04 January, 2011

ജനിതകവിള: എസ്‌.ആര്‍.പിക്ക്‌ പിന്തുണയേറുന്നു

തിരുവനന്തപുരം: സി.പി.എമ്മിന്റെ മൂന്നാമത് രാജ്യാന്തര കേരള പഠന കോണ്ഗ്രസ് ജനിതകവിളകളെ അന്ധമായി എതിര്ക്കേണ്ടതില്ലെന്ന പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന് പിള്ളയുടെ പ്രസ്താവനയില് മുങ്ങി. എസ്.ആര്.പിയുടെ നിലപാടിനെതിരേ സി.പി.ഐ. ശക്തമായി രംഗത്തെത്തിയെങ്കിലും സി.പി.എമ്മില് കൂടുതല് നേതാക്കള് അദ്ദേഹത്തിനു പിന്തുണയുമായെത്തി. പഠന കോണ്ഗ്രസിലെ പ്രധാന ചര്ച്ചാവിഷയം 'ജനിതകമാറ്റം വരുത്തിയ കാര്ഷികവിളകള്' ആയി മാറി.

പ്രബന്ധങ്ങള് അവതരിപ്പിക്കാനെത്തിയ ശാസ്ത്രജ്ഞരുടെ പിന്തുണയും എസ്.ആര്.പിക്കു ലഭിച്ചു. പഠന കോണ്ഗ്രസിനു പുറത്തുനിന്നാണെങ്കിലും കേന്ദ്ര കൃഷി സഹമന്ത്രി പ്രഫ. കെ.വി. തോമസും ഫോര്വേഡ് ബ്ലോക്കും എസ്.ആര്.പിക്കു പിന്തുണയുമായെത്തി. ജനിതക സാങ്കേതികവിദ്യയെ പാടേ തള്ളുകയോ അപ്പാടെ സ്വീകരിക്കുകയോ വേണ്ടെന്നാണു സി.പി.എം. നിലപാടെന്നു മന്ത്രി തോമസ് ഐസക് പത്രസമ്മേളനത്തില് പറഞ്ഞു. ജനിതക വിത്തുകള് സൃഷ്ടിക്കാവുന്ന ആരോഗ്യപ്രശ്നങ്ങള്, ജൈവവൈവിധ്യത്തിനും പരിസ്ഥിതിക്കും ഉണ്ടാക്കാവുന്ന ആഘാതങ്ങള്, ഉടമസ്ഥത എന്നീ കാര്യങ്ങള് ഓരോ വിത്തിനത്തിന്റെയും കാര്യത്തില് പ്രത്യേകം പരിശോധിച്ചുവേണം അനുമതിക്കാര്യം തീരുമാനിക്കാനെന്ന് അദ്ദേഹം പറഞ്ഞു.

ജൈവ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി കേരളത്തിലെ കൃഷിയെ ശാസ്ത്രീയമായി വികസിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നു മന്ത്രി എളമരം കരീം പറഞ്ഞു. ശാസ്ത്രത്തെ നിഷേധിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അന്ധമായി സ്വീകരിക്കുന്നതും അന്ധമായി എതിര്ക്കുന്നതും ശരിയല്ലെന്ന് സി.പി.എം. സംസ്ഥാന സമിതിയംഗം പി. രാജീവ് എം.പി പറഞ്ഞു. പരിസ്ഥിതി, ആരോഗ്യ പഠനങ്ങള് നടത്തിവേണം തീരുമാനമെടുക്കേണ്ടത്. ഉല്പന്നങ്ങളുടെ കുത്തകവത്കരണം ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജനിതക സാങ്കേതിക കണ്ടുപിടിത്തത്തെ നാടിനും സമൂഹത്തിനും കൃഷിക്കും പ്രയോജനപ്പെടുത്തേണ്ടത് എങ്ങനെയെന്ന് ആലോചിക്കുന്നതിനു പകരം ഇതിനെ മാധ്യമങ്ങള് മറ്റൊരു തലത്തിലേക്കു കൊണ്ടുപോകുകയാണെന്ന് സി.പി.എം. സംസ്ഥാന സമിതിയംഗം എം.വി. ജയരാജന് പറഞ്ഞു.

കെ.എന്. ബാലഗോപാല് എം.പിയും എസ്.ആര്.പിയുടെ അഭിപ്രായത്തെ പിന്തുണച്ചു.

ബി.ടി. വഴുതനയെ സി.പി.എം. ശക്തമായി എതിര്ക്കുന്നുണ്ടെന്നു തോമസ് ഐസക് വ്യക്തമാക്കി. ഇത് രണ്ടായിരത്തഞ്ഞൂറോളം വരുന്ന മറ്റു വഴുതനങ്ങയിനങ്ങളെ എങ്ങിനെ ബാധിക്കുമെന്ന് ആദ്യം പരിശോധിക്കണം. പഠനം തീരുന്നതുവരെ ബി.ടി. വഴുതനയ്ക്കു മോറട്ടോറിയം വേണമെന്നാണു പാര്ട്ടി നിലപാട്.

ബി.ടി. പരുത്തി വിത്തുകളുടെ വിതരണവും അവകാശവും കുത്തകക്കമ്പനിയായ മോണ്സാന്റോയില് നിക്ഷിപ്തമായതിന്റെ പേരില് മാത്രമാണ് അതിനോട് എതിര്പ്പെന്നും ഐസക് വ്യക്തമാക്കി.

കേരളത്തെ ജനിതകവിള വിമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കാനുള്ള കൃഷിവകുപ്പിന്റെ ശ്രമത്തെക്കുറിച്ചുള്ള ചോദ്യത്തിന് 'അതു വളരെ നല്ലതാണെന്നും സംവാദം നടക്കുന്നതില് എന്താണു പേടിക്കാനുള്ളത്' എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഇതുമായി ബന്ധപ്പെട്ട സംസ്ഥാന സര്ക്കാര് നിലപാട് മാറ്റേണ്ട യാതൊരു സാഹചര്യവും നിലനില്ക്കുന്നില്ലെന്നും മന്ത്രി ഐസക് പറഞ്ഞു.

ജനിതകമാറ്റം വരുത്തിയ വിത്തുകളുടെ ഗവേഷണം നടക്കണമെന്നത് ഇടതുപക്ഷത്തിന്റെ പൊതുനിലപാടാണെന്ന് ഫോര്വേഡ് ബ്ലോക് ദേശീയ സെക്രട്ടറി ജി. ദേവരാജന് പറഞ്ഞു. കുറവു സ്ഥലത്ത് കൂടുതല് ഉല്പാദനം നടത്താനാണു ശ്രമിക്കേണ്ടത്.

മൊണ്സാന്റോ പോലെയുള്ള കുത്തകകള്ക്കു മുന്നില് അടിയറ പറയാതെ ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങള് ഉല്പാദിപ്പിക്കാന് പൊതുമേഖലാ സ്ഥാപനങ്ങള് ഗവേഷണം നടത്തണമെന്നും ദേവരാജന് പറഞ്ഞു.

ജനിതകവിത്ത്: പുറംതിരിഞ്ഞ് നില്ക്കേണ്ടതില്ലെന്ന് ഉമ്മന് ചാണ്ടി


തിരുവനന്തപരം: ജനിതക മാറ്റം വരുത്തിയ വിത്തിനങ്ങളുടെ കാര്യത്തില് ശാസ്ത്രത്തിന്റെ നേട്ടങ്ങളോട് പുറം തിരിഞ്ഞ് നില്ക്കേണ്ടെന്നാണ് തന്റെ അഭിപ്രായമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന് ചാണ്ടി. ശാസ്ത്ര നേട്ടങ്ങളെ അടഞ്ഞമനസ്സോടെ വീക്ഷിക്കേണ്ടതില്ല. കാലകാലങ്ങളില് ശാസ്ത്രം കൈവരിക്കുന്ന നേട്ടങ്ങള്സ്വീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തില് പാര്ട്ടിയുടെ തീരുമാനം ചര്ച്ചകള്ക്കു ശേഷം അറിയിക്കാമെന്നും ഉമ്മന് ചാണ്ടി പറഞ്ഞു.



ജനിതക വിത്ത്: സി.പി.എമ്മിനെതിരെ ബര്ദനും രാജയും

ന്യൂഡല്ഹി: ജനിതക മാറ്റം വരുത്തിയ വിളകള് ഉപയോഗിക്കണമെന്ന സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്പിള്ളയുടെ നിലപാടിനെതിരെ സി.പി.ഐയിലെ ദേശീയ നേതാക്കള് രംഗത്തെത്തി. ജനിതക മാറ്റം വരുത്തിയ വിത്തിനങ്ങള് സ്വീകരിക്കുന്നത് ഇടതു നയമല്ലെന്നു സി.പി.ഐ ജനറല് സെക്രട്ടറി എ.ബി.ബര്ദന് പറഞ്ഞു. സി.പി.എം പറഞ്ഞത് അവരുടെ നിലപാടാണ്. ജനിതക വിത്ത് കര്ഷകര്ക്ക് ദോഷം ചെയ്യും. കൃഷിച്ചെലവു കൂട്ടും. വിത്തുപയോഗം പരിസ്ഥിതിക്കു വന് പ്രത്യാഘ്യാതങ്ങള് ഉണ്ടാക്കും ബിടി കോട്ടണ് ഇതു തെളിയിച്ചതാണ്. ജനിതക വിത്തിനങ്ങള് ദോഷം ചെയ്യില്ലെങ്കില് സി.പി.എം അതിന്റെ തെളിവ് നിരത്തട്ടെ. ഇക്കാര്യത്തില് രാഷ്ട്രീയ പ്രസ്താവനയല്ല, ശാസ്ത്രജ്ഞരുടെ തീരുമാനമാണ് വേണ്ടതെന്നും ബര്ദന് പറഞ്ഞു.

ജനിതക മാറ്റം വരുത്തിയ വിളകളെ പാടേ എതിര്ക്കുന്നത് ജനിതക വിത്തിനങ്ങളെ എതിര്ക്കുന്നവര് അന്ധവിശ്വാസികളാണെന്ന എസ്.ആര്.പിയുടെ പരാമര്ശത്തിനെതിശരയാണ് ഡി.രാജ രംഗത്തെത്തിയത്. രാമചന്ദ്രന്പിള്ളയുടെ നിലപാട് ശരിയല്ലെന്ന് ദേശീയ സെക്രട്ടറി ഡി. രാജ പ്രതികരിച്ചു. ഇത്തരം വിത്തുകളെക്കുറിച്ച് ബഹുരാഷ്ര്ടാ കുത്തകകള് മാത്രമേ പഠനം നടത്തിയിട്ടുള്ളൂവെന്നും വിശദമായി പഠിക്കാതെ വിത്തുപയോഗം അനുവദിക്കാന് കഴിയില്ലെന്നും രാജ പറഞ്ഞു. ചിലരുടെ നിക്ഷിപ്ത താല്പര്യങ്ങള് അടിച്ചേല്പ്പിക്കാനുള്ള ശ്രമമാണ് ഇപ്പോള് നടക്കുന്നതെന്നും വിത്ത് കുഴപ്പമില്ലാത്തതാണെങ്കില് പിന്നെ ഇടതുപാര്ട്ടികളും ശാസ്ത്രജ്ഞരും ഇത്രയുംകാലം എതിര്ത്തത് എന്തിനാണെന്നും ഡി. രാജ ചോദിച്ചു.

അന്ധവിശ്വാസമാണെന്നാണു കേരള പഠന കോണ്ഗ്രസ് സെമിനാറില് കിസാന്സഭ ദേശീയ അധ്യക്ഷന് കൂടിയായ എസ്. രാമചന്ദ്രന്പിള്ള അഭിപ്രായപ്പെട്ടതാണു സംവാദത്തിനു തിരികൊളിത്തിയത്. ഈ അഭിപ്രായത്തെ അതേ വേദിയില്ത്തന്നെ മന്ത്രി മുല്ലക്കര രത്നാകരന് നിശിതമായി എതിര്ത്തിരുന്നു. അദ്ദേഹത്തിന്റെ നിലപാട് സംസ്ഥാന സര്ക്കാരിന്റെതല്ലെന്നും മുല്ലക്കര പറഞ്ഞു. എസ്.ആര്.പിക്കെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്ഗവനും രംഗത്തെത്തിയിരുന്നു.

No comments:

Post a Comment

Visit: http://sardram.blogspot.com