13 February, 2014

ആം ആദ്മി യും നമ്മുടെ ബുദ്ധിജീവി നിലപാടുകളും

ഇന്ത്യയില്‍ ആം ആദ്മി പാര്‍ടിയുടെ ഉദയവും അതിന്റെ സമീപനങ്ങളും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സജീവമായ ചര്‍ച്ചാവിഷയമാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കടന്നുകൂടിയ ഭീമമായ സാമ്പത്തിക അഴിമതികള്‍ക്കെതിരായ ജനരോഷവും അഴിമതിയെ ഇല്ലായ്മചെയ്യുന്നതിനുവേണ്ടിയുള്ള ജന ലോക്പാല്‍ ബില്ലിനുവേണ്ടി ഗാന്ധിയന്‍ സാമൂഹ്യ പ്രവര്‍ത്തകനായ അണ്ണാ ഹസാരെയും സംഘവും നടത്തിയ പ്രതിരോധ സമരങ്ങളുമാണ് ആം ആദ്മി പാര്‍ടിയെ യാഥാര്‍ത്ഥ്യമാക്കിയത്. കഴിഞ്ഞ ദല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മിക്ക് ലഭിച്ച വമ്പിച്ച ജനപിന്തുണ കോണ്‍ഗ്രസ്ബിജെപി സര്‍ക്കാരുകളുടെ നവലിബറല്‍ സമീപനങ്ങള്‍ക്കും പ്രത്യേകിച്ച് അത് സൃഷ്ടിച്ച ഭരണരംഗത്തെ ജീര്‍ണതയ്ക്കുമെതിരായ ജനവികാരത്തെ സൂചിപ്പിച്ചു. ഈ ജനവികാരം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നാണ് ലഭ്യമായ അഭിപ്രായ വോട്ടെടുപ്പുകള്‍ കാണിക്കുന്നത്.

ആം ആദ്മിയുടെ വരവ് നമ്മുടെ മദ്ധ്യവര്‍ഗ ബുദ്ധിജീവികളില്‍ അനുകൂലമായ പ്രതികരണങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇവരില്‍ ചിലര്‍ ഇടതുപക്ഷക്കാരും ഇടതുപക്ഷ സഹയാത്രികരുമാണ്. മറ്റു ചിലര്‍ ഇടതുപക്ഷത്തിന്റെ കടുത്ത വിമര്‍ശകരുമാണ്. ഈ പ്രതികരണങ്ങളുടെ ഭാഗമായി ചിലര്‍ ആം ആദ്മി പാര്‍ടിയില്‍ ചേര്‍ന്നുകഴിഞ്ഞു. മറ്റു ചിലര്‍ ചേരുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നതായി പ്രസ്താവനകളിറക്കുന്നു. വേറെ ചിലര്‍ ആം ആദ്മിയുടെ വരവിന് സൈദ്ധാന്തിക പരിവേഷം നല്‍കുകയും അതിനെ സാമൂഹ്യ വിപ്ലവ പ്രസ്ഥാനങ്ങളുടെ പുത്തന്‍ നാമ്പായി ആദര്‍ശവല്‍ക്കരിക്കുകയും ചെയ്യുന്നു. അത്തരത്തില്‍ ഒരു ലേഖനമാണ് ബി രാജീവന്റെ "ആം ആദ്മിയും ഇടതുപക്ഷവും" (മാതൃഭൂമി ആഴ്ചപ്പതിപ്പ് ഫെബ്രുവരി 2,2014) എന്ന ലേഖനം. ദീര്‍ഘകാലം ഇടതുപക്ഷത്തോടൊപ്പം നിന്നയാളും ശക്തമായ വിമര്‍ശനങ്ങളുന്നയിക്കുമ്പോഴും സഹവര്‍ത്തിത്വം നിലനിര്‍ത്തിയ ചിന്തകനുമെന്ന നിലയില്‍ രാജീവന്റെ ലേഖനം സഗൗരവ പരിഗണനയര്‍ഹിക്കുന്നു. പീപ്പിള്‍സ് ഡെമോക്രസിയില്‍ പ്രകാശ് കാരാട്ടും ഫ്രണ്ട്ലൈനില്‍ പ്രഭാത് പട്നായിക്കും ആംആദ്മി പാര്‍ടിയെക്കുറിച്ചെഴുതിയ ലേഖനങ്ങളോടുള്ള പ്രതികരണങ്ങളെന്ന നിലയിലാണ് രാജീവന്റെ ലേഖനം. ഇന്നത്തെ യുപിഎ സര്‍ക്കാരിന്റെ നയങ്ങളോടുള്ള ജനങ്ങളുടെ പ്രതികരണമെന്ന നിലയിലാണ് ആം ആദ്മി പാര്‍ടിയെ കാരാട്ട് വിലയിരുത്തിയത്. അഴിമതിയോടുള്ള പ്രതിരോധമെന്ന നിലയില്‍ അതിന്റെ നിലപാട് വ്യക്തമാക്കിയെങ്കിലും ഭരണകൂട നയങ്ങളോടുള്ള പൊതുസമീപനം എന്താണെന്ന് ആം ആദ്മി പാര്‍ടി ഇനിയും വ്യക്തമാക്കേണ്ടിയിരിക്കുന്നുവെന്നാണ് കാരാട്ട് ചൂണ്ടിക്കാണിച്ചത്. വ്യക്തമായ രാഷ്ട്രീയ നയത്തിന്റെ പരിശോധന കൂടാതെ ഈ പുതിയ പ്രതിഭാസത്തെക്കുറിച്ച് നിലപാട് സ്വീകരിക്കാനാവില്ല. പ്രഭാത് പട്നായിക് ആം ആദ്മിയുടെ സമീപനങ്ങളില്‍ പതിയിരിക്കുന്ന ഇടതുപക്ഷ വിരുദ്ധ സ്വഭാവത്തെയാണ് ചൂണ്ടിക്കാണിച്ചത്. അഴിമതിക്കെതിരായ നിലപാട് അവര്‍ സ്വീകരിച്ചെങ്കിലും അതേ കാലഘട്ടത്തില്‍ അതേ അഴിമതിക്കെതിരെ ശക്തമായ നിലപാട് എടുക്കുകയും ജന്‍ലോക്പാല്‍ ബില്ലടക്കമുള്ള വിഷയങ്ങളില്‍ സ്വന്തം സമീപനം വിശദീകരിക്കുകയും ചെയ്ത ഇടതുപക്ഷവുമായി ഒരു സംവാദത്തിന് അവര്‍ തയ്യാറായിരുന്നില്ല. അതേ നയംതന്നെയാണ് അവര്‍ തെരഞ്ഞെടുപ്പിലും പിന്തുടര്‍ന്നത്. ആംആദ്മിയോടും അത് ഉണര്‍ത്തിവിട്ട ജനകീയ പ്രതിരോധത്തോടും ക്രിയാത്മകമായി പ്രതികരിക്കാത്തത് ഇടതുപക്ഷമാണെന്ന നിലപാടാണ് രാജീവന്‍ സ്വീകരിക്കുന്നത്. സൈദ്ധാന്തിക ചട്ടക്കൂടുകളുടെ മറ ഉപയോഗിച്ച് ജനകീയ സമരങ്ങളില്‍നിന്ന് പിന്മാറുന്ന അതേ തന്ത്രമാണ് ഇടതുപക്ഷം വീണ്ടും ആവര്‍ത്തിക്കുന്നതത്രെ! ആം ആദ്മിയുടെ വരവ് ഇതുവരെ ഇന്ത്യന്‍ രാഷ്ട്രീയത്തെ നിയന്ത്രിച്ച ഇടതുപക്ഷ പാര്‍ടികളടക്കമുള്ള വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ടികള്‍ക്കുള്ള ബദല്‍ രൂപത്തെയാണത്രെ സൂചിപ്പിക്കുന്നത്. സാമ്രാജ്യത്വത്തിനെതിരെ വളര്‍ന്നുവരുന്ന ജനസഞ്ചയത്തിന്റെ രാഷ്ട്രീയമാകണന്നാണ് രാജീവന്‍ പറയുന്നത്. സൈദ്ധാന്തികതലത്തില്‍നിന്നല്ല ഈ രാഷ്ട്രീയം വളര്‍ന്നുവരുന്നത്. സാമ്രാജ്യത്വവും സാമ്രാജ്യം അതിന്റെ നിലനില്‍പിനായി സൃഷ്ടിക്കുന്ന ഭരണകൂടനയങ്ങളും ചവിട്ടി അരയ്ക്കുകയും പുറന്തള്ളുകയും ചെയ്യുന്ന ജനതതി സ്വയം സംഘടിക്കുന്ന വിധമാണത്രെ ഇത്. അത് സാമ്രാജ്യത്വത്തിനെതിരായി ആഗോളതലത്തില്‍ വളര്‍ന്നുവരുന്ന ജൈവ രാഷ്ട്രീയത്തിന്റെ രൂപമാണെന്നും രാജീവന്‍ പറയുന്നു. ഇറ്റാലിയന്‍ റാഡിക്കല്‍ ചിന്തകനായ അന്റോണിയോ നെഗ്രിയുടെ വാദങ്ങള്‍ ഇവിടെ രാജീവന്‍ അതേപടി പകര്‍ത്തുന്നത് കാണാം. യഥാര്‍ഥത്തില്‍ ലേഖനത്തിലുടനീളം അന്റോണിയോ നെഗ്രി മലയാളത്തില്‍ എഴുതുകയാണെന്നു തോന്നും. അധികാരബന്ധങ്ങളെയും ജൈവരാഷ്ട്രീയത്തെയും പ്രതിരോധത്തെയും സംബന്ധിച്ച മിഷെല്‍ ഫുക്കോയുടെയും ജോര്‍ജിയോ അഗംബെന്റെയും വാദങ്ങളെ മാര്‍ക്സിസ്റ്റ് സാമ്പത്തിക വീക്ഷണവുമായി സമന്വയിപ്പിക്കുകയാണ് നെഗ്രി ചെയ്യുന്നത്.

നെഗ്രിയും മൈക്കിള്‍ഹാര്‍ട്ടുംകൂടി എഴുതിയ മൂന്നു പുസ്തകങ്ങളിലൂടെ ധസാമ്രാജ്യം (ഋാുശൃല 1999), ജനസഞ്ചയം (ങൗഹശേേൗറല 2003), പൊതു സമ്പത്ത് (ഇീാാീി ംലമഹവേ 2009) പ ജൈവ രാഷ്ട്രീയപരമായ പ്രതിരോധങ്ങള്‍ക്ക് ഒരു പുതിയ തത്വശാസ്ത്രം വളര്‍ത്തിയെടുക്കുന്നുണ്ട്. ആം ആദ്മി പാര്‍ടിയുടെ കാര്യത്തില്‍ ഈ തത്വശാസ്ത്രം ആവര്‍ത്തിക്കുകയാണ് രാജീവന്‍ ചെയ്യുന്നത്. രാജീവന്‍ അവതരിപ്പിക്കുന്ന തത്വശാസ്ത്രം ഏതാണ്ടിങ്ങനെയാണ്: ഫ്രഞ്ച് വിപ്ലവകാലത്തെ മദ്ധ്യവര്‍ഗ ബുദ്ധിജീവികള്‍ വളര്‍ത്തിക്കൊണ്ടുവന്ന ജേക്കബിനിസ്റ്റ് യുക്തിയാണ് മാര്‍ക്സിസമടക്കമുള്ള വിപ്ലവ സിദ്ധാന്തങ്ങള്‍ക്ക് പ്രേരകമായത്. അന്നു വളര്‍ന്നുവന്ന മുതലാളിത്തം ഒരു പുതിയ ചൂഷണ വ്യവസ്ഥയായി മാറുകയാണെന്നും മുതലാളിത്തത്തിന്റെ ചൂഷണത്തിന് വിധേയരായ തൊഴിലാളിവര്‍ഗം വളര്‍ത്തുന്ന സംഘര്‍ഷങ്ങള്‍ മുതലാളിത്തത്തിന്റെ അന്ത്യത്തിലേക്കും ഒരു പുതിയ സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ നിര്‍മാണത്തിലേക്കും നയിക്കുമെന്നും അവര്‍ വാദിച്ചു. അതായത് മാര്‍ക്സും മറ്റ് മാര്‍ക്സിസ്റ്റുകളും വളര്‍ത്തിക്കൊണ്ടുവന്ന വര്‍ഗസിദ്ധാന്തം ജേക്കബിനിസ്റ്റുകള്‍ കണ്ട എസ്റ്റേറ്റുകള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായിരുന്നെന്നര്‍ഥം. എന്നാല്‍ സംഭവിച്ചത് വേറൊന്നാണ്. മാര്‍ക്സിസം ഉയര്‍ത്തിവിട്ട വര്‍ഗസമരങ്ങള്‍ പരാജയപ്പെട്ടു. അവര്‍ നിര്‍മിച്ച ഭരണകൂടങ്ങള്‍ തകരുകയോ പിന്നീട് വളര്‍ന്നുവന്ന ആഗോള ചൂഷണ വ്യവസ്ഥയുടെ ഭാഗമാകുകയോ ചെയ്തു. ഇന്ന് മുതലാളിത്തം ഒരു ആഗോള ചൂഷണ വ്യവസ്ഥയായി ഒരു സാമ്രാജ്യമായി മാറിയിരിക്കുകയാണ്. അതിന്റെ നീരാളിപ്പിടുത്തത്തില്‍ ഞെരിഞ്ഞമരുന്നത് തൊഴിലാളികളെപ്പോലെ ഒരു വര്‍ഗമല്ല, തൊഴിലാളികളുള്‍പ്പെട്ട ജനസഞ്ചയമാണ്. സാമ്രാജ്യത്വം അതിന്റെ എല്ലാ ആയുധങ്ങളുമുപയോഗിച്ച് ജനങ്ങളുടെ ശരീരങ്ങളെയും മനസ്സുകളെയും ആക്രമിക്കുന്ന അധികാര ഭീകരതയാണ്. ഈ അധികാര ഭീകരതയ്ക്കെതിരായി വേണ്ടത് ജനസഞ്ചയത്തിന്റെ ജൈവ രാഷ്ട്രീയമാണ്. ജനസഞ്ചയം ആരാണ്? സാമ്രാജ്യത്വത്തിന്റെ കടന്നാക്രമണങ്ങള്‍ക്ക് ഇരകളായ എല്ലാവരും ചേര്‍ന്ന് സൃഷ്ടിക്കുന്നതാണ്. സാമ്രാജ്യത്വാധിപത്യത്തില്‍ ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടത് വിഭവങ്ങളും ഉല്‍പാദനോപാധികളും മാത്രമല്ല, അവരുടെ ജൈവ ശരീരങ്ങളാണ്. ജൈവശരീരങ്ങളുടെ വീണ്ടെടുപ്പിന് സാമ്രാജ്യത്വത്തിനെതിരായ പ്രതിരോധം ആവശ്യമാണ്. ആദിവാസികളും ദളിതരും സ്ത്രീകളും ഭാഷാസാംസ്കാരിക ന്യൂനപക്ഷങ്ങളും തൊഴിലാളികളും കര്‍ഷകരുമെല്ലാം ജനസഞ്ചയത്തില്‍ ഉള്‍ചേരുന്നത് കേവലമായ വര്‍ഗങ്ങളായല്ല, ജൈവ രാഷ്ട്രീയത്തിന്റെ ഭാഗമായാണ്. അവരോരോ വിഭാഗവും അവരുടെ സ്വത്വങ്ങളെ നഷ്ടപ്പെടുത്തിയല്ല ജനസഞ്ചയത്തിന്റെ ഭാഗമാകുന്നത്. അവരുടെ സ്വത്വങ്ങളെ ഉള്‍പ്പെടുത്തിയാണ്. അതുകൊണ്ടാണ് നാം പ്രതിരോധ രൂപങ്ങളെ വര്‍ഗ ബഹുജനൈക്യം മുതലായ വാക്കുകള്‍ക്കുപകരം ജനസഞ്ചയം എന്ന് വിശേഷിപ്പിക്കുന്നത്. ജനസഞ്ചയം ചിതറിക്കിടക്കുന്ന, പടര്‍ന്നുകിടക്കുന്ന വിഭാഗങ്ങളായതുകൊണ്ട് അവരുടെ പ്രതിരോധങ്ങള്‍ക്ക് ഏകതാനത ഉണ്ടാകില്ല. അതുകൊണ്ട് പുതിയ രൂപങ്ങള്‍ വേണ്ടിവരും. അഭൗതിക ഉല്‍പാദനം എന്ന് ഹാര്‍ട്ടും നെഗ്രിയും വിശേഷിപ്പിക്കുന്ന ആശയ വിനിമയ സാങ്കേതികവിദ്യകള്‍ വലിയ സാധ്യതയാണ്. അത് രാജീവന്‍ ആവര്‍ത്തിക്കുന്നുണ്ട്. ആം ആദ്മി പാര്‍ടി വളര്‍ന്നുവരുന്നതും സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലൂടെയാണല്ലോ. ചുരുക്കത്തില്‍ ഇന്ത്യയിലെ ഭാവി രാഷ്ട്രീത്തിന്റെ ദിശ നിര്‍ണയിക്കാവുന്ന കാതലായ മാറ്റമാണ് ആംആദ്മിയുടെ വരവോടുകൂടി ഉണ്ടായിരിക്കുന്നത് എന്നാണ് രാജീവന്റെ പക്ഷം. രാഷ്ട്രീയ സമീപനം വ്യക്തമാക്കുന്നില്ല എന്ന കാരാട്ടിന്റെ വിമര്‍ശനത്തിന് മറുപടിയെന്നോണം ബിജെപിക്കെതിരായി വ്യക്തമായ നിലപാട് അരവിന്ദ് കേജരിവാള്‍ എടുത്തത് രാജീവന്‍ ചൂണ്ടിക്കാണിക്കുന്നു. പുതിയ പ്രവണതകളോട് പുറംതിരിഞ്ഞുനില്‍ക്കുന്നതിനുപകരം ആം ആദ്മി പാര്‍ടിയോട് ക്രിയാത്മകമായ സമീപനം സ്വീകരിക്കുകയാണ് ഇടതുപക്ഷം ചെയ്യേണ്ടത് എന്നാണ് രാജീവന്റെ അഭിപ്രായം. രാജീവന്റെ നിലപാടുകള്‍ ഉള്‍ക്കൊള്ളുന്ന ധാരാളം ഇടതുപക്ഷ സഹയാത്രികരും വിമര്‍ശകരും ഉണ്ടാകുമെന്നതിലും സംശയമില്ല. രാജീവന്റെ വാദങ്ങളെക്കുറിച്ച് ആലോചിക്കുമ്പോള്‍ പ്രധാനമെന്നു തോന്നുന്ന ചില ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. രാജീവന്‍ ആവര്‍ത്തിക്കുന്ന നെഗ്രിയുടെ ചിന്തയുടെ സമകാലിക പ്രസക്തി എന്താണ്? ഇതില്‍ അവതരിപ്പിക്കുന്ന രാഷ്ട്രീയവും ആം ആദ്മി പാര്‍ടിയും തമ്മിലുള്ള ബന്ധം എന്താണ്? ആം ആദ്മി പാര്‍ടി വളര്‍ന്നുവരുന്നതിനുള്ള മറ്റു ഘടകങ്ങ ളുണ്ടോ? നെഗ്രിയുടെ ചിന്തയെ പൂര്‍ണരൂപത്തില്‍ ഇവിടെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നില്ല. 1991ല്‍ ഇറ്റാലിയന്‍ കമ്യൂണിസ്റ്റ് പാര്‍ടി പിരിച്ചുവിട്ടതിനുശേഷം ഇറ്റലിയിലെ റാഡിക്കല്‍ ബുദ്ധിജീവികളുടെ ഇടയിലുണ്ടായ ആശയ സംവാദങ്ങളുടെ ഫലങ്ങളില്‍ ഒന്നാണത്. പിന്നീട് ഇറ്റലിയിലുണ്ടായ കമ്യൂണിസ്റ്റ് പുനഃസംഘാടനസമിതി (പി ആര്‍ സി) യുടെ പ്രവര്‍ത്തനങ്ങളില്‍ ഈ സംവാദങ്ങള്‍ക്ക് ഏറെ സ്വാധീനവുമുണ്ടായിട്ടുണ്ട്. മാര്‍ക്സിസവും നവ മാര്‍ക്സിസ്റ്റ്ആധുനികോത്തര വീക്ഷണങ്ങളുമായി ഒരുവശത്തും നവസാമൂഹ്യ പ്രസ്ഥാനങ്ങളുമായി മറുവശത്തും നടത്തിയ ആശയപരമായ സമന്വയത്തിന്റെ ഫലമാണ് നെഗ്രിയുടെ വീക്ഷണമെന്ന് ചുരുക്കത്തില്‍ പറയാം. മുതലാളിത്തത്തിന്റെ അന്ത്യഘട്ടമെന്ന് ലെനിന്‍ വിശേഷിപ്പിച്ച സാമ്രാജ്യത്വം ഇപ്പോള്‍ സാമ്രാജ്യമെന്ന ജൈവാധികാര (യശീുീംലൃ) രൂപമായി മാറിയിരിക്കുകയാണ്. അതിന്റെ കാതല്‍ ഇപ്പോഴും മുതലാളിത്ത ലാഭവ്യവസ്ഥതന്നെയാണ്. എന്നാല്‍ അത് പ്രകൃതിയെ നശിപ്പിക്കുകയും വംശീയവും സാമുദായികവും ലൈംഗികവുമായ രൂപങ്ങളുപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കയും പുറന്തള്ളുകയും അവരുടെ ജീവിതമാര്‍ഗങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്ന ആഗോളാധികാരക്രമമായി മാറിയിരിക്കുന്നു. ഒന്നുകില്‍ തങ്ങളുടെ പാര്‍ശ്വവര്‍ത്തികളായി നില്‍ക്കുക, അല്ലെങ്കില്‍ തകര്‍ക്കപ്പെടുക എന്നതാണ് സാമ്രാജ്യത്വത്തിന്റെ മുദ്രാവാക്യം. അതിനായി ബൂര്‍ഷ്വാ ലിബറല്‍ ജനാധിപത്യക്രമങ്ങളെയും രാഷ്ട്രീയപാര്‍ടികളെയുമെല്ലാം ഉപയോഗിക്കുന്നു. പുറന്തള്ളപ്പെടുന്ന ജനങ്ങളുടെ ഇടയില്‍ ചാരപ്പണിനടത്തി സ്വന്തം പാര്‍ശ്വവര്‍ത്തികളെ സൃഷ്ടിക്കാന്‍ കനത്ത ഫണ്ടിംഗ് നല്‍കി പൗരസമൂഹ സംഘടനകളെ (എന്‍ജിഒഇപ്പോള്‍ സിഎസ്ഒ) ഉപയോഗിക്കുകയും ചെയ്യുന്നു. ഫിനാന്‍സ് മൂലധനവും ബഹുരാഷ്ട്ര കുത്തകകളും സാമ്രാജ്യാധികാരത്തിന്റെ ആയുധങ്ങളാണ്. ഇവ കൂടാതെയാണ് സൈനികമായ അടിച്ചമര്‍ത്തലുകളും ഭീകരതയുടെ സൃഷ്ടിയും. ഇതിനെതിരായി വളര്‍ന്നുവരുന്ന പ്രതിരോധം എപ്പോഴും പ്രാദേശികമായിരിക്കും. അത്തരത്തിലുള്ള സാധ്യതകള്‍ മാത്രമാണ് സാമ്രാജ്യാധികാരത്തിന്റെ വിനിമയത്തിലുള്ളത്. എന്നാല്‍ ഇത്തരം പ്രതിരോധങ്ങളിലൂടെയാണ് ജനസഞ്ചയം (ാൗഹശേേൗറല) ഒന്നിക്കുന്നതും സാമ്രാജ്യത്തിന് പ്രഹരമേല്‍പ്പിക്കുന്ന ജൈവ രാഷ്ട്രീയശക്തിയായി മാറുന്നതും. സാമ്രാജ്യത്വത്തിനെതിരെ വളര്‍ന്നുവന്ന നിരവധി ചെറുതും വലുതുമായ പ്രതിരോധ പ്രസ്ഥാനങ്ങളെ നെഗ്രിയുടെ വാദങ്ങള്‍ സ്വാധീനിച്ചിട്ടുണ്ട്. അതേസമയം ഈ വാദങ്ങളുടെ ദൗര്‍ബല്യങ്ങളും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. നെഗ്രിയുടെ അഭിപ്രായത്തില്‍ ജനസഞ്ചയത്തിന്റെ പ്രതിരോധത്തിന്റെ രൂപവും ലക്ഷ്യവും പൊതുസമ്പത്തിന്റെ രൂപീകരണമാണ്. സാമ്രാജ്യത്വംതന്നെ തുറന്നുതരുന്ന വിവര സാങ്കേതികവിദ്യകള്‍ വഴിയായി അഭൗതിക ഉല്‍പാദനത്തിന്റെ സാധ്യതകളാണ് പൊതു ഇടങ്ങള്‍ സൃഷ്ടിക്കുന്നതും പൊതു സമ്പത്ത് വളര്‍ത്തിക്കൊണ്ടുവരുന്നതും. അതായത് ഭൗതികമായ സമ്പത്ത് എല്ലാം അഭൗതികമായി അതായത് പ്രതീതി മാത്ര (്ശൃേൗമഹ) മൂലധനമായി നിര്‍വചിക്കപ്പെടുന്നതോടെ ജനസഞ്ചയത്തിന് ഭൗതിക സമ്പത്തിന്റെ പൊതുവായ പ്രവേശം ഉണ്ടാവുകയാണ്. അഭൗതിക ഉല്‍പാദനത്തെ നിര്‍ണയിക്കാനുള്ള ശേഷി അവര്‍ ആര്‍ജിച്ചാല്‍ മതി. മാര്‍ക്സിസത്തിന്റെ ഭാഷയില്‍ മൂലധനം എന്ന മായിക യാഥാര്‍ഥ്യത്തെ തകര്‍ക്കാന്‍ അഭൗതിക ഉല്‍പാദനത്തിന് സാധിക്കുകയും ജനങ്ങള്‍ക്ക് സ്വകാര്യസ്വത്തിന്റെ പൊതു സമ്പത്താക്കി മാറ്റാന്‍ കഴിയുകയും ചെയ്യും. പക്ഷേ ഇതു നടക്കുന്ന പ്രക്രിയ എന്താണെന്നും അതിനുവേണ്ടി വരുന്ന സമരരൂപങ്ങള്‍ എന്താകുമെന്നും കൃത്യമായി ആവിഷ്കരിക്കാന്‍ ഹാര്‍ട്ടിനും നെഗ്രിക്കും കഴിയുന്നില്ല. ജനസഞ്ചയത്തിനെ പ്രതിരോധത്തിലൂടെ അത്തരം രൂപങ്ങള്‍ വളര്‍ന്നുവരുമെന്നാണ് അവര്‍ പ്രത്യാശിക്കുന്നത്. ലോക വാണിജ്യ ശക്തികളുടെ സിയാറ്റില്‍ സമ്മേളനത്തിനെതിരായ പ്രതിരോധം മുതല്‍ നടക്കുന്ന പ്രതിരോധങ്ങള്‍ ജനസഞ്ചയത്തിന്റെ വളര്‍ച്ചയുടെ രൂപങ്ങളായിട്ടാണ് ഈ നിലപാടിനെ പിന്തുണയ്ക്കുന്നവര്‍ വിലയിരുത്തുന്നത്. ഇവിടെത്തന്നെയാണ് പ്രതിരോധ പ്രസ്ഥാനങ്ങള്‍ നേരിടുന്ന പ്രതിസന്ധിയും പുറത്തുവരുന്നത്. നവലിബറല്‍ ക്രമത്തിന്റെ വളര്‍ച്ച മുതലാളിത്തത്തിന് സമ്മാനിച്ചത് തുടര്‍ച്ചയായ പ്രതിസന്ധികളാണ്. 1989 മുതല്‍ 2001 വരെ എഴുപത്തിരണ്ട് സാമ്പത്തികക്കുഴപ്പങ്ങളാണുണ്ടായത്. തുടര്‍ന്നാണ് ലോകവ്യാപാര കേന്ദ്രത്തിന്റെ നേരെയുണ്ടായ ചാവേര്‍ ആക്രമണവും 2003ല്‍ നാറ്റോ ശക്തികളുടെ ഇറാഖ് ആക്രമണവും നടന്നത്. ഇതിനെ തുടര്‍ന്നുണ്ടായ 2007ലെ ബാങ്ക് തകര്‍ച്ചാ മാന്ദ്യത്തില്‍നിന്ന് സാമ്രാജ്യത്വം ഇതുവരെ കരകയറിയിട്ടില്ല. ഇത്തരം പ്രതിസന്ധികള്‍ക്കിടയിലും നവലിബറല്‍ ക്രമത്തെ ശക്തമായി ന്യായീകരിക്കുകയും അതിന്റെ വലയത്തിലേക്ക് കൂടുതല്‍ രാഷ്ട്രങ്ങളെ ഉള്‍പ്പെടുത്തുകയും ചെയ്യുന്നതിനുള്ള വിഭവങ്ങള്‍ സാമ്രാജ്യത്വത്തിനുണ്ട്. ജി7 രാജ്യങ്ങള്‍ ജി20 (ഇടക്കാലത്ത് ജി 22) രാഷ്ട്രങ്ങളായി വികസിച്ച് തീരുമാനങ്ങളെടുക്കുന്നതും സ്വന്തം പ്രതിസന്ധി മറികടക്കുന്നതിനായി ആഗോള ഫിനാന്‍സ് മൂലധനത്തെ മുഴുവന്‍ ചലിപ്പിക്കാന്‍ അമേരിക്കയ്ക്കുള്ള കഴിവും ഉദാഹരണമാണ്. ഇതെല്ലാം കാണിക്കുന്നത് സജീവവും സക്രിയവുമായ സാമ്പത്തിക രാഷ്ട്രീയാധികാരങ്ങള്‍ തന്നെയാണ് സാമ്രാജ്യത്വത്തിനുള്ളതെന്നാണ്. അതുതന്നെയാണ് ജനങ്ങളെ ഉള്‍ക്കൊള്ളുന്നതും അടിച്ചമര്‍ത്തുന്നതും. എന്നാല്‍ അതിനോടുള്ള പ്രതിരോധം ഇന്നും ശക്തമല്ല. ഇത് ഏറ്റവും പ്രകടമായി പുറത്തുവന്നത് 2007ലെ മാന്ദ്യത്തിനുശേഷമുണ്ടായ വാള്‍സ്ട്രീറ്റ് കയ്യടക്കല്‍, ഓക്ക്ലാണ്ട് കയ്യടക്കല്‍ മുതലായ പ്രസ്ഥാനങ്ങളിലും സ്പെയിനിലെ ഇന്‍ഡിഗ്നാറ്റോ, ഗ്രീസിലെ സ്റ്റൈറിസാ മുതലായ റാഡിക്കല്‍ പ്രസ്ഥാനങ്ങളിലുമാണ്. ഇവയില്‍ സ്റ്റൈറിസായ്ക്കു മാത്രമാണ് നവലിബറല്‍ ക്രമത്തിന് ശക്തമായ വെല്ലുവിളിയുയര്‍ത്താന്‍ കഴിഞ്ഞത്. ഗ്രീസിനെ പൂര്‍ണമായി ഒരു അധമര്‍ണനിലയിലെത്തിച്ച വിദേശവായ്പയ്ക്കെതിരായി സ്റ്റൈറിസയുടെ നിലപാടാണ് അവര്‍ക്ക് പിന്‍തുണ നേടിക്കൊടുത്തത.് സ്റ്റൈറിസയുടെ അനുഭവം കാണിച്ചത് സംഘടിത രൂപങ്ങളുടെ ആവശ്യമാണ്. വാള്‍സ്ട്രീറ്റ് കയ്യടക്കല്‍ പോലുള്ള പ്രസ്ഥാനങ്ങള്‍ക്ക് ആഗോളതലത്തില്‍തന്നെ പിന്‍തുണയുണ്ടായിട്ടുപോലും ക്രിയാത്മകമായ പ്രതിരോധ പ്രസ്ഥാനമായി മാറാന്‍ കഴിയാത്തതും സംഘടിത രൂപങ്ങളുടെ അഭാവംകൊണ്ടാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. വ്യക്തമായ പൊതു സമീപനവും വ്യത്യസ്ത പ്രതിരോധ രൂപങ്ങളെയും പ്രവര്‍ത്തന രീതികളെയും ഉള്‍ക്കൊള്ളാന്‍ കഴിവുള്ള പ്രതിരോധ രാഷ്ട്രീയ പാര്‍ടിയും ആവശ്യമാണെന്ന നിലപാടാണ് വളര്‍ന്നുവരുന്നത്. അതിനോടൊപ്പം പ്രതിരോധത്തിന് വ്യക്തമായ ബദല്‍ സമീപനവും ലക്ഷ്യവുമുണ്ടാകണം. അത് ഇന്നത്തെ സാഹചര്യത്തില്‍ സോഷ്യലിസംതന്നെയാണെന്നും കമ്യൂണിസം ലക്ഷ്യമെന്ന നിലയില്‍ പ്രസക്തമാണെന്നുമുള്ള ആശയങ്ങള്‍തന്നെയാണ് നിലനില്‍ക്കുന്നത്. സോഷ്യലിസത്തെയും കമ്യൂണിസത്തെയും കുറിച്ചുള്ള സങ്കല്‍പങ്ങളില്‍ അഭിപ്രായഭിന്നതകളുണ്ടെന്നത് നേരാണ്. ഇതുവരെ നിലനിന്ന സോഷ്യലിസത്തെ വ്യത്യസ്ത സാഹചര്യങ്ങളില്‍ നടന്ന പരീക്ഷണങ്ങളായി കണ്ട് അവയുടെ അനുഭവങ്ങള്‍ ഉള്‍ക്കൊള്ളുക എന്ന സമീപനം മുതല്‍ ജൈവസ്വഭാവമുള്ള പുതിയ കമ്യൂണിസ്റ്റ് സങ്കല്‍പം വളര്‍ത്തിയെടുക്കുക എന്ന ആശയംവരെ നിലവിലുണ്ട്. ഇതിനുവേണ്ടിയുള്ള ശ്രമങ്ങളെ വിപുലമായ ജനകീയ പ്രക്രിയയുടെ ഭാഗമായാണ് കാണുന്നത്. ഏതാനുംപേര്‍ ചേര്‍ന്ന് സാമൂഹ്യ വിപ്ലവം സൃഷ്ടിക്കാമെന്ന വാന്‍ഗാര്‍ഡിസ്റ്റ് സമീപനത്തെയും മുതലാളിത്തത്തിലെ മാറ്റങ്ങള്‍വഴി സോഷ്യലിസത്തിലേക്കു നീങ്ങാമെന്ന സോഷ്യല്‍ ഡെമോക്രാറ്റിക് സമീപനത്തെയും ഇവര്‍ നിരാകരിക്കുന്നു. നെഗ്രിയുടെ ജനസഞ്ചയത്തിന്റെ പ്രതിരോധം വര്‍ഗസമരങ്ങള്‍ക്ക് ബദലാണെന്ന് കരുതുന്നവര്‍ ഇന്നു കുറവാണ്. നെഗ്രിപോലും വര്‍ഗങ്ങളെ നിഷേധിക്കുന്നില്ല. വര്‍ഗങ്ങളുടെ ഘടനയിലും വര്‍ഗ സമരങ്ങളുടെ സ്വഭാവത്തിലും മാറ്റം വന്നിട്ടുണ്ടെന്ന് അംഗീകരിക്കുന്നവരാണ് ഏറെയും. മുതലാളിത്തത്തിന്റെ വളര്‍ച്ചയുടെ ദശകളില്‍ വളര്‍ന്നുവന്ന മുതലാളി  തൊഴിലാളി വൈരുദ്ധ്യങ്ങള്‍ ഇന്ന് മൂലധനവും അധ്വാനവും തമ്മിലുള്ള സാര്‍വത്രിക വൈരുദ്ധ്യങ്ങളായി മാറുകയാണ്. ജനസഞ്ചയം യഥാര്‍ഥത്തില്‍ ഉഴപ്പാളികളാണ്. തൊഴിലാളിവര്‍ഗത്തെ കൂടാതെ, മുതലാളിത്തം നല്‍കിയ സ്ഥലങ്ങളില്‍ കഠിനാധ്വാനം ചെയ്യേണ്ടി വരുന്ന കാഷ്വല്‍ തൊഴിലാളികളും കൂലിപ്പട്ടാളവുമെല്ലാം അതിന്റെ ഭാഗമാണ്. അവരെ പ്രിക്കേറിയേറ്റ് എന്ന് ചിലര്‍ വിളിക്കുന്നുണ്ട്. ഐടി മേഖലയില്‍ പണിയെടുക്കുന്ന "ജ്ഞാനത്തൊഴിലാളി"കളും ഇതില്‍പെടും. ഇവര്‍ കൂടാതെ ഗ്രാമതലങ്ങളിലെ തൊഴില്‍സേന മുഴുവനും മുതലാളിത്തത്തിനുവേണ്ടി വിടുപണിയെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. ഇവരെ തൊഴില്‍ സേനയാക്കി നിര്‍ത്താനും കൂലിവെട്ടിക്കുറയ്ക്കാനും ജാതി, വംശം, മതം, ലിംഗപദവി തുടങ്ങിയവയെയെല്ലാം ഇന്ന് ഉപയോഗിക്കുന്നുണ്ട്. പണിയെടുക്കുന്നയാളുടെ ദേശീയതയും കൂലി കുറയ്ക്കാനുള്ള ഉപാധിയാണ്. ഫിലിപ്പിനോയും പാക്കിസ്താനിയും ആഫ്രിക്കക്കാരുമെല്ലാം പിച്ചക്കാശിന് പണിയെടുക്കുന്നവരാണ്. ഇത്തരത്തിലുള്ള പ്രാകൃതം മുതല്‍ ഉല്‍ക്കൃഷ്ടംവരെയുള്ള ചൂഷണ രൂപങ്ങളാണ് മൂലധനത്തെ നിലനിര്‍ത്തുന്നത്. ചൂഷിതര്‍ തൊഴിലെടുക്കുന്ന വര്‍ഗമാണ്. അവരുടെ അനുഭവങ്ങള്‍ വ്യത്യസ്തമാകാമെന്നുമാത്രം. നെഗ്രിയുടെ ജനസഞ്ചയത്തിന് വ്യക്തമായ വര്‍ഗതലം ഉണ്ടെന്നാണ് ഇത് കാണിക്കുന്നത്. അതുകൊണ്ടുതന്നെ വര്‍ഗസമരം കാലഹരണപ്പെടുന്നില്ല. അതിനുപകരം മൂലധനത്തിനെതിരായ സാര്‍വത്രിക ചെറുത്തുനില്‍പായി മാറുകയാണ് ചെയ്യുന്നത്. പ്രതിരോധത്തെ സംബന്ധിച്ച ആധുനികോത്തര സമീപനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതും ഇതാണ്. സമൂഹവൈരുദ്ധ്യങ്ങളെ അധികാരഘടനയും ചെറുത്തുനില്‍പുമായി മാത്രം കാണുന്ന ഔപചാരിക യുക്തിയുടെ ദൗര്‍ബല്യമാണത്. ഇത്തരം ചര്‍ച്ചകളിലും സംവാദങ്ങളിലും ആംആദ്മി പാര്‍ടി എവിടെയാണ് നില്‍ക്കുന്നത്? മേല്‍ വിവരിച്ചവിധത്തിലുള്ള ജനസഞ്ചയത്തിന്റെ രാഷ്ട്രീയത്തെ ആം ആദ്മി പാര്‍ടി പ്രതിനിധീകരിക്കുന്നുണ്ടോ? ടീം അണ്ണായുടെ (മാധ്യമങ്ങള്‍ അടിച്ചേല്‍പിച്ച മാനേജ്മെന്റ് പല്ലവിയാണിത്) ചെറുത്തുനില്‍പ് "ജനസഞ്ചയ"ത്തിന്റേതായിരുന്നില്ല. അണ്ണാ ഹസാരെ എന്ന വ്യക്തിയുടെ അഴിമതിക്കെതിരായ ഉപവാസത്തിന് മറ്റുള്ളവര്‍ പിന്തുണയ്ക്കുകയാണ് ചെയ്തത്. 3ജി സ്പെക്ട്രവും കല്‍ക്കരി കുംഭകോണവും പോലുള്ള അഴിമതികളുടെ തോത് കണ്ട് അന്തംവിട്ട മദ്ധ്യവര്‍ഗം അവരെ പിന്തുണയ്ക്കുകയും മറ്റു പല നഗരങ്ങളിലും രംഗത്തുവരികയും ചെത്തു. ഇവിടെ മാധ്യമങ്ങളുടെയും സാമൂഹ്യ നെറ്റ്വര്‍ക്കുകളുടെയും സ്വാധീനവും പ്രകടമായിരുന്നു. അഴിമതിക്കെതിരായി രംഗത്തുവന്ന മദ്ധ്യവര്‍ഗം നവലിബറല്‍ ക്രമത്തിന്റെ ചവിട്ടേറ്റു പിടയുന്ന ജനസഞ്ചയമായിരുന്നില്ല. ഇന്ത്യയിലെ നവലിബറല്‍ ക്രമത്തിന്റെ ആഘാതത്തില്‍ നല്ലൊരു ഭാഗവുമേല്‍ക്കേണ്ടി വന്നത് ഗ്രാമപ്രദേശങ്ങളിലാണ്. അണ്ണാ ഹസാരെയുടെ ആദര്‍ശ ഗ്രാമമായ റലെഗന്‍ സിദ്ദിയില്‍ നിന്നൊഴികെ മറ്റ് ഗ്രാമങ്ങളില്‍നിന്ന് അധികംപേര്‍ സത്യാഗ്രഹത്തിലുണ്ടായിരുന്നില്ല. എങ്കിലും മദ്ധ്യവര്‍ഗത്തിെന്‍റ പ്രതികരണത്തിന് പ്രസക്തിയുണ്ടായിരുന്നു. പുതിയ സാമ്പത്തികനയങ്ങളുടെ ആഘാതം മദ്ധ്യവര്‍ഗങ്ങളിലേക്കു വ്യാപിക്കുന്നുവെന്നതിെന്‍റ സൂചനയായിരുന്നു അത്. ആ പിന്തുണ ജന്‍ലോക്പാല്‍ ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ച പാര്‍ലമെന്‍റിലെടുക്കാന്‍ ഭരണകക്ഷിയെ നിര്‍ബന്ധിച്ചു. അവിടെ ഇടതുപക്ഷ കക്ഷികളടക്കമുള്ളവര്‍ സ്വീകരിച്ച ശക്തമായ നിലപാട് അഴിമതിക്കെതിരായ നിയമനിര്‍മാണം യാഥാര്‍ത്ഥ്യമാക്കി. അതിനുശേഷമാണ് അരവിന്ദ് കേജരിവാള്‍ പ്രശാന്ത് ഭൂഷെന്‍റയും മറ്റു ടീം അണ്ണാ പ്രവര്‍ത്തകരുടെയും സഹായത്തോടെ പാര്‍ടിയുണ്ടാക്കാന്‍ തുനിഞ്ഞത്. അതോടെ അണ്ണായുടെ സഹപ്രവര്‍ത്തകര്‍ രണ്ടായി പിളര്‍ന്നു. അവരില്‍ കിരണ്‍ ബേദി ഇപ്പോള്‍ ബിജെപിയെ പിന്തുണച്ചു പരസ്യമായി രംഗത്തുവന്നിരിക്കുകയാണ്. ആം ആദ്മിയുടെ വിജയം അഴിമതിക്കും ഭരണകൂടത്തിെന്‍റ ജീര്‍ണതയ്ക്കുമെതിരായ ജനങ്ങളുടെ, പ്രത്യേകിച്ച് ഡല്‍ഹിയിലെ മദ്ധ്യവര്‍ഗത്തിെന്‍റ പ്രതികരണമായി കണക്കാക്കുന്നതില്‍ തെറ്റില്ല. അതിന് "ജൈവ" സ്വഭാവമുണ്ടെന്നും വേണമെങ്കില്‍ വാദിക്കാം, ഇതിനെക്കാള്‍ ശക്തമായ ജനസഞ്ചയത്തിെന്‍റ ജൈവ പ്രതിരോധം നെഗ്രി പുസ്തകങ്ങളെഴുതുന്നതിനു വളരെ മുമ്പു തന്നെ ഉത്തരേന്ത്യയില്‍ ഉണ്ടായി എന്നോര്‍ക്കുന്നതു നല്ലതാണ്. 1977ല്‍ അടിയന്തിരാവസ്ഥ പിന്‍വലിച്ചതിനുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ജനതാ പാര്‍ടിയ്ക്കുണ്ടായ വിജയമാണത്. അടിയന്തിരാവസ്ഥ പിന്‍വലിച്ചതിനും തിരഞ്ഞെടുപ്പിനും ഇടയിലുള്ള കുറച്ചു നാളുകള്‍കൊണ്ട് തട്ടിക്കൂട്ടിയ പാര്‍ടിയാണ് അന്ന് ദല്‍ഹിയില്‍ ആധിപത്യം സ്ഥാപിച്ചത്. കേജരിവാള്‍ ഷീലാ ദീക്ഷിതിനെ തോല്‍പിച്ചത് പുകഴ്ത്തുന്നവര്‍, തോല്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ട് റായ്ബറേലിയില്‍ മല്‍സരിച്ച രാജ്നാരായണ്‍ ഇന്ദിരാഗാന്ധിയെ അടിയറവു പറയിച്ചതും ഓര്‍ക്കുന്നത് നല്ലതാണ്. ഇന്ദിരാഗാന്ധി തോല്‍ക്കണം എന്ന ജനങ്ങളുടെ വിധിയെഴുത്തിനുള്ള നിമിത്തം മാത്രമായിരുന്നു രാജ്നാരായണ്‍. ഇന്ദിരാഗാന്ധി തോറ്റതായി പ്രഖ്യാപനം വന്നപ്പോള്‍ ദല്‍ഹിയിലെ തെരുവുകളില്‍ ആനന്ദനൃത്തം ചെയ്തതും സാധാരണ ജനമായിരുന്നു, "ജനസഞ്ചയ"മായിരുന്നു. ഇതിെന്‍റ മറ്റൊരു വിധത്തിലുള്ള ആവര്‍ത്തനമാണ് ഇപ്പോള്‍ ദല്‍ഹിയില്‍ കണ്ടത്. ഇന്നത്തെ നവലിബറല്‍ വ്യവസ്ഥയ്ക്ക് സ്വന്തം താല്‍പര്യങ്ങള്‍ നടപ്പിലാക്കുന്നതിന് അടിയന്തിരാവസ്ഥ പോലുള്ള അധികാരരൂപങ്ങള്‍ ആവശ്യമില്ല. അടിയന്തിരാവസ്ഥയ്ക്ക് ചെയ്യാന്‍ കഴിയുന്നത് സിഎംഎസ് പോലുള്ള കേന്ദ്രീകൃത ചാരരൂപങ്ങള്‍ വഴിയും ആധാര്‍ കാര്‍ഡ് വഴിയുമൊക്കെ ചെയ്യാന്‍ കഴിയും. സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ വഴി പ്രതിരോധ ഗ്രൂപ്പുകള്‍ക്കും ധാരാളം ആശയങ്ങള്‍ ലഭിക്കും. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ ലോകസമ്പദ്വ്യവസ്ഥയിലും ലോക രാഷ്ട്രീയത്തിലും വന്ന മാറ്റങ്ങളെയും ഇന്ത്യന്‍ സമ്പദ്ഘടനയിലും സമൂഹത്തിലും രാഷ്ട്രീയത്തിലും വന്ന മാറ്റങ്ങളെയും സംബന്ധിച്ച് നിരവധി പഠനങ്ങളും അഭിപ്രായങ്ങളും സംവാദങ്ങളും ഇന്നു ലഭ്യമാണ്. ഒരു രാഷ്ട്രീയ പാര്‍ടി രൂപപ്പെടുത്തുന്ന ആളുകള്‍ക്ക് അത്തരത്തിലുള്ള ഒരു നിലപാടുതറ സൃഷ്ടിക്കാന്‍ പ്രയാസമില്ല. അതിനു അത്താണിയായി മാറാന്‍ കഴിയുന്ന നിരവധി ഗവേഷകരും സാങ്കേതിക വിദഗ്ദ്ധരും നിയമജ്ഞരും ആം ആദ്മിയുടെ പക്കല്‍ തന്നെയുണ്ട്. എന്നിട്ടും അത്തരത്തിലുള്ള കാഴ്ചപ്പാട് രൂപപ്പെടുത്താന്‍ കഴിയാത്തതെന്തുകൊണ്ടാണെന്ന ചോദ്യം അവശേഷിക്കുന്നു. ആം ആദ്മിയില്‍ ചേര്‍ന്ന അക്കാദമിക് പണ്ഡിതന്മാരില്‍ ഒരാളായ യോഗേന്ദ്ര യാദവ് പറഞ്ഞത് ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യത്തെ (ചമശേീിമഹ അഹഹശമിരല ീള ജലീുഹലെ ങീ്ലാലിേെ ചഅജങ) ആം ആദ്മി പാര്‍ടിയില്‍ കൊണ്ടുവരുമെന്നാണ്. മേധാപട്കറിനെപോലെ എന്‍എപിഎമ്മിെന്‍റ പ്രധാന പ്രവര്‍ത്തകര്‍ ആം ആദ്മിയില്‍ ചേരുമെന്ന വാര്‍ത്തയുണ്ട്. ഇന്ത്യയില്‍ പലയിടങ്ങളിലും പ്രവര്‍ത്തിച്ചുവരുന്ന പരിസ്ഥിതി  ദളിത്  ആദിവാസി പ്രവര്‍ത്തകരുടെയും സന്നദ്ധ സംഘടനകളുടെയും സഖ്യമാണ് എന്‍എപിഎം. ഇടതുപക്ഷ പ്രസ്ഥാനങ്ങളോട് അനുഭാവമൊന്നും ഇതുവരെ അവര്‍ പ്രകടിപ്പിച്ചിട്ടില്ല. കമ്യൂണിസ്റ്റ് പാര്‍ടികളെ ശക്തമായെതിര്‍ക്കുന്നതില്‍ അവര്‍ മുന്‍പന്തിയിലുണ്ടായിട്ടുമുണ്ട്. അവരില്‍ പലരും അനുവര്‍ത്തിച്ചു വരുന്ന സന്നദ്ധ സംഘടനാ രാഷ്ട്രീയത്തിലും സ്വത്വരാഷ്ട്രീയത്തിലും ഇടതുപക്ഷം വിയോജിപ്പു പ്രകടിപ്പിച്ചിട്ടുണ്ട്. "ഭരണകൂട ഭീകരത"യോടും ബ്രാഹ്മണ  സവര്‍ണാധിപത്യത്തോടും പരിസ്ഥിതി സന്തുലിതമല്ലാത്ത കേവല വികസന തന്ത്രങ്ങളോടുമുള്ള എതിര്‍പ്പല്ലാതെ, ഇത്തരം ജനവിരുദ്ധ പ്രവണതകളുടെ വര്‍ഗപരമായ അടിത്തറ കണ്ടെത്താന്‍ അവര്‍ ശ്രമിച്ചിട്ടില്ല. ചുരുങ്ങിയത്, നവലിബറല്‍ ക്രമത്തിനെതിരായി ആഗോളതലത്തില്‍ പടര്‍ന്നുപിടിക്കുന്ന എതിര്‍പ്പിനോട് അവര്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിട്ടുമില്ല. സന്നദ്ധ പ്രസ്ഥാനങ്ങളുടെ ആഗോളവേദിയായ വേള്‍ഡ് സോഷ്യല്‍ ഫോറത്തില്‍ ചിലര്‍ പങ്കെടുത്തിട്ടുണ്ടെന്നു മാത്രം. ഇവയോടുള്ള നിലപാട് എന്താണെന്ന് അരവിന്ദ് കേജരിവാളും കൂട്ടരും വ്യക്തമാക്കിയിട്ടുമില്ല. നവലിബറലിസത്തിനെതിരായി പരസ്യമായ നിലപാടെടുക്കുകയോ ചുരുങ്ങിയത് വേള്‍ഡ് സോഷ്യല്‍ ഫോറം അംഗീകരിക്കുന്ന മറ്റൊരു ലോകം സാധ്യമാണെന്നും അത് സോഷ്യലിസമാണെന്നുമുള്ള നിലപാടിലേക്കെങ്കിലും വരുകയോ ചെയ്യാന്‍ ഇതുവരെ ആം ആദ്മി പാര്‍ടി തയ്യാറായിട്ടില്ല. "വ്യവസ്ഥാപിത  മുഖ്യധാരാ" ഇടതുപക്ഷ പാര്‍ടികളോട് വിയോജിച്ചു കൊണ്ടുതന്നെ ലോകമാസകലമുള്ള നിരവധി പ്രതിരോധ പ്രവര്‍ത്തകര്‍ അംഗീകരിക്കുന്ന വീക്ഷണമാണിത്. അതുപോലും ആം ആദ്മിയുടെ നിലപാടിെന്‍റ ഭാഗമല്ല. ആം ആദ്മി പാര്‍ടിയുടെ വേരുകള്‍ രാജീവന്‍ അഭിമാനപൂര്‍വം വിശദീകരിക്കുന്ന "ജനസഞ്ചയ"ത്തിെന്‍റ രാഷ്ട്രീയത്തിലല്ല, മറ്റു ചില ഇടങ്ങളിലാണ്. നവഗാന്ധിയന്‍ സ്വാധീനമുള്ളതും കമ്യൂണിസ്റ്റ് ഇടതുപക്ഷത്തിെന്‍റ വിപ്ലവ സങ്കല്‍പങ്ങളോടും പ്രവര്‍ത്തന പരിപാടികളോടും സൈദ്ധാന്തികമായി വിയോജിപ്പുള്ളതുമായ ഗ്രൂപ്പുകളും ബുദ്ധിജീവികളും കഴിഞ്ഞ ദശകങ്ങളില്‍ രൂപംകൊണ്ടിട്ടുണ്ട്. വര്‍ഗ സമീപനത്തിനുപകരം നവഗാന്ധിയന്‍ സ്വഭാവമുള്ള ധാര്‍മികതയിലും പരിസ്ഥിതി സന്തുലനം, ലിംഗനീതി, സാമൂഹ്യനീതി തുടങ്ങിയവയിലും അധിഷ്ഠിതമായ സാമൂഹ്യ പ്രവര്‍ത്തനരീതിയാണ് അവരെ സ്വാധീനിച്ചത്. അവരില്‍ ചിലര്‍ ജയപ്രകാശ് നാരായണെന്‍റ സമ്പൂര്‍ണ വിപ്ലവത്തില്‍ ആവേശം കൊണ്ടവരാണെങ്കില്‍ മറ്റുചിലര്‍ ആധുനികോത്തര സ്വഭാവമുള്ള "പൗരസമൂഹ രാഷ്ട്രീയത്തില്‍" നിന്ന് ഊര്‍ജം സംഭരിച്ചവരാണ്. ജെപിയുടെയും ലോഹ്യയുടെയും ആരാധകര്‍ പിന്നോക്ക വിഭാഗങ്ങളുടെ വക്താക്കളാവുകയും രാഷ്ട്രീയ പാര്‍ടികള്‍ (വിവിധ ജനതാദളുകള്‍, ലോകശക്തി) രൂപീകരിക്കുകയും ചെയ്തു. മറ്റു ചിലര്‍ പൗരസമൂഹ സംഘടനകളായി തന്നെ നില്‍ക്കുകയും പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്കും നവഗാന്ധിയന്‍ സ്വഭാവമുള്ള പ്രാദേശിക രൂപങ്ങള്‍ക്കും നേതൃത്വം നല്‍കുകയും ചെയ്തു. ഇവരിലാരും തന്നെ കമ്യൂണിസ്റ്റ് ഇടതുപക്ഷത്തോട് അനുഭാവമുള്ളവരോ ചുരുങ്ങിയത് സമാനമായ ഒരു സോഷ്യലിസ്റ്റ് ഭാവിയെക്കുറിച്ച് വ്യാകുലപ്പെടുകയോ ചെയ്തവരായിരുന്നില്ല. താല്‍കാലിക പ്രശ്നങ്ങളുടെ പരിഹാരം മാത്രമായിരുന്നു എല്ലാവരുടെയും മുന്നില്‍. ഇവരില്‍ വിദേശഫണ്ടടക്കമുള്ള ഫണ്ട് വാങ്ങുന്ന സംഘടനകളും അല്ലാത്തവയുമുണ്ടായിരുന്നു. നര്‍മ്മദാ ബച്ചാവോ ആന്ദോളന്‍ അടങ്ങുന്ന സംഘടനകളുടെ വേരുകള്‍ ഇത്തരം പൗരസമൂഹ രൂപങ്ങളില്‍ കാണാം. ഇവരെ ഏകോപിപ്പിക്കാനുള്ള ശ്രമങ്ങളാണ് എന്‍എപിഎമ്മില്‍ എത്തിച്ചത്. ആശിശ് നന്ദി മുതല്‍ യോഗേന്ദ്ര യാദവ് വരെയുള്ള ബുദ്ധിജീവികള്‍ ഇത്തരം സംഘടനകളില്‍ പലതിെന്‍റയും ധൈഷണിക സ്രോതസ്സായി മാറുകയും ചെയ്തു. സാമ്രാജ്യത്വത്തെയോ നവലിബറലിസത്തെയോ പരസ്യമായി വിമര്‍ശിക്കുന്നവരില്‍ ഇവരാരും പെടുന്നില്ല. അടിയന്തിരാവസ്ഥയ്ക്കെതിരായ ബഹുജനവികാരം എങ്ങനെ ജനതാപാര്‍ടിയുടെ വിജയത്തിലെത്തിയെന്ന് നാം കണ്ടതാണ്. വന്ധ്യംകരണ ശസ്ത്രക്രിയകളും "നഗരശുദ്ധി"യുടെ പേരില്‍ ചേരിനിവാസികളെ മുഴുവന്‍ കൂട്ടത്തോടെ ഒഴിപ്പിച്ച് യമുനാനദിക്കക്കരെ കടത്തിയതുമാണ് (അടിയന്തിരാവസ്ഥയിലെ ഭീകരതയ്ക്ക് ജനങ്ങള്‍ നല്‍കിയ പേര് സഞ്ജയ്ഗാന്ധി എന്നായിരുന്നു) അന്ന് ജനങ്ങളെ പ്രകോപിപ്പിച്ചത്. ഇന്ന് പരസ്യമായ അഴിമതി, ഉള്ളിയുടെയും സമസ്ത വസ്തുക്കളുടെയും വിലക്കയറ്റം, വെള്ളത്തിനുവരെ കരം ചുമത്തുന്ന അവസ്ഥ, പാചകവാതകത്തിനും പെട്രോളിനും കൊടുക്കേണ്ട കനത്ത വില, ജനങ്ങളുടെ സുരക്ഷിതത്വത്തിെന്‍റ തകര്‍ച്ച, നിര്‍ഭയ (ജ്യോതിസിംഗ് പര്‍മാര്‍)യുടെ ക്രൂരമായ ലൈംഗിക പീഡനവും മരണവും, പിന്നീടും നടന്ന തുടര്‍ച്ചയായ പീഡനങ്ങള്‍ തുടങ്ങിയവയാണ് ഇന്ന് ജനങ്ങളെ പ്രകോപിപ്പിക്കുന്നത്. ഇത് പ്രധാനമായും ബാധിച്ചത് സര്‍ക്കാര്‍ ജീവനക്കാരും മറ്റു ജീവനക്കാരുമടക്കമുള്ള ഇടത്തരക്കാര്‍ തിങ്ങി നിറഞ്ഞ പ്രദേശങ്ങളിലാണ്. അത്തരം പ്രദേശങ്ങളില്‍നിന്നാണ് ആം ആദ്മി സ്ഥാനാര്‍ത്ഥികള്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചതും. നവലിബറല്‍ നയങ്ങള്‍ ബാധിച്ച ഇടത്തരക്കാര്‍ തീര്‍ച്ചയായും "ജനസഞ്ചയ"ത്തിെന്‍റ ഭാഗമാണ്. ഇത്തരം, "ജനസഞ്ചയ"ത്തിെന്‍റ നവലിബറല്‍ വിരുദ്ധ വികാരത്തെ കൃത്യമായ രാഷ്ട്രീയ മുദ്രാവാക്യങ്ങളിലൂടെ വളര്‍ത്തേണ്ട ബാധ്യത അവിടെ സ്വാധീനശക്തിയുള്ളവര്‍ക്കു തന്നെയാണ്. അതായത്, ജനതാപാര്‍ടിയെക്കാളധികം പുതിയ സാഹചര്യങ്ങളില്‍ പുതിയ മുദ്രാവാക്യങ്ങളുയര്‍ത്തി ജനവികാരത്തെ സംഘടിപ്പിക്കാനുള്ള ബാധ്യത ആം ആദ്മി പാര്‍ടിയ്ക്കുണ്ട്. സംശുദ്ധമായ ഭരണം കൊണ്ടും ഭരണത്തിലുറപ്പു വരുത്തുന്ന സാമൂഹ്യനീതികൊണ്ടും മാത്രം പരിഹരിക്കാവുന്നവയല്ല ജനരോഷത്തിനു കാരണമായ പ്രശ്നങ്ങള്‍. അതു സൃഷ്ടിച്ച മൂലധനത്തിെന്‍റ യുക്തിയുണ്ട്. അതിനെ പ്രയോഗതലത്തില്‍ കൊണ്ടുവന്ന ഭരണകൂട നയങ്ങളുണ്ട്. ജന്‍ലോക്പാല്‍ ഭരണകൂട നയങ്ങള്‍ക്കെതിരായ പ്രതിരോധത്തിെന്‍റ ചെറുഭാഗം മാത്രമാണ്. അഴിമതിയെ തുടച്ചു നീക്കണമെങ്കില്‍ അതു സൃഷ്ടിക്കുന്ന ധനമൂലധനത്തിെന്‍റ പ്രയോഗരൂപങ്ങള്‍ ഇല്ലാതാകണം. പ്രതിരോധ രൂപങ്ങള്‍ മൂലധനത്തെ തന്നെ ഉച്ചാടനം ചെയ്യുന്ന പ്രായോഗിക രൂപങ്ങളിലേക്കു തിരിയണം. ചുരുങ്ങിയത് അത്തരം ഒരു ദിശാബോധമെങ്കിലും വളര്‍ത്തിയെടുക്കാന്‍ കഴിയണം. ആം ആദ്മി പാര്‍ടിയുടെ ഇന്നത്തെ ഘടനയും പ്രവര്‍ത്തനശൈലിയും പരിശോധിക്കുമ്പോള്‍ അത്തരത്തിലുള്ള ദിശാബോധം അവര്‍ക്ക് വളര്‍ത്തിയെടുക്കാന്‍ കഴിയുമെന്ന് കരുതുക പ്രയാസമാണ്. തീര്‍ച്ചയായും അവര്‍ ജനാധിപത്യവാദികളും കൂടുതല്‍ ജനവികാരത്തെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നവരുമാണ്. ഇന്നത്തെ ഭരണകൂടനയങ്ങള്‍ക്കെതിരായ പോരാട്ടത്തിന് അതുമാത്രം പോര, സൈദ്ധാന്തികവും പ്രായോഗികവുമായ തലങ്ങളില്‍ ഭരണകൂടനയങ്ങള്‍ക്ക് ബദലുകള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങളും വേണം.

കമ്യൂണിസ്റ്റ് ഇടതുപക്ഷം അധികാരം സ്ഥാപിച്ച സ്ഥലങ്ങളില്‍ അത്തരം ബദലുകള്‍ക്കുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. അവയെക്കുറിച്ച് ഇതേ ബുദ്ധിജീവികളില്‍നിന്നു തന്നെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുമുണ്ട്. സ്വാഭാവികമായും പുതിയ രാഷ്ട്രീയത്തിെന്‍റ വക്താക്കളില്‍നിന്ന് പ്രതീക്ഷിക്കേണ്ടത് സംശുദ്ധഭരണം മാത്രമല്ല, ക്രിയാത്മകമായ ജനകീയ ബദലുകള്‍ കൂടിയാണ്. 'സംശുദ്ധമായി' നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കുന്നത് "ജൈവ" രാഷ്ട്രീയമല്ല. നവലിബറല്‍ നയങ്ങള്‍ക്കെതിരെ വെല്ലുവിളി ഉയര്‍ത്താനും അവയ്ക്കു കഴിയണം. അത്തരം ദിശാബോധം ഇതുവരെ ആം ആദ്മി പാര്‍ടിയുടെ വക്താക്കള്‍ പ്രദര്‍ശിപ്പിച്ചിട്ടില്ല. പ്രകാശ് കാരാട്ട് തെന്‍റ ലേഖനത്തിലൂടെ സൂചിപ്പിച്ചതും ഇതേ അവ്യക്തതയെയാണ്. ജനസഞ്ചയത്തിെന്‍റ അനുഭവങ്ങളില്‍നിന്നും വികാരങ്ങളില്‍നിന്നും ഉയര്‍ന്ന് പുതിയ സമൂഹത്തിെന്‍റ നിര്‍മിതിക്കുള്ള വിഭവങ്ങളും പ്രായോഗിക രൂപങ്ങളും വളര്‍ത്തിയെടുത്താല്‍ മാത്രമാണ് സാമ്രാജ്യത്വത്തിെന്‍റ തകര്‍ച്ച യാഥാര്‍ഥ്യമാകുക.

വര്‍ഗസമരം എന്നു പറയുന്നതും ഈ പോരാട്ടത്തെയാണ്. അത് തീര്‍ച്ചയായും ജൈവമായ രാഷ്ട്രീയ പ്രവര്‍ത്തനവുമാണ്. രൂപംകൊണ്ട് മാസങ്ങള്‍ മാത്രമായ ഒരു പാര്‍ടിയില്‍നിന്ന് ഇത്രയും പ്രതീക്ഷിക്കുക സാധ്യമല്ല. അത്തരം ഒരു ഭാവി വിഭാവനം ചെയ്യാന്‍ കെല്‍പുള്ള ധാരാളം ബുദ്ധിജീവികള്‍ കേരളത്തിലടക്കം ഇത്തരം സംവിധാനത്തിന് പിന്തുണ നല്‍കുകയോ ചേരുകയോ ചെയ്യുന്നുണ്ട്. അവരില്‍നിന്ന് വ്യക്തമായ ഒരു സമീപനരേഖയെങ്കിലും വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അതില്ലെങ്കില്‍ അത് മറ്റൊരു ബൂര്‍ഷ്വാ ലിബറല്‍ സംവിധാനമാവുകയും ചെയ്യും. അതുകൊണ്ട് വ്യക്തമായ നയപരിപ്രേക്ഷ്യങ്ങളുടെ അടിസ്ഥാനത്തിലല്ലേ നാം ആം ആദ്മി പാര്‍ടിയുടെ വിധി നിര്‍ണയിക്കേണ്ടത്? അതിനുമുമ്പു തന്നെ നെഗ്രിയുടെ ഭാഷയില്‍ എഴുതുകയും ആം ആദ്മി പാര്‍ടിക്കും ഇടതുപക്ഷത്തിനും ബുദ്ധിയുപദേശിക്കുകയും ചെയ്യുന്നത് ഒരുതരം അമിതാവേശ പ്രകടനമല്ലേ? നമ്മുടെ ബുദ്ധിജീവികളുടെ മദ്ധ്യവര്‍ഗ സ്വഭാവമല്ലേ അതു കാണിക്കുന്നത്?

*** കെ എന്‍ ഗണേശ്

എസ്ഡിപിഐലീഗ് ഭീകരത തുറന്നുകാട്ടപ്പെടുന്നു

എസ്ഡിപിഐ  ലീഗ് ഭീകരതയുടെ നഗ്നമുഖമാണ് 2014 ജനുവരി 28ന് പട്ടാപ്പകല്‍, തിരൂരില്‍ മംഗലത്തു നടന്ന "സിനിമാ സ്റ്റൈല്‍" ആക്രമണത്തിലൂടെ അനാവരണം ചെയ്യപ്പെട്ടത്. അടുത്തകാലത്തായി ലീഗ് എടുത്തണിയാന്‍ ശ്രമിക്കുന്ന പരിസ്ഥിതി പ്രേമത്തിന്റേയും മനുഷ്യകാരുണ്യ പ്രവര്‍ത്തനത്തിന്റേയും, അന്യമത സൗഹാര്‍ദത്തിന്റേയും പ്രച്ഛന്നമുഖമാണ് അതുവഴി തുറന്നുകാട്ടപ്പെട്ടത്. ലീഗിന്റെ യുവനേതാക്കള്‍, കെ എം ഷാജി എംഎല്‍എയും സാദിക്കുമൊക്കെ, ആയിരം നാവുള്ള അനന്തനെപ്പോലെ ആയിരം തവണ ആവര്‍ത്തിച്ചുപറഞ്ഞാലും, തങ്ങളുടെ നഗ്ന നേത്രങ്ങള്‍കൊണ്ട് കേരളം കണ്ട നേര്‍കാഴ്ചയ്ക്ക്, വേറെ വ്യാഖ്യാനമൊന്നും ആവശ്യമില്ല. തങ്ങള്‍ക്കതില്‍ പങ്കില്ല; എല്ലാം എസ്ഡിപിഐ നടത്തിയ തേര്‍വാഴ്ചയാണ് എന്ന് ലീഗ് ഇപ്പോള്‍ പറയുന്നു. എസ്ഡിപിഐ നേതാവ് ഇഖ്റാമുല്‍ഹഖും അക്രമത്തിന്റെ ഉത്തരവാദിത്വമേറ്റെടുക്കുകയും "അത് ഞമ്മളാണ്" എന്ന് ഏറ്റുപറയുകയും ചെയ്യുന്നു.

പരസ്യമായി പട്ടാപ്പകല്‍, ആയുധവുമായി ഓര്‍ക്കാപ്പുറത്ത് കടന്നുവന്ന്, ബോംബെറിഞ്ഞും കത്തിവീശിയും ആളുകളെ ഭയപ്പെടുത്തി അകറ്റിനിര്‍ത്തി, ഇരകളെ വെട്ടിയും കുത്തിയും കൊലപ്പെടുത്തുന്ന ആര്‍എസ്എസ് സ്റ്റൈല്‍ ആക്രമണംതന്നെയാണ് എന്‍ഡിഎഫ്/എസ്ഡിപിഐ ഭീകരരും ചെയ്തുവരുന്നത് എന്ന് എല്ലാവര്‍ക്കും അറിയാം. അവര്‍ക്കതില്‍ അഭിമാനമേയുള്ളുവെന്നും അറിയാത്തവരല്ല കേരളീയര്‍. പട്ടികളെ ഓടിച്ചിട്ട്, പായുമ്പോള്‍ കഴുത്തുവെട്ടി പരിശീലനംതേടുന്ന എസ്ഡിപിഐക്കാര്‍ കയ്യറപ്പുതീര്‍ന്നവരാണ് എന്നും ചാനലുകള്‍ പുറത്തുവിട്ട അതിഭീകരമായ ആ കൊടും വെട്ടും വെട്ടേറ്റുവീണവന്റെ മുഖത്തു ചവിട്ടുന്നതും കൂസലില്ലായ്മയും കണ്ടാല്‍ എല്ലാവര്‍ക്കും മനസ്സിലാകും. അതിനാല്‍ ഇഖ്റാമുല്‍ഹഖിന്റെ പ്രസ്താവനയില്‍ ആര്‍ക്കും അത്ഭുതം തോന്നേണ്ട കാര്യമില്ല. എന്നാല്‍ അതുവഴി സ്വയം രക്ഷതേടാന്‍ ശ്രമിക്കുന്ന ലീഗിന്റെ കാപട്യം അത്രവേഗം ഉള്‍ക്കൊള്ളാനാകില്ല. ഏതോ ഉപകാരസ്മരണയില്‍, തല്‍ക്കാലം കുറ്റമേറ്റെടുത്തുവെങ്കിലും ലീഗുകാര്‍ പഴയ താത്രിക്കുട്ടിയുടെ കഥയോര്‍ക്കുന്നത് നന്ന്. ഒരുനാള്‍ "ഇനിയും എന്നെക്കൊണ്ടു പറയിക്കണോ?" എന്ന് നാടുവാഴിയോട് താത്രിക്കുട്ടി ചോദിച്ചപ്പോള്‍, പറയാതെ തന്നെ, പറയാതെ വിട്ടതെന്തെന്ന് മാലോകരെല്ലാം മനസ്സിലാക്കിക്കഴിഞ്ഞു. ഇവിടെ ഏറെ പ്രസക്തമായ ഒരു ചോദ്യമുണ്ട്. മംഗലം പഞ്ചായത്തില്‍ നടന്ന 3 വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടാല്‍, എസ്ഡിപിഐ എന്തിന് സിപിഐ എമ്മിന്റെ ആഹ്ലാദപ്രകടനം കലക്കാന്‍ ശ്രമിക്കണം? അതിനിടയില്‍ ഉണ്ടായ ചെറിയ സംഘര്‍ഷത്തിനു പകരം ചോദിക്കാന്‍ എങ്ങനെയാണ് അത്ര പെട്ടെന്ന്, ഒരു ഗറില്ലാ സംഘം ആയുധധാരികളായി കടന്നു വരുന്നത്? ലീഗിന്റെ പരാജയം ആഘോഷിക്കുന്ന സിപിഐ എമ്മുകാര്‍ക്ക് അകമ്പടി സേവിക്കാന്‍ എന്ന നാട്യത്തോടെ മുമ്പിലും പിന്നിലും കൂടെ നടന്ന പൊലീസുകാര്‍, ഇടപെടില്ല എന്ന ഉത്തമ ബോധ്യമില്ലെങ്കില്‍ എങ്ങനെ എസ്ഡിപിഐക്കാര്‍ക്ക് ഇങ്ങനെ അക്രമം നടത്തി രക്ഷപ്പെടാന്‍ കഴിയും? സംഭവം നടക്കുകയും ആ ഭീകരദൃശ്യം ചാനലായ ചാനലുകളൊക്കെ തുടര്‍ച്ചയായി മണിക്കൂറുകളോളം പ്രേക്ഷകരെ കാണിച്ചുകൊണ്ടിരിക്കുകയും ചെയ്തിട്ടും പൊലീസാഫീസര്‍മാര്‍ക്ക് ചിലരെയെങ്കിലും പെട്ടെന്നുതന്നെ അറസ്റ്റുചെയ്യാന്‍ സാധിക്കാതെപോയതും എന്തുകൊണ്ടാണ്? ഈ ചോദ്യങ്ങള്‍ക്കെല്ലാം ഒറ്റ ഉത്തരമേയുള്ളു.

കേരളം ഭരിക്കുന്ന മന്ത്രിസഭയെ വരച്ചവരയില്‍ നിര്‍ത്താന്‍ കെല്‍പുള്ള മുഖ്യ ഭരണകക്ഷി, മുസ്ലീം ലീഗിന്റെ പിന്‍ബലമുള്ളവരാണ് അക്രമികള്‍പിന്നെ മേലാവില്‍നിന്നും അനുമതിയില്ലാതെ അവരെ എങ്ങനെ തൊടാനാകും? എസ്ഡിപിഐയും ലീഗും തമ്മിലുള്ള ബന്ധം ഇന്നോ ഇന്നലെയോ പെട്ടെന്നുണ്ടായതല്ല. ലീഗുകാര്‍ എന്തുതന്നെ പറഞ്ഞാലും ലീഗിനകത്ത് നുഴഞ്ഞുകയറുന്ന എന്‍ഡിഎഫുകാരെ ചൂണ്ടിക്കാട്ടി, ഇതപകടമാണ് എന്ന് രാജ്യസ്നേഹികളായ നല്ല മനുഷ്യര്‍ പറയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി. സാധാരണ കച്ചവട താല്‍പര്യം മാത്രം മുന്‍നിര്‍ത്തി മതമുപയോഗിച്ച് രാഷ്ട്രീയം കളിച്ചിരുന്ന ലീഗ് പതുക്കെപതുക്കെ മത തീവ്രവാദത്തിലേക്ക് മാറുന്നതും അതിന് തീവ്രവാദമുഖം കൈവരുന്നതുമാണ് 2004 നവംബര്‍ 1ന് കേരളം കണ്ടത്. അന്നാണ് ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ ആരോപിതനായ പി കെ കുഞ്ഞാലിക്കുട്ടി ഉംറ കഴിഞ്ഞു കരിപ്പൂരില്‍ തിരിച്ചെത്തിയത്. തങ്ങളുടെ നേതാവായ ആ വീരപുരുഷന് നല്ലനിലയില്‍ സ്വീകരണം നല്‍കാന്‍ ലീഗുകാര്‍ക്ക് അവകാശമുണ്ട്. എന്നാല്‍ അതിന്റെപേരില്‍ അവര്‍ കാട്ടിക്കൂട്ടിയ ഗോഷ്ടികള്‍ എന്തെല്ലാമാണ്? കരിപ്പൂര്‍ വിമാനത്താവളംതന്നെ പിടിച്ചടക്കിയപോലെ തന്ത്രപ്രധാനമായ വിമാനത്താവളത്തിന്റെ ടെര്‍മിനലില്‍ കേറി ലീഗിന്റെ കൊടികെട്ടി. മാധ്യമപ്രവര്‍ത്തകരായ സ്ത്രീകളെ ഉള്‍പ്പെടെ ആക്രമിച്ചു പരിക്കേല്‍പിച്ചു. 2012 ജനുവരി 5ന് ആ കേസിലെ പ്രതികളായ 15 ലീഗുകാര്‍ക്ക് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് ഒരു വര്‍ഷത്തെ തടവും 3500 രൂപ വീതം പിഴയും വിധിച്ചു. യൂണിയന്‍ ലീഗിന്റെ പുതിയ പ്രസിഡണ്ട് ഹൈദരാലി ശിഹാബ് തങ്ങള്‍ക്ക് കാസര്‍കോട്ടുവെച്ച് നല്‍കിയ സ്വീകരണത്തില്‍ ഒരു സംഘം തീവ്രവാദികള്‍ അഴിഞ്ഞാടിയത് പി കെ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തിലാണ്. ഭീകരമായ ഒരു വര്‍ഗീയ കലാപത്തിന്റെ വക്കോളമെത്തിയ ആ സംഭവം ലീഗ്  എന്‍ഡിഎഫ് ബന്ധത്തിന്റെ ജീവനുള്ള ദൃഷ്ടാന്തമാണ്. ആ സംഭവത്തെക്കുറിച്ചന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയിരുന്ന നിസ്സാര്‍ കമ്മീഷന്‍, റിപ്പോര്‍ട്ടുസമര്‍പ്പിക്കുംമുമ്പ് പിരിച്ചുവിട്ടതുകൊണ്ടുമാത്രമാണ് ഒരു സംഘം ലീഗുകാര്‍ ശിക്ഷയില്‍നിന്നും രക്ഷപ്പെട്ടത്. മാറാട് കലാപത്തെക്കുറിച്ചന്വേഷിച്ച കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും കേസില്‍ ശിക്ഷവിധിച്ച ന്യായാധിപന്റെ വിധിതീര്‍പ്പിലും ലീഗിന്റെ പുതിയ മുഖം തുറന്നുകാട്ടപ്പെട്ടിട്ടുണ്ട്. കുപ്രസിദ്ധമായ അരിക്കോട്ടു കുനി ഇരട്ടക്കൊലക്കേസില്‍, അധികാരത്തിന്റെ തിണ്ണബലംകൊണ്ടു മാത്രമാണ് എംഎല്‍എ പി കെ ബഷീര്‍ രക്ഷപ്പെട്ടത്. മുസ്ലീംലീഗ് ഏറനാടു മണ്ഡലം സെക്രട്ടറി പാറമ്മല്‍ അഹമ്മദുകുട്ടിയടക്കം നിരവധി ലീഗുകാര്‍ ജയിലിലാണ്. അത്തീഖ് റഹ്മാന്റെ കൊലയ്ക്ക് പകരം ചോദിക്കാന്‍ ലീഗ് പ്രവര്‍ത്തകന്‍ മുജീബിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അവനതിനു കഴിയട്ടെ എന്നും അഹമ്മദുകുട്ടി പ്രസംഗിച്ചത് 2012 ഫെബ്രുവരി 20നാണ്. എംഎല്‍എ പി കെ ബഷീറും അതേ ഭാഷയിലാണ് പ്രസംഗിച്ചത്. പിന്നീടാണ് അതി ക്രൂരമായ ഇരട്ടക്കൊല നടന്നത്. ചത്തത് കീചകനെങ്കില്‍ കൊന്നതാര് എന്ന് പിന്നെ ചോദിക്കേണ്ടതുണ്ടോ? ക്ലസ്റ്റര്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയ വാലില്ലാപുഴ എംഎഎല്‍പിഎസ് പ്രധാനാധ്യാപകന്‍ ജയിംസ് അഗസ്റ്റിനെ ചവിട്ടിക്കൊന്നതും ലീഗ്കാരാണ്. ആ കേസില്‍ ആരെങ്കിലും സാക്ഷിപറഞ്ഞാല്‍ അവരെ വെട്ടിക്കൊല്ലുമെന്ന് പ്രസംഗിച്ചതും ഈ ലീഗ് എംഎല്‍എയാണ്. അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ആഡിയോ ടേപ്പ് കേരളമാകെ പ്രചരിച്ചതാണ്. ലീഗിന്റെ മാറിവന്ന ക്രൂരമുഖമാണ് ഈ സംഭവങ്ങളിലൂടെയെല്ലാം ചുരുളഴിഞ്ഞത്. ലീഗ് നേതാവ് "മംഗലം" സംഭവത്തെക്കുറിച്ചിറക്കിയ പ്രസ്താവനയില്‍ സിപിഐ എമ്മും എന്‍ഡിഎഫ്/എസ്ഡിപിഐയുമായി നിലനില്‍ക്കുന്ന വൈരത്തെക്കുറിച്ചും സംഘര്‍ഷത്തെക്കുറിച്ചും പറയുകയുണ്ടായി. അത് സത്യവുമാണ്. എന്‍ഡിഎഫ്/എസ്ഡിപിഐ ഭീകര സംഘടനകളുമായി മാത്രമല്ല ഇന്ത്യയില്‍ ഹിന്ദുരാഷ്ട്രം പടുത്തുയര്‍ത്തണമെന്നു പറയുന്ന ആര്‍എസ്എസിനോടും പാര്‍ടിക്ക് ശത്രുതയുണ്ട്. സോഷ്യലിസവും മതേതരത്വവും സ്വന്തം ജീവനോളംതന്നെ പ്രധാനമാണ് എന്ന് കരുതുന്ന കമ്യൂണിസ്റ്റുകാര്‍, ജീവന്‍കൊടുത്തും ഹൈന്ദവരാഷ്ട്രവാദക്കാരെയും ഇസ്ലാമിക രാഷ്ട്രവാദികളേയും ചെറുക്കുകതന്നെ ചെയ്യും. അതുകൊണ്ടാണ് എന്‍ഡിഎഫുകാര്‍ മുമ്പ് മഞ്ചേരിയിലെ സിപിഐ എം പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. മറ്റൊരുഘട്ടത്തില്‍ തിരൂരിലെ സിപിഐ എം പ്രവര്‍ത്തകന്‍ ബാപ്പുട്ടിയെയും വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു. ഭീകരമായി പരുക്കേല്‍പിച്ചു. അന്ന് എംഎല്‍എ ആയിരുന്ന ഇ ടി മുഹമ്മദ്ബഷീര്‍ പറഞ്ഞത് ഉപ്പുതിന്നവന്‍ വെള്ളം കുടിക്കുമെന്നാണ്; വെറുതെയല്ല ആര്യാടന്‍ മുഹമ്മദ് ബഷീറിനെ നല്ല "ഒന്നാംതരം വര്‍ഗീയവാദി" എന്നു വിളിച്ചത്. ആ തലയ്ക്ക് ആ തൊപ്പി നന്നായി ചേരുമെന്ന് കൂടെ കഴിയുന്ന ആര്യാടന് നന്നായി അറിയും. ഏതെങ്കിലും ഒരു കെ എം ഷാജിയോ, സാദിക്കോ ചേര്‍ന്നാല്‍ ലീഗാകില്ല. സാധാരണ പറയാറുണ്ട്. "ഒറ്റ മരം കാടാകില്ല" എന്ന്. തീരപ്രദേശമാകെ എന്‍ഡിഎഫ്/എസ്ഡിപിഐ തീവ്രവാദികള്‍ കയ്യടക്കുകയാണ് എന്നും അവരെ നേരിടാന്‍ എല്ലാ ജനാധിപത്യവാദികളും കൈകോര്‍ക്കണമെന്നും അവര്‍ പറയുമ്പോള്‍ അതില്‍ കാര്യമുണ്ട്. എന്നാല്‍ അത്, അവരല്ല "പറയേണ്ടവര്‍" പറയണം. ഞങ്ങള്‍ എന്‍ഡിഎഫ്/എസ്ഡിപിഐക്കാരുമായി മാത്രമല്ല ആര്‍എസ്എസുകാരുമായും നേരിട്ടേറ്റുമുട്ടുകയാണ്. അത് അങ്ങോട്ടുപോയി ആക്രമിച്ചിട്ടല്ല. സിപിഐ എം കൈകാര്യംചെയ്യുന്ന രാഷ്ട്രീയത്തോടുള്ള അവരുടെ പകയാണ് സിപിഐ എമ്മിനെ ആക്രമിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത്. തിരൂരങ്ങാടിയിലെ അരിയല്ലൂരില്‍ സിപിഐ എം സ്ഥാപിച്ച സ്തൂപങ്ങളും കൊടിമരവും തകര്‍ത്തുകൊണ്ടാണ് ആര്‍എസ്എസുകാര്‍ സംഘര്‍ഷമുണ്ടാക്കിയത്. പൊലീസ് എസ്ഐക്കുനേരെപോലും വടിവാള്‍ വീശാന്‍ ആര്‍എസ്എസുകാര്‍ ധൈര്യം കാണിച്ചു. സിപിഐ എം പ്രവര്‍ത്തകരെ വെട്ടിക്കൊല്ലാനാണ് അവര്‍ ശ്രമിച്ചത്. നവംബര്‍ മാസത്തില്‍ വള്ളിക്കുന്നിലെ അത്താണിക്കല്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഒട്ടേറെ സിപിഐ എം വ്രര്‍ത്തകര്‍ക്കു പരിക്കുപറ്റി. കടകളും ബസ്സ്റ്റോപ്പും അവര്‍ തകര്‍ത്തു. ക്രിസ്ത്യന്‍ പാസ്റ്റര്‍മാര്‍ക്കെതിരെ ആര്‍എസ്എസ് നടത്തിയ അക്രമത്തില്‍ "അസംബ്ലി ഓഫ് ഗോഡ്" എന്ന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരും ആക്രമിക്കപ്പെട്ടു. പാര്‍ടിയുടെ തിരൂര്‍ ഏര്യാകമ്മിറ്റി മെമ്പര്‍ ആയ ബാലകൃഷ്ണനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു. ഭാഗ്യത്തിനാണ് ആ സഖാവ് രക്ഷപ്പെട്ടത്. തലയ്ക്ക് വെട്ടേറ്റതിനെ തുടര്‍ന്ന് നിരവധി ആഴ്ചകള്‍ അദ്ദേഹം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ അതിശയകരമെന്നു പറയട്ടെ, എന്താണ് മുസ്ലീംലീഗും ആര്‍എസ്എസും തമ്മിലുള്ള ബന്ധം? രാഷ്ട്രീയ ലാഭം കണ്ടാല്‍ അവര്‍ ആര്‍എസ്എസ്കാരായ മാധവന്‍കുട്ടിയേയും രത്നസിംഗിനേയും തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് കേരളീയര്‍ മുമ്പേ കണ്ടതാണ്. ആ കള്ളക്കളി ഇപ്പോഴും തുടരുകയാണ്. പാവപ്പെട്ട മുസ്ലീം സഹോദരന്മാരെ തെറ്റിദ്ധരിപ്പിച്ച് മതത്തിനുവേണ്ടി, ദൈവത്തിനുവേണ്ടി എന്നെല്ലാം പറഞ്ഞ് വോട്ടു ബാങ്കാക്കി നിലനിര്‍ത്തുക മാത്രമാണ് ലീഗിന്റെ ലക്ഷ്യം. മുസ്ലീം ന്യൂനപക്ഷത്തെ ശത്രുവായി പ്രഖ്യാപിക്കുകയും ഇന്ത്യയില്‍ അവര്‍ക്കിടമില്ല എന്ന നിലപാട് സ്വീകരിക്കുകയും ചെയ്തിട്ടുള്ള ആര്‍എസ്എസിനോട് അവര്‍ക്ക് ഒരു വിരോധവുമില്ല. ഗുജറാത്തിലെ നരഹത്യയെപ്പറ്റിയും നരേന്ദ്രമോഡിയെപ്പറ്റിയും ഒക്കെ ചൂണ്ടിക്കാട്ടി മുസ്ലീം സഹോദരങ്ങളെ ഭയപ്പെടുത്തുന്നത്; കോണ്‍ഗ്രസ് അധികാരത്തില്‍വന്നാലെ ലീഗിന് രക്ഷയുള്ളുഅധികാരമുള്ളൂഭരണമുള്ളു എന്ന് ലീഗുകാര്‍ക്കറിയാം. അതുകൊണ്ടാണ്. ഈ ജനുവരി 28ന് മലപ്പുറം ജില്ലയിലെ കുറുവപഞ്ചായത്തിലെ "തോറാ" വാര്‍ഡില്‍ ലീഗിനും യുഡിഎഫിനും സ്ഥാനാര്‍ത്ഥിയുണ്ടായിരുന്നില്ല. അവര്‍ പിന്തുണച്ചത് 2010ല്‍ അതേ വാര്‍ഡില്‍ താമര അടയാളത്തില്‍ മത്സരിച്ച് അന്ന് 2ാം സ്ഥാനത്തുവന്ന ആര്‍എസ്എസുകാരനായ ജനാര്‍ദ്ദനനെത്തന്നെയാണ്. സിപിഐ എം സ്ഥാനാര്‍ഥി അപ്പുക്കുട്ടനെ തോല്‍പിക്കാനാണ് അവര്‍ സ്വന്തം സ്ഥാനാര്‍ഥി വേണ്ടെന്നുവെച്ച് ആര്‍എസ്എസുകാരനെ സ്വതന്ത്ര ചിഹ്നത്തില്‍ നിര്‍ത്തി പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്. എന്നിട്ടും 2010ല്‍ ഒന്നും രണ്ടും സ്ഥാനക്കാരായിരുന്ന യുഡിഎഫും ബിജെപിയും ഒന്നിച്ചു നിന്നിട്ടും, അവര്‍ക്ക് ജയിക്കാന്‍ ഭാഗ്യം തുണയ്ക്കേണ്ടിവന്നു. കാരണം എല്‍ഡിഎഫിനും സ്വതന്ത്രനും കിട്ടിയത് 474 വോട്ടുവീതമാണ്. ആ അവിശുദ്ധ കൂട്ടുകെട്ടിനെതിരെ അവര്‍ക്കൊപ്പം മുമ്പ് നിന്നിരുന്നവര്‍തന്നെ വോട്ടുചെയ്തുവെന്നാണ് അതിനര്‍ഥം. 2014 ജനുവരിയില്‍ ജില്ലയിലുണ്ടായ തിരഞ്ഞെടുപ്പുകളില്‍ 5ല്‍ 4ഉം എല്‍ഡിഎഫ് പിടിച്ചടക്കി. 5ാമത്തേത് നഷ്ടപ്പെട്ടതു കേവലം ഭാഗ്യദോഷംകൊണ്ടുമാത്രം2014ല്‍ 2004 ആവര്‍ത്തിക്കുമെന്നതിന്റെ സൂചനയാണിത്. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, ലീഗിന്റെ കൊലകൊമ്പന്‍ നേതാക്കന്മാരായ പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീര്‍, ഇ ടി മുഹമ്മദുബഷീര്‍ എന്നിവരെ, അവരുടെ കോട്ടകൊത്തളങ്ങളില്‍തന്നെ മലര്‍ത്തിയടിച്ചവരാണ് മലപ്പുറം ജില്ലയിലെ വോട്ടര്‍മാര്‍. ആ പരാജയത്തിന്റെ ഓര്‍മ അവരുടെ ഉറക്കംകെടുത്തുകയാണ്. അതുകൊണ്ടാണ് 2009ലും 2011ലും അവര്‍ സ്വീകരിച്ച അതേ അടവ്മതം പറഞ്ഞും മത നേതാക്കന്മാരെ ഉപയോഗിച്ചും എല്ലാ മുസ്ലീം സംഘടനകളേയും തങ്ങളുടെ ചിറകിനടിയില്‍ കൊണ്ടുവന്ന്, ജയംതേടുക എന്ന "സൃഗാലതന്ത്രം" നടപ്പാക്കാന്‍ ശ്രമിക്കുന്നത്. തിരൂരിലെ "മംഗലം" പഞ്ചായത്തിലെ 3 വാര്‍ഡുകളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ലീഗുമായി തെറ്റി പുറത്തുവന്നവര്‍, ഉള്‍പ്പെടെ രൂപീകരിച്ച വിശാല മുന്നണിയും സിപിഐ എമ്മുമാണ് ലീഗിനെ തോല്‍പിച്ചത്. ഒന്നാംവാര്‍ഡില്‍ തെറിയത്തുവീട്ടില്‍ ഹംസയുടെ മകന്‍ റിയാസ് എസ്ഡിപിഐക്കു വേണ്ടി നാമനിര്‍ദേശ പത്രിക വാങ്ങിയിരുന്നു. എന്നാല്‍ എസ്ഡിപിഐ നേതൃത്വം ഇടപെട്ട് പ്രചരണം തുടങ്ങിയിരുന്ന ഇയാളെ തടഞ്ഞു. അത് ലീഗ് സ്ഥാനാര്‍ഥിക്കുവേണ്ടിയായിരുന്നു. ലീഗും എസ്ഡിപിഐയും ഒന്നിച്ചാണ് ലീഗ് സ്ഥാനാര്‍ഥിക്കുവേണ്ടി വോട്ടുപിടിച്ചത്. ഏനീന്റെ പുരയ്ക്കല്‍ മജീദ്, തണ്ടലം വളപ്പില്‍ അന്‍വര്‍, തണ്ടലം വളപ്പില്‍ അലി അക്ബര്‍, തലേക്കരവീട്ടില്‍ ഇഫൈല്‍ െ/ീ മുഹമ്മദാലി, കളരിക്കല്‍ അസ്കര്‍, െ/ീ ഇസ്മായില്‍ എ കെ റമീസ് എന്നീ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഒന്നാം വാര്‍ഡിലും. മൂസാന്റെ പുരയ്ക്കല്‍ റാഫി െ/ീ അബുബക്കര്‍, മൂസാന്റെ പുരയ്ക്കല്‍ ഷൌക്കത്ത് െ/ീ അബുബക്കര്‍, പട്ടണം ഇസ്മായില്‍ െ/ീ ബാപ്പുട്ടി, ഔളാന്റെ പുരയ്ക്കല്‍ അസൈനാര്‍ െ/ീ ഹംസക്കോയ എന്നീ എസ്ഡിപിഐ പ്രവര്‍ത്തകര്‍ 20ാം വാര്‍ഡിലും അസനാര്‍ പുരയ്ക്കല്‍ മനാഫ്, െ/ീ ചെറിയ റസാഖ് 18ാം വാര്‍ഡിലും സജീവമായി വോട്ടുപിടിക്കാനുണ്ടായിരുന്നു. അങ്ങനെ പരസ്യമായി ലീഗ് സ്ഥാനാര്‍ഥിക്കുവേണ്ടി പ്രവര്‍ത്തിച്ച എസ്ഡിപിഐക്കും ലീഗിന്റെ തോല്‍വി ഉള്‍ക്കൊള്ളാനായില്ല. പരാജയത്തിന്റെ ജാള്യത മറയ്ക്കാനും തങ്ങളെ തോല്‍പിച്ചതിന്റെ വിരോധം തീര്‍ക്കാനുമാണ് ഗൂഢാലോചന നടത്തി എസ്ഡിപിഐക്കാരനായ കെ ടി ലത്തീഫ്, ആഹ്ലാദ പ്രകടനം നടത്തുന്ന സിപിഐ എം ജാഥയ്ക്കിടയിലേക്ക് വണ്ടിയോടിച്ചു കേറ്റിയതും പ്രശ്നമുണ്ടാക്കിയതും. തികഞ്ഞ ആസൂത്രണത്തോടെ തയ്യാറെടുത്തുനിന്ന എസ്ഡിപിഐ അക്രമിസംഘമാണ് പകരംവീട്ടാന്‍ സിപിഐ എം പ്രവര്‍ത്തകരായ എ കെ മജീദിനേയും ഇഷ്പാടത്ത് ഹര്‍ഷാദിനേയും വെട്ടിവീഴ്ത്തിയത്. നാടിനെ നടുക്കിയ ഈ താലിബാന്‍ മോഡല്‍ തീവ്രവാദി ആക്രമണം, തിരിഞ്ഞു കുത്തുന്നുവെന്ന് കണ്ടപ്പോഴാണ് ലീഗ് പീലാത്തോസിനെപ്പോലെ കൈകഴുകാന്‍ ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് കണ്ടാല്‍ ലീഗുകാര്‍ എന്തും ചെയ്യും.

2006ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നു കണ്ടപ്പോഴാണ് അവര്‍ സിപിഐ എം പ്രവര്‍ത്തകനായ പാവം സുബ്രഹ്മണ്യനെ കുത്തിവീഴ്ത്തിയത്. ഒരു പാവപ്പെട്ട പട്ടികജാതി കുടുംബത്തിന്റെ, ഏക ആശ്രയമായ ഗൃഹനാഥനെയാണ് അന്നവര്‍ കുത്തിക്കൊന്നത്. പ്രബുദ്ധരായ കേരളീയര്‍ ഇതെല്ലാം കാണുകയും മനസ്സിലാക്കുകയും ചെയ്യുന്നുണ്ടെന്ന് ലീഗുകാര്‍ അറിയണം. എന്തായാലും ചില നേതാക്കന്മാരെങ്കിലും, തങ്ങളുടെ കാലിന്നടിയിലെ മണ്ണ്, ഒഴുകിപ്പോകുന്നത് കാണുന്നുണ്ട് എന്നാണ് താഴെ എഴുതിയവരികള്‍ വിളിച്ചുപറയുന്നത്. "മുസ്ലീംലീഗ് പാര്‍ടിയെ കടന്നാക്രമിക്കുവാന്‍ കാര്യവും കാരണവും ഒന്നും വേണമെന്നില്ല. വസ്തുതകള്‍ പരിശോധിക്കുകയോ സമയവും സന്ദര്‍ഭവും നോക്കുകയോ ഒന്നും ചെയ്യേണ്ടതില്ല. ഒരു വിഭാഗം യുവജന സംഘടനകള്‍, മഹിളാ സംഘടനകള്‍, സര്‍വീസ് സംഘടനകള്‍, ചാനലുകള്‍, പത്രങ്ങള്‍ തുടങ്ങിയ സകലരും ഈ ലീഗ് വിരുദ്ധ ജാഥയില്‍ അണിചേര്‍ന്നുകൊണ്ടിരിക്കയാണ്.

നിലവിലുള്ള ഇടതു രാഷ്ട്രീയ കക്ഷികളും തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങളും പറഞ്ഞതുപോരാഞ്ഞിട്ട് പുതിയ രാഷ്ട്രീയ കക്ഷിക്കാര്‍തന്നെയും രൂപീകരിക്കാന്‍ ചിലര്‍ ശ്രമിച്ചുവരുന്നു. എന്തായാലും പ്രമേയങ്ങളായും പത്രസമ്മേളനങ്ങളായും, ചാനല്‍ ചര്‍ച്ചകളായും "ലീഗ് വിഷയം" പൊടിപൊടിക്കുകയാണ്". കെഎന്‍എ ഖാദര്‍ചന്ദ്രിക (18712) "ഇരിക്കുന്ന കൊമ്പു മുറിക്കരുത്". ശരിയാണുസാര്‍, "ഉപ്പുതിന്നവന്‍ വെള്ളം കുടിക്കും" എന്നല്ലാതെ എന്തുപറയാന്‍. ഒരു മതേതര രാഷ്ട്രമായ ഇന്ത്യയില്‍ പൊതുസമൂഹത്തില്‍നിന്നും മുസ്ലീം ന്യൂനപക്ഷത്തെ വേര്‍തിരിച്ച്, ഒറ്റയ്ക്ക് നിര്‍ത്താന്‍ ശ്രമിക്കുന്നതാണ് ലീഗ് ചെയ്യുന്ന തെറ്റ്. അത് ഹിന്ദുരാഷ്ട്രവാദികളായ ആര്‍എസ്എസുകാരുടെ നിലപാടുകള്‍ ന്യായീകരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതുമാണ്. വോട്ടുബാങ്കാണ് ലീഗിന്റെ ലക്ഷ്യമെങ്കില്‍ ഒരുപിടി തീവ്രവാദികളെ സൃഷ്ടിച്ച് ജനജീവിതം ദുരിതപൂര്‍ണമാക്കുകയാണ് എന്‍ഡിഎഫ്/എസ്ഡിപിഐ തീവ്രവാദികളുടെ ലക്ഷ്യം. "അങ്ങനെ കലക്കവെള്ളത്തില്‍ മീന്‍പിടിക്കലും".
*** പി പി വാസുദേവന്‍

എന്‍ഡിഎഫിന്റെ താലിബാനിസവും മുസ്ലിംലീഗും

മത രാഷ്ട്രവാദത്തിന്റെ ഏറ്റവും വലിയ രൂപമാണ് താലിബാനിസം. ഇസ്ലാമിക സ്വേച്ഛാധിപത്യമാണ് ലോകത്തെ ഈ ഏറ്റവും വലിയ ഭീകര സംഘടനയുടെ പരമ ലക്ഷ്യം. സോഷ്യലിസ്റ്റ് ചേരിയെ ഉന്മൂലനം ചെയ്യാന്‍ അമേരിക്കന്‍ സാമ്രാജ്യത്വം താലിബാന്‍ നേതാവ് ബിന്‍ ലാദന്‍ വഴി ഇസ്ലാമിക ഭീകര സംഘടനകളെ ഏകോപിപ്പിച്ചുവെന്നത് ചരിത്രം. അഫ്ഗാനിസ്താനില്‍ നജീബുള്ളയെ സ്ഥാനഭ്രഷ്ടനാക്കി ഇസ്ലാമിക ഭരണകൂടം സ്ഥാപിക്കാന്‍ ലാദന്‍ നടത്തിയ ക്രൂരത ഇനിയും മറക്കാനായിട്ടില്ല. ഈ താലിബാന്‍ ട്യൂമറിന്റെ മാതൃകയില്‍ ചെറുതും വലുതുമായ ഒട്ടേറെ തീവ്രവാദ സംഘടനകള്‍ ലോകമാകെ പ്രവര്‍ത്തിക്കുന്നുണ്ട്. വിദേശ പരിശീലനവും യഥേഷ്ടം ഫണ്ടും ലഭിക്കുന്ന ഈ ഗ്രൂപ്പിനെ ഇന്ത്യയില്‍ നയിക്കുന്നത് പോപ്പുലര്‍ ഫ്രണ്ടാണ്. താലിബാനിസത്തിന്റെ ഇന്ത്യന്‍ രൂപമാണ് പോപ്പുലര്‍ഫ്രണ്ട് എന്നു പറഞ്ഞാല്‍ തെറ്റില്ല.

കേരളത്തിലെ എന്‍ഡിഎഫ്, തമിഴ്നാട്ടിലെ മനിതൈ പാശറൈ, കര്‍ണാടകയിലെ കര്‍ണാടക ഫോറം ഫോര്‍ ഡിഗ്നിറ്റി തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചുവന്ന സംഘടനകള്‍ ഏകോപിപ്പിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപീകരിച്ചത്. പിന്നീട് ജനാധിപത്യത്തിന്റെ മുഖംമൂടിയണിഞ്ഞ് സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാര്‍ടി ഓഫ് ഇന്ത്യ(എസ്ഡിപിഐ) എന്ന രാഷ്ട്രീയ പാര്‍ടിയും രൂപീകരിച്ചു. ആര്‍എസ്എസും ബിജെപിയുംപോലെ വേര്‍തിരിക്കാനാകാത്ത സംഘടനകളാണിവ രണ്ടും. ഒരേ നേതാക്കള്‍, ഒരേ ഓഫീസ്. ഈ രണ്ട് സംഘടനകളും കേരളത്തില്‍ തങ്ങളുടെ വരവറിയിക്കാന്‍ നടത്തിയ അക്രമങ്ങള്‍ക്ക് കണക്കില്ല. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് തിരൂരില്‍ സിപിഐ എം നേതാക്കളെ വെട്ടിനുറുക്കിയ സംഭവം.

തിരൂര്‍ മംഗലത്ത് പഞ്ചായത്ത് വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന്റെ കുത്തകസീറ്റായ മൂന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു. ലീഗ് തട്ടകത്തിലെ ഈ അട്ടിമറിജയമാണ് എന്‍ഡിഎഫ് തീവ്രാവാദികളെ പ്രകോപിപ്പിച്ചത്. എക്കാലവും മുസ്ലിംലീഗിനൊപ്പം നിന്ന വലിയൊരു ജനത സിപിഐ എമ്മുമായി അടുത്തത് തെല്ലൊന്നുമല്ല മുസ്ലിലീഗിന്റെ ബി ടീമായി പ്രവര്‍ത്തിക്കുന്ന എന്‍ഡിഎഫിനെ പ്രകോപിപ്പിച്ചത്. ആദ്യം ആഹ്ലാദ പ്രകടനത്തിലേക്ക് ബൈക്ക് കയറ്റുക. അതിന്റെ മറവില്‍ ഭീകരാക്രമണം നടത്തുക. ഇതായിരുന്ന മലപ്പുറം ജില്ലയിലെ തീരദേശത്ത് മുസ്ലലിംലീഗിനുവേണ്ടി അക്രമം നടത്തുന്ന എന്‍ഡിഎഫ് ഭീകരവാദികള്‍ ആസുത്രണംചെയ്തത്. ഇവ ഭംഗിയായി അവര്‍ നടത്തുകയും ചെയ്തു. അതെത്ര ക്രൂരമായിരുന്നെന്ന് ലോകം ചാനലുകളിലൂടെ കണ്ടു. ചന്ദ്രശേഖരന്‍ വധത്തിന്റെ മറവില്‍ സിപിഐ എമ്മിനെ പ്രതിക്കൂട്ടില്‍ കയറ്റാന്‍ കള്ളക്കഥകള്‍ പടയ്ക്കാന്‍ മത്സരിക്കുന്ന ചാനലുകള്‍ ആദ്യം ദൃശ്യങ്ങള്‍ പെട്ടിയിലിട്ട് പൂട്ടിയെങ്കിലും നടുറോഡിലിട്ട് സിപിഐ എം നേതാവിനെയും പ്രവര്‍ത്തകനേയും വടിവാളുകൊണ്ട് വെട്ടുന്ന ദൃശ്യങ്ങള്‍ കൈരളി പീപ്പിളും റിപ്പോര്‍ട്ടറും പുറത്തുവിട്ടതോടെ നില്‍ക്കക്കള്ളിയില്ലാതെ മറ്റു ചാനലുകള്‍ക്കും തിരൂരിലെ താലിബാന്‍ മോഡല്‍ ആക്രമണം സംപ്രേക്ഷണം ചെയ്യേണ്ടിവന്നു. ജനുവരി 29നാണ് എന്‍ഡിഎഫ് സംഘം ലീഗ് പൊലീസ് തണലില്‍ സിപിഐ എം നേതാക്കളെ അരിഞ്ഞുവീഴ്ത്തിയത്. പട്ടാപ്പകല്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന സിപിഐ എം പുറത്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം എ കെ മജീദ്, കാര്‍ ഓടിച്ച ഇര്‍ഷാദ് എന്നിവരെയാണ് വെട്ടിയത്. പത്തോളം വരുന്ന ആയുധധാരികള്‍ കാര്‍ തടഞ്ഞുനിര്‍ത്തി ഇരുവരേയും പിടിച്ചിറക്കി തുരുതുരാ വെട്ടുകയായിരുന്നു. മുഖം മറയ്ക്കാതെയെത്തിയ ക്രിമിനലുകളുടെ വെട്ടേറ്റ് നിലത്തുവീണവര്‍ അള്ളാ അള്ളാ എന്നു വിളിച്ചു കരഞ്ഞിട്ടും അല്‍പ്പംപോലും ദയതോന്നാതെ വാളുകൊണ്ട് പിന്നെയും പിന്നെയും വെട്ടി. എന്നിട്ടും അരിശം തീരാത്ത കാടന്‍മാര്‍ വെട്ടേറ്റ് നിലത്തുവീണ ഇരുവരേയും ചവിട്ടുകയും പട്ടികകൊണ്ട് തല്ലുകയും ചെയ്തു. ആക്രമണം കണ്ടുനിന്ന ആരോ ഇതെല്ലാം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയതോടെ അതിക്രൂരവും ഭീകരവുമായ ആക്രമണത്തിന്റെ ദൃശ്യം കണ്ട ലോകം നടുങ്ങി. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഈ അടുത്തായി നായകള്‍ക്ക് വെട്ടേല്‍ക്കല്‍ പതിവായിരുന്നു. എന്‍ഡിഎഫുകാര്‍ മനുഷ്യനെ വെട്ടാന്‍ പരിശീലിച്ചത് നായയെ വെട്ടിയായിരുന്നെന്ന് അന്നുതന്നെ വ്യാപകമായ സംശയം ഉയര്‍ന്നിരുന്നു. സമാനരീതിയിലായിരുന്നു മിക്ക നായകള്‍ക്കും വെട്ടേറ്റത്. എന്നാല്‍ തിരുവഞ്ചൂരിന്റെ പൊലീസ് ആ കേസ് ശരിയായ രീതിയില്‍ അന്വേഷിക്കാതെ നിസ്സാരമായി തള്ളി.

തിരൂരില്‍ എന്‍ഡിഎഫുകാരുടെ വെട്ട് കണ്ടാല്‍ കൃത്യമായ പരിശീലനം നേടിയിട്ടുണ്ടെന്ന് വ്യക്തമാണ്. തിരൂരില്‍ ഇത് ആദ്യ സംഭവമല്ല. ഏതാനും വര്‍ഷം മുമ്പ് പുതിയങ്ങാടിയിലെ നേര്‍ച്ചയുടെ മറവില്‍ തിരൂരിലും പരിസരത്തും അരങ്ങേറിയ അരുംകൊലകള്‍ ആരും മറന്നിട്ടില്ല. എന്‍ഡിഎഫും ആര്‍എസ്എസും ആയുധമെടുത്ത് പോരടിച്ചപ്പോള്‍ അഞ്ച് പേരാണ് മരിച്ചത്. 2006 മാര്‍ച്ച് നാലിന് സിപിഐ എം തിരൂര്‍ എരിയാ കമ്മിറ്റി അംഗവും മല്‍സ്യത്തൊഴിലാളി യൂണിയന്‍ സിഐടിയു ജില്ലാ സെക്രട്ടറിയുമായിരുന്ന ബാപ്പുട്ടിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു. പട്ടാപ്പകല്‍ നടന്ന ആക്രമണത്തില്‍ കഷ്ടിച്ചാണ് ബാപ്പുട്ടിക്ക് ജീവന്‍ തിരികെ കിട്ടിയത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തിരൂര്‍താനൂര്‍ തീരമേഖലയില്‍ സിപിഐ എമ്മിനെതിരായി ലീഗ് നടത്തുന്ന ആക്രമണങ്ങള്‍ക്കെല്ലാം പിറകില്‍ എന്‍ഡിഎഫ് ആണ്. 2012ല്‍ പെരുന്നാള്‍ ദിനത്തില്‍ തിരൂര്‍ വാടിക്കല്‍ തൂക്കു പാലത്തിന് സമീപം സിപിഐ എം പ്രവര്‍ത്തകരെ എന്‍ഡിഎഫുകാര്‍ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതും ആരും മറന്നിട്ടുണ്ടാകില്ല. മംഗലത്ത് ലീഗ് തോറ്റതില്‍ എന്‍ഡിഎഫിനെന്ത് കാര്യം എന്ന് ചോദിക്കുന്നവരുണ്ട്. ലീഗും എന്‍ഡിഎഫും തമ്മിലുള്ള അഗാധമായ ബന്ധം അറിയാത്തവര്‍ക്കേ അത്തരം സംശയമുണ്ടാകൂ. തങ്ങള്‍ അക്രമങ്ങള്‍ക്കെതിരാണെന്ന് പറയുന്ന ലീഗിന്റെ ഇരുണ്ട മുഖമാണ് ഇവിടെ ദൃശ്യമാകുന്നത്. ചോരപുരണ്ട ആയുധങ്ങളും ബോംബുകളും തങ്ങള്‍ക്ക് നിഷിദ്ധമല്ലെന്ന് നാദാപുരത്തെ ലീഗ് ഇപ്പോഴും തെളിയിച്ചുകൊണ്ടിരിക്കുകയാണല്ലോ. തങ്ങളുടെ ചിറകിനടിയില്‍ ഒളിപ്പിച്ച് ചൂടും ചൂരും നല്‍കിയാണ് ലീഗ് എന്‍ഡിഎഫ് എന്ന ഭീകര സംഘടനയെ വളര്‍ത്തുന്നത്. നാദാപുരത്ത് ഇല്ലാത്ത ബലാത്സംഗ കഥയുണ്ടാക്കി അതിന്റെ മറവില്‍ സിപിഐ എം പ്രവര്‍ത്തകന്‍ ഈന്തുള്ളതില്‍ ബിനുവിനെ കൊന്ന എന്‍ഡിഎഫുകാര്‍ക്ക് എല്ലാ സംരക്ഷണവും നല്‍കിയത് ലീഗായിരുന്നു. അന്നു തുടങ്ങിയതാണ് ഈ 'ഭായ് ഭായ്' ബന്ധം.

മലപ്പുറം ജില്ലയില്‍ എന്‍ഡിഎഫ് നടത്തിയ എല്ലാ ആക്രമണങ്ങള്‍ക്കും മുസ്ലിംലീഗിന്റെ പിന്തുണയുണ്ടായിരുന്നു. ലീഗിനുവേണ്ടിയായിരുന്നു എന്‍ഡിഎഫ് അക്രമം നടത്തിയതെന്ന് പറയുന്നതാകും ശരി. ഇതിന് പ്രത്യുപകാരമായി എന്‍ഡിഎഫിനെ ഭരണ സ്വാധീനവും പണവും ഉപയോഗിച്ച് ലീഗ് സംരക്ഷിച്ചു. കൊണ്ടോട്ടിക്കടുത്ത അരിമ്പ്രയില്‍ കോണ്‍ഗ്രസുകാരെ ആക്രമിച്ച കേസിലെ പ്രതികളായ എന്‍ഡിഎഫുകാര്‍ക്കെതിരായ കേസ് 2001ല്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ പിന്‍വലിച്ചത് വിവാദമായിരുന്നു. കൊണ്ടോട്ടി എംഎല്‍എ ആയിരുന്ന കെഎന്‍എ ഖാദറിന്റെ ഇടപെടലിനെ തുടര്‍ന്നായിരുന്നു കേസ്പിന്‍വലിച്ചത്. പിന്നീട് മഞ്ചേരയില്‍ സിഐടിയു നേതാവ് ഷംസു പുന്നക്കലിനെയും തിരൂരിലെ മത്സ്യത്തൊഴിലാളി യൂണിയന്‍ നേതാവ് ബാപ്പുട്ടിയേയും വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികളേയും സംരക്ഷിച്ചത് ലീഗാണ്. മലപ്പുറം ജില്ലയില്‍ പുതിയ തലമുറയിലെ മുസ്ലിം യുവാക്കള്‍ സിപിഐ എമ്മിനോട് അടുക്കുന്നതില്‍ വിറളിപൂണ്ടാണ് എന്‍ഡിഎഫിനെ ഇറക്കി ലീഗ് ആക്രമണങ്ങള്‍ അഴിച്ചുവിടുന്നത്.

പകല്‍ ലീഗും രാത്രി എന്‍ഡിഎഫുമായി നടക്കുന്ന നിരവധി യുവാക്കളെ ഇവിടെ കാണാം. എന്നാല്‍ ഈ സത്യം മറച്ച് തങ്ങള്‍ക്ക് എന്‍ഡിഎഫുമായി ഒരു ബന്ധവുമില്ലെന്ന് ലീഗ് നേതാക്കള്‍ ഗീര്‍വാണമടിക്കുമ്പോള്‍ ചിരിക്കുകയല്ലാതെ നിവൃത്തിയില്ല. ആര്‍എസ്എസിന്റെ മുസ്ലിം ആക്രമണങ്ങളെ പ്രതിരോധിക്കാനെന്ന പേരിലാണ് എന്‍ഡിഎഫ് മുസ്ലിം യുവാക്കള്‍ക്കിടയില്‍ വേരൂന്നിയത്. ബാബറി മസ്ജിദ് തകര്‍ച്ചയ്ക്കും ഗുജറാത്ത് കലാപത്തിനും ശേഷമുണ്ടായ അരക്ഷിതാവസ്ഥയില്‍ എരിവ് പകര്‍ന്നാണ് എന്‍ഡിഎഫ് ഈ അജന്‍ഡ നടപ്പാക്കുന്നത്. എന്നാല്‍ കേരളത്തില്‍ എന്‍എഡിഎഫ് ആയുധമണിയുന്നത് സിപിഐ എം പ്രവര്‍ത്തകരെ ഉന്മൂലനം ചെയ്യാനാണ്. കൊല്ലം പുനലൂരിലെ അഷ്റഫ് വധവും നാദാപുരത്തെ ബിനുവധവും ഇപ്പോള്‍ തിരൂരില്‍ നടന്ന താലിബാന്‍ മോഡല്‍ വധശ്രമവും തെളിയിക്കുന്നത് ഇതാണ്. ഈ കിരാതവാഴ്ചക്ക് എന്‍ഡിഎഫിന്റെ പിന്തുണയില്‍ അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാരും മുസ്ലിംലീഗും എല്ലാ പിന്തുണയും നല്‍കുന്നത് നാം തിരിച്ചറിയാതെപോകരുത്.

** റഷീദ് ആനപ്പുറം

സിബിഐ അന്വേഷണം: പ്രീതിപ്പെടുത്തേണ്ടത് ആരെ?

മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞചെയ്യുന്നത് ഭീതിയോ പ്രീതിയോ കൂടാതെ ഭരണഘടനാചുമതല നിറവേറ്റും എന്നാണ്. ഈ സത്യവാചകത്തിന് നേര്‍വിരുദ്ധമായ നിലയിലാണ് കേരളത്തിലെ യുഡിഎഫ് മന്ത്രിസഭ ഇപ്പോള്‍ കാര്യങ്ങള്‍ നീക്കുന്നത്. ഇതിന്റെ ഏറ്റവും പുതിയ ദൃഷ്ടാന്തമാണ് ടി പി ചന്ദ്രശേഖരന്‍ കേസിലെ ഇപ്പോഴത്തെ നീക്കങ്ങള്‍.

ആരെങ്കിലും നിരാഹാരം കിടന്നാല്‍ അതിന്റെ പേരില്‍ നടത്താനുള്ളതാണോ സിബിഐ അന്വേഷണം? കേരളത്തില്‍ ഒട്ടനവധിവധക്കേസുകള്‍ ഉണ്ടായിട്ടുണ്ട്. ഇതില്‍ ഓരോന്നിന്റെയുംപേരില്‍ ഓരോകൂട്ടര്‍ വന്ന് സെക്രട്ടറിയറ്റിനുമുമ്പില്‍ നിരാഹാരം കിടക്കുന്നുവെന്നുവയ്ക്കുക. എല്ലാ കേസുകളും സിബിഐക്കു വിടുമോ? ഈ ഒരു കേസില്‍മാത്രം എന്തുകൊണ്ടാണ് യുഡിഎഫ് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഇത്രയേറെ താല്‍പ്പര്യം? ഭയമോ പ്രീതിയോ മാനദണ്ഡമാക്കാതെ ഭരണം നിര്‍വഹിക്കുമെന്ന് പ്രതിജ്ഞചെയ്തവര്‍ ഭയക്കുകയും ഭയപ്പെടുത്താന്‍ ശ്രമിക്കുകയുമാണ്; പ്രീതിനേടാനും പ്രീതിപ്പെടുത്താനും ശ്രമിക്കുകയുമാണ്. ഭയക്കുന്നത് തങ്ങളുടെ ഭരണ ദുഷ്ചെയ്തികള്‍ക്കെതിരെ ഉയരുന്ന ജനരോഷത്തെ. ആ ഭയത്തില്‍നിന്നാണ് ഭയപ്പെടുത്താനുള്ള നീക്കമുണ്ടാവുന്നത്. ഭയപ്പെടുത്താന്‍ നോക്കുന്നത് ആ ജനരോഷത്തിന്റെ ചാമ്പ്യന്മാരായി നില്‍ക്കുന്ന പ്രതിപക്ഷത്തെ, പ്രത്യേകിച്ച് ഇടതുപക്ഷത്തെ നേതാക്കളെ. പ്രീതിപ്പെടുത്താന്‍ നോക്കുന്നത് സിപിഐഎമ്മിനെ ഏത് വിധേനയും തകര്‍ക്കണമെന്ന ആഗ്രഹത്തില്‍ കവിഞ്ഞ ഒരു രാഷ്ട്രീയവും ഇല്ലാത്ത ഒഞ്ചിയത്തെ ഒരു സംഘത്തെ. അവരെ പ്രീതിപ്പെടുത്തി രാഷ്ട്രീയമായി കേരളത്തിലാകെ ഉപയോഗിച്ച് രാഷ്ട്രീയനേട്ടമുണ്ടാക്കാമെന്ന് ഇവര്‍ ധരിക്കുന്നു. അധികാരത്തെ ഇതിനുള്ള ഉപകരണമായി മാറ്റുന്നു. ഭരണഘടനയ്ക്കുമുമ്പിലെന്നല്ല, ജനവികാരത്തിനുമുമ്പിലും ഈ കാപട്യം വിലപ്പോവില്ല.

ടി പി ചന്ദ്രശേഖരന്‍വധം ഇവരുടെ ചൊല്‍പ്പടിക്കുനില്‍ക്കുന്ന പൊലീസിനെക്കൊണ്ടുതന്നെ അന്വേഷിപ്പിച്ചതാണ്. രാഷ്ട്രീയമായ ഇടപെടലില്‍ ഏതാണ്ട് നൂറോളംപേരെ ഈ കേസില്‍ കുരുക്കിയിടുന്നതരത്തിലുള്ള ഒരു ചാര്‍ജ്ഷീറ്റ് പൊലീസ് തയ്യാറാക്കി. വിചാരണ നടന്നു. പൊലീസ് കുരുക്കിയ മഹാഭൂരിപക്ഷംപേരെയും കോടതി നിരപരാധികളെന്നുകണ്ട് വിട്ടയച്ചു. അന്വേഷണപ്രക്രിയയുടെ ഏതെങ്കിലും ഘട്ടത്തില്‍ അന്വേഷണത്തില്‍ അപര്യാപ്തതയുണ്ടെന്നു തോന്നിയിരുന്നെങ്കില്‍ ഇവര്‍ക്കിത് സിബിഐക്ക് വിടാമായിരുന്നു. എന്നാല്‍, അപ്പോഴൊക്കെ ആഭ്യന്തരമന്ത്രിയും സര്‍ക്കാരും പറഞ്ഞുകൊണ്ടിരുന്നത് അന്വേഷണം തൃപ്തികരമായി പൂര്‍ത്തിയാവുന്നു എന്നാണ്. പൂര്‍ത്തിയായശേഷമോ കുറ്റപത്രം സമര്‍പ്പിച്ചവേളയിലോ ഇവര്‍ക്ക് അതൃപ്തി തോന്നിയില്ല. സിബിഐ അന്വേഷണം നടത്തേണ്ടതുണ്ടെന്നു തോന്നിയില്ല. പിന്നീട് എപ്പോഴാണിത് തോന്നിയത്? രാഷ്ട്രീയ വൈരനിര്യാതനബുദ്ധിയോടെ പൊലീസിനെക്കൊണ്ട് ഒട്ടേറെ സിപിഐ എം നേതാക്കളെ കെണിയിലാക്കിച്ച കാപട്യം കോടതിവിധിയിലൂടെ പൊളിഞ്ഞപ്പോള്‍. കെട്ടിപ്പൊക്കിയ കള്ളക്കഥ ചീട്ടുകൊട്ടാരംപോലെ കോടതി മുമ്പാകെ തകര്‍ന്നുവീണ് സിപിഐ എം കുറ്റവിമുക്തമായപ്പോള്‍. അപ്പോഴാണ് വിധിവരെ വന്നുകഴിഞ്ഞ കേസ് സിബിഐക്ക് വിടാമെന്ന ആലോചനയിലേക്ക് കെ കെ രമയും കോണ്‍ഗ്രസ് നേതാക്കളും കടന്നത്.

വിധിവന്ന കേസ് ഇനി സിബിഐക്കു വിടുന്നത് നിയമപരമായി സാധുവായ കാര്യമല്ല. അതിനപ്പുറം വിലപ്പെട്ട സമയം ഇതിനായി നീക്കിവച്ച കോടതിയെയും വിധി പറഞ്ഞ ജഡ്ജിയെയും അപഹസിക്കലാണുതാനും. സിബിഐക്ക് വിടേണ്ടതാണീ കേസ് എന്നുതോന്നിയിരുന്നെങ്കില്‍ എന്തിന് കോടതിയെയും ജഡ്ജിയെയുംകൊണ്ട് ഇങ്ങനെയൊരു വിഡ്ഢിവേഷം കെട്ടിച്ചു? ജുഡീഷ്യറിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ചോര്‍ത്തിക്കളയാന്‍ ഭരണഘടനതൊട്ട് സത്യപ്രതിജ്ഞയെടുത്തിട്ടുള്ളവര്‍തന്നെ ശ്രമിക്കുന്നു എന്നല്ലേ ഇതില്‍നിന്ന് മനസിലാക്കേണ്ടത്. കോടതി തങ്ങള്‍ കല്‍പ്പിക്കുംപോലെ വിധി പറഞ്ഞാല്‍ കോടതി വിധിയെ മാനിക്കും. തങ്ങളുടെ കല്‍പ്പനപ്രകാരമല്ല വിധിയെങ്കില്‍ കേന്ദ്ര പൊലീസിനെക്കൊണ്ട് ആ വിധി അസ്ഥിരപ്പെടുത്താന്‍ നോക്കും. ഇതല്ലേ നിലപാട്? കോടതിക്കുമേലെയാണോ സിബിഐ?

വഴിവിട്ട് എന്തെല്ലാം കാര്യങ്ങളാണ് ഇവര്‍ ചെയ്യുന്നത്? ഏറെ വൈകി രമയില്‍നിന്ന് ഒരു പരാതി എഴുതി വാങ്ങി മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്യുക. സിബിഐക്കു കേസ് റഫര്‍ ചെയ്യാനുള്ള ക്യാബിനറ്റ് നോട്ട് ആദ്യമേ തയ്യാറാക്കിവയ്ക്കുക. അക്കാര്യം രമയെ അറിയിച്ച് ക്യാബിനറ്റിന്റെ യോഗത്തിന് രണ്ടുനാള്‍മുമ്പ് അവരെക്കൊണ്ട് നിരാഹാരം അനുഷ്ഠിപ്പിക്കുക. ഇങ്ങനെ തിരക്കഥ പുരോഗമിക്കുമ്പോഴാണ് ഒരു നിയമസാങ്കേതിക പ്രശ്നം മുമ്പില്‍ വരുന്നത്. കോടതി വിധി പറഞ്ഞ കേസുമായി ബന്ധപ്പെട്ട് മറ്റൊരു കേസ് ഉണ്ടാക്കിയാല്‍തന്നെ പ്രാഥമിക അന്വേഷണമെങ്കിലും ഇവിടത്തെ പൊലീസ് നടത്തിയതിന്റെ റിപ്പോര്‍ട്ടുണ്ടായാലേ സിബിഐ പരിഗണനയ്ക്കുപോലും എടുക്കാനിടയുള്ളൂ എന്നതാണത്. ഉടനെ, ശങ്കര്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ ഒരു പ്രത്യേക ടീമിനെ വളരെ വൈകി നിയോഗിച്ചു. എന്താണ് ഈ ടീമിന്റെ പണി? സിബിഐ അന്വേഷിക്കാന്‍മാത്രം കഴമ്പുള്ളതാണ് ഈ കേസ് എന്നു വരുത്തുന്ന ഒരു അടിത്തറ കൃത്രിമമായി ഉണ്ടാക്കുക എന്നതുതന്നെ.

പ്രത്യേക ടീം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് അതിന്റെ അടിസ്ഥാനത്തില്‍ സിബിഐക്ക് വിടുകയല്ല, മറിച്ച് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ രാഷ്ട്രീയമായി തീരുമാനിച്ചിട്ട് അതിനുതക്കവിധത്തിലുള്ള ഒരു റിപ്പോര്‍ട്ട് ഉണ്ടാക്കിത്തരാന്‍ പ്രത്യേക പൊലീസ് ടീമിനോട് ആവശ്യപ്പെടുക. കാളയ്ക്കുമുമ്പില്‍ വണ്ടിയെ കെട്ടുക എന്ന രീതി! സിപിഐ എമ്മിന്റെ കുറെ നേതാക്കളെക്കൂടി കുരുക്കിയിട്ട് കേസ് തീര്‍ന്നുപോകാതെ കത്തിച്ചുനിര്‍ത്തി രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ശ്രമിക്കലാണിത്. പൊലീസിനെ ഇതുപോലെ നികൃഷ്ടമായി രാഷ്ട്രീയ വൈരനിര്യാതനത്തിനുപയോഗിച്ച ദൃഷ്ടാന്തങ്ങള്‍ അധികമില്ല. ഈ പ്രക്രിയയില്‍ എന്തെല്ലാം കോമാളിവേഷങ്ങളാണ് യുഡിഎഫും അതിന്റെ മന്ത്രിമാരും എടുത്തണിയുന്നത്? രാഷ്ട്രീയമായി യുഡിഎഫിന് വേണ്ടിതന്നെയുള്ളതാണെങ്കിലും സാങ്കേതികമായി നോക്കിയാല്‍ സര്‍ക്കാരില്‍നിന്ന് നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് രമയുടെ സമരം. ആ സമരത്തെ സമരപ്പന്തലില്‍ചെന്ന് ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍തന്നെ അഭിവാദ്യംചെയ്യുന്നത് കേരളം കണ്ടു. ഒരു കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെടുമ്പോള്‍ കേരളപൊലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ല എന്നു കൂടിയാണല്ലോ അര്‍ഥമാക്കുന്നത്. കേരള പൊലീസ് ഈ കേസ് അന്വേഷിച്ചപ്പോള്‍ അതിനു ചുക്കാന്‍ പിടിച്ചയാളാണു തിരുവഞ്ചൂര്‍. അദ്ദേഹം സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള സമരത്തെ അഭിവാദ്യംചെയ്യുന്നു എന്നു പറഞ്ഞാല്‍, തന്റെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ തനിക്കുതന്നെ വിശ്വാസമില്ല എന്നു പ്രഖ്യാപിക്കലല്ലേ അത്? ഇതില്‍ കവിഞ്ഞ ഒരു കോമാളിവേഷം കേരളത്തില്‍ അരങ്ങേറിയിട്ടുണ്ടോ?

ആര്‍എംപി എന്നു സ്വയം വിളിക്കുന്ന ചിലയാളുകള്‍ ഒരു ആവശ്യം ഉന്നയിക്കുന്നു. ആ ആവശ്യം വരുമ്പോള്‍ അതുയര്‍ത്തുന്ന സാങ്കേതിക പ്രശ്നം മുന്‍നിര്‍ത്തി മന്ത്രിസഭായോഗംപോലും യുഡിഎഫ് മാറ്റിവയ്ക്കുന്നു. മന്ത്രിസഭയ്ക്ക് മുന്നില്‍ വേറെയും അജന്‍ഡകളില്ലേ? അതൊന്നും പരിഗണിക്കേണ്ടതില്ലേ? അതോ മന്ത്രിസഭയ്ക്ക് സിബിഐ പ്രശ്നം മാത്രമേ ചര്‍ച്ചചെയ്യാനുള്ളോ? ആ പ്രശ്നം ചര്‍ച്ചയ്ക്കെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ മന്ത്രിസഭായോഗമേ വേണ്ട എന്ന നിലയിലായോ?- കോമാളിത്തത്തിന്റെ മറ്റൊരു ദൃഷ്ടാന്തമാണിത്. ഏതായാലും ഒരു കാര്യം പറയട്ടെ, രാഷ്ട്രീയവൈരനിര്യാതനത്തിനുള്ള ആയുധമായി അധികാരത്തെ ദുരുപയോഗിക്കുന്നവര്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാവും ഒടുവില്‍ ചെന്നുവീഴുക. ചരിത്രം എത്രയോ തവണ അക്കാര്യം തെളിയിച്ചിരിക്കുന്നു.

*
ദേശാഭിമാനി മുഖപ്രസംഗം

25 March, 2013

ഹ്യൂഗോ ഷാവേസും 21ആം നൂറ്റാണ്ടിലെ സോഷ്യലിസവും


ഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്ത് ലോകരാഷ്ട്രീയത്തില്‍ വേറിട്ട ശബ്ദമായി ഉയര്‍ന്നുനിന്ന, സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളിലെ മുന്നണിപ്പോരാളിയായ ഹ്യൂഗോ ഷാവേസ് ഓര്‍മയായി. എന്നും ദരിദ്രപക്ഷത്തിെന്‍റ വക്താവായിരുന്ന ഷാവേസിന് സോഷ്യലിസ്റ്റാവുകയെന്നത് അനിവാര്യതയായിരുന്നു. 20ാം നൂറ്റാണ്ടിലെ സോഷ്യലിസ്റ്റ് പരീക്ഷണങ്ങളില്‍നിന്ന് വേറിട്ട പരീക്ഷണങ്ങള്‍ക്കാണ് അദ്ദേഹത്തിെന്‍റ നേതൃത്വത്തില്‍ വെനസ്വേല സാക്ഷ്യംവഹിച്ചത്. സോവിയറ്റ് യൂണിയെന്‍റ പതനത്തോടുകൂടി സോഷ്യലിസത്തിന് അന്ത്യം കുറിച്ചിരിക്കുന്നുവെന്നും മുതലാളിത്തത്തിനു കീഴടങ്ങുകയല്ലാതെ, നവഉദാരവല്‍ക്കരണം നടപ്പാക്കുകയല്ലാതെ ലോകത്തിനുമുന്നില്‍ മറ്റൊരു പോംവഴിയുമില്ലെന്ന പ്രചരണം കൊണ്ടുപിടിച്ച് നടന്നിരുന്ന വേളയിലായിരുന്നു 1998ല്‍ ഷാവേസ് തിരഞ്ഞെടുപ്പിലൂടെ വെനസ്വേലയില്‍ അധികാരത്തില്‍ എത്തിയത്. നവഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരായി വെനസ്വേലയിലെ ജനങ്ങള്‍ നടത്തിയ പോരാട്ടമാണ് ഷാവേസ് അധികാരത്തില്‍ വരുന്നതിനിടയാക്കിയത്.

ചരിത്ര പശ്ചാത്തലം

1989 അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത് ഇരുപതാം നൂറ്റാണ്ടിലെ സോഷ്യലിസത്തിെന്‍റ തകര്‍ച്ചയുടെ വര്‍ഷമായാണ്; ബെര്‍ലിന്‍ മതിലിെന്‍റ പതനത്തിെന്‍റ വര്‍ഷമായാണ്. എന്നാല്‍ മുഖ്യധാരാ ചരിത്രകാരന്മാരും മാധ്യമങ്ങളും മൂടിവെയ്ക്കുന്ന ഒരു മറുവശം കൂടി 1989 എന്ന വര്‍ഷത്തിനുണ്ട്. നവലിബറല്‍ നയങ്ങളുടെ പരീക്ഷണശാലയായ ലാറ്റിന്‍ അമേരിക്കയില്‍ ആ നയങ്ങള്‍ക്കെതിരായ ജനങ്ങളുടെ ചെറുത്തുനില്‍പിെന്‍റയും കലാപത്തിെന്‍റയും തുടക്കം കുറിക്കുന്ന വര്‍ഷം കൂടിയാണത്; ആ ജനകീയ പോരാട്ടങ്ങളിലൂടെ ഉയര്‍ന്നുവന്ന രാഷ്ട്രീയ അന്തരീക്ഷമാണ് പിന്നീട് 21ാം നൂറ്റാണ്ടിലെ സോഷ്യലിസം എന്ന സങ്കല്‍പനത്തിെന്‍റ ഉരുവംകൊള്ളലിന് ഇടയാക്കിയത്.

1988ല്‍ വെനസ്വേലയില്‍ ഡെമോക്രാറ്റിക് ആക്ഷന്‍ പാര്‍ടിയുടെ (ഡിഎ) പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച് വിജയിച്ച കാര്‍ലോസ് ആന്ദ്രേ പെരെസ് തിരഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ വാഗ്ദാനം താന്‍ അധികാരത്തില്‍ എത്തുന്നതോടെ ഐഎംഎഫ് കുറിപ്പടി പ്രകാരം രാജ്യത്ത് നടപ്പാക്കിവരുന്ന സാമ്പത്തിക നയങ്ങളില്‍ മാറ്റം വരുത്തുമെന്നായിരുന്നു. എന്നാല്‍ അധികാരത്തിലെത്തിയതിനെ തുടര്‍ന്ന് ആ നയങ്ങളില്‍നിന്ന് പിന്തിരിഞ്ഞില്ലെന്ന് മാത്രമല്ല, അമേരിക്കയുടെയും ഐഎംഎഫിെന്‍റയും നിര്‍ദേശം ശിരസ്സാവഹിച്ച് ചെലവ് ചുരുക്കല്‍ പരിപാടികള്‍ എന്ന പേരില്‍ ജനങ്ങള്‍ക്കുമേല്‍ അധികഭാരം അടിച്ചേല്‍പിക്കുകയുമുണ്ടായി.

പത്തുവര്‍ഷത്തിലേറെയായി വെനസ്വേലയിലെ സര്‍ക്കാര്‍ ഐഎംഎഫുമായുള്ള വായ്പാ കരാര്‍ പ്രകാരം നടപ്പാക്കിവരുന്ന സാമ്പത്തിക നയങ്ങള്‍  ഐഎംഎഫ് സ്വേച്ഛാധിപത്യം എന്നാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്  കാരണം പൊറുതിമുട്ടിയിരുന്ന ജനങ്ങള്‍ക്ക് പുതിയ ചെലവ് ചുരുക്കല്‍ പരിപാടികള്‍ കനത്ത ആഘാതമാണ് സൃഷ്ടിച്ചത്. 1989 ഫെബ്രുവരി 27ന് ബസ് ചാര്‍ജ് വര്‍ധനയ്ക്കെതിരെ കാരക്കാസിലെ ജനങ്ങള്‍ തെരുവിലിറങ്ങിയതോടെ തുടക്കംകുറിച്ച ജനകീയ കലാപം അതിവേഗം രാജ്യമാകെ പടര്‍ന്നു പിടിക്കുകയാണുണ്ടായത്. ബസ്സുകള്‍ തകര്‍ത്തും അഗ്നിക്കിരയാക്കിയും സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കൊള്ളയടിച്ചും ദരിദ്രരായ ജനസഞ്ചയം അതിസമ്പന്നര്‍ക്ക് സുഖസൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ അഭിരമിച്ചിരുന്ന ഭരണവ്യവസ്ഥയ്ക്കെതിരായ തങ്ങളുടെ രോഷം പ്രകടിപ്പിക്കുകയാണുണ്ടായത്. കാരക്കസൊ എന്നറിയപ്പെടുന്ന ആ കലാപം ഭരണകൂടത്തിെന്‍റ സമസ്ത ശക്തിയും പ്രയോഗിച്ച് അടിച്ചമര്‍ത്തപ്പെട്ടെങ്കിലും, മൂവായിരത്തിലേറെ ജനങ്ങള്‍ കൊല്ലപ്പെട്ട ആ വന്‍ജനമുന്നേറ്റം ഭാവിയിലെ വലിയ രാഷ്ട്രീയ വഴിത്തിരിവിന് വഴിമരുന്നിടുകയാണുണ്ടായത്. 1958ല്‍ ജനറല്‍ പെരെസ് ജിമെനസിെന്‍റ പട്ടാളഭരണം അവസാനിപ്പിക്കുന്നതിനിടയാക്കിയ ജനകീയ പ്രക്ഷോഭത്തിനുശേഷം നടന്ന ഏറ്റവും വലിയ, ഒരുപക്ഷേ അതിലും വലിയ, ജനമുന്നേറ്റത്തിനായിരുന്നു

1989ല്‍ നവലിബറല്‍ നയങ്ങള്‍ക്കെതിരെ വെനസ്വേല സാക്ഷ്യംവഹിച്ചത്. ഷാവേസിെന്‍റ ജീവചരിത്രകാരനും 'ദ ഗാര്‍ഡിയന്‍' പത്രത്തിെന്‍റ ലാറ്റിന്‍ അമേരിക്കന്‍ ലേഖകനുമായ റിച്ചാര്‍ഡ് ഗോട്ട് കാരക്കസൊ കലാപത്തെക്കുറിച്ച് പ്രസ്താവിക്കുന്നത്, "വെനസ്വേലയിലെ പഴയ ഭരണത്തിെന്‍റ അന്ത്യത്തിെന്‍റ ആരംഭം" എന്നാണ്. വെനസ്വേലയിലെ സൈന്യത്തില്‍ കേണലായി ജോലി നോക്കിയിരുന്ന ഹ്യൂഗോ ഷാവേസിെന്‍റ നേതൃത്വത്തില്‍ ഇടതുപക്ഷക്കാരായ ഒരു സംഘം യുവസൈനികര്‍ ലാറ്റിന്‍ അമേരിക്കന്‍ വിമോചന നായകനായിരുന്ന സൈമണ്‍ ബൊളിവറുടെ 200ാം ജന്മവാര്‍ഷികത്തെ സൂചിപ്പിച്ചുകൊണ്ട് 1982ല്‍ തന്നെ ബൊളിവേറിയന്‍ വിപ്ലവ പ്രസ്ഥാനം 200 (എംബിആര്‍  200) എന്ന ഒരു രഹസ്യ സംഘടനയ്ക്ക് സൈന്യത്തിനുള്ളില്‍ രൂപം നല്‍കിയിരുന്നു. കാരക്കാസ് കലാപത്തെ ചോരയില്‍ മുക്കിയതില്‍ അസ്വസ്ഥരായ ("വംശഹത്യ"യായിരുന്നു അത് എന്നാണ് ഷാവേസ് പില്‍ക്കാലത്ത് വിശേഷിപ്പിച്ചത്) ഷാവേസും സംഘവും "ഓപ്പറേഷന്‍ സമോറ" (ലാറ്റിന്‍ അമേരിക്കന്‍ വിമോചന പോരാട്ടത്തില്‍ ബൊളിവറുടെ സഹപ്രവര്‍ത്തകനായിരുന്നു എസെക്വിയേല്‍ സമോറ) എന്ന പേരില്‍ കാര്‍ലോസ് ആന്ദ്രേ പെരസിെന്‍റ സര്‍ക്കാരിനെതിരെ ഒരു സൈനിക അട്ടിമറിക്കുള്ള ആലോചന തുടങ്ങി. സൈനിക നടപടി തുടങ്ങുമ്പോള്‍ തന്നെ പുറത്ത് ബഹുജന പ്രക്ഷോഭവും ആരംഭിക്കാന്‍ ഇടതുപക്ഷ പാര്‍ടികളുമായി രഹസ്യധാരണയുമുണ്ടാക്കിയിരുന്നു.

എന്നാല്‍ ആസൂത്രണത്തിലെ പാളിച്ചകളും പുറത്തുള്ള പ്രസ്ഥാനവുമായി ശരിയായ ഏകോപനം ഇല്ലാതിരുന്നതുംമൂലം 1992 ഫെബ്രുവരി 4ന് നടന്ന സൈനിക കലാപം പരാജയപ്പെട്ടു; ഷാവേസും സംഘവും അറസ്റ്റു ചെയ്യപ്പെട്ടു. ആ വര്‍ഷം തന്നെ നവംബറില്‍ ഷാവേസിെന്‍റ സുഹൃത്തുക്കള്‍ വീണ്ടും ഒരു അട്ടിമറി നീക്കം കൂടി നടത്തിയെങ്കിലും അതും പരാജയപ്പെടുകയുണ്ടായി. 1994ല്‍ തെന്‍റ തിരഞ്ഞെടുപ്പ് വാഗ്ദാനപ്രകാരം പ്രസിഡന്‍റ് റാഫേല്‍ കാല്‍ഡെറ ഹ്യൂഗോ ഷാവേസിനെയും സഹപ്രവര്‍ത്തകരെയും ജയില്‍ മോചിതരാക്കി. ജയില്‍ മോചിതനായ ഷാവേസ് ക്യൂബയിലെത്തി ഫിദെല്‍ കാസ്ട്രോയുമായി നടത്തിയ സുദീര്‍ഘമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് വെനസ്വേലയില്‍ തിരിച്ചെത്തി ഫിഫ്ത്ത് റിപ്പബ്ലിക്കന്‍ മൂവ്മെന്‍റ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് രൂപം നല്‍കി തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്താനുള്ള പ്രചരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ആ കാലത്തുതന്നെ സൈന്യത്തില്‍ തെന്‍റ സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന ഫ്രാന്‍സിസ്കൊ കാര്‍ദിനാസ് സോഷ്യലിസ്റ്റ് പാര്‍ടി (റാഡിക്കല്‍ കാസ് എന്നായിരുന്നു പാര്‍ടിയുടെ പേര്) സ്ഥാനാര്‍ത്ഥിയായി 1995 ഡിസംബറില്‍ സുലിയ സംസ്ഥാന ഗവര്‍ണര്‍ സ്ഥാനത്തേക്ക് മല്‍സരിച്ച് ജയിക്കുകയുമുണ്ടായി. (ചില പത്രങ്ങളില്‍ ഷാവേസ് സുലിയ ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു എന്നു വന്ന വാര്‍ത്ത ശരിയല്ല).

1998 ഡിസംബറില്‍ നടന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ഹ്യൂഗോ ഷാവേസ് പാട്രിയോട്ടിക് പോള്‍ എന്ന ഇടതുപക്ഷമുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുകയും വിജയിക്കുകയും ചെയ്തു. ഫിഫ്ത്ത് റിപ്പബ്ലിക്കന്‍ മൂവ്മെന്‍റിനെ കൂടാതെ വെനസ്വേലന്‍ കമ്യൂണിസ്റ്റ് പാര്‍ടി, സോഷ്യലിസത്തിനായുള്ള പ്രസ്ഥാനം എന്നിവ ഉള്‍പ്പെടെ 8 പാര്‍ടികള്‍ അടങ്ങിയതായിരുന്നു ആ മുന്നണി. 1992ലെ പരാജയപ്പെട്ട സൈനിക കലാപത്തെത്തുടര്‍ന്ന് ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധ നേടിയ ഷാവേസ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചതുതന്നെ വലതുപക്ഷ രാഷ്ട്രീയ പാര്‍ടികളില്‍ അങ്കലാപ്പ് സൃഷ്ടിച്ചു. മുഖ്യ ഭരണവര്‍ഗ കക്ഷികളായ ആക്ഷന്‍ ഡെമോക്രാറ്റിക്കയും കോപ്പെയും ഷാവേസ് ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ പ്രാപ്തിയുള്ള സ്ഥാനാര്‍ത്ഥികള്‍ക്കായി പരക്കം പായാന്‍ തുടങ്ങി. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വന്ന മുന്‍ സൗന്ദര്യറാണിയും കാരക്കാസ് മേയറുമായ ഐറീന്‍ സയസിനെ പിന്താങ്ങാന്‍ കോപ്പെ പാര്‍ടി തീരുമാനിച്ചു. ജനപിന്തുണയാര്‍ജിക്കാന്‍ ഐറീനെ നിര്‍ത്തിയതുകൊണ്ടും പറ്റില്ലെന്ന് കണ്ട കോപ്പെ നേതൃത്വം പ്രചാരണത്തിനിടയില്‍ തന്നെ തങ്ങളുടെ പിന്തുണ ഹെന്‍റിക് സലാസ് റോമര്‍ എന്ന മറ്റൊരു വലതുപക്ഷ സ്ഥാനാര്‍ത്ഥിക്ക് നല്‍കി. തങ്ങളുടെ പഴയൊരു പടക്കുതിരയായ ലൂയി അല്‍ഫാരോ ഉസേറോയെത്തന്നെ രംഗത്തിറക്കിയ ആക്ഷന്‍ ഡെമോക്രാറ്റിക്കും ഒടുവില്‍ സലാസ് റോമര്‍ക്കു പിന്നില്‍ എത്തി. അങ്ങനെ ഹെന്‍റിക് സലാസ് റോമര്‍ വലതുപക്ഷത്തിെന്‍റയാകെ സംയുക്ത സ്ഥാനാര്‍ത്ഥിയായി മാറി. അതേ വരെ ഭരണ  പ്രതിപക്ഷ വിഭാഗങ്ങളായി മാറി മാറി പ്രവര്‍ത്തിച്ചിരുന്ന എഡിയും കോപ്പെയും ഒരേ നുകത്തിന്‍കീഴില്‍ എത്തപ്പെട്ടത് ആദ്യമായാണ്, മൂലധനശക്തികളുടെയും അമേരിക്കയുടെയും ശക്തമായ ഇടപെടലും അതിനുപിന്നില്‍ ഉണ്ടായിരുന്നു.

എന്നാല്‍ 1998 ഡിസംബര്‍ 6ന് നടന്ന തിരഞ്ഞെടുപ്പില്‍ ഈ വലതുപക്ഷ കൂട്ടുകെട്ടിനെ പറ്റെ പരാജയപ്പെടുത്തിയാണ് 56.2 ശതമാനം വോട്ട് നേടി ഹ്യൂഗോ ഷാവേസ് വിജയം വരിച്ചത്. അങ്ങനെ ഷാവേസ് അധികാരത്തിലെത്തുന്നത് നവലിബറല്‍ നയങ്ങള്‍ക്കെതിരെ വെനസ്വേലയില്‍ ഉയര്‍ന്നുവന്ന ജനകീയ പ്രതിഷേധത്തിെന്‍റയും പ്രക്ഷോഭത്തിെന്‍റയും തുടര്‍ച്ചയായാണ്. മാറി മാറി അധികാരത്തിലിരുന്ന മുഖ്യ ഭരണവര്‍ഗ പാര്‍ടികളോടുള്ള ജനങ്ങളുടെ വെറുപ്പും അസംതൃപ്തിയും കൂടി പ്രതിഫലിപ്പിക്കുന്നതായിരുന്നു ഷാവേസിനനുകൂലമായ ജനവിധി.

ഷാവേസിെന്‍റ പരിഷ്കരണങ്ങള്‍

1998 ഡിസംബറിനുശേഷം 2012 ഡിസംബര്‍ വരെ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ഷാവേസ്, ഷാവേസിെന്‍റ കക്ഷി തുടര്‍ച്ചയായി ജയിക്കുകയായിരുന്നു. ഷാവേസിെന്‍റ മരണവൃത്താന്തം അറിഞ്ഞ് വെനസ്വേലയിലെ തെരുവുകളില്‍ പൊട്ടിക്കരയുന്ന, വാവിട്ടു നിലവിളിക്കുന്ന ജനലക്ഷങ്ങളെയാണ് ലോകം കണ്ടത്. ഈ ജനപിന്തുണയുടെ അടിസ്ഥാന കാരണം എന്ത്? 2007ല്‍ ചെസാ ബൗദിന്‍ എന്ന പത്രപ്രവര്‍ത്തകെന്‍റ ചോദ്യത്തിന് ജോസ് എന്ന ഒരു തയ്യല്‍ തൊഴിലാളി പറഞ്ഞ മറുപടി ശ്രദ്ധേയമാണ്: "ആദ്യം ഞങ്ങള്‍ ഷാവേസിന് വോട്ട് ചെയ്തത് അദ്ദേഹം എഡി, കോപെ എന്നീ കക്ഷികളുടെ സ്ഥാനാര്‍ത്ഥി അല്ലാതിരുന്നതുകൊണ്ടാണ്. പക്ഷേ, പിന്നീട് ഞങ്ങള്‍ അദ്ദേഹത്തിന് വോട്ട് ചെയ്തത് അദ്ദേഹത്തിെന്‍റ ഭരണം ഞങ്ങളുടെ നിത്യജീവിതത്തില്‍ മാറ്റം വരുത്തിയതുകൊണ്ടാണ്. അദ്ദേഹം ആരംഭിച്ച മിഷന്‍ റോബിന്‍സണിലൂടെ ഞാന്‍ എഴുതാനും വായിക്കാനും പഠിച്ചു. അദ്ദേഹം ഞങ്ങളുടെ കുടിലുകളിലേക്ക് ഡോക്ടര്‍മാരെ എത്തിച്ചു. ഞങ്ങളുടെ കൂലി കൊണ്ട് ഞങ്ങള്‍ക്കാവശ്യമായ ഭക്ഷണം കിട്ടുമെന്ന അവസ്ഥയുണ്ടാക്കി. ഇനിയും ഒരുപാട് നേടാനുണ്ട്. അതിനായി പോരാടാനുള്ള ശുഭപ്രതീക്ഷ ഷാവേസ് ഞങ്ങള്‍ക്ക് നല്‍കുന്നു".

അധികാരത്തിലേറിയതുമുതല്‍ ദാരിദ്ര്യവും അസമത്വവും അവസാനിപ്പിക്കുന്നതിനായി ഷാവേസ് നടപ്പാക്കിവരുന്ന കര്‍മ പദ്ധതികളാണ് അദ്ദേഹത്തിെന്‍റ ജനപിന്തുണ വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കിയ ശക്തിസ്രോതസ്സ്, അതുതന്നെയാണ് എതിരാളികളെ പ്രകോപിപ്പിക്കുന്നതും. അധികാരത്തില്‍ എത്തിയ ഉടന്‍ നടപ്പിലാക്കിയ പദ്ധതികളില്‍ ഒന്ന് ദാരിദ്ര്യനിര്‍മാര്‍ജ്ജനം ലക്ഷ്യമാക്കിയുള്ള പ്ലാന്‍ ബൊളിവര്‍ 2000 ആണ്. കാരക്കാസൊ കൂട്ടക്കൊലയുടെ 10ാം വാര്‍ഷികാചരണത്തിെന്‍റ ഭാഗമായി 1999 ഫെബ്രുവരി 27നാണ് ഇത് ആരംഭിച്ചത്. 11.3 കോടി ഡോളര്‍ ഇതിനായി നീക്കിവെച്ചു. 70,000 സൈനികോദ്യോഗസ്ഥരെ ഈ പദ്ധതിയുടെ ഭാഗമായി രാജ്യത്താകെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ നിയോഗിച്ചു. റോഡുകളുടെയും ആശുപത്രികളുടെയും അറ്റകുറ്റപ്പണികള്‍ നിര്‍വഹിക്കുക, സൗജന്യചികില്‍സയും വാക്സിനേഷനുകളും നല്‍കുക, കുറഞ്ഞ വിലയ്ക്ക് ഭക്ഷണസാധനങ്ങള്‍ ജനങ്ങള്‍ക്കെത്തിക്കുക എന്നിവയായിരുന്നു ഇവരുടെ ദൗത്യം. ഇതിനെക്കുറിച്ച് ഷാവേസ് പറഞ്ഞത്, "10 വര്‍ഷത്തിനുമുമ്പ് സൈന്യം ജനങ്ങളെ കൊന്നൊടുക്കുന്നതിനാണ് തെരുവിലിറങ്ങിയത്. ഇപ്പോള്‍ ജനങ്ങളെ സേവിക്കാനാണ്, അവരുടെ സുഹൃത്തുക്കളായാണ് പട്ടാളക്കാര്‍ ജനങ്ങള്‍ക്കിടയില്‍ എത്തുന്നത്" എന്നാണ്.

2001 ഡിസംബറില്‍ ഷാവേസ് പുതിയ ഭരണഘടനാ വ്യവസ്ഥ പ്രകാരം 49 നിയമങ്ങള്‍ തയ്യാറാക്കി പാര്‍ലമെന്‍റിെന്‍റ അംഗീകാരം നേടി. അതില്‍ ഏറ്റവും പ്രധാനം വെനസ്വേലയുടെ വരുമാനത്തിെന്‍റ മുഖ്യസ്രോതസ്സായ പെട്രോളിയം വ്യവസായത്തിനു ചുക്കാന്‍ പിടിക്കുന്ന പൊതുമേഖലാ എണ്ണക്കമ്പനിയുടെ പുനഃസംഘടന ലക്ഷ്യമാക്കിയുള്ളതാണ്. അതോടൊപ്പം പെട്രോളിയം മേഖലയില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന ബഹുരാഷ്ട്ര കുത്തക എണ്ണക്കമ്പനികളുടെ ചൂഷണത്തിന് അറുതിവരുത്തുകയും പെട്രോളിയം വ്യവസായം ദേശസാല്‍ക്കരിക്കാന്‍ നടപടി തുടങ്ങുകയും ചെയ്തു. അതുവരെ എണ്ണ ഉല്‍പാദനത്തില്‍നിന്നുണ്ടാകുന്ന ലാഭമാകെ സമ്പന്നര്‍ കയ്യടക്കുകയായിരുന്നു. പുതിയ നിയമം വന്നതോടെ അതില്‍ മാറ്റം വരുകയും പെട്രോളിയം വ്യവസായത്തില്‍നിന്നുള്ള ലാഭമാകെ പ്രസിഡന്‍റിെന്‍റ നേരിട്ടുള്ള നിയന്ത്രണത്തില്‍ കൊണ്ടുവരികയും അതാകെ ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതികള്‍ക്കായി ചെലവഴിക്കാന്‍ വ്യവസ്ഥയുണ്ടാക്കുകയും ചെയ്തു.

പെട്രോളിയം വ്യവസായത്തില്‍നിന്ന് ലഭിക്കുന്ന ലാഭം ഉപയോഗിച്ച് നിരവധി 'മിഷനുകള്‍'ക്ക് രൂപം നല്‍കി. അതിലൊന്നാണ് 'മിഷന്‍ മെര്‍ക്കല്‍'. പ്രാദേശികമായി കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ സബ്സിഡി നല്‍കി ഏറ്റെടുക്കുന്ന കാര്‍ഷിക കമ്പോളങ്ങളുടെയും നിത്യോപയോഗ സാധനങ്ങള്‍ ജനങ്ങള്‍ക്കെത്തിക്കാന്‍ നൂറുക്കണക്കിന് ചെറുകിട സൂപ്പര്‍മാര്‍ക്കറ്റുകളുടെയും വിപുലമായ ശൃംഖല ഈ മിഷന്‍ പ്രകാരം രാജ്യത്തുടനീളം കെട്ടിപ്പടുത്തിരിക്കുന്നു. ഇതിലൂടെ സാധാരണ കര്‍ഷകര്‍ക്ക് വിദേശ വിപണിയുമായുള്ള മല്‍സരത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയുന്നു. മാത്രമല്ല, ജനങ്ങളുടെയാകെ ജീവിതനിലവാരം മെച്ചപ്പെടുത്താനും കഴിഞ്ഞിട്ടുണ്ട്. 2004നുശേഷം വെനസ്വേലയിലെ യഥാര്‍ത്ഥ പ്രതിശീര്‍ഷ ജിഡിപിയില്‍ 24 ശതമാനം വളര്‍ച്ച കൈവരിച്ചു. ഷാവേസ് അധികാരത്തില്‍ വരുന്നതിനു മുമ്പുള്ള 20 വര്‍ഷവും പ്രതിശീര്‍ഷ ജിഡിപിയില്‍ തുടര്‍ച്ചയായി ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. വിദേശ പൊതുകടം വെനസ്വേലയ്ക്ക് ജിഡിപിയുടെ 28 ശതമാനം മാത്രമേയുള്ളൂ  അതിന് നല്‍കേണ്ട പലിശയാകട്ടെ ജിഡിപിയുടെ 2 ശതമാനം മാത്രവും. തൊഴിലില്ലായ്മ ഷാവേസ് അധികാരത്തിലെത്തിയ 1998ലേതിനെക്കാള്‍ ഗണ്യമായി കുറവാണിപ്പോള്‍  2003ല്‍ 20 ശതമാനമായിരുന്നത് 2012ല്‍ 7 ശതമാനമായി താണു. കടുത്ത ദാരിദ്ര്യം (ഋഃേൃലാല ജീ്ലൃേ്യ) 25 ശതമാനമായിരുന്നത് 10 വര്‍ഷം പിന്നിട്ടപ്പോള്‍ 7 ശതമാനമായി കുറഞ്ഞു. ആകെയുള്ള ദാരിദ്ര്യം (ഛ്ലൃമഹഹ ജീ്ലൃേ്യ) 1998ല്‍ 60 ശതമാനമായിരുന്നത് 2008ല്‍ 25 ശതമാനമായി കുറഞ്ഞു. 90 ശതമാനത്തിലധികം വെനസ്വേലക്കാരും ചരിത്രത്തില്‍ ആദ്യമായി മൂന്ന് നേരം ഭക്ഷണം കഴിക്കുന്നത് ഇപ്പോള്‍ ആദ്യമായാണ്.

മറ്റു മിഷനുകളില്‍ പലതും ജനങ്ങളുടെ ജീവിത ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക ക്ഷേമം എന്നീ മേഖലകളില്‍ നടപ്പാക്കുന്നവയാണ്. അവയില്‍ ഒന്നാണ് മിഷന്‍ റോബിന്‍സണ്‍. ദരിദ്രര്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ അവര്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസം (ഭാഷ, കണക്ക്, ചരിത്രം എന്നിവയില്‍ പ്രാഥമികമായ അറിവും എഴുതാനും വായിക്കാനുമുള്ള കഴിവും) നല്‍കുന്നതിനായി നൂറുകണക്കിന് വിദ്യാലയങ്ങള്‍ സ്ഥാപിക്കുന്നതാണ് ഈ മിഷന്‍. അതേപോലെ മിഷന്‍ റിബാസും മിഷന്‍ സക്കറും സെക്കന്‍ഡറി വിദ്യാഭ്യാസവും സര്‍വകലാശാല വിദ്യാഭ്യാസവും സൗജന്യമായി നല്‍കുന്നതിനുള്ള ജനകീയ പദ്ധതികളാണ്. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ പൊതുപണം വിനിയോഗിച്ച് 22 സര്‍വകലാശാലകള്‍ സ്ഥാപിച്ചു. അധ്യാപകരുടെ എണ്ണം 65000 ആയിരുന്നത് 3,50,000 ആയി വര്‍ധിച്ചു. നിരക്ഷരത നിര്‍മാര്‍ജനം ചെയ്യപ്പെട്ടു.

ആരോഗ്യ പരിപാലനരംഗത്തെ പ്രധാനപ്പെട്ട ഒരു പ്രവര്‍ത്തന പരിപാടിയാണ് മിഷന്‍ ബാരിയോ അദേന്ദ്രോ. പ്രാഥമികാരോഗ്യ പ്രവര്‍ത്തനങ്ങളും രോഗപ്രതിരോധ സംവിധാനങ്ങളും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നതാണ് അത്. പ്രധാനമായും അയല്‍ക്കൂട്ടങ്ങള്‍ അടിസ്ഥാനമാക്കിയാണ് അതിെന്‍റ പ്രവര്‍ത്തനം. മിഷന്‍ മിലാഗ്രോ എന്ന പദ്ധതിയുടെ കീഴില്‍ കൂടുതല്‍ മികവുറ്റ സാങ്കേതിക സംവിധാനങ്ങളോടു കൂടിയതും നഗരപ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നതുമായ ആശുപത്രികളുടെ ഒരു ശൃംഖല തന്നെ രൂപപ്പെടുത്തിയിട്ടുണ്ട്. തലസ്ഥാനമായ കാരക്കാസില്‍ തന്നെ ഈ പദ്ധതിക്കുകീഴില്‍ നൂറിലധികം ക്ലിനിക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിനുപുറമെ രാജ്യത്തിെന്‍റ വിവിധ കേന്ദ്രങ്ങളിലായി അഞ്ഞൂറിലധികം ക്ലിനിക്കുകളും പ്രവര്‍ത്തിച്ചുവരുന്നു.

@ജി. വിജയകുമാര്‍

10 March, 2013

താലിബാനിസം മുളയിലേ നുള്ളണം

കോട്ടക്കല്‍ രാജാസ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സ്ഥാപിച്ച ഒ വി വിജയന്റെ പ്രതിമ തകര്‍ത്തത് ആരായിരുന്നാലും അവര്‍ മലയാളികള്‍ക്ക് അപമാനമാണ് വരുത്തിവച്ചത്. കേരളം കൈമുതലായി കരുതുന്ന മതസൗഹാര്‍ദത്തിനും മതനിരപേക്ഷ ചിന്താഗതിക്കും മുറിവേല്‍പ്പിച്ച സംഭവമാണ് അത്. കോട്ടക്കല്‍ കുഞ്ഞാലിമരയ്ക്കാരെപ്പറ്റി നാം ഊറ്റംകൊള്ളാറുണ്ട്. സ്വാമി വിവേകാനന്ദനെ ഉയര്‍ത്തിക്കാണിക്കാറുണ്ട്. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന മഹത്തായ സന്ദേശം മനുഷ്യരാശിക്ക് നല്‍കിയ ശ്രീനാരായണഗുരു മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നാണ് പഠിപ്പിച്ചത്. കോട്ടക്കലെ ഒരുകൂട്ടം പിശാചുക്കള്‍ ഇതൊക്കെ എങ്ങനെ മറന്നു എന്നാണറിയാത്തത്. ഇക്കൂട്ടരുടെ ഗുരു ആരാണ്; നേതാവാരാണ് എന്നറിയണം. ഒ വി വിജയന്റെ പ്രതിമ എന്തു തെറ്റാണ് ചെയ്തതെന്നറിയണം. പ്രതിമ സ്ഥാപിച്ചവര്‍ തെറ്റുകാരാണോ എന്നറിയണം. പ്രതിമ തകര്‍ത്തവര്‍ ഭീരുക്കളല്ലെങ്കില്‍ അത് തുറന്നുപറയാന്‍ തയ്യാറാകണം. ഇരുളിന്റെ മറവില്‍ രക്ഷപ്പെടാനാഗ്രഹിക്കുന്ന തിന്മയുടെ പ്രതീകങ്ങളല്ലെങ്കില്‍ വെളിച്ചത്തുവന്ന് ജനങ്ങളോടു പറയണം, "ഇത് ഞങ്ങളാണ് ചെയ്തതെന്ന്". പ്രതിമ തകര്‍ത്തവരാരായാലും അവര്‍ സാമൂഹ്യദ്രോഹികളാണ്. കോട്ടക്കല്‍ സ്കൂളില്‍ പ്രതിമ സ്ഥാപിച്ചതിനെതിരെ പ്രതിഷേധിച്ചവര്‍ മുസ്ലിംലീഗുകാരാണ്. കൂമന്‍കാവ് എന്ന പേരാണ് അവരുടെ എതിര്‍പ്പിനും വെറുപ്പിനും കാരണമായതെന്നാണ് കേള്‍ക്കുന്നത്. അങ്ങനെയാണെങ്കില്‍ കേരളത്തില്‍ പല സ്ഥലപ്പേരും തിരുത്തിക്കുറിക്കേണ്ടിവരും. മാങ്കാവും നടക്കാവും പൊയില്‍ക്കാവും ആര്യന്‍കാവും ഉള്‍പ്പെടെ എണ്ണിയാലൊടുങ്ങാത്ത സ്ഥലപ്പേരുകള്‍ കേരളത്തിലുണ്ട്. കാവ് എന്നു കേള്‍ക്കുമ്പോള്‍ കലിയിളകുന്നവരാണോ ഇക്കൂട്ടര്‍ എന്നറിയണം. ഇതിന്റെ പേര് അസഹിഷ്ണുതയെന്നാണ്. അതാണ് താലിബാനിസം. ഇത് തനി സംസ്കാരശൂന്യതയാണ്. സംസ്കാരശൂന്യത കൈമുതലായി സൂക്ഷിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ടിയെയും മതസംഘടനയെയും അനുവദിച്ചുകൂടാ. സംസ്കാരസമ്പന്നരായ ബഹുഭൂരിപക്ഷം ജനങ്ങളുടെ എതിര്‍പ്പ് കാട്ടുതീപോലെ അതിവേഗം വ്യാപിച്ചുവരുന്നത് കണ്ടപ്പോഴാണ് മുസ്ലിംലീഗ് നേതൃത്വം ഒ വി വിജയന്റെ പ്രതിമ സ്ഥാപിച്ചതിനെതിരെയുള്ള കരുനീക്കം താല്‍ക്കാലികമായെങ്കിലും മാറ്റിവച്ചത്. എന്നാല്‍, ലീഗ് നേതൃത്വം ഒ വി വിജയന്റെ പ്രതിമയ്ക്കും കൂമന്‍കാവിനുമെതിരെയുള്ള താലിബാനിസത്തെ പരസ്യമായി അപലപിക്കാനോ തള്ളിപ്പറയാനോ തയ്യാറായിരുന്നില്ല. പൊതുസമൂഹത്തില്‍നിന്ന് ഒറ്റപ്പെടുമെന്ന ഭീതിമൂലമാണ് താല്‍ക്കാലികമായി പിന്മാറ്റ നാടകമാടിയത്്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതൃത്വവും താലിബാനിസത്തിന് പച്ചക്കൊടി കാണിക്കുകയാണ് ചെയ്തത്. കുറച്ചുകാലം ഒ വി വിജയന്റെ പ്രതിമ പൊതിഞ്ഞുവയ്ക്കുകപോലും ചെയ്തു. ഇന്ത്യയെ നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തി ഭരിച്ച സാമ്രാജ്യത്വത്തിന്റെ പ്രതീകമായ വിക്ടോറിയ മഹാറാണിയുടെയും ചക്രവര്‍ത്തിമാരുടെയും സ്മാരകവും പ്രതിമയുമൊക്കെ ഇപ്പോഴും കേരളത്തിന്റെ പലഭാഗത്തും കാണാനുണ്ട്. അതില്‍ ചിലതൊക്കെ പൂവിട്ട് പൂജിക്കാനും ആളുണ്ട്. ജാലിയന്‍വാലാബാഗില്‍ ധീരദേശാഭിമാനികളെ യന്ത്രത്തോക്ക് ഉപയോഗിച്ച് കൂട്ടക്കൊല ചെയ്ത് ഒരേ കിണറ്റില്‍ ഹിന്ദു എന്നോ, മുസല്‍മാനെന്നോ വ്യത്യാസമില്ലാതെ കുഴിച്ചുമൂടിയവര്‍ക്കെതിരെ ഉയര്‍ന്നുപൊങ്ങിയിട്ടില്ലാത്ത രോഷം എങ്ങനെ ഒ വി വിജയന്റെ പ്രതിമയ്ക്കെതിരെ ഉണ്ടായി എന്നറിയണം. ഇത് യാദൃച്ഛിക സംഭവമായി കാണരുത്. പ്രതിമ തകര്‍ത്തവരെ മുസ്ലിംലീഗ് നേതൃത്വം കലവറയില്ലാതെ തള്ളിപ്പറയാന്‍ തയ്യാറാകണം. സര്‍ക്കാരിന്റെ ഉരുക്കുമുഷ്ടി താലിബാനിസത്തിനെതിരെ എങ്ങനെ പ്രയോഗിക്കാന്‍ തയ്യാറാകുന്നു എന്ന് നമുക്ക് കാത്തിരുന്നു കാണാം. സാഹിത്യകാരന്മാരും സാംസ്കാരിക പ്രവര്‍ത്തകരും രാഷ്ട്രീയപ്രവര്‍ത്തകരും തൊഴിലാളികളും കര്‍ഷകരും ഉള്‍പ്പെടെ മനുഷ്യത്വമുള്ള സകലരും താലിബാനിസത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ തയ്യാറാകണം. ഈ നശീകരണപ്രവണത കേരളത്തിന്റെ മണ്ണില്‍നിന്നും നിഷ്കരുണം നുള്ളിക്കളയണം. എങ്കിലേ കേരളത്തിന് ഭാവിയുള്ളൂ; കേരളത്തിന് രക്ഷപ്പെടാന്‍ കഴിയൂ.

*
ദേശാഭിമാനി മുഖപ്രസംഗം 09 മാര്‍ച്ച് 2013

08 March, 2013

സാമ്രാജ്യത്വത്തെ വെല്ലുവിളിച്ച ഷാവേസ്

ഉപജാപകവൃന്ദത്തിന്റെയും സ്തുതിപാഠകരുടെയും പിന്‍ബലത്താല്‍ വിശുദ്ധരെന്ന് മേനി നടിച്ചിരുന്ന യാങ്കി മേധാവികളേയും അനുചര ഭരണാധികാരികളേയും മുഖത്തുനോക്കി പിശാചുക്കളും മൃഗതുല്യരും ചൂഷകരുമൊക്കെയാണെന്ന് വിളിച്ച അപൂര്‍വ്വം ഭരണാധികാരികളില്‍ ഒരാളായിരുന്നു അന്തരിച്ച വെനിസ്വേലന്‍ പ്രസിഡന്റ് ഹൂഗോഷാവേസ്. അന്താരാഷ്ട്ര വേദികളിലും ചിലപ്പോഴൊക്കെ അമേരിക്കന്‍ സാമ്രാജ്യത്തത്തിന്റെ വാതില്‍ പടിക്കലും അദേഹം അവരെ വെല്ലുവിളിച്ചു. നേരത്തേ അത് ലാറ്റിനമേരിക്കയില്‍ നിന്നു തന്നെ ഫിഡല്‍ കാസ്‌ട്രോവില്‍ നിന്നാണ് ലോകം കണ്ടത്. എന്നാല്‍ ഷാവേസ് കാസ്‌ട്രോവിനെക്കാള്‍ കരുത്തോടെയാണ് വെല്ലുവിളിക്കുന്നതെന്ന പ്രതീതിയാണുണ്ടായത്.പ്രസംഗങ്ങളിലും പ്രഭാഷണങ്ങളിലും സ്പാനിഷ് ഭാഷയുടെ ശക്തിയും സൗന്ദര്യവും ലോകം വീണ്ടും തിരിച്ചറിഞ്ഞു. 


'മുതലാളിത്തം ചെകുത്താന്മാരുടെയും ചൂഷണത്തിന്റെയും വഴിയാണ്. നിങ്ങള്‍ യേശുവിന്റെ കണ്ണുകളിലൂടെയാണ് കാര്യങ്ങള്‍ കാണുന്നതെങ്കില്‍, അദ്ദേഹമാണ് എന്റെ അഭിപ്രായത്തില്‍ ആദ്യത്തെ സോഷ്യലിസ്റ്റ്, സോഷ്യലിസം മാത്രമാണ് ഏക പോംവഴി' എന്ന് അധികാരത്തിലെത്തുന്നതിനു മുമ്പ് തന്നെ അദ്ദേഹം പ്രഖ്യാപിച്ചു. പിന്നീട് അധികാരത്തില്‍ എത്തിയപ്പോള്‍ സോഷ്യലിസ്റ്റ് ആശയങ്ങളെ സംയോജിപ്പിച്ചുകൊണ്ടാണ് ബൊളീവേറിയന്‍ ഭരണത്തെ അദ്ദേഹം മുന്നോട്ടുകൊണ്ടുപോയത്. 

'ഇന്നലെ ഇവിടെ  ഒരു ചെകുത്താന്‍ വന്നിരുന്നു. അതിനാല്‍ തന്നെ ഇന്ന് ഇവിടെ സള്‍ഫറിന്റെ ഗന്ധമാണ്. ഞാന്‍ നില്‍ക്കുന്ന ഈ വേദിക്കും അതിന്റെ രൂക്ഷഗന്ധമാണ്. ബഹുമാന്യരായ വ്യക്തികളെ, ചെകുത്താനെന്ന് ഞാന്‍ വിളിക്കുന്ന അമേരിക്കയുടെ മാന്യനായ പ്രസിഡന്റ് ജോര്‍ജ് ബുഷ് ഇവിടെ വന്ന് ലോകം തന്റെ സ്വന്തമാണെന്ന തരത്തില്‍ സംസാരിച്ചു. സ്വന്തം ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാനും ലോകജനതയെ ചൂഷണം ചെയ്യാനും മറ്റുള്ള രാജ്യങ്ങളെ തങ്ങളുടെ കീഴില്‍ അടക്കി നിര്‍ത്താനും എന്തും ചെയ്യും അമേരിക്ക. എന്നാല്‍ അത് അനുവദിച്ചു നല്‍കാനാവില്ല. ലോകത്തെ ഏകാധിപതികളുടെ കീഴിലാക്കുന്നതിന് കൂട്ടുനില്‍ക്കാന്‍ ഒരിക്കലും കഴിയില്ല' എന്ന് യു എന്‍ ജനറല്‍ അസംബ്ലിയില്‍ ചെന്നു അദ്ദേഹം പ്രഖ്യാപിച്ചു. സാമ്രാജ്യത്വത്തോട് അത്രയും കടുത്ത ഭാഷയിലുള്ള താക്കീത് വളരെ അപൂര്‍വ്വമായിരുന്നു.

'നിങ്ങള്‍ ഒരു വഞ്ചകനാണെന്ന് ബുഷിന്റെ പിന്‍ഗാമിയായി വന്ന ഒബാമയോട് ഷാവേസ് പറഞ്ഞു.' 'ആഫ്രിക്കയിലെ നിരവധി സാധാരണക്കാര്‍ നിങ്ങളുടെ സ്ഥാനലബ്ധിയില്‍ ആഹ്ലാദിച്ചിരുന്നു, നിങ്ങളെ വിശ്വസിച്ചിരുന്നു. കാരണം നിങ്ങളുടെ തൊലിയുടെ കറുത്തനിറമായിരുന്നു; നിങ്ങളുടെ പിതാവ് ഒരു ആഫ്രിക്കകാരനായിരുന്നു. അവരോട് ചെന്ന് ചോദിക്കൂ, അപ്പോള്‍ പറയും നിങ്ങളൊരു വഞ്ചകനാണെന്ന്. നിങ്ങളൊരു ആഫ്രിക്കന്‍ വംശജനാണ്, എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ ആ സമൂഹത്തിനു തന്നെ അപമാനമാണ്' എന്ന് 2011 ല്‍ ഒബാമയുടെ നിലപാടുകള്‍ കണ്ടറിഞ്ഞ് അദ്ദേഹത്തോട് ഷാവേസ് മറയില്ലാതെ വിളിച്ചുപറഞ്ഞു. യാങ്കിനേതൃത്വത്തോടുമാത്രമല്ല, അതിന് സഹവര്‍ത്തിത്തം പ്രഖ്യാപിച്ച ഭരണാധികാരികളോടും ഇതേ നയമാണ് അദ്ദേഹം സ്വീകരിച്ചത്. ടോണിബ്ലെയറിനെയും ഇതേഭാഷയില്‍ അദ്ദേഹം നേരിട്ടു. 

ഉപരോധവേളയില്‍ സദ്ദാം ഹുസൈനെ സന്ദര്‍ശിച്ചുകൊണ്ട് അമേരിക്കയെ അദ്ദേഹം ഞെട്ടിച്ചു. രാജ്യാന്തര നയതന്ത്ര ബന്ധങ്ങളില്‍ പാലിക്കേണ്ട മര്യാദകളുടെ പൊള്ളത്തരത്തെയാണ് അദ്ദേഹം വെല്ലുവിളിച്ചത്.

അമേരിക്ക കണ്ണുവെച്ച വെനിസ്വേലയിലെ എണ്ണപ്പാടങ്ങളേയും സ്വര്‍ണ്ണമേഖലയേയും കാത്തുസൂക്ഷിക്കുന്നതിന് അവയുടെ ദേശസാല്‍ക്കരണത്തിനാണ് അദ്ദേഹം നടപടികള്‍ കൈക്കൊണ്ടത്. സോഷ്യലിസ്റ്റ് ഭരണ നയങ്ങളിലൂടെ സാധാരണക്കാരന്റെ അടിസ്ഥാന ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. അത് അദ്ദേഹത്തെ സാധാരണക്കാരുടെ കണ്ണിലുണ്ണിയാക്കി മാറ്റി. മാറ്റത്തിന്റെ ആ കാറ്റ്, സോഷ്യലിസത്തിന്റെ സൗരഭ്യം, ബൊളീവിയന്‍ അതിര്‍ത്തി ഭേദിച്ച് ബ്രസീലിലും അര്‍ജന്റിനയിലുമൊക്കെ കൊടുങ്കാറ്റ് തീര്‍ത്തു. ധിക്കാരിയായ ആ ഭരണാധികാരിയെ സ്വേഛാധിപതിയായി ചിത്രീകരിക്കാനാണ് സാമ്രാജ്യത്വ ശക്തികള്‍ ശ്രമിച്ചത്. എന്നാല്‍ സാധാരണക്കാരന്റെ ജീവിതത്തിനൊപ്പം നിന്നുകൊണ്ട് ആ പ്രചരണത്തെ അദ്ദേഹം അവഗണിച്ചു. പ്രളയക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് തന്റെ കൊട്ടാരത്തെ കിടപ്പാടമായി നല്‍കിയ മറ്റേതൊരു ഭരണാധികാരിയുണ്ട്? 

സൈമണ്‍ ബൊളിവറും മാര്‍ക്‌സും എംഗല്‍സുമൊക്കെയായിരുന്നു ഷാവേസിന്റെ ചരിത്ര പുരുഷന്മാര്‍. വിപ്ലവ പ്രവര്‍ത്തകര്‍ ഉപേക്ഷിച്ചുപോയ മാര്‍ക്‌സിയന്‍ പുസ്തകങ്ങള്‍ പഠനകാലത്ത് വായിച്ചതുവഴിയാണ് അദ്ദേഹം മാര്‍ക്‌സിസ്റ്റ് - സോഷ്യലിസ്റ്റ് ആശയങ്ങളിലെത്തുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനത്തിലും അധികാരത്തിലും ആ വഴിയിലൂടെ തന്നെ അവസാനം വരെ സഞ്ചരിച്ചു. ആ സോഷ്യലിസ്റ്റ് പാതയിലൂടെ സഞ്ചരിച്ച ഷാവേസിനെ സാധാരണ ജനം എത്ര സ്‌നേഹിച്ചിരുന്നു എന്ന് മനസ്സിലാക്കാന്‍, മരണവാര്‍ത്ത പുറത്തു വന്നതിനുശേഷം വേനിസ്വേലയില്‍ മാത്രമല്ല ലോകത്തിന്റെ പല നഗരങ്ങളിലും തടിച്ചു കൂടിയ ജനക്കൂട്ടം സാക്ഷ്യമായി. അതാണ് ഷാവേസിന്റെ  ജീവിതത്തെ അന്വര്‍ഥമാക്കുന്നത്.

*
അബ്ദുള്‍ ഗഫൂര്‍

സാര്‍വദേശീയ മഹിളാദിനത്തില്‍ ഇന്ത്യന്‍ സ്ത്രീകളുടെ അവസ്ഥ


മാര്‍ച്ച് 8 സാര്‍വദേശീയ മഹിളാ ദിനമായി ആഘോഷിക്കുമ്പോള്‍, ലോകമെമ്പാടുമുള്ള സ്ത്രീകള്‍ വര്‍ഗസമരത്തിന്റെ ഭാഗമായി മുന്നേറാനും പോരാടാനും തയ്യാറായ ചരിത്രത്തെക്കുറിച്ച് ആവേശപൂര്‍വം ഓര്‍ക്കുമ്പോള്‍ കേരളത്തിലിരുന്ന് സ്ത്രീകള്‍ തിരൂരില്‍ അധമന്മാരാല്‍ പീഡിപ്പിക്കപ്പെട്ട്, ഉപേക്ഷിക്കപ്പെട്ട് ആന്തരാവയവങ്ങളും ജനനേന്ദ്രീയങ്ങളും തകര്‍ന്ന് ആശുപത്രിയില്‍ ഗുരുതരമായി കഴിയുന്ന നമ്മുടെ മൂന്നുവയസ്സുകാരി ''കുഞ്ഞിവാവ''യെ ഓര്‍ത്ത് കരയുകയാണ് - പോഷകാഹാരക്കുറവുകൊണ്ടും രക്തക്കുറവുകൊണ്ടെല്ലാം പ്രയാസമനുഭവിക്കുന്ന ആ കുഞ്ഞിന് വലിയ രണ്ടു ശസ്ത്രക്രിയകളെ നേരിടേണ്ടിവന്നു - ഇനിയും ആവശ്യമായി വരും എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. രാഷ്ട്രീയമായും സാമൂഹ്യ അവബോധത്തിന്റെ കാര്യത്തിലും ഉയര്‍ന്നു നില്‍ക്കുന്ന ഈ കൊച്ചുകേരളത്തില്‍ മനുഷ്യമനസ്സുള്ള എല്ലാവരെയും ഞെട്ടിച്ച സംഭവമാണ് ഇത്. അമ്മയുടെ മാറോട് പറ്റിച്ചേര്‍ന്ന് കിടന്നുറങ്ങിയ കുഞ്ഞിനെയാണ് ഉറക്കത്തില്‍ എടുത്തുകൊണ്ടുപോയി ക്രൂരമായി ലൈംഗിക പീഡനം നടത്തി ഉപേക്ഷിച്ചത്. ഒരു കൊച്ചു കുഞ്ഞിനുപോലും പെണ്ണായതിന്റെ പേരില്‍ സൈ്വര്യമായി കിടന്നുറങ്ങാന്‍ കേരളത്തില്‍ കഴിയുന്നില്ല എന്ന് പറയുമ്പോള്‍ എത്രമാത്രം അരക്ഷിതാവസ്ഥയാണ് ഇവിടെ? - ആരോരുമില്ലാത്ത അമ്മയും ആകാശവും ഭൂമിയും സ്വന്തമാണെന്നും കരുതി തെരുവില്‍ കഴിഞ്ഞ ഈ പെണ്‍കുട്ടിക്ക് വേണ്ടി മെഴുകുതിരി കത്തിക്കാനോ പ്രാര്‍ഥിക്കാനോ ആരുമില്ലേ? - അവള്‍ ഇന്ത്യയിലെ പൗരയായിട്ടുപോലും ഒരു ഔദ്യോഗിക രേഖയിലും ചിലപ്പോള്‍ അവളെ കാണാന്‍ കഴിയുമായിരിക്കില്ല - അതുകൊണ്ട് അവള്‍ക്കും അവളെപ്പോലുള്ള ലക്ഷക്കണക്കിന് കുഞ്ഞുങ്ങള്‍ക്കും സുരക്ഷിതത്വം നല്‍കാന്‍ രാഷ്ട്രം ഭരിക്കുന്നവര്‍ക്ക് ഉത്തരവാദിത്തമില്ലെന്നാണോ? ആത്മാഭിമാനത്തോടെയും അന്തസ്സോടെയും ജീവിക്കാനുള്ള അവകാശം ഉറപ്പുതരുന്ന ഭരണഘടനയുള്ള രാജ്യത്താണ് നാം ജീവിക്കുന്നതെന്ന് പറയുമ്പോള്‍ ലജ്ജ തോന്നുകയാണ്. സ്ത്രീയുടെയും പെണ്‍കുഞ്ഞുങ്ങളുടെയും ആത്മാഭിമാനത്തെയും അന്തസ്സിനെയും നിമിഷങ്ങള്‍ തോറും ഹനിച്ചുകൊണ്ടിരിക്കയാണ് - ഇവിടെ മനുഷ്യാവകാശം സ്ത്രീകള്‍ക്കും പെണ്‍കുഞ്ഞുങ്ങള്‍ക്കും പ്രാപ്യമല്ലാതായിരിക്കുന്നു - സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും മുഖ്യമന്ത്രിയോ, ആഭ്യന്തര മന്ത്രിയോ ഈ പാവപ്പെട്ട, ആ കൊച്ചുകുഞ്ഞിന്റെ സംരക്ഷണത്തെക്കുറിച്ചോ, പ്രതികളെക്കുറിച്ചോ പറയാന്‍ തയ്യാറാവുന്നില്ല.  പീഡനങ്ങള്‍ക്ക് ഇരയാവുന്നവരുടെ കേസുകള്‍ ആത്മാര്‍ഥമായി നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. സ്ത്രീയുടെയും കുഞ്ഞുങ്ങളുടെയും ജീവനും അന്തസ്സും മാന്യതയും സംരക്ഷിക്കേണ്ട സര്‍ക്കാര്‍ ഇരയെ സംരക്ഷിക്കുന്നതിന് പകരം പ്രതികളെ സംരക്ഷിക്കാനുള്ള തിടുക്കത്തിലാണ്. സൂര്യനെല്ലി കേസില്‍ പി ജെ കുര്യന്‍ തന്നെ പീഡിപ്പിച്ചു എന്ന് പെണ്‍കുട്ടി തുറന്നു പറഞ്ഞിട്ടും പുനരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല - സ്ത്രീ സംരക്ഷണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് പിറകോട്ട് പോവുകയാണ് സര്‍ക്കാര്‍. നമ്മുടെ രാജ്യത്തെ ജനാധിപത്യം മുതലാളിത്ത വ്യവസ്ഥയുടെ എല്ലാ ജീര്‍ണതയും പേറിക്കൊണ്ടിരിക്കയാണ്. പണത്തിനുമീതെ പരുന്തും പറക്കുകയില്ല എന്ന സ്ഥിതിവിശേഷമാണ് ഇവിടെയുള്ളത്. പ്രതികള്‍ക്ക് സമ്പത്തും രാഷ്ട്രീയ സ്വാധീനവുമുണ്ടെങ്കില്‍ നിഷ്പ്രയാസം ഏത് കേസുകളില്‍ നിന്നും രക്ഷപ്പെടുവാന്‍ കഴിയും. സ്ത്രീകളെയും കുഞ്ഞുങ്ങളെയും അതിക്രൂരമായി പീഡിപ്പിക്കാനുള്ള ധൈര്യം നല്‍കുന്നത് ഈ പണാധിപത്യമാണ്. ധനത്തിന് വഴങ്ങുന്ന നീതിന്യായവും സര്‍ക്കാരും പൊലീസുമൊക്കെയാണ് സ്ത്രീകള്‍ നേരിടുന്ന അരക്ഷിതാവസ്ഥയ്ക്ക് വലിയ ഒരു കാരണം. ജനാധിപത്യത്തിന്റെ ശ്രീകോവിലെന്ന് വിശേഷിപ്പിക്കുന്ന ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഉപരിസഭയില്‍ അധ്യക്ഷ്യം വഹിക്കാന്‍ പി ജെ കുര്യനെ നിയോഗിച്ച കേന്ദ്രസര്‍ക്കാരില്‍ നിന്ന് സ്ത്രീ നീതി പ്രതീക്ഷിക്കാമോ? - കുഞ്ഞാലിക്കുട്ടി ഭരിക്കുന്ന കേരളത്തില്‍ സ്ത്രീ നീതി പ്രതീക്ഷിക്കാമോ? - കേരളത്തില്‍ ഒരു വര്‍ഷക്കാലത്തിനിടയില്‍ 9232 സ്ത്രീ പീഡനകേസുകള്‍ രജിസ്റ്റര്‍ ചെയ്തതായാണ് നാഷണല്‍ സാമ്പിള്‍ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇരുപത്തിയേഴ് മിനിട്ടില്‍ ഇന്ത്യയില്‍ ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെടുന്നു. ഓരോ അഞ്ചുമിനിട്ടിലും ഒരു സ്ത്രീ വീടിനകത്തുവെച്ചോ, പുറത്തുവെച്ചോ അതിക്രമങ്ങള്‍ക്ക് ഇരയാവുന്നു. ദേശീയ സംസ്ഥാന വനിതാ കമ്മിഷന്റെ കണക്കനുസരിച്ച് മൂന്നു മാസം പ്രായമായ കൊച്ചുകുഞ്ഞുങ്ങളെ മുതല്‍ തൊണ്ണൂറ്റിയാറ് വയസായ വയോവൃദ്ധകളെവരെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് - നാഷണല്‍ ക്രൈം റിക്കാര്‍ഡ് ബ്യൂറോ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ 24,270 ബലാത്സംഗംങ്ങള്‍ നടന്നെന്നും പതിനാലിനും പതിനെട്ടിനും ഇടയിലുള്ള പതിമൂവായിരത്തി ഇരുന്നൂറ്റി അറുപത്തിനാല് കുട്ടികള്‍ ഇരകളില്‍ ഉള്‍പ്പെടുന്നു എന്നും പറയുന്നു. ഇതില്‍ തന്നെ അച്ഛന്‍, അടുത്ത ബന്ധുക്കള്‍, അയല്‍ക്കാര്‍, ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍, പൊലീസുകാര്‍ എന്നിവരൊക്കെ പ്രതിപട്ടികയില്‍ പെടുന്നു - 21,566 കേസുകളില്‍ പ്രതികള്‍ പരിചയക്കാര്‍ തന്നെയാണ്.ഈയടുത്ത ദിവസം യു എസിലെ മനുഷ്യാവകാശ സംഘടനയായ ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇന്ത്യയില്‍ ലൈംഗികാതിക്രമ കേസുകളില്‍ ഇരയാവുന്ന കുട്ടികള്‍ കടുത്ത അവഗണന നേരിടുന്നു എന്നാണ്. വര്‍ഷത്തില്‍ ഇന്ത്യയില്‍ 7200 ത്തിലധികം കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരകളാവുന്നു എന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വളരെ കുറഞ്ഞ കേസുകള്‍ മാത്രമേ പുറത്തുവരുന്നുള്ളു എന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.ഇത്തരമൊരു സാഹചര്യത്തിലാണ് ഇന്ത്യയില്‍ സ്ത്രീകള്‍ സാര്‍വദേശീയ മഹിളാ ദിനം ആഘോഷിക്കുന്നത്. ഇന്ത്യയിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വമോ, തൊഴില്‍ സുരക്ഷിതത്വമോ, ആരോഗ്യ സുരക്ഷിതത്വമോ, ഭക്ഷ്യസുരക്ഷിതത്വമോ, ജീവിത സുരക്ഷിതത്വമോ ഇല്ലാത്ത അവസ്ഥ.ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന വോട്ടര്‍മാരായ സ്ത്രീകളുടെ മുന്നില്‍ ഓരോ തെരഞ്ഞെടുപ്പിലും ഭരണാധികാരിവര്‍ഗം വാഗ്ദാനങ്ങള്‍ അകമഴിഞ്ഞ് നല്‍കുമെങ്കിലും എല്ലാം ജലരേഖകളായി മാറുകയാണ്. ഈ മാര്‍ച്ച് എട്ടിന് എന്‍ എഫ് ഐ ഡബ്ല്യൂ ഉയര്‍ത്തിപ്പിടിക്കുന്ന മുദ്രാവാക്യം സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുക, ഭരണഘടനാവകാശങ്ങള്‍ ഉറപ്പുവരുത്തുക എന്നുള്ളതാണ്.1947 ല്‍ നമ്മുടെ രാജ്യം സ്വതന്ത്രമായതിനെ തുടര്‍ന്ന് നമ്മള്‍ക്ക് സ്വന്തമായ ഒരു ഭരണഘടനയുണ്ടായി. നമ്മുടെ ഭരണഘടനയെ സാമൂഹിക പരിഷ്‌ക്കരണത്തിനുള്ള ഒരു നയരേഖയായിട്ടാണ് പല പ്രമുഖരും വിലയിരുത്തിയിട്ടുള്ളത്. ഭരണഘടനയില്‍ പതിനാലാം അനുച്ഛേദം സ്ത്രീകള്‍ക്ക് പുരുഷന്മാരോടൊപ്പം എല്ലാ കാര്യങ്ങളിലും തുല്യത ഉറപ്പുവരുത്തുകയും സ്ത്രീകളെ ഒരു പ്രത്യേക വിഭാഗമായി കണ്ടുകൊണ്ട് അവര്‍ക്കുവേണ്ടിയുള്ള നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്യുന്നു. ഭരണഘടനയുടെ പതിനഞ്ചാം അനുച്ഛേദം പൗരന്മാര്‍ക്ക് വിവേചനത്തില്‍ നിന്ന് സംരക്ഷണം നല്‍കുന്നു. മാത്രമല്ല ലിംഗപരമായ വിവേചനം തടയാന്‍ പ്രത്യേകമായി നിര്‍ദേശിക്കുകയും വ്യക്തികള്‍ക്ക് സമത്വം പ്രദാനം ചെയ്യാന്‍ ഈ വകുപ്പ് ഭരണകൂടത്തോട് അനുശാസിക്കുകയും ചെയ്യുന്നു. അതിനുവേണ്ടിയാണ് ഭരണഘടനയുടെ 15 (3) അനുച്ഛേദം സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി പ്രത്യേക നിയമ നിര്‍മാണം നടത്താനുള്ള അധികാരം സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്. ദത്താത്രേയ മോത്തിറാം ഢ െദി സ്റ്റേറ്റ് ഓഫ് ബോംബെ കേസില്‍ ചീഫ് ജസ്റ്റിസ് ആയിരുന്ന ചറാള പറഞ്ഞു: ''ഭരണഘടനയുടെ പതിനഞ്ചാം അനുച്ഛേദത്തില്‍ ഒന്നും മൂന്നും ഉപവകുപ്പുകള്‍ ചേര്‍ത്തു വായിക്കുമ്പോള്‍ സര്‍ക്കാരിന് പുരുഷനെതിരെ സ്ത്രീകള്‍ക്ക് അനുകൂലമായി നിയമങ്ങളുണ്ടാക്കാം എന്നും സ്ത്രീകള്‍ക്കെതിരെ പുരുഷന്മാര്‍ക്ക് വേണ്ടി ഇത്തരത്തില്‍ നിയമനിര്‍മാണം അസാധ്യമാണ് എന്നും ഭരണഘടനയുടെ അനുച്ഛേദം പത്തൊമ്പതില്‍ സ്വാതന്ത്ര്യത്തിനുള്ള അവകാശങ്ങളെക്കുറിച്ച് പറയുന്നു. സുരക്ഷിതമായും സ്വതന്ത്രമായും സഞ്ചരിക്കാനുള്ള ആര്‍ട്ടിക്കിള്‍ 19 (1) (ഡി) അവകാശം മഹത്താണ്. ഭരണഘടനയുടെ ഇരുപത്തൊന്നാം അനുച്ഛേദം ജീവിക്കാനുള്ള അവകാശവും വ്യക്തി സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്നു. ഈ അവകാശം ആത്മാഭിമാനത്തോടെയും അന്തസ്സോടെയും ജീവിക്കാനുള്ള അവകാശമാണ്.ഇന്ത്യന്‍ ഭരണഘടന 64-ാമത്തെ വയസ്സിലെത്തുമ്പോഴും ഭരണഘടനയില്‍ വിഭാവനം ചെയ്ത നീതിയും സ്വാതന്ത്ര്യവും സാഹോദര്യവും തുല്യതയും എല്ലാം കേവലം ജലരേഖകള്‍ മാത്രം. പൗരസ്വാതന്ത്ര്യങ്ങള്‍ എത്ര കണ്ട് അനുഭവിക്കാന്‍ സാധിക്കുന്നുവോ അതിന്റെയടിസ്ഥാനത്തില്‍ മാത്രമേ ജനാധിപത്യ വ്യവസ്ഥിതിയുടെ വിജയത്തെ ഗണിക്കാന്‍ കഴിയുള്ളു. ഇന്ത്യയിലെ ജനസംഖ്യയില്‍ ബഹുഭൂരിപക്ഷം വരുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ സ്വന്തം ഭരണഘടനാവകാശങ്ങള്‍ അനുഭവയോഗ്യമാവുന്നില്ല എന്നതാണ് സത്യം. നിരന്തരമായി അവള്‍ക്ക് നീതി നിഷേധിക്കപ്പെടുന്നു. അവള്‍ക്ക് അത്താണിയായി നിലകൊള്ളേണ്ട കോടതികളില്‍ നിന്നും കാലതാമസമുണ്ടാവുന്നു.ആത്മാഭിമാനത്തോടെയും അന്തസ്സോടെയും ജീവിക്കാനുള്ള സ്ത്രീയുടെ ഭരണ ഘടനാ  അവകാശങ്ങള്‍ അട്ടിമറിക്കപ്പെട്ടിരിക്കുന്നു. 103-ാം സാര്‍വദേശീയ മഹിളാദിനം ആഘോഷിക്കുന്നവേളയില്‍ സ്വതന്ത്ര ഇന്ത്യയില്‍ സ്ത്രീയെ ഒരു സഹജീവിയായി കാണാന്‍പോലും സമൂഹം തയ്യാറാവാത്തതിന്റെ അനുഭവത്തില്‍ നമുക്ക് ലജ്ജിക്കാം.

*അഡ്വ. പി വസന്തം ജനയുഗം 08 മാര്‍ച്ച് 2013

06 March, 2013

കുത്തക മൂലധനകാലത്തെ വര്‍ഗസമര ചിന്തകള്‍


സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്കുശേഷം പഴയ പ്രതാപകാലം അയവിറക്കിക്കൊണ്ട് അഷ്ടിക്ക് ഗതിയില്ലാതെ കഴിഞ്ഞുപോന്ന സംഘടനയായിരുന്നു വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍സ്. തരാതരം തരപ്പെടുന്ന വിദേശയാത്രകളും സൗജന്യ സമ്മാനങ്ങളുമൊക്കെയായി ഭേദപ്പെട്ട നിലയില്‍ കഴിഞ്ഞുപോന്ന സംഘടന, സ്വന്തമായുണ്ടായിരുന്ന ആസ്ഥാനത്തിന് വാടക കൊടുക്കാനാവാതെ, സ്വന്തം മുഖപത്രം പ്രസിദ്ധപ്പെടുത്താനാവാതെ അന്ധാളിച്ചു നിന്നുപോയിരുന്നു. വര്‍ഗസമരത്തോട് വിട പറഞ്ഞതിനാല്‍ സാധാരണ തൊഴിലാളികളില്‍നിന്ന് അത് അപ്പോഴേക്ക് അകന്നുപോവുകയും ചെയ്തിരുന്നു.



എന്നാല്‍ ലോകമെങ്ങുമുള്ള തൊഴിലാളികള്‍ വന്‍തോതിലുള്ള ആക്രമണങ്ങള്‍ക്ക് വിധേയമാവുകയാണ് എന്നു തിരിച്ചറിഞ്ഞ ഒരു വിഭാഗം തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകര്‍ അതിനെ വീണ്ടും പുതുക്കിപ്പണിയാനുള്ള പരിശ്രമത്തിലായിരുന്നു. അതിനു നേതൃത്വം നല്‍കിയവരില്‍ പ്രഥമഗണനീയനായിരുന്നു ഗ്രീക്ക് പാര്‍ലമെന്റിലെ കമ്യൂണിസ്റ്റു പാര്‍ടി പ്രതിനിധിയായ ജോര്‍ജ് മാവ്റിക്കോസ്. ഇപ്പോള്‍ ഡബ്ല്യുഎഫ്ടിയുവിന്റെ ജനറല്‍ സെക്രട്ടറിയായ അദ്ദേഹം എഐബിഇഎ അഖിലേന്ത്യാ സമ്മേളനവുമായി ബന്ധപ്പെട്ട് എറണാകുളത്ത് എത്തിയിരുന്നു. മാവ്റിക്കോസുമായി ദേശാഭിമാനിക്ക് വേണ്ടി ഒരഭിമുഖം തയ്യാറാക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തത് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗമായ എ കെ പത്മനാഭനും ഡബ്ല്യുഎഫ്ടിയു സെക്രട്ടറിയേറ്റംഗമായ സിഐടിയു നേതാവ് ദേവ്റോയിയുമാണ്. ബോള്‍ഗാട്ടിയില്‍ എത്തിച്ചേരുന്ന മാവ്റിക്കോസിനെ അഭിമുഖത്തിനായി റാഞ്ചിയെടുക്കാന്‍ ബിഇഎഫ്ഐ എറണാകുളം ജില്ലാ സെക്രട്ടറിയായ എസ് എസ് അനിലിനെയാണ് നിയോഗിച്ചത്. ഫെബ്രുവരി 11ന് എത്തിച്ചേര്‍ന്ന് പിറ്റേന്ന് തിരിച്ചുപോവുന്നതാണ് യാത്രാപരിപാടി. അതിനിടക്ക് ബാങ്ക് ജീവനക്കാരെ അഭിമുഖീകരിച്ചുള്ള ഒരു പ്രഭാഷണം, പിറ്റേന്ന് ഡബ്ല്യുഎഫ്ടിയു ഘടകസംഘടനകളുമായുള്ള മുഖാമുഖം, അതിനിടക്ക് ഏഷ്യാ പസഫിക് രാജ്യങ്ങളില്‍ നിന്നുള്ളവരുമായുള്ള ചര്‍ച്ച  ഇതിനിടക്ക് ഒരഭിമുഖത്തിന് സമയം കണ്ടെത്താനായത് അനിലിന്റെ സംഘാടനാപാടവംകൊണ്ടു മാത്രമാണ്. രാവിലെ 9.30നാണ് ഒടുക്കം നേരം കണ്ടെത്തിയത്. കൃത്യം 9.15ന് തന്നെ ഡബ്ല്യുഎഫ്ടിയു സെക്രട്ടറിയേറ്റിലെ ശ്രീമതി അന്റ ഹോട്ടലിലെ ലോഞ്ചില്‍ റെഡി. 9.29നു തന്നെ മാവ്റിക്കോസും. ഹൃദ്യമായ പുഞ്ചിരിയോടെ തീര്‍ത്തും അനൗപചാരികവും എന്നാല്‍ അതീവ ഊഷ്മളവുമായ ഒരഭിവാദനം. ആളൊഴിഞ്ഞ കഫറ്റേരിയയുടെ മൂലയില്‍ ചിരപരിചിതരായ സഖാക്കള്‍ തമ്മില്‍ സംസാരിക്കുന്നതുപോലെ തീര്‍ത്തും 'ഇന്‍ഫോര്‍മല്‍' ആയ ഒരഭിമുഖം. ഇത്തിരി പ്രകോപനപരമായ തുടക്കം ആയിക്കൊള്ളട്ടെ എന്നുകരുതി ആദ്യ ചോദ്യമായവതരിപ്പിച്ചത്, ഒരു സൊറ പറച്ചില്‍ കേന്ദ്രമായി കണക്കാക്കപ്പെട്ടിരുന്ന ഡബ്ല്യുഎഫ്ടിയു വര്‍ഗാധിഷ്ഠിതമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും തുടങ്ങിയതോടെയാണ് ഞങ്ങള്‍ക്ക് അതില്‍ താല്‍പ്പര്യം വന്നു തുടങ്ങിയത് എന്നു പറഞ്ഞുകൊണ്ടാണ്.

കലങ്ങിമറിഞ്ഞ ഇന്നത്തെ ലോകസാഹചര്യത്തില്‍ അത് അതിന്റെ കടമ നിറവേറ്റുന്നുണ്ടോ എന്ന ചോദ്യത്തെ ഒരു പുഞ്ചിരിയോടെയാണ് അദ്ദേഹം അഭിമുഖീകരിച്ചത്. = സോഷ്യലിസ്റ്റ് ലോകത്തിനേറ്റ പിറകോട്ടടിക്കുശേഷം 2005ല്‍ ഹവാനയില്‍ ചേര്‍ന്നാണ് ഡബ്ല്യുഎഫ്ടിയുവിനെ കൂടുതല്‍ ശക്തമാക്കാനും പുനര്‍നിര്‍മിക്കാനും തീരുമാനിച്ചത്. തീര്‍ച്ചയായും ഇതില്‍ സിഐടിയുവിന്റെ റോള്‍ വളരെ പ്രധാനമായിരുന്നു. വര്‍ഗവീക്ഷണത്തോടെ പ്രശ്നങ്ങളെ നോക്കിക്കാണാനും സാര്‍വദേശീയമായി പോരാടാനും ഡബ്ല്യുഎഫ്ടിയുവിനുള്ള കഴിവ് ഇന്ന് ഏറെ വര്‍ധിച്ചിരിക്കുന്നു. ഡബ്ല്യുഎഫ്ടിയുവിന് ഐക്യരാഷ്ട്രസഭയിലും ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷനിലും ഐഎല്‍ഒയിലും ഇപ്പോള്‍ പ്രാതിനിധ്യമുണ്ട്. ശാക്തിക ബലാബലങ്ങളില്‍ വന്ന മാറ്റത്തെത്തുടര്‍ന്ന് ഇന്ന് തൊഴിലാളിവര്‍ഗ മുന്നേറ്റത്തിന് ഒട്ടേറെ തടസ്സങ്ങള്‍ വന്നുപെട്ടിട്ടുണ്ട്. കുത്തക മൂലധനത്തിനും ജനാധിപത്യ വിരുദ്ധശക്തികള്‍ക്കും ഏറെ മേല്‍ക്കൈ നേടാനായിട്ടുണ്ട് എന്നത് നേരാണ്. കുത്തക മുതലാളിമാര്‍ ഐസിടിയു പോലുള്ള സംഘടനകള്‍ക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നുമുണ്ട്. എങ്കിലും അതിനെ മുറിച്ചുകടക്കാന്‍ പ്രത്യയശാസ്ത്രപരമായി പടച്ചട്ടയണിഞ്ഞ തൊഴിലാളിപ്രസ്ഥാനത്തിന് ആവുക തന്നെ ചെയ്യും. തികഞ്ഞ ആത്മവിശ്വാസത്തോടെ മാവ്റിക്കോസ് അങ്ങനെ പറഞ്ഞപ്പോള്‍ എനിക്ക് പെട്ടെന്ന് ഓര്‍മ വന്നത് ഡബ്ല്യുഎഫ്ടിയുവിന്റെ 16ാം കോണ്‍ഗ്രസ്സില്‍ അദ്ദേഹം ചെയ്ത പ്രസംഗമാണ്. ഒരുപക്ഷേ കാസ്ട്രോവിനെപ്പോലുള്ള ഒരു നേതാവില്‍ നിന്ന് പ്രസരിക്കുന്ന ഊര്‍ജം, ശുഭാപ്തിവിശ്വാസം, പ്രത്യാശ  അതായിരുന്നു അതില്‍ മുഴങ്ങിയത്. ഇന്നിപ്പോള്‍ ഇവിടെയുമതേ, കൂടുതല്‍ കരുത്തോടെ പൊരുതുന്ന തൊഴിലാളി പ്രസ്ഥാനങ്ങള്‍ വളര്‍ന്നുവരുന്ന സാഹചര്യത്തില്‍ അത് സ്വാഭാവികമാണുതാനും. ? ശരിയാണ്, വര്‍ഗാധിഷ്ഠിതമായി തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും പോരാടുന്നതിലും ഏറെ മുന്നിലാണ് ഡബ്ല്യുഎഫ്ടിയു. പക്ഷേ ഇന്നത്തെ ലോകസാഹചര്യത്തില്‍, വിശേഷിച്ചും ബഹുരാഷ്ട്രക്കുത്തകകളുടെ പിന്തുണയോടെ ഐസിടിയു ഒരു വന്‍ശക്തിയായി ഉയരുന്നില്ലേ? വിശേഷിച്ചും ഐഎല്‍ഓവിലെ പ്രാതിനിധ്യത്തില്‍ ഇതു പ്രകടമല്ലേ = യഥാര്‍ഥത്തില്‍ ഐഎല്‍ഓവിന് അതിന്റെ ശക്തി നഷ്ടപ്പെട്ടിരിക്കുകയാണ്. അത് ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ പരാജയപ്പെടുകയാണ്. എല്ലാ അധികാരവും എല്ലാ ശക്തിയും ഒരുപറ്റം ബഹുരാഷ്ട്രക്കുത്തകക്കമ്പനികളിലാണ്. ഒരുദാഹരണമെടുക്കാം. ആഫ്രിക്കന്‍ റീജ്യണല്‍ യോഗം. അതില്‍ ആഫ്രിക്കയില്‍നിന്നുള്ള 37 രാജ്യങ്ങളുണ്ട്. എന്നാല്‍ ഒന്നിനും പ്രാതിനിധ്യമില്ല. ഞങ്ങള്‍ ആവശ്യപ്പെടുന്നത് മതിയായ, ശരിയായ പ്രാതിനിധ്യവും ജനാധിപത്യപരമായ നടത്തിപ്പുമാണ്. ബഹുരാഷ്ട്ര കുത്തകക്കമ്പനികളുടെ ആവശ്യങ്ങളും താല്‍പ്പര്യങ്ങളും മനസ്സിലാക്കി അതിനൊത്ത് പ്രവര്‍ത്തിക്കുന്നവരെ അവര്‍ തിരിച്ചും സഹായിക്കുന്നതില്‍ അത്ഭുതമില്ല. ? ഐക്യരാഷ്ട്രസഭ എഴുപതുകളില്‍ത്തന്നെ, ബഹുരാഷ്ട്ര കുത്തകകള്‍ക്ക് പെരുമാറ്റച്ചട്ടം വേണമെന്ന് തീരുമാനിച്ചിരുന്നെങ്കിലും ഇന്ന് എല്ലാ അന്താരാഷ്ട്ര സ്ഥാപനങ്ങളും അവയ്ക്ക് കീഴ്പ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ഡബ്ല്യുഎഫ്ടിയു ഈ പ്രശ്നത്തെ എങ്ങനെ നോക്കിക്കാണുന്നു. = ബഹുരാഷ്ട്ര കുത്തകക്കമ്പനികളുടെ പങ്കിനെക്കുറിച്ച്, അവയുടെ ഇന്നത്തെ പ്രവര്‍ത്തനരീതിയെപ്പറ്റി ഞാനൊന്നു പറഞ്ഞോട്ടെ; അവയാണ് ഇന്ന് ലോകത്തെ സാമ്പത്തികമായും രാഷ്ട്രീയമായും സൈനികമായും അടക്കിവാഴുന്നത്. ഒരുദാഹരണം പറയാം. 1994ല്‍ ദക്ഷിണാഫ്രിക്കയില്‍ അപ്പാര്‍ത്തീഡ് ഭരണം അവസാനിച്ചു. പക്ഷേ അവിടത്തെ സാമ്പത്തിക മേധാവിത്വം പൂര്‍ണമായും ഇന്നും ബഹുരാഷ്ട്ര കുത്തകക്കമ്പനികള്‍ക്കാണ്. കൊളോണിയലിസം അവസാനിച്ചുവെങ്കിലും കോളനി രാജ്യങ്ങളില്‍ പഴയ യജമാനന്മാരുടെ ഉടമസ്ഥതയിലുള്ള ബഹുരാഷ്ട്ര കുത്തകകള്‍ ആധിപത്യം ചെലുത്തിപ്പോരുകയാണ്. അന്താരാഷ്ട്ര സ്ഥാപനങ്ങളാകെ അവയുടെ കൈപ്പിടിയിലായിരിക്കുന്നു. മാറിവന്ന ലോകസാഹചര്യങ്ങളില്‍ കാര്യങ്ങള്‍ ഒറ്റയടിക്ക് അത്രയെളുപ്പം മാറ്റിത്തീര്‍ക്കാനാവില്ല. പക്ഷേ ബഹുരാഷ്ട്ര കുത്തകകള്‍ക്കെതിരെ, അവയുടെ ചൂഷണത്തിനെതിരെ തൊഴിലാളികളില്‍ വന്‍തോതിലുള്ള ബോധവല്‍ക്കരണം നടന്നുവരുന്നുണ്ട്. അതിനെതിരെ വര്‍ഗാടിസ്ഥാനത്തില്‍ ചെറുത്തുനില്‍പ്പുകളും പ്രക്ഷോഭങ്ങളും വളര്‍ത്തിയെടുക്കാനാണ് ഡബ്ല്യുഎഫ്ടിയു ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

? ലോക ബാങ്കിനെയും ഐഎംഎഫിനെയും ജനാധിപത്യവല്‍ക്കരിക്കുക എന്ന മുദ്രാവാക്യം ഉയരുന്നുണ്ടല്ലോ. വാള്‍ഡന്‍ ബെല്ലോവിനെപ്പോലുള്ളവര്‍ അതിശക്തമായി ഉന്നയിക്കുന്ന ഈ ആവശ്യത്തോട് എങ്ങനെ പ്രതികരിക്കുന്നു = ഈ അന്താരാഷ്ട്ര സ്ഥാപനങ്ങളെ ജനാധിപത്യവല്‍ക്കരിക്കുക എന്ന കാര്യം തീര്‍ത്തും അസാധ്യമാണ്. മുതലാളിത്തശക്തികളുടെ കൈയിലുള്ള ശക്തിയേറിയ ഉപകരണങ്ങളാണവ. ഈ സ്ഥാപനങ്ങളെ ജനാധിപത്യവല്‍ക്കരിക്കാം എന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ ഒന്നുകില്‍ അവര്‍ വിഡ്ഢികളാണ്. അല്ലെങ്കില്‍ ബോധപൂര്‍വം കാര്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുകയാണ് എന്നുപറയാന്‍ എന്നെ അനുവദിക്കുക. ചില സര്‍ക്കാരിതര സംഘടനകള്‍ ഇങ്ങനെയൊക്കെ പ്രചരിപ്പിക്കുന്നുണ്ടാവാം. പക്ഷേ ഇവയില്‍ പലതും സര്‍ക്കാരിതരമല്ല, സര്‍ക്കാര്‍ തന്നെ വളര്‍ത്തുന്നവയാണ് എന്നതാണ് സത്യം. അമേരിക്കയിലെ കാര്യം ജെയിംസ് പെട്രാസ് പറഞ്ഞിട്ടുണ്ട്. 65,000 എന്‍ജിഒ കളാണ് അവിടെ. അവയില്‍ ഭൂരിപക്ഷവും സര്‍ക്കാര്‍ തീറ്റിപ്പോറ്റുന്നവയാണ്. ഡബ്ല്യുഎഫ്ടിയു ആസ്ഥാനമായ ഗ്രീസിലും എന്‍ജിഒ കള്‍ ശക്തമാണ്. പ്രത്യയശാസ്ത്രപരമായി വൃത്തികെട്ട കളികളാണവ കളിക്കുന്നത്. അവര്‍ ആഫ്രിക്കയെ സഹായിക്കാനായി സര്‍ക്കാരിതര സംഘടനയുണ്ടാക്കുന്നു. അതിന്റെ രാഷ്ട്രീയം ഊറ്റിക്കളഞ്ഞുകൊണ്ട് കേവലമായ ഒരാവശ്യമായാണ് ഇക്കൂട്ടര്‍ പ്രശ്നമുന്നയിക്കുക. ഇത്തരം സംഘടനകളുടെ നേതാക്കള്‍ സദാ ബിസിനസ് ക്ലാസുകളില്‍ വിമാനയാത്ര നടത്തും. ലോകം ചുറ്റിക്കറങ്ങും. വന്‍കിട പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിക്കും. തൊഴിലാളിവര്‍ഗത്തിന് നിര്‍വഹിക്കാനുള്ള തന്ത്രപരമായ കടമയില്‍നിന്ന് ആശയപരമായി അകറ്റുന്നതിന് വേണ്ടിയുള്ള പരിശ്രമത്തിലാണ് ഈ സംഘടനകള്‍. അതുകൊണ്ടുതന്നെ അത്തരം സംഘടനകള്‍ മുന്നോട്ടുവയ്ക്കുന്ന ഈ തലതിരിഞ്ഞ ആശയങ്ങളെ തിരിച്ചറിഞ്ഞേ പറ്റൂ.

? 2011ല്‍ ഡബ്ല്യുഎഫ്ടിയു മുന്നോട്ടുവച്ച മുദ്രാവാക്യം ലോകത്തെങ്ങുമുള്ള തൊഴിലാളികളുടെ ഭാവനയെ സ്പര്‍ശിച്ച ഒന്നാണ്. ഉല്‍പ്പാദനക്ഷമത വര്‍ധിച്ചുവരുന്ന ലോകസാഹചര്യത്തില്‍ അതിന്റെ നേട്ടം തൊഴിലാളികള്‍ക്ക് കൂടി അര്‍ഹതപ്പെട്ടതാണെന്ന പ്രഖ്യാപനമാണ് 2011 ഒക്ടോബര്‍ 3ന് നടന്നത്. തൊഴില്‍സമയം ആഴ്ചയില്‍ 35 മണിക്കൂറാക്കണം (5 ഃ 7) എന്ന ശരിയും ശാസ്ത്രീയവുമായ ആ മുദ്രാവാക്യത്തോട് ലോകതൊഴിലാളികള്‍ എങ്ങനെയാണ് പ്രതികരിച്ചത്. = അന്താരാഷ്ട്ര ദിനാചരണം ഡബ്ല്യുഎഫ്ടിയുവിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനമാണ്. 1945 ഒക്ടോബര്‍ 3നാണ് ഈ സംഘടന പിറവികൊണ്ടത്. തൊഴിലാളികളുെ ട ദൈനംദിനാവശ്യങ്ങള്‍ക്ക് വേണ്ടി പോരാടുന്നതോടൊപ്പം അവരുടെ ബോധനിലവാരം ഉയര്‍ത്തേണ്ടതും ഏറെ പ്രധാനമാണ്. പുതിയ സാങ്കേതികവിദ്യാ വികാസത്തോടെ തൊഴിലാളികളുടെ ഉല്‍പ്പാദനക്ഷമത പലമടങ്ങ് വര്‍ധിച്ചിട്ടുണ്ട്. മുതലാളിമാരുടെ ലാഭം അനേകമടങ്ങ് പെരുകുന്നുമുണ്ട്. പക്ഷേ ഇതിന്റെ നേട്ടം ഉടമകള്‍ക്കു മാത്രമായി വിട്ടുകൊടുത്തുകൂടാ. മുഴുവന്‍ മിച്ചമൂല്യവും തട്ടിയെടുക്കുന്ന മുതലാളിമാരോട് അതുകൊണ്ടുതന്നെ കണക്കുപറയുകയാണ് തൊഴിലാളികള്‍ ഈ ഡിമാന്റിലൂടെ. ഒരാഴ്ചയില്‍ 35 മണിക്കൂര്‍ തൊഴില്‍സമയം എന്നത് ഗ്രീസില്‍ തൊഴിലാളികള്‍ മുമ്പേ പൊരുതി നേടിയതാണ്. നിര്‍മാണമേഖലയിലും മറ്റും ഇത് നടപ്പായിക്കഴിഞ്ഞതുമാണ്. ത്യാഗപൂര്‍വമായ സമരങ്ങളിലൂടെ നേടിയെടുക്കാനായ ഈ അവകാശം 2008ലെ മുതലാളിത്തക്കുഴപ്പത്തെ തുടര്‍ന്ന് നഷ്ടപ്പെട്ടിരിക്കുകയാണ്. സാമൂഹിക സുരക്ഷാപദ്ധതികള്‍ അടക്കം പല അവകാശങ്ങളും മുതലാളിമാര്‍ കവര്‍ന്നെടുക്കുകയാണ്. യൂറോപ്പിലെ മറ്റു ചില രാജ്യങ്ങളിലും 35 മണിക്കൂര്‍ ജോലിസമയം നിലവിലുണ്ട്. മാറിയ ലോകസാഹചര്യത്തില്‍ ഇത് തിരിച്ചുപിടിക്കാനും അതിന്റെ വ്യാപ്തി വികസിപ്പിക്കാനും തൊഴിലാളിവര്‍ഗത്തെ പ്രാപ്തമാക്കാനായാണ് സാര്‍വദേശീയ ദിനാചരണത്തിന് ഇത് വിഷയമാക്കിയത്. ലോകത്ത് പല വന്‍കരകളിലും ഈ ആശയത്തിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. ആഫ്രിക്കയിലും ലത്തീന്‍ അമേരിക്കയിലുമൊക്കെ ആവേശപൂര്‍വമാണ് തൊഴിലാളികള്‍ ഈ വിഷയം ഏറ്റെടുത്തത്.

? കഴിഞ്ഞ ഒക്ടോബര്‍ 3 ദിനാചരണം ഇന്ത്യയില്‍ നല്ല നിലയിലാണ് തൊഴിലാളികള്‍ ഏറ്റെടുത്തത്. അവസരോചിതവും ഭാവനാപൂര്‍ണവുമായി ഉയര്‍ത്തിയ ആ അഞ്ച് ഡിമാന്റുകള്‍, വളരെ സങ്കീര്‍ണമായ ലോകസാഹചര്യത്തില്‍ അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റാനാവാത്തത് ബഹുരാഷ്ട്രക്കുത്തകകളുടെ ഇടപെടല്‍ കൊണ്ടാണെന്ന് തൊഴിലാളികളെ പഠിപ്പിച്ചു. ഇന്ത്യയില്‍ നന്നായി സ്വീകരിക്കപ്പെട്ട ആ മുദ്രാവാക്യം എല്ലാവര്‍ക്കും ഭക്ഷണം, എല്ലാവര്‍ക്കും കുടിവെള്ളം, എല്ലാവര്‍ക്കും മരുന്ന്, എല്ലാവര്‍ക്കും വിദ്യാഭ്യാസം, എല്ലാവര്‍ക്കും പാര്‍പ്പിടം  എങ്ങനെയാണ് ലോകതൊഴിലാളികള്‍ സ്വീകരിച്ചത്. = എന്തുകൊണ്ടാണ് ഈ അടിസ്ഥാനാവശ്യങ്ങള്‍ നിരാകരിക്കപ്പെടുന്നത് എന്ന് ലോകത്തെങ്ങുമുള്ള തൊഴിലാളികളെ പഠിപ്പിക്കാനായി എന്നതുതന്നെ ഏറ്റവും വലിയ നേട്ടം. ഇത്തരം ദിനാചരണങ്ങള്‍ക്ക് ഏതു വിഷയം തെരഞ്ഞെടുക്കണം എന്നത് ഏതെങ്കിലുമൊരാളുടെ തലയില്‍ പൊട്ടിമുളയ്ക്കുന്നതല്ല. ലോകത്തെ 45 രാജ്യങ്ങളില്‍നിന്ന് പ്രതിനിധികളുള്ള പ്രസിഡന്‍ഷ്യല്‍ കൗണ്‍സിലാണ് ജനാധിപത്യപരമായ കൂടിയാലോചനകളിലൂടെ വിഷയങ്ങള്‍ നിര്‍ണയിക്കുക. ഈ വരുന്ന മാര്‍ച്ച് 6, 7 തീയതികളില്‍ പെറുവിന്റെ തലസ്ഥാനമായ ലിമയില്‍ വച്ചാണ് അടുത്ത പ്രസിഡന്‍ഷ്യല്‍ കൗണ്‍സില്‍ യോഗം. 2013 ഒക്ടോബര്‍ ദിനാചരണത്തിന്റെ വിഷയം നിര്‍ണയിക്കുക ആ യോഗമാണ്. പക്ഷേ എനിക്ക് വ്യക്തിപരമായി തോന്നുന്നത് കഴിഞ്ഞ വര്‍ഷം ഉയര്‍ത്തിയ അതേ ഡിമാന്റുകള്‍ തന്നെ ഊന്നിപ്പറയേണ്ടതുണ്ട് എന്നാണ്. കഴിഞ്ഞ ദിനാചരണത്തിന്റെയും പ്രക്ഷോഭത്തിന്റെയും ഫലമായി ബൊളീവിയയിലും ഇക്വഡോറിലും നിക്വരാഗ്വയിലുമൊക്കെ സര്‍ക്കാരുകള്‍ പല കാര്യങ്ങളും നടപ്പാക്കാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്. പക്ഷേ സ്ഥിതി ഗുരുതരമായി തുടരുകയാണ് ലോകത്താകെ. എച്ച്ഐവി പെരുകിവരുന്നു. ഒരിക്കല്‍ അപ്രത്യക്ഷമായിരുന്ന ക്ഷയം, മലമ്പനി മുതലായ രോഗങ്ങള്‍ തിരിച്ചുവരുന്നു. ഓരോ വര്‍ഷവും ആഫ്രിക്കയില്‍ മരണമടയുന്ന ശിശുക്കളുടെ എണ്ണം 30 ലക്ഷമാണ്. അതുകൊണ്ടുതന്നെ ആരോഗ്യമേഖലയിലെ ബഹുരാഷ്ട്രക്കുത്തകകളുടെ പിടിമുറുക്കലിനെതിരെ ഇനിയും ശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ട്. കുടിവെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും പാര്‍പ്പിടത്തിന്റെയുമൊക്കെ മേഖലകളില്‍ തൊഴിലാളികളും സാധാരണ മനുഷ്യരും പിന്‍തള്ളപ്പെടുന്നതിനു പിറകില്‍ വന്‍കിട ബഹുരാഷ്ട്ര കോര്‍പറേഷനുകളാണ്, അവയുടെ ലാഭതാല്‍പ്പര്യമാണ്. അതുകൊണ്ടുതന്നെ ഈ പ്രക്ഷോഭവും പ്രചാരണവും ഇനിയും തുടരേണ്ടതുണ്ട്. ? സാര്‍വദേശീയ തൊഴില്‍ സംഘടനയായ ഐഎല്‍ഒവിലും ബഹുരാഷ്ട്ര കുത്തകകളുടെ താല്‍പ്പര്യമാണല്ലോ പ്രകടമാകുന്നത്. ഇതിനെതിരെയുള്ള പ്രതികരണങ്ങള്‍. = ഐഎല്‍ഒവിന്റെ ഗവേണിങ് ബോഡിയില്‍ 31 അംഗങ്ങളാണുള്ളത്. അതില്‍ ഡബ്ല്യുഎഫ്ടിയുവില്‍നിന്ന് ഒരാള്‍ പോലുമുണ്ടായിരുന്നില്ല. 120 രാജ്യങ്ങളില്‍നിന്നായി 82 ദശലക്ഷം അംഗങ്ങളുണ്ട് ഞങ്ങള്‍ക്ക്. ഇതെന്ത് ജനാധിപത്യമാണ് എന്ന് ഐഎല്‍ഒ ഡയറക്ടര്‍ ജനറലോട് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി, ഉന്നയിച്ച പ്രശ്നം വളരെ ശരിയാണ് എന്നായിരുന്നു. പിന്നെ കുറേ ബ്ലാ ബ്ലാ വാചകങ്ങളാണ് അദ്ദേഹം ഉരുവിട്ടത്. ഡബ്ല്യുഎഫ്ടിയു സമ്മര്‍ദം തുടര്‍ന്നു. അവസാനം ഒരു സ്ഥാനം കല്‍പ്പിച്ചുതരാന്‍ അവര്‍ നിര്‍ബന്ധിതരായി. കോടിക്കണക്കിന് അംഗങ്ങളുള്ള ഓള്‍ ചൈനാ ഫെഡറേഷന്‍ മുഖേന. 2000 അംഗങ്ങളുള്ള സംഘടനകള്‍ക്ക് അവര്‍ സ്ഥാനം നല്‍കിപ്പോരുമ്പോഴാണിത്. അവര്‍ക്ക് വേണ്ടത് ആമാസ്വാമിമാരുടെ കൂട്ടത്തെയാണ്. ഇതാണ് സാഹചര്യം. പക്ഷേ ഞങ്ങള്‍ പോരാട്ടം തുടരുകതന്നെ ചെയ്യും.

? ആഗോള മുതലാളിത്ത പ്രതിസന്ധിക്കുശേഷം ലോകത്താകെ ഒരിടതുപക്ഷ ആഭിമുഖ്യം വളര്‍ന്നിട്ടുണ്ട് എന്നത് ശരിയാണ്. മുതലാളിത്തത്തിന് പ്രശ്നങ്ങള്‍ പരിഹരിക്കാനാവില്ല, അത് സങ്കീര്‍ണമാക്കുകയേ ഉള്ളൂ എന്ന തോന്നല്‍ വളരുന്നുണ്ട്.

പക്ഷേ അതേസമയം പ്രതിസന്ധി ഫാസിസത്തിന് അനുകൂലമായ മണ്ണ് ഒരുക്കിക്കൊടുക്കുന്നില്ലേ? ഒന്നുകില്‍ യുദ്ധം, അല്ലെങ്കില്‍ ഫാസിസം  അതാണല്ലോ പ്രതിസന്ധി മറികടക്കാനുള്ള മുതലാളിത്ത തന്ത്രം. അത്തരമൊരു സാഹചര്യത്തില്‍ ഡബ്ല്യുഎഫ്ടിയുവിന്റെ ഇടപെടല്‍ കൂടുതല്‍ സാര്‍ഥകമാകുന്നത് എങ്ങനെ. = വളരെ ശരിയാണ്. പ്രതിസന്ധി സാഹചര്യങ്ങളെ വളരെയേറെ സങ്കീര്‍ണമാക്കിയിരിക്കുന്നു. അത്യന്തം അപകടകരമാണ് സ്ഥിതി. ഗ്രീക്ക് പാര്‍ലമെന്റിന്റെ തന്നെ കാര്യമെടുക്കാം. 1936നുശേഷം ഇതാദ്യമായാണ് ഫാസിസ്റ്റുകള്‍ ഇത്രയേറെ സീറ്റുകള്‍ നേടുന്നത് 21. അവര്‍ തൊഴിലില്ലായ്മയെ ആയുധമാക്കുന്നു. കുടിയേറ്റത്തൊഴിലാളികളാണ് തങ്ങളുടെ തൊഴില്‍ തട്ടിപ്പറിക്കുന്നത് എന്ന് തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കുന്നു. ചെറുപ്പക്കാരെ വല വീശിപ്പിടിക്കുന്നു  ലോകത്തെങ്ങും.

? പക്ഷേ ഗ്രീസിലെ യുവജനങ്ങളുടെ പ്രതിബദ്ധത ഞങ്ങള്‍ നേരില്‍ കണ്ടതാണല്ലോ. ഏഥന്‍സ് കോണ്‍ഗ്രസ്സില്‍ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ച യങ് കമ്യൂണിസ്റ്റു വളണ്ടിയര്‍മാരില്‍നിന്ന് ഞങ്ങള്‍ മനസ്സിലാക്കിയത്, അവര്‍ ശരിയായ തൊഴിലാളിവര്‍ഗ വീക്ഷണത്തോടെയാണ് കാര്യങ്ങള്‍ നോക്കിക്കാണുന്നത് എന്നാണല്ലോ. = അതേ, താങ്കള്‍ പറഞ്ഞത് ശരിയാണ്. പക്ഷേ യൂറോപ്പ് എല്ലാം ഗ്രീസ് പോലെയല്ലല്ലോ. എന്തായാലും ഇതിനെ മറികടക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. തൊഴിലാളികളുടെ ബോധനിലവാരം ഉയര്‍ത്തിയും യുവാക്കളെ ശരിയായ ദിശയില്‍ നയിച്ചും മാത്രമേ ഇതിനെ അതിജീവിക്കാനാവൂ.

? ഡബ്ല്യുഎഫ്ടിയു സാര്‍വദേശീയ ദിനാചരണങ്ങള്‍ നടത്തുന്നുണ്ട്, അതുവഴി തൊഴിലാളികളെ കുറേക്കൂടി ഉദ്ബുദ്ധരാക്കുന്നുണ്ട്. ഇസ്രയേലിലേക്കുള്ള കപ്പലുകള്‍ ബഹിഷ്കരിച്ചതുപോലുള്ള ഉശിരന്‍ ചെറുത്തുനില്‍പ്പുകള്‍ നടത്തിയിട്ടുമുണ്ട്. പക്ഷേ സമീപകാലത്തെപ്പോഴെങ്കിലും ലോകത്താകെയുള്ള തൊഴിലാളികള്‍ ഒരു ദിവസം ഒന്നിച്ച് പണിമുടക്കുന്ന ഒരു സാഹചര്യം വന്നുചേരുമോ. = വളരെ പ്രധാനപ്പെട്ട ഒരാശയമാണ് താങ്കള്‍ ഉന്നയിച്ചത്. ഞാന്‍ യോജിക്കുന്നു. പ്രക്ഷോഭം ലോകം മുഴുവന്‍ എത്തിക്കേണ്ടതുണ്ട്. ഇന്ത്യയെപ്പോലെയല്ല ലോകത്തെ ഒട്ടനവധി രാജ്യങ്ങള്‍. ട്രേഡ് യൂണിയനുകള്‍ തന്നെ നിലവിലില്ലാത്ത രാജ്യങ്ങള്‍ ഏറെയാണ്. അതുകൊണ്ടുതന്നെ ലോകത്താകെ ഒരുദിവസ പണിമുടക്കം ഉടന്‍ നടപ്പിലാക്കാനാവുന്ന കാര്യമല്ല എന്നാണ് പറയാനുള്ളത്. കാര്യങ്ങളില്‍ നമ്മള്‍ക്ക് തുറന്ന മനസ്സുണ്ടാവണം. നമ്മുടെ ആഗ്രഹങ്ങള്‍ ചരിത്രത്തിനുമേല്‍ അടിച്ചേല്‍പ്പിക്കാനാവില്ലല്ലോ. ? ഐടിയുസി ഇപ്പോഴും ഒരു വലിയ വിഭാഗം തൊഴിലാളികളെ ആകര്‍ഷിക്കുന്ന അന്താരാഷ്ട്രവേദിയാണല്ലോ. അവരുമായി കൂടിച്ചേര്‍ന്നുകൊണ്ടുള്ള പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്? = വളരെ പ്രയാസകരമായ കാര്യമാണത്. ലോകത്തെല്ലായിടത്തും അവര്‍ സാമ്രാജ്യത്വശക്തികളെയാണ് പിന്തുണയ്ക്കുന്നത്. വടക്കനാഫ്രിക്കയില്‍ അവര്‍ ബഹുരാഷ്ട്രക്കുത്തകകളുടെ സംരക്ഷണത്തിനായി സാമ്രാജ്യത്വശക്തികള്‍ക്കൊപ്പമാണ്. മാലിയില്‍ അവര്‍ ഫ്രഞ്ച് അധിനിവേശത്തെ പിന്തുണയ്ക്കുന്നു. സിറിയയില്‍ ജനാധിപത്യ പുനഃസ്ഥാപനത്തെപ്പറ്റി വായിട്ടലയ്ക്കുന്നു. ഇറാഖില്‍ അവര്‍ കൂട്ടക്കൊലക്കുള്ള മാരകായുധങ്ങള്‍ക്കെതിരെ സംസാരിച്ചുകൊണ്ട് സാമ്രാജ്യത്വത്തിനൊപ്പം നിന്നു. കാര്യങ്ങള്‍ അറിയാത്തതുകൊണ്ടല്ല, സാമര്‍ഥ്യം കൊണ്ടാണിത്. അവരുടെ നേതൃത്വം അതുകൊണ്ടുതന്നെ പ്രഭുസമാനമായ രീതിയിലാണ് കഴിഞ്ഞുകൂടുന്നത്. അവര്‍ ബഹുരാഷ്ട്ര കുത്തകകളുടെ സമാന്തരങ്ങളാണ്. നമുക്കാണെങ്കില്‍ സംഘടിപ്പിക്കാനുള്ളത് സാധാരണ തൊഴിലാളികളെയാണ്. അക്കാര്യത്തിലാകട്ടെ, ഡബ്ല്യുഎഫ്ടിയു വളരെ മുന്നേറുന്നതാണ് സമീപകാലാനുഭവങ്ങള്‍. ദക്ഷിണാഫ്രിക്കയിലെ വലിയൊരു ഫെഡറേഷനായ കൊസാട്ടോ വീണ്ടും ഡബ്ല്യുഎഫ്ടിയുവില്‍ അംഗത്വം തേടുകയാണ്. അവരുടെ കഴിഞ്ഞ കോണ്‍ഗ്രസില്‍ മഹാഭൂരിപക്ഷത്തോടെ ജനാധിപത്യപരമായെടുത്ത ആ തീരുമാനം നടപ്പിലാക്കുന്നത് വൈകിക്കാനാണ് ഐസിടിയു ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ ബഹുരാഷ്ട്രക്കുത്തകകളുടെ താല്‍പ്പര്യസംരക്ഷകരുമായി യോജിപ്പ് എന്ന കാര്യം ഒട്ടും പ്രായോഗികമല്ല. താല്‍പ്പര്യങ്ങളുടെ സംഘട്ടനം തന്നെ പ്രധാനം.

? അവസാനമായി ഒരു ചോദ്യം, ഇന്ത്യയില്‍ പണിയെടുക്കുന്നവരാകെ, ഒന്നിച്ച്, ഈ വരുന്ന ഫെബ്രുവരി 20, 21 തീയതികളില്‍ പണിമുടക്കുകയാണ്. എന്താണ് താങ്കളുടെ പ്രതികരണം? ധദേശീയ പണിമുടക്കിന് മുമ്പാണ് ഈ അഭിമുഖം തയ്യാറാക്കിയത്  എഡിറ്റര്‍പ = ഇത്തരം പ്രക്ഷോഭങ്ങള്‍ക്കൊപ്പമാണ് എന്നും ഡബ്ല്യുഎഫ്ടിയു നിലയുറപ്പിച്ചിട്ടുള്ളത്. വര്‍ഗപരമായ ഒരുയര്‍ത്തെഴുന്നേല്‍പ്പാണിത്  ജാതിമത കക്ഷി രാഷ്ട്രീയ ഭാഷാഭേദമെന്യേ തൊഴിലാളികള്‍ ഒന്നിക്കുകയാണ്. ലോകത്തെ ഇതര മേഖലകളില്‍ ഈ വന്‍ പണിമുടക്കം ആവേശമുയര്‍ത്തുക തന്നെ ചെയ്യും. വര്‍ഗൈക്യം വിപുലീകരിക്കുന്ന കാര്യത്തില്‍ ഇന്ത്യന്‍ തൊഴിലാളിവര്‍ഗം ശരിയായ ദിശയിലാണ് നീങ്ങുന്നത്. തികച്ചും ന്യായമായ ആവശ്യങ്ങളാണുന്നയിച്ചത്. ഇന്ത്യയിലെ പണിയെടുക്കുന്നവരെയാകെ ഡബ്ല്യുഎഫ്ടിയു അനുമോദിക്കുകയാണ്. ഇന്ത്യന്‍ തൊഴിലാളികളുടെ സമരശബ്ദത്തിനോടൊപ്പം ഞങ്ങളുടെ ശബ്ദവും ചേര്‍ത്തുവയ്ക്കുന്നു. "ടവര്‍ ഓഫ് കോണ്‍ഫിഡന്‍സ്"  അഭിമുഖം അവസാനിപ്പിച്ചു പുറത്തിറങ്ങുമ്പോള്‍ അനില്‍ പറഞ്ഞു. അതേ, ഈ ആത്മവിശ്വാസം ലോകത്താകെയുള്ള തൊഴിലാളികളിലേക്ക് പ്രസരിക്കേണ്ടതുണ്ട്. ഡബ്ല്യുഎഫ്ടിയുവിന് ഇനിയും കൂടുതല്‍ വലിയ കടമകള്‍ നിറവേറ്റാനായുണ്ട്. മുഴുവന്‍ സാധാരണ മനുഷ്യരുടെയും മോചകസ്ഥാനത്തേക്ക് തൊഴിലാളിവര്‍ഗം സ്വയം ഉയരുകയാണ്. കൂടുതല്‍ ശുഭാപ്തിവിശ്വാസത്തോടെ, കര്‍മധീരതയോടെ, ത്യാഗസന്നദ്ധതയോടെ ലോകതൊഴിലാളി പ്രസ്ഥാനം മുന്നോട്ടുതന്നെയാണ്.

ജോര്‍ജ് മാവ്റിക്കോസ് / എ കെ രമേശ്

സാമൂഹ്യ സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുന്ന മുതലാളിത്തലോകം


പടിഞ്ഞാറന്‍ ഫ്രാന്‍സിലെ നാന്തെ പ്രവിശ്യയിലെ സര്‍ക്കാര്‍ എംപ്ലോയ്മെന്റ് ഏജന്‍സിയുടെ ഓഫീസിനുമുന്നില്‍ ഫെബ്രുവരി 13ന് പട്ടാപ്പകല്‍ ഒരു ആത്മാഹുതി നടന്നു. ജമാല്‍ ചാബ് എന്ന 43 വയസുള്ള, അള്‍ജീരിയന്‍ വംശജനായ, തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളിയാണ് പെട്രോളൊഴിച്ച് സ്വയം തീകൊളുത്തി മരണംവരിച്ചത്. തൊഴില്‍ നഷ്ടപ്പെടുന്ന തൊഴിലാളികള്‍ക്കുള്ള തൊഴിലില്ലായ്മാ ആനുകൂല്യം അയാള്‍ക്ക് നിഷേധിച്ചതിനെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയാണ,് സര്‍ക്കാര്‍ നടപടിയിലുള്ള പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ട് പരസ്യമായി ആത്മഹത്യചെയ്തത്. ഫ്രാന്‍സിലെ നിയമപ്രകാരം 610 മണിക്കൂര്‍ തൊഴില്‍ ലഭിച്ച ഒരാള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയാണെങ്കില്‍ വീണ്ടും ഒരു തൊഴില്‍ ലഭിക്കുന്നതുവരെയുള്ള കാലത്ത് അയാള്‍ക്ക് തൊഴിലില്ലായ്മാ ആനുകൂല്യം ലഭിച്ചിരുന്നു. ജമാല്‍ ചാബ് 720 മണിക്കൂര്‍ ജോലി ചെയ്തശേഷം തൊഴില്‍ നഷ്ടപ്പെട്ടയാളാണ്. എന്നിട്ടും എംപ്ലോയ്മെന്റ് ഏജന്‍സി അയാള്‍ക്ക് ന്യായമായും ലഭിക്കേണ്ട ആനുകൂല്യം നിഷേധിക്കുകയാണുണ്ടായത്. മുന്‍കൂട്ടി അധികാരികള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടാണ് അയാള്‍ സ്വയം ജീവനൊടുക്കിയത്.

ഫ്രഞ്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ടുചെയ്യുന്നത്, എംപ്ലോയ്മെന്റ് ഏജന്‍സി ഉദ്യോഗസ്ഥര്‍ ബദല്‍ പരിഹാര മാര്‍ഗ്ഗങ്ങളുമായി അയാളെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ താമസിച്ചിരുന്ന വാടകവീട്ടില്‍ ഉണ്ടായിരുന്നില്ല എന്നാണ് അധികാരികളുടെ ഭാഷ്യം എന്നത്രെ! ഈ ദുരന്തം തടയാന്‍ തങ്ങള്‍ പൊലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരം അറിയിച്ചിരുന്നെങ്കിലും അവര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് എംപ്ലോയ്മെന്റ് ഏജന്‍സിയുടെ ഡയറക്ടര്‍ ജനറല്‍ ഴാങ് ബസേര്‍ എഎഫ്പിയോട് പറഞ്ഞത്. ഈ ദാരുണ സംഭവം നടന്ന് രണ്ടുദിവസത്തിനുശേഷം, ഫെബ്രുവരി 15ന്, ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസിനടുത്തുള്ള സിന്‍ദെനിസ് എന്ന സ്ഥലത്തെ ഒരു പ്രൈമറി സ്കൂളിനുമുന്നിലെ റോഡില്‍ തൊഴില്‍ നഷ്ടപ്പെട്ട 40 കാരനായ മറ്റൊരു തൊഴിലാളി സ്വയം തീകൊളുത്തി മരണംവരിക്കാന്‍ ശ്രമിച്ചു; അയാള്‍ ഇപ്പോള്‍ ആശുപത്രിയിലാണ് എന്നും എഎഫ്പിയുടെ റിപ്പോര്‍ട്ടില്‍ കാണുന്നു. ഇതിനുമുമ്പ്, 2012 ആഗസ്റ്റില്‍ പാരീസിനടുത്തുള്ള മാന്തേലാ ജോള്‍ എന്ന സ്ഥലത്തും തൊഴില്‍രഹിതര്‍ക്കുള്ള ക്ഷേമാനുകൂല്യം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഒരാള്‍ ആത്മഹത്യയില്‍ അഭയംതേടിയിരുന്നു. യൂറോപ്യന്‍ യൂണിയന്റെ കര്‍ക്കശമായ ചെലവുചുരുക്കല്‍ പദ്ധതി നടപ്പാക്കപ്പെട്ടതിനെതുടര്‍ന്ന് തൊഴില്‍ അവസരങ്ങള്‍ കുറഞ്ഞതും ക്ഷേമാനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കപ്പെട്ടതുംമൂലമാണ് ഇത്തരം സംഭവവികാസങ്ങള്‍ അടിക്കടി ഫ്രാന്‍സില്‍ മാത്രമല്ല, മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും സംഭവിക്കുന്നത്. പ്രതിഷേധ പ്രക്ഷോഭങ്ങളും പണിമുടക്കുകളും വ്യാപകമാകുന്നു.

2012ല്‍ ഫ്രാന്‍സിന്റെ സാമ്പത്തികവളര്‍ച്ച പൂജ്യമായിരുന്നു; തൊഴിലില്ലായ്മ 10.5 ശതമാനമായി വര്‍ധിച്ചു. അതായത് 31.3 ലക്ഷം തൊഴില്‍രഹിതര്‍; ഭാഗികമായി മാത്രം തൊഴിലുള്ളവരുടെ എണ്ണവുംകൂടി കൂട്ടിചേര്‍ത്താല്‍ തൊഴില്‍രഹിതര്‍ 46 ലക്ഷമാണ്. യൂറോമേഖലയില്‍ വരുന്ന 17 രാജ്യങ്ങളുടെ സമ്പദ്ഘടന 2012 അവസാന മൂന്നുമാസം (ഒക്ടോബര്‍ഡിസംബര്‍) 0.6 ശതമാനത്തോളം ചുരുക്കം (വളര്‍ച്ചയ്ക്കുപകരം തകര്‍ച്ച) അനുഭവപ്പെട്ടതായാണ് ഔദ്യോഗികമായി റിപ്പോര്‍ട്ടുചെയ്യപ്പെട്ടത്.ജപ്പാനില്‍ ഇതേ ഘട്ടത്തില്‍ 0.1 ശതമാനവും ബ്രിട്ടനില്‍ 0.3 ശതമാനവും അമേരിക്കയില്‍ 0.1 ശതമാനവും സാമ്പത്തിക ചുരുക്കം ഉണ്ടായതായും അതാത് ഗവണ്‍മെന്റുകളുടെ ഔദ്യോഗിക ഏജന്‍സികളെ ഉദ്ധരിച്ച് "ഫൈനാന്‍ഷ്യല്‍ ടൈംസ്" ഫെബ്രുവരി 14ന്റിപ്പോര്‍ട്ടുചെയ്തു. യൂറോ മേഖലയില്‍ 2012ലെ നാല് പാദത്തിലും ഒരേപോലെ സാമ്പത്തികചുരുക്കം ആയിരുന്നു2012ലെ ശരാശരി സാമ്പത്തികചുരുക്കം 0.5 ശതമാനം. 1995നുശേഷം ആദ്യമായാണ് യൂറോമേഖലയില്‍ ഒരു വര്‍ഷം ഒരു പാദത്തില്‍പോലും സാമ്പത്തിക വളര്‍ച്ച ഉണ്ടാകാതിരുന്നത്. 27 അംഗ യൂറോപ്യന്‍ യൂണിയനിലെ പൊതു സ്ഥിതിയും ഏറെക്കുറെ സമാനമാണ്.

2012 അവസാനപാദത്തില്‍ യൂറോപ്യന്‍ യൂണിയന്‍ സമ്പദ്ഘടനയിലും 0.5 ശതമാനം ചുരുക്കം ഉണ്ടായതായാണ് റിപ്പോര്‍ട്ടുചെയ്യപ്പെടുന്നത്. ഗ്രീസിന്റെ സമ്പദ്ഘടനയില്‍ ഈ ഘട്ടത്തില്‍ 6 ശതമാനവും ഇറ്റലിയില്‍ 2.7 ശതമാനവും പോര്‍ചുഗലില്‍ 3.8 ശതമാനവും സാമ്പത്തിക ചുരുക്കം ഉണ്ടായതായാണ് "ഫൈനാന്‍ഷ്യല്‍ ടൈംസ്" റിപ്പോര്‍ട്ടുചെയ്യുന്നത്. യൂറോമേഖലയിലെ വലിയ സമ്പദ്ഘടനയായ ജര്‍മ്മനിയുടെ ജിഡിപിയില്‍ 0.6 ശതമാനം ചുരുക്കം ഉണ്ടായപ്പോള്‍ ഫ്രാന്‍സില്‍ അത് 0.3 ശതമാനമായിരുന്നു. ഈ സാമ്പത്തികചുരുക്കത്തിന്റെ ഫലമായി സ്വകാര്യ വ്യവസായരംഗത്ത് വന്‍തോതില്‍ തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കപ്പെടുന്നതായും റിപ്പോര്‍ട്ടുചെയ്യപ്പെടുന്നു. കഴിഞ്ഞ മാസം ഫ്രഞ്ച് ആട്ടോമൊബൈല്‍ കമ്പനി റിനൗള്‍ട് 2016നകം 7500 തസ്തികകള്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതായി പ്രഖ്യാപിക്കുകയുണ്ടായിഅതായത് 44000 തൊഴിലാളികള്‍ ഇപ്പോള്‍ പണിയെടുക്കുന്നതില്‍ 14 ശതമാനം കുറയ്ക്കാനാണ് തീരുമാനം. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ഈ കമ്പനി 4,000 തസ്തികകള്‍ വെട്ടിക്കുറച്ച് തൊഴിലാളികളെ പുറത്തേക്ക് തള്ളിയതിനു പുറമെയാണ് ഈ പുതിയ നീക്കം. ജനറല്‍ മോട്ടോഴ്സ് ജര്‍മ്മനിയിലെ ബോഷുമിലുള്ള കാര്‍ നിര്‍മ്മാണ യൂണിറ്റ് അടച്ചുപൂട്ടാനുള്ള തീരുമാനം പ്രഖ്യാപിച്ചിട്ടും അധികകാലമായില്ല. രണ്ടാംലോക യുദ്ധാനന്തരം ആദ്യമായാണ് ജര്‍മ്മനിയില്‍ ഒരു ആട്ടോമൊബൈല്‍ സ്ഥാപനം അടച്ചുപൂട്ടുന്നത്. ജനറല്‍ മോട്ടോഴ്സിന്റെ ജര്‍മ്മനിയിലെ മറ്റു യൂണിറ്റുകളില്‍ പണിയെടുക്കുന്ന 20,000 തൊഴിലാളികളുടെ വേതനം മരവിപ്പിക്കാനും മാനേജ്മെന്റ് തീരുമാനിച്ചിരിക്കുന്നു. ഇത് പൊതു സ്ഥിതിയായിരിക്കെ, ചെലവുചുരുക്കല്‍ പരിപാടിയുടെ പരീക്ഷണശാലയായി അന്താരാഷ്ട്ര ധനമൂലധനം മാറ്റിയിരിക്കുന്ന

ഗ്രീസില്‍ സ്ഥിതി കൂടുതല്‍ വഷളാവുകയാണ്; തൊഴിലാളികളുടെ ചെറുത്തുനില്‍പ് ശക്തിപ്പെടുകയുമാണ്. ഇതിനകം, ഐഎംഎഫിന്റെയും യൂറോപ്യന്‍ യൂണിയന്റെയും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെയും നിര്‍ദ്ദേശാനുസരണം നാലുതവണ ചെലവുചുരുക്കല്‍ പരിപാടികള്‍ (അൗെലേൃശേ്യ ജൃീഴൃമാാല) നടപ്പാക്കിയ ഗ്രീസ് അഞ്ചാംഘട്ട ചെലവുചുരുക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനെതിരെ ഫെബ്രുവരി 20ന് (ഇന്ത്യയില്‍ തൊഴിലാളിവര്‍ഗ്ഗം നവലിബറല്‍ നയങ്ങള്‍ക്കെതിരെ ദ്വിദിന ദേശീയ പണിമുടക്ക് ആരംഭിക്കുന്ന അതേ ദിവസം) വീണ്ടും പൊതു പണിമുടക്ക് നടത്തുകയാണ്. ഫെബ്രുവരി 14ന് ഗ്രീസിലെ ഗവണ്‍മെന്റിന്റെ സ്ഥിതിവിവരകണക്ക് വകുപ്പ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുപ്രകാരം 2012 നവംബര്‍ അവസാനം തൊഴിലില്ലായ്മാനിരക്ക് 27 ശതമാനമായി ഉയര്‍ന്നിരിക്കുന്നു. 2011 നവംബറില്‍ ഇത് 20.8 ശതമാനമായിരുന്നു. 2012 ഒക്ടോബറില്‍ 26.6 ശതമാനമായിരുന്നതാണ് 27 ശതമാനമായി നവംബറില്‍ വര്‍ധിച്ചത്. അതായത് ഒരു മാസത്തിനകം 30,000 തൊഴിലാളികള്‍ക്കുകൂടി തൊഴില്‍ ഇല്ലാതായി.

യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മയാണ് ഏറ്റവും രൂക്ഷമായിരിക്കുന്നത്24 വയസ്സിനു താഴെ പ്രായമുള്ള തൊഴിലന്വേഷകരുടെ ശതമാനം 61.7 കവിഞ്ഞിരിക്കുന്നു. 110 ലക്ഷം ജനസംഖ്യയുള്ള ഗ്രീസില്‍ 39 ലക്ഷം ആളുകള്‍ ദാരിദ്ര്യരേഖയ്ക്കു താഴെയാണ് ജീവിക്കുന്നത്. ഗ്രീസില്‍ ഔദ്യോഗിക ദാരിദ്ര്യരേഖയുടെ വരുമാനപരിധി ഒരാള്‍ക്ക് പ്രതിവര്‍ഷം 7,200 യൂറോ (9,700 ഡോളര്‍) ആണ്. പുതിയ ചെലവ്ചുരുക്കല്‍ പദ്ധതി നടപ്പാക്കുന്നതോടെ കൂടുതല്‍പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും തൊഴിലുള്ളവരുടെ കൂലി കുറയ്ക്കപ്പെടുകയും ക്ഷേമ പദ്ധതികള്‍ ഏറെക്കുറെ പാടേ ഉപേക്ഷിക്കുകയും ചെയ്യുന്നതോടെ സ്ഥിതിഗതികള്‍ പിന്നെയും വഷളാകും എന്നുറപ്പാണ്. രണ്ടുവര്‍ഷത്തിനകം ശമ്പളത്തില്‍ 60 ശതമാനത്തിന്റെ വെട്ടിക്കുറവാണ് അവിടെ വരുത്തിയത്. ഈ പശ്ചാത്തലത്തിലാണ് കഴിഞ്ഞ രണ്ടുവര്‍ഷത്തിലേറെയായി നിരവധി പണിമുടക്ക് പരമ്പരകള്‍ക്കും മറ്റു പ്രക്ഷോഭങ്ങള്‍ക്കും സാക്ഷ്യംവഹിച്ച ഗ്രീസില്‍ വീണ്ടും പൊതുപണിമുടക്ക് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.

ഫെബ്രുവരി 15ന് അംഗവൈകല്യം ബാധിച്ചവര്‍ തങ്ങളുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതിലും അവരില്‍ തൊഴിലുള്ളവര്‍ക്ക് ലഭിച്ചിരുന്ന ശമ്പളവും പെന്‍ഷനും വെട്ടിക്കുറയ്ക്കുന്നതിലും പ്രതിഷേധിച്ച് പ്രകടനം നടത്തുകയുണ്ടായി. നൂറുകണക്കിനാളുകള്‍ വീല്‍ചെയറുകളില്‍ എത്തി പ്രകടനത്തില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി 11ന് മാധ്യമ പ്രവര്‍ത്തകര്‍ ശമ്പളം കുറയ്ക്കുന്നതിനും പിരിച്ചുവിടലുകള്‍ക്കുമെതിരെ പണിമുടക്കി പാര്‍ലമെന്റിനുമുന്നില്‍ പ്രതിഷേധപ്രകടനം നടത്തുകയുണ്ടായി. അച്ചടി മാധ്യമങ്ങളിലെയും റേഡിയോസ്റ്റേഷനുകളിലെയും ടിവി ചാനലുകളിലെയും മാധ്യമപ്രവര്‍ത്തകരും ഇതര ജീവനക്കാരുമാണ് ഈ പണിമുടക്കിലും പ്രകടനത്തിലും അണിനിരന്നത്. ഇവരോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് വിവിധ വിഭാഗം തൊഴിലാളികളും ജീവനക്കാരും പ്രകടനത്തില്‍ പങ്കെടുക്കുകയുണ്ടായി.

ജനുവരി 31ന് ആരോഗ്യമേഖലയിലെ ഡോക്ടര്‍മാരും നഴ്സുമാരും മറ്റു ജീവനക്കാരും പണിമുടക്കി ആതന്‍സിലെ സിന്റാഗ്മ സ്ക്വയറില്‍ പ്രതിഷേധ റാലി നടത്തുകയുണ്ടായി. സ്വകാര്യമേഖലയിലെ ഡോക്ടര്‍മാരും ക്ലിനിക്കല്‍ സ്റ്റാഫും ഈ പ്രക്ഷോഭത്തില്‍ പങ്കെടുക്കുകയാണ്. ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിപ്രകാരം ലഭിക്കുന്ന ഫീസില്‍ 20 ശതമാനം കുറവ് വരുത്തിയതിനാലാണ് സ്വകാര്യമേഖലയിലുള്ളവര്‍ പണിമുടക്കിയതെങ്കില്‍, ചെലവ്ചുരുക്കല്‍ പരിപാടിമൂലം തകര്‍ന്നുകഴിഞ്ഞ പൊതു ആരോഗ്യമേഖലയില്‍ 150 കോടി യൂറോയുടെ വെട്ടിക്കുറവുകൂടി വരുത്തുമെന്ന പ്രഖ്യാപനത്തിനെതിരെയാണ് സര്‍ക്കാര്‍ മേഖലയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ പണിമുടക്കി തെരുവിലിറങ്ങിയിരിക്കുന്നത്.

ആതന്‍സ് മെഡിക്കല്‍ അസോസിയേഷന്‍ പറയുന്നത് കഴിഞ്ഞ മൂന്നുവര്‍ഷത്തിനകം 4000ത്തില്‍ അധികം ഡോക്ടര്‍മാര്‍ രാജ്യം വിട്ടതായാണ്. ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനുള്ള പ്രക്ഷോഭമാണ് തങ്ങള്‍ നടത്തുന്നത് എന്നാണ് ആരോഗ്യമേഖലയിലെ ജീവനക്കാര്‍ പറയുന്നത്. കൂലി കുറയ്ക്കുന്നതിനും തൊഴില്‍ നഷ്ടപ്പെടുന്നതിനും എതിരെ മാത്രമല്ല, ചെലവുചുരുക്കലിന്റെ ഭാഗമായി നടപ്പാക്കപ്പെടുന്ന ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതാക്കുന്നതിനെതിരെയും കൂടിയാണ് പ്രക്ഷോഭം എന്നാണ് അവര്‍ പ്രസ്താവിക്കുന്നത്. 6,000 ഡോക്ടര്‍മാരെയും 20,000 നേഴ്സുമാരെയും കൂടുതലായി നിയമിക്കണമെന്നും ചികിത്സാ ഉപകരണങ്ങളും മരുന്നും ആവശ്യാനുസരണം ലഭ്യമാക്കണമെന്നും ആവശ്യപ്പെടുന്നു.

ഈ പ്രക്ഷോഭത്തിലും ഗ്രീസിലെ ഇതര തൊഴിലാളികളും അണിനിരക്കുന്നുണ്ട്. ആരോഗ്യമേഖലയിലെ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പൊതുമേഖലാ തൊഴിലാളികളും 4 മണിക്കൂര്‍ പണിമുടക്കി പ്രകടനം നടത്തുകയുമുണ്ടായി. മുനിസിപ്പല്‍ തൊഴിലാളികള്‍, ട്രാന്‍സ്പോര്‍ട്ട് മേഖലയിലെ തൊഴിലാളികള്‍, വിദ്യാഭ്യാസരംഗത്ത് വിദ്യാര്‍ത്ഥികളും അധ്യാപകരുമെല്ലാം വിവിധതരത്തില്‍ പ്രക്ഷോഭരംഗത്താണ്. നികുതി വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് കര്‍ഷകരും പ്രകടനങ്ങളും വഴിതടയല്‍പോലുള്ള പ്രക്ഷോഭങ്ങളും നടത്തുകയാണ്. കടുത്ത അടിച്ചമര്‍ത്തലുകള്‍ അതിജീവിച്ചാണ് ഗ്രീസില്‍ അധ്വാനിക്കുന്ന വിവിധ വിഭാഗം ജനങ്ങള്‍ പ്രക്ഷോഭരംഗത്ത് അണിനിരക്കുന്നത്. പണിമുടക്ക് നിരോധനംപോലെയുള്ള ജനാധിപത്യവിരുദ്ധ മാര്‍ഗ്ഗങ്ങളുപയോഗിച്ചും കലാപ പൊലീസിനെ പ്രകടനങ്ങള്‍ക്കുനേരെ അഴിച്ചുവിട്ടുമാണ് ഭരണാധികാരികള്‍ ഈ പ്രക്ഷോഭ കൊടുങ്കാറ്റിനെ തടയാന്‍ വൃഥാ ശ്രമിക്കുന്നത്.

ജി വിജയകുമാര്‍