Showing posts with label ഐ.ടി. Show all posts
Showing posts with label ഐ.ടി. Show all posts

09 February, 2015

മറ്റൊരു ഇന്റര്‍നെറ്റ് ലോകം സാധ്യമാണ്

ലോക സോഷ്യല്‍ ഫോറം ഓര്‍മ്മയില്‍ ഉണ്ടായിരിക്കുമല്ലോ? അത് ലോക സാമ്പത്തിക ഫോറത്തിന്റെ ഒരു ബദല്‍ രൂപമായിരുന്നു. ലോക സാമ്പത്തിക ഫോറമാകട്ടെ ആഗോളവത്കരണം സൃഷ്ടിക്കുന്ന സവിശേഷ സാഹചര്യങ്ങള്‍ മുതലാളിത്ത രാജ്യങ്ങള്‍ക്കും അവരുടെ വന്‍കിട കുത്തകകള്‍ക്കും അനുകൂലമായി തിരിച്ചുവിടാനുള്ള വന്‍ രാഷ്ട്രങ്ങളുടെ ഒരു കൂട്ടായ്മയാണ് അത്. ഇതിനോട് ചെറുത്തുനില്‍ക്കാനാണ് ബ്രസീലിന്റെയും മറ്റ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെയും നേതൃത്വത്തില്‍ ലോക സോഷ്യല്‍ ഫോറം രൂപപ്പെട്ടത്. ലോകമെമ്പാടും നിന്നുള്ള ആഗോളവത്കരണ വിരുദ്ധ സംഘടനകളുടെ ഒരു കൂട്ടായ്മയായിരുന്നു അത്. സാമ്പത്തിക നയങ്ങളെ മുന്‍നിര്‍ത്തി ലോകമെമ്പാടും ഉയര്‍ന്ന രണ്ട് വിരുദ്ധ ശക്തികളായി ഈ രണ്ട് സംഘങ്ങളേയും വിലയിരുത്താവുന്നതാണ്. ഈ ഏറ്റുമുട്ടല്‍ ഇന്റര്‍നെറ്റിന്റെ ലോകത്തേയ്ക്കും കൂടി വ്യാപിപ്പിക്കുകയാണെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് ലോകത്തെവിടെയും ഉയര്‍ന്നുവരുന്നത്.
രണ്ട് ഡസനിലധികം വരുന്ന പൗരസമൂഹ സംഘടനകള്‍ ചേര്‍ന്ന് ഇന്റര്‍നെറ്റ് സോഷ്യല്‍ ഫോറം രൂപവത്കരിച്ചിരിക്കുന്നതാണ് പുതിയ വാര്‍ത്ത. ലോക സോഷ്യല്‍ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ആവേശംകൊണ്ടും അതിന്റെ മാതൃകയിലുമാണ് ഇന്റര്‍നെറ്റ് സോഷ്യല്‍ ഫോറം വരുന്നത്. ഇന്റര്‍നെറ്റ് ഞങ്ങള്‍ക്ക് വേണം (കിലേൃില േംല ംമി)േ എന്നാണതിന്റെ മുദ്രാവാക്യം. ഇത് ലോക സോഷ്യല്‍ ഫോറത്തിന്റെ മറ്റൊരു ലോകം സാധ്യമാണ് (അിീവേലൃ ംീൃഹറ ശ െുീശൈയഹല) എന്ന മുദ്രാവാക്യത്തിന്റെ സൈബര്‍ ലോകത്തെ തുടര്‍ച്ചയാണ്. സോഷ്യല്‍ ഫോറവും സാമ്പത്തിക ഫോറവും തമ്മിലുള്ള വൈരുദ്ധ്യം ഇവിടെയും ആവര്‍ത്തിക്കുന്നുണ്ട്. സാമ്പത്തിക ഫോറത്തിന്റെ നേതൃത്വത്തിലാണ് നെറ്റ് മുണ്ട്യാല്‍ ഇനിഷ്യേറ്റീവ് രൂപപ്പെട്ടത്. വിശാലവും തുറന്നതുമായ നയസമീപനങ്ങളെക്കുറിച്ച് ഏറെ പ്രസംഗിച്ചുവെങ്കിലും നെറ്റ് മുണ്ട്യാല്‍ ഇനിഷ്യേറ്റീവ് അടിസ്ഥാനപരമായി ലോക സാമ്പത്തിക ഫോറത്തിന്റെ അനുബന്ധം മാത്രമായിരുന്നു. മുതലാളിത്തത്തിന്റെ മേച്ചില്‍പുറങ്ങളില്‍ ദരിദ്രന്റെ കുഞ്ഞാടുകള്‍ക്ക് സ്വാതന്ത്ര്യം മിഥ്യയായിരിക്കും എന്ന തത്വം ഇവിടെയും ബാധകമാണ്. അതുകൊണ്ട് ഇന്റര്‍നെറ്റ് സോഷ്യല്‍ ഫോറം കുത്തകവത്കരണത്തിനും കേന്ദ്രീകരണത്തിനും എതിരായ ഒരു നിലപാട് എടുക്കുന്നു. അത് താഴെനിന്ന് രൂപപ്പെടുത്താവുന്ന ഒരു പരിപ്രേക്ഷ്യത്തിനായി ശ്രമിക്കുന്നു.
ഇക്കൊല്ലം മാര്‍ച്ച് 24 മുതല്‍ 28വരെയാണ് ടുണീഷ്യയുടെ തലസ്ഥാനമായ ടുണീസില്‍വച്ച് ലോക സോഷ്യല്‍ഫോറം ചേരുന്നത്. അവിടെയായിരിക്കും ഇന്റര്‍നെറ്റ് സോഷ്യല്‍ഫോറം ഔപചാരികമായി നിലവില്‍ വരിക. ഈ വര്‍ഷം അവസാനമോ അടുത്തവര്‍ഷം ആദ്യമോ ഇതിന്റെ ആദ്യസമ്മേളനം ചേരാന്‍ കഴിയുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു.
സൈബര്‍ ലോകത്തിന്റെ ആധിപത്യം നേടാന്‍ വന്‍കിട കമ്പനികള്‍ മത്സരിക്കുകയാണ്. അവയൊക്കെത്തന്നെ സാമ്രാജ്യത്വ രാജ്യങ്ങളില്‍ നിന്നുള്ളവയാണ്. മുതലാളിത്തത്തിന്റെ സാമ്പത്തിക താല്‍പര്യങ്ങളാണവയെ നയിക്കുന്നത്. അത് കേവലം സാമ്പത്തികമായ ആധിപത്യം മാത്രമല്ല സാമ്രാജ്യത്വ അധിനിവേശത്തിന്റെ താല്‍പര്യങ്ങള്‍കൂടി അടങ്ങിയതാണെന്ന് വിക്കിലീക്‌സ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. പൗരന്മാരുടെ രഹസ്യ ജീവിതത്തിലേക്ക് സ്ഥിരമായി ഒളിഞ്ഞുനോക്കാന്‍ നിരന്തര ചാരക്കണ്ണുകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഭരണകൂടത്തിന്റെ വലിയേട്ടന്‍ (ആശഴ യൃീവേലൃ) സ്വഭാവത്തെക്കുറിച്ച് എഴുതിയത് ജോര്‍ജ് ഓര്‍വെല്‍ ആയിരുന്നു. ഓര്‍വെല്‍ കമ്യൂണിസത്തേയും സോവിയറ്റ് യൂണിയനേയും ആക്ഷേപിക്കാനാണ് ഈ സംജ്ഞ രൂപപ്പെടുത്തിയത്. എന്നാല്‍ യഥാര്‍ഥത്തില്‍ ഈ ഒളിഞ്ഞുനോട്ടം നടത്തിക്കൊണ്ടിരുന്നത് മുതലാളിത്തമാണെന്ന്, അതില്‍തന്നെ വിശേഷിച്ചും അമേരിക്കയാണെന്ന്, എഡ്‌വേഡ് സ്‌നോഡന്‍ സംഭവം ലോകത്തിന് വെളിവാക്കുന്നു. ലോകമെമ്പാടുമുള്ള പൗരസമൂഹത്തിന്റെ രഹസ്യജീവിതം അമേരിക്കന്‍ ഭരണകൂടത്തിന്റെ കണ്‍മുന്നില്‍ അനാവൃതമാക്കിക്കൊടുത്തത് സൈബര്‍ ലോകത്തെ വന്‍കിട കമ്പനികളായിരുന്നു. ഈ കമ്പനികള്‍ ഇപ്പോഴും ഇന്റര്‍നെറ്റിന്റെ ഭാവിക്കുവേണ്ടിയുള്ള തങ്ങളുടെ സംവാദങ്ങള്‍ രൂപപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇവര്‍ മറന്നുപോകുന്നത് സൈബര്‍ ആകാശത്തിന്റെ ഭൂരിഭാഗത്തിനും അവകാശമുള്ള സാധാരണ മനുഷ്യന്റെ ജീവിതങ്ങളെയാണ്. അവര്‍ വര്‍ഗ വിഭജനംപോലെ ഒരു ഡിജിറ്റല്‍ വിഭജനവും രൂപപ്പെടുത്തുന്നു. അതുകൊണ്ടാണ് ഇന്റര്‍നെറ്റ് സോഷ്യല്‍ ഫോറത്തിന്റെ ഘടക സംഘടനകളില്‍ പ്രമുഖരായ ജസ്റ്റ്‌നെറ്റ് കൊലീഷ്യന്റെ സഹ കണ്‍വീനര്‍ ആയ നോര്‍ബര്‍ട്ട് ബോളോ, ''ദരിദ്രന്റെ ശബ്ദം അധികാരത്തിന്റെ ഇടനാഴികളില്‍ അമര്‍ന്നുപോകാതിരിക്കാനാണ്'', ഇന്റര്‍നെറ്റ് സോഷ്യല്‍ േഫാറം രൂപപ്പെടുത്തുന്നത് എന്ന് പ്രഖ്യാപിച്ചത്.
ജസ്റ്റ്‌നെറ്റ് കൊലീഷ്യനെ കൂടാതെ, അമേരിക്ക, അറബ് രാജ്യങ്ങള്‍, ഫ്രാന്‍സ്, തുര്‍ക്കി തുടങ്ങിയ വിവിധ രാജ്യങ്ങളിലുള്ള പൗരസമൂഹ സംഘടനകളാണ് ഇന്റര്‍നെറ്റ് സോഷ്യല്‍ ഫോറത്തില്‍ അംഗങ്ങളായിട്ടുള്ളത്. ഇന്ത്യയില്‍നിന്ന് അഖിലേന്ത്യാ ജനകീയ ശാസ്ത്രശൃംഖല (അഹഹ കിറശമ ജലീുഹല' െടരശലിരല ചലംേീൃസഅകജടച), നോളജ് കോമണ്‍സ് തുടങ്ങിയ വിവിധ സംഘടനകള്‍ ഈ കൂട്ടായ്മയില്‍ പങ്ക് ചേര്‍ന്നിട്ടുണ്ട്. അമേരിക്കയില്‍നിന്ന് ഫോറം ഓണ്‍ കമ്യൂണിക്കേഷന്‍ ഫോര്‍ ഇന്റഗ്രേഷന്‍ ഓഫ് ഔവര്‍ അമേരിക്കാസും, അറബ്‌ലോകത്തുനിന്ന് അറബ് എന്‍ജിഒ നെറ്റ്‌വര്‍ക്ക് ഫോര്‍ ഡെവലപ്‌മെന്റും പുതിയ കൂട്ടായ്മയില്‍ അംഗങ്ങളാണ്.
സൈബര്‍ ലോകം കൂട്ടായ്മയുടെയും പങ്കുചേരലിന്റെയും പങ്കുവയ്ക്കലിന്റെയും ഒക്കെയുള്ള ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. അച്ചടിയുടെയും ടെലിവിഷന്റെയും പരിമിതി അവയുടെ നടത്തിപ്പ് തലപ്പത്ത് പത്രാധിപരുടെയോ മാനേജരുടെയോ അധികാരദണ്ഡ് ഉണ്ടായിരിക്കും എന്നതാണ്. എന്നാല്‍ ഇന്റര്‍നെറ്റ് ഈ അധികാര ദണ്ഡിനെ അപ്രസക്തമാക്കുന്നു. ഓരോ പൗരനും അയാളുടെ അഭിപ്രായങ്ങള്‍ ലോകത്തോട് നേരിട്ട് പങ്കുവയ്ക്കാന്‍ അത് സഹായിക്കുന്നു. അതിന്റെ ഏറ്റവും ജനപ്രിയ രൂപമാണ് നവ മാധ്യമങ്ങള്‍. എന്നാല്‍ ഇന്റര്‍നെറ്റിന്റെ കുത്തകവല്‍ക്കരണം സാധാരണക്കാരന് അത് അപ്രാപ്യമാക്കുന്നു. അത് അതില്‍തന്നെ ഉള്ളടങ്ങിയിരിക്കുന്ന ജനാധിപത്യത്തെ ചോര്‍ത്തിക്കളയുന്നു. അതുകൊണ്ട് ജനാധിപത്യത്തിന്റേയും സാമൂഹ്യ നീതിയുടെയും മനുഷ്യാവകാശത്തിന്റെയും ഒരാശയം ഇന്റര്‍നെറ്റിന്റെ ലോകത്ത് സാധ്യമാക്കാനാണ് ഇന്റര്‍നെറ്റ് സോഷ്യല്‍ഫോറം ശ്രമിക്കുന്നത്. അങ്ങനെയാണ് അത് മറ്റൊരു ലോകം സാധ്യമാണ് എന്ന മുദ്രാവാക്യത്തിന്റെ തുടര്‍ച്ചയാകുന്നത്. ഒപ്പം അത് പങ്കാളിത്ത നയങ്ങള്‍ക്കുവേണ്ടി നിലകൊള്ളുകയും സാമൂഹ്യ മാധ്യമങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വിശാലമായ അര്‍ഥത്തില്‍ അത് ഒരു ജനകീയ ഇന്റര്‍നെറ്റ് മാനിഫെസ്‌റ്റോ രൂപപ്പെടുത്താനുള്ള പരിശ്രമത്തിലാണ്.
ഇക്കൊല്ലത്തിന് മറ്റൊരു സവിശേഷത കൂടിയുണ്ട്.
വിവരലഭ്യ സമൂഹത്തിനായുള്ള ലോക ഉച്ചകോടി നടന്നിട്ട് പത്തുവര്‍ഷം തികയുകയാണിപ്പോള്‍. അതിന്റെ പത്താംവാര്‍ഷികം ഇക്കൊല്ലം ന്യൂയോര്‍ക്കില്‍ നടക്കും. കഴിഞ്ഞ പത്തുകൊല്ലം സൈബര്‍ ലോകത്തുനടന്ന സംഘര്‍ഷങ്ങള്‍ ഈ സമ്മേളനത്തിന്റെ വിശകലനങ്ങളില്‍ വരാതിരിക്കില്ല. ബിസിനസ് ഗ്രൂപ്പുകള്‍ക്കൊപ്പംതന്നെ പൗരസമൂഹ സംഘടനകളും സാങ്കേതിക സംഘടനകളും ഇന്റര്‍നെറ്റില്‍ ഇടപെട്ടുകൊണ്ടിരുന്ന പത്തുവര്‍ഷമാണ് കഴിഞ്ഞുപോയത്. ഈ മേഖലയില്‍ ഉയര്‍ന്നുവരുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ ദരിദ്രര്‍ക്ക് ഒരു വലിയ ആശ്രയമായി മാറാന്‍ ഇന്റര്‍നെറ്റ് സോഷ്യല്‍ഫോറത്തിന് കഴിയാതിരിക്കില്ല.

** ജോജി കൂട്ടുമ്മേല്‍

06 June, 2009

പുണരുക നാമീ തത്വശാസ്ത്രത്തെ

പുണരുക നാമീ തത്വശാസ്ത്രത്തെ
“ക്ഷാമകാലം കമ്പനികള്‍ ആള്‍ ശേഷിയും കൂലിയും മിനുസപ്പെടുത്തുന്നു.“ ബിസിനസ് ലൈന്‍ പത്രം പ്രസിദ്ധീകരിച്ച വാര്‍ത്തകളിലൊ ന്നാണിത്. കമ്പനികള്‍ ഒന്നൊന്നായി വേതനച്ചിലവ് വെട്ടിക്കുറക്കാന്‍ തന്ത്രം മെനയുന്നതിന്റെ കഥ തുടര്‍ന്നു പറയുന്നു. ഐ.ടി.കമ്പനികളില്‍ മൊത്തം ചിലവിന്റെ 60 ശതമാനവും മാനവവിഭവവുമായി ബന്ധപ്പെട്ടതാണത്രെ. ഇതില്‍ അസ്ഥിരവേതനച്ചിലവിലാണ് കത്തിവീഴുന്നത്.വയസ്സന്‍ പടയാണാദ്യം പുറത്തു പോകുക. നവാഗതര്‍ക്കു കുറഞ്ഞ കൂലി മതിയാവും.-പറയുന്നത് കരിയര്‍ നെറ്റ് ടെക്നോളജീസ് ഡയറക്ടര്‍ റിഷി ദാസ്. ജീവനക്കാരെ പുറന്തള്ളാന്‍ നവീന രീതികളൂണ്ട്. ഒന്നുകില്‍ കുറഞ്ഞ വേതനം പറ്റുക ; അല്ലെങ്കില്‍ പുറത്തു കടക്കുക.” - ഇതായിരിക്കും ഉപദേശം.എന്നാല്‍ ഓരോ കമ്പനിക്കും തനതു രീതികളുണ്ടെന്ന് “മൈന്‍ട്രീ” എന്ന സ്ഥാപനം തെളിയിക്കുന്നു. വേതനം വെട്ടിക്കുറക്കുകയോ, പിരിച്ചു വിടുകയോ ചെയ്യും മുമ്പ് മൂന്നു ഘട്ടങ്ങളുണ്ടാവും : ആദ്യം ഉത്പാദനക്ഷമത മുന്‍നിര്‍ ത്തിയുള്ള ചില നടപടികള്‍ ; രണ്ടാമത് കാര്യക്ഷമത കണക്കാക്കി ശമ്പളത്തില്‍ ചില ക്രമീകരണങ്ങള്‍”; മൂന്നാമത് ഭാവി ഇന്‍ക്രിമെന്റുകള്‍ തടഞ്ഞുവെക്കല്‍.ഇന്ത്യയില്‍ മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സി, ടെക്നോളജി സര്‍വ്വിസ്, ഔട്ട് സോഴ്സിങ്ങ് എന്നിവ കൈകാര്യം ചെയ്യുന്ന ആക്സെന്റര്‍ കമ്പനി തൊഴിലാളികള്‍ എന്നേ അധികജോലിയാരംഭിച്ചു കഴിഞ്ഞു ! ഉത്പാദനക്ഷമത നിലവാരം കൂട്ടാന്‍.എഛ്.സി.എല്‍ ടെക്നോളജീസ് അതിലും മുമ്പേ പറന്ന പക്ഷിയാണ്. 2006 ഒക്ടോബര്‍ മുതല്‍ അവരുടെ ജീവനക്കാര്‍ അരമണിക്കൂര്‍ ഭക്ഷണസമയമുള്‍പ്പെടെ 9 മണിക്കൂര്‍ ജോലി ചെയ്യുന്നു.റോയല്‍ ബാങ്ക് ഓഫ് സ്കോട്ട്‌ലണ്ട് ചെലവു ചുരുക്കാന്‍ ആഗോളതലത്തില്‍ 2700 പേരെ പിരിച്ചു വിട്ടു. 2007 ഒക്ടോബറില്‍ എ.ബി.എന്‍ ആമ്രോയെ ഏറ്റെടുത്തതോടെ ഇന്ത്യയിലെ ഏറ്റവും വലിയ വിദേശ ബാങ്കാണ് ആര്‍.ബി.എസ്. 21 നഗരങ്ങളിലായി 28 ശാഖകള്‍; 9500 ജീവനക്കാരും.ഒരിക്കലും ഉറങ്ങാത്ത’സിറ്റി ബാങ്ക് 52000 പേരെ 2008 നവംബറില്‍ തന്നെ പുറന്തള്ളി.7136 കോടി രൂപയുടെ അഴിമതി പുറത്തു പറയും മുമ്പുതന്നെ സത്യം കംപ്യൂട്ടേഴ്സ് വേതനച്ചിലവിനെപ്പറ്റി വ്യാകുലപ്പെട്ടു തുടങ്ങിയിരുന്നു. അമേരിക്കയിലും, യൂറോപ്പിലുമുള്ള നിരക്കിലും എത്രയോ കുറഞ്ഞ വേതനമാണ് ഇന്ത്യയിലെന്നിരിക്കിലും 01.12.2008ന് സത്യം 40 പേരെ പിരിച്ചുവിട്ടു. മറ്റൊരു 40 പേര്‍ക്ക് പിങ്ക് സ്ളിപ്പ് നല്‍കുകയും ചെയ്തു.- യാത്രാ ബില്ലില്‍ തിരിമറിയാരോപിച്ച്.അമേരിക്കയില്‍ 2009 ജനുവരി ആദ്യവാരം വരെ 18.7 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായി. ദിവസം 14000 പേര്‍ക്കുവീതം ജോലി നഷ്ടപ്പെടുന്നുവെന്നാണ് വാര്‍ത്ത. പലര്‍ക്കുമിപ്പോള്‍ പാര്‍ട്ട് ടൈം ജോലിയാണുള്ളത്.കോര്‍പ്പറേറ്റ് സാമൂഹ്യ നിരുത്തരവാദിത്വം.പിരിച്ചുവിടല്‍ ഇന്നൊരു വാര്‍ത്തയല്ലാതായിരിക്കുന്നു. യാതൊരു ഗത്യന്തരവുമില്ലാതെ വരുമ്പോള്‍ മാത്രം, അവസാന നടപടിയെന്ന നിലയില്‍ സ്വീകരിക്കേണ്ട കാര്യം ആദ്യമേ അവലംബിക്കുന്നു !കമ്പനിക്കു നഷ്ടമുണ്ടായിട്ടല്ല ; ലാഭം കുറഞ്ഞിട്ടല്ല ; ലാഭത്തോത് അല്‍പം കുറഞ്ഞുവെന്നു കാണുന്ന നിമിഷം തൊഴിലാളികളെ പുറന്തള്ളുകയാണ്.ഹയര്‍ ആന്റ് ഫയര്‍ എന്ന പ്രയോഗത്തിന് ഇത്ര ക്രൂരമായ അര്‍ത്ഥതലങ്ങളൂണ്ടെന്ന് നാം സ്വപ്നത്തില്‍ പോലും കരുതിയി രുന്നില്ല.കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്വത്തെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാലിത് കോര്‍പ്പറേറ്റ് സാമൂഹ്യ നിരുത്തരവാദിത്വത്തിന്റെ കാലമാണ്. (CORPORATE SOCIAL IRRESPONSIBILITY) എത്ര ലാഘവബുദ്ധിയോടെയാണ് ജെറ്റ് എയര്‍വേയ്സ് ഉടമ ഗോയല്‍ എയര്‍ ഹോസ്റ്റസ്സുമാരെ പിരിച്ചുവിട്ടത് ? പരിദേവനം കേട്ട് ഗോയല്‍ മുതലാളിയുടെ കരളലിഞ്ഞുവെന്ന് നാം കരുതിയെങ്കില്‍ തെറ്റി. വേതനം വെട്ടിക്കുറച്ചു.പലപ്പോഴും ആഗോളമാന്ദ്യം ഒരു മറയാണ്. മറ്റു അഭ്യന്തരകുഴപ്പങ്ങളോ, കുംഭകോണമോ ആയിരിക്കും യഥാര്‍ത്ഥ കാരണം.ലോകം കണ്ടതില്‍വെച്ചേററവും വലിയ ജീവകാരുണ്യപ്രവര്‍ത്തകനായി വേഷം മാറിയ മൈക്രോസോഫ്റ്റ് ഉടമ ബില്‍ ഗേറ്റ്സ് പോലും പതിനായിരങ്ങളെ പിരിച്ചുവിട്ടുകഴിഞ്ഞു.ആരാണ് തൊഴിലാളി ?അമേരിക്കയില്‍ തൊഴിലില്ലായ്മാ നിരക്ക് 8.1 ശതമാനം കവിഞ്ഞു. 2007ല്‍ ഇത് 4.4 ശതമാനമായിരുന്നു. ഫ്രാന്‍സില്‍ തൊഴി ലില്ലായ്മ 8.2 ശതമാനമായി ഉയ ര്‍ന്നു. ജര്‍മ്മനിയില്‍ 7.1 ശതമാ നം. ഐ.എല്‍.ഒ ഒക്ടോബര്‍ 2007ല്‍ പുറത്തുവിട്ട കണക്കാണിത്.സ്വീഡിഷ് നഗരമായ ട്രോള്‍ ഹാട്ടണ്‍ ഒരു വാഹന നഗരമാണ്. ഡെട്രോയിറ്റിന്റെ സ്വീഡിഷ് പതിപ്പ്. അവിടെ ജനറല്‍ മോട്ടോഴ്സിന്റെയും, ഫോര്‍ഡിന്റെയും ഉടമസ്ഥതയിലൂള്ള സാബ് വോള്‍വോ കമ്പനികള്‍ നഷ്ടത്തിലായി. 62000 പേര്‍ക്ക് പണിപോയി. തൊഴിലില്ലായ്മ 6 ശതമാനത്തിലേക്ക് കുതിച്ചു.ആഗോളവല്‍ക്കരണവും നവലിബറലിസവും സ്ഥിരജോലികള്‍ക്കെതിരാണ്. പുറംപണിയും, താല്‍കാലിക ജോലിയും അവരുടെ ഇഷ്ടസങ്കേതങ്ങളാണ്. സംഘടിത തൊഴില്‍ മേഖലയും സംഘടിത തൊഴിലാളികളും അവര്‍ക്ക് ചതുര്‍ത്ഥിയായിരുന്നു.മുതലാളിമാരുടെ ലാഭത്തില്‍ നേരിയ കുറവ് ദര്‍ശിച്ചു. തൊഴിലാളിക്കു പണിയില്ലാതായി. വരുമാനമില്ലാതായി. ജീവിതമില്ലാതായി.അപ്പോള്‍ ആരാണ് തൊഴിലാളി ?മുതലാളിക്ക് ലാഭമുള്ളിടത്തോളം മാത്രം പണിയുള്ളവനും പണിയുള്ളിടത്തോളം മാത്രം ജീവിതമുള്ളവനും.ഈ നിര്‍വ്വചനം വളരെ പഴഞ്ചനാണ്. പക്ഷെ നമുക്കു വിശ്വസിക്കാന്‍ മടിയായിരുന്നു. നമുക്കെന്നല്ല, ആര്‍ക്കും. ഐ.ടി മേഖലയിലെ ജോലിക്കാര്‍ക്ക് ട്രേഡ് യൂണിയന്‍ വെറുക്കപ്പെട്ട, വിലക്കപ്പെട്ട, കനിയായിരുന്നു. ട്രേഡ് യൂണിയനുകളെയും മുദ്രാവാക്യങ്ങളെയും സമരങ്ങളെയും അവര്‍ വെറുത്തു. രാഷ്ട്രീയമെന്നാല്‍ അവര്‍ക്കു പുച്ഛമായിരുന്നു. അവര്‍ക്കു മാത്രമല്ല, ഉയര്‍ന്ന ശമ്പളം പറ്റുന്ന നമ്മുടെ മക്കള്‍ക്കുപോലും.ജെറ്റ് എയര്‍വെയ്സിലെ സുന്ദരിക്കുട്ടികള്‍ വാഹനം കാത്ത് വെയിലത്തു നില്‍ക്കുമ്പോഴാണ് മേലില്‍ വണ്ടി വരില്ലായെന്നറിഞ്ഞത്.ഒരു നിമിഷമവര്‍ തൊഴിലാളിയൂണിയനെ കുറിച്ചോര്‍ത്തുപോയി. ഒരു മിന്നല്‍ പിണര്‍ പോലെ.അതെ, തൊഴിലാളിയൂണിയനുകളെ കള്ളനാണയങ്ങളെന്നു വിളിച്ചാക്ഷേപിച്ചവര്‍ക്കാണ് തെറ്റു പറ്റിയത്.തൊഴിലാളിയുടെ തത്വശാസ്ത്രം.മനുഷ്യവിഭവം വാങ്ങാനും വില്‍ക്കാനുമുള്ള വെറുമൊരു ചരക്കല്ല. ജീവനില്ലാത്ത ഉത്പാദനഘടകമല്ല. അദ്ധ്വാനശക്തിയുടെ ഉറവിടം മനുഷ്യനാണ്. അല്ലാ, മനുഷ്യജീവിതങ്ങളാണ്. രക്തവും മാംസവും വികാരങ്ങളുമുള്ള മനുഷ്യര്‍. അദ്ധ്വാനം വില്‍ക്കുന്ന വരുടെ കൂട്ടായ്മയാണ് ട്രേഡ് യൂണിയന്‍.ജീവിക്കാനുള്ള വേതനവും സേവനവ്യവസ്ഥകളും വേണമെന്നേ ട്രേഡ് യൂണിയന്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നുള്ളു. അന്തസ്സായി അദ്ധ്വാനിക്കാന്‍ തയ്യാറാണ്. ഉത്പാദനത്തില്‍ അര്‍ഹമായ വിഹിതമില്ലെങ്കിലും മാന്യമായി ജീവിക്കാന്‍ കഴിയണം. അതു പറഞ്ഞതിനാണ് മുതലാളിമാരും അവരുടെ പത്രമാദ്ധ്യമങ്ങളും ഏജന്റുമാരും ട്രേഡ് യൂണിയനുകളെ വെറുത്തത്; വെറുക്കാന്‍ പഠിപ്പിച്ചത്; ശത്രുക്കളായി മുദ്രയടിച്ചത്. വികസന വിരോധികളായി ചിത്രീകരിച്ചത്.മുതലാളിയുടെ പെട്ടിയും കീശയും നിറയെ ലാഭം കിട്ടിയപ്പോള്‍ തൊഴിലാളിക്ക് അല്‍പം ശമ്പളം നല്‍കി. ലാഭനിരക്ക് കുറഞ്ഞപ്പോള്‍ തൊഴിലാളിയെ കൈവിടുന്നു.ഒരു ട്രേഡ് യൂണിയനുണ്ടായിരുന്നെങ്കില്‍ ? ഒരു സേവന വേതനക്കരാര്‍ ഉണ്ടായിരുന്നെങ്കില്‍ ?ഒരു നിയമന ഉത്തരവ് കൈയ്യിലുണ്ടായിരുന്നെങ്കില്‍?-പുറന്തള്ളപ്പെടുന്നവന്റെ വിലാപമാണ്.തൊഴിലാളിക്ക് വേലയും കൂലിയും ജീവിതവും അന്തസ്സും വേണമെന്നു പറയാന്‍ ലോകത്തില്‍ ഓരേയൊരു തത്വശാസ്ത്രമേ ഉണ്ടായിട്ടുള്ളു.ആ തത്വശാസ്ത്രത്തെ നാം മാറോടണക്കുക.
കെ വി ജോര്‍ജ്ജ് കടപ്പാട്: ബാങ്ക് വര്‍ക്കേഴ്സ് ഫോറം