നമ്മുടെ രാജ്യം 1947 ല്‍ സ്വാതന്ത്ര്യം പ്രാപിച്ചു. എന്നാല്‍ ദളിതന് സ്വാതന്ത്ര്യം ലഭിച്ചില്ല. സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം ലഭിച്ചില്ല. നിരക്ഷരരായ ആദിവാസികള്‍ക്കും സ്വാതന്ത്ര്യം ലഭിച്ചില്ല. ഞങ്ങള്‍ ഇപ്പോഴും അടിമത്തത്തിലാണ് ജീവിക്കുന്നത്. ഈ രാജ്യത്തുനിന്ന് ഇംഗ്ളീഷുകാര്‍ ഒഴിഞ്ഞുപോയി. അങ്ങനെ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന അടിമത്തം അവസാനിച്ചു. എന്നാല്‍ ആയിരക്കണക്കിനു വര്‍ഷങ്ങളായി ഇവിടെ നിലനിന്നിരുന്ന ജാതിവ്യവസ്ഥ ഇപ്പോഴും നിലനില്‍ക്കുന്നു. പൊളിറ്റിക്കല്‍ ഫ്രീഡം നമുക്ക് ലഭിച്ചു; സോഷ്യല്‍ ഫ്രീഡം നമുക്ക് ലഭിച്ചു. പകുതി സ്വാതന്ത്ര്യം നമുക്ക് ലഭിച്ചു, ബാക്കി പകുതി സ്വാതന്ത്ര്യം നമുക്ക് ലഭിക്കേണ്ടതുണ്ട്. അതിനു വേണ്ടിയാണ് നമ്മള്‍ പോരാടിക്കൊണ്ടിരിക്കുന്നത്.
ഇന്നും ഗ്രാമത്തില്‍ ദളിതന് അമ്പലത്തില്‍ പ്രവേശനമില്ല. ആലോചിക്കണം മനുഷ്യര്‍ ചന്ദ്രനിലേക്ക് യാത്രചെയ്യുകയാണ്. ദളിതന് കിണറ്റില്‍നിന്ന് വെള്ളമെടുക്കാന്‍ അനുവാദമില്ല. ഇതാണ് ഇവിടെ നിലനില്‍ക്കുന്ന യാഥാര്‍ഥ്യം. അടിമയെ അടിമത്തത്തെക്കുറിച്ച് മനസ്സിലാക്കിക്കൊടുക്കുന്നതിനാണ് ദളിത് സാഹിത്യം എഴുതിക്കൊണ്ടിരിക്കുന്നത്. ആയിരക്കണക്കിനു വര്‍ഷങ്ങളായി നിലനില്‍ക്കുന്ന വര്‍ണവ്യവസ്ഥയെ ഭാരതത്തിന്റെ ഭരണഘടന ഒറ്റദിവസംകൊണ്ട് അവസാനിപ്പിച്ചു. ഇന്ത്യന്‍ ഭരണഘടനയില്‍ എഴുതി വെച്ചിട്ടുണ്ട,് നിയമത്തിന്റെ മുമ്പില്‍ എല്ലാവരും തുല്യരാണ്. സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും നിയമത്തിന്റെ മുന്നില്‍ തുല്യരാണ്. ദളിതനാണെങ്കിലും സവര്‍ണനാണെങ്കിലും നിയമത്തിന്റെ മുന്നില്‍ തുല്യരാണ്. എല്ലാവര്‍ക്കും വിദ്യാഭ്യാസം ചെയ്യാനുള്ള അവകാശവുമുണ്ട്. മുമ്പ് ഞങ്ങളുടെ മഹാരാഷ്ട്രയില്‍ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. അതിനുവേണ്ടി വളരെ വലിയ പോരാട്ടങ്ങള്‍ നടത്തേണ്ടി വന്നിട്ടുണ്ട്. ദളിതര്‍ക്ക് വിദ്യാഭ്യാസത്തിന് അവകാശമുണ്ടായിരുന്നില്ല. ഒരേ ഒരു ജാതിക്കുമാത്രമേ വിദ്യാഭ്യാസത്തിനുള്ള അവകാശമുണ്ടായിരുന്നുള്ളു. ബ്രാഹ്മണര്‍ക്ക്. ബ്രാഹ്മണര്‍ക്ക് പഠിക്കാം, വളരാം, മറ്റുള്ളവരെ പഠിപ്പിക്കാം. ബാക്കിയുള്ളവര്‍ക്ക് എഴുതാനോ വായിക്കാനോ അവസരമുണ്ടായിരുന്നില്ല. നാം സ്വതന്ത്രരായപ്പോള്‍, ഭരണഘടന ഒരൊറ്റ പേനകൊണ്ട് എല്ലാവര്‍ക്കും സ്വാതന്ത്ര്യം, എല്ലാവര്‍ക്കും വളരാനുള്ള അധികാരം നല്‍കി. എല്ലാവര്‍ക്കും റോഡിലൂടെ നടക്കാം. എല്ലാവര്‍ക്കും ജോലിചെയ്യാനുള്ള അനുവാദം നല്‍കി. എല്ലാവര്‍ക്കും ക്ഷേത്രത്തില്‍ പോകാം . എല്ലാവര്‍ക്കും സ്വാതന്ത്ര്യം ലഭിച്ചു, നിയമപരമായി ലഭിച്ചു. എല്ലാവരും സ്വതന്ത്രരായി. പാരമ്പര്യമായി, ആയിരക്കണക്കിനു വര്‍ഷങ്ങളായി ഇവിടെ നിലനില്ക്കുന്ന വര്‍ണവ്യവസ്ഥയെ തകര്‍ക്കാനുള്ള പരിശ്രമം സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം നടന്നു. വര്‍ണ വ്യവസ്ഥ ചുരുങ്ങാന്‍ തുടങ്ങി. വര്‍ണ വ്യവസ്ഥ നശിക്കാന്‍ തുടങ്ങി. ഞങ്ങള്‍ തൊട്ടുകൂടാത്തവരും സ്ത്രീകളും സ്കൂളില്‍ പോകാന്‍തുടങ്ങി. ആദിവാസികളും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും പഠിക്കാന്‍തുടങ്ങി.
സമൂഹത്തില്‍ ഒരു വിപ്ളവം നടന്നു. അന്നുവരെ പഠിക്കാന്‍ കഴിയാതിരുന്നവര്‍ പഠിക്കാന്‍ തുടങ്ങി. അന്നുവരെ സംസാരിക്കാന്‍ കഴിയാതിരുന്നവര്‍ സംസാരിക്കാന്‍ തുടങ്ങി. അന്നുവരെ നല്ല വസ്ത്രം ധരിക്കാതിരുന്നവര്‍ നല്ല വസ്ത്രം ധരിക്കാന്‍ തുടങ്ങി. അവര്‍ ചിന്തിക്കാന്‍ തുടങ്ങി, നമുക്ക് എന്തുകൊണ്ടാണ് ഇന്നുവരെ സ്കൂളില്‍ പോകാന്‍ കഴിയാതിരുന്നത്? നമ്മളെ എന്തുകൊണ്ട് ഇന്നുവരെ മനുഷ്യരായി പരിഗണിച്ചില്ല ? ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടു. സ്വാതന്ത്ര്യത്തിനു ശേഷവും നമ്മള്‍ സ്വതന്ത്രരായില്ല. ജനസംഖ്യ വര്‍ധിച്ചുവന്നു. അഴിമതിയും വര്‍ധിച്ചു വന്നു. തൊഴിലില്ലാത്തവര്‍വര്‍ധിച്ചു. സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവന്നു. ദളിതര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവന്നു. ജനങ്ങളുടെ മനസ്സില്‍ പലതരം ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നു. ഈ രാജ്യം സ്വാതന്ത്ര്യം പ്രാപിച്ചു; എന്നിട്ടും സ്ത്രീകള്‍ക്കു നേരെ അതിക്രമം നടക്കുന്നതെന്താണ്? മഹിളകള്‍ ആക്രമിക്കപ്പെടുന്നു. ഇന്നും ദളിതര്‍ക്കു നേരെ അതിക്രമങ്ങള്‍ നടക്കുന്നതെന്താണ്? ഈ സ്വതന്ത്ര രാജ്യത്ത് എന്തുകൊണ്ട് ഞങ്ങള്‍ സ്വതന്ത്രരല്ല? ദളിത് കവികള്‍, ദളിത് കൃതികള്‍ വീണ്ടും വീണ്ടും ഈ ചോദ്യം ഉന്നയിക്കുന്നു. ദളിതര്‍ ചോദ്യം ഉന്നയിക്കുന്നു സ്വാതന്ത്ര്യം എന്തിന്റെ പേരാണ്? ഏതു കൃതിയുടെ പേരാണ്? ഞങ്ങള്‍ക്കത് ലഭ്യമല്ല; ഞങ്ങള്‍ അത് കാണുന്നില്ല. എവിടെയാണത് ഒളിച്ചിരിക്കുന്നത്? എവിടെയാണത് താമസിക്കുന്നത്? അതിന്റെ മേല്‍വിലാസം എന്താണ്? സ്വാതന്ത്ര്യം ഞങ്ങളുടെ കുടിലുകളില്‍ എന്തുകൊണ്ടാണ് വരാത്തത് ? സ്വാതന്ത്ര്യം ഞങ്ങള്‍ക്ക് അമ്മയെപ്പോലെ തോന്നുന്നില്ല. സ്വാതന്ത്ര്യം ഞങ്ങള്‍ക്ക് സഹോദരിയെപ്പോലെ തോന്നുന്നില്ല. സ്വാതന്ത്ര്യം ഞങ്ങള്‍ക്ക് സുഹൃത്തിനെപ്പോലെ തോന്നുന്നില്ല. സ്വാതന്ത്ര്യം കോടീശ്വരന്മാരെപ്പോലെ കൊട്ടാരങ്ങളില്‍ താമസിക്കുകയാണ്. ഞങ്ങളുടെ അരികില്‍ ഈ സ്വാതന്ത്ര്യം വരുന്നില്ല. ഡോ. ബാബാ സാഹിബ് അംബേദ്ക്കറുടെ ചിന്തകളിലൂടെ, അദ്ദേഹത്തിന്റെ പോരാട്ടങ്ങളിലൂടെ , ഒരു പുതിയ ഉണര്‍വ് സമൂഹത്തില്‍ ഉടലെടുത്തു. ഞങ്ങള്‍ ചിന്തിക്കാന്‍ തുടങ്ങി.
ഞങ്ങളുടെ ആദ്യത്തെ തലമുറ രാജ്യം സ്വാതന്ത്ര്യം നേടിയതിനു ശേഷം പഠിക്കാന്‍ തുടങ്ങി. ഏതൊക്കെ കൃതികളാണ് ഞങ്ങള്‍ പഠിക്കാന്‍ തുടങ്ങിയത്? മധ്യവര്‍ഗവും ബ്രാഹ്മണരും എഴുതിയ കൃതികളാണ് ഞങ്ങള്‍ക്ക് പഠിക്കാനായി ലഭിച്ചത്. നിങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്, സ്ത്രീകള്‍ക്ക് എന്താണ് പഠിക്കാനായി ലഭിച്ചത്? അത് കാല്‍പ്പനികമായിരുന്നു, അത് നുണയായിരുന്നു; അത് സത്യമായിരുന്നില്ല. അതാണ് ഞങ്ങള്‍ക്ക് പഠിക്കാനായി ലഭിച്ചത്. സിലബസില്‍ പലതും പഠിക്കാനുണ്ടായിരുന്നു. കാദംബരി, നോവലുകള്‍, നാടകങ്ങള്‍ എല്ലാം ഉണ്ടായിരുന്നു; എല്ലാം കളവായിരുന്നു. അതില്‍ ഞങ്ങളുടെ മുഖമുണ്ടായിരുന്നില്ല; ഞങ്ങളുടെ വിയര്‍പ്പുണ്ടായിരുന്നില്ല. ഞങ്ങളുടെ ദുഃഖമുണ്ടായിരുന്നില്ല. ഞങ്ങളുടെ വേദനയുണ്ടായിരുന്നില്ല. ഞങ്ങളുടെ ആവശ്യങ്ങളുണ്ടായിരുന്നില്ല. ഞങ്ങളുടേതായി ഒന്നും ഉണ്ടായിരുന്നില്ല. ഞങ്ങള്‍ കാല്‍പ്പനികതയാണ് പഠിച്ചുകൊണ്ടിരുന്നത്. അവര്‍ പറഞ്ഞു നിങ്ങള്‍ വളരെ സുന്ദരമാണ്;നിങ്ങളുടെ മുഖം വളരെ മനോഹരമാണ്; കവി എഴുതി ഈശ്വരാ നിന്റെ ആകാശം എത്ര മനോഹരം നാലുപാടും ആനന്ദംകൊണ്ട് നിറഞ്ഞിരിക്കുന്നു. എന്നാല്‍ ജനങ്ങള്‍ക്ക് കുടിക്കാന്‍ ദാഹജലം കിട്ടുന്നില്ല. പിന്നെ ആകാശം എങ്ങനെ സുന്ദരമാകും. വരള്‍ച്ച വന്ന് ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുകയാണ്. സ്ത്രീയും പുരുഷനും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നു; ദളിതനും സവര്‍ണനും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. ഇതാണ് യാഥാര്‍ഥ വസ്തുത. ഈ യാഥാര്‍ഥ്യത്തെ കണ്ടുകൊണ്ട് കാല്‍പ്പനികതയെ ആശ്ളേഷിക്കുകയായിരുന്നു. എഴുത്ത് കാല്‍പ്പനികത വില്‍ക്കുകയായിരുന്നു. ആ കാല്‍പ്പനികതയായിരുന്നു ഞങ്ങള്‍ പഠിച്ചുകൊണ്ടിരുന്നത്. വൃത്തികെട്ട മാഗസിനുകള്‍ ഞങ്ങള്‍ വായിച്ചുകൊണ്ടിരുന്നു. അതില്‍ എഴുതിയതൊക്കെയും നുണയായിരുന്നു. നുണസാഹിത്യം പഠിച്ച് ഞങ്ങള്‍ ബി എ ക്കാരായി, എംഎ ക്കാരായി, എംഫില്‍കാരായി , പിഎച്ച്ഡിക്കാരായി. ഞങ്ങളെക്കുറിച്ച് എഴുതിയത് മുഴുവന്‍ കളവായിരുന്നു. ഈ സാഹിത്യത്തില്‍ ഞങ്ങളെ മനുഷ്യരായി ചിത്രീകരിച്ചിരുന്നില്ല. ഈ സാഹിത്യം ഞങ്ങളുടെ അല്ല. ഞങ്ങള്‍ കപട സാഹിത്യം പഠിക്കില്ല. ഞങ്ങള്‍ക്ക് ഇപ്പോള്‍ എഴുതേണ്ടതുണ്ട്; ഞങ്ങള്‍ എഴുതും.
ഞങ്ങള്‍ ഞങ്ങളെക്കുറിച്ച് എഴുതുമെന്ന് ദളിതര്‍ നിശ്ചയിച്ചു. അങ്ങനെ ദളിത് സാഹിത്യം ഉടലെടുത്തു. സ്ത്രീകള്‍ ചിന്തിച്ചു, ഇതുവരെ പുരുഷന്മാരാണ് ഞങ്ങളെക്കുറിച്ച് എഴുതിയത്. ഈ ലോകത്തില്‍ ഞങ്ങള്‍ അടിമകളാണ്. ഞങ്ങള്‍ക്ക് ഈ അടിമത്തത്തിനെതിരെ പോരാടേണ്ടതുണ്ട്. ഈ ചിന്ത സാഹിത്യത്തില്‍ ഉയര്‍ന്നുവന്നു. അടിമകള്‍ക്ക് അടിമത്തത്തില്‍നിന്ന് മോചനം നേടുന്നതിനുവേണ്ടി സാഹിത്യം എഴുതേണ്ടതുണ്ട്, അതുകൊണ്ടാണ് ഞങ്ങള്‍ എഴുതുന്നത്. സ്ത്രീ വിമര്‍ശനവും ദളിത് സാഹിത്യവും ഇന്ത്യന്‍ സാഹിത്യത്തില്‍ എന്തു കൊണ്ടാണ് ഉയര്‍ന്നു വരാത്തത്? സ്വാതന്ത്ര്യ അഭിവാഞ്ഛയാല്‍ ഈ സാഹിത്യം രചിക്കപ്പെട്ടു.
മനുഷ്യബന്ധത്തിന്റെ ആവശ്യകതയിലാണ് ദളിത് സാഹിത്യം എഴുതപ്പെട്ടത്; സ്ത്രീ സാഹിത്യം രൂപപ്പെട്ടത്. സ്ത്രീ വിമര്‍ശനമാണെങ്കിലും ദളിത് സാഹിത്യമാണെങ്കിലും അതിന്റെ ഒന്നാമത്തെ പടവ് വേദനയാണ്.
ഞങ്ങള്‍ക്ക് മനുഷ്യത്വം വേണം. ഞങ്ങള്‍ക്ക് പുതിയ അധികാരങ്ങള്‍ വേണം. ഈ ആശയത്തിന്റെ പുതിയ രൂപമാണ് ദളിത സാഹിത്യം . അത് വേദനയുടേതായിരുന്നു. അടിച്ചമര്‍ത്തപ്പെടലിന്റേയായിരുന്നു. ഇത് ഒരു ദിവസത്തെ വേദനയല്ല, ആയിരക്കണക്കിന് വര്‍ഷങ്ങളുടെ വേദനയാണ്. ഒരാളുടെ വേദനയല്ല, ആയിരക്കണക്കിനാളുകളുടെ വേദനയാണ്. ഈ വേദന സാഹിത്യത്തില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. സാഹിത്യത്തില്‍ ഈ വേദന എത്തിയപ്പോള്‍ എന്റെ ദുഃഖമായല്ല. ഞങ്ങളുടെ എല്ലാവരുടെയും വേദനയായി മാറി. ദളിതസാഹിത്യത്തിന്റെ പ്രത്യകത, അത് സമൂഹത്തിന്റെ സാഹിത്യമാണ്. അത് ഒരാളുടെ സാഹിത്യമല്ല. ഒരു സമൂഹത്തിന്റെ, അനേകരുടെ സാഹിത്യമാണ്. ദളിത് സാഹിത്യത്തില്‍ ഒരു മുഴുവന്‍ലോകമാണ് പ്രത്യക്ഷപ്പെടുക. ദളിത് സാഹിത്യം ഒരു വലിയ ഘോഷയാത്രയായാണ് കാണപ്പെടുക.
ദളിത് എഴുത്തുകാര്‍ എഴുതാന്‍ തുടങ്ങിയപ്പോള്‍ ആരും പ്രസിദ്ധീകരിച്ചിരുന്നില്ല. ഇവര്‍ എന്താണീ എഴുതുന്നത്. ഇത് നിലവാരമില്ലാത്ത സാഹിത്യമാണ്. ഇവന് എഴുതാനറിയില്ല. ആയിരക്കണക്കിനു വര്‍ഷങ്ങളോളം ഞങ്ങള്‍ എഴുതിയിരുന്നില്ല, ഞങ്ങള്‍ പഠിച്ചിരുന്നില്ല. ആദ്യമായി പഠിച്ചു. ഇപ്പോള്‍ കുറച്ചൊക്കെ എഴുതാന്‍ തുടങ്ങി. അപ്പോള്‍ അതിനെ വിമര്‍ശിക്കാന്‍ തുടങ്ങി. ഇത് ചീത്ത സാഹിത്യമാണ്. അവന് ഗ്രാമറു പോലും ശരിക്കറിയില്ല. നന്നായിട്ട് എഴുതാനറിയില്ല.
ഞങ്ങള്‍ എഴുതുന്ന സാഹിത്യം ശരിയായ സാഹിത്യം എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. നിങ്ങള്‍ക്ക് എഴുത്തുകാരനാവാം, താങ്കള്‍ക്ക് കവയിത്രിയാകാം, നിങ്ങള്‍ക്ക് എഴുതാന്‍ കഴിയും, നിങ്ങള്‍ക്കെല്ലാവര്‍ക്കും എഴുതാന്‍ കഴിയും എന്നു ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ ഇവിടെ ഇങ്ങനെ ഒരു ചിന്ത പ്രചരിക്കുന്നു. പ്രതിഭ ഈശ്വരന്റെ വരദാനമാണ്. ഈശ്വരന്‍ പ്രതിഭ തരുന്നു. അദ്ദേഹം നമ്മെ എഴുതാന്‍ പ്രേരിപ്പിക്കുന്നു.. ദേവദൂതന്‍ സ്വപ്നത്തില്‍ നമ്മുടെ അടുത്തുവന്ന് എഴുതൂ എന്ന് പ്രേരിപ്പിക്കുന്നു. ഞങ്ങള്‍ അന്നേ ചിന്തിക്കാന്‍ തുടങ്ങി ഇതൊരു ഗൂഢാലചനയാണ്, നിങ്ങള്‍ക്ക് എഴുതാന്‍ കഴിയില്ല. നിങ്ങള്‍ക്ക് എഴുതുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍പോലും കഴിയില്ല. നിങ്ങള്‍ക്ക് ഏതെങ്കിലും ഈശ്വരന്‍ പ്രതിഭ തന്നിട്ടുണ്ടോ ? ഇല്ല തന്നിട്ടില്ല. നിങ്ങള്‍ക്ക് എങ്ങനെയാണ് ഈശ്വരന്‍ പ്രതിഭ തരിക ? നിങ്ങളുടെ സ്വപ്നങ്ങളില്‍ ഈശ്വരന്‍ എപ്പോഴെങ്കിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ടോ ? നമ്മുടെ എഴുത്തുകാരും കവികളുമെല്ലാം സരസ്വതി മാതാവിന്റെ പുത്രന്മാരാണ്.
എല്ലാം നുണയാണ്. ഞാന്‍ ദളിത് എഴുത്തുകാരനാണ്: എനിക്ക് സരസ്വതിദേവിയുടെ അമ്പലത്തില്‍ പോകാനാവില്ല. പോകരുതെന്ന് വിലക്കുണ്ട്. പിന്നെ ഞാനെങ്ങനെ സരസ്വതിദേവിയുടെ പുത്രനാകും ? ഞാന്‍ സരസ്വതി ദേവിയുടെ പുത്രനല്ല. നമ്മളെല്ലാവരും മനുഷ്യരുടെ മക്കളാണ്. ആരാണോ മനുഷ്യര്‍, അവര്‍ക്കെഴുതാന്‍ കഴിയും അതിന് ഈശ്വരന്റെ അനുഗ്രഹത്തിന്റെ ആവശ്യമില്ല. ഈശ്വരനില്ല. ഈശ്വരനെ ഞങ്ങള്‍ അംഗീകരക്കുന്നില്ല. ഈശ്വരനെതിരായി ഞങ്ങള്‍ തിരസ്കാരമാരംഭിച്ചു. ഈശ്വരന്‍ സൃഷ്ടിച്ച എല്ലാ പവിത്ര രീതികളെയും ഞങ്ങള്‍ തിരസ്കരിച്ചു. ഞങ്ങള്‍ മനുസ്മൃതി കത്തിക്കാന്‍ തുടങ്ങി. എല്ലാ വേദങ്ങളെയും ഞങ്ങള്‍ തിരസ്കരിച്ചു. ഞങ്ങള്‍ ഭഗവദ് ഗീതയെ കപട സാഹിത്യം എന്ന് പ്രഖ്യാപിച്ചു. ഒരു പുതിയ ഉണര്‍വ് ഞങ്ങള്‍ക്ക് ലഭിച്ചു .
ഞങ്ങള്‍ സംസാരിക്കാന്‍ തുടങ്ങി. ഞങ്ങളുടെ ഭാഷ. ഞങ്ങളുടെ ഭാഷയില്‍ വിപ്ളവമുണ്ട്. ഞങ്ങളുടെ ഭാഷയില്‍ തീവ്രതയുണ്ട്. ഞങ്ങളുടെ ഭാഷയില്‍ ആക്രമണ ശേഷിയുണ്ട്. ശൌര്യമുണ്ട്. ഞങ്ങളുടെ ഭാഷ സാധാരണ ജനങ്ങളുടെ ഭാഷയാണ്. അതില്‍ അലങ്കാരമില്ല, ബിംബമില്ല, സൌന്ദര്യമില്ല.
ഞങ്ങള്‍ ഞങ്ങളുടെ ഭാഷയില്‍ എഴുതാന്‍ തുടങ്ങി. നമ്മള്‍ മറ്റൊരാളോട് സംസാരിക്കുന്നതു പോലെ, നമ്മള്‍ പുറത്തു പോകുമ്പോള്‍ ഏതു ഭാഷയിലാണോ സംസാരിക്കുന്നത് ആഭാഷയില്‍. ഞങ്ങളുടെ പ്രേയസിമാര്‍ അലൌകിക സുന്ദരിമാരല്ല. ഞങ്ങളുടെ പ്രേയസി ഞങ്ങളുടെ സുഹൃത്താണ്, ഞങ്ങളുടെ കുടിലില്‍ താമസിക്കുന്നവളാണ്. ഞങ്ങളോട് സംസാരിക്കുന്നവളാണ്. ഞങ്ങളോടൊത്ത് ദു:ഖം പങ്കിടുന്നവളാണ്. ഞങ്ങളുടെ കൂടെ ഇരിക്കുന്നവള്‍. അവള്‍ ഞങ്ങള്‍ പറയുന്നതു പോലുള്ള തെറി പറയുന്നവളാണ്. ഞങ്ങളുടേതുപോലെ, മനുഷ്യരുടേതുപോലെ രണ്ടു കണ്ണുകളുള്ളവള്‍. അവള്‍ ഒരു ചന്ദ്രകാന്ത ദേവതയല്ല. ഞങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. ഞങ്ങള്‍ പോകുന്നിടത്തൊക്കെ പോരുന്നു. ഞങ്ങള്‍ക്ക് ചന്ദ്രബിംബമല്ല വേണ്ടത് സിംഹിയെയാണ്. ഞങ്ങള്‍ അങ്ങനെയുള്ള കവിതകള്‍ എഴുതാന്‍ തുടങ്ങി. എപ്പോഴെങ്കിലും ഏതെങ്കിലും അതിക്രമമോ അന്യായമോ നടന്നാല്‍ അവള്‍ ആദ്യം എത്തണം. ഏയ് ആരാണ് നീ, ഞങ്ങള്‍ക്കെതിരെ അതിക്രമം കാണിക്കുന്ന നീ ആരാണ്. നീ അനീതിയാണ് ചെയ്യുന്നത് -കൈയില്‍ പിടിക്കാനുള്ള ശക്തി സ്ത്രീകള്‍ക്കുണ്ടാകുമ്പോഴാണ്, കൈയില്‍ പിടിക്കാനുള്ള കരുത്ത് ദളിതരുടെ കൈകള്‍ക്കുണ്ടാകുമ്പോഴാണ്, ദളിത് സാഹിത്യത്തിന്റെ ആദ്യത്തെ ശബ്ദം നിര്‍മിക്കപ്പെടുക. സ്ത്രീ സാഹിത്യത്തിന്റെ ആദ്യത്തെ ശബ്ദം നിര്‍മിക്കപ്പെടുക.
എപ്പോള്‍ വരെ ഈ ഉണര്‍വ് നിങ്ങളുടെ മനസ്സില്‍ ഉണ്ടാവുന്നില്ല അപ്പോള്‍ വരെ നിങ്ങള്‍ കപടസാഹിത്യം വായിച്ചു കൊണ്ടിരിക്കും. ദളിത സാഹിത്യത്തില്‍ പുതിയ നായകന്‍ വന്നു. സാഹിത്യത്തില്‍ നായകനായിരുന്നു രാജാവ് . മഹാരാജാവ് സാഹിത്യത്തിന്റെ നായകനായിരുന്നു. പിന്നീട് മധ്യവര്‍ഗം സാഹിത്യത്തില്‍ നായകനായിരുന്നു.
സമ്പന്ന സൌകര്യങ്ങള്‍ എനിക്ക് ജീവിക്കാന്‍ ആവേശം പകരുന്നില്ല. തെരുവില്‍ ജീവിക്കുന്നവരില്‍നിന്നാണ് ഞാന്‍ ജീവിക്കാനുള്ള ഊര്‍ജം സംഭരിക്കുന്നത്. ദളിതരുടെ അനുഭവം പുതുതായിരുന്നു. ദളിതരുടെ ഭാഷ പുതുതായിരുന്നു. ദളിതരുടെ ഭൂമിക പുതുതായിരുന്നു. ദളിതന്റെ പ്രശ്നങ്ങള്‍ പുതുതായിരുന്നു. ദളിതന്‍ തന്റെ പ്രശ്നം, തന്റെ ചിന്തകള്‍ തന്നോട് ചെയ്യുന്ന അതിക്രമങ്ങള്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാന്‍, എഴുതാന്‍ തുടങ്ങി. അവന്റെ വാക്കുകള്‍ തീക്ഷ്ണമായിരുന്നു. അതിന് അടുക്കും ചിട്ടയുമുണ്ടായിരുന്നില്ല. സാഹിത്യത്തിന് അടുക്കും ചിട്ടയുമുണ്ടാവണമെന്നാണ് നിയമം. ഞങ്ങള്‍ക്ക് അടുക്കും ചിട്ടയുമുണ്ടായിരുന്നില്ല. ഇനി അടുക്കും ചിട്ടയും ഉണ്ടാക്കാനുമാവില്ല. എന്റെ കുടില്‍ കത്തിക്കുമ്പോള്‍ ഞാന്‍ എങ്ങനെ അടുക്കോടും ചിട്ടയോടുംകൂടെ പെരുമാറും. എന്റെ അമ്മയുടെയും സഹോദരിയുടെയും നേരെ അതിക്രമം നടക്കുമ്പോള്‍ എനിക്കെങ്ങനെ അടുക്കും ചിട്ടയുമുള്ളവനാകാന്‍ കഴിയും. ഞാന്‍ അലറിവിളിക്കും, ഞാന്‍ ആക്രോശിക്കും. ഞാന്‍ തെറിവിളിക്കും, ഞാന്‍ ആക്രമണോല്‍സുകനായി അവന്റെനേരെ ചാടിവീഴും. ഈ സാഹിത്യം അങ്ങനെയാണ്. നിങ്ങള്‍ക്കും സ്ത്രീ സാഹിത്യം എഴുതാം. എന്താ ഈ സ്ത്രീ സാഹിത്യം ? മൈലാഞ്ചി എങ്ങനെ ഇടാം , അടുക്കള എങ്ങനെ അലങ്കരിക്കാം . പാര്‍ലറില്‍ പോയി മുടി എങ്ങനെ വെട്ടാം. ഇത് ഞങ്ങളുടെ സാഹിത്യമല്ല.
ഞങ്ങളുടെ സാഹിത്യം ഇതാണ്. ഞങ്ങള്‍ മനുഷ്യരാണ്. ഞങ്ങള്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ട്. ഞങ്ങള്‍ക്കും അധികാരം വേണം . മനുഷ്യരോടെന്ന പോലെ ഞങ്ങളോട് പെരുമാറണം. ഈ വക ചിന്തകളാണ് ദളിത് സാഹിത്യത്തില്‍ ഉയര്‍ന്നുവന്നത്, സ്ത്രീ സാഹിത്യത്തില്‍ ഉയര്‍ന്നു വന്നത്. സ്ത്രീ എഴുതുമ്പോള്‍ സ്ത്രീയുടെ പക്ഷത്ത് നിന്ന് എഴുതുന്നു. ദളിതന്‍ എഴുതുമ്പോള്‍ ദളിതന്റെ പക്ഷത്ത് നിന്ന് എഴുതുന്നു. സ്ത്രീക്കുനേരെയും ദളിതനുനേരെയും അതിക്രമം നടന്നു. അവര്‍ രണ്ടാംനിര പൌരന്മാരാണ്. അവരെ സമഭാവനയോടെ കണ്ടില്ല. സ്ത്രീ രണ്ടാംനിര പൌരയാണ്, പുരുഷന്‍ ഒന്നാംനിര പൌരനാണ്. സവര്‍ണര്‍ ഒന്നാംനിര പൌരന്മാരാണ്, ദളിതര്‍ രണ്ടാം നിരക്കാരും. എല്ലായ്പ്പോഴും അവരെ രണ്ടാംനിര പൌരന്മാരായി കണക്കാക്കിയിരുന്നു. രണ്ടാം നിരയില്‍ നിര്‍ത്തിപ്പോന്നിരിന്നു. ദളിത് സാഹിത്യവും സ്ത്രീ സാഹിത്യവും സമൂഹത്തോട് ചേര്‍ന്നുനില്‍ക്കുന്ന സാഹിത്യമാണ്. ദളിത് സാഹിത്യം മനുഷ്യനെ കേന്ദ്ര സ്ഥാനത്തു നിര്‍ത്തി എഴുതപ്പെടുന്ന സാഹിത്യമാണ്.
ഞാന്‍ ലോകത്തില്‍ താജ്മഹലിനെ സുന്ദരമായി കണക്കാക്കുന്നില്ല. ഈശ്വരനെ സുന്ദരമായി കണക്കാക്കുന്നില്ല. ഏതെങ്കിലും മതഗ്രന്ഥത്തെ പവിത്രമായി കണക്കാക്കുന്നില്ല. ലോകത്തില്‍ സുന്ദരമായത് മനുഷ്യനാണ്, പവിത്രമായത് മനുഷ്യനാണ്. മനുഷ്യനെ പവിത്രമായി കണക്കാക്കിക്കൊണ്ട്, മനുഷ്യനെ സുന്ദരമായി കണക്കാക്കിക്കൊണ്ട്, മനുഷ്യനെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തിക്കൊണ്ട് ഞങ്ങള്‍ എഴുതുന്നു. ദളിത് സാഹിത്യത്തിന്റെ കേന്ദ്രം മാനവനാണ്. മാനവ മോചനത്തിനുവേണ്ടിയുള്ള സാഹിത്യമാണ് ദളിത് സാഹിത്യം. ദളിത് സാഹിത്യം മാനവ മുക്തിയുടെ വിപ്ളവമാണ്, മുദ്രാവാക്യമാണ്. എന്റെ വാക്കുകള്‍ വാക്കുകളല്ല, ഞാന്‍ എഴുതുന്ന വാക്കുകള്‍ കേവലം വാക്കുകളല്ല. ആയുധങ്ങളാണ്, ഈ വ്യവസ്ഥക്കെതിരെ എന്റെ വാക്കുകള്‍ ആയുധങ്ങളാണ്. ആയുധം എങ്ങനെയാണ് മുറിവേല്‍പ്പിക്കുന്നത്, ഈ വ്യവസ്ഥയുടെ കഴുത്തറക്കുന്നത്. ഈ വ്യവസ്ഥയെ നശിപ്പിക്കുന്നത്. ആ ജോലിയാണ് എന്റെ വാക്കുകള്‍ ചെയ്യുന്നത്.
ഞങ്ങള്‍ മനുഷ്യരാണ്, നിങ്ങളും മനുഷ്യരാണ്. ഞങ്ങള്‍ക്ക് മനുഷ്യത്വം വേണം. ഞങ്ങള്‍ ആവശ്യപ്പെടും. മൂന്നാമത്തെ ഘട്ടം പോരാട്ടമാണ്. ഞങ്ങള്‍ പ്രഖ്യാപിച്ചു, ഞങ്ങള്‍ക്ക് ആരുടെയും ദയ വേണ്ട. ഞങ്ങള്‍ക്ക് ആരുടെയും ഭിക്ഷ വേണ്ട. ഞങ്ങള്‍ക്ക് ഞങ്ങളുടെ അവകാശം വേണം, ഞങ്ങളുടെ അധികാരം വേണം. ഈ ഭരണകൂടത്തില്‍ ഞങ്ങള്‍ക്ക് പങ്ക് വേണം. ഞങ്ങള്‍ക്ക് സമ്പത്ത് വേണം, ഞങ്ങള്‍ക്ക് അറിവ് വേണം. ഞങ്ങള്‍ക്ക് ജോലി വേണം. എല്ലാ മേഖലയിലും ഞങ്ങള്‍ക്ക് കടന്നു കയറാന്‍ കഴിയണം. അവിടെ ധാരാളം അവസരങ്ങളുണ്ട്. ഇതിനു വേണ്ടിയുള്ള പോരാട്ടം ഉണ്ടായി. ഞങ്ങള്‍ക്ക് ദയ വേണ്ട, ഞങ്ങള്‍ക്ക് പണം വേണം, ഞങ്ങള്‍ ജാതിവ്യവസ്ഥക്കെതിരെ പോരാടി. ഈശ്വരനെതിരെ പോരാടി. പാരമ്പര്യത്തിനെതിരെ പോരാടി, പാരമ്പര്യത്തെ തിരസ്കരിക്കാന്‍ തുടങ്ങി. പാരമ്പര്യം ഉപേക്ഷിച്ചു. പാരമ്പര്യം ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല. ആയിരക്കണക്കിനു വര്‍ഷങ്ങളുടെ നൈരന്തര്യമുള്ള ഈ പാരമ്പര്യം മഹത്തരമാണ്. ഇങ്ങനെ മഹത്തരമായ ഈ പാരമ്പര്യം വീട്ടില്‍ അമ്മയ്ക്കും പെങ്ങള്‍ക്കും തുല്യത നല്‍കുന്നില്ല. അങ്ങനെയുള്ള പാരമ്പര്യം എങ്ങനെയാണ് മഹത്തരമാകുന്നത്? ഈ പാരമ്പര്യം പശുവിനെ പരമ പവിത്രമായി കണക്കാക്കും, ദളിതനെ തൊട്ടുകൂടാത്തവനായി അകറ്റി നിര്‍ത്തുന്നു. ഈ പാരമ്പര്യം എങ്ങനെ പവിത്രമാവും?
നിങ്ങള്‍ ഇങ്ങനെ ശബ്ദമുയര്‍ത്തി സംസാരിച്ചാല്‍ സമൂഹത്തില്‍ സംഘര്‍ഷമുണ്ടാവും. സമൂഹം നശിക്കും; സമൂഹത്തില്‍ പ്രശ്നങ്ങളുണ്ടാവും. ഞാന്‍ പറയുന്നു- ഏതൊരു ശബ്ദമാണോ സ്വാതന്ത്ര്യത്തിനുവേണ്ടി ഉയരുന്നത്, ഏതൊരു ശബ്ദമാണോ ന്യായത്തിനുവേണ്ടി ഉയരുന്നത്, സാഹോദര്യത്തിനുവേണ്ടി ഉയരുന്നത് അത് സുന്ദരമാണ്. അതുകൊണ്ട് സംഘര്‍ഷമുണ്ടാവില്ല. ആരാണോ സംഘര്‍ഷമുണ്ടാക്കുന്നത് അവരാണ് ശരിക്കും ഈ ശബ്ദത്തെ എതിര്‍ക്കുന്നത് . ഞങ്ങളുടെ ശബ്ദം സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് ഉയരുന്നത്, ഞങ്ങളുടെ ശബ്ദം സാഹോദര്യത്തിനു വേണ്ടിയാണ് ഉയരുന്നത്, ഞങ്ങളുടെ ശബ്ദം ന്യായത്തിനു വേണ്ടിയാണ് ഉയരുന്നത്. ഈ ശബ്ദത്തെ ആര്‍ക്കും അമര്‍ച്ചചെയ്യാന്‍ കഴിയില്ല. കാരണം ഈ ശബ്ദം ഭരണഘടന, ജനാധിപത്യം മോചിപ്പിച്ചതാണ്. ഇനി ഞങ്ങള്‍ സംസാരിക്കും, ഇനി ഞങ്ങള്‍ അധികാരം ആവശ്യപ്പെടും, ഇനി ആര്‍ക്കും ഞങ്ങളെ അമര്‍ച്ച ചെയ്യാന്‍ കഴിയില്ല. ഇനി ആര്‍ക്കും ഞങ്ങളെ ചവിട്ടിമെതിക്കാനാവില്ല. ഞങ്ങള്‍ ഞങ്ങളെ തിരിച്ചറിയാന്‍ തുടങ്ങി. ഞങ്ങള്‍ ഞങ്ങളുടെ ശരിയായ മതം സ്ഥാപിച്ചു.
അപ്പോള്‍ പറയാന്‍ തുടങ്ങി ഇവരെന്താണ് വേറിട്ടു നില്‍ക്കുന്നത്. വേറെ ഗ്രൂപ്പുണ്ടാ ക്കുന്നത് എന്താണ് ? വേറെ ഇരിക്കുന്നതെന്താണ് ? ഞാന്‍ പഠിക്കുന്ന കാലത്ത് എന്റെ ക്ളാസ്സില്‍ ഒന്നോ രണ്ടോ പെണ്‍കുട്ടികളാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ ക്ളാസ്സു നിറഞ്ഞു . രൂപം മാറി. നമ്മുടെ രാജ്യത്തിന്റെ ചിത്രം മാറി. ഒരു പുതിയ സാമൂഹിക ക്രമം വളര്‍ന്നുവന്നു. ഒരു പുതിയ വിപ്ളവം ഉണ്ടായി. എന്താണ് വിപ്ളവം .ഇതാണ് വിപ്ളവം. നമ്മള്‍ എത്ര പേര്‍ ഇവിടെയുണ്ട് ഇതാണ് വിപ്ളവം. അങ്ങനെ എണ്ണം വര്‍ധിക്കും, നമ്മുടെ ഭരണം വരും, നമ്മള്‍ ഭരണം കൈയിലെടുക്കും നമ്മള്‍ ന്യായം നടപ്പിലാക്കും, നമ്മള്‍ സ്വപ്നം നല്‍കും, ജീവിക്കാന്‍ വേണ്ടി ന്യായം നടപ്പിലാക്കും, നമ്മള്‍ അധികാരം നല്‍കും , നമ്മള്‍ ധനം നല്‍കും. അതിനുള്ള കരുത്ത് നമ്മുടെ കൈക്കുണ്ടാകുമ്പോള്‍ ദളിത് സാഹിത്യവും സ്ത്രീ സാഹിത്യവും എന്തിനുവേണ്ടിയാണോ എഴുതിയിരുന്നത് അതിന്റെ ദൌത്യം പൂര്‍ണമാവും. ആ സ്വപ്നം പൂര്‍ണമാവും എന്ന് ഞാന്‍ വിശ്വസിക്കുന്നു. മെയിന്‍ സ്ട്രീമിലേക്കു വരൂ, എന്താണ് വേറിട്ട് നില്‍ക്കുന്നത്? ഞങ്ങളുടെ അധമധാര എന്താണിത് ? ഞങ്ങളാണ് മെയിന്‍ സ്ട്രീമില്‍, നിങ്ങളാണ് അധമ ധാരയില്‍. നിങ്ങളാണ് താഴ്ന്നവര്‍, നിങ്ങള്‍ എഴുതിയിരുന്നത് ഒരു ജാതിക്കുവേണ്ടി മാത്രമാണ്. കാല്‍പ്പനികമായിരുന്നു എഴുതിയിരുന്നത്. നിങ്ങള്‍ എല്ലാ മനുഷ്യര്‍ക്കുംവേണ്ടി എഴുതിയിയിരുന്നില്ല.എല്ലാവര്‍ക്കും അധികാരത്തിനു വേണ്ടി എഴുതിയിരുന്നില്ല. മഹാത്മാഗാന്ധി പറഞ്ഞു- ഭാരതമാതാവിന്റെ മുഖത്ത് ജാതിവ്യവസ്ഥയുടെ കളങ്കമുണ്ട്. ദളിത് സാഹിത്യം ആ കളങ്കം ഇല്ലായ്മ ചെയ്യാന്‍ ആഗ്രഹിക്കുന്നു. ദളിത് സാഹിത്യം ഭാരതമാതാവിനെ കൂടുതല്‍ സുന്ദരിയാക്കാന്‍ ആഗ്രഹിക്കുന്നു. ഈ സാഹിത്യം സൌന്ദര്യത്തിനുവേണ്ടി, ഈ രാജ്യത്തിന്റെ സൌന്ദര്യത്തിനു വേണ്ടി, ഈ രാജ്യത്തിലെ ജനതയുടെ സൌന്ദര്യത്തിനുവേണ്ടി എഴുതുന്നു. ഈ രാജ്യത്തിലെ സാധാരണക്കാരുടെ സൌന്ദര്യത്തിനു വേണ്ടി എഴുതുന്നു. സമത്വം സ്വാതന്ത്ര്യം, സാഹോദര്യം ഇതൊക്കെ ദളിത് സാഹിത്യത്തിന്റെ വേരുകളില്‍ ഉണ്ട്. മനുഷ്യന്റെ മോചനത്തിനുവേണ്ടി, മനുഷ്യന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി , മനുഷ്യന്റെ അധികാരത്തിനുവേണ്ടി, മനുഷ്യന്റെ ന്യായത്തിനുവേണ്ടി എഴുതപ്പെടുന്നതാണത്. ദളിത് സാഹിത്യത്തിന് ഒരു പുതിയ വീക്ഷണമുണ്ട്. എനിക്കു തോന്നുന്നു ദളിത് സാഹിത്യം ഭാരതീയ സാഹിത്യം എന്ന തലത്തില്‍ വളര്‍ന്നു. ഞാന്‍ മറാഠിയില്‍ എഴുതാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങളുടെ സാഹിത്യം ആരും പ്രസിദ്ധീകരിച്ചിരുന്നില്ല. അത് പീഡിതരുടെ സാഹിത്യമാണ്. ദുഃഖിതരുടെയും പീഡിതരുടെയും ദളിതരുടെയും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ആദിവാസികളുടെയും സ്ത്രീകളുടെയും സ്വപ്നങ്ങളില്‍ ഒരു പുത്തനുണര്‍വ് നല്‍കി. ഒരു പുതിയ തലം കൈവന്നു. ഇപ്പോള്‍ മാത്രമല്ല. അതിനെ ഭാരതീയ സാഹിത്യം എന്ന രീതിയില്‍ സ്വീകരിക്കപ്പെട്ടു. സര്‍വ കലാശാലകളില്‍ ദളിത് സാഹിത്യം പഠിപ്പിക്കുന്നു. അമേരിക്കയിലും യു കെയിലും ദളിത് സാഹിത്യം പഠിപ്പിക്കുന്നു. ലോകം മുഴുമന്‍ ദളിത് സാഹിത്യ വിപ്ളവം നടന്നു. ദളിത് സാഹിത്യം ഇത്ര വലിയ ഉന്മേഷത്തോടെ, വമ്പിച്ച തോതില്‍ മുന്നേറുന്നതില്‍ ഇവിടുത്തെ പുരോഗമന പ്രസ്ഥാനത്തിന്റെ വളരെ വലിയ പങ്കാളിത്തമുണ്ട്. പുരോഗമന പ്രസ്ഥാനത്തിലെ എഴുത്തുകാരും വിമര്‍ശകന്മാരും ഇതിനെ സ്വാഗതം ചെയ്തില്ലായിരുന്നുവെങ്കില്‍ ഇതിന്റെ ഗതി ഇതാവുമായിരുന്നില്ല. പ്രേംചന്ദ് മുതല്‍ ശിവകുമാര്‍ മിശ്ര വരെയുള്ള മുഴുവന്‍ പുരോഗമന സാഹിത്യകാരന്മാരും എഴുത്തുകാരും ചിന്തകന്മാരും വിമര്‍ശകന്മാരും ദളിത് സാഹിത്യത്തിന് വളരാനുള്ള പരിസരം ഒരുക്കി. അങ്ങനെ ദളിത് സാഹിത്യം കൂടുതല്‍ ശക്തിയോടെ വളര്‍ന്നു വന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു.
*
ശരണ്‍കുമാര്‍ ലിംബാളെ
(കൊച്ചി സര്‍വകലാശാലയില്‍ 16-12-09ന് ദേശീയ ദളിത് സെമിനാറില്‍ നടത്തിയ പ്രഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍)
തയ്യാറാക്കിയത് ഡോ.എന്‍.എം.സണ്ണി. കടപ്പാട്: ദേശാഭിമാനി വാരിക
13 March, 2010
ഹുസൈന്‍ തിരിച്ചുവരാതാകുമ്പോള്‍
"ഹുസൈന്‍ സാബിന് വരണം എന്നുണ്ട്. പക്ഷേ, സുരക്ഷ ഉറപ്പുവരുത്താതെ അദ്ദേഹം എങ്ങനെ വരും?''
നാലഞ്ചു മാസം മുമ്പ് ഡല്‍ഹിയില്‍ ഒരു സായാഹ്നസദസ്സില്‍ വച്ച് കാണാന്‍ ഇടയായപ്പോള്‍ ഷംഷാദ് ഹുസൈന്‍ പറഞ്ഞു. വിശ്വപ്രശസ്തനായ തന്റെ പിതാവിന്റെ - എം എഫ് ഹുസൈന്റെ - നിഴലില്‍നിന്ന് ഒരിക്കലും പുറത്തുകടക്കാന്‍ പറ്റാതിരുന്ന, ചിത്രകാരന്‍ തന്നെയായ ഷംഷാദ് ഇത് പറയുമ്പോള്‍ ഒരു മകന്‍ അച്ഛനെപ്പറ്റി സംസാരിക്കുകയായിരുന്നു എന്ന് വ്യക്തമായിരുന്നു. ഉത്കണ്ഠ, സ്നേഹം എന്നീ വികാരങ്ങളാണ് ആ മുഖത്ത് മുഴുവന്‍ നിറഞ്ഞുനിന്നത്. ഷംഷാദ് പക്ഷേ എല്ലായ്പ്പോഴും ഇങ്ങനെ അല്ല സംസാരിച്ചുകൊണ്ടിരുന്നത്. ഒരു കലാകാരന്‍ എന്ന നിലയില്‍, ഒരു സാമൂഹികജീവി എന്ന നിലയില്‍ എം എഫ് ഹുസൈന് ഇന്ത്യക്ക് പുറത്തു കഴിയേണ്ടിവരുന്നതിന്റെ രാഷ്ട്രീയവും സാമൂഹികവുമായ തലങ്ങള്‍ ഷംഷാദ് പലപ്പോഴും ചര്‍ച്ചാവിഷയമാക്കാറുണ്ട്.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇന്ത്യ ആര്‍ട് സമ്മിറ്റില്‍നിന്ന് ഹുസൈന്റെ ചിത്രങ്ങള്‍ ഒഴിവാക്കപ്പെട്ടപ്പോള്‍ ഷംഷാദ് പ്രതികരിച്ചത് കലാകാരനും സാമൂഹിക ജീവിയുമായാണ്. "ഇന്ത്യയിലെ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ കലാകാരന്റെ ചിത്രങ്ങള്‍ ഇല്ലാതെ എന്ത് കലാ ഉച്ചകോടി?'' - എന്നാണ് അന്ന് ഷംഷാദ് ചോദിച്ചത്. നാലു വര്‍ഷമായി ഇന്ത്യയില്‍ കാലുകുത്താതെ എം എഫ് സാബിന് ജീവിക്കേണ്ടിവരുന്നതിന്റെ രാഷ്ട്രീയ വിവക്ഷകള്‍ നമ്മുടെ ജനാധിപത്യത്തിന്റെതന്നെ ശക്തിയും സാധുതയും ചോദ്യം ചെയ്യുന്നതാണെന്ന് എന്ന് ഷംഷാദ് പറയുമായിരുന്നു.
ഫെബ്രുവരി 24ന് ദി ഹിന്ദു ഗ്രൂപ്പിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് എന്‍ റാമിന് അയച്ച കത്തിലൂടെ തനിക്ക് ഖത്തര്‍ പൌരത്വം സമ്മാനിക്കപ്പെട്ട കാര്യം എം എഫ് ഹുസൈന്‍ പ്രഖ്യാപിച്ചശേഷം ഷംഷാദുമായി സംസാരിക്കാന്‍ അവസരം കിട്ടിയിട്ടില്ല. പക്ഷേ ഒന്ന് തീര്‍ച്ച. മകന്‍ എന്ന നിലയിലോ കലാകാരന്‍ എന്ന നിലയിലോ സാമൂഹികജീവി എന്ന നിലയിലോ എം എഫ് ഹുസൈനെ നഷ്ടപ്പെടുന്നത് ഷംഷാദിന് സ്വീകാര്യമാവാന്‍ വഴിയില്ല. പക്ഷേ ഫെബ്രുവരി 24ന് ശേഷമുള്ള ദിവസങ്ങളില്‍ ഹുസൈന് ഖത്തര്‍ പൌരത്വം സമ്മാനിക്കപ്പെട്ടതിനെപ്പറ്റി മറ്റ് ചില പ്രതികരണങ്ങളും എന്നിലേക്ക് എത്തുകയുണ്ടായി. അവയില്‍ പലതും ഹുസൈന്‍ ഏറെ വര്‍ഷക്കാലം വിധേയനാവേണ്ടിവന്ന സ്വേഛാധികാര പ്രവണതകളുടെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലം വെളിവാക്കുന്നതായിരുന്നു. "ഇനി ഏത് പടച്ചവനെപ്പറ്റിയാണ്, ഏത് ദൈവപുത്രനെയും പ്രവാചകനെയും പറ്റിയാണ് ഇവന്‍ വരയ്ക്കുന്നത് എന്ന് കാണണമല്ലോ.'' - ഏതാനും ദിവസങ്ങള്‍ക്കകം ഒരു സിനിമാനടി ഉള്‍പ്പെടുന്ന ഒരു സെക്സ് സ്റ്റിംഗ് വീഡിയോവില്‍ കഥാപാത്രമായി മാറിയ ഒരു യുവ സന്ന്യാസിയുടെ ശിഷ്യനും ബംഗളൂരുവിലെ ഐ ടി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവനുമായ ഒരു മധ്യവയസ്കന്‍ എസ് എം എസ് അയച്ചു."എത്തേണ്ട ഇടത്ത് എത്തിച്ചു.'' -ഹരിയാണയില്‍ നിന്നുള്ള, അത്രയൊന്നും പഠിക്കാത്ത, ചെറുപ്പകാലം മുതല്‍ ബജ്റംഗ്ദളും ഗുസ്തിയുമായി ഹിന്ദുത്വ രാഷ്ട്രീയത്തില്‍തന്നെ വളര്‍ന്നുവന്ന ഒരു വിശ്വഹിന്ദുപ്രവര്‍ത്തകന്‍ പറഞ്ഞു.
ഒറ്റനോട്ടത്തില്‍ വിദ്യാസമ്പന്നനായ ഐ ടി വിദഗ്ധനും, 'പഠിക്കാത്ത' വിശ്വഹിന്ദു പ്രവര്‍ത്തകനും പ്രകടിപ്പിക്കുന്നത് വ്യത്യസ്ത വികാരങ്ങളാണ്. ഐടി വിദഗ്ധന്റെ വാക്കുകളില്‍ ഒരു വ്രണിതഹൃദയന്റെ ഛായ ഉണ്ട്. വിശ്വഹിന്ദു പ്രവര്‍ത്തകന്‍ വിജയശ്രീലാളിതന്റെ ഭാവത്തിലാണ് സംസാരിക്കുന്നത്. പക്ഷേ യഥാര്‍ഥത്തില്‍ അവര്‍ രണ്ടുപേരും പറഞ്ഞുകൊണ്ടിരുന്നത് ഒരേ കാര്യമാണ് എന്ന് തിരിച്ചറിയാന്‍ പാഴൂര്‍പടി വരെ പോകേണ്ട കാര്യമില്ല. രണ്ടുപേരുടെയും പ്രശ്നം ഹുസൈന്‍ വരച്ച ചിത്രങ്ങളാണ്. തങ്ങളുടെ ഭാവുകത്വത്തിന് കീഴ്പ്പെട്ടു ജീവിച്ചുകൊള്ളണം എന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സങ്കല്‍പ്പനമാണ് അവരെ നിയന്ത്രിക്കുന്നത്. അങ്ങനെ ചെയ്തില്ലെങ്കില്‍ സമൂഹത്തില്‍ ലീനമായ സ്വേഛാധികാരം ഉപയോഗിച്ച് കീഴ്പ്പെടുത്തും എന്നാണ് ഇരുവരും പറയുന്നത്.
1996ല്‍ ഹുസൈന്റെ സരസ്വതിയെ ചൊല്ലി ഹിന്ദുത്വ സംഘടനകള്‍ തുടങ്ങിയ പ്രതിഷേധ പരമ്പര മുതല്‍ തന്നെ ഈ സ്വേഛാധികാര പ്രയോഗഭീഷണി പ്രകടമായിരുന്നു. അതിന്റെ തുടര്‍ച്ച തന്നെയാണ് ഇപ്പോഴത്തെ പ്രതികരണങ്ങളിലും കാണാനാവുന്നത്. ആത്യന്തികമായി ഇത് ചിത്രകലയെപ്പറ്റിയോ ഹുസൈന്‍ ചിത്രകലയെ ഉപയോഗിക്കുന്ന രീതിയെപ്പറ്റിയോ അല്ല. മറിച്ച് അധികാരത്തെപ്പറ്റിയാണ്, അതിന് വഴങ്ങി ജീവിക്കണം എല്ലാതരം ന്യൂനപക്ഷങ്ങളും എന്ന സങ്കല്പനത്തെപ്പറ്റിയാണ്.
ജീവിതത്തിന്റെ പല തലങ്ങളിലും ഹുസൈന് തന്നെ അത് അറിയാമായിരുന്നു. 1996ല്‍ അദ്ദേഹത്തിന്റെ സരസ്വതി നഗ്നയാണ് എന്ന് ആക്ഷേപിച്ചുകൊണ്ട് വിശ്വഹിന്ദു പരിഷത്തും മറ്റ് ഹിന്ദുത്വവാദികളും ആക്രമണപരമ്പരക്ക് തുടക്കമിട്ടപ്പോള്‍ ഒരു കൂടിക്കാഴ്ചയില്‍ ഞാന്‍ ചോദിക്കുകയുണ്ടായി. "എന്തിനാണ് ഇങ്ങനെ പ്രക്ഷോഭം സൃഷ്ടിക്കുന്ന രീതിയില്‍ വരയ്ക്കുന്നത്?'' മറുപടി ഇങ്ങനെയായിരുന്നു." വരയ്ക്കുമ്പോള്‍ എന്നിലുള്ള ഹുസൈന്‍ ആണ് അത് ചെയ്യുന്നത്. അല്ലാതെ പ്രക്ഷോഭം ഉണ്ടാക്കാന്‍വേണ്ടി ബോധപൂര്‍വം ചെയ്യുന്നതല്ല. അല്ലെങ്കിലും ഞാന്‍ പണ്ടെപ്പോഴോ വരച്ച ചിത്രം ഇപ്പോള്‍ പ്രശ്നമാകുന്നത് എങ്ങനെയാണ്? ഒരുപക്ഷേ, അതാണ് നിങ്ങളെപ്പോലുള്ള പത്രപ്രവര്‍ത്തകര്‍ ചോദിക്കേണ്ടത്.'' ഹുസൈന്‍ പറഞ്ഞത് ശരിയായിരുന്നു. 1976ല്‍ അദ്ദേഹം വരച്ച സരസ്വതി നഗ്നയാണ് എന്ന് ഹിന്ദുത്വ കൂട്ടകെട്ട് പെട്ടെന്ന് തിരിച്ചറിയുന്നത് ഇരുപത് വര്‍ഷം കഴിഞ്ഞായിരുന്നു. അതും മധ്യപ്രദേശിലെ ഹിന്ദുത്വ പ്രസിദ്ധീകരണമായ മീമാംസയില്‍ അത് പ്രസാധനം ചെയ്യപ്പെട്ടശേഷം. അപ്പോഴും അതിനുശേഷവും ഹുസൈനില്‍ സ്ഥിരമായി നിലനിന്നിരുന്ന ഒരു ബോധ്യം താന്‍ എന്തുതന്നെ ഒത്തുതീര്‍പ്പുണ്ടാക്കിയാലും സമൂഹത്തില്‍ ലീനമായ സ്വേഛാധികാരം പ്രകടിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ തന്നെ ടാര്‍ഗെറ്റ് ചെയ്തുകൊണ്ടിരിക്കും എന്നുതന്നെയായിരുന്നു.
ഈ ബോധ്യം കാരണമോ എന്തോ തന്റെ ഭാഗത്തുനിന്ന് പ്രകോപനം ഉണ്ടാവരുത് എന്ന് ഉറപ്പുവരുത്താന്‍ അദ്ദേഹം അമിത ശ്രദ്ധ പുലര്‍ത്തുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്. ഇത് ഏറ്റവും പ്രകടമായത് അദ്ദേഹത്തിന്റെ 1987 മുതല്‍ 1993 വരെയുള്ള രാജ്യസഭാ കാലാവധിയില്‍ തന്നെയാണ്. അയോധ്യയിലെ ഹിന്ദുത്വപ്രക്ഷോഭം കൊടുമ്പിരിക്കൊണ്ട ആ കാലയളവില്‍ ആ വിഷയത്തെപ്പറ്റി ഒരിക്കലും പ്രൊ-ആക്ടീവ് ആയി എന്തെങ്കിലും പറയാന്‍ ഹുസൈന്‍ തയാറായില്ല. എന്നു മാത്രമല്ല അങ്ങോട്ട് എന്തെങ്കിലും ചോദിച്ചാലും മറുപടി ഒരു ചിരിയില്‍ ഒതുക്കുക ആയിരുന്നു പതിവ്. രാജ്യസഭയില്‍ ഒരു മൂലയില്‍ക്കൂടി ചിത്രം വരയ്ക്കുകയും ഒടുവില്‍ അതിനെ സന്‍സദ്നാമ എന്ന കൃതി ആയി പുറത്തിറക്കുകയുംചെയ്തു എന്നതായിരുന്നു ആ സാമാജികന്റെ ഏറ്റവും വലിയ നേട്ടം.
എങ്കിലും ഒരിക്കല്‍മാത്രം അദ്ദേഹത്തില്‍നിന്ന് വാചാലമായ ഒരു ഉത്തരം ലഭിച്ചത് ഓര്‍ക്കുന്നു. പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളിലൂടെ നടന്ന് അദ്ദേഹം ലൈബ്രറിക്ക് മുന്നില്‍ എത്തിയപ്പോള്‍ ഞങ്ങള്‍ കുറച്ചു പത്രക്കാര്‍ കൂടി പിടിച്ചതായിരുന്നു. പല വിഷയങ്ങളും അന്ന് അദ്ദേഹത്തോട് ചോദിച്ചു. എന്റെ ചോദ്യം ഇന്ത്യ വിഭജനകാലത്ത് എപ്പോഴെങ്കിലും പാകിസ്ഥാനിലും താമസിക്കാന്‍ ഇഛ തോന്നിയിരുന്നോ എന്നായിരുന്നു.
ഒരിക്കലും ഇല്ല എന്നു പതിവില്ലാത്ത ഒരു ഉറപ്പോടെ തറപ്പിച്ചുപറഞ്ഞ അദ്ദേഹം ഒരു ഏകമത രാജ്യത്ത് ജീവിക്കാന്‍ കലാകാരന്മാര്‍ക്ക് ആവുമോ എന്ന് തിരിച്ചു ചോദിക്കുകയുംചെയ്തു.
ഈ ചോദ്യോത്തരവേള എന്നിലേക്ക് തിരിച്ചെത്തുമ്പോള്‍ ഞാന്‍ അറിയുന്നു ഷംഷാദിനെപ്പോലെ എം എഫ്നും ഖത്തര്‍വാസം തീര്‍ത്തും സുഖകരമായ ഒരനുഭവമാവാന്‍ സാധ്യതയില്ല. പക്ഷേ നമ്മുടെ സാമൂഹിക സ്വേഛാധികാരം മറ്റെല്ലാ രാഷ്ട്രീയ -ജനാധിപത്യ സങ്കല്പനങ്ങളെയും മറികടന്നിരിക്കുന്നു.
1996ല്‍ ഹുസൈന്റെ വീട് ആദ്യമായി ആക്രമിക്കപ്പെട്ടപ്പോള്‍ കാര്‍ടൂണിസ്റ്റ് ഉണ്ണിയുടെ നേതൃത്വത്തില്‍ ഞങ്ങള്‍ കുറച്ചുപേര്‍ ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള രണ്ടു ലഘു പ്രതിഷേധ സിനിമകള്‍ ഉണ്ടാക്കി. ഡല്‍ഹിയിലും രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും പല സദസ്സുകളില്‍ പ്രദര്‍ശിപ്പിച്ചു. അത്തരമൊരു പ്രദര്‍ശനം കണ്ടശേഷം സമാജ്വാദി പാര്‍ടി നേതാവ് മുലായം സിങ് യാദവ് പറഞ്ഞത് ഇപ്പോഴും പ്രസക്തമായ ഒരു ഓര്‍മവാചകമായി തിരിച്ചെത്തുന്നു. "നഗ്നത ഹുസൈനോ ഹുസൈന്റെ ചിത്രങ്ങള്‍ക്കോ അല്ല. ചിലരുടെ അധികാര മോഹമാണ് നഗ്നമായിരിക്കുന്നത്.''
*
വെങ്കിടേശ് രാമകൃഷ്ണന്‍ കടപ്പാട്: ദേശാഭിമാനി വാരിക
നാലഞ്ചു മാസം മുമ്പ് ഡല്‍ഹിയില്‍ ഒരു സായാഹ്നസദസ്സില്‍ വച്ച് കാണാന്‍ ഇടയായപ്പോള്‍ ഷംഷാദ് ഹുസൈന്‍ പറഞ്ഞു. വിശ്വപ്രശസ്തനായ തന്റെ പിതാവിന്റെ - എം എഫ് ഹുസൈന്റെ - നിഴലില്‍നിന്ന് ഒരിക്കലും പുറത്തുകടക്കാന്‍ പറ്റാതിരുന്ന, ചിത്രകാരന്‍ തന്നെയായ ഷംഷാദ് ഇത് പറയുമ്പോള്‍ ഒരു മകന്‍ അച്ഛനെപ്പറ്റി സംസാരിക്കുകയായിരുന്നു എന്ന് വ്യക്തമായിരുന്നു. ഉത്കണ്ഠ, സ്നേഹം എന്നീ വികാരങ്ങളാണ് ആ മുഖത്ത് മുഴുവന്‍ നിറഞ്ഞുനിന്നത്. ഷംഷാദ് പക്ഷേ എല്ലായ്പ്പോഴും ഇങ്ങനെ അല്ല സംസാരിച്ചുകൊണ്ടിരുന്നത്. ഒരു കലാകാരന്‍ എന്ന നിലയില്‍, ഒരു സാമൂഹികജീവി എന്ന നിലയില്‍ എം എഫ് ഹുസൈന് ഇന്ത്യക്ക് പുറത്തു കഴിയേണ്ടിവരുന്നതിന്റെ രാഷ്ട്രീയവും സാമൂഹികവുമായ തലങ്ങള്‍ ഷംഷാദ് പലപ്പോഴും ചര്‍ച്ചാവിഷയമാക്കാറുണ്ട്.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇന്ത്യ ആര്‍ട് സമ്മിറ്റില്‍നിന്ന് ഹുസൈന്റെ ചിത്രങ്ങള്‍ ഒഴിവാക്കപ്പെട്ടപ്പോള്‍ ഷംഷാദ് പ്രതികരിച്ചത് കലാകാരനും സാമൂഹിക ജീവിയുമായാണ്. "ഇന്ത്യയിലെ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ കലാകാരന്റെ ചിത്രങ്ങള്‍ ഇല്ലാതെ എന്ത് കലാ ഉച്ചകോടി?'' - എന്നാണ് അന്ന് ഷംഷാദ് ചോദിച്ചത്. നാലു വര്‍ഷമായി ഇന്ത്യയില്‍ കാലുകുത്താതെ എം എഫ് സാബിന് ജീവിക്കേണ്ടിവരുന്നതിന്റെ രാഷ്ട്രീയ വിവക്ഷകള്‍ നമ്മുടെ ജനാധിപത്യത്തിന്റെതന്നെ ശക്തിയും സാധുതയും ചോദ്യം ചെയ്യുന്നതാണെന്ന് എന്ന് ഷംഷാദ് പറയുമായിരുന്നു.
ഫെബ്രുവരി 24ന് ദി ഹിന്ദു ഗ്രൂപ്പിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് എന്‍ റാമിന് അയച്ച കത്തിലൂടെ തനിക്ക് ഖത്തര്‍ പൌരത്വം സമ്മാനിക്കപ്പെട്ട കാര്യം എം എഫ് ഹുസൈന്‍ പ്രഖ്യാപിച്ചശേഷം ഷംഷാദുമായി സംസാരിക്കാന്‍ അവസരം കിട്ടിയിട്ടില്ല. പക്ഷേ ഒന്ന് തീര്‍ച്ച. മകന്‍ എന്ന നിലയിലോ കലാകാരന്‍ എന്ന നിലയിലോ സാമൂഹികജീവി എന്ന നിലയിലോ എം എഫ് ഹുസൈനെ നഷ്ടപ്പെടുന്നത് ഷംഷാദിന് സ്വീകാര്യമാവാന്‍ വഴിയില്ല. പക്ഷേ ഫെബ്രുവരി 24ന് ശേഷമുള്ള ദിവസങ്ങളില്‍ ഹുസൈന് ഖത്തര്‍ പൌരത്വം സമ്മാനിക്കപ്പെട്ടതിനെപ്പറ്റി മറ്റ് ചില പ്രതികരണങ്ങളും എന്നിലേക്ക് എത്തുകയുണ്ടായി. അവയില്‍ പലതും ഹുസൈന്‍ ഏറെ വര്‍ഷക്കാലം വിധേയനാവേണ്ടിവന്ന സ്വേഛാധികാര പ്രവണതകളുടെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലം വെളിവാക്കുന്നതായിരുന്നു. "ഇനി ഏത് പടച്ചവനെപ്പറ്റിയാണ്, ഏത് ദൈവപുത്രനെയും പ്രവാചകനെയും പറ്റിയാണ് ഇവന്‍ വരയ്ക്കുന്നത് എന്ന് കാണണമല്ലോ.'' - ഏതാനും ദിവസങ്ങള്‍ക്കകം ഒരു സിനിമാനടി ഉള്‍പ്പെടുന്ന ഒരു സെക്സ് സ്റ്റിംഗ് വീഡിയോവില്‍ കഥാപാത്രമായി മാറിയ ഒരു യുവ സന്ന്യാസിയുടെ ശിഷ്യനും ബംഗളൂരുവിലെ ഐ ടി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവനുമായ ഒരു മധ്യവയസ്കന്‍ എസ് എം എസ് അയച്ചു."എത്തേണ്ട ഇടത്ത് എത്തിച്ചു.'' -ഹരിയാണയില്‍ നിന്നുള്ള, അത്രയൊന്നും പഠിക്കാത്ത, ചെറുപ്പകാലം മുതല്‍ ബജ്റംഗ്ദളും ഗുസ്തിയുമായി ഹിന്ദുത്വ രാഷ്ട്രീയത്തില്‍തന്നെ വളര്‍ന്നുവന്ന ഒരു വിശ്വഹിന്ദുപ്രവര്‍ത്തകന്‍ പറഞ്ഞു.
ഒറ്റനോട്ടത്തില്‍ വിദ്യാസമ്പന്നനായ ഐ ടി വിദഗ്ധനും, 'പഠിക്കാത്ത' വിശ്വഹിന്ദു പ്രവര്‍ത്തകനും പ്രകടിപ്പിക്കുന്നത് വ്യത്യസ്ത വികാരങ്ങളാണ്. ഐടി വിദഗ്ധന്റെ വാക്കുകളില്‍ ഒരു വ്രണിതഹൃദയന്റെ ഛായ ഉണ്ട്. വിശ്വഹിന്ദു പ്രവര്‍ത്തകന്‍ വിജയശ്രീലാളിതന്റെ ഭാവത്തിലാണ് സംസാരിക്കുന്നത്. പക്ഷേ യഥാര്‍ഥത്തില്‍ അവര്‍ രണ്ടുപേരും പറഞ്ഞുകൊണ്ടിരുന്നത് ഒരേ കാര്യമാണ് എന്ന് തിരിച്ചറിയാന്‍ പാഴൂര്‍പടി വരെ പോകേണ്ട കാര്യമില്ല. രണ്ടുപേരുടെയും പ്രശ്നം ഹുസൈന്‍ വരച്ച ചിത്രങ്ങളാണ്. തങ്ങളുടെ ഭാവുകത്വത്തിന് കീഴ്പ്പെട്ടു ജീവിച്ചുകൊള്ളണം എന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സങ്കല്‍പ്പനമാണ് അവരെ നിയന്ത്രിക്കുന്നത്. അങ്ങനെ ചെയ്തില്ലെങ്കില്‍ സമൂഹത്തില്‍ ലീനമായ സ്വേഛാധികാരം ഉപയോഗിച്ച് കീഴ്പ്പെടുത്തും എന്നാണ് ഇരുവരും പറയുന്നത്.
1996ല്‍ ഹുസൈന്റെ സരസ്വതിയെ ചൊല്ലി ഹിന്ദുത്വ സംഘടനകള്‍ തുടങ്ങിയ പ്രതിഷേധ പരമ്പര മുതല്‍ തന്നെ ഈ സ്വേഛാധികാര പ്രയോഗഭീഷണി പ്രകടമായിരുന്നു. അതിന്റെ തുടര്‍ച്ച തന്നെയാണ് ഇപ്പോഴത്തെ പ്രതികരണങ്ങളിലും കാണാനാവുന്നത്. ആത്യന്തികമായി ഇത് ചിത്രകലയെപ്പറ്റിയോ ഹുസൈന്‍ ചിത്രകലയെ ഉപയോഗിക്കുന്ന രീതിയെപ്പറ്റിയോ അല്ല. മറിച്ച് അധികാരത്തെപ്പറ്റിയാണ്, അതിന് വഴങ്ങി ജീവിക്കണം എല്ലാതരം ന്യൂനപക്ഷങ്ങളും എന്ന സങ്കല്പനത്തെപ്പറ്റിയാണ്.
ജീവിതത്തിന്റെ പല തലങ്ങളിലും ഹുസൈന് തന്നെ അത് അറിയാമായിരുന്നു. 1996ല്‍ അദ്ദേഹത്തിന്റെ സരസ്വതി നഗ്നയാണ് എന്ന് ആക്ഷേപിച്ചുകൊണ്ട് വിശ്വഹിന്ദു പരിഷത്തും മറ്റ് ഹിന്ദുത്വവാദികളും ആക്രമണപരമ്പരക്ക് തുടക്കമിട്ടപ്പോള്‍ ഒരു കൂടിക്കാഴ്ചയില്‍ ഞാന്‍ ചോദിക്കുകയുണ്ടായി. "എന്തിനാണ് ഇങ്ങനെ പ്രക്ഷോഭം സൃഷ്ടിക്കുന്ന രീതിയില്‍ വരയ്ക്കുന്നത്?'' മറുപടി ഇങ്ങനെയായിരുന്നു." വരയ്ക്കുമ്പോള്‍ എന്നിലുള്ള ഹുസൈന്‍ ആണ് അത് ചെയ്യുന്നത്. അല്ലാതെ പ്രക്ഷോഭം ഉണ്ടാക്കാന്‍വേണ്ടി ബോധപൂര്‍വം ചെയ്യുന്നതല്ല. അല്ലെങ്കിലും ഞാന്‍ പണ്ടെപ്പോഴോ വരച്ച ചിത്രം ഇപ്പോള്‍ പ്രശ്നമാകുന്നത് എങ്ങനെയാണ്? ഒരുപക്ഷേ, അതാണ് നിങ്ങളെപ്പോലുള്ള പത്രപ്രവര്‍ത്തകര്‍ ചോദിക്കേണ്ടത്.'' ഹുസൈന്‍ പറഞ്ഞത് ശരിയായിരുന്നു. 1976ല്‍ അദ്ദേഹം വരച്ച സരസ്വതി നഗ്നയാണ് എന്ന് ഹിന്ദുത്വ കൂട്ടകെട്ട് പെട്ടെന്ന് തിരിച്ചറിയുന്നത് ഇരുപത് വര്‍ഷം കഴിഞ്ഞായിരുന്നു. അതും മധ്യപ്രദേശിലെ ഹിന്ദുത്വ പ്രസിദ്ധീകരണമായ മീമാംസയില്‍ അത് പ്രസാധനം ചെയ്യപ്പെട്ടശേഷം. അപ്പോഴും അതിനുശേഷവും ഹുസൈനില്‍ സ്ഥിരമായി നിലനിന്നിരുന്ന ഒരു ബോധ്യം താന്‍ എന്തുതന്നെ ഒത്തുതീര്‍പ്പുണ്ടാക്കിയാലും സമൂഹത്തില്‍ ലീനമായ സ്വേഛാധികാരം പ്രകടിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ തന്നെ ടാര്‍ഗെറ്റ് ചെയ്തുകൊണ്ടിരിക്കും എന്നുതന്നെയായിരുന്നു.
ഈ ബോധ്യം കാരണമോ എന്തോ തന്റെ ഭാഗത്തുനിന്ന് പ്രകോപനം ഉണ്ടാവരുത് എന്ന് ഉറപ്പുവരുത്താന്‍ അദ്ദേഹം അമിത ശ്രദ്ധ പുലര്‍ത്തുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്. ഇത് ഏറ്റവും പ്രകടമായത് അദ്ദേഹത്തിന്റെ 1987 മുതല്‍ 1993 വരെയുള്ള രാജ്യസഭാ കാലാവധിയില്‍ തന്നെയാണ്. അയോധ്യയിലെ ഹിന്ദുത്വപ്രക്ഷോഭം കൊടുമ്പിരിക്കൊണ്ട ആ കാലയളവില്‍ ആ വിഷയത്തെപ്പറ്റി ഒരിക്കലും പ്രൊ-ആക്ടീവ് ആയി എന്തെങ്കിലും പറയാന്‍ ഹുസൈന്‍ തയാറായില്ല. എന്നു മാത്രമല്ല അങ്ങോട്ട് എന്തെങ്കിലും ചോദിച്ചാലും മറുപടി ഒരു ചിരിയില്‍ ഒതുക്കുക ആയിരുന്നു പതിവ്. രാജ്യസഭയില്‍ ഒരു മൂലയില്‍ക്കൂടി ചിത്രം വരയ്ക്കുകയും ഒടുവില്‍ അതിനെ സന്‍സദ്നാമ എന്ന കൃതി ആയി പുറത്തിറക്കുകയുംചെയ്തു എന്നതായിരുന്നു ആ സാമാജികന്റെ ഏറ്റവും വലിയ നേട്ടം.
എങ്കിലും ഒരിക്കല്‍മാത്രം അദ്ദേഹത്തില്‍നിന്ന് വാചാലമായ ഒരു ഉത്തരം ലഭിച്ചത് ഓര്‍ക്കുന്നു. പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളിലൂടെ നടന്ന് അദ്ദേഹം ലൈബ്രറിക്ക് മുന്നില്‍ എത്തിയപ്പോള്‍ ഞങ്ങള്‍ കുറച്ചു പത്രക്കാര്‍ കൂടി പിടിച്ചതായിരുന്നു. പല വിഷയങ്ങളും അന്ന് അദ്ദേഹത്തോട് ചോദിച്ചു. എന്റെ ചോദ്യം ഇന്ത്യ വിഭജനകാലത്ത് എപ്പോഴെങ്കിലും പാകിസ്ഥാനിലും താമസിക്കാന്‍ ഇഛ തോന്നിയിരുന്നോ എന്നായിരുന്നു.
ഒരിക്കലും ഇല്ല എന്നു പതിവില്ലാത്ത ഒരു ഉറപ്പോടെ തറപ്പിച്ചുപറഞ്ഞ അദ്ദേഹം ഒരു ഏകമത രാജ്യത്ത് ജീവിക്കാന്‍ കലാകാരന്മാര്‍ക്ക് ആവുമോ എന്ന് തിരിച്ചു ചോദിക്കുകയുംചെയ്തു.
ഈ ചോദ്യോത്തരവേള എന്നിലേക്ക് തിരിച്ചെത്തുമ്പോള്‍ ഞാന്‍ അറിയുന്നു ഷംഷാദിനെപ്പോലെ എം എഫ്നും ഖത്തര്‍വാസം തീര്‍ത്തും സുഖകരമായ ഒരനുഭവമാവാന്‍ സാധ്യതയില്ല. പക്ഷേ നമ്മുടെ സാമൂഹിക സ്വേഛാധികാരം മറ്റെല്ലാ രാഷ്ട്രീയ -ജനാധിപത്യ സങ്കല്പനങ്ങളെയും മറികടന്നിരിക്കുന്നു.
1996ല്‍ ഹുസൈന്റെ വീട് ആദ്യമായി ആക്രമിക്കപ്പെട്ടപ്പോള്‍ കാര്‍ടൂണിസ്റ്റ് ഉണ്ണിയുടെ നേതൃത്വത്തില്‍ ഞങ്ങള്‍ കുറച്ചുപേര്‍ ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള രണ്ടു ലഘു പ്രതിഷേധ സിനിമകള്‍ ഉണ്ടാക്കി. ഡല്‍ഹിയിലും രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും പല സദസ്സുകളില്‍ പ്രദര്‍ശിപ്പിച്ചു. അത്തരമൊരു പ്രദര്‍ശനം കണ്ടശേഷം സമാജ്വാദി പാര്‍ടി നേതാവ് മുലായം സിങ് യാദവ് പറഞ്ഞത് ഇപ്പോഴും പ്രസക്തമായ ഒരു ഓര്‍മവാചകമായി തിരിച്ചെത്തുന്നു. "നഗ്നത ഹുസൈനോ ഹുസൈന്റെ ചിത്രങ്ങള്‍ക്കോ അല്ല. ചിലരുടെ അധികാര മോഹമാണ് നഗ്നമായിരിക്കുന്നത്.''
*
വെങ്കിടേശ് രാമകൃഷ്ണന്‍ കടപ്പാട്: ദേശാഭിമാനി വാരിക
വിലക്കയറ്റം: ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍
ജനങ്ങള്‍ ഇന്നനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രധാന പ്രശ്നമാണ് വിലക്കയറ്റം. ഭക്ഷണം, മരുന്ന്, എണ്ണ, പാചകവാതകം തുടങ്ങി ഏതാണ്ടെല്ലാ നിത്യോപയോഗ സാധനങ്ങള്‍ക്കും വില കയറിക്കൊണ്ടിരിക്കുകയാണ്. സ്വര്‍ണം, ഭൂമി എന്നിവയുടെ വില എത്രയോ മടങ്ങ് ഇരട്ടിച്ചിരിക്കുന്നു. 2008 ല്‍ ലോകസാമ്പത്തിക പ്രതിസന്ധി ശക്തിപ്പെട്ടതോടെ, ലോകത്താകെ ഉല്‍പ്പാദന-വിപണന രംഗങ്ങള്‍ മന്ദീഭവിക്കുകയും വില കുറയുകയും ചെയ്തിരുന്നു. അപ്പോഴും ഇന്ത്യയില്‍ വിലക്കയറ്റമായിരുന്നു. വിലവര്‍ധനനിരക്ക് പൂജ്യത്തേക്കാള്‍ കുറഞ്ഞപ്പോഴും ഇന്ത്യയില്‍ അരിവില കിലോക്ക് 10 രൂപയില്‍നിന്ന് 18-20 രൂപയായി വര്‍ധിക്കുകയാണുണ്ടായത്.
2007ല്‍ അന്താരാഷ്ട്രതലത്തില്‍ വിലവര്‍ധനവായിരുന്നു. 2008ല്‍ വിലത്തകര്‍ച്ചയുണ്ടായി. എന്നാല്‍ 2009 മധ്യംമുതല്‍ വീണ്ടും വില വര്‍ധിക്കുകയാണ്. ഇന്ത്യയില്‍ വില കൂടിക്കൊണ്ടേയിരിക്കയാണ്. അതേ സമയം ഉല്‍പ്പാദനം കുറയുകയോ, വാങ്ങല്‍ അളവ് വന്‍തോതില്‍ വര്‍ധിക്കുകയോ ചെയ്തിട്ടില്ല. ഉല്‍പ്പാദന ദൌര്‍ബല്യമല്ല വിലക്കയറ്റത്തിന് കാരണമെന്നത് വ്യക്തമാണ്. എന്നാല്‍, കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവിലപോലും കിട്ടുന്നില്ല. അതേസമയം നമുക്കെല്ലാം ഉപഭോക്താക്കള്‍ എന്ന നിലയില്‍ സാധനങ്ങള്‍ക്ക് വലിയ വില നല്‍കേണ്ടിവരുന്നു. അതിന്നര്‍ഥം വാങ്ങിവില്‍ക്കുന്ന ഇടനിലക്കാര്‍, വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും വന്‍ലാഭം ഈടാക്കുന്നു എന്നാണ്.
ചുരുക്കത്തില്‍, ഇന്ത്യയില്‍ ഇന്നനുഭവിക്കുന്ന വിലക്കയറ്റം പല പ്രത്യേകതകളും പ്രകടിപ്പിക്കുന്നു. വിലകള്‍ നിരന്തരം കൂടിക്കൊണ്ടിരിക്കുന്നു. ഭക്ഷ്യവിലകളാണ് കൂടുതല്‍ വര്‍ധിക്കുന്നത്. ഉല്‍പ്പാദനത്തില്‍ കാര്യമായ കുറവുണ്ടായിട്ടില്ല. വിലക്കയറ്റത്തിന്റെ കാരണം പുറം സ്വാധീനമല്ല. ഇടനിലക്കാരാണ് പ്രധാന ഉത്തരവാദികള്‍. അവരെ സഹായിക്കുന്ന ദേശീയ നയങ്ങളും നടപടികളുമാണ് പ്രശ്നത്തെ രൂക്ഷമാക്കുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച ആവശ്യമായിവന്നിരിക്കുന്നു.
കേന്ദ്രസര്‍ക്കാര്‍ സമീപനം
വിലക്കയറ്റത്തില്‍ ജനങ്ങളാകെ പൊറുതിമുട്ടുമ്പോഴും കേന്ദ്രസര്‍ക്കാര്‍ തണുപ്പന്‍മട്ടിലാണ് കാര്യങ്ങളെ കാണുന്നത്. രാജ്യത്ത് സാമ്പത്തിക വളര്‍ച്ച 8-9 ശതമാനം കൈവരിക്കണമെങ്കില്‍ വിലവര്‍ധന അനിവാര്യമാണെന്ന് വാദിക്കുന്നു; വിലവര്‍ധന ഒരു ആഗോള പ്രശ്നമാണെന്ന് പറയുന്നു; ലോകത്ത് സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ വന്‍തോതില്‍ പണം ഇറക്കിയതാണ് കാരണമെന്ന് അവകാശപ്പെടുന്നു; വിലക്കയറ്റം ഒരു താല്‍ക്കാലിക പ്രശ്നമാണെന്നും അത് മൂന്ന് മാസത്തിനകം പരിഹൃതമാകുമെന്നും പറയുന്നു.
എങ്കിലും ഉള്‍ഭയംകൊണ്ടാകാം. 2010 ഫെബ്രുവരി 6ന് വിലക്കയറ്റം മാത്രം അജന്‍ഡയാക്കി സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം പ്രധാനമന്ത്രിതന്നെ വിളിച്ചുചേര്‍ത്തു. കുറെയേറെ ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെമേല്‍ കയറ്റിവയ്ക്കാനുള്ള ശ്രമമാണ് അവിടെ നടന്നത്. പ്രശ്നം കേന്ദ്രവും സംസ്ഥാനവും ഒന്നിച്ച് പരിഹരിക്കണമെന്ന രീതിയില്‍ ഒരു സംയുക്ത കമ്മിറ്റിക്ക് രൂപംനല്‍കുക മാത്രമാണുണ്ടായത്.
കമ്പോളശക്തികളെ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ഇടപെടുന്നതിനുള്ള പരിപാടികള്‍ ഒന്നും ഉണ്ടായില്ല. ഇതിനായി വിലപരിധി നിര്‍ണയിക്കുകയോ, നിയന്ത്രിക്കുകയോ ചെയ്യുന്നില്ല. വാങ്ങല്‍-വില്‍ക്കല്‍ കാര്യങ്ങളെ സ്വാധീനിക്കുന്ന നയങ്ങള്‍ ആവിഷ്കരിക്കുന്നില്ല. പൊതുവിതരണ സംവിധാനത്തെ ശക്തിപ്പെടുത്തുന്നില്ല. അതേസമയം സ്വതന്ത്ര മുതലാളിത്ത ഇടപെടലിനനുകൂലമായ നിലപാടുകള്‍ എടുക്കുകയും ചെയ്യുന്നു. ധനികപക്ഷ താല്‍പ്പര്യം -അത് വന്‍കിടക്കാരായാലും വിദേശ-സ്വദേശ കമ്പനികളായാലും- സംരക്ഷിക്കുന്നതാണ് എല്ലാ നടപടികളും. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക്പോലും ഊഹക്കച്ചവട സാധ്യതകള്‍ പെരുപ്പിച്ചെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് കാര്യങ്ങളെ കൂടുതല്‍ സംഘര്‍ഷാത്മകമാക്കുന്നു. ജനജീവിതം അടിക്കടിയെന്നോണം പ്രയാസകരമായിത്തീരുന്നു.
വിലക്കയറ്റ കാരണങ്ങള്‍
സ്വതന്ത്ര കമ്പോള വ്യവസ്ഥയെ കയറൂരിവിടുന്ന നവലിബറല്‍ നടപടികള്‍തന്നെയാണ് വിലക്കയറ്റത്തിനും ഇടയാക്കുന്നത്. സ്വതന്ത്രകമ്പോളം എല്ലാറ്റിനും പരിഹാരമാണെന്നതാണ് നവലിബറല്‍ നയങ്ങളുടെ അന്തസത്ത. അതുകൊണ്ട് വസ്തുക്കളുടെ വില നിയന്ത്രണം, ക്രയവിക്രയത്തിലെ അളവ് നിയന്ത്രണം, പൊതുവിതരണം എന്നിവയൊന്നും സര്‍ക്കാരിന്റെ കടമയല്ലെന്നാണ് വാദം. ഇതില്‍നിന്നെല്ലാം സര്‍ക്കാര്‍ പിന്‍വാങ്ങിക്കൊണ്ടിരിക്കുന്നു. പകരം സ്വതന്ത്രമായ കമ്പോള ഇടപെടലുകള്‍ ശക്തിപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി ഊഹക്കച്ചവടത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ അതിനുള്ള നടപടികള്‍ ഓരോന്നായി നിയമാനുസൃതമാക്കുന്നു; ലളിതവല്‍ക്കരിക്കുന്നു. കാര്‍ഷികോല്‍പ്പന്നങ്ങളുടെ അവധിവ്യാപാരം, അതിന്റെ ഫലമായുള്ള ഊഹക്കച്ചവടത്തിന്റെ പ്രോത്സാഹനം, കാര്‍ഷികരംഗത്തെ സര്‍ക്കാര്‍ ചെലവ് വെട്ടിക്കുറയ്ക്കല്‍, ഭക്ഷ്യസബ്സിഡി അടക്കമുള്ള സര്‍ക്കാര്‍ സഹായങ്ങളില്‍ വരുത്തുന്ന കുറവ്, ഭൂമിയുടെ കാര്‍ഷികേതര ഉപയോഗം, കാര്‍ഷികോല്‍പ്പന്നങ്ങളുടെ തന്നെ ഭക്ഷ്യഇതര വിനിയോഗം, സംഭരണ രംഗത്തെ അപാകതകള്‍ എന്നിവയൊക്കെ വ്യാപകമാവുന്നു. ഇതിന് പുറമെ കാലാവസ്ഥാ വ്യതിയാനംപോലുള്ള കാര്യങ്ങള്‍ ധാന്യഉല്‍പ്പാദനരംഗം അസ്ഥിരപ്പെടുത്തുന്നു; ഒട്ടേറെ പുതിയ പ്രസിന്ധികള്‍ക്കിടയാക്കുന്നു.
ഇവയൊക്കെ കൂടുതല്‍ വിശദീകരിക്കേണ്ടിയിരിക്കുന്നു. ഇവയ്ക്ക് പുറമെ മരുന്നിന്റെ വിലവര്‍ധന, റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിന്റെ സ്വാധീനത്താല്‍ ഭൂവിലയില്‍ വന്നുകൊണ്ടിരിക്കുന്ന വന്‍ മാറ്റങ്ങള്‍, എണ്ണ വിലവര്‍ധന എന്നീ പ്രശ്നങ്ങള്‍ വേറെയും പരിശോധിക്കേണ്ടിയിരിക്കുന്നു.
(മ) അവധിവ്യാപാരം
കാര്‍ഷികരംഗത്ത് വന്‍തോതില്‍ ശക്തിപ്പെടുന്നതും വിലക്കയറ്റത്തിന് കാര്യമായി ഇടയാക്കുന്നതുമായ നടപടിയാണ് അവധിവ്യാപാരം. കൃഷിയിറക്കുമ്പോള്‍ത്തന്നെ, അല്ലെങ്കില്‍ വിളവെടുപ്പിനുമുമ്പ്, കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് വ്യാപാരക്കരാറുണ്ടാക്കി കുറച്ച് പണം മുന്‍കൂര്‍ നല്‍കി ഒരു നിശ്ചിത അവിധിക്കുശേഷം യഥാര്‍ഥ കൈമാറ്റം നടക്കുന്ന രീതിയാണ് അവധിവ്യാപാരം. വടക്കെമലബാറില്‍ പണ്ട് 'ഉണ്ടര്‍തി' എന്നൊരു പണയരീതി നിലവിലുണ്ടായിരുന്നു. അതിനോട് സാമ്യമുള്ളതാണ് അവധിവ്യാപാരം. ദരിദ്രര്‍, കുടികിടപ്പുകാര്‍ എന്നിവരൊക്കെ തേങ്ങ, കുരുമുളക് മുതലായ വിളകള്‍ വിളവെടുപ്പിനുമുമ്പുതന്നെ പണക്കാര്‍ക്ക് മുന്‍കൂര്‍ പണയപ്പെടുത്തുന്ന രീതിയായിരുന്നു ഇത്. ആദ്യമൊക്കെ വാക്കാല്‍ നടന്നിരുന്ന ഈ ഇടപാട് പിന്നീട് രജിസ്റ്റര്‍ ചെയ്ത രേഖയുടെ പിന്‍ബലത്തിലാണ് നടന്നത്. ദരിദ്രരുടെ ആസ്തികള്‍ വന്‍തോതില്‍ തട്ടിയെടുത്ത ഇത്തരം നടപടികള്‍ ഭൂപരിഷ്കരണത്തിനുശേഷമാണ് കുറെയൊക്കെ മാറിയത്.
അവധിവ്യാപാരക്കരാര്‍ തയാറായിക്കഴിഞ്ഞാല്‍ പണം മുടക്കുന്ന ആള്‍ക്ക് വിളവെടുപ്പുവരെ കാത്തുനില്‍ക്കാതെതന്നെ കരാര്‍ ഉപയോഗിച്ച് പണം സംഘടിപ്പിക്കാന്‍ മാര്‍ഗമുണ്ട്. അതിന് അവധിവ്യാപാര കരാറിന്റെ പ്രമാണം മറ്റൊരാള്‍ക്ക് രേഖാമൂലം കൈമാറിയാല്‍ മതി. ഈ രീതിയില്‍ ഒരു പ്രമാണത്തില്‍നിന്ന് (വായ്പാ ഉപാധിയില്‍നിന്ന്) മറ്റൊന്ന് ഊര്‍ന്നുവരുന്നതാണ് ഡെറിവേറ്റീവുകള്‍ എന്ന ഊഹക്കച്ചവടത്തിന്നാധാരം. ഡെറിവെറ്റീവുകള്‍ ഇന്ന് വലിയൊരു ഊഹക്കച്ചവട ഉപാധിയാണ്. ഇവ ഇപ്പോള്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും ബാധകമായിരിക്കുന്നു. ഇവയെ ഉല്‍പ്പന്ന ഡെറിവേറ്റീവുകള്‍ എന്നാണ് പറയുന്നത്. ഇതോടെ ഉല്‍പ്പന്ന ഡെറിവേറ്റീവുകളും അതിന് ആധാരമായ കാര്‍ഷികോല്‍പ്പാദനവും പ്രധാന ഊഹക്കച്ചവട ഉപാധിയായി മാറുകയാണ്. ഉല്‍പ്പാദനത്തിന്റെ ഉടമയായി മാറുന്നത് ഊഹക്കച്ചവടക്കാരാണ്. അവര്‍ ഉല്‍പ്പന്നങ്ങളുടെ വില യാന്ത്രികമായി വര്‍ധിപ്പിക്കുന്ന രീതിയില്‍ ഉല്‍പ്പന്നം പൂഴ്ത്തിവച്ച് വില്‍പ്പനയെ നിയന്ത്രിക്കുന്നു. വിലവര്‍ധനവിന്റെ നേട്ടം യഥാര്‍ഥ കര്‍ഷകന് ഒരിക്കലും കിട്ടുന്നില്ല. എന്നാല്‍, വിലക്കയറ്റത്തിന്റെ പ്രയാസങ്ങള്‍ ജനങ്ങള്‍ പൊതുവിലും ദരിദ്രജനങ്ങള്‍ പ്രത്യേകിച്ചും അനുഭവിക്കുകയും വേണം. അവധിവ്യാപാരിയായ ഇടനിലക്കാരന്റെ ലാഭമാകട്ടെ പെരുകിക്കൊണ്ടേയിരിക്കും.
ഇന്ത്യയില്‍ ഈയിടെയായി അവധിവ്യാപാരവും അതുമായി ബന്ധപ്പെട്ട ഡെറിവേറ്റീവ് വിനിമയവും സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിനേക്കാള്‍ വിപുലപ്പെട്ടിരിക്കുന്നു. 2008 ല്‍ ഈ രീതിയില്‍ 46.65 ലക്ഷംകോടി രൂപയുടെ ബിസിനസ്സാണ് നടന്നതെങ്കില്‍ 2009 ല്‍ ഇത് 62.94 ലക്ഷം കോടിരൂപയുടേതായി ഉയര്‍ന്നു. 35 ശതമാനം വര്‍ധന. കമീഷന്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ കോസ്റ്റ്സ് ആന്‍ഡ് പ്രൈസസ് എന്ന സര്‍ക്കാര്‍ ഏജന്‍സിയും കൃഷിസംബന്ധമായ ഒരു പാര്‍ലമെന്റ് കമ്മിറ്റിയും കാര്‍ഷികോല്‍പ്പന്നങ്ങളുടെ അവധിവ്യാപാരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും നിര്‍ബാധം തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കയാണ്. ഇത് വിലക്കയറ്റത്തിന് പ്രധാന കാരണമായിത്തന്നെ തുടരുന്നു.
(യ) പൊതുചെലവിലെ കുറവ്
പഞ്ചവത്സര പദ്ധതികള്‍ കഴിയുന്തോറും സര്‍ക്കാരിന്റെ കാര്‍ഷികരംഗത്തെ ചെലവിന്റെ അനുപാതം കുറഞ്ഞുവരികയായിരുന്നു. ഒന്നാം പദ്ധതി കാര്‍ഷികോന്മുഖപദ്ധതിയായിരുന്നു. അതില്‍ത്തന്നെ പദ്ധതിച്ചെലവിന്റെ മൂന്നിലോന്നോള (31 ശതമാനം) മായിരുന്നു കൃഷിക്കായി നീക്കിവച്ചത്. പിന്നീട് ഈ അനുപാതം 21 മുതല്‍ 24 ശതമാനംവരെയായി. എന്നാല്‍ ഒമ്പത്, പത്ത് പദ്ധതികളില്‍ 20 ശതമാനം ആയിരുന്നു. 11ാം പദ്ധതിയിലാവട്ടെ 18 ശതമാനമാണ് വകയിരുത്തിയത്. ജലസേചനച്ചെലവ്, ഉല്‍പ്പന്ന സബ്സിഡി, ഭക്ഷ്യസബ്സിഡി എന്നിവയൊന്നും വര്‍ധിപ്പിക്കുന്നില്ല. ഭക്ഷ്യസബ്സിഡി ഇപ്പോഴും ദേശീയ വരുമാനത്തിന്റെ 1.8 ശതമാനം മാത്രമാണ്. രാസവള സബ്സിഡി കുറയുന്നു. ചിലതിനൊക്കെ സബ്സിഡിതന്നെ ഒഴിവാക്കുന്നു. ഈയിടെ യൂറിയ സബ്സിഡി പിന്നെയും കറുച്ചു.
കാര്‍ഷിക വായ്പകള്‍ വിവിധതരം പ്രതിസന്ധിക്കിടയാക്കുന്നു. കാര്‍ഷിക വിപണനത്തിനുള്ള സര്‍ക്കാര്‍ സഹകരണങ്ങള്‍ കുറഞ്ഞുവരികയാണ്; എന്നാല്‍, ഭക്ഷ്യകൃഷിയില്‍നിന്ന് വാണിജ്യകൃഷിയിലേക്ക് മാറുന്നു. ഭക്ഷ്യവിളകളുടെ ഭക്ഷ്യ ഇതര ഉപയോഗം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇതെല്ലാം ആത്യന്തികമായി ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റത്തിന് ഇടയാക്കുന്നു.
(ര) സംഭരണത്തിലെ പ്രശ്നങ്ങള്‍
1964 ഓടെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ന്യായവില തീരുമാനിക്കാനും അവ സംഭരിക്കാനും സൂക്ഷിക്കാനും വിതരണം ചെയ്യാനും കൃത്യമായ സംവിധാനങ്ങള്‍ രൂപപ്പെട്ടുവന്നിരുന്നു. അഗ്രികള്‍ച്ചറല്‍ പ്രൈസസ് കമീഷന്‍ (APC) ആണ് കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില നിര്‍ണയിച്ചതും സംഭരണ നടപടികള്‍ കൈക്കൊണ്ടതും. ( APCയാണ് ഇപ്പോള്‍ ACP ആയി മാറിയത്). സൂക്ഷിപ്പ് ഭക്ഷ്യകോര്‍പ്പറേഷനി (FCl)ലാണ്. വിതരണം പൊതുവിതരണ സംവിധാനംവഴി റേഷന്‍ കടകളിലൂടെയും. ഇവക്കെല്ലാംകൂടി വേണ്ടിവരുന്ന ചെലവാണ് ഭക്ഷ്യ സബ്സിഡിയായി കണക്കാക്കുന്നത്. ഈ സംവിധാനങ്ങളെല്ലാം ഇന്ത്യയില്‍ മെച്ചപ്പെട്ട രീതിയില്‍ നടന്നിരുന്നു. എന്നാല്‍, ഇപ്പോള്‍ ഇവയെല്ലാം ദുര്‍ബലമാണ്. സംഭരണത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുന്നു. കൃഷിക്കാര്‍ക്ക് ന്യായവില ലഭിക്കുന്നില്ല. സംഭരണം നന്നായി നടത്തുന്നത് സ്വകാര്യ ഏജന്‍സികളാണ്. ഇത് പൂഴ്ത്തിവയ്പ്പിന് ഇടയാക്കുന്നു. ഇപ്പോള്‍ വന്‍കിടക്കമ്പനികള്‍ കൂടുതല്‍ വില നല്‍കി ധാന്യസംഭരണം നടത്തി സൂക്ഷിച്ചുവച്ചിരിക്കയാണ്.
(റ) പൊതുവിതരണ സംവിധാനത്തിന്റെ തകര്‍ച്ച
ഭക്ഷ്യവിതരണ രംഗത്തെ പ്രധാന പ്രശ്നം പൊതുവിതരണ സംവിധാനത്തിന്റെ തകര്‍ച്ചയാണ്. ഇന്ത്യയില്‍ റേഷന്‍ സംവിധാനം മെച്ചപ്പെട്ട രീതിയില്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിച്ചിരുന്നു. നവലിബറല്‍ നയങ്ങളുടെ ഭാഗമായി 1997 ല്‍ നമ്മുടെ സാര്‍വത്രിക പൊതുവിതരണ സംവിധാന(UPDS)ത്തെ ദുര്‍ബലപ്പെടുത്തി BPL കാര്‍ക്കുവേണ്ടി പ്രത്യേക രീതി -Targeted PDS - നടപ്പാക്കിയിരിക്കയാണ്. ഇതോടെ അര്‍ഹതപ്പെട്ട പലര്‍ക്കും ഭക്ഷണസാധനങ്ങള്‍ റേഷന്‍വിലയ്ക്ക് കിട്ടാതായി. നിയമപ്രകാരമുള്ള സാര്‍വത്രിക റേഷന്‍രീതി 1964 മുതല്‍ നിലവിലുള്ള സംസ്ഥാനമാണ് കേരളം. കേരളത്തെയാണ് കേന്ദ്രത്തിന്റെ TPDS നടപടി ഏറ്റവും പ്രതികൂലമായി ബാധിച്ചത്.
പൊതുവിപണിയിലും അജഘ റേഷന്‍ കാര്‍ഡുകളിലും അരിക്ക് ഏതാണ്ട് ഒരേ വില ആയതോടെ അജഘ കാര്‍ഡുടമകള്‍ റേഷന്‍ വാങ്ങാതായി. ഈ അവസരത്തില്‍ വില കുറയ്ക്കുന്നതിന് പകരം അരിവിഹിതംതന്നെ വെട്ടിക്കുറയ്ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഏതാണ്ട് മുക്കാല്‍പങ്ക് അജഘ അരിയും വെട്ടിക്കുറച്ചു. വെട്ടികുറയ്ക്കല്‍ പിന്നെയും തുടര്‍ന്നു. എന്നാല്‍, പൊതുവിപണിയില്‍ അരിവില വന്‍തോതില്‍ വര്‍ധിച്ചിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ അരിവിഹിതം പുനഃസ്ഥാപിക്കുന്നത് ഏറെ സഹായകമാകുമെങ്കിലും കേന്ദ്രം അതിനിതുവരെ തയാറായിട്ടില്ല. കേരളത്തിലാണെങ്കില്‍ APL , BPL വിഭാഗങ്ങള്‍ക്ക് കേന്ദ്രവിലയേക്കാള്‍ ഏതാണ്ട് 5 രൂപവീതം കിലോവിന് കുറച്ചുനല്‍കുകയാണ്. BPL അരി കേരളത്തില്‍ കിലോക്ക് 2 രൂപക്കാണ് വിതരണം ചെയ്യുന്നത്.
കേന്ദ്ര സര്‍ക്കാറിന്റെ ഇപ്പോഴത്തെ കരുതല്‍ ശേഖരം (അരിയും ഗോതമ്പും) ആവശ്യത്തേക്കാള്‍ കൂടുതലാണ്. ഇതില്‍ ഒരുഭാഗം റേഷന്‍ കടകളിലൂടെ വിതരണം ചെയ്ത് പകരം പുതുതായി സംഭരിക്കുകയാണ് വേണ്ടത്. ഇന്ത്യയില്‍ 40 ലക്ഷം ടണ്‍ ഗോതമ്പും 60 ലക്ഷം ടണ്‍ അരിയുമാണ് കരുതല്‍ സ്റ്റോക്കായി വേണ്ടതെന്നാണ് വിദഗ്ധ അഭിപ്രായം. എന്നാല്‍ (2009 ഡിസംബറിലെ കണക്കനുസരിച്ച്) 190 ലക്ഷം ടണ്‍ ഗോതമ്പും 240 ലക്ഷം ടണ്‍ അരിയും കരുതല്‍ സ്റ്റോക്കായി ഉണ്ട്. ഇന്നത്തെ വിലക്കയറ്റം തടയാനായി കരുതല്‍ സ്റ്റോക്കില്‍ പകുതിയെങ്കിലും പൊതുവിതരണ രംഗത്തേക്ക് ഇറക്കാന്‍ സര്‍ക്കാര്‍ കൂട്ടാക്കുന്നില്ല. എന്നാല്‍ സ്വകാര്യ ഏജന്‍സികള്‍ക്കും കമ്പനികള്‍ക്കും സര്‍ക്കാരിന്റെ കരുതല്‍ സ്റ്റോക്കില്‍നിന്ന് വില്‍പ്പന നടത്തുന്നു. അത്ഭുതകരമായ ഈ പ്രക്രിയക്ക് ഓപ്പണ്‍മാര്‍ക്കറ്റ് സെയില്‍സ് സ്കീം എന്നാണ് പറഞ്ഞുവരുന്നത്. ഇവയെല്ലാം പൊതുവിതരണ സംവിധാനത്തെ ബോധപൂര്‍വം തകര്‍ക്കുന്നതിന് ഇടയാക്കുന്നു. വിലക്കയറ്റത്തെ ശക്തിപ്പെടുത്തുന്നു.
(ല) വന്‍കിട കമ്പനികളുടെ ചില്ലറ വ്യാപാരം
നവലിബറല്‍ കാലത്തെ മറ്റൊരു സംഭവവികാസമാണ് ചില്ലറവ്യാപാര രംഗത്തേക്കുള്ള വന്‍കിട കമ്പനികളുടെ കടന്നുവരവ്. ധാന്യവ്യാപാരത്തില്‍ വന്‍കിടക്കമ്പനികള്‍ ഇന്ന് വലിയ പങ്ക് വഹിക്കുന്നുണ്ട്. അവരുടെ പക്കല്‍ നല്ലൊരു ധാന്യസ്റ്റോക്ക് നിലവിലുണ്ട്. ഇത് ധാന്യത്തിന്റെ പൊതുലഭ്യത കുറക്കുന്നു. പൂഴ്ത്തിവയ്പ്പിന്റെ ഫലം ചെയ്യുന്നു. അവധിവ്യാപാരം വഴിയുള്ള ധാന്യസംഭരണവും ഇതിലേക്ക് നയിക്കുന്നുണ്ട്. കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില വര്‍ധിപ്പിക്കാന്‍ ഇതുവഴി കഴിയുന്നു.
ധാന്യങ്ങളും മറ്റും ഇറക്കുമതി ചെയ്യേണ്ടിവരുമ്പോള്‍ ഇത്തരം കമ്പനികള്‍ ഇടപെടുന്നതായും സംസാരമുണ്ട്. ഇന്ത്യയിലേക്ക് ഈയിടെ ഗോതമ്പ്, പഞ്ചസാര എന്നിവ ഇറക്കുമതി ചെയ്തപ്പോള്‍ ഇവയുടെ അന്താരാഷ്ട വിലനിലവാരം ഘട്ടംഘട്ടമായി വര്‍ധിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു. ഇങ്ങനെ ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍പോലും പൊതുവിതരണ സംവിധാനം ദുര്‍ബലമായതിനാല്‍ അര്‍ഹിക്കുന്ന ജനങ്ങളിലേക്ക് എത്തുന്നില്ല. ഇവിടെയൊക്കെ വന്‍കിടക്കമ്പനികളുടെ ഇടപെടല്‍ നടക്കുന്നുണ്ട്.
ചില്ലറ വില്‍പ്പനരംഗത്തേക്കുള്ള വന്‍കിടക്കമ്പനികളുടെ കടന്നുകയറ്റം മറ്റു രീതിയിലും ഇന്ത്യയില്‍ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്നുണ്ട്. ഇന്ത്യയില്‍ വളരെയധികം പേര്‍ ഉപജീവനത്തിനായി ആശ്രയിക്കുന്ന രംഗമാണ് ചില്ലറ വ്യാപാരം. ഇതില്‍നിന്ന് പുറംതള്ളുക എന്നത് ജീവിത സാഹചര്യങ്ങള്‍ നിഷേധിക്കുന്നതിന് തുല്യമാണ്. തൊഴിലും വരുമാനവും നഷ്ടപ്പെടുന്ന വലിയൊരു ഭാഗം വളരെ വേഗത്തില്‍തന്നെ ദരിദ്രരായിക്കൊണ്ടിരിക്കയാണ്. ഇതാകട്ടെ, ദാരിദ്ര്യത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നു.
മറ്റു പ്രശ്നങ്ങള്‍
ഇവയ്ക്ക് പുറമെയാണ് പല കാരണങ്ങളാല്‍ കാര്‍ഷികോല്‍പ്പാദനംതന്നെ കുറയാനിടയാകുന്ന സ്ഥിതി, കൃഷിഭൂമിയുടെ കാര്‍ഷികേതര ഉപഭോഗം, ഭക്ഷ്യാവശ്യങ്ങള്‍ക്ക് പകരം നാണ്യവിളകളിലേക്കുള്ള മാറ്റം, അതും താല്‍കാലിക ലാഭത്തെ മുന്‍നിര്‍ത്തിയുള്ള പലായനം, ഭക്ഷ്യവസ്തുക്കള്‍തന്നെ ഭക്ഷ്യ ഇതര ആവശ്യങ്ങള്‍ക്കായി മാറ്റിവയ്ക്കുന്ന സ്ഥിതി, അതിദരിദ്ര വിഭാഗം ജനങ്ങള്‍ ഭക്ഷിക്കുന്ന ധാന്യങ്ങളുടെ ഉല്‍പ്പാദനത്തില്‍ത്തന്നെ വരുന്ന കുറവ്, ഇത്തരം ധാന്യങ്ങള്‍ മൃഗങ്ങള്‍ക്കുള്ള ഭക്ഷണമായി മാറുന്ന സ്ഥിതി, അനവസരത്തിലുള്ള ധാന്യക്കയറ്റുമതി, കാലാവസ്ഥയില്‍ വരുന്ന മാറ്റങ്ങളും ഭക്ഷ്യ വിളകളില്‍ അതുണ്ടാക്കുന്ന ദൂരവ്യാപകമായ മാറ്റങ്ങള്‍ എന്നിങ്ങനെ ഒട്ടേറെ പ്രശ്നങ്ങള്‍ ശക്തിപ്പെടുകയാണ്. അതുകൊണ്ടുതന്നെ, സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും ഇടപെടല്‍ അനിവാര്യമാവുകയാണ്. അപ്പോഴാണ് സര്‍ക്കാര്‍ സ്വയം പിന്‍വാങ്ങിക്കൊണ്ടിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടതും ചെയ്യാവുന്നതുമായ കാര്യങ്ങള്‍ ചെയ്യുന്നില്ല. എന്നാല്‍, ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നുമുണ്ട്. ചെയ്യേണ്ട കാര്യങ്ങള്‍ ഇവയാണ്.
(മ) തക്കസമയത്ത് വിലനിര്‍ണയിച്ച് ഭക്ഷ്യസംഭരണം നടത്തി സൂക്ഷിക്കുക.
(യ) സാര്‍വത്രിക പൊതുവിതരണത്തിലേക്ക് തിരിച്ചുപോവുക. അതിനുവേണ്ടി മിനിമം കരുതല്‍ നിലനിര്‍ത്തി ബാക്കി ധാന്യം പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്യുക. സ്വകാര്യ വ്യക്തികള്‍ക്ക് കരുതലില്‍നിന്ന് ധാന്യം നല്‍കാതിരിക്കുക.
(ര) ധാന്യം എത്തിക്കുന്നതിനുള്ള അന്തര്‍ സംസ്ഥാന സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കുക.
(റ) കയറ്റുമതിയും ഇറക്കുമതിയും ആവശ്യാനുസരണം നിയന്ത്രിക്കുക.
(ല) അവധിവ്യാപാരം അവസാനിപ്പിക്കുക.
(ള) ഭക്ഷ്യസബ്സിഡി ഉയര്‍ത്തുക.
(ഴ) ഇവക്കെല്ലാം സഹായകമായ ഭക്ഷ്യനയം തയാറാക്കി പാര്‍ലമെന്റില്‍ പാസ്സാക്കി നടപ്പാക്കുക.
എന്നാല്‍ ഇക്കാര്യങ്ങളൊന്നും നടക്കുന്നില്ല.
ഇതര രംഗങ്ങള്‍
വിലക്കയറ്റം ഭക്ഷ്യരംഗത്ത് മാത്രമല്ല. അത് കാര്‍ഷിക രംഗത്തും ഒതുങ്ങുന്നില്ല. ജനങ്ങളെ നിത്യദുരിതത്തിലാഴ്ത്തുന്ന മറ്റു രണ്ട് രംഗങ്ങളാണ് എണ്ണയുടേതും മരുന്നിന്റേതും.
സാമ്പത്തിക പ്രതിസന്ധിയില്‍ എണ്ണയുടെ അന്താരാഷ്ട്ര വില കുറഞ്ഞുകൊണ്ടിരുന്നപ്പോഴും അതിന്റെ നേട്ടം ഇന്ത്യയിലെ ജനങ്ങള്‍ക്ക് അനുഭവിക്കാന്‍ കഴിഞ്ഞില്ല. എണ്ണവില ബാരലിന്ന് 40 ഡോളര്‍വരെ താഴ്ന്നപ്പോള്‍ ജനകീയ സമ്മര്‍ദത്തെതുടര്‍ന്ന് നേരിയ വിലക്കുറവു വരുത്തിയതല്ലാതെ ഇന്ത്യയില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല. സര്‍ക്കാര്‍ ഇപ്പോഴും എണ്ണയുടെമേല്‍ വലിയതോതിലുള്ള നികുതികള്‍ ചുമത്തി ഖജനാവ് നിറച്ചുകൊണ്ടിരിക്കയാണ്. ഇറക്കുമതിച്ചുങ്കം, എക്സൈസ് തിരുവ, കസ്റ്റംസ് തീരുവ എന്നിവ വര്‍ധിച്ച തോതില്‍ത്തന്നെ നിലനിര്‍ത്തിയിരിക്കയാണ്. എണ്ണക്കച്ചവടക്കാരായ വന്‍കിട കമ്പനികളെ സഹായിക്കാനും സര്‍ക്കാര്‍ വഴിവിട്ട രീതിയില്‍ ശ്രമിക്കുന്നതാണ് നമ്മുടെ അനുഭവം. 'ഓയല്‍പൂള്‍ എക്കൌണ്ട്' ഇല്ലാതാക്കി പ്രത്യാഘാതങ്ങളെല്ലാം നേരിട്ട് ജനങ്ങളിലേക്ക് ഇറക്കിവയ്ക്കുകയാണ്. ക്രൂഡ്എണ്ണ വിലയിലെ വര്‍ധനവ് ഏതാണ്ട് 30,000 ത്തിലേറെ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുമെന്നാണ് കണക്ക്.
അതേസമയം, ഏറ്റവും ഒടുവില്‍ സര്‍ക്കാര്‍ നിയോഗിച്ച കിരിത് പരിഖ് കമ്മിറ്റി വരെ എണ്ണയുടെയും പാചകവാതകത്തിന്റെയും വിലവര്‍ധിപ്പിക്കാനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. പ്രസ്തുത റിപ്പോര്‍ടും നിര്‍ദേശങ്ങളും തള്ളിക്കളയണമെന്ന് വ്യാപകമായ സമ്മര്‍ദം ജനങ്ങളില്‍നിന്ന് ഉണ്ടായെങ്കിലും സര്‍ക്കാര്‍ അവ നടപ്പാക്കുന്ന രീതിയില്‍തന്നെ മുന്നോട്ടു പോവുകയാണ്. സര്‍ക്കാരിന്റെ ഈ നീക്കത്തെ പ്രതിരോധിക്കേണ്ടതുണ്ട്.
മറ്റൊരു രംഗം മരുന്നിന്റേതാണ്. മരുന്ന്വിലയില്‍ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന വര്‍ധന ജനങ്ങള്‍ അനുഭവിക്കുന്നുണ്ടെങ്കിലും അതിന്റെ ഗൌരവത്തില്‍ ബോധ്യപ്പെടുന്നില്ല. കാരണം, ഒരേ മരുന്നിനുതന്നെയാണോ വിലക്കയറ്റമെന്ന് അവര്‍ അറിയുന്നില്ല. ജനങ്ങള്‍ക്കുവേണ്ടി ഡോക്ടര്‍മാരാണ് മരുന്ന് നിര്‍ണയിക്കുന്നത്. മരുന്നുവില വര്‍ധന വലിയ സാങ്കേതിക പ്രശ്നമായിക്കൂടി തുടരുകയാണ്.
ഒരു ജനറിക് വിഭാഗത്തില്‍പെട്ട, എന്നാല്‍ വ്യത്യസ്ത ബ്രാന്‍ഡ് പേരുകളുള്ള മരുന്നിന്റെ വിലയിലെ വ്യത്യാസം, ഒരേ മരുന്നിന്റെ വിലയില്‍ത്തന്നെ ഉണ്ടായിക്കൊണ്ടിരിക്കുന്ന വര്‍ധന എന്നിവ പട്ടിക 2,3 കളില്‍ നല്‍കിയിരിക്കുന്നു. അവ കാര്യങ്ങളെ നേര്‍ക്കുനേര്‍ വ്യക്തമാക്കുന്നതിനാല്‍ കൂടുതലായി ഇവിടെ വിശദീകരിക്കുന്നില്ല.
വിലക്കയറ്റത്തിന്റെ സാമൂഹ്യ പ്രത്യാഘാതങ്ങള്‍
ജനങ്ങള്‍ക്ക് നാട്ടില്‍നടക്കുന്ന സാമ്പത്തിക ക്രയവിക്രയത്തിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്നതാണ് ഒന്നാമത്തെ പ്രശ്നം. കാരണം, സമൂഹത്തില്‍ നടക്കുന്ന മാറ്റങ്ങളൊന്നും ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചോ അവര്‍ക്ക് അനുകൂലമോ ആയിരിക്കില്ല. കൈവശവരുമാനത്തിന്റെ യഥാര്‍ഥ മൂല്യം അതിവേഗത്തില്‍ തകര്‍ന്നുപോകുന്നു. പുഴ്ത്തിവയ്ക്കല്‍പോലുള്ള ദുഷ്പ്രവണതകളും ഊഹക്കച്ചവട സാധ്യതകളും വലിയതോതില്‍ കൂടിവരുന്നു. ദരിദ്രരോടുള്ള അവഗണനയും സാമ്പത്തിക അസമ്വതവും അന്തരവും വര്‍ധിക്കാനും ഇടയാക്കുന്നു. ഭൂവിലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന കുതിപ്പ്, റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിന്റെ വ്യാപനം, ഭക്ഷ്യസുരക്ഷ നഷ്ടപ്പെടുന്ന സ്ഥിതി, തൊഴില്‍ സുരക്ഷയില്ലായ്മ ഇവയൊക്കെ ഗൌരവമേറിയ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയാക്കുന്നു. എല്ലാതരം ചൂതാട്ടങ്ങള്‍ക്കും ഇടയാക്കുന്നു. അതേ സമയം യഥാര്‍ഥ തൊഴില്‍, വരുമാനം, ഉല്‍പ്പാദനം എന്നിവയൊന്നും വര്‍ധിക്കാതാക്കുന്നു. തികഞ്ഞ അസ്ഥിരതക്കും പലതരം സാമൂഹ്യ സംഘര്‍ഷങ്ങള്‍ക്കും ഇവ ഇടയാക്കുന്നു.
എന്തൊക്കെ ചെയ്യണം?
മുകളില്‍ വിശദീകരിച്ച സാഹചര്യത്തില്‍ സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും ഇടപെടല്‍ ഏതൊക്കെ രീതിയിലും ലക്ഷ്യത്തോടെയും ആവണമെന്ന് ചില സൂചനകള്‍കൂടി നല്‍കിക്കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാമെന്ന് കരുതുന്നു. അവയെ ഇപ്രകാരം ക്രോഡീകരിക്കാം.
(1) എല്ലാതരത്തിലും ഈ ഊഹക്കച്ചവടം അവസാനിപ്പിക്കുക; പുഴ്ത്തിവയ്പ്പ് കര്‍ശനമായി തടയുക.
(2) കാര്‍ഷിക രംഗത്തെ അവധിവ്യാപാരം നിയമംമൂലം തടയുക.
(3) പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തുക, സാര്‍വത്രിക പൊതുവിതരണം എത്രയുംവേഗം പുനഃസ്ഥാപിക്കുക, വെട്ടിക്കുറച്ച റേഷന്‍ അനുവദിക്കുക, കരുതല്‍ സ്റ്റോക്കില്‍നിന്ന് ആവശ്യാനുസരണം പൊതുവിതരണത്തിനായി നല്‍കുക.
(4) റേഷന്‍ കടകളില്‍ ഭക്ഷ്യഉല്‍പ്പന്നങ്ങള്‍ക്കു പുറമെ മുറ്റു നിത്യോപയോഗ വസ്തുക്കള്‍കൂടി റേഷന്‍വിലയ്ക്ക് ലഭ്യമാക്കുക.
(5) സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി, എല്ലാ ക്ളാസുകളിലും കുറ്റമറ്റ രീതിയില്‍ നടപ്പാക്കുക. അങ്കണവാടി, ബാലവാടി എന്നിവയെ കേന്ദ്രമാക്കി എല്ലാ ദിവസവും പോഷകാഹാര വിതരണപദ്ധതി നടപ്പാക്കുക. സ്കൂള്‍ അവധി ദിവസങ്ങളില്‍ ആവശ്യമുള്ള കുട്ടികള്‍ക്ക് അംഗന്‍വാടികളില്‍നിന്ന് പോഷകാഹാരം വിതരണം ചെയ്യുക.
(6) ഭക്ഷ്യസംഭരണം, സൂക്ഷിപ്പ് എന്നിവ ശാസ്ത്രീയമാക്കുക.
(7) എണ്ണവില വര്‍ധനവ് ഒഴിവാക്കുക. ക്രൂഡ് എണ്ണയുടെമേലുള്ള ഇറക്കുമതി, കസ്റ്റംസ് ചുങ്കത്തില്‍ ഗണ്യമായി കുറവുവരുത്തുക. കിരിത് പരിഖ് കമ്മിറ്റി റിപ്പോര്‍ട് നടപ്പാക്കാതിരിക്കുക.
(8)ഭക്ഷ്യസബ്സിഡി ഇന്നത്തെ 1.8 ശതമാനത്തില്‍നിന്ന് ദേശീയ വരുമാനത്തിന്റെ 3 ശതമാനമെങ്കിലും ആക്കി ഉയര്‍ത്തുക.
(9) നാണ്യപ്പെരുപ്പം ഇന്ന് ഔദ്യോഗികമായി കണക്കാക്കുന്നത് മൊത്തവില സൂചിക (WPI) യിലാണ്. എന്നാല്‍, ജീവിത കാര്യത്തില്‍ കൂടുതല്‍ പ്രതിഫലിക്കുന്നത് ഉപഭോക്തൃ വിലസൂചിക (CPI) യിലാണ്. അതിനാല്‍ നാണ്യപ്പെരുപ്പ കണക്കുകള്‍ ഔദ്യോഗികമായിതന്നെ ഇജക യിലാക്കുക.
(10) മരുന്നിന്റെ കുറിപ്പ് രാസനാമത്തില്‍ വേണമെന്ന കാര്യം നിര്‍ബന്ധമാക്കുക. ന്യായവില മെഡിക്കല്‍ഷാപ്പുകള്‍ കൂടുതല്‍ ആരംഭിക്കുക. സര്‍ക്കാര്‍ ആശുപത്രികളില്‍ എല്ലാ മരുന്നും ഉണ്ടെന്ന് ഉറപ്പാക്കുക.
(11) ഭക്ഷ്യസുരക്ഷ, തൊഴില്‍ സുരക്ഷ, ജീവിതസുരക്ഷ എന്നിവയെ മുന്‍നിര്‍ത്തി കൃത്യമായ സ്ഥലീയ ആസൂത്രണ (Spacial Planning) ത്തിന്റെ അടിസ്ഥാനത്തില്‍ ഭൂമി ആസൂത്രിതമായി വിനിയോഗിക്കുക. ഭൂമിയിലെ യഥാര്‍ഥ ഉടമസ്ഥത പൊതുസമൂഹത്തിനും സര്‍ക്കാരിനും ആണെന്ന കാര്യം ഉറപ്പാക്കുക.
ഈ രീതിയില്‍ ജനപക്ഷത്തുനിന്നുള്ള നയവും നടപടികളുമാണ് വിലക്കയറ്റത്തെ നിയന്ത്രിക്കാന്‍ അനിവാര്യമായിട്ടുള്ളത്. ഇതിന് മുന്‍കൈയെടുക്കേണ്ടത് കേന്ദ്രസര്‍ക്കാര്‍ തന്നെയാണ്. കാരണം, കേന്ദ്രതലത്തില്‍ കൈക്കൊള്ളുന്ന നയങ്ങളാണ് വിലക്കയറ്റത്തിന് യഥാര്‍ഥത്തില്‍ കാരണമാകുന്നത്
*
ടി പി കുഞ്ഞിക്കണ്ണന്‍ കടപ്പാട്: ദേശാഭിമാനി വാരിക
2007ല്‍ അന്താരാഷ്ട്രതലത്തില്‍ വിലവര്‍ധനവായിരുന്നു. 2008ല്‍ വിലത്തകര്‍ച്ചയുണ്ടായി. എന്നാല്‍ 2009 മധ്യംമുതല്‍ വീണ്ടും വില വര്‍ധിക്കുകയാണ്. ഇന്ത്യയില്‍ വില കൂടിക്കൊണ്ടേയിരിക്കയാണ്. അതേ സമയം ഉല്‍പ്പാദനം കുറയുകയോ, വാങ്ങല്‍ അളവ് വന്‍തോതില്‍ വര്‍ധിക്കുകയോ ചെയ്തിട്ടില്ല. ഉല്‍പ്പാദന ദൌര്‍ബല്യമല്ല വിലക്കയറ്റത്തിന് കാരണമെന്നത് വ്യക്തമാണ്. എന്നാല്‍, കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവിലപോലും കിട്ടുന്നില്ല. അതേസമയം നമുക്കെല്ലാം ഉപഭോക്താക്കള്‍ എന്ന നിലയില്‍ സാധനങ്ങള്‍ക്ക് വലിയ വില നല്‍കേണ്ടിവരുന്നു. അതിന്നര്‍ഥം വാങ്ങിവില്‍ക്കുന്ന ഇടനിലക്കാര്‍, വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും വന്‍ലാഭം ഈടാക്കുന്നു എന്നാണ്.
ചുരുക്കത്തില്‍, ഇന്ത്യയില്‍ ഇന്നനുഭവിക്കുന്ന വിലക്കയറ്റം പല പ്രത്യേകതകളും പ്രകടിപ്പിക്കുന്നു. വിലകള്‍ നിരന്തരം കൂടിക്കൊണ്ടിരിക്കുന്നു. ഭക്ഷ്യവിലകളാണ് കൂടുതല്‍ വര്‍ധിക്കുന്നത്. ഉല്‍പ്പാദനത്തില്‍ കാര്യമായ കുറവുണ്ടായിട്ടില്ല. വിലക്കയറ്റത്തിന്റെ കാരണം പുറം സ്വാധീനമല്ല. ഇടനിലക്കാരാണ് പ്രധാന ഉത്തരവാദികള്‍. അവരെ സഹായിക്കുന്ന ദേശീയ നയങ്ങളും നടപടികളുമാണ് പ്രശ്നത്തെ രൂക്ഷമാക്കുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച ആവശ്യമായിവന്നിരിക്കുന്നു.
കേന്ദ്രസര്‍ക്കാര്‍ സമീപനം
വിലക്കയറ്റത്തില്‍ ജനങ്ങളാകെ പൊറുതിമുട്ടുമ്പോഴും കേന്ദ്രസര്‍ക്കാര്‍ തണുപ്പന്‍മട്ടിലാണ് കാര്യങ്ങളെ കാണുന്നത്. രാജ്യത്ത് സാമ്പത്തിക വളര്‍ച്ച 8-9 ശതമാനം കൈവരിക്കണമെങ്കില്‍ വിലവര്‍ധന അനിവാര്യമാണെന്ന് വാദിക്കുന്നു; വിലവര്‍ധന ഒരു ആഗോള പ്രശ്നമാണെന്ന് പറയുന്നു; ലോകത്ത് സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ വന്‍തോതില്‍ പണം ഇറക്കിയതാണ് കാരണമെന്ന് അവകാശപ്പെടുന്നു; വിലക്കയറ്റം ഒരു താല്‍ക്കാലിക പ്രശ്നമാണെന്നും അത് മൂന്ന് മാസത്തിനകം പരിഹൃതമാകുമെന്നും പറയുന്നു.
എങ്കിലും ഉള്‍ഭയംകൊണ്ടാകാം. 2010 ഫെബ്രുവരി 6ന് വിലക്കയറ്റം മാത്രം അജന്‍ഡയാക്കി സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം പ്രധാനമന്ത്രിതന്നെ വിളിച്ചുചേര്‍ത്തു. കുറെയേറെ ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെമേല്‍ കയറ്റിവയ്ക്കാനുള്ള ശ്രമമാണ് അവിടെ നടന്നത്. പ്രശ്നം കേന്ദ്രവും സംസ്ഥാനവും ഒന്നിച്ച് പരിഹരിക്കണമെന്ന രീതിയില്‍ ഒരു സംയുക്ത കമ്മിറ്റിക്ക് രൂപംനല്‍കുക മാത്രമാണുണ്ടായത്.
കമ്പോളശക്തികളെ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ഇടപെടുന്നതിനുള്ള പരിപാടികള്‍ ഒന്നും ഉണ്ടായില്ല. ഇതിനായി വിലപരിധി നിര്‍ണയിക്കുകയോ, നിയന്ത്രിക്കുകയോ ചെയ്യുന്നില്ല. വാങ്ങല്‍-വില്‍ക്കല്‍ കാര്യങ്ങളെ സ്വാധീനിക്കുന്ന നയങ്ങള്‍ ആവിഷ്കരിക്കുന്നില്ല. പൊതുവിതരണ സംവിധാനത്തെ ശക്തിപ്പെടുത്തുന്നില്ല. അതേസമയം സ്വതന്ത്ര മുതലാളിത്ത ഇടപെടലിനനുകൂലമായ നിലപാടുകള്‍ എടുക്കുകയും ചെയ്യുന്നു. ധനികപക്ഷ താല്‍പ്പര്യം -അത് വന്‍കിടക്കാരായാലും വിദേശ-സ്വദേശ കമ്പനികളായാലും- സംരക്ഷിക്കുന്നതാണ് എല്ലാ നടപടികളും. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക്പോലും ഊഹക്കച്ചവട സാധ്യതകള്‍ പെരുപ്പിച്ചെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് കാര്യങ്ങളെ കൂടുതല്‍ സംഘര്‍ഷാത്മകമാക്കുന്നു. ജനജീവിതം അടിക്കടിയെന്നോണം പ്രയാസകരമായിത്തീരുന്നു.
വിലക്കയറ്റ കാരണങ്ങള്‍
സ്വതന്ത്ര കമ്പോള വ്യവസ്ഥയെ കയറൂരിവിടുന്ന നവലിബറല്‍ നടപടികള്‍തന്നെയാണ് വിലക്കയറ്റത്തിനും ഇടയാക്കുന്നത്. സ്വതന്ത്രകമ്പോളം എല്ലാറ്റിനും പരിഹാരമാണെന്നതാണ് നവലിബറല്‍ നയങ്ങളുടെ അന്തസത്ത. അതുകൊണ്ട് വസ്തുക്കളുടെ വില നിയന്ത്രണം, ക്രയവിക്രയത്തിലെ അളവ് നിയന്ത്രണം, പൊതുവിതരണം എന്നിവയൊന്നും സര്‍ക്കാരിന്റെ കടമയല്ലെന്നാണ് വാദം. ഇതില്‍നിന്നെല്ലാം സര്‍ക്കാര്‍ പിന്‍വാങ്ങിക്കൊണ്ടിരിക്കുന്നു. പകരം സ്വതന്ത്രമായ കമ്പോള ഇടപെടലുകള്‍ ശക്തിപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി ഊഹക്കച്ചവടത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ അതിനുള്ള നടപടികള്‍ ഓരോന്നായി നിയമാനുസൃതമാക്കുന്നു; ലളിതവല്‍ക്കരിക്കുന്നു. കാര്‍ഷികോല്‍പ്പന്നങ്ങളുടെ അവധിവ്യാപാരം, അതിന്റെ ഫലമായുള്ള ഊഹക്കച്ചവടത്തിന്റെ പ്രോത്സാഹനം, കാര്‍ഷികരംഗത്തെ സര്‍ക്കാര്‍ ചെലവ് വെട്ടിക്കുറയ്ക്കല്‍, ഭക്ഷ്യസബ്സിഡി അടക്കമുള്ള സര്‍ക്കാര്‍ സഹായങ്ങളില്‍ വരുത്തുന്ന കുറവ്, ഭൂമിയുടെ കാര്‍ഷികേതര ഉപയോഗം, കാര്‍ഷികോല്‍പ്പന്നങ്ങളുടെ തന്നെ ഭക്ഷ്യഇതര വിനിയോഗം, സംഭരണ രംഗത്തെ അപാകതകള്‍ എന്നിവയൊക്കെ വ്യാപകമാവുന്നു. ഇതിന് പുറമെ കാലാവസ്ഥാ വ്യതിയാനംപോലുള്ള കാര്യങ്ങള്‍ ധാന്യഉല്‍പ്പാദനരംഗം അസ്ഥിരപ്പെടുത്തുന്നു; ഒട്ടേറെ പുതിയ പ്രസിന്ധികള്‍ക്കിടയാക്കുന്നു.
ഇവയൊക്കെ കൂടുതല്‍ വിശദീകരിക്കേണ്ടിയിരിക്കുന്നു. ഇവയ്ക്ക് പുറമെ മരുന്നിന്റെ വിലവര്‍ധന, റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിന്റെ സ്വാധീനത്താല്‍ ഭൂവിലയില്‍ വന്നുകൊണ്ടിരിക്കുന്ന വന്‍ മാറ്റങ്ങള്‍, എണ്ണ വിലവര്‍ധന എന്നീ പ്രശ്നങ്ങള്‍ വേറെയും പരിശോധിക്കേണ്ടിയിരിക്കുന്നു.
(മ) അവധിവ്യാപാരം
കാര്‍ഷികരംഗത്ത് വന്‍തോതില്‍ ശക്തിപ്പെടുന്നതും വിലക്കയറ്റത്തിന് കാര്യമായി ഇടയാക്കുന്നതുമായ നടപടിയാണ് അവധിവ്യാപാരം. കൃഷിയിറക്കുമ്പോള്‍ത്തന്നെ, അല്ലെങ്കില്‍ വിളവെടുപ്പിനുമുമ്പ്, കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് വ്യാപാരക്കരാറുണ്ടാക്കി കുറച്ച് പണം മുന്‍കൂര്‍ നല്‍കി ഒരു നിശ്ചിത അവിധിക്കുശേഷം യഥാര്‍ഥ കൈമാറ്റം നടക്കുന്ന രീതിയാണ് അവധിവ്യാപാരം. വടക്കെമലബാറില്‍ പണ്ട് 'ഉണ്ടര്‍തി' എന്നൊരു പണയരീതി നിലവിലുണ്ടായിരുന്നു. അതിനോട് സാമ്യമുള്ളതാണ് അവധിവ്യാപാരം. ദരിദ്രര്‍, കുടികിടപ്പുകാര്‍ എന്നിവരൊക്കെ തേങ്ങ, കുരുമുളക് മുതലായ വിളകള്‍ വിളവെടുപ്പിനുമുമ്പുതന്നെ പണക്കാര്‍ക്ക് മുന്‍കൂര്‍ പണയപ്പെടുത്തുന്ന രീതിയായിരുന്നു ഇത്. ആദ്യമൊക്കെ വാക്കാല്‍ നടന്നിരുന്ന ഈ ഇടപാട് പിന്നീട് രജിസ്റ്റര്‍ ചെയ്ത രേഖയുടെ പിന്‍ബലത്തിലാണ് നടന്നത്. ദരിദ്രരുടെ ആസ്തികള്‍ വന്‍തോതില്‍ തട്ടിയെടുത്ത ഇത്തരം നടപടികള്‍ ഭൂപരിഷ്കരണത്തിനുശേഷമാണ് കുറെയൊക്കെ മാറിയത്.
അവധിവ്യാപാരക്കരാര്‍ തയാറായിക്കഴിഞ്ഞാല്‍ പണം മുടക്കുന്ന ആള്‍ക്ക് വിളവെടുപ്പുവരെ കാത്തുനില്‍ക്കാതെതന്നെ കരാര്‍ ഉപയോഗിച്ച് പണം സംഘടിപ്പിക്കാന്‍ മാര്‍ഗമുണ്ട്. അതിന് അവധിവ്യാപാര കരാറിന്റെ പ്രമാണം മറ്റൊരാള്‍ക്ക് രേഖാമൂലം കൈമാറിയാല്‍ മതി. ഈ രീതിയില്‍ ഒരു പ്രമാണത്തില്‍നിന്ന് (വായ്പാ ഉപാധിയില്‍നിന്ന്) മറ്റൊന്ന് ഊര്‍ന്നുവരുന്നതാണ് ഡെറിവേറ്റീവുകള്‍ എന്ന ഊഹക്കച്ചവടത്തിന്നാധാരം. ഡെറിവെറ്റീവുകള്‍ ഇന്ന് വലിയൊരു ഊഹക്കച്ചവട ഉപാധിയാണ്. ഇവ ഇപ്പോള്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും ബാധകമായിരിക്കുന്നു. ഇവയെ ഉല്‍പ്പന്ന ഡെറിവേറ്റീവുകള്‍ എന്നാണ് പറയുന്നത്. ഇതോടെ ഉല്‍പ്പന്ന ഡെറിവേറ്റീവുകളും അതിന് ആധാരമായ കാര്‍ഷികോല്‍പ്പാദനവും പ്രധാന ഊഹക്കച്ചവട ഉപാധിയായി മാറുകയാണ്. ഉല്‍പ്പാദനത്തിന്റെ ഉടമയായി മാറുന്നത് ഊഹക്കച്ചവടക്കാരാണ്. അവര്‍ ഉല്‍പ്പന്നങ്ങളുടെ വില യാന്ത്രികമായി വര്‍ധിപ്പിക്കുന്ന രീതിയില്‍ ഉല്‍പ്പന്നം പൂഴ്ത്തിവച്ച് വില്‍പ്പനയെ നിയന്ത്രിക്കുന്നു. വിലവര്‍ധനവിന്റെ നേട്ടം യഥാര്‍ഥ കര്‍ഷകന് ഒരിക്കലും കിട്ടുന്നില്ല. എന്നാല്‍, വിലക്കയറ്റത്തിന്റെ പ്രയാസങ്ങള്‍ ജനങ്ങള്‍ പൊതുവിലും ദരിദ്രജനങ്ങള്‍ പ്രത്യേകിച്ചും അനുഭവിക്കുകയും വേണം. അവധിവ്യാപാരിയായ ഇടനിലക്കാരന്റെ ലാഭമാകട്ടെ പെരുകിക്കൊണ്ടേയിരിക്കും.
ഇന്ത്യയില്‍ ഈയിടെയായി അവധിവ്യാപാരവും അതുമായി ബന്ധപ്പെട്ട ഡെറിവേറ്റീവ് വിനിമയവും സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിനേക്കാള്‍ വിപുലപ്പെട്ടിരിക്കുന്നു. 2008 ല്‍ ഈ രീതിയില്‍ 46.65 ലക്ഷംകോടി രൂപയുടെ ബിസിനസ്സാണ് നടന്നതെങ്കില്‍ 2009 ല്‍ ഇത് 62.94 ലക്ഷം കോടിരൂപയുടേതായി ഉയര്‍ന്നു. 35 ശതമാനം വര്‍ധന. കമീഷന്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ കോസ്റ്റ്സ് ആന്‍ഡ് പ്രൈസസ് എന്ന സര്‍ക്കാര്‍ ഏജന്‍സിയും കൃഷിസംബന്ധമായ ഒരു പാര്‍ലമെന്റ് കമ്മിറ്റിയും കാര്‍ഷികോല്‍പ്പന്നങ്ങളുടെ അവധിവ്യാപാരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും നിര്‍ബാധം തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കയാണ്. ഇത് വിലക്കയറ്റത്തിന് പ്രധാന കാരണമായിത്തന്നെ തുടരുന്നു.
(യ) പൊതുചെലവിലെ കുറവ്
പഞ്ചവത്സര പദ്ധതികള്‍ കഴിയുന്തോറും സര്‍ക്കാരിന്റെ കാര്‍ഷികരംഗത്തെ ചെലവിന്റെ അനുപാതം കുറഞ്ഞുവരികയായിരുന്നു. ഒന്നാം പദ്ധതി കാര്‍ഷികോന്മുഖപദ്ധതിയായിരുന്നു. അതില്‍ത്തന്നെ പദ്ധതിച്ചെലവിന്റെ മൂന്നിലോന്നോള (31 ശതമാനം) മായിരുന്നു കൃഷിക്കായി നീക്കിവച്ചത്. പിന്നീട് ഈ അനുപാതം 21 മുതല്‍ 24 ശതമാനംവരെയായി. എന്നാല്‍ ഒമ്പത്, പത്ത് പദ്ധതികളില്‍ 20 ശതമാനം ആയിരുന്നു. 11ാം പദ്ധതിയിലാവട്ടെ 18 ശതമാനമാണ് വകയിരുത്തിയത്. ജലസേചനച്ചെലവ്, ഉല്‍പ്പന്ന സബ്സിഡി, ഭക്ഷ്യസബ്സിഡി എന്നിവയൊന്നും വര്‍ധിപ്പിക്കുന്നില്ല. ഭക്ഷ്യസബ്സിഡി ഇപ്പോഴും ദേശീയ വരുമാനത്തിന്റെ 1.8 ശതമാനം മാത്രമാണ്. രാസവള സബ്സിഡി കുറയുന്നു. ചിലതിനൊക്കെ സബ്സിഡിതന്നെ ഒഴിവാക്കുന്നു. ഈയിടെ യൂറിയ സബ്സിഡി പിന്നെയും കറുച്ചു.
കാര്‍ഷിക വായ്പകള്‍ വിവിധതരം പ്രതിസന്ധിക്കിടയാക്കുന്നു. കാര്‍ഷിക വിപണനത്തിനുള്ള സര്‍ക്കാര്‍ സഹകരണങ്ങള്‍ കുറഞ്ഞുവരികയാണ്; എന്നാല്‍, ഭക്ഷ്യകൃഷിയില്‍നിന്ന് വാണിജ്യകൃഷിയിലേക്ക് മാറുന്നു. ഭക്ഷ്യവിളകളുടെ ഭക്ഷ്യ ഇതര ഉപയോഗം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇതെല്ലാം ആത്യന്തികമായി ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റത്തിന് ഇടയാക്കുന്നു.
(ര) സംഭരണത്തിലെ പ്രശ്നങ്ങള്‍
1964 ഓടെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ന്യായവില തീരുമാനിക്കാനും അവ സംഭരിക്കാനും സൂക്ഷിക്കാനും വിതരണം ചെയ്യാനും കൃത്യമായ സംവിധാനങ്ങള്‍ രൂപപ്പെട്ടുവന്നിരുന്നു. അഗ്രികള്‍ച്ചറല്‍ പ്രൈസസ് കമീഷന്‍ (APC) ആണ് കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില നിര്‍ണയിച്ചതും സംഭരണ നടപടികള്‍ കൈക്കൊണ്ടതും. ( APCയാണ് ഇപ്പോള്‍ ACP ആയി മാറിയത്). സൂക്ഷിപ്പ് ഭക്ഷ്യകോര്‍പ്പറേഷനി (FCl)ലാണ്. വിതരണം പൊതുവിതരണ സംവിധാനംവഴി റേഷന്‍ കടകളിലൂടെയും. ഇവക്കെല്ലാംകൂടി വേണ്ടിവരുന്ന ചെലവാണ് ഭക്ഷ്യ സബ്സിഡിയായി കണക്കാക്കുന്നത്. ഈ സംവിധാനങ്ങളെല്ലാം ഇന്ത്യയില്‍ മെച്ചപ്പെട്ട രീതിയില്‍ നടന്നിരുന്നു. എന്നാല്‍, ഇപ്പോള്‍ ഇവയെല്ലാം ദുര്‍ബലമാണ്. സംഭരണത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുന്നു. കൃഷിക്കാര്‍ക്ക് ന്യായവില ലഭിക്കുന്നില്ല. സംഭരണം നന്നായി നടത്തുന്നത് സ്വകാര്യ ഏജന്‍സികളാണ്. ഇത് പൂഴ്ത്തിവയ്പ്പിന് ഇടയാക്കുന്നു. ഇപ്പോള്‍ വന്‍കിടക്കമ്പനികള്‍ കൂടുതല്‍ വില നല്‍കി ധാന്യസംഭരണം നടത്തി സൂക്ഷിച്ചുവച്ചിരിക്കയാണ്.
(റ) പൊതുവിതരണ സംവിധാനത്തിന്റെ തകര്‍ച്ച
ഭക്ഷ്യവിതരണ രംഗത്തെ പ്രധാന പ്രശ്നം പൊതുവിതരണ സംവിധാനത്തിന്റെ തകര്‍ച്ചയാണ്. ഇന്ത്യയില്‍ റേഷന്‍ സംവിധാനം മെച്ചപ്പെട്ട രീതിയില്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിച്ചിരുന്നു. നവലിബറല്‍ നയങ്ങളുടെ ഭാഗമായി 1997 ല്‍ നമ്മുടെ സാര്‍വത്രിക പൊതുവിതരണ സംവിധാന(UPDS)ത്തെ ദുര്‍ബലപ്പെടുത്തി BPL കാര്‍ക്കുവേണ്ടി പ്രത്യേക രീതി -Targeted PDS - നടപ്പാക്കിയിരിക്കയാണ്. ഇതോടെ അര്‍ഹതപ്പെട്ട പലര്‍ക്കും ഭക്ഷണസാധനങ്ങള്‍ റേഷന്‍വിലയ്ക്ക് കിട്ടാതായി. നിയമപ്രകാരമുള്ള സാര്‍വത്രിക റേഷന്‍രീതി 1964 മുതല്‍ നിലവിലുള്ള സംസ്ഥാനമാണ് കേരളം. കേരളത്തെയാണ് കേന്ദ്രത്തിന്റെ TPDS നടപടി ഏറ്റവും പ്രതികൂലമായി ബാധിച്ചത്.
പൊതുവിപണിയിലും അജഘ റേഷന്‍ കാര്‍ഡുകളിലും അരിക്ക് ഏതാണ്ട് ഒരേ വില ആയതോടെ അജഘ കാര്‍ഡുടമകള്‍ റേഷന്‍ വാങ്ങാതായി. ഈ അവസരത്തില്‍ വില കുറയ്ക്കുന്നതിന് പകരം അരിവിഹിതംതന്നെ വെട്ടിക്കുറയ്ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഏതാണ്ട് മുക്കാല്‍പങ്ക് അജഘ അരിയും വെട്ടിക്കുറച്ചു. വെട്ടികുറയ്ക്കല്‍ പിന്നെയും തുടര്‍ന്നു. എന്നാല്‍, പൊതുവിപണിയില്‍ അരിവില വന്‍തോതില്‍ വര്‍ധിച്ചിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ അരിവിഹിതം പുനഃസ്ഥാപിക്കുന്നത് ഏറെ സഹായകമാകുമെങ്കിലും കേന്ദ്രം അതിനിതുവരെ തയാറായിട്ടില്ല. കേരളത്തിലാണെങ്കില്‍ APL , BPL വിഭാഗങ്ങള്‍ക്ക് കേന്ദ്രവിലയേക്കാള്‍ ഏതാണ്ട് 5 രൂപവീതം കിലോവിന് കുറച്ചുനല്‍കുകയാണ്. BPL അരി കേരളത്തില്‍ കിലോക്ക് 2 രൂപക്കാണ് വിതരണം ചെയ്യുന്നത്.
കേന്ദ്ര സര്‍ക്കാറിന്റെ ഇപ്പോഴത്തെ കരുതല്‍ ശേഖരം (അരിയും ഗോതമ്പും) ആവശ്യത്തേക്കാള്‍ കൂടുതലാണ്. ഇതില്‍ ഒരുഭാഗം റേഷന്‍ കടകളിലൂടെ വിതരണം ചെയ്ത് പകരം പുതുതായി സംഭരിക്കുകയാണ് വേണ്ടത്. ഇന്ത്യയില്‍ 40 ലക്ഷം ടണ്‍ ഗോതമ്പും 60 ലക്ഷം ടണ്‍ അരിയുമാണ് കരുതല്‍ സ്റ്റോക്കായി വേണ്ടതെന്നാണ് വിദഗ്ധ അഭിപ്രായം. എന്നാല്‍ (2009 ഡിസംബറിലെ കണക്കനുസരിച്ച്) 190 ലക്ഷം ടണ്‍ ഗോതമ്പും 240 ലക്ഷം ടണ്‍ അരിയും കരുതല്‍ സ്റ്റോക്കായി ഉണ്ട്. ഇന്നത്തെ വിലക്കയറ്റം തടയാനായി കരുതല്‍ സ്റ്റോക്കില്‍ പകുതിയെങ്കിലും പൊതുവിതരണ രംഗത്തേക്ക് ഇറക്കാന്‍ സര്‍ക്കാര്‍ കൂട്ടാക്കുന്നില്ല. എന്നാല്‍ സ്വകാര്യ ഏജന്‍സികള്‍ക്കും കമ്പനികള്‍ക്കും സര്‍ക്കാരിന്റെ കരുതല്‍ സ്റ്റോക്കില്‍നിന്ന് വില്‍പ്പന നടത്തുന്നു. അത്ഭുതകരമായ ഈ പ്രക്രിയക്ക് ഓപ്പണ്‍മാര്‍ക്കറ്റ് സെയില്‍സ് സ്കീം എന്നാണ് പറഞ്ഞുവരുന്നത്. ഇവയെല്ലാം പൊതുവിതരണ സംവിധാനത്തെ ബോധപൂര്‍വം തകര്‍ക്കുന്നതിന് ഇടയാക്കുന്നു. വിലക്കയറ്റത്തെ ശക്തിപ്പെടുത്തുന്നു.
(ല) വന്‍കിട കമ്പനികളുടെ ചില്ലറ വ്യാപാരം
നവലിബറല്‍ കാലത്തെ മറ്റൊരു സംഭവവികാസമാണ് ചില്ലറവ്യാപാര രംഗത്തേക്കുള്ള വന്‍കിട കമ്പനികളുടെ കടന്നുവരവ്. ധാന്യവ്യാപാരത്തില്‍ വന്‍കിടക്കമ്പനികള്‍ ഇന്ന് വലിയ പങ്ക് വഹിക്കുന്നുണ്ട്. അവരുടെ പക്കല്‍ നല്ലൊരു ധാന്യസ്റ്റോക്ക് നിലവിലുണ്ട്. ഇത് ധാന്യത്തിന്റെ പൊതുലഭ്യത കുറക്കുന്നു. പൂഴ്ത്തിവയ്പ്പിന്റെ ഫലം ചെയ്യുന്നു. അവധിവ്യാപാരം വഴിയുള്ള ധാന്യസംഭരണവും ഇതിലേക്ക് നയിക്കുന്നുണ്ട്. കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില വര്‍ധിപ്പിക്കാന്‍ ഇതുവഴി കഴിയുന്നു.
ധാന്യങ്ങളും മറ്റും ഇറക്കുമതി ചെയ്യേണ്ടിവരുമ്പോള്‍ ഇത്തരം കമ്പനികള്‍ ഇടപെടുന്നതായും സംസാരമുണ്ട്. ഇന്ത്യയിലേക്ക് ഈയിടെ ഗോതമ്പ്, പഞ്ചസാര എന്നിവ ഇറക്കുമതി ചെയ്തപ്പോള്‍ ഇവയുടെ അന്താരാഷ്ട വിലനിലവാരം ഘട്ടംഘട്ടമായി വര്‍ധിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു. ഇങ്ങനെ ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍പോലും പൊതുവിതരണ സംവിധാനം ദുര്‍ബലമായതിനാല്‍ അര്‍ഹിക്കുന്ന ജനങ്ങളിലേക്ക് എത്തുന്നില്ല. ഇവിടെയൊക്കെ വന്‍കിടക്കമ്പനികളുടെ ഇടപെടല്‍ നടക്കുന്നുണ്ട്.
ചില്ലറ വില്‍പ്പനരംഗത്തേക്കുള്ള വന്‍കിടക്കമ്പനികളുടെ കടന്നുകയറ്റം മറ്റു രീതിയിലും ഇന്ത്യയില്‍ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്നുണ്ട്. ഇന്ത്യയില്‍ വളരെയധികം പേര്‍ ഉപജീവനത്തിനായി ആശ്രയിക്കുന്ന രംഗമാണ് ചില്ലറ വ്യാപാരം. ഇതില്‍നിന്ന് പുറംതള്ളുക എന്നത് ജീവിത സാഹചര്യങ്ങള്‍ നിഷേധിക്കുന്നതിന് തുല്യമാണ്. തൊഴിലും വരുമാനവും നഷ്ടപ്പെടുന്ന വലിയൊരു ഭാഗം വളരെ വേഗത്തില്‍തന്നെ ദരിദ്രരായിക്കൊണ്ടിരിക്കയാണ്. ഇതാകട്ടെ, ദാരിദ്ര്യത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നു.
മറ്റു പ്രശ്നങ്ങള്‍
ഇവയ്ക്ക് പുറമെയാണ് പല കാരണങ്ങളാല്‍ കാര്‍ഷികോല്‍പ്പാദനംതന്നെ കുറയാനിടയാകുന്ന സ്ഥിതി, കൃഷിഭൂമിയുടെ കാര്‍ഷികേതര ഉപഭോഗം, ഭക്ഷ്യാവശ്യങ്ങള്‍ക്ക് പകരം നാണ്യവിളകളിലേക്കുള്ള മാറ്റം, അതും താല്‍കാലിക ലാഭത്തെ മുന്‍നിര്‍ത്തിയുള്ള പലായനം, ഭക്ഷ്യവസ്തുക്കള്‍തന്നെ ഭക്ഷ്യ ഇതര ആവശ്യങ്ങള്‍ക്കായി മാറ്റിവയ്ക്കുന്ന സ്ഥിതി, അതിദരിദ്ര വിഭാഗം ജനങ്ങള്‍ ഭക്ഷിക്കുന്ന ധാന്യങ്ങളുടെ ഉല്‍പ്പാദനത്തില്‍ത്തന്നെ വരുന്ന കുറവ്, ഇത്തരം ധാന്യങ്ങള്‍ മൃഗങ്ങള്‍ക്കുള്ള ഭക്ഷണമായി മാറുന്ന സ്ഥിതി, അനവസരത്തിലുള്ള ധാന്യക്കയറ്റുമതി, കാലാവസ്ഥയില്‍ വരുന്ന മാറ്റങ്ങളും ഭക്ഷ്യ വിളകളില്‍ അതുണ്ടാക്കുന്ന ദൂരവ്യാപകമായ മാറ്റങ്ങള്‍ എന്നിങ്ങനെ ഒട്ടേറെ പ്രശ്നങ്ങള്‍ ശക്തിപ്പെടുകയാണ്. അതുകൊണ്ടുതന്നെ, സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും ഇടപെടല്‍ അനിവാര്യമാവുകയാണ്. അപ്പോഴാണ് സര്‍ക്കാര്‍ സ്വയം പിന്‍വാങ്ങിക്കൊണ്ടിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടതും ചെയ്യാവുന്നതുമായ കാര്യങ്ങള്‍ ചെയ്യുന്നില്ല. എന്നാല്‍, ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നുമുണ്ട്. ചെയ്യേണ്ട കാര്യങ്ങള്‍ ഇവയാണ്.
(മ) തക്കസമയത്ത് വിലനിര്‍ണയിച്ച് ഭക്ഷ്യസംഭരണം നടത്തി സൂക്ഷിക്കുക.
(യ) സാര്‍വത്രിക പൊതുവിതരണത്തിലേക്ക് തിരിച്ചുപോവുക. അതിനുവേണ്ടി മിനിമം കരുതല്‍ നിലനിര്‍ത്തി ബാക്കി ധാന്യം പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്യുക. സ്വകാര്യ വ്യക്തികള്‍ക്ക് കരുതലില്‍നിന്ന് ധാന്യം നല്‍കാതിരിക്കുക.
(ര) ധാന്യം എത്തിക്കുന്നതിനുള്ള അന്തര്‍ സംസ്ഥാന സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കുക.
(റ) കയറ്റുമതിയും ഇറക്കുമതിയും ആവശ്യാനുസരണം നിയന്ത്രിക്കുക.
(ല) അവധിവ്യാപാരം അവസാനിപ്പിക്കുക.
(ള) ഭക്ഷ്യസബ്സിഡി ഉയര്‍ത്തുക.
(ഴ) ഇവക്കെല്ലാം സഹായകമായ ഭക്ഷ്യനയം തയാറാക്കി പാര്‍ലമെന്റില്‍ പാസ്സാക്കി നടപ്പാക്കുക.
എന്നാല്‍ ഇക്കാര്യങ്ങളൊന്നും നടക്കുന്നില്ല.
ഇതര രംഗങ്ങള്‍
വിലക്കയറ്റം ഭക്ഷ്യരംഗത്ത് മാത്രമല്ല. അത് കാര്‍ഷിക രംഗത്തും ഒതുങ്ങുന്നില്ല. ജനങ്ങളെ നിത്യദുരിതത്തിലാഴ്ത്തുന്ന മറ്റു രണ്ട് രംഗങ്ങളാണ് എണ്ണയുടേതും മരുന്നിന്റേതും.
സാമ്പത്തിക പ്രതിസന്ധിയില്‍ എണ്ണയുടെ അന്താരാഷ്ട്ര വില കുറഞ്ഞുകൊണ്ടിരുന്നപ്പോഴും അതിന്റെ നേട്ടം ഇന്ത്യയിലെ ജനങ്ങള്‍ക്ക് അനുഭവിക്കാന്‍ കഴിഞ്ഞില്ല. എണ്ണവില ബാരലിന്ന് 40 ഡോളര്‍വരെ താഴ്ന്നപ്പോള്‍ ജനകീയ സമ്മര്‍ദത്തെതുടര്‍ന്ന് നേരിയ വിലക്കുറവു വരുത്തിയതല്ലാതെ ഇന്ത്യയില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല. സര്‍ക്കാര്‍ ഇപ്പോഴും എണ്ണയുടെമേല്‍ വലിയതോതിലുള്ള നികുതികള്‍ ചുമത്തി ഖജനാവ് നിറച്ചുകൊണ്ടിരിക്കയാണ്. ഇറക്കുമതിച്ചുങ്കം, എക്സൈസ് തിരുവ, കസ്റ്റംസ് തീരുവ എന്നിവ വര്‍ധിച്ച തോതില്‍ത്തന്നെ നിലനിര്‍ത്തിയിരിക്കയാണ്. എണ്ണക്കച്ചവടക്കാരായ വന്‍കിട കമ്പനികളെ സഹായിക്കാനും സര്‍ക്കാര്‍ വഴിവിട്ട രീതിയില്‍ ശ്രമിക്കുന്നതാണ് നമ്മുടെ അനുഭവം. 'ഓയല്‍പൂള്‍ എക്കൌണ്ട്' ഇല്ലാതാക്കി പ്രത്യാഘാതങ്ങളെല്ലാം നേരിട്ട് ജനങ്ങളിലേക്ക് ഇറക്കിവയ്ക്കുകയാണ്. ക്രൂഡ്എണ്ണ വിലയിലെ വര്‍ധനവ് ഏതാണ്ട് 30,000 ത്തിലേറെ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുമെന്നാണ് കണക്ക്.
അതേസമയം, ഏറ്റവും ഒടുവില്‍ സര്‍ക്കാര്‍ നിയോഗിച്ച കിരിത് പരിഖ് കമ്മിറ്റി വരെ എണ്ണയുടെയും പാചകവാതകത്തിന്റെയും വിലവര്‍ധിപ്പിക്കാനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. പ്രസ്തുത റിപ്പോര്‍ടും നിര്‍ദേശങ്ങളും തള്ളിക്കളയണമെന്ന് വ്യാപകമായ സമ്മര്‍ദം ജനങ്ങളില്‍നിന്ന് ഉണ്ടായെങ്കിലും സര്‍ക്കാര്‍ അവ നടപ്പാക്കുന്ന രീതിയില്‍തന്നെ മുന്നോട്ടു പോവുകയാണ്. സര്‍ക്കാരിന്റെ ഈ നീക്കത്തെ പ്രതിരോധിക്കേണ്ടതുണ്ട്.
മറ്റൊരു രംഗം മരുന്നിന്റേതാണ്. മരുന്ന്വിലയില്‍ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന വര്‍ധന ജനങ്ങള്‍ അനുഭവിക്കുന്നുണ്ടെങ്കിലും അതിന്റെ ഗൌരവത്തില്‍ ബോധ്യപ്പെടുന്നില്ല. കാരണം, ഒരേ മരുന്നിനുതന്നെയാണോ വിലക്കയറ്റമെന്ന് അവര്‍ അറിയുന്നില്ല. ജനങ്ങള്‍ക്കുവേണ്ടി ഡോക്ടര്‍മാരാണ് മരുന്ന് നിര്‍ണയിക്കുന്നത്. മരുന്നുവില വര്‍ധന വലിയ സാങ്കേതിക പ്രശ്നമായിക്കൂടി തുടരുകയാണ്.
ഒരു ജനറിക് വിഭാഗത്തില്‍പെട്ട, എന്നാല്‍ വ്യത്യസ്ത ബ്രാന്‍ഡ് പേരുകളുള്ള മരുന്നിന്റെ വിലയിലെ വ്യത്യാസം, ഒരേ മരുന്നിന്റെ വിലയില്‍ത്തന്നെ ഉണ്ടായിക്കൊണ്ടിരിക്കുന്ന വര്‍ധന എന്നിവ പട്ടിക 2,3 കളില്‍ നല്‍കിയിരിക്കുന്നു. അവ കാര്യങ്ങളെ നേര്‍ക്കുനേര്‍ വ്യക്തമാക്കുന്നതിനാല്‍ കൂടുതലായി ഇവിടെ വിശദീകരിക്കുന്നില്ല.
വിലക്കയറ്റത്തിന്റെ സാമൂഹ്യ പ്രത്യാഘാതങ്ങള്‍
ജനങ്ങള്‍ക്ക് നാട്ടില്‍നടക്കുന്ന സാമ്പത്തിക ക്രയവിക്രയത്തിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്നതാണ് ഒന്നാമത്തെ പ്രശ്നം. കാരണം, സമൂഹത്തില്‍ നടക്കുന്ന മാറ്റങ്ങളൊന്നും ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചോ അവര്‍ക്ക് അനുകൂലമോ ആയിരിക്കില്ല. കൈവശവരുമാനത്തിന്റെ യഥാര്‍ഥ മൂല്യം അതിവേഗത്തില്‍ തകര്‍ന്നുപോകുന്നു. പുഴ്ത്തിവയ്ക്കല്‍പോലുള്ള ദുഷ്പ്രവണതകളും ഊഹക്കച്ചവട സാധ്യതകളും വലിയതോതില്‍ കൂടിവരുന്നു. ദരിദ്രരോടുള്ള അവഗണനയും സാമ്പത്തിക അസമ്വതവും അന്തരവും വര്‍ധിക്കാനും ഇടയാക്കുന്നു. ഭൂവിലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന കുതിപ്പ്, റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിന്റെ വ്യാപനം, ഭക്ഷ്യസുരക്ഷ നഷ്ടപ്പെടുന്ന സ്ഥിതി, തൊഴില്‍ സുരക്ഷയില്ലായ്മ ഇവയൊക്കെ ഗൌരവമേറിയ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയാക്കുന്നു. എല്ലാതരം ചൂതാട്ടങ്ങള്‍ക്കും ഇടയാക്കുന്നു. അതേ സമയം യഥാര്‍ഥ തൊഴില്‍, വരുമാനം, ഉല്‍പ്പാദനം എന്നിവയൊന്നും വര്‍ധിക്കാതാക്കുന്നു. തികഞ്ഞ അസ്ഥിരതക്കും പലതരം സാമൂഹ്യ സംഘര്‍ഷങ്ങള്‍ക്കും ഇവ ഇടയാക്കുന്നു.
എന്തൊക്കെ ചെയ്യണം?
മുകളില്‍ വിശദീകരിച്ച സാഹചര്യത്തില്‍ സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും ഇടപെടല്‍ ഏതൊക്കെ രീതിയിലും ലക്ഷ്യത്തോടെയും ആവണമെന്ന് ചില സൂചനകള്‍കൂടി നല്‍കിക്കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാമെന്ന് കരുതുന്നു. അവയെ ഇപ്രകാരം ക്രോഡീകരിക്കാം.
(1) എല്ലാതരത്തിലും ഈ ഊഹക്കച്ചവടം അവസാനിപ്പിക്കുക; പുഴ്ത്തിവയ്പ്പ് കര്‍ശനമായി തടയുക.
(2) കാര്‍ഷിക രംഗത്തെ അവധിവ്യാപാരം നിയമംമൂലം തടയുക.
(3) പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തുക, സാര്‍വത്രിക പൊതുവിതരണം എത്രയുംവേഗം പുനഃസ്ഥാപിക്കുക, വെട്ടിക്കുറച്ച റേഷന്‍ അനുവദിക്കുക, കരുതല്‍ സ്റ്റോക്കില്‍നിന്ന് ആവശ്യാനുസരണം പൊതുവിതരണത്തിനായി നല്‍കുക.
(4) റേഷന്‍ കടകളില്‍ ഭക്ഷ്യഉല്‍പ്പന്നങ്ങള്‍ക്കു പുറമെ മുറ്റു നിത്യോപയോഗ വസ്തുക്കള്‍കൂടി റേഷന്‍വിലയ്ക്ക് ലഭ്യമാക്കുക.
(5) സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി, എല്ലാ ക്ളാസുകളിലും കുറ്റമറ്റ രീതിയില്‍ നടപ്പാക്കുക. അങ്കണവാടി, ബാലവാടി എന്നിവയെ കേന്ദ്രമാക്കി എല്ലാ ദിവസവും പോഷകാഹാര വിതരണപദ്ധതി നടപ്പാക്കുക. സ്കൂള്‍ അവധി ദിവസങ്ങളില്‍ ആവശ്യമുള്ള കുട്ടികള്‍ക്ക് അംഗന്‍വാടികളില്‍നിന്ന് പോഷകാഹാരം വിതരണം ചെയ്യുക.
(6) ഭക്ഷ്യസംഭരണം, സൂക്ഷിപ്പ് എന്നിവ ശാസ്ത്രീയമാക്കുക.
(7) എണ്ണവില വര്‍ധനവ് ഒഴിവാക്കുക. ക്രൂഡ് എണ്ണയുടെമേലുള്ള ഇറക്കുമതി, കസ്റ്റംസ് ചുങ്കത്തില്‍ ഗണ്യമായി കുറവുവരുത്തുക. കിരിത് പരിഖ് കമ്മിറ്റി റിപ്പോര്‍ട് നടപ്പാക്കാതിരിക്കുക.
(8)ഭക്ഷ്യസബ്സിഡി ഇന്നത്തെ 1.8 ശതമാനത്തില്‍നിന്ന് ദേശീയ വരുമാനത്തിന്റെ 3 ശതമാനമെങ്കിലും ആക്കി ഉയര്‍ത്തുക.
(9) നാണ്യപ്പെരുപ്പം ഇന്ന് ഔദ്യോഗികമായി കണക്കാക്കുന്നത് മൊത്തവില സൂചിക (WPI) യിലാണ്. എന്നാല്‍, ജീവിത കാര്യത്തില്‍ കൂടുതല്‍ പ്രതിഫലിക്കുന്നത് ഉപഭോക്തൃ വിലസൂചിക (CPI) യിലാണ്. അതിനാല്‍ നാണ്യപ്പെരുപ്പ കണക്കുകള്‍ ഔദ്യോഗികമായിതന്നെ ഇജക യിലാക്കുക.
(10) മരുന്നിന്റെ കുറിപ്പ് രാസനാമത്തില്‍ വേണമെന്ന കാര്യം നിര്‍ബന്ധമാക്കുക. ന്യായവില മെഡിക്കല്‍ഷാപ്പുകള്‍ കൂടുതല്‍ ആരംഭിക്കുക. സര്‍ക്കാര്‍ ആശുപത്രികളില്‍ എല്ലാ മരുന്നും ഉണ്ടെന്ന് ഉറപ്പാക്കുക.
(11) ഭക്ഷ്യസുരക്ഷ, തൊഴില്‍ സുരക്ഷ, ജീവിതസുരക്ഷ എന്നിവയെ മുന്‍നിര്‍ത്തി കൃത്യമായ സ്ഥലീയ ആസൂത്രണ (Spacial Planning) ത്തിന്റെ അടിസ്ഥാനത്തില്‍ ഭൂമി ആസൂത്രിതമായി വിനിയോഗിക്കുക. ഭൂമിയിലെ യഥാര്‍ഥ ഉടമസ്ഥത പൊതുസമൂഹത്തിനും സര്‍ക്കാരിനും ആണെന്ന കാര്യം ഉറപ്പാക്കുക.
ഈ രീതിയില്‍ ജനപക്ഷത്തുനിന്നുള്ള നയവും നടപടികളുമാണ് വിലക്കയറ്റത്തെ നിയന്ത്രിക്കാന്‍ അനിവാര്യമായിട്ടുള്ളത്. ഇതിന് മുന്‍കൈയെടുക്കേണ്ടത് കേന്ദ്രസര്‍ക്കാര്‍ തന്നെയാണ്. കാരണം, കേന്ദ്രതലത്തില്‍ കൈക്കൊള്ളുന്ന നയങ്ങളാണ് വിലക്കയറ്റത്തിന് യഥാര്‍ഥത്തില്‍ കാരണമാകുന്നത്
*
ടി പി കുഞ്ഞിക്കണ്ണന്‍ കടപ്പാട്: ദേശാഭിമാനി വാരിക
11 March, 2010
സ്ത്രീലോകത്തെ ദാര്‍ശനിക ദൌത്യം
"ഒരു ജനവിഭാഗം ഒന്നിച്ച് സുഘടിതമായി ചിന്തിക്കാനും യഥാര്‍ഥ വര്‍ത്തമാന ലോകത്തെക്കുറിച്ച് ഒരേപോലെ സമഗ്രമായി മനസ്സിലാക്കാനും തുടങ്ങുന്നത്, ഏതെങ്കിലുമൊരു ദാര്‍ശനികപ്രതിഭ കൊച്ചുബുദ്ധിജീവി സംഘങ്ങളുടെ മാത്രം സ്വത്തായിരിക്കുന്ന ഒരു സത്യം കണ്ടെത്തുന്നതിനേക്കാള്‍ എത്രയോ വലിയ ദാര്‍ശനിക സംഭവമാണ്.'
(അന്റോണിയോ ഗ്രാംഷി-ജയില്‍ രചനകള്‍)
അതെ, സ്ത്രീലോകത്തു വേണ്ടതും ഇത്തരമൊരു ദാര്‍ശനിക സംഭവമാണ്. ദാമ്പത്യം മുതല്‍ ആരോഗ്യരംഗം വരെ വ്യാപിച്ചുകിടക്കുന്ന പുരുഷമേധാവിത്വവും ബന്ധങ്ങളിലെ അസമത്വവും ഒക്കെ സാമൂഹ്യ ഉത്തരവാദിത്തങ്ങളായി ഏറ്റെടുക്കുമ്പോള്‍ മാത്രമേ സ്ത്രീലോകത്തെ പ്രശ്നങ്ങള്‍ ദാര്‍ശനിക സംഭവങ്ങളായി സ്വീകരിക്കപ്പെടുകയുള്ളൂ. അതാകട്ടെ വര്‍ഗയാഥാര്‍ഥ്യം കൈവിടാത്ത യാഥാര്‍ഥ സ്ത്രീമുന്നേറ്റത്തിനു തുടക്കം കുറിക്കുകയുംചെയ്യും. അത്തരമൊരു അവസ്ഥ ഇനിയും സംജാതമായിട്ടുണ്ടോയെന്ന അന്വേഷണം സാര്‍ഥകമാകുന്ന ചരിത്രസന്ധിയിലാണ് ഇന്നു നമ്മള്‍. കാരണം ലോകത്തൊട്ടാകെയുള്ള സ്ത്രീകള്‍ അവരുടെ മനുഷ്യാവകാശപ്പോരാട്ട സമരങ്ങളുടെ മുദ്രാവാക്യങ്ങള്‍ മുന്നോട്ടുവെച്ചുകൊണ്ട് സാര്‍വദേശീയ മഹിളാദിനം ആചരിക്കാനാരംഭിച്ചിട്ട് നൂറുവര്‍ഷം പൂര്‍ത്തിയാകുന്നു. 1910 മാര്‍ച്ച് എട്ടിനാണ് സാര്‍വദേശീയ മഹിളാദിനമായി ആചരിക്കാനുള്ള നിര്‍ദേശം മുന്നോട്ടുവയ്ക്കപ്പെടുന്നത്. സോഷ്യലിസ്റ്റ് മഹിളാ പ്രസ്ഥാനത്തിന്റെ രണ്ടാം ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സില്‍ ജര്‍മന്‍ കമ്യൂണിസ്റ്റ് നേതാവ് ക്ളാരാ സെത്കിന്‍ മുന്നോട്ടുവെച്ച നിര്‍ദേശം അന്നു അംഗീകരിക്കപ്പെടുകയായിരുന്നു. സ്ത്രീകള്‍ക്ക് വോട്ടവകാശവും തൊഴില്‍ സുരക്ഷയും നല്‍കുക, സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുള്ളതായിരുന്നു ഈ ആദ്യ സമ്മേളനംതന്നെ. തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷം ജര്‍മനിയിലും ആസ്ട്രേലിയയിലും സാര്‍വദേശീയ വനിതാദിനം ആചരിക്കുകയുംചെയ്തു. ക്രമേണ വിവിധ രാജ്യങ്ങളിലെ സ്ത്രീമുന്നേറ്റ സംരംഭങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണ്. ലോകമഹായുദ്ധങ്ങളുടെ കാലത്ത് ലോകത്തെമ്പാടുമുള്ള സ്ത്രീകള്‍ വിലക്കയറ്റത്തിനെതിരെയും ഭക്ഷ്യസുരക്ഷക്കു വേണ്ടിയും മുറവിളി കൂട്ടുകയും പ്രക്ഷോഭരംഗത്തെത്തുകയുംചെയ്തു.
ഒക്ടോബര്‍ വിപ്ളവത്തിന്റെ ഭാഗമായി റഷ്യയിലെ സ്ത്രീകള്‍ക്ക് പുരുഷതുല്യമായ പൌരാവകാശങ്ങള്‍ ഉറപ്പാക്കപ്പെട്ടു. സാര്‍വദേശീയ മഹിളാദിനത്തിന്റെ അമ്പതാം വാര്‍ഷികത്തില്‍ 1960-ല്‍ 73 രാജ്യങ്ങള്‍ കോപ്പന്‍ ഹേഗനില്‍ ഒത്തുചേരുകയുണ്ടായി. ലോകമെങ്ങും പോരാടുന്ന സ്ത്രീകളുടെ ഐക്യപ്പെടലായിരുന്നു 1960-ലെ സാര്‍വദേശീയ മഹിളാദിനം. മറ്റേതൊരു കോളനിരാജ്യത്തിലുമെന്നപോലെ ഇന്ത്യയിലും സ്ത്രീമുന്നേറ്റാശയങ്ങളുടെ അബോധ പ്രേരണയായി യൂറോപ്പിലെയും അമേരിക്കയിലെയും ആദ്യകാല പ്രവര്‍ത്തനങ്ങള്‍ വര്‍ത്തിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ആദ്യകാല വിമോചന സംരംഭങ്ങളുടെ മുദ്രാവാക്യങ്ങള്‍ സ്ത്രീസ്വാതന്ത്ര്യം, സ്ത്രീവിദ്യാഭ്യാസം എന്നിവ ആയിത്തീരുകയുംചെയ്തു. കോളോണിയല്‍ മൂല്യബോധം പാകപ്പെടുത്തിയ ഒരു സ്ത്രീത്വസങ്കല്‍പ്പത്തിനുവേണ്ടിയുള്ള വാദങ്ങള്‍ സ്ത്രീയും പുരുഷനും ഒന്നുപോലെ ഉയര്‍ത്തിയതിന്റെ നിരവധി ഉദാഹരണങ്ങള്‍ നമുക്കു ഇന്ത്യാചരിത്രത്തില്‍ ഇക്കാലത്തു കണ്ടെത്താം. ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ രൂപംകൊണ്ട സ്ത്രീകളുടെ സമാജങ്ങള്‍, ക്ളബ്ബുകള്‍, ലേഡീസ് സൊസൈറ്റികള്‍ എന്നിവയൊക്കെ ഈ മൂല്യബോധം തന്നെയാണ് പിന്‍പറ്റിയിരുന്നത്. 1910-ല്‍ സരളാദേവി ചൌധുരാനി സ്ഥാപിച്ച ഭാരത് സ്ത്രീ മഹാമണ്ഡലം, 1917-ല്‍ മദിരാശിയില്‍ സ്ഥാപിക്കപ്പെട്ട വിമന്‍സ് ഇന്ത്യന്‍ അസോസിയേഷനുമൊക്കെ ഈ പൊതുധാരയുടെ ഒരോ കണ്ണികള്‍ മാത്രം. ഈ പ്രസ്ഥാനങ്ങള്‍ക്കൊക്കെ വിദ്യാസമ്പന്നരായ പുരുഷന്മാരുടെ പിന്തുണയും ലഭിച്ചു. ഇന്ത്യയിലെ ആദ്യകാല സ്ത്രീപ്രസ്ഥാനങ്ങള്‍, സ്ത്രീകളുടെ സാമൂഹികപദവി മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും ദേശീയ പ്രസ്ഥാനത്തിനായുള്ള സേവനങ്ങളും നിര്‍വഹിച്ചു എന്നവകാശപ്പെടുമ്പോഴും അവരുടെ പ്രവര്‍ത്തന മേഖലയില്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന കീഴാള-ദരിദ്ര വിഭാഗ സ്ത്രീകള്‍ ഉള്‍പ്പെട്ടിരുന്നില്ലെന്നത് ഒരു യാഥാര്‍ഥ്യം മാത്രം. അതുകൊണ്ടുതന്നെ ഈ സ്ത്രീപ്രസ്ഥാനങ്ങള്‍ക്ക് മധ്യവര്‍ഗ പ്രകൃതം തന്നെയാണുണ്ടായിരുന്നത്. വാസ്തവത്തില്‍ ഇരുപതുകളിലും നാല്‍പതുകളിലും ആരംഭിച്ച കാര്‍ഷിക സമരത്തിലാണ് അടിസ്ഥാനവര്‍ഗ സ്ത്രീപ്രശ്നങ്ങള്‍ക്കു പ്രവേശനം ലഭിക്കുന്നത്. ബംഗാളിലെ തേഭാഗ പ്രസ്ഥാനവും തെലങ്കാന കലാപവും വര്‍ളി ആദിവാസി കലാപവും ഒക്കെ നിര്‍ണായകമായ സ്ത്രീപങ്കാളിത്തമുള്ള സമരങ്ങളായി ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
ഇത്തരം ധീരമായ സമര പങ്കാളിത്തമൊന്നും ലിഖിത ചരിത്രത്തിലോ ആധികാരിക ചരിത്രത്തിലോ കേരള സ്ത്രീക്കു കല്‍പിച്ചനുവദിച്ചു കിട്ടിയിട്ടില്ലെങ്കിലും വാമൊഴി ചരിത്രത്തിലും ചരിത്രത്തിന്റെ വീണ്ടെടുപ്പുകളിലും ഇന്ന് കേരള സ്ത്രീയുടെ സഹനസമരങ്ങളും പോരാട്ടങ്ങളും അതിന്റെ സ്വകീയമായ സ്ഥാനപ്പെടുത്തല്‍ നിര്‍വഹിക്കപ്പെട്ടുവരികയാണ്. നാടുവാഴി ദുഷ്പ്രഭുത്വത്തിനും ജന്മിവ്യവസ്ഥയ്ക്കും കൊളോണിയലിസത്തിനുമെതിരെ ശബ്ദമുയര്‍ത്തിയ സ്ത്രീകള്‍ നിരവധിയാണെങ്കിലും അവരില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമേ നമ്മുടെ ചരിത്രത്താളുകളില്‍ സ്ഥാനംപിടിച്ചുള്ളൂ.
സ്വാതന്ത്ര്യത്തിനും സ്വയം നിര്‍ണയാവകാശത്തിനും വേണ്ടി പുരുഷനൊപ്പം അണിനിരന്ന ഒട്ടനവധി സ്ത്രീകളും കൂടിച്ചേര്‍ന്ന സമരങ്ങളും കലാപങ്ങളുമാണ് കേരള സമൂഹത്തിന്റെ പുരോഗതിക്കുള്ള ചാലകശക്തിയായി മാറിയത്. വിദ്യാഭ്യാസത്തിന്റെയും തൊഴിലിന്റെയും വിശാലമായ ലോകം സ്ത്രീക്കു തുറന്നുകിട്ടി എന്ന അവകാശവാദം ഉന്നയിക്കുമ്പോഴും സ്ത്രീയെ സംബന്ധിച്ച ആദര്‍ശരൂപത്തെ വാര്‍പ്പുമാതൃകകളിലൊതുക്കാനാണ് എന്നും പൊതുസമൂഹം ശ്രമിക്കുന്നത്.
സാര്‍വദേശീയ മഹിളാദിനാചരണത്തിന്റെ നൂറ്റാണ്ടു പിന്നിടുന്ന ഒരു സാര്‍വദേശീയ സാഹചര്യത്തില്‍ മനുഷ്യജീവി എന്ന നിലയില്‍ കേരളത്തിലെന്നല്ല ലോകത്തെമ്പാടുമുള്ള സ്ത്രീകള്‍ സമാനമായ ചില പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. കൂടാതെ ആഗോളീകരണത്തിന്റെ വര്‍ത്തമാന സാഹചര്യത്തില്‍ മൂന്നാം ലോകരാജ്യങ്ങളിലെ സ്ത്രീകള്‍ നേരിടുന്ന കടുത്ത യാഥാര്‍ഥ്യങ്ങള്‍ ഇതില്‍നിന്നും ഭിന്നവുമാണ്. പുരുഷന് ജീവിതത്തിന്റെ വിശാലമായ ലോകം തുറന്നുകിട്ടുകയും സ്ത്രീക്കതു നിഷേധിക്കപ്പെടുകയും ചെയ്യുന്ന അടിസ്ഥാന സാഹചര്യം ലോകത്തെമ്പാടുമുള്ള സ്ത്രീകളുടെ അനുഭവ യാഥാര്‍ഥ്യമാണ്. ഈ യാഥാര്‍ഥ്യത്തെ വസ്തുതാപരമായി നേരിടുന്നതിനൊപ്പം ലോകമുതലാളിത്തത്തിന്റെ ചൂഷണമേറ്റുവാങ്ങുന്ന വര്‍ഗങ്ങളോടൊപ്പം അണിചേരാനും സ്ത്രീസമൂഹം സന്നദ്ധരാകേണ്ടതുണ്ട്. നൂറ്റാണ്ടുകളായി മലയാളിസമൂഹം അനുവര്‍ത്തിച്ചുപോരുന്ന ഫ്യൂഡല്‍ സദാചാരക്രമങ്ങളും കുടുംബബന്ധങ്ങളും ആചാര മര്യാദകളും ഒക്കെ ചേര്‍ന്ന് സംഘര്‍ഷഭരിതമാക്കുന്ന സ്ത്രീജീവിതത്തെ സാമൂഹ്യനീതിയുടെയും ജനാധിപത്യ മര്യാദയുടെയും അളവുകോലുകളിലൂടെ വിശകലനം ചെയ്യേണ്ടതുണ്ട്. സമൂഹത്തിന്റെ ഓരോ തട്ടിലും നിര്‍വഹിക്കപ്പെടുന്ന അലിഖിത പെരുമാറ്റച്ചട്ടങ്ങള്‍ക്കകത്തു വീര്‍പ്പുമുട്ടുന്ന വര്‍ത്തമാന സ്ത്രീജീവിതത്തെ അഭിസംബോധന ചെയ്യാതെ പുരോഗമന കേരളത്തിനു ഒരിഞ്ചുപോലും മുന്നോട്ടുപോകാന്‍ കഴിയില്ല.
പുരുഷാധിപത്യ മൂല്യബോധവും ബൂര്‍ഷ്വാസമ്പദ്ഘടനയും ഒന്നിക്കുന്ന വര്‍ത്തമാന കേരളത്തിന്റെ പൊതുബോധത്തില്‍ രൂഢമൂലമായിരിക്കുന്ന ഒരു സ്ത്രീത്വ ബോധത്തെ പുനര്‍ നിര്‍മിക്കുകയും പുനര്‍ നിര്‍വചിക്കുകയും ചെയ്യേണ്ടതുണ്ട്. മതത്തിന്റെയും സംസ്കാരത്തിന്റെയും പ്രഛന്നരൂപ പ്രതിനിധാനങ്ങളായി വര്‍ത്തമാന കേരള സ്ത്രീ നിരന്തരം പരിവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അധീശപ്രത്യയ ശാസ്ത്രത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും കാവലാളായി അവള്‍ അനുനിമിഷം മാറിക്കൊണ്ടുമിരിക്കുന്നു. ഫാസിസത്തിന്റെയും വര്‍ഗീയതയുടെയും പുതിയ രൂപങ്ങള്‍ അവളെ ആശ്ളേഷിച്ചുകഴിഞ്ഞിരിക്കുന്നു. വാസ്തവത്തില്‍ സമകാല കേരളസ്ത്രീയുടെ ഈ ദുരവസ്ഥയെ നൈതിക ജാഗ്രതയോടെ നോക്കിക്കാണാനുള്ള ധൈഷണിക ഇച്ഛാശക്തിയാണ് ഇന്നു നമ്മള്‍ ആര്‍ജിക്കേണ്ടത്. മുതലാളിത്ത ആഗോളീകരണത്തിന്റെ വര്‍ത്തമാനകാലത്ത് ഏതു തരത്തിലുള്ള മര്‍ദനോപകരണങ്ങളെയും ചെറുത്തു തോല്‍പ്പിക്കാനുള്ള ഇച്ഛാശക്തിയും കര്‍മശേഷിയും ആര്‍ജിക്കുക എന്നതാണ് ഓരോ മലയാളിസ്ത്രീയുടെയും ആദ്യത്തെ കര്‍ത്തവ്യം.
*
എ ജി ഒലീന ദേശാഭിമാനി
(അന്റോണിയോ ഗ്രാംഷി-ജയില്‍ രചനകള്‍)
അതെ, സ്ത്രീലോകത്തു വേണ്ടതും ഇത്തരമൊരു ദാര്‍ശനിക സംഭവമാണ്. ദാമ്പത്യം മുതല്‍ ആരോഗ്യരംഗം വരെ വ്യാപിച്ചുകിടക്കുന്ന പുരുഷമേധാവിത്വവും ബന്ധങ്ങളിലെ അസമത്വവും ഒക്കെ സാമൂഹ്യ ഉത്തരവാദിത്തങ്ങളായി ഏറ്റെടുക്കുമ്പോള്‍ മാത്രമേ സ്ത്രീലോകത്തെ പ്രശ്നങ്ങള്‍ ദാര്‍ശനിക സംഭവങ്ങളായി സ്വീകരിക്കപ്പെടുകയുള്ളൂ. അതാകട്ടെ വര്‍ഗയാഥാര്‍ഥ്യം കൈവിടാത്ത യാഥാര്‍ഥ സ്ത്രീമുന്നേറ്റത്തിനു തുടക്കം കുറിക്കുകയുംചെയ്യും. അത്തരമൊരു അവസ്ഥ ഇനിയും സംജാതമായിട്ടുണ്ടോയെന്ന അന്വേഷണം സാര്‍ഥകമാകുന്ന ചരിത്രസന്ധിയിലാണ് ഇന്നു നമ്മള്‍. കാരണം ലോകത്തൊട്ടാകെയുള്ള സ്ത്രീകള്‍ അവരുടെ മനുഷ്യാവകാശപ്പോരാട്ട സമരങ്ങളുടെ മുദ്രാവാക്യങ്ങള്‍ മുന്നോട്ടുവെച്ചുകൊണ്ട് സാര്‍വദേശീയ മഹിളാദിനം ആചരിക്കാനാരംഭിച്ചിട്ട് നൂറുവര്‍ഷം പൂര്‍ത്തിയാകുന്നു. 1910 മാര്‍ച്ച് എട്ടിനാണ് സാര്‍വദേശീയ മഹിളാദിനമായി ആചരിക്കാനുള്ള നിര്‍ദേശം മുന്നോട്ടുവയ്ക്കപ്പെടുന്നത്. സോഷ്യലിസ്റ്റ് മഹിളാ പ്രസ്ഥാനത്തിന്റെ രണ്ടാം ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സില്‍ ജര്‍മന്‍ കമ്യൂണിസ്റ്റ് നേതാവ് ക്ളാരാ സെത്കിന്‍ മുന്നോട്ടുവെച്ച നിര്‍ദേശം അന്നു അംഗീകരിക്കപ്പെടുകയായിരുന്നു. സ്ത്രീകള്‍ക്ക് വോട്ടവകാശവും തൊഴില്‍ സുരക്ഷയും നല്‍കുക, സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുള്ളതായിരുന്നു ഈ ആദ്യ സമ്മേളനംതന്നെ. തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷം ജര്‍മനിയിലും ആസ്ട്രേലിയയിലും സാര്‍വദേശീയ വനിതാദിനം ആചരിക്കുകയുംചെയ്തു. ക്രമേണ വിവിധ രാജ്യങ്ങളിലെ സ്ത്രീമുന്നേറ്റ സംരംഭങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണ്. ലോകമഹായുദ്ധങ്ങളുടെ കാലത്ത് ലോകത്തെമ്പാടുമുള്ള സ്ത്രീകള്‍ വിലക്കയറ്റത്തിനെതിരെയും ഭക്ഷ്യസുരക്ഷക്കു വേണ്ടിയും മുറവിളി കൂട്ടുകയും പ്രക്ഷോഭരംഗത്തെത്തുകയുംചെയ്തു.
ഒക്ടോബര്‍ വിപ്ളവത്തിന്റെ ഭാഗമായി റഷ്യയിലെ സ്ത്രീകള്‍ക്ക് പുരുഷതുല്യമായ പൌരാവകാശങ്ങള്‍ ഉറപ്പാക്കപ്പെട്ടു. സാര്‍വദേശീയ മഹിളാദിനത്തിന്റെ അമ്പതാം വാര്‍ഷികത്തില്‍ 1960-ല്‍ 73 രാജ്യങ്ങള്‍ കോപ്പന്‍ ഹേഗനില്‍ ഒത്തുചേരുകയുണ്ടായി. ലോകമെങ്ങും പോരാടുന്ന സ്ത്രീകളുടെ ഐക്യപ്പെടലായിരുന്നു 1960-ലെ സാര്‍വദേശീയ മഹിളാദിനം. മറ്റേതൊരു കോളനിരാജ്യത്തിലുമെന്നപോലെ ഇന്ത്യയിലും സ്ത്രീമുന്നേറ്റാശയങ്ങളുടെ അബോധ പ്രേരണയായി യൂറോപ്പിലെയും അമേരിക്കയിലെയും ആദ്യകാല പ്രവര്‍ത്തനങ്ങള്‍ വര്‍ത്തിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ആദ്യകാല വിമോചന സംരംഭങ്ങളുടെ മുദ്രാവാക്യങ്ങള്‍ സ്ത്രീസ്വാതന്ത്ര്യം, സ്ത്രീവിദ്യാഭ്യാസം എന്നിവ ആയിത്തീരുകയുംചെയ്തു. കോളോണിയല്‍ മൂല്യബോധം പാകപ്പെടുത്തിയ ഒരു സ്ത്രീത്വസങ്കല്‍പ്പത്തിനുവേണ്ടിയുള്ള വാദങ്ങള്‍ സ്ത്രീയും പുരുഷനും ഒന്നുപോലെ ഉയര്‍ത്തിയതിന്റെ നിരവധി ഉദാഹരണങ്ങള്‍ നമുക്കു ഇന്ത്യാചരിത്രത്തില്‍ ഇക്കാലത്തു കണ്ടെത്താം. ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ രൂപംകൊണ്ട സ്ത്രീകളുടെ സമാജങ്ങള്‍, ക്ളബ്ബുകള്‍, ലേഡീസ് സൊസൈറ്റികള്‍ എന്നിവയൊക്കെ ഈ മൂല്യബോധം തന്നെയാണ് പിന്‍പറ്റിയിരുന്നത്. 1910-ല്‍ സരളാദേവി ചൌധുരാനി സ്ഥാപിച്ച ഭാരത് സ്ത്രീ മഹാമണ്ഡലം, 1917-ല്‍ മദിരാശിയില്‍ സ്ഥാപിക്കപ്പെട്ട വിമന്‍സ് ഇന്ത്യന്‍ അസോസിയേഷനുമൊക്കെ ഈ പൊതുധാരയുടെ ഒരോ കണ്ണികള്‍ മാത്രം. ഈ പ്രസ്ഥാനങ്ങള്‍ക്കൊക്കെ വിദ്യാസമ്പന്നരായ പുരുഷന്മാരുടെ പിന്തുണയും ലഭിച്ചു. ഇന്ത്യയിലെ ആദ്യകാല സ്ത്രീപ്രസ്ഥാനങ്ങള്‍, സ്ത്രീകളുടെ സാമൂഹികപദവി മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും ദേശീയ പ്രസ്ഥാനത്തിനായുള്ള സേവനങ്ങളും നിര്‍വഹിച്ചു എന്നവകാശപ്പെടുമ്പോഴും അവരുടെ പ്രവര്‍ത്തന മേഖലയില്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന കീഴാള-ദരിദ്ര വിഭാഗ സ്ത്രീകള്‍ ഉള്‍പ്പെട്ടിരുന്നില്ലെന്നത് ഒരു യാഥാര്‍ഥ്യം മാത്രം. അതുകൊണ്ടുതന്നെ ഈ സ്ത്രീപ്രസ്ഥാനങ്ങള്‍ക്ക് മധ്യവര്‍ഗ പ്രകൃതം തന്നെയാണുണ്ടായിരുന്നത്. വാസ്തവത്തില്‍ ഇരുപതുകളിലും നാല്‍പതുകളിലും ആരംഭിച്ച കാര്‍ഷിക സമരത്തിലാണ് അടിസ്ഥാനവര്‍ഗ സ്ത്രീപ്രശ്നങ്ങള്‍ക്കു പ്രവേശനം ലഭിക്കുന്നത്. ബംഗാളിലെ തേഭാഗ പ്രസ്ഥാനവും തെലങ്കാന കലാപവും വര്‍ളി ആദിവാസി കലാപവും ഒക്കെ നിര്‍ണായകമായ സ്ത്രീപങ്കാളിത്തമുള്ള സമരങ്ങളായി ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
ഇത്തരം ധീരമായ സമര പങ്കാളിത്തമൊന്നും ലിഖിത ചരിത്രത്തിലോ ആധികാരിക ചരിത്രത്തിലോ കേരള സ്ത്രീക്കു കല്‍പിച്ചനുവദിച്ചു കിട്ടിയിട്ടില്ലെങ്കിലും വാമൊഴി ചരിത്രത്തിലും ചരിത്രത്തിന്റെ വീണ്ടെടുപ്പുകളിലും ഇന്ന് കേരള സ്ത്രീയുടെ സഹനസമരങ്ങളും പോരാട്ടങ്ങളും അതിന്റെ സ്വകീയമായ സ്ഥാനപ്പെടുത്തല്‍ നിര്‍വഹിക്കപ്പെട്ടുവരികയാണ്. നാടുവാഴി ദുഷ്പ്രഭുത്വത്തിനും ജന്മിവ്യവസ്ഥയ്ക്കും കൊളോണിയലിസത്തിനുമെതിരെ ശബ്ദമുയര്‍ത്തിയ സ്ത്രീകള്‍ നിരവധിയാണെങ്കിലും അവരില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമേ നമ്മുടെ ചരിത്രത്താളുകളില്‍ സ്ഥാനംപിടിച്ചുള്ളൂ.
സ്വാതന്ത്ര്യത്തിനും സ്വയം നിര്‍ണയാവകാശത്തിനും വേണ്ടി പുരുഷനൊപ്പം അണിനിരന്ന ഒട്ടനവധി സ്ത്രീകളും കൂടിച്ചേര്‍ന്ന സമരങ്ങളും കലാപങ്ങളുമാണ് കേരള സമൂഹത്തിന്റെ പുരോഗതിക്കുള്ള ചാലകശക്തിയായി മാറിയത്. വിദ്യാഭ്യാസത്തിന്റെയും തൊഴിലിന്റെയും വിശാലമായ ലോകം സ്ത്രീക്കു തുറന്നുകിട്ടി എന്ന അവകാശവാദം ഉന്നയിക്കുമ്പോഴും സ്ത്രീയെ സംബന്ധിച്ച ആദര്‍ശരൂപത്തെ വാര്‍പ്പുമാതൃകകളിലൊതുക്കാനാണ് എന്നും പൊതുസമൂഹം ശ്രമിക്കുന്നത്.
സാര്‍വദേശീയ മഹിളാദിനാചരണത്തിന്റെ നൂറ്റാണ്ടു പിന്നിടുന്ന ഒരു സാര്‍വദേശീയ സാഹചര്യത്തില്‍ മനുഷ്യജീവി എന്ന നിലയില്‍ കേരളത്തിലെന്നല്ല ലോകത്തെമ്പാടുമുള്ള സ്ത്രീകള്‍ സമാനമായ ചില പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. കൂടാതെ ആഗോളീകരണത്തിന്റെ വര്‍ത്തമാന സാഹചര്യത്തില്‍ മൂന്നാം ലോകരാജ്യങ്ങളിലെ സ്ത്രീകള്‍ നേരിടുന്ന കടുത്ത യാഥാര്‍ഥ്യങ്ങള്‍ ഇതില്‍നിന്നും ഭിന്നവുമാണ്. പുരുഷന് ജീവിതത്തിന്റെ വിശാലമായ ലോകം തുറന്നുകിട്ടുകയും സ്ത്രീക്കതു നിഷേധിക്കപ്പെടുകയും ചെയ്യുന്ന അടിസ്ഥാന സാഹചര്യം ലോകത്തെമ്പാടുമുള്ള സ്ത്രീകളുടെ അനുഭവ യാഥാര്‍ഥ്യമാണ്. ഈ യാഥാര്‍ഥ്യത്തെ വസ്തുതാപരമായി നേരിടുന്നതിനൊപ്പം ലോകമുതലാളിത്തത്തിന്റെ ചൂഷണമേറ്റുവാങ്ങുന്ന വര്‍ഗങ്ങളോടൊപ്പം അണിചേരാനും സ്ത്രീസമൂഹം സന്നദ്ധരാകേണ്ടതുണ്ട്. നൂറ്റാണ്ടുകളായി മലയാളിസമൂഹം അനുവര്‍ത്തിച്ചുപോരുന്ന ഫ്യൂഡല്‍ സദാചാരക്രമങ്ങളും കുടുംബബന്ധങ്ങളും ആചാര മര്യാദകളും ഒക്കെ ചേര്‍ന്ന് സംഘര്‍ഷഭരിതമാക്കുന്ന സ്ത്രീജീവിതത്തെ സാമൂഹ്യനീതിയുടെയും ജനാധിപത്യ മര്യാദയുടെയും അളവുകോലുകളിലൂടെ വിശകലനം ചെയ്യേണ്ടതുണ്ട്. സമൂഹത്തിന്റെ ഓരോ തട്ടിലും നിര്‍വഹിക്കപ്പെടുന്ന അലിഖിത പെരുമാറ്റച്ചട്ടങ്ങള്‍ക്കകത്തു വീര്‍പ്പുമുട്ടുന്ന വര്‍ത്തമാന സ്ത്രീജീവിതത്തെ അഭിസംബോധന ചെയ്യാതെ പുരോഗമന കേരളത്തിനു ഒരിഞ്ചുപോലും മുന്നോട്ടുപോകാന്‍ കഴിയില്ല.
പുരുഷാധിപത്യ മൂല്യബോധവും ബൂര്‍ഷ്വാസമ്പദ്ഘടനയും ഒന്നിക്കുന്ന വര്‍ത്തമാന കേരളത്തിന്റെ പൊതുബോധത്തില്‍ രൂഢമൂലമായിരിക്കുന്ന ഒരു സ്ത്രീത്വ ബോധത്തെ പുനര്‍ നിര്‍മിക്കുകയും പുനര്‍ നിര്‍വചിക്കുകയും ചെയ്യേണ്ടതുണ്ട്. മതത്തിന്റെയും സംസ്കാരത്തിന്റെയും പ്രഛന്നരൂപ പ്രതിനിധാനങ്ങളായി വര്‍ത്തമാന കേരള സ്ത്രീ നിരന്തരം പരിവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അധീശപ്രത്യയ ശാസ്ത്രത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും കാവലാളായി അവള്‍ അനുനിമിഷം മാറിക്കൊണ്ടുമിരിക്കുന്നു. ഫാസിസത്തിന്റെയും വര്‍ഗീയതയുടെയും പുതിയ രൂപങ്ങള്‍ അവളെ ആശ്ളേഷിച്ചുകഴിഞ്ഞിരിക്കുന്നു. വാസ്തവത്തില്‍ സമകാല കേരളസ്ത്രീയുടെ ഈ ദുരവസ്ഥയെ നൈതിക ജാഗ്രതയോടെ നോക്കിക്കാണാനുള്ള ധൈഷണിക ഇച്ഛാശക്തിയാണ് ഇന്നു നമ്മള്‍ ആര്‍ജിക്കേണ്ടത്. മുതലാളിത്ത ആഗോളീകരണത്തിന്റെ വര്‍ത്തമാനകാലത്ത് ഏതു തരത്തിലുള്ള മര്‍ദനോപകരണങ്ങളെയും ചെറുത്തു തോല്‍പ്പിക്കാനുള്ള ഇച്ഛാശക്തിയും കര്‍മശേഷിയും ആര്‍ജിക്കുക എന്നതാണ് ഓരോ മലയാളിസ്ത്രീയുടെയും ആദ്യത്തെ കര്‍ത്തവ്യം.
*
എ ജി ഒലീന ദേശാഭിമാനി
A Parliament of Women as much as of Men
I
As is well known, the semantics of equality entered western intellectual discourse only as a result of the writings of the French Philosophers, whereas previously the acknowledged universal paradigm had been that all human beings were created unequal. Thus there were those who were “privileged” by birth, and those who were not.
Indeed, in passing, it was only Buddhism in India that could be said to have genuinely offered a world view wherein equality made no exceptions. Some reason why it became fatally important for Brahminism to eject it at all costs.
The new European classes whose material interests were thus enunciated by the emancipatory writings of the Enlightenment claimed, as Marx was to note, that they represented not just their own interests but those of all “humanity.” A classic example of false consciousness, since, as Marx theorized, every new class that challenges older social formations needs such universalist claims to garner sufficient clout for the overthrow.
The fact of course was that the notions of equality, or rights (“unalienable” ones, you may recall) that came to be floated as potent ideological legitimisers of the aspirations of new dominant interests effectively left out of the ambit of these notions slaves, all labouring classes, and, you guessed it, women. Indeed the men who were inscribing the concepts of unalienable rights were untroubled slave owners themselves. Jefferson for one.
Within the expressive world of what came to be called “liberal humanism” the reference to “all men” etc., in well-known redolent phrases meant just that—all men. To a point where indeed not even the world’s first industrial proletariat asked for the right to vote for women as they submitted their Charter to the Whig parliament in 1832. Their demand was “one man, one vote.”
Not until 1928—only some two decades prior to India’s political independence from colonial rule—did English women obtain their right to franchise, as a result of their protracted struggles aided by sections of truly liberated men.
And, as has so often happened in the history of democracy worldwide, those accreted gains elsewhere helped new, post-colonial Indian rulers to provide for universal adult franchise from day one.
II
Obtaining the right to vote of course did not translate in equal measure to an equality of representation in parliament and the legislatures.
As in the case of Indian men, only some women who had the pedigree, of birth or class, came to be given the occasional ticket to stand for elections. Universal franchise thus has remained a grossly anomalous adoption, having left out effectively half the population of India from any stake in decision-making at state and national levels.
Over the last two decades especially of the expansions of consciousness among newly assertive and literate groups and elites, men and women, the demand that a certain percentage of seats in parliament and the legislators be set apart for women qua women has been gaining force. A movement that may be conceived as the third rung of the evolution of Indian democracy into a credible representative system of consent and governance. The previous two having been the success of Indian Dalits and ethnic Tribals to have won the principle of reserved seats in proportion to their population as a result indeed of the Ambedkarite movement of the 1930s, and the success of India’s Intermediate middle castes (often referred to as Other Backward Classes—OBCs) in the northern states to capture political power consistently since the mid 1960s.
For some fifteen years now, the proposal to accord 33% reservation to Indian women has been the most consequential and contested issue in India’s political discourse. Not surprisingly, the ruling party apparatuses have found themselves caught in that classic pincer which the idea of democracy has so often presented the world with; namely, the imperative to seem wedded to the notion of universal representation but to be socially unwilling that the ideal see the light of day.
Capitalism, suffused and mediated by Patriarchy, remains unwilling to redistribute political power among the genders, just as it remains unwilling to redistribute the right to the ownership of economic assets.
As any number of India’s TV soaps will testify, especially since the beginnings of India’s neo-liberal, market fundamentalist shift (coterminous with the Washington Consensus of 1990), middle class Indian women (the only kind who are visible on TV) are sought to be drafted for two conjoint purposes: one, as consumers of what the cosmetics corporates have to offer, and two, as vehicles simultaneously of ideas of moral/ethical/religious traditions, all of which issue from patriarchy and Brahminism, and seek to hedge and confine women within joint families as the principle torch bearers of culture.
Typically, thus, the soap serials present lavish sets, even obscenely lavish sets, where upon brocaded and bejeweled daughters, mothers, daughters-in-law and mothers-in-law walk about in leisured and gingerly cadences unspoilt by the least hint of labour even about the household, unraveling fatal decisions with regard to the conduct of various, and endless pujas, engagement ceremonies, weddings (and their consequences), and all interspersed without relief with rituals, ritual fasts, ritual obligations bearing almost wholly on the women. And laced with heavy doses of superstition.
In all these, money remains unmentioned as a given of which we are never told how it is made or how much of it exists. What defines these offerings is a relentless and relentlessly devious ideological tie-up between seemingly unlimited resources and religious iteration. And if ever a woman with a mind of her own surfaces, she does so invariably as a threat or a menace, and thus an object of rejection secured by showing her up as out of line with the best traditions of accumulated culture and received patriarchal wisdom.
Indeed, a woman who chooses to dress plainly or unselfconsciously is equally a no no, because such a stance then is seen to rebuke the labours of the corporates who know best about what women with money need and how they look best in various situations.
The movement for the reservation of seats for women thus accompanies this matrix of decrepit social muck, all of which accompanied India’s “modernity” through the movement for Freedom, and has now gotten insidiously collaborative with corporate capitalism. Religious occasions—dime a dozen in the Hindu calendar—help the corporate world and the corporate state in two all-important ways: one, it is big business (according to one UN study, religion is currently the world’s fourth largest enterprise, after armaments, drugs, and education), and it helps to mute and neutralize class consolidation as individuals and communities are projected primarily as religious entities and identities rather than as secular- historical victims or agents, or economically dominant or relegated communities.
Yet, it is suggestive of the irresistibly of the dynamics of democratic ideas that this press towards taking another historic step in the equity agenda obliges India’s major and otherwise antagonistic political formations (the Congress, the BJP, and the Left especially) to collaborate in seeing to the introduction of the Women”s Reservation Bill in the upper house of india’s parliament (the Rajya Sabha) tomorrow, as the institution of the 8th of March as the International Women’s Day completes a centenary. And all that despite the bickering among the party system as well as the considerable dissent within each party on the issue.
And despite also the often violent opposition of the OBC-controlled parties who insist that the 33% quota for women be further broken down into reservation for OBC and minority women.
That the male leaderships of these parties have thus far failed either to make such a provision for OBC women within their own party office bearers, or to apportion 33^ party-electoral tickets to OBC women is another matter—but one that underscores the hypocrisy of the resistance they offer.
Already, one influential OBC chief minister (Nitish Kumar of Bihar) has demarcated his own position from that of his party, acknowledging that times have changed, and that he now thinks it is inadvisable to oppose the measure.
Such are the crevices through which the winds of rational historical transformation often creep. The pity being that often those rational winds have to battle barricades set up by even those who should know better.
III
Here is what we say: should the Bill after all be successfully introduced in the Rajya Sabha on Monday, the 8th of March, 2010, it will be our view that Indian democracy will have made qualitatively a great leap forward. The polity all across the nation-state will experience a new energy and conviction, such as will not but invigorate its contributions in many diverse ways, and facilitate the opening of further doors to further areas that remain dark and iniquitous.
In that context, I may enter a caveat.
There are those who still hold to the “nature” view of gender. Many men and women honestly believe that women are by “nature” less prone to violence, corruption, chicanery, more inclined to tenderness and empathy, and so on. Many take the view that women are best kept away from such prosaic and hard things as finance, defence, industries, and allied areas of governance, if they must be incorporated as bureaucrats or as ministers. Many also believe that given their “natures” women must remain incharge of households to which their commitment brings cheer and spiritual light, since women “naturally” take to the ways of piety and tradition. And many honestly remain unaware that all these things that they say reflect not what women think, but what men of a certain kind think about women.
Some support their greater presence in the legislatures because they believe politics will then see a great ethical upliftment, and so on.
This writer remains of the view that be it in potential or performance, discriminations based on gender are fallacious. Men and women tend to be equally ambitious or not, canny or not canny, self-regarding or not self-regarding, callous or not callous, competent or incompetent, ethical or unethical, violent or not violent, even murderous or not murderous.
Many men are often more tender as parents than many women, and many women are often more game some as parents than many men. Many women better drivers of cars and buses than many men, and many men better cooks of meals than many women, especially cooking of the kind that pays. Sometimes women heads of institutions prove to be more inimical to gender justice than male heads, and perfectly of a feather with male corporate counterparts, and sometimes they are seen to be more sensitive to issues of social discrimination among both men and women than their male counterparts. Same in all spheres of prowess and sctivity.
Since we hold to that view, it is preposterous that some 98% of the world’s wealth should remain in male hands, while women share the rest of the 2%. And in large measure due to the fact that gender discrimination based on assiduously constructed myths, traditions, and systems of knowledge and control has kept them out of the institutions of law-making and of governance where such constructions can be addressed and changed to the betterment, let it be said, not just of women but of humankind.
We also recognize that women are as prone to social prejudice, inherited bias, and class antagonism as men are. But, we believe that these prejudices, biases, antagonisms are best attacked jointly by men and women both in positions of responsibility and in social movements outside the ambit of the state. And that, most crucially, such an eventuality requires that women be first of all accorded all those transformative, constitutional spaces over which the state presides which have been the fiefdom of men. Tragically thus far in India, this necessary historical onus has been denied to women on one disingenuous pretext or the other. And as a result, we are the nation we still are.
These fingers are therefore crossed as they type. Tomorrow may be a day I shall truly celebrate, not as some teleological end of democratic history in India, but as the victory of a democratic idea and imperative which has been delayed for far too long, and out of which many good things will come for those who are still at the receiving end at many points of the social maze.
Thumbs up for the Bill. And may sense dawn on those male heads that are used to be habitually headstrong without much thought.
*
Badri Raina കടപ്പാട്: Zmag
As is well known, the semantics of equality entered western intellectual discourse only as a result of the writings of the French Philosophers, whereas previously the acknowledged universal paradigm had been that all human beings were created unequal. Thus there were those who were “privileged” by birth, and those who were not.
Indeed, in passing, it was only Buddhism in India that could be said to have genuinely offered a world view wherein equality made no exceptions. Some reason why it became fatally important for Brahminism to eject it at all costs.
The new European classes whose material interests were thus enunciated by the emancipatory writings of the Enlightenment claimed, as Marx was to note, that they represented not just their own interests but those of all “humanity.” A classic example of false consciousness, since, as Marx theorized, every new class that challenges older social formations needs such universalist claims to garner sufficient clout for the overthrow.
The fact of course was that the notions of equality, or rights (“unalienable” ones, you may recall) that came to be floated as potent ideological legitimisers of the aspirations of new dominant interests effectively left out of the ambit of these notions slaves, all labouring classes, and, you guessed it, women. Indeed the men who were inscribing the concepts of unalienable rights were untroubled slave owners themselves. Jefferson for one.
Within the expressive world of what came to be called “liberal humanism” the reference to “all men” etc., in well-known redolent phrases meant just that—all men. To a point where indeed not even the world’s first industrial proletariat asked for the right to vote for women as they submitted their Charter to the Whig parliament in 1832. Their demand was “one man, one vote.”
Not until 1928—only some two decades prior to India’s political independence from colonial rule—did English women obtain their right to franchise, as a result of their protracted struggles aided by sections of truly liberated men.
And, as has so often happened in the history of democracy worldwide, those accreted gains elsewhere helped new, post-colonial Indian rulers to provide for universal adult franchise from day one.
II
Obtaining the right to vote of course did not translate in equal measure to an equality of representation in parliament and the legislatures.
As in the case of Indian men, only some women who had the pedigree, of birth or class, came to be given the occasional ticket to stand for elections. Universal franchise thus has remained a grossly anomalous adoption, having left out effectively half the population of India from any stake in decision-making at state and national levels.
Over the last two decades especially of the expansions of consciousness among newly assertive and literate groups and elites, men and women, the demand that a certain percentage of seats in parliament and the legislators be set apart for women qua women has been gaining force. A movement that may be conceived as the third rung of the evolution of Indian democracy into a credible representative system of consent and governance. The previous two having been the success of Indian Dalits and ethnic Tribals to have won the principle of reserved seats in proportion to their population as a result indeed of the Ambedkarite movement of the 1930s, and the success of India’s Intermediate middle castes (often referred to as Other Backward Classes—OBCs) in the northern states to capture political power consistently since the mid 1960s.
For some fifteen years now, the proposal to accord 33% reservation to Indian women has been the most consequential and contested issue in India’s political discourse. Not surprisingly, the ruling party apparatuses have found themselves caught in that classic pincer which the idea of democracy has so often presented the world with; namely, the imperative to seem wedded to the notion of universal representation but to be socially unwilling that the ideal see the light of day.
Capitalism, suffused and mediated by Patriarchy, remains unwilling to redistribute political power among the genders, just as it remains unwilling to redistribute the right to the ownership of economic assets.
As any number of India’s TV soaps will testify, especially since the beginnings of India’s neo-liberal, market fundamentalist shift (coterminous with the Washington Consensus of 1990), middle class Indian women (the only kind who are visible on TV) are sought to be drafted for two conjoint purposes: one, as consumers of what the cosmetics corporates have to offer, and two, as vehicles simultaneously of ideas of moral/ethical/religious traditions, all of which issue from patriarchy and Brahminism, and seek to hedge and confine women within joint families as the principle torch bearers of culture.
Typically, thus, the soap serials present lavish sets, even obscenely lavish sets, where upon brocaded and bejeweled daughters, mothers, daughters-in-law and mothers-in-law walk about in leisured and gingerly cadences unspoilt by the least hint of labour even about the household, unraveling fatal decisions with regard to the conduct of various, and endless pujas, engagement ceremonies, weddings (and their consequences), and all interspersed without relief with rituals, ritual fasts, ritual obligations bearing almost wholly on the women. And laced with heavy doses of superstition.
In all these, money remains unmentioned as a given of which we are never told how it is made or how much of it exists. What defines these offerings is a relentless and relentlessly devious ideological tie-up between seemingly unlimited resources and religious iteration. And if ever a woman with a mind of her own surfaces, she does so invariably as a threat or a menace, and thus an object of rejection secured by showing her up as out of line with the best traditions of accumulated culture and received patriarchal wisdom.
Indeed, a woman who chooses to dress plainly or unselfconsciously is equally a no no, because such a stance then is seen to rebuke the labours of the corporates who know best about what women with money need and how they look best in various situations.
The movement for the reservation of seats for women thus accompanies this matrix of decrepit social muck, all of which accompanied India’s “modernity” through the movement for Freedom, and has now gotten insidiously collaborative with corporate capitalism. Religious occasions—dime a dozen in the Hindu calendar—help the corporate world and the corporate state in two all-important ways: one, it is big business (according to one UN study, religion is currently the world’s fourth largest enterprise, after armaments, drugs, and education), and it helps to mute and neutralize class consolidation as individuals and communities are projected primarily as religious entities and identities rather than as secular- historical victims or agents, or economically dominant or relegated communities.
Yet, it is suggestive of the irresistibly of the dynamics of democratic ideas that this press towards taking another historic step in the equity agenda obliges India’s major and otherwise antagonistic political formations (the Congress, the BJP, and the Left especially) to collaborate in seeing to the introduction of the Women”s Reservation Bill in the upper house of india’s parliament (the Rajya Sabha) tomorrow, as the institution of the 8th of March as the International Women’s Day completes a centenary. And all that despite the bickering among the party system as well as the considerable dissent within each party on the issue.
And despite also the often violent opposition of the OBC-controlled parties who insist that the 33% quota for women be further broken down into reservation for OBC and minority women.
That the male leaderships of these parties have thus far failed either to make such a provision for OBC women within their own party office bearers, or to apportion 33^ party-electoral tickets to OBC women is another matter—but one that underscores the hypocrisy of the resistance they offer.
Already, one influential OBC chief minister (Nitish Kumar of Bihar) has demarcated his own position from that of his party, acknowledging that times have changed, and that he now thinks it is inadvisable to oppose the measure.
Such are the crevices through which the winds of rational historical transformation often creep. The pity being that often those rational winds have to battle barricades set up by even those who should know better.
III
Here is what we say: should the Bill after all be successfully introduced in the Rajya Sabha on Monday, the 8th of March, 2010, it will be our view that Indian democracy will have made qualitatively a great leap forward. The polity all across the nation-state will experience a new energy and conviction, such as will not but invigorate its contributions in many diverse ways, and facilitate the opening of further doors to further areas that remain dark and iniquitous.
In that context, I may enter a caveat.
There are those who still hold to the “nature” view of gender. Many men and women honestly believe that women are by “nature” less prone to violence, corruption, chicanery, more inclined to tenderness and empathy, and so on. Many take the view that women are best kept away from such prosaic and hard things as finance, defence, industries, and allied areas of governance, if they must be incorporated as bureaucrats or as ministers. Many also believe that given their “natures” women must remain incharge of households to which their commitment brings cheer and spiritual light, since women “naturally” take to the ways of piety and tradition. And many honestly remain unaware that all these things that they say reflect not what women think, but what men of a certain kind think about women.
Some support their greater presence in the legislatures because they believe politics will then see a great ethical upliftment, and so on.
This writer remains of the view that be it in potential or performance, discriminations based on gender are fallacious. Men and women tend to be equally ambitious or not, canny or not canny, self-regarding or not self-regarding, callous or not callous, competent or incompetent, ethical or unethical, violent or not violent, even murderous or not murderous.
Many men are often more tender as parents than many women, and many women are often more game some as parents than many men. Many women better drivers of cars and buses than many men, and many men better cooks of meals than many women, especially cooking of the kind that pays. Sometimes women heads of institutions prove to be more inimical to gender justice than male heads, and perfectly of a feather with male corporate counterparts, and sometimes they are seen to be more sensitive to issues of social discrimination among both men and women than their male counterparts. Same in all spheres of prowess and sctivity.
Since we hold to that view, it is preposterous that some 98% of the world’s wealth should remain in male hands, while women share the rest of the 2%. And in large measure due to the fact that gender discrimination based on assiduously constructed myths, traditions, and systems of knowledge and control has kept them out of the institutions of law-making and of governance where such constructions can be addressed and changed to the betterment, let it be said, not just of women but of humankind.
We also recognize that women are as prone to social prejudice, inherited bias, and class antagonism as men are. But, we believe that these prejudices, biases, antagonisms are best attacked jointly by men and women both in positions of responsibility and in social movements outside the ambit of the state. And that, most crucially, such an eventuality requires that women be first of all accorded all those transformative, constitutional spaces over which the state presides which have been the fiefdom of men. Tragically thus far in India, this necessary historical onus has been denied to women on one disingenuous pretext or the other. And as a result, we are the nation we still are.
These fingers are therefore crossed as they type. Tomorrow may be a day I shall truly celebrate, not as some teleological end of democratic history in India, but as the victory of a democratic idea and imperative which has been delayed for far too long, and out of which many good things will come for those who are still at the receiving end at many points of the social maze.
Thumbs up for the Bill. And may sense dawn on those male heads that are used to be habitually headstrong without much thought.
*
Badri Raina കടപ്പാട്: Zmag
വിലക്കയറ്റത്തിന്റെ രാഷ്‌ട്രീയം
"വിലക്കയറ്റം തടയേണ്ടതുണ്ടോ?'
എന്തൊരു ചോദ്യമാണിത്? ആര്‍ക്കാണിതില്‍ സംശയം? വില നിയന്ത്രിക്കുകയല്ലേ വേണ്ടത്?
ഒരു പക്ഷെ ഞാനും നിങ്ങളും അങ്ങനെയേ ചിന്തിക്കൂ. പക്ഷെ നമ്മുടെ ഭരണകര്‍ത്താക്കള്‍ക്കും ആസ്ഥാന വിദഗ്ധര്‍ക്കുമെല്ലാം ഇപ്പോഴും സംശയമാണ്. സംവാദം തുടരുകയാണ്. പങ്കെടുക്കുന്നവര്‍ ചില്ലറക്കാരല്ല. പ്രധാനമന്ത്രി, ധനമന്ത്രി, പ്ളാനിംഗ് കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ മൊണ്ടേക് സിംഗ് അലുവാലിയ, ധനകാര്യസെക്രട്ടറി അശോക് ചൌള, മുഖ്യ സാമ്പത്തികോപദേഷ്ടാവ് ഡോ. കൌശിക് ബാബു, റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ ഡി.സുബ്ബറാവു എല്ലാവരും സംശയരോഗികളാണ്. നാണയപ്പെരുപ്പത്തില്‍ അവര്‍ അസാധാരണത്വം കാണുന്നില്ല. വില കുതിച്ചുയരും. പക്ഷെ, അങ്കലാപ്പു വേണ്ട. അടിയന്തിര നടപടികളുമാവശ്യമില്ല. തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ സഹായിക്കും. റാബി വിളവെടുപ്പ് മെച്ചപ്പെടും. വിലകള്‍ താഴും. അതു വരെ കാത്തിരിക്കുക.
റിസര്‍വ്വ് ബാങ്കിന്റെ വൈഷമ്യം
ധനനയത്തില്‍ ( Monetary Policy) നിസ്സാരഭേദഗതി വരുത്തി വില നിയന്ത്രിക്കാമെന്നാണ് റിസര്‍വ്വ് ബാങ്ക് കരുതിയത്. വേണ്ടി വന്നാല്‍ പലിശ നിരക്ക് കൂടണം. (Tight Money Policy).അതിന് സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യോയിലോ കാഷ് റിസര്‍വ്വ് റേഷ്യോയിലോ നേരിയ വര്‍ദ്ധന വേണ്ടി വന്നേക്കും. ഉദാഹരണത്തിന് 29-01-2010 ന് കാഷ് റിസര്‍വ്വ് റേഷ്യോ 0.75 % വര്‍ദ്ധിച്ചു. അതുവഴി 36000 കോടി രൂപ ബാങ്കുകളുടെ കൈവശം കുറഞ്ഞു. എന്നാല്‍ അവിടെയുമുണ്ട് ആശയക്കുഴപ്പം. നിരക്കു കൂട്ടിയാല്‍ വായ്പയുടെ അളവ് കുറയും. വ്യവസായ നിക്ഷേപം ഇടിയും. ജി.ഡി.പി വളര്‍ച്ചയെ ബാധിക്കും. ജി.ഡി.പി. വളരണമെങ്കില്‍ പലിശ കുറഞ്ഞു നില്‍ക്കണം. എളുപ്പം വായ്പ ലഭിക്കണം. പലിശ കൂട്ടിയാല്‍ വ്യവസായികള്‍ പിണങ്ങും അപ്പോള്‍ പ്രശ്നം ജി.ഡി.പി. വളര്‍ച്ച വേണോ വില സ്ഥിരത വേണോ എന്നതായി ചുരുങ്ങി. റിസര്‍വ്വ് ബാങ്കിന് രണ്ടും വേണം. ഒന്നിനെ വിട്ട് മറ്റൊന്ന് സ്വീകരിക്കാന്‍ വിഷമം. ഈ തെരഞ്ഞെടുപ്പാണ് റിസര്‍വ്വ് ബാങ്കിനെ അലട്ടുന്ന പ്രശ്നം.
സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓര്‍ഗനൈസേഷന്റെ കണക്കു പ്രകാരം ജി.ഡി.ജി വളര്‍ച്ചാ നിരക്ക് 7.9% ആണ്. വ്യാവസായികോല്പാദന സൂചിക 11.79%. 2009 ഡിസംബറില്‍ കയറ്റുമതി 9.3% ആയി വര്‍ദ്ധിച്ചു. ഈ ഘട്ടത്തില്‍ വ്യവസായികളെ പിണക്കരുത്. ബിസിനസ്സ് പത്രങ്ങള്‍ പൊതുവെ ഈ അഭിപ്രായക്കാരാണ്. അവരുടെ അപഗ്രഥനങ്ങള്‍ മ്യദുവായ പലിശക്കായി വാദിക്കുന്നു.
ഇപ്പോള്‍ നാണയപ്പെരുപ്പം7.3 %ആണ്. ഭക്ഷ്യവസ്തുക്കളുടെ വിലക്കററ്റം (Food Inflation) 17-21 ശതമാനത്തിനിടയില്‍ ചാഞ്ചാടുന്നു. അരി, ഗോതമ്പ്, പഞ്ചസാര, സവാള, ഉരുളക്കിഴങ്ങ്, തുവരപരിപ്പ്, പയറുവര്‍ഗ്ഗങ്ങള്‍ തുടങ്ങി നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം വില കയറി. പരിധിയില്ലാത്ത വരുമാനമുള്ള ഒരു ചെറു ന്യൂനപക്ഷത്തിന് അപ്പോഴും ഉന്മാദമാണ്. സാധാരണ ജനങ്ങള്‍ക്ക് ദുരിതവും. നിമിഷനേരം മതി , മടിശ്ശീല കാലിയാകാന്‍.
ഭക്ഷ്യക്ഷാമം
എന്തുകൊണ്ട് വിക്കയറ്റം? ഈ ചോദ്യത്തിന് ഒരു ഔദ്യോഗിക മറുപടിയുണ്ട്. ഭക്ഷ്യദൌര്‍ലഭ്യം. ഭക്ഷ്യ വസ്തുകളുടെ ലഭ്യതയ്ക്കേറ്റ ആഘാതം (Supply side shocks). പണമൊഴുക്കു കൂടിയതുകൊണ്ടാണെന്ന മറ്റൊരു ഭാഷ്യവുമുണ്ട്. രണ്ടായാലും പ്രതി കേന്ദ്ര ഗവണ്‍മെന്റാണ്. ഗവണ്‍മെന്റിന് ദീര്‍ഘവീക്ഷണമില്ലാതെ പോയി. നയമില്ലാതെ പോയി. അഥവാ, ഗവണ്‍മെണ്ടിനു കണക്കു പിഴച്ചു. കാര്‍ഷികോല്പാദനം ഒരു നിമിഷം കൊണ്ട് ഇടിഞ്ഞതല്ല. വരള്‍ച്ചയും വെള്ളപ്പൊക്കവുമുണ്ടായപ്പോള്‍ ജാഗ്രത വേണമായിരുന്നു. പക്ഷെ അധികാരികള്‍ വീണവായിച്ചുകൊണ്ടിരുന്നു. ആദ്യം ഗുണമേന്മയുള്ള പഞ്ചസാര കുറഞ്ഞ വിലയ്ക്ക് കയറ്റുമതി ചെയ്തു. ബഫര്‍ സ്റ്റോക്ക് കരുതിവെച്ചില്ല. ഇപ്പോള്‍ ലോക കമ്പോളത്തിലും വില ഉയര്‍ന്നു. കിലോഗ്രാം പഞ്ചസാരയ്ക്ക് 50 രൂപ നിരക്കിലാണ് ഇറക്കുമതി. വിദേശവ്യാപാരികള്‍ അവസരം മുതലെടുക്കുകയാണ്. അവധി വ്യാപാരവും ഊഹക്കച്ചവടവും പ്രശ്നം രൂക്ഷമാക്കി. പൂഴ്ത്തിവെയ്പ്പുകാരെ കയറൂരി വിട്ടു. ഫുഡ് കോര്‍പ്പറേഷന്റെ ഗുദാമുകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറി. മൊത്തത്തില്‍ അബദ്ധങ്ങളുടെ ഘോഷയാത്ര.
പ്ളാനിംഗ് കമ്മീഷനംഗം അഭിജിത് സെന്‍ പോലും ഇപ്പോള്‍ ഒരു കാര്യം സമ്മതിക്കുന്നു. പൂഴ്ത്തിവെയ്പ് തടയുന്നതില്‍ വീഴ്ച സംഭവിച്ചു. കാര്‍ഷികോല്പാദനം വര്‍ദ്ധിപ്പിക്കാന്‍ ഒരു രണ്ടാം ഹരിതവിപ്ളവം വേണമെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. ഖാരിഫ് വിള മോശമായിരുന്നു. ഇനി ആകെ പ്രതീക്ഷ റാബി വിളവെടുപ്പിലാണ്.
മദ്ധ്യവര്‍ത്തികളുടെ പറുദിസ
ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം ഏറ്റവുമധികം ബാധിക്കുന്നത് ദരിദ്രവിഭാഗങ്ങളെയാണ്. പക്ഷെ അവരുടെ ദുരിതം സര്‍ക്കാരിന് പ്രശ്നമല്ല. പിഡിപി വളര്‍ച്ചയില്‍ അവരുടെ പങ്ക് തുച്ഛമാണത്രെ. ദരിദ്രരുടെ എണ്ണത്തിലും തര്‍ക്കമുണ്ട്. സര്‍ക്കാര്‍ കണക്കു പ്രകാരം ദാര്യിദ രേഖയ്ക്കു താഴെ 20% പേരാണുള്ളത്. സുരേഷ് തെണ്ടുല്‍ക്കര്‍ കമ്മിറ്റി 33% ദരിദ്രരെ കണ്ടെത്തി. ഇന്ത്യക്കാരുടെ കുടുംബവരുമാനത്തിന്റെ 45-55 ശതമാനം ചിലവിടുന്നത് ആഹാരത്തിനാണ്. വിലക്കയറ്റം അവരെ പാപ്പരാക്കും. ഉപഭോക്താക്കള്‍ നല്‍കുന്ന അമിത വിലയാവട്ടെ കൃഷിക്കാരില്‍ എത്തുന്നില്ലെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. ഇടനിലക്കാരും ദല്ലാളന്മാരും കമ്മീഷന്‍ ഏജന്റുമാരും നിക്ഷേപകര്‍ എന്ന പേരിലറിയപ്പെടുന്ന ഊഹക്കച്ചവടക്കാരും തട്ടിയെടുക്കുന്നു. അവരുടേത് വെറും കടലാസ് വ്യാപാരമാണ്. ഭക്ഷ്യവസ്തുക്കള്‍ അവര്‍ കാണുന്നില്ല. കൈകൊണ്ടു തൊടുന്നില്ല. എങ്കിലും നിന്ന നില്‍പ്പില്‍ കോടികളുടെ വ്യാപാരമുറപ്പിച്ച് അവര്‍ ലാഭമെടുക്കുന്നു. ഇന്ത്യന്‍ കാര്‍ഷിക കമ്പോളത്തിന്റെ പരാധീനതയാണിത്. ചൂതാട്ടക്കാരുടെ വിഹാരകേന്ദ്രമാണത്.
ഫുഡ് ഇന്‍ഫ്ളേഷന് അവധിവ്യാപാരം എന്തു പിഴച്ചു? സംവാദം ചൂടുപിടിച്ചിട്ടുണ്ട്. അവധിവ്യാപാരത്തിന്റെ ധര്‍മ്മം ചരക്കിന്റെ യഥാര്‍ത്ഥവില കണ്ടെത്തലാണെന്നാണ് (Inventing the real price) വാദം. ഫോര്‍വേര്‍ഡ് മാര്‍ക്കറ്റ് കമ്മീഷന്‍ ചെയര്‍മാന്‍ ബി.സി ഖാട്വാ ഈ അഭിപ്രായക്കാരനാണ്. രാഷ്ട്രീയ പാര്‍ട്ടികളുടേത് നിരുത്തരവാദപരമായ പ്രസ്താവനകളാണത്രെ. അതു കേട്ട് മന്തിസഭ ഉപസമിതി (Cabinet Committee on Prices) വ്യാകുലപ്പെടേണ്ട കാര്യമൊന്നുമില്ല.
എന്നാല്‍ 2009 ഡിസംബര്‍ വരെ സംഭരിച്ച അരി 136.4 ലക്ഷം ടണ്‍ ആണ്. പയറുവര്‍ഗ്ഗങ്ങളുടെ ശേഖരവും തൃപ്തികരമാണ്. സ്ഥിതിവിവരക്കണക്കുകള്‍ ആശാവഹമായിട്ടും എന്തേ കമ്പോള വില കൂടുന്നു? കാരണം രണ്ടാണ്. ഒന്ന്, ഊഹക്കച്ചവടം. രണ്ട്, ലോക കമ്പോളത്തിലെ ഉയര്‍ന്ന വില . തീര്‍ച്ചയായും ഫുഡ് ഇന്‍ഫ്ളേഷന്റെ മുഖ്യ പ്രതികളിലൊരാള്‍ ഊഹക്കച്ചവടമാണ്.
വിലക്കയറ്റം ദേശീയ വിഷയം
മലയാളപത്രങ്ങള്‍ വായിക്കുന്നവര്‍ ഒരു പക്ഷെ, വിക്കയറ്റം ഒരു കേരളാ പ്രതിഭാസമാണെന്ന് തെറ്റിദ്ധരിക്കും. ദൃശ്യമാദ്ധ്യമങ്ങളും ഈ പ്രചരണം ഏറ്റെടുത്തിട്ടുണ്ട്. കൃഷി സംസ്ഥാന വിഷയമാകയാല്‍ ഈ ദുഷ്പ്രചരണം ചിലരെങ്കിലും വിശ്വസിക്കും. എന്നാല്‍ ചുരുങ്ങിയത് അഞ്ചു കാരണങ്ങളാല്‍, വിലക്കയറ്റം ദേശീയ പ്രശ്നമാണെന്ന് സമര്‍ത്ഥിക്കാന്‍ കഴിയും.
1. കൃഷിയെ സംബന്ധിച്ച നിര്‍ണ്ണായക തീരുമാനങ്ങളെടുക്കാനുള്ള പൂര്‍ണ്ണ അധികാരം കേന്ദ്ര ഗവണ്‍മെന്റില്‍ നിക്ഷിപ്തമാണ്. കേന്ദ്രഭക്ഷ്യാലയത്തിലെ മുന്‍ മേധാവി ശ്രീ. ബി. എസ്. രാഘവന്‍ ബിസിനസ്സ് ലൈന്‍ പത്രത്തില്‍ (09-02-2010) എഴുതിയ ലേഖനം കേന്ദ്രഗവണ്‍മെന്റിനെതിരെയുള്ള വിചാരണയായി മാറി. ഭക്ഷ്യോല്പാദന ചിലവ് കണക്കു കൂട്ടുന്നത് Bureau of Costs and Prices ആണ്. കര്‍ഷകരുടെ ആദായവില നിര്‍ണ്ണയിക്കുന്നത് ഭക്ഷ്യ കൃഷി വകുപ്പാണ് . ഭക്ഷ്യധാന്യസംഭരണം ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ചുമതലയാണ്. പൊതുവിതരണത്തിന് ധാന്യങ്ങളെത്തിക്കുന്നത് ഈ ശേഖരത്തില്‍ നിന്നാണ്. ഭക്ഷ്യവസ്തുക്കളുടെ സംസ്ഥാനാന്തര സഞ്ചാരം നിയന്ത്രിക്കുന്നത് കേന്ദ്രസര്‍ക്കാരാണ്. അവധി വ്യാപാരം നിയന്ത്രിക്കേണ്ടതും കേന്ദ്ര സര്‍ക്കാര്‍ തന്നെ. മൊത്തത്തില്‍ വില നിയന്ത്രണത്തിന്റെ കടിഞ്ഞാണ്‍ ഡല്‍ഹിയിലാണ്.
2. കിരിത് പരേഖ് കമ്മറ്റി ശുപാര്‍ശ പ്രകാരം അരിയുടെ ബഫര്‍ ശേഖരത്തിന്റെ അളവ് 60 ലക്ഷം ടണ്ണും ഗോതമ്പിന്റേത് 40 ലക്ഷം ടണ്ണുമായി കുറച്ചു. എന്നാല്‍ എഫ്.സി.ഐ ഗുദാമുകളില്‍ 240 ലക്ഷം ടണ്‍ അരിയും 190 ലക്ഷം ടണ്‍ ഗോതമ്പും സ്റ്റോക്കുണ്ട്. കര്‍ഷകര്‍ക്കു നന്ദി പറഞ്ഞുകൊണ്ട് 2009 മെയ് 20 ന് എഫ്.സി.ഐ. ദേശീയ പത്രങ്ങളില്‍ മുഴുവര്‍ണ്ണ പരസ്യം തന്നെയിറക്കി. 286 ലക്ഷം ടണ്‍ അരിയും 227 ലക്ഷം ടണ്‍ ഗോതമ്പും സംഭരിക്കാന്‍ കഴിഞ്ഞതിന്. ഈ ഉയര്‍ന്ന സംഭരണം ചരിത്രത്തിലാദ്യമാണ്. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, യു.പി., എം.പി., തുടങ്ങിയ സംസ്ഥാനങ്ങളെ പരസ്യത്തില്‍ അഭിനന്ദിക്കുന്നുണ്ട്. എന്നാല്‍ ഈ ബഫര്‍ സ്റ്റോക്കിന്റെ ഗുണം ജനങ്ങള്‍ക്കു ലഭ്യമാകുന്നില്ല. പൊതുവിതരണത്തിന് ധാന്യങ്ങള്‍ പുറത്തു വിടുന്നില്ല. പകരം, (എ) പൊതുവിതരണത്തിന്റെ ക്വാട്ട വെട്ടിക്കുകയും(ബി) ധാന്യവിതരണം വൈകിക്കുകയും(സി) വില വര്‍ദ്ധിപ്പിക്കുകയുമാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്.
3. 06-02-2010 ന് ഡല്‍ഹിയില്‍ വിളിച്ചു കൂട്ടിയ മുഖ്യമന്ത്രിമാരുടെ യോഗം വ്യാജ പ്രചരണങ്ങള്‍ക്കുള്ള ഒന്നാംതരം മറുപടിയായിരുന്നു. കോണ്‍ഗ്രസ്-ബിജെപി സംസ്ഥാനങ്ങള്‍ പോലും കേന്ദ്ര നയങ്ങളെ വിമര്‍ശിച്ചു. കൃഷിമന്ത്രി ശരത് പവ്വാര്‍ വിയര്‍ത്തു. പവ്വാര്‍ രാജിവെയ്ക്കണമെന്ന ആവശ്യമുയര്‍ന്നു. പവ്വാറിന്റെ പാര്‍ട്ടി പത്രം പഞ്ചസാരവിലയെ ന്യായീകരിച്ചു. പഞ്ചസാര കഴിക്കാത്തവര്‍ മരിച്ചുപോവില്ലെന്ന് പത്രം എഴുതി.
4. ഫുഡ് ഇന്‍ഫ്ളേഷന്‍ ഡിസംബറില്‍ 20 ശതമാനം കടന്ന്, ഇപ്പോള്‍ കുറഞ്ഞ് 17.94 % (11-02-2010) ആയി നില്‍ക്കുന്നു. പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ഭക്ഷ്യ ഇന്‍ഫ്ളേഷന്‍ 20 % കവിഞ്ഞിരിക്കുന്നു. കര്‍ണ്ണാടക, ബംഗാള്‍, എം.പി., യു.പി., ആസ്സാം തുടങ്ങിയ സംസ്ഥാനങ്ങളില്‍ സൂചിക 18 % ആണ്. കേരളത്തിലെ ഭക്ഷ്യ ഇന്‍ഫ്ളേഷന്‍ 2009 ജുലായ് മാസം 10.2% ആയിരുന്നത് കുറഞ്ഞ് ഡിസംബറില്‍ 9.3% ആയി. ഇത് ഏറ്റവും കുറഞ്ഞ ശതമാനമാണ്.
5. ബാങ്കു ജീവനക്കാര്‍ക്ക് 2009 ആഗസ്റ്റ്, നവംമ്പര്‍, 2010 ഫെബ്രുവരി മാസങ്ങളിലാരംഭിച്ച ത്രിമാസ ക്ഷാമബത്ത വര്‍ദ്ധനവ് പരിശോധിക്കുക. ഉപഭോക്തൃ വില സൂചിക 9 മാസം കൊണ്ട് 3857.57 ആയി വര്‍ദ്ധിച്ചു. 01-08-2009 മുതല്‍ ക്ഷാമബത്താ വര്‍ദ്ധനവ് അടിസ്ഥാന ശമ്പളത്തിന്റെ 16% ആയിരുന്നു. 01-11-2009 മുതല്‍ 10.12 % ഡി.എ. വര്‍ദ്ധിച്ചു. 01-02-2010 മുതല്‍ 5.76 ശതമാനവും. സംഘടിത തൊഴിലാളികള്‍ക്കെല്ലാം ക്ഷാമബത്ത വര്‍ദ്ധിച്ചു. ഇതു ദേശീയ തലത്തില്‍ ലഭിച്ച ആനുകൂല്യമാണ്. ഏതെങ്കിലുമൊരു സംസ്ഥാനത്തു മാത്രം ലഭിച്ചതല്ല.
പരിഹാരനിര്‍ദ്ദേശങ്ങള്‍
വര്‍ത്തകസംഘടനയായ ASSOCHEM 2010 ഫെബ്രുവരി 8-ന് ഡല്‍ഹിയില്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്തുകൊണ്ട് വിഖ്യാത കാര്‍ഷികവിദഗ്ധന്‍ ഡോ. എം.എസ്. സ്വാമിനാഥന്‍ ഭക്ഷ്യവിലക്കയറ്റത്തിന് ചില പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയുണ്ടായി. ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികളോടൊപ്പം നീതിപൂര്‍വ്വകമായ വിതരണവും ഉറപ്പാക്കുന്ന നിര്‍ദ്ദേശങ്ങളാണിവ.
1. കര്‍ഷകര്‍ക്ക് നല്‍കുന്ന ആദായവില വര്‍ദ്ധിപ്പിക്കുക.
2. ഉല്പാദന വര്‍ദ്ധനവ് ലക്ഷ്യമിട്ട് മെച്ചപ്പെട്ട പശ്ചാത്തലസൌകര്യങ്ങളും ഗുണമേന്മയുള്ള വിത്തുകളും സാങ്കേതികപരിജ്ഞാനവും ലഭ്യമാക്കുക.
3. പൊതുവിതരണ ശൃംഖല സുശക്തമാക്കുക.
4. ഈ ശൃംഖലയിലൂടെ വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ എണ്ണവും അളവും വര്‍ദ്ധിപ്പിക്കുക.
5. എഫ്.സി.ഐ.യുടെ കൈവശമുള്ള സ്റ്റോക്ക് പുറത്തുവിട്ട് വിലനിലവാരം പിടിച്ചുനിര്‍ത്താനുള്ള നടപടി സ്വീകരിക്കുക.
6. ഭക്ഷ്യധാന്യങ്ങളിന്മേല്‍ അവധിവ്യാപാരം നിരോധിക്കുക.
7. ബഫര്‍ സ്റ്റോക്ക് കരുതിവെയ്ക്കാതെയുള്ള ഭക്ഷ്യകയറ്റുമതി ഒഴിവാക്കുക.
ഈ നിര്‍ദ്ദേശങ്ങള്‍ക്ക് പുതുമയില്ല. പക്ഷേ സമഗ്രമാണ്. പക്ഷേ ഈ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുമെന്നു കരുതാനാവില്ല. കാരണം അവര്‍ ഇപ്പോഴും കമ്പോളത്തിന്റെ അദൃശ്യകരങ്ങളില്‍ വിശ്വസിക്കുന്നു. അവരുടെ അജണ്ട വേറെയാണ്.
*
കെ.വി.ജോര്‍ജ്ജ്
എന്തൊരു ചോദ്യമാണിത്? ആര്‍ക്കാണിതില്‍ സംശയം? വില നിയന്ത്രിക്കുകയല്ലേ വേണ്ടത്?
ഒരു പക്ഷെ ഞാനും നിങ്ങളും അങ്ങനെയേ ചിന്തിക്കൂ. പക്ഷെ നമ്മുടെ ഭരണകര്‍ത്താക്കള്‍ക്കും ആസ്ഥാന വിദഗ്ധര്‍ക്കുമെല്ലാം ഇപ്പോഴും സംശയമാണ്. സംവാദം തുടരുകയാണ്. പങ്കെടുക്കുന്നവര്‍ ചില്ലറക്കാരല്ല. പ്രധാനമന്ത്രി, ധനമന്ത്രി, പ്ളാനിംഗ് കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ മൊണ്ടേക് സിംഗ് അലുവാലിയ, ധനകാര്യസെക്രട്ടറി അശോക് ചൌള, മുഖ്യ സാമ്പത്തികോപദേഷ്ടാവ് ഡോ. കൌശിക് ബാബു, റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ ഡി.സുബ്ബറാവു എല്ലാവരും സംശയരോഗികളാണ്. നാണയപ്പെരുപ്പത്തില്‍ അവര്‍ അസാധാരണത്വം കാണുന്നില്ല. വില കുതിച്ചുയരും. പക്ഷെ, അങ്കലാപ്പു വേണ്ട. അടിയന്തിര നടപടികളുമാവശ്യമില്ല. തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ സഹായിക്കും. റാബി വിളവെടുപ്പ് മെച്ചപ്പെടും. വിലകള്‍ താഴും. അതു വരെ കാത്തിരിക്കുക.
റിസര്‍വ്വ് ബാങ്കിന്റെ വൈഷമ്യം
ധനനയത്തില്‍ ( Monetary Policy) നിസ്സാരഭേദഗതി വരുത്തി വില നിയന്ത്രിക്കാമെന്നാണ് റിസര്‍വ്വ് ബാങ്ക് കരുതിയത്. വേണ്ടി വന്നാല്‍ പലിശ നിരക്ക് കൂടണം. (Tight Money Policy).അതിന് സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യോയിലോ കാഷ് റിസര്‍വ്വ് റേഷ്യോയിലോ നേരിയ വര്‍ദ്ധന വേണ്ടി വന്നേക്കും. ഉദാഹരണത്തിന് 29-01-2010 ന് കാഷ് റിസര്‍വ്വ് റേഷ്യോ 0.75 % വര്‍ദ്ധിച്ചു. അതുവഴി 36000 കോടി രൂപ ബാങ്കുകളുടെ കൈവശം കുറഞ്ഞു. എന്നാല്‍ അവിടെയുമുണ്ട് ആശയക്കുഴപ്പം. നിരക്കു കൂട്ടിയാല്‍ വായ്പയുടെ അളവ് കുറയും. വ്യവസായ നിക്ഷേപം ഇടിയും. ജി.ഡി.പി വളര്‍ച്ചയെ ബാധിക്കും. ജി.ഡി.പി. വളരണമെങ്കില്‍ പലിശ കുറഞ്ഞു നില്‍ക്കണം. എളുപ്പം വായ്പ ലഭിക്കണം. പലിശ കൂട്ടിയാല്‍ വ്യവസായികള്‍ പിണങ്ങും അപ്പോള്‍ പ്രശ്നം ജി.ഡി.പി. വളര്‍ച്ച വേണോ വില സ്ഥിരത വേണോ എന്നതായി ചുരുങ്ങി. റിസര്‍വ്വ് ബാങ്കിന് രണ്ടും വേണം. ഒന്നിനെ വിട്ട് മറ്റൊന്ന് സ്വീകരിക്കാന്‍ വിഷമം. ഈ തെരഞ്ഞെടുപ്പാണ് റിസര്‍വ്വ് ബാങ്കിനെ അലട്ടുന്ന പ്രശ്നം.
സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓര്‍ഗനൈസേഷന്റെ കണക്കു പ്രകാരം ജി.ഡി.ജി വളര്‍ച്ചാ നിരക്ക് 7.9% ആണ്. വ്യാവസായികോല്പാദന സൂചിക 11.79%. 2009 ഡിസംബറില്‍ കയറ്റുമതി 9.3% ആയി വര്‍ദ്ധിച്ചു. ഈ ഘട്ടത്തില്‍ വ്യവസായികളെ പിണക്കരുത്. ബിസിനസ്സ് പത്രങ്ങള്‍ പൊതുവെ ഈ അഭിപ്രായക്കാരാണ്. അവരുടെ അപഗ്രഥനങ്ങള്‍ മ്യദുവായ പലിശക്കായി വാദിക്കുന്നു.
ഇപ്പോള്‍ നാണയപ്പെരുപ്പം7.3 %ആണ്. ഭക്ഷ്യവസ്തുക്കളുടെ വിലക്കററ്റം (Food Inflation) 17-21 ശതമാനത്തിനിടയില്‍ ചാഞ്ചാടുന്നു. അരി, ഗോതമ്പ്, പഞ്ചസാര, സവാള, ഉരുളക്കിഴങ്ങ്, തുവരപരിപ്പ്, പയറുവര്‍ഗ്ഗങ്ങള്‍ തുടങ്ങി നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം വില കയറി. പരിധിയില്ലാത്ത വരുമാനമുള്ള ഒരു ചെറു ന്യൂനപക്ഷത്തിന് അപ്പോഴും ഉന്മാദമാണ്. സാധാരണ ജനങ്ങള്‍ക്ക് ദുരിതവും. നിമിഷനേരം മതി , മടിശ്ശീല കാലിയാകാന്‍.
ഭക്ഷ്യക്ഷാമം
എന്തുകൊണ്ട് വിക്കയറ്റം? ഈ ചോദ്യത്തിന് ഒരു ഔദ്യോഗിക മറുപടിയുണ്ട്. ഭക്ഷ്യദൌര്‍ലഭ്യം. ഭക്ഷ്യ വസ്തുകളുടെ ലഭ്യതയ്ക്കേറ്റ ആഘാതം (Supply side shocks). പണമൊഴുക്കു കൂടിയതുകൊണ്ടാണെന്ന മറ്റൊരു ഭാഷ്യവുമുണ്ട്. രണ്ടായാലും പ്രതി കേന്ദ്ര ഗവണ്‍മെന്റാണ്. ഗവണ്‍മെന്റിന് ദീര്‍ഘവീക്ഷണമില്ലാതെ പോയി. നയമില്ലാതെ പോയി. അഥവാ, ഗവണ്‍മെണ്ടിനു കണക്കു പിഴച്ചു. കാര്‍ഷികോല്പാദനം ഒരു നിമിഷം കൊണ്ട് ഇടിഞ്ഞതല്ല. വരള്‍ച്ചയും വെള്ളപ്പൊക്കവുമുണ്ടായപ്പോള്‍ ജാഗ്രത വേണമായിരുന്നു. പക്ഷെ അധികാരികള്‍ വീണവായിച്ചുകൊണ്ടിരുന്നു. ആദ്യം ഗുണമേന്മയുള്ള പഞ്ചസാര കുറഞ്ഞ വിലയ്ക്ക് കയറ്റുമതി ചെയ്തു. ബഫര്‍ സ്റ്റോക്ക് കരുതിവെച്ചില്ല. ഇപ്പോള്‍ ലോക കമ്പോളത്തിലും വില ഉയര്‍ന്നു. കിലോഗ്രാം പഞ്ചസാരയ്ക്ക് 50 രൂപ നിരക്കിലാണ് ഇറക്കുമതി. വിദേശവ്യാപാരികള്‍ അവസരം മുതലെടുക്കുകയാണ്. അവധി വ്യാപാരവും ഊഹക്കച്ചവടവും പ്രശ്നം രൂക്ഷമാക്കി. പൂഴ്ത്തിവെയ്പ്പുകാരെ കയറൂരി വിട്ടു. ഫുഡ് കോര്‍പ്പറേഷന്റെ ഗുദാമുകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറി. മൊത്തത്തില്‍ അബദ്ധങ്ങളുടെ ഘോഷയാത്ര.
പ്ളാനിംഗ് കമ്മീഷനംഗം അഭിജിത് സെന്‍ പോലും ഇപ്പോള്‍ ഒരു കാര്യം സമ്മതിക്കുന്നു. പൂഴ്ത്തിവെയ്പ് തടയുന്നതില്‍ വീഴ്ച സംഭവിച്ചു. കാര്‍ഷികോല്പാദനം വര്‍ദ്ധിപ്പിക്കാന്‍ ഒരു രണ്ടാം ഹരിതവിപ്ളവം വേണമെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. ഖാരിഫ് വിള മോശമായിരുന്നു. ഇനി ആകെ പ്രതീക്ഷ റാബി വിളവെടുപ്പിലാണ്.
മദ്ധ്യവര്‍ത്തികളുടെ പറുദിസ
ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം ഏറ്റവുമധികം ബാധിക്കുന്നത് ദരിദ്രവിഭാഗങ്ങളെയാണ്. പക്ഷെ അവരുടെ ദുരിതം സര്‍ക്കാരിന് പ്രശ്നമല്ല. പിഡിപി വളര്‍ച്ചയില്‍ അവരുടെ പങ്ക് തുച്ഛമാണത്രെ. ദരിദ്രരുടെ എണ്ണത്തിലും തര്‍ക്കമുണ്ട്. സര്‍ക്കാര്‍ കണക്കു പ്രകാരം ദാര്യിദ രേഖയ്ക്കു താഴെ 20% പേരാണുള്ളത്. സുരേഷ് തെണ്ടുല്‍ക്കര്‍ കമ്മിറ്റി 33% ദരിദ്രരെ കണ്ടെത്തി. ഇന്ത്യക്കാരുടെ കുടുംബവരുമാനത്തിന്റെ 45-55 ശതമാനം ചിലവിടുന്നത് ആഹാരത്തിനാണ്. വിലക്കയറ്റം അവരെ പാപ്പരാക്കും. ഉപഭോക്താക്കള്‍ നല്‍കുന്ന അമിത വിലയാവട്ടെ കൃഷിക്കാരില്‍ എത്തുന്നില്ലെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. ഇടനിലക്കാരും ദല്ലാളന്മാരും കമ്മീഷന്‍ ഏജന്റുമാരും നിക്ഷേപകര്‍ എന്ന പേരിലറിയപ്പെടുന്ന ഊഹക്കച്ചവടക്കാരും തട്ടിയെടുക്കുന്നു. അവരുടേത് വെറും കടലാസ് വ്യാപാരമാണ്. ഭക്ഷ്യവസ്തുക്കള്‍ അവര്‍ കാണുന്നില്ല. കൈകൊണ്ടു തൊടുന്നില്ല. എങ്കിലും നിന്ന നില്‍പ്പില്‍ കോടികളുടെ വ്യാപാരമുറപ്പിച്ച് അവര്‍ ലാഭമെടുക്കുന്നു. ഇന്ത്യന്‍ കാര്‍ഷിക കമ്പോളത്തിന്റെ പരാധീനതയാണിത്. ചൂതാട്ടക്കാരുടെ വിഹാരകേന്ദ്രമാണത്.
ഫുഡ് ഇന്‍ഫ്ളേഷന് അവധിവ്യാപാരം എന്തു പിഴച്ചു? സംവാദം ചൂടുപിടിച്ചിട്ടുണ്ട്. അവധിവ്യാപാരത്തിന്റെ ധര്‍മ്മം ചരക്കിന്റെ യഥാര്‍ത്ഥവില കണ്ടെത്തലാണെന്നാണ് (Inventing the real price) വാദം. ഫോര്‍വേര്‍ഡ് മാര്‍ക്കറ്റ് കമ്മീഷന്‍ ചെയര്‍മാന്‍ ബി.സി ഖാട്വാ ഈ അഭിപ്രായക്കാരനാണ്. രാഷ്ട്രീയ പാര്‍ട്ടികളുടേത് നിരുത്തരവാദപരമായ പ്രസ്താവനകളാണത്രെ. അതു കേട്ട് മന്തിസഭ ഉപസമിതി (Cabinet Committee on Prices) വ്യാകുലപ്പെടേണ്ട കാര്യമൊന്നുമില്ല.
എന്നാല്‍ 2009 ഡിസംബര്‍ വരെ സംഭരിച്ച അരി 136.4 ലക്ഷം ടണ്‍ ആണ്. പയറുവര്‍ഗ്ഗങ്ങളുടെ ശേഖരവും തൃപ്തികരമാണ്. സ്ഥിതിവിവരക്കണക്കുകള്‍ ആശാവഹമായിട്ടും എന്തേ കമ്പോള വില കൂടുന്നു? കാരണം രണ്ടാണ്. ഒന്ന്, ഊഹക്കച്ചവടം. രണ്ട്, ലോക കമ്പോളത്തിലെ ഉയര്‍ന്ന വില . തീര്‍ച്ചയായും ഫുഡ് ഇന്‍ഫ്ളേഷന്റെ മുഖ്യ പ്രതികളിലൊരാള്‍ ഊഹക്കച്ചവടമാണ്.
വിലക്കയറ്റം ദേശീയ വിഷയം
മലയാളപത്രങ്ങള്‍ വായിക്കുന്നവര്‍ ഒരു പക്ഷെ, വിക്കയറ്റം ഒരു കേരളാ പ്രതിഭാസമാണെന്ന് തെറ്റിദ്ധരിക്കും. ദൃശ്യമാദ്ധ്യമങ്ങളും ഈ പ്രചരണം ഏറ്റെടുത്തിട്ടുണ്ട്. കൃഷി സംസ്ഥാന വിഷയമാകയാല്‍ ഈ ദുഷ്പ്രചരണം ചിലരെങ്കിലും വിശ്വസിക്കും. എന്നാല്‍ ചുരുങ്ങിയത് അഞ്ചു കാരണങ്ങളാല്‍, വിലക്കയറ്റം ദേശീയ പ്രശ്നമാണെന്ന് സമര്‍ത്ഥിക്കാന്‍ കഴിയും.
1. കൃഷിയെ സംബന്ധിച്ച നിര്‍ണ്ണായക തീരുമാനങ്ങളെടുക്കാനുള്ള പൂര്‍ണ്ണ അധികാരം കേന്ദ്ര ഗവണ്‍മെന്റില്‍ നിക്ഷിപ്തമാണ്. കേന്ദ്രഭക്ഷ്യാലയത്തിലെ മുന്‍ മേധാവി ശ്രീ. ബി. എസ്. രാഘവന്‍ ബിസിനസ്സ് ലൈന്‍ പത്രത്തില്‍ (09-02-2010) എഴുതിയ ലേഖനം കേന്ദ്രഗവണ്‍മെന്റിനെതിരെയുള്ള വിചാരണയായി മാറി. ഭക്ഷ്യോല്പാദന ചിലവ് കണക്കു കൂട്ടുന്നത് Bureau of Costs and Prices ആണ്. കര്‍ഷകരുടെ ആദായവില നിര്‍ണ്ണയിക്കുന്നത് ഭക്ഷ്യ കൃഷി വകുപ്പാണ് . ഭക്ഷ്യധാന്യസംഭരണം ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ചുമതലയാണ്. പൊതുവിതരണത്തിന് ധാന്യങ്ങളെത്തിക്കുന്നത് ഈ ശേഖരത്തില്‍ നിന്നാണ്. ഭക്ഷ്യവസ്തുക്കളുടെ സംസ്ഥാനാന്തര സഞ്ചാരം നിയന്ത്രിക്കുന്നത് കേന്ദ്രസര്‍ക്കാരാണ്. അവധി വ്യാപാരം നിയന്ത്രിക്കേണ്ടതും കേന്ദ്ര സര്‍ക്കാര്‍ തന്നെ. മൊത്തത്തില്‍ വില നിയന്ത്രണത്തിന്റെ കടിഞ്ഞാണ്‍ ഡല്‍ഹിയിലാണ്.
2. കിരിത് പരേഖ് കമ്മറ്റി ശുപാര്‍ശ പ്രകാരം അരിയുടെ ബഫര്‍ ശേഖരത്തിന്റെ അളവ് 60 ലക്ഷം ടണ്ണും ഗോതമ്പിന്റേത് 40 ലക്ഷം ടണ്ണുമായി കുറച്ചു. എന്നാല്‍ എഫ്.സി.ഐ ഗുദാമുകളില്‍ 240 ലക്ഷം ടണ്‍ അരിയും 190 ലക്ഷം ടണ്‍ ഗോതമ്പും സ്റ്റോക്കുണ്ട്. കര്‍ഷകര്‍ക്കു നന്ദി പറഞ്ഞുകൊണ്ട് 2009 മെയ് 20 ന് എഫ്.സി.ഐ. ദേശീയ പത്രങ്ങളില്‍ മുഴുവര്‍ണ്ണ പരസ്യം തന്നെയിറക്കി. 286 ലക്ഷം ടണ്‍ അരിയും 227 ലക്ഷം ടണ്‍ ഗോതമ്പും സംഭരിക്കാന്‍ കഴിഞ്ഞതിന്. ഈ ഉയര്‍ന്ന സംഭരണം ചരിത്രത്തിലാദ്യമാണ്. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, യു.പി., എം.പി., തുടങ്ങിയ സംസ്ഥാനങ്ങളെ പരസ്യത്തില്‍ അഭിനന്ദിക്കുന്നുണ്ട്. എന്നാല്‍ ഈ ബഫര്‍ സ്റ്റോക്കിന്റെ ഗുണം ജനങ്ങള്‍ക്കു ലഭ്യമാകുന്നില്ല. പൊതുവിതരണത്തിന് ധാന്യങ്ങള്‍ പുറത്തു വിടുന്നില്ല. പകരം, (എ) പൊതുവിതരണത്തിന്റെ ക്വാട്ട വെട്ടിക്കുകയും(ബി) ധാന്യവിതരണം വൈകിക്കുകയും(സി) വില വര്‍ദ്ധിപ്പിക്കുകയുമാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്.
3. 06-02-2010 ന് ഡല്‍ഹിയില്‍ വിളിച്ചു കൂട്ടിയ മുഖ്യമന്ത്രിമാരുടെ യോഗം വ്യാജ പ്രചരണങ്ങള്‍ക്കുള്ള ഒന്നാംതരം മറുപടിയായിരുന്നു. കോണ്‍ഗ്രസ്-ബിജെപി സംസ്ഥാനങ്ങള്‍ പോലും കേന്ദ്ര നയങ്ങളെ വിമര്‍ശിച്ചു. കൃഷിമന്ത്രി ശരത് പവ്വാര്‍ വിയര്‍ത്തു. പവ്വാര്‍ രാജിവെയ്ക്കണമെന്ന ആവശ്യമുയര്‍ന്നു. പവ്വാറിന്റെ പാര്‍ട്ടി പത്രം പഞ്ചസാരവിലയെ ന്യായീകരിച്ചു. പഞ്ചസാര കഴിക്കാത്തവര്‍ മരിച്ചുപോവില്ലെന്ന് പത്രം എഴുതി.
4. ഫുഡ് ഇന്‍ഫ്ളേഷന്‍ ഡിസംബറില്‍ 20 ശതമാനം കടന്ന്, ഇപ്പോള്‍ കുറഞ്ഞ് 17.94 % (11-02-2010) ആയി നില്‍ക്കുന്നു. പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ഭക്ഷ്യ ഇന്‍ഫ്ളേഷന്‍ 20 % കവിഞ്ഞിരിക്കുന്നു. കര്‍ണ്ണാടക, ബംഗാള്‍, എം.പി., യു.പി., ആസ്സാം തുടങ്ങിയ സംസ്ഥാനങ്ങളില്‍ സൂചിക 18 % ആണ്. കേരളത്തിലെ ഭക്ഷ്യ ഇന്‍ഫ്ളേഷന്‍ 2009 ജുലായ് മാസം 10.2% ആയിരുന്നത് കുറഞ്ഞ് ഡിസംബറില്‍ 9.3% ആയി. ഇത് ഏറ്റവും കുറഞ്ഞ ശതമാനമാണ്.
5. ബാങ്കു ജീവനക്കാര്‍ക്ക് 2009 ആഗസ്റ്റ്, നവംമ്പര്‍, 2010 ഫെബ്രുവരി മാസങ്ങളിലാരംഭിച്ച ത്രിമാസ ക്ഷാമബത്ത വര്‍ദ്ധനവ് പരിശോധിക്കുക. ഉപഭോക്തൃ വില സൂചിക 9 മാസം കൊണ്ട് 3857.57 ആയി വര്‍ദ്ധിച്ചു. 01-08-2009 മുതല്‍ ക്ഷാമബത്താ വര്‍ദ്ധനവ് അടിസ്ഥാന ശമ്പളത്തിന്റെ 16% ആയിരുന്നു. 01-11-2009 മുതല്‍ 10.12 % ഡി.എ. വര്‍ദ്ധിച്ചു. 01-02-2010 മുതല്‍ 5.76 ശതമാനവും. സംഘടിത തൊഴിലാളികള്‍ക്കെല്ലാം ക്ഷാമബത്ത വര്‍ദ്ധിച്ചു. ഇതു ദേശീയ തലത്തില്‍ ലഭിച്ച ആനുകൂല്യമാണ്. ഏതെങ്കിലുമൊരു സംസ്ഥാനത്തു മാത്രം ലഭിച്ചതല്ല.
പരിഹാരനിര്‍ദ്ദേശങ്ങള്‍
വര്‍ത്തകസംഘടനയായ ASSOCHEM 2010 ഫെബ്രുവരി 8-ന് ഡല്‍ഹിയില്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്തുകൊണ്ട് വിഖ്യാത കാര്‍ഷികവിദഗ്ധന്‍ ഡോ. എം.എസ്. സ്വാമിനാഥന്‍ ഭക്ഷ്യവിലക്കയറ്റത്തിന് ചില പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയുണ്ടായി. ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികളോടൊപ്പം നീതിപൂര്‍വ്വകമായ വിതരണവും ഉറപ്പാക്കുന്ന നിര്‍ദ്ദേശങ്ങളാണിവ.
1. കര്‍ഷകര്‍ക്ക് നല്‍കുന്ന ആദായവില വര്‍ദ്ധിപ്പിക്കുക.
2. ഉല്പാദന വര്‍ദ്ധനവ് ലക്ഷ്യമിട്ട് മെച്ചപ്പെട്ട പശ്ചാത്തലസൌകര്യങ്ങളും ഗുണമേന്മയുള്ള വിത്തുകളും സാങ്കേതികപരിജ്ഞാനവും ലഭ്യമാക്കുക.
3. പൊതുവിതരണ ശൃംഖല സുശക്തമാക്കുക.
4. ഈ ശൃംഖലയിലൂടെ വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ എണ്ണവും അളവും വര്‍ദ്ധിപ്പിക്കുക.
5. എഫ്.സി.ഐ.യുടെ കൈവശമുള്ള സ്റ്റോക്ക് പുറത്തുവിട്ട് വിലനിലവാരം പിടിച്ചുനിര്‍ത്താനുള്ള നടപടി സ്വീകരിക്കുക.
6. ഭക്ഷ്യധാന്യങ്ങളിന്മേല്‍ അവധിവ്യാപാരം നിരോധിക്കുക.
7. ബഫര്‍ സ്റ്റോക്ക് കരുതിവെയ്ക്കാതെയുള്ള ഭക്ഷ്യകയറ്റുമതി ഒഴിവാക്കുക.
ഈ നിര്‍ദ്ദേശങ്ങള്‍ക്ക് പുതുമയില്ല. പക്ഷേ സമഗ്രമാണ്. പക്ഷേ ഈ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുമെന്നു കരുതാനാവില്ല. കാരണം അവര്‍ ഇപ്പോഴും കമ്പോളത്തിന്റെ അദൃശ്യകരങ്ങളില്‍ വിശ്വസിക്കുന്നു. അവരുടെ അജണ്ട വേറെയാണ്.
*
കെ.വി.ജോര്‍ജ്ജ്
21 January, 2010
ഭീകരതാ ഭൂതവും മുസ്ളിം വേട്ടയും
മുഖ്യധാരാ അച്ചടി/ടെലിവിഷന്‍ മാധ്യമങ്ങളും ബി ജെ പി, കോണ്‍ഗ്രസ്, മുസ്ളിംലീഗ് എന്നീ വലതുപക്ഷ രാഷ്‌ട്രീയ കക്ഷികളും ചേര്‍ന്ന് കേരളീയ പൊതുബോധത്തില്‍ പരത്തി വിട്ടിരിക്കുന്ന ഭീകരതാ ഭൂതഭീതി, ജനസംഖ്യയുടെ മൂന്നിലൊന്നു വരുന്ന മുസ്ളിമിങ്ങളുടെ നേര്‍ക്കുള്ള വേട്ടയായി പരിണമിച്ചുകൊണ്ടിരിക്കുകയാണ്. മുസ്ളിമിങ്ങളും ഇതര സമുദായക്കാരും തമ്മില്‍ പരസ്‌പരം വെറുപ്പോടെയും വിദ്വേഷത്തോടെയും സംശയത്തോടെയും നോക്കുകയും അകലുകയും ചെയ്യുന്ന അത്യന്തം അപകടകരമായ ഒരു അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നത്. 1992ല്‍ ബാബരി മസ്‌ജിദ് തല്ലിപ്പൊളിക്കുകയും 2002ല്‍ ഗുജറാത്ത് വംശഹത്യ കൊണ്ടാടുകയും ചെയ്ത സംഘപരിവാറിനെതിരെ കൃത്യവും വ്യക്തവും വിശാലവുമായ ഐക്യമുന്നണി കെട്ടിപ്പടുക്കണമെന്ന അടിയന്തിരാവശ്യത്തെ അഭിസംബോധന ചെയ്യുകയും അതിനനുസൃതമായ നീക്കുപോക്കുകള്‍ കക്ഷി ബന്ധങ്ങളില്‍ വരുത്തുകയും ചെയ്‌ത ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ അജണ്ടയെ സംശയാസ്‌പദമാക്കുകയും, തോളിലിരുന്നും പുറകിലിരുന്നും മനസ്സിനകത്തിരുന്നും പുറകോട്ടടിപ്പിക്കുകയും ചെയ്‌ത കേരളത്തിലെ വ്യാജ ഇടതുപക്ഷ നീക്കങ്ങളും ഈ ദുരിതാവസ്ഥയുടെ ആഴവും മുറിവുകളും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
ബുഷ് അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന കാലത്ത്, ഭീകരതക്കൊപ്പമോ എനിക്കൊപ്പമോ എന്ന നിര്‍ണായകമായ ചോദ്യം ലോകത്തോട് ചോദിക്കുകയുണ്ടായി. അതായത്, തന്റെ നടപടികളെ പിന്തുണക്കാത്തവര്‍ എല്ലാം ഭീകരന്മാരാണെന്നര്‍ത്ഥം. ഏതാണ്ടതുപോലുള്ള ഒരവസ്ഥ കേരളത്തിലും നടപ്പിലാക്കാന്‍ വലതുപക്ഷവും സംഘപരിവാര്‍ ആഭിമുഖ്യമുള്ള മൃദുഹിന്ദുത്വ പൊതുബോധവും വ്യാജ ഇടതുപക്ഷവും ചേര്‍ന്ന് ശ്രമിച്ചുകൊണ്ടിരിക്കുയാണ്. വാര്‍ത്താ ചാനലുകളില്‍ തുള്ളിക്കളിക്കുകയും ഇഴയുകയും മിന്നിമറയുകയും ചെയ്യുന്ന അക്ഷരവരികളില്‍ തടിയന്റവിട, സൂഫിയ എന്നൊക്കെ ദിവസങ്ങള്‍ നിറയുമ്പോള്‍ അത് ഒരു സമുദായത്തിനെതിരെയുള്ള വംശഹത്യയുടെ തുടക്കമാണെന്ന ബോധം നാം എന്തുകൊണ്ട് കാണാതെ പോകുന്നു?
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പുകാലത്തു രൂപപ്പെട്ട കമ്യൂണിസ്റ്റ് വിരുദ്ധ/മുസ്ളിം വിരുദ്ധ ഐക്യമുന്നണി, ലവ് ജിഹാദ് പ്രചാരണത്തിലും തുടര്‍ന്ന് പുലി വരുന്നേ മാതൃകയിലുള്ള ഭീകരതാ ഭൂതത്തെ സംബന്ധിച്ച കോലാഹലത്തിലും പൂര്‍വ്വാധികം ശക്തി പ്രാപിച്ചത് കേരളം നടുക്കത്തോടെയാണ് കാണുന്നത്. ഈ ഐക്യമുന്നണിയുടെ ചലച്ചിത്രാവതാരമായിരുന്നു പാലേരി മാണിക്യം - ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ. അമ്പതുകളില്‍ അലിഗഢില്‍ പഠിച്ചു വന്ന ഒരു മുസ്ളിം യുവാവ് മദ്യപിച്ച് മദോന്മത്തനായി ഈഴവസമുദായത്തില്‍ പെട്ട നവവധുവിനെ കൂട്ടം ചേര്‍ന്ന് കടന്നു പിടിച്ച് ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്യുന്നു. ഈ കൊലപാതകിയെ രക്ഷിക്കാനായി കമ്യൂണിസ്റ്റുകാര്‍ കൂട്ടുനില്‍ക്കുകയും ചെയ്യുന്നു. അതായത്, മുസ്ളിങ്ങള്‍ സാമാന്യേന ബലാത്സംഗക്കാരും കൊലപാതകികളും അസാന്മാര്‍ഗികളും കള്ളന്മാരും സൂത്രവിദ്യകളിലൂടെ സമ്പന്നരാകുന്നവരും ആണെന്നും, ഇതിലേതെങ്കിലും പിടിക്കപ്പെടുമ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാനായി അവര്‍ കമ്യൂണിസ്റ്റുകാരുടെ അടുക്കല്‍ അഭയം തേടുമെന്നും അഥവാ അത്തരം പ്രതിസന്ധികളില്‍ മാത്രമാണ് മുസ്ളിമിങ്ങള്‍ കമ്യൂണിസ്റ്റുകാരോട് ചേരുന്നതെന്നും, ആ കാര്യസാധ്യം കമ്യൂണിസ്റ്റുകാര്‍ നടപ്പിലാക്കിക്കൊടുക്കുകയും ചെയ്യുമെന്ന മിത്താണ് പൊതുബോധത്തിലേക്ക് വിലയിപ്പിച്ചു ചേര്‍ത്തിരിക്കുന്നത്. ബോംബിവിടെ ഇഷ്‌ടം പോലെ മലപ്പുറത്ത് കിട്ടുമല്ലോ(ആറാം തമ്പുരാന്‍), കാസറഗോഡു മുതല്‍ പാറശ്ശാല വരെ ദേശീയപാതയിലൊന്നു സഞ്ചരിച്ചുനോക്കൂ; ഇരുവശത്തും ഉയര്‍ന്നു നില്‍ക്കുന്ന രമ്യഹര്‍മ്യങ്ങളും മണിമാളികകളും ഏതു സമുദായക്കാരുടേതാണ് ? ഒരൊറ്റ ബ്രാഹ്മണന്റേതുമതിലില്ല (മഹാത്മ), ഭൂരിപക്ഷ സമുദായത്തില്‍ പെട്ട ഒരു സ്‌ത്രീയെ ന്യൂനപക്ഷക്കാരന്‍ കെട്ടിയാല്‍ അതു ദേശീയോദ്ഗ്രഥനവും മതസൌഹാര്‍ദവും; മറിച്ചായാല്‍ ഇവിടെ വര്‍ഗീയ ലഹള(ആര്യന്‍), ഇന്ത്യന്‍ മുസ്ളിമിന്റെ യശസ്സുയര്‍ത്തിയ ചിത്രങ്ങള്‍ (കീര്‍ത്തി ചക്ര, കുരുക്ഷേത്ര) തുടങ്ങി മലയാളസിനിമയില്‍ കഴിഞ്ഞ രണ്ടു ദശകമായി തുറന്നാടിയ മുസ്ളിം വിരുദ്ധ തരംഗത്തിന്റെ പുനരാവര്‍ത്തനം തന്നെയായിരുന്നു പാലേരി മാണിക്യവും.
ദേശീയത, സാംസ്‌ക്കാരിക പൌരത്വം, സാമൂഹ്യ നീതി, മതേതരത്വം, വര്‍ഗീയവിരുദ്ധത എന്നിങ്ങനെയുള്ള കേരളീയ നവോത്ഥാന മൂല്യങ്ങളൊക്കെത്തന്നെയും ഹിന്ദു(സവര്‍ണ) സ്‌ത്രീയെ വശഗയാക്കുന്ന കാമോത്തേജിതനായ മുസ്ളിം പുരുഷന്‍ എന്ന പ്രോട്ടോടൈപ്പിനെ നിര്‍മ്മിച്ചെടുക്കുകയും സ്റ്റീരിയോടൈപ്പായി പുനര്‍നിര്‍മ്മിച്ചെടുക്കുകയും ചെയ്‌തിട്ടുണ്ടെന്ന വസ്‌തുത വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ലെങ്കിലും വസ്‌തുതയല്ലാതാകുന്നില്ല. അപ്പോള്‍ പിന്നെ, ലൌ ജിഹാദ് എന്ന ഭീതി കലര്‍ന്ന ആരോപണം സംഘപരിവാര്‍ കരുപ്പിടിപ്പിച്ചെടുക്കുമ്പോള്‍, കേരളകൌമുദിയും മാതൃഭൂമിയും മനോരമയും ഡി ജി പിയും കൃസ്‌ത്യന്‍ പള്ളിയും കോടതിയും വെള്ളാപ്പള്ളിയും പി കെ നാരായണപ്പണിക്കരും എന്തിനേതേറ്റെടുക്കാതിരിക്കണം?
പൊതുസമൂഹവും ചെറുതും വലുതുമായ സംഘങ്ങളും അന്യന്‍, അപരന്‍ (അദര്‍) എന്ന ആരോപണത്തിലൂടെ ഒരാളെ / ഒരു സമുദായത്തെ / ഒരു സംസ്ക്കാരത്തെ / ഒരു ഭാഷയെ / ഒരു സ്ഥലത്തെ / ഒരു വിശ്വാസത്തെ വേര്‍പെടുത്തുകയും ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന പ്രവണത പുതിയ കാലത്ത് വര്‍ദ്ധിച്ചുവരുന്നതായി കാണാം. സ്വയം ഒരു അധികാരരൂപമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പത്ര-ടിവി മാധ്യമങ്ങള്‍ ഈ അപരവത്ക്കരണ പ്രയോഗത്തിന്റെ മുഖ്യ വേദിയായി ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ട്. മ അ്ദനിയുടെയും പി ഡി പിയുടെയും സാന്നിദ്ധ്യത്തെ കൊടും കുറ്റകൃത്യമായി വിശേഷിപ്പിച്ച് തെരഞ്ഞെടുപ്പജണ്ടയെ അട്ടിമറിക്കാന്‍ ശ്രമിച്ചതിലൂടെ ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പുകാലം കേരളത്തിന്റെ ചരിത്രത്തിലില്ലാത്തവണ്ണം കലുഷിതമായിത്തീരുകയും വ്യാജമായ ഒരു 'ജനപ്രിയ' വിധി നിര്‍ണയം സംഭാവ്യമാകുകയും ചെയ്‌തു. കഴിഞ്ഞ പത്തിരുപത് വര്‍ഷമായി മലയാള സിനിമയിലൂടെ പ്രത്യക്ഷവത്ക്കരിക്കപ്പെട്ട ജനപ്രിയതയുടെ ലക്ഷണങ്ങള്‍ കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രത്തെയും പ്രബുദ്ധതയെയും നിലപാടുകളെയും മാധ്യമ പ്രതികരണരീതികളെയും വിസ്‌ഫോടനകരമാം വണ്ണം ചവിട്ടിക്കുഴക്കുന്ന അതിജീര്‍ണമായ അവസ്ഥ തന്നെ സംസ്ഥാനത്ത് ഇതിനെ തുടര്‍ന്ന് സംജാതമാകുകയുണ്ടായി. താന്‍ കോഴിക്കോട്ട് വീടന്വേഷിച്ചപ്പോള്‍ ഇവിടെ നല്ല സ്ഥലമാണ്, അടുത്ത് മുസ്ളിങ്ങളില്ല എന്ന് ബ്രോക്കര്‍ പറഞ്ഞതായി കെ എന്‍ പണിക്കര്‍ തന്റെ അനുഭവം വിവരിക്കുന്നത്, അപരവത്ക്കരണം കേരളീയ സമൂഹത്തിന്റെ പ്രഖ്യാപിത പുരോഗമന - മതേതര - ജനാധിപത്യ - ആധുനിക നാട്യങ്ങളെ നിരാകരിക്കും വിധം ആഴത്തില്‍ വേരോടിക്കഴിഞ്ഞു എന്നതിന്റെ തെളിവാണ് (പി പി ഷാനവാസുമായുള്ള അഭിമുഖം). ദേശീയ സ്വത്വ നിര്‍മിതി, ഭാഷാഭിമാനം, രാജ്യസ്‌നേഹം തുടങ്ങിയ മേഖലകളിലും ഇത്തരത്തിലുള്ള അപരവത്ക്കരണങ്ങള്‍ ദിനം പ്രതിയെന്നോണം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.
കേരളത്തിലെ കായിക തൊഴില്‍ മേഖലയില്‍ തമിഴ് നാട്, ആന്ധ്ര, ബംഗാള്‍, ഒറീസ, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് അനവധി തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരോട് പുഛവും മനുഷ്യാവകാശ നിഷേധവും വെറുപ്പും അമിത ചൂഷണവും നിറഞ്ഞ സമീപനമാണ് പൊതു സമൂഹം പുലര്‍ത്തിവരുന്നത്. മുസ്ളിം ഭീകരര്‍ പിടിയില്‍, തമിഴ് മോഷ്‌ടാക്കള്‍ പിടിയില്‍ എന്ന തരത്തില്‍ വാര്‍ത്തകള്‍ക്ക് തലക്കെട്ടു കൊടുക്കുന്നതില്‍ പത്രങ്ങള്‍ മത്സരിക്കുന്നതും അമിതോത്സാഹം കാട്ടുന്നതും അസഹനീയമായിട്ടുണ്ട്. പത്ര മാധ്യമങ്ങളുടെ ഈ അമിതോത്സാഹമാണ് കേരളത്തിന്റെ പലയിടങ്ങളിലും ജനകീയപ്പോലീസായി മാറുന്ന 'നാട്ടുകാര്‍' തമിഴരെയും മറ്റു സംസ്ഥാനത്തു നിന്നുള്ളവരെയും കുറ്റമാരോപിച്ച് പിടികൂടുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നതിനുള്ള അടിസ്ഥാന കാരണം. എടപ്പാളില്‍, ഗര്‍ഭിണിയായ തമിഴ് വംശജയെ ഗുരുതരമായി നടുറോട്ടിലിട്ട് മര്‍ദ്ദിച്ചതിന് 'നാട്ടുകാരെ' പത്ര-ടി വി മാധ്യമങ്ങള്‍ കുറ്റപ്പെടുത്തുകയുണ്ടായി. എന്നാല്‍ ഈ 'നാട്ടുകാരെ' നിര്‍മ്മിച്ചെടുത്തത് ഇതേ പത്ര-ടി വി മാധ്യമങ്ങളായിരുന്നു എന്ന കാര്യം എല്ലാവരും മറന്നു പോയി. ഇത്തരത്തിലുള്ള 'നാട്ടുകാരാ'ണ് മുത്തങ്ങ സംഭവത്തിനു ശേഷം ഒളിവില്‍ പോയ ആദിവാസി ഗോത്രസഭാ നേതാവ് സി കെ ജാനുവിനെയും കൈകാര്യം ചെയ്‌തത്. വയനാട്ടിലെ ആദിവാസി ഭൂമി സൂത്രത്തില്‍ തട്ടിയെടുത്ത കുടിയേറ്റക്കാര്‍ 'നാട്ടുകാരാ'യി മാറുകയും യഥാര്‍ത്ഥ നാട്ടുകാരായ ആദിവാസികള്‍ കുറ്റക്കാരായി മാറുകയും ചെയ്‌തു. മിക്കവാറും മലയാള സിനിമകളില്‍ കറുത്ത തൊലി നിറമുള്ള നടന്മാരെ (കലാഭവന്‍ മണി, മണിക്കുട്ടന്‍, സലിം കുമാര്‍) അവഹേളിക്കപ്പെടുന്നതിനായി അണിനിരത്തിയിട്ടുണ്ടാവും. സൌന്ദര്യം / വൈരൂപ്യം, നന്മ / തിന്മ എന്നിങ്ങനെയുള്ള ദ്വന്ദ്വങ്ങളെ എളുപ്പത്തില്‍ വര്‍ഗീകരിക്കുന്നതിന് വെളുത്ത തൊലി നിറം / കറുത്ത തൊലി നിറം എന്ന വൈജാത്യത്തെ ഉപയോഗപ്പെടുത്തുന്നത് സര്‍വരും അംഗീകരിക്കുന്ന വിധത്തില്‍ സ്ഥിരം പതിവായിത്തീര്‍ന്നിരിക്കുന്നു. ലവ് ജിഹാദ് പ്രചാരണം കൊടുമ്പിരിക്കൊള്ളുന്നതോടെ പ്രണയവിരോധികളുടെ കൂട്ടായ്‌മകള്‍ നാട്ടുകാര്‍ എന്ന ലേബലൊട്ടിച്ച് പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ട്.
ഇക്കഴിഞ്ഞ ലോകസഭാതെരഞ്ഞടുപ്പിലുണ്ടായ ഏറ്റവും സുപ്രധാനമായ കൂട്ടുകെട്ട് സി പി ഐ(എം) - പി ഡി പി ബന്ധമല്ല; മറിച്ച് കമ്യൂണിസ്റ്റ് വിരുദ്ധരുടെയും മുസ്ളിം വിരുദ്ധരുടെയും കൂട്ടായ്‌മയാണ്. കേരളത്തിന്റെ ജനപ്രിയതാ മണ്ഡലത്തില്‍ ഇത്രയധികം സാധ്യതയുള്ള ഒരു മാധ്യമ-രാഷ്‌ട്രീയ-സാംസ്‌ക്കാരിക-മത മുന്നണി രൂപീകരിക്കപ്പെടാന്‍ എന്തുകൊണ്ടിത്രയും വൈകി എന്നു മാത്രമേ ഇപ്പോള്‍ അത്ഭുതപ്പെടാനാകുകയുള്ളൂ. ഇത്തരമൊരു മുന്നണി രൂപീകരിക്കുന്നതിനുള്ള ആശയപ്രചാരണം സത്യത്തില്‍ നേരത്തെ തുടങ്ങിക്കഴിഞ്ഞതാണ്. സി പി ഐ(എം) മ്മിന്റെ മുതിര്‍ന്ന നേതാവും കേന്ദ്രക്കമ്മിറ്റി മെമ്പറുമായ സഖാവ് പാലോളിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചേക്കും എന്ന മാധ്യമ വാര്‍ത്തകളെ, മുസ്ളിം പ്രീണനം എന്നു വിശേഷിപ്പിക്കാന്‍ വരെ പൊതു(പൈങ്കിളി) ബോധത്തിന്റെ വക്താവായ രാജേശ്വരി / ജയശങ്കര്‍ ധൈര്യപ്പെട്ടത് ഇതിനു മുമ്പുള്ള നിയമസഭാ തെരഞ്ഞെടുപ്പുകാലത്തായിരുന്നു. ലോകസഭാതെരഞ്ഞെടുപ്പു കാലത്ത് ഇടതുപക്ഷത്തിനെതിരെയും അവര്‍ക്ക് പിന്തുണ കൊടുത്തതിന്റെ പേരില്‍ പി ഡി പിയെയും മ അ്ദനിയെയും വേട്ടയാടിയതിലൂടെ വലതുപക്ഷത്തിന്റെയും മൃദു / തീവ്ര ഹിന്ദുത്വാശയത്തിന്റെയും അജണ്ട ഒരു പരിധി വരെ വിജയിച്ചതിന്റെ ലഹരിയിലാണ്, ലവ് ജിഹാദ് പോലെ തികച്ചും അസത്യമായ ഒരു അസംബന്ധത്തെ ആരോപണമായി ഉയര്‍ത്തിക്കൊണ്ടുവരാനും പൊതുബോധത്തിലേക്ക് കയറ്റിവിട്ട് കേരള സമൂഹത്തില്‍ നിലനില്‍ക്കുന്ന സഹിഷ്‌ണുതയെ തകിടം മറിക്കാനും ഹിന്ദുത്വ വലതുപക്ഷം പരിശ്രമിച്ചത് എന്നതാണ് വാസ്‌തവം. പ്രത്യേക മത/ഭാഷാ വിഭാഗങ്ങള്‍ തുടക്കത്തില്‍ കുറഞ്ഞ തരം മനുഷ്യരും പിന്നീട് പിശാചുക്കളുമായി ചിത്രീകരിക്കപ്പെടുന്നു. അവരെ തരം താഴ്ത്തി ഇല്ലാതാക്കുക, അല്ലെങ്കില്‍ വീണ്ടും പരിഷ്‌ക്കരിച്ചെടുത്ത് മാനവീകരിക്കുക എന്ന രണ്ടു അജണ്ടകളിലൊന്ന് സമൂഹം(മൃദു / തീവ്ര ഹിന്ദുത്വത്തിലധിഷ്ഠിതമായ വലതുപക്ഷ / ഉന്മാദ ദേശീയത എന്നും സമൂഹത്തിന് നിര്‍വചനം കൊടുക്കാം) സ്വീകരിക്കുന്നു.
പ്രൊഫസര്‍ അസീസ് ചൌധരി പറയുന്നതു പോലെ സൈനികവത്ക്കരിക്കപ്പെട്ട മുതലാളിത്തത്തിന്റെയും, അതിന്റെ അക്രമണോത്സുകതയുടെയും യുഗത്തിലാണ് നാം ജീവിക്കുവാനായി പോരാടുന്നത്. യുദ്ധം, അധിനിവേശം, ദേശീയസുരക്ഷാ പ്രത്യയശാസ്‌ത്രങ്ങള്‍, എതിരഭിപ്രായങ്ങളെ ദേശത്തും വിദേശത്തും മര്‍ദിച്ചൊതുക്കല്‍ തുടങ്ങിയവയൊക്കെ ലോകമെമ്പാടും ബിസിനസിന്റെയും വെട്ടിപ്പിടുത്തത്തിന്റെയും അനന്തസാധ്യതകളാണ് സൃഷ്‌ടിക്കുന്നത്. മറ്റൊരു രീതിയില്‍ അവോലകനം ചെയ്‌താല്‍, 'തീവ്രവാദ'ത്തിനും 'ഭീകരത'ക്കുമെതിരെയുള്ള യുദ്ധങ്ങളും പടപ്പുറപ്പാടുകളും പ്രചാരണകോലാഹലങ്ങളും വര്‍ദ്ധിച്ച തോതിലുള്ള തീവ്രവാദങ്ങളും ഭീകരതകളുമായി പരിണമിച്ചുകഴിഞ്ഞിരിക്കുന്നു. അച്ചടി / ദൃശ്യ മാധ്യമങ്ങളും ഈ ഭീകരതാ ഭൂത സൃഷ്‌ടിയിലും ഭീകരതാവിരുദ്ധ മാസ് ഹിസ്‌റ്റീരിയയിലും കാര്യമായ പങ്കു വഹിക്കുന്നുണ്ട്. പി സായ്‌നാഥ് നിരീക്ഷിക്കുന്നതു പോലെ എംബെഡഡ് ജേര്‍ണലിസം, മാധ്യമ പ്രവര്‍ത്തനത്തെ അമേരിക്കയിലും ഇന്ത്യയിലും സമാന 'ജനാധിപത്യ' സമൂഹങ്ങളിലും അപമാനത്തിന്റെ പടുകുഴിയില്‍ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നു. ഓരോരോ പ്രചാരണങ്ങളിലും ആരൊക്കെ, ഏതു സമുദായം, ഏതു ഭാഷ, ഏതു വേഷം പൈശാചികവത്ക്കരിക്കപ്പെടുമെന്നും ആക്രമിക്കപ്പെടുമെന്നും നിശ്ചയമില്ലാതായിരിക്കുന്നു. ഇന്ദിരാഗാന്ധിയെ വധിച്ചതിനു ശേഷം ദില്ലിയില്‍ ആയിരക്കണക്കിന് സിക്കുകാര്‍ കൊല്ലപ്പെടുകയും ബലാത്സംഗം ചെയ്യപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്യുകയുണ്ടായി. 9/11 നു ശേഷം അമേരിക്കയിലും സിക്കുകാര്‍ സംശയത്തിന്റെ നിഴലിലായി. താടിയും തലേക്കെട്ടുമുള്ളവരെ വര്‍ഷങ്ങളായി പിശാചുക്കളായി കാണുന്നവര്‍, സെപ്‌തംബര്‍ 11 നുശേഷം ഇതു രണ്ടുമുള്ള സിക്കുകാരെ പ്രതികാരത്തിനുള്ള ലക്ഷ്യമാക്കുകയായിരുന്നു. ലവ് ജിഹാദ് ആരോപണം, മീശയും താടിയും വടിച്ച് ഹിന്ദി സിനിമാതാരങ്ങളെ പ്പോലെ അടിപൊളി വേഷത്തില്‍ നടക്കുന്ന മുസ്ളിം കുമാരന്മാരെയും സംശയത്തിന്റെ നിഴലിലേക്ക് മാറ്റുകയും ഭീകരവേഷത്തിലേക്ക് പരിണാമപ്പെടുത്തുകയും ചെയ്യുകയുണ്ടായി. സൂഫിയയെ അറസ്‌റ്റ് ചെയ്യുന്നതിന്റെ ആവര്‍ത്തിക്കപ്പെട്ട ദൃശ്യങ്ങള്‍, പര്‍ദ ഭീകരതയുടെ ആവരണമായി സ്ഥിരീകരിക്കുന്നതിനു വേണ്ടിയായിരുന്നു. മുസ്ളിം നാമമുള്ളവരെ മുഴുവന്‍ മറ്റുള്ളവര്‍ സംശയിച്ചു തുടങ്ങുന്നു എന്നത്, തങ്ങളുടെ സര്‍ക്കുലേഷന്‍ വ്യാപനത്തിന്റെയും വാര്‍ത്താവതരണത്തിന് സത്യവുമായുള്ള പാരസ്‌പര്യത്തിന്റെയും മികവായി മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് കണക്കു കൂട്ടാം! അരുന്ധതി റോയ് വിവരിക്കുന്നതു പോലെ, 'ഭീകരതാ' കഥകളുടെ ചുരുളഴിക്കുമ്പോള്‍, കാലാള്‍പ്പടയും പരിശീലകരും റിക്രൂട്ടിങ്ങുകാരും ഇടനിലക്കാരും ഇന്റലിജന്‍സ് - കൌണ്ടര്‍ ഇന്റലിജന്‍സ് വക്താക്കളുമടങ്ങുന്ന അതിര്‍ത്തികളും മനുഷ്യവാസപ്രദേശങ്ങളും അടങ്ങുന്ന ഒരു ആഗോള നെറ്റ് വര്‍ക്കിനെയാണ് നമുക്ക് അനാവരണം ചെയ്യേണ്ടി വരുക. ഇസ്ളാമിക ഭീകരത എന്ന പദസംയുക്തം പോലും ഒരു സമൂഹത്തില്‍ വിശ്വാസപരമായോ അല്ലാതെയോ ഉള്‍പ്പെട്ട മുഴുവന്‍ മനുഷ്യരെയും കുറ്റവാളി മുദ്ര പതിപ്പിക്കുന്നതിനുള്ള കാര്യപരിപാടിയെ ഉള്‍വഹിക്കുന്നുണ്ടെന്ന് കെ ഇ എന്‍ ഓര്‍മ്മിപ്പിച്ചപ്പോഴും നാം കണക്കിലെടുത്തില്ല. ദുരന്തങ്ങള്‍ ആരംഭിച്ചിട്ടേ ഉള്ളൂ. വരാനിരിക്കുന്ന വേട്ടകളുടെ കാലങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ നാം ചകിതരായി മാറും.
****
ജി. പി. രാമചന്ദ്രന്‍, കടപ്പാട് : സിറാജ്, വര്‍ക്കേഴ്സ് ഫോറം
ബുഷ് അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന കാലത്ത്, ഭീകരതക്കൊപ്പമോ എനിക്കൊപ്പമോ എന്ന നിര്‍ണായകമായ ചോദ്യം ലോകത്തോട് ചോദിക്കുകയുണ്ടായി. അതായത്, തന്റെ നടപടികളെ പിന്തുണക്കാത്തവര്‍ എല്ലാം ഭീകരന്മാരാണെന്നര്‍ത്ഥം. ഏതാണ്ടതുപോലുള്ള ഒരവസ്ഥ കേരളത്തിലും നടപ്പിലാക്കാന്‍ വലതുപക്ഷവും സംഘപരിവാര്‍ ആഭിമുഖ്യമുള്ള മൃദുഹിന്ദുത്വ പൊതുബോധവും വ്യാജ ഇടതുപക്ഷവും ചേര്‍ന്ന് ശ്രമിച്ചുകൊണ്ടിരിക്കുയാണ്. വാര്‍ത്താ ചാനലുകളില്‍ തുള്ളിക്കളിക്കുകയും ഇഴയുകയും മിന്നിമറയുകയും ചെയ്യുന്ന അക്ഷരവരികളില്‍ തടിയന്റവിട, സൂഫിയ എന്നൊക്കെ ദിവസങ്ങള്‍ നിറയുമ്പോള്‍ അത് ഒരു സമുദായത്തിനെതിരെയുള്ള വംശഹത്യയുടെ തുടക്കമാണെന്ന ബോധം നാം എന്തുകൊണ്ട് കാണാതെ പോകുന്നു?
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പുകാലത്തു രൂപപ്പെട്ട കമ്യൂണിസ്റ്റ് വിരുദ്ധ/മുസ്ളിം വിരുദ്ധ ഐക്യമുന്നണി, ലവ് ജിഹാദ് പ്രചാരണത്തിലും തുടര്‍ന്ന് പുലി വരുന്നേ മാതൃകയിലുള്ള ഭീകരതാ ഭൂതത്തെ സംബന്ധിച്ച കോലാഹലത്തിലും പൂര്‍വ്വാധികം ശക്തി പ്രാപിച്ചത് കേരളം നടുക്കത്തോടെയാണ് കാണുന്നത്. ഈ ഐക്യമുന്നണിയുടെ ചലച്ചിത്രാവതാരമായിരുന്നു പാലേരി മാണിക്യം - ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ. അമ്പതുകളില്‍ അലിഗഢില്‍ പഠിച്ചു വന്ന ഒരു മുസ്ളിം യുവാവ് മദ്യപിച്ച് മദോന്മത്തനായി ഈഴവസമുദായത്തില്‍ പെട്ട നവവധുവിനെ കൂട്ടം ചേര്‍ന്ന് കടന്നു പിടിച്ച് ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്യുന്നു. ഈ കൊലപാതകിയെ രക്ഷിക്കാനായി കമ്യൂണിസ്റ്റുകാര്‍ കൂട്ടുനില്‍ക്കുകയും ചെയ്യുന്നു. അതായത്, മുസ്ളിങ്ങള്‍ സാമാന്യേന ബലാത്സംഗക്കാരും കൊലപാതകികളും അസാന്മാര്‍ഗികളും കള്ളന്മാരും സൂത്രവിദ്യകളിലൂടെ സമ്പന്നരാകുന്നവരും ആണെന്നും, ഇതിലേതെങ്കിലും പിടിക്കപ്പെടുമ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാനായി അവര്‍ കമ്യൂണിസ്റ്റുകാരുടെ അടുക്കല്‍ അഭയം തേടുമെന്നും അഥവാ അത്തരം പ്രതിസന്ധികളില്‍ മാത്രമാണ് മുസ്ളിമിങ്ങള്‍ കമ്യൂണിസ്റ്റുകാരോട് ചേരുന്നതെന്നും, ആ കാര്യസാധ്യം കമ്യൂണിസ്റ്റുകാര്‍ നടപ്പിലാക്കിക്കൊടുക്കുകയും ചെയ്യുമെന്ന മിത്താണ് പൊതുബോധത്തിലേക്ക് വിലയിപ്പിച്ചു ചേര്‍ത്തിരിക്കുന്നത്. ബോംബിവിടെ ഇഷ്‌ടം പോലെ മലപ്പുറത്ത് കിട്ടുമല്ലോ(ആറാം തമ്പുരാന്‍), കാസറഗോഡു മുതല്‍ പാറശ്ശാല വരെ ദേശീയപാതയിലൊന്നു സഞ്ചരിച്ചുനോക്കൂ; ഇരുവശത്തും ഉയര്‍ന്നു നില്‍ക്കുന്ന രമ്യഹര്‍മ്യങ്ങളും മണിമാളികകളും ഏതു സമുദായക്കാരുടേതാണ് ? ഒരൊറ്റ ബ്രാഹ്മണന്റേതുമതിലില്ല (മഹാത്മ), ഭൂരിപക്ഷ സമുദായത്തില്‍ പെട്ട ഒരു സ്‌ത്രീയെ ന്യൂനപക്ഷക്കാരന്‍ കെട്ടിയാല്‍ അതു ദേശീയോദ്ഗ്രഥനവും മതസൌഹാര്‍ദവും; മറിച്ചായാല്‍ ഇവിടെ വര്‍ഗീയ ലഹള(ആര്യന്‍), ഇന്ത്യന്‍ മുസ്ളിമിന്റെ യശസ്സുയര്‍ത്തിയ ചിത്രങ്ങള്‍ (കീര്‍ത്തി ചക്ര, കുരുക്ഷേത്ര) തുടങ്ങി മലയാളസിനിമയില്‍ കഴിഞ്ഞ രണ്ടു ദശകമായി തുറന്നാടിയ മുസ്ളിം വിരുദ്ധ തരംഗത്തിന്റെ പുനരാവര്‍ത്തനം തന്നെയായിരുന്നു പാലേരി മാണിക്യവും.
ദേശീയത, സാംസ്‌ക്കാരിക പൌരത്വം, സാമൂഹ്യ നീതി, മതേതരത്വം, വര്‍ഗീയവിരുദ്ധത എന്നിങ്ങനെയുള്ള കേരളീയ നവോത്ഥാന മൂല്യങ്ങളൊക്കെത്തന്നെയും ഹിന്ദു(സവര്‍ണ) സ്‌ത്രീയെ വശഗയാക്കുന്ന കാമോത്തേജിതനായ മുസ്ളിം പുരുഷന്‍ എന്ന പ്രോട്ടോടൈപ്പിനെ നിര്‍മ്മിച്ചെടുക്കുകയും സ്റ്റീരിയോടൈപ്പായി പുനര്‍നിര്‍മ്മിച്ചെടുക്കുകയും ചെയ്‌തിട്ടുണ്ടെന്ന വസ്‌തുത വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ലെങ്കിലും വസ്‌തുതയല്ലാതാകുന്നില്ല. അപ്പോള്‍ പിന്നെ, ലൌ ജിഹാദ് എന്ന ഭീതി കലര്‍ന്ന ആരോപണം സംഘപരിവാര്‍ കരുപ്പിടിപ്പിച്ചെടുക്കുമ്പോള്‍, കേരളകൌമുദിയും മാതൃഭൂമിയും മനോരമയും ഡി ജി പിയും കൃസ്‌ത്യന്‍ പള്ളിയും കോടതിയും വെള്ളാപ്പള്ളിയും പി കെ നാരായണപ്പണിക്കരും എന്തിനേതേറ്റെടുക്കാതിരിക്കണം?
പൊതുസമൂഹവും ചെറുതും വലുതുമായ സംഘങ്ങളും അന്യന്‍, അപരന്‍ (അദര്‍) എന്ന ആരോപണത്തിലൂടെ ഒരാളെ / ഒരു സമുദായത്തെ / ഒരു സംസ്ക്കാരത്തെ / ഒരു ഭാഷയെ / ഒരു സ്ഥലത്തെ / ഒരു വിശ്വാസത്തെ വേര്‍പെടുത്തുകയും ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന പ്രവണത പുതിയ കാലത്ത് വര്‍ദ്ധിച്ചുവരുന്നതായി കാണാം. സ്വയം ഒരു അധികാരരൂപമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പത്ര-ടിവി മാധ്യമങ്ങള്‍ ഈ അപരവത്ക്കരണ പ്രയോഗത്തിന്റെ മുഖ്യ വേദിയായി ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ട്. മ അ്ദനിയുടെയും പി ഡി പിയുടെയും സാന്നിദ്ധ്യത്തെ കൊടും കുറ്റകൃത്യമായി വിശേഷിപ്പിച്ച് തെരഞ്ഞെടുപ്പജണ്ടയെ അട്ടിമറിക്കാന്‍ ശ്രമിച്ചതിലൂടെ ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പുകാലം കേരളത്തിന്റെ ചരിത്രത്തിലില്ലാത്തവണ്ണം കലുഷിതമായിത്തീരുകയും വ്യാജമായ ഒരു 'ജനപ്രിയ' വിധി നിര്‍ണയം സംഭാവ്യമാകുകയും ചെയ്‌തു. കഴിഞ്ഞ പത്തിരുപത് വര്‍ഷമായി മലയാള സിനിമയിലൂടെ പ്രത്യക്ഷവത്ക്കരിക്കപ്പെട്ട ജനപ്രിയതയുടെ ലക്ഷണങ്ങള്‍ കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രത്തെയും പ്രബുദ്ധതയെയും നിലപാടുകളെയും മാധ്യമ പ്രതികരണരീതികളെയും വിസ്‌ഫോടനകരമാം വണ്ണം ചവിട്ടിക്കുഴക്കുന്ന അതിജീര്‍ണമായ അവസ്ഥ തന്നെ സംസ്ഥാനത്ത് ഇതിനെ തുടര്‍ന്ന് സംജാതമാകുകയുണ്ടായി. താന്‍ കോഴിക്കോട്ട് വീടന്വേഷിച്ചപ്പോള്‍ ഇവിടെ നല്ല സ്ഥലമാണ്, അടുത്ത് മുസ്ളിങ്ങളില്ല എന്ന് ബ്രോക്കര്‍ പറഞ്ഞതായി കെ എന്‍ പണിക്കര്‍ തന്റെ അനുഭവം വിവരിക്കുന്നത്, അപരവത്ക്കരണം കേരളീയ സമൂഹത്തിന്റെ പ്രഖ്യാപിത പുരോഗമന - മതേതര - ജനാധിപത്യ - ആധുനിക നാട്യങ്ങളെ നിരാകരിക്കും വിധം ആഴത്തില്‍ വേരോടിക്കഴിഞ്ഞു എന്നതിന്റെ തെളിവാണ് (പി പി ഷാനവാസുമായുള്ള അഭിമുഖം). ദേശീയ സ്വത്വ നിര്‍മിതി, ഭാഷാഭിമാനം, രാജ്യസ്‌നേഹം തുടങ്ങിയ മേഖലകളിലും ഇത്തരത്തിലുള്ള അപരവത്ക്കരണങ്ങള്‍ ദിനം പ്രതിയെന്നോണം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.
കേരളത്തിലെ കായിക തൊഴില്‍ മേഖലയില്‍ തമിഴ് നാട്, ആന്ധ്ര, ബംഗാള്‍, ഒറീസ, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് അനവധി തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരോട് പുഛവും മനുഷ്യാവകാശ നിഷേധവും വെറുപ്പും അമിത ചൂഷണവും നിറഞ്ഞ സമീപനമാണ് പൊതു സമൂഹം പുലര്‍ത്തിവരുന്നത്. മുസ്ളിം ഭീകരര്‍ പിടിയില്‍, തമിഴ് മോഷ്‌ടാക്കള്‍ പിടിയില്‍ എന്ന തരത്തില്‍ വാര്‍ത്തകള്‍ക്ക് തലക്കെട്ടു കൊടുക്കുന്നതില്‍ പത്രങ്ങള്‍ മത്സരിക്കുന്നതും അമിതോത്സാഹം കാട്ടുന്നതും അസഹനീയമായിട്ടുണ്ട്. പത്ര മാധ്യമങ്ങളുടെ ഈ അമിതോത്സാഹമാണ് കേരളത്തിന്റെ പലയിടങ്ങളിലും ജനകീയപ്പോലീസായി മാറുന്ന 'നാട്ടുകാര്‍' തമിഴരെയും മറ്റു സംസ്ഥാനത്തു നിന്നുള്ളവരെയും കുറ്റമാരോപിച്ച് പിടികൂടുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നതിനുള്ള അടിസ്ഥാന കാരണം. എടപ്പാളില്‍, ഗര്‍ഭിണിയായ തമിഴ് വംശജയെ ഗുരുതരമായി നടുറോട്ടിലിട്ട് മര്‍ദ്ദിച്ചതിന് 'നാട്ടുകാരെ' പത്ര-ടി വി മാധ്യമങ്ങള്‍ കുറ്റപ്പെടുത്തുകയുണ്ടായി. എന്നാല്‍ ഈ 'നാട്ടുകാരെ' നിര്‍മ്മിച്ചെടുത്തത് ഇതേ പത്ര-ടി വി മാധ്യമങ്ങളായിരുന്നു എന്ന കാര്യം എല്ലാവരും മറന്നു പോയി. ഇത്തരത്തിലുള്ള 'നാട്ടുകാരാ'ണ് മുത്തങ്ങ സംഭവത്തിനു ശേഷം ഒളിവില്‍ പോയ ആദിവാസി ഗോത്രസഭാ നേതാവ് സി കെ ജാനുവിനെയും കൈകാര്യം ചെയ്‌തത്. വയനാട്ടിലെ ആദിവാസി ഭൂമി സൂത്രത്തില്‍ തട്ടിയെടുത്ത കുടിയേറ്റക്കാര്‍ 'നാട്ടുകാരാ'യി മാറുകയും യഥാര്‍ത്ഥ നാട്ടുകാരായ ആദിവാസികള്‍ കുറ്റക്കാരായി മാറുകയും ചെയ്‌തു. മിക്കവാറും മലയാള സിനിമകളില്‍ കറുത്ത തൊലി നിറമുള്ള നടന്മാരെ (കലാഭവന്‍ മണി, മണിക്കുട്ടന്‍, സലിം കുമാര്‍) അവഹേളിക്കപ്പെടുന്നതിനായി അണിനിരത്തിയിട്ടുണ്ടാവും. സൌന്ദര്യം / വൈരൂപ്യം, നന്മ / തിന്മ എന്നിങ്ങനെയുള്ള ദ്വന്ദ്വങ്ങളെ എളുപ്പത്തില്‍ വര്‍ഗീകരിക്കുന്നതിന് വെളുത്ത തൊലി നിറം / കറുത്ത തൊലി നിറം എന്ന വൈജാത്യത്തെ ഉപയോഗപ്പെടുത്തുന്നത് സര്‍വരും അംഗീകരിക്കുന്ന വിധത്തില്‍ സ്ഥിരം പതിവായിത്തീര്‍ന്നിരിക്കുന്നു. ലവ് ജിഹാദ് പ്രചാരണം കൊടുമ്പിരിക്കൊള്ളുന്നതോടെ പ്രണയവിരോധികളുടെ കൂട്ടായ്‌മകള്‍ നാട്ടുകാര്‍ എന്ന ലേബലൊട്ടിച്ച് പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ട്.
ഇക്കഴിഞ്ഞ ലോകസഭാതെരഞ്ഞടുപ്പിലുണ്ടായ ഏറ്റവും സുപ്രധാനമായ കൂട്ടുകെട്ട് സി പി ഐ(എം) - പി ഡി പി ബന്ധമല്ല; മറിച്ച് കമ്യൂണിസ്റ്റ് വിരുദ്ധരുടെയും മുസ്ളിം വിരുദ്ധരുടെയും കൂട്ടായ്‌മയാണ്. കേരളത്തിന്റെ ജനപ്രിയതാ മണ്ഡലത്തില്‍ ഇത്രയധികം സാധ്യതയുള്ള ഒരു മാധ്യമ-രാഷ്‌ട്രീയ-സാംസ്‌ക്കാരിക-മത മുന്നണി രൂപീകരിക്കപ്പെടാന്‍ എന്തുകൊണ്ടിത്രയും വൈകി എന്നു മാത്രമേ ഇപ്പോള്‍ അത്ഭുതപ്പെടാനാകുകയുള്ളൂ. ഇത്തരമൊരു മുന്നണി രൂപീകരിക്കുന്നതിനുള്ള ആശയപ്രചാരണം സത്യത്തില്‍ നേരത്തെ തുടങ്ങിക്കഴിഞ്ഞതാണ്. സി പി ഐ(എം) മ്മിന്റെ മുതിര്‍ന്ന നേതാവും കേന്ദ്രക്കമ്മിറ്റി മെമ്പറുമായ സഖാവ് പാലോളിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചേക്കും എന്ന മാധ്യമ വാര്‍ത്തകളെ, മുസ്ളിം പ്രീണനം എന്നു വിശേഷിപ്പിക്കാന്‍ വരെ പൊതു(പൈങ്കിളി) ബോധത്തിന്റെ വക്താവായ രാജേശ്വരി / ജയശങ്കര്‍ ധൈര്യപ്പെട്ടത് ഇതിനു മുമ്പുള്ള നിയമസഭാ തെരഞ്ഞെടുപ്പുകാലത്തായിരുന്നു. ലോകസഭാതെരഞ്ഞെടുപ്പു കാലത്ത് ഇടതുപക്ഷത്തിനെതിരെയും അവര്‍ക്ക് പിന്തുണ കൊടുത്തതിന്റെ പേരില്‍ പി ഡി പിയെയും മ അ്ദനിയെയും വേട്ടയാടിയതിലൂടെ വലതുപക്ഷത്തിന്റെയും മൃദു / തീവ്ര ഹിന്ദുത്വാശയത്തിന്റെയും അജണ്ട ഒരു പരിധി വരെ വിജയിച്ചതിന്റെ ലഹരിയിലാണ്, ലവ് ജിഹാദ് പോലെ തികച്ചും അസത്യമായ ഒരു അസംബന്ധത്തെ ആരോപണമായി ഉയര്‍ത്തിക്കൊണ്ടുവരാനും പൊതുബോധത്തിലേക്ക് കയറ്റിവിട്ട് കേരള സമൂഹത്തില്‍ നിലനില്‍ക്കുന്ന സഹിഷ്‌ണുതയെ തകിടം മറിക്കാനും ഹിന്ദുത്വ വലതുപക്ഷം പരിശ്രമിച്ചത് എന്നതാണ് വാസ്‌തവം. പ്രത്യേക മത/ഭാഷാ വിഭാഗങ്ങള്‍ തുടക്കത്തില്‍ കുറഞ്ഞ തരം മനുഷ്യരും പിന്നീട് പിശാചുക്കളുമായി ചിത്രീകരിക്കപ്പെടുന്നു. അവരെ തരം താഴ്ത്തി ഇല്ലാതാക്കുക, അല്ലെങ്കില്‍ വീണ്ടും പരിഷ്‌ക്കരിച്ചെടുത്ത് മാനവീകരിക്കുക എന്ന രണ്ടു അജണ്ടകളിലൊന്ന് സമൂഹം(മൃദു / തീവ്ര ഹിന്ദുത്വത്തിലധിഷ്ഠിതമായ വലതുപക്ഷ / ഉന്മാദ ദേശീയത എന്നും സമൂഹത്തിന് നിര്‍വചനം കൊടുക്കാം) സ്വീകരിക്കുന്നു.
പ്രൊഫസര്‍ അസീസ് ചൌധരി പറയുന്നതു പോലെ സൈനികവത്ക്കരിക്കപ്പെട്ട മുതലാളിത്തത്തിന്റെയും, അതിന്റെ അക്രമണോത്സുകതയുടെയും യുഗത്തിലാണ് നാം ജീവിക്കുവാനായി പോരാടുന്നത്. യുദ്ധം, അധിനിവേശം, ദേശീയസുരക്ഷാ പ്രത്യയശാസ്‌ത്രങ്ങള്‍, എതിരഭിപ്രായങ്ങളെ ദേശത്തും വിദേശത്തും മര്‍ദിച്ചൊതുക്കല്‍ തുടങ്ങിയവയൊക്കെ ലോകമെമ്പാടും ബിസിനസിന്റെയും വെട്ടിപ്പിടുത്തത്തിന്റെയും അനന്തസാധ്യതകളാണ് സൃഷ്‌ടിക്കുന്നത്. മറ്റൊരു രീതിയില്‍ അവോലകനം ചെയ്‌താല്‍, 'തീവ്രവാദ'ത്തിനും 'ഭീകരത'ക്കുമെതിരെയുള്ള യുദ്ധങ്ങളും പടപ്പുറപ്പാടുകളും പ്രചാരണകോലാഹലങ്ങളും വര്‍ദ്ധിച്ച തോതിലുള്ള തീവ്രവാദങ്ങളും ഭീകരതകളുമായി പരിണമിച്ചുകഴിഞ്ഞിരിക്കുന്നു. അച്ചടി / ദൃശ്യ മാധ്യമങ്ങളും ഈ ഭീകരതാ ഭൂത സൃഷ്‌ടിയിലും ഭീകരതാവിരുദ്ധ മാസ് ഹിസ്‌റ്റീരിയയിലും കാര്യമായ പങ്കു വഹിക്കുന്നുണ്ട്. പി സായ്‌നാഥ് നിരീക്ഷിക്കുന്നതു പോലെ എംബെഡഡ് ജേര്‍ണലിസം, മാധ്യമ പ്രവര്‍ത്തനത്തെ അമേരിക്കയിലും ഇന്ത്യയിലും സമാന 'ജനാധിപത്യ' സമൂഹങ്ങളിലും അപമാനത്തിന്റെ പടുകുഴിയില്‍ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നു. ഓരോരോ പ്രചാരണങ്ങളിലും ആരൊക്കെ, ഏതു സമുദായം, ഏതു ഭാഷ, ഏതു വേഷം പൈശാചികവത്ക്കരിക്കപ്പെടുമെന്നും ആക്രമിക്കപ്പെടുമെന്നും നിശ്ചയമില്ലാതായിരിക്കുന്നു. ഇന്ദിരാഗാന്ധിയെ വധിച്ചതിനു ശേഷം ദില്ലിയില്‍ ആയിരക്കണക്കിന് സിക്കുകാര്‍ കൊല്ലപ്പെടുകയും ബലാത്സംഗം ചെയ്യപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്യുകയുണ്ടായി. 9/11 നു ശേഷം അമേരിക്കയിലും സിക്കുകാര്‍ സംശയത്തിന്റെ നിഴലിലായി. താടിയും തലേക്കെട്ടുമുള്ളവരെ വര്‍ഷങ്ങളായി പിശാചുക്കളായി കാണുന്നവര്‍, സെപ്‌തംബര്‍ 11 നുശേഷം ഇതു രണ്ടുമുള്ള സിക്കുകാരെ പ്രതികാരത്തിനുള്ള ലക്ഷ്യമാക്കുകയായിരുന്നു. ലവ് ജിഹാദ് ആരോപണം, മീശയും താടിയും വടിച്ച് ഹിന്ദി സിനിമാതാരങ്ങളെ പ്പോലെ അടിപൊളി വേഷത്തില്‍ നടക്കുന്ന മുസ്ളിം കുമാരന്മാരെയും സംശയത്തിന്റെ നിഴലിലേക്ക് മാറ്റുകയും ഭീകരവേഷത്തിലേക്ക് പരിണാമപ്പെടുത്തുകയും ചെയ്യുകയുണ്ടായി. സൂഫിയയെ അറസ്‌റ്റ് ചെയ്യുന്നതിന്റെ ആവര്‍ത്തിക്കപ്പെട്ട ദൃശ്യങ്ങള്‍, പര്‍ദ ഭീകരതയുടെ ആവരണമായി സ്ഥിരീകരിക്കുന്നതിനു വേണ്ടിയായിരുന്നു. മുസ്ളിം നാമമുള്ളവരെ മുഴുവന്‍ മറ്റുള്ളവര്‍ സംശയിച്ചു തുടങ്ങുന്നു എന്നത്, തങ്ങളുടെ സര്‍ക്കുലേഷന്‍ വ്യാപനത്തിന്റെയും വാര്‍ത്താവതരണത്തിന് സത്യവുമായുള്ള പാരസ്‌പര്യത്തിന്റെയും മികവായി മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് കണക്കു കൂട്ടാം! അരുന്ധതി റോയ് വിവരിക്കുന്നതു പോലെ, 'ഭീകരതാ' കഥകളുടെ ചുരുളഴിക്കുമ്പോള്‍, കാലാള്‍പ്പടയും പരിശീലകരും റിക്രൂട്ടിങ്ങുകാരും ഇടനിലക്കാരും ഇന്റലിജന്‍സ് - കൌണ്ടര്‍ ഇന്റലിജന്‍സ് വക്താക്കളുമടങ്ങുന്ന അതിര്‍ത്തികളും മനുഷ്യവാസപ്രദേശങ്ങളും അടങ്ങുന്ന ഒരു ആഗോള നെറ്റ് വര്‍ക്കിനെയാണ് നമുക്ക് അനാവരണം ചെയ്യേണ്ടി വരുക. ഇസ്ളാമിക ഭീകരത എന്ന പദസംയുക്തം പോലും ഒരു സമൂഹത്തില്‍ വിശ്വാസപരമായോ അല്ലാതെയോ ഉള്‍പ്പെട്ട മുഴുവന്‍ മനുഷ്യരെയും കുറ്റവാളി മുദ്ര പതിപ്പിക്കുന്നതിനുള്ള കാര്യപരിപാടിയെ ഉള്‍വഹിക്കുന്നുണ്ടെന്ന് കെ ഇ എന്‍ ഓര്‍മ്മിപ്പിച്ചപ്പോഴും നാം കണക്കിലെടുത്തില്ല. ദുരന്തങ്ങള്‍ ആരംഭിച്ചിട്ടേ ഉള്ളൂ. വരാനിരിക്കുന്ന വേട്ടകളുടെ കാലങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ നാം ചകിതരായി മാറും.
****
ജി. പി. രാമചന്ദ്രന്‍, കടപ്പാട് : സിറാജ്, വര്‍ക്കേഴ്സ് ഫോറം
അണയില്ല ജ്യോതി
അണയില്ല ജ്യോതി

ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന്റെ പങ്ക് നിര്‍ണായകതലത്തിലേക്ക് ഉയര്‍ത്തിയ ധിഷണാശാലി, ആധുനിക ബംഗാളിന്റെ ശില്‍പ്പി, വര്‍ഗീയതയ്ക്കും ഏകാധിപത്യത്തിനുമെതിരെ ദേശീയതലത്തില്‍ ഐക്യമുന്നണി കെട്ടിപ്പടുത്തവരില്‍ പ്രധാനി, സര്‍വാദരണീയനായ രാഷ്ട്രീയ നയതന്ത്രജ്ഞന്‍-വിശേഷണങ്ങള്‍ക്ക് ഒതുങ്ങാത്ത ബസു ചരിത്രത്തിലേക്ക് മറയുമ്പോള്‍ അവസാനിക്കുന്നത് ഇന്ത്യന്‍ വിപ്ളവപ്രസ്ഥാനത്തിന്റെ സമരഭരിതമായ ഒരു അധ്യായം. ശ്വാസതടസ്സത്തെയും ചുമയെയും തുടര്‍ന്ന് ജനുവരി ഒന്നിനാണ് ബസുവിനെ സാള്‍ട്ട്ലേക്കിലെ എഎംആര്‍ഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തണുപ്പ് കൂടിയതിനെത്തുടര്‍ന്ന് ജലദോഷവും ന്യുമോണിയയും ബാധിച്ചതാണ് ശ്വാസതടസ്സത്തിന് ഇടയാക്കിയത്. ഏഴുപേരടങ്ങുന്ന മെഡിക്കല്‍ ബോര്‍ഡാണ് അദ്ദേഹത്തെ ചികിത്സിച്ചത്. ചികിത്സയോട് ഒരു ഘട്ടത്തില്‍ നല്ലരീതിയില്‍ പ്രതികരിച്ച അദ്ദേഹത്തിന് ദ്രവരൂപത്തിലുള്ള ആഹാരവും നല്‍കിയിരുന്നു. ബസു സംസാരിച്ചതായും വീട്ടില്‍ പോകണമെന്ന് ആവശ്യപ്പെട്ടതായും ഡോക്ടര്‍മാര്‍ അറിയിച്ചു. രണ്ടു ദിവസത്തിനകം ബസുവിന് ആശുപത്രി വിടാന്‍ കഴിയുമെന്ന് ഡോക്ടര്‍മാരും പ്രതീക്ഷ പുലര്‍ത്തിയിരുന്നു. ഇതിനിടെയാണ് ആരോഗ്യനില വഷളായത്. തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ ബസുവിന്റെ ജീവന്‍ രക്ഷിക്കാനുള്ള എല്ലാ ശ്രമവും വിഫലമാകുകയായിരുന്നു. ആശുപത്രി അധികൃതര്‍ പാര്‍ടി സംസ്ഥാന സെക്രട്ടറി ബിമന്‍ ബസുവിനെ വിവരം അറിയിച്ചു. കൊല്‍ക്കത്തയിലുണ്ടായിരുന്നന്നപാര്‍ടി ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ടിനും മറ്റു നേതാക്കളോടുമൊപ്പം അദ്ദേഹംഅശുപത്രിയിലേക്ക് കുതിച്ചു. 12. 07ന് ബിമന്‍ ബസുവാണ് മരണ വാര്‍ത്ത ലോകത്തെ അറിയിച്ചത്. 'ജ്യോതിബാബു അമാദേര്‍ ഛേഡെ ചൊലേഗയ്ഛേ'”( ജ്യോതിബാബു നമ്മളെ വിട്ടുപോയി) എന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു. അന്ത്യസമയത്ത് ജ്യോതിബസുവിന്റെ മകന്‍ ചന്ദന്‍ബസുവും ആശുപത്രിയിലുണ്ടായിരുന്നു.
ബസുവിന്റെ നിര്യാണവാര്‍ത്ത സംസ്ഥാനത്തെയൊട്ടാകെ ദുഃഖത്തിലാഴ്ത്തി. മരണവാര്‍ത്ത അറിഞ്ഞതിനെ തുടര്‍ന്ന് പതിനായിരങ്ങളാണ് ആശുപത്രിയിലേക്ക് പ്രവഹിച്ചത്. കാരാട്ടും ബിമന്‍ബസുവും ഉള്‍പ്പെടെയുള്ള പാര്‍ടി നേതാക്കള്‍ ഏറ്റുവാങ്ങിയ മൃതദേഹം ചന്ദന്‍ബസുവിന്റെ സാള്‍ട്ട് ലേക്കിലുള്ള വസതിയിലേക്ക് കൊണ്ടുപോയി. പിന്നീട്, ഒരു ദശാബ്ദത്തിലേറെ ബസു താമസിച്ചന്ന ഇന്ദിര ഭവനില്‍ എത്തിച്ചു. വൈകിട്ട് നാലോടെ മധ്യ കൊല്‍ക്കത്തയിലെ പീസ് ഹെവന്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ പീസ് ഹെവന്‍ ആശുപത്രിയില്‍നിന്നു വിലാപയാത്രയായി എത്തിക്കുന്ന മൃതദേഹം 10ന് റൈറ്റേഴ്സ് ബില്‍ഡിങ്ങിലും 10.30ന് അസംബ്ളി ഹാളിലും മൂന്നിന് പാര്‍ടി സംസ്ഥാന കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനത്തിനു വയ്ക്കും. വൈകിട്ട് നാലോടെ എസ്എസ്കെഎം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വിലാപയാത്രയായി എത്തിച്ച് മൃതദേഹം കൈമാറും. ഡോ. നിഷികാന്ത് ബസുവിന്റെയും ഹേമലതയുടെയും മൂന്നാമത്തെ മകനായി 1914 ജൂലൈ എട്ടിനാണ് ജ്യോതിബസു ജനിച്ചത്. ഭാര്യ: പരേതയായ കമലബസു. ചന്ദന്‍ബസു ഏകമകനാണ്.
മാതൃകാ കമ്യൂണിസ്റ്റ്: പിബി
സിപിഐ എമ്മിന്റെ സമുന്നത നേതാവ് ജ്യോതിബസുവിന്റെ നിര്യാണത്തില്‍ പാര്‍ടി പൊളിറ്റ് ബ്യൂറോ അഗാധമായ ദുഃഖം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും മുന്നോട്ടു കൊണ്ടുപോകുമെന്ന് പിബി അറിയിച്ചു. പശ്ചിമബംഗാളില്‍ അര്‍ധ ഫാസിസ്റ്റ് ഭീകരവാഴ്ചയുടെ വിഷമഘട്ടങ്ങളില്‍ പാര്‍ടിയെ മുന്നോട്ടു കൊണ്ടുപോയ നേതാക്കളില്‍ ഒരാളാണ് ബസു. 1977ല്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ മുഖ്യമന്ത്രിയായി. 23 വര്‍ഷം ഈ പദവിയില്‍ തുടര്‍ന്നു. ജ്യോതിബസുവിന്റെ നേതൃത്വത്തില്‍ ബംഗാള്‍ മതനിരപേക്ഷ മൂല്യങ്ങളുടെ പ്രധാനകേന്ദ്രമായി. 1984ല്‍ സിഖ് വിരുദ്ധകലാപം കത്തിപ്പടര്‍ന്നപ്പോഴും 1992ല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോഴും ബംഗാളിനെ ശാന്തമാക്കി നിര്‍ത്തുന്നതിന് ബസു നേതൃത്വം നല്‍കി. രാജ്യത്തെ ഇടതുപക്ഷ ജനാധിപത്യ മതനിരപേക്ഷ ശക്തികളുടെ പ്രതീകമായും ജ്യേതിബസു മാറി.
പാര്‍ലമെന്ററി സ്ഥാപനങ്ങളില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നതിനും ജനങ്ങളെ എങ്ങനെ സേവിക്കണമെന്നതിനും മാതൃകയായിരുന്നു ബസു. ഏഴ് പതിറ്റാണ്ട് കമ്യൂണിസ്റ്റ് പാര്‍ടിയില്‍ പ്രവര്‍ത്തിച്ച ബസു മൂന്നര വര്‍ഷം ജയിലിലായിരുന്നു. രണ്ടു വര്‍ഷം ഒളിവിലും. 1980കളില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെയും 1990കളില്‍ ബിജെപിക്കെതിരെയും ഇടതുപക്ഷ മതേതര ശക്തികളെ അണിനിരത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചു. മാര്‍ക്സിസ്റ്റ് സിദ്ധാന്തങ്ങളില്‍ അടിയുറച്ച് വിശ്വസിച്ച ബസുവിന് ഒരിക്കലും ചാഞ്ചല്യമുണ്ടായില്ല. സോവിയറ്റ് യൂണിയന്‍ തകര്‍ന്നപ്പോഴും സോഷ്യലിസത്തിന് തിരിച്ചടിയേറ്റപ്പോഴും മറ്റ് പിബി അംഗങ്ങളുമായി ചേര്‍ന്ന് സോഷ്യലിസം കെട്ടിപ്പടുക്കാനുള്ള പ്രവര്‍ത്തനത്തില്‍ പാര്‍ടിയെ സഹായിച്ചു. ജീവിതകാലം മുഴുവന്‍ ട്രേഡ്യൂണിയന്‍ പ്രവര്‍ത്തനങ്ങളുമായും അദ്ദേഹം ബന്ധപ്പെട്ടു. ജനപിന്തുണയുള്ള നേതാവായി ഉയര്‍ന്നപ്പോഴും പാര്‍ടിയുടെ അച്ചടക്കമുള്ള അംഗമായി പ്രവര്‍ത്തിച്ച് മാതൃകയായി. ദീര്‍ഘകാലത്തെ പ്രവര്‍ത്തനത്തിനിടയില്‍ വിവിധ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തു. അവസാനകാലംവരെ പാര്‍ടിക്കും ഇടതുപക്ഷ പ്രസ്ഥാനത്തിനും ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ബംഗാളിനും സിപിഐ എമ്മിനും ഇത്തരമൊരു നേതാവിനെ ലഭിച്ചതില്‍ അഭിമാനിക്കാം. ഒപ്പം രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനത്തിനും. വിലപിടിച്ച അദ്ദേഹത്തിന്റെ ജീവിതം എല്ലാവര്‍ക്കും അനുകരണീയമായ മാതൃകയാണ്. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നതായി പിബി പ്രസ്താവനയില്‍ പറഞ്ഞു.
(വി ബി പരമേശ്വരന്‍)
ഒരു യുഗത്തിന്റെ അവസാനം: കാരാട്ട്
സിപിഐ എമ്മിന്റെയും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും ഉന്നതനായ നേതാവായിരുന്നു ജ്യോതിബസുവെന്ന് സിപിഐ എം ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട്. അദ്ദേഹത്തിന്റെ നിര്യാണത്തോടെ ഒരു യുഗമാണ് അവസാനിച്ചതെന്ന് അനുശോചനസന്ദേശത്തില്‍ കാരാട്ട് പറഞ്ഞു. 70 വര്‍ഷത്തെ പൊതുജീവിതവും രാഷ്ട്രീയപ്രവര്‍ത്തനവും രാജ്യത്തെ ഏറ്റവും ഉജ്വല നേതാവായി ബസുവിനെ മാറ്റി. തൊഴിലാളിവര്‍ഗത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മുഖ്യ ധാരയിലേക്ക് കൊണ്ടുവന്ന നേതാക്കളിലൊരാളാണ് ബസു. തൊഴിലാളിവര്‍ഗത്തിന്റെയും തൊഴിലെടുക്കുന്ന ജനവിഭാഗങ്ങളുടെയും പോരാട്ടങ്ങള്‍ക്കൊപ്പം അദ്ദേഹം നിലകൊണ്ടു. ഇടതു, ജനാധിപത്യ, മതേതര ശക്തികളുടെ പ്രതീകമായി ബസു മാറി. അദ്ദേഹത്തിന്റെ വേര്‍പാടില്‍ ഞങ്ങള്‍ അങ്ങേയറ്റം ദുഃഖിതരാണ്. കാരണം ജ്യോതിബസുവിനെ പോലൊരാള്‍ ഇനിയുണ്ടാവില്ല- കാരാട്ട് പറഞ്ഞു.
കേരളവുമായി അടുത്ത ബന്ധം
കേരളവുമായി എന്നും അടുത്ത ബന്ധം സ്ഥാപിച്ചിരുന്ന നേതാവായിരുന്നു ജ്യോതിബസു. കേരളത്തിന്റെ ചുവന്ന മണ്ണ് അദ്ദേഹത്തിന് നിരവധിവട്ടം വരവേല്‍പ്പ് നല്‍കി. സംസ്ഥാനത്തെ പൊതുയോഗങ്ങള്‍ക്ക് ബസു ആവേശമായി. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരുകളുടെ ദുര്‍നയങ്ങള്‍ക്കെതിരെയുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ കടലിരമ്പം തീര്‍ത്തു. 2000 ഒക്ടോബര്‍ 20 മുതല്‍ 23 വരെ തിരുവനന്തപുരത്ത് നടന്ന സിപിഐ എമ്മിന്റെ പ്രത്യേക സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ജ്യോതിബസു അവസാനമായി കേരളത്തിലെത്തിയത്. ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷനായിരുന്നു അദ്ദേഹം. ബംഗാളില്‍ രാഷ്ട്രപതിഭരണം വേണമെന്നാവശ്യപ്പെടുന്ന ശക്തികളെ ജനങ്ങള്‍ ചെറുത്തുതോല്‍പ്പിക്കുമെന്ന് അദ്ദേഹം അന്ന് പ്രഖ്യാപിച്ചു. പ്ളീനറി സമ്മേളനത്തോടനുബന്ധിച്ച്, കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ ജനാധിപത്യവല്‍ക്കരണം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തത് ജ്യോതിബസുവായിരുന്നു. സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന പടുകൂറ്റന്‍ റാലിക്ക് ശേഷം പുത്തരിക്കണ്ടം മൈതാനത്തെ ഇ എം എസ് നഗറില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷനും ബസുവായിരുന്നു. ബസുവിന്റെ വാക്കുകള്‍ പതിനായിരങ്ങള്‍ കരഘോഷത്തോടെ ഏറ്റുവാങ്ങി.
പ്രളയക്കെടുതി നേരിട്ട ബംഗാളിനെ സഹായിക്കാന്‍ കേരള എന്‍ജിഒ യൂണിയന്‍ സമാഹരിച്ച ആറുലക്ഷത്തിലേറെ രൂപ അന്നത്തെ യൂണിയന്‍ നേതാക്കളായ കെ വരദരാജനും സി എച്ച് അശോകനും ചേര്‍ന്ന് ബസുവിന് കൈമാറി. 23ന് ബംഗാളിലേക്ക് മടങ്ങുംമുമ്പ് ദേശാഭിമാനിക്ക് പ്രത്യേക അഭിമുഖവും അനുവദിച്ചു. ഇ എം എസിന്റെ സമ്പൂര്‍ണ കൃതികളുടെ ആദ്യ സഞ്ചികയുടെ പ്രകാശനം നിര്‍വഹിച്ചതും ജ്യോതിബസുവായിരുന്നു. 1999 ജനുവരി ഏഴിനായിരുന്നു അത്. ഗാന്ധിപാര്‍ക്കില്‍ ചേര്‍ന്ന വന്‍ പൊതുയോഗത്തിലും അന്ന് അദ്ദേഹം പ്രസംഗിച്ചു.
കണ്ണുകള്‍ ദാനംചെയ്തു മൃതദേഹം പഠനത്തിന്
ജ്യോതിബസുവിന്റെ മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹം അനുസരിച്ച് മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനു നല്‍കും. മരണാനന്തരവും തന്റെ ശരീരം മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടണമെന്ന ആഗ്രഹമാണ് ബസുവിനെ ഇതിനു പ്രേരിപ്പിച്ചത്. മരണാനന്തരചടങ്ങും മറ്റും നടത്തുന്നതിലും അദ്ദേഹത്തിനു താല്‍പ്പര്യമില്ലായിരുന്നു. ഇക്കാരണങ്ങളാല്‍ ബംഗാളിലെ മറ്റ് സിപിഐ എം നേതാക്കളെപ്പോലെ ബസുവും വര്‍ഷങ്ങള്‍ക്കുമുമ്പേ മൃതദേഹം മെഡിക്കല്‍ കോളേജിനു നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. എസ്എസ്കെഎം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനാണ് മൃതദേഹം നല്‍കുക. ബസുവിന്റെ ആഗ്രഹപ്രകാരം കണ്ണുകള്‍ ദാനംചെയ്തു. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗങ്ങളായിരുന്ന ബിനോയ് ചൌധരി, അനില്‍ ബിശ്വാസ്, ചിത്തബ്രത മജുംദാര്‍, കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന ബിപ്ളവ്ദാസ് ഗുപ്ത തുടങ്ങിയ സിപിഐ എം നേതാക്കളുടെയും മൃതദേഹം മെഡിക്കല്‍ പഠനത്തിനു നല്‍കിയിരുന്നു.
കാസ്ട്രോയുമായുള്ള ബസുവിന്റെ കൂടിക്കാഴ്ച്ചയും അവിസ്മരണീയം: യെച്ചൂരി
ഫിദല്‍ കാസ്ട്രോ കാണാന്‍ താല്‍പ്പര്യപ്പെട്ടാല്‍ ആരെങ്കിലും വിസമ്മതിക്കുമെന്ന് ചിന്തിക്കാനാകില്ല. എന്നാല്‍,ജ്യോതിബാബു അതിനും തയ്യാറായെന്ന് ജ്യോതിബസുവിനൊപ്പം നടത്തിയ യാത്രയുടെ ഓര്‍മ മാധ്യമപ്രവര്‍ത്തകരോട് പങ്കുവച്ച് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. 1993 ലാണ് ജ്യോതിബസുവിനൊപ്പം ക്യൂബ സന്ദര്‍ശിച്ചത്. ജ്യോതിബാബു തന്റെ ദിനചര്യകളില്‍ ഏറെ ചിട്ട പാലിക്കുന്ന ആളാണ്. അന്ന് പത്തുമണിക്ക് തന്നെ ഉറങ്ങുന്ന ശീലമുണ്ട്. ഉറങ്ങാന്‍ കിടക്കുമ്പോഴാണ് ഫിദല്‍ കാസ്ട്രോ കാണാന്‍ താല്‍പ്പര്യപ്പെടുന്നതായി അറിയിപ്പ് വന്നത്. രാവിലെ വരാമെന്നായിരുന്നു ജ്യോതിബാബുവിന്റെ പ്രതികരണം. പിന്നീട് ഏറെ ബുദ്ധിമുട്ടിയാണ് അദ്ദേഹത്തിന്റെ മനസ്സ് മാറ്റിയെടുത്ത് ഫിദലിനെ കാണാന്‍ പോയത്.
ബൂര്‍ഷ്വാ ജനാധിപത്യവ്യവസ്ഥയില്‍ എങ്ങനെ ദീര്‍ഘകാലം ഭരണത്തില്‍ തുടരാന്‍ കഴിയുന്നുവെന്നായിരുന്നു ഫിദലിന് അറിയേണ്ടത്. പിന്നീട് ഓരോ മേഖലയിലും ബംഗാള്‍ കൈവരിച്ച കുതിപ്പ് ഫിദല്‍ അന്വേഷിച്ച് അറിഞ്ഞു. സോവിയറ്റ്യൂണിയനിലെ പ്രതിവിപ്ളവത്തിനുമുമ്പ് അവിടെ നടക്കുന്ന കാര്യങ്ങളില്‍ അദ്ദേഹം ആശങ്കാകുലനായിരുന്നു. സ്ഥിതിഗതികള്‍ നേരില്‍ കണ്ട് മനസ്സിലാക്കുന്നതിന് 1988ല്‍ ഇ എം എസ്, സുര്‍ജിത്, ബസവ പുന്നയ്യ, ജ്യോതിബസു എന്നിവരും താനുമടങ്ങുന്ന സംഘം സോവിയറ്റ്യൂണിയനും ചൈനയും വടക്കന്‍കൊറിയയും സന്ദര്‍ശിച്ചു. രാഷ്ട്രീയ-സാമ്പത്തിക പരിഷ്കാരങ്ങള്‍ ഒരേസമയം കൊണ്ടുവരുന്നതിനോടുള്ള വിയോജിപ്പ് ആ യാത്രയില്‍ തന്നെ തങ്ങള്‍ സോവിയറ്റ് നേതൃത്വത്തെ ധരിപ്പിച്ചിരുന്നു. ഇ എം എസും ബസവ പുന്നയ്യയുമാണ് നേതാക്കളുമായി പ്രധാനമായി ചര്‍ച്ച നടത്തിയത്. ജ്യോതിബാബു ഇടയ്ക്ക് ചില ഇടപെടലുകള്‍ നടത്തും. വളരെ കൃത്യതയാര്‍ന്ന സംശയങ്ങള്‍ ഉന്നയിക്കുകയും ചെയ്യും- യെച്ചൂരി അനുസ്മരിച്ചു.
ബംഗാളിന്റെ അമരത്ത് അഞ്ചു തവണ
ബംഗാളിന്റെ പ്രിയങ്കരനായ ജ്യോതിദായുടെ വിയോഗത്തിലൂടെ രാജ്യത്തിന് നഷ്ടമായത് സര്‍വസമ്മതനായ നേതാവിനെ. 1977 ജൂണ്‍ 21ന് മുഖ്യമന്ത്രിയായ ബസു അഞ്ചുതവണ തുടര്‍ച്ചയായി പശ്ചിമബംഗാളിന്റെ അമരക്കാരനായി റെക്കോഡിട്ടു. 23 വര്‍ഷത്തെ ഭരണനേതൃത്വത്തിലൂടെ ആധുനിക ബംഗാളിന്റെ മുഖച്ഛായ വരച്ച അദ്ദേഹം 2000 നവംബര്‍ ആറിനാണ് ആരോഗ്യപരമായ കാരണങ്ങളാല്‍ മുഖ്യമന്ത്രിപദം ഒഴിഞ്ഞത്. അതിനുശേഷവും പൊതുരംഗത്തെ സജീവ സാന്നിധ്യമായിരുന്നു. 2008ലെ കോയമ്പത്തൂര്‍ പാര്‍ടി കോണ്‍ഗ്രസില്‍ പൊളിറ്റ്ബ്യൂറോയില്‍നിന്ന് ഒഴിഞ്ഞെങ്കിലും സ്ഥിരം ക്ഷണിതാവായി തുടര്‍ന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ചലനങ്ങളിലും ജ്യോതിബസു നിര്‍ണായക സാന്നിധ്യമായി. പ്രതിസന്ധിഘട്ടങ്ങളില്‍ രാജ്യം ബസുവിന്റെ വാക്കുകള്‍ക്ക് കാതോര്‍ത്തു. 1996ല്‍ ഐക്യമുന്നണി പ്രധാനമന്ത്രിസ്ഥാനത്തേക്ക് ബസുവിനെ നിര്‍ദേശിച്ചു. ആ ഘട്ടത്തില്‍ പ്രധാനമന്ത്രിപദം ഏറ്റെടുക്കേണ്ടതില്ലെന്ന പാര്‍ടി തീരുമാനത്തിനൊപ്പം അടിയുറച്ചുനിന്നു. കൊല്‍ക്കത്ത പ്രസിഡന്‍സി കോളേജില്‍നിന്ന് ബിഎ ഓണേഴ്സ് പാസായശേഷം 1935ല്‍ നിയമപഠനത്തിനായി ലണ്ടനിലേക്കു പോയി. അവിടെ ബ്രിട്ടീഷ് കമ്യൂണിസ്റ് പാര്‍ടി നേതാക്കളുമായി അടുത്തിടപഴകിയ ബസു മാര്‍ക്സിസത്തില്‍ ആകൃഷ്ടനായി. 1940ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ അദ്ദേഹം കമ്യൂണിസ്റ് പാര്‍ടി അംഗമായി. ബിഎന്‍ റെയില്‍ റോഡ് വര്‍ക്കേഴ്സ് യൂണിയന്റെയും ഓള്‍ ഇന്ത്യ റെയില്‍വേ മെന്‍സ് ഫെഡറേഷന്റെയും ഉള്‍പ്പെടെ നിരവധി ട്രേഡ്യൂണിയനുകളുടെ നേതൃത്വത്തിലെത്തി. 1952 മുതല്‍ '57 വരെ കമ്യൂണിസ്റ്റ് പാര്‍ടി പശ്ചിമബംഗാള്‍ പ്രൊവിഷണല്‍ കമ്മിറ്റി സെക്രട്ടറിയായി. 1964ല്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗമായി. 1946ല്‍ ബംഗാള്‍ നിയമസഭയിലെത്തിയ അദ്ദേഹം 1952, 1957, 1962, 1967, 1969, 1971, 1977, 1982, 1987, 1991, 1996 വര്‍ഷങ്ങളിലും തെരഞ്ഞെടുക്കപ്പെട്ടു. 1957 മുതല്‍ '67 വരെ പ്രതിപക്ഷനേതാവായ ബസു 1967ലും '69ലും ഐക്യമുന്നണി സര്‍ക്കാരുകളില്‍ ഉപമുഖ്യമന്ത്രിയായിരുന്നു.
(ഗോപി)
വിട്ടുവീഴ്ചയില്ലാത്ത നേതൃപാടവം
ലളിതമായ ഭാഷയില്‍ സങ്കീര്‍ണമായ രാഷ്ട്രീയപ്രശ്നങ്ങള്‍ സമഗ്രമായി അവതരിപ്പിക്കുന്ന ജ്യോതി ബസുവിനെ കൊച്ചിയില്‍ നടന്ന എട്ടാം പാര്‍ടികോണ്‍ഗ്രസിലാണ് ആദ്യം കണ്ടത്. അദ്ദേഹത്തിന്റെ ഈ കഴിവ് ആദരപൂര്‍വം ഞാന്‍ ശ്രദ്ധിച്ചിരുന്നു. പിന്നീട് മധുരയിലും ബര്‍ദ്വാന്‍ പ്ളീനത്തിലും ഇത് കാണാനായി. ആശയപരമായ പ്രശ്നങ്ങള്‍ അവതരിപ്പിച്ച് ഹ്രസ്വമായ പ്രസംഗം അദ്ദേഹം നടത്തി. തുടര്‍ന്നുള്ള പാര്‍ടികോണ്‍ഗ്രസുകളിലെല്ലാം ഈ സവിശേഷതകള്‍ നേരിട്ട് കണ്ടു. 1984ല്‍ കേന്ദ്രകമ്മിറ്റിയിലേക്ക് ക്ഷണിതാവായി ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍മുതല്‍ അദ്ദേഹം കമ്മിറ്റികളില്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് നേരില്‍ കണ്ടു.
മാര്‍ക്സിസം-ലെനിനിസത്തിന്റെ അടിസ്ഥാനത്തില്‍ അതിസങ്കീര്‍ണമായ സാര്‍വദേശീയ, ദേശീയപ്രശ്നങ്ങള്‍ വിലയിരുത്താനും പ്രയോഗിക്കാനുമുള്ള അസാമാന്യമായ കഴിവ് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. ജനാധിപത്യം, മതനിരപേക്ഷത, രാജ്യത്തിന്റെ പരമാധികാരം എന്നിവയില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടായിരുന്നു. ഇക്കാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല. പാര്‍ടി കാഴ്ചപ്പാട് അനുസരിച്ച് പാര്‍ലമെന്ററി പ്രവര്‍ത്തനം നടത്തുന്നതിനും അദ്ദേഹം മികവുകാട്ടി. ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയും പ്രശ്നങ്ങള്‍ക്ക് ശാശ്വതപരിഹാരം കാണാന്‍ നിലവിലുള്ള പാര്‍ലമെന്ററി സംവിധാനംകൊണ്ട് കഴിയില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയും പരമാവധി ആശ്വാസം നല്‍കിയും ബദല്‍ നയങ്ങള്‍ മുന്നോട്ടുവച്ചും ഈ രംഗത്ത് അദ്ദേഹം നേതൃപരമായി പ്രവര്‍ത്തിച്ചു. ഇതുവഴി പുതിയ ജനവിഭാഗങ്ങളെ പാര്‍ടിയിലേക്ക് കൊണ്ടുവരാന്‍ കഴിയുമെന്നും കാട്ടിത്തന്നു. ബംഗാളിലെ ഇടതുമുന്നണി സര്‍ക്കാരിനെ ഇതനുസരിച്ച് നയിക്കുന്നതില്‍ അദ്ദേഹം മികവുകാട്ടി. ഐക്യമുന്നണി രാഷ്ട്രീയത്തിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നതില്‍ ബസു നല്ല പങ്കുവഹിച്ചു. ശത്രുവര്‍ഗത്തിലെ വൈരുധ്യം ഇതിനായി ഉപയോഗപ്പെടുത്താമെന്നും ജനങ്ങളുടെയും രാഷ്ട്രീയകക്ഷികളുടെയും ഐക്യം കെട്ടിപ്പടുക്കാന്‍ കഴിയുമെന്നും അദ്ദേഹം ബോധ്യപ്പെടുത്തി. ബംഗാളില്‍ ഐക്യമുന്നണിയെ ദീര്‍ഘകാലം നയിക്കാന്‍ കഴിഞ്ഞത് ബസുവിന്റെ നേതൃപരമായ പങ്ക് കൊണ്ടുകൂടിയാണ്. ഈ കഴിവ് അംഗീകരിച്ചതുകൊണ്ടാണ് പ്രധാനമന്ത്രിസ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ പേര് മറ്റു പാര്‍ടികള്‍തന്നെ മുന്നോട്ടുവച്ചത്.
പാവപ്പെട്ടവരോടും തൊഴിലാളിവര്‍ഗത്തോടുമുള്ള കടുത്ത പക്ഷപാതിത്വം അദ്ദേഹം എന്നും മുറുകെപ്പിടിച്ചു. സമ്പന്നവര്‍ഗത്തില്‍ ജനിച്ചിട്ടും തൊഴിലാളിവര്‍ഗരാഷ്ട്രീയത്തിന്റെ ഗുണങ്ങള്‍ അദ്ദേഹം എക്കാലത്തും കാത്തുസൂക്ഷിച്ചു. കമ്യൂണിസ്റ് യോഗ്യതകളും സ്വഭാവഗുണങ്ങളും അദ്ദേഹത്തില്‍ തിളങ്ങിനിന്നിരുന്നു. എല്ലാവരെയും അദ്ദേഹം തുല്യരായിക്കണ്ടു. കമ്മിറ്റികളില്‍ പുതുതായി എത്തുന്ന പുതിയ തലമുറയിലുള്ളവരെ വളര്‍ത്തിയെടുക്കുന്നതിലും എന്ത് അഭിപ്രായവും തുറന്നുപറയാന്‍ പ്രേരിപ്പിക്കുന്നതിലും പാര്‍ടിയിലെ മറ്റു മുതിര്‍ന്ന അംഗങ്ങളെപ്പോലെ അദ്ദേഹവും ശ്രദ്ധിച്ചിരുന്നു. ഉയര്‍ന്ന ജനാധിപത്യബോധവും തൊഴിലാളിവര്‍ഗ രാഷ്ട്രീയവും തികഞ്ഞ സംഘടനാ അച്ചടക്കവും ലാളിത്യവും സമ്മേളിച്ച വ്യക്തിത്വമായിരുന്നു ജ്യോതിബസുവിന്റേത്.
അധ്വാനിക്കുന്നവരുടെ ആവേശം
തൊഴിലാളിവര്‍ഗത്തിന്റെയും ജനാധിപത്യപ്രസ്ഥാനങ്ങളുടെയും മഹാനായ നേതാവായിരുന്നു ജ്യോതിബസുവെന്ന് സിഐടിയു കേന്ദ്ര സെക്രട്ടറിയറ്റ് അനുശോചനസന്ദേശത്തില്‍ പറഞ്ഞു. ദീര്‍ഘവീക്ഷണമുള്ള രാഷ്ട്രീയ നേതാവുമായ ബസുവിന്റെ നിര്യാണത്തില്‍ സിഐടിയു അഗാധമായി ദുഃഖിക്കുന്നതായി പ്രസ്താവനയില്‍ അറിയിച്ചു. മര്‍ദ്ദിതരുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആവേശം പകര്‍ന്ന നേതാവായിരുന്നു ജ്യോതിബസുവെന്ന് അഖിലേന്ത്യാ കിസാന്‍സഭ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. അധ്വാനിക്കുന്ന ദശലക്ഷങ്ങള്‍ക്ക് അദ്ദേഹം ആശ്വാസം നല്‍കി. സമാനതകളില്ലാത്ത നേട്ടമാണ് കാര്‍ഷികരംഗത്ത് ബസു കൈവരിച്ചതെന്ന് സന്ദേശത്തില്‍ പറഞ്ഞു. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ഭാവിയെക്കുറിച്ച് പ്രതീക്ഷ നല്‍കിയ നേതാവാണ് ജ്യോതിബസുവെന്ന് അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയന്‍ പറഞ്ഞു. തൊഴിലാളി സമരങ്ങള്‍ക്കെതിരെ പൊലീസിനെ ഉപയോഗിക്കില്ലെന്ന് തീരുമാനിച്ച അദ്ദേഹം വര്‍ഗീയതക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു. ബസുവിനെ പാവപ്പെട്ട ജനങ്ങള്‍ ഒരിക്കലും മറക്കില്ലെന്ന് യൂണിയന്‍ ജനറല്‍ സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു.
രാജ്യത്തിന് നല്ലൊരു ഭരണാധികാരിയെയും രാഷ്ട്രീയനേതാവിനെയുമാണ് നഷ്ടമായതെന്ന് ഡിവൈഎഫ്ഐ. ആദര്‍ശത്തെ പ്രായോഗികതയുമായി കൂട്ടിയിണക്കിയ നേതാവായിരുന്നു. യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതില്‍ അദ്ദേഹം മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചതായി ഡിവൈഎഫ്ഐ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. ജീവിതംതന്നെ പോരാട്ടമാക്കിയ മനുഷ്യനാണ് ജ്യോതിബസുവെന്ന് സിപിഐ കേന്ദ്ര സെക്രട്ടറിയറ്റ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. രാജ്യം കണ്ട ഏറ്റവും പ്രധാന കമ്യൂണിസ്റ്റ് നേതാവാണ് ബസുവെന്ന് പറഞ്ഞ സിപിഐ അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഇടതുപക്ഷ മുന്നണിയും ഐക്യമുന്നണിയും കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹത്തിന് പ്രധാന പങ്കുണ്ട്- സിപിഐ പ്രസ്താവനയില്‍ പറഞ്ഞു.
*
കടപ്പാട്: ദേശാഭിമാനി ദിനപ്പത്രം
Subscribe to:
Posts (Atom)