കു'മെന്നുള്ള വായ്താരിയാണ് നാം കേട്ടുകൊണ്ടിരിക്കുന്നത്. ഒരു നുണ ആയിരം തവണ ആവര്‍ത്തിച്ച് 'സത്യ'മാക്കുന്ന അഭ്യാസമാണ് കോണ്‍ഗ്രസിന്റെ നേതാക്കന്മാരും അണിയറ ശില്‍പികളും നടത്തുന്നത്. 49% ഓഹരിവിറ്റ് പ്രതിവര്‍ഷം 25,000 കോടി വീതം സമാഹരിച്ച് ധനകമ്മിയും കടവും നികത്തുമെന്നുള്ള പ്രഖ്യാപനത്തിന് അകമ്പടിയായിട്ടാണ് ഈ 'പൊതുമുതലാക്കല്‍' പ്രക്രീയ കടന്നുവരുന്നത്. ഇത്രയും കപടമായ രാഷ്ട്രീയ ദല്ലാള്‍പ്പണി ഒരു പക്ഷേ ഇതിനുമുമ്പ് നാം കണ്ടിട്ടുണ്ടാവില്ല. പൊതുമേഖലയുടെ നേരായ നിര്‍വ്വചനം 'ജനങ്ങളുടെ ഉടമസ്ഥതയിലുള്ളത്' എന്നാണ്. മുഴുവന്‍ ജനങ്ങള്‍ക്കുംവേണ്ടിയാണ് അതിന്റെ ഉടമസ്ഥത സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയിരിക്കുന്നത്. ജനങ്ങള്‍ക്കുവേണ്ടിതന്നെയാണ് പൊതുമേഖലയേ സര്‍ക്കാര്‍ ഭരിക്കുന്നതും നിയന്ത്രിക്കുന്നതും. മുഴുവന്‍ ജനങ്ങളുടേതുമായ ഈ സ്ഥാപനങ്ങള്‍ എങ്ങനെയാണ് വീണ്ടും ജനങ്ങള്‍ക്ക് ഏല്‍പ്പിച്ചുകൊടുക്കുന്നത്? ഓഹരിവിറ്റാല്‍ അവ ജനങ്ങളുടെ നേരിട്ടുള്ള ഭരണത്തില്‍ ചെന്നുചേരുമോ?

2007-08ല്‍ NCAER നടത്തിയ പഠനം പറയുന്നത് ഇന്ത്യയിലെ 0.5% കുടുംബങ്ങള്‍ മാത്രമാണ് ഓഹരികളില്‍ നിക്ഷേപിക്കുന്നുള്ളു എന്നാണ്. 21-05-09 ന്റെ എക്കണോമിസ്റിന്റെ സര്‍വ്വെപറയുന്നത് ഇന്ത്യയിലെ 0.7% കുടുംബങ്ങള്‍ക്കു മാത്രമെ ഓഹരികമ്പോളവുമായി എന്തെങ്കിലും ബന്ധമുള്ളു എന്നാണ്. ഓഹരിവിറ്റഴിച്ച് പൊതുമേഖല 'പൊതുജനത്തെ' ഏല്‍പ്പിക്കുമെന്നുപറയുന്നതിന്റെ അര്‍ത്ഥം ഈ 0.7% 'ഇന്ത്യാക്കാര്‍ക്ക്' ഉടമസ്ഥത കൈമാറുമെന്നാണ്! അതായത് മുഴുവന്‍ ജനങ്ങളുടേതുമായ ഈ സ്ഥാപനങ്ങള്‍ ഒരു ശതമാനത്തില്‍ താഴെ വരുന്ന ഓഹരി കമ്പോളത്തിലെ നിക്ഷേപകര്‍ക്ക് കൈമാറുമെന്ന്! 1% വരുന്ന സമ്പന്നര്‍ മാത്രമാണ് 'ഇന്ത്യക്കാര്‍' എന്നാണോ കോണ്‍ഗ്രസ്കാര്‍ പ്രഖ്യാപിക്കുന്നത്?

ഇനി ഒരു ശതമാനത്തിലും താഴെ വരുന്ന ഈ സമ്പന്ന ഇന്ത്യാക്കാരാണോ ഓഹരികമ്പോളത്തിലെ യഥാര്‍ത്ഥ നിക്ഷേപകര്‍ എന്നുകൂടി പരിശോധിക്കുക. 2008 ജനുവരിയില്‍ ഇന്ത്യന്‍ ഓഹരികമ്പോളത്തിലെ വിദേശനിക്ഷേപകരുടെ വിഹിതം 76% ആയിരുന്നുവെന്നാണ് സെബിയുടെ രേഖകള്‍ പറയുന്നത്.

6,89,958 കോടിരൂപയുടെ നിക്ഷേപവുമായി, വിദേശഓഹരി നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ കമ്പനികളുടെ ഏറ്റവും കൂടുതല്‍ ഓഹരി കൈവശം വച്ചിരിക്കുന്നവരായി മാറിയെന്നാണ് (40% വരെ) സെബിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നത്. ICICI - HDFC തുടങ്ങിയ നിരവധി സ്വകാര്യബാങ്കുകളുടെ 30% വരെ ഓഹരി ഉടമസ്ഥത ഈ ധനകാര്യ ഏജന്‍സികളിലാണ് നിക്ഷിപ്തമായിരിക്കുന്നത്. ഇന്ത്യന്‍ ബാങ്കിംഗ് കമ്പോളത്തിന്റെ 54% കയ്യടക്കിവച്ചിരിക്കുന്ന സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കനറാബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ബാങ്കുകളിലെ സര്‍ക്കാര്‍ ഇതര ഓഹരിമൂലധനത്തിന്റെ 44% വും വിദേശ നിക്ഷേപകരുടേതാണ്. വിജയാബാങ്കിന്റെ 46% ഓഹരിപുറത്താണുള്ളത്. ഇതിന്റെ 36% വിദേശനിക്ഷേപകരുടെ നിയന്ത്രണത്തിലാണ്. കനറാബാങ്കിന്റെ 26.83% ഓഹരിയാണ് സര്‍ക്കാര്‍ കൈയ്യൊഴിഞ്ഞത്. അതില്‍ 68%വും വിദേശ നിക്ഷേപകരുടെ കൈകളിലാണ്.ചുരുക്കത്തില്‍, പൊതുജനത്തിന്റെ പേരുപറഞ്ഞ്, വിദേശമൂലധന ഉടമകള്‍ക്ക് ഇന്ത്യന്‍ പൊതുമേഖല കൈമാറാനാണ്- രാഷ്ട്രപതി മുതല്‍ പ്രണാബ് കുമാര്‍ മുഖര്‍ജി വരെയുള്ളവര്‍ ഒരു പെരുംനുണ പറഞ്ഞുനടക്കുന്നതെന്ന് സാരം. ലാഭകരമായി പ്രവര്‍ത്തിക്കുകയും അനുദിനം വളരുകയും ചെയ്യുന്ന പൊതുമേഖലയുടെ ഓഹരിവില്‍പ്പന വന്‍നഷ്ടക്കച്ചവടമായിരിക്കുമെന്നതാണ് വേറൊരു യാഥാര്‍ത്ഥ്യം. ബോബെ സ്റോക്ക്എക്സ്ചേഞ്ചില്‍ ലിസ്റ് ചെയ്ത 45 വന്‍കിട പൊതുമേഖലാ സ്ഥാപനങ്ങളുടെ അടക്കം 49% ഓഹരിവിറ്റ് 5 വര്‍ഷംകൊണ്ട് 2,50,000 കോടി സമാഹരിക്കുമെന്നാണ് ആസൂത്രണകമ്മീഷന്‍ പറയുന്നത്.. എന്നാല്‍ 2006-07 ല്‍ മാത്രം ഈ സ്ഥാപനങ്ങള്‍ 89,773 കോടി രൂപാ ഡിവിഡന്റായി സര്‍ക്കാരിന് നല്‍കിയെന്നും 4,46,000 കോടി രൂപയുടെ ക്യാഷ് റിസര്‍വ്വും, നീക്കിയിരുപ്പും അവയ്ക്കുണ്ടെന്നും പബ്ളിക്ക് എന്റര്‍ പ്രൈസസ് സര്‍വ്വെ ഫലം ചൂണ്ടിക്കാണിക്കുന്നു. ഫലത്തില്‍ - പൊതുമേഖലാ ഓഹരിവില്‍പ്പനയുടെ ഉദ്ദേശ്യവും ലക്ഷ്യവും - അവ മൂലധന ഉടമകള്‍ക്ക് പന്താടാനും ലാഭം കൊയ്യാനും വിട്ടുകൊടുക്കുക എന്നത് മാത്രമാണ്. ഈ ധിക്കാരം അനുവദിച്ചുകൊടുക്കാന്‍ നമുക്കാവുമോ?

*
അജയ്ഘോഷ് കടപ്പാട്: പി.എ.ജി.ബുള്ളറ്റിന്‍

27 August, 2009

ഗഞ്ചാം-സൂറത്ത്-ഗഞ്ചാം-കേരളം

ഗഞ്ചാം-സൂറത്ത്-ഗഞ്ചാം-കേരളം

പ്രവാസികള്‍ ഏറുന്നു, പുതിയ ലക്ഷ്യസ്ഥാനങ്ങളും

അഹമ്മദാബാദ്-പുരി എക്സ്പ്രസ് ഇല്ലാത്ത ദിവസങ്ങളില്‍ ബെര്‍ഹാംപൂര്‍ റെയില്‍വേ സ്റ്റേഷന്‍ ആളൊഴിഞ്ഞ അവസ്ഥയിലായിരിക്കും. ഈ സ്റ്റേഷനില്‍ നിന്ന് മറ്റേത് ട്രെയിനില്‍ പോകുന്നവരേക്കാള്‍ അധികം യാത്രക്കാരുള്ളത് ഈ ട്രെയിനിലാണ് (അതും സൂറത്ത് വരെ).
"ഒറീസയിലെ ഏറ്റവും തിരക്കുള്ള 'തൊഴിലാളി-യാത്ര' റെയില്‍വേ സ്റ്റേഷനാണ് ഇത്'' ആര്‍ സി ബെഹ്റ ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു.

അയാള്‍ ബെര്‍ഹാംപൂരിലെ സ്റ്റേഷന്‍ മാനേജരാണ്. ശരാശരി പ്രതിദിനം ഇവിടെനിന്ന് ഏഴായിരത്തോളം യാത്രക്കാരുണ്ടാകും. അതില്‍ ഏകദേശം 5500 പേരും റിസര്‍വ് ചെയ്യാത്ത യാത്രക്കാരാണ് - മഹാഭൂരിപക്ഷവും സൂറത്തിലും മുംബൈയിലും പണിക്ക് പോകുന്ന പ്രവാസി തൊഴിലാളികള്‍.

അഹമ്മദാബാദ് - പുരി എക്സ്പ്രസിലെ യാത്രക്കാരില്‍ ഏറെപ്പേരും സാധാരണയായി സൂറത്ത് വരെയുള്ളവരാണ്. ചുരുങ്ങിയത് ഓരോ മാസവും ആ നഗരത്തിലേക്ക് 25,000 ആളുകളെങ്കിലും പോകുന്നുണ്ട്. അതിനര്‍ഥം 'സാധാരണ' സമയങ്ങളില്‍ ഓരോ വര്‍ഷവും അവിടേക്ക് ഈ സ്റ്റേഷനില്‍ നിന്ന് മൂന്നുലക്ഷം യാത്രക്കാര്‍ പോകുന്നുണ്ടെന്നാണ്. അതാകട്ടെ സൂറത്തിലേക്ക് ആഴ്ചയില്‍ അഞ്ച് ട്രെയിനുകള്‍ മാത്രം ഉള്ളപ്പോഴുമാണ്. പ്രതിദിന സര്‍വീസ് തുടങ്ങണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

ഇപ്പോള്‍ എന്തായാലും അത് സംഭവിക്കാന്‍ സാധ്യതയില്ല. പാശ്ചാത്യ രാജ്യങ്ങളിലുണ്ടായ സാമ്പത്തിക മാന്ദ്യം സൂറത്തില്‍ യന്ത്രത്തറി ഓപ്പറേറ്റര്‍മാരായി അവര്‍ പണിയെടുത്തിരുന്ന പല ടെക്സ്റ്റൈല്‍ മില്ലുകളെയും പ്രതികൂലമായി ബാധിച്ചു. വജ്രവ്യവസായത്തെയും അത് തകര്‍ത്തും. ഒറീസയില്‍ നിന്നുള്ള തൊഴിലാളികളില്‍ ഒരു ചെറിയ ശതമാനം പണിയെടുത്തിരുന്നത് ആ മേഖലയിലാണ്. അസംഖ്യം ആളുകള്‍ മടങ്ങിപ്പോരുന്നു. ഗഞ്ചാമിലെ പ്രധാന സ്റ്റേഷനായ ബെര്‍ഹാംപൂരില്‍ എത്തുമ്പോള്‍ തന്നെ അഹമ്മദാബാദ്-പുരി എക്സ്പ്രസ് കാലിയാകുന്നു.

"ഗഞ്ചാമില്‍ നിന്നുള്ള പ്രവാസികളെയും അവരുടെ വീടുകളെയും തമ്മില്‍ കൂട്ടിയിണക്കുന്നതിന്'' പ്രവര്‍ത്തിക്കുന്ന അരുണ എന്ന എന്‍ജിഒയുടെ "സേതു'' പ്രോജക്ട് കണ്ടെത്തിയത് "സൂറത്ത് ഷോക്'' കടുത്ത തിക്തഫലങ്ങള്‍ക്കിടയാക്കിയതായാണ്. "ഏതു സമയത്തും ഒട്ടേറെ ആളുകള്‍ വരുകയും പോകുകയും ചെയ്യുന്നുണ്ട്'' അരുണയിലെ ലോക് നാഥ് മിശ്ര പറയുന്നു; "എന്നാല്‍ ഇപ്പോള്‍ നാട്ടിലുള്ളവരുടെ എണ്ണം സാധാരണഗതിയിലുള്ളതിനേക്കാള്‍ ഏറെയാണ്. അമ്പതിനായിരത്തോളം പേര്‍ മടങ്ങിയെത്തിയതായാണ് ഞങ്ങളുടെ കണക്ക്. പഴയ തൊഴിലിലേക്ക് തിരിച്ചുപോകാന്‍ അവര്‍ക്ക് വലിയ പ്രയാസവുമാണ്.''

സൂറത്തിലെ ഒറിയ തൊഴിലാളികള്‍ക്കിടയില്‍ സര്‍വെ നടത്തിയ ഇതേ പ്രോജക്ട് കണ്ടെത്തിയത് "അവരില്‍ ആറു ലക്ഷത്തിലധികം പേര്‍ ആ നഗരത്തിലെ 92 ചേരികളിലായി കഴിയുന്നതായാണ്. അതില്‍ നാലു ലക്ഷത്തിലധികം പേര്‍ ഗഞ്ചാമില്‍ നിന്നുള്ളവരാണ്.'' മറ്റെവിടെയും എന്ന പോലെ നാട്ടിലെത്തുന്ന പ്രവാസികളെ പിന്തുടരുന്ന പ്രശ്നങ്ങളിലൊന്ന് എച്ച്ഐവി എയ്ഡ്സാണ്; അരുണ എന്ന എന്‍ജിഒ കേന്ദ്രീകരിച്ചിട്ടുള്ളത് ഇക്കാര്യത്തിലാണ്.

ബ്രിട്ടീഷ് കാലഘട്ടം മുതല്‍, പ്രത്യേകിച്ചും 1860-കളിലെ മഹാക്ഷാമത്തിനുശേഷം, വളരെയധികം ആളുകള്‍ പ്രവാസികളാകുന്ന ജില്ലയാണ് അത്. ഗഞ്ചാമിലെ പ്രവാസി തൊഴിലാളികളെ ഇന്ത്യയിലെ ഏതു പട്ടണത്തിലും കാണാന്‍ കഴിയും. എന്നാല്‍ കഴിഞ്ഞ രണ്ട് ദശകങ്ങളായി അവിടുത്തെ തൊഴില്‍ സേനയില്‍ ഭൂരിപക്ഷം പേരും സൂറത്തിലേക്കാണ് പോകുന്നത്. "ഞങ്ങളുടെ ആളുകള്‍ക്ക് വേണ്ടി അത് പണിയെടുത്തു.'' ആസ്ക ബ്ളോക്കിലെ കാമാഗഡ ഗ്രാമത്തിലെ സിമാചല്‍ ഗൌഡ ഇത് പറഞ്ഞ് ചിരിക്കുന്നു. ആ ഗ്രാമത്തില്‍ ഏകദേശം 500 കുടുംബങ്ങളുണ്ട്. 650 പ്രവാസികള്‍ ഉള്ളതായും കണക്കാക്കിയിരിക്കുന്നു.

"ദക്ഷിണ ഭാഗത്തേക്ക് പോകുന്നതില്‍ നിന്ന് വ്യത്യസ്തമായി സൂറത്തില്‍ വിദ്യാഭ്യാസത്തിന്റെ ആവശ്യമില്ല. സൂറത്തില്‍ ഞങ്ങള്‍ക്ക് പ്രതിദിനം 250 രൂപ ലഭിക്കുകയും ചെയ്യും.'' ഗുജറാത്തിലെ തങ്ങളുടെ വരുമാനത്തെ അല്‍പ്പം പെരുപ്പിച്ചു പറയുന്ന ഒരു പ്രവണത പല തൊഴിലാളികളിലുമുണ്ട്. "ഞങ്ങളുടെ മുന്നില്‍ മേനി നടിക്കാനല്ല അത്'' ആ നാട്ടുകാരനായ ഒരാള്‍ പറഞ്ഞു - "അവരുടെ സ്ത്രീധന നിരക്ക് ഉയരാന്‍ വേണ്ടിയാണത്. അങ്ങനെയാകുമ്പോള്‍ 250 രൂപയെന്ന് അവര്‍ പറയുന്നതിന് അര്‍ഥം 200 രൂപ കിട്ടുമെന്നാണ്.'' എന്നിട്ടും, അവര്‍ക്കിടയിലെ നിരക്ഷരര്‍ക്ക് പോലും പ്രതിദിനം 170-180 രൂപ കിട്ടുന്നുണ്ട്. ഗഞ്ചാമില്‍ ഞങ്ങള്‍ അത്രയും തുക എവിടെ നിന്നു കിട്ടാനാണ്?'' അവര്‍ ചോദിക്കുന്നു.

ഈ വേവലാതിയാണ് ഇപ്പോള്‍ ഈ ജില്ലയെ പിടികൂടിയിരിക്കുന്നത്. പതിനായിരക്കണക്കിനാളുകള്‍ ഒറ്റയടിക്ക് സൂറത്ത് വിട്ടുപോന്നാല്‍ അവരെയെല്ലാം ഞങ്ങള്‍ ഉള്‍ക്കൊള്ളുന്നത് എങ്ങനെ? ജില്ല കളക്ടര്‍ വി കാര്‍ത്തികേയ പാണ്ഡ്യന്‍ പ്രശ്നത്തിന്റെ ഗൌരവസ്വഭാവം തിരിച്ചറിയുന്ന ആളാണ്. ഒറീസയില്‍ എന്‍ആര്‍ഇജി സ്കീം നന്നായി നടപ്പാക്കിയ ജില്ലയെന്ന ഖ്യാതി ഗഞ്ചാം നേടിയത് കാര്‍ത്തികേയ പാണ്ഡ്യന്റെ നേതൃത്വത്തിലാണ്. "വിദഗ്ധ തൊഴിലാളികളെ ഇവിടെ ഉള്‍ക്കൊള്ളിക്കാന്‍ പ്രയാസമാണ്'' അദ്ദേഹം 'ദി ഹിന്ദു' വിനോട് പറഞ്ഞു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അവരെ ഉള്‍ക്കൊള്ളിക്കാനാവില്ലെന്ന കാര്യം ഉറപ്പാണ് - ആ ജില്ലയിലെ 5 ലക്ഷം കുടുംബങ്ങളിലെ 1.5 ലക്ഷം പേരെ ആ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും.ഗ്രാമങ്ങളിലുള്ളവരും കളക്ടറുടെ അഭിപ്രായത്തോട് യോജിക്കുന്നു - "തിരികെ വരുന്ന പത്തോ പതിനഞ്ചോ ശതമാനത്തിലധികം പേര്‍ക്ക് കൃഷിയിലേക്ക് മടങ്ങാനാകുന്നില്ല'' സിമാചല്‍ ഗൌഡിന്റെ വാക്കുകളാണിത്, "നിരവധി വര്‍ഷങ്ങളോളം തുണിമില്ലുകളിലോ വജ്ര വ്യവസായത്തിലോ പണിയെടുത്ത ശേഷം, അങ്ങനെ എന്തെങ്കിലും പണി (കൃഷി) ചെയ്യാന്‍ അത്ര എളുപ്പം പറ്റില്ല.''

ആസന്നമായ തുറമുഖ വികസനവും ഇന്ത്യ-റഷ്യ ടൈറ്റാനിയം പ്രോജക്ടും നിരവധി വിദഗ്ധ തൊഴിലാളികളെ ഉള്‍ക്കൊള്ളിക്കാന്‍ സഹായകമാകും എന്നാണ് കളക്ടര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍, എണ്ണത്തിലും തോതിലുമുള്ള പൊരുത്തക്കേടും അദ്ദേഹം കാണുന്നുണ്ട്. മടങ്ങിവരുന്ന പ്രവാസികള്‍ അനവധിയാണ്. എന്നിരുന്നാലും മടങ്ങിവരുന്നവരുടെ കയ്യില്‍ കുറെയെങ്കിലും പണം ഉണ്ടാകുമെന്നതിനാല്‍ അതുപയോഗിച്ച് ഭൂമി വാങ്ങുകയും കൃഷിയില്‍ നിക്ഷേപം വര്‍ധിക്കുകയും ചെയ്യുമെന്നും അദ്ദേഹം പ്രതീക്ഷ പുലര്‍ത്തുന്നു.

വലിയ തോതില്‍ ആളുകള്‍ മടങ്ങിവരുന്നത് മറ്റു ചില പ്രത്യാഘാതങ്ങളുമുണ്ടാക്കുന്നു. വളരെക്കാലമായി അടങ്ങിക്കിടന്നിരുന്ന പഴയ കുടിപ്പകകള്‍ കാരണമുള്ള ഏറ്റുമുട്ടലുകളാണ് ഇവയിലൊന്ന്. ചിലതരം കുറ്റകൃത്യങ്ങളിലെ വര്‍ധനവാണ് മറ്റൊന്ന്. കുടുംബ വഴക്കുകള്‍, മദ്യപാനാസക്തി, മറ്റു സംഘര്‍ഷങ്ങള്‍ എന്നിവയെല്ലാം വര്‍ധിച്ചിരിക്കുന്നു. ആളുകള്‍ തൊഴില്‍ രംഗത്തേക്ക് നാമമാത്രമായാണ് മടങ്ങുന്നത്. 'ഹിന്ദു' പ്രതിനിധി ഷിബുകുമാര്‍ ദാസ് ചൂണ്ടിക്കാണിച്ചതു പോലെ, "ഇവയെല്ലാം ഇപ്പോഴും ചെറിയ തോതിലേ ആയിട്ടുള്ളു. തെരഞ്ഞെടുപ്പ് വന്നത് നന്നായി. എല്ലാവര്‍ക്കും രണ്ടു മാസത്തോളം അങ്ങനെ തൊഴിലായി. അത് കഴിഞ്ഞതോടെ, ഏറ്റവും മോശപ്പെട്ട സ്ഥിതിയാണ് വരാന്‍ പോകുന്നത്.''

നിശ്ചയമായും പുതിയ ലക്ഷ്യസ്ഥാനങ്ങള്‍ ഉണ്ടാവും. "മറ്റു സംസ്ഥാനങ്ങളിലെ മറ്റു നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും ഞങ്ങളില്‍ ഏറെപ്പേരും പോകുന്നത് ഇനി നിങ്ങള്‍ക്ക് കാണാനാവും.'' ലത്തിപാഡ ഗ്രാമത്തിലെ അച്യുതാനന്ദ ഗൌഡ പറയുന്നു. "പലരും ഇതിനകം തന്നെ പോയിക്കഴിഞ്ഞു. ഈ പ്രവണത ഇനിയും കൂടും.'' അവരുടെ ഗ്രാമത്തില്‍ നിന്നും ഇതിനകം തന്നെ ആളുകള്‍ പോയിട്ടുള്ള ഗുജറാത്തിന് പുറത്തുള്ള ചുരുങ്ങിയത് 20 നഗരങ്ങളുടെയെങ്കിലും പേരുകള്‍ അയാളും അയാളുടെ കൂട്ടുകാരും ഉരുവിട്ടുകൊണ്ടിരിക്കുന്നു. സൂറത്തിനെ സംബന്ധിച്ച് ഗൌഡ പറയുന്നു, "അത് അങ്ങനെ അവസാനിക്കില്ല. ആളുകള്‍ ഇനിയും അവിടെ തങ്ങളുടെ ഭാഗ്യപരീക്ഷണം നടത്തും; പക്ഷേ അത് തകരും.'' ഏതെങ്കിലും വിധത്തില്‍ കര കയറുമെന്ന് കരുതുന്ന ചിലരുണ്ട്. കയറ്റുമതിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെ രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍ നടപടികള്‍ ഉണ്ടായാല്‍ അപ്പോള്‍ ആണെന്നു മാത്രം.

ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്ന ആശ്ചര്യകരമായ ഒരു ലക്ഷ്യ സ്ഥാനം കേരളമാണ്. എന്നാല്‍ എന്തുകൊണ്ട് കേരളം? 'കാരണം', അവിടെ പോയിട്ടുള്ള ചിലര്‍ പറയുന്നു, "അവിടുത്തുകാര്‍ ചെയ്യാത്ത തൊഴിലവസരങ്ങള്‍ അവിടെയുണ്ട്; കുറഞ്ഞത് ഒരു ദിവസം 150 രൂപയെങ്കിലും ഞങ്ങള്‍ക്ക് ലഭിക്കും. അവിടെ എട്ടുമണിക്കൂര്‍ പണിയെടുത്താല്‍ മതി; അതിനുപുറമെ ഉച്ചഭക്ഷണത്തിന് ഒഴിവും ലഭിക്കും. സൂറത്തിലാണെങ്കില്‍ ഇടവേളകളില്ലാതെ 12 മണിക്കൂര്‍ പണിയെടുക്കണം. ഏകദേശം അതേ തുക തന്നെ (അതായത് 170-200 രൂപ) ഇവിടെ നിന്നും ഉണ്ടാക്കാം. കാരണം ഇവിടെ നിശ്ചയമായും രണ്ടുമണിക്കൂര്‍ ഓവര്‍ടൈം ലഭിക്കും. സൂറത്തിലാണെങ്കില്‍ അങ്ങനെയൊന്നും കിട്ടില്ല. കേരളത്തില്‍, കൃത്യമായ സമയനിഷ്ഠയുണ്ട്; ശമ്പളത്തോടെയുള്ള അവധിയുണ്ട്. തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ട്. (കാരണം, ഇവിടെ യൂണിയനുകള്‍ ശക്തമാണ്). സൂറത്തില്‍ ഞങ്ങളെ വെറും മലിനവസ്തുക്കളെ പോലെയാണ് കരുതിയിരുന്നത്.''

പണത്തിലുള്ള വ്യത്യാസം അതിവേഗം ചുരുങ്ങുകയാണ്. 14 വര്‍ഷം സൂറത്തില്‍ യന്ത്രത്തറികള്‍ പ്രവര്‍ത്തിപ്പിച്ചിരുന്ന ലാത്തിപ്പാഡയിലെ ദുമി ശ്യാം പറയുന്നു, "ഇപ്പോള്‍ ഞങ്ങള്‍ ഓരോരുത്തരും ആറ് തറികളാണ് കൈകാര്യം ചെയ്യേണ്ടത്; മുമ്പ് അത് നാലെണ്ണം മാത്രമായിരുന്നു. അതും ഞങ്ങളുടെ കൂലി കുറയ്ക്കുന്നതിനുള്ള ഒരു വഴിയാണ്.''

'മടങ്ങിയെത്തിയ' പലരും നാട്ടില്‍ തന്നെ പറ്റിക്കൂടാന്‍ താല്‍പ്പര്യമില്ലാത്തവരാണ്. അങ്ങനെ സംഭവിച്ചുപോകുമോ എന്ന് ചിലരെങ്കിലും ആശങ്കപ്പെടുന്നുമുണ്ട്. "ചില മാസങ്ങള്‍ക്കകം'' സൂറത്തിലേക്ക് തന്നെ മടങ്ങുന്നതിനെക്കുറിച്ചും പലരും പറയുന്നുണ്ട്. മറ്റു ചിലരാകട്ടെ മറ്റെവിടെയെങ്കിലും ഭാഗ്യപരീക്ഷണം നടത്താനാണ് നോക്കുന്നത്.

ലാത്തിപ്പാഡയിലെ പഴയ ഒരു ദോഷൈകദൃക്ക് പറഞ്ഞതു പോലെ, "അവിടെത്തന്നെ തങ്ങാന്‍ എന്താണുള്ളത്? മുലകുടി മാറിയപ്പോള്‍ തന്നെ ഈ നാട്ടിലേക്ക് കുടിയേറിയതാണ്. ഇനി, തലയില്‍ അവശേഷിക്കുന്ന മുടിയും നരക്കുന്നതുവരെ ഇവിടെ തന്നെ.''

*
പി സായ്നാഥ് എഴുതിയ More migrations, new destinations ലേഖനത്തിന്റെ പരിഭാഷ.

13 August, 2009

പട്ടിണിയുടെ ഇരകൾ

പട്ടിണിയുടെ ഇരകൾ
മാനവ ചരിത്രത്തിൽ ഇതാദ്യമായാണ്‌ ലോകവ്യാപകമായി നൂറുകോടിയിലേറെ ആളുകൾ (102 കോടി) പോഷകാഹാര ദാരിദ്ര്യം അനുഭവിക്കുന്നത്‌. ഇപ്പോൾ ഇത്‌ കഴിഞ്ഞ വർഷത്തേക്കാൾ 10 കോടി അധികമാണ്‌ - മൊത്തം മനുഷ്യവംശത്തിൽ ഏകദേശം ആറിൽ ഒരാൾ.
അടിയന്തിരമായും ശാശ്വത പരിഹാരത്തിന്‌ ശക്തമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ, 2015 ആകുമ്പോൾ പട്ടിണി കിടക്കുന്നവരുടെ എണ്ണം പകുതിയായി കുറയ്ക്കണമെന്ന, 42 കോടിയിൽ അധികമാകാതിരിക്കണമെന്ന ലോക ഭക്ഷ്യ ഉച്ചകോടിയുടെ ലക്ഷ്യം നിറവേറ്റാനാവില്ല.
ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ കാർഷിക സംഘടനയുടെ പട്ടിണിയെ സംബന്ധിച്ച ഏറ്റവും ഒടുവിലത്തെ കണക്കുകൾ വെളിപ്പെടുത്തുന്നത്‌ കഴിഞ്ഞ പത്തു വർഷത്തിലേറെയായി സാക്ഷ്യം വഹിക്കുന്ന ആശങ്കാകുലമായ പ്രവണത കൂടുതൽ വഷളായി വരുന്നതായാണ്‌. 2009-ൽ ഭക്ഷ്യ സുരക്ഷയില്ലായ്മയിലുണ്ടായ വർധനവ്‌ പട്ടിണിയുടെ മൂലകാരണത്തെ തന്നെ അതിവേഗവും ഫലപ്രദമായും ഇല്ലായ്മ ചെയ്യണമെന്ന വസ്തുത അടിവരയിട്ട്‌ ഉറപ്പിക്കുന്നതാണ്‌.

ആഗോള സാമ്പത്തിക പ്രതിസന്ധി മുഖ്യകാരണം

ഭക്ഷണ-ഇന്ധന പ്രതിസന്ധികളെ തുടർന്നും അവയെ മറികടന്നും വന്ന ഇപ്പോഴത്തെ ആഗോള സാമ്പത്തിക തളർച്ചയാണ്‌ ഇപ്പോൾ ലോകത്ത്‌ പട്ടിണി കുത്തനെ കൂടിയതിന്റെ മുഖ്യകാരണം. ദരിദ്ര ജനവിഭാഗങ്ങളുടെ വരുമാനവും തൊഴിൽ സാധ്യതകളും അതുമൂലം കുറഞ്ഞു! അത്‌ അവരുടെ ഭക്ഷ്യലഭ്യതയിൽ ഗണ്യമായ കുറവുണ്ടാക്കി.

പോഷകാഹാരക്കുറവിലെ വർധനവ്‌ അന്താരാഷ്ട്ര ഭക്ഷ്യലഭ്യത പരിമിതമായതിന്റെ ഫലമായുണ്ടായതല്ല. എഫ്‌എഒ-യുടെ ഭക്ഷ്യ അവലോകന റിപ്പോർട്ടിലെ ഏറ്റവും ഒടുവിലത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്‌ 2009-ൽ ഭക്ഷ്യധാന്യ ഉൽപ്പാദനം പ്രബലമാണെന്നാണ്‌. കഴിഞ്ഞ വർഷത്തെ 228.7 കോടി ടൺ എന്ന റിക്കാർഡ്‌ ഉൽപ്പാദനത്തിൽ നേരിയ കുറവേ ഈ വർഷം ഉണ്ടായിട്ടുള്ളു.

വരുമാനം കുറഞ്ഞതുകൊണ്ട്‌ ഭക്ഷ്യസാധനങ്ങൾ വാങ്ങാനുള്ള ശേഷി കുറഞ്ഞിരിക്കുകയാണ്‌ - പ്രത്യേകിച്ച്‌ ആഭ്യന്തര വിപണിയിലെ വിലകൾ ഗണ്യമായി ഉയർന്ന സ്ഥലങ്ങളിൽ. 2008 മധ്യത്തിലെ ഏറ്റവും ഉയർന്ന നിലയിൽ നിന്നും ലോക ഭക്ഷ്യവിലകൾ കുറച്ച്‌ താഴ്‌ന്നിട്ടുണ്ടെങ്കിലും ചരിത്രപരമായ മാനദണ്ഡപ്രകാരം അതിപ്പോഴും വളരെ അധികം തന്നെയാണ്‌. 2008 അവസാനം, പ്രധാന ഭക്ഷ്യസാധനങ്ങളുടെ ആഭ്യന്തര വില രണ്ടുവർഷം മുമ്പിലത്തെ വിലയേക്കാൾ ശരാശരി 24 ശതമാനം അധികമാണ്‌. പ്രധാനപ്പെട്ട കുറെയേറെ ഭക്ഷ്യവസ്തുക്കളുടെ സ്ഥിതി ഇതാണെന്നാണ്‌ കാണുന്നത്‌.

സാമ്പത്തിക പ്രതിസന്ധി മൂലം വരുമാനത്തിൽ കുറവുണ്ടായതും ഭക്ഷ്യസാധനങ്ങളുടെ വില വർധിച്ചിരിക്കുന്നതും ഒരേ സമയത്തായത്‌ ലോകത്തെ ഏറ്റവും കഷ്ടതയനുഭവിക്കുന്ന ജനങ്ങൾക്ക്‌ ഇരട്ട വിപത്തായി മാറിയിരിക്കുകയാണ്‌.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയത്‌ എന്താണ്‌?

പല വിധത്തിലും ചരിത്രപരമായി അഭൂതപൂർവമായതാണ്‌ ഇപ്പോഴത്തെ പ്രതിസന്ധി. ഒന്നാമതായി, അത്‌ ആഗോള ഭക്ഷ്യസുരക്ഷാ പ്രതിസന്ധിയെ തുടർന്നാണ്‌ ഉണ്ടായത്‌. ഭക്ഷ്യപ്രതിസന്ധിയുടെ ഫലമായി 2006-2008 കാലഘട്ടത്തിൽ ദശലക്ഷക്കണക്കായ ദരിദ്ര ജനവിഭാഗങ്ങൾക്ക്‌ കയ്യെത്താത്ത വിധം ഉയരത്തിൽ പ്രധാന ഭക്ഷ്യസാധനങ്ങളുടെ വില കുത്തനെ കുതിച്ചുയർന്നു. ആയതിനാൽ സാധാരണയായി സാമ്പത്തിക ആഘാതങ്ങളിൽ നിന്ന്‌ രക്ഷ നേടുന്നതിന്‌ കുടുംബങ്ങൾ സ്വീകരിക്കുന്ന സംവിധാനങ്ങളെല്ലാം അതീവ ദുർബലമായി.

രണ്ടാമതായി, ഈ പ്രതിസന്ധി ലോകത്തിന്റെ നാനാഭാഗങ്ങളിലും ഒരേ സമയത്താണ്‌ ബാധിച്ചതു. ഒരു പ്രത്യേക രാജ്യത്തെയോ ഒരു മേഖലയിലെ പല രാജ്യങ്ങളെയോ സാമ്പത്തിക പ്രതിസന്ധി ബാധിക്കുമ്പോൾ സർക്കാരുകൾക്ക്‌, നാണയ മൂല്യശോഷണം, വായ്പ വാങ്ങൽ എന്നിങ്ങനെയുള്ള ഉപാധികളെ ആശ്രയിക്കാനാവും, അഥവാ പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങളെ നേരിടുന്നതിന്‌ ഔദ്യോഗിക സഹായം വലിയ തോതിൽ ഉപയോഗിക്കാനാവും. ആഗോള പ്രതിസന്ധിയുടെ കാര്യത്തിൽ ഇത്തരം ഉപാധികളെ ആശ്രയിക്കാനുള്ള സാധ്യത പരിമിതമാണ്‌.

മൂന്നാമതായി, ധനപരമായും വ്യാപാരപരമായും ലോക സമ്പട്‌ ഘടനയുമായി കൂടുതൽ ഉദ്ഗ്രഥിക്കപ്പെട്ടിട്ടുള്ള വികസ്വര രാജ്യങ്ങൾക്ക്‌ അന്താരാഷ്ട്ര വിപണിയിലെ വ്യതിയാനങ്ങൾ വളരെ ഏറെ ബാധകമാകും. പ്രതിസന്ധിയുടെ ഫലമായി ആഗോള ചോദനത്തിലോ ലഭ്യതയിലോ കുറവുണ്ടാകുന്നതോ വായ്പാ ലഭ്യതയിൽ നിയന്ത്രണമുണ്ടാകുന്നതോ വികസ്വര രാജ്യങ്ങളിൽ അതിവേഗം പ്രത്യാഘാതങ്ങളുണ്ടാക്കും.

വികസ്വര രാജ്യങ്ങളെബാധിച്ചതെങ്ങനെ?

ആഗോള സാമ്പത്തിക തകർച്ച വികസ്വര രാജ്യങ്ങളെ ധനപരമായും വ്യാപാരപരമായും പ്രതികൂലമായി ബാധിച്ചു; അവയുടെ മൊത്തം സാമ്പത്തിക വളർച്ചയിലും ഭക്ഷ്യസുരക്ഷയിലും അത്‌ പ്രതികൂല പ്രത്യാഘാതമുണ്ടാക്കി. അതിന്റെ പ്രധാന വ്യാപന വഴികൾ താഴെപ്പറയുന്നവയാണ്‌.

വിദേശ പ്രത്യക്ഷ നിക്ഷേപം

ഐഎംഎഫിന്റെ കണക്കുകൾ പ്രകാരം, വികസ്വര രാജ്യങ്ങളിലേക്ക്‌ പോകുന്ന വിദേശ നിക്ഷേപം 2009-ൽ 32 ശതമാനം കുറയും. നിക്ഷേപം ഏരെയും ഖാനനം, വ്യവസായം, സേവനം എന്നീ മേഖലകളിലാണെങ്കിലും കാർഷിക മേഖലയേയും അത്‌ ദോഷകരമായി ബാധിക്കും. തൊഴിലവസരങ്ങൾ കുറയുന്നത്‌ സമ്പട്‌ ഘടനയിലാകെ അലയടിക്കും; എന്തെങ്കിലും ഒരു തൊഴിൽ കണ്ടെത്താൻ കഴിയാത്തവർ ഗ്രാമീണ മേഖലയിലേക്ക്‌ മടങ്ങാൻ നിർബന്ധിതരാകും.

പണംകൈമാറ്റം

വികസ്വരരാജ്യങ്ങളിലേക്ക്‌ പ്രവാസികളിൽ നിന്നുള്ള പണം വരവ്‌ 2009-ൽ ഏകദേശം 5 ശതമാനം മുതൽ 8 ശതമാനം വരെ കുറയുമെന്നാണ്‌ ലോകബാങ്ക്‌ പ്രതീക്ഷിക്കുന്നത്‌. മുമ്പ്‌ പണം കൈമാറ്റത്തിൽ 20 ശതമാനത്തോളം പ്രതിവർഷ വളർച്ച ഉണ്ടായിരുന്നതാണ്‌. വികസ്വര രാജ്യങ്ങൾക്ക്‌ അത്‌ സുപ്രധാന മൂലധനസ്രോതസ്സായിരുന്നു. ഉദാഹരണത്തിന്‌ വരുമാനം കുറഞ്ഞ രാജ്യങ്ങളിൽ അവ മൊത്തം സാമ്പത്തിക വരുമാനത്തിന്റെ ആറ്‌ ശതമാനത്തെ പ്രതിനിധീകരിക്കുന്നു. എന്തിനധികം, സാധാരണയായി ആഘാതങ്ങളെ ചെറുക്കാൻ പര്യാപ്തമായിരുന്നു പണം കൈമാറ്റം. അവ സ്വീകരിക്കുന്ന രാജ്യങ്ങളിൽ സാമ്പത്തിക പ്രതിസന്ധി ഘട്ടങ്ങളിൽ അവ വർധിക്കാറു പോലുമുണ്ട്‌. ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യത്തിന്റെ ആഗോള മാനങ്ങൾ കാരണം ഇപ്രാവശ്യം ഈ പണം വരവിന്റെ പ്രതിചാക്രിക പ്രതിഫലനം (Countercyclical effect) സംഭവിക്കാനിടയില്ല.

ഔദ്യോഗിക വികസന സഹായം

2008-ൽ ആഗോളതലത്തിൽ തന്നെ ഗണ്യമായി വർധിച്ച വിദേശ സഹായമായിരുന്നു പല ദരിദ്ര രാജ്യങ്ങളിലേക്കുമുള്ള മൂലധന പ്രവാഹത്തിന്റെ മുഖ്യ സ്രോതസ്സ്‌. എന്നാൽ ആഗോള സാമ്പത്തിക തകർച്ച പണം കടം കൊടുക്കുന്ന രാജ്യങ്ങളുടെ ബജറ്റിനെയും ബാധിച്ചതിനാൽ 71 അതിദരിദ്ര രാജ്യങ്ങൾക്കുള്ള ഔദ്യോഗിക വികസന സഹായം ഏകദേശം 25 സതമാനം കുറയുമെന്നാണ്‌ ഐഎംഎഫ്‌ പ്രതീക്ഷിക്കുന്നത്‌.

ധനവിപണികൾ

പ്രതിസന്ധി രൂപപ്പെട്ടതോടെ, സ്വകാര്യ പൊതു സ്രോതസ്സുകളിൽ നിന്നുള്ള വിദേശ വായ്പക്ക്‌ വേണ്ടി വികസ്വര രാജ്യങ്ങൾ കൂടുതൽ തുക ചെലവഴിക്കേണ്ടതായി വരും. ഇതിനകം തന്നെ വികസ്വര രാജ്യങ്ങൾക്കുള്ള വായ്പാ തുകയുടെ റിസ്ക്‌ പ്രീമിയം ഒരു ശതമാനത്തിന്റെ ... ഒന്നോളം വർധിച്ചിട്ടുണ്ട്‌. പല കാര്യങ്ങളിലും, ബാങ്കുകൾ തങ്ങളുടെ പണപരമായ കരുതലുകൾ കുറഞ്ഞതിനാൽ എല്ലാ ബാങ്കുകളിൽ നിന്നും വായ്പ ലഭ്യമല്ല; ഏറ്റവും വിശ്വസ്തരായ ഇടപാടുകാർക്ക്‌ മാത്രമേ ബാങ്കുകൾ വായ്പ അനുവദിക്കാറുള്ളു.

അന്താരാഷ്ട്ര വ്യാപാരം

ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയുടെ ഫലമായി വ്യാപാര വലിപ്പം 5 ശതമാനത്തിനും (ഐഏംഎഫ്‌ കണക്ക്‌ പ്രകാരം) 9 ശതമാനത്തിനും (ഡബ്ല്യുടിഒ കണക്ക്‌ പ്രകാരം) ഇടയ്ക്ക്‌ ഇടിയുമെന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌. അതോടൊപ്പം തന്നെ വികസ്വര രാജ്യഹ്ങ്ങളുടെ കയറ്റുമതി ഉൽപ്പന്നങ്ങളുടെ വിലകളും 2009-ൽ കുറയുമെന്ന്‌ കണക്കാക്കപ്പെടുന്നു. കയറ്റുമതി വിലകളിലെ വീഴ്ച വികസ്വര രാജ്യങ്ങൾക്കായിരിക്കും അധികം ഉണ്ടാകുന്നത്‌ എന്നാണ്‌ ഐഎംഎഫ്‌ പ്രതീക്ഷിക്കുന്നത്‌. വിദേശ നാണയത്തിനുള്ള തങ്ങളുടെ മുഖ്യഉറവിടമായി കയറ്റുമതിയെ ആശ്രയിക്കുന്ന സമ്പട്‌ ഘടനകൾക്ക്‌ ഇത്‌ പ്രത്യേകിച്ചും ദോഷകരമായിരിക്കും.

അന്താരാഷ്ട്ര മൂലധന പ്രവാഹം കുറയൽ, വായ്പാ വ്യവസ്ഥകൾ കർക്കശമാകൽ, പണം കൈമാറ്റം കുറയൽ, കയറ്റുമതി അവസരങ്ങൾ കുറയൽ എന്നീ വികസ്വര രാജ്യങ്ങളിൽ നിക്ഷേപം വെട്ടിക്കുറയ്ക്കപ്പെടുന്നതിനും വളർച്ചാ സാധ്യതകൾ കുറയുന്നതിനും ഇടവരുത്തുന്നു. നിക്ഷേപം വർധിപ്പിക്കുന്നതിന്‌ സമൂർത്തമായ നടപടികൾ സ്വീകരിക്കുന്നില്ലെങ്കിൽ, ഇത്‌ പ്രത്യേകിച്ചും ദരിദ്രരാഷ്ട്രങ്ങൾക്കുമേൽ, ആഗോള മാന്ദ്യത്തിന്റെ അലകൾ ഒടുങ്ങിക്കഴിഞ്ഞാലും, ദീർഘകാലം നിലനിൽക്കുന്ന പ്രതികൂല പ്രത്യാഘാതങ്ങൾക്ക്‌ ഇടവരുത്തും.

ഏതു മേഖലകളെയാണ്‌ രൂക്ഷമായി ബാധിച്ചതു?

പട്ടിണി വർധിച്ചുവരുന്നത്‌ ആഗോള പ്രതിഭാസമാണ്‌. വാസ്തവത്തിൽ, ലോകത്തിന്റെ എല്ലാ മേഖലകളെയും ഭക്ഷ്യ സുരക്ഷ ഇല്ലായ്മയിലെ വർധനവ്‌ ബാധിച്ചിരിക്കുകയാണ്‌.

- ലോകത്ത്‌ ഏറ്റവും അധികം ജനങ്ങൾ അധിവസിക്കുന്ന ഏഷ്യാ-പസഫിക്‌ മേഖലയിലാണ്‌ പട്ടിണി കിടക്കുന്ന ആളുകൾ ഏറെയുള്ളത്‌ (64.2 കോടി)
- ഉത്തരാഫ്രിക്കയിലും പൂർവ ആഫ്രിക്കയിലുമാണ്‌ വികസ്വര രാജ്യങ്ങളിൽ പട്ടിണി കിടക്കുന്നവർ ഏറ്റവും അധികം വർധിക്കുന്നത്‌ (+13.5%).
- ലാറ്റിനമേരിക്കയും കരീബിയയുമാണ്‌ അടുത്ത കാലത്തായി അഭിവൃദ്ധിപ്പെടുന്നതിന്റെ സൂചന കാണിക്കുന്ന, ഗണ്യമായ വർധനവ്‌ കാണിക്കുന്ന ഒരേയൊരു മേഖല (+12.8%).
- വികസിത രാജ്യങ്ങളിൽ പോലും, പോഷകാഹാര ദാരിദ്ര്യം വർധിച്ചുവരുന്ന ഒരു പ്രശ്നമാണ്‌.

പ്രതിസന്ധിയെ ദരിദ്രർ എങ്ങനെ നേരിടുന്നു?

വർധിച്ചുവരുന്ന തൊഴിലില്ലായ്മയേയും കുറയുന്ന കൂലിയേയും ചെയ്യുന്ന ജോലികൾക്ക്‌ ആവശ്യക്കാർ കുറയുന്നതിനെയും അഭിമുഖീകരിക്കുന്ന കുടുംബങ്ങൾ മറ്റു പ്രദേശങ്ങളിലേക്ക്‌ കുടിയേറ്റം നടത്തിയും കന്നുകാലികളെപ്പോലുള്ള ആസ്തികൾ വിറ്റഴിക്കൽ, പണം കടം വാങ്ങൽ അഥവാ പുതിയ തരം സാമ്പത്തിക പ്രവർത്തനങ്ങളിൽ ഏർപ്പെടൽ എന്നിവ കൊണ്ടാണ്‌ തങ്ങളുടെ വരുമാനം നിലനിർത്തുന്നത്‌. സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായാണ്‌ സ്ത്രീകൾ കൂടുതലായി തൊഴിൽ സേനയിൽ അണി ചേരുന്നത്‌ എന്നാണ്‌ സാർവദേശീയ അനുഭവം വ്യക്തമാക്കുന്നത്‌. അതേപോലെ തന്നെ കുട്ടികളും കൂലിവേല ചെയ്യാൻ നിർബന്ധിതരായിരിക്കുന്നു.

സർവോപരി, കുടുംബങ്ങൾ തങ്ങളുടെ ചെലവഴിക്കൽ രീതികളിൽ മാറ്റം വരുത്തുകയും ഭക്ഷ്യസാധനങ്ങളെയും മറ്റ്‌ അവശ്യവസ്തുക്കളെയും അപേക്ഷിച്ച്‌ ആഡംബര സാധനങ്ങൾക്കായി പണം ചെലവാക്കുന്നത്‌ കുറയ്ക്കുകയും ചെയ്തു. ഭക്ഷണത്തിനായി ചെലവാക്കുന്ന പണം തന്നെ ധാന്യങ്ങൾ പോലെയുള്ള താരതമ്യേന വില കുറഞ്ഞതും കലോറി അധികമുള്ളതും ഊർജദായകവുമായ ഭക്ഷണസാധനങ്ങൾ ഉപയോഗിക്കുന്നു; അതേസമയം, ഇറച്ചി, പാൽ ഉൽപ്പന്നങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിങ്ങനെയുള്ള പോഷകസമൃദ്ധവും പ്രോട്ടീനുകൾ അധികമുള്ളതുമായ വില കൂടിയ ഭക്ഷണസാധനങ്ങളെ ഒഴിവാക്കുകയും ചെയ്യുന്നു. അങ്ങനെ സ്വീകാര്യമായ സംവിധാനങ്ങൾ അനഭിലഷണീയവുമായ ഒത്തുതീർപ്പുകൾ അടങ്ങിയതായിരിക്കും. ഉദാഹരണത്തിന്‌ പണിയെടുക്കുന്ന ദരിദ്രരായ അമ്മമാർ സ്വന്തം ആരോഗ്യമോ കുട്ടികളുടെ ആരോഗ്യമോ നോക്കുന്നത്‌ താരതമ്യേന കുറയുന്നു; പ്രവാസം സമൂഹത്തിലെ പരസ്പര ബന്ധത്തെ ദുർബലമാക്കും; കുട്ടികളെ സ്കൂളിൽ അയക്കുന്നത്‌ ഒഴിവാക്കുന്നതു മൂലം ദീർഘകാലാടിസ്ഥാനത്തിലുള്ള മാനുഷിക മൂലധനം ഇല്ലാതാക്കുന്നു; ആസ്തികൾ വിറ്റഴിക്കുന്നത്‌ ഭൗതികവും ധനപരവുമായ വിഭവശേഖരം കുറയാൻ ഇടയാക്കുന്നു, അവ അനായാസം തിരിച്ചുപിടിക്കാനുമാവില്ല; പോഷക സമ്പന്നമായ ഭക്ഷണത്തിന്‌ പകരം പോഷകാംശം കുറഞ്ഞ ഭക്ഷണം കഴിക്കുന്നതും കുറച്ചുമാത്രം കഴിക്കുന്നതും പോഷക ദാരിദ്ര്യത്തിന്‌ ഇടയാക്കുന്നു; അത്‌ തൊഴിലാളികളുടെ ഉൽപ്പാദനക്ഷമതയെ ബാധിക്കുന്നു; കുട്ടികളുടെ ബുദ്ധിവളർച്ച കുറയാൻ ഇടയാക്കുന്നു.

പണം കൈമാറ്റം, കയറ്റുമതി, വിദേശ പ്രത്യക്ഷ നിക്ഷേപം എന്നിവയിലെ കുറവും സാമ്പത്തിക പ്രതിസന്ധിയുടെ മറ്റ്‌ പ്രത്യാഘാതങ്ങളും നേരിടുന്നതിന്‌ ജനങ്ങൾ സ്വീകരിക്കുന്ന നാനാമാർഗങ്ങളെ കുറിച്ച്‌ ലോക ഭക്ഷ്യപദ്ധതി (World Food Programme - WFP) നടത്തിയ പഠനത്തിൽ ചിത്രീകരിച്ചിട്ടുണ്ട്‌.

സ്വാഭാവികമായും ഏറ്റവുമധികം ദരിദ്രരായ കുടുംബങ്ങളെയാണ്‌ ബജറ്റ്‌ നിയന്ത്രണങ്ങൾ ഏറ്റവും അധികം പ്രതികൂലമായി ബാധിക്കുന്നത്‌. പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളിലെ ഭൂരഹിതരയെഉം പട്ടണങ്ങളിലെ ദരിദ്രരെയുമാണ്‌ ഈ പ്രതിസന്ധി ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്‌. അവർക്ക്‌ കൃഷിയെ ആശ്രയിച്ച്‌ നിലനിൽക്കാൻ കഴിയാത്തത്താണ്‌ അതിന്‌ കാരണം. പ്രതിസന്ധി ദോഷകരമായി ബാധിക്കുന്ന മറ്റൊരു വിഭാഗം സ്ത്രീകളുടെ നേതൃത്വത്തിലുള്ള കുടുംബങ്ങളാണ്‌; കുടുംബത്തിനുള്ളിലെ ജോലികൾ കാരണം (ഉദാ: കുട്ടികളെ വളർത്തൽ, വൃദ്ധരെ സംരക്ഷിക്കൽ, ഇന്ധനം ശേഖരിക്കൽ) വരുമാനം ഉണ്ടാക്കുന്ന ജോലികൾ ചെയ്യാൻ അവർക്ക്‌ അധികസമയം ലഭിക്കാറില്ല.

പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങൾ പട്ടണങ്ങളിലാണ്‌ ഏറ്റവും ശക്തമായിരിക്കുന്നതെങ്കിലും, ഗ്രാമപ്രദേശങ്ങളെയും അത്‌ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്‌. നഗരപ്രദേശങ്ങളിൽ നിന്ന്‌ തിരിച്ചുള്ള കുടിയേറ്റം ലഭ്യമായ തൊഴിലവസരങ്ങൾക്ക്‌ വേണ്ടിയുള്ള പിടിവലി ശക്തമാക്കുന്നു; കുടുംബങ്ങളുടെ പരിമിതമായ വരുമാനത്തെ പിന്നെയും കുറയ്ക്കുന്നു.

നയപരമായ മറുപടി എന്താണ്‌?

2006-2008-ലെ ഭക്ഷ്യ-ഇന്ധന പ്രതിസന്ധികളും അതേ തുടർന്നുവന്ന ധന-സാമ്പത്തിക തകർച്ചകളും ജനങ്ങളുടെ ഭക്ഷ്യസുരക്ഷയെ അപകടത്തിലാക്കിയിരിക്കുകയാണ്‌. ദുരിതം നിറഞ്ഞ ഈ സാഹചര്യം കൂടുതൽ വഷളാകാതിരിക്കാൻ ഈ ജനങ്ങൾക്ക്‌ അടിയന്തിര സഹായം എത്തിക്കേണ്ടതുണ്ട്‌.

എന്നാൽ, ഈ പ്രതിസന്ധി ഉണ്ടാകുന്നതിന്‌ മുമ്പുതന്നെ പോഷകാഹാര ദാരിദ്ര്യം അനുഭവിക്കുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയായിരുന്നു. അത്‌ വെളിപ്പെടുത്തുന്നത്‌ ഇപ്പോഴത്തെ ഭക്ഷ്യവ്യവസ്ഥിതിയുടെ ദൗർബല്യത്തെയാണ്‌. അതിൽ എത്രയും വേഗം ഘടനാപരമായ മാറ്റം വരുത്തേണ്ടതാണ്‌.

ഹ്രസ്വകാലത്തേക്ക്, സുരക്ഷാവലകളും സാമൂഹിക സംരക്ഷണ പരിപാടികളും ഏറ്റവും അത്യാവശ്യമായിട്ടുള്ളവര്‍ക്ക് ലഭ്യമാകത്തക്ക വിധം സൃഷ്ടിക്കേണ്ടതോ അഭിവൃദ്ധിപ്പെടുത്തേണ്ടതോ ഉണ്ട്. അതിനോടൊപ്പം തന്നെ, ചെറുകിട കര്‍ഷകര്‍ക്ക് ഉയര്‍ന്ന ഗുണനിലവാരമുള്ള വിത്തുകള്‍, രാസവളം, കാര്‍ഷികോപകരണങ്ങള്‍ എന്നിങ്ങനെയുള്ള ആവശ്യം വേണ്ട ഉല്‍പ്പാദനോപാധികളും സാങ്കേതിക വിദ്യയും ലഭ്യമാക്കണം. ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ അത് അവരെ പ്രാപ്തരാക്കും. ഇത് നഗരങ്ങളിലെയും നാട്ടിന്‍പുറങ്ങളിലെയും ദരിദ്രരായ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യസാധനങ്ങള്‍ ലഭ്യമാക്കും.

മധ്യ-ദീര്‍ഘകാലങ്ങളിലേക്ക്, പട്ടിണിയുടെ പ്രശ്നം പരിഹരിക്കുന്നതിനുള്ള ഘടനാപരമായ പരിഹാരം സ്ഥിതി ചെയ്യുന്നത് ഭക്ഷ്യകമ്മിയുള്ള വരുമാനം കുറഞ്ഞ രാജ്യങ്ങളില്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിലാണ്. ഈ രാജ്യങ്ങള്‍ക്ക് അവശ്യം വേണ്ട സാങ്കേതികവും ധനപരവുമായ സഹായങ്ങളും കാര്‍ഷിക മേഖലയിലെ ഉല്‍പ്പാദന വര്‍ധനവിന് ഉപകരിക്കുന്നതും പ്രതിസന്ധിയില്‍ നിന്ന് കര കയറുന്നതിന് പറ്റിയതുമായ നയപരമായ നിര്‍ദേശങ്ങളും നല്‍കേണ്ടതാണ്. ദൃഢവും ഫലപ്രദവുമായ നയങ്ങളും നിയന്ത്രണാധികാരമുള്ള സ്ഥാപന സംവിധാനങ്ങളും കാര്‍ഷിക മേഖലയില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കത്തക്ക വിധമുള്ള കാര്യക്ഷമമായ വിപണി പശ്ചാത്തല സൌകര്യങ്ങളുമാണ് പരമപ്രധാനം. ഭക്ഷ്യ-കാര്‍ഷിക ശാസ്ത്ര-സാങ്കേതിക വിദ്യകള്‍ക്കു വേണ്ട നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കേണ്ടത് ആവശ്യമാണ്. കരുത്തുറ്റ കാര്‍ഷിക വ്യവസ്ഥകളും ശക്തമായ ആഗോള ഭക്ഷ്യസുരക്ഷാ സംവിധാനങ്ങളും ഉണ്ടാകുന്നില്ലെങ്കില്‍, പല രാജ്യങ്ങള്‍ക്കും ആവശ്യത്തിന് അനുസരിച്ച് ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും തങ്ങള്‍ക്കാവശ്യമായ ഭക്ഷ്യസാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനും വേണ്ട വിദേശനാണയം കണ്ടെത്താനും ഏറെ പണിപ്പെടേണ്ടതായി വരും.
"കാര്യങ്ങള്‍ മുറ പോലെ നടക്കട്ടെ'' എന്ന സമീപനം പോഷകാഹാര ദാരിദ്ര്യം വേണ്ടത്ര കുറയ്ക്കാന്‍ പര്യാപ്തമായതല്ല. അവര്‍ക്ക് പട്ടിണിയില്‍ നിന്ന് കരകയറണമെന്നുണ്ടെങ്കില്‍, ജനങ്ങള്‍ക്ക് ആധുനിക ഉല്‍പ്പാദനോപാധികളും മറ്റ് വിഭവങ്ങളും ലഭ്യമാക്കേണ്ടതാണ് - മികച്ച ഗ്രാമീണ പശ്ചാത്തല സൌകര്യങ്ങള്‍, അന്താരാഷ്ട്ര, ദേശീയ, പ്രാദേശിക തലങ്ങളില്‍ വേണ്ടത്ര സ്ഥാപനങ്ങളുടെയും മികച്ച ഭരണനിര്‍വഹണത്തിന്റെയും സഹായം ആവശ്യമാണ്. "പുതിയ'' സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുന്നത് കഴിഞ്ഞകാല അനുഭവങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം; കൂടുതല്‍ സുതാര്യതയും വിശ്വാസ്യതയും ദരിദ്രരുടെ ശാക്തീകരണവും അവരെ ബാധിക്കുന്ന കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് അവരുടെ പങ്കാളിത്തവും ഉറപ്പാക്കേണ്ടതാണ്. ദേശീയ തലത്തില്‍ ഭക്ഷ്യാവകാശ നിര്‍വഹണത്തിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് രൂപം നല്‍കേണ്ടത് ഈ ദിശയിലുള്ള സുപ്രധാനമായ ഒരു ചുവടുവയ്പ്പാണ്.

കൃഷിയെ ഉള്‍പ്പെടുത്തല്‍

ലോക സുരക്ഷിതത്വത്തിനും സമാധാനത്തിനും ഭീഷണിയായ ആഗോള ഭക്ഷ്യപ്രതിസന്ധി ഭക്ഷ്യസുരക്ഷയെയും കൃഷിയെയും കാര്യപരിപാടിയിലെ മുഖ്യ ഇനമായി ഉള്‍പ്പെടുത്താന്‍ നയ ആവിഷ്കര്‍ത്താക്കളെ പ്രേരിപ്പിച്ചു. ലോക വിപണിയില്‍ ഭക്ഷ്യസാധന വിലകള്‍ ക്രമേണ കുറയാന്‍ തുടങ്ങിയതോടെയും ആഗോള ധന-സാമ്പത്തിക പ്രതിസന്ധികളുടെ പശ്ചാത്തലത്തിലും, തങ്ങളുടെ ജനങ്ങള്‍ക്ക് ഭക്ഷണം എത്തിച്ചുകൊടുക്കാന്‍ പാടുപെടുന്ന ദരിദ്രരാജ്യങ്ങളുടെ കഷ്ടപ്പാടുകളില്‍ നിന്നും ശ്രദ്ധ തിരിയാന്‍ ഇടയുണ്ട്. ആഗോള സാമ്പത്തിക മാന്ദ്യത്തെ കൈകാര്യം ചെയ്യുന്നതില്‍ ഏര്‍പ്പെടുന്നതിനോടൊപ്പം തന്നെ, നൂറു കോടിയിലേറെ വരുന്ന പട്ടിണി കിടക്കുന്ന ജനങ്ങളോടുള്ള ബാധ്യത അന്താരാഷ്ട്ര സമൂഹം മറക്കാന്‍ പാടില്ല.

സാമ്പത്തിക പ്രതിസന്ധി കാര്‍ഷിക രംഗത്തെ പൊതുനിക്ഷേപം ഗണ്യമായി കുറയുന്നതിന് ഇടയാക്കിയിരിക്കുന്നു. ദാരിദ്ര്യവും പട്ടിണിയും വിനാശകരമായി വര്‍ധിക്കുന്നതിന് ഇത് കാരണമായിരിക്കുകയാണ്. പ്രത്യേകിച്ചും ഈ കാലഘട്ടത്തില്‍ കൃഷിയെ സഹായിക്കുന്നത് ഒരു കാരണവശാലും കുറയ്ക്കാന്‍ പാടില്ലെന്ന് മാത്രമല്ല, നിശ്ചയമായും വര്‍ധിപ്പിക്കുകയാണ് വേണ്ടത് എന്നാണ് മുന്‍കാല അനുഭവങ്ങളും പ്രായോഗിക പഠനങ്ങളും നമ്മോട് പറയുന്നത്. വളര്‍ന്നുവരുന്ന കാര്‍ഷികേതര സമ്പദ് ഘടനയ്ക്കും ഫലപ്രദമായ സുരക്ഷാ സംവിധാനങ്ങള്‍ക്കും സാമൂഹിക സംരക്ഷണ പരിപാടികള്‍ക്കും ഒപ്പം ആരോഗ്യകരമായ കാര്‍ഷിക മേഖലയും ഉണ്ടെങ്കില്‍ മാത്രമേ, അന്താരാഷ്ട്ര ലക്ഷ്യങ്ങള്‍ക്കനുസരിച്ച് ഭക്ഷ്യ സുരക്ഷാ രാഹിത്യവും ദാരിദ്ര്യവും ഫലപ്രദമായും ശാശ്വതമായും നിര്‍മാര്‍ജ്ജനം ചെയ്യാന്‍ സാധിക്കുകയുള്ളു.
കടപ്പാട്: